ജീവിതപങ്കാളിയുടെ, എന്നേക്കുമുള്ള വേർപാട് ആരും അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന ഒരു അനിവാര്യതയാണ്. ഇതിന്റെ വേദനയനുഭവിക്കുന്നത് കവിഹൃദയമാണെങ്കിൽ ‘കരുണരസം കരകവി’യുന്ന കവിതകൾ ഉൗർന്നൊഴുകും. പരേതയായ തന്റെ പ്രിയ പത്നിക്കു ഷാർല് ദൊർലെയാം അന്ത്യാഞ്ജലി അർപ്പിക്കുന്നു.
യപഹരിക്കുവാനെന്തിന്നൊരുങ്ങി നീ?
അവളൊരുവളേ യെൻ വാഴ്‌വും സൗഖ്യവും
ധനവും ശ്രേയസ്സും തോഷവുമൊക്കെയും. [1]
അപഹരിച്ചു മജ്ജീവസർവസ്വമാ-
മവളെ നീ, യിനിക്കൊണ്ടു പോകെന്നെയും. [2]
നെടുരുജയിലും നോവിലുമിങ്ങിനെ
കരളു നീറിക്കഴിവതേക്കാളുമേ
നിഹിതനാകുവാൻ ഞാൻ കൊതിച്ചീടുന്നു.
തനതു യൗവനം പൂവിട്ടു നിന്നിടു-
മളവിലല്ലി നിശ്ചേഷ്ടയായ്ത്തീർന്നത്!
കൃപണനാം മൃതേ, നീയഭിശപ്തനായ്
പരിണമിക്കട്ടെയെന്നു ഞാനാശിപ്പേൻ.
മുറയിൽ വാർദ്ധകം പ്രാപിച്ചുമെല്ലവേ
ഭുവനരംഗം വിടേണ്ടിയിരുന്നോളെ
കപടമായിങ്ങകാലികമായണ-
ഞ്ഞപഹതയാക്കുകല്ലി നീ ചെയ്തത്?
സ്ഥിതിയിലാക്കി, ദയനീയനായി ഞാൻ.
പ്രമദമെന്നുമെനിയ്ക്കേകിപ്പോന്ന മൽ-
പ്രിയതമേ, നിനക്കന്തിമമാം വിട!
പ്രണയമെന്നു നിനയ്ക്കുവതില്ല ഞാൻ.
മൃത നിനക്കായി പ്രാർത്ഥനയുടെ യെൻ
ഹൃദയസേവനമർപ്പിക്കും നിത്യവും. [3]
വിരതിയില്ലാതെയെന്മനോ വീഥി-
യിലൊരു വിധുര സ്മരണയായ് നീ വരും. [4]
കദന, മുൽക്കണ്ഠ, നോവൊക്കെയറ്റു മൽ-
പ്രിയതമയുടെ യാത്മാവ് വൈകാതെ
പരപൂതമാം നിൻ തിരുസന്നിധി-
യണയുവാനഖിലേശാ കനിയണേ! [5]
Ballades
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും.
(ആശാൻ — നളിനി)
The very eyes of me.
(R. Herrick — To Anthea)
ടർത്ഥിച്ചിടട്ടെ ഹതഭാഗ്യനാം ഞാൻ:
ഇവണ്ണമത്യുഗ്ര വിപത്തിലാണ്ട
നരങ്കലങ്ങുന്നുയിർ നിർത്തിടൊല്ലേ.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലം താൻ.
(ആശാൻ — വീണപൂവു്)
കൊളുത്തുക കത്തും വിരഹോൽക്കണ്ഠയാൽ.
വിളക്കിരിക്കുന്നു. ജ്വലിപ്പീലാ നാളം,
വിധിയിതാണെങ്കിലിതിൽ നല്ലു മൃതി.
(ടാഗോർ — ഗീതാഞ്ജലി (ജി.))
peace is with death and thee, Barbara!
(Alexander Smith — Barbara)
ക്ഷതിയേകില്ല നിനക്കൂ വാഴ്‌വു നീ
സ്മൃതിയാം പിതൃലോക സീമയിൽ
പതിവായശ്രുനിവാപമുണ്ടുമേ.
(ആശാൻ — ചിന്താവിഷ്ടയായ സീത)
സത്യമേ നിന്നെ മറക്കുകയില്ല ഞാൻ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
നിത്യവുമെന്റെ നിനവിന്റെ തീരങ്ങളിൽ
വർത്തിപ്പു നീ മൗനരാഗമായോർമ്മ തൻ
ചെപ്പിൽ വിഷാദം നിറയ്ക്കുമരൂപിയായ്.
(കരൂർ ശശി — ശ്യാമപക്ഷം)
മൃതിപ്പടർപ്പിൽ നീയൊളിഞ്ഞു നോക്കിയങ്ങു നിന്നിടും
സ്മൃതിപ്പടർപ്പിൽ നിന്നെ ഞാൻ വിടർത്തിയിങ്ങു കണ്ടിടും.
(കെ. വി. ബേബി — സ്മൃതിപ്പടർപ്പുകൾ)
അചിന്ത്യ ദിവ്യതേജസ്സായ്
പരമാനന്ദ പൂർണ്ണയായ്
വാഴ്കാ സത്യത്തിലെൻ ദാര-
സ്വരൂപ പരചേതനേ.
(കെ. കെ. രാജ — പരേതയായ പത്നി)