1940 ൽ ഫ്രാന്‍സ് ജർമ്മൻ അധീനതയിൽ അമർന്ന ചുറ്റുപാടിൽ ജനിച്ചു് ദാരിദ്ര്യത്തിലും നിരന്തര ഭീതിയിലും വളർന്ന ഒരു ജൂതയുവാവിന്റെ വൈകാരിക ജീവിതത്തിന്റെ ദൈന്യം മനശാസ്ത്രജ്ഞത്തിന്റെ ചട്ടക്കൂടിൽ ചിത്രണം ചെയ്തിരിക്കുകയാണ് ഇക്കൊല്ലം ജനിച്ച ജൂതൻതന്നെയായ ദനിയേൽ ബിഗ. ഒറ്റമുറി വീടുകളിലും കൂരകളിലും കൂട്ടുകുടുംബമായി ജീവിക്കുന്ന നവദമ്പതിമാരുടെ നിസ്സഹായാവസ്ഥ!
പുലരവേയെന്റെ പരിണയമായി
ഒരാളിനുള്ളതാം ശവപ്പെട്ടിയ്ക്കുക-
ത്തിരുവരെക്കുത്തിത്തിരുകിയപോലാം
ഇടമില്ലായ്മയിൽ അതു നടന്നു മുൻ-
പിതാക്കൾ തൻ മൂഢസരണിയിൽത്തന്നെ [1]
അവരുടേതാകുമരുളപ്പാടുകൾ-
ക്കനുഗുണമായി ഭവിക്കുവാൻ ഞങ്ങൾ
തുടരുമീ ബന്ധം വിടാതെ യത്രയ്ക്കു
സുഖമോ സ്നേഹമോ അറിഞ്ഞിടാതെയും
സരളതയാർന്നും സമസ്തകാര്യങ്ങൾ
മുറയ്ക്കു മുന്നേറും വിധത്തിലുമായും
സ്ഥിതിയൊന്നാകവേ നിരൂപിക്കുന്നേരം
കുഴപ്പമില്ലെന്നേ പറയാവതുള്ളൂ
ഉറക്കമില്ലിപ്പോൾ ഇതര സ്ത്രീകളെ
സ്മരിച്ചു ഞാൻ സ്വയം രതിയിൽ മഗ്നനാം [2]
മികച്ച കാമിനീ മണികളെത്തന്നെ
വരിപ്പുതേ ഞാനീ രതിക്രീഡക്കായി [3]
Homme Ne En 1940
ഉരുവെ സ്വപ്നംകണ്ടു പയ്യാരം പുലമ്പുന്നു.
(വൈലോപ്പിള്ളി — സാവിത്രി)
Vows and the loneliness of a double bed
Where some one lies dreaming of another mate …
(Kamala Das — Anamalai Poems)