അംഗിരോഗോത്രൻ വിരൂപൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
അവിടുത്തെയ്ക്കിതാ, സ്തോത്രമയയ്ക്കുന്നു, മനീഷികൾ!1
ദാതാവാമിവിടുത്തെയ്ക്കായ്ത്തീർക്കുന്നേൻ, നൽസ്തവത്തെ ഞാൻ.2
കടിച്ചുതിന്നുന്നു, നിറം പൂണ്ട മാടുകൾപോലവേ!3
വാനിടത്തു നടന്നീടുന്നുണ്ടല്ലോ, വേറേവേറെയായ്;4
കാണാകുന്നൂ, പുലരിതൻ കൊടിക്കാലുകൾപോലവേ!5
കറുത്തുയരുമേ, ജാതവേദസ്സിനുടെ കാല്പൊടി!6
അടങ്ങുകില്ല: വീണ്ടും ചെന്നെത്തും, തരുണിമാരിലും!7
വിശേഷേണ വിളങ്ങീടു,മഗ്നി കാട്ടുപുറങ്ങളിൽ!8
ചുഴലുന്നു; പിറക്കുന്നു, ഗർഭമായ്ത്തീർന്നു പിന്നെയും!9
സ്രൂക്കിൻ മുഖത്തെ നക്കിക്കൊണ്ടുയർന്നു വിലസീടുമേ!10
വേധസ്സാമഗ്നിയെ സ്തോത്രം പാടിപ്പരിചരിയ്ക്കു, നാം!11
അഗ്നേ, സമിത്താലന്നത്താൽച്ചെയ്വൂ, ഞങ്ങളപേക്ഷയും.12
ഭൃഗുവും മനുവും പോലെയംഗിരസ്സുകൾപോലെയും.13
ധീമാൻ തോഴൻ ഭവാനഗ്നേ, ധീമാനാം തോഴനഗ്നിയാൽ!14
അന്നത്തെയും കൊടുത്താലു,മഗ്നേ, വീരജനത്തെയും!15
ഭ്രാതാവേ, കേട്ടുകൊണ്ടാലു,മെന്റെയീ സ്തവനങ്ങളെ!16
കൊതിച്ചുമ്പയിടും കുട്ടിയ്ക്കായ്പ്പയ്യാലയിലാംവിധം!17
ഒതുങ്ങിനില്പൂ വെവ്വേറെയഗ്നേ, കാമാർജ്ജനത്തിനായ്!18
അഗ്നിയെക്കനിയിയ്ക്കുന്നൂ, കർമ്മത്താൽക്കൊറ്റു കിട്ടുവാൻ!19
ഹോതാവയ്, വഹ്നിയയ് വൻകെല്പുടയോനാകുമങ്ങയെ. 20
അതിനാൽ, പ്രഭാവാം നിന്നെ വിളിപ്പൂ, ഞങ്ങൾ പോർകളിൽ.21
നാമീ വിളിപ്പതാർ കേൾക്കും, വാഴ്ത്തുകാ,യഗ്നിയെബ്ഭവാൻ!22
ജാതവേദസ്സിനെ, ദ്വേഷകാരിവർഗ്ഗവിദ്ദിയെ.23
ആയഗ്നിയെ സ്തുതിയ്ക്കുന്നേൻ: കേൾക്കട്ടെ,യവിടുന്നുതാൻ!24
ഞങ്ങൾ ശക്തിപ്പെടുത്തുന്നൂ, തുരഗത്തെക്കണക്കിനേ!25
ചുട്ടെരിച്ചും ഭവാനഗ്നേ, കത്തിയാളുക തീവ്രമായ്!26
ആ നീയഗ്നേ, ധരിച്ചാലും, മംഗിരശ്രേഷ്ഠ, മൽസ്തവം!27
ബലോദിതനുമാം നിന്നെ വിളിപ്പൂ, ഞങ്ങൾ ഗാഥയാൽ!28
അമറേത്തിന്നയയ്ക്കുന്നു, വേറെവേറെ ഹവിസ്സുകൾ!29
ചെയ്തു, കാഴ്ച ലഭിച്ചെങ്ങൾ കടക്കാവൂ, സുദുർഗ്ഗമം!30
ശയിയ്ക്കമഗ്നിയോടെങ്ങളർത്ഥിപ്പൂ, ഹൃദ്യഗാഥയാൽ!31
കരുത്തേന്തി മുടിയ്ക്കുന്നൂ കതിർച്ചാർത്താലിരുട്ടിനെ!32
ഭവാങ്കൽനിന്നപേക്ഷിപ്പൂ, ഞങ്ങളക്കാമ്യദാനമേ!33
[1] ദ്രോഹിയാത്തവൻ – അയജ്വാക്കളെ ദ്രോഹിയ്ക്കും. മനീഷികൾ – ഞങ്ങളുടെ സ്തോതാക്കൾ.
[2] നിപുണദർശന – സമർത്ഥമായ കാഴ്ചയുള്ളവനേ.
[3] നിറം = ശോഭം.
[4] കയ്യേറും – ഓരോന്നിനേയും കടന്നുപിടിയ്ക്കുന്ന.
[6] ചുഴന്നുകൊണ്ടു് – ഉണക്കമരങ്ങളെ. കാല്പൊടി – പുക.
[7] തരുണിമാർ – തഴച്ച ഓഷധികൾ.
[8] നാക്കാൽത്താൻ – ജ്വാലകൊണ്ടുതന്നെ. കുനിയിച്ചും – വൃക്ഷങ്ങളെ.
[9] ഗർഭമായ്ത്തീർന്നു – ഓഷധികളുടെ ഉള്ളിൽക്കടന്നു്. പിന്നെയും പിറക്കുന്നു – വെളിപ്പെടുന്നു.
[10] അജ്യാഹൂതി ദശാന്തരേ = നെയ്യു ഹോമിയ്ക്കുന്ന സമയത്തു്.
[11] പൃഷ്ഠത്ത് = മുതുകിൽ. വൃഷഭുക്കു് = ഹോമിയ്ക്കപ്പെട്ട കാളയെ തിന്നുന്നവൻ. വസാന്നൻ – പശുവിന്റെ വസ(കൊഴുപ്പു്) തിന്നുന്നവൻ. വേധസ്സ് – അഭീഷ്ടകർത്താവ്.
[12] വിളിപ്പോനേ – ദേവന്മാരെ. സമിത്താലന്നത്താൽ – ചമതയും ഹവിസ്സും അർപ്പിച്ചു്: അപേക്ഷ = യാചനം.
[13] ഹുത = ഹോമിയ്ക്കപ്പെട്ടവനേ.
[14] അഗ്നിയാൽ – ഭൗമാഗ്നിയാൽ.
[15] വീരജനത്തെയും – പുത്രാദികളെയും.
[16] ബലോദിത – അരണിമഥനബലത്തിൽ നിന്നുണ്ടായവനേ.
[17] കുട്ടിയ്ക്കായ് – കുട്ടിയ്ക്കു മുലകൊടുപ്പാൻ.
[18] സുപ്രജകൾ = നല്ല ആളുകൾ. കാമാർജ്ജനം = അഭീഷ്ടസമ്പാദനം.
[21] നട്ടാർ = പ്രജകൾ. പോർകളിൽ – യുദ്ധങ്ങളിൽ സഹായിപ്പാൻ,
[22] സ്തോതാവിനോട്:
[23] ദ്വേഷകാരിവർഗ്ഗവിമർദ്ദി = വിദ്വേഷിവർഗ്ഗത്തെ മർദ്ദിയ്ക്കുന്നവൻ.
[25] എങ്ങു കെല്പാർന്ന ബലവാൻ – കെല്പു സർവത്ര വ്യാപിച്ച ബലവാൻ.
[27] ധരിച്ചാലും – അറിഞ്ഞാലും, സശ്രദ്ധം കേട്ടാലും. മൽസ്തവം = എന്റെ സ്തുതി.
[28] ഉപജാതൻ = ജനിച്ചവൻ. ഗാഥ – സ്തുതിഗീതി.
[29] അജ്ജനങ്ങളും – മറ്റാളുകളും.
[30] സദുർഗ്ഗമം – ദുർഗ്ഗമപ്രദേശങ്ങൾ.
[31] ശയിയ്ക്കും – യജ്ഞങ്ങളിൽ പള്ളികൊള്ളുന്ന. അർത്ഥിപ്പൂ – ധനം യാചിയ്ക്കുന്നു.
[32] ഉദീതനായ് = ഉദിച്ചു്.
[33] ഊർജ്ജിത = ബലവാനേ. അക്കാമ്യദാനമേ = ആ സ്പൃഹണീയദാനം തന്നെ.