SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/thinking.jpg
Jean Hebuterne with large hat, a painting by Amedeo Modigliani (1884–1920).
ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല
അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്

അ­മ്മ­മ്മ മ­രി­ച്ച­തോ­ടെ സു­മം­ഗ­ല­യു­ടെ മ­ന­സ്സി­ലു­ള്ള പാ­ട്ടു­കൾ പലതും കാ­ണാ­താ­യി­ത്തു­ട­ങ്ങി. ക­ല്യാ­ണ­ത്തി­നു ശേഷം അ­പ­രി­ചി­ത­മാ­യ വീ­ട്ടി­ലെ­ത്തി പുതിയ ജീ­വി­തം തു­ട­ങ്ങി­യ­തോ­ടെ പാ­ട്ടു­ക­ളെ­ല്ലാം അവളെ കൈ­വി­ട്ടു.

“ബ­യ്ലോ­ട്ടു്[1] പോലാ,ണേ[2]

ബൗ­തീ­റ്റു് [3] ബീ­ണ്വോ­കും[4]

എ­ട­ത്തോ­ട്ടു് പോലാ,ണേ

എ­ര­ടീ­റ്റു് [5] ബീ­ണ്വോ­കും

ബ­ല­ത്തോ­ട്ടു് പോലാ,ണേ

ബയി[6] തെ­റ്റി കൊ­യ­ഞ്ഞോ­കും[7]

സീ­ത­ന്നെ[8] പോ­യ്ക്കോ­ണേ

സീ­തേ­ന­പ്പോ­ലെ നീർ­ന്നോ­ണേ[9].”

ഊ­ഞ്ഞാ­ലി­ലി­രു­ന്നു് പ­തു­ക്കെ ആ­ടി­ക്കൊ­ണ്ടു് സു­മം­ഗ­ല പാടി. അ­മ്മ­മ്മ­യു­ടെ പാ­ട്ടാ­ണു്. ഓരോ പണികൾ ചെ­യ്യു­മ്പോ­ഴും വെ­റു­തെ­യി­രി­ക്കു­മ്പോ­ഴും അ­മ്മ­മ്മ ഈ­ണ­ത്തിൽ പാ­ടി­ക്കൊ­ണ്ടി­രി­ക്കും. നല്ല ര­സ­മാ­ണു് കേൾ­ക്കാൻ. നാ­ടൻ­പാ­ട്ടു­കൾ ഓർ­മ്മ­യിൽ­നി­ന്നും ചൊ­ല്ലു­ന്ന­താ­ണെ­ന്നാ­ണു് അവൾ ക­രു­തി­യ­തു്. പി­ന്നീ­ടാ­ണു് സംഭവം മ­ന­സ്സി­ലാ­യ­തു്. അതതു് സ­മ­യ­ത്തു് അ­മ്മ­മ്മ പ­ട­ച്ചു­ണ്ടാ­ക്കി പാ­ടു­ന്ന പാ­ട്ടു­ക­ളാ­ണു്. ചി­ല­തു് ഒ­റ്റ­ത്ത­വ­ണ­യേ കേൾ­ക്കൂ. ര­സ­മു­ള്ള പാ­ട്ടു­ക­ളാ­ണെ­ങ്കിൽ ആ­വർ­ത്തി­ച്ചു­പാ­ടി­ക്കൊ­ണ്ടി­രി­ക്കും.

കു­ട്ടി­ക്കാ­ല­ത്തു് സു­മം­ഗ­ല അ­മ്മ­മ്മ­യു­ടെ പി­ന്നാ­ലെ കൂടും. ഒരു പാ­ട്ടു് കി­ട്ടി­യാൽ അ­തു­റ­ക്കെ പാ­ടി­ക്കൊ­ണ്ടു് അവൾ വ­ള­പ്പി­ലൂ­ടെ, മ­ര­ങ്ങൾ­ക്കി­ട­യി­ലൂ­ടെ, നാ­ഗ­ക്കാ­വി­നു­ള്ളി­ലൂ­ടെ പായും. അ­ഞ്ചാ­റു് തവണ ചൊ­ല്ലി ഹൃ­ദി­സ്ഥ­മാ­ക്കും. അ­ങ്ങ­നെ കുറെ പാ­ട്ടു­കൾ സു­മം­ഗ­ല­യു­ടെ ഉ­ള്ളിൽ നി­റ­ഞ്ഞ് തു­ളു­മ്പി­നി­ന്നി­രു­ന്നു. സ്കൂ­ളി­ലേ­ക്കു് ന­ട­ന്നു­പോ­കു­മ്പോ­ഴും വ­രു­മ്പോ­ഴു­മെ­ല്ലാം വെ­ള്ള­ത്തിൽ മു­ങ്ങി­യ വ­യ­ലു­ക­ളി­ലെ മീ­നു­കൾ ചാ­ടു­ന്ന­തു­പോ­ലെ ചു­ണ്ടിൽ പാ­ട്ടു­കൾ തു­ള്ളി­ക്ക­ളി­ച്ചു.

അ­മ്മ­മ്മ മ­രി­ച്ച­തോ­ടെ സു­മം­ഗ­ല­യു­ടെ മ­ന­സ്സി­ലു­ള്ള പാ­ട്ടു­കൾ പലതും കാ­ണാ­താ­യി­ത്തു­ട­ങ്ങി. ക­ല്യാ­ണ­ത്തി­നു ശേഷം അ­പ­രി­ചി­ത­മാ­യ വീ­ട്ടി­ലെ­ത്തി പുതിയ ജീ­വി­തം തു­ട­ങ്ങി­യ­തോ­ടെ പാ­ട്ടു­ക­ളെ­ല്ലാം അവളെ കൈ­വി­ട്ടു. ജ­ഗ­ദീ­ശ­നു് പാ­ട്ടു് കേൾ­ക്കാ­നൊ­ന്നും താൽ­പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. മകൻ വ­ളർ­ന്നു് വ­ലു­താ­യി സ്കൂ­ളിൽ പോകാൻ തു­ട­ങ്ങി­യ­തോ­ടെ­യാ­ണു് ഇ­ട­യ്ക്കി­ടെ ഏ­കാ­ന്ത­ത വ­ന്നു് അവളെ എ­ത്തി­നോ­ക്കാൻ തു­ട­ങ്ങി­യ­തു്. രാ­വി­ലെ ഭർ­ത്താ­വും മകനും പോ­യ്ക്ക­ഴി­ഞ്ഞാൽ വേഗം വീ­ടെ­ല്ലാം അ­ടി­ച്ചു് തു­ട­ച്ചു്, തു­ണി­യെ­ല്ലാം അ­ല­ക്കു­ക­ല്ലി­ല­ടി­ച്ചു് ന­ന­ച്ചു്, ഉ­ച്ച­ഭ­ക്ഷ­ണം ക­ഴി­ച്ചു്, പാ­ത്ര­ങ്ങ­ളെ­ല്ലാം കഴുകി വൃ­ത്തി­യാ­ക്കി­യ ശേഷം വീ­ടി­നു പി­ന്നി­ലെ വ­രി­ക്ക­പ്ലാ­വിൽ കെ­ട്ടി­യ ഊ­ഞ്ഞാ­ലിൽ കു­റേ­നേ­രം അ­വ­ളി­രി­ക്കും. അ­ങ്ങ­നെ­യൊ­രു ദിവസം വെ­റു­തെ ചാ­ഞ്ചാ­ടി­യി­രി­ക്കു­മ്പോ­ഴാ­ണു്, പ­ച്ച­യു­ടു­പ്പി­ട്ട ഇ­ട­വ­ഴി­യിൽ­നി­ന്നു് ചു­വ­ന്നൊ­രു കാ­ട്ടു­പൂ­വു് പെ­ട്ടെ­ന്നു് ത­ല­നീ­ട്ടു­ന്ന­തു­പോ­ലെ ആ പാ­ട്ടു് സു­മം­ഗ­ല­യു­ടെ മ­ന­സ്സിൽ മു­ള­ച്ചു­പൊ­ന്തി­യ­തു്.

“ബ­യ്ലോ­ട്ടു് പോലാ,ണേ… ”

ഏറെ ശ്ര­മി­ച്ചി­ട്ടും അ­മ്മ­മ്മ­യു­ടെ മ­റ്റൊ­രു പാ­ട്ടും അ­വൾ­ക്കു് ഓർ­ത്തെ­ടു­ക്കാ­നാ­യി­ല്ല. കി­ട്ടി­യ­തു് മ­റ­ന്നു­പോ­കാ­തി­രി­ക്കാൻ അ­വ­ളെ­ന്നും ഊ­ഞ്ഞാ­ലി­ലി­രു­ന്നു് മ­റ്റാ­രും കേൾ­ക്കാ­തെ അതു് പാ­ടി­ക്കൊ­ണ്ടി­രു­ന്നു.

“ബ­യ്ലോ­ട്ടു് പോലാ,ണേ… ”

images/ambika-sumangala-01.png

മൂ­ന്നാ­മ­തും പാടാൻ തു­ട­ങ്ങി­യ സു­മം­ഗ­ല പെ­ട്ടെ­ന്നു് നിർ­ത്തി ചു­റ്റും നോ­ക്കി. ഭാ­ഗ്യം! ആരും കേ­ട്ടി­ല്ല. ഭർ­ത്താ­വും മകനും വീ­ട്ടി­ലു­ള്ള കാ­ര്യം അവൾ മ­റ­ന്നു­പോ­യി­രു­ന്നു. അ­വ­രെ­ങ്ങാ­നും തന്റെ നാ­ടൻ­പാ­ട്ടു് കേ­ട്ടാൽ ക­ളി­യാ­ക്കി­ക്കൊ­ല്ലും. ക­ല്യാ­ണം ക­ഴി­ഞ്ഞു­വ­ന്ന കാ­ല­ത്തു്, നീ­യേ­തു് കാ­ട്ടു­ജാ­തി­ക്കാ­രു­ടെ ഭാഷയാ പ­റ­യു­ന്ന­തു്, എ­നി­ക്കൊ­ര­ക്ഷ­രം മ­ന­സ്സി­ലാ­കു­ന്നി­ല്ല­ല്ലോ എ­ന്നു് ജ­ഗ­ദീ­ശൻ പ­രി­ത­പി­ച്ചു. വളരെ പെ­ട്ടെ­ന്നു് അവൾ പുതിയ ഭാഷ ശീ­ലി­ച്ചു. നാ­ട്ടു­വാ­ക്കു­ക­ളൊ­ന്നും നാ­വി­ലു­ദി­ക്കാ­തി­രി­ക്കാൻ ക­രു­ത­ലെ­ടു­ത്തു.

“സുമേ, നീ­യൊ­ന്നു് പെ­ട്ടെ­ന്നു് വന്നേ”

വീ­ടി­ന്റെ മുൻ­വ­ശ­ത്തു­നി­ന്നും ജ­ഗ­ദീ­ശൻ അ­ല­റി­വി­ളി­ച്ചു. സു­മം­ഗ­ല ചാ­ടി­യെ­ഴു­ന്നേ­റ്റു് ന­ട­ന്നു.

സു­മം­ഗ­ല ഭ­യ­ന്നു­പോ­യി.

ജ­ഗ­ദീ­ശൻ ഒരു വലിയ പാ­മ്പി­നെ വാലിൽ തൂ­ക്കി­പ്പി­ടി­ച്ചു് മ­ലർ­ക്കെ ചി­രി­ച്ചു നിൽ­ക്കു­ന്നു.

പാ­മ്പു് അ­ന്ത­രീ­ക്ഷ­ത്തിൽ പു­ള­യു­ന്നു­ണ്ടു്.

“പേ­ടി­ക്കേ­ണ്ടെ­ടീ, ചേരയാ… ”

“നി­ങ്ങ­ളെ­ങ്ങ­നെ പി­ടി­ച്ചു പാ­മ്പി­നെ?”

“ഓ­ടി­പ്പി­ടി­ക്കാൻ പ­റ്റ്വോ? കി­ണ­റി­ന്റെ നെ­റ്റിൽ കു­ടു­ങ്ങി­യ­താ.”

നാലടി മു­ന്നി­ലേ­ക്കു് ചെ­ന്നു് അവൾ സൂ­ക്ഷി­ച്ചു­നോ­ക്കി. പ­രി­ച­യ­മു­ള്ള ചേ­ര­യാ­ണു്. ചെ­ടി­കൾ­ക്കി­ട­യി­ലൂ­ടെ ഇ­ഴ­ഞ്ഞു­പോ­കു­ന്ന­തു് പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. തു­ണി­യ­ല­ക്കു­മ്പോ­ഴും ഊ­ഞ്ഞാ­ലി­ലി­രി­ക്കു­മ്പോ­ഴും വ­ന്നു് ത­ല­പൊ­ക്കി കു­റ­ച്ചു് നേരം തന്നെ നോ­ക്കി­നിൽ­ക്കാ­റു­ണ്ടു്. ഭർ­ത്താ­വി­നോ­ട­വൾ അ­ക്കാ­ര്യം പ­റ­ഞ്ഞി­രു­ന്നി­ല്ല. പ­റ­ഞ്ഞാൽ ഒ­ളി­ച്ചി­രു­ന്നു് അ­ടി­ച്ചു് കൊ­ല്ലും.

സു­മം­ഗ­ല ദ­യാ­വാ­യ്പോ­ടെ അ­പേ­ക്ഷി­ച്ചു.

“അതിനെ വി­ട്ടേ­ക്ക്, ഉ­പ­ദ്ര­വ­മി­ല്ലാ­ത്ത ജീ­വി­യ­ല്ലേ?”

images/ambika-sumangala-02.png

ജ­ഗ­ദീ­ശൻ പാ­മ്പി­ന്റെ വെ­പ്രാ­ളം ആ­സ്വ­ദി­ച്ചു­കൊ­ണ്ടു് പൊ­ട്ടി­ച്ചി­രി­ച്ചു.

“ഹാ! വി­ട്ടു­ക­ള­യാ­നോ? ഇ­ന്നു് ഞാ­നി­തി­നെ ശ­രി­പ്പെ­ടു­ത്തും.”

ബഹളം കേ­ട്ടു് സൂരജ് പു­റ­ത്തേ­ക്കു് ഓ­ടി­വ­ന്നു. സു­റു­മ­യെ­ഴു­തി­യ കോ­ളേ­ജ് കു­മാ­ര­ന്റെ ക­ണ്ണു­ക­ളിൽ അ­ത്ഭു­ത­വും സ­ന്തോ­ഷ­വും തി­ള­ങ്ങി.

“അ­ച്ഛ­നെ­ങ്ങ­നെ ഇതിനെ പി­ടി­ച്ചു?”

വി­ജി­ഗീ­ഷു­വി­നെ­പ്പോ­ലെ ജ­ഗ­ദീ­ശൻ ചു­ണ്ടു് വി­ടർ­ത്തി.

“ഇതു് ചേ­ര­യാ­ടാ, മൂർ­ഖ­നാ­യാ­ലും ഞാൻ പി­ടി­ക്കും.”

സൂരജ് അ­ച്ഛ­ന്റെ കൈ­യിൽ­നി­ന്നും നിർ­ഭ­യം ചേരയെ വാ­ങ്ങി­ച്ചു് തൂ­ക്കി­പ്പി­ടി­ച്ചു.

“അച്ഛാ, നല്ല കൊ­ഴു­ത്ത ചേ­ര­യാ­ണ­ല്ലോ. അ­ഞ്ചെ­ട്ടു് കിലോ വരും. യൂ­ട്യൂ­ബി­ലു­ണ്ടു് ചേ­ര­യു­ടെ റെ­സി­പ്പി, ന­മു­ക്കൊ­രു കൈ നോ­ക്കി­യാ­ലോ? നല്ല ടേ­സ്റ്റാ­യി­രി­ക്കും.”

ചേര ദ­യ­നീ­യ­മാ­യി സു­മം­ഗ­ല­യെ ത­ല­പൊ­ന്തി­ച്ചു നോ­ക്കി.

അവൾ പ­റ­ഞ്ഞു:“മോനേ, അതിനെ വി­ട്ടേ­ക്കു്, പാവം. എ­വി­ടേ­യെ­ങ്കി­ലും പോയി ജീ­വി­ച്ചോ­ട്ടെ.”

സൂരജ് അ­മ്മ­യെ നോ­ക്കി ക­ണ്ണി­റു­ക്കി­ച്ചി­രി­ച്ചു. അ­ഭ്യാ­സി­യെ­പ്പൊ­ലെ ചേരയെ ത­ല­യ്ക്കു മു­ക­ളിൽ ചു­ഴ­റ്റാൻ തു­ട­ങ്ങി. സു­മം­ഗ­ല ക­ര­യു­ന്ന ഒ­ച്ച­യിൽ കെ­ഞ്ചി.

“ചെ­യ്യ­ല്ലേ മോനേ, അതു് ച­ത്തു­പോ­കും,” സൂരജ് ചി­രി­ച്ചു.

“ഈ അ­മ്മ­ക്ക് പ്രാ­ന്താ, മി­ണ്ടാ­തി­ര്ന്നോ.”

ചു­ഴ­റ്റൽ നിർ­ത്തി സൂരജ് പാ­മ്പി­നെ തൂ­ക്കി­പ്പി­ടി­ച്ചു. ച­ത്തി­ട്ടി­ല്ല. പ­തു­ക്കെ അ­ന­ങ്ങു­ന്നു­ണ്ടു്. ജ­ഗ­ദീ­ശൻ പാ­മ്പി­നെ വാ­ങ്ങി നി­ല­ത്തു് ഇ­ന്റർ­ലോ­ക്കിൽ കി­ട­ത്തി. അ­ന്നേ­രം ത­ല­തി­രി­ച്ചു് ചേര സു­മം­ഗ­ല­യെ നോ­ക്കി. അ­വൾ­ക്കു് സ­ങ്ക­ടം വന്നു.

“ചേര കർ­ഷ­ക­ന്റെ മി­ത്ര­മാ­ണു്, കൊ­ല്ലാൻ പാ­ടി­ല്ല എ­ന്നൊ­ക്കെ സ്ക്കൂ­ളിൽ പ­ഠി­ച്ച­ത­ല്ലേ. പി­ന്നെ­ന്തി­നാ ര­ണ്ടാ­ളും കൂടി അതിനെ ഇ­ങ്ങ­നെ ഉ­പ­ദ്ര­വി­ക്കു­ന്ന­തു്? ചേര എ­ലി­യെ­യും പെ­രു­ച്ചാ­ഴി­യെ­യും പി­ടി­ക്കി­ല്ലേ?” ജ­ഗ­ദീ­ശൻ പാ­മ്പി­ന്റെ വാ­ലി­ലെ പി­ടി­വി­ട്ടു.

“അ­തി­നു് എ­വി­ടേ­ടീ എ­ലി­യും പെ­രു­ച്ചാ­ഴി­യും?”

സു­മം­ഗ­ല മി­ണ്ടി­യി­ല്ല. ഈ വീടും സ്ഥ­ല­വും വാ­ങ്ങി­ച്ചു് താമസം തു­ട­ങ്ങി­യ നാ­ളു­ക­ളിൽ വീ­ടി­ന­ക­ത്തു് നിറയെ എ­ലി­ക­ളും പു­റ­ത്തു് പെ­രു­ച്ചാ­ഴി­ക­ളു­മു­ണ്ടാ­യി­രു­ന്നു. മാ­ത്ര­മ­ല്ല, മ­തി­ലി­നു­ള്ളിൽ കീ­രി­ക­ളും ഉ­ടു­മ്പു­ക­ളും മ­ര­പ്പ­ട്ടി­ക­ളും മ­ല­യ­ണ്ണാ­നു­മൊ­ക്കെ യ­ഥേ­ഷ്ടം ഉ­ണ്ടാ­യി­രു­ന്നു. ക­പ്പ­യി­ലും ഏ­ത്ത­ക്ക­യി­ലും വി­ഷം­വെ­ച്ചു് ഒരു മാ­സ­ത്തി­നു­ള്ളിൽ ജ­ഗ­ദീ­ശൻ സ­ക­ല­തി­ന്റെ­യും കഥ ക­ഴി­ച്ചു. എ­ന്നും കാ­ല­ത്തെ­ഴു­ന്നേ­റ്റാൽ ചത്ത ജീ­വി­ക­ളെ കൈ­ക്കോ­ട്ടെ­ടു­ത്തു് കു­ഴി­ച്ചി­ട­ലാ­യി­രു­ന്നു പ്ര­ഭാ­ത­കർ­മ്മം. പി­ന്നെ­പ്പി­ന്നെ ജീ­വി­ക­ളെ ഒ­ന്നി­നെ­യും കാ­ണാ­നി­ല്ലാ­താ­യി.

ജ­ഗ­ദീ­ശൻ വ­ളി­ച്ച ചി­രി­യോ­ടെ സൂ­ര­ജി­നോ­ടു് പ­റ­ഞ്ഞു: “ക­ണ്ടോ­ടാ, എ­ങ്ങോ­ട്ടു് ത­ല­വെ­ച്ചു് കി­ട­ത്തി­യാ­ലും ചേര നി­ന്റെ അ­മ്മ­യെ­ത്ത­ന്നെ­യാ നോ­ക്കു­ന്ന­തു്. ”

“അതേ അച്ഛാ, സത്യം. ചി­ല­പ്പോൾ അ­മ്മേ­ടെ ഫ്ര­ണ്ടാ­വും.”

സു­മം­ഗ­ല ദേ­ഷ്യ­പ്പെ­ട്ടു: “അതെ, ഫ്ര­ണ്ടാ­ണു്. അതിനെ വി­ട്ടേ­ക്ക്, നി­ങ്ങ­ക്കു് പാപം കി­ട്ടും. അ­തി­ന്റെ കു­ട്ട്യോ­ള് മാ­ടീ­ല്[10] കാ­ത്തു് നി­ക്കു­ന്നു­ണ്ടാ­കും.”

അ­ച്ഛ­നും മകനും അ­ല­റി­ച്ചി­രി­ച്ചു.

“മാ­ടി­യോ? അ­തെ­ന്തു് സാധനം? മാടി. ഹ! ഹ!”

സു­മം­ഗ­ല ത­ല­കു­നി­ച്ചു. ഓർ­ക്കാ­പ്പു­റ­ത്തു് പ­റ­ഞ്ഞു­പോ­യ­താ­ണു്. ജ­ഗ­ദീ­ശൻ കൃ­ത്രി­മ­മാ­യ ഗൗ­ര­വ­ത്തോ­ടെ ചോ­ദി­ച്ചു:

“എടീ, സുമേ, ഇ­തി­നു് കു­ട്ടി­ക­ളു­ണ്ടോ?”

സു­മം­ഗ­ല മി­ണ്ടി­യി­ല്ല. നാ­ല­ഞ്ചു ദിവസം മു­മ്പു് ഊ­ഞ്ഞാ­ലി­ലി­രി­ക്കു­മ്പോൾ ര­ണ്ടു് കു­ഞ്ഞു­ങ്ങ­ളു­മാ­യി വ­ന്നു് ചേര കു­റ­ച്ചു­നേ­രം ത­ല­യു­യർ­ത്തി നി­ന്ന­തു് അ­വൾ­ക്കു് ഓർ­മ്മ­വ­ന്നു. തന്നെ കാ­ണി­ക്കാൻ മ­ക്ക­ളെ കൂ­ട്ടി­വ­ന്ന­താ­ണു് എന്നു തോ­ന്നി­യി­രു­ന്നു. പക്ഷേ, ആ സംഭവം ആ­രോ­ടും പ­റ­ഞ്ഞി­ല്ല. പ­റ­ഞ്ഞാൽ പ­രി­ഹ­സി­ച്ചു് ഒ­രു­വി­ധ­മാ­ക്കും. ജ­ഗ­ദീ­ശൻ ചോ­ദ്യം ആ­വർ­ത്തി­ച്ച­പ്പോൾ പ­ല്ലു് ഞെ­രി­ച്ചു് ദേ­ഷ്യ­പ്പെ­ട്ടു.

“ഉ­ണ്ടാ­വും. ഉ­ണ്ടാ­വാ­തി­രി­ക്ക്വോ? എ­ല്ലാ­രി­ക്കും മ­ക്ക­ളി­ല്ലേ? ചേ­ര­ക്കെ­ന്താ മ­ക്ക­ളു­ണ്ടാ­യി­ക്കൂ­ടേ?”

തേ­മ്പി­വ­ന്ന ചി­രി­യ­മർ­ത്തി­പ്പി­ടി­ച്ചു് ജ­ഗ­ദീ­ശൻ സു­മം­ഗ­ല­യെ ഉ­റ്റു­നോ­ക്കി. ചേരയെ തൂ­ക്കി­യെ­ടു­ത്തു് എ­ഴു­ന്നേ­റ്റു. പ­റ­മ്പി­ലേ­ക്കു് വി­ടാ­നെ­ന്നാ­ണു് സു­മം­ഗ­ല ക­രു­തി­യ­തു്. പെ­ട്ടെ­ന്നു് കി­ണ­റ്റി­ന്റെ സി­മ­ന്റ് പ­ടി­യിൽ പാ­മ്പി­നെ ആ­ഞ്ഞ­ടി­ച്ചു. അ­തി­ന്റെ തല ത­കർ­ന്നു് ചിതറി. സു­മം­ഗ­ല തലയിൽ കൈ­വെ­ച്ചു് നി­ല­വി­ളി­ച്ചു.

“അയ്യോ.”

ആ കാഴ്ച വീ­ണ്ടും കാ­ണാ­നാ­വാ­തെ അവൾ വീ­ടി­നു പി­ന്നി­ലേ­ക്കു് ഓടി. ആ പ­ര­ക്കം­പാ­ച്ചിൽ ക­ണ്ടു് അ­ച്ഛ­നും മകനും ചി­രി­യ­ട­ക്കാ­നാ­യി­ല്ല.

ഊ­ഞ്ഞാ­ലി­ലി­രു­ന്നു് സു­മം­ഗ­ല കി­ത­ച്ചു. കു­റ­ച്ചു നേ­ര­മെ­ടു­ത്തു സമനില കി­ട്ടാൻ. അവൾ പ­തു­ക്കെ മൂളാൻ തു­ട­ങ്ങി. വി­വാ­ഹ­ത്തി­നു ശേഷം സ്വയം ക­ണ്ടു­പി­ടി­ച്ച സൂ­ത്ര­മാ­ണു്. ടെൻ­ഷ­നു­ണ്ടാ­വു­മ്പോൾ ഏ­തെ­ങ്കി­ലും പാ­ട്ടു് മൂ­ളി­യാൽ­മ­തി. ക­ണ്ണ­ട­ച്ചു്, എ­ല്ലാം മ­റ­ന്നു് അവൾ പ­തു­ക്കെ പാ­ടി­ത്തു­ട­ങ്ങി:

“ബ­യി­ലോ­ട്ടു് പോലാ,ണേ

ബൗ­തീ­റ്റു് ബീ­ണ്വോ­കും… ”

പാ­ട്ടി­നു­ള്ളിൽ­നി­ന്നും പ­തു­ക്കെ അ­മ്മ­മ്മ പു­റ­ത്തേ­ക്കു് വന്നു. കു­ട്ടി­ക്കാ­ല­ത്തു് അ­മ്മ­മ്മ­യു­ടെ പി­ന്നാ­ലെ ന­ട­ന്ന­തി­ന്റെ ഓർ­മ്മ­കൾ, പു­ഴ­യിൽ അ­മ്മ­മ്മ­ക്കൊ­പ്പം നീ­ന്തി­ത്തു­ടി­ച്ച­തി­ന്റെ ഓർ­മ്മ­കൾ, പാ­മ്പിൻ­കാ­വിൽ സ­ന്ധ്യ­ക്കു് വി­ള­ക്കു് വെ­ച്ച­തി­ന്റെ ഓർ­മ്മ­കൾ സു­മം­ഗ­ല­യു­ടെ ഉ­ള്ളിൽ നി­റ­ഞ്ഞു. അ­ന്നു് ത­റ­വാ­ട്ടിൽ നിറയെ പൂ­ച്ച­ക­ളും നാ­യ്ക്ക­ളും കോ­ഴി­ക­ളും പ­ശു­ക്ക­ളും ഉ­ണ്ടാ­യി­രു­ന്നു. നു­കം­വെ­ക്കു­ന്ന നാലു് വലിയ പോ­ത്തു­കൾ കരക്ക[11] യി­ലു­ണ്ടാ­യി­രു­ന്നു. എ­ല്ലാ­വ­രേ­യും അ­മ്മ­മ്മ പേർ ചൊ­ല്ലി­വി­ളി­ച്ചി­രു­ന്നു. കൂ­ട്ട­ത്തി­ലാ­രെ­ങ്കി­ലും ച­ത്തു­പോ­യാൽ പ­ടി­ഞ്ഞാ­റ്റ­യി­ലി­രു­ന്നു് അ­മ്മ­മ്മ പൊ­ട്ടി­ക്ക­ര­യും. അന്നേ ദിവസം ആ­ഹാ­ര­മെ­ടു­ക്കാ­തെ പ­ട്ടി­ണി­കി­ട­ക്കും.

കു­റി­പ്പു­കൾ

[1] പി­ന്നി­ലേ­ക്കു്.

[2] പോ​​കരുത്​ പ്രിയ​പ്പെട്ടവളേ.

[3] വ­ഴു­തി­യി­ട്ടു്.

[4] വീ­ണു­പോ­കും.

[5] വി­രൽ­ത­ട­ഞ്ഞു്.

[6] വഴി.

[7] കു­ഴ­ഞ്ഞു് പോകും.

[8] നേരെ, മു­ന്നി­ലേ­ക്കു്.

[9] നി­വർ­ന്നു ന­ട­ക്കു പ്രി­യ­പ്പെ­ട്ട­വ­ളേ.

[10] മാ­ള­ത്തിൽ.

[11] തൊ­ഴു­ത്തു്.

കോ­ളേ­ജിൽ പോ­ക്കു­തു­ട­ങ്ങി­യ കാ­ല­ത്താ­ണു് സു­മം­ഗ­ല ഒരു സംഭവം ക­ണ്ടു­പി­ടി­ച്ച­തു്. രാ­ത്രി എ­ല്ലാ­വ­രും കി­ട­ന്നു­ക­ഴി­ഞ്ഞാൽ ഒരു കോരിക നിറയെ ചോ­റു­മാ­യി അ­മ്മ­മ്മ അ­ടു­ക്ക­ള­യു­ടെ പി­ന്നി­ലേ­ക്കി­റ­ങ്ങും. അവിടെ വാ­ഴ­ക്കൂ­ട്ട­ത്തിൽ ഒരാൾ വ­ന്നു് അ­മ്മ­മ്മ­യെ കാ­ത്തു നിൽ­പു­ണ്ടാ­കും. ഒരു കു­റു­ക്കൻ. മ­ങ്ങ­ണ­ത്തിൽ വി­ള­മ്പി­ക്ക­ഴി­ഞ്ഞാൽ വേറെ ആരും ഇ­ല്ലെ­ന്നു് ഉ­റ­പ്പു­വ­രു­ത്തി­യ ശേഷം കു­റു­ക്കൻ വ­ന്നു് ചോറു് തി­ന്നും. അ­തി­നോ­ടു് എ­ന്തെ­ങ്കി­ലും മി­ണ്ടി­യും പ­റ­ഞ്ഞും അ­മ്മ­മ്മ തി­ണ്ണ­മേൽ ഇ­രി­ക്കും.

ഒരു ദിവസം സു­മം­ഗ­ല പു­ഴ­യിൽ ക­ഴു­ത്തോ­ളം മു­ങ്ങി നി­ന്നു് പ­റ­ഞ്ഞു.

“ഞാൻ കണ്ടു, അ­മ്മ­മ്മ കു­റു­ക്ക­നു് ചോറു് കൊ­ടു­ക്കു­ന്ന­തു്. അ­തെ­ന്താ എ­ന്നോ­ടു് പ­റ­യാ­തി­രു­ന്ന­തു്?”

“അതു് നീ കണ്ടാ?”

അവൾ ത­ല­കു­ലു­ക്കി.

അ­മ്മ­മ്മ പു­ഞ്ചി­രി­ച്ചു.

“ആ­ള്വോൾ­ക്ക് മ­ന­സ്സി­ലാ­വാ­ത്ത കാ­ര്യ­ങ്ങ­ള്ണ്ടാ­കും. അ­തൊ­ക്കെ പ­റ­യാ­ണ്ടി­രി­ക്ക്ന്ന­താ ന­ല്ല­തു് മോളേ.”

വി­വാ­ഹം ക­ഴി­ഞ്ഞ് ഒരു വർ­ഷ­മാ­യ­പ്പോ­ഴാ­ണു് ജ­ഗ­ദീ­ശൻ ഈ വീടും സ്ഥ­ല­വും വാ­ങ്ങി­ച്ച­തു്. ഇ­ത്തി­രി പ­ഴ­ക്ക­മു­ള്ള­തെ­ങ്കി­ലും അ­ട­ച്ചു­റ­പ്പു­ള്ള കോൺ­ക്രീ­റ്റ് കെ­ട്ടി­ടം. പെ­യി­ന്റ­ടി­ച്ച­പ്പോൾ പു­ത്ത­നാ­യി. കാ­സ്റ്റ്അ­യേ­ണി­ന്റെ പുതിയ ഗേ­റ്റ് വെ­ച്ച­തോ­ടെ വീ­ടി­ന്റെ കാ­ഴ്ച­ത­ന്നെ മാറി. വീ­ടി­നു് ചു­റ്റു­മു­ണ്ടാ­യി­രു­ന്ന കാ­ട്ടു­ചെ­ടി­ക­ളെ­യും ജ­ന്തു­ക്ക­ളെ­യു­മൊ­ക്കെ ഇ­ല്ലാ­താ­ക്കി­യ ശേഷം ജ­ഗ­ദീ­ശൻ വീ­ടി­ന്റെ ജ­ന­ലു­ക­ളി­ലും പു­റ­ത്തേ­ക്കു­ള്ള വാ­തി­ലു­ക­ളി­ലും രാ­പ്പ­ക­ലി­ല്ലാ­തെ യ­ഥേ­ഷ്ടം ക­യ­റി­വ­ന്നി­രു­ന്ന ത­ത്ത­മ്മു­ള്ളു­ക­ളും ചീ­വീ­ടു­ക­ളും കൊ­തു­കു­ക­ളും ശ­ല­ഭ­ങ്ങ­ളും മ­റ്റു് പ്രാ­ണി­ക­ളു­മെ­ല്ലാം പു­റ­ത്താ­യി. വീ­ടി­ന­ക­ത്തു് പ­ല്ലി­ക­ളും വ­ള­രാ­താ­യി. ഒരു ദിവസം നി­ല­ത്തു് മ­ലർ­ന്നു­കി­ട­ന്ന, മെ­ലി­ഞ്ഞു­ണ­ങ്ങി­യ പ­ല്ലി­യെ തൂ­ക്കി­പ്പി­ടി­ച്ചു് അ­ടു­ക്ക­ള­യി­ലേ­ക്കു് ക­യ­റി­വ­ന്നു് ജ­ഗ­ദീ­ശൻ പൊ­ട്ടി­ച്ചി­രി­ച്ചു.

“ക­ണ്ടോ­ടീ, പ­ട്ടി­ണി കി­ട­ന്നു് ച­ത്ത­താ.”

images/ambika-sumangala-03.png

പക്ഷേ, ഉ­റു­മ്പു­ക­ളും ചി­ത­ലു­ക­ളും കീ­ഴ­ട­ങ്ങി­യി­ല്ല. അവ ഇ­ട­യ്ക്കി­ടെ ഓരോ മൂ­ല­ക­ളിൽ ത­ല­പൊ­ക്കി­ക്കൊ­ണ്ടി­രു­ന്നു. മ­ണ്ണെ­ണ്ണ സ്പ്രേ ചെ­യ്യു­ന്ന­തി­നി­ട­യിൽ ഒരു ദിവസം അയാൾ പ­റ­ഞ്ഞു:

“സുമേ, ഇ­തി­നൊ­രു ശാ­ശ്വ­ത പ­രി­ഹാ­രം ഉ­ണ്ടു്. ചു­വ­രു­ക­ളിൽ മ­രു­ന്നു് ഇ­ഞ്ചെ­ക്ട് ചെ­യ്യു­ന്ന പ­രി­പാ­ടി നോ­ക്കി­യാ­ലോ?”

സു­മം­ഗ­ല ചിരി ഭാ­വി­ച്ചു.

“മ­ര്ന്ന­ല്ല. വിഷം എന്നു പറയൂ. അ­തൊ­ന്നും ന­മു­ക്ക് വേണ്ട. ജീ­വി­ക­ളെ ബാ­ധി­ക്കു­ന്ന വിഷം ന­മ്മ­ളേ­യും ബാ­ധി­ക്കി­ല്ലേ?”

“നീ­യി­ങ്ങ­നെ മ­ണ്ട­ത്ത­രം എ­ഴു­ന്ന­ള്ളി­ക്കാ­തെ­ടീ. ഇ­തൊ­ക്കെ എല്ലാ വീ­ട്ടി­ലും ചെ­യ്യു­ന്നു­ണ്ടു്. ”

“എ­ന്നാ­ലും ന­മു­ക്ക് വേണ്ട.”

ഒ­രാ­ഴ്ച ക­ഴി­ഞ്ഞ­പ്പോൾ സി­റ്റി­യിൽ­നി­ന്നും മ­രു­ന്നു് ക­മ്പ­നി­ക്കാർ വ­ന്നു് ത­റ­യോ­ടു് ചേ­രു­ന്ന ഭാ­ഗ­ത്തു­ള്ള ചു­വ­രിൽ ഓരോ അടി ദൂ­ര­ത്തി­ലും തു­ള­ക­ളു­ണ്ടാ­ക്കി വിഷം പമ്പ് ചെ­യ്തു് ക­യ­റ്റി. ര­ണ്ടു് ദിവസം വീടു് പൂ­ട്ടി മാ­റി­ത്താ­മ­സി­ക്കേ­ണ്ടി­വ­ന്നു. മൂ­ന്നാം ദിവസം തു­റ­ക്കു­മ്പോ­ഴും മു­റി­ക­ളിൽ രൂ­ക്ഷ­ഗ­ന്ധം ഉ­ണ്ടാ­യി­രു­ന്നു. പക്ഷേ, പി­ന്നീ­ടൊ­രി­ക്ക­ലും ഉ­റു­മ്പോ ചിതലോ വീ­ട്ടി­ലേ­ക്കു് എ­ത്തി­നോ­ക്കി­യി­ട്ടി­ല്ല.

ജ­ഗ­ദീ­ശൻ മ­ണ്ണിൽ കു­ഴി­യെ­ടു­ത്തു് ചേരയെ മൂടി. അ­ന്നു് രാ­ത്രി ഭർ­ത്താ­വും മകനും ഭ­ക്ഷ­ണം ക­ഴി­ക്കു­മ്പോൾ സു­മം­ഗ­ല അ­ടു­ക്ക­ള­യിൽ­ത­ന്നെ ഇ­രു­ന്നു.

“നീ­യെ­ന്താ­ടീ ക­ഴി­ക്കാൻ വ­രാ­ത്തേ?”

“വയറു് വേദന, ഞാൻ പി­ന്നെ ക­ഴി­ച്ചോ­ളാം.”

ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു­പോ­യി. എ­ന്നും ഊ­ഞ്ഞാ­ലി­ലി­രി­ക്കു­മ്പോൾ സു­മം­ഗ­ല വെ­റു­തെ ചെ­ടി­കൾ­ക്കി­ട­യി­ലൂ­ടെ ക­ണ്ണോ­ടി­ക്കും. ചേ­ര­ക്കു­ഞ്ഞു­ങ്ങ­ളെ കാ­ണു­ന്നു­ണ്ടോ?

images/ambika-sumangala-04.png

സൂരജ് ക്സാ­സ്മേ­റ്റ്സി­നൊ­പ്പം ചെ­ന്നൈ­യിൽ ടൂർ പോയി വ­ന്ന­തി­നു പി­ന്നാ­ലെ ആ­രോ­ഗ്യ­പ്ര­വർ­ത്ത­കർ വീ­ട്ടി­ലെ­ത്തി ക്വാ­റ­ന്റീ­നിൽ ക­ഴി­യ­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു. കേ­ര­ള­ത്തിൽ ആ­ദ്യ­ത്തെ കോ­വി­ഡ് കേസ് റി­പ്പോർ­ട്ട് ചെ­യ്യ­പ്പെ­ട്ട­തി­ന്റെ മൂ­ന്നാം ദി­വ­സ­മാ­യി­രു­ന്നു. പ­തി­നാ­ല് ദി­വ­സ­ത്തെ ഏ­കാ­ന്ത­വാ­സം പ­തി­നാ­ല് കൊ­ല്ല­ത്തെ വ­ന­വാ­സം­പോ­ലെ സൂ­ര­ജി­ന് നീണ്ട കാ­ല­മാ­യി­രു­ന്നു.

ജ­ഗ­ദീ­ശൻ വീ­ടി­ന്റെ വാ­തിൽ­ക്കൽ ഒരു ബ­ക്ക­റ്റ് വെ­ള്ള­വും സാ­നി­റ്റൈ­സ­റും വെ­ച്ചു. മാ­സ്കും കൈ­യു­റ­ക­ളും ധ­രി­ച്ചു­മാ­ത്രം പു­റ­ത്തി­റ­ങ്ങി. രാ­ത്രി കി­ട­ക്കാൻ നേരം അയാൾ ഒ­ന്നു് തു­മ്മി. തു­മ്മൽ ആ­വർ­ത്തി­ച്ച­പ്പോൾ സു­മം­ഗ­ല ഭ­യ­പ്പെ­ട്ടു.

“ദേ, രാ­വി­ലെ പോയി ടെ­സ്റ്റ് ചെ­യ്യ­ണം, എ­നി­ക്ക് പേ­ടി­യാ­കു­ന്നു.”

ജ­ഗ­ദീ­ശൻ ആ­ശ­ങ്ക­ക­ളി­ല്ലാ­തെ പ­റ­ഞ്ഞു: “ഇതു് കോ­വി­ഡൊ­ന്നു­മ­ല്ല. ഇ­ന്ന­ലെ മഴ ന­ന­ഞ്ഞ­തി­ന്റെ­യാ. നി­ന­ക്ക­റി­യി­ല്ലേ, മഴ ന­ന­ഞ്ഞാൽ എ­നി­ക്ക് തു­മ്മ­ലും ജ­ല­ദോ­ഷ­വും വ­രു­മെ­ന്നു്?”

“എ­ന്നാ­ലും ശ്ര­ദ്ധി­ക്ക­ണം. ടെ­സ്റ്റ് ചെ­യ്യു­ന്ന­താ ബു­ദ്ധി.”

“രണ്ടു ദി­വ­സം­കൂ­ടി നോ­ക്കാം.”

മൂ­ന്നാം ദി­വ­സ­മാ­യ­പ്പോ­ഴേ­ക്കും തു­മ്മൽ നി­ന്നു. പക്ഷേ, അ­ന്നു് വൈ­കു­ന്നേ­ര­മാ­യ­പ്പോൾ പനി തു­ട­ങ്ങി. പനി ക­ടു­ത്ത­പ്പോൾ താൻ വൈ­റ­സി­ന്റെ പി­ടി­യിൽ പെ­ട്ടു­വെ­ന്നു് ജ­ഗ­ദീ­ശൻ ഉ­റ­പ്പി­ച്ചു. രാ­വി­ലെ ഹോ­സ്പി­റ്റ­ലിൽ ചെ­ന്നു് കീ­ഴ­ട­ങ്ങാം.

കാ­ല­ത്തു് എ­ഴു­ന്നേ­റ്റ­പ്പോൾ പനി മാ­റി­യി­രു­ന്നു. ബ്രേ­ക്ഫാ­സ്റ്റി­ന് മു­ന്നി­ലി­രു­ന്നു് ഉ­ന്മേ­ഷ­ത്തോ­ടെ അയാൾ പ­റ­ഞ്ഞു:

“തൽ­ക്കാ­ലം കോ­വി­ഡ് കീ­ഴ­ട­ങ്ങി.”

സു­മം­ഗ­ല ചോ­ദി­ച്ചു: “ജ­ന­ലി­നു് നെ­റ്റ­ടി­ക്കു­ന്ന­തു­പോ­ലെ വൈറസ് ക­യ­റാ­തി­രി­ക്കാൻ എ­ന്തെ­ങ്കി­ലും ന­മു­ക്ക് ചെ­യ്താ­ലോ?”

അതിൽ ത­നി­ക്കു നേരെ ഒ­ളി­പ്പി­ച്ചു­വെ­ച്ച പ­രി­ഹാ­സ­മു­ള്ള് ഉ­ണ്ടെ­ന്നു് ജ­ഗ­ദീ­ശ­നു് തോ­ന്നി. അ­യാ­ളു­ടെ കീ­ഴ്ച്ചു­ണ്ടിൽ ചിരി വി­റ­ച്ചു.

“ന­മു­ക്ക് നോ­ക്കാം. എ­ന്തി­നാ പ­രി­ഹാ­ര­മി­ല്ലാ­ത്ത­തു്. ”

ഒ­രാ­ഴ്ച ക­ഴി­ഞ്ഞ­പ്പോൾ ‘ഡബിൾ ബെൽ’ വഴി ഒരു വലിയ കാർ­ഡ്ബോ­ഡ് പെ­ട്ടി വീ­ട്ടി­ലെ­ത്തി. ജ­ഗ­ദീ­ശൻ പ­റ­ഞ്ഞു:

“നീ ക­ണ്ടോ­ടി ഇനി ഒരു വൈ­റ­സും ന­മ്മു­ടെ വീ­ട്ടിൽ ക­യ­റി­ല്ല.”

അവൾ അ­ത്ഭു­ത­പ്പെ­ട്ടു.

“എന്താ പെ­ട്ടി­ക്കു­ള്ളിൽ?”

“ഒരു റോ­ബോ­ട്ട്. കോ­വി­ഡ് വൈ­റ­സി­നെ തു­ര­ത്തു­ന്ന യ­ന്ത്രം.”

വൈ­കു­ന്നേ­രം അ­ച്ഛ­നും മകനും കൂടി പെ­ട്ടി പൊ­ളി­ച്ചു. മ­നു­ഷ്യ­രൂ­പ­മാ­യി­രി­ക്കു­മെ­ന്നാ­ണ് സു­മം­ഗ­ല ക­രു­തി­യ­തു്. മൂ­ന്നു് ത­ട്ടു­ള്ള, നാ­ലു­ച­ക്ര­ങ്ങ­ളു­ള്ള ടീ­പ്പോ­യി പോ­ല­ത്തെ ഒരു സംഭവം. ജ­ഗ­ദീ­ശൻ വി­വ­രി­ച്ചു: “റി­മോ­ട്ടിൽ വിരൽ അ­മർ­ത്തി­യാൽ ഇതു് ഏതു് ദി­ശ­യി­ലേ­ക്കും സ­ഞ്ച­രി­ക്കും. അ­പ്പോൾ നീ­ല­വെ­ളി­ച്ചം മു­റി­ക­ളി­ലെ­ല്ലാം പ­ര­ക്കും. വൈ­റ­സു­ക­ളും ബാ­ക്ടീ­രി­യ­ക­ളും ഫം­ഗ­സു­ക­ളു­മെ­ല്ലാം ന­ശി­ക്കു­ന്ന അൾ­ട്രാ­വ­യ­ല­റ്റു് ര­ശ്മി­ക­ളാ­ണ്. റൂ­ട്ട് ഫീഡ് ചെ­യ്താൽ ദി­വ­സ­വും ര­ണ്ടു് നേരം റോ­ബോ­ട്ട് ശു­ദ്ധി­ക­ല­ശം ചെ­യ്തോ­ളും. നമ്മൾ പി­ന്നാ­ലെ ന­ട­ന്നു് ബു­ദ്ധി­മു­ട്ട­ണ്ട. ര­ണ്ടു് ദി­വ­സ­ത്തി­ലൊ­രി­ക്കൽ ചാർജ് ചെ­യ്താൽ മതി.”

സൂരജ് റി­മോ­ട്ടിൽ തൊ­ട്ട­പ്പോൾ റോ­ബോ­ട്ട് ഡ്രോ­യി­ങ് റൂ­മിൽ­നി­ന്നു് നീല വെ­ളി­ച്ച­ത്തോ­ടെ പൂ­ജാ­മു­റി­യി­ലേ­ക്കു് കയറി. ഒ­ട്ടു് വ­ട്ടം­ക­റ­ങ്ങി ഡൈ­നി­ങ്ങി­ലേ­ക്കു് നീ­ങ്ങു­മ്പോൾ ഉ­ത്ക­ണ്ഠ­യോ­ടെ സു­മം­ഗ­ല ചോ­ദി­ച്ചു:

“മ­നു­ഷ്യ­നു് ആ­വ­ശ്യ­മു­ള്ള സൂ­ക്ഷ്മ­ജീ­വി­ക­ളും ച­ത്തു­പോ­കി­ല്ലേ?”

ജ­ഗ­ദീ­ശൻ സു­മം­ഗ­ല­യെ രൂ­ക്ഷ­മാ­യി നോ­ക്കി.

“മി­ണ്ടാ­തി­രി­ക്കു്. ശല്യം.”

അ­ടു­ക്ക­ള­യി­ലൂ­ടെ ക­റ­ങ്ങി­വ­ന്നു് കി­ട­പ്പു­മു­റി­യി­ലെ­ത്തി­യ­പ്പോൾ അവൾ വീ­ണ്ടും ചോ­ദി­ച്ചു:

“സൂരജേ, ന­മ്മു­ടെ ശ­രീ­ര­ത്തി­ലും ഉ­പ­കാ­രി­ക­ളാ­യ കോ­ടി­ക്ക­ണ­ക്കി­നു് ബാ­ക്ടീ­രി­യ­ക­ളും വൈ­റ­സു­ക­ളു­മൊ­ക്കെ­യി­ല്ലേ. ഈ നീ­ല­വെ­ളി­ച്ച­ത്തിൽ അ­തൊ­ക്കെ ഇ­ല്ലാ­താ­കി­ല്ലേ?”

സൂരജ് പ­ട­ക്കം പൊ­ട്ടു­ന്ന­തു­പോ­ലെ ശ­ബ്ദി­ച്ചു:

“അമ്മ അ­ടു­ക്ക­ള­യിൽ­പ്പോ. ഇനി ഒ­ര­ക്ഷ­രം മി­ണ്ട­രു­തു്. ”

സു­മം­ഗ­ല പ­തു­ക്കെ അ­ടു­ക്ക­ള­യി­ലേ­ക്കു് ന­ട­ന്നു. സി­ങ്കിൽ ഒരു കൂ­മ്പാ­രം എ­ച്ചിൽ­പാ­ത്ര­ങ്ങ­ളു­ണ്ടു്. എ­ച്ചിൽ­പാ­ത്ര­ങ്ങൾ ക­ഴു­കു­ന്ന ഒരു യ­ന്ത്ര­മ­നു­ഷ്യ­നെ കി­ട്ടി­യി­രു­ന്നെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നു. മ­ടു­പ്പോ­ടെ അവൾ എ­ച്ചിൽ­പാ­ത്ര­ങ്ങ­ളു­ടെ നേർ­ക്കു് കൈ­നീ­ട്ടി.

റോ­ബോ­ട്ടി­നെ എവിടെ താ­മ­സി­പ്പി­ക്കും? അ­ച്ഛ­നും മകനും ആ­ലോ­ചി­ച്ചു. ത­ട്ടാ­നും മു­ട്ടാ­നും പാ­ടി­ല്ല. ഏ­റ്റ­വും സു­ര­ക്ഷി­തം പൂ­ജാ­മു­റി തന്നെ. ജ­ഗ­ദീ­ശ­ന്റെ അ­ഭി­പ്രാ­യ­ത്തി­നു് സൂരജ് ത­ല­കു­ലു­ക്കി.

ലോ­ക്ഡൗ­ണിൽ ഇ­ള­വു­കൾ പ്ര­ഖ്യാ­പി­ച്ചു തു­ട­ങ്ങി­യ­തോ­ടെ ജ­ന­ജീ­വി­തം സാ­ധാ­ര­ണ­നി­ല­യി­ലേ­ക്കു് തി­രി­ച്ചു­വ­ന്നു. കടകൾ തു­റ­ന്നു. റോഡിൽ വാ­ഹ­ന­ങ്ങൾ നി­റ­ഞ്ഞു. വി­ദേ­ശ­ത്തു­നി­ന്നു­ള്ള ആ­ദ്യ­വി­മാ­നം നെ­ടു­മ്പാ­ശ്ശേ­രി­യിൽ ഇ­റ­ങ്ങി­യ ദിവസം ഉ­ച്ച­യാ­യ­പ്പോൾ ജ­ഗ­ദീ­ശൻ വയർ പൊ­ത്തി­പ്പി­ടി­ച്ചു് വീ­ട്ടി­ലേ­ക്കു് ക­യ­റി­വ­ന്നു. സു­മം­ഗ­ല വാതിൽ തു­റ­ക്കു­മ്പോൾ വേ­ദ­ന­കൊ­ണ്ടു് പു­ള­യു­ക­യാ­ണു് അയാൾ.

“അയ്യോ, എ­ന്തു­പ­റ്റി?”

സു­മം­ഗ­ല കൈ­പി­ടി­ച്ചു് സോ­ഫാ­സെ­റ്റി­യി­ലി­രു­ത്തി­യ ശേഷം സൂ­ര­ജി­നെ മൊ­ബൈ­ലിൽ വി­ളി­ച്ചു. പ­ത്തു് മി­നി­റ്റി­നു­ള്ളിൽ സു­മം­ഗ­ല­യും സൂ­ര­ജും താ­ങ്ങി­പ്പി­ടി­ച്ചു് കാ­റി­നു­ള്ളി­ലി­രു­ത്തി. സി­റ്റി സൂ­പ്പർ സ്പെ­ഷാ­ലി­റ്റി ഹോ­സ്പി­റ്റ­ലി­ലേ­ക്കു് നാൽ­പ­ത്തി­യ­ഞ്ചു് മി­നി­റ്റു് ദൂ­ര­മു­ണ്ടു്.

കാ­ഷ്വാ­ലി­റ്റി­യി­ലെ ഡോ­ക്ടർ പ­രി­ശോ­ധ­ന ക­ഴി­ഞ്ഞ് പു­റ­ത്തേ­ക്കി­റ­ങ്ങി­വ­ന്നു.

“അ­പ­ന്റി­സൈ­റ്റി­സ് ആണ്. ഉടനെ ഒരു സർജറി വേണം.”

ഭയം നി­റ­ഞ്ഞ ക­ണ്ണു­ക­ളോ­ടെ സു­മം­ഗ­ല ആ­രാ­ഞ്ഞു:

“പേ­ടി­ക്കാ­നു­ണ്ടോ ഡോ­ക്ടർ?”

“ഓ, പ്ര­ശ്ന­മൊ­ന്നു­മി­ല്ല. ചെ­റു­കു­ട­ലും വൻ­കു­ട­ലും ചേ­രു­ന്ന ഭാ­ഗ­ത്തു് ഒരു ചെ­റു­വി­രൽ­പോ­ലെ കി­ട­ക്കു­ന്ന സാ­ധ­ന­മാ­ണു്. പ­ഴു­ത്താൽ മു­റി­ച്ചു­ക­ള­യ­ല­ല്ലാ­തെ വേറെ മാർ­ഗ­മി­ല്ല. മ­നു­ഷ്യ­നു് ഉ­പ­കാ­ര­മി­ല്ലാ­ത്ത ഒരു വ­സ്തു­വാ­ണ­തു്. ”

സർജറി ക­ഴി­ഞ്ഞു് അ­ഞ്ചാം ദിവസം ഡി­സ്ചാർ­ജ് ചെ­യ്തു് വീ­ട്ടി­ലെ­ത്തു­മ്പോൾ നേരം പാ­തി­രാ­ത്രി ക­ഴി­ഞ്ഞി­രു­ന്നു. വീ­ണ്ടും ലോ­ക്ഡൗൺ പ്ര­ഖ്യാ­പി­ച്ച­തോ­ടെ വ­ഴി­ക­ളെ­ല്ലാം ബ്ലോ­ക്കാ­യി­രു­ന്നു. ഏ­തൊ­ക്കെ­യോ ഊ­ടു­വ­ഴി­ക­ളി­ലൂ­ടെ ചു­റ്റി­ച്ചു­റ്റി­യാ­ണു് വീടു് ക­ണ്ടു­പി­ടി­ച്ച­തു്.

സൂരജ് ബാഗ് തു­റ­ന്നു് വീ­ടി­ന്റെ താ­ക്കോൽ ത­പ്പു­ന്ന നേ­ര­ത്തു് ജ­ഗ­ദീ­ശൻ ജനൽ ചി­ല്ലി­ലൂ­ടെ വെ­റു­തെ ഡ്രോ­യി­ങ് റൂ­മി­ലേ­ക്കു് നോ­ക്കി. അയാൾ ഞെ­ട്ടി­ത്ത­രി­ച്ചു.

സോ­ഫാ­സെ­റ്റു­കൾ­ക്കു് ന­ടു­വിൽ ഒരു മ­നു­ഷ്യൻ ചമ്രം പ­ടി­ഞ്ഞി­രി­ക്കു­ന്നു!

സൂ­ര­ജും സു­മം­ഗ­ല­യും എ­ത്തി­നോ­ക്കി. അതേ, ആ­രോ­ധ്യാ­നി­ച്ചി­രി­ക്കു­ന്ന­തു­പോ­ലെ. സൂരജ് മൊബൈൽ ടോർ­ച്ച് വെ­ളി­ച്ച­ത്തിൽ നോ­ക്കി­യി­ട്ടു് പ­റ­ഞ്ഞു:

“അച്ഛാ, അതു് മ­നു­ഷ്യ­നൊ­ന്നു­മ­ല്ല, വേറെ എന്തോ ആണു്. ”

വാതിൽ തു­റ­ന്നു് ലൈ­റ്റി­ട്ട­പ്പോൾ അ­വർ­ക്കു് സ്വ­ന്തം ക­ണ്ണു­ക­ളെ വി­ശ്വ­സി­ക്കാ­നാ­യി­ല്ല.

images/ambika-sumangala-05.png

വ­ലി­യൊ­രു മൺ­പു­റ്റു്.

ഭൂ­മി­ക്ക­ടി­യിൽ­നി­ന്നു് പൊ­ങ്ങി­വ­ന്നി­രി­ക്കു­ക­യാ­ണു്. ര­ണ്ടി­ഞ്ചു് ക­ന­ത്തി­ലു­ള്ള ഗ്രാ­നൈ­റ്റ് ത­റ­യു­ടെ ഏതോ പ­ഴു­തി­ലൂ­ടെ ചി­ത­ലു­കൾ ക­യ­റി­വ­ന്നു് കൊ­ട്ടാ­രം കെ­ട്ടി­യി­രി­ക്കു­ക­യാ­ണു്.

ജ­ഗ­ദീ­ശ­നു് ശരീരം കോ­ച്ചി­വി­റ­ച്ചു. സെ­റ്റി­യിൽ അയാൾ ത­ളർ­ന്നി­രു­ന്നു. നാവു് തൊ­ണ്ട­യി­ലേ­ക്കു് ഇ­റ­ങ്ങി­പ്പോ­കു­ന്ന­തു­പോ­ലെ തോ­ന്നി­യ­പ്പോൾ വെ­ള്ളം വേ­ണ­മെ­ന്നു് ആം­ഗ്യം കാ­ട്ടി. സു­മം­ഗ­ല മിനറൽ വാ­ട്ട­റി­ന്റെ കു­പ്പി ബാ­ഗിൽ­നി­ന്നെ­ടു­ത്തു് നീ­ട്ടി.

സൂരജ് കൈ­ക്കോ­ട്ടും കു­ട്ട­യു­മെ­ടു­ക്കാൻ പ­മ്പു് ഹൗ­സി­ലേ­ക്കു് പോയ നേ­ര­ത്തു് അവൾ എ­ഴു­ന്നേ­റ്റു് പു­റ്റി­ന­രി­കി­ലേ­ക്കു് ചെ­ന്നു് സൂ­ക്ഷി­ച്ചു­നോ­ക്കി. പു­റ്റി­ന്റെ മു­ഖ­ത്തു് ര­ണ്ടു് ക­ണ്ണു­ക­ളു­ടെ തി­ള­ക്ക­മു­ണ്ടെ­ന്നു് അ­വൾ­ക്കു് തോ­ന്നി. ഇ­ട­ക്കി­ടെ തു­റ­ന്ന­ട­യ്ക്കു­ന്ന ക­ണ്ണു­കൾ. ഓ, ത­നി­ക്കു് തോ­ന്നു­ന്ന­താ­യി­രി­ക്കു­മെ­ന്നു് വി­ചാ­രി­ച്ചു് സു­മം­ഗ­ല വെ­ട്ടി­ത്തി­രി­ഞ്ഞു. ഈ തോ­ന്ന­ലെ­ങ്ങാ­നും പ­റ­ഞ്ഞു­പോ­യാൽ അ­ച്ഛ­നും മകനും കൂടി തന്നെ പ­രി­ഹ­സി­ക്കും. അവൾ ചി­ന്താ­വി­ഷ്ട­യാ­യി. ഒ­ന്നും മി­ണ്ടാ­തെ കി­ട­പ്പു­മു­റി­യി­ലേ­ക്കു് ന­ട­ന്നു. ഭ­യ­ങ്ക­ര­മാ­യ ക്ഷീ­ണ­വും ത­ളർ­ച്ച­യും തോ­ന്നി. പൂ­ജാ­മു­റി­യിൽ റോ­ബോ­ട്ട് അ­ന­ക്ക­മ­റ്റു് നിൽ­പു­ണ്ടു്. കി­ട­പ്പു­മു­റി­യു­ടെ വാ­തി­ലും തു­റ­ന്നു­കി­ട­ന്നി­രു­ന്നു. ലൈ­റ്റും ഫാ­നു­മൊ­ന്നും ഇടാൻ മെ­ന­ക്കെ­ടാ­തെ, ചി­റ­ക­റ്റ പ­ക്ഷി­യെ­പ്പോ­ലെ അവൾ കി­ട­ക്ക­യി­ലേ­ക്കു് വീണു. ക­ണ്ണ­ട­ച്ചു കി­ട­ന്ന­പ്പോൾ ഉ­ള്ളി­ന്റെ ഉ­ള്ളിൽ­നി­ന്നു് ഒരു മൂളൽ ചി­റ­കു­കൾ വീ­ശി­ക്കൊ­ണ്ടു് ഈ­ണ­ത്തിൽ പൊ­ങ്ങി വ­രു­ന്ന­തു് അവൾ അ­നു­ഭ­വി­ച്ചു.

“ബ­യ്ലോ­ട്ടു് പോലാ,ണേ

ബൗ­തീ­റ്റു് ബീ­ണ്വോ­കും… ”

ഡോ. അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്
images/ambikasuthan_mangad.jpg

കാ­സർ­കോ­ട് ജി­ല്ല­യി­ലെ ബാര ഗ്രാ­മ­ത്തിൽ ജനനം. ജ­ന്തു­ശാ­സ്ത്ര­ത്തിൽ ബി­രു­ദം. മ­ല­യാ­ള­ത്തിൽ എം. എ, എം. ഫിൽ. ബി­രു­ദ­ങ്ങൾ റാ­ങ്കു­ക­ളോ­ടെ നേടി. ക­ഥ­യി­ലെ കാ­ല­സ­ങ്കൽ­പ്പം എന്ന വി­ഷ­യ­ത്തിൽ ഡോ­ക്ട­റേ­റ്റ്. 1987 മുതൽ കാ­ഞ്ഞ­ങ്ങാ­ട് നെ­ഹ്റു കോ­ളേ­ജി­ലെ അ­ധ്യാ­പ­കൻ. 2019-ൽ വി­ര­മി­ച്ചു.

കാരൂർ, ഇ­ട­ശ്ശേ­രി, ചെ­റു­കാ­ട്, അ­ബു­ദാ­ബി ശക്തി, കോ­വി­ലൻ, മ­ല­യാ­റ്റൂർ പ്രൈ­സ്, കേളി, അയനം തു­ട­ങ്ങി 27 അ­വാർ­ഡു­കൾ നേടി. ‘ക­യ്യൊ­പ്പു് ’ എന്ന സി­നി­മ­യ്ക്കു് തി­ര­ക്ക­ഥ എഴുതി. ‘പൊ­ലി­യ­ന്ദ്രം’ എന്ന ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­നം ചെ­യ്തു. ‘കൊ­മേർ­ഷ്യൽ ബ്രെ­യ്ക്കി’നു് മി­ക­ച്ച ചെ­റു­ക­ഥ­ക­യ്ക്കു­ള്ള കേരള സർ­ക്കാ­രി­ന്റെ ടെ­ലി­വി­ഷൻ അ­വാർ­ഡ് 2002-ൽ ല­ഭി­ച്ചു. കേ­ര­ള­ത്തി­ലെ മി­ക­ച്ച കോ­ളേ­ജ് അ­ധ്യാ­പ­ക­നു­ള്ള അ­വാർ­ഡ് രണ്ടു തവണ ല­ഭി­ച്ചു. നെ­ഹ്റു കോ­ളേ­ജിൽ സാ­ഹി­ത്യ­വേ­ദി തു­ട­ങ്ങി. 33 വർഷം സാ­ഹി­ത്യ­വേ­ദി­യു­ടെ പ്ര­സി­ഡ­ന്റാ­യി­രു­ന്നു. എൻ­ഡോ­സൾ­ഫാൻ ഭ­വ­ന­പ­ദ്ധ­തി­ക്കു് നേ­തൃ­ത്വം നൽകി. രണ്ടു ദ­ശ­ക­ക്കാ­ല­മാ­യി എൻ­ഡോ­സൾ­ഫാൻ വി­രു­ദ്ധ സമര നേ­തൃ­ത്വ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്നു. ‘സാ­ധാ­ര­ണ വേ­ഷ­ങ്ങൾ’ ആദ്യ പു­സ്ത­കം. 23 ചെ­റു­ക­ഥാ സ­മാ­ഹാ­ര­ങ്ങ­ളും രണ്ടു നോ­വ­ലു­ക­ളും, നാലു് നി­രൂ­പ­ണ­ഗ്ര­ന്ഥ­ങ്ങ­ളും എഴുതി. മ­ല­യാ­ള­ത്തി­ലെ പ­രി­സ്ഥി­തി കഥകൾ, മ­ല­യാ­ള­ത്തി­ലെ തെ­യ്യം കഥകൾ, ആദ്യ നാ­ട്ടു ഭാ­ഷാ­നി­ഘ­ണ്ടു­വാ­യ ‘പൊ­ഞ്ഞാ’, ആദ്യ കാ­മ്പ­സ് നോവൽ ‘ജീ­വി­ത­ത്തി­ന്റെ ഉപമ’, വ­യ­നാ­ട്ടു് കുലവൻ തു­ട­ങ്ങി ഇ­രു­പ­തോ­ളം ശ്ര­ദ്ധേ­യ­മാ­യ പു­സ്ത­ക­ങ്ങ­ളു­ടെ എ­ഡി­റ്റർ. കഥകൾ ഇം­ഗ്ലീ­ഷി­ലും ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലും വി­വർ­ത്ത­നം ചെ­യ്തി­ട്ടു­ണ്ടു്. ‘എൻ­മ­ക­ജെ’ നോവൽ ഇം­ഗ്ലീ­ഷ് ഉൾ­പ്പെ­ടെ നാലു് ഭാ­ഷ­ക­ളിൽ വി­വർ­ത്ത­നം ചെ­യ്തു. ‘മ­ര­ക്കാ­പ്പി­ലെ തെ­യ്യ­ങ്ങൾ’ ആദ്യ നോവൽ. സ്കൂ­ളു­ക­ളി­ലും വിവിധ യൂ­ണി­വേ­ഴ­സി­റ്റി­ക­ളി­ലും ക­ഥ­ക­ളും, നോ­വ­ലു­ക­ളും പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­ണ്. ‘ആ­ഖ്യാ­ന­വും ചില സ്ത്രീ­ക­ളും’ എന്ന പു­സ്ത­കം ആ­ത്മ­ക­ഥാ കു­റി­പ്പു­ക­ളാ­ണു്. ‘എൻ­ഡോ­സൾ­ഫാൻ—നി­ല­വി­ളി­കൾ അ­വ­സാ­നി­ക്കു­ന്നി­ല്ല’ 50-​ാമത്തെ പു­സ്ത­ക­മാ­ണു്.

ഭാര്യ: ര­ഞ്ജി­നി പി

മക്കൾ: മാ­ള­വി­ക, ശിവൻ.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Chinthavishtayaya Sumangala (ml: ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല).

Author(s): Ambikasuthan Mangad.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-07.

Deafult language: ml, Malayalam.

Keywords: Short Story, Ambikasuthan Mangad, Chinthavishtayaya Sumangala, അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്, ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Jean Hebuterne with large hat, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.