SFNസായാഹ്ന ഫൌണ്ടേഷൻ
images/Fake_news.jpg
Fake news, a painting by Jorge Barron Fernández .
images/palavattam-cal.png

images/palavattam-1.jpg

ശ­രി­ക്കും മ­രി­ച്ചി­രി­ക്കു­ന്നു­വെ­ങ്കി­ലും അ­ബ്ര­ഹാം മാഷു് മ­രി­ച്ച­തു് പോലെ ത­ന്നെ­യു­ണ്ടു്. വലിയ ത­ടി­ക്ക­ട്ടി­ലി­ന­റ്റ­ത്തു് ഉ­റ­ങ്ങും പോലെ കി­ട­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം. അല്ല, ഉ­റ­ങ്ങും പോലെ മ­രി­ച്ചു കി­ട­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം. ജീവൻ പോ­യെ­ന്ന­തു് ഉ­റ­പ്പാ­ണു്. മ­രി­ച്ച­തി­ന്റെ ആ­ശ്വാ­സം ചെ­റു­താ­യി പി­ളർ­ന്ന വാ­യ­യി­ലൂ­ടെ പു­റ­ത്തേ­ക്കു് വ­രു­ന്നി­ല്ലേ­യെ­ന്നു് ഒരു കു­രി­ശു് വ­ര­ച്ചു് സ­ര­സ്വ­തി ടീ­ച്ചർ നി­ന്നു­രു­കി. അനേകം മരണ വാർ­ത്ത­കൾ ശ്ര­വി­ക്കു­ക­യും മ­ര­ണ­വീ­ടു­കൾ സ­ന്ദർ­ശി­ക്കു­ക­യു­മു­ണ്ടാ­യി­ട്ടു­ണ്ടെ­ങ്കി­ലും സ്വ­ന്തം വീ­ട്ടി­ലെ മ­ര­ണ­ക്കാ­ര്യം എന്താ ഇ­ങ്ങ­നെ ആ­യ­തെ­ന്ന­വർ വീ­ണ്ടും ഉരുകി. അ­ബ്ര­ഹാ­മി­ന്റെ നെ­ഞ്ചിൽ എന്നോ മ­രി­ച്ച ആ­ശ­യ­ങ്ങൾ നി­റ­ഞ്ഞ ഒരു തടിയൻ പു­സ്ത­കം കാ­റ്റിൽ അ­പ്പോ­ഴും മി­ടി­ച്ചു കൊ­ണ്ടി­രു­ന്നു. മു­റി­യി­ല­ങ്ങി­ങ്ങു് കൂ­മ്പാ­രം കു­ത്തി­ക്കി­ട­ക്കു­ന്ന പു­സ്ത­ക­ങ്ങൾ മ­റി­ച്ചു് നോ­ക്കാ­നാ­യി അ­ബ്ര­ഹാം മാഷു് ഇനി എ­ഴു­ന്നേ­റ്റു് വ­രാ­നും മ­തി­യെ­ന്നു് ടീ­ച്ചർ ഒരു വേള നഖം ക­ടി­ച്ചു. ഇനി മ­രി­ച്ച­തു് ശരി ത­ന്നെ­യാ­ണെ­ങ്കി­ലോ? ഉ­യി­രു് ഉ­ണ്ടേ­ലും ഇ­ല്ലേ­ലും ഉടൻ എ­ന്തു് ചെ­യ്യ­ണ­മെ­ന്ന കാ­ര്യ­ത്തിൽ സ­ര­സ്വ­തി ടീ­ച്ച­റി­നു് വ­ല്ലാ­ത്ത ആ­ശ­യ­ക്കു­ഴ­പ്പ­വും തോ­ന്നി. അ­മേ­രി­ക്ക­യിൽ ജോലി ചെ­യ്യു­ന്ന ഏക മകൻ അ­ക്ബ­റി­നെ വി­ളി­ച്ചു് വിവരം പറയുക എ­ന്ന­ത­ല്ലാ­തെ ഒ­ന്നും അ­പ്പോ­ഴ­വർ­ക്കു് ചെ­യ്യാ­നു­മു­ണ്ടാ­യി­രു­ന്നി­ല്ല. ശ­വ­പ്പെ­ട്ടി പോലെ കി­ട­ക്ക­യിൽ പു­ത­യ്ക്ക­പ്പെ­ട്ട കൈഫോൺ ക­ട­ന്നെ­ടു­ത്തു് ടീ­ച്ചർ അ­ക്ബ­റി­ന്റെ അ­ക്ക­ങ്ങൾ തൊ­ട്ടു. അ­വ­നോ­ടു് മരണ വിവരം വേ­വ­ലാ­തി­യോ­ടെ അ­റി­യി­ച്ചു. “ശ­രി­ക്കും മ­രി­ച്ചോ, ഉവ്വോ. അമ്മീ നി­ങ്ങ­ള് ചു­മ്മാ പ­റ­യ­ല്ലേ. ഞാ­നി­തു് വി­ശ്വ­സി­ക്കാ­നൊ­ന്നും പോ­കു­ന്നി­ല്ല. ഇ­ന്നെ­ന്താ ഏ­പ്രിൽ ഒ­ന്നാ­ണോ?” അ­ക്ബ­റി­ന്റെ ഉ­റ­ക്ക­ച്ച­ട­വു് നി­റ­ഞ്ഞ ഒ­ച്ച­യ്ക്കു് വലിയ മാ­റ്റ­മൊ­ന്നും വ­ന്നി­ല്ല. ടീ­ച്ചർ മ­ര­ണ­വാർ­ത്ത ആ­വർ­ത്തി­ക്ക­വേ അവൻ ഒ­ച്ച­യു­യർ­ത്തി “എ­ന്നാൽ ഒരു കാ­ര്യം ചെ­യ്യൂ. അ­യ­ല­ത്തെ ജേ­ക്ക­ബി­നെ­യോ ര­ഘു­വി­നെ­യോ മറ്റോ വി­ളി­ച്ചു് കാ­ണി­ച്ചു് ഉ­റ­പ്പു് വ­രു­ത്തി­യി­ട്ടു് അ­വ­രി­ലാ­രെ­ക്കൊ­ണ്ടെ­ങ്കി­ലും എ­ന്നോ­ട­തു് വി­ളി­ച്ചു് പ­റ­യി­ക്കൂ… ” വിളി മു­റി­ക്കും മുൻ­പു് അക്ബർ കൂ­ട്ടി­ച്ചേർ­ത്തു “അമ്മീ എ­ന്നോ­ടു് വിഷമം തോ­ന്ന­രു­തു്. അ­ത്ര­ക്കു് ഈ വി­ഷ­യ­ത്തിൽ ഞാൻ അ­നു­ഭ­വി­ച്ചു ക­ഴി­ഞ്ഞു” അവൻ പ­റ­ഞ്ഞ­തി­ലെ­ന്താ­ണു് തെ­റ്റു് എ­ന്നോർ­ത്തു് സ­ര­സ്വ­തി ടീ­ച്ചർ മു­റ്റ­ത്തേ­ക്കു് ന­ട­ന്നു. അ­യൽ­ക്കാ­രൻ ജേ­ക്ക­ബ് നീ­ള­മു­ള്ളോ­രു മു­ളം­തോ­ട്ട കെ­ട്ടി മാങ്ങ പ­റി­ക്കു­ക­യാ­യി­രു­ന്നു; രഘു ടെ­റ­സിൽ വി­രി­ച്ച ഭാ­ര്യ­യു­ടെ തു­ണി­കൾ എ­ടു­ക്കു­ക­യും. മാഷു് മ­രി­ച്ചെ­ന്നു് കേ­ട്ട­പ്പോൾ ഇ­രു­വ­രും ചു­ണ്ടു് കോ­ട്ടി ചി­രി­ക്കു­ക മാ­ത്രം ചെ­യ്തു. അ­വി­ട­ത്തെ പെ­ണ്ണു­ങ്ങ­ളും കു­ട്ടി­ക­ളും സ­ഹ­താ­പ­ത്തോ­ടെ ടീ­ച്ച­റെ നോ­ക്കി­യ ശേഷം താ­ന്താ­ങ്ങ­ളു­ടെ ക്രി­യ­ക­ളി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­യി. “ടീ­ച്ചർ പൊ­ക്കോ ക­യ്യൊ­ഴി­യു­മ്പോ ഞങ്ങൾ അ­ങ്ങോ­ട്ട് വരാം” ജേ­ക്ക­ബ് മൂ­ത്തൊ­രു മാങ്ങ ക­ടി­ച്ചു കൊ­ണ്ടു് പ­റ­ഞ്ഞു. അവരെ ഒ­രി­ക്ക­ലും കു­റ്റം പ­റ­യാ­നാ­കി­ല്ല, ടീ­ച്ചർ സ്വയം പ­റ­ഞ്ഞു. എ­ന്തി­നും ഏ­തി­നും ച­ങ്കു് പ­റി­ച്ചു തന്നു കൂടെ നിൽ­ക്കു­ന്ന അ­യൽ­ക്കാ­രാ­യി­രു­ന്നു അവർ. സ­ര­സ്വ­തി ടീ­ച്ചർ വ­ഴി­യി­ലേ­ക്കി­റ­ങ്ങി ക­ണ്ണിൽ­ക്ക­ണ്ട ഓ­രോ­രു­ത്ത­രോ­ടും മരണ വിവരം അ­റി­യി­ക്കാൻ തു­ട­ങ്ങി. സ­ഹ­താ­പ­വും അ­വി­ശ്വാ­സ­വും നി­റ­ഞ്ഞ നോ­ട്ട­ങ്ങൾ പൊ­ഴി­ച്ചി­ട്ട­ത­ല്ലാ­തെ ആരും തി­രി­ഞ്ഞു നിൽ­ക്കു­ക­യോ ടീ­ച്ച­റി­ന­ടു­ത്തേ­ക്കു് ചെ­ല്ലു­ക­യോ ഉ­ണ്ടാ­യി­ല്ല. ആ­രെ­യും ഒ­രി­ക്ക­ലും കു­റ്റം പ­റ­യാ­നാ­കി­ല്ല, ടീ­ച്ചർ ഓർ­ത്തു. താൻ ക­ര­യു­ക­യോ നി­ല­വി­ളി­ക്കു­ക­യോ ചെ­യ്യാ­ത്ത­തും ഇ­ത്ത­ര­മൊ­രു സ­ന്ദർ­ഭ­ത്തി­നു് വ­ള­മാ­യി മാ­റി­യി­ട്ടു­ണ്ടെ­ന്ന കാ­ര്യ­വും അവരിൽ തി­ക­ട്ടി വന്നു. എ­ന്തു് ചെ­യ്യാൻ പല തവണ ക­ര­ഞ്ഞു ക­ര­ഞ്ഞു ക­ര­ഞ്ഞു് ക­ണ്ണീ­രെ­ല്ലാം വ­റ്റി­യി­രി­ക്കു­ക­യ­ല്ലേ. അ­വ­രെ­ല്ലാം മ­ന­സ്സിൽ ക­രു­താ­നി­ട­യു­ള്ള­തു് പോലെ ഇ­താ­ദ്യ­മാ­യൊ­ന്നു­മ­ല്ല­ല്ലോ. അ­വി­ശ്വാ­സി­ക­ളാ­യി രൂ­പാ­ന്ത­രീ­ക­രി­ക്ക­പ്പെ­ട്ട മ­നു­ഷ്യർ­ക്കി­ട­യിൽ നി­ന്നും സ­ര­സ്വ­തി ടീ­ച്ചർ വീ­ടി­നു­ള്ളി­ലേ­ക്കു് തി­രി­കെ ന­ട­ന്നു. ഫോ­ണി­ലെ സകല ന­മ്പ­രു­ക­ളി­ലേ­ക്കും വി­ളി­ച്ചു് അവർ മരണ വാർ­ത്ത പറയാൻ തു­ട­ങ്ങി. എ­ന്നാൽ “പോ ടീ­ച്ച­റേ ചു­മ്മാ പ­റ്റി­ക്കാ­തെ” “ടീ­ച്ചർ ചു­മ്മാ പ­റ­യ­ല്ലേ, ഇ­തെ­ത്ര ത­വ­ണ­യാ­യി, ഞ­ങ്ങ­ളൊ­ന്നു് അ­ന്വേ­ഷി­ക്ക­ട്ടെ എ­ന്നി­ട്ടു് ടീ­ച്ച­റെ തി­രി­ച്ചു വി­ളി­ക്കാം” എ­ന്നൊ­ക്കെ ഓ­രോ­ന്നു് പ­റ­ഞ്ഞു് അ­വ­രെ­ല്ലാം ഫോൺ വ­യ്ക്കു­ക­യാ­ണു്. തന്റെ ഭർ­ത്താ­വു് മ­രി­ച്ചെ­ന്നു് നി­ര­ന്ത­രം നുണ പ­റ­യു­ന്ന ഏതോ മാ­ന­സി­ക രോഗം ബാ­ധി­ച്ച സ്ത്രീ­യാ­യി അ­ട­യാ­ള­പ്പെ­ടു­ത്താ­നാ­ണു് സ­ക­ല­രും ശ്ര­മി­ച്ച­തെ­ന്നു് അ­വർ­ക്കു് തോ­ന്നി. അവരെ ആ­രെ­യും കു­റ്റം പറയാൻ പ­റ്റി­ല്ല. ഓരോ തവണ വാർ­ത്ത വ­ന്ന­പ്പോ­ഴും പൂർ­ണ്ണ­മാ­യും വി­ശ്വ­സി­ച്ചു്, ജോ­ലി­ത്തി­ര­ക്കു­ക­ളും ക­ട­മ­ക­ളും മാ­റ്റി വ­ച്ചു് ഓടി വ­ന്ന­വ­രാ­ണു് അ­വ­രെ­ല്ലാം. ബോ­ധ­ത്തി­നു് യാ­തൊ­രു പ്ര­ശ്ന­വു­മി­ല്ലാ­ത്ത ശ­ക്ത­യാ­യ സ്ത്രീ ത­ന്നെ­യാ­ണു് താ­നെ­ന്നു് സ­ര­സ്വ­തി ടീ­ച്ചർ സ്വയം ആ­ശ്വ­സി­പ്പി­ച്ചു കൊ­ണ്ടു് കൈ­ഫോ­ണെ­ടു­ത്തു് അ­ക്ബ­റി­നെ വി­ളി­ച്ചു് “മകനേ മരണ സാ­ക്ഷ്യം പറയാൻ ആ­രു­മി­ല്ലെ”ന്നു് അ­റി­യി­ക്കു­വാൻ ത­യ്യാ­റെ­ടു­ത്തു.

images/palavattam-2.jpg

എ­ന്തൊ­ക്കെ­യാ­യി­രു­ന്നു, പ്ര­ശ­സ്ത­നും ഏ­വർ­ക്കും പ്രി­യ­ങ്ക­ര­നു­മാ­യ അ­ബ്ര­ഹാം മാഷു്… വി­പ്ല­വ­കാ­രി/ മതേതര കു­ടും­ബ­നാ­ഥൻ/വാ­ഗ്മി/ദേശീയ അ­ധ്യാ­പ­ക പു­ര­സ്കാ­ര ജേ­താ­വു്/പ്ര­ഭാ­ഷ­കൻ/ലേഖകൻ/സാ­മൂ­ഹി­ക പ്ര­വർ­ത്ത­കൻ/ജീ­വ­കാ­രു­ണ്യ പ്ര­വർ­ത്ത­കൻ/മൊബൈൽഫോൺ-​സെൽഫി വി­രു­ദ്ധൻ/പ­രി­സ്ഥി­തി­വാ­ദി/ ചാനൽ ചർ­ച്ച­കൻ/അനേകം സം­ഘ­ട­ന­ക­ളു­ടെ ര­ക്ഷാ­ധി­കാ­രി/രാ­ഷ്ട്രീ­യ വി­മർ­ശ­കൻ/ജ­ന­കീ­യൻ/ ന്യൂനപക്ഷ-​സാധു സം­ര­ക്ഷ­കൻ/നാ­ടി­ന്റെ മു­ത്തു്/സ­മാ­ധാ­ന വാദി/അ­നേ­ക­രു­ടെ പ്രിയ ഗുരു—ഒരു ദിവസം മാഷു് ദൂ­രെ­യൊ­രി­ട­ത്തു് സെ­മി­നാ­റിൽ പ­ങ്കെ­ടു­ക്കാൻ പോ­യ­പ്പോ “മാഷ് മ­ര­ണ­പ്പെ­ട്ട­താ­യി” ഒരു വാർ­ത്ത കൈ­ഫോ­ണു­ക­ളി­ലേ­ക്കു് ജ­നി­ച്ചു വീണു. കാ­ക്ക­ത്തൊ­ള്ളാ­യി­രം വാ­ട്ട്സ് ആപ് ഗ്രൂ­പ്പു­കൾ വഴി, ഓൺലൈൻ പ­ത്ര­ങ്ങൾ വഴി ലോ­ക­ത്തി­ന്റെ സകല മൂ­ല­യി­ലും മാ­ഷി­ന്റെ പെ­ട്ട­ന്നു­ണ്ടാ­യ മരണ വാർ­ത്ത നിമിഷ നേരം കൊ­ണ്ടു് പ­കർ­ച്ച­വ്യാ­ധി പോലെ പ­ടർ­ന്നു കയറി. വാർ­ത്ത വാ­യി­ച്ച­വർ വേ­ദ­ന­യോ­ടെ അ­ടു­ത്ത ആ­ളോ­ട­തു് പ­ങ്കു് വച്ചു. മ­ന­സ്സിൽ ടീ­ച്ച­റോ­ടു് പ­റ­യേ­ണ്ട അ­നു­ശോ­ച­ന വ­ച­ന­ങ്ങൾ തേടി. ഒ­ടു­വിൽ വി­ഡ്ഢി­യാ­യി സ്വയം പ­ഴി­ച്ചു. ഒ­ന്നും ര­ണ്ടും ത­വ­ണ­യ­ല്ല കൃ­ത്യ­മാ­യ ഇ­ട­വേ­ള­ക­ളിൽ ഏഴു് ത­വ­ണ­യാ­ണു് ഇ­താ­വർ­ത്തി­ച്ച­തു്. മകൻ അ­ക്ബ­റി­ന്റെ അ­മേ­രി­ക്ക­യി­ലെ ഓ­ഫീ­സി­ലേ­ക്കു് ചി­ത്ര­വും വി­ശ്വാ­സ്യ­ത­യു­ള്ള റി­പ്പോർ­ട്ടും ചേർ­ത്ത വാർ­ത്ത എ­ത്തി­യ ഉടൻ അവൻ പ­ല­രെ­യും വി­ളി­ക്കു­ക­യു­ണ്ടാ­യി. ഏ­വർ­ക്കും വാർ­ത്ത കി­ട്ടി­യി­ട്ടു­ണ്ടു്, മാ­ഷി­നെ വി­ളി­ക്കാ­മെ­ന്നു് വച്ചാ അ­ദ്ദേ­ഹം ഫോ­ണു­പ­യോ­ഗി­ക്കി­ല്ല. സെ­മി­നാർ ന­ട­ക്കു­ന്ന ലൊ­ക്കേ­ഷൻ ഏതോ സാ­ധു­കു­ഗ്രാ­മ­ത്തിൽ. ഉടൻ അക്ബർ ഒ­ഴി­വാ­ക്കാ­നാ­കാ­ത്ത ജോ­ലി­ക­ളെ മാ­റ്റി വ­ച്ചു് വി­മാ­നം പി­ടി­ച്ചു് നാ­ട്ടിൽ വന്നു—ഒരു വട്ടം വന്നു—രണ്ടു വട്ടം വന്നു—മൂ­ന്നു വട്ടം വന്നു… അവൻ മാ­ത്ര­മ­ല്ല വിവരം ല­ഭി­ച്ച മാ­ലോ­കർ മൊ­ത്തം വീ­ട്ടു മു­റ്റ­ത്തേ­ക്കു് ഒഴുകി വന്നു. “അ­ബ്ര­ഹാം സാർ” മ­രി­ച്ചെ­ന്ന വാർ­ത്ത പരന്ന ആ­റേ­ഴു് ത­വ­ണ­യും താൻ അ­ല­ച്ചു വീണു് ക­ര­യു­ക­യും, നെ­ഞ്ച­ത്ത­ടി­ക്കു­ക­യും, പ­ണ്ടു് നാ­ടി­നെ വി­റ­പ്പി­ച്ച, ത­രി­പ്പി­ച്ച, പ്ര­ചോ­ദി­പ്പി­ച്ച ത­ങ്ങ­ളു­ടെ മതേതര പ്ര­ണ­യ­ക­ഥ­കൾ ത­ല­യി­ട്ടു­രു­ട്ടി അ­സ്പ­ഷ്ട­മാ­യി ഉ­രു­വി­ടു­ക­യു­മൊ­ക്കെ ചെ­യ്തി­രു­ന്ന­തു് സ­ര­സ്വ­തി ടീ­ച്ചർ ഓർ­ത്തു. വാർ­ത്ത തെ­റ്റാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി ഓരോ തവണ പ­ല്ലി­റു­മ്മി തി­രി­കെ­പ്പോ­കും മുൻ­പും സകല അ­യ­ല­ത്തു­കാ­രും, പ­റ­ഞ്ഞും അ­റി­ഞ്ഞും എ­ത്തി­യ ജ­ന­സ­മു­ദ്ര­വും ചേർ­ന്നു് വലിയ ക­ണ്ണീർ­പ്പു­ഴ­കൾ തന്നെ മു­റ്റ­ത്തും റോ­ഡി­ലും ഒ­ഴു­ക്കി­യി­രു­ന്നു.

“മാഷു് മ­രി­ച്ചി­ട്ടി­ല്ല” എന്ന മ­റു­പ­ടി സ­ന്ദേ­ശ­ങ്ങൾ ടൈപ് ചെ­യ്തു് പ­രി­ച­യ­ക്കാർ കൂ­ടി­യി­രു­ന്നു് മരണ വാർ­ത്ത­യെ കൊ­ല്ലു­ന്ന­തു് ഇ­ന്ന­ലെ­യെ­ന്ന പോലെ സ­ര­സ്വ­തി ടീ­ച്ച­റു­ടെ ക­ണ്ണു­ക­ളിൽ തെ­ളി­ഞ്ഞു.

images/palavattam-3.jpg

സെ­മി­നാർ സ­ഞ്ചി­യും തൂ­ക്കി “അ­തൊ­ക്കെ ആരോ പ­റ്റി­ക്കാൻ ചെ­യ്ത­ത­ല്ലേ”യെ­ന്നും പ­റ­ഞ്ഞു് അ­ബ്ര­ഹാം മാഷു് ക­വ­ല­യിൽ എത്ര ത­വ­ണ­യാ­ണു് ബ­സി­റ­ങ്ങി­യ­തു്. “അല്ല ആ­റേ­ഴു് തവണ മ­രി­ക്കാ­നും മു­പ്പ­ത്തി മു­ക്കോ­ടി അ­നു­ശോ­ച­ന­ങ്ങൾ ല­ഭി­ക്കാ­നും ഒരു ഭാ­ഗ്യം വേണം. എ­ല്ലാർ­ക്കും കി­ട്ടു­ന്ന­താ­ണോ അതു്?” സെ­മി­നാർ സഞ്ചി ഊരി പ­ടി­ക്ക­ലേ­ക്കി­ട്ടു് കൂടി നിൽ­ക്കു­ന്ന­വ­രോ­ടു് അ­ദ്ദേ­ഹം ചി­രി­ക്കും. “എന്റെ ക്ലാ­സിൽ ഇ­രി­ക്കാ­ത്ത ആ­രു­ണ്ടീ നാ­ട്ടിൽ? എന്നെ നോ­ക്കി ചി­രി­ക്കു­ന്ന എ­ല്ലാ­വ­രും എന്റെ സു­ഹൃ­ത്തു­ക്ക­ളാ­ണെ­ന്നു് ഞാൻ കരുതി. എ­ല്ലാ­വ­രും നന്മ നി­റ­ഞ്ഞ­വ­രാ­ണെ­ന്നു ഞാൻ വി­ശ്വ­സി­ച്ചു. എ­ന്നാൽ മ­റ­ഞ്ഞി­രു­ന്നു് എന്റെ വ്യാജ മരണ വാർ­ത്ത നിർ­മ്മി­ച്ചു് പ്ര­ച­രി­പ്പി­ക്കു­ന്ന­വ­രും അതിൽ ആ­ന­ന്ദം ക­ണ്ടെ­ത്തു­ന്ന­വ­രും കൂടി എന്റെ ഒ­പ്പ­മു­ണ്ടെ­ന്നു് ഇ­പ്പോൾ മ­ന­സ്സി­ലാ­യി.” മാ­ധ്യ­മ­ങ്ങ­ളെ നോ­ക്കി അ­ദ്ദേ­ഹം കൈകൾ ഉ­യർ­ത്തി. ആദ്യ തവണ അതി ശ­ക്ത­മാ­യ ക­യ്യ­ടി­ക­ളാ­ണു് ചു­റ്റും നി­ന്നു­യർ­ന്ന­തു്. പി­ന്നെ അതു് കു­റ­ഞ്ഞു കു­റ­ഞ്ഞു കു­റ­ഞ്ഞു വന്നു…

ആ­ദ്യ­മൊ­ക്കെ പ­രി­ച­യ­ക്കാ­രാ­യ പോ­ലീ­സു­കാ­രും നേ­താ­ക്ക­ന്മാ­രും മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രും സ­ഹ­സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക­രു­മൊ­ക്കെ സ­ഹാ­യ­വും പി­ന്തു­ണ­യും ചെ­റു­ത്തു് നിൽ­പ്പു­ക­ളു­മൊ­ക്കെ ധാ­രാ­ളം നൽ­കു­ക­യു­ണ്ടാ­യി. “സൈബർ സെൽ അതീവ താൽ­പ­ര്യ­ത്തോ­ടെ അ­ന്വേ­ഷി­ക്കു­ന്നു­ണ്ടു്” പോ­ലീ­സ് മേ­ധാ­വി പ­റ­ഞ്ഞി­രു­ന്നു “മൊബൈൽ ഉ­പ­യോ­ഗി­ക്കാ­ത്ത അ­ബ്ര­ഹാം മാഷു് സെ­മി­നാ­റു­ക­ളിൽ പ­ങ്കെ­ടു­ക്കാൻ സം­സ്ഥാ­ന­ത്തി­നു് പു­റ­ത്തേ­ക്കു്, അതും ട­വ­റു­കൾ കു­റ­വാ­യ, കു­ഗ്രാ­മ­ങ്ങ­ളി­ലോ മ­ല­ക­ളി­ലോ ഒക്കെ പോയ വേ­ള­ക­ളി­ലാ­ണു് ‘മാഷ് മ­ര­ണ­പ്പെ­ട്ട­താ­യി’ വാർ­ത്ത­കൾ പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ട­തു്. അതു് കൊ­ണ്ടു് തന്നെ അതു് സ­ത്യ­മാ­യി വി­ശ്വ­സി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.” തു­ടർ­ന്നു് പല തവണ ഇ­താ­വർ­ത്തി­ക്ക­പ്പെ­ട്ട­പ്പോൾ പോ­ലീ­സോ മ­റ്റു് പ്ര­മു­ഖ­രോ ആ ഏ­രി­യ­യി­ലേ­ക്കു് വ­രാ­താ­യി. ‘ആരെ കു­റ്റം പറയും.’ അ­ദ്ദേ­ഹം സു­ഹൃ­ത്താ­യ മ­ന­ശാ­സ്ത്ര­ജ്ഞൻ മു­ഹ­മ്മ­ദി­നോ­ടു് പ­റ­ഞ്ഞി­രു­ന്നു “ചി­ത്ര­വും വി­ശ്വ­സ­നീ­യ വി­വ­ര­ങ്ങ­ളും നി­റ­ഞ്ഞ മ­നോ­ഹ­ര­മാ­യ വാർ­ത്ത ക­ണ്ട­പ്പോ­ഴൊ­ക്കെ­യും ഞാൻ തന്നെ എന്റെ മരണ വാർ­ത്ത വി­ശ്വ­സി­ച്ചു പോയി, പി­ന്ന­ല്ലേ”

“നോ­ക്കൂ അ­ബ്ര­ഹാം, ആ­ത്മാർ­ത്ഥ­മാ­യി നി­ങ്ങ­ളു­ടെ മ­ര­ണ­വി­വ­രം വി­ശ്വ­സി­ച്ച പൊ­തു­ജ­ന­ങ്ങൾ, അതു് തെ­റ്റാ­ണെ­ന്ന­റി­ഞ്ഞു് സ്വയം പ­ഴി­ച്ച പൊ­തു­സ­മൂ­ഹം ക്ര­മേ­ണ മ­റ്റൊ­രു മാ­ന­സി­കാ­വ­സ്ഥ­യി­ലേ­ക്കു് എ­ത്തി­ച്ചേ­രും. ആ മാ­ന­സി­കാ­വ­സ്ഥ നി­ങ്ങ­ളു­ടെ ശ­രി­ക്കു­ള്ള മ­ര­ണ­ത്തെ ഒ­റ്റ­പ്പെ­ടു­ത്തും”

അ­ബ്ര­ഹാം മാഷു് ചി­രി­ച്ചു. “മ­രി­ച്ചാൽ പി­ന്നൊ­ന്നും അ­റി­യ­ണ്ട­ല്ലോ”

അ­നു­ശോ­ച­ന­ങ്ങ­ളും ആ­കു­ല­ത­കൾ നി­റ­ഞ്ഞ വി­ളി­ക­ളും സ­ന്ദേ­ശ­ങ്ങ­ളും കൊ­ണ്ടു് അ­ത്ത­രം വേ­ള­കൾ­ക്കു് ഇ­രി­ക്ക­പ്പൊ­റു­തി കി­ട്ടാ­റി­ല്ലാ­യി­രു­ന്നു. ടീ­ച്ചർ മാ­ഷി­ന്റെ കി­ട­ക്ക­യ്ക്ക­രി­കി­ലേ­ക്കു് ചെ­ന്നു. എ­ന്നാൽ ഓരോ തവണ മരണ വാർ­ത്ത കൈ­ഫോ­ണു­കൾ വഴി ജ­നി­ക്കു­മ്പോ­ഴും അ­നു­ശോ­ച­ന­ങ്ങ­ളു­ടെ എണ്ണം കു­ത്ത­നെ ഇ­ടി­ഞ്ഞി­ടി­ഞ്ഞു പോ­കു­ക­യു­മാ­യി­രു­ന്നു. മ­രി­ച്ചെ­ന്ന വാർ­ത്ത­യ­ല്ല സത്യം; മ­രി­ക്കു­ന്ന കാ­ഴ്ച­യാ­ണു്. ഇതു് മ­രി­ച്ചെ­ന്നു് കേൾ­ക്കു­ക­യ­ല്ല തൊ­ട്ട­ടു­ത്തു് നി­ന്നു് കാ­ണു­ക­യാ­ണു്, സ്പർ­ശി­ച്ചു് അ­റി­യു­ക­യാ­ണു്. എ­ന്നി­ട്ടും വി­ശ്വാ­സ­ത്തി­നു് വ­ല്ലാ­യ്മ തോ­ന്നി­യ­തി­നാൽ സ­ര­സ്വ­തി ടീ­ച്ചർ മൂ­ക്കിൽ വിരൽ ചേർ­ത്തും, നെ­ഞ്ചിൽ ചെവി വ­ച്ചും, കൈ ഞ­ര­മ്പു­ക­ളിൽ ഞെ­ക്കി­യു­മൊ­ക്കെ വീ­ണ്ടും വീ­ണ്ടും വീ­ണ്ടും വീ­ണ്ടും മാ­ഷി­ന്റെ മ­ര­ണ­ത്തെ സ്വാ­നു­ഭ­വ­മാ­ക്കി മാ­റ്റാൻ കി­ണ­ഞ്ഞു പ­രി­ശ്ര­മി­ച്ചു. ലോ­ക­ത്തെ മു­ഴു­വൻ സ്നേ­ഹം കൊ­ണ്ടു് വീർ­പ്പു­മു­ട്ടി­ക്കാ­റു­ള്ള മാ­ഷി­നെ പേരു് ചൊ­ല്ലി കു­ലു­ക്കി­ക്കു­ലു­ക്കി വി­ളി­ക്ക­വേ സ­ര­സ്വ­തി ടീ­ച്ച­റു­ടെ ക­ണ്ണു­കൾ നി­റ­ഞ്ഞൊ­ഴു­കി. അ­യാ­ളിൽ നി­ന്നും ഇ­റ­ങ്ങി­പ്പോ­യ ശ്വാ­സ­നി­ശ്വാ­സ­ങ്ങൾ മു­റി­യി­ലൂ­ടെ ഉ­ലാ­ത്തു­ന്ന­താ­യി തോ­ന്നി­യ­പ്പോൾ എ­വി­ടെ­ന്നോ ല­ഭി­ച്ച ക­രു­ത്തിൽ സ്വയം മ­റ­ന്നു് ടീ­ച്ചർ അ­ബ്ര­ഹാം മാ­ഷി­ന്റെ ശരീരം നി­ല­ത്തേ­ക്കു് വ­ലി­ച്ചു­താ­ങ്ങി വച്ചു. പി­ന്നെ­യ­തും വ­ലി­ച്ചു് വ­ലി­ച്ചു് വ­ലി­ച്ചി­ഴ­ച്ചു് നി­ര­ത്തി­ലേ­ക്കു് പോയി.

സത്യം ഇ­താ­ണു് സത്യം ഇ­താ­ണെ­ന്നു് ലോ­ക­ത്തോ­ടു് വി­ളി­ച്ച­ല­റാൻ സ­ര­സ്വ­തി ടീ­ച്ചർ ത­യ്യാ­റെ­ടു­ത്തു.

അമൽ
images/amal.jpg

തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ പി­ര­പ്പൻ­കോ­ടു് സ്വ­ദേ­ശി. മാ­വേ­ലി­ക്ക­ര രാജാ രവി വർമ ഫൈൻ ആർ­ട്സ് കോ­ളേ­ജിൽ നി­ന്നും പെ­യി­ന്റി­ങ്ങിൽ ബി­രു­ദ­വും, കൊൽ­ക്ക­ത്ത വിശ്വഭാരതി-​ശാന്തിനികേതനിൽ നി­ന്നും കലാ ച­രി­ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും നേടി. ‘വ്യ­സ­ന­സ­മു­ച്ച­യം’ എന്ന നോ­വ­ലി­നു് 2018-ലെ കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി യുവ പു­ര­സ്കാ­ര­വും ബഷീർ യു­വ­പ്ര­തി­ഭാ പു­ര­സ്കാ­ര­വും ല­ഭി­ച്ചു. മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യും, പോ­ണ്ടി­ച്ചേ­രി കേ­ന്ദ്ര­സർ­വ്വ­ക­ലാ­ശാ­ല­യും വ്യ­സ­ന­സ­മു­ച്ച­യം പാ­ഠ­പു­സ്ത­ക­മാ­ക്കി­യി­ട്ടു­ണ്ടു്. കൽഹണൻ കെ. സ­ര­സ്വ­തി­യ­മ്മ പു­ര­സ്കാ­ര­വും, സി­ദ്ധാർ­ത്ഥ നോവൽ പു­ര­സ്കാ­ര­വും ല­ഭി­ച്ചു, ‘പ­ര­സ്യ­ക്കാ­രൻ തെ­രു­വി’നു് 2019-ലെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി ഗീതാ ഹി­ര­ണ്യൻ എൻ­ഡോ­വ്മെ­ന്റ് പു­ര­സ്കാ­രം ല­ഭി­ച്ചു.

പു­സ്ത­ക­ങ്ങൾ
  • കെ­നി­യാ­സാൻ (നോവൽ, മാ­തൃ­ഭൂ­മി ബു­ക്സ്, 2021)
  • ബം­ഗാ­ളി കലാപം (നോവൽ, മാ­തൃ­ഭൂ­മി ബു­ക്സ്, 2019)
  • അ­ന്വേ­ഷി­പ്പിൻ ക­ണ്ടെ­ത്തും (നോവൽ, ഇൻ­സൈ­റ്റ് പ­ബ്ലി­ക, 2018)
  • പാതകം വാ­ഴ­ക്കൊ­ല­പാ­ത­കം (കഥാ സ­മാ­ഹാ­രം, ഡി. സി. ബു­ക്സ്, 2018)
  • പ­ര­സ്യ­ക്കാ­രൻ തെ­രു­വു് (കഥാ സ­മാ­ഹാ­രം, പൂർ­ണ്ണ, 2016)
  • വ്യസന സ­മു­ച്ച­യം (നോവൽ, ഡി. സി. ബു­ക്സ്, 2015)
  • മ­ഞ്ഞ­ക്കാർ­ഡു­ക­ളു­ടെ സു­വി­ശേ­ഷം (കഥാ സ­മാ­ഹാ­രം, ചിന്ത, 2015)
  • കള്ളൻ പ­വി­ത്രൻ (ഗ്രാ­ഫി­ക് നോവൽ, ഡി. സി. ബു­ക്സ്, 2014)
  • കൽഹണൻ (നോവൽ, ഡി. സി. ബു­ക്സ്, 2013)
  • വി­മാ­നം (ബാ­ല­സാ­ഹി­ത്യം, ചി­ത്ര­ക­ഥ, കേരള സം­സ്ഥാ­ന ബാ­ല­സാ­ഹി­ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, 2012)
  • ന­ര­ക­ത്തി­ന്റെ ടാ­റ്റൂ (കഥാ സ­മാ­ഹാ­രം, ഡി. സി. ബു­ക്സ്, 2011)
  • ദ്വ­യാർ­ത്ഥം (ഗ്രാ­ഫി­ക് കഥ, സൈ­ക്കിൾ ബു­ക്സ്, 2014)
  • മു­ള്ളു് (കാർ­ട്ടൂൺ സ­മാ­ഹാ­രം, മി­ത­മി­ത്രം ബു­ക്സ്, 2009)

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Palavattom Maraṇam (ml: പ­ല­വ­ട്ടം മരണം).

Author(s): Amal.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-01.

Deafult language: ml, Malayalam.

Keywords: Short story, Amal, Palavattom maranam, അമൽ, പ­ല­വ­ട്ടം മരണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fake news, a painting by Jorge Barron Fernández . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.