ഋഷിച്ഛന്ദോദേവതകൾ മുമ്പത്തവ.
ഹോമിപ്പിനീ,യതിഥിയാമഗ്നിയിങ്കലവിസ്സുകൾ!1
താൽപര്യംകൊൾകയുംചെയ്ക, ഞങ്ങൾതൻസൂനൃതങ്ങളിൽ!2
ചൊല്ലുന്നേൻ, സ്തോത്രവു; – മവനിങ്ങെത്തിയ്ക്കുട്ടെ,യുമ്പരെ!3
കത്തിജ്ജ്വലിച്ചു പൊങ്ങുന്നൂ, ഭവാന്റെയുരുരശ്മികൾ!4
ചാരത്തെത്തട്ടെ; കൈക്കൊള്ളുക,സ്മദീയഹവിസ്സു നീ!5
ഈയഗ്നിയെ സ്തുതിയ്ക്കുന്നേൻ: കേൾക്കട്ടെ,യവിടുന്നുതാൻ!6
യജ്ഞങ്ങളിലെഴുന്നള്ളിനില്പോന,ഗ്നി പുരാതനൻ!7
അഗ്നേ, നടത്തിയ്ക്ക, ഭവാനധ്വരത്തെയൃതുക്കളിൽ!8
അറിഞ്ഞുകൊണ്ടുവരികി,ങ്ങമർത്ത്യരെയുരുദ്യുതേ!9
ആ യജ്ഞക്കൊടിയോടത്രേ, ഞങ്ങൾ ചെയ്യുന്നു യാചനം!10
പിളർക്ക, വിദ്വേഷികളെബ്ബലോൽപാദിതനാം ഭവാൻ!11
വളർത്തപ്പെട്ടു, കവിയാമഗ്നി മേധാസമേതനാൽ!12
ഭംഗപ്പെടുത്താനാവാത്തതാമീ യജ്ഞത്തിൽവെച്ചു ഞാൻ.13
ദേവന്മാരൊത്തിരുന്നാലു, – മീയെങ്ങളുടെ ദർഭയിൽ!14
ആ മനുഷ്യന്നേ കല്പിച്ചുനല്കൂ ദേവൻ ധനങ്ങളെ!15
പ്രീതിപ്പെടുത്തിപ്പോരുന്നൂ, തണ്ണീരിന്റെ കിടാങ്ങളെ!16
ഉയർത്തെയ്ക്കയയ്ക്കുന്നു, ഭവാനുടെ മഹസ്സിനെ!17
അഗ്നേ, പുകഴ്ത്തുമാറാക, സുഖാപ്തിയ്ക്കു ഭവാനെ ഞാൻ!18
അഗ്നേ, നിന്നെ വളർത്തട്ടേ, ഞങ്ങൾതൻ നുതിഗാഥകൾ!19
അദ്ദേഹത്തിന്റെ സഖ്യത്തെ വരിപ്പൂ, ഞങ്ങളെപ്പൊഴും.20
ശുചിയായ്ത്തന്നെ വിലസു, – മഗ്നിയാഹൂതിവേളയിൽ!21
അഗ്നേ, ഭവാനെങ്ങളുടെ സഖ്യത്തെയറിയേണമേ!22
എങ്കിലേ ശരിയായ്ത്തീരൂ, ഭവാന്റെ നിനവൊക്കെയും!23
അഗ്നേ, നിൻനന്മനസ്സിങ്കലെത്തിച്ചേരണ,മെങ്ങളും!24
കർമ്മിയാം നിങ്കലെയ്ക്കാർത്തുംകൊണ്ടു പായുന്നു, ഗാഥകൾ!25
പ്രജേശനാമഗ്നിയെ ഞാനണിയിപ്പൻ, സ്തവങ്ങളാൽ.26
കെല്പിനാമഗ്നിയെപ്പറ്റി സ്തോത്രം ചൊല്പാൻ കൊതിയ്ക്ക,നാം!27
സേവ്യനാം നിന്തിരുവടിയവർക്കേകേണമേ, സുഖം!28
അഗ്നേ,വാനത്തു വിലസുന്നോനുമല്ലോ, സദാ ഭവാൻ!29
അഗ്നേ, വാസോ, കവേ, ഞങ്ങൾക്കായുസ്സേറ്റം വളർക്ക,നീ!30
[1] ഋത്വിക്കുകളോട്:
[2] സൂനൃതങ്ങൾ = സൂക്തങ്ങൾ.
[3] പുരസ്കരിപ്പു – പൂജിയ്ക്കുന്നു. അഗ്നിദൂതനെ = അഗ്നിയാകുന്ന ദൂതനെ.
[5] സ്രുക്കു് – സ്രുക്കാകുന്ന യുവതി.
[6] ഈ – ഇപ്രകാരമുള്ള.
[7] നുതിയോഗ്യൻ = സ്തുത്യർഹൻ.
[8] ഋതുക്കളിൽ – യഥാകാലം.
[9] എഴുന്നള്ളുന്നവൻ – യജ്ഞങ്ങളിൽ വരുന്നവൻ.
[10] ആ യജ്ഞക്കൊടിയോടു് – അപ്രകാരമുള്ള അഗ്നിയോടു്.
[12] മേധാസമേതനാൽ – മേധയുള്ള സ്തോതാവിനാൽ.
[14] സമുജ്ജ്വലമരീചിയായ് – കത്തുന്ന തേജസ്സോടേ.
[16] മൂർദ്ധാവു് – ദേവന്മാരിൽ തലവൻ, തണ്ണീരിന്റെ കിടാങ്ങൾ – സ്ഥാവരജംഗമങ്ങൾ.
[17] മഹസ്സ് = തേജസ്സ്.
[20] പുകഴ്ത്തുവോൻ – ദേവന്മാരെ സ്തുതിയ്ക്കുന്നവൻ.
[21] ആഹൂതിവേള = ഹോമാവസരം.
[22] അറിയേണമേ – ഞങ്ങൾ സഖാക്കളാണെന്നു്, സ്തോതാക്കളാണെന്നു്.
[23] നീയായ്വരേണം – ഭവാനെപ്പോലെ ധനാഢ്യനാകണം. ഞാനായ്ബ്ഭവിയ്ക്കണം – എന്നെപ്പോലെ ദരിദ്രനായിത്തീരണം. നിനവു് – ഞാൻ ധന തൃപ്തനാകണമെന്ന ആശംസ. ഭവാന്റെ സകലസമ്പത്തും എനിയ്ക്കു തരുമാറാകണം!
[24] വസുരാജവു് = ധനപതി. നിൻനന്മനസ്സിങ്കലെത്തിച്ചേരണം – ഭവാന്റെ പ്രസാദത്തിന്നു വിഷയമാകണം.
[25] ആർത്തുംകൊണ്ടു്—ഉച്ചശബ്ദത്തോടേ. ഗാഥകൾ – സ്തുതിഗീതികൾ.
[26] ഒക്കെ – ഹവിസ്സെല്ലാം. പുരുചര്യൻ = ബഹുകർമ്മാവു്.
[27] പല്ലു് – ജ്വാലകൾ.
[28] ഇവരും – ഞങ്ങളുടെ ആളുകളും.
[29] ഹവ്യവാൻ പ്രാജ്ഞൻ – യജമാനനായ പ്രാജ്ഞൻ സദാ ജാഗരൂകനായിരിയ്ക്കുമല്ലോ.