വിയോഗത്തിന്റെ വ്യഥയനുഭവിക്കുന്ന എനിക്കു് ഇനിയുള്ള കാലം നിന്റെ സ്മരണയിൽ-നിന്റെ സ്മരണയിൽ മാത്രം-മുഴുകിക്കഴിയാനുള്ളതാണ്. ഈ സ്മൃതിപൂജയിൽ ഞാൻ സംതൃപ്തികൊള്ളും. മൃതിചിന്തയെ അകറ്റിനിർത്തും. എന്നാൽ നിനക്കുവേണ്ടി തൂകുവാൻ കണ്ണുകളിൽ അശ്രുബിന്ദുക്കൾ അവശേഷിക്കുന്നില്ലെങ്കിൽ, നിന്റെ അപദാനങ്ങൾ വീണമിട്ടി പാടുന്നതിന് എന്റെ ശബ്ദത്തിനും കൈക്കും കഴിവില്ലാതാകുന്നുവെങ്കിൽ, മരണത്തോടു ഞാനഭ്യർത്ഥിക്കും. എന്റെ വാഴ്‌വിനെ കരിമഷി തേച്ചു മാച്ചുകളയുവാൻ-ലൂയീസ് ലബെയുടെ ഹൃദയത്തിൽനിന്നൂർന്ന വിരഹഗാനം.
പഴയ കാലത്തെയോർത്തു നീർവാർക്കുവാൻ
കഴിവു കണ്ണുകൾക്കുള്ള കാലംവരെ,
നെടിയവീർപ്പിന്റെ ഗൽഗദത്തിന്റെ വൻ-
തടവെ വെല്ലുവാൻ ശബ്ദദത്തിനാംവരെ,
തവ മഹിമകൾ പാടുന്നതിന്നു മൽ-
പ്രിയ വിപഞ്ചിതൻ തന്ത്രികൾ മീട്ടുവാൻ
കഴിവുകയ്യിന്നു ശേഷിച്ചിടും വരെ,
മമ മനസ്സിനു നിന്നേകചിന്തയിൽ
മുഴുകി സംതൃപ്തികൊള്ളുവാനാംവരെ
മൃതിയടയുവാൻ മോഹിക്കയില്ല ഞാൻ.
മിഴികളിലശ്രു വറ്റിയെന്നാകുകിൽ [1]
വികലമായ്ത്തീർന്നു നാദമെന്നാകുകിൽ
കഴിവുകെട്ടു കരത്തിനെന്നാകുകിൽ
പ്രണയഭാവങ്ങളറ്റെന്റെ ചേതന
ക്ഷണികവാഴ്‌വിതിൽ ജാഡ്യമാർന്നീടുകിൽ,
മൃതിയൊടർത്ഥിക്കും ഞാ, നെന്റെ വാഴ്‌വിനെ
കരിമഷിതേച്ചു മാച്ചുകളയുവാൻ. [2]
Tant Que Mes Yeux Pourront Larmes Etendre
സിരകൾ തപിച്ചു വരണ്ടു പോകയാൽ
(ആശാൻ — സ്നേഹിതന്റെ ദേഹവിയോഗം)
ല്ലെരി സന്താപത്താൽ മേ ശൂന്യചിത്തതയാൽ മേ
(വള്ളത്തോൾ — നെടുനാൾ നിലനിർത്തും)
ടാറിയീ വാർദ്ധകത്തിൽ
മന്ദീഭൂത പ്രകാശേ മറയുമൊരു കിനാ-
വെന്ന മട്ടായി ലോകം.
(ബാലാമണിയമ്മ — മുത്തശ്ശി)
(ചങ്ങമ്പുഴ — കണ്ണുനീർ)
നീരുറവെങ്ങിനെ വറ്റിവരണ്ടു…
(എൻ. എൻ. കക്കാട് — ദുഃഖം)
എന്തുകൊണ്ടാണെന്നറിയില്ലൊരു തുള്ളി
ക്കണ്ണുനീരന്നു പൊടിഞ്ഞതില്ല.
(മുല്ലനേഴി — ഉപ്പുക)
And though the eye may spark still
‘t is where the ice appears
(Byron — Youth and Age)
നിനവുകൾ കിനാവിലെ കനികളായി.
അണഞ്ഞു പോയ്പ്പകലൊളി ചരമഗീതത്തിൻ രൂപ-
മണിഞ്ഞിതാവന്നു പോക്കുവെയിൽ നാളങ്ങൾ.
ഉറക്കം വരുന്നു, മിഴികുഴയുന്നു, നിശേ വന്നു
കറുപ്പുവസ്ത്രത്താലെന്നെപ്പുതപ്പിച്ചാലും.
(പി. കുഞ്ഞിരാമൻ നായർ — സാന്ധ്യനിശ്വാസം)
നാളായതാളിൽ സ്വയം
ശോകവ്യഞ്ജകമായടച്ചുമഷിതേ-
ച്ചീടുന്നു കില്ലില്ലത്തിൽ.
(ആശാൻ — പ്രരോദനം)
മൂടുക നീയെന്നെക്കൂരിരുളിൽ.
(ചങ്ങമ്പുഴ — വിധിയുടെ മുമ്പിൽ)
പുതപ്പിക്കുമ്പൊഴും നിലയ്ക്കുകില്ലെന്റെ-
യൊടുക്കത്തെക്കാത്തുകിടപ്പു ഹേ, പ്രഭോ
(എസ്. ലക്ഷ്മീദേവി — കാത്തിരിപ്പ്)