‘പ്രേമത്തിൻ തിളക്കം കണ്ടതു ചെന്നെടുക്കാൻ’ മോഹം. പക്ഷേ, ‘ഭീമമാം ഖഡ്ഗത്തേക്കാൾ മൂർച്ചയേറിയ’താണെന്ന അറിവു് മനസ്സിനെ പിന്തിരിപ്പിക്കുന്നു. ഫലം പ്രേമത്തെക്കുറിച്ചുള്ള അശുഭപ്രതീക്ഷ. ഈ മനോഭാവം മറൊവിന്റെ വരികളിൽ പരിഭവരൂപം കൈക്കൊള്ളുന്നു.
പ്രേമമേകിടു മാനന്ദ-
മാസ്വദിക്കുവാൻ, പക്ഷെയെന്നാശ
വ്യർത്ഥമാണെന്നേ ചൊല്ലാവൂ.
പാർക്കുകിൽ പ്രേമമിന്നൊരു പരി-
വേദനാത്മക കാര്യമാം. [1]
കൂറെഴുമനുരാഗികൾക്കനു-
കൂലമല്ലേതു മിക്കാലം.
നിഷ്കപടരാമി പ്രണയികൾ-
ക്കെപ്പൊഴും ഫലം ദൗർഭാഗ്യം.
സൂത്രശാലികളാണൊടുവിൽ തൽ-
ഭാഗ്യപൂർത്തി വരിക്കുവോർ [2]
J’ai Grand Desir…
വേഗം സുഭഗ ദലങ്ങളുതിർന്നു പോം.
കേവലം മുള്ളുകൾകൊണ്ടു കീറുന്നു നീ
ജീവനെപ്പിന്നെ, വെറുക്കുന്നു നിന്നെ ഞാൻ.
(ജി. — ആ മരം)
സ്നേഹിച്ചു ലോകത്തിൽ നിന്നു പഠിച്ചു ഞാൻ
(ചങ്ങമ്പുഴ — ആ കാലങ്ങൾ)
യകലത്തൊരാത്മാവലഞ്ഞുവെന്നാൽ
കഠിന നിരാശതൻ മണ്ഡലത്തിൽ
തടയും തളരും തകർന്നു പോകും.
(ഇടപ്പള്ളി — വസന്തം കഴിഞ്ഞു)
ളാളും തീക്കനലാണല്ലോ
മാലയല്ല, പടമെടുത്തും
കാളഭുജംഗമാണല്ലോ.
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
Love has bliss, but love has ruing;
Other smiles may make you fickle
Tears for other charms may trickle.
(T. Campbell — Freedom and Love)
Too rude, too boist’rous and prickles like thorn.
(Shakespeare — Romeo and Juliet)
ജയപതാകയിവിടെപ്പറത്തുവാൻ.
(ചങ്ങമ്പുഴ — രമണൻ)