നീലിച്ചുനില്ക്കുന്നു മാനം!
അപ്പുറത്തിപ്പുറത്തോരോ വെളിച്ചങ്ങൾ
ആരോ മുറിക്കുന്നു മൗനം!
പുള്ളും പിറാവും കുറുകിക്കുടഞ്ഞിളം-
മാവിന്നുറക്കം തെളിഞ്ഞു,
ദൂരെക്കിരാതന്റെ വായിലെ ചോപ്പുപോൽ
ആടിക്കറുപ്പും തുടുത്തു!
എന്നും വരാറുള്ള നേരം കഴിഞ്ഞുപോയ്
റോസിലിക്കിന്നെന്തു പറ്റി?
നായ്ക്കളെക്കല്ലെറിഞ്ഞാട്ടി,
അമ്മപെങ്ങന്മാർ തിരിച്ചറിവില്ലാത്തൊ-
രേഭ്യരെക്കാർക്കിച്ചുതുപ്പി,
നാട്ടുപഞ്ചായത്തു മത്താപ്പു കത്തിച്ചു
നിർഭീതയായ് വന്നു നിത്യം
കാടും പടലും പിടിച്ചൊരെൻ മാനസ-
മല്പം വെടുപ്പാക്കി, യൊപ്പം
മുറ്റവും തൂത്തുവെളുപ്പിച്ചു പോകുന്ന
റോസിലിക്കിന്നെന്തു പറ്റി?
രോങ്ങുന്ന വാളാണു് വാക്കിൽ.
മച്ചിൽ തൊടാതെ ചിരിക്കുമെൻ മാന്യത
വായ്പൊത്തി നില്പവൾ മുന്നിൽ!
കുന്നിൻ മുകളിലെ കോളനിമൂപ്പനെ
തീക്കറ്റകൊണ്ടു ചെറുത്തോൾ,
ഒറ്റയ്ക്കു ചേറ്റുന്ന കൊറ്റിനാൽ പോറ്റുന്ന
വല്യേച്ചിയാണവൾ വീട്ടിൽ.
അങ്കം പയറ്റാൻ ഉറുമി, യുടവാൾ,
പരിചപ്പരിചയമില്ല,
ജീവിതം വേവിച്ച കാരിരുമ്പിൻ കൈയി-
ലായുധം വേറെന്തു ചേരും?
വീഴാം തിമിരച്ചുഴിയിൽ
ഭൂവിൻ ഹിരണ്മയ സ്വപ്നം-കറയറ്റ
സ്നേഹം-ജ്വലിച്ചതിൻ ചാരം…
ലാരോ വിതുമ്പുന്നധീരം,
എണ്ണക്കറുപ്പിൻ തിളക്കമില്ലാതവൾ
പാറിപ്പറന്നു നില്ക്കുന്നു!
നെഞ്ചം നെടുകെപ്പിളർന്നാൾ,
തീനാമ്പു നീളും കുഴിഞ്ഞകൺ മൂർദ്ധാവി-
ലേറ്റി നിന്നാരെശ്ശപിപ്പൂ?
ആസ്പത്രിയിൽ കൊണ്ടുപോയീ,
കണ്ടാലറയ്ക്കുന്ന കശ്മലൻ! ഞാനവ-
നന്തകയായിടും തീർച്ച!”
ജ്വലിപ്പിച്ചപോലതു കേൾക്കെ,
ജന്മാന്തരങ്ങളിലൂടെയൊലിച്ചെൻ
ശിരസ്സിലും വീഴുന്നു ലാവ!
ണോമനക്കുഞ്ഞനിയത്തി,
ചെല്ലക്കുരുവിതൻ കൊഞ്ചൽ നുണയുന്ന
റോസിലിയാണവൾക്കമ്മ!
ക്കന്നു പോകേണ്ടെന്നുരച്ചൂ,
ചാറ്റൽമഴയിൽക്കളിച്ചു പനിച്ചൂടു
കൂട്ടരുതെന്നും പറഞ്ഞൂ,
തൂളിപ്പൊടിയരിക്കഞ്ഞി മൺചട്ടിയിൽ,
ചോട്ടിൽ കനലിട്ടുവെച്ചൂ,
ഉച്ചയ്ക്കു ചമ്മന്തി ചേർത്തുകൊടുക്കുവാൻ
ഓടിക്കിതച്ചു ചെന്നാറെ,
ച്ചെൻ കുഞ്ഞിനിഷ്ടം കവർന്നോൻ…
എങ്ങനെ ചൊല്ലുമെന്നോമൽ കിടപ്പതു
കണ്ടാൽ സഹിക്കുവോരാരു്?”
വേണ്ട, പറയാതറിഞ്ഞെൻ സിരകളിൽ
കാളിന്ദിയാർത്തിരമ്പുന്നൂ,
ചെന്നിണമൂറ്റിക്കുടിച്ചു ഫണീന്ദ്രൻ
കുടഞ്ഞിട്ട പൈക്കിടാവല്ല,
മഞ്ഞിറ്റുനില്ക്കുന്ന മുല്ലയിൽ കാർക്കിച്ചു
തുപ്പിയ താംബൂലമല്ല,
മാന്തളിർത്തൊത്തിലേക്കാരോ കുടഞ്ഞിട്ട
പൊള്ളുന്ന തീക്കട്ടയല്ല,
വറ്റിക്കരിയുന്ന നീറ്റം
അള്ളിപ്പിടിച്ചു ഞെരിക്കുമിക്കാഴ്ചയി-
തെന്നിൽനിന്നാരേറ്റു വാങ്ങും?
ന്നഴികളിൽ ചാഞ്ഞെങ്ങൾ നില്ക്കേ,
കാലം കഴുത്തൊടിഞ്ഞെങ്ങോ കുരുടി-
ക്കുരുട്ടുപാമ്പായ് പതുങ്ങുമ്പോൾ,
ഞാൻ, പഠിപ്പുള്ളവളാരാഞ്ഞു, “റോസിലീ,
പോലീസിൽ നീയറിയിച്ചോ?”
മക്കളാണീ ഞങ്ങളെന്നും-”
പല്ലും ഞറുമ്മിക്കളം വിട്ടു മാറുന്ന
രോഷം പുകഞ്ഞവൾക്കുള്ളിൽ.
മാനം വെടിക്കാതെ നോക്കും
കൂട്ടായ്മയുണ്ടിന്നു്, ഫോണെടുത്തൊറ്റവാ-
ക്കോതിയാൽ കൈനീട്ടിയെത്തും.”
കോളനിക്കുള്ളിൽ വിതയ്ക്കും,
അന്യജാതിക്കാരനാണവന്നൊപ്പം
നിരക്കവാനാളേറെയുണ്ടു്.
വിവരം തികഞ്ഞവരത്രെ!
ഇത്തിരിപ്പെണ്ണിനായു് ജാതിപ്പിശാചിൻ
തുടലഴിച്ചീടുവാനാമോ?”
ത്തേറ്റതൻ പൊയ്മുഖം നോക്കി
അമ്പരന്നെൻ മന്ദബുദ്ധി ദയാഹത്യ
യാചിച്ചു നാമം ജപിക്കേ,
പ്പെണ്ണിൻ നിറംകെട്ട കണ്ണിൽ,
ആഴക്കടലിൻ കടുംകെട്ടു ഭേദിച്ചു
കോടക്കൊടും കാറ്റമറീ,
ചേർത്തുരുമ്മീടും കരങ്ങളിൽ കാലന്റെ
തീവെട്ടി നാക്കുകൾ നീട്ടി.
തീർക്കാതുറക്കം വരില്ല!
ചിത്തഭ്രമക്കാരിയെന്നു ചൊല്ലാം ജനം!-
റോസിലിക്കെന്തുണ്ടു് മാനം?”
ക്കപ്പോഴുമില്ലിറ്റു ധൈര്യം!
എന്താണവൾ ചൊന്നതെന്നും നിരൂപിച്ചു
മൗനം കുഴച്ചു ഞാൻ നില്ക്കേ
നേരം പുലർന്നെന്റെ മുറ്റത്തു മാത്രമായു്
നീലിച്ചു നില്ക്കുന്നു മാനം!
വിഷംതീണ്ടി നീലിച്ചുനില്ക്കുന്നു മാനം!