ഭൃഗുപുത്രൻ ജമദഗ്നി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)
വിത്തവും സുഖങ്ങളും നല്കുവൊന്നോ,ജോയുക്തം! 2
കൈവരുത്താനായ് വന്നുചേരുന്നു, നൽസ്തോത്രത്തിൽ! 3
ന്ന,ദ്രിജം സോമം, പരുന്തെന്നപോലെത്തീ, സ്ഥാനേ! 4
തന്നിലീ മധുവിനെ ഹോതാക്കളമൃതാർത്ഥം! 6
നിൻനീർദ്ധാരകളാൽ നീ പുക്കാലുമരിപ്പയിൽ! 7
പൊഴിയ്ക്ക, പാലും നെയ്യുമംഗിരസ്സുകൾക്കിന്ദോ! 9
മായിരം വിത്തം, പുരുഹർഷകം, പുരുകാമ്യം! 12
പ്പെട്ടിരിയ്ക്കുന്നൂ, കൂട്ടിൽപ്പക്ഷിപോലിന്ദ്രന്നായി! 15
മിറങ്ങീ, പോരിൽപ്പോലേ, പാത്രത്തിൽബ്ബലാൽ വാഴ്‌വാൻ 16
മുതുകും മൂന്നു നുകത്തണ്ടുമുള്ളൃഷിത്തേരിൽ! 17
ഹരിയെപ്പോരിൽച്ചെല്ലാൻ തെളിപ്പിൻ, പിഴിവോരേ! 18
ക്കൊഴുകി നിലക്കൊൾവൂ, ഗോക്കളിൽശ്ശൂരൻപോലെ! 19
ധാരയായ്പ്പകരുന്നൂ, പെരുതാമന്നത്തിന്നായ്! 22
സ്വത്തേകാനൊഴികീടുക,പ്പവമാനം ഭവാൻ! 23
നേർക്കൊഴുകേണം, സോമ, ചിത്രരക്ഷകളോടും! 25
നേർക്കൊഴുക്കുക, വിശ്വം കുലുക്കും മുമ്പൻ ഭവാൻ! 26
കർമ്മാവേ, സരിത്തുകളങ്ങയ്ക്കായൊഴുകുന്നു! 27
നിന്നിടാതൊഴുകുന്നു, ശുഭ്രമാമരിപ്പയിൽ! 28
മിന്ദുവെ,സ്സുതീവ്രനെ, സ്വത്തേകും പെരുമാളെ! 29
വർത്തിപ്പൂ, യഥാർത്ഥനാം പവമാനേന്ദു, കവി! 30
[1] ധനമെല്ലം നോക്കിക്കൊണ്ടു് – സർവധനേച്ഛയോടേ. ഋത്വക്കളാൽ എന്നു, കർത്തൃപദം അധ്യാഹരിയ്ക്കണം.
[2] നീരിന്റെ വിശേഷണങ്ങൾ: കുഞ്ഞ് – നമ്മുടെ മകൻ.
[3] കീഴ്‌നിർത്തുന്ന – നമ്മെ അടക്കിബ്ഭരിയ്ക്കുന്ന. നൽസ്തോത്രത്തിൽ – നമ്മുടെ നല്ല സ്തുതിയിൽ. കർത്തൃപദം, പവമാനനീർതന്നെ.
[4] തഴപ്പിയന്ന് = വർദ്ധിച്ച്. അദ്രിജം = മലയിലുണ്ടായതു്.
[5] ഇനിപ്പിപ്പതാം = മധുരിപ്പിയ്ക്കുന്നതായ. ദേവാന്നം – സോമം. നരർ – ഋത്വിക്കുകൾ.
[6] അമൃതാർത്ഥം = മരണമില്ലായ്മയ്ക്കുവേണ്ടി, അമർത്ത്യത്വം ലഭിപ്പാൻ.
[7] പിഴിയുന്ന – ഋത്വിക്കുകൾ.
[8] ആസ്പദേ = സ്വസ്ഥാനത്ത്. പാത്രങ്ങളിൽ സമ്പതിച്ചരുളേണം – പാത്രങ്ങളിലെയ്ക്ക് ഒഴുകിയാലും.
[9] മുഴുമാധുരി = പൂർണ്ണമാധുര്യം.
[10] നിഹിതം – പാത്രങ്ങളിൽ വെയ്ക്കപ്പെട്ട. അറിയപ്പെടുന്നുണ്ടു – സർവ്വരാലും: മറ്റാർ ഇത്ര നീർ പൊഴിയ്ക്കും?
[11] വൃഷകർമ്മാവു് – വർഷണശീലൻ. അശുഭന്മാർ – അരക്കന്മാർ. ഹവ്യദന്ന് – യജമാനന്ന്. അരുളുന്നു – കല്പിച്ചുകൊടുക്കുന്നു.
[13] പരോക്ഷോക്തി: പകരുന്നൂ – പാത്രങ്ങളിൽ. അപ്പുരുഗാതവ്യനെ ബഹുസ്തുത്യനായ സോമത്തെ.
[14] പാർ തീർത്ത = വിശ്വവിധാതാവായ.
[15] ദൃഷ്ടം – ആവിർഭൂതം. ഇവിടെ – യജ്ഞത്തിൽ.
[17] പോകാൻ – ദേവന്മാരുടെ അടുക്കലെയ്ക്ക്. മൂന്നു മുതുക് – സവനത്രയം. മൂന്നു നുകത്തണ്ടു് – വേദത്രയം. ഋഷിത്തേരിൽ – യജ്ഞമാകുന്ന തേരു കേറ്റുന്നു.
[18] ഹരി – സോമമാകുന്ന അശ്വം. പോരിൽ – യജ്ഞമാകുന്ന യുദ്ധത്തിൽ.
[19] ഒഴുക്കി – നമുക്കായി. ഗോക്കളിൽ – ശത്രുക്കളുടെ ഗോക്കളെ പിടിച്ചടക്കാൻ, അവയുടെയിടയിൽ.
[20] സ്തോമകാരികൾ = സ്തോതാക്കൾ.
[21] ഋത്വിക്കുകളോടു്: നൽത്തേൻസോമം – അതിമധുരമായ സോമരസം.
[22] പകരുന്നൂ – ഋത്വിക്കുകൾ.
[23] ഗോസമ്പത്ത് – ക്ഷീരാദി.
[24] ജമഗ്നിയാൽ – എന്നാൽ.
[25] വാക്കിലെയ്ക്ക് – ഞങ്ങളുടെ സ്തുതിയിലെയ്ക്കു്; കാവ്യവും സ്തുതിതന്നെ. ഞങ്ങളുടെ സ്തുതികളിൽ സന്നിഹിതനാവുക എന്നർത്ഥം.
[26] വാക്കുകൾ – ശബ്ദം.
[27] നിന്മഹിമയ്ക്കേ നില്പൂ – അങ്ങയെത്തന്നേ പുരസ്ക്കരിയ്ക്കുന്നു.
[28] നിന്നിടാതെ – തടവു പെടാതെ.
[29] ഋത്വിക്കുകളോട്:
[30] സ്തുതികൃത്ത് = സ്തോതാവു്. യഥാർത്ഥൻ = സത്യഭൂതൻ