ദ്വിതൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (ദ്വാരകാമന്ദിരം’പോലെ.)
മാനേന്ദുവെ,ദ്ധാതാവിനെ
പ്രൗഢമായ്പ്പുകഴ്ത്താൻ മൊഴി
നേടുക, നീ കൂലിപോലേ! 1
ഗ്ഗോരസാഭ്യക്തനാം ശ്യാമൻ;
ആ രീതിയിലരിയ്ക്കപ്പെ-
ട്ടാരചിപ്പൂ, മൂന്നിടങ്ങൾ. 2
കുംഭത്തിലെയ്ക്കുതിർപ്പോനെ
നേരേ പുകഴ്ത്തുന്നുണ്ടൃ,ഷി-
മാരുടെയേഴരുളുകൾ. 3
യ്ക്കേകത്തേരിലിന്ദ്രനുമായ്,
ഋത്വിക്കുകളരിച്ച നീ
സ്വത്തേകിക്കൊണ്ടനത്യയൻ! 5
വാനവനാം പവമാനം
പാടേ പരന്ന,ടർ തേടി-
പ്പായുകയായ,ശ്വംപോലേ! 6
[1] ഋഷി, തന്നോടുതന്നെ പറയുന്നു: ധാതാവ് = കർത്താവ്. കൂലിപോലേ – ഒരു തൊഴിലാളി കൂലി വാങ്ങിവെയ്ക്കൂന്നതുപോലെ.
[2] മൂന്നിടങ്ങൾ ആരചിപ്പൂ – ദ്രോണകലശം, ആധവനീയം പൂതഭൃത്ത് എന്നീ ഇരിപ്പിടങ്ങൾ നിർമ്മിയ്ക്കുന്നു, അവയിൽ പൂകുന്നു.
[3] ഉതിർപ്പോനെ – സോമത്തെ. ഏഴരുളുകൾ – സപ്തച്ഛന്ദസ്സുകൾ.
[4] നുതിമുഖ്യൻ – സ്തോത്രനേതാവ്.
[5] പ്രത്യക്ഷോക്തി: ഏകത്തേരിൽ – ഒരേരഥത്തിൽ. സ്വത്തേകിക്കൊണ്ടു് – സ്തുതിയ്ക്കുന്ന യഷ്ടാക്കൾക്ക്. അനത്യയൻ = മരണരഹിതൻ.
[6] പരന്ന് – പാത്രങ്ങളിൽ വ്യാപിച്ച്.