പ്രേമത്തിൽ അധിഷ്ഠിതമായ ദാമ്പത്യബന്ധം ലതാ-തരുബന്ധമായിരുന്നു പുരാതന ഭാരതീയകവികളുടെ കണ്ണിൽ. കാളിദാസൻ ശാകുന്തളത്തിലൂടെ അനശ്വരമാക്കിയ ഈ സങ്കല്പം പാശ്ചാത്യകവിതയ്ക്ക് അന്യമല്ലെന്നു മദ്ധ്യകാല കവിയിത്രി മറി ദ് ഫ്രാംസിന്റെ ലഘുകവിത വിളിച്ചോതുന്നു. ഒരു മാന്ത്രികപാനീയം കഴിച്ചതിന്റെ ഫലമായി പ്രണയബദ്ധരാകുകയും ഇടക്കാലത്തെ വേർപാടിനുശേഷം മരണത്തിൽ ഒന്നിക്കുകയും ചെയ്ത ത്രിസ്താന്റെയും (Tristan) ഇസേവിന്റെയും (Iseut) കഥയിലെ വിരഹ ഘട്ടമാണ് ഇവിടെ പരാമൃഷ്ടമായിട്ടുള്ളത്. കോൺവാൾ രാജാവ് മാർക്കിന്റെ പത്നിയായിരുന്നു ഇസേവ്. മാർക്കിന്റെ നിയോഗപ്രകാരം ഇസേവിനെ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു ഭാഗിനേയനായ ത്രിസ്താൻ, മദ്ധ്യകാല യൂറോപ്പിൽ പരക്കെ പ്രചാരമുണ്ടായിരുന്ന ഒരു കഥയാണിത്. ഒന്നാമത്തെ ഫ്രഞ്ച് കവയിത്രിയാണ് മറി ദ് ഫ്രാംസ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഭരിച്ച ഫ്രഞ്ച് രാജകുടുംബത്തിന്റെകൂടെ ഇംഗ്ലണ്ടിലാണ് ജീവിച്ചത്.
പുനർ ലഭിക്കുവാനുഴറിടും ത്രിസ്താൻ
അവളെവിടത്തിൽ മരുവിടുന്നു വെ-
ന്നറിവാനശ്രാന്തശ്രമം തുടർന്നുതേ.
പല ദിക്കിൽ പോയി പലദിക്കിൽ പാർത്തു
ക്ഷമയോടെ കാത്തു, തദീയ നീക്കങ്ങൾ
നിഗൂഢം പിന്തുടർന്നവളെക്കണ്ടെത്താൻ.
ഇതിന്നൊന്നേ ഞായം: അവളെക്കൂടാതെ
അവന്നസാദ്ധ്യമി ക്ഷിതിയിൽ വാഴുവാൻ.
യമരും ‘കുദ്രിയെ’ ത്തരുവും പോലവേ [2]
അവരിരുവരും പരസ്പരം പ്രാണൻ
അതിഗാഢമൊട്ടിപ്പിടിച്ചു പോയവർ.
തടിയിങ്കലൂന്നിപ്പടർന്ന പൂവല്ലി [3]
പറിച്ചു മാറ്റിയാൽ ഫലമതിൻ മൃതി.
തരുവും വേഗത്തിലിതേ വഴിയ്ക്കു പോം. [4]
ഒരുമിക്കെ രണ്ടും ക്രമത്തിൽ പൂക്കളും
ഫലങ്ങളുമേന്തിപ്പരിലസിച്ചിടും.
ളെള്ളാരേയൊരുകാര്യമിതൊന്നു മാത്രമാം:
സുമുഖി മൽപ്രിയ സഖി, ഹാ, നമ്മുടെ
ഭുവനവാഴ്‌വിന്റെ നിജസ്ഥിതിയോരൂ:
Le Lai Du Chevrefeuille
യുള്ളോരു ഭർത്താവിനെ-
ത്തന്നേ പുണ്യവശേന മൽപ്രിയ സുതേ
പ്രാപിച്ചു നീ സാമ്പ്രതം
ഔന്നത്യം കലരും രസാലവര നീ
മുല്ലയ്ക്കുമായ് വല്ലഭൻ
നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനി-
ക്കീ മുല്ലയെച്ചൊല്ലിയും.
(കാളിദാസൻ — ശാകുന്തളം (തർജ്ജമ: കേരളവർമ്മ വലിയ കോയിത്തമ്പുരാൻ))
മപ്പൊഴെ ലതാരൂപംപൂണ്ടു വേഷ്ടിച്ചാളവൾ.
(എഴുത്തച്ഛൻ — ശ്രീമഹാഭാരതം)
ഗൃഹസ്ഥാശ്രമികളായ് ചമഞ്ഞു കമുങ്ങുകൾ.
(വള്ളത്തോൾ — മാതൃവന്ദനം)
തൊട്ടു തഴുകിസ്സമാശ്വസിപ്പിച്ചു ഞാൻ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
ലുല്ലാസപൂർവ്വം തലവെച്ചുറങ്ങവേ
വല്ലികൾക്കോമനപ്പൂനിലാവോലുന്ന
പല്ലവച്ചുണ്ടനങ്ങുന്നുണ്ടിടയ്ക്കിടെ.
(ജി. — നേരു പറയണം)
കെട്ടിപ്പിടിക്കുന്ന വള്ളിക്കു നിന്റെ പേർ.
(ദേശമംഗലം രാമകൃഷ്ണൻ — മൃത്യുവിൻ പൊരുൾ)
വിട്ടുപോകാതേ പുല്കിയുരുകും സീതത്താലി
കത്തീടും പ്രഭ, തീതൻ കത്തുന്ന ചുവപ്പിന്നും
ലജ്ജ ചേർത്തീടുമഗ്നിശുദ്ധമാം സ്നേഹപ്രഭ.
(ദേവി — ഒരു രാത്രി)
ജഡമല്ലോ വെറും ജഡിലപർവ്വതം.
(ദേവി — ഹിമവാഹിനി)