യുവതീയുവാക്കൾ പ്രേമബദ്ധരാകുക, കാമുകിയുടെ രക്ഷിതാക്കൾ അതിനെതിര് നില്ക്കുക, ഹതാശനായ കാമുകൻ പിൻവാങ്ങുക. പ്രേമത്തിന്റെ ഈയൊരു സർവ്വസാധാരണ വശമാണ് അപ്പൊല്ലിനേറുടെ പ്രതിപാദ്യം. സ്വന്തം അനുഭവ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നീണ്ടൊരു കവിതയുടെ സമാപന ഭാഗമാണിത്. സർറിയലിസം ഫ്രഞ്ച് കവിതയിൽ ഒരു പ്രസ്ഥാനമായി രൂപം കൊള്ളുന്നതിനു മുമ്പ് ’സർറിയലിസം’ എന്ന വാക്ക് സ്വന്തമായി സൃഷ്ടിക്കുകയും സ്വപ്നംപോലെ യുക്ത്യതീതമായ ഒരു പ്രതിഭാസമായിരിക്കണം കവിതയെന്നു സിദ്ധാന്തിക്കുകയും ചെയ്ത ‘അവാം ഗാർദ്’ (Avant-Garde) ആചാര്യനാണ് അപ്പൊലിനേർ. യുദ്ധരംഗത്തുവെച്ചു വെടിയേറ്റതിനെത്തുടർന്നു നിര്യാതനായി.
പ്പുതച്ചു നീൾ നിദ്രാ നിലീനനായ് മേവി
സെബാസ്തിൽ ശൈത്യത്തിൽ മൃതി വരിച്ച നാൽ-
പ്പതു പേരേക്കാളും വിറങ്ങലിച്ചതാം [1]
ഹൃദയമൊന്നിനു വിരവിലൂഷ്മാവ്
പകരാൻ ഈസ്റ്ററിൻ ഇനനണയട്ടെ? [2]
അവരന്നേറ്റൊരു വ്യഥയെൻ വാഴ്‌വേറ്റ
വ്യഥയെക്കാളിലും തുലോം കുറഞ്ഞതാം
മമ മഞ്ജു നൗകേ മമ സ്മരണെ, നാം
മതിയാവോളം പര്യടനം ചെയ്തില്ലേ
കുടിനീരല്ലാത്ത കെടു നീരിങ്കലായി [3]
അഴകിൻ പൊന്നഹർമ്മുഖം മുതലക്കു നാം
അഴലിൻ മൂവന്തിവരെയലഞ്ഞില്ലേ [4]
വധുവുമായ്ക്കെട്ടുപിണഞ്ഞ പ്രേമമേ
കഴിഞ്ഞ വർഷമീയെനിക്കു ജർമ്മനി-
ക്കകമേ നഷ്ടമായൊരുത്തി മേലിൽ ഞാൻ
അവളെക്കാണുകില്ലവളുമായ് ക്കൂടി-
ക്കുഴഞ്ഞ കൃത്രിമ പ്രണയമേ വിട
പറയുകിൽ ക്ഷീരപഥമേ കാനാനിൻ [5]
ധവള സുന്ദര തടിനികളുടെ
പ്രണയിനികൾ തൻ സിതമൃദുലപ്പൂ-
വുടലുകളുടെ സമുജ്ജ്വലയാകും
ഉടപ്പിറന്നോളേ
അപര താരക നികരങ്ങൾ തൻ നേർ-
ക്കവിരതമായ് നീ തുടരും യാത്രയിൽ [6]
മമ സമാനരാം മൃതനീന്തുകാരും
ഞരങ്ങി നീങ്ങിക്കൊണ്ടനുഗമിക്കുന്നു.
ഇതര വർഷമൊന്നൊരു വസന്തത്തിൻ
പുലരിയിലെന്റെ കരളിനേറ്റവും
പുളകമേകിയ പരമ ഹർഷത്തെ
പുകഴ്ത്തിപ്പാടി ഞാൻ മമാത്മ വീര്യങ്ങൾ
മുഴുവനപ്പാട്ടിൽ പരിസ്ഫുരിച്ചുതേ
അതേ, ഞാൻ പ്രേമത്തിൻ ഋതുവിൽ പ്രേമത്തെ
പ്രകീർത്തനം ചെയ്തിട്ടുറക്കെപ്പാടിനേൻ [7]
La Chanson Du Mal-Aime’
ഇതിലെന്റെ മുഖമല്ലാതൊന്നുമില്ല
ഇതിലഴുക്കലിയലില്ലിതുപ്പുവെള്ളം
ഒഴുകാത്ത വെള്ളം കനത്ത വെള്ളം.
(ദേവി — തനിച്ച്)
ആണ്ടുപോയ് നിന്റെ നിഷിദ്ധജലങ്ങളിൽ.
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഡ്രാക്കുള)
രാവിലെ തൊട്ടു ഞാനന്തിയോളം
പൂവനം തോറുമലഞ്ഞുപോയി.
(ചങ്ങമ്പുഴ — വിരഹി)
കണ്ടു ഞാനൊരു കമ്രമാം രാഗം
ചുംബനച്ചെമ്പനി മലർ പൂക്കും
രമ്യ ജീവിതത്താഴ്‌വരയിങ്കൽ
ചന്ദ്രികാവന മല്ലിക ചൂടി
മന്ദഹാസിനിയാമവൾ നില്ക്കേ
രാക്കുയിലുപോലാഞ്ഞു ഞാൻ പാടാൻ,
‘നോക്കു ലോകമേ ഞാനനുരാഗി!’
(വൈലോപ്പിള്ളി — ഒരു ഗാനം)
ഒരു ദീപമായ് ദീപ്തതാരമായ് മഹാസൂര്യ-
കിരണങ്ങളായെന്റെ യാത്മാവിലോളം തല്ലി-
യിളകീടുന്നു. മുക്തകണ്ഠമായ് പാടട്ടെ ഞാൻ
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)