SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/leon-bonnat-fontaine.jpg
Roman Girl at a FountainRoman Girl at a Fountain, a paintinga painting by Léon BonnatLéon Bonnat (1833–19221833–1922).
ലീല, സു­വി­ശേ­ഷം അ­റി­യും വിധം
ആരതി അശോക്

മു­ല്ല­പ്പെ­യ്ത്തു് തു­ട­ങ്ങി എ­ന്നു് ലീല അ­റി­യു­ന്ന­തു് വൈ­കു­ന്നേ­ര­ങ്ങ­ളിൽ കുളി ക­ഴി­യു­ന്ന­തി­നു ശേ­ഷ­മാ­ണു്.

തലയിൽ കാ­ച്ചി­യ എണ്ണ പു­ര­ട്ടി­യ­ത്തി­നു ശേഷം ലൈ­ഫ്ബോ­യ് സോ­പ്പ് തേ­ച്ചാ­ണു് കുളി.

മൂ­ന്നു് ബ്ലൌ­സ് ആ­ണു­ള്ള­ത്. നാലു മു­ണ്ടു്. രണ്ടു തോർ­ത്തു­ണ്ടു്. നല്ല മു­ണ്ടും വേ­ഷ്ടി­യും നാ­ലെ­ണ്ണം. ഒന്നര ഉ­ടു­ക്കാൻ ഉള്ള മു­ണ്ടു് മൂ­ന്നെ­ണ്ണം.

നല്ല മു­ണ്ടും വേ­ഷ്ടി­യും മ­ട­ക്കി ചെ­മ്പ­ക­പ്പൂ­ക്കൾ­ക്കൊ­പ്പം പഴയ ഒരു മ­ര­പ്പെ­ട്ടി­യിൽ ഇട്ടു വ­ച്ചി­രി­ക്കു­ന്നു. ദി­വ­സ­വും ഉ­പ­യോ­ഗി­ക്കാൻ ഉള്ള വ­സ്ത്ര­ങ്ങൾ ഒരു ത­ര­ക­പ്പെ­ട്ടി­യി­ലും. മ­ര­പ്പെ­ട്ടി ലീ­ല­യു­ടെ അ­മ്മ­യു­ടെ­താ­ണു്. ത­ക­ര­പ്പെ­ട്ടി ആ വീ­ട്ടി­ലെ അമ്മ കൊ­ടു­ത്ത­തും.

അവരെ കാണാൻ നല്ല ശേ­ലാ­ണു്. ക­റു­ത്തി­ട്ടാ­ണു്. നിറയെ വെ­ള്ളി­വീ­ണ നീണ്ട മു­ടി­യു­ണ്ടു്. കു­ളി­ച്ചു ക­ഴി­ഞ്ഞാൽ അവർ അതു് തു­മ്പു് കെ­ട്ടി തുളസി ചൂടി വെ­ക്കും. ഉ­ണ­ങ്ങി­ക്ക­ഴി­യു­മ്പോൾ കൊണ്ട കെ­ട്ടി മുല്ല തി­രു­കും. ഒ­ന്നും ര­ണ്ടും ദിവസം കൂ­ടു­മ്പോ­ഴാ­ണു് കുളി. മ­ടി­യാ­ണു്. മു­ണ്ടു് മു­ഴു­വൻ മ­ഞ്ഞ­ളും, ക­രി­യും ആ­യി­ക്ക­ഴി­യു­മ്പോ­ഴാ­ണു് കു­ളി­ക്കാൻ തീ­രു­മാ­നി­ക്കു­ന്ന­തു്. കുളി ഒരു കാ­ല­മാ­ണു്. ദി­വ­സ­വും രാ­വി­ലെ മൂ­ന്നു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റു നാമം ചൊ­ല്ലി, യോ­ഗ­യും ചെ­യ്തു അവർ കു­ളി­ക്കു­ന്ന കാലം. അവർ കു­ളി­ക്കാ­തെ ഇ­രി­ക്കു­ന്ന കാ­ല­ങ്ങൾ. വൈ­കു­ന്നേ­ര­ങ്ങ­ളിൽ നാ­മ­ജ­പ­ത്തി­നു് മു­ന്നെ നാ­ലു­മ­ണി­ക്കു് കി­ണ­റ്റി­നൻ­ക­ര­യിൽ പോയി വെ­ള്ളം കോരി അവർ കു­ളി­ക്കു­ന്ന കാലം. പ­ശു­ക്കൾ ഉ­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് ദി­വ­സ­വും കു­ളി­ച്ചി­രി­ക്ക­ണം. അ­ക്കാ­ല­ത്തു് ലീല അവിടെ വ­ന്നി­ട്ടി­ല്ല. അതു് കുറെ മു­ന്നേ ആണു്. അ­ന്നു് ലീല ചെറിയ കു­ട്ടി ആ­യി­രു­ന്നി­രി­ക്ക­ണം.

images/arathy-leela-01.jpg

കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ ലീല അ­ങ്ങു് ചാ­ല­പ്പു­റ­ത്താ­യി­രു­ന്നു. അച്ഛൻ ഇല്ല. ഏ­ട­ത്തി ഉ­ണ്ടു്. ശാന്ത. അമ്മ വീ­ടു­പ­ണി­ക്കു് പോ­യി­രു­ന്നു. എ­വി­ടെ­ക്കെ­ന്നൊ­ന്നും ലീ­ല­യ്ക്കു് അ­റി­ഞ്ഞൂ­ടാ. അമ്മ വേഗം പോയി വരും. ഇ­ട­നേ­ര­ങ്ങ­ളിൽ ലീല പാ­പ്പേ­ട്ട­ന്റെ വീ­ട്ടിൽ പോയി ക­ളി­ക്കു­മാ­യി­രു­ന്നു. പാ­പ്പേ­ട്ട­ന്റെ വീ­ട്ടിൽ നിറയെ ആളുകൾ ഉ­ണ്ടു്. അ­വി­ടു­ള്ള ഏ­ട­ത്തി മത്തി മു­ള­കി­ട്ട കറി വെ­യ്ക്കും. ഇ­വി­ടൊ­ഴി­ച്ചാൽ പ്ലേ­റ്റി­ന്റെ മറ്റേ അറ്റം വരെ എ­ത്തും. ചു­വ­പ്പു് നി­റ­മു­ള്ള, വാ­ളൻ­പു­ളി­യി­ട്ട മത്തി കറി. കോ­ഴി­ക്കോ­ടാ­യ­തി­നാൽ നല്ല മീ­നു­കൾ കി­ട്ടു­മാ­യി­രു­ന്നു. പാ­പ്പേ­ട്ട­ന്റെ അച്ഛൻ ന­ട­ക്കാ­വിൽ പോയി മീൻ വാ­ങ്ങി വരും. അവിടെ മൂ­പ്പർ­ക്കു് കുറെ കൂ­ട്ടു­കാർ ഉ­ണ്ടാ­യി­രു­ന്നു. നല്ല മീനും കെട്ട മീനും പ­റ­ഞ്ഞു കൊ­ടു­ക്കും. പാ­പ്പേ­ട്ട­ന്റെ വീ­ട്ടിൽ നി­ന്നും ഒ­രി­ക്ക­ലും തല്ലു കി­ട്ടി­യി­ട്ടി­ല്ല. എ­പ്പോൾ പോ­യാ­ലും ചോറു് വേണോ ലീലേ എ­ന്നു് പാ­പ്പേ­ട്ട­ന്റെ അമ്മ ചോ­ദി­ക്കും. എ­ന്നി­ട്ടു് ഇ­വി­ടൊ­ഴി­ച്ചാൽ പ്ലേ­റ്റി­ന്റെ അ­റ്റ­ത്തെ­ത്തു­ന്ന മീൻ മു­ള­കി­ട്ട­തു് ചോ­റി­നു മീതെ ഒ­ഴി­ച്ചു് കൊ­ടു­ക്കും. ഒരു വ­ശ­ത്തു് ഉ­പ്പേ­രി­യും. കു­ട്ടി­ക്കാ­ല­ത്തു് ചില ദി­വ­സ­ങ്ങ­ളിൽ വി­ശ­ന്നി­രു­ന്നി­ട്ടു­ണ്ടു്. ആ ദി­വ­സ­ങ്ങ­ളിൽ അ­മ്മ­യ്ക്കു് വ­ല്ലാ­ത്ത ദേ­ഷ്യ­മാ­യി­രി­ക്കും. എ­ന്തു് ചോ­ദി­ച്ചാ­ലും മടൽ എ­ടു­ത്തു ന­ടു­പ്പു­റ­ത്തു് അ­ടി­ക്കും. ശ്വാ­സ­ത്തി­ന­ടി­യിൽ അമ്മ സം­സാ­രി­ക്കു­ന്ന­തെ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­വി­ല്ല. മൂ­ക്കൊ­ലി­പ്പി­ച്ചു, ക­ണ്ണു­തു­ട­ച്ചു് ചു­മ­രി­ന്റെ മൂ­ല­ക്കി­രു­ന്നു അ­മ്മ­യെ നോ­ക്കു­മ്പോൾ പേ­ടി­യൊ­ന്നും തോ­ന്നി­യി­രു­ന്നി­ല്ല. പി­ന്നീ­ടു് അമ്മ ഒ­ളി­ക­ണ്ണി­ട്ടു നോ­ക്കി ലീലേ എ­ന്നു് വി­ളി­ച്ചു ഒരു നു­ള്ള് പ­ഞ്ച­സാ­ര വായിൽ ഇട്ടു ത­രു­മെ­ന്ന­റി­യാം. പ­ഞ്ച­സാ­ര ഇ­ടു­ന്ന ചെറിയ കു­പ്പി മി­ക്ക­വാ­റും കാ­ലി­യാ­യി­രി­ക്കും. ഒ­രി­ക്കൽ അതിൽ ഉ­റു­മ്പു­കൾ നി­റ­ഞ്ഞ­പ്പോൾ, ഉ­റു­മ്പു് തി­ന്നാൽ ക­ണ്ണി­നു കാഴ്ച കൂടും എ­ന്നു് അമ്മ പ­റ­ഞ്ഞ­തു് ലീല ഓർ­ത്തു. ചാ­യ­ക്കു് മു­ക­ളിൽ ഒ­ഴു­കു­ന്ന ഉ­റു­മ്പു് ശ­രീ­ര­ങ്ങ­ളെ കാ­ഴ്ച്ച­ക്കു് വേ­ണ്ടി എത്ര വി­ഴു­ങ്ങി­യി­രി­ക്കു­ന്നു. എ­ന്നി­ട്ടും ഇപ്പൊ ക­ണ്ണി­നു ഒരു മങ്ങൽ. മനോരമ വാ­യി­ക്കാൻ പ­റ്റു­ന്നി­ല്ല.

അമ്മ പണി ക­ഴി­ഞ്ഞു വ­രു­മ്പോൾ ചി­ല­പ്പോൾ നല്ല പച്ച ഓല കൊ­ണ്ടു­വ­രും. അതു് ചീവി ചൂ­ലു­ണ്ടാ­ക്കി വിൽ­ക്കും. ഓ­ല­കൊ­ണ്ടു് ലീ­ല­യും കൂ­ട്ടു­കാ­രും എത്ര ആ­ഭ­ര­ണ­ങ്ങ­ളാ ഉ­ണ്ടാ­ക്കാ­റു്. ഒ­രി­ക്കൽ ഇ­വി­ടു­ത്തെ ചേ­ച്ചി­യു­ടെ മക്കൾ അ­വ­ധി­ക്കാ­ല­ത്തു് വ­ന്ന­പ്പോൾ, പച്ച ഓല കൊ­ണ്ടു് നിറയെ ആ­ഭ­ര­ണ­ങ്ങൾ ഉ­ണ്ടാ­ക്കി കൊ­ടു­ത്തു. ക­ഴു­ത്തിൽ ഇ­റു­കി­ക്കി­ട­ക്കു­ന്ന മാല, ഇ­റ­ങ്ങി­ക്കി­ട­ക്കു­ന്ന, നിറയെ അ­ലു­ക്കു­കൾ ഉള്ള മാല, വാ­ച്ച്, എ­ന്നി­വ. ആ പെൺ­കു­ട്ടി­യു­ടെ മുഖം ഒ­ന്നു് കാണണം. സ­ന്തോ­ഷം കൊ­ണ്ടു് ചു­വ­ന്നു പോയി. അതിനു കു­റ­ച്ചു ആട്ടം കൂ­ടു­ത­ലാ. അതു ഉ­ച്ച­ക്കൊ­ക്കെ ഒ­റ്റ­യ്ക്കു് സം­സാ­രി­ച്ചു ന­ട­ക്കു­ന്ന­തു് കാണാം. അതിനു മു­ത്ത­ശ്ശി­യോ­ടാ കൂറു്. അ­വ­രാ­ണെ­ങ്കിൽ അതിനെ പാ­ട്ടും പാടി, കഥയും പ­റ­ഞ്ഞി­ങ്ങ­നെ കൊ­ണ്ടു് ന­ട­ക്കും. അ­തൊ­രി­ക്കൽ വീ­ട്ടിൽ വന്ന മാ­തു­ത്ത­ള്ള­യെ എ­ടു­ത്തു പൊ­ക്കി. തള്ള നി­ല­ത്തു മ­ലർ­ന്ന­ടി­ച്ചു വീണു. “കു­ട്ടി­യ­ല്ലേ മാതു”, എ­ന്നു് പ­റ­ഞ്ഞു് അമ്മ അവരെ പി­ടി­ച്ചു എ­ഴു­ന്നേൽ­പ്പി­ച്ചു ആ­ശ്വ­സി­പ്പി­ച്ചു. അമ്മ പോ­യി­ക്ക­ഴി­ഞ്ഞ­പ്പോ തള്ള ലീലയെ വി­ളി­ച്ചു ആ പെൺ­കു­ട്ടി­യെ സൂ­ക്ഷി­ക്ക­ണ­മെ­ന്നു് പ­റ­ഞ്ഞു. അതിനു പ­ന്ത്ര­ണ്ടു് വ­യ­സ്സേ ഉ­ള്ളൂ­വെ­ങ്കി­ലും എല്ലാ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും നല്ല ഗ്രാ­ഹ്യ­മാ­ണു്. പ­ത്താം വ­യ­സ്സിൽ തീ­ണ്ടാ­രി ആ­യി­രു­ന്നു­വ­ത്രേ, അത്ര ചെറിയ പ്രാ­യ­ത്തിൽ. അതു് തീ­ണ്ടാ­രി ആയ സ­മ­യ­ത്തു് ആ­രോ­ടും പ­റ­യാ­തെ രണ്ടു ദിവസം ന­ട­ന്നു. പി­ന്നെ ഒരു ന­ട്ടു­ച്ച­യ്ക്കു്, ചോര ചോര എ­ന്നു് പി­റു­പി­റു­ത്തു­കൊ­ണ്ടു് ഇ­വി­ടു­ത്തെ അ­മ്മ­യു­ടെ അ­ടു­ത്തു് ചെ­ന്നു് ഇ­രു­ന്നു. ഇ­ങ്ങ­നെ­യും ഉണ്ടോ കു­ട്ടി­കൾ, തള്ള പ­റ­ഞ്ഞു. ഒ­രി­ക്കൽ നല്ല മഴ വ­രു­ന്ന നേ­ര­ത്തു് അതിനെ കാ­ണാ­താ­യി. ഇ­വി­ടു­ത്തെ അമ്മ പേ­ടി­ച്ചു പോയി. പി­ന്നെ ന­ട­ന്നു നോ­ക്കു­മ്പോൾ പാ­ട്ടു­കാ­രി­ട്ടീ­ച്ച­റ­ടെ അ­ടു­ക്കൽ ഇ­രു­ന്നു പാ­ട്ടു് കേൾ­ക്കു­ന്നു. പ­റ­യ­തെ­യാ­ണോ കു­ട്ടി വന്നെ എ­ന്നു് ടീ­ച്ചർ ചോ­ദി­ച്ചു കൊ­ണ്ടു് അ­മ്മ­ക്കൊ­പ്പം വി­ട്ടു. അ­ന്നു് അമ്മ ചോ­ദി­ച്ച­പ്പോൾ ആ കു­ട്ടി ത­ല­ക്കു­ള്ളി­ലെ മാ­റാ­ല­കൾ കളയാൻ പോ­യ­താ­ണെ­ന്നു് പ­റ­ഞ്ഞു­വ­ത്രേ.

മാതു ത­ള്ള­യ്ക്കു് പ­ല്ലൊ­ന്നു­മി­ല്ല. ഏതു നേ­ര­വും മു­റു­ക്കാൻ ച­വ­ച്ചി­ങ്ങ­നെ ഇ­രി­ക്കും. പു­ക­യി­ല കൂ­ട്ടി­യാ­ണു് ച­വ­ക്കാ­റു­ള്ള­തു്. ആ പെൺ­കു­ട്ടി ഒ­രി­ക്കൽ ത­ള്ള­ക്കൊ­പ്പം ഇ­രു­ന്നു അ­വ­രു­ടെ പ്ലാ­സ്റ്റി­ക് സ­ഞ്ചി­യിൽ നി­ന്നും വെ­റ്റി­ല എ­ടു­ത്തു മു­റു­ക്കി. പി­ന്നെ തല ചു­റ്റു­ന്നെ­ന്നു് പ­റ­ഞ്ഞു ഒരു ക­റ­ക്ക­മാ­ണു്. പു­ക­യി­ല സ­ഞ്ചി­യിൽ ഉ­ള്ള­തു­കൊ­ണ്ടാ­വു­മെ­ന്നു എ­ല്ലാ­വ­രും പ­റ­ഞ്ഞു. അതിനു സ­ന്തോ­ഷ­മാ­യി­രു­ന്നു. ഭൂമി അതിനു ചു­റ്റും ക­റ­ങ്ങു­ക­യാ­ണെ­ന്നു് പ­റ­ഞ്ഞു അതു് തു­ള്ളി­ച്ചാ­ടി. ഇ­വി­ടു­ത്തെ അമ്മ അതു് കണ്ടു ചി­രി­ച്ചു. പ­ണ്ടു് ഇ­വി­ടു­ള്ള അമ്മ ഈ നാ­ട്ടിൽ വ­ന്ന­പ്പോ കണ്ടു കി­ട്ടി­യ­താ മാതു ത­ള്ള­യെ. അവർ ഈ വീ­ട്ടി­ലെ അ­മ്മ­ക്കൊ­പ്പം പ­റ­മ്പി­ലെ പു­ല്ലു പ­റി­ക്കും, തൊ­ഴു­ത്തു് വൃ­ത്തി­യാ­ക്കും, കു­ട്ടി­കൾ വ­ന്നാൽ കൂടെ ക­ളി­ക്കും, മു­റ്റം അ­ടി­ക്കും, പി­ന്നെ തോ­ള­ത്തൊ­രു മു­ണ്ടും ഇട്ടു വ­ച്ചൊ­രു ന­ട­ത്ത­മാ­ണു്. ഈ വീ­ടി­ന്റെ പു­റ­കു­വ­ശ­ത്താ­ണു് ത­ള്ള­യു­ടെ വീടു്. ഒ­രി­ക്കൽ ഈ വീ­ട്ടി­ലെ അമ്മ ന­ട്ടു­ച്ച­യ്ക്കു് സൂ­ചി­യും നൂലും കോർ­ത്തു് തു­ന്നി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ളൊ­രു ക­ര­ച്ചിൽ കേ­ട്ടു. തൊ­ടി­യു­ടെ അങ്ങേ അ­റ്റ­ത്തു­ന്നാ­ണു്. അമ്മ തു­ന്നു­ന്ന­തു് അവിടെ തന്നെ ഇട്ടു ഒ­രോ­ട്ടം. നോ­ക്കു­മ്പോ എ­ല്ലാ­രും മാതു ത­ള്ള­യു­ടെ മു­റ്റ­ത്തു അ­ന്തി­ച്ചു നി­ക്കാ­ണു്. തള്ള ക­ര­യു­ന്നു­ണ്ടു്. ത­ള്ള­യു­ടെ മകൾ, നി­റ­വ­യ­റു­കാ­രി ദേ­വി­യു­ടെ മുടി, ഒരു കൈ കൊ­ണ്ടു് ചു­റ്റി­പി­ടി­ച്ചു അ­വ­ളു­ടെ ഭർ­ത്താ­വു് സുകു ബെൽ­റ്റ് ഊരി അവളെ അ­ടി­ക്കു­ക­യാ­ണു്. ദേവി വി­ല്ലു് പോലെ നിൽ­പ്പു­ണ്ടു്. അമ്മ വേ­ലി­ക്ക­രി­കിൽ എ­ത്തി­യ­പ്പോൾ എ­ല്ലാ­വ­രും അ­മ്മ­യെ ഒ­ന്നു് നോ­ക്കി. അമ്മ കൈ പു­റ­കിൽ കെ­ട്ടി അ­ങ്ങ­നെ നി­ല്ക്കു­ക­യാ­ണു്. രണ്ടു നി­മി­ഷം. ഉ­ച്ച­ക്കാ­റ്റു് പോലും ചു­ട്ട­നി­ശ­ബ്ദ­ത­യിൽ ആണു്. “സുകൂ”. അമ്മ വി­ളി­ച്ചു. ഒച്ച ഒ­ന്നും ഉ­യർ­ത്തീ­ട്ടി­ല്ല. അ­പ്പു­റ­ത്തു­ള്ള ചാ­മി­യും, കോ­ത­യും അ­മ്മ­യെ തന്നെ നോ­ക്കു­ന്നു. “ഞാൻ ഇവിടെ തന്നെ നിൽ­ക്കു­ന്നു­ണ്ടു്. നി­ന­ക്കു് ധൈ­ര്യ­മു­ണ്ടെ­ങ്കിൽ ഒരു വ­ട്ട­വും കൂടി അവളെ ഒ­ന്നു് അ­ടി­ക്കു്. കാ­ണ­ട്ടെ.” അ­യാ­ളു­ടെ ക­ണ്ണു് ചു­വ­ന്നാ­ണി­രു­ന്ന­തു്. മീശ പി­രി­ച്ചു വ­ച്ചി­രു­ന്നു. ഇതു് മൂ­ന്നാ­മ­ത്തെ കു­ട്ടി­യാ­ണു് ദേ­വി­യു­ടെ വ­യ­റ്റിൽ. മൂത്ത രണ്ടു പേരും മാടു് മേ­യ്ക്കാൻ പോ­വു­ന്നു. കു­ട്ടി­കൾ­ക്കു് സ്കൂ­ളിൽ പോ­ക­ണ­മെ­ന്നു­ണ്ടു്. അയാൾ വി­ടി­ല്ല. അ­യാ­ളു­ടെ കൈ മെ­ല്ലെ അ­യ­ഞ്ഞു. പി­ന്നെ അയാൾ ഒ­ന്നും പ­റ­യാ­തെ തി­രി­ഞ്ഞു ന­ട­ന്നു. ദേവി പ്ര­സ­വം ക­ഴി­ഞ്ഞു പോകും വരെ പി­ന്നെ അയാൾ വ­ന്നി­ല്ല.

images/arathy-leela-03.jpg

ആ അ­മ്മ­യാ­ണു് ആ­ട്ടും­കു­ട്ട്യെ പോലെ ആ പെൺ­കു­ട്ടി­യു­ടെ കൂടെ ന­ട­ക്കു­ന്ന­തു്. അല്ല ന­ട­ന്നി­രു­ന്ന­തു്. അ­തൊ­ക്കെ പ­ണ്ട­ത്തെ കഥ. ചെ­റി­യ­മ്മ­യ്ക്കു തലയിൽ നിറയെ വെള്ള പേൻ ആണു്. അവർ മ­രി­ക്കാൻ ആയതു് കൊ­ണ്ടാ­ണു് അ­ങ്ങ­നെ എ­ന്നു് പറയും. അ­വ­രു­ടെ മുറി കി­ഴ­ക്കു് ഭാ­ഗ­ത്താ­ണു്. മു­ല്ല­ച്ചെ­ടി വള്ളി വി­ടർ­ത്തി­യാ­ടു­ന്ന­തു് ലീല കാ­ണു­ന്ന­തു് ഇവിടെ വ­ന്ന­തി­തി­നു ശേ­ഷ­മാ­ണു്. ചെ­റി­യ­മ്മ­യു­ടെ മു­റി­ക്കു പു­റ­ത്തു കു­റ­ച്ചു മാ­റി­യാ­ണു് പഴയ തൊ­ഴു­ത്തു­ള്ള­തു്. അതിനു മു­മ്പിൽ ഇ­വി­ടു­ള്ള അമ്മ വച്ചു പി­ടി­പ്പി­ച്ച നാലു് മുല്ല ചെ­ടി­കൾ ഉ­ണ്ടു്. ചെ­റി­യ­മ്മ­യു­ടെ ഭർ­ത്താ­വു നാ­രാ­യ­ണ­നേ­ട്ടൻ മു­റി­ക്കു പു­റ­ത്തു ഇ­റ­ങ്ങു­ന്ന­തു് കു­റ­വാ­ണു്. അവിടെ ഫ്ലാ­സ്ക്കിൽ ചൂടു് വെ­ള്ളം നി­റ­ച്ചു വ­ച്ചി­രി­ക്കും. ഇ­ട­ക്കു് ഹോർ­ലി­ക്സ് ക­ല­ക്കി കു­ടി­ക്കാൻ ആണതു്. ചെ­റി­യ­മ്മ അ­ടു­ക്ക­ള­യു­ടെ തി­ണ്ണ­യിൽ പു­റ­ത്തേ­യ്ക്കു നോ­ക്കി ഇ­രി­ക്കും. ഇ­ട­യ്ക്കു കൊ­റി­ക്കാൻ വല്ല മി­ക്സ്ച്ച­റും കി­ട്ടി­യാ­ല­തും കൊ­ണ്ടു് മു­ട­ന്തി മു­ട­ന്തി കി­ഴ­ക്കു് ഭാ­ഗ­ത്തേ­ക്കു് ഒരു പോ­ക്കാ­ണു്. ലീല ആദ്യം ഈ വീ­ട്ടിൽ വ­ന്ന­പ്പോൾ ആ പോ­ക്കു് കണ്ടു അ­ന്തി­ച്ചു പോയി. എ­ന്തി­നാ­ണാ­വോ. അമ്മ ചി­രി­ച്ചു കൊ­ണ്ടു് പി­ന്നാ­ലെ പോവാൻ പ­റ­ഞ്ഞു. ലീല ചെ­ന്നു് നോ­ക്കു­മ്പോൾ കി­ട്ടി­യ ഭ­ക്ഷ­ണ­ത്തി­ന്റെ ഒരു പങ്കു നാ­രാ­യ­ണ­നേ­ട്ട­നു് കൊ­ടു­ത്തു തി­രി­ച്ചു ന­ട­ക്കു­ന്ന ചെ­റി­യ­മ്മ­യെ ആണു് ക­ണ്ട­തു്. ലീലയെ ക­ണ്ട­പ്പോൾ അ­വ­രു­ടെ മു­ഖ­ത്തു് നാണം പൊ­ട്ടി. ലീ­ല­യ്ക്കു് ചിരി ഒ­ന്നും വ­ന്നി­ല്ല. ദേ­ഷ്യ­മാ­ണു് വ­ന്ന­തു്. വ­യ­സ്സാ­ങ്കാ­ല­ത്തു് ഓരോ… ലീല മെ­ല്ലെ പ­റ­ഞ്ഞു. അ­വ­ര­തു് കേ­ട്ടി­ല്ല. കേ­ട്ടാൽ ന­ല്ല­തു് കി­ട്ട്യേ­നെ അ­മ്മ­യു­ടെ ക­യ്യിൽ നി­ന്നും. അ­മ്മ­ക്കു് വ­ല്ല്യ കാ­ര്യ­മാ­ണു് ചെ­റി­യ­മ്മ­യെ. അ­മ്മ­യു­ടെ അ­മ്മ­യു­ടെ സ്വ­ന്തം അ­നി­യ­ത്തി അല്ലേ. കുറെ ക­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടു് ചെ­റു­പ്പ­ത്തിൽ. അ­വ­രു­ടെ ത­റ­വാ­ട്ടി­ലെ ഭാഗം കൂടി അ­മ്മ­ക്കു് എ­ഴു­തി­ക്കൊ­ടു­ത്തി­ട്ട് അമ്മ വാ­ങ്ങി­യ സ്ഥ­ല­മാ­ണി­തു്. അപ്പൊ അമ്മ അവരെ നോ­ക്ക­ണ­മ­ല്ലോ. അതു് മാ­ത്ര­മ­ല്ല. അമ്മ പറയും “സ്വ­ന്ത­മെ­ന്നു പ­റ­ഞ്ഞു എ­നി­ക്കും എന്റെ മ­ക്കൾ­ക്കും ക­യ­റി­ച്ചെ­ല്ലാൻ കല്ലു ചെ­ര്യം­മെ­ടെ വീടു് മാ­ത്രേ ണ്ടാ­യി­ട്ടു­ള്ളൂ. മ­റ്റൊ­രി­ട­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല.” എ­ന്നാൽ അ­മ്മ­ക്കു് സു­ഖ­മി­ല്ലാ­തെ ചി­കി­ത്സ­ക്കു് ത­ല­ശേ­രി ഒരു ഗു­രു­ക്ക­ളെ കാ­ണി­ക്കാൻ മാതു ത­ള്ള­യെ­യും കൂ­ട്ടി പോയ നേ­ര­ത്തു് അ­മ്മ­യു­ടെ മ­ക­ന്റെ ഭാര്യ ചെ­റി­യ­മ്മ­യെ­ക്കൊ­ണ്ടു് കി­ഴ­ക്കു് വ­ശ­ത്തെ മു­റ്റം അ­ടി­പ്പി­ക്കു­ക­യും, തേങ്ങ ചി­ര­വി­ക്കു­ക­യു­മൊ­ക്കെ ചെ­യ്തു. ചെ­റി­യ­മ്മ മു­ട­ന്തി മു­ട­ന്തി അ­തൊ­ക്കെ ചെ­യ്യു­മാ­യി­രു­ന്നു. അ­വർ­ക്കു­ള്ള ഭ­ക്ഷ­ണ­ത്തി­നു് മു­ന്നേ അവർ നാ­രാ­യ­ണ­നേ­ട്ട­നു­ള്ള പ്ലേ­റ്റ് കി­ട്ടു­ന്ന­തു നോ­ക്കി ഇ­രി­ക്കും. കി­ട്ടി­യാ­ലു­ടൻ അവർ അതും കൊ­ണ്ടു് പായും. പി­ന്നെ തി­രി­ച്ചു വന്നു അ­വർ­ക്കു­ള്ള പ്ലേ­റ്റ് കി­ട്ടു­ന്ന­തും നോ­ക്കി ഇ­രി­ക്കും. അ­ടു­ക്ക­ള­യിൽ തന്നെ ഇട്ട ഒരു ബെ­ഞ്ചിൽ ആണു് അവർ ഇ­രി­ക്കു­ക. അ­വർ­ക്കു­ള്ള ക­ഞ്ഞി­യിൽ ആ ചേ­ച്ചി കു­റ­ച്ചു ച­മ്മ­ന്തി­യും, ഒരു പ­പ്പ­ട­വും ഇട്ടു വ­ച്ചി­രി­ക്കും. പ­പ്പ­ടം ന­ന­ഞ്ഞു കു­തിർ­ന്നി­ട്ടു­ണ്ടാ­വും. അവർ അതു് മെ­ല്ലെ ബെ­ഞ്ചി­ലേ­ക്കു് നീ­ക്കി വച്ചു കഞ്ഞി കു­ടി­ക്കും. ലീല താഴെ ഒരു പലക ഇ­ട്ടാ­ണു് ഇ­രി­ക്കു­ക. ചു­മ­രു് നോ­ക്കി ആ­ണി­രി­പ്പു്. എ­ന്നാ­ലും അ­വ­രു­ടെ സ­ങ്ക­ടം കഞ്ഞി ഇ­റ­ക്കു­മ്പോൾ തൊ­ണ്ട­യിൽ ത­ട­യു­ന്ന­തു് ലീ­ല­യ്ക്കു് അ­റി­യാം. അ­മ്മ­ക്കു് ഗു­രു­ക്ക­ളു­ടെ അ­ടു­ത്തേ­ക്കു് ഒരു ക­ത്തെ­ഴു­ത­ണം എ­ന്നു് അവൾ ക­രു­തും. വേഗം വരാൻ. എ­ന്നാൽ അ­മ്മ­യു­ടെ അസുഖം ഓർ­ക്കു­മ്പോൾ വേണ്ട എ­ന്നു് വെ­ക്കും. അമ്മ ഇ­ട­യ്ക്കെ­ഴു­തും. ഉ­ച്ച­ക്കു് കയറി വ­രു­ന്ന പോ­സ്റ്റ്മാൻ ക­ത്തെ­റി­ഞ്ഞു പോ­കു­മ്പോൾ അവൾ ഓടി ചെ­ന്നു് നോ­ക്കും, അ­മ്മ­യു­ടെ എ­ഴു­ത്തു­ണ്ടോ എ­ന്നു്. ചെ­റി­യ­മ്മ­ക്കു­ള്ള എ­ഴു­ത്തിൽ ലീ­ല­യ്ക്കും അ­ന്വേ­ഷ­ണം ഉ­ണ്ടാ­വും. മ­റ്റാ­രും ക­ത്ത­യ­ക്കാൻ ഇല്ല. ലീ­ല­യു­ടെ ഏ­ട­ത്തി­യു­ടെ ഭർ­ത്താ­വി­നു ലീല അ­വ­രു­ടെ വീ­ട്ടിൽ ചെ­ല്ലു­ന്ന­തോ താ­മ­സി­ക്കു­ന്ന­തോ ഇ­ഷ്ട­മ­ല്ല. ലീല ഒ­ന്നും ഇ­ല്ലാ­ത്ത­വ­ളാ­ണ­ല്ലോ. പോ­രാ­ത്ത­തി­നു് ഏതോ വീ­ട്ടിൽ വേ­ല­യ്ക്കു നിൽ­ക്കു­ന്ന­വ­ളും.

പ­ണ്ടു് ലീ­ല­യു­ടെ അമ്മ അവളെ ക­ല്യാ­ണം ക­ഴി­പ്പി­ച്ചി­രു­ന്നു. പി­ന്നെ അമ്മ കി­ട­പ്പി­ലാ­യി. അയാൾ ഏ­ട­ത്തി­യു­ടെ ഭർ­ത്താ­വി­ന്റെ ബ­ന്ധ­ത്തിൽ­പ്പെ­ട്ട ആ­ളാ­യി­രു­ന്നു. ആദ്യം ലീ­ല­യും അ­യാ­ളും അ­വ­ളു­ടെ അ­മ്മ­യോ­ടൊ­പ്പ­മാ­യി­രു­ന്നു താമസം. ലീ­ല­യ്ക്കു് പ­തി­നാ­റു ക­ഴി­ഞ്ഞു പ­തി­നേ­ഴാ­വാൻ തു­ട­ങ്ങു­ന്നു. രാ­ത്രി ഒറ്റ മുറി വീ­ട്ടിൽ ലീ­ല­യും, അ­യാ­ളും അ­മ്മ­യും. അമ്മ പുറം തി­രി­ഞ്ഞാ­ണു് കി­ട­പ്പു്, മ­ണ്ണു് തേച്ച ചു­മ­രി­നു നേരെ. ലീല മ­ലർ­ന്നും. അയാൾ ചെ­രി­ഞ്ഞു ലീ­ല­യു­ടെ വ­യ­റ്റി­നു് മീതെ കൈ­യി­ട്ടു് കി­ട­ക്കു­ന്നു. ലീ­ല­യ്ക്കു് ചെ­റു­താ­യി ശ്വാ­സം മു­ട്ടു­ന്നു­ണ്ടു്. പക്ഷേ, ഒ­ന്നും മി­ണ്ടാ­തെ കി­ട­ക്കു­ക­യാ­ണു്. അമ്മ കേ­ട്ടാ­ലോ. എ­പ്പോ­ഴോ ഉ­റ­ങ്ങി­പ്പോ­യി. ഉ­റ­ക്ക­ത്തിൽ ഒരു പ്ലേ­റ്റി­ന്റെ അ­റ്റ­ത്തു നി­ന്നു് മറു അ­റ്റ­ത്തേ­ക്കു ഒ­ഴു­കു­ന്ന മ­ത്തി­ക്ക­റി ആണു് ക­ണ്ട­തു്. അതു് വാരി ഉ­ണ്ണു­ന്ന ലീല. ചോ­റി­നു വി­ശ­പ്പി­ന്റെ സ്വാ­ദു­ണ്ടു്. പെ­ട്ട­ന്നാ­ണു് ലീ­ല­യ്ക്കു് ശ്വാ­സം മു­ട്ടു­ന്ന­തു് പോലെ തോ­ന്നു­ന്ന­തു്. തൊ­ണ്ട­യിൽ ചോറു് കു­ടു­ങ്ങി­യ­താ­ണോ എ­ന്നു് പ­ക­ച്ചു പോയി. വെ­ള്ള­മൊ­ഴി­ക്കാൻ വേ­ണ്ടി വായ തു­റ­ക്കാൻ നോ­ക്കി­യി­ട്ടു് പ­റ്റു­ന്നി­ല്ല. ആരോ വായ പൊ­ത്തി പി­ടി­ച്ചി­രി­ക്കു­ന്നു. ക­ണ്ണു­മി­ഴി­ച്ചു നോ­ക്കി­യ­പ്പോൾ ഇ­രു­ട്ടാ­ണു്. അയാൾ ചെ­വി­ക്ക­ടു­ത്തു മു­ര­ളു­ന്നു­ണ്ടു്. ലീ­ല­യ്ക്കു് ഒ­ന്നും മ­ന­സി­ലാ­യി­ല്ല. അയാൾ ശ­ബ്ദം­താ­ഴ്ത്തി മി­ണ്ട­രു­തു് എ­ന്നു് പ­റ­ഞ്ഞു. എ­ന്നി­ട്ടു് ലീ­ല­യു­ടെ പാവാട വ­ലി­ച്ചു ക­യ­റ്റി. ലീല മി­ണ്ടാ­നാ­വാ­തെ ആർ­ത്തു­കി­ട­ന്നു. ഒ­രാ­യി­രം തേ­നീ­ച്ച­ക്കൂ­ട്ട­ങ്ങൾ ത­ല­ക്കു­ള്ളിൽ ഇ­ര­മ്പി. അയാൾ ദേ­ഹ­ത്തു് നി­ന്നു് ഇ­റ­ങ്ങി­യ­തും ലീല ക­മി­ഴ്‌­ന്നു കി­ട­ന്നു ശ്വാ­സം വ­ലി­ച്ചു ഇ­റ­ങ്ങി ഓടി. പു­റ­ത്തു­ള്ള ഓ­ല­മ­റ­ച്ച കു­ളി­മു­റി­യിൽ ന­ര­ച്ചു പോയ നി­ലാ­വു് ച­ത്തു് കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഒ­ന്നും തോ­ന്നു­ന്നി­ല്ല. മ­ര­വി­പ്പു് പോലും. ആ­കാ­ശ­ത്തേ­ക്കു് ന­ക്ഷ­ത്ര­ങ്ങ­ളെ തി­ര­ഞ്ഞു ആ രാ­ത്രി അവിടെ കി­ട­ന്നു­റ­ങ്ങി­യ­തു് ലീല അ­റി­ഞ്ഞി­ല്ല. പി­റ്റേ­ന്നു് ഓലമറ നീ­ക്കി അമ്മ മൂ­ത്ര­മൊ­ഴി­ക്കാൻ വ­ന്ന­പ്പോൾ ലീലയെ കണ്ടു പേ­ടി­ച്ചു. അവൾ ക­ണ്ണു് തു­റ­ന്നു അ­മ്മ­യു­ടെ മു­ഖ­ത്തേ­യ്ക്കു് നോ­ക്കി, പി­ന്നെ മെ­ല്ലെ എ­ഴു­ന്നേ­റ്റു പോയി. കരി കൊ­ണ്ടു് പ­ല്ലു് തേ­ക്കു­മ്പോ­ഴും, ഇ­റ­യ­ത്തു­ള്ള അ­ടു­പ്പിൽ ക­ട്ട­ങ്കാ­പ്പി ഇ­ടു­മ്പോ­ഴും, ഒ­ന്നും തോ­ന്നി­യി­ല്ല. പക്ഷേ, അമ്മ പി­റ്റേ­ന്നു മുതൽ പു­റ­ത്തെ വ­രാ­ന്ത­യിൽ കി­ട­ക്കാൻ തു­ട­ങ്ങി. പു­റ­ത്തെ കോ­ച്ചു­ന്ന ത­ണു­പ്പോർ­ത്തു ലീ­ല­യ്ക്കു് ആ­ധി­യാ­യി. അമ്മ ചു­മ­യ്ക്കു­മ്പോൾ നെ­ഞ്ഞ­ത്തു­നി­ന്നും ക­രി­യി­ല­കൾ ഞെ­രി­ഞ്ഞ­മർ­ന്നു. ലീല അയാളെ നിർ­ബ്ബ­ന്ധി­ച്ചു, മ­റ്റെ­വി­ടെ എ­ങ്കി­ലും പ­ണി­ക്കു പോകാൻ. മ­ഴ­ക്കാ­ല­ത്തു് അമ്മ വ­രാ­ന്ത­യിൽ എ­ങ്ങ­നെ കി­ട­ക്കും എ­ന്നു് ലീ­ല­യ്ക്കു് ഒരു നി­ശ്ച­യ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­യാൾ­ക്കു് കു­ട­കില്‍ ജോലി കി­ട്ടി­യ­പ്പോൾ ലീ­ല­യും­കൂ­ടെ പോയി. അവിടെ ഉള്ള ഫാ­ക്ട­റി­യിൽ അവളും ചെ­ന്നു പ­ണി­ക്കു്. പി­ന്നെ­യാ­ണു് അ­യാൾ­ക്കു് അസുഖം പി­ടി­പെ­ട്ട­തു് ദേ­ഹ­ത്തു­ള്ള തൊലി പാ­മ്പി­ന്റെ ഉറ പോലെ ഉ­രി­ഞ്ഞു വ­രു­ന്ന എന്തോ ഒരു രോഗം. കു­റ­ച്ചു ചി­കി­ത്സി­ച്ചു. അയാൾ മ­രി­ച്ച­പ്പോൾ നാ­ട്ടി­ലേ­യ്ക്കു് കൊ­ണ്ടു് വ­രാ­നു­ള്ള വണ്ടി ഒക്കെ അവിടെ ഉള്ള മു­ത­ലാ­ളി ഏർ­പ്പാ­ടാ­ക്കി. കുടകു കാ­ല­ങ്ങൾ­ക്കി­ട­യിൽ എ­പ്പോ­ഴോ അമ്മ മ­ര­ണ­പ്പെ­ട്ടി­രു­ന്നു. അയാളെ കൊ­ണ്ടു് പോ­യ­തു് ഏ­ട­ത്തി­യു­ടെ വീ­ട്ടി­ലേ­ക്കാ­ണു്. ശവം ദ­ഹി­പ്പി­ക്കാൻ ഒരു മൂല അവർ കാ­ട്ടി­ത്ത­ന്നു. അധികം ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഏ­ട­ത്തി­യു­ടെ മകൻ ചി­ത­ക്കു് തീ കൊ­ളു­ത്തി. പി­ന്നെ ഏറെ താ­മ­സി­യാ­തെ ലീല അവിടെ നി­ന്നി­റ­ങ്ങി. അ­മ്മ­യു­ടെ ചെറിയ മ­ര­പ്പെ­ട്ടി ഏ­ട­ത്തി­യു­ടെ വീ­ട്ടിൽ കണ്ടു. അതു് എ­ടു­ത്തോ­ട്ടെ എ­ന്നു് ചോ­ദി­ച്ച­പ്പോൾ അവർ എ­തിർ­പ്പൊ­ന്നും പ­റ­ഞ്ഞി­ല്ല. അതും ഒ­ക്ക­ത്തു് വ­ച്ചാ­ണു് ഇ­റ­ങ്ങി­യ­ത്. ഒരാൾ വഴി ഒരു വീ­ട്ടി­ലേ­യ്ക്കു. പി­ന്നെ അ­വി­ടു­ന്നു് ഇ­വി­ടേ­ക്കും.

ഇപ്പൊ ഇവിടെ ലീ­ല­യും, ഇ­വി­ടു­ത്തെ അ­മ്മ­യും, അ­മ്മ­യു­ടെ വ­യ­സ്സാ­യ ചെ­റി­യ­മ്മ­യും അ­വ­രു­ടെ ഭർ­ത്താ­വും മാ­ത്രം. ഇ­വി­ടു­ണ്ടാ­യി­രു­ന്ന മ­റ്റെ­ല്ലാ­രും വേറെ ഓരോ വീ­ടു­ക­ളി­ലേ­യ്ക്കു് പോയി. ആ പെൺ­കു­ട്ടി­യും. ആ കു­ട്ടി ഇ­ന്നി­വി­ടെ ഇല്ല. ദൂരെ എ­വി­ടെ­യോ പ­ഠി­ക്കാൻ പോ­യി­രി­ക്കു­ന്നു. അ­തി­ന്റെ അമ്മ ച­ത്തു് പോയി. അച്ഛൻ മ­റ്റൊ­രു സ്ഥ­ല­ത്തു് പ­ണി­ക്കും പോയി. അതിനെ ലീ­ല­യ്ക്കു എന്തോ ഇ­ഷ്ട­മ­ല്ല. അ­തി­ന്റെ ക­ണ്ണിൽ മ­റ്റൊ­രു ലോ­ക­മു­ള്ള­തു് പോലെ തോ­ന്നും. അതു് ഇവിടെ ഒ­ന്നും അ­ല്ലാ­ത്ത പോലെ. ഇ­വി­ടു­ത്തെ അമ്മ അതിനു, ഒരു അ­വ­ധി­കാ­ല­ത്തു്, രണ്ടു ത­ക­ര­പ്പെ­ട്ടി നിറയെ പു­സ്ത­കം കാ­ണി­ച്ചു കൊ­ടു­ത്തു. അ­തൊ­ന്നും മി­ണ്ടാ­തെ അന്തം വി­ട്ടു നി­ന്നു. അമ്മ അതിനെ ചേർ­ത്തു് പി­ടി­ച്ചു പറയ, “മോളെ, പ­ണ്ടു് റേഷൻ വാ­ങ്ങാൻ മൂ­പ്പ­രു് ത­ന്നി­രു­ന്ന കാശിൽ നി­ന്നും വാ­ങ്ങി വ­ച്ച­താ. അ­രി­ക്കു­ള്ളിൽ പൂ­ത്തി വ­ച്ചാ­ണു് കൊ­ണ്ടു് വരിക. ആരും കാ­ണാ­തി­രി­ക്കാൻ. ന്നി­ട്ടു് രാ­ത്രി ഞ­ങ്ങ­ളിൽ ഒരാൾ ഉ­റ­ക്കെ വാ­യി­ക്കും. എ­ല്ലാ­രും കേൾ­ക്കും. നി­ന്റെ അമ്മ ഒക്കെ അ­ങ്ങ­നെ­യാ ഇം­ഗ്ലീ­ഷ് ഒക്കെ തെ­റ്റി­ല്ലാ­ണ്ടു് എ­ഴു­താൻ പ­ഠി­ച്ചേ. അ­വ­രൊ­ക്കെ വ­ലു­താ­യി­പ്പോ­യ­പ്പോ, നീ വ­ലു­താ­വു­ന്ന­തു് വരെ ഇ­തൊ­ക്കെ ഞാൻ പെ­റു­ക്കി­ക്കൂ­ട്ടി എ­ടു­ത്തു വ­ച്ച­താ”. കു­ട്ടി അ­തൊ­ന്നും കേൾ­ക്കു­ന്ന­താ­യി തോ­ന്നി­യി­ല്ല. രണ്ടു ത­ക­ര­പ്പെ­ട്ടി നിറയെ പു­സ്ത­കം, ക­ണ്ണി­മ­വെ­ട്ടാ­തെ അതു് നോ­ക്കി നി­ന്നു. പി­ന്നെ പു­സ്ത­കം ഓ­രോ­ന്നാ­യി എ­ടു­ത്തു മ­റി­ച്ചു­നോ­ക്കി, ചി­ല­തു് മാ­റ്റി­വ­ച്ചു. അമ്മ അതിനെ തന്നെ നോ­ക്കി നി­ന്നി­ട്ടു് പി­ന്നെ അ­വി­ടു­ന്നു് പോയി. ലീല കു­ട്ടി എ­ടു­ത്തു മാ­റ്റി­വ­ച്ച പു­സ്ത­ക­ങ്ങൾ ഓ­രോ­ന്നാ­യി മ­റി­ച്ചു നോ­ക്കി. “അയ്യേ, ഇതിൽ ചി­ത്ര­ങ്ങൾ ഒ­ന്നും ഇ­ല്ല­ല്ലോ.” കു­ട്ടി തല ഉ­യർ­ത്തി­യി­ല്ല. “ഇ­തൊ­ക്കെ വ­ല്ല്യ ആൾ­ക്കാർ­ക്ക­ല്ലേ വാ­യി­ച്ചാ മ­ന­സ്സി­ലാ­വാ. ഇ­തൊ­ക്കെ ഇപ്പൊ എ­ന്തി­നാ കു­ട്ടി­ക്കു്?” അ­പ്പോ­ഴും അവൾ തല ഉ­യർ­ത്തി­യി­ല്ല. അ­തി­ന്റെ മു­ഖ­ത്തൊ­രു ചെറിയ നീരസം വ­ന്ന­താ­യി തോ­ന്നി ലീ­ല­യ്ക്കു്. “കു­ട്ടി­ക്കു് ചെറിയ പു­സ്ത­ക­ങ്ങൾ വ­ല്ല­തും വാ­യി­ച്ചാ പോരെ? ഇ­തൊ­ക്കെ ഇപ്പൊ…” “ലീ­ലേ­ച്ചി, ഞാൻ ഇ­തൊ­ന്നു നോ­ക്കി­ക്കോ­ട്ടേ, ങ്ങള് പൊ­യ്ക്കോ­ളീ”. ഇപ്പൊ ലീ­ല­യ്ക്കു ദേ­ഷ്യം വന്നു. “ഞാൻ കാ­ര്യാ­യി­ട്ട­ല്ലേ ചോ­ദി­ച്ചേ… ഇ­ത്നി­പ്പോ ഇ­വി­ടു­ന്നു പോകാൻ പറയണോ? കു­ട്ടി­ക്കു് ഇ­തൊ­ന്നും വാ­യി­ച്ചാ എ­ന്താ­യാ­ലും മ­ന­സ്സി­ലാ­വി­ല്ല. ഇതു് വ­ല്ല്യ ആൾ­ക്കാർ­ക്കു­ള്ള പു­സ്ത­ക­ങ്ങ­ള­ല്ലേ? കു­ട്ടി­ക്ക­ത്ര ബു­ദ്ധി­യൊ­ന്നു­മി­ല്ല­ല്ലോ?” ക­രു­തി­ക്കൂ­ട്ടി അതിനു വേ­ദ­നി­ച്ചോ­ട്ടെ എ­ന്നു് വച്ചു ലീല പ­റ­ഞ്ഞു. പകരം ആ കു­ട്ടി ക­ണ്ണു­യർ­ത്തി ലീലയെ നോ­ക്കി, “എന്താ ലീ­ലേ­ച്ചി­ക്കു വാ­യി­ക്കാൻ പ­റ്റ്വോ? പറ, പ­റ്റ്വോ? മ­ന­സ്സി­ലാ­വോ?” അ­തി­ന്റെ ധാർ­ഷ്ട്യം. “കു­ട്ട്യേ,” ലീ­ല­യു­ടെ ശബ്ദം വി­റ­ച്ചു. “ഞാനേ… നായരാ. നല്ല ത­റ­വാ­ടി നാ­യ­രു്. ഗ­തി­കെ­ട്ട­തു് കൊ­ണ്ടാ ങ്ങൾ തീ­യ്യ­ന്മാ­രു­ടെ കു­ടീ­ലു് കഞ്ഞി കു­ടി­ച്ചു കി­ട­ക്കേ­ണ്ടി വ­രു­ന്നേ. കു­റ­ച്ചു പ­ഠി­പ്പും വി­വ­രൂം ണ്ട്ച്ച്ട്ടു് ആരും പ്ര­മാ­ണി­മാ­രാ­വൂ­ല്ല. അതിനു കു­ടും­ബ­ത്തു് ജ­നി­ക്ക­ണം. ഹാ!!” ആ കു­ട്ടി­യു­ടെ മു­ഖ­ത്തു് ഞെ­ട്ടൽ കണ്ടു. അതിനു ഒ­ന്നും മ­ന­സ്സി­ലാ­യി­ല്ല എ­ന്നു് തോ­ന്നി. മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കാ. “വ­ല്ല്യ വ­ല്ല്യ മ­നു­ഷ്യ­ന്മാ­രു പി­റ­ന്ന ജാ­തി­യാ. അറിയോ? കു­ട്ടി­ക്കു് ഏ­തെ­ങ്കി­ലും വ­ല്ല്യ മ­നു­ഷ്യ­ന്മാ­രെ അറിയോ? ആ­രെ­യെ­ങ്കി­ലും? അ­ങ്ങ­നെ ആ­രെ­ങ്കി­ലും ണ്ടോ കു­ട്ടി­ക്കു്? പറ.” ലീല വി­റ­ച്ചു. അ­പ്പോൾ കു­ട്ടി­യു­ടെ മു­ഖ­ത്തു് ഒരു ചിരി കണ്ടു. “അ­ത്രേ­ള്ളോ? എ­നി­ക്ക­റി­യാ­ലോ?” ആരു്. ലീ­ല­യു­ടെ പു­രി­കം വ­ള­ഞ്ഞു. “ഗുരു. ലീ­ലേ­ച്ചി കേ­ട്ടി­ട്ടി­ല്ലേ? ശ്രീ­നാ­രാ­യ­ണ­ഗു­രു. മൂ­പ്പ­രു് വ­ല്ല്യ ആ­ള­ല്ലേ? അല്ലേ? ന­മ്മ­ടെ വീ­ട്ടി­ലു് ഫോ­ട്ടോ തൂ­ക്കീ­ട്ടി­ല്ലേ? അവരു്.” ലീല ഒരു നി­മി­ഷം അതിനെ നോ­ക്കി നി­ന്നു. എ­ന്നി­ട്ടു് തി­രി­ഞ്ഞു ന­ട­ന്നു.

images/arathy-leela-02.jpg

പി­ന്നീ­ടു­ള്ള തു­ടർ­ച്ച­ക­ളിൽ;

മു­ല്ല­വ­ള്ളി­ക­ളിൽ ഒ­ന്നു് പ­ടർ­ന്നു പ­ന്ത­ലി­ച്ചു, ചില കാ­ല­ങ്ങ­ളിൽ വെള്ള നി­റ­ഞ്ഞു നിൽ­ക്കും. പു­ലർ­ച്ചെ നാലു് മണി നേ­ര­ത്തു് ലീല വാതിൽ തു­റ­ക്കു­മ്പോൾ മുല്ല മണം അ­ടി­ച്ചു മ­യ­ങ്ങി നിൽ­ക്കും. വൈ­കു­ന്നേ­ര­ങ്ങ­ളിൽ മ­ല­യി­ടു­ക്കു­ക­ളിൽ നി­ന്നും പ­ന­യു­ടെ ത­ല­പ്പ­ത്ത­ടി­ച്ച കാ­റ്റു് ലീ­ല­യ്ക്കു് മു­ക­ളിൽ ത­ട­ഞ്ഞു പോവും. മ­റ്റെ­വി­ടെ­യോ ഏതോ വ­ഴി­ക­ളിൽ അവൾ ത­നി­ച്ചു പ­ച്ച­മ­ര­ങ്ങൾ­ക്കി­ട­യിൽ നു­ഴ­ഞ്ഞു കയറി ആകാശം തൊ­ടു­വാൻ നോ­ക്കും. മ­ര­ത്തി­ന്റെ കൊ­മ്പി­ലെ പി­ടി­വി­ടാ­തി­രി­ക്കാൻ മു­റു­ക്കെ പി­ടി­ക്കു­ന്ന­തി­നാൽ ആ­കാ­ശ­ത്തേ­ക്കു ഏന്തി വ­ലി­യാൻ ക­ഷ്ട­മാ­ണു്. ചി­റ­കു­കൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലെ­ന്നു വെ­റു­തെ വെ­റു­തെ ഓർ­ത്തു് നി­ന്നു് പി­ന്നെ ആരും ക­ണ്ടി­ല്ലെ­ന്നു ഉ­റ­പ്പു വ­രു­ത്തി, വന്ന വ­ഴി­യൊ­ക്കെ തി­രി­ച്ചു ന­ട­ക്കും.

രാ­വി­ലെ­കൾ മാറി ഉ­ച്ച­യും, പി­ന്നെ വൈ­കു­ന്നേ­ര­വും, അതിനു ശേഷം രാ­ത്രി­യും. മു­ല്ല­വ­ള്ളി­ക­ളു­ടെ ആ­ട്ട­വും. മ­ഴ­യ്ക്കു മു­ന്നെ ഉള്ള വേവും. അ­മ്മ­യു­ടെ മ­ര­പ്പെ­ട്ടി­ക്കു­ള്ളിൽ ഇ­രി­ക്കു­ന്ന സ്വർ­ണ്ണ­ക്ക­ര­യു­ള്ള ചെ­മ്പ­ക­മ­ണ­മു­ള്ള മു­ണ്ടും. വെ­ള്ള­പേ­നു­ള്ള കല്ലു ചെ­റി­യ­മ്മ­യും. ദൂ­ര­ദേ­ശ­ത്തു­നി­ന്നും മ­ട­ങ്ങി വരാൻ ഉള്ള ആ പഴയ പെൺ­കു­ട്ടി­യും. പി­ന്നെ, പി­ന്നെ ലീ­ല­യും.

ആരതി അശോക്
images/arathy-ashok.jpg

ആരതി അശോക് ഒരു ദ്വി­ഭാ­ഷാ എ­ഴു­ത്തു­കാ­രി­യും ക­വ­യി­ത്രി­യും വി­വർ­ത്ത­ക­യു­മാ­ണു്. അ­വ­രു­ടെ ആദ്യ ക­വി­താ­സ­മാ­ഹാ­ര­മാ­യ Lady Jesus-​ഉം മ­റ്റു് ക­വി­ത­ക­ളും Journal of Commonwealth Literature-​ൽ ‘മൂർ­ച്ച­യേ­റി­യ പ്ര­തി­രോ­ധ­മു­ള്ള കവിത’ (2019, വാ­ല്യം 54 (4)) എ­ന്നു് വി­ശേ­ഷി­പ്പി­ക്ക­പ്പ­ട്ടു. Lost Heroine (Speaking Tiger Press,2020) ആണു് ഒ­ടു­വിൽ ഇ­റ­ങ്ങി­യ പ­രി­ഭാ­ഷ. കേ­ര­ള­ത്തി­ലെ പ­ട്ടാ­മ്പി­യിൽ നടന്ന South Indian Poetry Carnival അ­ഞ്ചാം പ­തി­പ്പിൽ Word Me Out എന്ന പേരിൽ അ­വ­രു­ടെ കവിതാ ഇൻ­സ്റ്റാ­ളേ­ഷൻ പ്ര­ദർ­ശി­പ്പി­ച്ചു. Blue Nib മാസിക (ലക്കം 37, അ­യർ­ലൻ­ഡ്), അ­യർ­ല­ണ്ടി­ലെ വനിതാ ക­വി­ക­ളു­ടെ സൂ­ചി­ക­യാ­യ Poethead എ­ന്നി­വ­യിൽ ഇവർ ഫീ­ച്ചർ ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ടു­ത്ത കാ­ല­ത്താ­യി അ­വ­രു­ടെ ക­വി­ത­കൾ Kali Project, Witness The Poetry of Dissent എ­ന്നി­വ­യിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്: മ­ല­യാ­ള­ത്തി­ലും ഇം­ഗ്ലീ­ഷി­ലും ചെ­റു­ക­ഥ­കൾ എ­ഴു­താ­റു­ള്ള ആരതി അ­ശോ­കി­ന്റെ ഒരു സ­മീ­പ­കാ­ല ചെ­റു­ക­ഥ One Surviving Story എന്ന സ­മാ­ഹാ­ര­ത്തിൽ ഓ­സ്ട്രേ­ലി­യ­ലെ Icoe Press പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­വ­രു­ടെ ക­വി­ത­കൾ അ­ച്ച­ടി­രൂ­പേ­ണ­യും ഓൺ­ലൈ­നാ­യും ദേശീയ അ­ന്തർ­ദേ­ശീ­യ മാ­ധ്യ­മ­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ലേ­ഖ­ന­ങ്ങൾ Hindu Blink-​ലും മ­റ്റും പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Leela, Suvisesham ariyum vidham (ml: ലീല, സു­വി­ശേ­ഷം അ­റി­യും വിധം).

Author(s): Arathy Ashok.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-29.

Deafult language: ml, Malayalam.

Keywords: short story, Arathy Ashok, Leela, Suvisesham ariyum vidham, ആരതി അശോക്, ലീല, സു­വി­ശേ­ഷം അ­റി­യും വിധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Roman Girl at a FountainRoman Girl at a Fountain, a paintinga painting by Léon BonnatLéon Bonnat (1833–19221833–1922). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: VP Sunil; Typesetter: JN Jamuna; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.