വിയോഗത്തിന്റെ വേദനയനുഭവിക്കുന്ന നായിക താനെന്നും താലോലിക്കുന്ന ഒരു സ്മരണയാൽ തരളിതയാകുന്നു. മുരളി വായിക്കുവാൻ ‘അവൻ’ തന്നെ പരിശീലിപ്പിച്ച ആദ്യരംഗത്തിന്റെ സ്മരണ. ഫ്രഞ്ച് വിപ്ലവകാലത്ത് റൊബെസ്പിയേറിന്റെ-Robespierre-ഭീകരവാഴ്ചയിൽ വിപ്ലവശത്രുവെന്നു മുദ്രകുത്തി വധിക്കപ്പെട്ട കവിയാണ് അന്ത്രെ ഷെനിയേ. വിപ്ലവാനുകൂലിയായിരുന്നിട്ടും വിപ്ലവത്തിന്റെ പേരിൽ നടന്ന അതിക്രമങ്ങളെ പരസ്യമായധിക്ഷേപിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കഴുത്തറുത്തുകൊന്നത്. ‘റിപ്പബ്ളിക്കിന് കവികളെ ആവശ്യമില്ലെന്നു റൊബെസ്പിയേർ പറയുകയുണ്ടായി. ഫ്രഞ്ച് കവിതയ്ക്കു വലിയൊരു വാഗ്ദാനമായിട്ടാണദ്ദേഹം കാവ്യരംഗത്ത് വന്നത്.
ന്നകതലത്തെ തരളിതമാക്കുവാൻ-
മുരളിയൂതുന്നതിന്നെനിക്കാദ്യമാ-
യവനരുളിയോരപ്പരിശീലനം!
തനതുനെഞ്ചോടുരുമ്മുമാറങ്ങു തൻ-
മടിയിലെന്നെയിരുത്തീട്ടു സസ്മിതം
മുരളിയെന്നുടെ വക്ത്രത്തിൽ ചേർത്തുവെ-
ച്ചരുളിനാനൊരു രാഗമുതിർക്കുവാൻ.
കഴിവെഴാതാത്മവിശ്വാസമറ്റൊരെ-
ന്നധരമെങ്ങിനെ രാഗമൂതീടുവാൻ!
ചൊടികൾ ചിക്കെന്ന് നേർനിലയ്ക്കാക്കിയി-
ട്ടതിവിദഗ്ദ്ധധമാം തൽക്കരമെന്നിളം-
വിരലുകൾക്കേകി വിന്യാസശീലനം.
അവയെപ്പൊക്കിയും താഴ്ത്തിയും വേണുമേൽ
പലവുരുവതു നീങ്ങിക്കഴിഞ്ഞപ്പോൾ
സുഷിരമോരോന്നടയ്ക്കുവാനെന്നുടെ
വിരലുകൾക്കു കഴികയാ, യങ്ങിനെ
കുഴലിൽ നിന്നൊരു മഞ്ജുളരാഗനിർ-
ത്സരമൊഴുകിവരികയായഞ്ജസാ.
മുരളിവായനയിങ്കൽ ഞാൻ നൈപുണ്യ-
മിനിയുമാർജ്ജിച്ചതില്ലയെന്നാകിലും
അവനു തുല്യഞാനെന്നാദ്യം, പിന്നെയോ
അവനെ വെല്ലുവോളെന്നു ചൊന്നീടുവാ-
നണുവുമേ മടികാണിച്ചതില്ലവൻ [1]
സതതമെന്നന്തരംഗമീ രംഗത്തിൻ
സ്മരണയിങ്കൽ സമാർദ്രമായീടുന്നു.
Bucoliques
ക്കെല്ലാമിരട്ടിക്കുമി-
ശ്ശോണത്വം ബത കണ്ടു ഗാനമുടനേ
നിർത്തേണമെന്നക്ഷിയും
വേണം തെല്ലിടകൂടിയെന്നു ദുരകൊ-
ണ്ടെൻ കർണ്ണവും തങ്ങളിൽ,
പ്രാണപ്രേയസി, തർക്കമാ, ണിവിടെ ഞാൻ
മധ്യസ്ഥതയ്ക്കക്ഷമൻ.
(വള്ളത്തോൾ — വിലാസലതിക)