SFNസായാഹ്ന ഫൌണ്ടേഷൻ
images/The_Bewitched_Mill.jpg
The Bewitched Mill, a painting by Franz Marc (1880–1916).
അ­വ­സാ­ന­ത്തെ സ­ന്ദർ­ശ­ക
കെ. അ­ര­വി­ന്ദാ­ക്ഷൻ
images/aravind-av-01.jpg

ക­ട­ലി­നോ­ടു ചേർ­ന്നു കി­ട­ക്കു­ന്ന ന­ഗ­ര­ത്തി­ലെ പൗ­രാ­ണി­ക കെ­ട്ടി­ട­ങ്ങ­ളെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കു­ന്ന ഒരു ഫ്രീ­ലാൻ­സ­റാ­ണു് മൈ­ഥി­ലി ശർമ്മ. അ­വ­ളു­ടെ മു­ത്ത­ച്ഛൻ പാർ­ത്ഥ­ശ­രൺ ശർമ്മ ഒരു ഹൈ­സ്കൂൾ അ­ധ്യാ­പ­ക­നാ­യി­രു­ന്നു. ഉ­റു­ദു­വിൽ മ­നോ­ഹ­ര­മാ­യി കവിത എ­ഴു­തു­മാ­യി­രു­ന്നു. മു­ത്ത­ശ്ശി പത്മ, ചി­ത്ര­കാ­രി­യും.

വീഭജന കാ­ല­ത്തു് ലാ­ഹോ­റിൽ നി­ന്നും സ്നേ­ഹി­തൻ, ഖാൻ ചൗ­ധ­രി­യു­ടെ പഴയ കാറിൽ കു­ടും­ബ­വു­മാ­യി പു­റ­പ്പെ­ട്ട ശർ­മ്മ­യു­ടെ ര­ണ്ടു് പെൺ­മ­ക്ക­ളും ഭാര്യ പ­ത്മ­യും പാ­തി­വ­ഴി­യിൽ നി­ഷ്ഠു­ര­മാ­യി കൊ­ല്ല­പ്പെ­ട്ടു. മൂ­ന്നു വ­യ­സ്സു­കാ­രി­യാ­യ മൂ­ന്നാ­മ­ത്തെ പെൺ­കു­ട്ടി ശർ­മ്മി­ള­യു­മാ­യി പാർ­ത്ഥ­ശ­രൺ ന­ട­ന്നും കാ­ള­വ­ണ്ടി­യി­ലും ദി­വ­സ­ങ്ങൾ­ക്കു­ശേ­ഷം ഡൽ­ഹി­യി­ലെ­ത്തി. റെ­യിൽ­വേ­യിൽ ബു­ക്കിം­ഗ് ക്ലർ­ക്കാ­യി ജോ­ലി­യിൽ ചേർ­ന്ന ശർമ്മ പി­ന്നീ­ടൊ­രി­ക്ക­ലും ക­വി­ത­കൾ എ­ഴു­തി­യി­ല്ല. അ­തി­നെ­പ്പ­റ്റി മകൾ ശർ­മ്മി­ള ചോ­ദി­ക്കു­മ്പോൾ ശർമ്മ വി­ഷാ­ദ­ച്ഛാ­യ­യിൽ മു­ങ്ങി­യ ചി­രി­യിൽ പ­റ­യു­മാ­യി­രു­ന്നു:

‘നി­ന്റ­മ്മ­യ്ക്കും ര­ണ്ടു് സ­ഹോ­ദ­രി­മാർ­ക്കു­മൊ­പ്പം എന്റെ ക­വി­ത­യും അവർ എന്റെ ഹൃ­ദ­യ­ത്തിൽ നി­ന്നും വെ­ട്ടി­യെ­ടു­ത്തു. കൊ­ത്തി­നു­റു­ക്കി തീ­യി­ട്ടു. ഗോ­ത­മ്പു­വ­യ­ലു­ക­ളി­ലേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞു. ഉ­റ­ക്കം വ­രാ­ത്ത രാ­ത്രി­ക­ളിൽ നി­ന്റ­മ്മ­യു­ടെ­യും സ­ഹോ­ദ­രി­മാ­രു­ടെ­യും ചോ­ര­ക­ളിൽ നി­ന്നു് ക­വി­ത­യു­ടെ നനഞ്ഞ ഗോ­ത­മ്പു­മ­ണി­കൾ പൊ­ട്ടി­ക്കി­ളിർ­ത്തു് മു­ള­യ്ക്കു­ന്ന­തു് കനത്ത നി­ശ­ബ്ദ­ത­യിൽ ഞാൻ കേൾ­ക്കാ­റു­ണ്ടു്. ഇല വി­രി­യാൻ ഞാൻ അ­നു­വ­ദി­ക്കാ­റി­ല്ല.’

പഴയ ഡ­യ­റി­യിൽ നി­ന്നാ­ണു് ശർ­മ്മി­ള­യ്ക്കു് ക­വി­ത­കൾ കി­ട്ടി­യ­തെ­ന്ന­റി­ഞ്ഞ പാർ­ത്ഥ­ശ­രൺ മകളെ നിർ­ബ­ന്ധി­ക്കു­മാ­യി­രു­ന്നു. ‘മോളെ, നീ­യ­തെ­ല്ലാം അ­ടു­പ്പി­ലി­ട്ടു് ക­ത്തി­ക്കു്. ഒരു റൊ­ട്ടി­യെ­ങ്കി­ലും ചു­ട്ടെ­ടു­ക്കാം.’

മൈ­ഥി­ലി­യു­ടെ അമ്മ ശർ­മ്മി­ള ആ ഡ­യ­റി­കൾ മൈ­ഥി­ലി­ക്കു് മു­ത്ത­ച്ഛ­ന്റെ ഒ­സ്യ­ത്താ­യി കൈ­മാ­റി. അ­ങ്ങി­നെ­യാ­ണു് മൈ­ഥി­ലി സ്കൂ­ളിൽ ര­ണ്ടാം ഭാ­ഷ­യാ­യി ഉറുദു തെ­ര­ഞ്ഞെ­ടു­ത്ത­തു്. മു­ത്ത­ച്ഛൻ എ­തി­രു് പ­റ­ഞ്ഞി­ല്ല. തന്റെ ചോ­ര­യിൽ അ­ലി­ഞ്ഞു­ചേർ­ന്ന ഭാഷയെ പേ­ര­ക്കു­ട്ടി­യിൽ നി­ന്നും അ­രി­ഞ്ഞു മാ­റ്റു­വാൻ, ഒരു പക്ഷേ പാർ­ത്ഥ­ശ­രൺ ശർ­മ്മ­യ്ക്കു് ക­ഴി­യു­മാ­യി­രു­ന്നി­ല്ല. മ­രി­ക്കു­ന്ന­തി­നു് ഒ­രാ­ഴ്ച്ച മുൻ­പു് താൻ ഉ­റു­ദു­വി­ലെ­ഴു­തി­യ ക­വി­ത­യു­മാ­യി മൈ­ഥി­ലി മു­ത്ത­ച്ഛ­ന്റെ ചാ­രു­ക­സേ­ര­യ്ക്ക­രി­കി­ലെ­ത്തി. അ­ന്ന­വൾ­ക്കു് പ­തി­ന­ഞ്ചു് വ­യ­സ്സാ­ണു്. പ­ത്താം ക്ലാ­സ്സിൽ പ­ഠി­ക്കു­ന്നു. കവിത വാ­യി­ച്ച മു­ത്ത­ച്ഛൻ അവളെ ചേർ­ത്തു പി­ടി­ച്ചു. അ­യാൾ­ക്കു് നി­യ­ന്ത്രി­ക്കാ­നാ­യി­ല്ല. അ­യാ­ളു­ടെ ക­ണ്ണിൽ നി­ന്നും ചോ­ര­യൊ­ഴു­കി. വരണ്ട ഗോ­ത­മ്പു പാ­ട­ങ്ങ­ളെ നനച്ച അതേ ചോര.

മൈ­ഥി­ലി പി­ന്നീ­ടൊ­രി­ക്ക­ലും ക­വി­ത­യെ­ഴു­തി­യി­ല്ല. കവിത ഉ­ള്ളിൽ നാ­മ്പി­ടു­മ്പോ­ഴെ­ല്ലാം അവൾ അവ നി­ഷ്ക­രു­ണം പി­ഴു­തെ­ടു­ത്തു് ജ­ന­ലി­ലൂ­ടെ ചു­ഴ­റ്റി­യെ­റി­ഞ്ഞു. പ­ത്താം ക്ലാ­സ്സി­നു ശേഷം അവൾ ഉറുദു പ­ഠ­ന­വും ഉ­പേ­ക്ഷി­ച്ചു. കോ­ളേ­ജ­ധ്യാ­പ­ക­രാ­യ മൈ­ഥി­ലി­യു­ടെ അമ്മ ശർ­മ്മി­ള­യും അച്ഛൻ നിർ­മ്മ­ലും അ­തേ­ക്കു­റി­ച്ചു് യാ­തൊ­ന്നും ചോ­ദി­ച്ചി­ല്ല.

വ­ല്ല­പ്പോ­ഴും തെ­രു­വു­ക­ളിൽ നി­ന്നും ഉറുദു വാ­ക്കു­കൾ ചെ­വി­യിൽ വീ­ഴു­മ്പോൾ അവൾ അ­റി­യാ­തെ നി­ന്നു പോകും. വരണ്ട ഗോ­ത­മ്പു് വയലിൽ ചോ­ര­യിൽ കു­ളി­ച്ചു കി­ട­ക്കു­ന്ന മു­ത്ത­ശ്ശി­യെ­യും അ­മ്മാ­യി­മാ­രെ­യും ഓർ­ക്കും.

മു­ത്ത­ശ്ശി­യു­ടെ അതേ മു­ഖ­മാ­ണു് അ­വൾ­ക്കെ­ന്നു് മു­ത്ത­ച്ഛൻ ഓർ­മ്മി­പ്പി­ച്ച­തോ­ടെ ആ മുഖം കാ­ണു­വാൻ അ­വൾ­ക്കു് കൊ­തി­യാ­വും. മു­ത്ത­ച്ഛ­ന്റെ കൈവശം മു­ത്ത­ശ്ശി­യു­ടെ­യോ, അ­മ്മാ­യി­മാ­രു­ടെ­യോ ഒരു ഫോ­ട്ടോ­പോ­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ല്ലാം ഗോ­ത­മ്പു­വ­യ­ലിൽ ന­ഷ്ട­പ്പെ­ട്ടു ആ ഗോ­ത­മ്പു­വ­യൽ ഏതു് ഗ്രാ­മ­ത്തി­ലാ­ണെ­ന്നു് ഒ­രി­ക്കൽ മൈ­ഥി­ലി മു­ത്ത­ച്ഛ­നോ­ടു് തി­ര­ക്കി. നെ­ഞ്ച­മർ­ത്തി മു­ത്ത­ച്ഛൻ വി­ങ്ങി­പ്പൊ­ട്ടി. കു­ട്ടി­യാ­യി­രു­ന്ന അവളെ അമ്മ മു­ത്ത­ച്ഛ­നിൽ നി­ന്നും അ­ടർ­ത്തി­മാ­റ്റി. പി­ന്നീ­ട­വൾ അ­ത്ത­രം ചോ­ദ്യ­ങ്ങൾ ആ­വർ­ത്തി­ച്ചി­ല്ല. ഒരു ജേർ­ണ­ലി­സ്റ്റാ­യി മൈ­ഥി­ലി ലാ­ഹോ­റി­ലേ­ക്കും, തി­രി­ച്ചു് ഡൽ­ഹി­യി­ലേ­ക്കും നാ­ല­ഞ്ചു് തവണ യാത്ര ചെ­യ്തി­ട്ടു­ണ്ടു്. ബ­സ്സി­ലും, തീ­വ­ണ്ടി­യി­ലും. ഇ­രു­വ­ശ­ങ്ങ­ളി­ലും ഒ­ഴി­ഞ്ഞ­തും നി­റ­ഞ്ഞ­തു­മാ­യ വ­യ­ലു­കൾ ക­ണ്ടി­ട്ടു­ണ്ടു്. ആ സ്ഥ­ല­കാ­ല­വി­സ്തൃ­തി­ക­ളിൽ എ­വി­ടെ­യെ­ങ്കി­ലു­മാ­വാം ആ ഗോ­ത­മ്പു­വ­യ­ലു­കൾ. അവൾ ആ­ശ്വ­സി­ക്കും.

പൗ­രാ­ണി­ക­മാ­യി­ത്തീർ­ന്ന ഉ­റു­ദു­വി­നു് പ­ക­ര­മാ­യി മൈ­ഥി­ലി പു­രാ­ത­ന­മാ­യ കെ­ട്ടി­ട­ങ്ങ­ളെ സ്നേ­ഹി­ക്കാൻ തു­ട­ങ്ങി. അ­വ­യു­ടെ മൃ­താ­വ­സ്ഥ­കൾ തേടി അവൾ യാത്ര ചെ­യ്തു. അ­ങ്ങ­നെ­യാ­ണ­വൾ ന­ഗ­ര­ത്തി­ലെ­ത്തി­യ­തു്. ന­ഗ­ര­ത്തിൽ ശൈ­ത്യ­കാ­ല­മാ­ണു്. ഫു­ട്പാ­ത്തു­ക­ളിൽ ഭി­ക്ഷ­ക്കാർ ഉ­ണർ­ന്നി­ട്ടി­ല്ല. ക­ട­ക­ളു­ടെ ഷട്ടർ തു­റ­ക്കു­ന്ന ജോ­ലി­ക്കാർ അവരെ തെറി പ­റ­ഞ്ഞു് ഓ­ടി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. വ­ഴി­യോ­ര­ത്തെ ത­ട്ടു­ക­ട­യിൽ നി­ന്നു് ചായ കു­ടി­ക്കാ­നാ­യി മൈ­ഥി­ലി ടാ­ക്സി നിർ­ത്തി. കൂ­ലി­ത്തൊ­ഴി­ലാ­ളി­ക­ളു­ടേ­താ­യ ചെറിയ ആൾ­ക്കൂ­ട്ടം അവരെ ക­ണ്ട­പ്പോൾ ഒ­തു­ങ്ങി മാ­റി­നി­ന്നു. ചായ കു­ടി­ക്കു­ന്ന­തി­നി­ട­യിൽ അവൾ അ­വ­രി­ലൊ­രാ­ളു­മാ­യി സം­ഭാ­ഷ­ണം ആ­രം­ഭി­ച്ചു. പ്രാ­യം ചെന്ന അ­യാ­ളു­ടെ കൈ­വി­ര­ലു­കൾ­ക്കു­ള്ളിൽ ചായ ഗ്ലാ­സ് വി­റ­ച്ചു. അ­യാ­ളു­ടെ വാ­യിൽ­നി­ന്നും ആവി പു­റ­ത്തേ­ക്കു് തള്ളി.

സ­ന്ദർ­ശി­ക്കാൻ ഉ­ദ്ദേ­ശി­ക്കു­ന്ന പൗ­രാ­ണി­ക കെ­ട്ടി­ട­ത്തി­ലേ­ക്കു­ള്ള വ­ഴി­യാ­ണു് അവൾ ചോ­ദി­ച്ച­തു്. അ­വി­ടേ­ക്കു­ള്ള അ­ട­യാ­ള­ങ്ങൾ പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­തോ­ടൊ­പ്പം കെ­ട്ടി­ട­ത്തെ­പ്പ­റ്റി അ­യാൾ­ക്കു­ണ്ടാ­യി­രു­ന്ന ധാ­ര­ണ­കൾ കൂടി പ­ങ്കി­ട്ടു. അയാൾ അവളെ തി­രു­ത്തി: ‘അ­നി­യ­ത്തീ, അതു് ഒ­റ്റ­ക്കെ­ട്ടി­ട­മ­ല്ല. നാ­ല­ഞ്ചു് കെ­ട്ടി­ട­ങ്ങ­ളു­ടെ കൂ­ട്ട­മാ­ണു്. ഒ­ന്നിൽ നി­ന്നു് മ­റ്റൊ­ന്നി­ലേ­ക്കു് ക­ട­ക്കാ­നു­ള്ള സൂ­ത്ര­വ­ഴി­കൾ മു­ക­ളി­ലും താ­ഴെ­യു­മു­ണ്ടു്. വൈ­കീ­ട്ടു് ആ­റു­മ­ണി­ക്കു­ശേ­ഷം ആരും ആ ഭാ­ഗ­ത്തേ­ക്കു് പോ­കാ­റി­ല്ല. പി­ടി­ച്ചു­പ­റി­ക്കാ­രു­ടെ­യും, വേ­ശ്യ­ക­ളു­ടെ­യും കേ­ന്ദ്ര­മാ­യി­രു­ന്നു അതു്. രാ­ത്രി­യോ­ടെ അവരും മ­ട­ങ്ങും. ഇ­രു­ട്ടു് ക­ന­ക്കു­ന്ന­തോ­ടെ അവിടം പ്രേ­ത­ങ്ങ­ളു­ടെ ക­ളി­സ്ഥ­ല­മാ­യി മാറും. അ­തി­ന­ടു­ത്തു് വ­ലി­യ­വ­രു­ടെ വീ­ടു­ക­ളി­ല്ല. ഒരു ര­ണ്ടു് ഫർ­ലോ­ങ് മാറി ചേ­രി­ക­ളാ­ണു്. ഞാൻ വാ­ട­ക­യ്ക്കു് താ­മ­സി­ക്കു­ന്ന­തു് അവിടെ ഒരു കു­ടി­ലി­ലാ­ണു്. രാ­ത്രി­ക­ളിൽ മി­ക്ക­പ്പോ­ഴും കടലിൽ നി­ന്നു­ള്ള ഉ­പ്പു­കാ­റ്റിൽ അ­ലർ­ച്ച­ക­ളും അ­ട്ട­ഹാ­സ­ങ്ങ­ളും നി­ല­വി­ളി­ക­ളും തേ­ങ്ങ­ലു­ക­ളും മു­റു­മു­റു­പ്പു­ക­ളും കേൾ­ക്കാം. അ­മ്മ­മാർ ക­ര­യു­ന്ന കു­ഞ്ഞു­ങ്ങ­ളെ അ­വി­ടേ­ക്കു് ചൂ­ണ്ടി പേ­ടി­പ്പി­ച്ചു് ഉ­റ­ക്കാ­റു­ണ്ടു്.

അ­ടു­ത്ത­കാ­ല­ത്താ­ണു് അവിടെ കാവൽ ഏർ­പ്പെ­ടു­ത്തി­യ­തു്. മ­ര­ണ­ത്തി­ന്റെ വാൾ­മു­ന­യി­ലാ­ണു് അ­വ­രു­ടെ ജീവൻ. എ­ന്തി­നാ­ണു് മ­നു­ഷ്യർ ഇ­ത്ത­രം പണികൾ ഏ­റ്റെ­ടു­ക്കു­ന്ന­തു്? പ­ട്ടി­ണി­കി­ട­ന്നു് മ­രി­ച്ചാ­ലും അവിടെ കാ­വൽ­ക്കാ­ര­നാ­യി ഞാൻ പോ­കി­ല്ല.

മാ­ഡ­ത്തി­ന്ന­റി­യാ­മോ, ഒരു വർ­ഷ­ത്തി­നി­ട­യിൽ ര­ണ്ടു് കാ­വൽ­ക്കാ­രാ­ണു് കൊ­ല്ല­പ്പെ­ട്ട­തു്. ഒ­രാ­ളി­ന്റെ ശവം ക­ട­ലി­ലെ പാ­റ­യി­ടു­ക്കിൽ­നി­ന്നാ­ണു് കി­ട്ടി­യ­തു്. കൂർ­ത്ത ന­ഖ­ങ്ങൾ താ­ഴ്‌­ന്നി­റ­ങ്ങി­യ പാ­ടു­കൾ അ­യാ­ളു­ടെ ക­ഴു­ത്തി­ലു­ണ്ടാ­യി­രു­ന്നു. ക­റു­ത്തു് കു­റ്റി­യാ­നാ­യ ഒ­രു­ത്തൻ. നാ­ല­ഞ്ചു­പേ­രെ ഒ­റ്റ­യ്ക്കു് നേ­രി­ടാ­നു­ള്ള ശ­ക്തി­യു­ണ്ടാ­യി­ട്ടും അയാൾ കൊ­ല്ല­പ്പെ­ട്ടു. ഒരു തു­മ്പും പോ­ലീ­സി­നു് ഇ­തു­വ­രെ ല­ഭി­ച്ചി­ട്ടി­ല്ല. ര­ണ്ടാ­മ­ത്തെ ശ­വ­ത്തി­ന്റെ ക­ണ്ണു­കൾ ചൂ­ഴ്‌­ന്നെ­ടു­ത്തി­ട്ടു­ണ്ടാ­യി­രു­ന്നു. നാ­ക്കു് പി­ഴു­തെ­ടു­ത്തി­ട്ടു­ണ്ടാ­യി­രു­ന്നു. പു­തി­യ­വ­ന്റെ ഗതി എന്തോ!’

അയാൾ പ­റ­ഞ്ഞു് നിർ­ത്തി. അ­വ­ളു­ടെ മു­ഖ­ത്തേ­ക്കു് നോ­ക്കി. മൈ­ഥി­ലി­യു­ടെ മു­ഖ­ത്തു് ഭാ­വ­ഭേ­ദ­ങ്ങൾ ഒ­ന്നും കാ­ണാ­താ­യ­തോ­ടെ വൃ­ദ്ധൻ കഥ പ­റ­ച്ചിൽ നിർ­ത്തി. മ­ടി­യിൽ­നി­ന്നു് ത­മ്പാ­ക്കെ­ടു­ത്തു് ഇടതു കൈ­വെ­ള്ള­യി­ലി­ട്ടു് വലതു ത­ള്ള­വി­ര­ലാൽ ഞെരടി വാ­യി­ലേ­ക്കി­ട്ടു. വൃ­ദ്ധ­ന്റെ ചാ­യ­പ്പൈ­സ കൂടി കൊ­ടു­ത്തു് അവൾ യാത്ര തു­ടർ­ന്നു: അയാൾ വേ­ണ്ടെ­ന്നു് നിർ­ബ­ന്ധി­ച്ചി­ട്ടും.

ഗേ­റ്റി­ന്റെ ഇ­ട­തു­വ­ശ­ത്തോ­ടു ചേർ­ന്ന കാ­വൽ­പ്പു­ര­യിൽ നി­ന്നും മ­ങ്ങി­യ വെ­ളി­ച്ചം മ­ഞ്ഞി­ന്റെ മെ­ലി­ഞ്ഞ ശ­രീ­ര­ത്തി­ലേ­ക്കു് പ­തി­ക്കു­ന്നു­ണ്ടു്. മ­ഞ്ഞി­ന്റെ ശരീരം ശ­വ­ച്ഛാ­യ­യി­ലേ­ക്കു് മാ­റു­ന്നു. അ­ങ്ങ­നെ­യൊ­ന്നു് അവൾ ആ­ദ്യ­മാ­യാ­ണു് നി­രീ­ക്ഷി­ക്കു­ന്ന­തു്. അ­പ്പോൾ­ത­ന്നെ അവൾ സ്വയം സ­മാ­ധാ­നി­പ്പി­ച്ചു. ക­ട­ന്നു­പോ­യ എത്ര നി­മി­ഷ­ത്തെ ഞാൻ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്? അ­തി­ലൂ­ടെ കാ­ല­ത്തി­ന്റെ നീണ്ട കാ­ലി­ഡോ­സ്കോ­പ്പി­ലൂ­ടെ മി­ന്നി മാ­യു­ന്ന വി­കാ­ര­ങ്ങ­ളു­ടെ നി­റ­ങ്ങ­ളെ? വി­ചാ­ര­ങ്ങ­ളു­ടെ നി­റ­ഭേ­ദ­ങ്ങ­ളെ? വ­സ്തു­ക്ക­ളു­ടെ ബ­ഹു­മു­ഖ­ത­ല­ങ്ങ­ളെ? ഏ­റി­യാൽ ഒരു ദ്വി­മാ­ന കാ­ഴ്ച്ച­യാ­ണു് എ­ന്റേ­തു്. എ­ന്തി­നും ത്രി­മാ­ന­ങ്ങ­ളും, ച­തുർ­മാ­ന­ങ്ങ­ളും… ഉ­ണ്ടെ­ന്ന­തു് മ­റ­ന്നു പോ­കു­ന്നു.

സ്റ്റീ­ഫൻ ഹോ­ക്കി­ങ്സി­നു് ഒ­ന്നി­ന്റെ പ­തി­നെ­ട്ടു് മാ­ന­ങ്ങൾ ഒരേ നി­മി­ഷ­ത്തിൽ കാണാൻ ക­ഴി­ഞ്ഞി­രു­ന്നു­വെ­ന്ന­തു് വാ­യി­ച്ച­ശേ­ഷ­മാ­ണു് അവളീ വഴി ചി­ന്തി­ക്കാൻ തു­ട­ങ്ങി­യ­തു്. ഓ­ടാ­മ്പ­ലി­ന്റെ ത­ടി­ച്ച നാ­ക്കു് ഗേ­റ്റി­ന്റെ ഇ­രു­മ്പ­ഴി­യിൽ മു­ട്ടി­ച്ചു് മൈ­ഥി­ലി തന്റെ സാ­ന്നി­ദ്ധ്യം അ­റി­യി­ച്ചു. അവൾ ക­രു­തി­യ­തി­ലും ഭാ­ര­മു­ണ്ടാ­യി­രു­ന്നു ഓ­ടാ­മ്പ­ലി­നു്. അ­തു­കൊ­ണ്ടു് ശ­ബ്ദ­ത്തി­നും കനത്ത ഭാ­ര­മു­ണ്ടാ­യി­രു­ന്നു. തു­രു­മ്പിൽ വി­റ­യ്ക്കു­ന്ന പ്ര­ക­മ്പ­നം.

മ­ഞ്ഞി­ന്റെ ശരീരം തു­ള­ച്ചു് കാ­വൽ­ക്കാ­രൻ പു­റ­ത്തെ­ത്തി. അ­യാ­ളു­ടെ പു­ഞ്ചി­രി തി­ള­ങ്ങി. അ­യാ­ളു­ടെ ഗു­ഡ്മോർ­ണിം­ഗ് ഒരു സ്ത്രീ­യു­ടേ­തു­പോ­ലെ­യാ­യി­രു­ന്നു. ചില പൗ­രു­ഷ­ങ്ങൾ­ക്കു് അ­വർ­ക്കു് ഒ­ട്ടും യോ­ജി­ക്കാ­ത്ത ശ­ബ്ദ­ങ്ങ­ളാ­ണു്. ഗേ­റ്റി­ന്റെ ഇ­ട­തു­ഭാ­ഗ­ത്തെ ഒ­രാൾ­ക്കു­മാ­ത്രം ക­ട­ക്കാ­വു­ന്ന ചെറിയ വാതിൽ തു­റ­ന്നു അയാൾ. നൂ­റ്റി­യ­റു­പ­ത്തി­യ­ഞ്ചു് സെൻ­റീ­മീ­റ്റർ മാ­ത്രം ഉ­യ­ര­മു­ള്ള അ­വൾ­ക്കു­പോ­ലും തല താ­ഴ്ത്തേ­ണ്ടി വന്നു അ­ക­ത്തു് പ്ര­വേ­ശി­ക്കാൻ. മൈ­ഥി­ലി ഹാൻഡ് ബാഗ് തു­റ­ന്നു. ഐ. ഡി. കാർഡ് പു­റ­ത്തെ­ടു­ക്കു­ന്ന­തി­നു മുൻപേ അയാൾ പ­റ­ഞ്ഞു.

‘താ­ങ്കൾ ഇ­ന്നെ­ത്തു­മെ­ന്നു് മാഡം ഇ­ന്ന­ലെ വൈ­കീ­ട്ടു് പ­റ­യു­ക­യു­ണ്ടാ­യി. ത­ണു­പ്പു് കാരണം താ­ങ്കൾ നേ­ര­ത്തെ­യെ­ത്തു­മെ­ന്നു് പ്ര­തീ­ക്ഷി­ച്ചി­ല്ല.’

images/aravind-av-02.jpg

കാ­വൽ­ക്കാ­രൻ മു­മ്പി­ലും അവൾ പി­റ­കി­ലു­മാ­യി ന­ട­ന്നു. ഏ­താ­ണ്ടു് ആ­റ­ര­യ­ടി ഉ­യ­ര­വും അ­തി­നൊ­ത്ത ത­ടി­യു­മു­ള്ള അ­യാൾ­ക്കു് നാൽ­പ്പ­ത്തി­യ­ഞ്ചു് വ­യ­സ്സിൽ കൂ­ടു­ത­ലി­ല്ല. സൈ­ന്യ­ത്തിൽ­നി­ന്നും വി­ടു­ത­ലെ­ടു­ത്ത­ശേ­ഷ­മാ­യി­രി­ക്കാം സെ­ക്യൂ­രി­റ്റി ഗാർ­ഡാ­യ­തു്. ഓ­ഫീ­സി­ലേ­ക്കു­ള്ള വ­ഴി­യിൽ പാ­ഴി­ല­ക­ളാ­ണു്. അവ നി­ര­ന്ത­രം ഉ­റ­ക്കെ പി­റു­പി­റു­ക്കു­ന്നു­ണ്ടു്. കാ­വൽ­ക്കാ­രൻ പെ­ട്ടെ­ന്നു് നി­ന്നു. അ­വ­ളു­ടെ നേരെ തി­രി­ഞ്ഞു നി­ന്നു:

‘അ­ണ­ലി­യാ­ണു്. പാവം. മണി പ­ത്താ­യെ­ന്നു് അ­റി­ഞ്ഞു കാ­ണി­ല്ല. ഇവിടെ ധാ­രാ­ളം പാ­മ്പു­ക­ളു­ണ്ടു്. പക്ഷേ ആ­രെ­യും ക­ടി­ച്ച­താ­യി കേ­ട്ടി­ട്ടി­ല്ല. ഇ­ങ്ങോ­ട്ടു­പ­ദ്ര­വി­ക്കാ­തെ മ­നു­ഷ്യ­നൊ­ഴി­കെ മ­റ്റൊ­രു ജീ­വി­യും അ­ങ്ങോ­ട്ടു് ഉ­പ­ദ്ര­വി­ക്കാ­റി­ല്ല.’

ശ­രി­യ­ല്ലേ­യെ­ന്നു് ചോ­ദി­ക്കും മ­ട്ടിൽ അയാൾ ഒ­ന്നു് നി­ന്നു് തി­രി­ഞ്ഞു­നോ­ക്കി, യാത്ര തു­ടർ­ന്നു. ‘മാഡം ശ്ര­ദ്ധി­ക്ക­ണം. നഗര ഗ­ന്ധ­ത്തിൽ അവറ്റ ചി­ല­പ്പോൾ ത­ങ്ങ­ളു­ടെ ശ­ത്രു­വി­നെ ക­ണ്ടേ­യ്ക്കാം.’

അതും പ­റ­ഞ്ഞു് അയാൾ ചി­രി­ക്കു­ന്ന­തു് പി­റ­കിൽ നി­ന്നു് അവൾ കണ്ടു. ഇ­രു­നൂ­റു് മീ­റ്റർ പി­ന്നി­ട്ട­പ്പോൾ, ഒരു ചെറിയ കെ­ട്ടി­ട­ത്തി­ന്റെ ആകൃതി മ­ഞ്ഞിൽ തെ­ളി­ഞ്ഞു. അയാൾ വി­ശ­ദീ­ക­രി­ച്ചു.

‘ആർ­ക്കി­യോ­ള­ജി വ­കു­പ്പു് ഏ­റ്റെ­ടു­ത്ത ശേഷം നിർ­മ്മി­ച്ച­താ­ണു്.’

മൈ­ഥി­ലി­യേ­ക്കാൾ അ­ഞ്ചു് വ­യ­സ്സു് കൂ­ടു­തൽ പ്രാ­യം തോ­ന്നി­ക്കു­ന്ന കു­ലീ­ന­യാ­യ ഒരു സ്ത്രീ അവളെ സ്വീ­ക­രി­ക്കാ­നെ­ത്തി. വൃ­ത്തി­യു­ള്ള ഓ­ഫീ­സു് മുറി. ഒ­ഴി­ഞ്ഞ മേ­ശ­മേൽ ഒരു ചെറിയ ബു­ദ്ധൻ.

‘എന്റെ പേർ ലൈല ബറുവ.’

ഒറ്റ നോ­ട്ട­ത്തിൽ­ത­ന്നെ അവർ വ­ട­ക്കു­കി­ഴ­ക്കൻ മേ­ഖ­ല­ക­ളിൽ­നി­ന്നാ­ണെ­ന്നു് അ­റി­യാം. അ­വ­രു­ടെ മു­ഖ­ഭാ­ഷ അ­ത്ര­മേൽ വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നു അ­വ­രു­ടെ മം­ഗോ­ളി­യൻ ജീൻ. എ­ങ്കി­ലും പേ­രി­ന്റെ അ­സാ­ധ­ര­ണ­ത്തം മൈ­ഥി­ലി­യിൽ കൗ­തു­ക­മു­ണർ­ത്തി. ലൈല ബറുവ അതു് പ­രി­ഹ­രി­ച്ചു. ‘എ­ഴു­പ­ത്തി­യൊ­ന്നി­ലെ വി­മോ­ച­ന­യു­ദ്ധ­ത്തിൽ ഞ­ങ്ങ­ളു­ടെ കു­ടും­ബം ആ­സ്സാ­മി­ലേ­ക്കു് അ­ഭ­യാർ­ത്ഥി­ക­ളാ­യി പ­ലാ­യ­നം ചെ­യ്ത­താ­ണു്. പാ­ക്കി­സ്ഥാ­നി പ­ട്ടാ­ള­ക്കാർ മു­ത്ത­ശ്ശി­യെ­യും മു­ത്ത­ച്ഛ­നെ­യും എ­ന്റ­ച്ഛ­നെ­യും അ­ഞ്ചും ആറും വ­യ­സ്സു­ള്ള എന്റെ മൂത്ത ര­ണ്ടു് സ­ഹോ­ദ­ര­ങ്ങ­ളെ­യും കൊ­ല­പ്പെ­ടു­ത്തി പ­ത്മ­യി­ലെ­റി­ഞ്ഞു. അ­മ്മ­യും ഞാനും മാ­ത്ര­മാ­ണു് ര­ക്ഷ­പ്പെ­ട്ട­തു്.’

ആ­ദ്യ­മാ­യി കാ­ണു­ന്ന ഒരു സ­ന്ദർ­ശ­ക­യോ­ടു് ജീ­വി­തം സം­ഗ്ര­ഹി­ച്ച­തു് അ­നു­ചി­ത­മാ­യി­പ്പോ­യെ­ന്നു് ലൈ­ല­ക്കു് തോ­ന്നി. അവർ നി­ശ­ബ്ദ­യാ­യി.

മു­റി­യു­ടെ മൂ­ല­യിൽ വെ­ച്ചി­രു­ന്ന പെ­ഡ­സ്റ്റൽ ഫാൻ തേ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

അ­ന്ത­രീ­ക്ഷം ലാ­ഘ­വ­മാ­ക്കാൻ മൈ­ഥി­ലി അ­വ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഒരു കി­ളി­വാ­തിൽ തു­റ­ന്നി­ട്ടു. ‘ലൈലാ, നി­ങ്ങ­ളെ കണ്ട നി­മി­ഷം എ­നി­ക്കു് നി­ങ്ങ­ളു­മാ­യി എ­ന്തെ­ന്നി­ല്ലാ­ത്ത അ­ടു­പ്പ­മു­ള്ള­താ­യി തോ­ന്നി. പൂർ­വ്വ­ജ­ന്മ തു­ടർ­ച്ച­പോ­ലെ. നാ­ല്പ­ത്തി­യേ­ഴി­ലെ വി­ഭ­ജ­ന­ത്തി­ന്റെ അ­ഭ­യാർ­ത്ഥി­ക­ളാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ കു­ടും­ബ­വും. അ­ന്നു് ഡൽ­ഹി­യി­ലേ­ക്കു് ര­ക്ഷ­പ്പെ­ട്ട മു­ത്ത­ച്ഛ­ന്റെ പേ­ര­ക്കു­ട്ടി­യാ­ണു് ഞാൻ.’

ലൈല ബറുവ വീ­ണ്ടും സു­സ്മേ­ര­യാ­യി. ‘ഒരു ക­ണ­ക്കി­നു് നോ­ക്കി­യാൽ ഭൂ­മി­യി­ലെ മ­നു­ഷ്യ­രെ­ല്ലാം കു­ടി­യേ­റ്റ­ക്കാ­രും അ­ഭ­യാർ­ത്ഥി­ക­ളു­മ­ല്ലേ? പ്ര­കൃ­തി­യു­ടെ മാ­റ്റ­ങ്ങ­ളി­ലൂ­ടെ­യും മ­നു­ഷ്യ­ന്റെ എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത ക്രൂ­ര­ത­ക­ളി­ലൂ­ടെ­യും ക­ട­ന്നു് പോ­കു­ന്ന­വർ.’

മൈ­ഥി­ലി ശ­രി­വെ­ച്ചു.

‘പ്ര­കൃ­തി­യെ വെ­റു­തെ വിടുക: ജീ­വ­ന്റെ പ­രി­ണാ­മ­ത്തി­നു് ല­ക്ഷ്യ­മേ­തു­മി­ല്ല. അ­ങ്ങി­നെ­യ­ല്ല­ല്ലോ. ബോ­ധ­മു­ള്ള മ­നു­ഷ്യൻ! എ­ന്തി­നു­വേ­ണ്ടി­യാ­ണു് മ­നു­ഷ്യ­രി­ങ്ങ­നെ പ­ര­സ്പ­രം വെ­ട്ടി­ച്ചാ­വു­ന്ന­തെ­ന്നും സ്വ­ന്തം സ­ഹോ­ദ­ര­ങ്ങ­ളെ കാ­ണാ­ക്ക­ട­ലു­ക­ളി­ലേ­ക്കു് ആ­ട്ടി­യോ­ടി­ക്കു­ന്ന­തെ­ന്നും ഞാൻ ചി­ന്തി­ക്കാ­റു­ണ്ടു്… ഒ­ന്നും അ­വ­സാ­നി­ക്കു­ന്നി­ല്ല.’

ലൈല തി­രു­ത്തി:

‘ആരും ഒ­ന്നും അ­വ­സാ­നി­പ്പി­ക്കു­ന്നി­ല്ല! ക­ഴി­ഞ്ഞ വർഷം കേ­ന്ദ്ര സർ­ക്കാർ ത­യ്യാ­റാ­ക്കി­യ പൗ­ര­ത്വ പ­ട്ടി­ക­യിൽ എന്റെ ഭർ­ത്താ­വു് താരുൺ ബ­റു­വ­യും ഞാനും ഉൾ­പ്പെ­ട്ടി­ട്ടു­ണ്ടു്. പക്ഷേ, എ­ന്റ­മ്മ­യും താ­രു­ണി­ന്റെ മാ­താ­പി­താ­ക്ക­ളും പൗ­ര­ന്മാ­ര­ല്ല, പ­ട്ടി­ക പ്ര­കാ­രം. കോടതി സ­ഹാ­യ­ത്തി­നെ­ത്തി­യി­ല്ലെ­ങ്കിൽ അവർ പോ­ലീ­സ് പി­ടി­യി­ലാ­കും. പി­ന്നെ ഏ­തെ­ങ്കി­ലും ത­ട­ങ്കൽ പാ­ള­യ­ത്തിൽ.’

മൈ­ഥി­ലി അവളെ സ­മാ­ധാ­നി­പ്പി­ച്ചു.

‘ദൈ­വ­കൃ­പ­യാൽ അ­ങ്ങി­നെ­യൊ­ന്നും സം­ഭ­വി­ക്കാ­തി­രി­ക്ക­ട്ടെ!’

ലൈല നി­രു­ത്സാ­ഹി­യാ­യി:

‘മ­നു­ഷ്യ­ന്റെ ചെ­യ്തി­കൾ­ക്കു് ദൈവം എ­ന്തി­നു­ത്ത­രം പറയണം?’

വിഷയം മാ­റ്റാ­നെ­ന്നോ­ണം ലൈല സ്റ്റീൽ ഫ്ലാ­സ്കിൽ നി­ന്നു് ചായ പ­കർ­ന്നു മൈ­ഥി­ലി­ക്കു് നീ­ട്ടി. ‘ആ­സ്സാ­മി­ലെ ഏ­റ്റ­വും മു­ന്തി­യ തേ­യി­ല­ത്തോ­ട്ട­ത്തിൽ നി­ന്നു­ള്ള ചാ­യ­പ്പൊ­ടി­കൊ­ണ്ടു് കൂ­ട്ടി­യ­താ­ണു്.’ മൈ­ഥി­ലി ചായ കു­ടി­ക്കു­ന്ന­തി­നി­ട­യിൽ പ­ര­സ്യ­വാ­ച­കം പോലെ ‘ചാ­യ­യ്ക്കു് ന­റു­മ­ണ­വും രു­ചി­യു­മു­ണ്ടു്. ഭാ­ഗ്യ­ത്തി­നു് ചോ­ര­യു­ടെ ച­വർ­പ്പി­ല്ല.’

മൈ­ഥി­ലി ക­സേ­ര­യിൽ നി­ന്നെ­ണീ­റ്റു് ഓ­ടി­ച്ചെ­ന്നു് ലൈ­ല­യു­ടെ ക­ഴു­ത്തിൽ കൈ കോർ­ത്തു. നി­മി­ഷ­ങ്ങൾ­ക്കു് ശേഷം അവർ വി­ഷ­യ­ത്തി­ലെ­ത്തി. ലൈല ബറുവ:

‘നി­ങ്ങൾ­ക്കു് എത്ര ദിവസം ഇവിടെ ചി­ല­വ­ഴി­ക്കാ­നാ­വും.’

മൈ­ഥി­ലി: ‘ഏ­റി­യാൽ ഇന്നു മു­ഴു­വൻ’

ലൈല: ‘ഇ­ത്ര­യും ചെ­റി­യൊ­രു സ­മ­യ­ത്തി­ലൂ­ടെ പ്രാ­ക്ത­ന­ത­യു­ടെ ഈ എ­ടു­പ്പു­കൾ­ക്കു­ള്ളി­ലൂ­ടെ ക­ട­ന്നു­പോ­വു­ക ദു­ഷ്ക­ര­മാ­ണു്. ന­മു­ക്കൊ­രു കാ­ര്യം ചെ­യ്യാം. നി­ങ്ങ­ളു­ടെ സ­മ­യ­ത്തി­ലേ­ക്കു് ഈ കെ­ട്ടി­ട­ങ്ങ­ളെ ഒ­തു­ക്കാം. ഒരു ഓ­ട്ട­പ്ര­ദ­ക്ഷി­ണം. ഞാൻ കൂടെ വരാം. എ­നി­ക്ക­റി­യാ­വു­ന്ന­തു് അ­പ്പ­പ്പോൾ നി­ങ്ങ­ളു­മാ­യി പ­ങ്കി­ടാ­മ­ല്ലോ.’

അവർ അലമാര തു­റ­ന്നു് ഒരു ഫ­യ­ലെ­ടു­ത്തു. അ­തിൽ­നി­ന്നു് എ­ട്ടാ­യി മ­ട­ക്കി­യ ലാ­മി­നേ­റ്റു് ചെയ്ത ആറു് മാ­പ്പു­കൾ പു­റ­ത്തെ­ടു­ത്തു.

‘മൈ­ഥി­ലി, ഈ പ­ത്തേ­ക്കർ സ്ഥ­ല­ത്തു് പ്ര­ധാ­ന­മാ­യി നാലു് മൂ­ന്നു­നി­ല കെ­ട്ടി­ട­ങ്ങ­ളാ­ണു്. അ­പ്പ­പ്പോ­ഴ­ത്തെ ആ­വ­ശ്യ­ങ്ങൾ­ക്കാ­യി പണി ക­ഴി­പ്പി­ച്ച വേറെ ചെറിയ നിർ­മ്മി­തി­ക­ളു­മു­ണ്ടു്. എ­ല്ലാം പ­ര­സ്പ­ര­ബ­ന്ധി­ത­മാ­ണു്. ഒരു ഹ്ര­സ്വ­സ­ന്ദർ­ശ­ന­ത്തി­നു് മാ­പ്പു­ക­ളു­ടെ ആ­വ­ശ്യ­മി­ല്ല.’

ലൈല താ­ക്കോൽ­ക്കൂ­ട്ട­വും ഇ­ല­ക്ട്രി­ക് ടോർ­ച്ചും ക­യ്യി­ലെ­ടു­ത്തു് മു­ന്നിൽ ന­ട­ന്നു. മൈ­ഥി­ലി പി­ന്നി­ലും. ലൈല തു­ടർ­ന്നു:

‘ആ­യി­ര­ത്തി എ­ണ്ണൂ­റ്റി­യ­മ്പ­ത്തി­യ­ഞ്ചി­ലാ­ണു് ഇ­തി­ന്റെ പണി തു­ട­ങ്ങി­യ­തു്. പണി പൂർ­ത്തി­യാ­യ വർഷം എ­നി­ക്കു് ക­ണ്ടെ­ത്താ­നാ­യി­ല്ല. പല തു­റ­മു­ഖ പ്ര­ദേ­ശ­ങ്ങ­ളും പ­രി­ശോ­ധി­ച്ച­ശേ­ഷ­മാ­ണു് ഇവിടം തെ­ര­ഞ്ഞെ­ടു­ത്ത­തെ­ന്നു് രേ­ഖ­ക­ളി­ലു­ണ്ടു്. ക­ട­ലി­നോ­ടു് ചേർ­ന്നാ­ണെ­ങ്കി­ലും ക­പ്പ­ലു­കൾ­ക്കു് ഇ­വി­ടേ­ക്കു് അ­ടു­ക്കാൻ ക­ഴി­യി­ല്ല. ര­ണ്ടു് നാ­ഴി­ക­കൾ­ക്ക­പ്പു­റം ന­ങ്കൂ­ര­മി­ടു­ന്ന ക­പ്പ­ലു­ക­ളിൽ­നി­ന്നു് വ­ഞ്ചി­യും ബോ­ട്ടും ഉ­പ­യോ­ഗി­ച്ചാ­ണു് സാ­ധ­ന­സാ­മ­ഗ്രി­ക­ളും മ­നു­ഷ്യ­രെ­യും എ­ത്തി­ക്കു­ക. ക­ടൽ­നി­ര­പ്പിൽ­നി­ന്നും നാ­നൂ­റ്റ­മ്പ­ത­ടി ഉ­യ­ര­ത്തി­ലാ­ണീ പ്ര­ദേ­ശം. ക­ട­ലിൽ­നി­ന്നു് മേ­ലോ­ട്ടു് ചെ­രി­ഞ്ഞു് പോ­കു­ന്നു, മു­ക­ളി­ലേ­ക്കു്. സ­വി­ശേ­ഷ­മാ­യ ഭൂഘടന. അകലെ ച­ക്ര­വാ­ള­ങ്ങൾ. അ­ന്ത­മ­റ്റ കടൽ. കടൽ ക­ര­യിൽ­ചേ­രു­ന്ന­തു് അനേകം പാ­റ­യി­ടു­ക്കു­ക­ളിൽ. ചില പാ­റ­കൾ­ക്കു് മു­പ്പ­ത­ടി­വ­രെ ഉ­യ­ര­മു­ണ്ടു്. വീതി താ­ര­ത­മ്യേ­ന കു­റ­വാ­ണു്. ഇ­തി­ന്റെ ഭൂഘടന തന്നെ അ­കാ­ര­ണ­മാ­യ ഭീ­തി­യും മ­ടു­പ്പി­ക്കു­ന്ന ഏ­കാ­ന്ത­ത­യും സൃ­ഷ്ടി­ക്കു­ന്ന­താ­ണു്. എ­പ്പോ­ഴും മ­നം­പി­ര­ട്ടു­ന്ന ഒരു വെർ­ട്ടി­ഗോ­യി­ലാ­ണു് ഇ­വി­ടു­ത്തെ അ­ന്തേ­വാ­സി­കൾ ക­ഴി­ഞ്ഞി­രു­ന്ന­തു്. ഒരു ഭൂ­ഘ­ട­ന­യ്ക്കു് മ­നു­ഷ്യ­മ­ന­സ്സിൽ എ­ത്ര­മാ­ത്രം മ­ര­ണ­ഭീ­തി കാ­ല­ങ്ങ­ളോ­ളം നി­ല­നിർ­ത്താൻ ക­ഴി­യു­മെ­ന്നു് ഇവിടെ വെ­ച്ചാ­ണു് ഞാൻ ക­ണ്ടെ­ത്തി­യ­തു്. ഒ­ഴി­വു­ദി­വ­സ­ങ്ങ­ളിൽ ഇ­വി­ടെ­നി­ന്നു് ര­ക്ഷ­പ്പെ­ട്ടു് പ­തി­ന­ഞ്ചു് നാഴിക ദൂ­രെ­യു­ള്ള വീ­ടി­ന്റെ ടെ­റ­സ്സിൽ­നി­ന്നു് സൂ­ര്യോ­ദ­യ­വും സു­ര്യാ­സ്ത­മ­ന­വും അ­നു­ഭ­വി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന ജീ­വി­ത­ത്തോ­ടു­ള്ള സ്നേ­ഹം ഇ­വി­ടെ­യെ­ത്തു­മ്പോൾ മ­ര­ണ­ഭീ­തി­യാ­യി മാ­റു­ന്ന­തെ­ന്തെ­ന്നു് ഞാൻ അ­പ­ഗ്ര­ഥി­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. അ­പ്പോൾ വർ­ഷ­ങ്ങ­ളോ­ളം ഇ­രു­ണ്ട കാ­റ്റു് ക­ട­ക്കാ­ത്ത ഇ­വി­ട­ത്തെ സെ­ല്ലു­ക­ളിൽ ഒരു പ്ര­തീ­ക്ഷ­യു­മി­ല്ലാ­തെ കാ­ലു­ക­ളിൽ കനത്ത ച­ങ്ങ­ല­ക­ളു­മാ­യി ചലനം പോലും അ­സാ­ധ്യ­മാ­യി ജീ­വി­ക്കേ­ണ്ടി­വ­ന്ന മ­നു­ഷ്യ­രു­ടെ അവസ്ഥ എ­ന്താ­യി­രി­ക്കു­മെ­ന്നു് ഊ­ഹി­ക്കാൻ പോലും വയ്യ… എ­ന്നി­ട്ടും ഭൂ­രി­പ­ക്ഷ­വും മ­രി­ക്കാ­തെ പു­റ­ത്തു­വ­ന്നു…

ഏ­റ്റ­വും ഉ­യ­ര­ത്തി­ലു­ള്ള സ്പോ­ട്ടിൽ മു­പ്പ­തോ­ളം അടി ഉ­യ­ര­മു­ള്ള ലൈ­റ്റ് ഹൗ­സാ­ണു്. അ­തി­നു് താ­ഴെ­യാ­ണു് അർ­ദ്ധ­വൃ­ത്താ­കൃ­തി­യിൽ നാലു് മൂ­ന്നു­നി­ല കെ­ട്ടി­ട­ങ്ങൾ. ആർ­ക്കി­ടെ­ക്ട് ഒരു ജർ­മ്മൻ പാ­തി­രി­യാ­യി­രു­ന്നു. പ്ലാ­നു­ക­ളെ­ല്ലാം വ­ര­ച്ചു് പണി പകുതി തീർ­ത്ത­പ്പോൾ പാ­തി­രി ജർ­മ്മ­നി­യി­ലേ­ക്കു് മ­ട­ങ്ങി. ജ­ന്മ­ദേ­ശ­ത്തു് ഒരു ചെറിയ ചാ­പ്പ­ലി­നു­ള്ളിൽ അ­ദ്ദേ­ഹം കു­രി­ശിൽ കു­രു­ക്കി­ട്ടു് ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ഹ­ത്യ ദു­രൂ­ഹ­മാ­യി രേ­ഖ­ക­ളിൽ കി­ട­ന്നു് ദ്ര­വി­ക്കു­ന്നു.’

പി­രി­യൻ ഗോ­വ­ണി­യി­ലൂ­ടെ അവർ ലൈ­റ്റ് ഹൗ­സി­ന്റെ ഉ­യ­ര­ത്തി­ലെ­ത്തി­യി­രു­ന്നു. ലൈ­ല­യ്ക്കും മൈ­ഥി­ലി­ക്കും കൂടി ഞെ­രു­ങ്ങി നിൽ­ക്കാ­നു­ള്ള ഇ­ട­മേ­യു­ള്ളൂ. ക­ടൽ­ക്കാ­റ്റു് അവരെ തലോടി. മൈ­ഥി­ലി­യു­ടെ ബോബ് ചെ­യ്തു് മ­നോ­ഹ­ര­മാ­ക്കി­യ മുടി മു­ഖ­ത്തേ­ക്കു് വീണു. പ­റ­ന്നു് പോ­കാ­നൊ­രു­ങ്ങു­ന്ന അ­പ്സ­ര­സ്സു­പോ­ലെ­യു­ണ്ടു് ഇ­പ്പോൾ അവൾ. ശ്വാ­സം നേ­രെ­യാ­കും വരെ അവർ ര­ണ്ടു­പേ­രും നി­ശ്ശ­ബ്ദ­രാ­യി­രു­ന്നു. അ­ന്ത­രീ­ക്ഷ­ത്തി­ന്റെ ഭാരം അ­വ­രു­ടെ വാ­ക്കു­ക­ളിൽ ബ­ന്ധ­ന­ങ്ങൾ തീർ­ത്തു.

മൈ­ഥി­ലി­യു­ടെ ക­ണ്ണു­കൾ അ­റ്റ­മ­റ്റ ച­ക്ര­വാ­ള­ങ്ങ­ളി­ലേ­ക്കും മ­ഞ്ഞിൽ അ­പ്പോ­ഴും മു­ഴു­വ­നാ­യി തെ­ളി­യാ­ത്ത കടൽ ജ­ല­ത്തി­ന്റെ നരച്ച മൗ­ന­ത്തി­ലേ­ക്കും നേ­രെ­ത്താ­ഴെ ക­ര­യോ­ടു ചേർ­ന്നു­ള്ള ക­റു­ത്ത പാ­റ­ക­ളി­ലേ­ക്കും മാറി മാറി സ­ഞ്ച­രി­ച്ചു. ഒ­റ്റ­ക്കാ­ഴ്ച­യിൽ ആ ഭൂ­മി­യു­ടെ ത്രി­മാ­ന­ങ്ങൾ അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ വ­രി­ക­യും പോ­ക­യും ചെ­യ്തു. പ്ര­കാ­ശം കെട്ട പ്രാ­ക്ത­ന­മാ­യ ലൈ­റ്റ് ഹൗസ് അവരെ ലോ­ക­ത്തി­ന്റെ കാ­ഴ്ച­യിൽ­നി­ന്നും പൊ­തി­ഞ്ഞു.

ലൈല പ­റ­ഞ്ഞു: ‘ലൈ­റ്റ് ഹൗസ് പ്ര­വർ­ത്തി­ച്ചി­ട്ടു് ഒരു നൂ­റ്റാ­ണ്ടി­ലേ­റെ­യാ­യി­ട്ടു­ണ്ടു്. ഇ­തി­ലേ­ക്കു­ള്ള ഗോവണി പോലും തു­രു­മ്പി­ച്ചു് വീ­ഴു­മെ­ന്ന നി­ല­യി­ലാ­യി­രു­ന്നു. മാ­സ­ങ്ങ­ളെ­ടു­ത്തു ഈ സ്ഥി­തി­യി­ലെ­ത്തി­ക്കു­വാൻ. വ­ല്ല­പ്പോ­ഴു­മെ­ത്തു­ന്ന നി­ങ്ങ­ളെ­പ്പോ­ലു­ള്ള സ­ന്ദർ­ശ­ക­രിൽ ഭൂ­രി­ഭാ­ഗ­വും ഭയം മൂലം ഈ ഗോവണി കേ­റാ­റി­ല്ല.

ഒരു കാ­ല­ത്തു് ഈ ലൈ­റ്റ് ഹൗസ് അ­ധി­കാ­രി­യു­ടെ തീ­ക്ക­ണ്ണാ­യി­രു­ന്നു. അതു് രാ­ത്രി­യിൽ ക­ള്ള­നെ­യും കൊ­ല­യാ­ളി­യെ­യും രാ­ജ്യ­ദ്രോ­ഹി­യെ­യും ബാ­ല­പീ­ഡ­ക­നെ­യും കു­റി­ച്ചു­ള്ള ര­ഹ­സ്യ­ങ്ങൾ അ­ധി­കാ­രി­കൾ­ക്കു കൈ­മാ­റി. അവർ ക­ട­ലി­ലും പാ­റ­യി­ടു­ക്കു­ക­ളി­ലും പി­റ­കി­ലെ കു­റ്റി­ക്കാ­ടു­ക­ളി­ലും ര­ക്ഷ­പ്പെ­ട്ട­വ­രെ വേ­ട്ട­യാ­ടി പി­ടി­ച്ചു. പി­ടി­ക്ക­പ്പെ­ട്ട­വർ­ക്കു് ദ­ണ്ഡ­ന­വും മ­ര­ണ­വു­മാ­യി­രു­ന്നു ശിക്ഷ. ര­ക്ഷ­പ്പെ­ട്ട­വർ ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടിൽ സമാധി കൊ­ള്ളു­ന്നു­ണ്ടാ­യി­രി­ക്കും. ര­ക്ഷ­പ്പെ­ട്ട­വ­രു­ടെ ഒരു രേ­ഖ­യും കി­ട്ടി­യി­ട്ടി­ല്ല. എ­ന്നാൽ, ര­ക്ഷ­പ്പെ­ട്ടു് പി­ടി­ക്ക­പ്പെ­ട്ട­വ­രു­ടെ കൃ­ത്യ­മാ­യ ക­ണ­ക്കു­കൾ രേ­ഖ­ക­ളി­ലു­ണ്ടു്. അ­വ­യ­ന്വേ­ഷി­ച്ചു് ചില ഗ­വേ­ഷ­കർ ചി­ല­പ്പോൾ എ­ത്താ­റു­ണ്ടു്. ഒന്നോ രണ്ടോ ദി­വ­സ­ങ്ങ­ളു­ടെ അ­ന്വേ­ഷ­ണ­ങ്ങൾ­ക്കൊ­ടു­വിൽ അവർ നി­ശ്ശ­ബ്ദ­രാ­യി തി­രി­ച്ചു­പോ­യി. ഈ ഭൂ­ഘ­ട­ന­യു­ടെ ഭാരം മ­ന­സ്സിൽ പേറാൻ ക­ഴി­യാ­തെ അവർ തി­രി­ച്ചു് വ­രാ­ത്ത­തു­മാ­കാം.

അ­നാ­ഥ­രാ­യ ക­ള്ള­ന്മാ­രെ­യും കു­റ്റ­വാ­ളി­ക­ളെ­യും ബാ­ല­പീ­ഡ­ക­രെ­യും ആർ­ക്കും ആ­വ­ശ്യ­മി­ല്ലാ­യി­രു­ന്നു. അവർ ജീ­വ­നു­ള്ള മ­നു­ഷ്യ­രാ­ണെ­ന്നു് പോലും ആരും ഓർ­ക്കാ­റി­ല്ല. ഇവിടെ ച­ങ്ങ­ല­യ്ക്കി­ട്ടു് അ­ട­ച്ചി­ട്ടി­രു­ന്ന രാ­ജ്യ­ദ്രോ­ഹി­കൾ മൂ­ന്നാം നി­ര­ക്കാ­രോ, നാലാം നി­ര­ക്കാ­രോ ആ­യി­രി­ക്ക­ണം. സ­മ­ര­ച­രി­ത്ര­ങ്ങ­ളിൽ അ­വ­രാ­രെ­പ്പ­റ്റി­യും പ­രാ­മർ­ശ­ങ്ങ­ളി­ല്ല. എ­ക്സ്ട്രാ­ക­ളിൽ ഒ­ടു­ങ്ങി­പ്പോ­യ­വ­രാ­കാം. ച­രി­ത്രം നാ­യ­ക­രെ­യും ഉ­പ­നാ­യ­ക­രെ­യും അ­ല്ലാ­തെ ആ­രെ­യാ­ണു് ഓർ­ത്തെ­ടു­ത്തി­ട്ടു­ള്ള­തു്.

കാലം ഓർ­മ്മ­ക­ളെ ഇ­രു­ട്ടി­ലാ­ഴ്ത്തു­ന്നു. ജീവനെ നി­സ്സാ­ര­മാ­ക്കി തള്ളി ഭൂ­മി­യു­ടെ ച­രി­ത്ര­ത്തിൽ­നി­ന്നു് തന്നെ ഇ­ല്ലാ­താ­ക്കു­ന്നു. ദ­ശ­ല­ക്ഷം വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഇവിടെ കു­ഴി­ച്ചി­ട­പ്പെ­ട്ട മ­നു­ഷ്യ­രു­ടെ ഫോ­സി­ലു­കൾ തേടി മ­റ്റൊ­രു മ­നു­ഷ്യ­ജാ­തി വരുമോ എന്തോ!

എ­ങ്കി­ലും എന്റെ ച­ങ്ങാ­തീ, എ­ന്റെ­യി­വി­ടു­ത്തെ ഹ്ര­സ്വ­കാ­ല ഔ­ദ്യോ­ഗി­ക­ജീ­വി­ത കാ­ല­ത്തു് മ­റ­ക്കാ­നാ­വാ­ത്ത ഒരു സം­ഭ­വ­മു­ണ്ടാ­യി. കൗ­മാ­ര­ത്തിൽ­നി­ന്നു് യൗ­വ്വ­ന­ത്തി­ലെ­ത്തി­യ ഒരു പെൺ­കു­ട്ടി ഉ­പ­ഭൂ­ഖ­ണ്ഡ­ത്തി­ന്റെ തെ­ക്കേ അ­റ്റ­ത്തു­നി­ന്നും അ­വ­ളു­ടെ മു­തു­മു­ത്ത­ച്ഛ­നെ തേടി ഇ­വി­ടെ­യെ­ത്തി. രാ­വി­ലെ എ­ട്ടു­മ­ണി­ക്കെ­ത്തി­യാൽ വൈ­കീ­ട്ടു് കാ­വൽ­ക്കാ­രൻ ആർ­ക്കൈ­വ്സി­ന്റെ മുറി പൂ­ട്ടും­വ­രെ അവൾ കു­ത്തി­യി­രു­ന്നു് അ­ന്വേ­ഷ­ണം ന­ട­ത്തി. നാൽ­പ്പ­തോ­ളം ദി­വ­സ­ങ്ങൾ. പ­രി­ശോ­ധി­ച്ച രേഖകൾ വീ­ണ്ടും വീ­ണ്ടും പ­രി­ശോ­ധി­ച്ചു. നാൽ­പ്പ­ത്തി­യൊ­ന്നാം ദിവസം അവൾ എ­ന്റ­ടു­ത്തേ­ക്കു് ഓ­ടി­യെ­ത്തി. മു­തു­മു­ത്ത­ച്ഛ­ന്റെ പേരും ച­രി­ത്ര­വു­മാ­യി. മ­ല­ബാ­റിൽ­നി­ന്നു­ള്ള ഒരു ന­മ്പ്യാർ. രേ­ഖ­ക­ളിൽ ന­മ്പ്യാർ തടവിൽ നി­ന്നു് ര­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്. തി­രി­ച്ചെ­ത്തി­യ­വ­രു­ടെ പ­ട്ടി­ക­യി­ല­യാ­ളി­ല്ല. കൊ­ല­ക്കു­റ്റ­ത്തി­ന്നാ­ണ­യാൾ നാ­ടു­ക­ട­ത്ത­പ്പെ­ട്ടു് ത­ട­വി­ലാ­ക്ക­പ്പെ­ട്ട­തു്. അ­സ്പൃ­ശ്യ­നാ­യ ഒരു ദ­രി­ദ്ര­നെ ചാ­ട്ട­യ്ക്ക­ടി­ച്ചു് ബോധം കെ­ടു­ത്തി­യ സ്വ­ന്തം അ­മ്മാ­വ­നെ കൊ­ല­പ്പെ­ടു­ത്തി­യ­തി­നാ­ണ­യാൾ ശി­ക്ഷി­ക്ക­പ്പെ­ട്ട­തു്. അയാൾ നാ­ട്ടിൽ തി­രി­ച്ചെ­ത്തി­യി­ട്ടി­ല്ല. അയാളെ ആർ­ക്കും തോൽ­പ്പി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു് ആ പെൺ­കു­ട്ടി ഉ­റ­പ്പി­ച്ചു പ­റ­ഞ്ഞു. സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള പി­ട­ച്ചി­ലിൽ ഒരു പക്ഷേ മരണം അയാളെ തോൽ­പ്പി­ച്ചി­രി­ക്കാം.’ അവൾ പ­റ­ഞ്ഞു.

മൈ­ഥി­ലി എ­ല്ലാം നി­ശ്ശ­ബ്ദ­യാ­യി കേ­ട്ടി­രു­ന്നു. ലൈ­റ്റ് ഹൗ­സി­ന്റെ ഇ­രു­ളി­ലും വെ­ളി­ച്ച­ത്തി­ലും കുറെ മ­നു­ഷ്യ­രു­ടെ മു­ഖ­ങ്ങൾ തെ­ളി­ഞ്ഞും മ­റ­ഞ്ഞും അവൾ കണ്ടു. ത­ന്നെ­പ്പോ­ലെ ചോ­ര­യും മാം­സ­വും മോ­ഹ­വും സ്വ­പ്ന­വും വേ­ദ­ന­യും ദുഃ­ഖ­ങ്ങ­ളു­മു­ള്ള മ­നു­ഷ്യർ. ലൈ­റ്റ് ഹൗ­സി­റ­ങ്ങി ര­ണ്ടാ­മ­ത്തെ കെ­ട്ടി­ട­ത്തി­ന്റെ മൂ­ന്നാം നി­ല­യി­ലെ­ത്തു­മ്പോൾ ലൈല പ്ര­ത്യേ­ക സെ­ല്ലു­കൾ ചൂ­ണ്ടി­ക്കാ­ട്ടി ഓർ­മ്മി­പ്പി­ച്ചു.

‘ഇ­വി­ടെ­യാ­ണു് കൊ­ടും­കു­റ്റ­വാ­ളി­ക­ളെ­യും ഭീ­ക­ര­രാ­ജ്യ­ദ്രോ­ഹി­ക­ളെ­യും ത­ട­വി­ലി­ട്ടി­രു­ന്ന­തു്.’

ലൈല സെ­ല്ലി­ന്റെ വാ­തി­ലി­ലെ മു­ക­ളി­ലും താ­ഴെ­യു­മു­ള്ള ഇ­രു­പ­തു് ച­തു­ര­ശ്ര സെൻ­റീ­മീ­റ്റർ വി­സ്തൃ­തി­യു­ള്ള ഇ­രു­മ്പു­കൊ­ണ്ടു­ള്ള ചെ­റു­വാ­തി­ലു­കൾ തു­റ­ന്നു.

ഇ­തു­വ­രെ­യും തന്റെ നാ­സാ­ര­ന്ധ്ര­ങ്ങൾ അ­റി­യാ­ത്ത പ്ര­ത്യേ­ക­ഗ­ന്ധം സെ­ല്ലിൽ­നി­ന്നും പു­റ­ത്തെ­ത്തി. ചോ­ര­യും മാം­സ­വും ക­ലർ­ന്ന ഗ­ന്ധ­മ­ല്ല അതു്. മൈ­ഥി­ലി ചോ­ദി­ച്ചു:

‘ഈ സെ­ല്ലൊ­ന്നു് തു­റ­ന്നു് കാ­ണി­ക്കാ­മോ?’

ലൈല ഒ­രാൾ­ക്കു് ക­ഷ്ടി­ച്ചു് ക­ട­ക്കാ­വു­ന്ന ഇ­രു­മ്പു് വാതിൽ തു­റ­ന്നു. ടോർ­ച്ചു് വെ­ളി­ച്ച­ത്തിൽ മൈ­ഥി­ലി ഒ­രാൾ­ക്കു് കു­നി­ഞ്ഞു് നിൽ­ക്കാ­നും താഴെ ക­ഷ്ടി­ച്ചു് നി­വർ­ന്നു് കി­ട­ക്കാ­നും മാ­ത്രം ക­ഴി­യു­ന്ന അ­തി­ന്റെ ഇ­രു­ട്ടിൽ ഒരു മ­നു­ഷ്യ­നെ സ­ങ്ക­ല്പി­ച്ചു. അ­യാൾ­ക്കു് ആകെ കാ­ണാ­വു­ന്ന ലോകം മു­റി­യു­ടെ പി­ന്നി­ലെ ചു­മ­രി­ലെ വൃ­ത്താ­കൃ­തി­യി­ലു­ള്ള ഒരു ദ്വാ­രം മാ­ത്ര­മാ­ണു്. വായു ക­ട­ക്കു­ന്ന­തും പു­റ­ത്തു് പോ­കു­ന്ന­തും അ­തി­ലൂ­ടെ­ത­ന്നെ. മു­റി­യോ­ടു് ചേർ­ന്നു് ഒരടി ഉ­യ­ര­ത്തി­ലാ­ണു് ക­ക്കൂ­സെ­ന്ന പേ­രി­ലു­ള്ള ദ്വാ­രം…

മൈ­ഥി­ലി ആ­ശ­ങ്ക­പ്പെ­ട്ടു: ‘ഈ സെ­ല്ലിൽ നി­ന്നു് ആ­രെ­ങ്കി­ലും ജീ­വ­നോ­ടെ പു­റ­ത്തു് പോ­യി­ട്ടു­ണ്ടോ?’

ലൈല വാടിയ ചിരി ചി­രി­ച്ചു.: ‘മൈ­ഥി­ലി നി­ങ്ങൾ മ­നു­ഷ്യ­ന്റെ അ­തി­ജീ­വ­ന­വാ­ഞ്ഛ­യെ ല­ഘൂ­ക­രി­ച്ചു് കാ­ണ­രു­തു്. ഇതിൽ കി­ട­ന്നു് മ­രി­ച്ച­വർ നാ­ലു­പേ­രേ രേ­ഖ­ക­ളി­ലു­ള്ളൂ. അതും വാർ­ദ്ധ­ക്യം ബാ­ധി­ച്ചു്. അ­ധി­കാ­രി­കൾ ഈ കേ­ന്ദ്രം അ­ട­ച്ചു­പൂ­ട്ടു­മ്പോ­ഴു­ള്ള ക­ണ­ക്ക­നു­സ­രി­ച്ചു് രോ­ഗ­ബാ­ധി­തർ­പോ­ലും അ­ഞ്ചു­പേ­രെ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. മ­നു­ഷ്യ­നെ അ­ങ്ങ­നെ എ­ഴു­തി­ത്ത­ള്ളാ­നാ­വി­ല്ല. ഏതു് ന­ര­ക­ത്തീ­ച്ചൂ­ള­യി­ലും അയാൾ അ­തി­ജീ­വി­ക്കും. ജീ­വ­ന്റെ അ­ടി­സ്ഥാ­ന­ജീ­നാ­യി­രി­ക്കാം, അ­തി­ജീ­വ­നം.’

സെ­ല്ലി­ന്റെ അ­ക­ത്തു് എലികൾ ആ­രെ­യും കൂ­സാ­തെ സ്വൈ­ര­മാ­യി വി­ഹ­രി­ക്കു­ന്നു­ണ്ടു്. പാ­റ്റ­ക­ളും തേ­ളു­ക­ളും പ­ഴു­താ­ര­ക­ളും ഉ­ണ്ടാ­കാം. ഒരു വ­വ്വാൽ വ­ല്ലാ­ത്ത ശ­ബ്ദ­ത്തിൽ പു­റ­ത്തു് ക­ട­ന്നു. അവർ ഇ­ട­നാ­ഴി­യി­ലെ­ത്തി. ലൈല ടോർ­ച്ച് ഓ­ഫാ­ക്കി. മ­നു­ഷ്യ­രു­ടെ സ്വ­പ്ന­ങ്ങ­ളും മോ­ഹ­ങ്ങ­ളും സ്നേ­ഹ­ങ്ങ­ളും അവിടെ ഒ­ഴു­കി­പ്പ­ര­ക്കു­ന്ന­താ­യി മൈ­ഥി­ലി­ക്കു് തോ­ന്നി.

images/aravind-av-03.jpg

ലൈല: ‘ഈ കെ­ട്ടി­ട­ങ്ങ­ളി­ലെ ഗോ­വ­ണി­കൾ നി­ങ്ങൾ ശ്ര­ദ്ധി­ച്ചു­വോ? എ­ല്ലാം പി­രി­യൻ ഗോ­വ­ണി­ക­ളാ­ണു്. ഓരോ കെ­ട്ടി­ട­ത്തി­നു­ള്ളി­ലും എത്ര ഗോ­വ­ണി­ക­ളു­ണ്ടെ­ന്നു­പോ­ലും ക­ണ­ക്കാ­ക്കാ­നാ­യി­ട്ടി­ല്ല. മൂ­ന്നാം നി­ല­യി­ലെ ഗോ­വ­ണി­യി­ലൂ­ടെ ര­ണ്ടാം­നി­ല ല­ക്ഷ്യ­മാ­ക്കി­യി­റ­ങ്ങി­യാൽ നി­ങ്ങൾ ചെ­ന്നെ­ത്തു­ക ഏ­റ്റ­വും താ­ഴ­ത്തേ­തി­ലാ­യി­രി­ക്കും. ധൈ­ര്യ­മു­ണ്ടെ­ങ്കിൽ നി­ങ്ങൾ­ക്കു് ഒരു പ­രീ­ക്ഷ­ണം ന­ട­ത്തി നോ­ക്കാം. നാ­മി­പ്പോൾ മൂ­ന്നാം നി­ല­യിൽ­നി­ന്നു് താ­ഴേ­ക്കു് എ­ത്തി­യ­താ­ണ­ല്ലോ? ഇനി നി­ങ്ങൾ തി­രി­ച്ചു് മു­ന്നാം നി­ല­യി­ലേ­ക്കു് നാ­മി­റ­ങ്ങി­യ ഗോ­വ­ണി­യി­ലൂ­ടെ­ത­ന്നെ കയറുക.’

കോ­ണി­യും പാ­മ്പും ക­ളി­ച്ച കു­ട്ടി­ക്കാ­ലം മൈ­ഥി­ലി ഓർ­ത്തു. ഒരു ത­മാ­ശ­യാ­യി ലൈ­ല­യു­ടെ പ­രീ­ക്ഷ­ണം അ­വ­ളേ­റ്റെ­ടു­ത്തു. അവൾ ഒ­റ്റ­യ്ക്കു് മൂ­ന്നാം നി­ല­യി­ലേ­ക്കു­ള്ള ഗോവണി കയറാൻ തു­ട­ങ്ങി. അര മ­ണി­ക്കൂർ ക­ഴി­ഞ്ഞി­ട്ടും മൈ­ഥി­ലി തി­രി­ച്ചെ­ത്തി­യി­ല്ല. ലൈ­ല­ക്കു് ഒ­ട്ടും പ­രി­ഭ്ര­മ­മു­ണ്ടാ­യി­ല്ല. ഗോ­വ­ണി­ക­ളു­ടെ മാ­ന്ത്രി­ക­ത അവൾ പ­ല­വ­ട്ടം അ­നു­ഭ­വി­ച്ച­താ­ണു്. അവൾ ര­ണ്ടു് കൈ­ക­ളും മു­ഖ­ത്തോ­ടു് ചേർ­ത്തു് ഉ­ച്ച­ത്തിൽ കൂകി. കൂ­ക­ലി­ന്റെ പ്ര­തി­ധ്വ­നി­യിൽ കെ­ട്ടി­ട­ങ്ങ­ളും ലൈ­റ്റ് ഹൗസും, കടലും, ച­ക്ര­വാ­ള­ങ്ങ­ളും കു­റ്റി­ക്കാ­ടു­ക­ളും കി­ടു­ങ്ങി വി­റ­ച്ചു. പ്ര­തി­ദ്ധ്വ­നി പ്ര­തി­ദ്ധ്വ­നി­ക­ളാ­യി അ­ലി­ഞ്ഞ­ലി­ഞ്ഞി­ല്ലാ­താ­യി. ഉടനെ മ­റു­കൂ­ക­ലി­ന്റെ ആ­രോ­ഹ­ണം ലൈ­ല­യു­ടെ കാ­തു­ക­ളിൽ മു­ഴ­ങ്ങി. അതു് തീരും വരെ ലൈല കാ­ത്തു. പി­ന്നീ­ട­വൾ അ­നു­ഭ­വ­ത്തി­ന്റെ വ­ക്ര­രേ­ഖ­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് മൈ­ഥി­ലി­യു­ടെ അ­രി­കി­ലെ­ത്തി.

ത­ണു­പ്പി­ലും മൈ­ഥി­ലി വി­യർ­ത്തി­രു­ന്നു. കൈ­പ്പ­ടം ഐ­സാ­യി­മാ­റി­യി­രു­ന്നു. പക്ഷേ, അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ ഭ­യ­ത്തി­ന്റെ വി­ഷ­ജ്വാ­ല­യി­ല്ലാ­യി­രു­ന്നു. മൈ­ഥി­ലി­യും ലൈ­ല­യും നി­ന്നി­രു­ന്ന­തു് ഒ­രാൾ­ക്കു മാ­ത്രം ക­ട­ക്കാ­വു­ന്ന പൂ­ട്ടി­യി­ട്ട ഇ­രു­മ്പ­ഴി വാ­തി­ലി­നു് പി­ന്നി­ലാ­യി­രു­ന്നു. കാലിൽ മ­ണ­ലി­ന്റെ ന­ന­വു­ണ്ടാ­യി­രു­ന്നു. ലൈല ഇ­രു­മ്പ­ഴി­കൾ­ക്കി­ട­യി­ലൂ­ടെ പു­റ­ത്തേ­ക്കു് ചൂ­ണ്ടി.

‘അതാ നോ­ക്കൂ. നാം ലൈ­റ്റ് ഹൗ­സിൽ­നി­ന്നു കണ്ട അതേ കടൽ. ഇ­പ്പോ­ഴ­തു് ന­മു­ക്കു് മു­മ്പി­ലൂ­ടെ കരയെ ചും­ബി­ച്ചു് പിൻ­വാ­ങ്ങു­ക­യാ­ണു്. തി­ര­യു­ടെ­യും ക­ര­യു­ടെ­യും ചു­ണ്ടു­ക­ളിൽ സ്നേ­ഹ­ത്തി­ന്റെ പാൽ­നു­ര­യു­മു­ണ്ടു്.’

മൈ­ഥി­ലി അ­ത്ഭു­ത­പ്പെ­ട്ടു: ‘നി­ങ്ങൾ ക­വ­യ­ത്രി­യാ­ണു്’. ലൈല നെ­ടു­വീർ­പ്പി­ട്ടു. ‘ശ­രി­യാ­ണു് ച­ങ്ങാ­തി, ഞാൻ ക­വി­ത­ക­ളെ­ഴു­തി­യി­രു­ന്നു. എ­ന്നി­ലെ കവിയെ ഞാൻ ത­ന്നെ­യാ­ണു് ഞെ­രി­ച്ചു­കൊ­ന്ന­തു്. അക്കഥ പി­ന്നൊ­രി­ക്ക­ലാ­കാം. ഇ­പ്പോൾ നി­ങ്ങ­ളു­ടെ ഗൈ­ഡാ­ണു് ഞാൻ.’

ലൈല തു­ടർ­ന്നു: ‘നാ­മി­പ്പോൾ ക­ടൽ­ക്ക­ര­യി­ലാ­ണു്. ഈ ഇ­രു­മ്പ് ഗേ­റ്റ് തു­റ­ക്കു­ന്ന­തു് നേരെ ക­ട­ലി­ലേ­ക്കാ­ണു്. ഈ ഗേ­റ്റി­ലൂ­ടെ­യാ­ണു് അ­ന്തേ­വാ­സി­ക­ളു­ടെ മൃ­ത­ദേ­ഹ­ങ്ങൾ പാ­തി­രാ­ക­ളിൽ ക­ട­ലി­ലെ­റി­യാൻ കൊ­ണ്ടു­പോ­യി­രു­ന്ന­തു്. ആ ഉ­യർ­ന്ന പാ­റ­ക്കൂ­ട്ട­ങ്ങൾ കണ്ടോ? അ­വി­ടെ­നി­ന്നു് ക­ട­ലി­ലേ­ക്കെ­റി­യും. ചില നേരം കടൽ ശവം സ്വീ­ക­രി­ക്കാ­തെ ക­ര­യി­ലേ­ക്കു­ത­ന്നെ തി­രി­ച്ചെ­റി­യും. അവർ നിർ­ഭാ­ഗ്യ­വാ­ന്മാ­രാ­ണു്. ക­ഴു­ക്ക­ളും, കാ­ക്ക­ക­ളും, നാ­യ്ക്ക­ളും, കു­റു­ക്ക­നും, ചെ­ന്നാ­യും കൊ­ത്തി­പ്പ­റി­ച്ചു് ന­ഗ്ന­മാ­ക്ക­പ്പെ­ട്ടു് എ­ല്ലു­ക­ളാ­യി അവ ഇ­വി­ടെ­യൊ­ക്കെ അലയും.

ആ ഉ­യർ­ന്ന പാ­റ­ക്കൂ­ട്ട­ങ്ങൾ­ക്കു് ഭ­യാ­ന­ക­മാ­യ ച­രി­ത്ര­മു­ണ്ടു്. പാ­റ­ക­ളു­ടെ ഭൗ­മ­ച­രി­ത്ര­മ­ല്ല. പക്ഷേ, പാ­റ­കൾ­ക്ക­റി­യാം ക്ഷീ­ര­പ­ഥ­ങ്ങ­ളിൽ നി­ന്നു് സൗ­ര­യൂ­ഥ­ത്തി­ലേ­ക്കും, അ­വി­ടെ­നി­ന്നു് ഭൂ­മി­യി­ലേ­ക്കും പ­തി­ച്ച ഉൽ­ക്ക­ക­ളു­മാ­യു­ള്ള സം­യോ­ഗ­ത്തിൽ രൂ­പ­പ്പെ­ട്ട ത­ങ്ങ­ളു­ടെ വം­ശ­ഗാ­ഥ­കൾ. തി­ര­ക­ള­ടി­ക്കു­മ്പോൾ പാറകൾ ശ­ബ്ദി­ക്കു­ന്ന­തു് അ­ക്ക­ഥ­കൾ പ­റ­യു­ന്ന­തു­കൊ­ണ്ടാ­ണു്. പാറകൾ ഭൂ­മി­യു­ടെ ഘ­നീ­ഭ­വി­ച്ച ക­ണ്ണു­ക­ളാ­ണു്. അ­തി­നു­ള്ളി­ലെ ക­ണ്ണീർ നാം അ­റി­യി­ല്ലെ­ന്നു് മാ­ത്രം. ആ വ­ഴു­ക്കു­ന്ന പാ­റ­ക­ളിൽ­ക്ക­യ­റി കൈ­കോർ­ത്തു് അ­ഞ്ചും ആറും കു­ട്ടി­കൾ ക­ട­ലി­ന്റെ ഗർ­ഭ­പാ­ത്ര­ങ്ങ­ളി­ലേ­ക്കു് എ­ടു­ത്തു ചാ­ടാ­റു­ണ്ടു്. മു­തിർ­ന്ന ത­ട­വു­കാ­രു­ടെ­യും കാ­വൽ­ക്കാ­രു­ടെ­യും ക്രൂ­ര­മാ­യ ലൈം­ഗീ­ക­പീ­ഡ­ക­ളിൽ­നി­ന്നു് ര­ക്ഷ­പ്പെ­ടാ­നാ­യി. അവർ അ­മ്മ­യു­ടെ ഗർ­ഭ­പാ­ത്ര­ത്തി­ലേ­ക്കു് മ­ട­ങ്ങു­ന്നു. ഗർ­ഭ­പാ­ത്ര­ത്തി­ന്റെ ആ­ഴ­ത്തിൽ അവർ നി­ത്യ­നി­ദ്ര കൊ­ള്ളു­ന്നു. ഞാൻ പ­റ­ഞ്ഞി­ല്ല, ഈ കെ­ട്ടി­ട­ങ്ങ­ളു­ടെ ഏ­റ്റ­വും താഴെ കു­ട്ടി­ക്കു­റ്റ­വാ­ളി­ക­ളു­ടെ ഡോർ­മ­റ്റ­റി­യാ­യി­രു­ന്നു. അ­ധി­നി­വേ­ശി­ത രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു­ള്ള കു­ട്ടി­ക്കു­റ്റ­വാ­ളി­കൾ. വി­ശ­പ്പു് സ­ഹി­ക്കാ­തെ റൊ­ട്ടി മോ­ഷ്ടി­ച്ച­തി­നോ, ഒരു പിടി ഗോ­ത­മ്പു ക­ട്ട­തി­നോ, അ­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും പ്ര­ഭു­വി­ന്റെ മകളെ അ­റി­യാ­തെ നോ­ക്കി­യ­തി­നോ, മാ­ട­മ്പി­യു­ടെ മകളെ മോ­ഹി­ച്ച­തി­നോ ശി­ക്ഷി­ക്ക­പ്പെ­ട്ട കു­ട്ടി­കൾ. തു­ടർ­ച്ച­യാ­യു­ള്ള ലൈം­ഗി­ക­പീ­ഡ­ന­ത്തി­നി­ട­യിൽ ശ്വാ­സം മു­ട്ടി കൊ­ല്ല­പ്പെ­ട്ട­വ­രു­മു­ണ്ടു്.’

അർ­ദ്ധ­വൃ­ത്താ­കൃ­തി­യിൽ കൂ­റ്റൻ പ്രേ­ത­ങ്ങ­ളെ­പ്പോ­ലെ നി­ശ്ചേ­ഷ്ട­രാ­യി നിൽ­ക്കു­ന്ന കെ­ട്ടി­ട­ങ്ങ­ളു­ടെ മു­റ്റ­ത്തു് വീണു് കി­ട­ക്കു­ന്ന പാ­ഴി­ല­കൾ ചൂ­ണ്ടി ലൈല പ­റ­ഞ്ഞു:

‘മൈ­ഥി­ലി, ഈ ഭീമൻ അ­ര­യാ­ലി­ന്റെ ചു­വ­ട്ടി­ലാ­യി­രു­ന്നു ദ­ണ്ഡ­ന­യ­ന്ത്രം സ­ജ്ജീ­ക­രി­ച്ചി­രു­ന്ന­തു്. അന്നീ അരയാൽ ചെ­റു­പ്പ­മാ­യി­രി­ക്കും. മ­നു­ഷ്യ­രു­ടെ ചോര കു­ടി­ച്ചും, മാംസം ഭ­ക്ഷി­ച്ചും ഇ­ത­ങ്ങ് വ­ളർ­ന്നു­പോ­യി. അ­തി­ന്റെ വൃ­ദ്ധ­മാ­യ വേ­ടു­ക­ളിൽ പഴയ പ്ര­താ­പ­ത്തി­ന്റേ­താ­യി ഒ­ന്നും കാ­ണാ­നി­ല്ല.’

മൈ­ഥി­ലി ഇ­ട­പെ­ട്ടു: ‘ലൈല അ­ങ്ങി­നെ പറയാൻ എ­ങ്ങ­നെ ക­ഴി­യും ലൈലാ? ഈ അരയാൽ വൃ­ക്ഷ­ത്തി­നു് എന്തു ചെ­യ്യാൻ ക­ഴി­യു­മാ­യി­രു­ന്നു! ഗൗ­ത­മ­ബു­ദ്ധ­ന്റെ ഒരു പൂർ­വ്വ­ജ­ന്മ­ക­ഥ­യിൽ കൊ­ക്കി­ന്റെ­യും, മ­ത്സ്യ­ങ്ങ­ളു­ടെ­യും, ഞ­ണ്ടി­ന്റെ­യും ക­ഥ­യു­ണ്ടു്. മ­ത്സ്യ­ങ്ങ­ളെ വ­ഞ്ചി­ച്ചു് കു­ള­ക്ക­ര­യി­ലെ­ത്തി­ച്ചു് തി­ന്നൊ­ടു­ക്കി­യ കൊ­ക്കി­ന്റെ ചെ­യ്തി­കൾ­ക്കു സാ­ക്ഷി­യാ­യി അതേ കു­ള­ക്ക­ര­യിൽ ഒരു ചെറിയ മരം നി­ന്നി­രു­ന്നു. മ­ണ്ണി­ലു­റ­ച്ചു­പോ­യ മ­ര­ത്തി­ന്റെ വേ­രു­കൾ­ക്കോ, സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ട ശാ­ഖ­കൾ­ക്കോ മ­ത്സ്യ­ങ്ങ­ളെ ര­ക്ഷി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല. വേ­ദ­ന­യോ­ടെ മ­ത്സ്യ­ങ്ങ­ളു­ടെ ദുഃഖം ക­ണ്ടു­നിൽ­ക്കാൻ മാ­ത്ര­മേ ക­ഴി­യു­മാ­യി­രു­ന്നു­ള്ളൂ. ആ മരം ഗൗ­ത­മ­ബു­ദ്ധ­നാ­യി­രു­ന്നു. അ­തു­പോ­ലെ ഈ അ­ര­യാ­ലും എ­ല്ലാ­റ്റി­നും സാ­ക്ഷി­യാ­യ ഗൗ­ത­മ­ബു­ദ്ധ­ന്റെ ജ­ന്മ­മ­ല്ലെ­ന്നു് ന­മു­ക്കെ­ങ്ങി­നെ പ­റ­യാ­നാ­വും?’

ലൈല മൈ­ഥി­ലി­യോ­ടു് മാ­പ്പു് പ­റ­ഞ്ഞു.

‘മാ­പ്പു് ചോ­ദി­ക്കേ­ണ്ട­തു് എ­ന്നോ­ട­ല്ല ലൈലാ. ആ നിൽ­ക്കു­ന്ന വൃ­ദ്ധ­നാ­യ അ­ര­യാ­ലി­നോ­ടാ­ണു്.’ ലൈല അ­ര­യാ­ലി­ന്റെ ചു­വ­ട്ടി­ലേ­ക്കോ­ടി. അ­ര­യാ­ലി­നു് പ്ര­ണാ­മം ചെ­യ്തു. ‘മു­ത്ത­ച്ഛാ, എന്റെ വാ­ക്കു­കൾ പൊ­റു­ക്ക­ണേ’യെ­ന്നു് പ്രാർ­ത്ഥി­ച്ചു.

മൈ­ഥി­ലി: ‘ഇനി ന­മു­ക്കു് കഥ തു­ട­രാം.’

ലൈല: ‘അ­ഞ്ചു് ദ­ണ്ഡ­ന­യ­ന്ത്ര­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­താ­യാ­ണു് രേ­ഖ­ക­ളിൽ കാ­ണു­ന്ന­തു്. എ­ന്നാൽ ഞ­ങ്ങൾ­ക്കു കി­ട്ടി­യ­തു് ര­ണ്ടെ­ണ്ണം മാ­ത്ര­മാ­യി­രു­ന്നു. അ­വ­യാ­ക­ട്ടെ തു­രു­മ്പി­ച്ചു് ജോ­യി­ന്റു­കൾ ഇളകിയ നി­ല­യി­ലാ­യി­രു­ന്നു. ക­ണ്ടാൽ നി­ര­വ­ധി മ­നു­ഷ്യ­രു­ടെ ചോ­ര­യി­ലും മാം­സ­ത്തി­ലും കു­തിർ­ന്ന­വ­യാ­ണെ­ന്നു് തോ­ന്നി­ല്ല.’

‘ശ­രി­യാ­ണു്. ഓരോ യ­ന്ത്ര­വും പുതിയ കാ­ല­ത്തി­ന്റേ­താ­ക­ട്ടെ, പൗ­രാ­ണി­ക­ത­യു­ടേ­താ­ക­ട്ടെ, ഉ­പ­യോ­ഗ­ര­ഹി­ത­മാ­യാൽ വെറും ജങ്ക് മാ­ത്ര­മാ­ണു്. ഉ­പ­യോ­ഗ­വേ­ള­ക­ളിൽ അ­വ­യു­ടെ മൂർ­ച്ച­യും, ക്രൂ­ര­ത­യും അ­ന്ത­മ­റ്റ­താ­ണു്. അ­തു­പ­യോ­ഗി­ക്കു­ന്ന മ­നു­ഷ്യ­നാ­ണു് അ­വ­യ്ക്കു് ജീവൻ കൊ­ടു­ക്കു­ന്ന­തു്.’ മൈ­ഥി­ലി പ­റ­ഞ്ഞു: ‘ലൈലാ, മ­നു­ഷ്യ­നു­ണ്ടാ­ക്കി­യ നിർ­മ്മി­തി­ക­ളെ­ല്ലാം അ­ങ്ങി­നെ­ത്ത­ന്നെ­യ­ല്ലേ? യൂ­റോ­പ്പിൽ നാൽ­പ്പ­ത്ത­യ്യാ­യി­രം കൊ­ല്ല­ങ്ങൾ­ക്കു­മു­മ്പു് ആ­ധു­നി­ക മ­നു­ഷ്യ­നൊ­പ്പം ജീ­വി­ച്ചി­രു­ന്ന നീ­യ­ന്താർ­ദാൾ മ­നു­ഷ്യ­ന്റെ കൽ­മ­ഴു­വി­നു് ഇ­ന്നു് എന്തു മൂ­ല്യ­മാ­ണു­ള്ള­തു്?’

ലൈല: ‘തീർ­ച്ച­യാ­യും ഒരു മൂ­ല്യ­മു­ണ്ടു്. മ­നു­ഷ്യ­ന­ട­ക്ക­മു­ള്ള മറ്റു ജീ­വി­ക­ളെ കൊ­ല്ലാൻ അ­തി­നി­ന്നും ക­ഴി­യും. ഗി­ല്ല­റ്റി­നു­ക­ളും, ഗ്യാ­സ് ചേ­മ്പ­റു­ക­ളും ഉ­ത്ത­രാ­ധു­നി­ക മ­നു­ഷ്യ­നും പ­ഥ്യ­മാ­ണു്.’

മൈ­ഥി­ലി: ‘ഞാനാ കൽമഴു ഉ­പ­യോ­ഗി­ച്ചി­രു­ന്ന നീ­യ­ന്തർ­ദാൾ മ­നു­ഷ്യ­നെ­പ്പ­റ്റി­യാ­ണു് പ­റ­ഞ്ഞ­തു്. ഇ­ന്നു് ഈ നി­മി­ഷം നീ­യ­ന്തർ­ദാ­ളി­നെ­പ്പ­റ്റി എ­ത്ര­പേർ ഭൂ­മി­യിൽ സം­സാ­രി­ക്കു­ന്നു­ണ്ടാ­കും! നാളെ ന­മ്മ­ളെ­യൊ­ക്കെ ത­ള്ളി­മാ­റ്റി മ­റ്റൊ­രു മ­നു­ഷ്യ­ജാ­തി­ക്കു് പ­രി­ണാ­മം വ­ഴി­യൊ­രു­ക്കാ­തി­രി­ക്കി­ല്ല! അ­ന്നു് ആ­രോർ­ക്കാ­നാ­ണു് ഒരു മൈ­ഥി­ലി­യെ­യും, ലൈ­ല­യെ­യും?’

ലൈല ശ­രി­വെ­ച്ചു, ഒരു ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടെ: എ­ല്ലാം അ­സ്ഥി­ര­മാ­ണു്, ജീ­വ­പ­രി­ണാ­മ­ത്തി­ന്റെ പു­സ്ത­ക­ത്തിൽ…

ലൈല മു­റ്റം ക­ട­ന്നു് മൈ­ഥി­ലി­യെ വ­രാ­ന്ത­യി­ലേ­ക്കു് ന­യി­ച്ചു. സാ­മാ­ന്യം വ­ലി­പ്പ­മു­ള്ള ഒരു മുറി തു­റ­ന്നു. മു­ല്ല­പ്പൂ­ഗ­ന്ധം പ­ര­ന്നു. മൈ­ഥി­ലി അ­ത്ഭു­ത­ത്തോ­ടെ ലൈലയെ നോ­ക്കി: എ­ന്താ­ണീ പ്രാ­ക്ത­ന­യു­ടെ ചോ­ര­മ­ണ­ക്കു­ന്ന കെ­ട്ടി­ട­ങ്ങൾ­ക്കു­ള്ളിൽ­നി­ന്നും മു­ല്ല­പ്പൂ­വി­ന്റെ സു­ഗ­ന്ധ­മെ­ന്ന ചോ­ദ്യ­വു­മാ­യി.

ലൈല: ‘അതു് ന­മ്മു­ടെ കാ­വൽ­ക്കാ­ര­ന്റെ ബു­ദ്ധി­യാ­ണു്. അ­ത­ല്ലെ­ങ്കിൽ അ­യാ­ളും ഞാനും ശ്വാ­സം­മു­ട്ടി മ­രി­ച്ചു­പോ­കു­മെ­ന്ന­യാൾ പ­റ­യു­ന്നു. മു­ല്ല­പ്പൂ­വി­ന്റെ­യും ജ­മ­ന്തി­യു­ടെ­യും കൃ­ത്രി­മ­സു­ഗ­ന്ധ­ക്കൂ­ട്ടു­കൾ ന­ഗ­ര­ത്തിൽ­നി­ന്നു് വാ­ങ്ങി അയാൾ ഇവിടെ എ­വി­ടെ­യോ വ­ച്ചി­ട്ടു­ണ്ടു്.’ അ­ടു­ക്കി­ലും ചി­ട്ട­യി­ലും സൂ­ക്ഷി­ക്കു­ന്ന മു­റി­യു­ടെ വെള്ള പെ­യ്ന്റ­ടി­ച്ച ചു­മ­രു­ക­ളിൽ കുറെ മ­നു­ഷ്യ­രു­ടെ രേ­ഖാ­ചി­ത്ര­ങ്ങൾ ക­ലാ­പ­ര­മാ­യി തൂ­ങ്ങി­കി­ട­ക്കു­ന്നു­ണ്ടു്.

ലൈല വി­ശ­ദീ­ക­രി­ച്ചു: ‘കൊ­ടും­കു­റ്റ­വാ­ളി­ക­ളു­ടെ­യും, കൊടിയ രാ­ജ്യ­ദ്രോ­ഹി­ക­ളു­ടെ­യും രേ­ഖാ­ചി­ത്ര­ങ്ങ­ളാ­ണു്. ഇവ വ­ര­യ്ക്കാ­നാ­യി­ത്ത­ന്നെ സാ­യി­പ്പു­മാർ ചി­ത്ര­കാ­ര­ന്മാ­രെ ശ­മ്പ­ളം കൊ­ടു­ത്തു് നി­യോ­ഗി­ച്ചി­രു­ന്നു. ഇൻ­ഡോ­റിൽ­നി­ന്നു­ള്ള ഇ­ര­ട്ട­സ­ഹോ­ദ­ര­ന്മാ­രാ­യി­രു­ന്നു അവർ.’ ‘ഏ­റ്റ­വും ന­ടു­വി­ലാ­യി­ക്കാ­ണു­ന്ന വലിയ ചി­ത്രം ഈ കെ­ട്ടി­ട­ങ്ങൾ­ക്കു് പ്ലാൻ വരച്ച ജർ­മ്മൻ­കാ­ര­ന്റേ­താ­ണു്. ര­ണ്ടു് വ­ശ­ങ്ങ­ളി­ലു­ള്ള­വ ഏ­റ്റ­വും മു­ന്തി­യ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടേ­താ­ണു്.’ മൈ­ഥി­ലി: ‘എത്ര സൗ­മ്യ­മാ­ണു് അ­വ­രു­ടെ മു­ഖ­ങ്ങൾ. എ­ന്നാൽ ശിൽ­പ്പി­യു­ടേ­തു് വി­ഷാ­ദ­രോ­ഗി­യു­ടേ­താ­ണു്.’ ലൈല പൊ­ട്ടി­ച്ചി­രി­ച്ചു: ‘അ­വ­രു­ടെ സൗ­മ്യ­ത­യ്ക്കു­ള്ളിൽ ക്രൂ­ര­ത­യു­ടെ വെ­ടി­ക്കോ­പ്പു­കൾ ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്.’ മൈ­ഥി­ലി: ‘മ­നു­ഷ്യൻ! എത്ര സു­ന്ദ­ര­മാ­യ പദം!’ മു­റി­യു­ടെ മ­ദ്ധ്യ­ത്തിൽ ക­ലാ­പ­ര­മാ­യി സ­ജ്ജീ­ക­രി­ച്ചി­ട്ടു­ള്ള ദ­ണ്ഡ­ന­യ­ന്ത്രം ചൂ­ണ്ടി ലൈല പഞ്ഞു: ‘നോ­ക്കൂ ഞാൻ നേ­ര­ത്തെ പറഞ്ഞ അ­ഞ്ചു് യ­ന്ത്ര­ങ്ങ­ളിൽ ശേ­ഷി­ക്കു­ന്ന ഒ­ന്നാ­ണി­തു്. തു­രു­മ്പു് ക­ള­ഞ്ഞു് ജോ­യി­ന്റു­കൾ വെൽഡ് ചെ­യ്തു് പെ­യി­ന്റ­ടി­ച്ചു് ക­ഴി­ഞ്ഞ­പ്പോൾ അവനു് പഴയ ഊർ­ജ്ജം കൈ­വ­ന്ന മ­ട്ടു­ണ്ടു്. ഇല്ലേ?’ മൈ­ഥി­ലി: ‘ലൈല, അതിൽ ആ­രെ­യാ­ണു് ദ­ണ്ഡി­ക്കാൻ പാ­ക­ത്തിൽ ഒ­രു­ക്കി നിർ­ത്തി­യി­ട്ടു­ള്ള­തു്?’ ലൈ­ല­യു­ടെ ചിരി മി­നി­റ്റു­ക­ളോ­ളം നീ­ണ്ടു. അതു് ന­മ്മു­ടെ കാ­വൽ­ക്കാ­രൻ സ്റ്റ­ഫ് ചെയ്ത കൃ­ത്രി­മ മ­നു­ഷ്യ­നാ­ണു്. ച­ത്ത­മൃ­ഗ­ങ്ങ­ളെ സ്റ്റ­ഫ് ചെ­യ്തു് ജീവൻ വെ­പ്പി­ക്കു­ന്ന­തിൽ അ­യാ­ളി­ലെ പ­ട്ടാ­ള­ക്കാ­രൻ വി­ദ­ഗ്ദ്ധ­നാ­ണു്.

ദ­ണ്ഡ­ന­യ­ന്ത്ര­ത്തി­ന്റെ പ്ര­വർ­ത്ത­നം വി­ശ­ദീ­ക­രി­ക്കു­വാൻ ലൈല കാ­വൽ­ക്കാ­ര­നെ മൊ­ബൈ­ലിൽ വി­ളി­ച്ചു. അയാൾ ഓ­ടി­യെ­ത്തി ലൈലയെ സ­ല്യൂ­ട്ടു് ചെ­യ്തു് അ­റ്റൻ­ഷ­നാ­യി. അ­യാ­ളു­ടെ ക­ട്ടി­യു­ള്ള മീ­ശ­യു­ടെ ക­റു­ത്ത രോ­മ­ങ്ങൾ­പോ­ലും ശൗ­ര്യ­ത്തിൽ വി­റ­ച്ചു. ലൈ­ല­യു­ടെ ഇം­ഗി­ത­മ­റി­ഞ്ഞ അയാൾ അലമാര തു­റ­ന്നു് പഴയ ചാ­ട്ട­വാർ പു­റ­ത്തെ­ടു­ത്തു. മൃ­ഗ­ക്കൊ­ഴു­പ്പും കു­പ്പി­ച്ചി­ല്ലു പൊ­ടി­യും ചേർ­ത്തു് കു­ഴ­ച്ചു് പു­ര­ട്ടി­യ ചാ­ട്ട­വാർ പഴയ പ­ട്ടാ­ള­ക്കാ­ര­നിൽ ജീവൻ വെ­ച്ചു.

അയാൾ മൈ­ഥി­ലി­യു­ടെ അ­ടു­ത്തേ­ക്കു് നീ­ങ്ങി വി­ശ­ദീ­ക­രി­ച്ചു:

‘സീ… മാഡം. ഈ ദ­ണ്ഡ­ന­യ­ന്ത്ര­ത്തി­ന്റെ പ്ര­വർ­ത്ത­നം വളരെ സിം­പി­ളാ­ണു്. ഒരു ദിവസം പ­ട്ടി­ണി­ക്കി­ട്ട കു­റ്റ­വാ­ളി­യെ എണ്ണ തേ­ച്ചു കു­ളി­പ്പി­ച്ചു് അർ­ദ്ധ­ന­ഗ്ന­നാ­ക്കി ര­ണ്ടു­ദ്യോ­ഗ­സ്ഥർ യ­ന്ത്ര­ത്തി­ലെ­ത്തി­ക്കു­ന്നു. ഒരാൾ കു­റ്റ­വാ­ളി­യു­ടെ കൈകൾ ര­ണ്ടും മു­ക­ളി­ലേ­ക്കാ­ക്കി ത്രി­കോ­ണ­ത്തി­ന്റെ ഏ­റ്റ­വും മു­ക­ളി­ലെ കോ­ണി­ലേ­ക്കു­യർ­ത്തി വ­ലി­ച്ചു് മു­റു­ക്കി കെ­ട്ടു­ന്നു. ര­ണ്ടാ­മൻ കു­റ്റ­വാ­ളി­യു­ടെ ഓരോ കാലും ത്രി­കോ­ണ­ത്തി­ന്റെ രണ്ടു കൈ­ക­ളി­ലേ­ക്കും ബ­ന്ധി­പ്പി­ക്കു­ന്നു. കു­റ്റ­വാ­ളി­യു­ടെ കാ­ലു­കൾ ത്രി­കോ­ണ­ത്തി­ന്റെ ത­റ­നി­ര­പ്പിൽ­നി­ന്നു് നാ­ല­ടി­യെ­ങ്കി­ലും മു­ക­ളി­ലാ­യി­രി­ക്ക­ണം. അ­തി­നു­ശേ­ഷം ഉ­ദ്യോ­ഗ­സ്ഥൻ ചാ­ട്ട­വാർ­കൊ­ണ്ടു് കു­റ്റ­വാ­ളി­യു­ടെ ന­ഗ്ന­മാ­യ മു­തു­കിൽ പ്ര­ഹ­രി­ക്കു­ന്നു. മാംസം ച­ത­ഞ്ഞ­ര­ഞ്ഞു് ചോ­ര­യ്ക്കൊ­പ്പം മ­ണ്ണി­ലി­റ്റു വീഴും വരെ…’ കാ­വൽ­ക്കാ­രൻ പൊ­ടു­ന്ന­നെ കൃ­ത്രി­മ മ­നു­ഷ്യ­ന്റെ മു­തു­കിൽ ചാ­ട്ട­വാർ­കൊ­ണ്ടു് പ്ര­ഹ­രി­ക്കു­ന്നു. ഓരോ അ­ടി­യി­ലും അ­യാ­ളു­ടെ വീ­ര്യം വർ­ദ്ധി­ക്കു­ന്നു.

ലൈല: ‘കൃപാൽ നിർ­ത്തൂ… ഇനി തു­ടർ­ന്നാൽ നി­ങ്ങൾ­ക്കു് നിർ­ത്താ­നാ­വി­ല്ല. ഹിം­സ­യ്ക്കു് അ­ത്ര­മാ­ത്രം ല­ഹ­രി­യു­ണ്ടു്. മ­ദ്യം­പോ­ലെ, കാ­മം­പോ­ലെ, അ­ധി­കാ­രം പോലെ…’

കാ­വൽ­ക്കാ­രൻ ലൈ­ല­യേ­യും, മൈ­ഥി­ലി­യെ­യും വ­ണ­ങ്ങി പു­റ­ത്തേ­ക്കു പോയി. ലൈല മുറി പൂ­ട്ടി മൈ­ഥി­ലി­യെ­യും കൂ­ട്ടി ഓ­ഫീ­സു് മു­റി­യി­ലെ­ത്തി. ബി­സ്ക്ക­റ്റും ചാ­യ­യും ക­ഴി­ക്കു­ന്ന­തി­നി­ട­യിൽ മൈ­ഥി­ലി പ­റ­ഞ്ഞു:

‘എന്റെ ദിവസം അ­വ­സാ­നി­ക്കു­ന്നു. സൂ­ര്യൻ അ­സ്ത­മി­ക്കാ­റാ­യി.’

ലൈല തി­രു­ത്തി: ‘ഇല്ല ച­ങ്ങാ­തി, സൂ­ര്യൻ നാളെ ഉ­ദി­ക്കാ­നാ­യി തൽ­ക്കാ­ലം മ­ട­ങ്ങു­ന്നു­യെ­ന്നേ പ­റ­യാ­വൂ.’

മൈ­ഥി­ലി: ‘എ­നി­ക്കൊ­രു സംശയം, കു­റെ­ക്കാ­ല­മാ­യി കൂ­ടെ­യു­ള്ള­താ­ണു്.’

ലൈല: ‘തീർ­ച്ചാ­യാ­യും, ഞാൻ കേൾ­ക്കാ­നി­ഷ്ട­പ്പെ­ടു­ന്നു.’

മൈ­ഥി­ലി: ‘ഈ ന­രേ­റ്റീ­വി­ലൊ­രി­ട­ത്തും ഒരു സ്ത്രീ ക­ട­ന്നു­വ­രു­ന്നി­ല്ല.’

ലൈല: ‘സ്ത്രീ­കു­റ്റ­വാ­ളി­ക­ളെ ഇ­വി­ടേ­ക്കു കൊ­ണ്ടു­വ­ന്ന­താ­യി രേ­ഖ­ക­ളി­ലി­ല്ല. കു­റ്റ­കൃ­ത്യ­ത്തി­ലും രാ­ജ്യ­ദ്രോ­ഹ­ത്തി­ലും സ്ത്രീ­കൾ പു­രു­ഷ­ന്മാ­രേ­ക്കാൾ പി­ന്നി­ലാ­കാം. ഇ­ല്ലാ­തി­രി­ക്കി­ല്ല. എ­ന്നാൽ, നീതി ന­ട­പ്പാ­ക്കി­യി­രു­ന്ന­തു് പൗ­രാ­ണി­ക­കാ­ല­ത്തു് പു­രു­ഷ­ന്മാ­രാ­യി­രു­ന്നു. ഇ­വി­ടെ­യും മ­റി­ച്ചാ­യി­രു­ന്നി­ല്ല. ഞാൻ ഈയിടെ എറിക് ഫ്രോം എന്ന സാ­മൂ­ഹ്യ­മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്റെ ഒരു പു­സ്ത­കം വാ­യി­ക്കു­ക­യു­ണ്ടാ­യി. ഇവിടെ ജോ­ലി­യിൽ ചേർ­ന്ന ശേ­ഷ­മാ­ണു്. കൂ­ട്ട­ത്തിൽ പ­റ­യ­ട്ടെ, എന്നെ ഇ­ന്റർ­വ്യൂ ചെയ്ത ബോർ­ഡിൽ അ­ഞ്ചു­പേ­രും പു­രു­ഷ­ന്മാ­രാ­യി­രു­ന്നു. പക്ഷേ, ഉ­ദ്യോ­ഗാർ­ത്ഥി­ക­ളിൽ ഞാൻ മാ­ത്ര­മാ­യി­രു­ന്നു ഒരു സ്ത്രീ. എ­ന്നി­ട്ടും എ­ന്തു­കൊ­ണ്ടു് എന്നെ തെ­ര­ഞ്ഞെ­ടു­ത്തു? തമാശ തന്നെ. ഒ­രു­പ­ക്ഷേ, ക്രൂ­ര­ത­ക­ളു­ടെ ച­രി­ത്ര­രേ­ഖ­ക­ളും സ്ഥാ­വ­ര­ങ്ങ­ളും സൂ­ക്ഷി­ക്കാൻ ഒരു സ്ത്രീ­യാ­ണു് വേ­ണ്ട­തെ­ന്നു് ഇ­ന്റർ­വ്യൂ ബോർ­ഡി­നു് തോ­ന്നി­യി­ട്ടു­ണ്ടാ­കാം.’

‘ഫ്രോ­മി­ന്റെ ക­ഥ­യി­ലേ­ക്കു് വരാം. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്, സ­മൂ­ഹ­ത്തിൽ സ്ത്രീ­യു­ടെ റോ­ളി­നെ പറ്റി അ­ടി­സ്ഥാ­ന മാ­റ്റ­ങ്ങ­ളു­ണ്ടാ­വു­ന്ന­തു് ക്രി­സ്തു­വി­നു് മുൻ­പു് ഏ­താ­ണ്ടു് മു­വ്വാ­യി­രം വർഷം മു­മ്പാ­ണ­ത്രെ. ഒപ്പം പ്രാ­കൃ­ത­മ­ത­ങ്ങ­ളിൽ നി­ന്നു് അ­മ്മ­യും അ­പ്ര­ത്യ­ക്ഷ­മാ­യി. ജീ­വ­ന്റെ­യും സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ­യും സ്രോ­ത­സ്സാ­യി മ­ണ്ണി­ന്റെ ജൈ­വീ­ക­ത­യെ ക­ണ്ടി­രു­ന്ന­തും ഇ­ല്ലാ­താ­യി.’

‘ബു­ദ്ധി പുതിയ ക­ണ്ടു­പി­ടു­ത്ത­ങ്ങ­ളും വി­ദ്യ­ക­ളും അ­മൂർ­ത്താ­ശ­യ­ങ്ങ­ളും സ്റ്റേ­റ്റി­ന്റെ നി­യ­മ­ങ്ങ­ളും ഉ­ണ്ടാ­ക്കി. ഗർ­ഭ­പാ­ത്രം ച­വി­ട്ടി പു­റ­ത്താ­ക്ക­പ്പെ­ട്ടു. മ­ന­സ്സാ­യി ക്രി­യാ­ത്മ­ക­ശ­ക്തി­യു­ടെ ഉ­റ­വി­ടം. അതോടെ സ്ത്രീ­ക്കു പകരം പു­രു­ഷ­നാ­യി അധിപൻ.’

മൈ­ഥി­ലി ലൈ­ല­ക്കു് കൈ കൊ­ടു­ത്തു് മു­റി­യിൽ­നി­ന്നു് പു­റ­ത്തി­റ­ങ്ങി. അവർ കാ­വൽ­പു­ര­യു­ടെ മുൻ­പി­ലെ­ത്തി. സെ­ക്യൂ­രി­റ്റി മൈ­ഥി­ലി­ക്കു് ന­ന്മ­കൾ നേർ­ന്നു. അവർ സാ­വ­കാ­ശം ഗേ­റ്റു് ക­ട­ന്നു. റോ­ഡി­ലെ­ത്തി. മൈ­ഥി­ലി യൂബർ ടാ­ക്സി ബു­ക്ക് ചെ­യ്തു് കാ­ത്തു­നി­ന്നു. അവളെ യാ­ത്ര­യാ­ക്കാൻ ലൈ­ല­യും.

images/aravind-av-04.jpg

അ­ക­ലെ­യു­ള്ള വളവിൽ പൊ­ടി­യു­യ­രു­ന്ന­തു ക­ണ്ടു് മൈ­ഥി­ലി മു­ന്നോ­ട്ടി­റ­ങ്ങി­നി­ന്നു. പക്ഷേ പൊ­ടി­പ­റ­ത്തി മു­ന്നോ­ട്ടു് വ­ന്ന­തു് പ­തി­നാ­ലു­ച­ക്ര­ങ്ങ­ളു­ള്ള ഭാരം ക­യ­റ്റി­യ ട്ര­ക്കാ­യി­രു­ന്നു. അ­തി­നു് പി­റ­കി­ലാ­യി ഏഴു് ടോ­റ­സ്സു­കൾ.

ലൈല സെ­ക്യൂ­രി­റ്റി­യെ വി­ളി­ച്ചു് ഗേ­റ്റു് പൂർ­ണ്ണ­മാ­യും തു­റ­ന്നി­ടാൻ പ­റ­ഞ്ഞു. ഭാ­ര­വ­ണ്ടി­കൾ ഗേ­റ്റി­ലൂ­ടെ വി­ശാ­ല­മാ­യ മു­റ്റ­ത്തേ­ക്കു് പാ­ഴി­ല­ക­ളെ ഞെ­രി­ച്ച­മർ­ത്തി നീ­ങ്ങി. അ­വ­യു­ടെ ശ­ബ്ദ­വും റോ­ഡി­ലെ പൊ­ടി­യും അ­ട­ങ്ങി­യ­പ്പോ­ഴാ­ണു് ലൈ­ല­യും മൈ­ഥി­ലി­യും വീ­ണ്ടും മു­ഖാ­മു­ഖം ക­ണ്ട­തു്. മൈ­ഥി­ലി­യു­ടെ മു­ഖ­ത്തെ ആ­ശ­ങ്ക­യിൽ ലൈല മൈ­ഥി­ലി­യു­ടെ കൈ ക­വർ­ന്നെ­ടു­ത്തു. ‘മൈ­ഥി­ലി, നി­ങ്ങൾ അ­വ­സാ­ന­ത്തെ സ­ന്ദർ­ശ­ക­യാ­ണു്. നാളെ മുതൽ ഒരു സ­ന്ദർ­ശ­ക­യോ­ടും ഒരു ക്യൂ­റേ­റ്റ­റാ­യി എ­നി­ക്കു് വി­ശ­ദീ­ക­രി­ക്കേ­ണ്ട­തി­ല്ല. ഞാനും നാളെ ഇവിടം വിടും. ത­ല­സ്ഥാ­ന­ന­ഗ­രി­യി­ലെ ഒരു ച­രി­ത്ര മ്യൂ­സി­യ­ത്തിൽ ക്യൂ­റേ­റ്റ­റാ­യി­ട്ടാ­ണു് എ­നി­ക്കു് സ്ഥലം മാ­റ്റം.’ ലൈല മൈ­ഥി­ലി­യു­ടെ ക­യ്യി­ലെ പി­ടു­ത്തം മു­റു­ക്കി:

‘നി­ങ്ങൾ രാ­വി­ലെ­യെ­ത്തു­ന്ന­തി­നും മു­മ്പേ ഇ-​മെയിലായി ഓർഡർ വ­ന്നി­രു­ന്നു. ഹോം മി­നി­സ്റ്റ­റി­യു­ടെ ഓർ­ഡ­റ­നു­സ­രി­ച്ചു് ഈ കെ­ട്ടി­ട­ങ്ങൾ ത­ട­ങ്കൽ പാ­ള­യ­ങ്ങ­ളാ­യി മാ­റു­ക­യാ­ണു്. അ­ടി­യ­ന്തി­ര അ­റ്റ­കു­റ്റ പ­ണി­കൾ­ക്കു­ള്ള സാ­ധ­ന­സാ­മ­ഗ്രി­ക­ളാ­ണു് ട്ര­ക്കു­ക­ളിൽ. ടെ­റി­ട്ടോ­റി­യൽ ആർ­മി­ക്കാ­ണു് ഇ­തി­ന്റെ ചുമതല.’

മൈ­ഥി­ലി­യു­ടെ മു­ഖ­ഭാ­വം ക­ണ്ടു് ലൈല ത­ല­താ­ഴ്ത്തി പ­തി­ഞ്ഞ ശ­ബ്ദ­ത്തിൽ വി­റ­യ­ലോ­ടെ പ­റ­ഞ്ഞു. രാ­ജ്യ­ത്തെ അ­ന­ധി­കൃ­ത കു­ടി­യേ­റ്റ­ക്കാ­രെ­യും, പുതിയ രാ­ജ്യ­ദ്രോ­ഹി­ക­ളെ­യും പാർ­പ്പി­ക്കാ­നു­ള്ള ത­ട­ങ്കൽ­പ്പാ­ള­യ­മാ­യി­രി­ക്കും ഈ കെ­ട്ടി­ട­ങ്ങൾ…

യൂബർ ടാ­ക്സി­യു­ടെ ക­റു­പ്പു് അ­വർ­ക്കു് മു­മ്പിൽ സഡൻ ബ്രേ­ക്കി­ട്ടു.

കെ. അ­ര­വി­ന്ദാ­ക്ഷൻ
images/aravindakshan.jpg

മ­ല­യാ­ള­ത്തി­ലെ ഒരു എ­ഴു­ത്തു­കാ­ര­നാ­ണു് കെ. അ­ര­വി­ന്ദാ­ക്ഷൻ.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Avasanaththe Sandarsaka (ml: അ­വ­സാ­ന­ത്തെ സ­ന്ദര്‍ശ­ക).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-18.

Deafult language: ml, Malayalam.

Keywords: Short story, K. Aravindakshan, Avasanaththe Sandarsaka, കെ. അ­ര­വി­ന്ദാ­ക്ഷൻ, അ­വ­സാ­ന­ത്തെ സ­ന്ദര്‍ശ­ക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Bewitched Mill, a painting by Franz Marc (1880–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.