ശിശിരത്തിന്റെ തേർവാഴ്ചയ്ക്കടിപെട്ട ബാഹ്യപ്രകൃതിയിൽ സ്വന്തം പ്രതിച്ഛായ ദർശിക്കുന്ന ഒരേകാന്ത കാമുകന്റെ-കരളിനുള്ളിൽ ഒരു സ്നേഹ സ്മരണയൊഴിച്ചു മറ്റൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരു ഹതഭാഗ്യന്റെ-അന്തിമമായ ആത്മാലാപം ചിത്രകാരൻകൂടിയായ തെയോഫീൽ ഗൊത്തിയെയുടെ ബിംബസമ്പന്നമായ ഈ കൊച്ചു കവിതയിൽ മാറ്റൊലിക്കൊള്ളുന്നു. കലാകാരന് ഒന്നിനോടും പ്രതിബദ്ധതയില്ലെന്നു സിദ്ധാന്തിച്ച സൗന്ദര്യവാദിയായ ഗൊത്തിയെ റൊമാന്റിക്ക് കാലഘട്ടത്തിന്റെ നായകരിലൊരാളാണു്. ബൊദെലേർ തന്റെ ‘തിന്മയുടെ പൂക്കൾ’ അദ്ദേഹത്തിനാണു് സമർപ്പിച്ചതു്.
വിപിനം, അങ്ങൊരു ശാഖിതൻ മേലെയായ്
മറവിയാലുള്ളവശിഷ്ടം പോലെയൊ-
രിലയും ചാരത്തൊരൊറ്റ ക്കുരുവിയും.
ഹൃദയ കുഞ്ജത്തിനുള്ളിലായ് പാടുവാൻ.
അമറിടുന്നൊരീ വൃശ്ചികക്കാറ്റെന്നെ
അനുവദിപ്പീല തൽഗാനം കേൾക്കുവാൻ.
പ്രണയമോ മൃതം, കാലം ശിശിരമാം. [1]
കുരുവി, മൽക്കുടീരത്തിനു മീതെ നീ
വരിക, ശാഖി തളിർക്കവേ പാടുവാൻ.
La Derniere Feuille
ശിഖരമേതിലോ തേങ്ങിയൊടുങ്ങുന്നു.
തണുതണുത്തൊരു കാറ്റിന്റെ സാന്ത്വനം
ഹൃദയനൊമ്പരപ്പാട്ടിലലിയുന്നു.
ഒടുവിലത്തെ പഥികനും യാത്രയായ്
ഒടുവിലത്തെ കിളിയും പറന്നുപോയ്.
(ബി. ഉണ്ണിക്കൃഷ്ണൻ — ഒടുവിലത്തെ പാട്ട്)
പൂട്ടിയകൊക്കുമായെന്നോ പറന്നുപോയ്.
(ഒ. വി. ഉഷ — തകർച്ച)
പ്രണയവും കൊഴിയുന്നു;
പ്രണയവും കൊഴിയുന്നു,
ഇലകൾ കൊഴിയുന്നു.
(ഡി. വിനയചന്ദ്രൻ — ഇലകൾ കൊഴിയുന്നു)
ച്ചില്ലയും വല്ലിയുമോരോയിലയുമീ-
ച്ചില്ലമേൽ തത്തിയിരുന്നു പാടുന്നൊരീ-
ച്ചെല്ലക്കിളിയും കറുത്തു…
(സുഗതകുമാരി — കറുപ്പ്)
പഴയപാഴ്മരം നഗ്നമായ് നില്പൂ.
ശിശിരമെത്തുന്നതിൻമുന്നമേ പൂ-
ഞ്ചിറകു നീർത്തിപ്പറന്നു വസന്തം.
തണുവു മജ്ജയിലൂറുന്നു, നെഞ്ഞിൽ
കനൽകെടുന്നു, കിനാവുറയുന്നു.
ഇനിയുമെത്രനാൾ നേർത്തൊരീ മോഹ-
ച്ചരടിൽ ഞാനെൻ പിടിമുറുക്കീടും?
ഇനിയിഗ്ഗാനമുറങ്ങട്ടെ നെഞ്ഞിൻ
പിരിമുറുക്കമയഞ്ഞ ഗിത്താറിൽ.
കുളിരുറങ്ങട്ടെ രാവിന്റെ മാറിൽ
കവിത മൗനത്തിൽ വീണലിയട്ടെ.
(ദേവി — വെറുമൊരു പ്രേമഗാനം)
മൊരു മഹാദുഃഖമായ്ക്കത്തി നില്ക്കേ.
ഇളനീരുതിർക്കുന്ന പാട്ടിന്റെ മാറ്റൊലിക-
ളിടറി വീണവസാന മൗനമാകേ…
നനുനനെത്തൂവലാൽ മുറിവുതൊട്ടുഴിയുന്ന
കനിവിന്റെ ചിറകും കരിഞ്ഞു പോകേ
അതിരറ്റ മുക്തി തന്നുയരങ്ങൾ തിരയുന്ന
പ്രിയ സ്വപ്നമൊരുവെറും മിഥ്യയാകേ
ഒടുവിലത്തെക്കിളിയുമുഴറി വീണു, വാന-
മൊരു മഹാശൂന്യതയിലാണ്ടുപോകേ…
(പ്രമീളാദേവി — ഒടുവിലത്തെ കിളിയും)
ഒരു ശവക്കല്ലിൽ
ഒരു കിളി
കരയുന്നു.
(എ. അയ്യപ്പൻ — ആൽബം തുറക്കുമ്പോൾ)