വസിഷ്ഠൻ ഋഷി; ഗായത്രിയും, ബൃഹതിയും സതോബൃഹതിയും, പുരഉഷ്ണിക്കും ഛന്ദസ്സുകൾ; മിത്രാവരുണന്മാരും അദിതിയും സൂര്യനും ദേവതകൾ. (‘ദ്വാരകാമന്ദിരം’ പോലെ.)
മാ വരുണമിത്രന്മാരിൽ
എത്തട്ടേ, നമ്മുടെ ഹവി –
സ്സൊത്ത സുഖദമാം സ്തോത്രം!1
ള്ളിബ്ബലദന്മാരെയല്ലോ,
കെല്പുപയോഗിയ്ക്കുവാനായ് –
ക്കല്പിച്ചുനിറുത്തീ, വാനോർ!2
നിങ്ങൾ മിത്രവരുണരേ,
ചെമ്മേ വാഴ്ത്തും ഞങ്ങളുടെ
കർമ്മം നിറവേറ്റേണമേ!3
ധ്വസ്തപാപനര്യമാവും
കല്പിച്ചയക്കേണ,മതി –
ങ്ങിപ്പോൾസ്സൂര്യോദയത്തിങ്കൽ!4
റ്റുന്ന നിങ്ങൾ പോകുംനേരം
നന്നായ് ക്ഷിപ്രം രക്ഷിതമാ –
കി,ന്നിവാസം സുദാനരേ!5
മപ്പുരാന്മാര,ദിതിയും
നർമ്മഥിതമാകാത്ത വൻ –
കർമ്മത്തിന്നു ശക്തരല്ലോ!6
പ്രത്യുദയേ നിങ്ങളെ ഞാൻ
പ്രത്യേകം വാഴ്ത്തുന്നേൻ, ശത്രു –
ഭിത്താമര്യമാവിനെയും7
ദുർദ്ധർഷമാം ബലത്തെയും
എത്തിയ്ക്കട്ടേ, ധീമാന്മാരേ,
ഇസ്തുതി യജ്ഞാപ്തിയെയും!8
ഞങ്ങളുമിസ്തോതാക്കളും:
എത്തുകെ,ങ്ങൾക്കന്നാംബുക്കൾ
മിത്രദേവവരുണരേ!9
മുപ്പാരെവരടക്കിയോ;
അമ്മഹാന്മാരഗ്നിജിഹ്വർ,
കർമ്മം വായ്പിപ്പോര,ർക്കാഭർ!10
രാവു, പകൽ, യജ്ഞ,മൃക്കും;
മിത്രാര്യവരുണരാ –
മദ്ദീപ്തരപ്രാപ്യബലർ!11
നിത്യായത്തോദകർ നിങ്ങൾ
ഉദ്വഹിപ്പതുഷസ്സിലി –
ന്നർത്ഥിപ്പോം, സൂക്തത്താലെങ്ങൾ.12
യജ്ഞസംവർദ്ധകർ, ഘോരർ,
നേതാക്കന്മാരയജ്ഞഘ്നർ –
ഈദൃശരാം നിങ്ങളുടെ
തുംഗസൗഖ്യധനം കിട്ടു –
കെ,ങ്ങൾക്കുമിസ്തോതാക്കൾക്കും!13
ച്ചന്തമേറും മെയ്യദിപ്പൂ:
ആർക്കും കാഴ്ച നല്കുമതു
ശീഘ്രവിചിത്രാശ്വധൃതം.14
മേവിന തേർ തോളാൽത്തോളാൽ,
എല്ലാപ്പാരിന്റെയും ചാരേ
നല്ലതിന്നായ് വലിയ്ക്കുന്നു,
സ്വച്ഛന്ദഗാമികളേഴു
പച്ചവർണ്ണക്കുതിരകൾ!15
ദേവഹിതചക്ഷുസ്സിനെ
നൂറ്റാണ്ടു കാണുക, ഞങ്ങൾ –
നൂറ്റാണ്ടു ജീവിയ്ക്ക, ഞങ്ങൾ!16
കൈവളർന്ന ഭവാനുമേ
സ്തോമം കേട്ടു വന്നെത്തുവിൻ,
സോമമുണ്ണാനധൃഷ്യരേ!17
വൊത്ത നിങ്ങൾ സമ്പത്തുമായ്
വിണ്ണിൽ നിന്നു വന്നു സോമ –
മുണ്ണുകെ, തിർസ്വത്തടക്കി!18
ശ്രദ്ധ പൂണ്ടു വന്നെത്തുവിൻ:
യാഗവർദ്ധകരേ, സോമ –
നീർ കുടിപ്പിൻ, നേതാക്കളേ!19
[1] ആവിർഭാവപ്രചുരർ = വളരെ പ്രാവശ്യം പ്രാദുർഭവിച്ചവർ.
[2] ഇബ്ബലദർ – ബലം നല്കുന്ന വരുണമിത്രന്മാർ. കെല്പുപയോഗിപ്പാൻ – അസുരയുദ്ധത്തിൽ.
[3] അംഗഗൃഹപാലകർ – മനുഷ്യന്റെ ദേഹവും ഗൃഹവും രക്ഷിയ്ക്കുന്നവർ.
[4] ധ്വസ്തപാപൻ = പാപനാശനൻ. ഈ പദം മിത്രാദികളുടെയും വിശേഷണമാകുന്നു. അത് – ഞങ്ങൾ അപേക്ഷിച്ച ധനം.
[5] പോകുംനേരം ഇന്നിവാസം (ഞങ്ങളുടെ പാർപ്പിടം) നന്നായ് രക്ഷിതമാകട്ടെ; ഗൃഹരക്ഷയേപ്പെടുത്തിയിട്ടേ, നിങ്ങൾ തിരിച്ചുപോകാവൂ.
[6] അപ്പുരാന്മാർ – മിത്രവരുണാര്യമാക്കൾ. നർമ്മഥിതം – പീഡിതം.
[7] ശത്രുഭിത്ത് = ശത്രുക്കളെ പിളർത്തുന്നവൻ.
[8] ഒത്ത – ഹിതമായ. എത്തിയ്ക്കട്ടേ – ഞങ്ങൾക്കു കിട്ടിയ്ക്കട്ടെ.
[9] അന്നാംബുക്കൾ = അന്നവും വെള്ളവും.
[10] അമ്മഹാന്മാർ – മിത്രവരുണാര്യമാക്കൾ. കർമ്മം – യജ്ഞം.
[11] ഋക്ക് – മന്ത്രങ്ങൾ. അദ്ദീപ്തർ = ആ തേജസ്വികൾ. അപ്രാപ്യബലർ – അന്യർക്കു കിട്ടാവുന്നതല്ലാത്ത ബലമുള്ളവർ.
[12] നിത്യായത്തോദകർ = എന്നെന്നും വെള്ളം കൈവശമുള്ളവർ. ഉദ്വഹിപ്പത് – വഹിച്ചുപോരുന്ന ധനം. അർത്ഥിപ്പോം = യാചിയ്ക്കുന്നു.
[13] യജ്ഞജാതർ = യജ്ഞത്തിന്നായി ജനിച്ചവർ. അയജ്ഞഘ്നർ = അയഷ്ടാക്കളെ ഹനിയ്ക്കുന്നവർ. തുംഗസൗഖ്യധനം – വലിയ സുഖമുളവാക്കുന്ന സമ്പത്ത്.
[14] മെയ്യ് – സൂര്യമണ്ഡലം. ശീഘ്രവിചിത്രാശ്വധൃതം – ഗതിവേഗമുള്ള നാനാവർണ്ണാശ്വത്താൽ വഹിയ്ക്കപ്പെട്ടതാകുന്നു. അതു – മണ്ഡലം. സൂര്യന്നു നാനാവർണ്ണാശ്വങ്ങളുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.
[15] നല്ലത് = നന്മ.
[16] ദേവഹിതചക്ഷുസ്സിനെ – ദേവകൾക്കു ഹിതനും, ലോകത്തിന്നു കണ്ണുമായിരിയ്ക്കുന്ന സൂര്യനെ.
[17] ശ്രീ കൈവളർന്ന എന്നതു രണ്ടു രണ്ടുപേരുടേയും വിശേഷണം. സ്തോമം = സ്തോത്രം.
[18] എതിർസ്വത്ത് – ശത്രുക്കളുടെ ധനം.
[19] ഹവ്യശ്രദ്ധ = ഹവിസ്സുകളിൽ താൽപര്യം.