അർച്ചനാനസ്സോ, നാഭാകനോ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; നരുണനും അശ്വികളും ദേവത. (‘ദ്വാരകാമന്ദിരം’പോലെ)
മന്നളന്നൂ, മഹാബലൻ;
പാരിനെല്ലാം പുരാനുമായ് –
തീരാ, വരുണന്റെ ചെയ്തി!1
യുത്തമനാം വരുണനെ:
നീർ കാക്കുമദ്ധീരൻ നമു –
ക്കേകട്ടേ, മുന്നിലഗൃഹം!
പാരേ, വിണ്ണേ, പാലിയ്ക്കുവിൻ,
ചാരേ മേവുമീയെങ്ങളെ!2
കെല്പും ധീയും വരുണ, നീ
ചെമ്മേ മൂർച്ചപ്പെടുത്തേണം:
തിന്മയെല്ലാം പിന്നിടാനായ്,
നേരെ കടത്തുമത്തോണി
കേറുമാറാകെ,ങ്ങൾ ദേവ!3
രമ്മിയുമായ്സ്സോമമൂട്ടാൻ
നിങ്ങളിലുണ്ട,ണയുന്നു;
വെന്തുപോകെ,തിരാളെല്ലാം!4
നത്രി നുത്യാ സോമമൂട്ടാൻ
നിങ്ങളെ വിളിച്ചുവല്ലോ;
വെന്തുപോകെ,തിരാളെല്ലാം!5
ധീമാന്മാർപോലശ്വികളേ,
നിങ്ങളെ വിളിപ്പൂ, ഞാനും;
വെന്തുപോകെ,തിരാളെല്ലാം!6
[1] വിശ്വധനൻ = എല്ലാദ്ധനങ്ങളോടും കൂടിയവൻ. തീരാ – പറഞ്ഞാൽ അവസാനിയ്ക്കില്ല; വർണ്ണിയ്ക്കാവതല്ല.
[2] സ്തോതാവിനോടു്: ഉത്തമൻ – മഹാൻ. നീർ കാക്കും = ജലപാലകനായ.
[3] പ്രവൃത്തി – കർമ്മം, ധീ = ബുദ്ധി, ജ്ഞാനം. അത്തോണി – യജ്ഞമാകുന്ന തോണി.
[4] അശ്വിനാസത്യരേ = അശ്വികളായ നാസത്യന്മാരേ. പ്രാജ്ഞർ – ഋത്വിക്കുകൾ.
[5] നുത്യാ = സ്തുതികൊണ്ടു്. അത്രിപോലെ ഞാനും വിളിയ്ക്കുന്നു.