ഇഷ്ടജന വിയോഗത്തിൽ വേവുന്ന മനസ്സ് മതവിശ്വാസത്തിന്റെ അത്താണിയിൽ ആശ്വാസം കൊള്ളാൻ പലപ്പോഴും കൂട്ടാക്കാറില്ല. കമിതാവ് നഷ്ടപ്പെട്ട നായിക ഇവിടെ ഉത്കടമായ വിരഹവേദനയിൽ സ്വന്തം വിശ്വാസത്തെത്തന്നെ പരിഹസിക്കുന്നു, ഈശ്വരനെ കുറ്റവാളിയാക്കുന്നു. സ്വന്തം കാലഘട്ടത്തിന്റെ വിമർശകനായിരുന്നു മർക്കാബ്ര്യു.
ചൊരിയുവോൾക്കാശ്വാസമേകുവാൻ ഞാ-
നരുളിനേൻ: ‘ഏറെക്കരഞ്ഞു നിന്റെ
തനുവിനു കേടിയറ്റായ്ക തന്വീ,
വെടിക നൈരാശ്യം, നിനക്കു മേലിൽ
അഖിലേശനേകുമനഘസൗഖ്യം- [1]
അവൻ, ഇലയെല്ലാം കൊഴിഞ്ഞുപോയ
തരുവിനെ വീണ്ടും തളിർപ്പിക്കുന്നോൻ. [2]
‘ശരിയെത്ര താങ്കൾ പറഞ്ഞ കാര്യം
അതു വിശ്വസിക്കുമ്പോൾ തന്നെ ഞാനും.
പരലോകത്തീശ്വരനെന്റെ മേലും
കൃപതൂകും പാപികളന്യർക്കൊപ്പം.
ഇഹലോകത്തെന്നാലവൻ മദീയ-
സുഖസ്രോതസ്സൊക്കെത്തകർത്തിടുന്നു. [3]
മമ ജീവനായകൻ പോയ്മറഞ്ഞ
മുതലെനിക്കിങ്ങെന്തുമർത്ഥശൂന്യം.’
Quand Je L’entend Se Desoler
കേഴുവോർക്കാശ്വാസമേകു മീശൻ,
(വള്ളത്തോൾ — മഗ്ദലനമറിയം)
വഴിയെ പല്ലവമാർന്നു പൂത്തിടും.
(ആശാൻ — സീത)
മാറിൽ നിന്നടർത്തയ്യോ ചീന്തിയിട്ടില്ലേ താഴെ,
പൊന്നുഷസ്സുകളൂതി വിടർത്തും നേത്രങ്ങളിൽ
ചിന്നിയില്ലേ നീ തീക്ഷണതരമാം ചെന്തീയിനെ,
ഇരമ്പും ക്രൂരക്കൊടുങ്കാറ്റിനെപ്പായിച്ചില്ലേ
ഇളയോരപ്പൂംനെഞ്ചിൽ, ത്തീവെള്ളം സിരകളിൽ!
ക്രൂരതേ, നീതാനത്രേ ശാശ്വതസത്യം, നിന്റെ
നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ
‘ഹേ, ദയാമയൻ’ എന്ന സംബുദ്ധി, ഇതെന്നെന്നും
സ്വീകരിച്ചാലും പൂജാപുഷ്പമായ് നിൻ പാദങ്ങൾ!
(ഇടശ്ശേരി — പൂജാപുഷ്പം)
കൊച്ചുമക്കളെ ക്കവർന്നെടുക്കും ജഗദീശൻ.
(വൈലോപ്പിള്ളി — കുറ്റക്കാരൻ)
പോലെ കഠിനനാണീശ്വരനെന്നതായ്.
(പി. കുഞ്ഞിരാമൻ നായർ — അന്വേഷണത്തിൽനിന്ന്)
ളിരുളിൽ തപ്പിത്തടഞ്ഞിങ്ങിനെയുഴലുമ്പോൾ
ഉറക്കെ ക്കണ്ണീരോടെയഭയം നല്കാൻ കേണു
വിളിക്കും ഭവാ, നെങ്ങു പോയി നില്ക്കുന്നു ഹരേ?
(സുഗതകുമാരി — അഭയാർത്ഥിനി)
പാഴ്പ്പുൽകളിൽ കൊച്ചുഞരമ്പു തീർപ്പാൻ:
ആവട്ടെ-എന്തിന്നു തളിർത്തു നില്ക്കു-
മവറ്റയെച്ചുട്ടു കരിച്ചിടുന്നു!
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)