ഴോർഴ് സാന്തുമായി തെറ്റിപ്പിരിഞ്ഞപ്പോൾ അൽഫ്രെദ് ദ് മ്യുസ്സെ അവർക്കയച്ച ഈ കവിത ഇരുവരുടെയും മരണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട കത്തിടപാടുകളിലാണു് ആദ്യമായി വെളിച്ചം കണ്ടതു്. ഫ്രഞ്ച് പത്രങ്ങളെല്ലാം ഇതു പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
നീ വിരാജിക്കുക,
ഇതുവരെയുമെന്നുടെ
സർവസ്വമായോളേ,
ളേറെ നീ പൂകുക,
ഇതുവരെയുമെന്നേക-
നാടായിരുന്നു നീ.
പൂത്തുല്ലസിയ്ക്കുക,
മമ ഹൃദയ റാണിയായ്
വാണ മനോഹരീ.
പോകിലുമെൻ സ്മൃതി-
യ്ക്കനുമതിയരുളീടു
പിന്തുടർന്നീടുവാൻ.
മെന്നു ഞാൻ നണ്ണിനേൻ,
ദ്രുതമതു വിനഷ്ട മെ-
ന്നോർത്തെനിക്കില്ലഴൽ,
A George Sand
ശാശ്വത നിർവൃതിയാകുമെന്നോർത്തു ഞാൻ.
വെള്ളിനക്ഷത്രമേ, നീയടുത്തുള്ളനാൾ
തുള്ളിത്തുള്ളുമ്പിയിരുന്നു മന്മാനസം.
ഇന്നിതാ വേർപെട്ടു പോകയാണോമലേ
കണ്ണീരിലെന്നെക്കുളിപ്പിച്ചു കൊണ്ടു നീ.
പൂവിരിക്കട്ടെ നിൻ ജീവിതപ്പാതയിൽ,
(ചങ്ങമ്പുഴ — വിയോഗഭൂവിൽ)
നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടി-
ച്ചിതറും പദങ്ങളാൽ,
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
നമ്മളന്യോന്യം കണ്ടു
രണ്ടു കുഞ്ഞരുവിപോൽ
നമ്മളൊന്നായിച്ചേർന്നു
രണ്ടു കൈവഴികൾ പോൽ
നമ്മൾ വേർപിരിഞ്ഞല്ലോ.
(ഡി. വിനയചന്ദ്രൻ — ഒരു ബന്ധത്തിന്റെ കഥ)
തൊട്ടു പോകില്ല പരസ്പരം മേനിയിൽ.
ഒച്ചൊഴിഞ്ഞൂരിയടർന്ന തൊണ്ടിൽ ഊതി
ഒച്ചയുണ്ടാക്കുന്നപോലെ ഞാൻ ചൊല്ലിയ-
തൊട്ടു മോർമ്മിക്കയും വേണ്ടാ, പിരിയുക,
മറ്റൊരിക്കൽ കണ്ടുമുട്ടാതിരിക്കുക.
(പി. പി. രാമചന്ദ്രൻ — ഉത്തരകാലം)
Come let us kiss and part.
(M. Drayton — Love’s Farewell)
മണിമേടയിൽ സ്വൈരം
നീ, സഖി, യമരുമ്പോൾ
ഓർക്കുക വല്ലപ്പോഴും.
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
പ്പേർത്തും നീ തിരയുന്നു
വാടിയ മലരിനെ-
യോർത്തു ഞാൻ കരയുന്നു.
(ഇടപ്പള്ളി — വ്രണിതഹ്യദയം)
പുഷ്പമിറുത്തു നീ, നിന്റെ യാത്മാവിന്റെ
പീലിയിൽ ചൂടുവാനെന്നു. പക്ഷെ പുറം-
കാലിനാൽത്തട്ടിയെറിഞ്ഞതു, മായതിൻ
നീലദലങ്ങളുലഞ്ഞു ചതഞ്ഞതും
വേദനയോടെ ഞാൻ നീറിപ്പിടഞ്ഞതും…
(എസ്. രമേശൻ നായർ — അമർഷഗീതി)