മറ്റെല്ലാറ്റിനേയും പോലെത്തന്നെയാണു് ദാരിദ്ര്യത്തിന്റെയും സ്ഥിതി. സഹിക്കാം എന്ന നിലയിലയിട്ടു് അതവസാനിക്കുന്നു. ഒടുവിൽ അതൊരു നിലയെടുക്കും; എന്നിട്ടു് ആ നിലയ്ക്കൊതുനില്ക്കും. അങ്ങനെ വളർന്നുപോരും, എന്നുവെച്ചാൽ, മോശമായ നിലയിൽ വലുപ്പം വെക്കും- എന്തായാലും പൊറുതിക്ക് അതു ധാരാളൻമതി; മരിയൂസു് പൊങ്ങ്മേർസിയുടെ കഴിച്ചൽ ഈ നിലയിലാണു് വ്യവസ്ഥപ്പെട്ടിരുന്നതു്:
അയാൾ ഏറ്റവും വമ്പിച്ച ദുർഘടങ്ങളെല്ലാം കടന്നു; അയാൾക്കു കുറച്ചു മുൻപിലായി ഇടുക്കുവഴി തുറന്നുവരുന്നു. അധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ധൈര്യത്തിനേയും മനസ്സൃറപ്പിന്റേയും മിടുക്കുകൊണ്ടു കൊല്ലത്തിൽ ഏകദേശം എഴുനൂറു ഫ്രാങ്കോളം അയാൾ ഒരുവിധം വരവുണ്ടാക്കി. അയാൾ ജർമനും ഇംഗ്ലീഷും പഠിച്ചു; തന്റെ സ്നേഹിതനായ ഗ്രന്ഥപ്രകടനാധികൃതനോടു പരിചയപ്പെടുത്തിക്കൊടുത്തതിൽ നമുക്ക് കുർഫെരാക്കോടു നന്ദി പറയുക- പ്രസിദ്ധീകരണശാലയിലെ സാഹിത്യവകുപ്പിൽ ഒരു സഹായൻ എന്ന ഒരൊതുങ്ങിയ ഉദ്യോഗം മരിയുസ്സിനു ലഭ്വിച്ചു. അയാൾ പസര്യങ്ങളെഴുതിയും, വർത്തമാനപത്രങ്ങൾ തർജ്ജമ ചെയ്യും, ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം നിർമിക്കും, ജീവചരിത്രങ്ങൾ എഴുതിക്കൂട്ടും; ഇനഗ്നെ കൊല്ലത്തിൽ ആകപ്പാടെ വരവു് എഴുനൂറു ഫ്രാങ്ക്. അതുകൊണ്ടു് അയാൾ ചെലവു കഴിച്ചു. എങ്ങനെ? അത്ര മോശത്തിലല്ല, ഞങ്ങൾ പറയാം.
കൊല്ലത്തിൽ മുപ്പതു ഫ്രാങ്ക് വാടകയ്ക്ക് ഗോർബോഭവനത്തിൽ ഉള്ളറ എന്നു പേരായി അടുപ്പുതിണ്ണയില്ലാത്ത ഒരു ഉജ അയാൾ വാട്കയ്ക്കെടുത്തു; അത്യാശ്യം സാമാനങ്ങൾ മാത്രമേ അതിലുള്ളൂ. അതുകൾ അയാളുടെ സ്വന്തവുമാണു്. തന്റെ മട ദിവസംപ്രതി വന്നു് അടിച്ചുവാരുവാനും രാവിലെ കുറച്ചു ചൂടുവെള്ളവും ഒരു പുതിയ കോഴിമുട്ടയും ഒരു പെനിവിലയ്കു പതമുള്ള ഒരു കോതമ്പപ്പവും കൊണ്ടുവന്നു കൊടുക്കാനും മാത്രം അയാൾ ആ വീട്ടിലെ പ്രായം ചെന്ന പ്രധാനപാർപ്പുകാരിക്കു മാസത്തിൽ മൂന്നു ഫ്രാങ് ക്കൊടുത്തിരുന്നു. ഈ അപ്പവും കോഴിമുട്ടയും കൊണ്ടു് അയാൾ പ്രാതൽ കഴിക്കും. കോഴിമുട്ടയ്ക്കു വില കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അയാളുടെ പ്രാതലിനു രണ്ടു മുതൽ നാലു സൂ വരെ ചെലവുവരും. വൈകുന്നേരം ആറു മണിയോടുകൂടി അയാൾ റ്യൂ ദെ മതുരെങ്ങ് എന്ന പ്രദേശത്തു് ഒരു മൂലയ്ക്ക് മുദ്രപത്രം വില്ക്കുന്ന ബസ്സെയുടെ വീട്ടിനു നേരെ മുൻപിലുള്ള റൂസ്സോവിന്റെ ഹോട്ടലിലേക്ക് ഭക്ഷണത്തിനിറങ്ങും. അയാൾ സൂപ്പു കഴിക്കാറില്ല. ആറു സൂവിന്റെ മാംസവും മൂന്നു സൂവിന്റെ പച്ചക്കറിയും ഒരു മൂന്നു സൂവിന്റെ പലഹാരം വാങ്ങും. മൂന്നു സൂവിനു അയാൾക്കാവശ്യമുള്ള അപ്പം കിട്ടും. വീഞ്ഞിനു പകരം അയാൾ വെള്ളം കുടിക്കും. അപ്പോഴും തടിച്ചു ചോരത്തിളപ്പോടുകൂടിയ മദാംറൂസ്സോ അന്തസ്സിൽ അധ്യക്ഷ്യം വഹിച്ചിരിക്കുന്ന മേശയ്ക്കടുത്തു ചെന്നു പണമടയ്ക്കുമ്പോൾ, ഭൃത്യനു് അയാൾ ഒരു സൂ കൊടുക്കും; മദാംറൂസ്സോ അയാൾക്ക് ഒരു പുഞ്ചിരി കൊടുക്കും. അതുകഴിഞ്ഞാൽ അയാൾ യാത്രയായി. അങ്ങനെ പതിനാറു സൂവിനു് അയാൾക്കൊരു പുഞ്ചിരിയും ഭക്ഷണവും കിട്ടും.
അത്രയും കുറച്ചുമാത്രം കുപ്പികളും അത്രയും വളരെ വെള്ളക്കൂജകളും ഒഴിയാറുള്ള ആ റൂസ്സോ ഭക്ഷണശാലയെ ഒരു ഭക്ഷണശാല എന്നതിനെക്കാളധികം ഒരു സുഖം കൊടുക്കുന്ന പാനീയസാധനമെന്നാണു് പറയേണ്ടതു്, അതിപ്പോളില്ല. ഉടമസ്ഥന്നു് ഒരു നേരമ്പോക്കുള്ള ശകാരപ്പേരുണ്ടായിരുന്നു; അയാളെ ആളുകൾ ജലജന്തു റൂസ്സോ എന്നാണു് വിളിക്കാറു്.
അപ്പോൾ പ്രാതലിനു നാലു സൂ; മുത്താഴത്തിനു പതിനാറു സൂ! ഭക്ഷണത്തിനു് ആകെ ഒരു ദിവസത്തിൽ ഇരുപതു സൂ; കൊല്ലത്തിൽ ആ വഴിക്ക് ആകെ ചെലവു് മുന്നൂറ്ററുപത്തഞ്ചു ഫ്രാങ്കായി. വാടകയ്ക്ക് മുപ്പതു ഫ്രാങ്കും കൂട്ടണം; പിന്നെ ആ കിഴവിക്ക് മുപ്പത്താറു ഫ്രാങ്ക്; അതുമിതുമായി പുറമേ കുറച്ചും; അപ്പോൾ നാനൂറ്റമ്പതു ഫ്രാങ്കുകൊണ്ടു മരിയുസ്സിനു ഭക്ഷണം കഴിഞ്ഞു, താമസം കഴിഞ്ഞു, ഭൃത്യപ്പണിക്കാളയി, ഉടുപ്പിനു നൂറു ഫ്രാങ്ക്, തോർത്തു, വിരി എന്നിവയ്ക് അമ്പതു ഫ്രങ്ക്, അലക്കിനു് അമ്പതു ഫ്രാങ്ക്; ആകെ അറുനൂറ്റമ്പതു ഫ്രാങ്കിൽ കവിയില്ല. അയാൾ ധനവാനയിരുന്നു. അയാൾ ചിലപ്പോൾ പത്തു ഫ്രാങ്ക് ഒരു സ്നേഹിതനു കടം കൊടുക്കും. കുർഫെരാക് ഒരു ദിവസം അയാളോടു് അറുപതു ഫ്രാങ്ക് കടം മേടിക്കുകയുണ്ടായി. മരിയുസ്സിനു തിയ്യിടാൻ സ്ഥലമൊനുമില്ലാതിരുന്നടുകൊണ്ടു് ആ ചെലവു് അങ്ങനെ ‘ഉപായത്തിൽ കഴിഞ്ഞു.’
മരിയുസ്സിനു് രണ്ടുകൂട്ടു് ഉടുപ്പുണ്ടു്; ഒന്നു പഴയതാണ്-അതു ‘ദിവസേനയ്ക്ക്.’ മറ്റേതു പുതുപുത്തൻ- അതു വിശേഷദി വസങ്ങളിലേക്കും. രണ്ടും കറുത്തിട്ടാണു് മൂന്നു് ഉൾക്കുപ്പായ്മേ അയാൾക്കുള്ളൂ-ഒന്നയാളുടെ ദേഹത്തിൽ, ഒന്നയാളുമാറയിൽ, മൂന്നാമത്തേതു് അലക്കുകരി വശം. കീറിപ്പറിഞ്ഞാൽ അവ മാറും. പിഞ്ഞിയതേ ആയാൾ എന്നും ധരിക്കാറുള്ളൂ; അതുകൊണ്ടു് അയാൾക്കു കവിൾവരെ പുറംകുപ്പായത്തിന്റെ കുടുക്കിടേണ്ടിയിരുന്നു.
മരിയുസ്സിനു് ഈ സമ്പന്നതയിലെത്താൻ കുറച്ചു കൊല്ലങ്ങൾ വേണ്ടിവന്നു. വല്ലാത്ത കൊല്ലങ്ങൾ: ചിലതു നടന്നുപോവാൻ പ്രയാസം; ചിലതു കയറിപ്പോവാൻ പ്രയാസം. ഒരു ദിവസമെങ്കിലും മരിയൂസു് തോല്ക്കുകയുണ്ടയിട്ടില. ഇല്ലാമയുടെ അഴിയിലൂടെ സകലതും അയാൾ അനുഭവിച്ചു: കടക്കാരനാവുകയല്ലാത്തതൊക്കെയും അയാൾ ചെയ്തു ഒരാൾക്കും ഒരു സൂവും കൊടുക്കാനില്ലെന്നു് അയാൾ പരമാർഥമായി പറയും. ഒരു കടം അയാൾക്ക് അടിമത്തിന്റെ ആദ്യത്തെ പടിയായിരുന്നു. ഒരെജമാനെനെക്കാൾ ചീത്തയാണു് കടംതന്നവൻ എന്നയാൾ തന്നോടുതന്നെ പറയും. എജമാനന്നു നിങ്ങളുടെ ദേഹം മാത്രമേ കൈയിലുള്ളു; കടം തന്നവന്നു നിങ്ങളുടെ അന്തസ്സും കൈയിലുണ്ടു്; അതിന്റെ ചെകിടത്തു് ഒരടിയടിക്കാൻ അയാൾക്കു സാധിക്കും. കടം മേടിക്കേണ്ടിവന്നാൽ അയാൾ അന്നു ഭക്ഷണം കഴിച്ചില്ലെന്നേ വരൂ. പല ദിവസങ്ങൾ അയാൾ ഒന്നും കഴിക്കാതെ കഴിച്ചുകൂട്ടിയിട്ടുണ്ടു്. അറ്റങ്ങൾ രണ്ടും ഒന്നിച്ചുകൂടുമെന്നും കരുതിനിന്നില്ലെങ്കിൽ അധോഗയതി ആരെയും നികൃഷ്ട്തയിലെത്തിച്ചുകളയുമെന്നും ബോധമുള്ളതുകൊണ്ടു് അയാൾ അഭിമാനത്തെ നിഷ്കർഷതയോടുകൂടി കാത്തുപോകുന്നു. മറ്റേതൊരവസ്ഥയിലും തന്നോടു കാണിക്കുന്ന ഒരു വണക്കമായി മാത്രം തോന്നാവുന്ന ഒരു പെറുമാറ്റം, അല്ലെങ്കിൽ പ്രവൃത്തി, അന്നയാൾക്കു നിരസപ്രദമായി തോന്നി. അതയാൾ തടയാൻ ഒരുങ്ങി. അയാളുടെ മുഖത്തു് ഒരു വല്ലാത്ത കരുവാളിപ്പു വന്നു. ഒരു മര്യാദക്കുറവായിത്തന്നെ തീരുമാറു് അയാൾക്ക് ഒരു നാണം കുണുങ്ങിമട്ടുണ്ടായി.
എല്ലാ കഷ്ടപ്പാടുകളിലും അയാളുടെ ഉള്ളിൽനിന്നു് ഒരു ശക്തി അതാതു സമയത്തു് അയാളെ പ്രോത്സാഹിപ്പിക്കുകയും ചിലപ്പോൾ മേല്പോട്ടുയർത്തുകയും ചെയ്തിരുന്നു. ആത്മാവു ശരീരത്തെ സഹായിക്കുന്നു. ചില സമയത്തു തങ്ങിപ്പൊന്തിക്കുകയും ചെയ്യുന്നു. സ്വന്തം കൂടെടുത്തു് പൊന്തിക്കുന്ന പക്ഷി അതൊന്നുമാത്രമേ ഉള്ളൂ.
അച്ഛന്റെ പേരിനു പുറമേ, മറ്റൊരു പേരും മരിയുസ്സിന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു- തെനാർദിയെൻ. സഗൗരവവും ഓന്മേഷവുമായ പ്രകൃതിവിശേഷത്തോടുകുടിയ മരിയുസു്, തന്റെ ആലോചനയിൽ അച്ഛനെ ആയുസ്സിനു താൻ ആരോടു കടപ്പെട്ടിരിക്കുന്നുവോ ആ ഒരു മനുഷ്യനെ- വാട്ടർലൂവിലെ വെടിച്ചില്ലുകളുടേയും പീരങ്കികളുടേയും നടുവിൽനിന്നു കേർണലിനെ രഷപ്പെടുത്തിയ ആ പരമധീരനായ സർജ്ജന്റുദ്യോഗസ്ഥനെ-ഒരുതരം ദിവ്യപരിധികൊണ്ടു മുടി. അച്ഛനെക്കുറിച്ചുള്ള സ്മരണയിൽനിന്നു് ആ മനുഷ്യനെക്കുറിച്ചുള്ള സ്മരണയെ അയാൾ ഒരിക്കലും വേർപെടുത്തിയി; ആ രണ്ടിനേയും അയാൾ ഒപ്പം വന്ദിച്ചു. മീതെയുള്ള പീഠത്തിൽ കേർണലേയും താഴെയുള്ള പിഠത്തിൽ തെനാർദിയെരെയും വെച്ചുകൊണ്ടുള്ള അങ്ങനെയൊരുതരം പൂജയായിരുന്നു അതു്. തെനാർദിയെർ ചെന്നുപെട്ടിരിക്കവുന്നതും അയാളെ തീരെ വിഴുങ്ങിയിരികാവുന്നതുമായ കഷ്ടപ്പാടിനെപ്പറ്റിയുള്ള വിചാരമാണു് മരിസ്സിനു തെനാർദിയരോടുള്ള വാത്സല്യത്തെ ഇരട്ടിപ്പിച്ചതു് അ ഭാഗ്യംകെട്ട ഹോട്ടലുടമസ്ഥൻ കടം വന്നു പൊളിഞ്ഞുപോയി എന്നു് അയാൾ മൊങ്ങ്ഫോർമിയെയിൽവെച്ചു ധരിച്ചു. അതിനുശേഷം ആ മനുഷ്യനെ കണ്ടുപിടിക്കാനും ആ തെനാർദിയെർ ചെന്നു മറഞ്ഞിരിക്കുന്ന ഗ്രഹപ്പിഴയുടെ അഗാധന്ധകാരത്തിൽ തനിക്കു കടന്നുകൂടുവാനുംവേണ്ടി അയാൾ പഠിച്ച പണിയൊക്കെ നോക്കി. മരിയൂസു് ആ രാജ്യത്തു മുഴുവനും തെണ്ടിനടന്നു; അയാൾ ഹെലിൽ പോയി; ബൊൻദിയയിൽ പോയി, ഗുർനെയിൽ പോയി, ഷാനിൽ പോയി, ലാണയിൽ പോയി. മൂന്നു കൊല്ലം അയാൾ കിണഞ്ഞു; കുറച്ചു സമ്പാദിച്ചിരുനതെല്ലാം ഈ വഴിയാത്രകൊണ്ടു ചെലവായി. തെനാർദിയെരെക്കുറിച്ച് ഒരു വിവരവും അയാൾക്കു പറഞ്ഞുകൊടുക്കാൻ ആളുണ്ടായില്ല; ആഹോട്ട്ലുടമസ്ഥൻ നാടുവിട്ടുപോയിരിക്കണം. അയാളുടെ കടക്കാരും, മരിയസ്സിന്നുള്ളേടത്തോളംതന്നെ സ്നേഹത്തോടെയല്ലെങ്കിലും, അത്രതന്നെ ജാഗ്രതയോടുകൂടി, അയാളെ അന്വേഷിച്ചിരുന്നു; അവരെക്കൊണ്ടും അയാളെ കണ്ടുപിടിക്കാൻ സാധിച്ചില്ല. ഈ അന്വേഷണങ്ങൾകൊണ്ടു് ഒരു ഫലവും കിട്ടാഞ്ഞു മരിയുസു് സ്വയം നിന്ദിച്ചു; അയാൾക്കു ദേഷ്യംതന്നെ തോന്നി. ഇങ്ങനെയൊരു കടം മാത്രമാണു് കേർണൽ ബാക്കിവെച്ചതു്; അതു കൊടുത്തുതീർക്കുന്നതു തന്റെ ഉചിത ധർമമാണെന്നു് അയാൾ തീർച്ചപ്പെടുത്തി. അയാൾ വിചാരിച്ചു: ‘എന്തു്, എന്റെ അച്ഛൻ യുദ്ധക്കളത്തിൽ മരിക്കൻ കിടക്കുമ്പോൾ അച്ഛനുമായി യാതൊരു കടപ്പാടുമില്ലാത്ത ആ ഒരാൾ പുകയുടേയും വെടിയുണ്ടകളുടേയും ഇടയിൽനിന്നു് അച്ഛനെ കണ്ടുപിടിച്ചു ചുമലിൽ എടുത്തു കൊണ്ടുപോന്നു രക്ഷപ്പെടുത്തി; എന്നാൽ ആ തെനാർദിയെരോടു് ഇത്രയും കടപ്പെട്ടവനായ എനിക്ക്, മരണവേദനയ്ൽക്കിടക്കുന്ന ആ നിഴല്പാടിൽച്ചെന്നു് അദ്ദേഹത്തോടു ചേരുവാനും അതിൽ നിന്നു രക്ഷപ്പെടുത്തി ജീവിപ്പിക്കുകവാനും ഇതുവരെ സാധിച്ചില്ല! ആട്ടെ, ഞാൻ കണ്ടുപിടിക്കും!’ തെനാർദിയെരെ കണ്ടുപിടിക്കാൻ മരിയുസു് വേണ്ടിവന്നാൽ തന്റെ ഒരു കൈ കളയും; ആ മനുഷ്യനെ കഷ്ടപ്പാടിൽനിന്നു കരകേറ്റുവാനാണെങ്കിൽ അയാൾ ജീവനെത്തന്നെ ബലികഴിക്കും. തെനാർദിയെരെ കണ്ടുപിടിക്കുക, തെനാർദിയെർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുക. അയാളോടു പറയുക‘നിങ്ങൾക്ക് എന്നെ അറിഞ്ഞുകൂടാ; ആട്ടെ, നിങ്ങളേ എനിക്കറിയാം! ഇതാ ഞാൻ. എന്നെക്കൊണ്ടു് എന്തു വേണം, അതു ചെയ്യാം!’-ഇതായിരുന്നു മരിയുസ്സിന്റെ ഏറ്റവും മനോഹരവും ഏറ്റവും ഉൽകൃഷ്ടവുമായ മനോരാജ്യം.