ശങ്ക-പ്രണയികളുടെ മനോമണ്ഡലത്തെ ചുട്ടെരിക്കുന്ന ചിത്ര! നിഷ്കളങ്കത പലപ്പോഴും ഈ ചിതാഗ്നിയിൽ ഹോമിക്കപ്പെടുന്നു. സ്വന്തം നിരപരാധിത്വ ബോധം നല്കുന്ന ഉൾക്കരുത്തിൽ കാമിനിയുടെ ദുശ്ശങ്കയെ നേരിടുന്ന ഒരു ധീരകമിതാവിനെ ഫിലിപ്പ് ദൈപ്പോർത്ത് പരിചയപ്പെടുത്തുന്നു. രാജകൊട്ടാരത്തിൽ ആസ്ഥാനകവിയായിരുന്ന ദെപ്പോർത്ത് പ്രണയകവിതകളാണ് കൂടുതൽ എഴുതിയിട്ടുള്ളത്.
നോവെനിക്കെത്ര മേലേകിയില്ല! [1]
പാരമ്യം പൂണ്മതാം നിന്നഴകെങ്കിലും
പാരിക്കയില്ലതെൻ സ്ഥൈര്യത്തെക്കാൾ.
നിന്നെ ഞാനെത്രമേൽ നണ്ണന്നുവെന്നോരാൻ
നോക്കുകയെന്നെ നീ നിന്നാത്മാവിൽ.
ഇങ്ങിനെയാണ് ഞാൻ ചെയ്വതെൻ ഭാമിനീ.
നിന്നെ ഞാൻ കാണ്മതുണ്ടെന്നുടേതിൽ. [2]
മാറുന്നു ഞാനെന്നു നീ നിനച്ചീടുകിൽ
ഓതുമേയെന്നോടതിമ്മുകുരം.
ചാഞ്ചല്യമുണ്ടോയെനിക്കെന്നറിയുവാൻ
ഇമ്മുകുരത്തിലേ നോക്കു നീയും.
വന്നു പിറന്നു നിനക്കായി മാത്രം ഞാൻ,
വയ്യെനിക്കന്യയെ പ്രേമിച്ചീടാൻ. [3]
ഹന്ത ഞാൻ നിന്റേതല്ലെന്നു വന്നീടുകിൽ
ബന്ധുരേ, നീയാർക്കു നല്കിയെന്നെ?
Que Vous M’allez Tourmentant De M’estimer Infidele
വ്രത ബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിതയാം ശങ്ക മനുഷ്യനുള്ളതാം.
(ആശാൻ — ചിന്താവിഷ്ടയായ സീത)
ശങ്കാവിഷഭയം പെട്ടാൽ.
(പി. കുഞ്ഞിരാമൻ നായർ — ശാരദാപൂജ)
സങ്കടംതന്നെ പിന്നത്തെ ജീവിതം.
ഹൃത്തുടഞ്ഞു നാം ലോകത്തിലങ്ങനെ
ചത്തു ജീവിപ്പതെന്തിനാണോമനേ?
വിശ്വമോഹിനീ, പൂർണ്ണമായെന്നെ നീ
വിശ്വസിക്കു ചതിക്കില്ല നിന്നെ ഞാൻ
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)
കണികയിൽക്കണ്ടിതങ്ങയെത്തന്നെ ഞാൻ.
(ജി. — സാക്ഷാത്കാരം)
മൊന്നുപോൽ ചേർന്നു കണ്ടു ഞാൻ.
(ചങ്ങമ്പുഴ — വെളിച്ചത്തിന്റെ മുന്നിൽ)
(മേലത്ത് ചന്ദ്രശേഖരൻ — കടൽത്തീരം)
Then in thy bosom I would pour my soul.
(W. Alexander — To Aurora)
ജീവനും ജീവനായ് പൂജിച്ചിടുന്നു ഞാൻ.
സ്നേഹിച്ചു നിന്നെ ഞാൻ നീയൊഴിഞ്ഞാരെയും
സ്നേഹിച്ചതില്ല ഞാൻ, സ്നേഹിക്കയില്ല ഞാൻ
നിന്നിലും മീതെയായില്ലെനിക്കൊന്നു മീ
മന്നി, ലാരാധിപ്പു നിന്നെ ഞാനോമനേ.
എന്നെ നീ വിസ്മരിച്ചാലും ഭജിച്ചിടും
നിന്നെ ഞാ, നെൻ പ്രാണസർവസ്വമാണ് നീ.
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)