images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.4
പൊന്താർലിയേയിലെ പാൽക്കട്ടി വ്യാപാരത്തെസ്സംബന്ധിച്ച വിവരങ്ങൾ

ആ ഭക്ഷണസമയത്തുണ്ടായതെന്തെല്ലാമെന്നു ശരിയായി മനസ്സിലാക്കുവാൻ മദാംവ്വുസേല്ല ബപ്തിസ്തീൻ മദാം ബ്വാഷെവ്റോങ്ങിനയച്ച കത്തുകളിൽനിന്ന് ഒരു ഭാഗം ഇവിടെ പകർത്തുന്നതിലധികം നന്നായിട്ടൊന്നു ചെയ്യേണ്ടതില്ല. ആ തടവുപുള്ളിയും മെത്രാനുമായുണ്ടായ സംഭാഷണം ബഹുസാമർഥ്യത്തോടെ അതിൽ സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു.

‘...ഈ മനുഷ്യനീ ഒരാളുടെ മേലും ശ്രദ്ധവെച്ചില്ല. ഒരു പട്ടിണിക്കാരന്റെ ആർത്തിയോടുകൂടി അയാൾ തരുന്നു ഭക്ഷിച്ചു. അത്താഴം കഴിഞ്ഞതിനുശേഷം അയാൾ പറഞ്ഞു: ‘ദയാലുവായ ഈശ്വരന്നു ചേർന്ന സഭാബോധകനവർകളേ, ഇതെല്ലാം എന്നെ സംബന്ധിച്ചേടത്തോളം വളരെ അധികമാണ്, എന്നാൽ എന്നെ ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരുന്ന വണ്ടിക്കാരർ നിങ്ങളേക്കാൾ നല്ല പദാർഥങ്ങൾ അനുഭവിക്കുന്നുണ്ടെന്നു ഞാൻ പറയേണ്ടിയിരിക്കുന്നു.

‘നമ്മൾ തമ്മിൽ പറയുമ്പോൾ, ഈ വാക്ക് എന്റെ ഉള്ളിൽ തട്ടി എന്റെ ജ്യേഷ്ഠൻ മറുപടി പറഞ്ഞു: ‘അവർക്ക് എന്തെക്കാളധികം ക്ഷീണമുണ്ട്.’.

‘അതല്ല.’ ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘അവർക്കു് അധികം പണമുണ്ടു്. നിങ്ങൾ സാധുവാണ്; അതു ഞാൻ ധാരാളമായി കാണുന്നുണ്ട്. നിങ്ങൾ ഒരു പ്രബോഗകൻകൂടി ആവാൻ തരമില്ല. നിങ്ങൾ വാസ്തവത്തിത് ഒരു സഭാബോധകനാണോ? ഹാ, ഈശ്വരൻ ന്യായസ്ഥനാണെങ്കിൽ, നിങ്ങൾ നിശ്ചയമായും ഒരു സഭാബോധകനാവണം!’

‘ഈശ്വരൽ ന്യായസ്ഥനിലും കവിഞ്ഞിരിക്കുന്നു.’ എന്റെ സഹോദരൻ മറുപടി പറഞ്ഞു.

ഒരു നിമിഷം കഴിഞ്ഞപ്പോൾ അദ്ദേഹം തുടർന്നുചറഞ്ഞു: ‘മൊസ്ത്യു ഴാങ് വാൽഴാങ്, നിങ്ങൾീ പോകുന്നതു പൊന്താർലിയേയിലേക്കാണോ?’

‘എനിക്കു കിട്ടിയ വഴിയിലുടെ,’ ഇതാണ് അയാൾ പറഞ്ഞതെന്നു തോന്നുന്നു.പിന്നെ അയാൾ ആരംഭിച്ചു: ‘നാളെ പുലർച്ച’യോടുകൂടി എനിക്കു വഴിയിൽ കൂടണം. വഴിയയാത്ര ബുദ്ധിമുട്ടുള്ളതാണ്, രാത്രി തണുപ്പധികമാണെങ്കിൽ പകൽ വെയിൽ കൂടുതൽ.’

‘നിങ്ങൾ പോകുന്നത് ഒരു നന്മ രാജ്യത്തേക്കാണ്, എന്റെ സഹോദരൻ പറഞ്ഞു: ‘ഭരണപരിവർത്തനത്തിന്റെ കാലത്ത് എന്റെ കുടുംബം നശിച്ചു. ഞാൻ ആദ്യത്തിൽ ഫ്രാങ്ഷ്–കോതേയിൽ ചെന്നൊളിച്ചു. കുലിപ്രവൃത്തിയെടുത്തു കുറച്ചുകാലം അവിടെ കൂടി, എന്റെ കാര്യം നന്നായി. അവിടെ ധാരാളം പ്രവ്യത്തിയുള്ളതായി കണ്ടു. ഏതെടുക്കണമെന്നു തീർച്ചപ്പെടുത്തണം. അത്രയേ വേണ്ടു. കടലാസ്സു വ്യവസായശാലകൾ, തോലുറച്ചാപ്പകൾ, കാച്ചുസ്ഥലങ്ങൾ, എണ്ണച്ചക്കുകൾ, വാച്ചുണ്ടാക്കുന്ന വലിയ യന്ത്രശാലകൾ, ഉരുക്കുപണിപ്പുരകൾ, ചെമ്പുപണിക്കുള്ള യന്ത്രശാലകൾ, ചുരുങ്ങിയത് ഇരുപതോളം ഇരുമ്പുവാർപ്പു പണിസ്ഥലങ്ങൾ–ലോഡിലും ഷാത്തിലോങ്ങിലും ഓദാങ്കുറിലും ബോറിലുമുള്ളതു ധാരാളം വലുതാണു്; ഇങ്ങനെ പലതുമുണ്ടു്.’

‘ഇതൊക്കെത്തന്നെയാണ് ജ്യേഷ്ഠൻ പറഞ്ഞ പേരുകളെന്നു ഞാൻ വിചാരിക്കുന്നു.’ പിന്നീട് അദ്ദേഹം ആ സംസാരത്തിനിടയ്ക്ക് എന്നോടായി പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട സഹോദരീ, നമുക്കു ആ പ്രദേശത്തു ചില ബന്ധുക്കളില്ലേ?’

ഞാൻ മറുപടി പറഞ്ഞു: ‘താർച്ചയായും ചിലരുണ്ട്. വിശേഷിച്ചും പണ്ടത്തെ രാജ്യഭരണകാലത്തു പൊന്താർലിയേയിലെ നഗരരക്ഷസൈന്യത്തിന്റെ നായകനായിരുന്ന മൊസ്സ്യു ലുസിനെ.’

‘ശരി,’ എന്റെ സഹോദരൻ തുടർന്നു: ‘പക്ഷേ; 1793–ൽ ആർക്കും ബന്ധുക്കളില്ലായിരുന്നു. അവനവന്റെ രണ്ടു കയ്യുമാത്രം. ഞാൻ പ്രവൃത്തിയെടുത്തു. മൊസ്സ്യു വാൽഴാങ്, നിങ്ങൾ പോവാൻ വിചാരിക്കുന്ന പൊന്താരർലിയേയിൽ നല്ല സമ്പാദ്യമുള്ളതും നല്ല! രസമുള്ളതുമായ ഒരു വ്യവസായം ആളുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പാൽക്കട്ടി വ്യവസായമാണ്.’

‘പിന്നീട് എന്റെ സഹോദരൻ, ആ മനുഷ്യനോടു വീണ്ടും വീണ്ടും ഭക്ഷിപ്പാൻ തിരക്കുന്നതോടുകുടി, പൊന്താർലിയേയിലെ പാൽക്കട്ടിവ്യവസായത്തിന്റെ സുക്ഷ്മവിവരങ്ങളെല്ലാം പറഞ്ഞുകൊടുത്തു. അതു കണ്ടു തരമായിട്ടാണ്. ഒന്നു വലിയ കളങ്ങൾ–ഇതു ധനവാന്മാർക്കുള്ളതാണ്.; നാല്പതോ ഐമ്പതോ പശുക്കൾ ഈ ഭാഗത്തുണ്ട്: ഒരു വേനൽക്കാലം കൊണ്ട് ഏഴെണ്ണായിരം പെട്ടി പാൽക്കട്ടി അതിൽനിന്നുണ്ടാകും, മറ്റേത് കൂട്ടുകളങ്ങൾ–ഇതു സാധുക്കൾക്കുള്ളതാണ്; ഈഭാഗം കൈവശം വെക്കുന്നതു മലംപ്രദേശത്തുള്ള കൃഷിക്കാരാണ്. തങ്ങളുടെ പശുക്കളിൽനിന്നു കിട്ടുന്ന സമ്പാദ്യം അവർ ഭാഗിച്ചെടുക്കുന്നു. പാൽക്കട്ടിയുണ്ടാക്കാൻ ശീലമുള്ള ഒരാളെ അവർ ഏർപ്പാടു ചെയ്തിട്ടുണ്ടു്; അയാൾ ദിവസം പ്രതി മൂന്നു നേരം പാൽ കറന്നെടുക്കും. ഏപ്രിൽ അവസാനത്തോടുകൂടി പാൽക്കട്ടിപ്പണി ആരംഭിക്കും, ജുൺ നടുവായാൽ അതു കഴിഞ്ഞു, പശുക്കളെയെല്ലാം മലയിലേയ്ക്കാക്കി’

‘ഭക്ഷണം ചെന്നതോടുകൂടി ആ മനുഷ്യന്നു ഉശിരുപിടിച്ചു. എന്റെ സഹോദരൻ നിർബന്ധിച്ച് അയാളെക്കൊണ്ട് ആ സ്വാദുള്ള വീഞ്ഞു കുടിച്ചിച്ചു; അയാൾ സ്വമേധയ്ക്ക് അതെടുത്തു കഴിച്ചില്ല: അതിന്നു വില കൂടുമെന്നാണ് അയാളുടെ വാദം. ഈ വിവരങ്ങളെല്ലാം എന്റെ ജ്യേഷ്ഠൻ തനിക്കു സാധാരണമായ ഉന്മേഷത്തോടും സന്തോഷത്തോടുംകൂടി വിസ്തരിച്ചുപറഞ്ഞു; ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തേക്കു നോക്കി എന്നേയും അതിൽ സവിശേഷം ഉത്സാഹപ്പെടുത്തും. പിന്നേയും പിന്നേയും പാൽക്കട്ടിയുണ്ടാക്കുന്നാളുടെ രസകരമായ തൊഴിലിനെ അദ്ദേഹം എടുത്തു പറഞ്ഞു; സ്പഷ്ടമായും മുഖാനോക്കാതെയും കടന്നുപദേശിക്കാതെ ആ പ്രവ്യത്തി അയാൾക്കു പറ്റിയ ഒന്നാണെന്ന് ആ മനുഷ്യനെ അറിയിക്കണമെന്ന് അദ്ദേഹം ആലോചിച്ചിരുന്നുവോ എന്നു തോന്നും. എനിക്ക് ഒന്നുതോന്നി. ഈ മനുഷ്യൻ ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ ഒരാളാണല്ലോ. എന്നാൽ ഭക്ഷണസമയത്താവട്ടെ, അതു കഴിഞ്ഞാവട്ടെ, ആ മനുഷ്യൻ അകത്തേക്കു വന്ന ഉടനെ യേശുക്രിസ്തുവെപ്പറ്റി രണ്ടുമുന്നു വാക്കു പറഞ്ഞതൊഴികെ, അയാൾ ആരായിരുന്നു എന്നോ താൻ ആരാണെന്നോ ഓർമപ്പെടുത്തുന്ന ഒരക്ഷരമെങ്കിലും എന്റെ സഹോദരൻ മിണ്ടുകയുണ്ടായിട്ടില്ല. ഒരു ചെറിയ മതപ്രസംഗം ചെയ്യുവാനും, താൻ മെത്രാനാണെന്നു തടവുപുള്ളിയെ അറിയിച്ച് അന്നത്തെ സംഭവം ആ മനുഷ്യന്റെ ഉള്ളിൽ അധികകാലത്തേയ്ക്കായി പതിപ്പിക്കുവാനും അതൊരു പറ്റിയ അവസരമാണെന്നേ സാധാരണയായ് തോന്നുകയുള്ളൂ. ഈ ഭാഗ്യംകെട്ട മനുഷ്യനെ കൈയിൽ കിട്ടിയാൽ അയാളുടെ ദേഹത്തിനെന്നപോലെ മനസ്സിനും ശക്തി വെപ്പിക്കുവാനും, ഉപദേശംകൊണ്ടും ഗുണദോഷം പറയൽകൊണ്ടും പാകംവരുത്തി നന്നാക്കിയ ഒരു ശകാരമേോ അല്ലെങ്കിൽ മേലാൽ നന്നായി നടക്കണമെന്നുള്ള ഉപദേശത്തേടുകുടിയ ഒരു ചെറിയ അനുകമ്പാ പ്രടനമോ അയാൾക്കു സമ്മാനിക്കുവാനും മറ്റേതൊരാൾക്കും തോന്നിപ്പോവും. എന്റെ ജ്യേഷ്ഠൻ അയാളോട് ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നോ ഇതിനു മുൻപത്തെ ചരിത്രങ്ങളെല്ലാം എന്താണെന്നോകുടി ചോദിക്കുകയുണ്ടായില്ല. എന്തുകൊണ്ടെന്നാൽ, അയാളുടെ പുർവചരിത്രത്തിൻ ഒരപകമടമുണ്ട്; അതിനെ അയാളക്കൊണ്ടോർമിപ്പിക്കുന്ന സകലവും അദ്ദേഹം ഒഴിച്ചിടുന്നതുപോലെ തോന്നി. ഈ വിചാരം അദ്ദേഹം അത്രയും മേല്പോട്ടു കൊണ്ടുപോയി: സ്വർഗത്തോടടുത്തുള്ള ഒരു നല്ല പ്രവൃത്തി ചെയ്യുന്ന പൊന്താർലീയേയിലെ മലംപ്രദദേശത്തുകാരെറ്റി സംസാരിക്കുമ്പോൾ, അവര നിഷ്കപടന്മാരായതുകൊണ്ട് ദുഃഖമറിയാത്തവരാണെന്നു പറഞ്ഞുവരുമ്പോൾ, എന്റെ സഹോദരൻ പെട്ടെന്നു നിർത്തി: ആ മനുഷ്യനെ വേദനിപ്പിക്കുന്ന വല്ല അർഥവും അതിൽനിന്ന് ഊറിവീണെങ്കിലോ എന്നദ്ദേഹം ഭയച്ചെടു. മനസ്സിരുത്തി ആലോചിച്ചതിന്റെ ഊക്കുകൊണ്ട്, എന്റെ ജ്യേഷ്ഠന്റെ അന്തർഗതം എന്തായിരുന്നു എന്ന് എനിക്കു മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇങ്ങനെ തോന്നിയിരിക്കണം. സംശയമില്ല- ഴാങ് വാൽഴാങ് എന്നു പേരായ ഒരു മനുഷ്യന്ന്, തനിക്കു പറ്റിയിട്ടുള്ള നിർഭാഗ്യം എപ്പോഴും വേണ്ടതിലധികം മനസ്സിൻ മുൻപിൽ നില്ക്കുന്നുണ്ടാവണം; അയാളെ ആ വിചാരത്തിൽ നിന്നു പിൻതിരിപ്പിക്കുകയാണ് ചെയ്യേണ്ടത്; അയാളോട് സാധാരണമട്ടിൽത്തന്നെ പെരുമാറി കുറച്ചു നേരത്തേക്കു മാത്രമെങ്കിലും, താനും മറ്റുള്ളവരെപ്പോലെത്തന്നെ ഒരാളാണെന്ന് അയാളെക്കൊണ്ടു വിശ്വസിപ്പിക്കുകയാണ് ഉത്തമം. നിശ്ചയമായും ഇതു ധർമശീലത്തെ വേണ്ടവിധം മനസ്സിലാക്കുകയല്ലേ? മതപ്രസംഗം ചെയ്കയോ, ഉപദേശത്തിനു തുടങ്ങുകയോ, കഴിഞ്ഞതിനെ കടന്നു സൂചിപ്പിച്ചു പറകയോ ചെയ്യാതിരിപ്പാൻ യത്നിക്കുന്നതായ ഈ സവിശേഷ നിഷ്കർഷയിൽ, എന്റെ പ്രിയപ്പെട്ട മദാം, വാസ്തവമായും ഒരുവൈദികവ്യത്തിയില്ലയേോ? ഒരു മനുഷ്യന്റെ മനസ്സിൽ ഒരു വ്രണമുള്ളപക്ഷം, അതിനെ ലേശമെങ്കിലും തൊടാതെ കഴിക്കുന്നത് ഏറ്റവും ഉത്കൃഷ്ടമായ ഒരനുകമ്പയല്ലേ? അതേ; ഇതായിരിക്കണം എന്റെ സഹോദരന്റെ മനസ്സിലെ ഗൂഢവിചാരമെന്ന് എനിക്കു തോന്നി. ഏതായാലും എനിക്കു പറയാൻ കഴിയുന്ന ഒന്നിതാണ്- ഈ വക വിചാരങ്ങളെല്ലാമുണ്ടായിരുന്നുവെങ്കിലും, അവയുടെ യാതൊരടയാളവും അദ്ദേഹം പുറത്തു കാണിച്ചിട്ടില്ല; ആദ്യം മുതൽ അവസാനം വരെ, എനിക്കുകുട, അദ്ദേഹം മറ്റെല്ലാ ദിവസവുമെന്നപേലെത്തന്നെയായിരുന്നു അന്നും; പൊല്ലീസുമേലുദ്യോഗസ്ഥനോടൊപ്പമോ, അല്ലെങ്കിൽ പ്രധാന സഭാബോഥകനോടൊന്നിച്ചോ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ തന്റെ മട്ടും സമ്പ്രദായവും എന്താണോ അതോടുകുടിത്തന്നെ അദ്ദേഹം ഴാങ്വാൽഴാങ്ങോടുകുടിയും ഇരുന്നു ഭക്ഷിച്ചു.

അവസാനമായി അത്തിപ്പഴം കഴിക്കുന്ന ഘട്ടമായപ്പോൾ, വാതിൽക്കൽ ഒരു മുട്ടു കേട്ടു. അതു മഠനായിക ഗേർബോ ആയിരുന്നു; അവരുടെ കുട്ടിയും ഒക്കത്തുണ്ട്. എന്റെ ജ്യേഷ്ഠൻ കുട്ടിയെ നെറ്റിമേൽ ചുംബിച്ചു; എന്റെ കൈയിലുണ്ടായിരുന്ന പതിനഞ്ചു സൂ ആ മഠനായികയ്ക്ക് കൊടുപ്പാൻ കടം വാങ്ങി. ആ സമയം യാതൊന്നിലും ആ മനുഷ്യൻ വലിയ ശ്രദ്ധവെച്ചിരുന്നതായി തോന്നിയില്ല; അയാൾ ഒന്നും മിണ്ടിയിരുന്നില്ല. വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നപ്പെട്ടു. ആ സാധു ഗേർബേോ പോയതിന്നു ശേഷം എന്റെ ജ്യേഷ്ഠൻ ഭക്ഷണാനന്തരമുള്ള ഈശ്വരവന്ദനം ചെയ്തു; എന്നിട്ട് അദ്ദേഹം ആ മനുഷ്യനോടായിട്ടു പറഞ്ഞു: നിങ്ങൾക്കു കിടക്കാൻ നന്നേ തിടുക്കമുണ്ടായിരിക്കും. മദാം മഗ്രാർ ഭക്ഷണമേശയെല്ലാം ക്ഷണത്തിൽ വെടിപ്പാക്കി. ഈ വഴിപോക്കനെ കിടക്കാനയയ്ക്കുന്നതിനുവേണ്ടി; ഞങ്ങൾ അവിടെനിന്നു മാറാറായി എന്നു ഞാനറിഞ്ഞു; ഞങ്ങൾ രണ്ടു പേരും മുകളിലേക്കു പോയി, എന്നാൽ എന്റെ മുറിയിലുണ്ടായിരുന്നതും കാട്ടിൽ നിന്നു വരുത്തിയതുമായ ഒരാട്ടിൻതോൽ ആ മനുഷ്യന്റെ കിടക്കമേൽ കൊണ്ടു വെക്കുന്നതിനു ഞാൻ താമസ്സിയാതെ തന്നെ മദാം മഗ്ല്വാറെ താഴത്തേക്കയച്ചു. മരവിപ്പിക്കുന്നവയാണ് ഇവിടത്തെ രാത്രികൾ; ആ സാധനം കുറച്ചു ചുടുണ്ടാക്കും. ആ ആട്ടിൻതോൽ പഴകിപ്പോയതാണ് കഷ്ടം; രോമമെല്ലാം കൊഴിഞ്ഞുപോകുന്നു. ജർമനിയിൽ ഡാന്യുബ്നദി പുറപ്പെടുന്നേടത്തുനിന്ന് എന്റെ സഹോദരൻ വാങ്ങിച്ചതാണത്. ഞാൻ ഭക്ഷണസമയത്തുപയോഗിക്കുന്ന ആ ചെറിയ ആനക്കൊമ്പുപിടിക്കത്തിയും അപ്രദേശത്തുനിന്നു മേടിച്ചതാണ്.

‘മദാം മഗ്ല്വാർ ഉടനെ മടങ്ങിയെത്തി വസ്ത്രങ്ങൾ തോരാനിടുന്ന എന്റെ ഇരിപ്പു മുറിയിൽവെച്ചു ഞങ്ങൾ ഈശ്വരവന്ദനം കഴിച്ചു; അന്യോന്യം സംസാരിക്കാതെ അതാതു മുറിയിലേക്കു പോയി’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.