പണത്തിനും പ്രതാപത്തിനുംവേണ്ടി കൈമാറാനുള്ളതല്ല പെണ്ണിന്റെ കരൾ, അവൾക്ക് അവളുടേതായ സ്വത്വവും സങ്കല്പങ്ങളുമുണ്ട്-ഏഴെട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ ഇടയഗാനത്തിലെ നായിക അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. കവിയെന്നതിനു പുറമെ ഒരു കുരിശുയുദ്ധനായകനും, പിടിച്ചെടുക്കപ്പെട്ട ‘ജറുസലം സാമ്രാജ്യ’ത്തിന്റെ റീജന്റ് ചക്രവർത്തിയുമായിരുന്നു ഴാൻ ദ് ബ്രിയേന്ന്.
ണിടയപ്പെണ്ണവളെ ഞാൻ കണ്ടതന്നാൾ,
അവളെന്നഭിരുചിക്കൊത്തവൾ ഹേമന്ത -
പ്പുത വേണ്ടുവോളവും പൂണ്ടിരുന്നോൾ,
കനകച്ചെമപ്പെഴും ചികുരത്തൊടൊത്തൊരു
കമനീയഗാത്രിയാം പെൺകൊടിയാൾ,
തുണയാരുമില്ലവൾക്കെന്നു നിനച്ചെന്റെ
വഴിവിട്ടു പോയേനവൾക്കു നേരേ,
ഒരു നായും ആട്ടുകോലൊന്നു മൊഴികെ മ-
റ്റൊരു കൂട്ടുമില്ലായിരുന്നവൾക്കു
കുളിരിങ്കലൊരു മരക്കീഴിലിരുന്നു തൻ
തനുവങ്കിക്കുള്ളിലൊതുക്കിക്കൊണ്ട -
ങ്ങനുരാഗ കഥയൊന്നു പാടുകയായിരു -
ന്നിനിമയിൽത്തന്വംഗി തൻ കുഴലിൽ,
കുതിരമേൽ നിന്നു ഞാൻ താഴത്തിറങ്ങിത്തൽ
സവിധ മണഞ്ഞവള്ളോടു ചൊന്നേൻ:
ന്നരികിൽ സദുദ്ദേശമോടെ മാത്രം.
ഒരു പർണ്ണകുടിയിങ്ങു തീർത്തിലന്യോന്യം
പ്രണയിച്ചു നന്നായ് നമുക്കു വാഴാം.’
‘പിറകോട്ടു പോയാലും സൽപ്രഭോ, നിർദ്ദേശ-
മിതുമട്ടു മുമ്പുമേ കേട്ടവൾ ഞാൻ,
‘വരി’ കെന്നു ചൊല്ലി വരുന്നവർക്കൊക്കെയും
ഉടൽ നല്കുവോളല്ല ഞാ, നറിയൂ.
കനക വർണ്ണാഞ്ചിതം താങ്കൾ തൻ ജീനിയ്ക്കു
കഴിയുകില്ലെന്നെച്ചപലയാക്കാൻ.’
മൊരു പ്രഭുപത്നിയായ് കോട്ടയൊന്നിൽ
പഴയ നിന്നങ്കി പരിത്യജിച്ചീരോമ-
ത്തുകിൽ നിലയങ്കി ധരിച്ചിടൂ നീ.
പുതുതായ് വിടർന്നൊരു ചെമ്പനീർപ്പൂവുപോൽ
പരിലസിച്ചീടും നീ പൂർണ്ണ ശോഭം.’
ഇതു പക്ഷെയാരെ ഭ്രമിപ്പിച്ചിടാൻ!
പരദേശി യേകനിൽ നിന്നേവം പുടവയും
ചമയവും വാങ്ങുന്ന പൊട്ടിയേതാം?
അവന്നുടെ യാവശ്യ, മവന്നുടെ യാഗ്രഹം
നിറവേറ്റുകില്ലവളെന്നു വന്നാൽ?’ [1]
ന്നഴകിനാൽ തീർത്തുമാകൃഷ്ടനീ ഞാൻ,
അഭിമാനിച്ചീടുവാനാംവിധമുന്നത-
കുലജാതയാമൊരു പെൺമണിയായ്
വിരവിൽ ഞാൻ മാറ്റിടും നിന്നെയതിന്നു നി-
ന്നനുമതിയൊന്നേ യെനിയ്ക്കു വേണ്ടു
ഇടയകുമാരർ തന്നനുരാഗ നീക്കങ്ങൾ
ഗണിയാതെ, നിന്നുടെതാകുമെല്ലാം
കരുതിവെച്ചാലുമെനിക്കായി മാത്ര മെൻ-
കരളും മിഴിയും കവർന്നവളേ’
പതിതയല്ലത്രയ്ക്കു പാവമീ ഞാൻ,
ഒരു മഞ്ജുകൊട്ടാര മണിയറയ്ക്കുള്ളിലായ്
പ്രഭു പത്നിയായിട്ടു വാഴ്‌വതേക്കാൾ
ഇടയനാം തോഴനോടൊപ്പമീ മാമര-
ച്ചുവടിൽക്കഴിയുവാൻ ഞാൻ കൊതിപ്പൂ [2]
അമിത സമ്മോദമെനിക്കു വേണ്ടെനെയോർ-
ത്തിയലരുതാകാംക്ഷയാരുമാരും”.
Pastorelle
സ്ത്രീയ്ക്കു ഹൃദയമുണ്ടെന്നതറിയുമോ?
ജീവരക്തം തൈലമാക്കിപ്പകർന്നെഴും
പ്രേമഹൃദയമുണ്ടെന്നതറിയുമോ?
(പി. കുഞ്ഞിരാമൻ നായർ — നാളത്തെ പ്രഭാതം)
ക്കനക കുംഭങ്ങൾ പാഴ്ക്കരിക്കട്ടകൾ,
പുതു പരിഷ്കൃതി കന്ദളമേശാത്ത
ചെറുകുടിലുകൾ ചേണെഴും സൗധങ്ങൾ.
(ഇടപ്പള്ളി — വിസ്തൃതമാകണം)
പല പല രമണികൾ വന്നു.
വന്നവർ പണമെന്നോതി നടുങ്ങീ ഞാൻ.
പല പല തരുണികൾ വന്നു. വന്നവർ
പദവികൾ വാഴ്ത്തീ, നടുങ്ങീ ഞാൻ
കിന്നര കന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം
എന്നോടരുളി: എനിക്കിവിടുത്തെ
പൊന്നോടക്കുഴൽ മതിയല്ലോ,
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലോ.
(ചങ്ങമ്പുഴ — മനസിനി)