ഇരുമെയ്യിലൊരു ഹൃദയമായ്ക്കഴിയവേ കാമുകിയെ മരണം അപഹരിക്കുന്നു. ഈ ആഘാതമേറ്റ കാമുകൻ യഥാർത്ഥത്തിൽ താനും നിഹതനാണെന്നു മരണത്തോടു പറയുന്നു-ഇരുമെയ്യ്, ഒരു ഹൃദയം എന്ന പരികല്പനയിൽ ഊന്നിക്കൊണ്ട്. പ്രേമവിഷയകമായ ഒരു സംഘട്ടനത്തിൽ ഒരു പാതിരിയെ കൊന്ന തിനു വധശിക്ഷ വിധിക്കപ്പെടുകയും രാജാവ് ദയ കാണിച്ചതിനാൽ അതിൽ നിന്നൊഴിവാകുകയും ചെയ്ത കവിയാണ് ഫ്രഞ്ച് കവിതയുടെ ആദിപിതാക്കളിൽ അവിസ്മരണീയനായ ഫ്രാംസ്വാ വിയോൻ.
ക്രൂരത: ഹതയാക്കിയെന്നോമലെ.
പക്ഷെ, യീഹതി ചെയ്തിട്ടും നീ പരി-
തൃപ്തനല്ല നിൻ തൃഷ്ണയശമ്യമേ.
വീര്യവും വാർന്നു ഞാനസ്തചേതനൻ.
ചൊന്നിടാമോ നിനക്കെന്തപകൃതി
ചെയ്തവളിക്കൊടുമ നീ ചെയ്യുവാൻ?
കൊണ്ടതെങ്ങളിലേക ഹൃദയമാം. [1]
നിന്നവൾക്കു ഹൃൽ സ്പന്ദമതോടെ നി-
ഷ്പന്ദമെന്നകം, ഞാനും നിഹിതനാം.
മൃൺമയമാം പ്രതിമയെന്നോണമായ്:
സംഗമൊന്നിലു മേലാതെ മൂകമെ-
ന്നന്തരംഗം മരുവുന്നു നിർമ്മമം.
Mort, J’appelle De Ta Rigueur
ക്കരളല്ലേ നീയെന്റെ ജീവനല്ലേ?
(ചങ്ങമ്പുഴ — രമണൻ)
ഇരു മെയ്കളിലൊരു കരൾ തുള്ളി
അതിൽ നീറി നെയ്ത്തിരി മാതിരി
ഒരു നോവൊരു ലഹരി യൊരൂറ്റം
(എൻ. വി. കൃഷ്ണവാരിയർ — പുഴയൊലിവിൽ പോളകൾപോലെ)
Two tapers with one celestial flame
Two drops of the same essence joined together into one
O that is what we are Leila!
(Prof. Seshagiri Rao Naidu — Leila-Majnu)