കണ്വപുത്രർ പർവതനാരദന്മാരോ, കശ്യപപുത്രിമാരായ ശിഖണ്ഡിനികൾ എന്ന രണ്ടപ്സരസ്ത്രീകളോ ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
നിങ്ങൾ പവമാനത്തിന്നായ്;
കുഞ്ഞിനെപ്പോലണിയിപ്പിൻ,
മഞ്ജുഹവ്യം സഖാക്കളേ! 1
നന്നായ്ച്ചേർപ്പിനി,മ്മത്തിനെ,
ദേവരക്ഷകനെ, ഗ്ഗൃഹോൽ-
ഭാവകനെ,ബ്ബലിഷ്ഠനെ! 2
യൂക്കിന്നുമമറേത്തിന്നും
മിത്രാവരുണർക്കു സുഖം
മെത്തുവാനുമായി നിങ്ങൾ! 3
യിങ്ങു ചൊല്ലിപ്പുകഴ്ത്തുന്നു;
മൂടാവു, നിൻനീരിനെയെ-
മ്പാടും ഗവ്യങ്ങളാലെങ്ങൾ! 4
ഞങ്ങളുടെ മത്തിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങു വഴി കാണിയ്ക്ക, നീ! 5
ത്തിന്മൻ കള്ളനരക്കനെ
പോക്കുക, നീയദേവനെ;
നീക്കുകെ,ങ്ങളുടെ പാപം! 6
[1] സ്തോതാക്കളോട്: പവമാനത്തിന്നായ് – പവമാനസോമത്തെകുറിച്ച്. സോമത്തെ മഞ്ജു(മോടിപ്പെടുത്തുന്ന)ഹവ്യം (ക്ഷീരാദി) അണിയിയ്ക്കുകയും ചെയ്വിൻ.
[2] അമ്മ – തണ്ണീർ; തള്ളപ്പയ്യ് എന്നും ഇമ്മത്തിനെ – ഈ മദകരസോമത്തെ. ഗൃഹോൽഭാവകൻ = ഗൃഹത്തെ ഉണ്ടാക്കുന്നവൻ; ഗൃഹം നിലനില്ക്കുന്നതു സോമസാന്നിധ്യത്താലാണെന്നാശയം.
[3] ഋദ്ധിദനെ, സോമത്തെ, നിങ്ങൾ നേർക്കരിയ്ക്കുവിൻ: എന്തിന്? ഊക്കിന്നും (വേഗത്തിന്നും), അമറേത്തിന്നും (ദേവപാനത്തിന്നും), മിത്രാവരുണർക്കു സുഖം മെത്തുവാനുമായി.
[4] പ്രത്യക്ഷോക്തി:
[5] അങ്ങ് = അവിടുന്ന്. മത്തിൻപതേ – മാദകവസ്തുക്കളുടെ സ്വാമിയായുള്ളോവേ.
[6] കള്ളൻ – കപടശീലൻ. അദേവനെ – ദേവകാമനല്ലാത്തവനെ. പോക്കുക – അകറ്റിയാലും.