രണ്ടായിരത്തിൽപരം സാരോപദേശ കവിതകളിലൂടെ ഫ്രഞ്ച് സാഹിത്യത്തിൽ സ്ഥാനം ഉറപ്പിച്ച ല ഫൊംത്തേൻ പ്രേമമാഹാത്മ്യം പാടുന്നു: “പ്രണയിക്ക, പ്രണയിക്ക പാരിൽ പ്രണയമൊന്നൊഴികെ മറ്റൊന്നുമേയൊന്നുമ”ല്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ലോകകവിതയിൽ എന്നും അനുരണനം കൊള്ളുന്ന ഒരു സത്യദർശനമാണ്.
നിഖില പ്രപഞ്ചവും നിർവിവാദം.
സുഭഗയാം ‘സൈക്കി’ നീ നിൻ ഹൃദയത്തിനെ [1]
നിയതമതിന്നു വിധേയമാക്കൂ,
ഇതരരാം ദേവിമാർ ദേവന്മാരൊക്കെയും
പ്രണമിക്കും ദേവൻ പ്രണയദേവൻ,
അവനുടെയഗ്നി പ്രഭാവത്തിൽ നിഷ്പ്രഭം
അവരുടെയധികാര ശക്തിയെല്ലാം.
തരുണാന്തരംഗത്തിനേതുകാലത്തുമേ
പരമ സമ്പത്തി പ്രണയമല്ലോ.
പ്രണയിക്ക, പ്രണയിക്ക, പാരിൽ പ്രണയമൊ-
ന്നൊഴികെ മറ്റൊന്നുമേയൊന്നുമല്ല. [2]
പ്രണയ നിശ്ശൂന്യമാണുലകമെന്നാകുകിൽ,
മണിമന്ദിരങ്ങൾ മലർവനങ്ങൾ
മരതകക്കാടുകളുറവകൾ തൊട്ടുള്ള
കമനീയ വസ്തുക്കളാകമാനം
വിരസതമാത്രമേകീടുന്ന വൈചിത്ര്യ-
രഹിതമായുള്ളതാം വ്യർത്ഥതകൾ ! [3]
അവ നല്കും മോദത്തെക്കാളും മധുരമാം
പ്രണയ സംജാതമാം വേദനകൾ. [4]
‘പ്രണയിക്ക, പ്രണയിക്ക, പാരിൽ പ്രണയമൊ-
നൊഴികെ മറ്റൊന്നുമേയൊന്നുമല്ല!
Les Amours de Psyche’et de Cupidon
സ്നേഹത്താൽ വൃദ്ധിതേടുന്നു.
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാനന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ
വ്യാഹൃതി തന്നെ മരണം,
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ
ഗേഹം പണിയും പടുത്വം.
(ആശാൻ — ചണ്ഡാലഭിക്ഷുകി)
ഒരൊറ്റമതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും
പാർവണ ശശിബിംബം.
(ഉള്ളൂർ — പ്രേമസംഗീതം)
ഇക്കാണും സ്ഥൂലസൂക്ഷ്മപ്രകൃതി മുഴുവനും
സൂക്ഷ്മ സൂക്ഷ്മങ്ങളായി-
ട്ടൊക്കെച്ചേർന്നേകമട്ടായുലകമിതുപരിശേ-
ഷിച്ചു നിന്നോരുശേഷം
അർക്കാദൃണ്ഡങ്ങൾ പിന്നീടഖിലമുളവാ
ക്കീടുവാൻ കർമ്മരൂപം
കൈക്കൊള്ളും പ്രാണനാകർഷണ ഗുണമരുളും
സ്നേഹമൂർത്തേ നമസ്തേ!
(കെ. കെ. രാജ — സ്നേഹം)
സ്നേഹമേ പരം സൗഖ്യം സ്നേഹഭംഗമേ ദുഃഖം
സ്നേഹമേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ
ദേഹമിന്നതിൻചൂടിൽദ്ദഹിച്ചാൽ ദഹിച്ചോട്ടേ
മോഹനപ്രകാശമെന്നാത്മാവ് ചുംബിച്ചല്ലോ!
(ജി. — സൂര്യകാന്തി)
മാനവ ജീവിതലക്ഷ്യം സ്നേഹിക്കൽ മാത്രം.
(ചങ്ങമ്പുഴ — മദിരോത്സവം)
ത്തുവെണ്ണിലാവി പ്രണയ മന്ദസ്മിതം.
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചിവൾ പരം, രമിക്കയി-
ല്ലെന്തിലും പ്രണയഹീനമാനസം.
(ആശാൻ — നളിനി)
കണ്ണിന്നു കാകോളകതുല്യമായി.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
കാന്തിമത്തായിപ്പണ്ടു തോന്നിയ ജഗത്തെല്ലാം.
(ജി. — ധർമ്മപത്നി)
പരവതാനി വിരിച്ചൊരിപ്പുൽത്തടം
പരിണതോജ്ജ്വലമാണെന്നിരിക്കിലും
പരമ ശൂന്യമായല്ലി തോന്നുന്നുമേ!
(ചങ്ങമ്പുഴ — എന്റെ സഖി)
ഭുവനം പാവനമിന്നപാവനം.
(എം. ആർ. നായർ (സഞ്ജയൻ) — തിലോദകം)
മിഴിക്കും കണ്ണിൽക്കുത്തും രാത്രിയായ്
ഇഴഞ്ചേറും പെരുപ്പായ്
സർവ്വവും സർവ്വസ്വവും ശൂന്യമായ് പൊടുന്നനേ.
(ജി. കുമാരപിള്ള — ഇല്ല)
യവൾ തൻ ചേർച്ചയിങ്കൽമേ
അവതന്നെയരമ്യങ്ങൾ
അവളില്ലായ്കയാൽ മമ.
(വാല്മീകി — രാമായണം (തർജ്ജമ: വള്ളത്തോൾ))
A joy has taken flight;
Fresh spring, and summer and winter hoar
Move my faint heart with grief, but with delight
No more oh, never more!
(Shelley — A Lament)
അഖിലം പ്രേമത്തിൽ മധുരം താൻ,
(പി. കുഞ്ഞിരാമൻ നായർ — ഹൃദയം)
ചരമൊക്കെയും ചുറ്റിവലയ്ക്കും സ്നേഹോന്മാദം…
(വിഷ്ണുനാരായണൻ നമ്പൂതിരി — ശക്തി)
ദുഃഖമെന്താനന്ദമാണെനിക്കോമനേ.
(ബാലചന്ദ്രൻ ചുള്ളിക്കാട് — ആനന്ദധാര)
(Shelley — Epypsychidion)
as lovely melancholy.
(J. Fletcher — Melancholy)
പ്പൂർണ്ണ സൗഭാഗ്യഭോഗം
യാതൊന്നിൻ പൂർവ്വബന്ധ സ്മൃതിമനുജരിൽ നി-
സ്സീമമാം ശാന്തിഭാവം
യാതൊന്നിൻ സ്പർശമാത്രം ജ്വരകലുഷിതമാം
ജീവിതത്തിൻ മരുന്നാ-
രാഗസ്സ്വർഗ്ഗാംശുപൂരം കരളിലവിരതം
നാളമായാളിടാവൂ.
(വിഷ്ണുനാരായണൻ നമ്പൂതിരി — രാഗരശ്മി)
മഹിയിൽ സ്നേഹമതൊന്നുമാത്രം.
(യൂസഫലി കേച്ചേരി — ഹൃദയം പാടുന്നു നിനക്കുവേണ്ടി)
വിരിയൂവാടാതുള്ളോരനുരാഗത്തിൻ പൂവേ,
(എസ്. രമേശൻ നായർ — പ്രേമഗാഥ)
ദൂതുമായ് നിത്യമെൻ കണ്ണീർക്കണങ്ങളിൽ
(മേരിജോൺ കൂത്താട്ടുകുളം — രണ്ടു കണ്ണീർക്കണങ്ങൾ)