പ്രണയബന്ധത്തിന്റെ തകർച്ചയ്ക്കു മുൻപിൽ നോക്കാതെയുള്ള കടന്നു കയറ്റം മുഖ്യകാരണങ്ങളിലൊന്നത്രെ. പൊരുത്തക്കുറവുകളുടെ പാറമേൽത്തട്ടി പലപ്പോഴും അതു പൊട്ടിത്തകരുന്നു. ഈ പ്രശ്നം പ്രതീകാത്മകമായി ഉന്നയിച്ചു് റോബർ മലെ നർമ്മമധുരമായ ഒരു മുന്നറിയിപ്പു് നൽകുന്നു. നാടകകൃത്തു്, വിദ്യാഭാസ വിചക്ഷണൻ എന്നീ നിലകളിലും വിഖ്യാതനാണു് മല്ലെ.
കസേര, ധൂസര സ്മൃതിപോലുള്ള ഭൂ-
വിഭാഗ ദൃശ്യത്തിന്നഭിമുഖമായി.
വെളിവുറ്റ രണ്ടു കമിതാക്ക, ളൊന്നി-
ച്ചിണക്കപ്പെട്ടതാമിരുവദനങ്ങൾ, [1]
പരസ്പരം താങ്ങായ് മരുവിടും രണ്ടു
ചുമലുകൾ, സ്വന്തം നിഴല്കളന്യോന്യം [2]
കലർന്നിടുംവിധമൊരുമിച്ചിട്ടൊരേ
കവിത വായിച്ചു രസിച്ചു പിന്നതു
മറന്നിടുന്നോരാമിരുപ്രണയികൾ-
ഇവരെപ്പറ്റിയിപ്പെരുമഴയത്തു
കുതിരുന്ന കസേരകൾ പറയുന്നു.
പുരയ്ക്കകത്തിനിപ്പുനർജ്ജനിച്ചിടാ-
ത്തൊരു ഭഗ്നസഖ്യകഥ പറയുന്നു.
മവബോധം നിങ്ങൾക്കവശ്യമായ് വേണം, [3]
മഴ പൊഴിഞ്ഞതു നിമിത്ത മെത്രയോ
പ്രണയങ്ങൾ മൃതിയടഞ്ഞു പോയിതേ.
Deux Chaises Cote A Cote
ന്യോന്യമിരുതലപ്പക്ഷിപോൽച്ചേർ, ന്നൊന്നു
തന്നെയായ്…
(എൻ. വി. കൃഷ്ണവാരിയർ — യാത്ര)
(വൈലോപ്പിള്ളി — യുഗപരിവർത്തനം)
മാദൃശരെത്രമേൽ സുസ്ഥിരരാകിലും
മർത്ത്യൻ സമുദായ ജീവിയാണെങ്കിലോ
മറ്റഭിപ്രായങ്ങളാദരിച്ചീടണം
(ഇടപ്പള്ളി — വിപ്ലവം, വിപ്ലവം) നേരിട്ടിടാനൊരു തുച്ഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്ലാമുണ്ടതിൽ ഗാഢമായി
ച്ചിന്തിക്കാൻ ചിന്തിച്ചു ചർച്ച ചെയ്യാൻ.
കൊച്ചു കുഞ്ഞാണു നീ നിന്റെ കണ്ണിൽ
വിശ്വം മുഴുവൻ വെളുത്തു കാണും.
(ചങ്ങമ്പുഴ — രമണൻ) കേട്ടിരിക്കുന്നു ക്ഷിപ്രസാധ്യമാമനുരാഗം
കേവലമല്പായുസ്സൈ, ന്നെങ്കിലുമൊന്നിച്ചു നാം
(യൂസഫലി കേച്ചേരി — ചന്ദ്രപ്രിയ)