അംഗിരോഗോത്രൻ വിരൂപൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
മശ്വങ്ങളെ രഥിപോലേ
പൂട്ടി, ഹോതാവായ ഭവാൻ
ശ്രേഷ്ഠസ്ഥാനത്തിരുന്നാലും!1
ദേവന്മാരിൽച്ചൊല്കെ,ങ്ങളെ;
സത്യമാക്കുകയുംചെയ്യു, –
കർത്ഥനീയമഖിലവും!2
സദ്യുവാവേ, ബലസൂനോ,
സത്യസമ്പന്നനും യജ്ഞ –
കൃത്യാർഹനുമല്ലോ, ഭവാൻ!3
പൂരത്തിന്നും ധനങ്ങൾക്കും
നാഥനും, ശിരസ്സായോനും,
മേധാവിയുമാണീ, യഗ്നി!4
സംഘമോടൊത്തധ്വരത്തെ
ചാരത്തേയ്ക്കടുപ്പിയ്ക്ക, നീ,
തേരിനെയൃഭുക്കൾപോലെ!5
ളാ വൃക്ഷാവാം തേജസ്വിയെ
ഹൃദ്യമായി സ്തുതിച്ചാലും,
കൃത്രിമമല്ലാത്ത വാക്കാൽ!6
യഗ്നിയുടെ തൃപ്പടയാൽ,
ഏതൊരു പിശുക്കനെ നാം
ഗോതതിയ്ക്കായ് വധിയ്ക്കേണ്ടൂ!7
പ്പാൽ വർഷിയ്ക്കും ഗോവെപ്പോലെ
കൈവിടായ്ക്ക,ത്തിരുവടി,
ഗോവുകൾ കുഞ്ഞിനെപ്പോലെ!8
ചിത്തന്റെയുമുപദ്രവം
തഞ്ചിയ്ക്കൊല്ലാ, മാലെങ്ങൾക്കു,
വഞ്ചിയ്ക്കാഴിത്തിരപോലെ!9
ന്നങ്ങയ്ക്കായി നമസ്കാരം
പാടുന്നുണ്ടു: ഭവാൻ ബലാൽ –
പ്പീഡിപ്പിയ്ക്കു, കൂടലരെ!10
ക്കർത്ഥം തുലോമെത്തിയ്ക്ക, നീ:
ഏറെച്ചെയ്തരുൾകെ,ങ്ങളി, –
ലേറെച്ചെയ്യുവോനാം ഭവാൻ!11
ഭൃത്തു ചുമടിനെപ്പോലേ
ഇട്ടെറിയൊല്ലെ,ങ്ങളെ നീ;
വെട്ടിപ്പിടിയ്ക്കുക, ധനം!12
ന്നന്യനെച്ചെന്നഞ്ചിയ്ക്കുട്ടേ;
വർദ്ധിപ്പിയ്ക്ക, ഞങ്ങൾക്കു നീ
ശക്തിയുമൊരുക്കുമഗ്നേ!13
പൂതയജ്ഞന്റെയോ കർമ്മം
കൊണ്ടാടിനാ,നവങ്കലേ
മണ്ടിച്ചെല്ലും, ശരിയ്ക്കഗ്നി!14
ദുർബലരെക്കരേറ്റുക –
പാലിച്ചരുൾകെ,ന്നുടെ കീ –
ഴാളുകളെത്തിരുമേനി!15
രക്ഷിച്ചു, ഞങ്ങളെബ്ഭവാൻ;
ഇന്നുമമ്മട്ടെങ്ങൾ യാചി –
യ്ക്കുന്നു, ഭവത്സുഖമഗ്നേ!16
[1] ദേവാഹ്വാതാക്കൽ = ദേവന്മാരെ വിളിയ്ക്കുന്നവ. രഥി = തേരാളി.
[2] എങ്ങനെ ദേവന്മാരിൽച്ചൊല്ക – ഞങ്ങളുടെ യാഗം നന്നായി എന്നു ദേവന്മാരുടെഅടുക്കൽ പറഞ്ഞാലും. അർത്ഥനീയമഖിലവും – ദേവകളുടേതായ ധനമെല്ലാം. സത്യമാക്കുകയും ചെയ്യുക – ഞങ്ങൾക്കു തരുവിയ്ക്കുക എന്നു താൽപര്യം.
[3] യജ്ഞകൃത്യാർഹൻ = യജനീയൻ.
[4] പൂരം – സമൂഹം. ശിരസ്സായോൻ – ഉന്നതൻ, ശ്രേഷ്ഠൻ.
[5] സഹാഹ്വാനസംഘം – ഒപ്പം വിളിയ്ക്കപ്പെടുന്നവരുടെ, ദേവന്മാരുടെ, ഗുണം. തേരിനെ – ഋഭൂക്കളുടെ രഥകാരത്വം ഓർക്കുക.
[6] തന്നോടുതന്നെ: കൃത്രിമമല്ലാത്ത വാക്കാൽ – മന്ത്രംകൊണ്ടു്.
[7] തൃപ്പട – ജ്വാലാവലി. ഗോമതിയ്ക്കായ് – അവന്റെ ഗോവൃന്ദത്തെ കൈക്കലാക്കുവാൻ.
[8] ഗോവെപ്പോലെ – പാൽ ധാരാളമുള്ള പൈക്കളെ ആരും കൈവിടില്ലല്ലോ; പൈക്കൾ കുട്ടിയെയും ത്യജിയ്ക്കാറില്ല.
[10] കെല്പിന്ന് – ബലം കിട്ടാൻ.
[11] അർത്ഥം – ധനം.
[12] ഒരു ഭാരഭൃത്തു് (ചുമട്ടുകാരൻ) ചുമടിനെ ഇട്ടെറിയുന്നതുപോലെ, യുദ്ധമിതിൽ (ഈ യുദ്ധത്തിൽ) എങ്ങളെ ത്യജിയ്ക്കരുതു്; നേരേമറിച്ചു, ധനം (ശത്രു സമ്പത്തു) വെട്ടിപ്പിടിയ്ക്കുക, ഞങ്ങൾക്കു തരാൻ.
[13] അർദ്ദനം = പീഡനം. അഞ്ചിയ്ക്കട്ടെ – നടുങ്ങിയ്ക്കട്ടേ; ഞങ്ങളെ നടുങ്ങിയ്ക്കരുതു്.
[14] സന്നതൻ = നമസ്കരിച്ചവൻ. നമ്മൾ നമസ്കാരശീലരും പൂതയജ്ഞന്മാരുമാകണമെന്നു ധ്വനി.
[15] പരാനീകം – ശത്രുസൈന്യം, ദുർബലരെ – ബലഹീനരായ എന്റെ ആൾക്കാരെ. എടുത്തുപറയുകയാണു്, ഉത്തരാർദ്ധതിൽ.
[16] ഭവത്സുഖം – ഭഗവാന്റെ പക്കലുള്ള സുഖം.