SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Story_of_Golden.jpg
Story of Golden Locks, a painting by Seymour Joseph Guy (1824–1910).
വി­ദ്യാ­ഭ്യാ­സം
എസ്. സു­ബ്ര­ഹ്മ­ണ്യൻ­പോ­റ്റി

ലോ­ക­ച­രി­ത്ര­ത്തേ­ക്കു­റി­ച്ചു ന­മു­ക്കു് എ­ന്തെ­ങ്കി­ലും അ­റി­യാ­വു­ന്ന കാലം മു­തൽ­ക്കു തന്നെ ബു­ദ്ധി­മാ­ന്മാ­രും സാ­ര­വേ­ദി­ക­ളും ആയ ആ­ളു­കൾ­ക്കു വി­ദ്യാ­ഭ്യാ­സ­ത്തി­നേ­ക്കു­റി­ച്ചു ബോ­ധ­പ്പെ­ട്ടി­രു­ന്ന­താ­യി കാണാം. ഹി­തോ­പ­ദേ­ശ­ത്തിൽ വി­ദ്യാ­ധ­ന­ത്തി­ന്റെ മാ­ഹാ­ത്മ്യ­ത്തെ­പ്പ­റ്റി ഇ­ങ്ങ­നെ പ­റ­യു­ന്നു.

“ന ചോ­ര­ഹാ­ര്യം നീച രാ­ജ­ഹാ­ര്യം

ന ഭ്രാ­തൃ­ഭാ­ജ്യം ന കരോതി ഭാരം

വ്യയേ കൃതേ വർ­ദ്ധ­ത ഏവ നി­ത്യം

വി­ദ്യാ­ധ­നം സർ­ധ­നാൽ പ്ര­ധാ­നം.”

images/Plato.jpg
പ്ലേ­റ്റോ

“ഉ­ത്ത­മ­ജ­ന­ങ്ങൾ­ക്കു, ല­ഭ്യ­ങ്ങ­ളാ­യ സ­ക­ല­സാ­ധ­ന­ങ്ങ­ളി­ലും വെ­ച്ചു് ഏ­റ്റ­വും വി­ശി­ഷ്ട­മാ­യ­തു വിദ്യ ആ­കു­ന്നു” എന്നു പ്ലേ­റ്റോ പ­റ­ഞ്ഞി­രി­ക്കു­ന്നു. “സ­ക­ല­തി­ന്മ­ക­ളു­ടെ­യും ഉ­ല്പ­ത്തി­സ്ഥാ­നം അ­ജ്ഞാ­നം ആ­കു­ന്നു” എ­ന്ന­ത്രെ മൊ­ണ്ടെ­യി­നി എന്ന പ­രി­ന്ത്രീ­സു് പ­ണ്ഡി­ത­ന്റെ അ­ഭി­പ്രാ­യം. അ­ജ്ഞ­ന്മാ­രു­ടേ­യും പ്ര­ജ്ഞ­ന്മാ­രു­ടേ­യും ജീ­വി­ത­ങ്ങ­ളെ ത­ട്ടി­ച്ചു­നോ­ക്കു­ക. അ­പ്പോൾ ആ­ദ്യ­ത്തേ­തു് എത്ര ര­സ­ശൂ­ന്യ­മാ­യ ഒ­ന്നാ­ണെ­ന്നു പ്ര­ത്യ­ക്ഷ­മാ­കും. വെറും നി­ത്യ­താ­നിർ­വ്വ­ഹ­ണ­ത്തി­നു­ള്ള ഒരു മാർ­ഗ്ഗ­മാ­യി­ട്ട­ല്ല മ­നു­ഷ്യ­നു് അ­റി­വു് ആ­വ­ശ്യ­മാ­യി­രി­ക്കു­ന്ന­തു്, ജീ­വി­ത­ത്തെ­ത്ത­ന്നെ അ­നു­ഭ­വി­ക്കു­ന്ന­തി­നു­ള്ള ഉ­പ­ക­ര­ണ­മാ­യി­ട്ടാ­ണു് എ­ന്നു­ള്ള ഉ­പ­ദേ­ശം എത്ര വി­ല­യേ­റി­യ­താ­ണു്. താൻ ഏ­റ്റ­വും ശ്ര­ദ്ധി­ക്കു­ന്ന­തു ജ്ഞാ­നം സ­മ്പാ­ദി­ക്കാ­നാ­ണു് എന്നു പെ­റ്റ­റാർ­ക്കു പ­റ­യു­ന്നു. “അജ്ഞത ഈ­ശ്വ­ര­ന്റെ ശാ­പ­വും ജ്ഞാ­നം ന­മു­ക്കു സ്വർ­ഗ്ഗ­ത്തേ­യ്ക്കു പ­റ­ന്നു­പോ­കാ­നു­ള്ള ചി­റ­കു­ക­ളും ആ­കു­ന്നു” എന്നു ഷേ­ക്സ്പീ­യർ മ­ഹാ­ക­വി തന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ ഒ­രാ­ളെ­ക്കൊ­ണ്ടു് ഒ­രി­ട­ത്തു പ­റ­യി­ച്ചി­ട്ടു­ള്ള­തു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ന്തം അ­ഭി­പ്രാ­യം തന്നെ ആ­യി­രി­ക്ക­ണം.

“ഭാ­ഗ്യ­വാ­ന­വ­നേ­വൻ ജ്ഞാ­ന­ത്തെ ക­ണ്ടെ­ത്തു­ന്നു

ഭാ­ഗ്യ­വാ­ന­വ­നേ­വൻ ജ്ഞാ­ന­ത്തെ ല­ഭി­ക്കു­ന്നു.

ക­ച്ചോ­ടം ചെ­യ്യാൻ വെ­ള്ളി­സ്സാ­മാ­ന­ങ്ങ­ളേ­ക്കാ­ലും

മെ­ച്ച­മാം ച­ര­ക്കു­കൾ ജ്ഞാ­ന­സാ­മാ­ന­ങ്ങ­ളാം,

വ്യാ­പാ­ര­മ­തിൽ­നി­ന്നും ല­ഭി­ക്കും ലാ­ഭ­മേ­റ്റം

ശോ­ഭ­ന­ക­ന­ക­ത്തേ­ക്കാ­ട്ടി­ലും മെ­ച്ച­മ­ത്രെ.

വി­ദ്യ­യാം ര­ത്ന­ത്തി­ന്റെ വിലയേ വി­ചാ­രി­ച്ചാൽ

വൈ­ദ്യു­ത­കാ­ന്തി ചേരും

മാ­ണി­ക്കം താണേ നിൽ­ക്കും

മ­നു­ഷ്യർ­ക്കി­ച്ഛി­ക്കു­വാൻ ക­ഴി­യും വസ്തുവൊന്നു-​

മ­ന­ഘ­വി­ദ്യ­യോ­ടു നിൽ­ക്കി­ല്ല തു­ല­ന­യിൽ.

വ­ല­ത്തേ­ക്ക­രം­ത­ന്നിൽ വരമാം ദീർഘായുസ്സു-​

മി­ട­ത്തേ­തി­ലൊ നല്ല മാ­ന­വും ധ­ന­ങ്ങ­ളും

കൈ­ക്കൊ­ണ്ടു വി­ള­ങ്ങു­ന്ന വി­ദ്യ­യാം ദേ­വി­ത­ന്റെ

പോ­ക്കു­ക­ളെ­ല്ലാ­മെ­ത്ര മോ­ഹ­ന­മാ­ന­ന്ദ­ദം.

അ­ങ്ങ­വൾ പോ­കും­വ­ഴി സർ­വ്വ­ത്ര സ­മാ­ധാ­നം

മം­ഗ­ല­സു­ഖ­പൂർ­ണ്ണ­മാ­യ­ല്ലൊ വ­ന്നീ­ടു­ന്നു.”

എ­ന്ന­ത്രെ സാ­ളോ­മൺ പ­റ­യു­ന്ന­തു്.

“ലോ­ക­ത്തിൽ പ്ര­ധാ­ന­മാ­യ­തു ജ്ഞാ­ന­മാ­കു­ന്നു; അ­തു­കൊ­ണ്ടു ജ്ഞാ­നം സ­മ്പാ­ദി­ക്കു­ക. എന്തു ല­ഭി­ച്ചാ­ലും അറിവു ല­ഭി­ക്കാൻ നോ­ക്കു­ക”

images/Montaigne.jpg
മൊ­ണ്ടെ­യി­നി

ഇ­ങ്ങ­നെ ഒ­ക്കെ­യാ­ണെ­ങ്കി­ലും പൊ­തു­ജ­ന­ങ്ങ­ളു­ടെ ഇടയിൽ പ­ര­ക്കെ­യു­ണ്ടാ­യി­രു­ന്ന അ­ഭി­പ്രാ­യം വി­ശേ­ഷി­ച്ചു പെൺ­കു­ട്ടി­ക­ളെ സം­ബ­ന്ധി­ച്ചു് ഇതിനു നേരേ വി­പ­രീ­ത­മാ­യി­രു­ന്നു. സ്ത്രീ­ക­ളു­ടെ ഗ്ര­ന്ഥ­ശാ­ല അ­വ­രു­ടെ മു­ണ്ടു­പെ­ട്ടി­യാ­ണെ­ന്നു ജർ­മ്മൻ­കാ­രു­ടെ ഇ­ട­യി­ലും, സ്ത്രീ­ക­ളെ നാലു ‘സു­വി­ശേ­ഷ­ങ്ങൾ­ക്കു­ള്ളി­ലോ നാലു ചു­വ­രു­കൾ­ക്ക­ക­ത്തോ സൂ­ക്ഷി­ക്ക­ണം” എന്നു ഫ്ര­ഞ്ചു­കാ­രു­ടെ ഇ­ട­യി­ലും ഓരോ പ­ഴ­ഞ്ചൊ­ല്ലു­കൾ ഉ­ണ്ടു്. പാ­വ­പ്പെ­ട്ട­വർ­ക്കും കു­ലീ­ന­ന്മാർ­ക്കും വി­ദ്യാ­ഭ്യാ­സ­വു­മാ­യി­ട്ടു വ­ല്ല­കാ­ര്യ­വും ഉ­ണ്ടെ­ന്നു വി­ചാ­രി­ച്ചു തു­ട­ങ്ങി­യി­ട്ടു വളരെ നാ­ളാ­യി­ല്ല. അതു പു­രോ­ഹി­തർ­ക്കും സ­ന്യാ­സി­മാർ­ക്കും വേണ്ട ഒരു കാ­ര്യം മാ­ത്ര­മാ­യി­ട്ടാ­ണു് വി­ചാ­രി­ക്ക­പ്പെ­ട്ടു പോ­ന്നി­ട്ടു­ള്ള­തു്. ഇം­ഗ്ലീ­ഷിൽ ‘ക്ലാർ­ക്ക്’ എന്ന വാ­ക്കു് ഈ ആ­ശ­യ­ത്തേ­യാ­ണു് ദ്യോ­തി­പ്പി­ക്കു­ന്ന­തു്.

എ­ത്ര­യും ബു­ദ്ധി­മാ­നും ഗു­ണ­വാ­നും ആയ ഡാ­ക്ടർ ജാ­ണി­സൺ തന്നെ, എ­ല്ലാ­വ­രും വി­ദ്യാ­ഭ്യാ­സം ചെ­യ്താൽ പി­ന്നെ ലോ­ക­ത്തിൽ വേണ്ട കൈ­വേ­ല­കൾ ചെ­യ്യാൻ ആരെ എ­ങ്കി­ലും കാണുക അ­സാ­ധ്യ­മാ­യി­രി­ക്കും’ എ­ന്നു് ഒരു സ്വ­ത­സി­ദ്ധാർ­ത്ഥ­മാ­യ ത­ത്വ­മാ­യി പ­റ­ഞ്ഞി­രി­ക്കു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു സാ­ഹി­ത്യ­കാ­ര്യ­ങ്ങ­ളിൽ ഒരു പ്ര­മാ­ണ­മാ­യി സ്വീ­ക­രി­ക്കാ­മെ­ങ്കി­ലും വേ­ല­യു­ടെ മാ­ഹാ­ത്മ്യ­ത്തേ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം ഗ്ര­ഹി­ച്ചി­ട്ടി­ല്ല.

images/William_Shakespeare.jpg
ഷേ­ക്സ്പീ­യർ

ഇതു വി­ദ്യാ­ഭ്യാ­സ­ച­രി­ത്ര­ത്തി­ന്റെ ഒരു ഘ­ട്ട­മാ­യി­രു­ന്നു. ‘വി­ദ്യാ­ഭ്യാ­സ­കാ­ര്യം ഒ­രു­വ­ന്റെ ജീ­വി­ത­വൃ­ത്തി ഏതോ അതിനെ ആ­ധാ­ര­മാ­ക്കി വേണം നി­ശ്ച­യി­ക്കാൻ’ എന്നു ജ­ന­ങ്ങൾ വി­ചാ­രി­ച്ചു­തു­ട­ങ്ങി­യ കാ­ല­മാ­കു­ന്നു ര­ണ്ടാം­ഘ­ട്ടം. കു­ട്ടി­കൾ­ക്കു നൽ­കു­ന്ന വി­ദ്യാ­ഭ്യാ­സ­ത്താൽ അവരെ അ­വ­രു­ടെ നി­ല­യിൽ­നി­ന്നു് ഉ­യർ­ത്തി­വെ­ക്കാ­തി­രി­ക്കാൻ ക­രു­തേ­ണ്ട­താ­വ­ശ്യ­മാ­ണു്; വായന, ക­ണ­ക്കു, ക­യ്യെ­ഴു­ത്തു് ഇതു മൂ­ന്നു­മെ പാ­വ­പ്പെ­ട്ട­വ­രു­ടെ കു­ട്ടി­കൾ­ക്കു് ആ­വ­ശ്യ­മു­ള്ളൂ. എ­ഴു­ത്തും വാ­യ­ന­യും വ്യാ­പാ­ര­കാ­ര്യ­ങ്ങൾ ഗ്ര­ഹി­ക്കാ­നും എ­ഴു­ത്തു­കു­ത്തു­കൾ ചെ­യ്യാ­നും ക­ണ­ക്കു, വ­ര­വു­ചെ­ല­വു ക­ണ­ക്കു­വെ­ക്കാ­നും അ­വർ­ക്കു് ആ­വ­ശ്യ­മാ­ണ­ല്ലൊ.

images/William_Hazlitt.jpg
ഹാ­സ്ളി­റ്റ്

വ്യാ­പാ­ര­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളെ സം­ബ­ന്ധി­ച്ചും വി­ദ്യാ­ഭ്യാ­സ­ത്തേ­ക്കു­റി­ച്ചു­ള്ള അ­ഭി­പ്രാ­യം ഇ­താ­യി­ത്തീർ­ന്നു. എൽ­ഡൻ­പ്ര­ഭു മ­ന്ദ­ബു­ദ്ധി­ക­ളാ­യ ഒരു ബാ­ങ്കു­ക­മ്പ­നി­ക്കാ­രെ­യാ­ണു് തന്റെ ബാ­ങ്കു­കാ­രാ­യി തി­ര­ഞ്ഞെ­ടു­ത്ത­തു്. അ­തി­ലും മ­ന്ദ­ബു­ദ്ധി­ക­ളാ­യി വ­ല്ല­വ­രും ഉ­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഇ­ട­പാ­ടു് അ­വ­രു­ടെ അ­ടു­ക്ക­ലേ­ക്കു മാ­റ്റു­മാ­യി­രു­ന്നു എ­ന്നു് അ­ദ്ദേ­ഹം പ­റ­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്. വ്യാ­പാ­ര­ത്തിൽ നി­യ­മി­ക്കാൻ ഉ­ദ്ദേ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള കു­ട്ടി­ക­ളെ മ­റ്റൊ­ന്നും പ­ഠി­പ്പി­ച്ചു­കൂ­ടാ, എന്നു ഹാ­സ്ളി­റ്റും പ­റ­ഞ്ഞി­ട്ടു­ണ്ടു്. “തന്റെ തലയിൽ മ­റ്റൊ­രു വി­ചാ­ര­വും ഇ­ല്ലാ­ത്ത­വ­നെ പ­ണ­മു­ണ്ടാ­ക്കു” എ­ന്നു് അ­ദ്ദേ­ഹം പ­റ­യാ­റു­ണ്ടാ­യി­രു­ന്നു.

ഈ അ­ഭി­പ്രാ­യ­പ്ര­ചാ­ര­കാ­ല­മാ­ണു് ര­ണ്ടാ­മ­ത്തെ ഘട്ടം.

images/Victor_Hugo.jpg
വി­ക്ടർ ഹ്യൂ­ഗോ

വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യേ­ക്കു­റി­ച്ചു നാം ഇ­പ്പോൾ വാ­ദി­ക്കു­ന്ന­തു്, അതു ഒരു മ­നു­ഷ്യ­നേ കു­റേ­ക്കൂ­ടി നല്ല ഒരു വേ­ല­ക്കാ­ര­നാ­യി­ട്ടു മാ­ത്ര­മ­ല്ല, നേരെ മ­റി­ച്ചു് ഒരു വേ­ല­ക്കാ­ര­നെ യോ­ഗ്യ­ത­യേ­റി­യ മ­നു­ഷ്യ­നാ­ക്കാ­നാ­യി­ട്ടു കൂ­ടി­യാ­ണു്; എ­ന്നു­വെ­ച്ചാൽ വി­ദ്യാ­ഭ്യാ­സം തൊ­ഴി­ലി­നു് ആ­വ­ശ്യ­മു­ള്ള അ­റി­വു­കൾ മാ­ത്രം നൽ­കാ­നാ­യി­ട്ട­ല്ല, മ­നു­ഷ്യ­രെ എ­ല്ലാ­വി­ധ­ത്തി­ലും ഉൽ­കൃ­ഷ്ട­രാ­ക്കു­ന്ന­തി­നു വേണ്ട അ­റി­വു­കൾ നൽ­കാ­നാ­യി­ട്ടാ­കു­ന്നു. “ഒരു പാ­ഠ­ശാ­ല ആ­രം­ഭി­ക്കു­ന്ന ആൾ ഒരു കാ­രാ­ഗൃ­ഹ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യെ ഇ­ല്ലാ­തെ ആ­ക്കു­ന്നു” എ­ന്നു­ള്ള വി­ക്ടർ ഹ്യൂ­ഗോ വി­ന്റെ അ­ഭി­പ്രാ­യം എത്ര ശ്രേ­ഷ്ഠ­മാ­യി­ട്ടു­ള്ള­താ­കു­ന്നു. സ്വി­റ്റ്സർ­ലാ­ണ്ടി­ലെ ഒരു രാ­ജ്യ­നീ­തി­കു­ശ­ലൻ ഇ­ങ്ങ­നെ പ­റ­യു­ന്നു. “ഞ­ങ്ങ­ളു­ടെ കു­ട്ടി­ക­ളിൽ ഏ­റി­യ­കൂ­റും ദ­രി­ദ്ര­രാ­കു­ന്നു; എ­ന്നാൽ അവർ അ­ജ്ഞാ­നാ­ന്ധ­ത­യിൽ വ­ള­രാ­തി­രി­ക്കാൻ ഞാൻ പ്ര­ത്യേ­കം ക­രു­തു­ന്നു­ണ്ടു്.” ഇം­ഗ്ല­ണ്ടി­ലും ഇ­പ്പോൾ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ പ്രാ­ധാ­ന്യ­ത്തേ­ക്കു­റി­ച്ചു് അ­റി­വാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു.

images/Matthew_Arnold.jpg
മാ­ത്യു ആർ­നാൾ­ഡ്

വി­ദ്യാ­ഭ്യാ­സ­ത്താ­ലു­ള്ള സം­സ്ക്കാ­ര­വും മാ­ധു­ര്യ­വും ജ്ഞാ­ന­പ്ര­കാ­ശ­വും എ­ല്ലാം വെറും ബാ­ഹ്യാ­ഡം­ബ­ര­മാ­ണെ­ന്നു വി­ചാ­രി­ക്കു­ന്ന വളരെ ആളുകൾ ഇ­ന്നും ഉ­ണ്ടു് എന്നു മാ­ത്യു ആർ­നാൾ­ഡ് അ­ദ്ദേ­ഹ­ത്തി­ന്റെ “കൾ­ച്ചർ ആൻഡ് ആ­നാ­ക്കി ” എന്ന പു­സ്ത­ക­ത്തിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. എ­ന്നാൽ അ­ദ്ദേ­ഹം ഇ­ങ്ങ­നെ എ­ഴു­തി­യ­തു് 1869-ാം വർ­ഷ­ത്തി­ലാ­ണു്. ഇ­പ്പോൾ ആ അവസ്ഥ വളരെ ഭേ­ദ­പ്പെ­ട്ടു­പോ­യി.

ഇം­ഗ്ല­ണ്ടിൽ വി­ദ്യാ­ഭ്യാ­സ­നി­യ­മം 1870-​ാമാണ്ടു ന­ട­പ്പാ­യി. അ­ന്നു് അവിടെ എ­ലി­മെ­ന്റ­റി പാ­ഠ­ശാ­ല­ക­ളിൽ പ­ഠി­ച്ചി­രു­ന്ന കു­ട്ടി­ക­ളു­ടെ സംഖ്യ എ­താ­ണ്ടു പ­തി­ന്നാ­ലു ല­ക്ഷ­മാ­യി­രു­ന്നു. ഇ­പ്പോൾ അ­മ്പ­തു ല­ക്ഷ­ത്തി­ല­ധി­ക­മാ­ണു്. ഇ­തി­ന്റെ ഫ­ല­മെ­ന്താ­ണെ­ന്നു നോ­ക്കാം. 1877-​ാമാണ്ടു വരെ ഇം­ഗ്ല­ണ്ടിൽ ത­ട­വു­കാ­രു­ടെ സംഖ്യ ക്ര­മേ­ണ കൂ­ടി­ക്കൂ­ടി­യാ­ണു് വ­ന്നി­രു­ന്ന­തു്. ആ ആ­ണ്ടിൽ അതു് ഇ­രു­പ­തി­നാ­യി­ര­ത്തി എ­ണ്ണൂ­റാ­യി­രു­ന്നു. അന്നു മുതൽ അതു മു­റ­യ്ക്കു കു­റ­ഞ്ഞു് ഇ­പ്പോൾ പ­തി­മൂ­വാ­യി­ര­ത്തിൽ താ­ഴ­യേ­യു­ള്ളൂ. ഈ കാ­ല­ത്തി­നി­ട­യിൽ ഇം­ഗ്ല­ണ്ടി­ലെ ജ­ന­സം­ഖ്യ വളരെ മ­ട­ങ്ങു വർ­ദ്ധി­ച്ചു­വ­ന്നി­രു­ന്നു എ­ന്നു­ള്ള സംഗതി കൂടി ഓർ­മ്മി­ക്ക­ണം. ചെ­റു­പ്പ­ക്കാ­രാ­യ കു­റ്റ­ക്കാ­രു­ടെ വി­ഷ­യ­ത്തിൽ ഈ കുറവു കു­റേ­ക്കൂ­ടി തൃ­പ്തി­ക­ര­മാ­യ­താ­ണു്. 1856-ൽ ശി­ക്ഷാർ­ഹ­മാ­യ കു­റ്റ­ങ്ങൾ ചെ­യ്തി­ട്ടു­ള്ള കു­ട്ടി­ക­ളു­ടെ തുക പ­തി­ന്നാ­ലാ­യി­ര­മാ­യി­രു­ന്നു. അതു് ഇ­ന്നു് അ­യ്യാ­യി­ര­ത്തി ഒ­രു­നൂ­റിൽ താണു കു­റ­ഞ്ഞു. ഇ­തു­പോ­ലെ തന്നെ “പാ­പ്പർ” ആയ ആ­ളു­ക­ളു­ടെ സം­ഖ്യ­യും വളരെ കു­റ­ഞ്ഞി­ട്ടു­ണ്ടു്.

അ­തി­ഹീ­ന­ങ്ങ­ളാ­യ കു­റ്റ­ങ്ങ­ളു­ടെ സം­ഖ്യ­ക്കു­റ­വു് ഇ­തി­ലും അധികം തൃ­പ്തി­ക­ര­മാ­ണു്. 1864-​മാണ്ടോടു് അ­വ­സാ­നി­ക്കു­ന്ന അഞ്ചു കൊ­ല്ല­ങ്ങ­ളിൽ ക­ഠി­ന­ശി­ക്ഷ വി­ധി­ക്ക­പ്പെ­ട്ട ആ­ളു­ക­ളു­ടെ ശ­രാ­ശ­രി സംഖ്യ ര­ണ്ടാ­യി­ര­ത്തി എ­ണ്ണൂ­റാ­യി­രു­ന്നു. ജ­ന­സം­ഖ്യ വളരെ വർ­ദ്ധി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അതു് ഇന്നു നാ­ലി­ലൊ­ന്നാ­യി കു­റ­ഞ്ഞു. ഇ­തു­കൊ­ണ്ടു, വാ­സ്ത­വ­ത്തിൽ ഇം­ഗ്ല­ണ്ടി­ലെ കാ­രാ­ഗൃ­ഹ­ങ്ങ­ളിൽ എ­ട്ടു് എണ്ണം ആ­വ­ശ്യ­മി­ല്ലാ­തെ വ­രി­ക­യും അവ മറ്റു കാ­ര്യ­ങ്ങൾ­ക്കു് ഉ­പ­യോ­ഗി­ക്കാൻ ല­ഭി­ക്കു­ക­യും ചെ­യ്തു.

കു­റ്റ­ങ്ങൾ­ക്കും വി­ദ്യാ­ഭ്യാ­സ­വി­ഹീ­ന­ത­യ്ക്കും ത­മ്മി­ലു­ള്ള അ­ടു­ത്ത സം­ബ­ന്ധം കാ­ണി­ക്കാൻ ഒരു ക­ണ­ക്കു കൂടി ഇവിടെ കാ­ണി­ക്കാം. ത­ട­വു­ശി­ക്ഷ വി­ധി­ക്ക­പ്പെ­ട്ട ഒ­രു­ല­ക്ഷ­ത്തി അ­മ്പ­ത്തേ­ഴാ­യി­രം ആ­ളു­ക­ളിൽ അ­യ്യാ­യി­ര­ത്തോ­ളം ആ­ളു­കൾ­ക്കു മാ­ത്ര­മേ എ­ഴു­താ­നും വാ­യി­ക്കാ­നും അ­റി­യാ­മാ­യി­രു­ന്നു­ള്ളൂ. വി­ദ്യാ­ഭ്യാ­സം ല­ഭി­ച്ച­വർ എന്നു പ­റ­യ­ത്ത­ക്ക­വ­ണ്ണം ഇ­രു­നൂ­റ്റ­മ്പ­തി­ല­ധി­കം പേർ ആ കൂ­ട്ട­ത്തിൽ ഇ­ല്ല­താ­നും.

കാ­രാ­ഗൃ­ഹ­ങ്ങൾ­ക്കും പോ­ലീ­സ് ഏർ­പ്പാ­ടു­കൾ­ക്കും വേ­ണ്ടി­വ­രു­ന്ന ചെലവു, വി­ദ്യാ­ഭ്യാ­സ­വി­ത­ര­ണ­ത്തിൽ ചെലവു വർ­ദ്ധി­പ്പി­ക്കു­ന്ന പക്ഷം, ക്ര­മേ­ണ കു­റ­യ്ക്കാ­വു­ന്ന­താ­ണു്. ര­ണ്ടാ­മ­ത്തെ ചെലവു, നല്ല വി­ഷ­യ­ത്തിൽ, എ­ന്നൊ­രു ശ്രേ­ഷ്ഠ­ത­യ്ക്കു് അർ­ഹ­വും ആണു്.

അജ്ഞത വി­ദ്യാ­ഭ്യാ­സ­ത്തേ­ക്കാൾ അ­ധി­ക­ച്ചെ­ല­വി­നു കാ­ര­ണ­ഭൂ­ത­മാ­ണു്. വാ­സ്ത­വ­ത്തിൽ ഒരു രാ­ജ്യ­ത്തു ന­ട­ക്കു­ന്ന കു­റ്റ­ങ്ങ­ളിൽ ഒരു ചെറിയ അംശം മാ­ത്ര­മേ വി­ചാ­ര­പൂർ­വ്വ­മാ­യ ദൗ­ഷ്ട്യ­ത്തിൽ­നി­ന്നോ അ­പ്ര­തി­ഹ­ത­മാ­യ പ്ര­ലോ­ഭ­ന­ത്തിൽ­നി­ന്നോ ഉ­ണ്ടാ­കു­ന്നു­ള്ളൂ. കു­റ്റ­ങ്ങ­ളു­ടെ പ്ര­ധാ­ന­ജ­ന്മ­ഭൂ­മി മ­ദ്യ­പാ­ന­വും അ­ജ്ഞ­ത­യും ആ­കു­ന്നു. ഇ­പ്പോൾ ല­ഭി­ച്ചി­ട്ടു­ള്ള ശ്രേ­ഷ്ഠ­ഫ­ലം കു­ട്ടി­കൾ പാ­ഠ­ശാ­ല­ക­ളിൽ­നി­ന്നു പ­ഠി­ക്കു­ന്ന നല്ല കാ­ര്യ­ങ്ങ­ളും ശു­ചി­ത്വ­ത്തേ­യും ശു­ദ്ധ­ത­യേ­യും എല്ലാ കാ­ര്യ­ങ്ങ­ളി­ലും രീ­തി­യേ­യും അ­നു­വർ­ത്തി­ക്കു­ക­യും ആ­ദ­രി­ക്ക­യും ചെ­യ്യു­ന്ന സ്വ­ഭാ­വ­വും­കൊ­ണ്ടു മാ­ത്രം ഉ­ണ്ടാ­യ­ത­ല്ല. നേരെ മ­റി­ച്ചു് അവർ തെ­രു­വു­ക­ളിൽ­നി­ന്നു ദുർ­ഗു­ണ­ങ്ങ­ളെ അ­ഭ്യ­സി­ക്കാ­തെ­യി­രി­ക്ക­യും, കു­റ്റ­ക്കാ­രു­ടെ­യും ഒരു ജോ­ലി­യും ഇ­ല്ലാ­തെ അ­ല­ഞ്ഞു­ന­ട­ക്കു­ന്ന­വ­രു­ടേ­യും ഉ­പ­ദേ­ശ­ങ്ങ­ളി­ലും ദൃ­ഷ്ടാ­ന്ത­ങ്ങ­ളി­ലും നി­ന്നു ര­ക്ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്ന­തും ഈ ഫ­ല­ത്തി­നു നി­ദാ­ന­മാ­കു­ന്നു.

എ­ന്നാൽ വി­ദ്യാ­ഭ്യാ­സ­ത്തി­നു് ഏ­റ്റ­വും ശ്രേ­ഷ്ഠ­മാ­യ രീതി ഇ­തു­വ­രെ നാം കണ്ടു പി­ടി­ച്ചോ എ­ന്നു­ള്ള­തു് സം­ശ­യ­മാ­ണു്, ജീ­വി­ത­ത്തിൽ നാം കൂ­ട­ക്കൂ­ടെ ഉ­ത്ത­രം പ­റ­യേ­ണ്ട­താ­യി വ­രു­ന്ന മൂ­ന്നു വലിയ ചോ­ദ്യ­ങ്ങൾ ഉ­ണ്ടു്. ശരിയോ, തെ­റ്റോ; സ­ത്യ­മോ, അ­സ­ത്യ­മോ; ന­ല്ല­തോ, ചീ­ത്ത­യോ; ഇ­വ­യാ­കു­ന്നു ആ മൂ­ന്നു ചോ­ദ്യ­ങ്ങൾ. ന­മ്മു­ടെ വി­ദ്യാ­ഭ്യാ­സം ഈ ചോ­ദ്യ­ങ്ങൾ­ക്കു­ത്ത­രം പറയാൻ നമ്മേ സ­ഹാ­യി­ക്ക­ത്ത­ക്ക­താ­യി­രി­ക്ക­ണം.

എ­ഴു­ത്തും വാ­യ­ന­യും ക­ണ­ക്കും വ്യാ­ക­ര­ണ­വും പ­ഠി­ക്കു­ന്ന­തു വി­ദ്യാ­ഭ്യാ­സ­മാ­ണെ­ന്നു പ­റ­യു­ന്ന­തു് ഇലയും പാ­ത്ര­ങ്ങ­ളും ചേർ­ന്നാൽ ഭ­ക്ഷ­ണ­മാ­യി എന്നു പ­റ­യു­ന്ന­തു­പോ­ലെ­യാ­ണു്. ഏ­ബ്ര­ഹാം, ഐ­സ­ക്കു, ജേ­ക്ക­ബ് ഇ­വർ­ക്കു് എ­ഴു­താ­നോ വാ­യി­ക്കാ­നോ ക­ഴി­വി­ല്ലാ­യി­രു­ന്നു; ഒ­രു­പ­ക്ഷേ, ത്രൈ­രാ­ശി­ക­ക്ക­ണ­ക്കും അവർ ഗ്ര­ഹി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നു­ന്നി­രി­ക്ക­ണം. എ­ന്നാൽ അവർ വി­ദ്വാ­ന്മാ­ര­ല്ലാ­യി­രു­ന്നു എന്നു പ­റ­യാ­മോ?

പ്രാ­ചീ­ന­ഭാ­ഷ­കൾ പ­ഠി­ക്കു­ന്ന­തു് വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ മു­ഖ്യ­ഭാ­ഗ­ങ്ങ­ളിൽ ഒന്നു ത­ന്നെ­യാ­ണു്. അതു് ഉ­പേ­ക്ഷി­ക്ക­യോ അ­തി­ന്റെ വില താ­ഴ്ത്തി പറകയോ ചെ­യ്യു­ന്ന­തു ശു­ദ്ധ­യ­ബ­ദ്ധ­വു­മാ­ണു്. എ­ന്നാൽ അ­തു­കൊ­ണ്ടു പൂർ­ണ്ണ­വി­ദ്യാ­ഭ്യാ­സ­മാ­യി എന്നു വി­ചാ­രി­ക്കു­ന്ന­തു തീരെ തെ­റ്റു ത­ന്നെ­യാ­ണു് എ­ന്നി­ട്ടും ന­മ്മു­ടെ വി­ദ്യാ­ഭ്യാ­സം. ചാ­റൽ­സ്ബ­ക്ട്സ്ടൻ പ­റ­യു­ന്ന­തു­പോ­ലെ ഇ­പ്പോൾ ര­ണ്ടാ­യി­രം കൊ­ല്ല­ങ്ങൾ­ക്കു മു­മ്പെ ജീ­വി­ച്ചി­രു­ന്ന ആളുകൾ ഉ­പ­യോ­ഗി­ച്ചി­രു­ന്ന വാ­ക്കു­ക­ളെ ഉ­രു­വി­ട്ടു പ­ഠി­ക്ക മാ­ത്ര­മാ­ണെ­ന്നു പലരും വി­ചാ­രി­ക്കു­ന്നു. മ­റ്റു­ള്ള വി­ഷ­യ­ങ്ങൾ വേ­ണ്ടെ­ന്നു­വെ­ക്കു­ന്ന­തു് ഒരുവൻ അ­വ­ന്റെ ഇ­ട­ത്തു­വ­ശ­ത്തെ നോ­ക്കാ­തെ വ­ല­ത്തു­ഭാ­ഗ­ത്തെ മാ­ത്രം ര­ക്ഷി­ക്കു­ന്ന­തു­പോ­ലെ ആ­കു­ന്നു. എ­ന്നാൽ ന­മ്മു­ടെ പ്രാ­ചീ­ന­ഭാ­ക്ഷാ­ഭ്യ­സ­നം തന്നെ വേ­ണ്ട­പോ­ലെ ആണോ? കാ­വ്യ­ങ്ങ­ളി­ലെ വ്യാ­ക­ര­ണ­കാ­ര്യ­ങ്ങൾ­ക്കാ­യി­ട്ടാ­ണു് ശ്ര­ദ്ധ­യി­ലും സ­മ­യ­ത്തി­ലും അധികം ഭാഗം ഉ­പ­യോ­ഗി­ക്കു­ന്ന­തു്. അ­തി­നാൽ ഗ്ര­ന്ഥ­കാ­ര­ന്റെ ആ­ശ­യോ­ദ്ദേ­ശ­ങ്ങ­ളെ മി­ക്ക­വാ­റും ഗ്ര­ഹി­ക്കാ­തി­രി­ക്കു­ന്നു. വ്യാ­ക­ര­ണം ശാ­സ്ത്ര­ങ്ങ­ളു­ടെ ഒരു ശാ­ഖ­യാ­ണു്. അതു തന്നെ മി­ക്ക­വാ­റും ശാ­സ്ത്രീ­യ­മാ­യ വി­ധ­ത്തി­ലൊ ര­സ­ക­ര­മാ­യ വി­ധ­ത്തി­ലൊ അല്ല പ­ഠി­പ്പി­ക്കാ­റു­ള്ള­തു്. ഇ­നി­യും ഒന്നു പ­റ­യാ­നു­ള്ള­തു് ഇ­പ്പോ­ഴ­ത്തെ സ­മ്പ്ര­ദാ­യ­ത്താൽ വി­ദ്യാർ­ത്ഥി­കൾ­ക്കു് ആ ഭാഷകൾ സം­സാ­രി­ക്കാ­നു­ള്ള പാടവം ല­ഭി­ക്കു­ന്നി­ല്ല.

ഈ സ­മ്പ്ര­ദാ­യം പ്രാ­ചീ­ന­ഭാ­ഷ­ക­ളോ­ടു ന­മു­ക്കു പ്ര­ണ­യം തോ­ന്നി­ക്കു­ന്ന­തി­നു പ­ര്യാ­പ്ത­മാ­കു­ന്നി­ല്ല. ഇതു സം­ബ­ന്ധി­ച്ചു താ­ക്ക­റേ എന്ന പ്ര­സി­ദ്ധ ആ­ഖ്യാ­യി­കാ­കാ­ര­ന്റെ ഒരു ഫലിതം ഇവിടെ ഉ­ദ്ധ­രി­ക്കാം. കാ­റൺ­ഹിൽ എന്ന സ്ഥ­ല­ത്തു­നി­ന്നു കയറോ എന്ന സ്ഥ­ല­ത്തേ­ക്കു­ള്ള യാ­ത്ര­യേ­ക്കു­റി­ച്ചു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­ത്തിൽ ഇ­ങ്ങ­നെ എ­ഴു­തി­യി­രി­ക്കു­ന്നു. “വ­ഴി­ക്കു ഗ്രീ­ക്കു­കാ­വ്യ­ദേ­വ­ത എന്റെ അ­ടു­ക്കൽ വ­ന്നു് ആ­ത്തൻ­സ് വന്നു കാണാൻ എ­നി­ക്കു കൗ­തു­കം ഇല്ലേ എന്നു ചോ­ദി­ച്ചു. ലോ­കി­യ­ത്തി­ന­ടു­ത്ത­ത­ല്ലെ­ങ്കി­ലും സ­ത്യ­മാ­യി മ­റു­പ­ടി പ­റ­യാ­നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്. ‘ദേവി, ചെ­റു­പ്പ­ത്തിൽ അ­വി­ടു­ത്തെ സ­ഹ­വാ­സം എ­നി­ക്കു നൽ­ക­പ്പെ­ട്ട­തു വളരെ പ­ണി­പ്പെ­ട­ത്ത­ക്ക­വി­ധ­ത്തി­ലും തീരെ രു­ചി­ക­ര­മാ­യ വി­ധ­ത്തി­ലും അ­ല്ലാ­യ്ക­യാൽ ഈ വ­യ­സ്സു­കാ­ല­ത്തു് അ­വി­ടു­ത്തോ­ടു് ഇ­ണ­ങ്ങാൻ എ­നി­ക്കു തീരെ മ­ന­സ്സു വ­രു­ന്നി­ല്ല’ എ­ന്നാ­യി­രു­ന്നു എന്റെ മ­റു­പ­ടി.”

പ്രാ­ചീ­ന­ഭാ­ഷ­കൾ പ്ര­ധാ­ന­ങ്ങ­ളാ­ണെ­ങ്കി­ലും അവ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ഒരു വ­ശ­മ­ത്രേ ആ­കു­ന്നു­ള്ളൂ. വി­ദ്യാ­ഭ്യാ­സം മ­നു­ഷ്യ­രു­ടെ അ­നു­ക­മ്പ­യോ­ടു്—അ­താ­വി­തു മ­നു­ഷ്യ­നെ മ­നു­ഷ്യ­നോ­ടു സം­ബ­ന്ധി­പ്പി­ക്കു­ന്ന വി­ശാ­ല­മാ­യ ചാർ­ച്ച­യോ­ടു് അ­നു­ബ­ന്ധി­ച്ച­താ­യി­രി­ക്ക­ണം. പു­സ്ത­ക­ങ്ങൾ ആ­ലോ­ച­ന­യാ­ലും യു­ക്തി­വി­ചാ­ര­ണ­ക­ളാ­ലും ല­ഭി­ക്കാ­വു­ന്ന സ­ക­ല­സ­ഹാ­യ­ങ്ങ­ളോ­ടു ചേർ­ന്നി­ട്ടാ­യാ­ലും വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ഒരു അം­ശ­ത്തേ തരാനേ ശ­ക്ത­ങ്ങ­ളാ­കും. പു­സ്ത­ക­ങ്ങൾ മാ­ത്രം പ­ഠി­ച്ച­വ­നും പ്ര­കൃ­തി­യേ­ക്കു­റി­ച്ചും നാം അ­ധി­വ­സി­ക്കു­ന്ന ഭൗ­തി­ക­ലോ­ക­ത്തേ­ക്കു­റി­ച്ചും ഒരു വസ്തു രൂ­പ­മി­ല്ലാ­ത്ത­വ­നും ആയ ഒരുവൻ എത്ര പ­ഠി­ത്തം ഉ­ള്ള­വ­നാ­യാ­ലും പ്രാ­ചീ­ന­ഭാ­ഷ­ക­ളിൽ എത്ര വലിയ പ­ണ്ഡി­ത­നാ­യാ­ലും അവൻ ഒരു മു­റി­വി­ദ്വാൻ മാ­ത്ര­മാ­ണു്.

നാം ഇ­പ്പോൾ വി­ദ്യാ­ഭ്യാ­സം എന്നു വി­ളി­ച്ചു­വ­രു­ന്ന­തിൽ അധികം ഭാ­ഗ­വും പു­ച്ചെ­ടി­കൾ വ­ള­രു­ന്ന­തി­നു­വേ­ണ്ടി പാ­ക്കു­സ്ഥ­ല­ത്തെ സ­സ്യ­വി­ജ്ഞാ­നീ­യം സം­ബ­ന്ധി­ച്ച ഒരു ഉ­പ­ന്യാ­സം വാ­യി­ച്ചു­കേൾ­പ്പി­ക്കു­ന്ന­തു­പോ­ലെ ആ­കു­ന്നു എ­ന്നു­ള്ള അ­ഭി­പ്രാ­യം വളരെ ന്യാ­യ­മാ­യി­ട്ടു­ള്ള­താ­കു­ന്നു. ന­മു­ക്കു മേൽ വളരെ പ­ഠി­ക്കാ­നു­ണ്ടു്. മു­മ്പു പ­ഠി­ച്ച­തിൽ പലതും അ­ഴി­ച്ചു പ­ഠി­ക്കാ­നു­മു­ണ്ടു്. ഇ­ങ്ങ­നെ പ­റ­യു­ന്ന­തിൽ ഉ­പാ­ദ്ധ്യാ­യ­ന്മാ­രോ­ടു കൃ­ത­ഘ്ന­ത സൂ­ചി­പ്പി­ക്ക­യ­ല്ല, അ­വ­രു­ടെ തൊ­ഴിൽ­പോ­ലെ ഇത്ര പ്ര­യാ­സ­മേ­റി­യ­തും ശ്ര­മാ­വ­ഹ­മാ­യ­തും ആയ മ­റ്റൊ­രു തൊ­ഴി­ലും ഇല്ല. കു­ഞ്ഞു­ങ്ങ­ളോ­ടു് ഒ­രു­മി­ച്ചു ക­ളി­ക്കു­ന്ന­തു­പോ­ലെ ആ­ഹ്ലാ­ദ­ക­ര­മാ­യി മ­റ്റൊ­ന്നു­മി­ല്ല. എ­ന്നാൽ അവരെ പ­ഠി­പ്പി­ക്കു­ന്ന കാ­ര്യ­മോ?—ഇത്ര ക­ഷ്ട­പ്പെ­ട്ട ജോ­ലി­യും വേറെ ഒ­ന്നും ഇല്ല.

വ്യാ­ക­ര­ണ­വും ക­ണ­ക്കും പ­ഠി­പ്പി­ക്കു­ന്ന­തു് ഒ­രു­പ­ക്ഷേ, ഏ­താ­ണ്ടു് എ­ളു­പ്പ­മാ­യി­ട്ടു­ള്ള­താ­ണു്. “അതെ, അതു് എ­ളു­പ്പ­മാ­യി­ട്ടു­ള്ള­തു തന്നെ, എ­ന്നാൽ ബാ­ലാ­ത്മാ­വി­നെ സ­ഹാ­യി­ക്ക­യും അതിനു ക­രു­ത്തു വർ­ദ്ധി­പ്പി­ക്ക­യും അതിൽ ആ­ശ­യേ­യും വി­ശ്വാ­സ­ത്തേ­യും അ­ങ്കു­രി­പ്പി­ക്കു­ക­യും അതിനെ പ്ര­യോ­ജ­ന­ക­ര­ങ്ങ­ളാ­യ മാർ­ഗ്ഗ­ങ്ങ­ളി­ലേ­ക്കു തെ­ളി­ക്ക­യും പുതിയ ചി­ന്ത­ക­ളും സ്ഥി­ര­പ്ര­വൃ­ത്തി­ക­ളും­കൊ­ണ്ടു പ­റ്റി­യ തോ­ലി­യെ വീ­ണ്ടെ­ടു­ക്കു­ക­യും ചെയ്ക ഒ­ട്ടും എ­ളു­പ്പ­മാ­യ പ്ര­വൃ­ത്തി­യ­ല്ല അതു ദി­വ്യ­രാ­യ ആ­ളു­കൾ­ക്കേ സാ­ധി­ക്കൂ.” എ­ന്ന­ത്രെ എ­മെ­ഴ്സൻ പ­റ­യു­ന്ന­തു്.

images/John-milton.jpg
മിൽടൻ

വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ സാ­ക്ഷാൽ ഉ­ദ്ദേ­ശം വ­ക്കീ­ല­ന്മാ­രെ­യോ പു­രോ­ഹി­ത­ന്മാ­രേ­യോ പ­ട്ടാ­ള­ക്കാ­രെ­യോ അ­ദ്ധ്യാ­പ­ക­ന്മാ­രെ­യോ കൃ­ഷി­ക്കാ­രെ­യോ മറ്റു തൊ­ഴി­ലാ­ളി­ക­ളേ­യൊ സൃ­ഷ്ടി­ക്കു­ക അല്ല, മ­നു­ഷ്യ­രെ “മ­നു­ഷ്യർ” ആ­ക്കു­ക­യാ­ണു്. “സ­മാ­ധാ­ന­കാ­ല­ത്തേ­യും യു­ദ്ധ­കാ­ല­ത്തേ­യും സ്വ­കാ­ര്യ­ത്തേ­യും പൊ­തു­കാ­ര്യ­ത്തേ­യും സം­ബ­ന്ധി­ച്ച എല്ലാ കൃ­ത്യ­ങ്ങ­ളേ­യും ന്യാ­യ­ത­യോ­ടും സാ­മർ­ത്ഥ്യ­ത്തോ­ടും ഉ­ദാ­ര­മ­ന­സ്ക­ത­യോ­ടും കൂടി നിർ­വ്വ­ഹി­ക്കു­ന്ന­തി­നു് ഒ­രു­വ­നെ സ­ന്ന­ദ്ധ­നാ­ക്കു­ന്ന­തു യാ­തൊ­ന്നാ­ണോ അ­താ­ണു് പൂർ­ണ്ണ­വും ഉ­ദാ­ര­വു­മാ­യ വി­ദ്യാ­ഭ്യാ­സം” എ­ന്നാ­കു­ന്നു മ­ഹാ­ക­വി മിൽ­ട­ന്റെ അ­ഭി­പ്രാ­യം.

ഭൂ­താർ­ത്ഥ­സം­ഗ­തി­ക­ളെ കേവലം വാ­ഗ്വ്യ­വ­ഹാ­ര­ങ്ങ­ളാൽ തീ­രു­മാ­നി­ക്കാ­മെ­ന്നു ത­ത്വ­ജ്ഞാ­നി­കൾ വി­ചാ­രി­ച്ചു­പോ­ന്നു. അതു് അത്ര ആ­ലോ­ചി­ച്ചി­ട്ടു ചെ­യ്ത­ത­ല്ല എന്നു കാണാം. ഇതിനെ കാ­ണി­ക്കാൻ പ്ലാ­ട്ടാർ­ക്ക് എന്ന പ്രാ­ചീ­ന­പ­ണ്ഡി­തൻ “കോ­ഴി­യൊ മു­ട്ട­യോ ഏ­താ­ണു് മു­മ്പെ ഉ­ണ്ടാ­യ­തു്” എന്ന വി­ഷ­യ­ത്തേ­ക്കു­റി­ച്ച നേ­ര­മ്പോ­ക്കാ­യി ഒരു വാ­ദ­പ്ര­തി­വാ­ദം ചെ­യ്യു­ന്നു­ണ്ടു്. അതിലെ വാ­ദ­മു­ഖ­ങ്ങ­ളിൽ ഒ­ന്നു് “കോ­ഴി­യാ­ണു് മു­മ്പെ ഉ­ണ്ടാ­യ­തു്, എ­ന്തെ­ന്നാൽ ആ കോ­ഴി­യു­ടെ മുട്ട എ­ന്ന­ല്ലാ­തെ ആ മു­ട്ട­യു­ടെ കോഴി” എ­ന്നാ­രും പ­റ­യാ­റി­ല്ല എ­ന്നാ­കു­ന്നു.

വി­റ്റി­യർ പ­റ­യു­ന്ന­താ­വി­തു്: “പാ­റ­ക­ളി­ലും വൃ­ക്ഷ­ങ്ങ­ളി­ലും കാ­യ­ലു­ക­ളി­ലും മ­ല­ക­ളി­ലും ആ അ­തി­ദി­വ്യ­തേ­ജോ­വി­ശേ­ഷ­ത്തി­ന്റെ സ്ഥൂ­ലാ­കൃ­തി­യെ ആ­രാ­ഞ്ഞു കാ­ണു­വാൻ ചി­ത്ര­ക­ലാ­കു­ശ­ല­ന്റെ നേ­ത്ര­ങ്ങൾ­ക്കു സൂ­ഷ്മ­ശ­ക്തി നൽ­കു­ന്ന മ­ഹി­മ­യേ­റി­യ കു­ശ­ല­ത­യേ­ക്കു­റി­ച്ചു് അ­ജ്ഞ­ന്മാ­രാ­യീ വളരാൻ ന­മ്മു­ടെ കു­ട്ടി­കൾ­ക്കു സം­ഗ­തി­വ­രു­ത്തു­ന്ന­തു ശ­രി­യ­ല്ല.”

ആ­ശ­യ­ങ്ങ­ളെ പലേ പു­സ്ത­ക­ങ്ങ­ളിൽ ക­ണ്ടെ­ടു­ക്കാ­മെ­ന്നു വ­ല്ല­വ­രും വി­ചാ­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ ഇ­ച്ഛാ­ഭം­ഗ­മാ­യി­രി­ക്കും ഫലം. “ആ­ശ­യ­ങ്ങ­ളു­ടെ അ­ധി­വാ­സ­സ്ഥ­ല­ങ്ങൾ അ­രു­വി­കൾ, ഊ­റ്റു­കൾ, പർ­വ്വ­ത­ങ്ങൾ, സ­മു­ദ്രം, സൂ­ര്യ­പ്ര­കാ­ശം, കാ­റ്റു മു­ത­ലാ­യ പ്ര­കൃ­തി­യു­ടെ അ­വ­യ­വ­ങ്ങ­ളാ­കു­ന്നു” എ­ന്നാ­ണു് ജാ­ഫ്രേ­സ് പ­റ­യു­ന്ന­തു്. എ­ന്നാൽ ഭാ­ഗ്യ­ദോ­ഷ­ത്താൽ ന­ദി­ക­ളും സ­മു­ദ്ര­വും കാ­ടു­ക­ളും സൂ­ര്യ­ര­ശ്മി­യും വാ­യു­വും ന­മു­ക്കു് ഇ­ച്ഛി­ക്കാ­വു­ന്നി­ട­ത്തോ­ളം പ്ര­വേ­ശ്യ­ങ്ങ­ളാ­യി­രി­ക്കു­ന്നി­ല്ല, എന്നു മാ­ത്ര­മ­ല്ല പു­സ്ത­ക­ങ്ങ­ളി­ലും ആ­ശ­യ­ങ്ങൾ അ­ധി­വ­സി­ക്കു­ന്നു­ണ്ടു­താ­നും. അ­തു­കൊ­ണ്ടു പു­സ്ത­ക­ങ്ങ­ളെ ഉ­പ­യോ­ഗി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. എ­ന്നാൽ അതു വി­വേ­ക­പൂർ­വ്വം വേ­ണ്ട­താ­കു­ന്നു. ഭാഷ ന­മ്മു­ടെ അ­ന്തർ­ഗ്ഗ­ത­ങ്ങ­ളെ വെ­ളി­പ്പെ­ടു­ത്തു­ന്ന­തി­നു വളരെ അ­പൂർ­ണ്ണ­മാ­യ ഒരു ഉ­പ­ക­ര­ണ­മേ ആ­കു­ന്നു­ള്ളൂ. എല്ലാ കു­ട്ടി­യും പു­രു­ഷ­ത്വം പ്രാ­പി­ക്കു­ന്നി­ല്ല. ക­ണ­ക്കു­ശാ­സ്ത്ര­ത്തി­ലെ ത­ത്വ­ങ്ങ­ളേ­യും ക­രു­ത­ലോ­ടു കൂ­ടി­യേ ഉ­പ­യോ­ഗി­ക്കാ­വൂ!

പാ­ഠ­ശാ­ല വി­ട്ട­തി­നു ശേഷം എ­തെ­ങ്കി­ലും ഒരു പ­ദ്ധ­തി അ­നു­സ­രി­ച്ചു സ്വ­യം­വി­ദ്യാ­ഭ്യാ­സം ചെ­യ്യു­ന്ന­തി­നു് ഇത്ര വളരെ ആ­ളു­കൾ­ക്കു ക­ഴി­യാ­തെ പോ­കു­ന്ന­തു ഞാൻ ഇ­പ്പോൾ സൂ­ചി­പ്പി­ച്ച ന­മ്മു­ടെ വി­ദ്യാ­ഭ്യാ­സ സം­ബ്ര­ദാ­യ­ത്തി­ന്റെ വൈ­ക­ല്യം മൂലം ആ­യി­രി­ക്കാം. നാം ആമരണം വി­ദ്യാ­ഭ്യാ­സം ചെ­യ്തു­കൊ­ണ്ടാ­ണു് ഇ­രി­ക്കു­ന്ന­തു് എ­ന്നു­ള്ള­തി­നു സംശയം ഇ­ല്ല­ല്ലൊ. “ജീ­വി­ക്ക പ­ഠി­ക്ക” എ­ന്നാ­ണു് ഒരു പഴയ പ­ഴ­ഞ്ചൊ­ല്ലു പ­റ­യു­ന്ന­തു്. എ­ന്നാൽ വല്ല വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങ­ളിൽ­നി­ന്നോ വല്ല ക­ഥാ­പു­സ്ത­ക­ങ്ങ­ളിൽ­നി­ന്നോ ഒരു രീ­തി­യോ നി­യ­മ­മോ ഇ­ല്ലാ­തെ അ­ങ്ങു­മി­ങ്ങും നി­ന്നു യ­ദൃ­ച്ഛ­യാ ല­ഭി­ക്കു­ന്ന ജ്ഞാ­ന­ശ­ക­ല­ങ്ങൾ മൂലം വി­ദ്യാ­ഭ്യാ­സം ചെ­യ്ക­യോ അതോ ആ­ത്മ­പ­രി­ശീ­ല­ന­വും വി­ദ്യാ­ഭ്യാ­സ­വും എന്നു ന്യാ­യ­മാ­യി വി­ളി­ക്ക­പ്പെ­ടാ­വു­ന്ന വല്ല ഒരു പ­ദ്ധ­തി­യേ­യും നാം ശ­രി­യാ­യി അ­നു­വർ­ത്തി­ക്ക­യോ വേ­ണ്ട­തു് എ­ന്നാ­കു­ന്നു ഇവിടെ പ്ര­തി­പാ­ദ്യ­മാ­യ വിഷയം.

images/Huxley.png
ഹ­ക്സി­ലി

വി­ദ്യാ­ഭ്യാ­സം എ­ങ്ങ­നെ ഇ­രി­ക്ക­ണ­മെ­ന്നു­ള്ള­തി­നേ­ക്കു­റി­ച്ചു പ്രൊ­ഫ­സ്സർ ഹ­ക്സി­ലി­യു­ടെ അ­ഭി­പ്രാ­യം ഇവിടെ പ­കർ­ത്താം.

“ന­മ്മു­ടെ വി­ദ്യാ­ഭ്യാ­സം പ­തി­ന­ഞ്ചു പ­തി­നാ­റു വ­യ­സ്സു പ്രാ­യ­മാ­യ സാ­ധാ­ര­ണ­ബു­ദ്ധി­ശ­ക്തി­യു­ള്ള ഒരു കു­ട്ടി­യെ സ്വ­ന്ത­ഭാ­ഷ തെ­റ്റു­കൂ­ടാ­തെ­യും നി­ഷ്പ്ര­യാ­സ­മാ­യും ശ്രേ­ഷ്ഠ­ഗ്ര­ന്ഥ­കാ­ര­ന്മാ­രു­ടെ കൃ­തി­കൾ പ­ഠി­ക്കു­ന്ന­തി­നാൽ ഉ­ള­വാ­കു­ന്നു് സാ­ഹി­ത്യാ­വി­ഷ­യ­ക­മാ­യി സു­ഷ്ഠ­വാ­യ ജ്ഞാ­ന­ത്തോ­ടു കൂ­ടി­യും എ­ഴു­താ­നും വാ­യി­ക്കാ­നും ശ­ക്ത­നാ­യി തീർ­ക്കു­ന്ന­താ­യി­രി­ക്ക­ണം. ആ വി­ദ്യാ­ഭ്യാ­സ­ത്താൽ അ­വ­ന്നു സ്വ­രാ­ജ്യ­ച­രി­ത്ര­ത്തോ­ടും മ­നു­ഷ്യ­രു­ടെ ഇടയിൽ സാ­മു­ദാ­യി­കാ­വ­സ്ഥ ഉ­ണ്ടാ­കു­ന്ന­തി­നു­ള്ള മൂ­ല­പ്ര­മാ­ണ­ങ്ങ­ളോ­ടും സാ­മാ­ന്യ­മാ­യ പ­രി­ച­യം ല­ഭി­ക്ക­ണം മാ­ന­സി­ക­ശാ­സ്ത്ര­ത്തി­ന്റേ­യും പ്ര­കൃ­തി­ശാ­സ്ത്ര­ത്തി­ന്റേ­യും പ്ര­ധാ­ന­ത­ത്വ­ങ്ങ­ളേ­ക്കു­റി­ച്ചു് അ­റി­വു­ണ്ടാ­ക­ണം; ക­ണ­ക്കി­ലേ­യും ക്ഷേ­ത്ര­ഗ­ണി­ത­ത്തി­ലേ­യും അ­ദി­പാ­ഠ­ങ്ങ­ളിൽ ഒ­രു­വി­ധം നല്ല ഗ്രാ­ഹ്യം കി­ട്ട­ണം. തർ­ക്ക­ശാ­സ്ത്ര­വു­മാ­യി ഉ­പ­ദേ­ശ­മാർ­ഗ്ഗ­മാ­യി­ട്ടു­ള്ള­തി­നേ­ക്കാൾ ഉ­ദാ­ഹ­ര­ണ­മാർ­ഗ്ഗ­മാ­യി­ട്ടു പ­രി­ച­യം സി­ദ്ധി­ക്ക­ണം. സം­ഗീ­ത­വും ചി­ത്ര­മെ­ഴു­ത്തും ആ­യി­ട്ടും ഏ­താ­ണ്ടു പ­രി­ച­യം സ­മ്പാ­ദി­ക്കേ­ണ്ട­തും അതു പ്ര­വൃ­ത്തി­ക്കു സ­ഹാ­യി­ക്കു­ന്ന­തി­നേ­ക്കാൾ മാ­ന­സി­കാ­ന­ന്ദാ­നു­ഭ­വ­ത്തി­നു് ഉ­ത­കു­ന്ന­തും ആ­യി­രി­ക്കും.”

images/John_Hunter.jpg
ജാൺ ഹണ്ടർ

ഇ­ങ്ങ­നെ­യു­ള്ള ജ്ഞാ­നം വളരെ ര­സ­ക­ര­മാ­യി­ട്ടു­ള്ള­തു ത­ന്നെ­യാ­ണു്. “ഞാൻ ഒരു കു­ട്ടി­യാ­യി­രു­ന്ന കാ­ല­ത്തു മേ­ഘ­ങ്ങ­ളേ­യും പു­ല്ലു­ക­ളേ­യും കു­റി­ച്ചു് അ­റി­യ­ണ­മെ­ന്നും ഇ­ല­കൊ­ഴി­യും കാ­ല­ത്തു് ഇ­ല­ക­ളു­ടെ നിറം മാ­റു­ന്ന­തു് എ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നും എ­നി­ക്കു മോ­ഹ­മു­ണ്ടാ­യി. എ­റു­മ്പു­കൾ, തേ­നീ­ച്ച­കൾ, പ­ക്ഷി­കൾ, തവളകൾ, പു­ഴു­ക്കൾ ഇവയെ ഞാൻ സൂ­ഷ്മ­ത­യോ­ടെ പ­രി­ശോ­ധി­ച്ചു. ആർ­ക്കും അ­റി­ഞ്ഞു­കൂ­ടാ­ത്ത­വ­യോ എ­ന്തെ­ങ്കി­ലും ഗ്ര­ഹി­ക്കു­ന്ന­തി­നു് ആരും ഒ­ട്ടും ശ്ര­ദ്ധി­ക്കാ­ത്ത­വ­യോ ആയ സം­ഗ­തി­ക­ളെ­ക്കു­റി­ച്ചു ചോ­ദി­ച്ചു ചോ­ദി­ച്ചു ഞാൻ ആ­ളു­ക­ളെ വളരെ കു­ഴ­ക്കി­യി­ട്ടു­ണ്ടു്” എ­ന്നു് ഒരു വലിയ ശ­രീ­ര­ശാ­സ്ത്ര­ജ്ഞ­നാ­യ ജാൺ ഹ­ണ്ട­റേ പ്പോ­ലെ പ­റ­യു­ന്ന­തി­നു ക­ഴി­യാൻ ആർ­ക്കാ­ണു് ആ­ഗ്ര­ഹം തോ­ന്നാ­ത്ത­തു്.

ലാ­ക്ക് എന്ന മഹാൻ വി­ദ്യാ­ഭ്യാ­സ­ത്തേ­ക്കു­റി­ച്ചു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ന്യാ­സ­ത്തിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞി­രി­ക്കു­ന്നു. “പു­സ്ത­ക­ങ്ങ­ളേ­ക്കു­റി­ച്ചു ഞാൻ ഒരു സം­ഗ­തി­യെ പ­റ­യു­ന്നു­ള്ളൂ. പു­സ്ത­ക­പാ­രാ­യ­ണ­മ­ല്ല വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ പ്ര­ധാ­ന­ഭാ­ഗം. അ­തി­നോ­ടു യോ­ജി­പ്പി­ക്കേ­ണ്ട­തു രണ്ടു കാ­ര്യ­ങ്ങൾ കൂടി ഉ­ണ്ടു്. അവ ര­ണ്ടും ന­മ്മു­ടെ ജ്ഞാ­നാ­ഭി­വൃ­ദ്ധി­ക്കു് ഉതവി ചെ­യ്യു­ന്ന­തിൽ പ­ങ്കാ­ളി­കൾ ആ­കു­ന്നു. അവയിൽ ഒ­ന്നു് ആ­ലോ­ച­ന­യും മ­റ്റ­തു വാ­ദ­പ്ര­തി­വാ­ദ­വും ആ­കു­ന്നു. വാ­യ­ന­യിൽ­നി­ന്നു കി­ട്ടു­ന്ന അ­റി­വു­കൾ പാകം ചെ­യ്യാ­ത്ത ത­നി­ഉ­ല്പ­ത്തി­വർ­ഗ്ഗ­ങ്ങ­ളേ­പ്പോ­ലെ ഉ­ള്ള­വ­യാ­കു­ന്നു. അവയിൽ പലതും ഉ­പ­യോ­ഗ­മി­ല്ലാ­ത്ത­വ­യാ­യി ഉ­പേ­ക്ഷി­ക്ക­പ്പെ­ടേ­ണ്ട­താ­യി വരും. അ­വ­യേ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ന്ന­തു് വി­ദ്യാ­ഭ്യാ­സ­മ­ഹാ­ഗൃ­ഹ­ത്തി­നു് ആ ത­നി­ഉ­ല്പ­ത്തി­സാ­ധ­ന­ങ്ങ­ളെ ചെ­ത്തി­ച്ചേർ­ത്തും കൊ­ത്തി ശ­രി­പ്പെ­ടു­ത്തി­യും ഉ­പ­യോ­ഗി­ക്കു­ന്ന­തി­നു ത­ക്ക­താ­ക്കു­ക­യും സ്നേ­ഹി­ത­ന്മാ­രു­മാ­യി­ട്ടു­ള്ള സം­ഭാ­ഷ­ണം ആ ഗൃ­ഹ­ത്തി­ന്റെ അ­വ­യ­വ­ങ്ങൾ ത­മ്മി­ലു­ള്ള യോ­ജി­പ്പി­നേ­യും അ­നു­രൂ­പ്യ­ത്തേ­യും നോ­ക്കി അ­റി­യു­ക­യും പ­ണി­ക­ളു­ടെ വൈ­ക­ല്യ­ങ്ങ­ളേ­യും ഉ­റ­പ്പി­നേ­യും പ­രി­ശോ­ധി­ക്ക­യും പോ­രാ­ത്ത­തു ക­ണ്ടു­പി­ടി­ച്ചു നേ­രേ­യാ­ക്കാ­നു­ള്ള ഉ­ത്ത­മ­മാർ­ഗ്ഗ­ത്തെ ക­ണ്ടു­പി­ടി­ക്ക­യും ചെ­യ്യു­ന്ന­തു­പോ­ലെ ആ­കു­ന്നു. ഇ­തി­ന്നു പുറമെ പ­ര­മാർ­ത്ഥ­ങ്ങ­ളെ ക­ണ്ടു­പി­ടി­ച്ചു ന­മ്മു­ടെ ഹൃ­ദ­യ­ങ്ങ­ളിൽ ഉ­റ­പ്പി­ക്കാ­നും അതു നമ്മേ സ­ഹാ­യി­ക്കു­ന്നു.

ഭാ­ഷാ­പോ­ഷി­ണി
images/bhashaposhini.png

മലയാള മനോരമ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന സാ­ഹി­ത്യ മാ­സി­ക­യാ­ണു് ഭാ­ഷാ­പോ­ഷി­ണി. ആദ്യ പ­ത്രാ­ധി­പർ ക­ണ്ട­ത്തിൽ വർ­ഗീ­സ് മാ­പ്പി­ള. 1891 ആ­ഗ­സ്റ്റ് 29-നു് (കൊ­ല്ല­വർ­ഷം 1097 ചി­ങ്ങ­മാ­സം 14-നു്) കോ­ട്ട­യ­ത്തു­വെ­ച്ചു് മലയാള മ­നോ­ര­മ­യു­ടെ സ്ഥാ­പ­ക­പ­ത്രാ­ധി­പ­രാ­യി­രു­ന്ന ക­ണ്ട­ത്തിൽ വ­റു­ഗീ­സ് മാ­പ്പി­ള­യു­ടെ ഉ­ത്സാ­ഹ­ത്തിൽ കേ­ര­ള­വർ­മ്മ വലിയ കോ­യി­ത്ത­മ്പു­രാൻ അ­ദ്ധ്യ­ക്ഷ­നാ­യി ‘ക­വി­സ­മാ­ജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊ­ണ്ടു. കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ സാ­ഹി­ത്യ­സ­ഭ­യാ­യി­രു­ന്നു ഇതു്. ആ­ദ്യ­സ­മ്മേ­ള­ന­ത്തിൽ വെ­ച്ചു­ത­ന്നെ സം­ഘ­ട­ന­യു­ടെ പേരു് ‘ഭാ­ഷാ­പോ­ഷി­ണി സഭ’ എ­ന്നാ­ക്കി മാ­റ്റാ­നും ‘ഭാ­ഷാ­പോ­ഷി­ണി’ എന്ന പേരിൽ ഒരു പ­ത്രി­ക ആ­രം­ഭി­ക്കാ­നും തീ­രു­മാ­ന­മാ­യി. മ­ല­യാ­ള­ത്തി­ലെ ഗദ്യ സാ­ഹി­ത്യ­ത്തി­ന്റെ വി­കാ­സ­ത്തിൽ ഭാ­ഷാ­പോ­ഷി­ണി­ക്കു് നിർ­ണ്ണാ­യ­ക പ­ങ്കു­ണ്ടു്.

Colophon

Title: Vidhyabhasam (ml: വി­ദ്യാ­ഭ്യാ­സം).

Author(s): S. Subramanian Potti.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-08.

Deafult language: ml, Malayalam.

Keywords: Article, S. Subramanian Potti, Vidhyabhasam, എസ്. സു­ബ്ര­ഹ്മ­ണ്യൻ­പോ­റ്റി, വി­ദ്യാ­ഭ്യാ­സം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Story of Golden Locks, a painting by Seymour Joseph Guy (1824–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.