പുതിയ കാമുകീകാമുകബന്ധത്തിന്റെ സ്വഭാവമെന്താണ്? താത്കാലികതയാണു് അതിന്റെ മുഖമുദ്ര. സ്ഥിരബന്ധത്തിനു വിലയിടിഞ്ഞിരിക്കുന്നു. കൂടിച്ചേരലും കൂട്ടുപിരിയലും പെട്ടെന്നാണു്. നാടൻ പാട്ടുരീതിയിൽ നിത്യജീവിത സംഭവങ്ങളെ വിഷയീകരിച്ചു സംസാരഭാഷയിൽ കവിതകളെഴുതിയ ആധുനികനായ പോൽ ഫോർ ഇത്തരമൊരു കാമുകന്റെ ന്യായവാദം നമ്മെ കേൾപ്പിക്കുന്നു.
യനുരാഗം ഉണ്ടോ പൊരുളതിന്നു?
കയർ പൊട്ടി, പെണ്ണാളേ, പറയുകിൽ നീയല്ലേ [1]
മുറുകേ വലിച്ചതധികമായി?
അപരാധി ഞാനാണോ, ഇനിയന്യനാരാനോ,
അതുമല്ല നൽക്രിസ്ത്യൻ ദൈവമാണോ?
കയർ പൊട്ടി, ഇല്ലിതിൽക്കുറ്റമിങ്ങാർക്കുമേ,
അറിയാമിക്കാര്യം സകലപേർക്കും.
പല കപ്പലിന്നും കയറിതല്ലോ.
വളയങ്ങൾ പലതൂടെ അതു കടന്നീടുന്നു.
പഴകുന്നുവെങ്കിലോ കുറ്റമാർക്കാം? [2]
ഉലകിങ്കൽ പ്രണയികൾ ഒരുപാടു, ണ്ടേവരും
ഒരു പാപം തന്നെയാം ചെയ്തവതെന്നും.
പ്രണയത്തിന്നെന്തിതിൽക്കുറ്റം, അതിൻ കയർ
പഴകിത്തഴഞ്ഞതായ്ത്തീർന്നുവെങ്കിൽ?
ഇനിയെന്തിനായേച്ചു കെട്ടണം നമ്മളി-
ച്ചെറുരാഗം, [3] ഉണ്ടോ പൊരുളതിന്നു?
മുറുകേ വലിച്ചതധികമായി?
La Corde
ള്ളി പ്രണയത്തിൻ ശ്യംഖല
(ചങ്ങമ്പുഴ — രമണൻ)
ഊഞ്ഞാലുപൊട്ടി നിലം പൊത്തുമോ?
(കെ. വി. ബേബി — ചോദ്യങ്ങളുടെ ഊഞ്ഞാലിൽ ഉത്തരംതേടി)
പല കൈകളിലൂടെ കടന്നുപോയ
പനിനീർപ്പൂവുപോലെ
പുതുമ നശിച്ച ഒരു സർവ്വസാധാരണത,
(റോസ് മേരി — മഞ്ഞുമലയിൽനിന്നുദ്ഭവിക്കുന്ന അരുവി)