മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; വിശ്വദേവകൾ ദേവത.
കൈക്കൊണ്ടു സോമം നുകരാന്‍ വന്നെത്തുക, യജിയ്ക്ക നീ. 1
വാഴ്ത്തുന്നു മേധാവികളി;ങ്ങാഗമിയ്ക്ക, സദേവനായ്. 2
ആദിത്യന്മാര്‍, മരുദ്വർഗ്ഗം, യജിയ്ക്കുകിവരെബ്ഭവാന്‍., 3
തൃപ്തിയും മത്തുമുളവാക്കുന്ന തേനായ സോമനീര്‍. 4
മുറയ്ക്കു ദർഭകൾ മുറിച്ച,ണിചാർത്തി, ഹവിസ്സുമായ്. 5
ആ നിൻവാഹങ്ങളെത്തിയ്ക്ക, സോമപീതിയ്ക്കു ദേവരെ! 6
കുടിപ്പിയ്ക്കുക തേനിൻപങ്ക,ഗ്നേ, ശോഭനജിഹ്വ, നീ. 7
കുടിയ്ക്കട്ടെ വഷട്ക്കാരത്തിങ്കലഗ്നേ, മുറയ്ക്കു തേന്‍! 8
ധീമാൻ ഹോതാവു,ഷസ്സിങ്കലുണരും സർവദേവരെ. 9
മിത്രന്റെ തേജസ്സുകളുമെപ്പേരുമൊരുമിച്ചു നീ! 10
അബ്ഭവാന്‍ നിറവേറ്റീടുകീ, ഞങ്ങളുടെയധ്വരം! 11
കൊണ്ടോടുമവയെക്കൊണ്ടിങ്ങെത്തിച്ചരുൾക, ദേവരെ! 12
[1] അർച്ച = പൂജ.
[2] തവ കർമ്മങ്ങളും വാഴ്ത്തുന്നു–അങ്ങയുടെ കർമ്മങ്ങളെ വാഴ്ത്തുകയും ചെയ്യുന്നു. ആഗമിയ്ക്ക = വരിക. സദേവൻ = ദേന്മാരോടുകൂടി യവന്‍.
[3] അഗ്നി–മറെറാരഗ്നിയാണിത്.
[4] ചമസം–ഒരുതരം യജ്ഞപാത്രം. തേനായ–തേന്‍പോലെ മധുരമായ.
[5] അണിചാർത്തി = ആഭരണമണിഞ്ഞ്.
[6] പുറത്തു നെയ്യോലും–നെയ്യൊലിയ്ക്കുന്നുണ്ടെന്നു തോന്നത്തക്കവണ്ണം സ്നിഗ്ധമായ പൃഷ്ഠം ഉള്ളവര്‍. വിചാരിച്ചാല്‍ക്കഴിഞ്ഞു, സ്വയംബദ്ധരായി നിന്നു കൊള്ളും. വാഹങ്ങൾ = അശ്വങ്ങൾ. സോമപീതി = സോമപാനം.
[7] യാജ്യന്മാർ = യജനീയര്‍ (ദേവന്മാര്‍). തേനിന്‍പങ്ക്–തേന്‍പോലെയുള്ള സോമനീരിന്‍െറ അംശങ്ങൾ. (ഇന്ന ദേവന്ന് ഇത്ര സോമനീർ എന്നു വ്യവസ്ഥയുണ്ട്.) ശോഭനജിഹ്വ = നല്ല നാവ് (ജ്വാല) ഉള്ളവനേ.
[8] ദേവന്മാരുടെ മുഖം അഗ്നിയത്രേ. മുറയ്ക്കു = ക്രമാനുസാരേണ. വഷട്കരത്തിങ്കല്‍–ഹവിരർപ്പണസമയത്ത്.
[9] രോചനം = പ്രകാശമണ്ഡലം. അവന്‍–അഗ്നി. സർവദേവരെ = എല്ലദ്ദേവകളെയും.
[10] തേജസ്സുകൾ–മൂർത്തിഭേദങ്ങൾ.
[11] മന്ത്രസ്ഥാപിതൻ = മന്ത്രങ്ങൾ ജപിച്ചു പ്രതിഷ്ഠിയ്ക്കപ്പെട്ടവന്‍. അങ്ങ് ഭവാന്‍. അധ്വരം = യാഗം.
[12] രോഹിദശ്വാംഗനകൾ = രോഹിത്തുകൾ എന്നു പേരായ പെണ്‍കുതിരകൾ. കൊണ്ടോടും–തേർവഹിച്ചു പായുന്ന.