SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Nature_Painting.jpg
Evening @ Paye Meadows – Kagan Valley – Pakistan, a photograph by Waqas Afzal .
ആ­ത്മ­വേ­ദ­ന­യു­ടെ പി­ട­ച്ചിൽ
കെ. അ­ര­വി­ന്ദാ­ക്ഷൻ

സു­ബ്ര­ഹ്മ­ണ്യ­ദാ­സ്—ഇ­ന്നും: ഒരു ലേഖനം

images/p-029.png

‘ദാ­സി­നെ­ക്കു­റി­ച്ചു്’ എ­ന്നൊ­രു ലേഖനം സു­ബ്ര­ഹ്മ­ണ്യ­ദാ­സി­ന്റെ (1958–1982) അ­യൽ­ക്കാ­ര­നും ജ്യേ­ഷ്ഠ­സ­ഹോ­ദ­ര തു­ല്യ­നു­മാ­യ ടി. എം. മ­നോ­ഹ­ര­ന്റെ­താ­യി ഈ പു­സ്ത­ക­ത്തി­ലു­ണ്ടു് (സു­ബ്ര­ഹ്മ­ണ്യ­ദാ­സ്— ഇ­ന്നും). ദാ­സി­ന്റെ ഉ­ള്ളി­ലേ­യ്ക്കു് ക­ട­ന്നു ചെ­ല്ലാൻ ക­ഴി­യു­ന്ന വരികൾ ഈ ലേ­ഖ­ന­ത്തി­ലു­ണ്ടു്. ഐ. എഫ്. എസ്. നേടി കേരള ഫോ­റ­സ്റ്റ് ഫോ­ഴ്സി­ന്റെ ചീ­ഫാ­യി റി­ട്ട­യർ ചെയ്ത മ­നോ­ഹ­രൻ വൈ­ദ്യു­തി ബോർ­ഡി­ന്റെ ചെ­യർ­മാ­നാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

വ്യ­വ­സ്ഥാ­പി­ത­മാ­യ സാ­മൂ­ഹ്യ ജീ­വി­ത­ത്തിൽ മ­നോ­ഹ­രൻ എ­ന്താ­യി­ത്തീർ­ന്നു­വോ അ­തി­ന്റെ എതിർ കോ­ണി­ലാ­യി­രു­ന്നി­ല്ല ദാ­സി­ന്റെ ജീ­വി­തം. പ്ര­ത്യ­ക്ഷ­ത്തിൽ അ­ങ്ങ­നെ വാ­യി­ക്കാ­മെ­ങ്കി­ലും. കാരണം, മ­നോ­ഹ­രൻ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന ജീ­വി­ത­ത്തോ­ടു് അ­സൂ­യ­പ്പെ­ടാ­നോ അ­രി­ശ­പ്പെ­ടാ­നോ ദാസ് ശ്ര­മി­ച്ചി­ട്ടി­ല്ല. ‘നി­ന­ക്കെ­ന്തു­പ­റ്റി ദാസേ, നി­ന­ക്കു് പ­ഠി­പ്പൊ­ന്നു പൂർ­ത്തീ­ക­രി­ച്ചു­കൂ­ടേ? എ­ന്തെ­ങ്കി­ലും ജോ­ലി­യൊ­ക്കെ­യാ­യാൽ അ­ച്ഛ­നു­മ­മ്മ­യ്ക്കും ഒരു താ­ങ്ങാ­വി­ല്ലേ? ഇ­തൊ­ക്കെ ക­ഴി­ഞ്ഞു­പോ­രെ രാ­ഷ്ട്രീ­യം? ജോലീം വ­രു­മാ­ന­വും ഒ­ക്കെ­യാ­യാ­ലും നാ­ട്ടു­കാ­രെ സ­ഹാ­യി­ക്കാ­മ­ല്ലോ? വ­യ­സ്സു­കാ­ല­ത്തു് അ­ച്ഛ­നേം അ­മ്മേ­നേം നോ­ക്കാ­തെ രാ­ഷ്ട്രീ­യം പ­റ­ഞ്ഞു ന­ട­ന്നാൽ മതിയോ? അ­ച്ഛ­നു­മ­മ്മ­യ്ക്കും എന്തു വി­ഷ­മ­മു­ണ്ടെ­ന്നു് നി­ന­ക്ക­റി­യി­ല്ലേ?’ ഏതു കാ­ല­ത്തെ­യും, ഏതു ദേ­ശ­ത്തെ­യും വ്യ­വ­സ്ഥി­തി­യു­ടെ വാ­ക്കു­ക­ളാ­ണു് മ­നോ­ഹ­ര­ന്റേ­തു്.

‘സാ­മൂ­ഹ്യ­കർ­ത്ത­വ്യ­ബോ­ധ­മു­ള്ള’ മ­നോ­ഹ­ര­ന്റെ ചോ­ദ്യ­രൂ­പേ­ണ­യു­ള്ള ഉ­പ­ദേ­ശ­ങ്ങൾ­ക്കു്, ആ­ശ­ങ്ക­കൾ­ക്കു് സ­ഹ­ജ­മാ­യ ശാ­ന്ത­ത­യോ­ടും സൗ­മ്യ­ത­യോ­ടും വി­ന­യ­ത്തോ­ടും കൂടി ദാസ് മ­റു­പ­ടി പ­റ­യു­ന്നു: ‘എന്റെ അ­ച്ഛ­നു­മ­മ്മ­യും മാ­ത്ര­മ­ല്ല­ല്ലോ സ­മൂ­ഹ­ത്തിൽ ഉ­ള്ള­തു്. ന­ര­ക­യാ­ത­ന അ­നു­ഭ­വി­ക്കു­ന്ന ഒ­ട്ടേ­റെ അ­ച്ഛ­ന­മ്മ­മാ­രും സ­ഹോ­ദ­രീ­സ­ഹോ­ദ­ര­ന്മാ­രും സ­മൂ­ഹ­ത്തി­ലി­ല്ലേ? അ­വ­രു­ടെ കാ­ര്യ­ത്തി­ലും സാ­മൂ­ഹ്യ­ബോ­ധ­മു­ള്ള പൗ­ര­ന്മാർ­ക്കു് ശ്ര­ദ്ധ വേ­ണ­മ­ല്ലോ? എന്റെ രാ­ഷ്ട്രീ­യ ചി­ന്ത­യൊ­ന്നും പ­റ­ഞ്ഞാൽ ചേ­ട്ട­നു മ­ന­സ്സി­ലാ­വി­ല്ല’.

തന്റെ കാ­ല­ത്തോ­ടും പുതിയ കാ­ല­ത്തോ­ടും വ­രാ­നി­രി­ക്കു­ന്ന കാ­ല­ത്തോ­ടും ദാസ് ന­ട­ത്തു­ന്ന ഒരു സ്റ്റെ­യ്റ്റ്മെ­ന്റാ­ണി­തു്. ഇതു് ഉ­പ­രി­ത­ല­ത്തിൽ മ­നോ­ഹ­ര­നോ­ടു­ള്ള മ­റു­പ­ടി­യാ­ണു്. എ­ന്നാൽ ആ­ന്ത­രി­ക­മാ­യി ദാസ് ത­ന്നോ­ടു് തന്നെ ചോ­ദി­ക്കു­ന്ന­താ­ണു്. ത­ന്നെ­ത്ത­ന്നെ വി­മർ­ശി­ക്കു­ന്ന­താ­ണു്. എ­നി­ക്കു് ഗോ­പാ­ല­കൃ­ഷ്ണ­നും പാർ­വ്വ­തി­യും എന്ന ഒ­രൊ­റ്റ അ­ച്ഛ­നും അ­മ്മ­യും മാ­ത്ര­മ­ല്ല ഉ­ള്ള­തു്. ഒ­ട്ടേ­റെ അ­ച്ഛ­ന്മാ­രും അ­മ്മ­മാ­രും ഉ­ണ്ടു്. മാ­താ­പി­താ­ക്ക­ളു­ടെ ഏ­ക­മ­ക­നാ­യ എ­നി­ക്കു് അനവധി സ­ഹോ­ദ­രീ­സ­ഹോ­ദ­ര­ന്മാ­രും ഉ­ണ്ടു്. അ­വ­രെ­ല്ലാം ന­ര­ക­യാ­ത­ന അ­നു­ഭ­വി­ക്കു­മ്പോൾ ഞാനും അ­ത­നു­ഭ­വി­ക്കു­ന്നു­ണ്ടു്. അ­പ­ര­ന്റെ വേ­ദ­ന­യെ തന്റെ വേ­ദ­ന­യാ­യി തി­രി­ച്ച­റി­യു­ന്ന ആ­ത്മീ­യ സം­വാ­ദ­മാ­ണി­തു്. ഈ പു­സ്ത­ക­ത്തി­ന്റെ ശ­രീ­ര­വും സം­വാ­ദ­മാ­ണു്.

എ­ന്താ­ണു് ‘സാ­മൂ­ഹ്യ­ബോ­ധം?’ അതിനെ നി­ല­വി­ലു­ള്ള സ­ങ്കു­ചി­ത­ത്വ­ത്തി­ന്റെ ത­ട­വ­റ­യിൽ നി­ന്നു് മോ­ചി­പ്പി­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു് അ­ടു­ത്ത വ­രി­ക­ളിൽ. ത­നി­ക്കു് ര­ക്ത­ബ­ന്ധ­മി­ല്ലാ­ത്ത അ­ച്ഛ­ന­മ്മ­മാ­രു­ടെ­യും സ­ഹോ­ദ­രീ­സ­ഹോ­ദ­ര­ന്മാ­രു­ടെ­യും കാ­ര്യ­ത്തിൽ ഒരു പൗ­ര­നു് ശ്ര­ദ്ധ വേ­ണ്ടേ എ­ന്നു് ചോ­ദി­ച്ചു­കൊ­ണ്ടു് ദാസ് സാ­മൂ­ഹ്യ­ബോ­ധ­ത്തെ അ­പ­നിർ­മ്മി­ക്കു­ന്നു. ‘എന്റെ രാ­ഷ്ട്രീ­യ ചി­ന്ത­യൊ­ന്നും ചേ­ട്ട­നു പ­റ­ഞ്ഞാൽ മ­ന­സ്സി­ലാ­വി­ല്ല’ എ­ന്ന­തു് അ­തി­ന്റെ ഭാ­ഗ­മാ­ണു്. അ­ല്ലാ­തെ ഞാൻ ബു­ദ്ധി­ജീ­വി­യാ­ണെ­ന്നോ ചേ­ട്ട­നേ­ക്കാൾ കേ­മ­നാ­ണെ­ന്നോ ഉള്ള ധ്വ­നി­യ­ല്ല. തന്റെ രാ­ഷ്ട്രീ­യ­ചി­ന്ത ത­ന്നിൽ­പോ­ലും ഇ­നി­യും പൂർ­ണ­മാ­യി രൂ­പാ­ന്ത­രം പ്രാ­പി­ക്കാ­ത്ത­താ­ണു്. നി­ല­വി­ലു­ള്ള വ്യ­വ­സ്ഥാ­പി­ത ചി­ന്ത­ക­ള­ല്ല എന്നേ പ­റ­യാ­നാ­വൂ. ദാസ് ഇ­തൊ­രി­ക്ക­ലും പൂർ­ത്തി­യാ­ക്കു­ന്നി­ല്ല. അ­ന്വേ­ഷി­യാ­യ ഒരു ഗോ­ത­മ­സി­ദ്ധാർ­ത്ഥ­നും.

ജ്യേ­ഷ്ഠ­സ­ഹോ­ദ­ര­തു­ല്യ­നാ­യ മ­നോ­ഹ­ര­നിൽ­നി­ന്നു് ദാ­സി­ന്റെ അ­ച്ഛ­നി­ലേ­യ്ക്കു് വരിക. ‘തി­ക­ഞ്ഞ കർ­ത്ത­വ്യ­ബോ­ധ­വും രാ­ജ്യ­സ്നേ­ഹ­വും നി­റ­ഞ്ഞ ഒരു സൈനിക ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു ദാ­സി­ന്റെ അച്ഛൻ ശ്രീ. ഗോ­പാ­ല­കൃ­ഷ്ണൻ…’ ലീ­വി­നു വ­രു­മ്പോൾ രാ­ജ്യ­സ്നേ­ഹ­ത്തി­ന്റെ ക­ഥ­ക­ളും, ദേ­ശ­ര­ക്ഷ­യ്ക്കാ­യി സൈ­നി­കർ ചെ­യ്യു­ന്ന അ­മൂ­ല്യ­ങ്ങ­ളാ­യ സേ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ചും ഞ­ങ്ങൾ­ക്കു് പ­റ­ഞ്ഞു­ത­ന്നി­രു­ന്ന സ്നേ­ഹ­സ­മ്പ­ന്നൻ… കർ­ത്ത­വ്യ­ബോ­ധ­വും അ­ദ്ധ്വാ­ന­ശീ­ല­വും രാ­ജ്യ­സ്നേ­ഹ­വു­മു­ള്ള ഉത്തമ പൗ­ര­ന്മാ­രാ­ക­ണ­മെ­ന്നു് അ­ദ്ദേ­ഹം ഞ­ങ്ങ­ളെ ഉ­പ­ദേ­ശി­ക്കു­മാ­യി­രു­ന്നു’. മ­നോ­ഹ­ര­ന്റെ വാ­ക്കു­ക­ളാ­ണി­തു്. ഒരു തീ­വ്ര­വാ­ദ രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ദാസ് പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞി­ട്ടും രാ­ജ്യ­സ്നേ­ഹി­യാ­യ അച്ഛൻ മ­ക­നെ­ക്കു­റി­ച്ചു് മോ­ശ­മാ­യി സം­സാ­രി­ച്ചി­ട്ടി­ല്ലെ­ന്നു് മ­നോ­ഹ­രൻ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. എ­ങ്കി­ലും, ഏ­ക­മ­ക­ന്റെ വ­ഴി­വി­ട്ടു­ള്ള പോ­ക്കു് അ­ച്ഛ­നിൽ അ­സ്വ­സ്ഥ­ത­യു­ണ്ടാ­ക്കി­യി­രി­ക്കാം.

“ഹൃ­ദ­യ­ത്തി­ന്റെ മു­റി­വു­ക­ളിൽ നി­ന്നു­മൊ­ഴു­കി­യ ഭ­ക്തി­യി­ലൂ­ടെ എ­ഴു­ത്ത­ച്ഛ­നും പൂ­ന്താ­ന­വും ജ­ന­ങ്ങൾ­ക്കു­മേ­ലു­ള്ള വൈ­ദേ­ശി­കാ­ധി­പ­ത്യ­ത്തെ പ്ര­തി­രോ­ധി­ച്ചു. പു­തി­യൊ­രു മ­ല­യാ­ള­ഭാ­ഷ­യി­ലൂ­ടെ. സാ­ധാ­ര­ണ­ക്കാ­ര­നു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന രാ­മാ­യ­ണ­ത്തി­ലൂ­ടെ, ജ്ഞാ­ന­പ്പാ­ന­യി­ലൂ­ടെ. ‘നൈ­തി­ക­ത­യും രാ­ഷ്ട്രീ­യ­വും ഒ­ന്നാ­യ ആ കാ­ല­ഘ­ട്ട­ത്തിൽ കേ­ര­ള­ത്തി­ന്റെ തനതായ സം­സ്കാ­രം അ­ന്ന­ത്തെ കാ­വ്യ­ങ്ങ­ളി­ലൂ­ടെ ആ­ത്മ­പ്ര­തി­രോ­ധ­ത്തി­ന്റെ­താ­യ ഉ­ദാ­ത്ത മേ­ഖ­ല­ക­ളി­ലേ­യ്ക്കു് കൂ­മ്പി­യു­ണ­രു­ന്നു”.

അച്ഛൻ ഗോ­പാ­ല­കൃ­ഷ്ണ­ന്റെ കർ­ത്ത­വ്യ­ബോ­ധ­വും അ­ദ്ധ്വാ­ന­ശീ­ല­വും കെ. വേ­ണു­വി­ലു­ണ്ടു്. തീർ­ത്തും മ­റ്റൊ­രു ത­ല­ത്തി­ലാ­ണെ­ന്നു­മാ­ത്രം. മനോഹരൻ-​അച്ഛൻ തു­ട­ങ്ങി­യ വ്യ­വ­സ്ഥാ­പി­ത പു­രു­ഷ­പ്ര­കൃ­തി­ക­ളെ ചോ­ദ്യം ചെ­യ്യു­ക­യോ അ­വ­രു­മാ­യി ക­ല­ഹി­ക്കു­ക­യോ ചെ­യ്യാ­ത്ത ദാസ് വേ­ണു­വെ­ന്ന പു­രു­ഷ­പ്ര­കൃ­തി­യെ നി­ര­ന്ത­രം അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നു­ണ്ടു്; ചോ­ദ്യം ചെ­യ്യു­ന്നു­ണ്ടു്. മ­നോ­ഹ­ര­നും അച്ഛൻ ഗോ­പാ­ല­കൃ­ഷ്ണ­നും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന വ്യ­വ­സ്ഥാ­പി­ത സ­മൂ­ഹ­ത്തെ ബോ­ധ­പൂർ­വ്വ­മാ­യ ഹിം­സാ­ത്മ­ക വി­പ്ല­വ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ അ­ട്ടി­മ­റി­ച്ചു് പു­ത്തൻ സ­മ­ത്വ­സു­ന്ദ­ര­സ­മൂ­ഹം സൃ­ഷ്ടി­ക്കാ­നി­റ­ങ്ങി­ത്തി­രി­ച്ച വ്യ­ക്തി­യാ­ണു് വേണു. മാർ­ക്സി­ന്റെ ദർ­ശ­ന­ങ്ങ­ള­ട­ക്ക­മു­ള്ള നി­ര­വ­ധി വി­ജ്ഞാ­ന­ശാ­ഖ­ക­ളു­ടെ മൂ­ല­ധ­നം വേ­ണു­വി­നു­ണ്ടു്. വ്യ­വ­സ്ഥാ­പി­ത­വും യാ­ഥാ­സ്ഥി­തി­ക­വു­മാ­യ പു­രു­ഷ­പ്ര­കൃ­തി­ക­ളോ­ടു് ക­ല­ഹി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ലെ­ന്നും, അ­തി­നു­പ­ക­രം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ ഘടന, ധാർ­മ്മി­ക­ത, ആ­ത്മീ­യ­ത എ­ന്നി­വ­യോ­ടാ­ണു് ക­ല­ഹി­ക്കേ­ണ്ട­തെ­ന്നും ദാ­സി­ന­റി­യാ­മാ­യി­രു­ന്നു. അതു് താൻ സ്വ­പ്നം കാ­ണു­ന്ന­താ­ണോ­യെ­ന്നു് ദാസ് ജാ­ഗ്ര­ത­പ്പെ­ടു­ന്നു­ണ്ടു്. ഈ പു­സ്ത­ക­ത്തി­ന്റെ സം­വാ­ദം അ­താ­ണു്.

വേ­ണു­വി­നു­ള്ള ഒരു മ­റു­പ­ടി­ക്ക­ത്തിൽ ദാസ് എ­ടു­ത്തു പ­റ­യു­ന്നു­ണ്ടു്: ‘പുതിയ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ നി­ല­വി­ലു­ള്ള സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് ഉൾ­ക്കൊ­ള്ളാൻ അ­സാ­ധ്യ­മാ­യി തീ­രു­മ്പോ­ഴാ­ണു് പുതിയ അ­ന്വേ­ഷ­ണ­ങ്ങൾ പ്ര­സ­ക്ത­മാ­വു­ന്ന­തു്. അ­തി­ലേർ­പ്പെ­ടു­ന്ന ഏ­തൊ­രാൾ­ക്കും രീ­തി­യു­ടെ പ്ര­ശ്നം അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി വരും’ (പുറം: 62). രീതി ഇവിടെ വെറും രാ­ഷ്ട്രീ­യ മാർ­ഗ്ഗ­മ­ല്ല. വി­ശ­ക­ല­ന­രീ­തി­യു­മ­ല്ല. അ­തൊ­ക്കെ­യുൾ­ക്കൊ­ള്ളു­ന്ന ജീ­വി­ത­രീ­തി­യാ­ണ­തു്. ഒരു മ­നു­ഷ്യൻ മ­നു­ഷ്യ­നാ­കാൻ അ­നു­വർ­ത്തി­ക്കേ­ണ്ട­തു്. തന്റെ ചോ­ര­യിൽ അ­ലി­ഞ്ഞു­തീ­രേ­ണ്ട­തു്. തു­ടർ­ന്നു് രാ­ഷ്ട്രീ­യ ദർ­ശ­ന­ത്തി­ന്റെ­യും പ്രാ­യോ­ഗി­ക രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും അ­ഞ്ചു് ചോ­ദ്യ­ങ്ങൾ­കൊ­ണ്ടു് വേ­ണു­വി­നെ നേ­രി­ടു­ന്ന ദാസ് ക­ത്തു് അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്: ‘വി­ന­യ­ത്തോ­ടെ ഒരു കാ­ര്യം സൂ­ചി­പ്പി­ക്ക­ട്ടെ. ആശയം ന­ഷ്ട­പ്പെ­ട്ട ജാർ­ഗ­ണു­ക­ളേ­ക്കാ­ളും അകം പൊ­ള്ള­യാ­യ ശ­കാ­ര­ങ്ങ­ളേ­ക്കാ­ളും സം­വേ­ദ­ന­ക്ഷ­മ­ത­യു­ള്ള വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്കാൻ ക­മ്മ്യൂ­ണി­സ്റ്റു­കാർ പ­രി­ശീ­ലി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു’ (പുറം: 64). ജാർ­ഗ­ണും ശ­കാ­ര­ങ്ങ­ളു­മ­ല്ല ഒ­രാ­ചാ­ര്യ­സ്ഥാ­നീ­യ­നാ­വ­ശ്യം; വി­ന­യ­വും സം­വേ­ദ­ന­ക്ഷ­മ­ത­യു­മാ­ണു്. അതു് വേ­ണു­വി­നെ മാ­ത്ര­മ­ല്ല, ത­ന്നെ­യു­മു­ദ്ദേ­ശി­ച്ചാ­ണു് ദാസ് പ­റ­യു­ന്ന­തു്.

Condition ചെ­യ്യ­പ്പെ­ട്ട ഒരു രീ­തി­ശാ­സ്ത്ര­മോ രാ­ഷ്ട്രീ­യ­മോ അല്ല താ­നു­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നും പു­തി­യൊ­രു മ­നു­ഷ്യ­നും പു­തി­യൊ­രു ലോ­ക­ത്തി­നും, ഇ­തു­വ­രെ ന­മു­ക്കി­ല്ലാ­തെ­പോ­യ ത­ല­ച്ചോ­റും ഹൃ­ദ­യ­വു­മാ­ണു് രൂ­പ­പ്പെ­ടേ­ണ്ട­തെ­ന്നു­മാ­ണു് ദാസ് സൂ­ചി­പ്പി­ക്കു­ന്ന­തു്.

മറ്റു പു­രു­ഷ­പ്ര­കൃ­തി­ക­ളോ­ടി­ല്ലാ­ത്ത വി­മർ­ശ­ന­വും അ­സ­ഹി­ഷ്ണു­ത­യും ‘പ­രി­ഹാ­സ­വും’ വേ­ണു­വെ­ന്ന കേ­ന്ദ്രീ­കൃ­ത പു­രു­ഷ­പ്ര­കൃ­തി­യോ­ടു് ദാസ് കാ­ണി­ക്കു­ന്നു­ണ്ടു്, തന്റെ സം­വാ­ദ­ങ്ങ­ളിൽ.

ഒരു കു­ട്ടി­യു­ടെ നി­ഷ്ക­ള­ങ്ക­ത­യോ­ടെ വേ­ണു­വി­നോ­ടു് ചോ­ദി­ക്കു­ന്നു: ‘വ­ര­ട്ടു ത­ത്ത്വ­വാ­ദ­മെ­ന്നാൽ എ­ന്താ­ണു്?’ (പുറം: 63) മ­റ്റൊ­രി­ട­ത്തു് ‘വി­പ്ല­വ­ത്തി­ന്റെ ദാർ­ശ­നി­ക പ്ര­ശ്ന­ങ്ങ’ളിൽ വർ­ഗ്ഗ­സ­മ­ര­ത്തെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ വേണു ‘പള്ളി പ്ര­സം­ഗ­ത്തി­ലേ­യ്ക്കു നീ­ങ്ങു­ന്നു’വെ­ന്നു് പ­രി­ഹ­സി­ക്കു­ന്നു­ണ്ടു്. ക്രി­സ്ത്യൻ സഭയും വേണു പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന മാർ­ക്സി­സ്റ്റ് തി­രു­സ­ഭ­യും ഒ­ന്നാ­ണെ­ന്നോ വേണു അ­തി­ന്റെ പു­രോ­ഹി­ത­നാ­യി­ത്തീ­രു­ന്നു­വെ­ന്നോ ഉള്ള കൂർ­ത്ത നർ­മ്മം അ­തി­ലു­ണ്ടു്.

താൻ ക­ണ്ടു­പ­രി­ച­യി­ച്ച­വ­രും (ഉദാ: അച്ഛൻ, മ­നോ­ഹ­രൻ) ക­ല­ഹി­ച്ചി­രു­ന്ന­വ­രും പ­രി­ഹ­സി­ച്ചി­രു­ന്ന­വ­രും (ഉദാ: കെ. വേണു) ആയ പു­രു­ഷ­പ്ര­കൃ­തി­ക­ളിൽ നി­ന്നു് ദാ­സി­ന്റെ അ­മ്മ­യി­ലേ­യ്ക്കു വരാം. ‘നൂ­റു­ക­ണ­ക്കി­നു് കു­ട്ടി­ക­ളെ ആ­ദ്യാ­ക്ഷ­ര­ങ്ങൾ പ­ഠി­പ്പി­ച്ച മാ­തൃ­തു­ല്യ­യാ­യ അ­ദ്ധ്യാ­പി­ക പാർ­വ്വ­തി ടീ­ച്ച­റാ­ണു് ദാ­സി­ന്റെ അമ്മ’. മ­നോ­ഹ­രൻ എ­ഴു­തു­ന്നു. ‘ദാ­സി­ന്റെ അ­മ്മേ­ടെ ഒരു കു­ട്ടി­യാ­യി­രു­ന്നു ഞാനും’, എ­ന്നു് മ­നോ­ഹ­ര­ന്റെ സ­ത്യ­വാ­ങ്മൂ­ലം. ‘ആ­ദ്യാ­ക്ഷ­ര­ങ്ങൾ പ­ഠി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല എന്റെ സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തി­ലും ടീ­ച്ച­റു­ടെ (ദാ­സി­ന്റെ അമ്മ) സ്വാ­ധീ­ന­മു­ണ്ടാ­യി­രു­ന്നു. ചി­ത്രം­വ­ര, പാ­ട്ടു്, കൈവേല (ക്രാ­ഫ്റ്റ്) എ­ന്നി­വ­യും പ്രൈ­മ­റി സ്കൂൾ അ­ദ്ധ്യാ­പി­ക­യാ­യ ദാ­സി­ന്റെ അമ്മ കു­ട്ടി­ക­ളെ പ­ഠി­പ്പി­ച്ചി­രു­ന്നു’. അ­മ്മ­യു­ടെ ചി­ത്ര­ര­ച­നാ­പാ­ട­വം ദാ­സി­ലു­മു­ണ്ടു്. പു­സ്ത­ക­ത്തി­ന്റെ അ­രി­കു­ക­ളിൽ ദാസ് കോ­റി­വ­ര­ച്ച അ­മൂർ­ത്ത ചി­ത്ര­പ്ര­കൃ­തി­ക­ളിൽ അ­ദ്ദേ­ഹ­ത്തി­ന്റെ അ­പൂർ­ണ­മാ­യ ഹൃ­ദ­യ­രേ­ഖ­ക­ളു­ണ്ടു്.

എ­ന്തു­കൊ­ണ്ടു് തന്റെ ഏക സ­ന്താ­ന­മാ­യ ദാ­സി­ന്റെ ‘സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തിൽ’ ടീ­ച്ചർ ശ്ര­ദ്ധി­ച്ചി­ല്ല? തെ­റ്റു­പ­റ്റി? അ­ക്കാ­ര്യം ഐ. ഐ. ടി. പ­ഠ­ന­ത്തി­ന്റെ അ­വ­ധി­ക്കാ­ല­ത്തു് നാ­ട്ടി­ലെ­ത്തു­ന്ന മ­നോ­ഹ­ര­നോ­ടു് വ്യ­വ­സ്ഥാ­പി­ത സമൂഹം ചോ­ദി­ക്കു­ന്നു­ണ്ടു്. മ­രി­ച്ചു­പോ­യ ഒ­രു­വ­ന്റെ വി­യോ­ഗ­ത്തിൽ ക­ഷ്ടം­വെ­യ്ക്കു­ന്ന രീ­തി­യിൽ. ‘ടീ­ച്ച­റെ കാണാൻ പോ­യ­താ­ണ­ല്ലേ? ടീ­ച്ച­റു­ടെ മോൻ നക്സൽ ആ­യീ­ന്നാ കേൾ­ക്കു­ന്ന­തു്. എത്ര നല്ല കു­ട്ടി­യാ­യി­രു­ന്നു. പ­ഠി­പ്പും ക­ള­ഞ്ഞു. വീ­ട്ടി­ലും വ­രി­ല്ല. ടീ­ച്ച­റു­ടെ­യും (അമ്മ) ബാ­ലേ­ട്ട­ന്റെ­യും (അച്ഛൻ) കാ­ര്യം കഷ്ടം തന്നെ!’ മ­രി­ച്ചു­പോ­യ ഒരു മകനെ പി­ണ്ഡം വെ­ച്ചു് തി­ര­സ്ക­രി­ക്കു­ക­യാ­ണു് നാ­ട്ടു­കാർ.

images/p-159.png

ഒരു നല്ല കു­ട്ടി­യു­ടെ സ­വി­ശേ­ഷ­ത­കൾ എ­ന്തൊ­ക്കെ­യാ­ണെ­ന്നു് മ­നോ­ഹ­ര­നും നാ­ട്ടു­കാർ­ക്കും കൃ­ത്യ­മാ­യ ക­ണ­ക്കു­ക­ളു­ണ്ടു്. ഒരു കാർ­ട്ടീ­സി­യൻ ക­ട്ടി­ലി­നു് പാ­ക­മാ­കു­ന്ന­വൻ. ഇ­തേ­പ്പ­റ്റി മ­നോ­ഹ­രൻ ക്രൈ­സ്റ്റ് കോ­ളേ­ജി­ലെ സ­ഹ­പാ­ഠി­ക­ളോ­ടു് ചോ­ദി­ക്കു­ന്നു­ണ്ടു്. അ­ദ്ദേ­ഹം പാർ­വ്വ­തി ടീ­ച്ച­റോ­ടും ദാ­സി­ന്റെ ജ്യേ­ഷ്ഠ­സ­ഹോ­ദ­ര­നെ­ന്ന നി­ല­യിൽ തി­ര­ക്കു­ന്നു­ണ്ടു് ദാ­സി­നെ­പ്പ­റ്റി. ‘ഒരു തീ­വ്ര­വാ­ദ രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടെ­ന്നും വീ­ട്ടിൽ വളരെ കുറവേ വ­രാ­റു­ള്ളൂ­വെ­ന്നും’ ‘അവൻ പ­റ­യു­ന്ന­തൊ­ന്നും ഞ­ങ്ങൾ­ക്കു് മു­ഴു­വൻ മ­ന­സ്സി­ലാ­വു­ന്ന കാ­ര്യ­ങ്ങ­ള­ല്ല’ എ­ന്നും ടീ­ച്ചർ പ­റ­ഞ്ഞു. ‘മോൻ തന്നെ അ­വ­നോ­ടു് ഒന്നു പ­റ­ഞ്ഞു­നോ­ക്കാൻ’ മ­നോ­ഹ­ര­നെ ഏ­ല്പി­ക്കു­ക­യും ചെ­യ്തു. ഭാ­രി­ച്ച ഒ­രു­ത്ത­ര­വാ­ദി­ത്തം ആ അമ്മ സ­മൂ­ഹ­ത്തി­നു് തി­രി­ച്ചേ­ല്പി­ക്കു­ക­യാ­ണു്, മ­നോ­ഹ­ര­നി­ലൂ­ടെ. വി­പ്ല­വ­കാ­രി­യോ അ­രാ­ജ­ക­വാ­ദി­യോ അ­വ­ധൂ­ത­നോ സ­ന്യാ­സി­യോ ആ­യി­പ്പോ­കു­ന്ന മ­ക­നോ­ടു് ഏ­തൊ­ര­മ്മ­യ്ക്കും തോ­ന്നു­ന്ന മമത-​മമതയില്ലായ്മ.

ദാ­സി­ന്റെ അമ്മ പാർ­വ­തി ടീ­ച്ചർ­ക്കു് ഒ­രു­പാ­ടു് മ­ക്ക­ളു­ണ്ടാ­യി­രു­ന്നു, അ­തി­ലൊ­രാ­ളാ­ണു് താ­നെ­ന്നു് മ­നോ­ഹ­രൻ പ­റ­യു­ന്ന­തി­നെ പിൻ­പ­റ്റു­ക­മാ­ത്ര­മാ­ണു് വാ­സ്ത­വ­ത്തിൽ ദാസ് ചെ­യ്ത­തു്. അ­മ്മ­യു­ടെ സ­മ്മ­തം വാ­ങ്ങാ­തെ­യാ­വാം, അ­മ്മ­യു­ടെ ഹൃദയം പി­ന്തു­ടർ­ന്ന­തു്. പാർ­വ്വ­തി ടീ­ച്ചർ എന്ന കേ­വ­ല­യാ­യ അ­മ്മ­യു­ടേ­ത­ല്ല. മ­നോ­ഹ­രൻ പ­റ­യു­ന്ന നി­ര­വ­ധി പേ­രു­ടെ അ­മ്മ­യാ­യ പാർ­വ്വ­തി­യു­ടെ. അതിനെ ദാസ് അ­നു­ഭ­വ­പ്പെ­ടു­ത്തു­ന്ന­തു് നാം നേ­ര­ത്തെ ക­ണ്ട­താ­ണ­ല്ലോ. (‘എന്റെ അ­ച്ഛ­നും അ­മ്മ­യും മാ­ത്ര­മ­ല്ല­ല്ലോ സ­മൂ­ഹ­ത്തി­ലു­ള്ള­തു്. ന­ര­ക­യാ­ത­ന അ­നു­ഭ­വി­ക്കു­ന്ന ഒ­ട്ടേ­റെ അ­ച്ഛ­ന­മ്മ­മാ­രും സ­ഹോ­ദ­രീ­സ­ഹോ­ദ­ര­ന്മാ­രും സ­മൂ­ഹ­ത്തി­ലി­ല്ലേ?’)

ഇതു് പു­രു­ഷ­പ്ര­കൃ­തി­യോ­ടു­ള്ള ചോ­ദ്യ­വും ഉ­ത്ത­ര­വും അല്ല. സ്വ­ന്തം അ­മ്മ­യോ­ടും അ­മ്മ­മാ­രോ­ടും ദാ­സു­മാർ പല കാ­ല­ങ്ങ­ളിൽ അ­വ­രു­ടെ ഹൃ­ദ­യ­ത്തിൽ ഹൃദയം ചേർ­ത്തു­വെ­ച്ചു് മ­ന്ത്രി­ച്ചി­ട്ടു­ള്ള­താ­ണു്. ച­രി­ത്ര­ത്തിൽ അ­തൊ­ന്നും രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട­ണ­മെ­ന്നി­ല്ല. ഒരമ്മ വെറും അ­മ്മ­യാ­യി­രി­ക്കു­മ്പോൾ­ത­ന്നെ ഭൂ­മി­യി­ലെ എല്ലാ മ­ക്ക­ളെ­യും അ­റി­യു­ന്ന മാ­തൃ­ത്വം കൂ­ടി­യാ­ണു്. അ­ല്ലെ­ങ്കിൽ അതു് മാ­തൃ­ത്വ­മ­ല്ല, ആ­ണ­ത്ത­മാ­ണു്.

തീർ­ച്ച­യാ­യും, പാർ­വ­തി ടീ­ച്ചർ എന്ന അമ്മ ദാ­സി­നു് ശൈ­ശ­വ­ത്തി­ലും ബാ­ല്യ­ത്തി­ലും നാ­രാ­യ­ണ­ഗു­രു­വി­നെ­യും എ­ഴു­ത്ത­ച്ഛ­നെ­യും പൂ­ന്താ­ന­ത്തെ­യും പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ത്തി­ട്ടു­ണ്ടാ­ക­ണം. മാ­തൃ­ത്വ­ത്തി­ന്റെ ആ ആ­ത്മീ­യ പ­രി­സ­ര­മാ­യി­രി­ക്ക­ണം ദാസിൽ ഗു­രു­വും പൂ­ന്താ­ന­വും എ­ഴു­ത്ത­ച്ഛ­നും അ­ങ്കു­രി­ക്കാൻ കാ­ര­ണ­മാ­യ­തു്.

‘ദൈവമേ, കാ­ത്തു­കൊൾ­ക­ങ്ങു

കൈ­വി­ടാ­തി­ങ്ങു ഞ­ങ്ങ­ളെ,

നാ­വി­കൻ നീ ഭവാബ്ധിക്കൊ-​

രാ­വി­വൻ തോണി നിൻ­പ­ദം’

എന്നു തു­ട­ങ്ങി

‘ആ­ഴ­മേ­റും നിൻ മഹസ്സാ-​

മാ­ഴി­യിൽ ഞ­ങ്ങ­ളാ­ക­വേ

ആഴണം വാഴണം നി­ത്യം

വാഴണം വാഴണം നി­ത്യം’

എ­ന്ന­വ­സാ­നി­ക്കു­ന്ന ഗു­രു­വി­ന്റെ ‘ദൈ­വ­ദ­ശ­ക’ത്തി­ലെ നാ­ല്പ­തു് വരികൾ അ­ക്കാ­ല­ത്തെ ഏ­തൊ­രീ­ഴ­വ കു­ടും­ബ­ത്തി­ലും സ­ന്ധ്യാ­പ്രാർ­ത്ഥ­ന­യാ­യി ഏ­തൊ­ര­മ്മ­യും മ­ക്കൾ­ക്കു് ചൊ­ല്ലി­ക്കൊ­ടു­ക്കാ­തി­രി­ക്കി­ല്ല. ഗു­രു­വി­ന്റെ ‘ദൈ­വ­ദ­ശ­ക­വും ചി­ജ്ജ­ഡ­ചി­ന്ത­ന­വും ബ്ര­ഹ്മ­വി­ദ്യാ പ­ഞ്ച­ക­വും’ (വ്യാ­ഖ്യാ­ന­മ­ട­ക്കം) ഉ­പ­കാ­ര­മാ­യി എ­ന്നു് അതു് എ­ത്തി­ച്ചു­കൊ­ടു­ത്ത തന്റെ ആ­ത്മ­മി­ത്ര­മാ­യ ബ്ര­ഹ്മ­പു­ത്ര­നു് ദാസ് ക­ത്തെ­ഴു­തു­ന്നു­ണ്ടു്. കൃ­തി­ക­ളും, വ്യാ­ഖ്യാ­ന­വും ര­സ­ക­ര­മാ­ണെ­ന്നാ­ണു് ക­ത്തി­ലു­ള്ള­തു്. ഈ രസം അ­മ്മ­യിൽ നി­ന്നു് ദാസ് അ­മ്മി­ഞ്ഞ­പ്പാൽ­പോ­ലെ നൊ­ട്ടി­നു­ണ­ഞ്ഞി­ട്ടു­ണ്ടാ­ക­ണം.

അ­തു­പോ­ലെ­ത്ത­ന്നെ പി­ല്ക്കാ­ല­ത്തു് എ­ഴു­ത്ത­ച്ഛ­നെ­പ്പ­റ്റി­യു­ള്ള പ­രാ­മർ­ശ­വും ബാ­ല്യ­ത്തി­ലും കൗ­മാ­ര­ത്തിൽ നി­ന്നും സ്വാം­ശീ­ക­രി­ച്ച­താ­ക­ണം.

അ­ച്ഛ­നി­ലും മ­നോ­ഹ­ര­നി­ലു­മെ­ല്ലാം അതീവ ദുർ­ബ­ല­മാ­യി­ട്ടെ­ങ്കി­ലു­മു­ള്ള മേൽ­പ്പ­റ­ഞ്ഞ ആ­ത്മീ­യ തു­ടി­പ്പു­കൾ വേ­ണു­വി­ലെ­ത്തു­മ്പോൾ ഊ­ഷ­ര­മാ­യി വ­ര­ണ്ടു­പോ­കു­ന്നു­ണ്ടു്. ആ വ­രൾ­ച്ച­യാ­ണു് വ­ര­ട്ടു­വാ­ദ­ത്തി­ന്റെ തീവ്ര വെയിൽ പ­രി­സ­രം. ദാ­സി­ന്റെ കലഹം ആ ഊ­ഷ­ര­ത­യോ­ടാ­യി­രു­ന്നു. വേ­ണു­വി­നോ­ടാ­യി­രു­ന്നി­ല്ല. ത­ന്നിൽ സ­ഹ­ജ­മാ­യി ഊ­റി­ക്കൂ­ടി­യി­രു­ന്ന ആ­ത്മീ­യ­ത സാ­മൂ­ഹ്യ­യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­താ­യ­പ്പോൾ, സു­ബ്ര­ഹ്മ­ണ്യ­ദാ­സ് ആ­ത്മീ­യ വേ­ദ­ന­യിൽ പി­ട­ഞ്ഞു. അയാൾ ഭാ­ഗ­മാ­യ സ­മൂ­ഹ­ത്തി­ന്റെ­യും, അ­യാ­ളു­ടെ­യും പ്ര­തി­സ­ന്ധി അ­താ­യി­രു­ന്നു. ദാ­സ­തി­നെ ധൈ­ര്യ­പൂർ­വ്വം സ­ത്യ­സ­ന്ധ­മാ­യി ‘ആ­ത്മീ­യ പ്ര­തി­സ­ന്ധി’യെ­ന്നു­ത­ന്നെ വി­ളി­ച്ചു. ഒരു തരം കാ­പ­ട്യ­വും അ­യാ­ളി­ലി­ല്ലാ­യി­രു­ന്നു.

2-ാം അ­ദ്ധ്യാ­യം ‘ആ­ത്മീ­യം എന്ന വാ­ക്കു് ഞാ­നു­പ­യോ­ഗി­ക്കു­ന്ന­തു് ബോ­ധ­പൂർ­വ്വം ത­ന്നെ­യാ­ണു്. ആശയം, ആദർശം, പ്ര­ത്യ­യ­ശാ­സ്ത്രം എന്നീ പ­ദ­ങ്ങ­ളാ­ണു് സാ­മൂ­ഹ്യ­ശാ­സ്ത്ര­ത്തിൽ ഇ­തി­നു് പകരം നി­ല്ക്കേ­ണ്ട­തു്. പക്ഷേ, ഒരു പ്ര­തി­സ­ന്ധി­യി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന കേ­ര­ള­ത്തി­ന്റെ ഇ­ന്ന­ത്തെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ ഈ പ­ദ­ങ്ങ­ളു­ടെ സ­മൂർ­ത്ത പ്ര­കാ­ശ­ന­ത്തെ അ­നു­വ­ദി­ക്കാ­ത്ത­വി­ധം സം­ഘർ­ഷ­പൂർ­ണ­മാ­ണു്’. സു­ബ്ര­ഹ്മ­ണ്യ­ദാ­സ് (1958-1982) തു­ട­രു­ന്നു: ‘നാ­മാ­വ­ശേ­ഷ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന പഴയ സാ­മൂ­ഹ്യ­ഘ­ട­ന­യും പു­തു­താ­യി രൂ­പം­കൊ­ള്ളു­ന്ന മു­ത­ലാ­ളി­ത്ത സ്വ­ഭാ­വ­മു­ള്ള സാ­മൂ­ഹ്യ­ഘ­ട­ന­യും ത­മ്മി­ലു­ള്ള സം­ഘർ­ഷ­മാ­ണു് ഇ­ന്ന­ത്തെ ആ­ത്മീ­യ പ്ര­തി­സ­ന്ധി­യ്ക്കു് ആ­ധാ­ര­മാ­യി­ട്ടു­ള്ള­തു്’.

പ­തി­നാ­റാം നൂ­റ്റാ­ണ്ടോ­ടെ­യാ­ണു് ആ­ധു­നി­ക കേ­ര­ള­ത്തി­ന്റെ ച­രി­ത്രം ആ­രം­ഭി­ക്കു­ന്ന­തു്. വി­ദേ­ശ­വ്യാ­പാ­ര കു­ത്ത­ക കൈ­വ­ശ­പ്പെ­ടു­ത്താ­നാ­യി പോർ­ച്ചു­ഗീ­സു­കാർ ന­ട­ത്തി­യ യു­ദ്ധ­ങ്ങ­ളാ­ണു്, അ­തി­ന്റെ സാ­മൂ­ഹ്യ­മാ­യ നീ­റ്റ­ലും പി­ട­ച്ചി­ലു­മാ­ണു്, എ­ഴു­ത്ത­ച്ഛ­നെ­യും പൂ­ന്താ­ന­ത്തെ­യും രൂ­പ­പ്പെ­ടു­ത്തു­ന്ന­തു്. ഹൃ­ദ­യ­ത്തി­ന്റെ മു­റി­വു­ക­ളിൽ നി­ന്നു­മൊ­ഴു­കി­യ ഭ­ക്തി­യി­ലൂ­ടെ എ­ഴു­ത്ത­ച്ഛ­നും പൂ­ന്താ­ന­വും ജ­ന­ങ്ങൾ­ക്കു­മേ­ലു­ള്ള വൈ­ദേ­ശി­കാ­ധി­പ­ത്യ­ത്തെ പ്ര­തി­രോ­ധി­ച്ചു. പു­തി­യൊ­രു മ­ല­യാ­ള­ഭാ­ഷ­യി­ലൂ­ടെ. സാ­ധാ­ര­ണ­ക്കാ­ര­നു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന രാ­മാ­യ­ണ­ത്തി­ലൂ­ടെ, ജ്ഞാ­ന­പ്പാ­ന­യി­ലൂ­ടെ. ‘നൈ­തി­ക­ത­യും രാ­ഷ്ട്രീ­യ­വും ഒ­ന്നാ­യ ആ കാ­ല­ഘ­ട്ട­ത്തിൽ കേ­ര­ള­ത്തി­ന്റെ തനതായ സം­സ്കാ­രം അ­ന്ന­ത്തെ കാ­വ്യ­ങ്ങ­ളി­ലൂ­ടെ ആ­ത്മ­പ്ര­തി­രോ­ധ­ത്തി­ന്റെ­താ­യ ഉ­ദാ­ത്ത മേ­ഖ­ല­ക­ളി­ലേ­യ്ക്കു് കൂ­മ്പി­യു­ണ­രു­ന്നു. പ്രകൃതി-​പുരുഷ ബ­ന്ധ­ത്തി­ന്റെ സാ­ഫ­ല്യം സൃ­ഷ്ടി­ക്കു­ന്ന ആ­ദ്ധ്യാ­ത്മി­ക­ത­യാ­ണു് അ­വ­യു­ടെ അ­ന്ത­സ്സ­ത്ത’.

“സു­ബ്ര­ഹ്മ­ണ്യ­ദാ­സ് അ­നു­ഭ­വി­ച്ച ആ­ത്മീ­യ പ്ര­തി­സ­ന്ധി­യു­ടെ സ്ഥൂ­ല­മാ­യ സാ­മൂ­ഹ്യ­പ­രി­സ­ര­ങ്ങൾ നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­തു­പോ­ലെ അ­തി­നേ­ക്കാൾ രൂ­ക്ഷ­മാ­യി ഇ­ന്നു് നി­ല­നി­ല്ക്കു­ന്നു­വെ­ന്ന­താ­ണു് ദാ­സി­നെ ഒരു ക്രാ­ന്ത­ദർ­ശി­യാ­ക്കു­ന്ന­തു്. നിർ­ഭാ­ഗ്യ­വ­ശാൽ, ദാസ് അ­വ­സാ­നം വ­രെ­യും സ്വ­പ്നം ക­ണ്ടി­രു­ന്ന മാർ­ക്സി­സ്റ്റ് ദർ­ശ­ന­ത്തി­നു­പോ­ലും പു­തു­കാ­ല­ത്തി­ന്റെ ആർ­ത്തി­നി­റ­ഞ്ഞ ഹിം­സ­യെ പ്ര­തി­രോ­ധി­ക്കാ­നാ­വു­ന്നി­ല്ല”.

വൈ­ദേ­ശി­കാ­ധി­പ­ത്യ­ത്തി­ന്റെ ഫ­ല­മാ­യി സാ­മൂ­ഹ്യ­പ്ര­കൃ­തി­ക്കും മ­നു­ഷ്യ­പ്ര­കൃ­തി­ക്കും നേ­രി­ട്ട വി­ഭ്രം­ശ­ങ്ങൾ ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ ര­ണ്ടു് പ്ര­തി­ഭാ­ശാ­ലി­ക­ളി­ലൂ­ടെ പ്ര­ക­ട­മാ­കു­ന്ന­താ­യി ദാസ് എ­ഴു­തു­ന്നു. ‘ശ്രീ­നാ­രാ­യ­ണ­ഗു­രു ധ്യാ­ന­ത്തി­ന്റെ­യും അ­ന്തർ­ജ്ഞാ­ന­ത്തി­ന്റെ­യു­മാ­യ ആ­ത്മ­നി­ഷ്ഠ­മ­ണ്ഡ­ല­ത്തിൽ വെ­ച്ചാ­ണു് പ്രകൃതി-​പുരുഷ ബ­ന്ധ­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­കൾ പ­രി­ഹ­രി­ക്കാ­നൊ­രു­ങ്ങി­യ­തു്’. ഗു­രു­വി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളെ നി­രാ­ശ­യി­ല­വ­സാ­നി­ച്ച ആ­ത്മീ­യ ക­ലാ­പ­മെ­ന്നു­വ­രെ പി. കെ. ബാ­ല­കൃ­ഷ്ണൻ വി­ശേ­ഷി­പ്പി­ക്കു­ന്നു­ണ്ടു്. ഗുരു പ­രി­ഹ­രി­ക്കാൻ ശ്ര­മി­ച്ച കാ­ല­ത്തി­ന്റെ ആ­ത്മീ­യ പീ­ഡാ­നു­ഭ­വ­ങ്ങൾ ആ­വി­ഷ്കൃ­ത­മാ­കു­ന്ന­തു് കു­മാ­ര­നാ­ശാ­ന്റെ പ്രേ­മ­ദു­ര­ന്ത കാ­വ്യ­ങ്ങ­ളി­ലെ സ്ത്രീ ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണു്… ‘പീ­ഡി­ത­മാ­യ മ­നു­ഷ്യ­പ്ര­കൃ­തി അ­തി­ന്റെ മു­ഴു­വൻ സം­ഘർ­ഷ­ങ്ങ­ളും അ­നു­ഭ­വി­ച്ചു­തീർ­ക്കു­ന്നു. പ്രകൃതി-​പുരുഷ ബ­ന്ധ­ത്തി­ന്റെ വി­കാ­സോ­ന്മു­ഖ­മാ­യ താ­ള­ല­യ­ങ്ങൾ ന­ഷ്ട­പ്പെ­ട്ട പു­രു­ഷ­നാ­ക­ട്ടെ ജീ­വി­ത­ത്തിൽ സ്വയം ഭ്ര­ഷ്ട­നാ­ക്ക­പ്പെ­ട്ട­ല­യു­ന്നു. ഒ­രി­ക്കൽ മാ­ത്രം സ്വ­ത്വം നി­ഷേ­ധി­ക്ക­പ്പെ­ട്ട ചാ­ത്ത­ന്റെ അ­ധ­മ­ബോ­ധ­ത്തി­ന്റെ രൂ­പ­ത്തിൽ പു­രു­ഷൻ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു’.

സ­മൂ­ഹ­ത്തി­ന്റെ ഗു­ണ­പ­ര­മാ­യ മാ­റ്റ­ത്തി­നു് ആ­ത്മീ­യ­ത വി­ധേ­യ­മാ­ക്കാൻ ക­ഴി­യാ­തെ ഗുരു എ­പ്ര­കാ­രം ‘നി­രാ­ശ­യി­ല­വ­സാ­നി­ച്ചു­വോ’ അ­തി­ന്റെ മ­റ്റൊ­രു മു­ഖ­മാ­ണു് ത­ന്നി­ലെ ആ­ത്മീ­യ­ത­യും സാ­മൂ­ഹ്യ­പ­രി­വർ­ത്ത­ന­വും ക­ഠി­ന­മാ­യി വി­യോ­ജി­ക്കു­ന്നി­ട­ത്തു് സു­ബ്ര­ഹ്മ­ണ്യ­ദാ­സ് ആ­ത്മ­ഹ­ത്യ­യി­ലെ­ത്തു­ന്ന­തു്. ജ്ഞാ­ന­ഗു­രു തന്റെ നി­രാ­ശ­യെ ‘ഭാ­ര­തീ­യ ചി­ന്ത­യു­ടെ’ അ­നാ­സ­ക്ത­ധാ­ര­യി­ലൂ­ടെ മ­റി­ക­ട­ന്നു. സു­ബ്ര­ഹ്മ­ണ്യ­ദാ­സി­നു് അ­തി­നാ­യി­ല്ല. കാരണം, അയാൾ വാ­യി­ച്ച­റി­ഞ്ഞ മാർ­ക്സി­യൻ സി­ദ്ധാ­ന്ത­ങ്ങ­ളോ പ­ങ്കാ­ളി­യാ­യ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­ങ്ങ­ളോ കേ­ര­ളീ­യ സ­മൂ­ഹ­മോ മ­റ്റ­നേ­കം വാ­യ­ന­ക­ളോ അ­യാൾ­ക്കു് ആ­ത്മീ­യ വെ­ളി­ച്ച­മാ­യി­ല്ല. ഇ­രു­പ­ത്തി­നാ­ലാ­മ­ത്തെ വ­യ­സ്സിൽ 1982 ജൂലൈ പ­തി­നാ­ലി­നു് വ­ട­ക്കാ­ഞ്ചേ­രി­ക്ക­ടു­ത്തു് ഓ­ട്ടു­പാ­റ­യിൽ വൈ­കു­ന്നേ­രം ഏ­ഴു­മ­ണി­ക്കു് താൻ ഒ­രാ­ഴ്ച മു­മ്പു് ക­ണ്ടു­വെ­ച്ച സ്ഥ­ല­ത്തു് (too beautiful a place for suicide) അയാൾ തന്റെ സം­ഘർ­ഷ­ങ്ങ­ളെ­ല്ലാം ത­ല്ക്കാ­ലം അ­വ­സാ­നി­പ്പി­ച്ചു് അ­പ്ര­ത്യ­ക്ഷ­നാ­വു­ന്നു.

അ­യാ­ളു­ടെ ആ­ത്മാം­ശ­ങ്ങൾ പ­ങ്കി­ട്ടി­രു­ന്ന അ­ശോ­ക­നും (പി. കെ. അശോൿ കുമാർ) ബ്ര­ഹ്മ­പു­ത്ര­നും ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­പ്പു­ണ്ടു്. ദാസ് പ്ര­തി­നി­ധാ­നം ചെയ്ത ആ­ത്മീ­യ വേ­ദ­ന­യെ ഇവർ ര­ണ്ടു­പേ­രും എ­ങ്ങി­നെ­യാ­ണു് അ­തി­ജീ­വി­ക്കു­ന്ന­തെ­ന്നു് ശ്ര­ദ്ധി­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു് ഞാൻ.

ദാ­സി­ന്റെ മ­ര­ണ­ത്തി­നു് പ­തി­മൂ­ന്നു് വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം അശോകൻ കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ പാ­ലി­യേ­റ്റീ­വ് കെയർ സ­ന്ന­ദ്ധ­സേ­വ­ക­നാ­യി ഡോ. എം. ആർ. രാ­ജ­ഗോ­പാ­ലി­നോ­ടും ഡോ. സു­രേ­ഷി­നോ­ടു­മൊ­പ്പം കാ­രു­ണ്യ­ത്തി­ലൂ­ന്നു­ന്ന മ­നു­ഷ്യാ­വ­കാ­ശ­പ്ര­വർ­ത്ത­ന­ത്തെ കേ­ര­ളീ­യ സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ലെ­ത്തി­ക്കു­ന്ന­തിൽ വ്യാ­പൃ­ത­നാ­യി. വേ­ദ­ന­യാൽ ന­ര­ക­യാ­ത­ന­യ­നു­ഭ­വി­ക്കു­ന്ന­വർ­ക്കു് ആ­ശ്വാ­സ­മാ­യി. ബ്ര­ഹ്മ­പു­ത്ര­നാ­ക­ട്ടെ, ഒരു നി­ശ്ശ­ബ്ദ­സാ­ക്ഷി­യാ­യി കേ­ര­ള­ത്തി­ന്റെ സമസ്ത സ്പ­ന്ദ­ന­ങ്ങ­ളെ­യും നി­രീ­ക്ഷി­ക്കു­ന്നു. ഇവർ ര­ണ്ടു­പേ­രി­ലും ദാസ് അ­നു­ഭ­വി­ച്ചി­രു­ന്ന ആ­ത്മീ­യ­വേ­ദ­ന­യു­ടെ നീ­റ്റൽ എ­നി­ക്കു് കാണാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഇതേ വേദന പ­ങ്കി­ടു­ന്ന­വർ സ­മൂ­ഹ­ത്തിൽ ഇവർ ര­ണ്ടു­പേർ മാ­ത്ര­മ­ല്ല. അവരും ദാ­സി­ന്റെ കാ­ല­ത്തെ­ക്കാ­ളും ക്രൂ­ര­വും ക­ഠി­ന­വു­മാ­യ സാ­മൂ­ഹ്യ­യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ മു­ഖാ­മു­ഖം നേ­രി­ടു­ന്നു­ണ്ടു്. അവരിൽ ചി­ല­രെ­ങ്കി­ലും ആ­ത്മ­ഹ­ത്യ­യിൽ നി­ന്നു് തെ­ന്നി­പ്പോ­വു­ന്ന­തു് ഏ­തെ­ങ്കി­ലും ശുഭ പ്ര­തീ­ക്ഷ­കൊ­ണ്ട­ല്ല. പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ശ്ര­ദ്ധ­യിൽ­പെ­ടാ­ത്ത ചെറിയ ചെറിയ പ്ര­വൃ­ത്തി­ക­ളി­ലൂ­ടെ ത­ങ്ങ­ളു­ടെ ആ­ത്മീ­യ­വേ­ദ­ന­യിൽ നി­ന്നു­ള്ള ഊർ­ജ്ജ­ത്താൽ അ­ന്യ­ന്റെ മു­റി­വു­ണ­ക്കാൻ ശ്ര­മി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണു്. ഈ ആ­ത്മീ­യ­വേ­ദ­ന കെ. വേ­ണു­വി­നെ­പ്പോ­ലു­ള്ള­വർ അ­നു­ഭ­വി­ക്കു­ന്നു­ണ്ടോ­യെ­ന്ന­റി­യി­ല്ല. സാ­മൂ­ഹ്യ­മാ­റ്റ­ത്തി­നു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ യാ­ന്ത്രി­ക­മാ­യ പോ­സ്റ്റ്മാർ­ട്ടം—സ­മ­വാ­ക്യ­ങ്ങൾ കാ­ണു­മ്പോൾ സം­ശ­യി­ച്ചു­പോ­കു­ന്ന­താ­ണു്. പ്ര­കൃ­തി ‘ജ­നാ­ധി­പ­ത്യം സ്വാ­ത­ന്ത്ര്യം’ എന്ന സ­മ­സ്യ­യി­ലേ­യ്ക്കു് അ­ദ്ദേ­ഹം എ­പ്പോ­ഴെ­ങ്കി­ലും ആ­ത്മീ­യ­ത­യു­ടെ ശു­ദ്ധ­വാ­യു ക­ട­ത്തി­വി­ടു­മെ­ന്നു് പ്ര­ത്യാ­ശി­ക്കു­ക­യാ­ണു്.

സു­ബ്ര­ഹ്മ­ണ്യ­ദാ­സ് അ­നു­ഭ­വി­ച്ച ആ­ത്മീ­യ പ്ര­തി­സ­ന്ധി­യു­ടെ സ്ഥൂ­ല­മാ­യ സാ­മൂ­ഹ്യ­പ­രി­സ­ര­ങ്ങൾ നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­തു­പോ­ലെ അ­തി­നേ­ക്കാൾ രൂ­ക്ഷ­മാ­യി ഇ­ന്നു് നി­ല­നി­ല്ക്കു­ന്നു­വെ­ന്ന­താ­ണു് ദാ­സി­നെ ഒരു ക്രാ­ന്ത­ദർ­ശി­യാ­ക്കു­ന്ന­തു്. നിർ­ഭാ­ഗ്യ­വ­ശാൽ, ദാസ് അ­വ­സാ­നം വ­രെ­യും സ്വ­പ്നം ക­ണ്ടി­രു­ന്ന മാർ­ക്സി­സ്റ്റ് ദർ­ശ­ന­ത്തി­നു­പോ­ലും പു­തു­കാ­ല­ത്തി­ന്റെ ആർ­ത്തി­നി­റ­ഞ്ഞ ഹിം­സ­യെ പ്ര­തി­രോ­ധി­ക്കാ­നാ­വു­ന്നി­ല്ല.

ദാ­സി­ന്റെ ക­ത്തു­ക­ളി­ലും ലേ­ഖ­ന­ങ്ങ­ളി­ലും രാ­ഷ്ട്രീ­യ സ്വയം സേവക് സം­ഘെ­ന്ന ഫാ­സി­സ്റ്റ് ശ­ക്തി­ക­ളു­ടെ വ­ള­ക്കൂ­റു­ള്ള മ­ണ്ണാ­യി കേരളം മാ­റു­ന്ന­തു് ദീർ­ഘ­ദർ­ശ­നം ചെ­യ്യു­ന്നു­ണ്ടു്. ഏ­താ­ണ്ടു് നാ­ല്പ­തു കൊ­ല്ലം മു­മ്പു് ദാസ് ഡോ­ക്യു­മെ­ന്റ് ചെയ്ത ഫാ­സി­സ­ത്തി­ന്റെ വ­ളർ­ച്ച ഇ­ന്നു് കേ­ര­ള­ത്തെ മാ­ത്ര­മ­ല്ല ഇ­ന്ത്യ­യു­ടെ ഓരോ ജൈ­വ­കോ­ശ­ത്തെ­യും ഗ്ര­സി­ച്ചി­രി­ക്കു­ന്ന മാ­ര­ക­വി­ഷ­മാ­യി സം­ക്ര­മി­ച്ചി­രി­ക്കു­ന്നു. ‘ആ­രോ­ഗ്യ­ക­ര­മാ­യ ഉ­ത്പാ­ദ­ന ക്രമം രൂ­പം­കൊ­ള്ളാ­ത്ത­തി­നാൽ, ഈ സ­മൂ­ഹ­ത്തിൽ ബാ­ഹ്യ­പ്ര­കൃ­തി­ക്കും മ­നു­ഷ്യ­പ്ര­കൃ­തി­ക്കും മേ­ലു­ള്ള മ­നു­ഷ്യ­ന്റെ സാം­സ്കാ­രി­ക­വും ധൈ­ഷ­ണി­ക­വു­മാ­യ മേ­ധാ­വി­ത്തം ക്ര­മേ­ണ ചു­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഇ­ട­തു­പ­ക്ഷ സ്വ­ഭാ­വ­മു­ള്ള രാ­ഷ്ട്രീ­യ­ത്തി­ന്റെ ത­കർ­ച്ച­യി­ലേ­യ്ക്കാ­ണു് ഇതു് വിരൽ ചൂ­ണ്ടു­ന്ന­തു്. അ­തേ­സ­മ­യം നി­ല­വി­ലു­ള്ള ഇ­ട­തു­പ­ക്ഷ സം­ഘ­ട­ന­ക­ളു­ടെ­ത­ന്നെ സ്വ­ഭാ­വ­ത്തെ­യും ഈ സാ­മൂ­ഹ്യാ­വ­സ്ഥ ചീ­ത്ത­യാ­യി സ്വാ­ധീ­നി­ക്കു­ന്നു. മ­റു­വ­ശ­ത്തു്, സു­ര­ക്ഷി­ത­ത്ത്വ­ത്തി­നും ഉ­റ­പ്പി­നും വേ­ണ്ടി­യു­ള്ള ജ­ന­ങ്ങ­ളു­ടെ ബോ­ധ­പൂർ­വ്വ­മോ അ­ബോ­ധ­പൂർ­വ്വ­മോ ആയ ത്വര അവരെ വ­ല­തു­പ­ക്ഷ­ത്തോ­ട­ടു­പ്പി­ക്കു­ന്നു. ഭൂ­ത­കാ­ല­ത്തിൽ വേ­രു­ക­ളു­ള്ള ഫാ­സി­സ്റ്റ് സ്വ­ഭാ­വ­മു­ള്ള സം­ഘ­ട­ന­കൾ­ക്കു് ഇതു് വ­ള­രാ­ന­വ­സ­രം നൽ­കു­ന്നു’.

images/p-183.png

മേ­ലെ­ഴു­തി­യ ദാ­സി­ന്റെ വാ­ക്കു­ക­ളിൽ അ­ടി­വ­ര­യി­ട്ട ‘ബാ­ഹ്യ­പ്ര­കൃ­തി­ക്കും മ­നു­ഷ്യ­പ്ര­കൃ­തി­ക്കും മേ­ലു­ള്ള മ­നു­ഷ്യ­ന്റെ സാം­സ്കാ­രി­ക­വും ധൈ­ഷ­ണി­ക­വു­മാ­യ മേ­ധാ­വി­ത്തം’ എ­ന്ന­തി­നോ­ടു് എ­നി­ക്കു് യോ­ജി­ക്കാ­നാ­വി­ല്ല. കാരണം, മേ­ധാ­വി­ത്തം എന്ന വാ­ക്കു് ദാസ് എ­ന്തി­നെ­തി­രെ നി­ല്ക്കു­ന്നു­വോ അതിനെ തി­രി­ച്ചു­കൊ­ണ്ടു­വ­രു­ന്ന­താ­ണു്. എന്റെ ബുദ്ധിസ്റ്റ്-​ഗാന്ധി വാ­യ­ന­ക­ളും അ­നു­ഭ­വ­ങ്ങ­ളും മ­നു­ഷ്യ­ന്റെ മേ­ധാ­വി­ത്ത­ത്തി­നു പകരം ഭൂ­മി­യി­ലെ സകല ജീ­വ­ജാ­ല­ങ്ങ­ളു­ടെ­യും അചേതന വ­സ്തു­ക്ക­ളു­ടെ­യും പ­ര­സ്പ­ര­മാ­യ വി­നി­മ­യ­മാ­ണു് മ­നു­ഷ്യ­ന­ട­ങ്ങു­ന്ന എ­ല്ലാ­ജീ­വ­ന്റെ­യും ഭൂ­മി­യു­ടെ­യും അ­തി­ജീ­വ­ന­ത്തി­നാ­വ­ശ്യം എ­ന്നു് ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. അ­തേ­സ­മ­യം, ദാസ് തന്നെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്: ‘ഇ­ന്ന­ത്തെ പ്ര­തി­സ­ന്ധി­യെ അ­ഭി­മു­ഖീ­ക­രി­ക്കാൻ നമ്മെ സ­ഹാ­യി­ക്കു­ന്ന ഒരു പ്ര­ത്യ­യ­ശാ­സ്ത്ര­വും ന­മു­ക്കി­ന്നി­ല്ല. ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ഈ നാ­ടി­ന്റെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തെ മു­ന്നോ­ട്ടു ന­യി­ച്ചി­രു­ന്ന ആ­ശ­യ­ങ്ങ­ളും ആ­ദർ­ശ­ങ്ങ­ളും പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളും ഇ­ന്നും പ്ര­സ­ക്ത­മാ­ണെ­ന്നു് നാം തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. രൂ­ക്ഷ­മാ­യ യാ­ഥാർ­ത്ഥ്യം ആ ധാ­ര­ണ­ക­ളു­ടെ അ­ന്ത­സ്സാ­ര­ശൂ­ന്യ­ത നമ്മെ എ­പ്പോ­ഴും ബോ­ധ്യ­പ്പെ­ടു­ത്തി­ത്ത­ന്നി­ട്ടു­ണ്ടു്. ആ­ശ­യ­ങ്ങ­ളി­ലൂ­ടെ­യോ ആ­ദർ­ശ­ങ്ങ­ളി­ലൂ­ടെ­യോ പ്ര­കാ­ശ­നം ക­ണ്ടെ­ത്താ­നാ­കാ­ത്ത ന­ഗ്ന­മാ­യ ആ­ത്മീ­യ­ത­യു­ടെ വി­ഭ്രാ­ന്തി നാ­മെ­ല്ലാം അ­നു­ഭ­വി­ച്ച­റി­ഞ്ഞി­ട്ടു­ണ്ട്’. ഇ­വി­ടെ­യും ദാസ് മാർ­ക്സി­സ­ത്തി­ന്റെ പ്ര­യോ­ഗ­ത്തി­ലെ പ­രാ­ജ­യ­ങ്ങ­ളെ ശ­രി­വെ­യ്ക്കു­മ്പോ­ഴും ആ ദർ­ശ­ന­ത്തി­ന്റെ സാ­ധ്യ­ത­യെ പൂർ­ണ­മാ­യി കൈ­യൊ­ഴി­യു­ന്നി­ല്ല.

അ­ക്കാ­ല­ത്തു് ആരും ജാ­ഗ്ര­ത­പ്പെ­ടാ­ത്ത ഗാ­ന്ധി­യൻ അ­ന്വേ­ഷ­ണ­ങ്ങ­ളി­ലൂ­ടെ ദാസ് ക­ട­ന്നു­പോ­കു­ന്ന­തു് എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്നു. സി. എസ്. വെ­ങ്കി­ടേ­ശ്വ­ര­നു­മാ­യു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ള­ട­ക്കം ഇതു് വെ­ളി­പ്പെ­ടു­ത്തു­ന്നു. പു­സ്ത­ക­ത്തി­ന്റെ ഒ­മ്പ­തി­ട­ങ്ങ­ളിൽ ഗാ­ന്ധി ക­ട­ന്നു വ­രു­ന്നു­ണ്ടു്. രൂ­ക്ഷ­മാ­യ വി­മർ­ശ­ന­മാ­യും, അ­ന്വേ­ഷ­ണ­മാ­യും, ക­ണ്ടെ­ത്ത­ലാ­യും. ഗാ­ന്ധി­യു­ടെ ആ­ത്മ­ക­ഥ­യ­ട­ക്ക­മു­ള്ള പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ ദാസ് അ­ന്വേ­ഷ­ണം തു­ട­രു­ന്നു­ണ്ടു്. “ഗാ­ന്ധി­യൻ പ്ര­സ്ഥാ­നം ച­ല­നാ­ത്മ­ക­മാ­യി­രു­ന്നു. ഒ­രർ­ത്ഥ­ത്തിൽ അ­ല്ലെ­ങ്കിൽ മറ്റു ഭീകര പ്ര­സ്ഥാ­ന­ങ്ങ­ളെ­ക്കാ­ളെ­ങ്കി­ലും വി­പ്ല­വ­ക­ര­വു­മാ­യി­രു­ന്നു. വൈ­ഷ്ണ­വ­ത­യിൽ കു­ടു­ങ്ങി­പ്പോ­യി എ­ന്ന­താ­യി­രു­ന്നി­ല്ല ഗാ­ന്ധി­സ­ത്തി­നു പ­റ്റി­യ തെ­റ്റ്. ഗാ­ന്ധി­സം സ്വീ­ക­രി­ച്ച വൈ­ഷ്ണ­വ­ത­യു­ടെ സ­മൂ­ഹ­പ­ര­ത ആ­വ­ശ്യ­മാ­യി­രു­ന്നു—അതു് നേ­ടി­യി­ട­ത്തോ­ളം ധാർ­മ്മി­ക­ത­യും. വാ­സ്ത­വ­ത്തിൽ ഇ­ന്ത്യ­യിൽ ഇ­ന്നു് ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ ധാർ­മ്മി­ക ബോധം നി­ല­നി­ല്ക്കു­ന്നു­ണ്ടെ­ങ്കിൽ അ­തി­നു് നാം ഗാ­ന്ധി­യൻ പ്ര­സ്ഥാ­ന­ത്തോ­ടു ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു…” ഇ­ത്ര­യും സ­ത്യ­സ­ന്ധ­മാ­യും ശ­ക്ത­മാ­യും ഗാ­ന്ധി­യൻ ധാർ­മ്മി­ക­ത­യെ ക­ണ്ടെ­ത്തി­യ­വർ ദാ­സി­നു­ശേ­ഷം അ­ത്യ­പൂർ­വ്വ­മാ­ണു്. ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും ഭൂ­മി­യു­ടെ­യും അ­തി­ജീ­വ­ന­ത്തി­നു് ഇ­ന്നു് ഉ­പ­ജീ­വി­ക്കാൻ ക­ഴി­യു­ന്ന ധാർ­മ്മി­ക സ്രേ­ാ­ത­സ്സി­നെ­ക്കു­റി­ച്ചാ­ണു് ദാസ് 1981-ൽ, മ­ര­ണ­ത്തി­നു് മാ­സ­ങ്ങൾ­ക്കു് മു­മ്പു് എ­ഴു­തു­ന്ന­തു്, വെ­ങ്കി­ടി­ക്കു­ള്ള ക­ത്തിൽ. എ­ന്നാൽ മേ­ലെ­ഴു­തി­യ­തി­ന്റെ തു­ടർ­ച്ച­യാ­യി ദാസ് ആ ക­ത്തു് അ­വ­സാ­നി­പ്പി­ക്കു­ന്ന­തു് ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. ‘ഗാ­ന്ധി­സം വി­സ്മ­രി­ക്ക­പ്പെ­ടാൻ കാരണം അതു് യു­ക്തി­പ­ര­വും ശാ­സ്ത്രീ­യ­വും ആയ രീ­തി­ക്കു­പ­ക­രം ധാർ­മ്മി­ക­ത­യെ മാ­ത്രം അ­വ­ലം­ബി­ച്ച­താ­യി­രി­ക്കും’ (പുറം: 152).

ഗാ­ന്ധി­യെ ദാസ് അ­വ­സാ­ന­മാ­യി സ്പർ­ശി­ക്കു­ന്ന­തു് വെ­ങ്കി­ടി­ക്കു­ള്ള ക­ത്തിൽ ത­ന്നെ­യാ­ണു്. അതിൽ ‘ലോ­ക­ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­ന­ക­ത്തു് ഇ­ന്നു് ന­ട­ക്കു­ന്ന ത­രം­താ­ണ ആശയ സ­മ­ര­ങ്ങ­ളെ അ­തി­ജീ­വി­ച്ചു­കൊ­ണ്ടു് മാർ­ക്സി­സ­ത്തി­നു­ത­ന്നെ പു­തി­യൊ­രു മാനം ന­ല്കാൻ ക­ഴി­യു­മെ­ന്നു്’ ദാസ് പ്ര­ത്യാ­ശി­ക്കു­ന്നു­ണ്ടു്. ലൂ­ക്കാ­ച്ചി­ന്റെ വാ­ക്കു­കൾ ദാസ് വെ­ങ്കി­ടി­യ്ക്കാ­യി പ­കർ­ത്തി­യെ­ഴു­തു­ന്നു:

“… the essential point of the new method: the manner and direction of the abstraction and though experiments are not determined by epistemological or methodological (and least of all logical) standpoint but by the thing itself, ie., the ontological nature of the material in question…”

ഗാ­ന്ധി­യെ മ­ന­സ്സി­ലാ­ക്കാൻ (മാർ­ക്സി­സ്റ്റു­കൾ­ക്കു്) ലൂ­ക്കാ­ച്ചി­ന്റെ ഉ­ദ്ധ­ര­ണി­യ­ല്ലേ സ­ഹാ­യ­ക­മെ­ന്ന ചോ­ദ്യം ദാസ് അതേ ക­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ഉ­ന്ന­യി­ക്കു­ന്നു­ണ്ടു്.

“എല്ലാ പ്ര­വാ­ച­ക­രും പ­രാ­ജ­യ­പ്പെ­ട്ട­വ­രാ­ണു്, സ്ഥൂ­ല­മാ­യ അർ­ത്ഥ­ത്തിൽ. സൂ­ക്ഷ്മാർ­ത്ഥ­ത്തിൽ അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളു­ടെ ഊർ­ജ്ജ­മാ­ണു് ധാർ­മ്മി­ക­ത­യു­ടെ അ­തി­ജീ­വ­ന­ത്തി­ന്നാ­ധാ­രം. ദാസ് ഗാ­ന്ധി­യു­ടെ ധാർ­മ്മി­ക­ത­യെ­പ്പ­റ്റി സൂ­ചി­പ്പി­ച്ച­തു­പോ­ലെ”.

‘യു­ക്തി­പ­ര­വും ശാ­സ്ത്രീ­യ­വും’ ആയ പ­ടി­ഞ്ഞാ­റൻ ആ­ധു­നി­ക മു­ത­ലാ­ളി­ത്ത നാ­ഗ­രി­ക­ത­യു­ടെ രീ­തി­ശാ­സ്ത്ര­ത്തെ­യും യു­ക്തി­പ­ര­ത­യെ­യും നി­രാ­ക­രി­ച്ചു് അ­തിൽ­നി­ന്നു് തീർ­ത്തും വ്യ­ത്യ­സ്ത­മാ­യ ഒരു ലോകം സൃ­ഷ്ടി­ക്കാ­നാ­വു­മെ­ന്നു് പ­രീ­ക്ഷ­ണാ­ത്മ­ക­മാ­യി­ട്ടെ­ങ്കി­ലും തെ­ളി­യി­ച്ച­താ­ണു് ന­വ­ലി­ബ­റൽ മു­ത­ലാ­ളി­ത്ത കാ­ല­ത്തെ ഗാ­ന്ധി­യു­ടെ പ്ര­സ­ക്തി­യെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. ദാ­സി­നെ അ­തിൽ­നി­ന്നു ത­ട­ഞ്ഞ­തു് പ­ടി­ഞ്ഞാ­റൻ നാ­ഗ­രി­ക­ത­യിൽ നി­ന്നു് രൂ­പ­പ്പെ­ട്ട മാർ­ക്സി­യൻ ദർ­ശ­ന­ങ്ങ­ളു­ടെ യു­ക്തി­യോ­ടും രീ­തി­യോ­ടു­മു­ള്ള വി­ച്ഛേ­ദം സാ­ധ്യ­മാ­വാ­ഞ്ഞ­താ­ണെ­ന്നു് സം­ശ­യി­ക്കു­ന്നു. ഇ­ങ്ങി­നെ പ­റ­ഞ്ഞു­വെ­യ്ക്കു­മ്പോ­ഴും ഒരു വ­സ്തു­ത നി­സ്സം­ശ­യ­മാ­യി രേ­ഖ­പ്പെ­ടു­ത്തേ­ണ്ട­തു­ണ്ടു്. എ­ങ്ങ­നെ സ­മ­ത്വ­വും സ്വാ­ത­ന്ത്ര്യ­വും സാ­ഹോ­ദ­ര്യ­വും നീ­തി­യും ധാർ­മ്മി­ക­ത­യും പു­ല­രു­ന്ന ഒരു സമൂഹം രൂ­പ­പ്പെ­ടും? എ­ങ്ങ­നെ നി­രു­പാ­ധി­ക­മാ­യ കാ­രു­ണ്യ­വും ആ­ത്മീ­യ­ത­യും ഉള്ള ഒരു പുതിയ മ­നു­ഷ്യൻ, എ­ല്ലാ­ഭേ­ദ­ങ്ങൾ­ക്കും അ­തീ­ത­മാ­യി പ­രി­ണ­മി­ച്ചു­ണ്ടാ­കും? ഇ­താ­യി­രു­ന്നു ദാ­സി­ന്റെ ആ­ന്ത­രി­ക പ്ര­തി­സ­ന്ധി. സാ­മൂ­ഹ്യ പ്ര­തി­സ­ന്ധി­യും ആ­ന്ത­രി­ക പ്ര­തി­സ­ന്ധി­യും ഒരേ ആ­ത്മീ­യ പ്ര­തി­സ­ന്ധി­യു­ടെ അം­ശ­ങ്ങ­ളാ­ണെ­ന്നു് ഇ­രു­പ­ത്തി­നാ­ലു­വ­യ­സ്സി­നു­ള്ളിൽ തന്നെ അയാൾ തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. മ­നു­ഷ്യൻ എന്ന വാ­ക്കി­ന്റെ പൊ­രു­ള­ന്വേ­ഷി­ക്കു­ന്ന എ­ല്ലാ­വ­രി­ലും ദാ­സി­ന്റെ ഈ പ്ര­തി­സ­ന്ധി­യു­ണ്ടു്. ബ­ഹു­ഭൂ­രി­പ­ക്ഷം പേരും എ­ഴു­ത്തു്, വായന, ലഹരി, തൊഴിൽ, അലസത, നി­സ്സം­ഗ­ത എ­ന്നി­വ­യി­ലൂ­ടെ അ­തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കു­ന്നു. പക്ഷേ, ഇ­ത്ത­രം ഒ­ളി­ച്ചോ­ട്ട­ങ്ങ­ളി­ലൊ­ന്നും ദാസ് തന്നെ ഉൾ­പ്പെ­ടു­ത്തി­യി­ല്ല.

ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ ‘ആ­ത്മീ­യ ക­ലാ­പ­ങ്ങൾ’ നി­രാ­ശ­യി­ലാ­ണ­വ­സാ­നി­ച്ച­തെ­ന്ന­യാൾ­ക്ക­റി­യാം. ആ ജ്ഞാ­ന­ഗു­രു­വി­ന്റെ അ­വ­സാ­ന­നാ­ളു­ക­ളിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മീ­യ­പു­ത്ര­ന്മാ­രിൽ പ്ര­മു­ഖ­നാ­യ കു­മാ­ര­നാ­ശാൻ പോലും ഗു­രു­വി­നെ കൈ­യൊ­ഴി­ഞ്ഞി­രു­ന്നു­വെ­ന്ന സത്യം ദാസ് അ­ന്നു് അ­റി­ഞ്ഞി­രു­ന്നി­ല്ല. ഗു­രു­വി­ന്റെ ആ­ത്മീ­യ­ത കു­മാ­ര­നാ­ശാൻ കാ­വ്യ­ഭാ­ഷ­യി­ലൂ­ടെ സാ­ക്ഷാ­ത്ക­രി­ച്ചു എ­ന്നു് ദാസ് എ­ഴു­തു­ന്ന­തു് ശ­രി­യാ­ണു്. എ­ന്നാൽ സ­ക­ല­വി­ധ ഭേ­ദ­ങ്ങൾ­ക്കും അ­തീ­ത­മാ­യ ഗു­രു­വി­ന്റെ സാ­മൂ­ഹ്യ­പ­ര­ത­യെ കു­മാ­ര­നാ­ശാൻ ഈ­ഴ­വ­സ­മു­ദാ­യ­ത്തി­ന്റെ­തി­ലേ­യ്ക്കു് സ­ങ്കു­ചി­ത­മാ­ക്കി­യി­ല്ലേ എന്ന ചോ­ദ്യം ഇ­ന്നു് ഗ­വേ­ഷ­ണ­രേ­ഖ­ക­ളി­ലൂ­ടെ തെ­ളി­ഞ്ഞി­ട്ടു­ണ്ടു്. ‘The counter Narratives of Power and Identity in Colonial Keralam—A reading of C. V. Raman Pillai’s Historical Novels’ (2004: ജ­വ­ഹർ­ലാൽ നെ­ഹ്റു യൂ­ണി­വേ­ഴ്സി­റ്റി ഗവേഷണ പ്ര­ബ­ന്ധം) ഈ ചോ­ദ്യം ഉ­ന്ന­യി­ക്കു­ന്നു­ണ്ടു്.

ഡോ. വി­നോ­ദ് ച­ന്ദ്ര­ന്റെ ഗവേഷണ പ്ര­ബ­ന്ധ­ത്തി­ലെ വരികൾ താഴെ ചേർ­ക്കു­ന്നു: ‘ഗു­രു­വി­ന്റെ അം­ഗീ­കാ­ര­ത്തി­നു­വേ­ണ്ടി കാ­യി­ക്ക­ര കു­മാ­രു അഥവാ ചിന്ന സ്വാ­മി (പി­ന്നീ­ടു് കു­മാ­ര­നാ­ശാൻ എ­ന്ന­റി­യ­പ്പെ­ട്ടു) എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ബൈ­ലോ­യു­ടെ (നി­യ­മാ­വ­ലി­യു­ടെ) ഡ്രാ­ഫ്ട് വാ­യി­ക്കു­ക­യാ­ണു്. താ­ഴ്‌­ന്ന ജാ­തി­യി­ലു­ള്ള ‘ഈഴവ’രുടെ ക്ഷേ­മ­ത്തി­നു­വേ­ണ്ടി മാ­ത്ര­മാ­ണോ എസ്. എൻ. ഡി. പി. യോഗം സം­ഘ­ടി­പ്പി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നു് വാ­യ­ന­യിൽ ഇ­ട­പെ­ട്ടു­കൊ­ണ്ടു് ഗുരു ചോ­ദി­ച്ചു. ക­മ്പ­നി­യു­ടെ (SNDP) ര­ജി­സ്ട്രേ­ഷ­നു­വേ­ണ്ടി സം­ഘ­ട­ന­യു­ടെ പ്ര­വൃ­ത്തി­കൾ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ടു­ത്തേ­ണ്ട­തു് ക­മ്പ­നി ആ­ക്ട­നു­സ­രി­ച്ചു് ആ­വ­ശ്യ­മാ­യ­തു­കൊ­ണ്ടാ­ണു് ത­ങ്ങ­ളി­തി­നു് നിർ­ബ­ന്ധി­ക്ക­പ്പെ­ട്ട­തെ­ന്നു് കു­മാ­രു വി­ശ­ദീ­ക­രി­ച്ചു. കു­മാ­രു­വി­ന്റെ വി­ശ­ദീ­ക­ര­ണം ശ്ര­ദ്ധി­ച്ച­ശേ­ഷം കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­നാ­യി­രു­ന്ന ഗുരു സാ­വ­കാ­ശം അ­ത്ഭു­തം­കൂ­റി: ‘ഇന്നു മുതൽ കു­മാ­രു­വാ­യി­രി­ക്ക­ട്ടെ ന­മ്മു­ടെ ആശാൻ (ടീ­ച്ചർ)’. ഈ സം­ഭ­വ­ത്തി­നു­ശേ­ഷ­മാ­ണു്, കു­മാ­രു കു­മാ­ര­നാ­ശാ­നാ­യി അ­റി­യ­പ്പെ­ടാൻ തു­ട­ങ്ങി­യ­തെ­ന്നു് പ­റ­യ­പ്പെ­ടു­ന്നു’.

ഇ­ത്ത­രം അ­വ­സ്ഥ­യിൽ ഗുരു ജ്ഞാ­ന­ത്തി­ന്റെ സാ­പേ­ക്ഷ­ത­യി­ലൂ­ടെ അതിനെ മ­റി­ക­ട­ന്നി­ട്ടു­ണ്ടാ­കാം എ­ന്നു് ന­ട­രാ­ജ­ഗു­രു­വി­ന്റെ ആ­ത്മ­ക­ഥ വാ­യി­ച്ചാൽ അ­റി­യാ­നാ­കും. ഗാ­ന്ധി­യും ഇ­ത്ത­ര­മൊ­ര­വ­സ്ഥ­യി­ലൂ­ടെ ക­ട­ന്നു­പോ­യി­ട്ടു­ണ്ടു്. 1947-ൽ ഇ­ന്ത്യാ­വി­ഭ­ജ­ന­വും സ്വാ­ത­ന്ത്ര്യ­വും യാ­ഥാർ­ത്ഥ്യ­മാ­യ­തോ­ടെ ഗാ­ന്ധി തന്റെ ഏ­റ്റ­വും അ­ടു­ത്ത അ­നു­യാ­യി­ക­ളാൽ വ­ഞ്ചി­ക്ക­പ്പെ­ട്ട അ­നാ­ഥ­നും തി­ര­സ്കൃ­ത­നു­മാ­യി മാറി. ഗാ­ന്ധി­യെ ഒ­രർ­ത്ഥ­ത്തിൽ ര­ക്ഷി­ച്ച­തു് വി­നാ­യ­ക് നാ­ഥു­റാം ഗോ­ഡ്സെ­യാ­ണു്. അ­ല്ലെ­ങ്കിൽ ഗാ­ന്ധി മരണം വരെ നി­രാ­ഹാ­ര­മ­നു­ഷ്ഠി­ച്ചു് ആ­ത്മാ­ഹു­തി ചെ­യ്യു­മാ­യി­രു­ന്നു.

വാ­ക്കും പ്ര­വൃ­ത്തി­യും, സാ­മൂ­ഹ്യ­ജീ­വി­ത­വും വ്യ­ക്തി­ജീ­വി­ത­വും ര­ണ്ട­ല്ലെ­ന്നും എ­ല്ലാം ഒരേ ആ­ത്മീ­യ­പ്ര­തി­സ­ന്ധി­യു­ടെ ഭാ­ഗ­മാ­ണെ­ന്നു­മ­റി­യു­ന്ന എല്ലാ മ­നു­ഷ്യ­രു­ടെ­യും അ­വ­സ്ഥ­യാ­ണ­തു്. അതിനെ ഇ­ങ്ങി­നെ സം­ഗ്ര­ഹി­ക്കാം: എല്ലാ പ്ര­വാ­ച­ക­രും പ­രാ­ജ­യ­പ്പെ­ട്ട­വ­രാ­ണു്, സ്ഥൂ­ല­മാ­യ അർ­ത്ഥ­ത്തിൽ. സൂ­ക്ഷ്മാർ­ത്ഥ­ത്തിൽ അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളു­ടെ ഊർ­ജ്ജ­മാ­ണു് ധാർ­മ്മി­ക­ത­യു­ടെ അ­തി­ജീ­വ­ന­ത്തി­ന്നാ­ധാ­രം. ദാസ് ഗാ­ന്ധി­യു­ടെ ധാർ­മ്മി­ക­ത­യെ­പ്പ­റ്റി സൂ­ചി­പ്പി­ച്ച­തു­പോ­ലെ.

വാ­ക്കും പ്ര­വൃ­ത്തി­യും ഒ­ന്നാ­യി­ത്തീ­ര­ണ­മെ­ന്നാ­ഗ്ര­ഹി­ച്ച ദാ­സി­ന്റെ ആ­ത്മീ­യ പ്ര­തി­സ­ന്ധി­യും മേ­ല്പ­റ­ഞ്ഞ­താ­യി­രു­ന്നു. ക­ഴി­ഞ്ഞ അ­ര­നൂ­റ്റാ­ണ്ടി­നു­ള്ളിൽ മൺ­മ­റ­ഞ്ഞ ക്രാ­ന്ത­ദർ­ശി­ക­ളാ­യ എം. ഗോ­വി­ന്ദ­ന്റെ യും സി. ജെ. തോ­മ­സി­ന്റെ യും കൂ­ട്ട­ത്തിൽ എ­ന്തു­കൊ­ണ്ടു് ദാസും ക­ണ്ണി­ചേർ­ക്ക­പ്പെ­ടു­ന്നി­ല്ല!

ത­ന്നി­ലെ പ്ര­തി­സ­ന്ധി­യെ മ­റി­ക­ട­ക്കാൻ ദാസ് ഇ­രു­പ­ത്തി­നാ­ലു­വ­യ­സ്സി­നു­ള്ളിൽ ഒരു നീണ്ട മ­നു­ഷ്യാ­യു­സ്സി­ന്റെ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു­തീർ­ത്തു. ദർ­ശ­ന­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­യി. ച­ല­ച്ചി­ത്രാ­വി­ഷ്കാ­ര­ങ്ങൾ, ചി­ത്ര­ക­ല, നോ­വ­ലു­കൾ, ക­വി­ത­കൾ,… സം­വാ­ദ­ങ്ങ­ളു­ടെ ഊ­ഷ്മ­ള­ത നി­ല­നിർ­ത്തി.

ഇ­തി­ലൂ­ടെ­യെ­ല്ലാം അയാൾ വ്യ­ക്ത­മാ­യി തി­രി­ച്ച­റി­ഞ്ഞ­തു് എ­ന്തൊ­ക്കെ­യാ­ണെ­ന്നു് ഓ­ടി­ച്ചു­നോ­ക്കാം. കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹ്യ­ത­യിൽ നി­ന്നു് ന­വോ­ത്ഥാ­ന­ത്തി­ന്റെ പിൻ­മ­ട­ക്കം, ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ അ­തി­ദ­യ­നീ­യ­മാ­യ

images/p-186.png

ജീർ­ണ്ണ­ത, മൂ­ല്യ­ശോ­ഷ­ണം സം­ഭ­വി­ച്ച സാ­മൂ­ഹ്യ­പ്ര­സ്ഥാ­ന­ങ്ങൾ—രാ­ഷ്ട്രീ­യ പാർ­ട്ടി­കൾ, അ­തി­ന്റെ ഇ­ട­ങ്ങ­ളിൽ ത­ഴ­ച്ചു­വ­ള­രു­ന്ന ഫാ­സി­സ്റ്റ് സം­ഘ­ട­ന­യാ­യ ആർ. എസ്സ്. എസ്സ്., അതേ ഫാ­സി­സ്റ്റ് മൂ­ശ­യി­ലേ­യ്ക്കു് വ­ളർ­ന്ന മാർ­ക്സി­സ്റ്റ് പാർ­ട്ടി, സി. പി. ഐ. (എം. എൽ.) പോ­ലു­ള്ള പ്ര­സ്ഥാ­ന­ത്തി­ലെ ഉ­ന്മൂ­ല­ന സി­ദ്ധാ­ന്ത­ങ്ങൾ, താൻ­കൂ­ടി ഭാ­ഗ­ഭാ­ക്കാ­യി­പ്പോ­യ അ­തി­ന്റെ ഫ­ല­ശൂ­ന്യ­ത, അതിൽ നി­ന്നു­ണ്ടാ­യ കു­റ്റ­ബോ­ധം, ശ്രേ­ണീ­ബ­ദ്ധ­മാ­യ ജാതി വ്യ­വ­സ്ഥ, ഭീ­ക­ര­രൂ­പി­യാ­യി­ത്തീ­രു­ന്ന ദേ­ശീ­യ­ത, ആ­ഗോ­ളീ­ക­ര­ണം… ഇ­വ­യെ­പ്പ­റ്റി­യു­ള്ള വി­ശ­ക­ല­ന­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളും സൂ­ച­ന­ക­ളും വി­ഹ്വ­ല­ത­ക­ളും ദാ­സി­ന്റെ എ­ഴു­ത്തു­ക­ളി­ലു­ണ്ടു്. വാ­സ്ത­വ­ത്തിൽ, ഞാ­ന­വ­യെ­ല്ലാം ദാ­സി­ന്റെ ആ­ത്മീ­യ പ്ര­തി­സ­ന്ധി­യു­ടെ ഉ­പ­രി­പ്ല­വ ഭാ­വ­ങ്ങ­ളാ­യേ കാ­ണു­ന്നു­ള്ളൂ.

ഈയൊരു വേ­ദ­നി­പ്പി­ക്കു­ന്ന പ്ര­തി­സ­ന്ധി­യു­ടെ പി­ട­ച്ചി­ലി­ലാ­ണു് ദാസ് ഒരു കു­ഞ്ഞി­നെ­പ്പോ­ലെ, നെ­ഞ്ച­ത്ത­ടി­ച്ചു­കൊ­ണ്ടു് നി­ല­വി­ളി­ക്കു­ന്ന­തു്: “Keralites are a lost people”. ന­മ്മ­ള­തി­നെ വാ­യി­ച്ച­തു് കേ­ര­ളീ­യർ ഒരു തോറ്റ ജ­ന­ത­യാ­ണെ­ന്നോ, പ­രാ­ജ­യ­പ്പെ­ട്ട ജ­ന­ത­യാ­ണെ­ന്നോ ആണു്. നാം അതു് അ­ന്നു­മു­തൽ കൊ­ണ്ടാ­ടു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ദാസ് എ­ഴു­തു­ന്നു­ണ്ടു്: ‘സ്വാ­ത­ന്ത്ര്യ­ബോ­ധ­മി­ല്ലാ­യ്മ­യെ­ക്കാ­ളേ­റെ ഭീ­തി­യാ­ണു് ഇ­ന്നാ­ട്ടു­കാ­രെ എ­ന്നും ഭ­രി­ച്ചി­രു­ന്ന­തു്. യ­ഥാർ­ത്ഥ ശ­ത്രു­വി­നെ കാണാൻ എ­ല്ലാ­വ­രും മ­ടി­ക്കു­ന്നു’. ഈ ര­ണ്ടു് എ­ഴു­ത്തി­ലൂ­ടെ­യും എ­നി­ക്കു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ­തു്, കേ­ര­ളീ­യർ ഒരു lost ജ­ന­ത­യെ­ന്ന­ല്ല.

തോൽ­ക്കു­ന്ന­തി­ലും പ­രാ­ജ­യ­പ്പെ­ടു­ന്ന­തി­ലും ഒരു സം­ഘർ­ഷ­ത്തി­ന്റെ, യു­ദ്ധ­ത്തി­ന്റെ, പ്ര­തി­രോ­ധ­ത്തി­ന്റെ വാ­സ്ത­വി­ക­ത­യു­ണ്ടു്. എ­ന്നാൽ, ആ­ധു­നി­ക­കാ­ല­ത്തു് ഒരു സ­മൂ­ഹ­മെ­ന്ന നി­ല­യിൽ കേ­ര­ളീ­യർ എ­ന്നാ­ണു്, എ­വി­ടെ­യാ­ണു് അർ­ത്ഥ­വ­ത്താ­യ പ്ര­തി­രോ­ധ­ത്തി­നു് ശ്ര­മി­ച്ചി­ട്ടു­ള്ള­തു്? “Keralites are a lost people” എ­ന്ന­തു് കേ­ര­ളീ­യർ സ്വയം കീ­ഴ­ട­ങ്ങി­യ ജ­ന­ത­യെ­ന്നു് വാ­യി­ക്കാ­നാ­ണു് ഞാ­നി­ഷ്ട­പ്പെ­ടു­ന്ന­തു്. ഒരു പ്ര­തി­രോ­ധ­വു­മി­ല്ലാ­തെ, സം­ഘർ­ഷ­വു­മി­ല്ലാ­തെ ഒരു ജനത യാ­ഥാ­സ്ഥി­തി­ക­ത്ത്വ­ത്തി­ന്റെ ജീർ­ണ്ണ­ത­കൾ­ക്കു്, ആർ­ത്തി­കൾ­ക്കു്, വി­പ്ല­വ വാ­യാ­ടി­ത്ത­ര­ങ്ങൾ­ക്കു്, അ­തി­ന്റെ വ്യാ­ജ­നിർ­മ്മി­തി­കൾ­ക്കു്, ഹിം­സ­കൾ­ക്കു് കീ­ഴ്പെ­ടു­ക­യാ­ണു്. ആ­ത്മാ­വി­ന്റെ ഇ­ത്ത­രം കീ­ഴ്പെ­ട­ലു­ക­ളാ­ണു് ഗാ­ന്ധി­യെ­പ്പോ­ലു­ള്ള­വർ സാ­മ്പ­ത്തി­ക, രാ­ഷ്ട്രീ­യ, കീ­ഴ്പെ­ട­ലു­ക­ളേ­ക്കാൾ ഭ­യാ­ന­ക­മാ­യി ക­ണ്ട­തു്. ‘ന­മ്മു­ടെ നാ­ട്ടിൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള cultural alienation-​ന്റെ ഇ­ര­ക­ളാ­ണു് നാ­മെ­ല്ലാം. ലോ­ജി­ക്ക­ലാ­യി നോ­ക്കു­മ്പോൾ ഭാ­വി­യിൽ വലിയ പ്ര­തീ­ക്ഷ­യൊ­ന്നും എ­നി­ക്കി­ല്ല… ഒരു പക്ഷേ, എല്ലാ ന­ന്മ­ക­ളെ­യും ച­വി­ട്ടി മെ­തി­ച്ചു­കൊ­ണ്ടു് ഫാ­സി­സ­ത്തി­ന്റെ/dehumanisation-​ന്റെ കനത്ത ബൂ­ട്ടു­കൾ മു­ന്നോ­ട്ടു­പോ­യേ­യ്ക്കാം…’എ­ന്നു് വെ­ങ്കി­ടി­യ്ക്കു­ള്ള ക­ത്തിൽ (18/7/81) ദാസ്. പക്ഷേ, ആ ക­ത്തു് അ­വ­സാ­നി­ക്കു­ന്ന­തു്… ‘എ­ങ്കി­ലും, നി­ന്റെ സ്നേ­ഹം മാ­ത്രം പ്ര­തീ­ക്ഷി­ച്ചു’കൊ­ണ്ടാ­ണു്. സ്നേ­ഹം, കരുണ, ഫാ­സി­സ­ത്തി­ന്റെ dehumanisation-​നെ അ­തി­ജീ­വി­ക്കു­മെ­ന്ന ദുർ­ബ്ബ­ല­മെ­ങ്കി­ലും, ശ­ക്ത­മാ­യ വാ­ക്കു­ക­ളിൽ. ഏ­താ­ണ്ടു് നാ­ല്പ­തു കൊ­ല്ല­ങ്ങൾ­ക്കു് ശേ­ഷ­വും ദാസ് എ­ഴു­തി­യ സ­ചേ­ത­ന­മാ­യ ‘സ്നേഹ’ത്തി­ലാ­ണു് എ­ന്നെ­പ്പോ­ലു­ള്ള വി­ഡ്ഢി­കൾ ഭൂ­മി­യു­ടെ, മ­നു­ഷ്യ­ന്റെ, അ­തി­ജീ­വ­ന­ത്തി­ന്റെ സ്ഫു­ലിം­ഗം കാ­ണു­ന്ന­തു്.

സ്വയം കീ­ഴ­ട­ങ്ങി­യ ഒരു ജ­ന­ത­യു­ടെ ഉ­ണ്മ­യെ, സ്വ­ത്വ­ബോ­ധ­ത്തെ, അ­തി­നു­മേൽ വീ­ണി­ട്ടു­ള്ള എ­ല്ലാ­മാ­ലി­ന്യ­ങ്ങ­ളും അ­ടർ­ത്തി­മാ­റ്റാൻ, ആ­ത്മ­വി­ദ്യ­ത­ന്നെ­യാ­ണു് ദാസ് ക­ണ്ടെ­ത്തി­യ ഏകവഴി. ദാ­സി­ന്റെ എ­ഴു­ത്തു­ക­ളിൽ വ്യ­വ­സ്ഥാ­പി­ത­മാ­യ വി­ദ്യാ­ഭ്യാ­സ സം­സ്കാ­ര­ത്തി­ന്റെ മലം അ­ടി­ഞ്ഞ ആ­ധു­നി­ക വി­ദ്യാ­ഭ്യാ­സ­ത്തെ­പ്പ­റ്റി നി­ര­വ­ധി പ­രാ­മർ­ശ­ങ്ങ­ളു­ണ്ടു്. ‘ജ­ന­ത­യിൽ സ്വാ­ത­ന്ത്ര്യ­ബോ­ധം അ­ങ്കു­രി­ക്കാ­തി­രി­ക്ക­ത്ത­ക്ക വി­ധ­ത്തിൽ വളരെ കാ­പ­ട്യം നി­റ­ഞ്ഞ ഒരു പ­ദ്ധ­തി­യാ­ണു് ഈ വ്യ­വ­സ്ഥ­യു­ടേ­തു്’… ‘സം­സ്കാ­ര­ത്തി­ന്റെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും അവർ മ­നു­ഷ്യ­നെ brain wash ചെ­യ്യു­ക­യാ­ണു് (ഇ­തെ­ത്ര ഫ­ല­വ­ത്താ­ണെ­ന്ന­തി­നു് കോ­ളേ­ജ് വി­ദ്യാർ­ത്ഥി­കൾ തന്നെ തെ­ളി­വാ­ണ­ല്ലോ. അ­വ­രാ­രും ഈ വ്യ­വ­സ്ഥ­യിൽ താ­ള­പ്പി­ഴ കാ­ണു­ന്നി­ല്ല’ (പുറം: 86) ‘… വ്യ­വ­സ്ഥ­യു­ടെ നി­ല­നി­ല്പി­നു് ഏ­റ്റ­വും സ­ഹാ­യ­ക­മാ­യ വി­ധ­ത്തി­ലാ­ണു് ഇ­വി­ട­ത്തെ വി­ദ്യാ­ഭ്യാ­സ വ്യ­വ­സ്ഥ­യ്ക്കും രൂപം കൊ­ടു­ത്തി­രി­യ്ക്കു­ന്ന­തു്. ന­മ്മു­ടെ സി­ല­ബ­സ്സും പ­രീ­ക്ഷാ­സ­മ്പ്ര­ദാ­യ­വും ക്ലാ­സ്സ് മു­റി­ക­ളും ഉ­ദ്യോ­ഗ­സാ­ധ്യ­ത­ക­ളും ഒക്കെ ഇ­ക്കാ­ര്യം വെ­ളി­വാ­ക്കു­ന്നു. ഒരു തരം വ­ന്ധ്യം­ക­ര­ണം. ക്ലാ­സ്സ് മു­റി­യു­ടെ മനം പു­ര­ട്ടു­ന്ന അ­ന്ത­രീ­ക്ഷം തന്നെ പൊ­തു­വെ എ­ല്ലാ­യി­ട­ത്തും’ (പുറം: 94). ‘എ­ന്തു­കൊ­ണ്ടു് ഇ­വി­ടു­ത്തെ വി­ദ്യാ­ല­യ­ങ്ങ­ളിൽ കലാപം പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്നി­ല്ല? താ­ല്ക്കാ­ലി­ക ആ­വ­ശ്യ­ങ്ങൾ­ക്ക­പ്പു­റം ഒരു സ­മ­ര­വും എത്തി നോ­ക്കു­ന്നി­ല്ല?’ (പുറം: 95). ‘ഈ പ­തി­നാ­ലു­കൊ­ല്ലം ക്ലാ­സ്സ് മു­റി­യ്ക്കു­ള്ളിൽ ക­ഴി­ച്ച നേരം മ­റ്റെ­ന്തെ­ങ്കി­ലും ചെ­യ്തി­രു­ന്നെ­ങ്കിൽ ഇ­തി­നേ­ക്കാൾ അറിവു നേ­ടാ­മാ­യി­രു­ന്നു’ (പുറം: 79). ഈ നി­ശി­ത­മാ­യ വി­മർ­ശ­ന­വും ഈ വ്യ­വ­സ്ഥ പൊ­തു­സ­മൂ­ഹ­ത്തി­ലു­ണ്ടാ­ക്കി­യി­ട്ടു­ള്ള ആ­ത്മീ­യ മ­ലി­നീ­ക­ര­ണ­വും പൌലോ ഫ്രെ­യ­റും ഇവാൻ ഇ­ല്ലി­ച്ചും ഗാ­ന്ധി­യു­മൊ­ക്കെ മു­ന്നോ­ട്ടു­വെ­ച്ച സ്കൂൾ തി­ര­സ്കാ­ര­ത്തി­ന്റെ തു­ടർ­ച്ച ത­ന്നെ­യാ­ണു്.

ഇ­ത്ര­യും ക­ടു­ത്ത വി­മർ­ശ­നം ന­ട­ത്തി, ന­മ്മ­ളൊ­ക്കെ ചെ­യ്യു­ന്ന­തു­പോ­ലെ അതേ വി­ദ്യാ­ഭ്യാ­സ വ്യ­വ­സ്ഥ­യു­ടെ ഭാ­ഗ­മാ­യി പ­റ്റി­ക്കൂ­ടു­ക­യ­ല്ല ദാസ് ചെ­യ്ത­തു്. ‘കോ­ളേ­ജ് വി­ദ്യാ­ഭ്യാ­സം ഞാൻ മു­ഴു­വ­നാ­യി ഉ­പേ­ക്ഷി­ച്ചു. പ­രീ­ക്ഷ­യെ­ഴു­തി ഡി­ഗ്രി­നേ­ടാ­നോ അ­തു­വ­ഴി എ­ന്തെ­ങ്കി­ലും ജോ­ലി­സ­മ്പാ­ദി­ക്കാ­നോ ഉള്ള പ­രി­പാ­ടി പൂർ­ണ്ണ­മാ­യും ഉ­പേ­ക്ഷി­ച്ചു. ഒരു ക­മ്മ്യു­ണി­സ്റ്റാ­യി പ്ര­വർ­ത്തി­ക്കാ­നാ­ണു് അ­ടു­ത്ത പ­രി­പാ­ടി. ഏ­റ്റ­വും ബു­ദ്ധി­മു­ട്ടു­പി­ടി­ച്ച പ്ര­ശ്ന­മാ­ണി­തു്’. ബ്ര­ഹ്മ­പു­ത്ര­നു­ള്ള ക­ത്തിൽ (പുറം: 120). അ­ദ്ധ്വാ­നി­ക്കു­ന്ന­വ­രു­ടെ ഇടയിൽ ജീ­വി­ച്ചു് അ­വ­രു­ടെ മാ­ന­സി­ക­ഘ­ട­ന­യി­ലെ­ത്താ­നു­ള്ള തന്റെ സ­ത്യാ­ന്വേ­ഷ­ണ പ­രീ­ക്ഷ­ണ­ങ്ങ­ളെ­പ്പ­റ്റി ദാസ് തു­റ­ന്നു് പ­റ­യു­ന്നു. അ­ത­ല്പം കാ­ല്പ­നി­ക­മാ­യി തോ­ന്നാം.

ഒരു തൊ­ഴി­ലാ­ളി­യാ­യി തോ­ട്ടം മേ­ഖ­ല­യി­ലും ക്വാ­റി­ക­ളി­ലും പ­ണി­യെ­ടു­ക്കു­ന്നു ദാസ്. വാ­ക്കും പ്ര­വർ­ത്തി­യും സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും ത­മ്മി­ലു­ള്ള ഭ­യാ­ന­ക­വും അ­സ­ത്യ­ജ­ടി­ല­വു­മാ­യ അ­ന്ത­രം ഇ­ല്ലാ­താ­ക്കാൻ അയാൾ ഒരു തൊ­ഴി­ലാ­ളി­യാ­യി സ്വയം പു­നഃ­സൃ­ഷ്ടി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും തന്റെ ആ­ത്മീ­യ പ്ര­തി­സ­ന്ധി മ­റി­ക­ട­ക്കാൻ അ­യാൾ­ക്കു് ക­ഴി­ഞ്ഞി­ല്ല. ഗാ­ന്ധി ഈ സ­ന്ദർ­ഭ­ത്തിൽ വ്യ­വ­സ്ഥി­തി­യ്ക്കെ­തി­രെ (ആ­ധു­നി­ക മു­ത­ലാ­ളി­ത്ത നാ­ഗ­രി­ക­ത­യ്ക്കെ­തി­രെ) സ­ത്യാ­ഗ്ര­ഹ­ത്തി­ലേർ­പ്പെ­ട്ടു. ഗാ­ന്ധി­യി­ലി­തു് പ്ര­തി­രോ­ധ­വും പു­നഃ­സൃ­ഷ്ടി­യു­മാ­യി (ഗാ­ന്ധി­യു­ടെ ര­ച­നാ­ത്മ­ക പ­ദ്ധ­തി­കൾ) ഒരേ സമയം മാ­റു­ന്നു­ണ്ടു്. ഗാ­ന്ധി ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലും ഇ­ന്ത്യ­യി­ലും ന­ട­ത്തി­യ സ­ത്യാ­ഗ്ര­ഹ സ­മ­ര­ങ്ങ­ളി­ലെ­ല്ലാം ര­ച­നാ­ത്മ­ക­പ്ര­വർ­ത്ത­ന­ങ്ങ­ളും ഉൾ­പ്പെ­ട്ടി­രു­ന്നു. ഫീ­നി­ക്സ് സെ­റ്റിൽ­മെ­ന്റ്, ടോൾ­സ്റ്റോ­യി ഫാം, സ­ബർ­മ­തി ആ­ശ്ര­മം, വാർധ, എന്നീ ലാ­ബ­റ­ട്ട­റി­ക­ളിൽ സ്ഫു­ടം ചെ­യ്തെ­ടു­ത്ത ബദൽ ജീവിത മാ­തൃ­ക­ക­ളാ­ണു് ഗാ­ന്ധി­യൻ സ­ത്യാ­ഗ്ര­ഹ സ­മ­ര­ങ്ങ­ളെ അ­ന്യൂ­ന­മാ­ക്കു­ന്ന­തു്. അ­വ­യി­ല്ലെ­ങ്കിൽ ഗാ­ന്ധി­യു­ടെ സ­മ­ര­ങ്ങൾ പ­ക്ഷാ­ഘാ­തം സം­ഭ­വി­ച്ച ശരീരം പോ­ലെ­യാ­ണു്. ഗാ­ന്ധി­യു­ടെ അഹിംസ സ­ചേ­ത­ന­മാ­കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. 1946-നു ശേഷം ഗാ­ന്ധി­പോ­ലും അ­നാ­ഥ­നാ­യി: “Indians are a lost people”എ­ന്നു­ള്ള തന്റെ പഴയ ബോ­ധ്യം നി­ര­ന്ത­രം മ­ന്ത്രി­ച്ചി­ട്ടു­ണ്ടാ­ക­ണം.

ദാസ് സ­മ്മ­തി­ക്കു­ന്നു: ‘അ­വ­ന­വ­നോ­ടു­ത­ന്നെ നീ­തി­പു­ലർ­ത്ത­ണ­മെ­ങ്കിൽ, ഇവിടെ ജീ­വി­യ്ക്കു­ന്ന ഓരോ നി­മി­ഷ­വും അ­ത്ര­യേ­റെ വേ­ദ­നി­പ്പി­ക്കു­ന്ന­തും സ്വ­ന്തം നി­ഷ്ക്രി­യ­ത്വ­ത്തെ കു­ത്തി­നോ­വി­പ്പി­ക്കു­ന്ന­തു­മാ­ണു്. സ്വ­ന്തം പ്ര­വൃ­ത്തി­യെ­ന്തെ­ന്നു് എ­നി­ക്കു് ക­ണ്ടെ­ത്താ­നാ­യി­ട്ടി­ല്ല…’ (9/4/1977) ‘എ­ന്തെ­ങ്കി­ലും ചെ­യ്യാ­നാ­വും എന്ന പ്ര­തീ­ക്ഷ­യാ­ണു് ജീ­വി­പ്പി­ക്കു­ന്ന’തെ­ന്നു് അതേ ക­ത്തി­ലു­ണ്ടു്.

‘പൊ­ള്ള­ത്ത­രം മു­ഴു­വൻ അ­റി­ഞ്ഞി­ട്ടും ഇവിടെ ജീ­വി­ക്കേ­ണ്ടി വ­രു­മ്പോൾ താ­ങ്കൾ എ­ന്താ­ണു് ചെ­യ്യു­ക?’ ബ്ര­ഹ്മ­പു­ത്ര­നോ­ടു് ദാസ് ചോ­ദി­ക്കു­ന്ന­തു് അ­യാ­ളോ­ടു ത­ന്നെ­യാ­ണു്… ന­ഗ്ന­മാ­യ ആ­ത്മീ­യ­ത­യു­ടെ വി­ഭ്രാ­ന്തി­യിൽ ദാസ് ഭൂ­മി­യിൽ നി­ന്നും സ്വയം അ­പ്ര­ത്യ­ക്ഷ­നാ­വു­ന്നു. തന്റെ ആ­ത്മീ­യ­വേ­ദ­ന­യു­ടെ പി­ട­ച്ചി­ലി­നു് ത­ല്ക്കാ­ല വി­രാ­മ­മി­ട്ടു­കൊ­ണ്ടു്…

images/p-087.png

പക്ഷേ, അ­യാ­ള­റി­യു­ന്നി­ല്ല അതേ ആ­ത്മീ­യ­വേ­ദ­ന­യു­ടെ പി­ട­ച്ചി­ലിൽ ഇ­ന്നും, എ­ന്നും തീ തി­ന്നു­ന്ന മ­നു­ഷ്യ­രു­ണ്ടാ­വും. ത­നി­ക്കു ചു­റ്റും ന­ര­ക­യാ­ത­ന അ­നു­ഭ­വി­ക്കു­ന്ന അ­മ്മ­മാ­രെ­യും സ­ഹോ­ദ­ര­ങ്ങ­ളെ­യും ഓർ­ത്തു്. വേ­ദ­നി­ക്കു­ന്ന മ­നു­ഷ്യ­വം­ശ­ത്തെ ഓർ­ത്തു്…

അ­തി­ജീ­വ­ന­ത്തി­ന്റെ ഭീഷണി നേ­രി­ടു­ന്ന ജീ­വ­നെ­യും ഭൂ­മി­യെ­യും ഓർ­ത്തു്…

കെ. ജി. സു­ബ്ര­ഹ്മ­ണ്യ­ദാ­സ് (1958–1982)

1958-ൽ തൃശൂർ ജി­ല്ല­യിൽ പെ­രി­ഞ്ഞ­ന­ത്തു് ജ­നി­ച്ചു. കൂ­ട­ക്ക­ര ഗോപാലകൃഷ്ണൻ-​പാർവതി എ­ന്നി­വ­രു­ടെ ഏകമകൻ. അച്ഛൻ, സ്വയം വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­തു പോലെ ജ­വാ­നാ­യി­രു­ന്നു. അമ്മ എ. എം. എൽ. പി. സ്കൂ­ളിൽ അ­ദ്ധ്യാ­പി­ക­യാ­യി­രു­ന്നു. ദാസ് ആദ്യം അ­വി­ടേ­യും പി­ന്നീ­ടു് ആർ. എം. ഹൈ­സ്കൂൾ, ക്രൈ­സ്റ്റ് കോ­ളേ­ജ് (ബി. എസ്സി. കെ­മി­സ്റ്റ്രി). 1978-ൽ സി. പി. ഐ. (എം. എൽ.) പാർ­ട്ടി­യിൽ ചേർ­ന്നു. 1981-ൽ വ­യ­നാ­ടു ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യി­രി­യ്ക്കെ പാർ­ട്ടി­യിൽ നി­ന്നും പോ­ന്നു. 1982-വരെ സ­ജീ­വ­മാ­യ വാ­യ­ന­യും എ­ഴു­ത്തും.

കെ. അ­ര­വി­ന്ദാ­ക്ഷൻ
images/aravindakshan.jpg

മ­ല­യാ­ള­ത്തി­ലെ ഒരു എ­ഴു­ത്തു­കാ­ര­നാ­ണു് കെ. അ­ര­വി­ന്ദാ­ക്ഷൻ.

Colophon

Title: Athmavedhanayude Pidachil (ml: ആ­ത്മ­വേ­ദ­ന­യു­ടെ പി­ട­ച്ചിൽ).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-09.

Deafult language: ml, Malayalam.

Keywords: K. Aravindakshan, Athmavedhanayude Pidachil, Article, ആ­ത്മ­വേ­ദ­ന­യു­ടെ പി­ട­ച്ചിൽ, കെ. അ­ര­വി­ന്ദാ­ക്ഷൻ, Open Access Publishing, Malayalalm, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Evening @ Paye Meadows – Kagan Valley – Pakistan, a photograph by Waqas Afzal . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.