പ്രതീക്ഷകളുണർത്തുന്ന പ്രണയം പരാജയപ്പെടുമ്പോൾ സ്ത്രീപുരുഷന്മാർ പല വഴിക്കും നീങ്ങുന്നു. പുരുഷന്മാരിൽ പലരും പ്രതികാരബുദ്ധിയോടെ വേശ്യാലയങ്ങളിൽ അഭയം കണ്ടെത്തുന്നു. ബൊദെലേർ ഇവരിലൊരാളായിരുന്നു. ആ അനുഭവമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഈ കവിതയുടെ സവിശേഷത ഇതുകൊണ്ടു തീർന്നില്ല. 1857-ൽ അദ്ദേഹം ‘തിന്മയുടെ പൂക്കൾ’ പ്രസിദ്ധപ്പെ ടുത്തിയപ്പോൾ അതിലെ കവിതകളിൽ ആറെണ്ണം പൊതുസദാചാരത്തിനു നിരക്കാത്തതെന്നാരോപിച്ച് സർക്കാർ പുസ്തകം മുഴുവൻ കണ്ടുകെട്ടുകയും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുകയുമുണ്ടായി. വലിയ കോളിളക്കം സൃഷ്ടിച്ച വിചാരണയിൽ കോടതി അദ്ദേഹത്തിന് 300 ‘ഫ്രാൻ’ പിഴ വിധിച്ചു. പിന്നീടതു 50 ‘ഫാനാ’യി ചുരുക്കി. നിരോധിക്കപ്പെട്ട 6 കവിതകൾ നീക്കിയേ പുസ്തകത്തിന്റെ വില്പന തുടരാൻ കഴിഞ്ഞുള്ളൂ. നിരോധിത കവിതകളിൽ ഒന്നാണിത്.
കഠിന നിർമ്മമ ചേതനയാർന്നോളേ. [1]
പ്രിയമെനിക്കിയറ്റീടും കടുവയാ-
ണലസഭാവമമരുന്ന ജന്തു നീ.
വിറയുമെൻ കൈവിരലുകൾ വെമ്പുന്നു
നിബിഡം നിന്മുടിച്ചാർത്തിൽ വിഹരിക്കാൻ. [2]
പുകയുമെൻതല നിന്നംഗ സൗരഭം [3]
നിറയും നിന്നടിയാടതന്നുള്ളിലായ്,
മൃതിയടഞ്ഞതാമെന്നനുരാഗത്തിൻ [4]
കെടു മധുരിമ യുച്ഛ ്വസിക്കട്ടെ ഞാൻ,
ഒരു മൃതമലരിന്റേതു പോലവേ.
മിതു തുടരുന്നതേക്കാളുറങ്ങുവാൻ [5]
മൃതി കണക്കു മനോജ്ഞമായുള്ളതാം
ഒരു സുഷുപ്തിയിൽ! നീ വീർപ്പു മുട്ടുമാ-
റഴകൊഴുകുന്ന നിൻ മിനുചെമ്പുടൽ [6]
അടിമുടി മൂടും മുത്തങ്ങളാലെ ഞാൻ.
മറവുചെയ്യുവാനത്രയ്ക്കഗാധമായ്
ഉലകിലില്ല നിൻ ശയ്യക്കുതുല്യമാ-
യിതരമൊന്നുമേ, പേർത്തും പ്രബലമാം
മറവി വാഴുന്നു നിന്നധരങ്ങളിൽ.
ഒഴുകിടുന്നുതേ ‘ലീതി’ യനർഗ്ഗളം’ [7]
തുരു തുരെ വരും നിൻ ചുംബനങ്ങളിൽ.
വിധിവശഗനായ് ഞാൻ വഴങ്ങീടുന്നു.
എതിരു കാട്ടാതെ ഞാൻ രക്തസാക്ഷിയായ്,
നിരപരാധനായ് ദണ്ഡനമേറ്റു ഞാൻ. [8]
എരിവു കൂട്ടുന്നെൻ യാതനാവഹനിയ്ക്കു
സഹജമായുള്ളൊൻ ഭാവതീവ്രത.
തടവിലാക്കാത്ത നിൻ മൃദുമാറിന്റെ [9]
നറുമുനകളിൽനിന്നു ഞാൻ മോന്തിടും
വൃഥ വിനാശി‘നെപ്പന്തി’യും നൽ നഞ്ഞും- [10]
പകകളാകവേ കെട്ടിയാഴ്ത്തീടുവാൻ.
Le Lethe
തുടുമാംസക്കൊതി
കൊത്തിയ ശില്പം പോലെഴു-
മെന്റെ കിടപ്പറ
നറു നഗ്നത-
യഗ്നി വളർത്തും ചുമരുകൾ
നാലതിരിട്ട നിലത്തു
മലർന്നു കിടക്കും ശയ്യകൾ
ഇവിടെ
തീ പൂട്ടുക
നീ സഖീ
(പഴവിള രമേശൻ — ഞാനുണരുമ്പോൾ)
ച്ചിമ്മടിത്തട്ടിൽ വീണ്ടുമൊന്നു ഞാൻ തലചായ്ക്കേ.
(പുതുശ്ശേരി രാമചന്ദ്രൻ — അകലുംതോറും)
അയോദ്ധ്യാ കാണ്ഡങ്ങളെഴുതി നീങ്ങുന്നു.
(സച്ചിദാനന്ദൻ — ഇനിയും)
(എം. ആർ. നായർ (സഞ്ജയൻ) — ഹാസ്യാഞ്ജലി)
പഴുത്ത പോലെന്റെ ശിരസ്സു പൊള്ളിപ്പു
… … …ഞാനോ
ചുടുകണ്ണീർക്കുടം ചുമന്നു നിലക്കുന്നു.
(സുഗതകുമാരി — തിളച്ച പാലല്ലോ കുടത്തിൽ)
Jeanne Duval-എന്ന മിശ്ര വർഗ്ഗക്കാരിയായ നടി മദ്യപാനാസക്തിയും പണക്കൊതിയും കൂറില്ലായ്മയും കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ദുഃഖമയമാക്കിയിരുന്നു.
ഉദയമില്ലാത്തൊരു നീണ്ട രാവും
ഉണരേണ്ടാത്തോരു സുഷുപ്തിയുമായ്
ഒരു മനശ്ശല്യവും വന്നുചേരാ-
ത്തൊരു നിത്യവിശ്രമം ഞാൻ കൊതിപ്പു.
ധരയിലിജ്ജീവിതഭാരമൊട്ടു-
മരുതയ്യോ താങ്ങാനെനിക്കിനിയും.
(ചങ്ങമ്പുഴ — വയ്യ)
മട്ടോലും മൊഴിയാളെ, നിൻ മുല-
മൊട്ടുകൾ രണ്ടും നമ്മുടെ മാറിൽ
പുഷ്ടാനന്ദം ചേർത്തു പുണർന്നി-
ട്ടൊട്ടു ശമിപ്പിച്ചീടുക താപം.
(കുഞ്ചൻ നമ്പ്യാർ — അഹല്യാമോക്ഷം)
ല്ലാനന്ദത്തിനാൽ ചുണ്ടു നനയ്ക്കുവാൻ
ജീവിത സിരകൾക്കൊരു ചൈതന്യ-
മേകിയാശതൻ വാതിൽ തുറപ്പു നീ.
ഭവ്യ സംതൃപ്തി ചേർപ്പു നിൻ സുസ്മിതം
ദിവ്യമാകും രസായനം പോലവേ.
ഉല്ലസൽ സന്ധ്യ തൂക്കുമിരുൾത്തിര-
യ്ക്കുള്ളിലേകാന്തതയിലീ നിന്നുടെ
പോർമുലകൾ തഴുകിത്തഴുകിയെൻ
മാറിടം മറക്കുന്നു താപങ്ങളെ…
ചന്ദ്രരശ്മിയുത്തപ്തയാ മൂഴിയെ
മന്ദ മന്ദം തഴുകുമീയന്തിയിൽ
മായുമെല്ലാം, പനിനീർ തളിക്കുകെൻ
മാറിലോമനേ പോർമുല മൊട്ടിനാൽ.
ആർത്തിയാം മമ ജീവിത ദാഹമൊ-
ട്ടാറ്റുക നിന്നധരാമൃതത്തിനാൽ.
(പി. കുഞ്ഞിരാമൻ നായർ — എന്റെ രഹസ്യക്കാരി)
തന്തസ്സിൻ കാമ്പാണവളാത്മശുദ്ധിതൻ സത്മം.
പൊന്നലിഞ്ഞൊലിക്കുമീ നഗ്നമാമുടൽ വല്ലി-
യെന്മാറിൽ പറ്റിച്ചേർന്നു വിശ്രമം നുകരുമ്പോൾ
ഈ ലോല നീലാളകച്ചുരുളോരോന്നായ് മാടി
ലീലയിലൊതുക്കിക്കൊണ്ടിങ്ങിനെ കിടക്കുമ്പോൾ
ശ്ശഥ ശൈവലമാലാ കബരീധാരാശ്ശിഷ്ട-
പൃഥുലനിതംബത്തെ ത്തടവിത്തരിക്കുമ്പോൾ…
(ചങ്ങമ്പുഴ — കഞ്ചാവിന്റെ ചിറകുകളിൽ)
അവളുടെ മാറിലെ നിമ്നോന്നതിയിൽ
വീണുമയങ്ങിയുമിരുൾവാർമുടിയിൽ
തഴുകിയുമേറെക്കാലം തേവാരങ്ങൾ
മറന്നു കഴിഞ്ഞു ഭരതൻ.
(കൈതപ്രം — ജഡഭരതൻ)
ന്നരുളിയ നീതിതൻ ശിക്ഷപോലെ.
(ചങ്ങമ്പുഴ — മയങ്ങിയ കിരണങ്ങൾ)