SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Maine_Seascape.jpg
Maine Seascape, a painting by Constantin Westchiloff (1878–1945).
കു­ഞ്ഞ­പ്പ­നാ­ജി കാ­വ്യ­പു­ര­സ്ക്കാ­രം
കെ. ടി. ബാ­ബു­രാ­ജ്

കൊ­പ്ര­ക­ച്ചോ­ട­ക്കാ­ര­നാ­യി­രു­ന്ന കു­ഞ്ഞ­പ്പ­നാ­ജി­യു­ടെ പേരിൽ കാ­വ്യ­പു­ര­സ്ക്കാ­രം പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടു. പ­തി­നൊ­ന്നാ­യി­ര­ത്തി നൂ­റ്റി­പ്പ­തി­നൊ­ന്നു രൂ­പ­യും ഉ­ണ­ങ്ങി­യ കൊപ്ര നി­വർ­ത്തി­വെ­ച്ച രൂ­പ­ത്തിൽ രൂ­പ­ക­ല്പ­ന ചെയ്ത ശി­ല്പോം പ്ര­ശ­സ്തി­പ­ത്ര­വും.

‘എ­ട്ക്കാ­ന്ണ്ട് കൊ­ട്ക്കാ­ന്ണ്ട്’ എന്ന ആദ്യ സ­മാ­ഹാ­ര­ത്തി­ലൂ­ടെ വാ­ണ്യ­മ്പ്രം ദേ­ശ­ത്തു് ഇ­ത്തി­രി പ്ര­ശ­സ്ത­നാ­യി­ത്തു­ട­ങ്ങി­യ കവി വാ­ണ്യ­മ്പ്രം കു­ഞ്ഞൂ­സ് ആണു് ഉ­പ്പ­യു­ടെ സ്മ­ര­ണാർ­ത്ഥം ഇ­ത്ത­ര­ത്തി­ലൊ­രു പു­ര­സ്ക്കാ­രം ഏർ­പ്പെ­ടു­ത്തി­യ­തു്.

ഉ­പ്പ­യു­ടെ ജീ­വി­തം തന്നെ ഒരു മ­ഹാ­കാ­വ്യ­മാ­യി­രു­ന്നെ­ന്നു് മൈ­ക്ക് കൈയിൽ കി­ട്ടു­ന്ന നേ­ര­ങ്ങ­ളി­ലൊ­ക്കെ കു­ഞ്ഞൂ­സ് ഉ­റ­ക്കെ പ്ര­ഖ്യാ­പി­ക്കാ­റു­ണ്ടു്. ‘കൊ­പ്ര­യെ­ടു­ക്കാ­നു­ണ്ടോ കൊപ്ര കൊ­ടു­ക്കാ­നു­ണ്ടോ’ എ­ന്നു് നീ­ട്ടി വി­ളി­ച്ചു കൊ­ണ്ടു് വാ­ണ്യ­മ്പ്ര­ത്തി­ന്റെ ഇ­ട­വ­ഴി­യി­ലൂ­ടെ ത­ല­യി­ലൊ­രു ചാ­ക്കു­മാ­യി ന­ട­ന്നു പോ­വാ­റു­ള്ള കു­ഞ്ഞ­പ്പ­നാ­ജി­യു­ടെ വാ­മൊ­ഴി­വ­ഴ­ക്ക­ത്തിൽ മ­ന്ദാ­ക്രാ­ന്ത­യോ ഗാർ­ദ്ദൂ­ല­വി­ക്രീ­ഡി­ത­മോ അന്നേ ഒഴുകി ന­ട­ക്കാ­റു­ണ്ടാ­യി­രു­ന്നു എ­ന്നു് വാ­ണ്യ­മ്പ്രം വാ­യ­ന­ശാ­ല­യു­ടെ സ്ഥി­രം പ്ര­സി­ഡ­ന്റ് സ­ഖാ­വു് നാ­ണു­വേ­ട്ടൻ ഇ­ട­യ്ക്കി­ടെ നി­രീ­ക്ഷി­ക്കാ­റു­മു­ണ്ടു്. കാ­ര്യ­മെ­ന്തൊ­ക്കെ­യാ­യാ­ലും കു­ഞ്ഞ­പ്പ­നാ­ജി­യു­ടെ പേരിൽ ഇ­ത്ത­ര­ത്തി­ലൊ­രു പു­ര­സ്ക്കാ­ര­മേർ­പ്പെ­ടു­ത്തി­യ­തി­ലൂ­ടെ ന­മ്മു­ടെ നാടും നാ­ടി­ന്റെ സം­സ്ക്കാ­ര­വു­മാ­ണു് ആ­ദ­രി­ക്ക­പ്പെ­ട്ട­തെ­ന്നു് വാ­യ­ന­ശാ­ല­യിൽ കൂടിയ ആദ്യ ആ­ലോ­ച­നാ­യോ­ഗ­ത്തിൽ തന്നെ സ­ഖാ­വു് നാ­ണു­വേ­ട്ടൻ ഉ­ച്ചൈ­സ്ത­രം ഘോ­ഷി­ച്ചു. ക­വി­ത­കൾ ക്ഷ­ണി­ച്ചു കൊ­ണ്ടു­ള്ള ആദ്യ പോ­സ്റ്റു­കൾ വാ­ട്ട്സാ­പ്പ്, ഫെ­യ്സ് ബു­ക്ക്, ഇൻ­സ്റ്റാ­ഗ്രാം എ­ന്നി­വ­യിൽ പോ­സ്റ്റു ചെ­യ്യാ­നു­ള്ള തീ­രു­മാ­നം മി­നു­ട്ട്സ് ബു­ക്കി­ലെ­ഴു­തി ആ­ദ്യ­യോ­ഗം പി­രി­ഞ്ഞു.

2

കോ­വി­ഡി­നെ തു­ടർ­ന്നു് റി­യ­ലെ­സ്റ്റേ­റ്റ് ബി­സി­ന­സ്സ് ഇ­ത്തി­രി ത­ട്ടി­ലാ­യ നേ­ര­ത്തു് വാ­യ­ന­ശാ­ല­യു­ടെ ഇ­രി­പ്പ­ടി­യിൽ ഫോണും കു­ത്തി­ക്കൊ­ണ്ടി­രു­ന്ന വാ­ണ്യ­മ്പ്രം കു­ഞ്ഞൂ­സി­ന്റെ ഏ­കാ­ന്ത­ത­യി­ലേ­ക്കു് ക്ലാ­സ്മേ­റ്റും ബി. എ. എ­ക്ക­ണോ­മി­ക്സ് സെ­ക്ക­ന്റ് ക്ലാ­സിൽ പാ­സാ­യ­വ­നും സർ­വ്വാ­ത്മ­നാ വാ­യ­ന­ശാ­ല­യു­ടെ ഇ­പ്പോ­ഴ­ത്തെ സെ­ക്ര­ട്ട­റി­യു­മാ­യ വാസു വാ­ഴ­പ്പി­ടി വന്നു കേറി. കു­ഞ്ഞൂ­സി­നെ നോ­ക്കി­ക്കൊ­ണ്ടു് ഏ­ങ്കോ­ണി­ച്ച ചി­രി­യോ­ടെ വാസു ഇ­ങ്ങ­നെ മൊ­ഴി­ഞ്ഞു: “എ­ന്താ­ടാ ഫോണിൽ ക­വി­ത­യെ­ഴു­ത്താ… ഇപ്പോ പേനേം ക­ട­ലാ­സു­മൊ­ന്നും വേ­ണ്ട­ല്ലോ. ക­ക്കൂ­സി­ലി­രി­ക്കു­മ്പോ­ഴും എ­ഴു­താ­മ­ല്ലോ…!” വാ­സു­വി­ന്റെ പ­രി­ഹാ­സം കു­ഞ്ഞൂ­സി­നു് മ­ന­സ്സി­ലാ­യി. സാ­ധാ­ര­ണ ഓരോ സ്ഥല ക­ച്ചോ­ടം ന­ട­ക്കു­മ്പോ­ഴും ഓരോ കു­പ്പി പൊ­ട്ടി­ക്കു­ന്ന­തും ഏ­തെ­ങ്കി­ലു­മൊ­രു കോ­ഴീ­ടെ ക­ഴു­ത്തി­നു് പി­ടി­ക്കു­ന്ന­തും പ­തി­വാ­യി­രു­ന്ന­ല്ലോ. അ­ടു­ത്ത­കാ­ല­ത്താ­യി ചി­ല­വൊ­ന്നും കി­ട്ടാ­ത്ത­തി­ലെ കു­റു­മ്പാ­ണു്. കു­ഞ്ഞൂ­സ് ഇ­ങ്ങ­നെ പ്ര­തി­ക­രി­ച്ചു: “ക­വി­ത­യെ­ക്കു­റി­ച്ചു് പല ശ­പ്പൻ­മാ­രും ഇ­പ്പോ­ഴി­ങ്ങ­നെ പ്ര­തി­ക­രി­ക്കു­ന്നു­ണ്ടു്. അതു് ക­വി­ത­യു­ടെ കു­ഴ­പ്പ­മ­ല്ല. അ­വർ­ക്കു് കവിത മ­ന­സ്സി­ലാ­വാ­ത്ത­തു കൊ­ണ്ടാ­ണു്. കവിത ഇ­ത്ര­മേൽ ജ­ന­കീ­യ­മാ­യൊ­രു കാ­ല­മി­ല്ല. പുതു ത­ല­മു­റ­യൊ­ക്കെ അ­വ­രു­ടെ ജീ­വ­ര­ക്ത­ത്തിൽ മു­ക്കി­യാ­ണു് എ­ഴു­തു­ന്ന­തു്. ഹോ എ­ന്തൊ­രു ഭാവന എ­ന്തൊ­രു ക്രാ­ഫ്റ്റ്.” (ഉം ഉം എ­ന്നു് വാ­സു­വ­പ്പോൾ അർ­ത്ഥ­ഗർ­ഭ­മാ­യി മൂളി.)

“ഷീന ക­പ്പ­ണ­വ­ള്ളി­യു­ടെ ഏ­റ്റ­വും പുതിയ കവിത കേ­ട്ടി­ട്ടു­ണ്ടോ. വേണ്ട മു­ഴു­വൻ കേ­ക്ക­ണ്ട. ര­ണ്ടു­വ­രി മാ­ത്രം പാ­ടി­ത്ത­രാം. ‘ആ­റാ­നി­ട്ടൊ­രു കോ­ണ­ക­ത്തിൻ വി­ട­വിൽ ആരോ വ­ര­ച്ചി­ട്ടി­രി­ക്കു­ന്നു ദേ­ശ­ത്തിൻ ഭൂപടം’ നോ­ക്കൂ എ­ന്തു് പൊ­ളി­റ്റി­ക്ക­ലാ­ണു്. ഇ­താ­ണു് പുതു കവിത.”

വാസു പ­തു­ക്കെ കു­ഞ്ഞൂ­സി­ന്റെ അ­രി­കിൽ വ­ന്നി­രു­ന്നു അ­വ­ന്റെ തോളിൽ കൈ­വെ­ച്ചു. “എടാ കു­ഞ്ഞൂ­സേ ന­മ്മൾ­ക്കും വേ­ണ്ടേ­ടാ ഒ­ര­വാർ­ഡൊ­ക്കെ. കി­ട്ടു­ന്ന­തി­നെ­ക്കാൾ ഇപ്പോ കൊ­ടു­ക്കു­ന്ന­വ­നു് വി­ല­യു­ള്ള ഒ­രേ­യൊ­രു സാധനം അ­വാർ­ഡാ. പ­ത്താ­യി­ര­ത്തി­നു് മോ­ളി­ലു­ണ്ടെ­ങ്കിൽ പ­ത്ര­ക്കാ­രൊ­ക്കെ അ­ങ്ങാ­ഘോ­ഷി­ച്ചോ­ളും. വളരെ കു­റ­ഞ്ഞ മുതൽ മു­ട­ക്കിൽ വലിയ മൈ­ലേ­ജ് കി­ട്ടു­ന്ന ഒ­രേർ­പ്പാ­ടാ­ണ­തു്.”

“അ­തെ­ങ്ങ­നെ?”

“അ­തി­നാ­ണു് ഇ­ക്ക­ണോ­മി­ക്സ് പ­ഠി­ക്ക­ണ­മെ­ന്നു് പ­റ­യു­ന്ന­തു്”.

“പറ, കേ­ക്ക­ട്ടേ…”

images/Man_with_a_Cap.jpg

“ശ­രി­ക്കു് ശ്ര­ദ്ധി­ച്ചോ­ണം. ഇ­ക്ക­ണോ­മി­ക്സ് ഒ­ന്നു് – പ­ത്താ­യി­രം രൂ­പേ­ടെ അ­വാർ­ഡാ­ണെ­ന്നു വി­ചാ­രി­ക്കു­ക. കൂടെ ഒരു മെ­മ­ന്റോ­യും സർ­ട്ടി­ഫി­ക്ക­റ്റും കൊ­ടു­ക്ക­ണം. രണ്ടു – മൂ­വാ­യി­രം രൂപ പ­രി­പാ­ടി ചി­ല­വും. എ­ല്ലാം കൂടി ഒരു പ­തി­ന­ഞ്ചാ­യി­ര­ത്തിൽ ഒ­തു­ങ്ങും. ചു­രു­ങ്ങി­യ­തു് പ­ത്തു­നൂ­റ്റ­മ്പ­തു പേ­രെ­ങ്കി­ലും മൂ­ന്നു കോ­പ്പി വീതം അ­വ­രു­ടെ പു­സ്ത­ക­മ­യ­ക്കും. കോ­പ്പി­യൊ­ന്നി­നു് നൂറു രൂപ വെ­ച്ചു് നാ­ല്പ­ത്ത­യ്യാ­യി­രം രൂ­പ­യെ­ങ്കി­ലും മു­ഖ­വി­ല­യു­ള്ള പു­സ്ത­കം ക­യ്യി­ലെ­ത്തും. ഇ­ക്ക­ണോ­മി­ക്സ് 2 – ആവോളം പ്ര­ശ­സ്തി. പ­ത്ര­ത്തിൽ ഒരു ചെ­റു­കോ­ളം പ­ര­സ്യം കൊ­ടു­ക്കാ­നു­ള്ള ചി­ല­വെ­ത്ര­യാ­ണെ­ന്ന­റി­യോ. ഇ­താ­വു­മ്പോ കൊ­ടു­ക്കു­ന്ന ആളുടെ, കൊ­ടു­ക്കു­ന്ന സ്ഥാ­പ­ന­ത്തി­ന്റെ പേരും പെ­രു­മ­യും ഫോൺ ന­മ്പ­റ­ട­ക്കം ചാ­ന­ലി­ല­ട­ക്കം സം­പ്രേ­ക്ഷ­ണം ചെ­യ്യ­പ്പെ­ടും. പ­ത്താ­യി­രം പോ­യാ­ലെ­ന്താ പ­ത്തു­ല­ക്ഷ­ത്തി­ന്റെ പ­ബ്ളി­സി­റ്റി. ഇ­ക്ക­ണോ­മി­ക്സ് 3 – ന­വ­മാ­ധ്യ­മ കാ­ല­മ­ല്ലേ. ഓരോ ദി­വ­സ­വും മാറി മാ­റി­യി­ടു­ന്ന പോ­സ്റ്റ­റി­ലൊ­ക്കെ ഓരോരോ സ്ഥാ­പ­ന­ങ്ങ­ളു­ടെ പ­ര­സ്യ­വു­മി­ടാം. അ­ങ്ങ­നെ പ­ര­സ്യ­വ­രു­മാ­നം വേറെ. ഇ­ക്ക­ണോ­മി­ക്സ് 4 – ഏ­തെ­ങ്കി­ലും നല്ല ക­ച്ചോ­ട­ക്കാ­ര­നെ ക­ണ്ടു് പ­രി­പാ­ടി മൊ­ത്ത­മാ­യ­ങ്ങു് സ്പോൺ­സർ ചെ­യ്യി­ക്ക­ണം. അ­വാർ­ഡു­ദാ­ന ച­ട­ങ്ങിൽ അയാളെ പി­ടി­ച്ച­ങ്ങു് മു­ഖ്യാ­തി­ഥി­യാ­ക്കി­യാൽ മതി. പ്രാ­ഞ്ചി­യേ­ട്ടൻ­മാർ­ക്കാ­ണോ നു­മ്മ­ടെ നാ­ട്ടിൽ ക്ഷാ­മം. പി­ന്നെ ഇ­തി­നെ­ക്കാ­ളൊ­ക്കെ വലിയ ഒ­ന്നു­ണ്ടു്. ന­മ്മ­ളെ­യൊ­ക്കെ കാ­ണു­മ്പോൾ ചി­ല­രൊ­ക്കെ മ­ടി­കു­ത്ത­ഴി­ച്ചു് എ­ഴു­ന്നേ­റ്റു നി­ന്നു ബ­ഹു­മാ­നി­ക്കും. എ­ഴു­ത്തു­കാ­രൊ­ക്കെ സ്നേ­ഹ­ബ­ഹു­മാ­ന­ത്തോ­ടെ ന­മ്മു­ക്കു ചു­റ്റും മണം പി­ടി­ച്ചു് ന­ട­ക്കും. എഫ്. ബി.-​യിലൊക്കെ ഫ്ര­ണ്ട്സ് റി­ക്വ­സ്റ്റ് കൊ­ണ്ടു നി­റ­യും.” (ഹ ഹ ഹ എ­ന്നു് സ്ഥ­ല­കാ­ലം മ­റ­ന്നൊ­രു ചിരി കു­ഞ്ഞൂ­സ് വാ­ണ്യ­മ്പ്ര­ത്തിൽ നി­ന്നും അ­പ്പോ­ഴു­ണ്ടാ­യി. ഒപ്പം ഇ­ങ്ങ­നെ­യാ­ണു് കവിത ജ­ന­കീ­യ­മാ­വു­ന്ന­തു് എ­ന്നൊ­രു ക­മ­ന്റും. റി­യ­ലെ­സ്റ്റേ­റ്റി­നേ­ക്കാൾ റിയൽ പൊ­യ­ട്രി­യാ­ണു് മി­ക­ച്ച ബി­സി­ന­സ്സ് എ­ന്നൊ­രാ­ത്മ­ഗ­ത­വും) “കു­ഞ്ഞൂ­സേ നി­ന്നെ സം­ബ­ന്ധി­ച്ചു് ഇതിൽ മ­റ്റൊ­രു നേ­ട്ടം കൂ­ടി­യു­ണ്ടു്. നീ അ­ത്യാ­വ­ശ്യം എ­ഴു­തു­ന്ന­വൻ കൂ­ടി­യാ­ണ­ല്ലോ. അ­വാർ­ഡ് കൊ­ടു­ക്കു­മ്പോ­ഴാ­ണു് അ­വാർ­ഡ് കി­ട്ടാ­നു­ള്ള സാ­ധ്യ­ത­യും കൂ­ടി­ക്കൂ­ടി വ­രു­ന്ന­തു്.”

കു­ഞ്ഞൂ­സ് വാ­സു­വി­നെ കെ­ട്ടി­പ്പി­ടി­ച്ചൊ­രു മു­ത്തം കൊ­ടു­ത്തു. എ­ന്നി­ട്ടു പ­റ­ഞ്ഞു: “ന്റ വാസൂ നീ ഇ­ത്രേം വ­ലി­യൊ­രു ഇ­ക്ക­ണോ­മി­സ്റ്റാ­യി­രു­ന്നെ­ന്നു് ഇ­ത്ര­യും കാലം ഞാൻ മ­ന­സ്സി­ലാ­ക്കാ­തെ പോ­യ­തു് എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. അപ്പോ ആരുടെ പേ­രി­ലാ ന­മ്മ­ള് അ­വാർ­ഡ് പ്ര­ഖ്യാ­പി­ക്കേ­ണ്ട­തു്…?”

“നി­ന്റെ ബാ­പ്പേ­ടെ… അതേടോ കു­ഞ്ഞ­പ്പ­നാ­ജീ ടേ…”

“അ­തി­നു് മ്മടെ ബാ­പ്പേം ക­വി­തേം ത­മ്മി­ലെ ന്തു്…?”

“ഒണക്ക കൊ­പ്പ­രേം ക­വി­തേം ത­മ്മിൽ ന­മ്മ­ള­റി­യാ­ത്ത ചില ആ­ത്മ­ബ­ന്ധ­ങ്ങ­ളു­ണ്ടു്.”

3

യ­ശോ­ല­മ്പ­ട­രാ­യ 118 ക­വി­ക­ളും പ­തി­നെ­ട്ടു് ചെറു പ്ര­സാ­ധ­ക­രും കു­ഞ്ഞ­പ്പ­നാ­ജി കവിതാ പു­ര­സ്ക്കാ­ര­ത്തി­നു് മൂ­ന്നു­വീ­തം പു­സ്ത­ക­ങ്ങ­ള­യ­ച്ചു. ചില മു­തിർ­ന്ന കവികൾ അ­വ­രു­ടെ ആ­രാ­ധ­ക­രെ­ക്കൊ­ണ്ടാ­ണു് കൃ­തി­കൾ അ­യ­പ്പി­ച്ച­തു്. അ­വ­രു­ടെ ബർ­ക്ക­ത്തു കൊ­ണ്ടെ­ങ്കി­ലും സംഗതി ത­രാ­യാ­ലോ എ­ന്നൊ­രു ചി­ന്ത­യാ­ണ­തി­നു പി­ന്നിൽ വർ­ത്തി­ച്ച­തു്. “പാർ­സ­ല് ബേ­ണേ­ങ്കി­ല് പോ­സ്റ്റാ­ഫീ­സി­ല് വ­ന്നെ­ടു­ത്തോ­ള­ണം” എ­ന്നു് മൂ­ന്നാം ദിവസം പോ­സ്റ്റ്മാൻ കു­മാ­രേ­ട്ടൻ വാ­യ­ന­ശാ­ല സെ­ക്ര­ട്ട­റി­ക്കു് അ­ന്ത്യ­ശാ­സ­നം നൽകി തി­രി­ച്ചു ന­ട­ക്കു­മ്പോൾ പി­റു­പി­റു­ത്ത­തു് കേ­ട്ടു് കു­ഞ്ഞൂ­സി­നു് ഒന്നു ചൊ­റി­ഞ്ഞു വ­ന്ന­താ­ണു്.

“ഹോ ലോ­ക­ത്തു് ഇ­ത്ര­മാ­ത്രം ക­വി­ക­ളോ അ­വ­റ്റ­ക­ളു­ടെ ത­ല­യി­ല്…”

അത്രേ പ­റ­ഞ്ഞു­ള്ളൂ. കു­ഞ്ഞൂ­സ് പോ­സ്റ്റ്മാ­നു മു­മ്പിൽ ചാടി വീണു. “ക­വി­ക­ളെ പ­റ­യു­ന്നോ…?”

നി­ന്നു ക­ത്തി­യ വാ­ണ്യ­മ്പ്രം കു­ഞ്ഞൂ­സെ­ന്ന ന­വ­ക­വി­ക്കു മു­ന്നിൽ കു­മാ­രേ­ട്ടൻ നി­ശ്ശ­ബ്ദ­നാ­യി. “വ­യ­സ്സാം കാ­ല­ത്തു് വ­യ്യാ­ഞ്ഞി­ട്ടാ­ണു് മോനെ. ഇ­ത്ര­യും ഭാരം കെ­ട്ടി­പ്പേ­റി ദെ­വ­സോം ഇ­ത്രേം ദൂരം ന­ട­ക്കാ­നാ­വാ­ഞ്ഞി­ട്ടാ­ണു്. അ­ല്ലേ­ലും ഈ ക­വി­ത­യ്ക്കൊ­ക്കെ ഇ­ത്രേം ഭാ­ര­മു­ണ്ടാ­വു­മോ കു­ഞ്ഞീ…”

എ­ന്താ­യാ­യും ഒ­ന്ന­രാ­ടൻ ദി­വ­സ­ങ്ങ­ളിൽ മാറി മാറി വാ­സു­വും കു­ഞ്ഞൂ­സും പോ­സ്റ്റാ­ഫീ­സോ­ളം ന­ട­ന്നു.

4

വാ­ണ്യ­മ്പ്രം വാ­യ­ന­ശാ­ല­യു­ടെ കാ­ലി­ള­ക്ക­മു­ള്ള മേ­ശ­മേൽ നൂ­റ്റ­മ്പ­തോ­ളം കാ­വ്യ­ക­വ­ന­ങ്ങൾ വി­രി­ഞ്ഞു. സ­മ­യ­പ­രി­ധി ക­ഴി­ഞ്ഞി­ട്ടും പിൻ­വാ­തി­ലി­ലൂ­ടെ ഒന്നു ര­ണ്ടു് സ­മാ­ഹാ­ര­ങ്ങൾ കൂടി നു­ഴ­ഞ്ഞു കയറി. അ­തി­ലൊ­ന്നു് പ്ര­സി­ഡ­ന്റി­ന്റെ വ­കേ­ലൊ­ര­മ്മാ­യി­യു­ടെ മ­ക­ളു­ടെ പു­സ്ത­ക­മാ­യി­രു­ന്നു. മ­റ്റൊ­ന്നു് പ­രി­പാ­ടി­ക്കു് സാ­മ്പ­ത്തി­ക സഹായം നൽകാം എ­ന്നു് വാ­ക്കാ­ലേ­റ്റ മ­ല­ഞ്ച­ര­ക്കു് വ്യാ­പാ­രി ഹംസ മൂ­പ്പ­ന്റെ ഒ­മ്പ­താം ക്ലാ­സു­കാ­രി­യു­ടേ­തു്. പ­തി­നാ­ലാം വ­യ­സ്സിൽ ഇ­രു­പ­ത്തി­നാ­ലു് ക­വി­ത­യെ­ഴു­തി­യ കൊ­ച്ചു മി­ടു­ക്കി­യു­ടെ ആദ്യ സ­മാ­ഹാ­ര­ത്തി­നു് അ­വ­താ­രി­ക­യെ­ഴു­തി­യ­തു് സ്ഥ­ല­ത്തെ പ്ര­ധാ­ന സാ­ഹി­ത്യ ദി­വ്യ­നാ­യ ജ­ബ്ബാർ ചീ­ങ്ങോ­ടാ­ണു്. (ജ­ബ്ബാർ ചീ­ങ്ങോ­ടി­നെ­ക്കു­റി­ച്ചു് പി­ന്നീ­ടു് വി­ശ­ദ­മാ­യി പ­റ­യു­ന്നു­ണ്ടു്)

നൂ­റ്റ­മ്പ­തു പു­സ്ത­ക­ത്തിൽ നി­ന്നും മി­ക­ച്ച പ­ത്തെ­ണ്ണം തി­ര­ഞ്ഞെ­ടു­ക്ക­ണം. അതിൽ നി­ന്നും ഏ­റ്റ­വും മി­ക­ച്ച ഒ­ന്നു്. ഹ­രി­ച്ച­രി­ച്ചു് കി­ഴി­ക്കു­ക എന്ന ഗണിത ശാ­സ്ത്രം പ­രി­ച­യ­മു­ള്ള ഷി­നോ­ജ് മൊ­ട്ട­മ്പി­ള്ളി­യെ നാ­യ­ക­നാ­ക്കി­ക്കൊ­ണ്ടു­ള്ള അ­ഞ്ചം­ഗ­ക്ക­മ്മി­റ്റി രൂ­പ­പ്പെ­ട്ടു. തി­ര­ഞ്ഞെ­ടു­ക്കു­ക­യ­ല്ല തി­ര­ഞ്ഞു തി­ര­ഞ്ഞു് ത­ള്ളു­ക­യാ­ണു് അ­വ­രു­ടെ ജോലി. ത­ള്ളി­ത്ത­ള്ളി നൂ­റ്റ­മ്പ­തി­നെ പ­ത്തി­ലേ­ക്കെ­ത്തി­ക്കു­ന്ന സർ­ഗാ­ത്മ­ക പ്ര­ക്രി­യ. എ­ന്നി­ട്ടു വേണം പ­ത്തി­നെ മൂ­ന്നം­ഗ ജൂ­റി­ക്കു് അ­ന്ത്യ­വി­ധി ന­ട­പ്പി­ലാ­ക്കാൻ കൈ­മാ­റാൻ.

ഷി­നോ­ജ് മൊ­ട്ട­മ്പി­ള്ളി ഇ­ത്ര­മേൽ ആ­ഹ്ലാ­ദി­ച്ച നി­മി­ഷ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തിൽ വേറെ ഉ­ണ്ടാ­യി­ട്ടി­ല്ല. ക­വി­ത­യെ­ഴു­തി തോ­റ്റു് ചെ­റു­കി­ട പ്ര­സാ­ധ­ക­നാ­യി തീർ­ന്ന ആ­ളാ­ണ­ദ്ദേ­ഹം. ത­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത­തും ത­നി­ക്ക­സൂ­യ തോ­ന്നി­യ­തു­മാ­യ സർവ്വ ക­വി­ക­ളേ­യും കൊ­ന്നു കൊ­ല­വി­ളി­ക്കാൻ കി­ട്ടി­യ അവസരം ഷി­നോ­ജ് മൊ­ട്ട­മ്പി­ള്ളി ശ­രി­ക്കു­മ­ങ്ങാ­ഘോ­ഷി­ച്ചു. ഏതു് പ­ട്ടി­ക്കും ഒരു ദി­വ­സ­മു­ണ്ടെ­ന്നു് ഇ­ട­യ്ക്കി­ടെ അയാൾ അ­യാ­ളോ­ടു തന്നെ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ജീ­വി­ത­ത്തി­ലാ­ദ്യ­മാ­യി ത­നി­ക്കൊ­രു പ്രേ­മ­ലേ­ഖ­നം തന്ന വ­ട്ട­പ്പാ­റ ശ­ശി­ക­ല­യു­ടെ പു­സ്ത­കം പ­ത്തി­ലൊ­ന്നാ­യി നി­ല­നിർ­ത്താൻ അ­ദ്ദേ­ഹം പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കു­ക­യും ചെ­യ്തു.

5

വാ­ണ്യ­മ്പ്ര­ത്തെ മ­ത്സ്യ­മാർ­ക്ക­റ്റി­നെ ഒരു സാ­ഹി­ത്യ പാ­ഠ­ശാ­ല­യാ­ക്കി മാ­റ്റി­യ ജ­ബ്ബാർ ചീ­ങ്ങോ­ടി­ന്റെ സേ­വ­ന­ത്തെ ഇവിടെ ഓർ­ക്കാ­തി­രി­ക്കാ­നാ­വി­ല്ല. മീൻ ക­ച്ച­വ­ടം പൊ­ളി­ഞ്ഞ­പ്പോ­ഴാ­ണു് ചീ­ങ്ങോ­ടി­നു് വെ­ളി­പാ­ടു­ണ്ടാ­യ­തു്.

images/Mountain_Scenery.jpg

‘മീൻ വിൽ­ക്കു­ന്ന­വ­നെ വ­രു­വിൻ ഞാൻ നി­ന്നെ ക­വി­ത­യെ­ഴു­തു­ന്ന­വ­നാ­ക്കാം’ എ­ന്നാ­രോ പ­റ­യു­ന്ന­തു പോലെ. ജ­ബ്ബാർ ചീ­ങ്ങോ­ട്, ബ­ക്ക­റ്റിൽ ക­ല­ക്കി­യ ചു­ണ്ണാ­മ്പും ഒരു കൈ­ത­ക്കു­ച്ചു­മാ­യി ഒരു ദിവസം രാ­വി­ലെ മാർ­ക്ക­റ്റിൽ ചെ­ന്നു. ചെ­തു­മ്പ­ലും ചോ­ര­യും പ­റ്റി­ക്കി­ട­ന്ന മാർ­ക്ക­റ്റി­ന്റെ ചു­മ­രാ­കെ വെ­ള്ള­പൂ­ശി. അതിൽ ത­നി­ക്കാ­വും വിധം ചി­ത്ര­ങ്ങ­ളും വ­ര­ച്ചു­വെ­ച്ചു. ഒരു മിനും മീ­ങ്ക­ണ്ണി പെ­ണ്ണി­നു­മി­ട­യിൽ തൂ­ങ്ങി­യാ­ടു­ന്ന ചൂ­ണ്ട­യു­ടെ ചി­ത്രം വ­ര­ച്ചു് അ­തി­ന­ടി­യിൽ ചീ­ങ്ങോ­ടു് ഇ­ങ്ങ­നെ എഴുതി:

“വ­ഴു­ക്കു­ന്ന മീ­നി­നും പെ­ട­യ്ക്കു­ന്ന

പെ­ണ്ണി­നു­മി­ട­യിൽ ചൂണ്ട

ഒരു ചോ­ദ്യ­ചി­ഹ്നം പോലെ”

വാ­ണ്യ­മ്പ്ര­ത്തി­ന്റെ ന­വോ­ത്ഥാ­ന­ന്ത­ര സാം­സ്ക്കാ­രി­ക വി­പ്ല­വം ആ­രം­ഭി­ക്കു­ന്ന­തു് ഈ മ­ത്സ്യ പാ­ഠ­ശാ­ല­യോ­ടു കൂ­ടെ­യാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ കാ­വ­ലാൾ ജ­ബ്ബാർ ചീ­ങ്ങോ­ടി­നെ പോ­ലു­ള്ള­വ­രാ­ണെ­ന്നും അ­വ­രാ­ണു് സാ­ഹി­ത്യ­കാ­രൻ­മാ­രെ­ക്കാൾ അ­റി­യ­പ്പെ­ടാൻ പോ­വു­ന്ന­തെ­ന്നും മു­ള­ങ്കോ­വൻ എന്ന തമിഴ് കവി മീൻ­മ­ണം സ­ഹി­ച്ചു­കൊ­ണ്ടു് പ്ര­ഖ്യാ­പി­ച്ച­തും വാർ­ത്ത­യാ­യി. ഉ­പ­കാ­രാർ­ത്ഥം മു­ള­ങ്കോ­വ­ന്റെ മൊ­ഴി­മാ­റ്റം ന­ട­ത്തി­യ ക­വി­ത­യു­ടെ 150 കോ­പ്പി­കൾ ചി­ങ്ങോ­ടു് വി­റ്റു­കൊ­ടു­ത്തു. എ­ത്ര­യെ­ത്ര സാ­ഹി­ത്യ­കാ­രൻ­മാർ സാം­സ്ക്കാ­രി­ക പ്ര­മു­ഖർ… മ­ല­യാ­ള­ക്ക­ര­യി­ലെ ഒ­ട്ടു­മി­ക്ക യു ജി സി സാ­ഹി­ത്യ­കാ­രൻ­മാ­രും ചീ­ങ്ങോ­ടി­ന്റെ ച­ങ്ങാ­തി­മാ­രാ­യി. ചർ­ച്ച­യ്ക്കെ­ടു­ക്ക­ണ­മെ­ന്ന നിർ­ദ്ദേ­ശ­ത്തോ­ടെ ത­ങ്ങ­ളു­ടെ പു­സ്ത­ക­ങ്ങൾ നൽകി. ചി­ല­ര­യാ­ളു­ടെ ഗൂഗിൾ പേ നമ്പർ ചോ­ദി­ച്ചു. നേ­രി­ട്ടു കൈ­മ­ട­ക്കു് കൊ­ടു­ത്ത­വ­രും മറ്റു രീ­തി­യിൽ സാ­മ്പ­ത്തി­ക സഹായം ചെ­യ്ത­വ­രും കു­റ­വ­ല്ല. എ­ന്താ­യാ­ലും സാ­ഹി­ത്യ­ത്തി­ന്റെ പ്ര­മോ­ഷ­നു് ചീ­ങ്ങോ­ടി­ല്ലാ­തെ വ­യ്യെ­ന്ന അവസ്ഥ വന്നു. ബി. ബി. ബി. സി. പോലും ചീ­ങ്ങോ­ടി­നെ റി­പ്പോർ­ട്ടു ചെ­യ്തു.

വാ­ണ്യ­മ്പ്ര­ത്തി­ന്റെ ആ­ദ്യ­ത്തെ സാ­ഹി­ത്യ പു­ര­സ്ക്കാ­ര സ­മർ­പ്പ­ണം ന­ട­ത്തേ­ണ്ട­തു് ജ­ബ്ബാർ ചീ­ങ്ങോ­ടാ­ണെ­ന്നു് പ്ര­സി­ഡ­ന്റ് നാ­ണു­വേ­ട്ടൻ മീ­റ്റി­ങ്ങിൽ ആ­വർ­ത്തി­ച്ചു. അതു വേ­ണോ­യെ­ന്നു് സെ­ക്ര­ട്ട­റി വാസു വാ­ഴ­പ്പി­ടി നെ­റ്റി ചു­ളി­ച്ചു. ഓനൊരു ഫ്റോ­ഡാ. അ­തി­യാൾ­ക്ക­റി­യാ­ഞ്ഞി­ട്ടാ എ­ന്നു് അ­ടു­ത്തി­രി­ക്കു­ന്ന കു­ഞ്ഞൂ­സി­നോ­ടു് വാസു പി­റു­പി­റു­ത്തു. “ഹ ഹ ഹ”യെ­ന്നു് മ­ന്ദാ­ക്രാ­ന്ദ­യിൽ പ­തി­വു­പോ­ലെ സ്ഥ­ല­കാ­ല­ബോ­ധ­മി­ല്ലാ­തെ കു­ഞ്ഞൂ­സ് ചി­രി­ക്കു­ന്ന­തി­നി­ട­യിൽ ക­മ്മി­റ്റി കൂട്ട കൈ­യ­ടി­ച്ചു് പ്ര­സി­ഡ­ന്റി­ന്റെ അ­ഭി­പ്രാ­യ­ത്തെ താ­ങ്ങി.

6

എ­താ­നും നി­മി­ഷ­ങ്ങൾ­ക്ക­കം fb ലൈവിൽ കാ­ണി­ക്കാൻ പോ­വു­ന്ന കു­ഞ്ഞ­പ്പ­നാ­ജീ കാ­വ്യ­പു­ര­സ്ക്കാ­ര പ്ര­ഖ്യാ­പ­ന­ത്തി­നു് ജൂറി അം­ഗ­ങ്ങൾ നി­ര­ന്നു. ജൂ­റി­ക­ളെ ത­ട്ടി­മു­ട്ടി­ക്കൊ­ണ്ടു് സം­ഘാ­ട­ക­രും. മുൻ­നി­ര­യിൽ ഇ­രി­പ്പി­ടം കി­ട്ടേ­ണ്ടി­യി­രു­ന്ന അ­വാർ­ഡ് ക­മ്മ­റ്റി കൺ­വീ­നർ പി­ന്നി­ലാ­യ­തും നിർ­ഗു­ണ പ­ര­ബ്ര­ഹ്മ­മാ­യ വാ­യ­ന­ശാ­ലാ പ്ര­സി­ഡ­ന്റ് മു­ന്നി­ലാ­യ­തും ചെ­റി­യൊ­രു ഉ­ന്തി­നും ത­ള്ളി­നും കാ­ര­ണ­മാ­യി. പ­രി­പാ­ടി­യു­ടെ ലൈവ് ഷൂ­ട്ടിം­ഗ് ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്ന ക­ലാ­സ്വാ­ദ­ക­നാ­യ സി. പി. കെ. പ­രി­പ്പി­ലാ­യി ആരും വേ­വ­ലാ­തി­പ്പെ­ടേ­ണ്ടെ­ന്നും ഇതു് ലൈ­വാ­ണെ­ന്നും എ­ല്ലാ­വ­രേ­യും കി­ട്ടു­മെ­ന്നും ഒച്ച കു­റ­ച്ചു് ബോ­ധി­പ്പി­ച്ചു് രംഗം ശാ­ന്ത­മാ­ക്കി. കവി, ക­ഥാ­കൃ­ത്തു്, നി­രൂ­പ­കൻ എ­ന്നി­ങ്ങ­നെ പ്രാ­സ­മൊ­പ്പി­ച്ച ജൂ­റി­ത്ര­യ­ത്തിൽ ഒരു സ്ത്രീ­യെ ഉൾ­പ്പെ­ടു­ത്താ­ത്ത­തിൽ വി­യോ­ജി­പ്പു് പ്ര­ക­ടി­പ്പി­ച്ചു് ‘അ­ല­ക്കു ക­ല്ലി­ന്റെ ഉപമ’ എന്ന ക­വി­ത­യി­ലൂ­ടെ വൈ­റ­ലാ­യ മീ­രാ­നാ­ണു ഫോൺ ഓഫ് ചെ­യ്തു് ആ­ണ­ധി­കാ­ര­വും പെൺ­നീ­തി­യും എന്ന പു­സ്ത­കം വാ­യി­ക്കാ­നെ­ടു­ത്തു. ജൂറി ചെ­യർ­മാൻ നാ­രാ­യ­ണൻ കു­നി­ശ്ശേ­രി തന്റെ നീണ്ട ആ­ത്മ­ര­തി പ്ര­സം­ഗ­ത്തി­നു ശേ­ഷ­മു­ള്ള വിധി പ്ര­ഖ്യാ­പ­ന­ത്തി­നൊ­രു­ങ്ങു­മ്പോ­ഴേ­ക്കും നെ­റ്റ് ക­ട്ടാ­യി.

7

വാ­യ­ന­ശാ­ല­പ്പ­ടി­യിൽ ചി­ന്താ­വി­ഷ്ട­നാ­യ വാ­ണ്യ­മ്പ്രം കു­ഞ്ഞൂ­സി­നു നേരെ വാസു വാ­ഴ­പ്പി­ടി വീ­ണ്ടും കയറി വന്നു. ഇ­ത്ര­യേ­റെ മി­ന­ക്കെ­ട്ടി­ട്ടും വേ­ണ്ട­ത്ര മൈ­ലേ­ജു­ണ്ടാ­യി­ല്ല­ല്ലോ എന്ന കു­ണ്ഠി­തം കു­ഞ്ഞൂ­സി­ന്റെ ചി­ന്ത­യി­ലു­ണ്ടാ­യി­രു­ന്നു. മു­ഖ­വി­ല­യു­ടെ അ­മ്പ­തു് ശ­ത­മാ­നം ക­മ്മീ­ഷ­നിൽ പു­സ്ത­ക­മെ­ടു­ക്കാ­മെ­ന്നും പ­റ­ഞ്ഞു വന്ന വാ­ക്കിം­ഗ് ബു­ക്ക്സ്റ്റാൾ എ­ന്നു് വി­ളി­പ്പേ­രു­ള്ള സി. എച്ച്. വാസവൻ “ഓ ഇതു് ക­വി­ത­യാ… ഇതു് വേ­ണ്ട­പ്പാ വി­റ്റു­പോ­വൂ­ല്ല”യെ­ന്നും പ­റ­ഞ്ഞു് മു­ഖം­തി­രി­ച്ചു ന­ട­ന്ന­തു് കു­ഞ്ഞൂ­സി­നെ ശ­രി­ക്കും വേ­ദ­നി­പ്പി­ച്ചി­രു­ന്നു.

പു­രി­കം മേ­ല്പോ­ട്ടു­യർ­ത്തി ക­ണ്ണു­തു­റു­പ്പി­ച്ചു കൊ­ണ്ടു­ള്ള വാ­സു­വി­ന്റെ ചോ­ദ്യ­ത്തി­നു് കു­ഞ്ഞൂ­സ് ഇ­പ്ര­കാ­ര­ത്തി­ലൊ­രു മ­റു­ചോ­ദ്യം ചോ­ദി­ച്ചു: “അല്ല ച­ങ്ങാ­തി സ­ത്യ­ത്തിൽ ഈ സാ­ഹി­ത്യം കൊ­ണ്ടു് ആർ­ക്കാ­ണു് പ്ര­യോ­ജ­നം?” വാസു വാ­ഴ­പ്പി­ടി മ­റു­പ­ടി പറയാൻ ഒ­ട്ടും അ­മാ­ന്തി­ച്ചി­ല്ല. “ഇ­ട­നി­ല­ക്കാർ­ക്കു്. പി­ന്ന­ല്ലാ­തെ… ക­വി­ത­യെ­ഴു­താ­തെ­യും ആ­ളു­കൾ­ക്കു് സർ­ഗാ­ത്മ­ക­നാ­വാ­മെ­ടോ…”

കെ. ടി. ബാ­ബു­രാ­ജ്
images/baburaj.jpg

ക­ണ്ണൂർ ജി­ല്ല­യി­ലെ വ­ള­പ­ട്ട­ണ­ത്തു് ജനനം. അച്ഛൻ കെ. നാ­രാ­യ­ണൻ, അമ്മ ടി. കാർ­ത്യാ­യ­നി. രാ­മ­വി­ലാ­സം എൽ. പി. സ്കൂൾ, വ­ള­പ­ട്ട­ണം ഗവ: ഹൈ­സ്ക്കൂൾ, ക­ണ്ണൂർ എസ്. എൻ. കോ­ളേ­ജ്, ത­ല­ശ്ശേ­രി ബ്ര­ണ്ണൻ കോ­ളേ­ജ്, മാ­ന­ന്ത­വാ­ടി ബി. എഡ് സെ­ന്റർ എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം.

ക­ണ്ണൂർ ആ­കാ­ശ­വാ­ണി­യിൽ പ്രോ­ഗ്രാം കോം­പി­യ­റാ­യും, വിവിധ പ്രാ­ദേ­ശി­ക ചാ­ന­ലു­ക­ളിൽ അ­വ­താ­ര­ക­നാ­യും പ്ര­വർ­ത്തി­ച്ചി­രു­ന്നു. കു­റേ­ക്കാ­ലം സ­മാ­ന്ത­ര കോ­ളേ­ജു­ക­ളിൽ അ­ധ്യാ­പ­ക­നാ­യി. പ്രൊ­ഫ­ഷ­ണൽ ഫോ­ട്ടോ­ഗ്രാ­ഫ­റാ­ണു്. അ­ദൃ­ശ്യ­നാ­യ കോ­മാ­ളി, തീ അ­ണ­യു­ന്നി­ല്ല, ബി­നാ­മി, ഒരു ദീർ­ഘ­ദൂ­ര ഓ­ട്ട­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നും, മായാ ജീ­വി­തം, സ­മ­കാ­ലം (കഥകൾ) സാ­മൂ­ഹ്യ­പാ­ഠം, മ­ഴ­ന­ന­ഞ്ഞ ശലഭം, പു­ളി­മ­ധു­രം, ഭൂ­ത­ത്താൻ കു­ന്നിൽ പൂ പ­റി­ക്കാൻ പോയ കു­ട്ടി­കൾ (ബാ­ല­സാ­ഹി­ത്യം) ജീ­വി­ത­ത്തോ­ടു ചേർ­ത്തു­വെ­ച്ച ചില കാ­ര്യ­ങ്ങൾ (അ­നു­ഭ­വം, ഓർമ്മ) ദൈ­വ­മു­ഖ­ങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മ­ഴ­ന­ന­ഞ്ഞ ശലഭം ഇം­ഗ്ലീ­ഷി­ലേ­ക്കു് മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ബു­ദാ­ബി ശക്തി അ­വാർ­ഡ് (1992) ഭാഷാ പു­ര­സ്ക്കാ­രം (2003) പി. ടി. ഭാ­സ്ക്ക­ര പ­ണി­ക്കർ അ­വാർ­ഡ് (2014) ഭീമ ര­ജ­ത­ജൂ­ബി­ലി പ്ര­ത്യേ­ക പു­ര­സ്ക്കാ­രം (2015) സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (2018) പ്രാ­ദേ­ശി­ക ദൃ­ശ്യ­മാ­ധ്യ­മ പു­ര­സ്ക്കാ­രം, കേരള സ്റ്റേ­റ്റ് ബ­യോ­ഡൈ­വേർ­സി­റ്റി ബോർ­ഡി­ന്റെ ഫോ­ട്ടോ­ഗ്രാ­ഫി അ­വാർ­ഡ് (2017) ക­ണ്ണാ­ടി സാ­ഹി­ത്യ പു­ര­സ്ക്കാ­രം (2019) പ്രൊഫ. കേശവൻ വെ­ള്ളി­ക്കു­ള­ങ്ങ­ര ബാല ശാ­സ്ത്ര­സാ­ഹി­ത്യ അ­വാർ­ഡ് (2019) എ­ന്നി­വ ല­ഭി­ച്ചി­ട്ടു­ണ്ടു്. കേരള ഫോക് ലോർ അ­ക്കാ­ദ­മി­യു­ടെ ഡോ­ക്യു­മെ­ന്റ­റി പു­ര­സ്ക്കാ­രം (2020). സമഗ്ര സം­ഭാ­വ­ന­യ്ക്കു­ള്ള സ­തീർ­ത്ഥ്യ പു­ര­സ്ക്കാ­രം (2020). കേരള സർ­ക്കാർ പ­ബ്ലി­ക്ക് റി­ലേ­ഷൻ വ­കു­പ്പി­ന്റെ മിഴിവു്-​2021 ഷോർ­ട്ട് ഫിലിം അ­വാർ­ഡ് എ­ന്നി­വ­യും ല­ഭി­ച്ചി­ട്ടു­ണ്ടു്. ഷോർ­ട്ട് ഫിലിം ഡോ­ക്യു­മെ­ന്റ­റി വി­ഭാ­ഗ­ങ്ങ­ളി­ലാ­യി പ­തി­ന­ഞ്ചി­ലേ­റെ സി­നി­മ­കൾ ചെ­യ്തി­ട്ടു­ണ്ടു്.

ഭാര്യ: നിഷ, മക്കൾ: വൈ­ഷ്ണ­വ്, നന്ദന

Colophon

Title: Kunjappanaji Kavyapuraskaram (ml: കു­ഞ്ഞ­പ്പ­നാ­ജി കാ­വ്യ­പു­ര­സ്ക്കാ­രം).

Author(s): K. T. Baburaj.

First publication details: Sayahna Foundation; Trivandrum, Kerala; 2022-12-06.

Deafult language: ml, Malayalam.

Keywords: Short story, K. T. Baburaj, Kunjappanaji Kavyapuraskaram, കെ. ടി. ബാ­ബു­രാ­ജ്, കു­ഞ്ഞ­പ്പ­നാ­ജി കാ­വ്യ­പു­ര­സ്ക്കാ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Maine Seascape, a painting by Constantin Westchiloff (1878–1945). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.