ഇരിംബിഠി ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ആദിത്യരും അശ്വികളും അഗ്നിയും സൂര്യനും വായുവും ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
മഭ്യർത്ഥിയ്ക്കവേണം, മർത്ത്യൻ,
പുത്തൻ സുഖമീയാദിത്യർ
ചിത്തം തെളിഞ്ഞരുളുവാൻ!1
ക്കില്ലെതിർപ്പു,മില്ലിടിവും;
ആകയാലപ്പാലകങ്ങൾ
സൗഗമ്യത്തെ വളർത്തട്ടേ!2
നര്യമാവു, വരുണനും
തന്നരുളുകെ,ങ്ങൾ യാചി –
യ്ക്കുന്ന വിശാലമാം ഗൃഹം!3
സൂരിവാനോരുമായ്ച്ചെമ്മേ
വന്നാലു, മദിതേ, ദേവി,
നിർന്നിരോധഭരണേ, നീ!4
പുത്രരുരുക്രിയരവർ
പോക്കാൻ പൊന്നോരല്ലോ, വിദ്വേ –
ഷ്ടാക്കളെയും ദുഷ്ടരെയും.5
യഹ്നി നേരുറ്റോളദിതി
പാർത്തുരക്ഷിയ്ക്കട്ടെ, നിത്യം
പാപത്തിൽനിന്നു നമ്മെയും!6
നാഗമിയ്ക്ക, പകൽ നമ്മിൽ:
ചേർക്കുക, ശാന്തിദസൗഖ്യം;
പോക്കുക, വിദ്വേഷികളെ!7
ക്കശ്വികൾ നല്കട്ടേ, സുഖം;
പാപമകലത്താക്കട്ടേ;
പായിയ്ക്കട്ടേ,പറ്റലരെ!8
മർക്കൻ നമുക്കിളം ചൂടും;
വായു സുഖമായ് വീശുക;
പായിയ്ക്ക, മാറ്റാരെ സ്വച്ഛൻ!9
ചേർക്കുവോനെ,ദ്ദുഷ്ടനെയും;
ആദിത്യരേ, പാപത്തിൽനി –
ന്നാമോചിപ്പിപ്പിനെ,ങ്ങളെ!10
പാപനെ,ദ്ദുർമ്മതിയെയും;
വിദ്വേഷിയെയകറ്റുവിൻ,
വിശ്വജ്ഞരാമാദിത്യരേ!11
പാപിയെയും വേർപെടുത്തും
അസ്സുഖമേകുവിനെ,ങ്ങൾ
ക്കാദിത്യരേ, സുദാനരേ!12
യാടൽപ്പെടുത്തുവാൻ നോക്കും
അന്നരൻ നശിച്ചുപോട്ടേ,
തൻനടപ്പാൽത്തന്നേ മാഴ്ത്തി!13
നാരിരട്ടത്തരക്കാരൻ;
ചേരട്ടെ, യാപ്പുകൾ കെട്ട
വൈരിമനുഷ്യങ്കൽപ്പാപം!14
മല്ലാത്ത മനുഷ്യനെയും
പാർത്തറിയും,പക്വർ നിങ്ങൾ
പാർപ്പിപ്പോരാം ദേവന്മാരേ!15
വൃത്തി വരിയ്ക്കുന്നു, ഞങ്ങൾ
വനേ, മന്നേ, ഞങ്ങളിൽനി –
ന്നേനസ്സകറ്റുവിൻ, നിങ്ങൾ!16
നിങ്ങളയി വസുക്കളേ,
ശോഭനസുഖമെങ്ങളെ –
പ്പാപമെല്ലാം കടത്തുവിൻ!17
ർക്കിങ്ങുയിർക്കൊള്ളുവാൻ ചെമ്മേ
ദീർഗ്ഘായുസ്സു വരുത്തുവിൻ,
ദീപ്താഭരാമാദിത്യരേ!18
ഞങ്ങളെസ്സുഖിപ്പിയ്ക്കുവിൻ:
നിങ്ങളിൽച്ചാർച്ചക്കാരാവു –
കെ,ങ്ങളെന്നുമാദിത്യരേ!19
ദേവനോടും ദസ്രരോടും
മിത്രവരുണന്മാരോടു –
മർത്ഥിയ്ക്കുന്നു, പൊറുതിയ്ക്കായ്!20
നിങ്ങളെങ്ങൾക്കര്യാമാവേ,
നവ്യം, ശാന്ത,മാൾക്കാരൊത്ത
നന്മുന്നിലവീടേകുവിൻ!21
മർത്ത്യരെങ്ങളാദിത്യരേ:
ഞങ്ങൾക്കു നീട്ടുവി,നായു –
സ്സിങ്ങിരിപ്പാൻ വഴിപോലെ!22
[2] എതിർപ്പും ഇടിവും – ശത്രുകൃതമായ നിരോധനവും ഉപദ്രവവും. അപ്പാലകങ്ങൾ – രക്ഷകങ്ങളായ മാർഗ്ഗങ്ങൾ. സൗഗമ്യം = സുഗമത.
[4] സൂരിവാനോരുമായ് – പ്രാജ്ഞരായ, സ്വപുത്രരായ ദേവന്മാരോടുകൂടി. നിർന്നിരോധഭരണേ – നിർബ്ബാധമായി ഭരണം നടത്തുന്നവളേ.
[5] അധ്വംസകർ – രക്ഷകന്മാർ. ഉരുക്രിയർ = വിശാലകർമ്മാക്കൾ. വിദ്വേഷ്ടാക്കൾ – ദ്രോഹികൾ.
[6] അദിതി മാടിനെ, നമ്മുടെ നാല്ക്കാലികളെ, അല്ലിലും അഹസ്സിലും പാർത്തുരക്ഷിയ്ക്കട്ടെ. നേരുറ്റോൾ – നിഷ്കപട.
[7] ധ്യേയ = ധ്യാനയ്ക്കപ്പെടേണ്ടുന്നവൾ.
[8] സുഖം – രോഗശമനം.
[9] സാഗ്നി – സ്വവിഭൂതികളായ അഗ്നികളോടുകൂടിയവൻ. ശമം – രോഗശാന്തി. സ്വച്ഛൻ – പാപരഹിതൻ.
[10] പീഡ ചേർക്കുവോൻ – ദ്രോഹി. ആമോചിപ്പിപ്പിൻ = വിടുവിയ്ക്കുവിൻ.
[11] പാപൻ – ഹിസംസകൻ. വിശ്വജ്ഞർ = എല്ലാമറിഞ്ഞവർ.
[12] പാപിയെയും – സ്തുതിച്ചാൽ പാപിയെപ്പോലും.
[13] അരക്കനായ് – രാക്ഷസരൂപിയായി.
[14] ദുഷ്പീഡകൻ = കെട്ട ദ്രോഹി. ഇരട്ടത്തരക്കാരൻ – ഹിതം പറയും, അഹിതംചെയ്യും, ഇങ്ങനെയുള്ളവൻ. ആ വൈരിമനുഷ്യൻ പാപമനുഭവിയ്ക്കട്ടെ.
[15] ഉള്ളം രണ്ടുള്ളവൻ – കപടശീലൻ. പക്വർ – പരിപക്വജ്ഞാനന്മാർ. പാർപ്പിപ്പോർ – ലോകത്തെ വസിപ്പിയ്ക്കുന്നവർ.
[16] ദ്യാവാപൃഥിവികളോടു്: ഏനസ്സ് = പാപം.
[17] ആദിത്യരോടുതന്നെ: ശോഭനസുഖം = നല്ല സുഖത്തോടുകൂടും വണ്ണം.
[19] ഇഷ്ടി = യാഗം.
[20] വാർവീട് = വിശാലഗൃഹം.
[21] നവ്യം = സ്തുത്യം. ശാന്തം – നിരുപദ്രവം. നന്മുന്നിലവീടു് = നല്ല, മൂന്നു നിലയുള്ള ഗൃഹം.
[22] മൃത്യുവിൻ ചാർച്ചക്കാർ – മരണശീലർ.