പൊൻതൂവലുലച്ചെന്റെ വിളക്കും കെടുത്തി നീ
പോകയോ, മമോല്ലാസരാവിലെൻ രാഗോഷ്മള-
സ്വപ്നങ്ങൾ വിരിച്ച പൂമെത്തയിൽ മയങ്ങാതെ?
രശ്മികൾ ഘനീഭവിച്ചായിരം വസന്തങ്ങൾ
വിടർന്നൂ, മഴവില്ലിനുള്ളിൽ നിൻമുഖം കണ്ടു
നെടുവീർപ്പിട്ടേനിന്നു ഞാനുമെൻ മോഹങ്ങളും!
തേടി നടന്നൂ വിഷുക്കിളി മുരളീരവമോടെ,
വിളിച്ചൂ മുകിൽ വീശിക്കാമുകവ്രജങ്ങളെ
ചിരിച്ചൂ ലജ്ജാരുണ ദീപ്തിയാർന്നുദയങ്ങൾ
നില്ലെനിക്കെന്നോതവേ നീരസം പിരിഞ്ഞുപോയ്,
അവ്യക്ത, നരൂപിയായെന്റെ ചുറ്റിലും നിന്റെ
മാസ്മരപർണ്ണങ്ങളംശുവീചികൾ ചിന്തി.
നീ വന്നുചേരുംവരെ കായ്ക്കുവാൻ കൊതിച്ചീല,
നിന്റെ ലാളനം കൊണ്ടേ, നിന്റെ ചുംബനംകൊണ്ടേ
വിടർന്നീടാവൂ മമമോഹങ്ങളെന്നേചൊല്ലീ.
മുടച്ചൂ, നിരാലംബസ്വപ്നങ്ങൾ നിറച്ചു ഞാ-
നെൻ കരൾച്ചെപ്പിൽ-വരും, നീയൊരിക്കലീതണൽ
പറ്റിയെൻ രാഗത്തുടി, പ്പേറിടും മധുവുണ്ണാൻ!
യദ്രിപോലുയർന്നു മേലംബരം പൂക്കുന്നതും,
പൂത്തപൊൻകടമ്പിന്റെ താഴെയായനുരാഗ-
വിവശം മരംചാരി രാധിക കേഴുന്നതും.
റ്റേറി വന്നലിഞ്ഞു തീ മാമല കുളിർന്നതും,
രോമഹർഷങ്ങൾ മേനി നിറയെ പടർന്നുവിൺ-
ഗംഗയായതും വനം, താരുകൾ പിറന്നതും.
രിലയിൽ കാറ്റിൻ ലോലമർമ്മരം കേട്ടീടവേ
കാത്തിരുന്നതാം നിന്റെ സൗവർണ്ണരഥം വന്നെ-
ന്നോർത്തു ഞാൻ മറന്നിട്ട വീണയിൽ വിരൽചേർത്തു.
മേഘങ്ങളെന്നെപ്പോലെവിങ്ങിനിന്നിടും നേരം!
തുളസിപ്പൂവും പനിനീരുമില്ലല്ലോ കയ്യിൽ,
കളഭക്കൂട്ടോ പട്ടുമെത്തയോ കരുതീല!
എന്മനസ്സിലെ നറുംതേൻപഴം വിരുന്നൂട്ടാൻ
ഈയിലക്കുമ്പിൾകോട്ടുംമുമ്പു നിയെന്തേയെന്റെ
ഗേഹവും വിട്ടേകാന്ത മേഘമാലയിൽ മാഞ്ഞു?