പ്രകൃതിസ്നേഹിയായ കാമുകനിൽ നീണ്ട ഇടവേളയ്ക്കുശേഷം കാമുകീസ്മരണ ഉണരുന്നു. ശീതകാലത്തിനു തുടക്കം കുറിച്ചു മഞ്ഞും മഴയും തിരനോട്ടം നടത്തുന്ന ശരത്കാലത്ത് നിഴലും വെളിച്ചവും ഇടകലർന്നു മാറിമാറി വരുന്ന പ്രകൃതിദൃശ്യങ്ങളുടെ ചുറ്റുപാടിൽ അവളുടെ മുഖത്തു് മുമ്പു പ്രതിഫലിച്ചിരുന്ന ഭാവഭേദങ്ങൾ താൻ ഓർക്കുന്നു, അവളെയും പ്രകൃതിയെയും ഒരേ ക്യാൻവാസ്സിൽ സമന്വയിപ്പിച്ചു് ഈ ഭാവപ്പകർച്ചയുടെ പുനരാവൃത്തി കാണാൻ കൊതിക്കുന്നു. മൊറീഷ്യസ്സ് ദ്വീപിൽനിന്നു ഫ്രാൻസിൽ കുടിയേറിപ്പാർത്ത ഒരു കുടുംബത്തിലാണു് പോൽ-ഴാൻ തുലെ ജനിച്ചത്.
പറന്നുപോയീ ശീഘ്രം
പൂർണ്ണത നേടീടുന്നു
നാഴികയോരോന്നുമേ.
നീ തിരിച്ചണയുമ്പോ,
ളെൻ സ്വപ്നതടം താണ്ടി-
യാഗമിക്കുമ്പോൾ പുതു
പൊൻ പ്രഭാതത്തെക്കാളും
പുതുമ പൂണ്ടീടുന്നു
പേലവം നിൻ പ്രാണികൾ,
തെളിമയേലുന്നു നിൻ
നീല നീൾ നയനങ്ങൾ.
പോയ കാലത്തിൻ നെടു-
രഥ്യയിലൂടേ ചരി-
ച്ചെന്നോർമ്മ പുണരുന്നു
നിന്നെ, നീയണയുന്നു. [1]
മേൽത്തളം സുരഭിലം
നീയോടിയിറങ്ങവേ
പൂക്കളിൽ പതറുന്നു
ലോലമാം നിൻകാലുകൾ.
മേഘ സഞ്ചയമിങ്ങി-
ച്ചഞ്ചലൽപ്പെരും ‘പോപ്ളർ’
മരത്തെക്കാണെക്കാണെ? [2]
മാറിക്കൊണ്ടിരിപ്പതാം
മഞ്ജുളമായാ ദൃശ്യ-
മാക്കിടുന്നൊരു ശരൽ
ക്കാലാപരാഹ്നത്തിങ്കൽ
നിഴലും വെളിച്ചവും
കൊണ്ടു നിൻമുഖം നവ-
നവമാം തേപ്പേലുന്ന-
തിന്നിയും ഞാൻ കാണുമോ? [3]
Le Tremble Est Blanc
ലോലനീർമുത്തും നോവിന്നിടിമിന്നലും ചിന്നി
മഴവില്ലുടയാടചുറ്റി നീയാകും നീല-
മുകിലെൻ ഘനശ്യാമസ്മൃതിതൻ താഴ്‌വാരത്തിൽ
അണയുന്നേരം കിനാവിന്റെ ചാരു ചന്ദ്രിക
മണി പിഞ്ഛിക നീർത്തുമാൺമയിലാണെൻ ജീവൻ.
(വിഷ്ണുനാരായണൻ നമ്പൂതിരി — മേഘം)
ഭൂരിചോന്നുമഥമഞ്ഞളിച്ചുമേ
നാരിതൻ കവിൾ നിറം കലർന്നു, ഹാ
സൂരരശ്മി തടവും പളുങ്കുപോൽ.
(ആശാൻ — നളിനി)
രരിയ മൃദു ചെമ്പനീർപ്പൂവുപോലോമലിൻ
തുടുതുടെ ലസിക്കുന്ന പൊൻകവിൾക്കുമ്പിങ്ക-
ലൊരു ഞൊടിയിലായിരം ഭാവം തെളിവതും.
(ഇടപ്പള്ളി — ഞങ്ങൾ)
പ്പുണരുമാപ്പൊൻകവിൾപ്പൂവിണയിൽ
നിഴലിക്കയാണപ്പൊഴപ്പൊഴോരോ
മഴവില്ലിൻ കൊച്ചു കൊച്ചങ്കുരങ്ങൾ.
(ചങ്ങമ്പുഴ — ആനന്ദലഹരി)