ത്രിതൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
വധ്വരത്തിൽപ്രഭു തൂകി
എത്തുന്നൂ, പ്രിയത്തിലെല്ലാം;
വർത്തിപ്പൂ, രണ്ടിടത്തിലും! 1
വർത്തിദാരുക്കളിൽച്ചെല്കെ
മിത്രം പുകഴ്ത്തപ്പെടുന്നു,
സപ്തയജ്ഞധാമങ്ങളാൽ! 2
മൂന്നിനും നീ: സാമങ്ങളിൽ
എത്തിയ്ക്ക, സുവ്രതൻ ചേർച്ച-
യ്ക്കൊത്തുവാഴ്ത്തും വദാന്യനെ! 3
സപ്തസംഖ്യജനനിമാർ
ഋദ്ധിയ്ക്കായ്പ്പഠിപ്പിച്ചിട്ടു-
ണ്ടി: – സ്ഥിരൻ വിത്തജ്ഞനല്ലോ! 4
കർമ്മത്തിങ്കൽ നുകർന്നാലേ
കാമ്യരാകൂ, കളിയാടും
സൗമ്യർ ദേവന്മാരെപ്പേരും! 5
ത്തായ്കൾ പെറ്റ കിടാവല്ലോ,
ഭദ്രരൂപൻ, പുരുകാമ്യ,-
നുത്തമദാതാവിക്കവി! 6
ണ്ടധ്വരാംബമാരിൽ സ്വയം
ചെലുമേ, യഷ്ടാക്കളിള-
വില്ലാതിടചേർക്കുമിവൻ! 7
വ്യോമത്തിൽനിന്നിരുളിനെ
പായിച്ചാലും, മഖേ യജ്ഞ-
ശ്രീയൊഴുക്കിക്കൊണ്ടു ഭവാൻ! 8
[1] തണ്ണീർക്കിടാവ് = ജലപുത്രൻ, സോമം. അധ്വരത്തിൻപ്രഭ – തന്റെ നീര്. പ്രിയം – ഹവിസ്സ്. രണ്ടിടത്തിലും – ദ്യോവിലും ഭൂവിലും.
[2] ഇത്ത്രിതന്റെ – ഈ എന്റെ. ഹവിർദ്ധനവർത്തിദാരുക്കളിൽ – ഹവിർദ്ധാനത്തിലിരിയ്ക്കുന്ന ഇരുപലകകളിൽ. മിത്രം – പ്രിയപ്പെട്ട സോമം. സപ്തയജ്ഞധാമങ്ങളാൽ – ഗായത്ര്യാദിസപ്തച്ഛന്ദസ്സുകളാൽ.
[3] പ്രത്യക്ഷോക്തി: സവം = സവനം. സാമങ്ങൾ – സാമഗാനങ്ങൾ. സുവ്രതൻ – സ്തോതാവ്. വദാന്യനെ = ദാതാവിനെ, ഇന്ദ്രനെ.
[4] കർത്താവിനെ – സോമത്തെ. സപ്തസംഖ്യജനനിമാർ = ഏഴുമാതാക്കൾ, ഗംഗാദിനദികൾ. പിറപ്പിൽത്തന്നേ ഋദ്ധിയ്ക്കായ്, യജമാനന്ന് ഐശ്വര്യം നല്കാൻ, പഠിപ്പിച്ചിട്ടുണ്ടു്. ഇസ്ഥിരൻ – ശാശ്വതനായ സോമം.
[5] ഇവന്റെ – സോമത്തിന്റെ. നുകർന്നാലേ – നീർ കുടിച്ചാലേ, ദേവന്മാർ സ്പൃഹണീയരായിത്തീരൂ.
[6] മഖത്തായ്കൾ = യജ്ഞമാതാക്കൾ, തണ്ണീരുകൾ. ഭദ്രരൂപൻ – മംഗളാത്മാവു്. ഇക്കവി – സോമം.
[7] ഒത്തുനില്ക്കും = ഇണങ്ങിനില്ക്കുന്ന. രണ്ടധ്വരാംബമാർ – ദ്യാവാപൃഥിവികൾ. ഇളവില്ലാതെ – തുടർന്നു, തുടർന്ന്. ഇടചേർക്കും – ജലത്തോടു ചേർക്കുന്നു. ഇവൻ – സോമം.
[8] പ്രത്യക്ഷോക്തി: യജ്ഞശ്രീ = യാഗത്തിന്റെ ശോഭ, സ്വന്തം നീര്.