SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Night_market_in_Rotterdam.jpg
Night market in Rotterdam, a painting by Petrus van Schendel (1806–1870).
ആമസോൺ —ആരുടെ ആ­ത്മ­നിർ­ഭ­ര­ത
ദാ­മോ­ദർ പ്ര­സാ­ദ്

ഏ­റ്റ­വും പുതിയ പു­സ്ത­കം ഏ­റ്റ­വും വില കു­റ­വിൽ ല­ഭി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു ന­മ്മു­ടെ ചി­ന്ത­യ്ക്കോ ആ­സ്വാ­ദ­ന­ത്തി­നോ മൗ­ലി­ക­മാ­യ മാ­റ്റ­മൊ­ന്നും സം­ഭ­വി­ക്കു­ന്നി­ല്ല. ചി­ല­പ്പോൾ, അതു് നേർ­വി­പ­രീ­ത­മാ­യി ബോ­ധ­ത്തെ മ­ന്ദീ­ഭ­വി­പ്പി­ക്കു­യാ­യി­രി­ക്കും ചെ­യ്യു­ക.

‘ആദ്യം അവർ പു­സ്ത­ക­ക്ക­ട­ക­ളെ തേടി വന്നു, ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല കാരണം ഞാൻ പു­സ്ത­ക­ട­ക്കാ­ര­ന­ല്ല­ല്ലോ പി­ന്നെ അവർ ടാ­ക്സി­ക്കാ­രെ തേടി വന്നു, തു­ടർ­ന്നു് വ­സ്തു­ക­ച്ച­വ­ട­ക്കാ­രെ, അ­ഭി­ഭാ­ഷ­ക­രെ, ആർ­ട്ടി­സ്റ്റു­ക­ളെ, മാ­ധ്യ­മ പ്ര­വർ­ത്ത­ക­രെ, അ­ധ്യാ­പ­ക­രെ, കർ­ഷ­ക­രെ… പി­ന്നെ പി­ന്നെ കൃ­ത്യ­മാ­യ വി­ശേ­ഷ­ണ­ങ്ങ­ളു­ള്ള പലതരം തൊ­ഴി­ലു­ക­ളെ അതു് തേ­ടി­യെ­ത്തും. വ­രു­ന്ന ഇ­രു­പ­തു വർ­ഷ­ത്തെ കാ­ല­യ­ള­വി­നു­ള്ളിൽ എ­ത്ര­പേർ­ക്കു് സ്വ­ന്തം നി­ല­യ്ക്കു­ള്ള ജീ­വ­നോ­പാ­ധി­ക­ളു­ണ്ടാ­കും… നമ്മൾ ഇ­തൊ­ന്നും തന്നെ ആ­ലോ­ചി­ക്കു­ന്നി­ല്ല. തൊ­ണ്ണൂ­റു ശ­ത­മാ­നം പരാജയ സാ­ധ്യ­ത­യു­ള്ള ഒരു സ്റ്റാർ­ട്ട് ആപ്പ് തു­ട­ങ്ങു­ന്ന­താ­ണു് ഏ­റ്റ­വും സ­മർ­ത്ഥ­മാ­യ ഇ­പ്പോ­ഴ­ത്തെ കാ­ര്യം…’ ഗാർ­ഡി­യൻ പ­ത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച കരോൾ കാ­ഡ്വെൽ­ഡ­റി­ന്റെ ലേ­ഖ­ന­ത്തിൽ നി­ന്നു്.

images/damodar-amazon-01.jpg

മു­ക­ളിൽ കാ­ണു­ന്ന ഈ ചി­ത്രം ഓ­ണ­ലൈ­നിൽ പു­സ്ത­കം വാ­ങ്ങു­ന്ന നമ്മൾ എ­ല്ലാ­വർ­ക്കു­മു­ള്ള ഒരു സ­ന്ദേ­ശ­മാ­ണു്. ചെറിയ ചില ലാ­ഭ­ങ്ങൾ­ക്കും ചെറിയ സൗ­ക­ര്യ­ങ്ങൾ­ക്കും വേ­ണ്ടി നമ്മൾ പലരും ഉ­പേ­ക്ഷി­ച്ച പു­സ്ത­ക­ക്ക­ട­ക­ളി­ലേ­ക്കു് തി­രി­ച്ചു പോ­വാ­നു­ള്ള ആ­ഹ്വാ­നം. അൽ­ഗോ­രി­ത­മു­ക­ളും റോ­ബോ­ട്ടു­ക­ളും ന­മ്മു­ടെ ഇ­ഷ്ട­ങ്ങൾ സൂ­ക്ഷ്മ വി­ശ­ക­ല­ന­ത്തി­ലൂ­ടെ ക­ണ്ടെ­ത്തി ന­മ്മ­ളി­ലേ­ക്കു് തന്നെ വി­വ­ര­ങ്ങ­ളാ­യി തി­രി­ച്ച­യ­ച്ചു­കൊ­ണ്ടു് ആ­കർ­ഷി­ക്കു­ന്ന ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന സ്രോ­ത­സ്സു­ക­ളിൽ നി­ന്നു് പിൻ­വാ­ങ്ങി ന­മു­ക്കു് നിത്യ പ­രി­ച­യ­മു­ള്ള സു­ഹൃ­ത്തു­ക്ക­ളും ന­മ്മു­ടെ വ്യ­ക്തി­ഗ­ത ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളും പ­രി­ഗ­ണി­ക്കു­ക­യും അ­റി­യു­ക­യു­മൊ­ക്കെ ചെ­യ്യു­ന്ന, ഒ­രു­പ­ക്ഷേ, അതിനെ കു­റി­ച്ചു് വി­മർ­ശ­ന­ങ്ങൾ പോലും പങ്കു വെ­യ്ക്കു­ന്ന മ­നു­ഷ്യർ നേ­രി­ട്ടു ന­ട­ത്തു­ന്ന പു­സ്ത­ക­ക്ക­ട­ക­ളെ തന്നെ ന­മു­ക്കു് ആ­ശ്ര­യി­ക്കാം. ഏ­റ്റ­വും പുതിയ പു­സ്ത­കം ഏ­റ്റ­വും വില കു­റ­വിൽ ല­ഭി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു ന­മ്മു­ടെ ചി­ന്ത­യ്ക്കോ ആ­സ്വാ­ദ­ന­ത്തി­നോ മൗ­ലി­ക­മാ­യ മാ­റ്റ­മൊ­ന്നും സം­ഭ­വി­ക്കു­ന്നി­ല്ല. ചി­ല­പ്പോൾ, അതു് നേർ­വി­പ­രീ­ത­മാ­യി ബോ­ധ­ത്തെ മ­ന്ദീ­ഭ­വി­പ്പി­ക്കു­യാ­യി­രി­ക്കും ചെ­യ്യു­ക. ഓൺലൈൻ വഴി ആരും വാ­യി­ക്കാ­ത്ത ആരും കാ­ണാ­ത്ത ആരും കേൾ­ക്കാ­ത്ത നി­ഗൂ­ഡ­മാ­യി എന്തോ ക­ണ്ടെ­ത്തി എന്ന നി­ല­യിൽ ആ­ത്മ­ര­തി­ക്കു മാ­ത്രം ഉ­ത­കു­ന്ന പു­സ്ത­ക പ്ര­ദർ­ശ­നം വാ­യ­ന­യു­ടെ കാ­ര്യ­ത്തി­ലോ ചി­ന്ത­യു­ടെ കാ­ര്യ­ത്തി­ലോ ഒരു മൗ­ലി­ക­ത­യു­ടെ ല­ക്ഷ­ണ­വും പ്ര­ക­ടി­പ്പി­ക്കു­ന്ന­ത­ല്ല. പകരം വേ­റി­ട്ടൊ­ന്നും പ­റ­യാ­നി­ല്ലാ­ത്ത ഒ­രാ­ളു­ടെ ആ­ത്മ­വി­ശ്വാ­സ­രാ­ഹി­ത്യ­ത്തി­ന്റെ അ­വ­ത­ര­ണ­മാ­കാ­നേ ത­ര­മു­ള്ളൂ. എ­ല്ലാ­വർ­ക്കും അ­റി­യു­ന്ന കാ­ര്യ­ത്തെ­ക്കു­റി­ച്ചു പങ്കു വെ­യ്ക്കു­ന്ന കാ­ര്യ­ങ്ങ­ളി­ലാ­ണു് വ്യ­ക്തി­ഗ­ത മൗ­ലി­ക­ത മാ­റ്റു­ര­യ്ക്കു­ന്ന­തു്. വി­ല­ക്കു­റ­വും പു­സ്ത­ക ല­ഭ്യ­ത­യു­മൊ­ക്കെ പ്ര­ധാ­നം തന്നെ. ഓൺ­ലൈ­നി­നെ തി­ര­സ്ക്ക­രി­ക്കു­ക എ­ന്ന­തു­മ­ല്ല കാ­ര്യം. ഓൺലൈൻ അ­ക്കൗ­ണ്ട് അ­വ­സാ­നി­പ്പി­ക്കു­ക എ­ന്നു­മ­ല്ല. ഒരു പക്ഷേ, അവിടെ നി­ന്നു് ഇ­നി­യും വാ­ങ്ങേ­ണ്ടി വരും. പ്ര­ശ്നം, മ­നു­ഷ്യ­പാ­ര­സ്പ­ര്യ­ത്തെ പ്ര­ധാ­ന­മാ­യി കാ­ണു­ന്ന സം­സ്കാ­ര­ത്തെ മുൻ­നിർ­ത്തി മ­നു­ഷ്യ ഇ­ട­പാ­ടു­കേ­ന്ദ്ര­ങ്ങ­ളാ­യ കടകളെ സ­മീ­പി­ക്കു­ക എ­ന്ന­താ­ണു്. ഓൺലൈൻ ചി­ല്ല­റ വ്യാ­പാ­രം കു­ത്ത­ക­വ­ല്ക­രി­ക്ക­പ്പെ­ടു­ക­യും അതു് പൂർ­ണ്ണ­മാ­യും ജീ­വി­ത­വ്യ­വ­സ്ഥ­ക­ളെ ഗ്ര­സി­ക്കു­ക­യും ചെ­യ്യു­മ്പോൾ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്ന­ങ്ങൾ തി­രി­ച്ച­റി­യ­പ്പെ­ടേ­ണ്ട­തു­ണ്ടു്.

ക്ലാ­സി­ക്കൽ മു­ത­ലാ­ളി­ത്ത സ­ങ്ക­ല്പ­ത്തിൽ സർ­ഗ്ഗ­മാ­ത്മ­ക സം­ഹാ­രം നൂ­ത­ന­ത്വ­ത്തി­ന്റെ പ്ര­മാ­ണ­മാ­ണു്. ന­വീ­ന­മാ­യൊ­രു സാ­ങ്കേ­തി­ക വിദ്യ അ­തു­വ­രെ പ്ര­യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്ന സാ­ങ്കേ­തി­ക വി­ദ്യ­യെ ഇ­ല്ലാ­താ­ക്കി­ക്കൊ­ണ്ടു മ­റ്റൊ­ന്നു് പ്ര­യോ­ഗ­ത്തിൽ കൊ­ണ്ടു് വ­രു­ന്നു.

ഇ­ന്ന­ത്തെ നി­ല­യിൽ ആമസോൺ, ഗൂഗ്ൾ, ഫേ­സ്ബു­ക്ക്, ആ­പ്പ്ൾ എ­ന്നി­വ ടെക് അ­ധി­തി­ഷ്ഠി­ത ലോ­ക­ത്തിൽ ദൈവ സ­മാ­ന­മാ­യ അ­സ്തി­ത്വ­മാ­ണു് സ്ഥാ­പി­ച്ചു­വെ­ച്ചി­ട്ടു­ള്ള­തു്. ഇ­വ­രു­ടെ സേ­വ­ന­ങ്ങ­ളു­ടെ­യും ഉ­ല്പ­ന്ന­ങ്ങ­ളു­ടെ­യും ഉപഭോഗ അ­ടി­മ­കൾ എന്ന നി­ല­യിൽ സഹസ്ര കോടി ജ­ന­ങ്ങൾ ദൈ­വേ­ച്ഛ എന്ന നി­ല­യി­ലാ­ണു് ഈ ടെക് ഭീ­മ­ന്മാ­രു­ടെ സ്വ­ജീ­വി­ത­ത്തി­ലേ­യ്ക്കു­ള്ള ഓരോ ക­ട­ന്നു­ക­യ­റ്റ­ത്തെ സ്വീ­ക­രി­ക്കു­ന്ന­തും സ്വാം­ശീ­ക­രി­ക്കു­ന്ന­തും. ഈ ടെക് വാ­ണി­ജ്യ­ത്തി­ന്റെ ഓരോ ഓരോ മ­നു­ഷ്യ­വ്യാ­വ­ഹാ­രി­ക­മാ­യ പു­തു­മേ­ഖ­ല­യി­ലേ­ക്കു­ള്ള അ­നു­ദി­ന­മെ­ന്നോ­ണ­മു­ള്ള അ­ധി­നി­വേ­ശം ദൈ­വ­ത്തി­ന്റെ കാ­ര്യ­മെ­ന്ന­പോ­ലെ യു­ക്തി­ക്ക­തീ­ത­മാ­ണു്. യു­ക്തി­ക്ക­തീ­ത­മാ­ണു് അ­തി­ന്റെ പ്രാ­യോ­ഗി­ക നീ­ക്ക­ങ്ങൾ എ­ന്ന­തി­നാൽ അ­വ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ യ­ഥാർ­ത്ഥ സ്വ­ഭാ­വം വി­ശ­ദീ­ക­രി­ക്കു­മ്പോൾ അതു് വെറും ഊഹവും സ­ങ്ക­ല്പ­വു­മാ­ണു് എ­ന്നു് (തെ­റ്റി) ധ­രി­ക്ക­പ്പെ­ട്ടേ­ക്കാം. ഉ­ദാ­ഹ­ര­ണ­ത്തി­നു് നോ­ക്കൂ: ആമസോൺ ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന വളരെ വൈ­കാ­തെ ഇ­ന്ത്യൻ കർ­ഷ­ക­നു് മേൽ തന്റെ സാ­മ്രാ­ജ്യം സ­ഥാ­പി­ക്കു­മെ­ന്ന നി­രീ­ക്ഷ­ണം തന്നെ ന­ട­ത്തി­യാൽ ആരു് വി­ശ്വ­സി­ക്കും? ക­ഴി­ഞ്ഞ ഒ­ര­ഞ്ചു വർ­ഷ­ത്തി­നു­ള്ളിൽ ആമസോൺ ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന ഏ­തൊ­ക്കെ വ്യ­ത്യ­സ്ത മേ­ഖ­ല­ക­ളി­ലേ­ക്കു് ക­ട­ന്നു എ­ന്നു് നോ­ക്കു­ക. ഭ­ക്ഷ്യ വി­ത­ര­ണ­ത്തിൽ നി­ന്നു് ല­ക്ഷ്വ­റി ഉൽ­പ­ന­ങ്ങ­ളു­ടെ ഓൺലൈൻ ശൃംഖല മുതൽ ക്ളൗ­ഡ് വെബ് സർ­വീ­സ് സേവനം വരെ. ഇ­ന്ത്യൻ കോർ­പ­റേ­റ്റ് അദാനി ഇ­ട­നി­ല­ക്കാ­ര­നാ­യി സം­യു­ക്ത അ­ടി­സ്ഥാ­ന­ത്തിൽ ഒരു ഭ­ക്ഷ്യ ഓൺലൈൻ വിതരണ ശൃംഖല ആമസോൺ സ്ഥാ­പി­ക്കു­മെ­ന്ന­തു് അത്ര വി­ദൂ­ര­മോ വി­സ്മ­യ­ക­ര­മോ ആയ കാ­ര്യ­മ­ല്ല. പുതിയ കാർ­ഷി­ക നി­യ­മ­നു­സ­രി­ച്ചു മുൻ­കൂ­ട്ടി നി­ശ്ച­യി­ച്ച വി­ല­യ്ക്ക്, ഹെ­ഡ്ജ് വിപണന രീതി പോലെ, കർ­ഷ­ക­നെ ആദ്യം അ­ത്യാ­വ­ശ്യം ആ­കർ­ഷ­ക­മാ­യ കോൺ­ട്രാ­ക്ട് വ്യ­വ­സ്ഥ­യി­ലും പയ്യെ പയ്യെ ത­ങ്ങ­ളു­ടെ താ­ല്പ­ര്യ­ങ്ങൾ­ക്ക­നു­സ­രി­ച്ചു ഏതു വി­ള­വി­റ­ക്ക­ണം എത്ര വി­ല­യ്ക്കെ­ന്ന­തു­വ­രെ കർ­ഷ­ക­നെ വി­ധേ­യ­പ്പെ­ടു­ത്തി സ്വ­ന്തം ലാ­ഭേ­ച്ഛ­കൾ മാ­ത്രം മുൻ­നിർ­ത്തി ഓൺലൈൻ ചി­ല്ല­റ മേ­ഖ­ല­യി­ലെ കു­ത്ത­ക­കൾ വൈ­കാ­തെ തന്നെ ഭ­ക്ഷ്യ­വി­ത­ര­ണ മേഖല കൈ­യ­ട­ക്കു­മെ­ന്നു് കേ­വ­ല­മൊ­രു ഊ­ഹ­മാ­യി മാ­ത്രം ത­ള്ളി­ക്ക­ള­യേ­ണ്ട­താ­ണോ?

സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­മാ­യ സം­ഹാ­രം
images/Joseph_Schumpeter.jpg
ജോസഫ് ഷും­പീ­റ്റർ

മു­ത­ലാ­ളി­ത്ത ന­വീ­ക­ര­ണ­ത്തി­ന്റെ കാ­ത­ലാ­യി ജോസഫ് ഷും­പീ­റ്റർ വി­ശേ­ഷി­പ്പി­ച്ച സർ­ഗ്ഗാ­ത്മ­ക സം­ഹാ­രം (creative destruction) എന്ന പ്ര­ക്രി­യ ആ ഘട്ടം പി­ന്നി­ട്ടു് സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­മാ­യ സം­ഹാ­ര­ത്തി­ലേ­ക്കു് (Authoritarian Destruction) മാ­റി­യി­രി­ക്കു­ന്നു. ആമസോൺ തു­ട­ങ്ങി­യ ടെക് ഭീ­മ­ന്മാ­രാ­ണു് ഈ പുതിയ സം­രം­ഭ­ക­ത്വ തത്വം അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ക്ലാ­സി­ക്കൽ മു­ത­ലാ­ളി­ത്ത സ­ങ്ക­ല്പ­ത്തിൽ സർ­ഗ്ഗ­മാ­ത്മ­ക സം­ഹാ­രം നൂ­ത­ന­ത്വ­ത്തി­ന്റെ പ്ര­മാ­ണ­മാ­ണു്. ന­വീ­ന­മാ­യൊ­രു സാ­ങ്കേ­തി­ക വിദ്യ അ­തു­വ­രെ പ്ര­യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്ന സാ­ങ്കേ­തി­ക വി­ദ്യ­യെ ഇ­ല്ലാ­താ­ക്കി­ക്കൊ­ണ്ടു മ­റ്റൊ­ന്നു് പ്ര­യോ­ഗ­ത്തിൽ കൊ­ണ്ടു് വ­രു­ന്നു. മു­ത­ലാ­ളി­ത്ത­ത്തി­ന്റെ മാ­ത്ര­മ­ല്ല നാ­ളി­തു­വ­രെ­യു­ള്ള ച­രി­ത്ര പു­രോ­ഗ­തി­ക്കു് നി­ദാ­ന­മാ­യ ഒ­ന്നാ­ണി­തെ­ന്നു വി­ശ­ദീ­ക­രി­ക്കാം. പക്ഷേ, സർ­ഗ്ഗാ­ത്മ­ക സം­ഹാ­രം മാ­ന­വ­രാ­ശി­യു­ടെ പൊ­തു­നേ­ട്ട­ത്തി­നു് ഗു­ണ­ക­ര­മാ­വു­ന്ന വി­ധ­ത്തിൽ പുതിയ സാ­ധ്യ­ത­ക­ളെ പ്ര­ധാ­നം ചെ­യ്യു­ന്നു. വാ­സ്ത­വ­ത്തിൽ മ­നു­ഷ്യ വംശം എ­ക്കാ­ല­ത്തും കാം­ക്ഷി­ക്കു­ന്ന­തു് അ­ധ്വാ­ന­ത്തി­ന്റെ ല­ഘൂ­ക­ര­ണ­മാ­ണു്. ഓരോ ക­ണ്ടു­പി­ടു­ത്ത­ത്തി­ന്റെ­യും ഉ­ദ്ദേ­ശ്യ­മി­താ­ണു്. അ­ധ്വാ­ന ല­ഘൂ­ക­ര­ണ­ത്തി­നു് നി­ദാ­ന­മാ­യ ഉപയോഗ ഉ­പ­ക­ര­ണ­ങ്ങ­ളെ പി­ടി­ച്ച­ട­ക്കി­കൊ­ണ്ടു ചു­രു­ക്കം ചിലർ അതു് കൈ­യി­ലൊ­തു­ക്കു­ന്നു. മു­ത­ലാ­ളി­ത്തം ഈ ല­ഘൂ­ക­ര­ണ യ­ജ്ഞ­ങ്ങ­ളെ പുതിയ തൊഴിൽ വി­ഭ­ജ­ന­ത്തി­ന്റെ രീ­തി­യി­ലും—സം­രം­ഭ­കൻ, ഉ­ല്പാ­ദ­കൻ, ഉ­പ­ഭോ­ക്താ­വു് എന്ന പ­രി­ശു­ദ്ധ ത്ര­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലും, ഈ വ്യ­വ­സ്ഥ­ക്കു് പൊതു സ്വീ­കാ­ര്യ­ത വ­രു­ത്തി­ക്കൊ­ണ്ടു ഇതിനെ വ്യ­വ­സ്ഥാ­പി­ത ക്ര­മ­മാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. സർ­ഗ്ഗ­മാ­ത്മ­ക സം­ഹാ­രം, മു­ത­ലാ­ളി­ത്ത ചി­ന്ത­ക­രു­ടെ നീ­രി­ക്ഷ­ണ­ത്തിൽ, വ്യ­സ്ഥ­യെ ച­ടു­ല­മാ­ക്കു­ന്ന ഒ­ന്നാ­ണു്. അതു് സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ അ­ക­ത്തു നി­ന്നു് അതിനെ ന­വീ­ക­രി­ക്കു­ന്നു. അ­ങ്ങി­നെ അ­തി­ന്റെ ഗു­ണ­ഫ­ലം സർ­വ്വ­രി­ലേ­ക്കും അ­രി­ച്ചി­റ­ങ്ങു­ന്നു. മ­നു­ഷ്യ രാ­ശി­യു­ടെ പൊതു മി­ക­വാ­യി­രു­ന്ന ച­രി­ത്ര­പ­ര­മാ­യ പല ചടുല മാ­റ്റ­ങ്ങ­ളും മു­ത­ലാ­ളി­ത്ത­ത്തിൽ വ്യ­ക്തി­യു­ടെ മാ­ത്രം മി­ക­വാ­യാ­ണു് പ­രി­ണ­മി­ക്കു­ന്ന­തു്. എ­ന്താ­യാ­ലും, മു­ത­ലാ­ളി­ത്ത ദർശനം മു­ന്നോ­ട്ടു് വെച്ച സർ­ഗ്ഗാ­ത്മ­ക സം­ഹാ­രം ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടിൽ വ്യ­ക്തി­പ്ര­ഭാ­വ സി­ദ്ധാ­ന്തം ഉ­പേ­ക്ഷി­ച്ചു വൻകിട കോർ­പ്പ­റേ­റ്റു­ക­ളു­ടെ ഗവേഷണ വികസന വ­കു­പ്പി­ന്റെ ഹി­ത­ങ്ങ­ളു­ടെ­താ­ക്കി മാ­റ്റി. പൊതു ന­ന്മ­യ­ല്ല, കോർ­പ­റേ­റ്റ് ലാ­ഭേ­ച്ഛ­കൾ അ­ടി­സ്ഥാ­ന­മാ­ക്കി ന­ട­ത്തു­ന്ന പ്ര­വർ­ത്ത­നം മാ­ത്ര­മാ­ണു് ഇ­തെ­ന്നും ഇ­ന്നു് തി­രി­ച്ച­റി­വു­ണ്ടു്. അ­തു­കൊ­ണ്ടു തന്നെ ഒരു സാ­ങ്കേ­തി­ക ന­വീ­ക­ര­ണ­ത്തി­ന്റെ ഗു­ണ­ഫ­ലം മ­നു­ഷ്യ­രാ­ശി മു­ഴു­വൻ അ­നു­ഭ­വി­ക്കു­ന്ന­തിൽ അ­സ­മ­ത്വ­വും കാ­ല­താ­മ­സ­വു­മു­ണ്ടാ­കു­ന്നു. സർ­ഗ്ഗാ­ത്മ­ക സം­ഹാ­ര­മെ­ന്ന­തു് മു­ത­ലാ­ളി­ത്ത ഗൃ­ഹാ­തു­ര­ത്വ­മാ­യി അ­വ­ശേ­ഷി­ക്കു­ന്നു. എ­ന്നാൽ പുതിയ അ­ധീ­ശ­ത്വ സം­ഹാ­ര­ത്തിൽ വാ­സ്ത­വ­ത്തിൽ ന­ട­ക്കു­ന്ന­തു് ഉ­ന്മൂ­ല­ന­പ­ര­മാ­യ സം­ഹാ­ര­മാ­ണു് (Annihilative Destruction). ഇ­തി­ന്റെ പ്ര­ത്യേ­ക­ത എ­ന്തെ­ന്നാൽ അതു് പു­തു­താ­യി ഒ­ന്നും ഉ­ണ്ടാ­ക്കു­ന്നി­ല്ല എ­ന്നു് മാ­ത്ര­മ­ല്ല ഒ­രു­പാ­ടു് ഒ­രു­പാ­ടു് നാശം വി­ത­ച്ചു­കൊ­ണ്ടാ­ണു് അതു് മു­ന്നേ­റു­ന്ന­തു് എ­ന്നാ­ണു്. ആമസോൺ ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന സം­രം­ഭം തന്നെ നോ­ക്കു­ക. അതു് രാ­ഷ്ട്ര­ങ്ങൾ­ക്കു് അ­തീ­ത­മാ­യി ഒരു സാ­മ്ര­ജ്യം സ്ഥാ­പി­ത­മാ­ക്കി എ­ന്ന­തു് മാ­ത്ര­മ­ല്ല, ഓരോ രാ­ജ്യ­ത്തെ­യും ചെ­റു­കി­ട വി­ല്പ­ന­ക്കാ­രെ­യും വൻ­കി­ട­ക്കാ­രെ­യും ഒരേ പോലെ നി­ലം­പ­രി­ശാ­ക്കി, ഒപ്പം തന്നെ പലതരം തൊ­ഴി­ലു­ക­ളെ ന­ശി­പ്പി­ക്ക­യും ചെ­യ്തി­രി­ക്കു­ന്നു. തൊ­ഴി­ലു­ക­ളെ ന­ശി­പ്പി­ക്കു­ക എ­ന്ന­തി­നേ­ക്കാൾ മ­നു­ഷ്യ വ്യാ­പാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പ­ല­യി­നം തൊ­ഴി­ലു­ക­ളെ ഉ­ന്മൂ­ല­നം ചെ­യ്തി­രി­ക്കു­ന്നു. തൊഴിൽ ഇ­ല്ലാ­താ­വു­ന്ന­തും തൊഴിൽ ഉ­ന്മൂ­ല­നം ചെ­യ്യു­ന്ന­തും ത­മ്മിൽ വ്യ­ത്യ­സ­മു­ണ്ടു്. തൊഴിൽ ഇ­ല്ലാ­തെ­യാ­വു­മ്പോ­ഴും പ്ര­സ്തു­ത തൊഴിൽ അ­പ്ര­സ­ക്ത­മാ­കു­ന്നി­ല്ല. ഉ­ന്മൂ­ല­ന­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് പ്ര­സ്തു­ത തൊഴിൽ, അ­തി­നാ­വ­ശ്യ­മാ­യ നൈ­പു­ണ്യ, വി­നി­മ­യ രീ­തി­കൾ—എ­ല്ലാം തന്നെ തൊഴിൽ സം­സ്കാ­ര­ത്തിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യി പോ­വു­ക­യാ­ണു്. ഇവിടെ സ­മ്പ­ന്ന­നാ­യ ഉ­പ­ഭോ­ക്താ­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സാ­ങ്കേ­തി­ക ന­വീ­ക­ര­ണ­ത്തി­നു് മു­മ്പു് നി­ല­ന്നി­രു­ന്ന തൊ­ഴി­ലു­കൾ ഒരു ബാ­ധ്യ­ത­യാ­യി അ­നു­ഭ­വ­പ്പെ­ടു­ക­യാ­ണു്. അ­ത്ത­രം തൊ­ഴി­ലു­ക­ളെ­യും അ­തി­നാ­വ­ശ്യ­മാ­യ നൈ­പു­ണി­ക­ളെ­യും ഉ­ന്മൂ­ല­നം ചെ­യ്യു­ക വഴി ആമസോൺ പോലെ ഓൺലൈൻ വിപണന ശൃംഖല പു­തി­യൊ­രു ഉ­ല്പാ­ദ­ന­ര­ഹി­ത­മാ­യ ഉ­പ­ഭോ­ഗ­മാ­ത്ര ആ­ത്മ­നിർ­ഭ­ര­ത പ്ര­ദാ­നം ചെ­യ്യു­ക­യാ­ണു് ചെ­യ്യു­ന്ന­തു്.

തൊഴിൽ ഇ­ല്ലാ­താ­വു­ന്ന­തും തൊഴിൽ ഉ­ന്മൂ­ല­നം ചെ­യ്യു­ന്ന­തും ത­മ്മിൽ വ്യ­ത്യ­സ­മു­ണ്ടു്. തൊഴിൽ ഇ­ല്ലാ­തെ­യാ­വു­മ്പോ­ഴും പ്ര­സ്തു­ത തൊഴിൽ അ­പ്ര­സ­ക്ത­മാ­കു­ന്നി­ല്ല. ഉ­ന്മൂ­ല­ന­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് പ്ര­സ്തു­ത തൊഴിൽ, അ­തി­നാ­വ­ശ്യ­മാ­യ നൈ­പു­ണ്യ, വി­നി­മ­യ രീ­തി­കൾ—എ­ല്ലാം തന്നെ തൊഴിൽ സം­സ്കാ­ര­ത്തിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യി പോ­വു­ക­യാ­ണു്.

കോ­വി­ഡ് വ്യാ­പ­ന­ത്തെ തു­ടർ­ന്നു് വി­പ­ണി­യി­ലു­ണ്ടാ­യ മാ­ന്ദ്യ­ത്തിൽ നി­ന്നു് സാ­മ്പ­ത്തി­ക വ്യ­വ­സ്ഥ­യെ ക­ര­ക­യ­റ്റാ­നാ­യു­ള്ള ഉ­ത്തേ­ജ­ക പാ­ക്കേ­ജ് രാ­ഷ്ട്ര­ത്തി­നു മു­മ്പാ­കെ അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടു് പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര മോഡി ത­ദ്ദേ­ശീ­യ ഉൽ­പ­ന്ന­ങ്ങ­ളു­ടെ വി­പ­ണ­നം പ്രോൽ­സാ­ഹി­പ്പി­ക്ക­പ്പെ­ട­ണ­മെ­ന്നും അ­തി­നാ­യി ലോ­ക്കൽ സ­മ്പ­ദ്വ്യ­വ­സ്ഥ­യെ ഉ­ഷാ­റാ­ക്കു­ന്ന­തി­ലേ­ക്കു് ആ­ത്മ­നിർ­ഭർ പ­ദ്ധ­തി പ്ര­ഖ്യാ­പി­ക്കു­ക­യു­ണ്ടാ­യി. അതിനു കാ­ര­ണ­മാ­യി പ്ര­ധാ­ന­മ­ന്ത്രി പ­റ­ഞ്ഞ­തു് പ്ര­തി­സ­ന്ധി ഘ­ട്ട­ത്തിൽ ‘ലോ­ക്കൽ’ മാ­ത്ര­മേ ന­മ്മു­ടെ സ­ഹാ­യ­ത്തി­നു­ണ്ടാ­യി­രു­ന്നു­ള്ളു എ­ന്നാ­ണു്. വാ­സ്ത­വ­ത്തിൽ ത­ദ്ദേ­ശീ­യ വിപണി സ്തം­ഭി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ലോ­ക­മാ­കെ തന്നെ ഏ­റ്റ­വു­മ­ധി­കം ഈ ഘ­ട്ട­ത്തിൽ വ്യാ­പാ­രം ന­ട­ന്ന­തു് ഓൺലൈൻ വ­ഴി­യാ­ണു്. ഒന്നോ രണ്ടോ ഓൺലൈൻ കു­ത്ത­ക­ക­ളാ­ണു് ഏ­റ്റ­വു­മ­ധി­കം ബി­സി­ന­സ്സ് ന­ട­ത്തി­യ­തു്.

നോ­ട്ട് നി­രോ­ധ­ന­ത്തി­നു് ശേഷം നി­ല­വിൽ വന്ന ഡി­ജി­റ്റൽ പേ­യ്മെ­ന്റ് രീ­തി­ക­ളും അതിനു ഉ­ത്തേ­ജ­ക­മാ­യി.

ഡാ­റ്റാ കെണി

മ­നു­ഷ്യ­രാ­ശി­യു­ടെ തന്നെ വിവര/വി­ജ്ഞാ­ന ത്വ­ര­ക­ളെ ഏ­റെ­കു­റേ­യെ­ന്ന­ല്ല മു­ഴു­വ­നാ­യും തന്നെ ഗൂഗ്ൾ ക്ര­മ­പ്പെ­ടു­ത്തി ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ന­മു­ക്കു് സാ­മാ­ന്യേ­ന അ­റി­യാ­വു­ന്ന ഒരു കാ­ര്യം പോലും ഗൂഗ്ൾ ചെ­യ്തു ഉ­റ­പ്പു വ­രു­ത്തി­യ ശേഷമേ നമ്മൾ പ്ര­സ്തു­ത വി­വ­ര­ത്തെ ശ­രി­വെ­യ്ക്കു­ക­യു­ള്ളൂ.

മ­ഹാ­മാ­രി­യെ തു­ടർ­ന്നു് ലോകം മു­ഴു­വ­നും അ­ങ്ങേ­യ­റ്റം പ്ര­തി­സ­ന്ധി നേ­രി­ട്ട­പ്പോ­ഴും ജ­ന­സം­ഖ്യ­യി­ലെ മ­ഹാ­ഭൂ­രി­പ­ക്ഷം വ­രു­ന്ന തൊ­ഴി­ലാ­ളി­ക­ളും ചെ­റു­കി­ട കർ­ഷ­ക­രും കൈ­വേ­ല­ക്കാ­രും അ­നൗ­പ­ചാ­രി­ക തൊഴിൽ മേ­ഖ­ല­ക­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രും സ്വയം തൊഴിൽ രം­ഗ­ത്തു പ്ര­വർ­ത്തി­ക്കു­ന്ന ഇ­ട­ത്ത­ര­ക്കാ­രും സാ­മ്പ­ത്തി­ക­മാ­യി അ­സ്ഥി­രീ­ക­രി­ക്ക­പ്പെ­ടു­ക­യും അ­ടി­ത്ത­ട്ടു­ജ­ന­ത പാ­പ്പ­രീ­ക­രി­ക്ക­പ്പെ­ടു­ക­യും ചെയ്ത അതേ ദുരിത കാ­ല­ത്തിൽ തന്നെ ക്ര­മാ­തീ­ത­മാ­യി വ്യ­ക്തി­ഗ­ത സ­മ്പ­ത്തു­യർ­ത്തി­യ­വ­രിൽ ഏ­റ്റ­വും മു­മ്പിൽ ഡാറ്റ, ഓൺലൈൻ വിപണന രം­ഗ­ത്തെ കു­ത്ത­ക മു­ത­ലാ­ളി­മാ­രാ­യി­രു­ന്നു. ഇ­ന്ത്യ­യിൽ ഡാ­റ്റ­യും എ­ണ്ണ­യും ചെ­റു­കി­ട വ്യാ­പാ­ര­വും കു­ത്ത­ക­വ­ത്ക­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മു­കേ­ഷ് അം­ബാ­നി­യാ­ണു് നേ­ട്ട­മു­ണ്ടാ­ക്കി­യ­തെ­ങ്കിൽ ആഗോള ത­ല­ത്തിൽ ആ­മ­സോ­ണി­ന്റെ ജെഫ് ബെ­സോ­സാ­ണു് സ­മ്പ­ത്തു സ­മാ­ഹ­ര­ണ­ത്തിൽ ഏ­റ്റ­വും വർ­ദ്ധ­ന­വു­ണ്ടാ­ക്കി­യ­തു്. മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തു ബി­സി­ന­സ്സ് ന­ട­ത്തി­ക്കൊ­ണ്ടു പോകാൻ തന്നെ പ്ര­യാ­സ­മാ­യി­രി­ക്കെ വി­പ­ണി­യു­ടെ വ­ലി­യൊ­രു ശ­ത­മാ­ന­വും കൈ­യ­ട­ക്കാൻ ഇ­വർ­ക്കു് സാ­ധി­ച്ചു­വെ­ന്ന­താ­ണു് ന­ഗ്ന­യാ­ഥാർ­ഥ്യം. ഡാറ്റ/ഇ-​കോമേഴ്സ് മേ­ഖ­ല­യാ­ണു് ഏ­റ്റ­വും വലിയ നേ­ട്ടം കൈ­വ­രി­ച്ച മേഖല. ക­ഴി­ഞ്ഞ നാ­ല­ഞ്ചു വർ­ഷ­മാ­യി ഇ-​കോമേഴ്സ് രം­ഗ­ത്തു വലിയ തോതിൽ മാ­റ്റ­ങ്ങൾ­ക്കു് വഴി തു­റ­ക്കു­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ന്നു വ­രി­ക­യാ­യി­രു­ന്നു. അതിൽ പ്ര­ധാ­ന­മാ­യി­രു­ന്ന­തു് ടാ­ക്സി ഓട്ടോ മേ­ഖ­ല­യിൽ യൂബർ, ഓല തു­ട­ങ്ങി­യ­വ­രു­ടെ ക­ട­ന്നു വ­ര­വാ­യി­രു­ന്നു. ഇ­ന്ത്യൻ ന­ഗ­ര­ങ്ങ­ളി­ലെ ഒരു നവ മ­ധ്യ­വർ­ഗ­ത്തി­നു ആ­ശ്വാ­സ­ക­ര­മാ­വു­ന്ന രീ­തി­യി­ലാ­ണു് ഇ­തി­ന്റെ പ്ര­വർ­ത്ത­നം സ­ജ്ജീ­ക­രി­ച്ചി­രു­ന്ന­തു്. ഓൺലൈൻ വ­ഴി­യാ­ണു് സകല ഇ­ട­പാ­ടു­ക­ളും എന്നു മാ­ത്ര­മ­ല്ല പഴയ മ­ട്ടിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി ആ­ഡം­ബ­ര­ത്തി­നു ആ­ഡം­ബ­ര­വും കൃ­ത്യ­ത­യ്ക്കു കൃ­ത്യ­ത­യും ഓൺലൈൻ ഉപരി മ­ധ്യ­വർ­ഗ­ത്തി­നു അ­നു­ഭ­വ­സ്ഥ­മാ­യി. വലിയ സ്വീ­കാ­ര്യ­ത­യാ­ണു് ഈ പുതിയ ഓൺലൈൻ ടാ­ക്സി സം­വി­ധാ­ന­ത്തി­നു് ല­ഭി­ച്ച­തു്. പക്ഷേ, മ­ഹാ­മാ­രി കാ­ല­ത്തു തൊഴിൽ സു­ര­ക്ഷി­ത­ത്വം എ­ത്ര­മാ­ത്രം ദുർ­ബ്ബ­ല­മാ­ണു് എ­ന്നു് ഉപരി മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു് ഒരു വേ­ള­യെ­ങ്കി­ലും ബോ­ധ്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ങ്കി­ലും ത­ങ്ങ­ളു­ടെ വർ­ഗ്ഗ­പ­ര­മാ­യ നി­ല­നി­ല്പി­നെ വി­സ്മ­രി­ച്ചു­കൊ­ണ്ടു ജ­ന­ത­യു­മാ­യി ഒ­രൈ­ക്യ­പ്പെ­ട­ലി­നു ത­യ്യാ­റാ­കു­മോ എ­ന്നു് സം­ശ­യ­മാ­ണു്. യൂ­ബ­റി­നും ഓ­ലെ­ക്കും ശേഷം ഗിഗ് എ­ക്കോ­ണ­മി ക­ട­ന്നു വന്ന മേഖല ഭക്ഷണ വി­ത­ര­ണ­മാ­ണു്. പ്ര­ത്യ­ക്ഷ­ത്തിൽ അതു് ഭക്ഷണ ശാ­ല­കൾ­ക്കു് പൊ­തു­വിൽ അ­നു­കൂ­ല­മാ­ണു് എ­ന്നു് തോ­ന്നി­പ്പി­ച്ച­വെ­ങ്കി­ലും സ്വ­ന്തം നി­ല­യ്ക്കു­ള്ള ക്ളൗ­ഡ് അ­ടു­ക്ക­ള­യെ­ക്കു­റി­ച്ചു­ള്ള ആ­ലോ­ച­ന­ക­ളി­ലാ­ണു് ഓൺലൈൻ ഭക്ഷണ സേവന ദാ­താ­ക്കൾ.

ആ­മ­സോ­ണി­ന്റെ മത്സര മി­ക­വി­നു­ള്ള ഒരു കാരണം അ­തി­ന്റെ വിർ­ച്വൽ അ­സ്തി­ത്വ­മാ­ണു്. പു­സ്ത­കം, തുണി, ഇ­ല­ക്ട്രോ­ണി­ക് ഉ­പ­ക­ര­ണ­ങ്ങൾ, ക­ളി­പ്പാ­ട്ടം (വലിയ വ­രു­മാ­ന­മു­ള്ള ലോക വാ­ണി­ജ്യ­ങ്ങ­ളിൽ പ്ര­ധാ­നം!!), കോ­സ്മെ­റ്റി­ക്സ്, എന്നു വേണ്ട ചി­ല്ല­റ മേ­ഖ­ല­യി­ലു­ള്ള ഏതും ആ­മ­സോ­ണി­ന്റെ പ­രി­ധി­യിൽ വരും.

ആമസോൺ ആദ്യം ഓൺലൈൻ വ­ഴി­യു­ള്ള പു­സ്ത­ക വ്യാ­പാ­ര­മാ­യാ­ണു് ആ­രം­ഭി­ക്കു­ന്ന­തു്. ഇ­ന്റർ­നെ­റ്റ് വാ­ണി­ജ്യ അ­ടി­സ്ഥാ­ന­ത്തിൽ വി­ക­സ്വ­ര­മാ­കു­ന്ന ഘ­ട്ട­ത്തിൽ തന്നെ ആമസോൺ പ്ര­വർ­ത്ത­നം ആ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ, അതു് വലിയ തോതിൽ വി­ക­സി­ക്കു­ക­യും ഏ­താ­ണ്ടു് അതിനു വി­ഴു­ങ്ങാ­വു­ന്ന ഏ­തൊ­ക്കെ മേ­ഖ­ല­ക­ളെ­യാ­ണോ അ­വ­യൊ­ക്കെ തന്നെ വി­ഴു­ങ്ങി ദേ­ശ­രാ­ഷ്ട്ര അ­തീ­ത­മാ­യ സം­രം­ഭ­മാ­യി തീ­രു­ന്ന­തു് ര­ണ്ടാ­യി­രം പ­കു­തി­യോ­ടെ­യാ­ണു്. 2017-ൽ ഫോർ­ബ്സ് മാ­ഗ­സിൻ ജെഫ് ബെ­സോ­സി­നെ ലോ­ക­ത്തി­ലെ ഏ­റ്റ­വും സ­മ്പ­ന്ന­നാ­യി നാ­മ­ക­ര­ണം ചെ­യ്തു. അ­മ്പ­തി­നാ­യി­ര­ത്തി ഇ­രു­നൂ­റ്റി അ­റു­പ­ത്തി­യാ­റു കോ­ടി­യാ­യി­രു­ന്നു മൊ­ത്തം മൂ­ല്യം. ആ­മ­സോ­ണി­ന്റെ പ്ര­വർ­ത്ത­ന മേ­ഖ­ല­കൾ ഏ­തൊ­ക്കെ­യാ­ണു്? ഓൺലൈൻ ചി­ല്ല­റ വ്യാ­പാ­ര­ത്തിൽ ലോ­ക­ത്തിൽ ഏ­റ്റ­വും ഒ­ന്നാം സ്ഥാ­നം. ഇ­തി­നർ­ത്ഥം ലോ­ക­ത്തിൽ ന­ട­ക്കു­ന്ന ഓൺലൈൻ വ്യാ­പാ­ര­ത്തി­ന്റെ സിം­ഹ­ഭാ­ഗ­വും ആമസോൺ വ­ഴി­യാ­ണെ­ന്നാ­ണു്. ഭ­ക്ഷ്യ സ്റ്റോ­റു­ക­ളും ഷി­പ്പിം­ഗ് സൗ­ക­ര്യ­ങ്ങ­ളും സ്വ­ന്തം നി­ല­ക്കു് നി­യ­ന്ത്രി­ക്കു­ന്നു. ഇതിനു പുറമെ ക്ളൗ­ഡ് സേവനം നൽകി വ­രു­ന്ന വെ­ബ്സെർ­വി­സ്, ആമസോൺ വീ­ഡി­യോ പ്രൈം പ്ലാ­റ്റ്ഫോം, ഇ­തു­പോ­ലെ സാ­ധ­ന­ങ്ങൾ വിൽ­ക്കാ­നു­ള്ള ആമസോൺ മാർ­ക്ക­റ്റ് പ്ലേ­സ്. വി­പു­ല­മാ­ണു് ആ­മ­സോ­ണി­ന്റെ പ്ര­വർ­ത്ത­ന മേ­ഖ­ല­കൾ. അതു് മാ­ത്ര­മ­ല്ല ലോ­ക­ത്തി­ലെ ഏ­റ്റ­വും ബൃ­ഹ­ത്താ­യ ഡാറ്റ സ­മാ­ഹൃ­ത്താ­വാ­ണു ആമസോൺ.

ഗൂ­ഗ്ളി­നെ­യും ആമസോൺ തന്റെ ഡാറ്റ സംഭരണ ശേ­ഷി­വെ­ച്ചു­കൊ­ണ്ടു വി­ര­ട്ടു­ന്നു­ണ്ടു് എ­ന്ന­താ­ണു് യാ­ഥാർ­ഥ്യം. ഉ­ദാ­ഹ­ര­ണം നോ­ക്കൂ: ഒരു ഉ­പ­ഭോ­ക്താ­വു് എ­ന്തെ­ങ്കി­ലും ഉ­ല്പ­ന്ന­ത്തെ­ക്കു­റി­ച്ചു സ­വി­ശേ­ഷ­മാ­യി എ­ന്തെ­ങ്കി­ലും തി­ര­യു­ക­യാ­ണെ­ങ്കിൽ ആദ്യം അയാൾ ആ­മ­സോ­ണി­നെ­യാ­യി­യി­രി­ക്കും ആ­ശ്ര­യി­ക്കു­ക.

മ­നു­ഷ്യ­രാ­ശി­യു­ടെ തന്നെ വിവര/വി­ജ്ഞാ­ന ത്വ­ര­ക­ളെ ഏ­റെ­കു­റേ­യെ­ന്ന­ല്ല മു­ഴു­വ­നാ­യും തന്നെ ഗൂഗ്ൾ ക്ര­മ­പ്പെ­ടു­ത്തി ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ന­മു­ക്കു് സാ­മാ­ന്യേ­ന അ­റി­യാ­വു­ന്ന ഒരു കാ­ര്യം പോലും ഗൂഗ്ൾ ചെ­യ്തു ഉ­റ­പ്പു വ­രു­ത്തി­യ ശേഷമേ നമ്മൾ പ്ര­സ്തു­ത വി­വ­ര­ത്തെ ശ­രി­വെ­യ്ക്കു­ക­യു­ള്ളൂ. അ­ത്ര­മാ­ത്രം ബ­ന്ധി­ത­മാ­ണു് നമ്മൾ ഗൂഗ്ൾ കോർ­പ­റേ­ഷ­നോ­ടു്. ഗൂ­ഗ്ളി­നു് ആ നി­ല­യിൽ പ്ര­തി­യോ­ഗി­യാ­യി വ­ന്ന­തു് ആമസോൺ പു­റ­ത്തി­റ­ക്കി­യ അ­ല­ക്സാ ശബ്ദ സേർ­ച്ച് ഉ­പ­ക­ര­ണ­മാ­ണു്. അതു് തി­ര­ച്ചി­ലി­നെ കൂ­ടു­തൽ ആ­യാ­സ­ര­ഹി­ത­മാ­ക്കു­വാ­നും അ­ങ്ങ­നെ ഗൂഗ്ൾ തി­ര­ച്ചിൽ യ­ന്ത്ര­ത്തി­നു് പ­ക­ര­മാ­കാ­നു­മാ­യി­രു­ന്നു ല­ക്ഷ്യം വെ­ച്ച­തു്. അതിൽ ആമസോൺ അ­ത്ര­യൊ­ന്നും ഇ­തു­വ­രെ മു­ന്നേ­റി­യി­ല്ല എ­ന്നു് വേണം മ­ന­സ്സി­ലാ­ക്കാൻ. ചി­ല്ല­റ വി­ല്പ­ന മേ­ഖ­ല­യിൽ ത­ന്നെ­യാ­ണു് ആ­മ­സോ­ണി­ന്റെ പ്ര­ധാ­ന വ­രു­മാ­ന ഉപാധി. ഏ­റ്റ­വും കൂ­ടു­തൽ മു­തൽ­മു­ട­ക്കു­ന്ന­തും കൂ­ടു­തൽ വെ­യർ­ഹൗ­സു­കൾ സ്ഥാ­പി­ക്കാ­നും. ആമസോൺ അതിനെ ഫുൾ­ഫിൽ­മെ­ന്റ് (fullfilment centres) സെ­ന്റ­റു­കൾ എ­ന്നാ­ണു് നാ­മ­ക­ര­ണം ചെ­യ്തി­രി­ക്കു­ന്ന­തു്. ചി­ല്ല­റ വി­ല്പ­ന മേ­ഖ­ല­യിൽ മ­ത്സ­ര­ത്തെ ക­ടു­പ്പി­ക്കാ­നും എ­തി­രാ­ളി­ക­ളെ ത­റ­പ­റ്റി­ക്കാ­നും ക­ട­ലി­ന്റെ അ­ടി­യിൽ വരെ വെ­യർ­ഹൌ­സ് സ്ഥാ­പി­ക്കാ­നു­ള്ള പ­ദ്ധ­തി­ക­ളി­ലാ­ണു് ആമസോൺ. ചി­ല്ല­റ വി­ല്പ­ന മേ­ഖ­ല­യിൽ ഇ­രു­ട്ടി­ന്റെ രാ­ജ­കു­മാ­രൻ (prince of darkness) ആയി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു് ആമസോൺ എ­ന്നു് സ്കോ­ട്ട് ഗ­ല്ലോ­വെ പ­റ­യു­ന്നു. സ്കോ­ട്ട് ഗ­ല്ലോ­വെ ‘The Four: The Hidden DNA of Amazon, Apple, Facebook and Google’ എന്ന പു­സ്ത­ക­ത്തിൽ ഇ­വ­രു­ടെ ഉ­ള്ളു­ക­ള്ളി­ക­ളെ കൃ­ത്യ­മാ­യി വ­ലി­ച്ചു­കൊ­ണ്ടു­വ­രി­ക­യും അ­തി­ന്റെ സാ­മൂ­ഹ്യ ആഘാതം എ­ന്താ­ണെ­ന്നു് വി­ശ­ദീ­ക­രി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഇ­വ­രു­ടെ ഗൂഢ ബി­സി­ന­സ്സ് ത­ന്ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു അ­റി­യാൻ തീർ­ച്ച­യാ­യും വാ­യി­ച്ചി­രി­ക്കേ­ണ്ട ഒരു പു­സ്ത­ക­മാ­ണു് ഇതു്. ആ­മ­സോ­ണി­ന്റെ മത്സര മി­ക­വി­നു­ള്ള ഒരു കാരണം അ­തി­ന്റെ വിർ­ച്വൽ അ­സ്തി­ത്വ­മാ­ണു്. പു­സ്ത­കം, തുണി, ഇ­ല­ക്ട്രോ­ണി­ക് ഉ­പ­ക­ര­ണ­ങ്ങൾ, ക­ളി­പ്പാ­ട്ടം (വലിയ വ­രു­മാ­ന­മു­ള്ള ലോക വാ­ണി­ജ്യ­ങ്ങ­ളിൽ പ്ര­ധാ­നം!!), കോ­സ്മെ­റ്റി­ക്സ്, എന്നു വേണ്ട ചി­ല്ല­റ മേ­ഖ­ല­യി­ലു­ള്ള ഏതും ആ­മ­സോ­ണി­ന്റെ പ­രി­ധി­യിൽ വരും. ആ മേ­ഖ­ല­യി­ലെ പ­ര­മ്പ­രാ­ഗ­ത ക­ച്ച­വ­ട­ക്കാ­രെ സ­മ്പൂർ­ണ്ണ­മാ­യും തു­ട­ച്ചു നീ­ക്കു­ക എ­ന്ന­തു് അത്ര വി­ദൂ­ര­ത്ത­ല്ലാ­ത്ത കാ­ര്യ­മാ­യി മാ­റി­യി­രി­ക്കു­ന്നു. പ­ര­മ്പ­രാ­ഗ­ത വാ­ണി­ജ്യ­ത്തി­നു് ആ­വ­ശ്യ­മാ­യ സാ­മ്പ്ര­ദാ­യി­ക ഇ­ഷ്ടി­ക കെ­ട്ടി­ട­ങ്ങ­ളോ അ­തി­ലേ­ക്കു­ള്ള ചി­ല­വി­ന­ങ്ങ­ളോ ആ­വ­ശ്യ­മാ­യി­രു­ന്ന മ­നു­ഷ്യ­വി­ഭ­വ­ശേ­ഷി­യോ ഒ­ന്നും തന്നെ ആ­മ­സോ­ണി­നു് ആ­വ­ശ്യ­മാ­യി വ­രു­ന്നി­ല്ല. അ­ത്ര­യും ചി­ല­വു­കൾ ലാ­ഭി­ക്കാം. പക്ഷേ, അ­തി­നേ­ക്കാ­ളൊ­ക്കെ ഉപരി ആ­മ­സോ­ണി­ന്റെ വി­ജ­യ­ത്തി­നു് നി­ധാ­നം അ­വ­രി­ലേ­ക്കു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു നിർ­ത്തി­യി­രി­ക്കു­ന്ന ഉ­പ­ഭോ­ക്താ­ക്ക­ളാ­ണു്. എ­ത്ര­യ­ധി­കം ഉ­പ­ഭോ­ക്താ­ക്കൾ എ­ന്ന­തി­നു് ഇ­ന്റർ­നെ­റ്റി­ന്റെ മ­ണ്ഡ­ല­ത്തിൽ അർ­ത്ഥം അ­ത്ര­യ­ധി­കം ഡാറ്റ എ­ന്ന­താ­ണു്.

ആമസോൺ ശേ­ഖ­രി­ച്ചു­വെ­യ്ക്കു­ന്ന ഡാറ്റ എ­ന്ന­തു് ഒ­രാ­ളു­ടെ വ്യ­ക്തി­ഗ­ത വിവരം മാ­ത്ര­മ­ല്ല സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക ഘ­ട­ന­യെ­ക്കു­റി­ച്ചു­ള്ള സൂ­ക്ഷ്മ വി­ശ­ക­ല­ന­ത്തി­നു­ള്ള വി­ഭ­വ­ങ്ങൾ­കൂ­ടി­യാ­ണു്. വാ­സ്ത­വ­ത്തിൽ, ആമസോൺ തു­ട­ങ്ങി­യ­വ­യു­ടെ കോ­ള­നീ­ക­ര­ണ പ്ര­ക്രി­യ­യു­ടെ സ്വ­ഭാ­വം ഇ­പ്പോ­ഴും തി­രി­ച്ച­റി­യ­പ്പെ­ടാ­തെ പോ­കു­ന്നു എ­ന്ന­താ­ണു് അതിനെ ദൈവ തു­ല്യ­മാ­യ അവസ്ഥ നൽ­കു­ന്ന­തു്.

റീ­റ്റെ­യ്ൽ ആഗോള ഭീമൻ വാൾ­മാർ­ട്ടി­നെ ആമസോൺ ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന­യിൽ ക­ട­ത്തി­വെ­ട്ടി­യ­തു് ആദ്യം രംഗം പ്ര­വേ­ശം ചെ­യ്ത­തി­ന്റെ നേ­ട്ടം വെ­ച്ചു­കൊ­ണ്ടു മാ­ത്ര­മ­ല്ല ആ­മ­സോ­ണി­ന്റെ കൈയിൽ ‘ഡാറ്റ’ എന്ന ഏ­റ്റ­വും വി­ശി­ഷ്ട­മാ­യ മൂ­ല­ധ­നം ഉ­ണ്ടാ­യി­രു­ന്നു എ­ന്ന­തു കാരണം കൂ­ടി­യാ­ണു്. വാൾ­മാർ­ട് ജെഡി എന്ന ഓൺലൈൻ സം­രം­ഭം സ്വ­ന്ത­മാ­ക്കി­യി­ട്ടും ചി­ല്ല­റ വി­ല്പ­ന­യ്ക്കാ­വ­ശ്യ­മാ­യ ഓരോ സ­വി­ശേ­ഷ മേ­ഖ­ല­യെ­ക്കു­റി­ച്ചും വിശേഷ ജ്ഞാ­ന­മു­ണ്ടാ­യി­ട്ടും മ­ത്സ­ര­ത്തിൽ ആ­മ­സോ­ണി­ന്റെ പി­റ­കിൽ മാ­ത്ര­മേ അ­തി­നു് ഓടി ചെ­ന്നെ­ത്താൻ ക­ഴി­ഞ്ഞു­ള്ളൂ എ­ന്ന­തു് കാ­ണി­ക്കു­ന്ന­തു് ആമസോൺ എ­ത്ര­മാ­ത്രം ഡാറ്റ ഇ­തി­ന­കം തന്നെ സ­മാ­ഹ­രി­ച്ചു­വെ­ന്നും അതു് എത്ര വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യെ­ന്ന­തു­മാ­ണു്. ഗൂ­ഗ്ളി­നെ­യും ആമസോൺ തന്റെ ഡാറ്റ സംഭരണ ശേ­ഷി­വെ­ച്ചു­കൊ­ണ്ടു വി­ര­ട്ടു­ന്നു­ണ്ടു് എ­ന്ന­താ­ണു് യാ­ഥാർ­ഥ്യം. ഉ­ദാ­ഹ­ര­ണം നോ­ക്കൂ: ഒരു ഉ­പ­ഭോ­ക്താ­വു് എ­ന്തെ­ങ്കി­ലും ഉ­ല്പ­ന്ന­ത്തെ­ക്കു­റി­ച്ചു സ­വി­ശേ­ഷ­മാ­യി എ­ന്തെ­ങ്കി­ലും തി­ര­യു­ക­യാ­ണെ­ങ്കിൽ ആദ്യം അയാൾ ആ­മ­സോ­ണി­നെ­യാ­യി­യി­രി­ക്കും ആ­ശ്ര­യി­ക്കു­ക. ഇ­ന്ത്യ­യിൽ ഫ്ലി­പ്കാർ­ട് പോ­ലു­ള്ള ഓൺലൈൻ സം­രം­ഭ­ങ്ങൾ ആ­മ­സോ­ണി­നു് തി­ര­ച്ചി­ലി­ന്റെ കാ­ര്യ­ത്തിൽ വലിയ മ­ത്സ­രം നൽ­കു­ന്നു­വെ­ന്നു് ശ­രി­യാ­ണു്. പക്ഷേ, ആമസോൺ മു­ന്നേ­റു­ന്ന­തു് ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ ഓൺലൈൻ പെ­രു­മാ­റ്റ­ത്തെ­ക്കു­റി­ച്ചു അ­വ­രു­ടെ വ്യ­ക്തി­ഗ­ത താ­ല്പ­ര്യ­ത്തെ­പ്പ­റ്റി മുൻ­കൂ­റാ­യി അ­റി­യാ­മെ­ന്ന­തു കൊ­ണ്ടും അവർ തി­ര­യു­ന്ന­തും, എ­ന്തി­നു പ­റ­യു­ന്നു, അവർ മ­ന­സ്സിൽ തി­ര­യാൻ ആ­ഗ്ര­ഹി­ച്ച­തു­മാ­യ വി­വ­ര­ങ്ങൾ ആമസോൺ ഉ­പ­ഭോ­ക്താ­ക്കൾ­ക്കു് സ­മ­യാ­സ­മ­യം എ­ത്തി­ക്കു­ന്നു എ­ന്ന­താ­ണു്. ഇ­തി­ന്റെ അർ­ത്ഥം, ആ­മ­സോ­ണി­ന്റെ അൽ­ഗോ­രി­തം കൃ­ത്യ­മാ­യി ഓരോ വ്യ­ക്തി­യെ­യും അ­വ­രു­ടെ വ്യ­ക്തി­ഗ­ത­മാ­യ താ­ല്പ­ര്യ­ങ്ങ­ളെ­യും ഇ­ഷ്ട­ങ്ങ­ളെ­യും പി­ന്തു­ട­രു­ന്നു എ­ന്ന­താ­ണു്. ആ­മ­സോ­ണി­ന്റെ സൂ­ക്ഷ്മ പ­രി­ശോ­ധ­ന ഉപഭോഗ പൗരൻ ഒ­ര­നു­ഗ്ര­ഹ­മാ­യി കാ­ണു­ന്ന വി­ധ­ത്തിൽ ആമസോൺ വ്യ­ക്തി­ക­ളു­ടെ ആ­ഭ്യ­ന്ത­ര ജീ­വി­ത­ത്തെ വരെ കോ­ള­നീ­ക­രി­ച്ചു എ­ന്ന­താ­ണു്. ഈ­സ്റ്റ് ഇൻ­ഡ്യാ ക­മ്പ­നി ഒരു ഘ­ട്ട­ത്തിൽ തി­രി­ച്ച­റി­ഞ്ഞ­തും പി­ന്നീ­ടു് ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യം വി­ദ­ഗ്ദ്ധ­മാ­യി ന­ട­പ്പാ­ക്കി­യ­തു­മാ­ണു് ത­ദ്ദേ­ശീ­യ ജ­ന­ത­യു­ടെ­യും അവർ അ­ധി­വ­സി­ക്കു­ന്ന പ്ര­ദേ­ശ­ങ്ങ­ളു­ടെ­യും സൂ­ക്ഷ്മ വി­വ­ര­ങ്ങൾ സ­മാ­ഹ­രി­ക്കു­ക എ­ന്ന­തു്. കോ­ള­നീ­ക­ര­ണ പ്ര­ക്രി­യ­യെ ഏ­റ്റ­വും ദൃ­ഢ­മാ­ക്കു­ന്ന­തു് ഈ സൂ­ക്ഷ്മ വി­വ­ര­ങ്ങ­ളു­ടെ മേ­ലു­ള്ള അ­ധീ­ശ­ത്വ­മാ­ണു്. എ­ന്നാൽ ഡി­ജി­റ്റൽ പൂർ­വ്വ ലോ­ക­ത്തു ‘ഡാറ്റ’ സം­ഭ­ര­ണം എ­ന്ന­തു് ക്ലേ­ശ­ക­ര­വും ധാ­രാ­ളം ആളും അർ­ത്ഥ­വും ആ­വ­ശ്യം വ­രു­ന്ന തൊ­ഴി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു തന്നെ വി­വ­ര­ങ്ങ­ളു­ടെ സ്വ­രൂ­പ­ണ­ത്തി­നു് സ­മ­യ­മേ­റെ­യെ­ടു­ത്തു­വെ­ന്നു മാ­ത്ര­മ­ല്ല അതു് സൂ­ക്ഷി­ക്കാ­നു­ള്ള സം­വി­ധാ­ന­ങ്ങൾ ഒ­രു­ക്കു­ന്ന­തും ശേ­ഖ­ര­ണം പോലും തന്നെ സാ­മ­ന്യേ­ന ബു­ദ്ധി­മു­ട്ടേ­റി­യ തൊ­ഴി­ലാ­യി­രു­ന്നു. ഇ­ന്നു് ഡി­ജി­റ്റൽ­വ­ത്കൃ­ത ലോ­ക­ത്തിൽ ശേ­ഖ­ര­ണ­വും സൂ­ക്ഷി­പ്പും തീർ­ത്തും ചെ­ല­വു­കു­റ­ഞ്ഞ പ്ര­വൃ­ത്തി­യാ­യി മാ­റി­യി­രി­ക്കു­ന്നു എ­ന്ന­താ­ണു്. ആമസോൺ ശേ­ഖ­രി­ച്ചു­വെ­യ്ക്കു­ന്ന ഡാറ്റ എ­ന്ന­തു് ഒ­രാ­ളു­ടെ വ്യ­ക്തി­ഗ­ത വിവരം മാ­ത്ര­മ­ല്ല സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക ഘ­ട­ന­യെ­ക്കു­റി­ച്ചു­ള്ള സൂ­ക്ഷ്മ വി­ശ­ക­ല­ന­ത്തി­നു­ള്ള വി­ഭ­വ­ങ്ങൾ­കൂ­ടി­യാ­ണു്. വാ­സ്ത­വ­ത്തിൽ, ആമസോൺ തു­ട­ങ്ങി­യ­വ­യു­ടെ കോ­ള­നീ­ക­ര­ണ പ്ര­ക്രി­യ­യു­ടെ സ്വ­ഭാ­വം ഇ­പ്പോ­ഴും തി­രി­ച്ച­റി­യ­പ്പെ­ടാ­തെ പോ­കു­ന്നു എ­ന്ന­താ­ണു് അതിനെ ദൈവ തു­ല്യ­മാ­യ അവസ്ഥ നൽ­കു­ന്ന­തു്. ആ­മ­സോ­ണി­ന്റെ കോ­ള­നീ­ക­ര­ണം എ­ന്നു് പ­റ­യു­ന്ന­തു് തന്നെ വെ­റു­മൊ­രു ഇ­ട­തു­പ­ക്ഷ സി­നി­സി­സ­മാ­യി ക­രു­ത­പ്പെ­ടാം. അ­തു­കൊ­ണ്ടാ­ണു് ആ­മ­സോ­ണി­നെ­ക്കു­റി­ച്ചു പ­റ­യു­ന്ന­ന്തെ­ന്നും അ­തി­ശ­യോ­ക്തി­പ­ര­മാ­യി വ്യ­ഖ്യാ­നി­ക്ക­പ്പെ­ടു­ക­യും ചെ­യ്യാം.

കോ­ള­നീ­ക­ര­ണം

ഓ­ട്ടോ­മേ­ഷ­നെ സം­ബ­ന്ധി­ച്ചു­ള്ള അ­തി­ശ­യോ­ക്തി­പ­ര­വും ഒരു വേള ഭ്രാ­ന്തു് എ­ന്നു് തോ­ന്നി­പ്പി­ക്കും വി­ധ­മു­ള്ള ന­യ­ങ്ങൾ­ക്കും ബി­സി­ന­സ്സ് ത­ന്ത്ര­ങ്ങൾ­ക്കും മൂ­ല­ധ­നം ല­ഭ്യ­മാ­കു­ന്നു. ഉ­ന്മാ­ദ­സ്വ­ഭാ­വ­മു­ള്ള ആ­ശ­യ­ങ്ങൾ­ക്കു് അ­ല്ലെ­ങ്കിൽ തന്നെ വെൻ­ച്വർ മൂ­ല­ധ­ന­കാർ­ക്കു് പ്ര­ത്യേ­ക താൽ­പ­ര്യ­മാ­ണു്.

ആമസോൺ അ­തി­ന്റെ ആഗോള സാ­മ്പ­ത്തി­ക സാ­മ്രാ­ജ്യം സ്ഥാ­പി­ക്കു­ന്ന­തു് ഈ­മ­ട്ടിൽ ത­ദ്ദേ­ശീ­യ­മാ­യ ചെ­റു­തും വ­ലു­തു­മാ­യ ചി­ല്ല­റ വി­ല്പ­ന­യെ ത­കർ­ത്തു­കൊ­ണ്ടും വലിയ തോതിൽ വ്യ­ക്തി­ഗ­ത ഡാറ്റ സം­ഭ­രി­ച്ചു­കൊ­ണ്ടും ഓൺലൈൻ വ്യാ­പാ­ര­ത്തി­ന്റെ വ്യാ­പ്തി വി­ക­സി­പ്പി­ച്ചു കൊ­ണ്ടു­മാ­ണു്. ആ­മ­സോ­ണു­മാ­യു­ള്ള മ­ത്സ­ര­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന മെഗാ റീ­റ്റെ­യ്ൽ കോർ­പ­റേ­ഷ­നു­കൾ ത­ങ്ങ­ളു­ടെ സ­മ്പ­ത്തു മു­ഴു­വ­നും മ­ത്സ­ര­ത്തി­നി­റ­ക്കി മു­ച്ചൂ­ടും മു­ടി­യേ­ണ്ട ഗ­തി­ക്കേ­ടും നേ­രി­ടേ­ണ്ടി വ­രു­ന്നു. മു­കേ­ഷ് അം­ബാ­നി ഇതു് തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. ആ­മ­സോ­ണു­മാ­യു­ള്ള മ­ത്സ­ര­ത്തിൽ രണ്ടു വ­ഴി­ക­ളാ­ണു് അവർ സ്വീ­ക­രി­ച്ചു­വ­രു­ന്ന­തു് ഒ­ന്നു് വലിയ തോ­തി­ലു­ള്ള ഒ­ത്തു­ചേ­ര­ലു­കൾ (merger), ഒപ്പം അതിനു വേ­ണ്ടി­യു­ള്ള ഏ­റ്റെ­ടു­ക്ക­ലു­കൾ (acquisition). ഈ ര­ണ്ടും ബി­സി­ന­സ്സ് അ­ടി­സ്ഥാ­ന­ത്തിൽ നിർ­വ്വ­ഹി­ക്കു­മ്പോൾ തന്നെ ജിയോ കോർ­പ­റേ­ഷൻ രാ­ഷ്ട്രീ­യ­മാ­യി ഭ­ര­ണ­കൂ­ട­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടെ ത­ങ്ങ­ളെ പി­ന്തു­ണ­യ്ക്കു­ന്ന ദേശീയ മാ­ധ്യ­മ­ങ്ങ­ളു­ടെ പിൻ­ബ­ല­ത്തോ­ടെ ‘ഡാറ്റ കോ­ള­നീ­ക­ര­ണം’: തു­ട­ങ്ങി­യ­വ­യെ­പ്പ­റ്റി വലിയ വായിൽ സം­സാ­രി­ക്കു­ന്നു­മു­ണ്ടു്. ക­ഴു­ത്ത­റ­പ്പൻ കു­ത്ത­ക ഇ­ട­തു­പ­ക്ഷ വാ­യ്ത്താ­രി ത­ന്ത്ര­പൂർ­വം ക­ട­മെ­ടു­ത്തു­കൊ­ണ്ടു ‘ഡാറ്റ കോ­ള­നീ­ക­ര­ണം’ എ­ന്നൊ­ക്കെ പ­റ­യു­ന്ന­തി­ന്റെ പി­റ­കിൽ വാ­സ്ത­വ­ത്തിൽ ആഗോള കു­ത്ത­ക­കൾ ത­മ്മി­ലു­ള്ള മ­ത്സ­ര­ത്തിൽ തങ്ങൾ പി­ന്ത­ള്ള­പ്പെ­ടു­മോ എന്ന ആധി മാ­ത്ര­മാ­ണു്. ഈ മ­ത്സ­രം ഇ­ങ്ങ­നെ തു­ട­രു­ക­യാ­ണെ­ങ്കിൽ അ­തി­ന്റെ പ­രി­ണ­തി ചെ­റു­കി­ട വ്യ­പാ­ര­ങ്ങ­ളു­ടെ വലിയ ശ­വ­പ്പ­റ­മ്പാ­കും ന­ഗ­ര­ങ്ങ­ളും ന­മ്മു­ടെ ചെ­റു­പ­ട്ട­ണ ക­ച്ച­വ­ട ക­മ്പോ­ള­ങ്ങ­ളും, ഇ­തി­നോ­ടൊ­പ്പം അ­ങ്ങേ­യ­റ്റം പാ­പ്പ­രീ­ക­രി­ക്ക­പ്പെ­ട്ട തൊഴിൽ സേന, നി­ര­പ്പാ­ക്ക­പ്പെ­ട്ട വേതന വ്യ­വ­സ്ഥ, കൂ­ടു­തൽ ദൃ­ഢ­ത­മ­ര­മാ­കു­ന്ന അ­സ­മ­ത്വ­വും ആമസോൺ സൃ­ഷ്ടി­ച്ച പുതിയ ഉപഭോഗ അ­ടി­മ­ക­ളും അ­വ­രു­ടെ താ­ല്പ­ര്യാർ­ത്ഥ­മു­ള്ള ഭ­ക്ഷ്യ ഉപഭോഗ ക്ര­മ­വും മ­നു­ഷ്യാ­വ­സ്ഥ­യെ രണ്ടു നൂ­റ്റാ­ണ്ടെ­ങ്കി­ലും പു­റ­കോ­ട്ട­ടി­ക്കും. നി­കു­തി വ്യ­വ­സ്ഥ­യെ­യൊ­ക്കെ മ­റി­ക­ട­ന്നു് പോ­കു­ന്ന ആഗോള റീ­റ്റെ­യ്ൽ ശൃംഖല സൃ­ഷ്ടി­ച്ചേ­ക്കാ­വു­ന്ന ദുരിത ലോ­ക­ത്തു ആ­ത്മ­നിർ­ഭ­ര­ത­യ­ല്ല കോ­ള­നീ­കൃ­ത വ്യ­വ­സ്ഥ­യി­ലെ പ്ര­ജ­യു­ടെ ആ­ശ്രി­ത­നി­ല­നിൽ­പ്പാ­വും മൊ­ത്ത­ത്തി­ലു­ള്ള ഫലം. അ­ല്ലെ­ങ്കിൽ തന്നെ എ­ന്താ­ണു് ആ­ത്മ­നിർ­ഭ­ര­ത? ഇ­ന്ത്യൻ കു­ത്ത­ക­ക­ളാ­യ ജിയോ കോ­പ്പ­റേ­ഷ­നും അദാനി ഗ്രൂ­പ്പി­നും രാ­ഷ്ട്ര­ത്തി­ന്റെ വാ­ണി­ജ്യ വ്യ­വ­സാ­യി­ക മേ­ഖ­ല­ക­ളി­ലെ ഓരോരോ സ­വി­ശേ­ഷ മ­ണ്ഡ­ല­ങ്ങ­ളി­ലും നിർ­ബാ­ധം ക­ട­ന്നു ചെ­ല്ലാ­നും അ­വി­ടെ­യൊ­ക്കെ ആഗോള കു­ത്ത­ക­ക­ളു­മാ­യി ചേർ­ന്നു് സ്വ­ന്തം സംഭരണ ശേഷി വർ­ധി­പ്പി­ച്ചു­ക്കൊ­ണ്ടു് സർ­വ്വ­തി­നേ­യും ത­ങ്ങ­ളു­ടെ ക­മ്പോ­ള ഇ­ച്ഛ­യി­ലേ­ക്കു് ആ­ഗി­ര­ണം ചെ­യ്യാ­നു­മു­ള്ള അ­വ­സ­ര­മ­ല്ലാ­തെ! ഇ­ത്ത­ര­മൊ­രു ക്രോ­ണി­യി­സ­ത്തി­ന്റെ ഏ­റ്റ­വും അ­ടു­ത്ത നീ­ക്ക­മാ­ണു് കു­ത്ത­ക­കൾ­ക്കു് സ്വ­ന്തം നി­ല­യ്ക്കു് ബാ­ങ്ക് സ്ഥാ­പി­ക്കാ­മെ­ന്നു­ള്ള റി­സേർ­വ് ബാ­ങ്ക് തീ­രു­മാ­നം. ഓൺലൈൻ ഉപഭോഗ രീ­തി­കൾ തന്നെ ഈയൊരു സ്വ­കാ­ര്യ കു­ത്ത­ക ബാ­ങ്ക് വ്യ­വ­സ്ഥ­യെ വി­ഭാ­വ­നം ചെ­യ്യു­ന്ന­താ­ണു്. ഓൺലൈൻ ഉ­പ­ഭോ­ക്താ­ക്ക­ളിൽ വ­ലി­യൊ­രു ശ­ത­മാ­ന­മെ­ങ്കി­ലും ക­ട­സ­മ്പ­ദ്വ്യ­വ­സ്ഥ­യി­ലേ­ക്കു് പി­ടി­ച്ചെ­ടു­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. വൻ­തോ­തിൽ വാ­ങ്ങാൻ പ്രേ­രി­പ്പി­ക്കു­ന്ന­താ­ണു് ഓൺ­ലൈ­നി­ന്റെ രീ­തി­കൾ. വില താ­ര­ത­മ്യം ചെ­യ്യാ­നു­ള്ള ഓ­പ്ഷ­നു­കൾ നൽ­കി­ക്കൊ­ണ്ടു് ഉ­പ­ഭോ­ക്താ­വി­നു് താ­നാ­ണു് വില നി­ശ്ച­യി­ക്കു­ന്ന­തു് എ­ന്നൊ­രു പ്ര­തീ­തി നൽ­കു­ന്നു. അതു് അവരെ കൂ­ടു­തൽ വാ­ങ്ങാൻ പ്രേ­രി­പ്പി­ക്കു­ന്ന പെ­രു­മാ­റ്റ­ത്തി­നു് പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­താ­ണു്. തീർ­ച്ച­യാ­യി­ട്ടും താൽ­ക്കാ­ലി­ക­മാ­യി പണം ല­ഭ്യ­മ­ല്ലാ­ത്ത­തി­നാൽ ഇ എം ഐ വ്യ­വ­സ്ഥ­യിൽ കടം നൽകാൻ സ്വ­കാ­ര്യ പ­ണ­മി­ട­പാ­ടു് സ്ഥാ­പ­ന­ങ്ങൾ സ­ദാ­സ­ന്ന­ദ്ധ­രാ­യി­കൊ­ണ്ടു ഓൺ­ലൈ­നിൽ ത­ന്നെ­യു­ണ്ടു്. എ­ല്ലാം ചടുല വേ­ഗ­ത്തിൽ സാ­ധ്യ­മാ­കു­ന്ന കാ­ര്യ­മാ­ണു്. ഓൺലൈൻ വ­ലി­യൊ­രു ക­ട­ക്കെ­ണി കൂടി അ­ങ്ങി­നെ ഒ­രു­ക്കി­വെ­ച്ചി­രി­ക്കു­ന്നു. മാ­ത്ര­വു­മ­ല്ല. ഓ­രോ­രു­ത്ത­രു­ടെ­യും ഓൺലൈൻ ഇ­ട­പാ­ടു­കൾ സൂ­ക്ഷ്മ നീ­രി­ക്ഷ­ണ­ത്തി­നും വി­ധേ­യ­മാ­ണു് എ­ന്ന­തി­നു് തെ­ളി­വാ­ണു് ഏ­തെ­ങ്കി­ലും ഉപഭോഗ വസ്തു വാ­ങ്ങാൻ താ­ത്കാ­ലി­ക സാ­മ്പ­ത്തി­ക ബു­ദ്ധി­മു­ട്ടു് നേ­രി­ടു­ക­യാ­ണെ­ങ്കിൽ ആ വ്യ­ക്തി­യെ തേടി അ­പ്പോൾ തന്നെ പ­ണ­മി­ട­പാ­ടു് സ്ഥാ­പ­ന­ത്തിൽ നി­ന്നു് വി­ളി­യെ­ത്തും. കൃ­ത്യ­മാ­യി തന്നെ ബാ­ങ്ക് അ­ക്കൗ­ണ്ടും തി­ര­ച്ച­ട­വു് ശേ­ഷി­യും അതിൽ തന്നെ ഭാവി വർ­ദ്ധ­ന­വി­ന­നു­സൃ­ത­മാ­യു­ള്ള ശേ­ഷി­കൂ­ടു­ത­ലും പ­രി­ഗ­ണി­ച്ചാ­യി­രി­ക്കും ഒ­രാൾ­ക്കു് ല­ഭി­ക്കു­ന്ന ക­ട­ത്തി­ന്റെ ഓ­ഫ­റു­കൾ. വളരെ സ­ങ്കീർ­ണ­മാ­യ നീ­രി­ക്ഷ­ണ വ്യ­വ­സ്ഥ­യ്ക്ക­ക­ത്തു നി­ന്നാ­ണു് ഓൺലൈൻ ഉ­പ­ഭോ­ഗം ന­ട­ക്കു­ന്ന­തെ­ന്നു് സാരം.

മ­നു­ഷ്യ­ര­ഹി­ത തൊ­ഴിൽ­ശാ­ല­കൾ

ആമസോൺ തൊ­ഴി­ലാ­ളി­കൾ­ക്കു് നി­യ­മാ­നു­സൃ­ത വേതനം നൽകുക, സം­ഘ­ടി­ക്കാ­നും സം­ഘ­ട­ന­യിൽ ചേ­രാ­നു­മു­ള്ള അ­വ­കാ­ശം ഉ­റ­പ്പു വ­രു­ത്തു­ക, കൃ­ത്യ­മാ­യ നി­കു­തി അ­ട­ക്കു­ക, ചെ­റു­കി­ട ബി­സി­ന­സ്സു­കൾ ത­കർ­ക്കാ­തി­രി­ക്കു­ക, പാ­രി­സ്ഥി­തി­ക സ­ന്തു­ല­ന­ത്തി­നു പ്രാ­ധാ­ന്യം നൽകുക എന്നീ ആ­വ­ശ്യ­ങ്ങ­ളെ മുൻ­നിർ­ത്തി­യാ­യി­രു­ന്നു പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ച്ച­തു്.

ആമസോൺ തൊ­ഴി­ലു­ക­ളെ നി­ശ്ശേ­ഷം ഇ­ല്ലാ­താ­ക്കു­ന്നു എന്നു മാ­ത്ര­മ­ല്ല കാ­ര്യ­മാ­യ പുതിയ തൊ­ഴി­ലു­ക­ളൊ­ന്നും സൃ­ഷ്ടി­ക്കു­ന്നു­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് അതു് സർ­ഗ്ഗാ­ത്മ­ക­മാ­യ സം­ഹാ­രം എ­ന്ന­തി­നു് പ­ക­ര­മാ­യി സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­മാ­യ സം­ഹാ­ര­മാ­യി മാ­റു­ന്ന­തു്. ആമസോൺ ഏ­റ്റ­വും കൂ­ടു­തൽ പണം നി­ക്ഷേ­പി­ക്കു­ന്ന­തു് നിർ­മ്മി­ത ബു­ദ്ധി­യു­ടെ മേ­ഖ­ല­യി­ലാ­ണു്. വ്യാ­പ­ക­മാ­യ ഓ­ട്ടോ­മേ­ഷ­നാ­ണു് ആമസോൺ ല­ക്ഷ്യം വെ­ച്ചി­രി­ക്കു­ന്ന­തു്. മ­നു­ഷ്യ­ര­ഹി­ത തൊഴിൽ ശാ­ല­യെ­ന്ന­തി­ലേ­ക്കാ­ണു് ആ­മ­സോ­ണി­ന്റെ ഫുൾ­ഫിൽ­മെ­ന്റ് സെ­ന്റ­റു­കൾ എന്ന വെ­യർ­ഹൗ­സു­കൾ പ­രി­വർ­ത്ത­നം ചെ­യ്യാൻ പോ­കു­ന്ന­തു്. അ­തി­നു­ള്ള തു­ട­ക്കം ആ­യി­ക്ക­ഴി­ഞ്ഞു. റോ­ബോ­ട്ടി­ക്സ് കേ­ന്ദ്രി­ത­മാ­യി­രി­ക്കും വെ­യർ­ഹൌ­സ് ഓ­പ്പ­റേ­ഷ­നു­കൾ. അൽ­ഗോ­രി­തം അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു് ഓൺലൈൻ വ്യാ­പാ­രം ഇ­പ്പോൾ തന്നെ ന­ട­ക്കു­ന്ന­തു്. മ­നു­ഷ്യ വിഭവ ശേഷി തുലോം തു­ച്ഛ­മാ­യ രീ­തി­യിൽ മതി ഇ­പ്പോൾ തന്നെ. സ്റ്റോ­റേ­ജ്, ക­യ­റ്റി അ­യ­യ്ക്കൽ, വീ­ടു­തോ­റു­മു­ള്ള വി­ത­ര­ണം—ഇതു് ചി­ല്ല­റ വിൽ­പ്പ­ന­യി­ലെ അ­ടി­സ്ഥാ­ന തൊ­ഴി­ലു­ക­ളാ­ണു്. ഈ മേഖല കൂടി റോ­ബോ­ട്ടി­ക്സ് വഴി പ്ര­വർ­ത്ത­ന സ­ജ്ജ­മാ­ക്കി­യാൽ മ­നു­ഷ്യ വി­ഭ­വ­ശേ­ഷി കു­റ­ച്ചു കു­റ­ച്ചു കൊ­ണ്ടു വന്നു തീർ­ത്തും മ­നു­ഷ്യ­ര­ഹി­ത­മാ­ക്കാൻ സാ­ധി­ച്ചേ­ക്കും. അ­സാ­ധാ­ര­ണ തീ­രു­മാ­ന­ങ്ങൾ കൈ­ക്കൊ­ള്ളാൻ മ­ടി­യി­ല്ലാ­ത്ത നേ­തൃ­ത്വ­മാ­ണു് ജെഫ് ബെ­സോ­സി­ന്റേ­തെ­ന്നു് ബി­സി­ന­സ്സ് നീ­രി­ക്ഷ­കർ ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ടു്. അ­സാ­ധാ­ര­ണ­ത്വ­മെ­ന്നാൽ അ­ടി­മു­ടി മാ­റ്റി­മ­റി­ക്കാ­വു­ന്ന, അ­താ­യ­തു് അതു് സൃ­ഷ്ടി­ക്കാ­വു­ന്ന ആ­ഘാ­ത­ത്തെ­ക്കു­റി­ച്ചു തെ­ല്ലു പോലും പ­രി­ഗ­ണ­നൽ­കാ­തെ പുതിയ തീ­രു­മാ­ന­ങ്ങൾ കൈ­ക്കൊ­ള്ളു­ന്ന രീതി പൊ­തു­വിൽ ന­വ­ലി­ബ­റ­ലി­സം പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­താ­ണു്. അ­സാ­ധാ­ര­ണ വി­ധ­ത്തിൽ റി­സ്കെ­ടു­ക്കാ­നും ഇ­ങ്ങ­നെ­യു­ള്ള നേ­തൃ­ത്വ­ത്തി­നു് സാ­ധി­ക്കു­ന്നു. ഒ­രു­പ­ക്ഷേ, ഈയൊരു മ­ട്ടിൽ റി­സ്കു് സ്വീ­ക­രി­ക്കു­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് അധികം ബാ­ധ്യ­ത­യി­ല്ലാ­ത്ത (cheap capital) മൂ­ല­ധ­നം ല­ഭ്യ­മാ­കു­ന്ന­തും. ഓ­ട്ടോ­മേ­ഷ­നെ സം­ബ­ന്ധി­ച്ചു­ള്ള അ­തി­ശ­യോ­ക്തി­പ­ര­വും ഒരു വേള ഭ്രാ­ന്തു് എ­ന്നു് തോ­ന്നി­പ്പി­ക്കും വി­ധ­മു­ള്ള ന­യ­ങ്ങൾ­ക്കും ബി­സി­ന­സ്സ് ത­ന്ത്ര­ങ്ങൾ­ക്കും മൂ­ല­ധ­നം ല­ഭ്യ­മാ­കു­ന്നു. ഉ­ന്മാ­ദ­സ്വ­ഭാ­വ­മു­ള്ള ആ­ശ­യ­ങ്ങൾ­ക്കു് അ­ല്ലെ­ങ്കിൽ തന്നെ വെൻ­ച്വർ മൂ­ല­ധ­ന­കാർ­ക്കു് പ്ര­ത്യേ­ക താൽ­പ­ര്യ­മാ­ണു്. അ­തൊ­രു­പ­ക്ഷേ, ന­ല്ല­താ­യി­രി­ക്കും. അ­സാ­ധാ­ര­ണ ആ­ശ­യ­ങ്ങ­ളു­ള്ള യു­വ­ത­യ്ക്കു് ടെക് മേ­ഖ­ല­യി­ലേ­ക്കു് ക­ട­ന്നു വ­രാ­നും പല പ­ദ്ധ­തി­ക­ളും ന­ട­പ്പാ­ക്കാ­നും പ്രാ­രം­ഭ മൂലധന പി­ന്താ­ങ്ങൽ വലിയ സ­ഹാ­യ­മാ­കു­ന്നു. പ്ര­ശ്നം വൻകിട കോർ­പ­റേ­ഷ­നു­ക­ളു­ടെ പുതിയ ടെക് സം­രം­ഭ­ങ്ങൾ പലതും അ­തി­ന്റെ സാ­മൂ­ഹ്യ ആഘാതം പ­രി­ശോ­ധി­പ്പി­ക്കാ­തെ­യാ­ണു് ന­ട­പ്പാ­ക്ക­പ്പെ­ടു­ന്ന­തു് എ­ന്ന­താ­ണു്. നൈ­തി­ക­ത എ­ന്ന­തു് കേവലം ത­ട­സ്സ­വാ­ദ­മാ­യാ­ണു് ഇവർ കാ­ണു­ന്ന­തു്. എ­ന്താ­യാ­ലും ആമസോൺ പോ­ലു­ള്ള ടെക് സം­ര­ഭ­ങ്ങൾ ഈയൊരു പുതിയ പ്ര­വ­ണ­ത­യു­ടെ ഏ­റ്റ­വും വലിയ ഗു­ണ­ഭോ­ക്താ­വാ­ണു്. നിർ­മ്മി­ത ബു­ദ്ധി­യും റോ­ബോ­ട്ടി­ക്സ് അ­ടി­മ­ക­ളും വ­ന്നാൽ മ­നു­ഷ്യാ­ധ്വാ­നം തീരെ ല­ഘൂ­ക­രി­ച്ചു സർ­വ്വർ­ക്കും ആ­മോ­ദ­ത്തോ­ടെ ജീ­വി­ക്കാ­മ­ല്ലോ എ­ന്നു് ‘ശു­ഭ­ചി­ന്ത’ ഒരു വി­ചി­ത്ര­വാ­ദ­മാ­യി അ­വ­ത­രി­പ്പി­ക്ക­പ്പെ­ടാ­റു­ണ്ടു്. തൊ­ഴിൽ­രാ­ഹി­ത്യ­മെ­ന്ന അവസ്ഥ അ­സ­മ­ത്വ­ത്തെ പെ­രു­പ്പി­ക്കു­ക­യും ഒ­ടു­വിൽ അ­നാ­വ­ശ്യ­മാ­യി തീർ­ന്ന ‘മ­നു­ഷ്യ­വി­ഭ­വ­ത്തെ’ ഉ­ന്മൂ­ല­നം ചെ­യ്യു­ക എന്ന ഏക പോം­വ­ഴി­യി­ലേ­ക്കാ­യി­രി­ക്കും അതു് എ­ത്തി­ച്ചേ­രു­ക. കു­ടി­യേ­റ്റ വി­രു­ദ്ധ­ത­യും ആ­സൂ­ത്രി­ത വം­ശ­ഹ­ത്യ­ക­ളു­മൊ­ക്കെ ഏ­താ­നും കു­റ­ച്ചു മ­നു­ഷ്യർ മതി ഈ ഭൂ­ലോ­ക­ത്തിൽ മ­തി­യെ­ന്ന­തി­ന്റെ മു­ന്നൊ­രു­ക്ക­മാ­യി­രി­ക്കാം… പ­ല­പ്പോ­ഴും ‘ശു­ദ്ധ­ഹൃ­ദ­യ­രാ­യ’ പ­രി­സ്ഥി­തി­വാ­ദി­കൾ മ­നു­ഷ്യ­ര­ഹി­ത ലോ­ക­ത്തെ ക്കു­റി­ച്ചു വാ­ചാ­ല­രാ­കു­മ്പോൾ അവർ അ­റി­ഞ്ഞോ അ­റി­യാ­തെ­യോ ‘തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വർ മാ­ത്രം ജീ­വി­ക്കാൻ’ അർ­ഹ­ത­പ്പെ­ട്ട ഭൂമി എന്ന ഫാ­സി­സ്റ്റ് അ­ഭി­ലാ­ഷ­ത്തെ­യാ­ണു് പുൽ­കു­ന്ന­തു്.

പ്ര­തി­രോ­ധ­ങ്ങൾ
images/Noam_Chomsky.png
നോം ചോം­സ്കി

ആ­മ­സോ­ണി­ന്റെ തൊ­ഴി­ലു­ക­ളോ­ടു­ള്ള സ­മീ­പ­നം വലിയ വി­മർ­ശ­ന­ങ്ങൾ­ക്കും പ്ര­ക്ഷോ­ഭ­ങ്ങൾ­ക്കും വഴി വെ­ച്ചി­ട്ടു­ണ്ടു്. ഇ­ക്ക­ഴി­ഞ്ഞ നവംബർ 27 -നു് ക­റു­ത്ത വെ­ള്ളി­യാ­ഴ്ച എന്ന പേരിൽ ലോ­ക­മാ­ക­മാ­നം ആ­മ­സോ­ണി­ന്റെ തൊ­ഴി­ലാ­ളി നി­ഷേ­ധാ­ത്മ­ക, യൂ­ണി­യൻ വി­രു­ദ്ധ­ത­യ്ക്കെ­തി­രെ­യു­ള്ള സമരം പ്ര­മു­ഖ ചി­ന്ത­ക­രും ആ­ക്ടി­വി­സ്റ്റു­ക­ളു­മാ­യ നോം ചോം­സ്കി, കോർണൽ വെ­സ്റ്റ് എ­ന്നി­വ­രു­ടെ ആ­ഹ്വാ­ന­ത്തോ­ടെ ന­ട­ക്കു­ക­യു­ണ്ടാ­യി. ദൽ­ഹി­യി­ലും ഹൈ­ദ­രാ­ബാ­ദി­ലും സമരം ന­ട­ന്നി­രു­ന്നു. ആമസോൺ തൊ­ഴി­ലാ­ളി­കൾ­ക്കു് നി­യ­മാ­നു­സൃ­ത വേതനം നൽകുക, സം­ഘ­ടി­ക്കാ­നും സം­ഘ­ട­ന­യിൽ ചേ­രാ­നു­മു­ള്ള അ­വ­കാ­ശം ഉ­റ­പ്പു വ­രു­ത്തു­ക, കൃ­ത്യ­മാ­യ നി­കു­തി അ­ട­ക്കു­ക, ചെ­റു­കി­ട ബി­സി­ന­സ്സു­കൾ ത­കർ­ക്കാ­തി­രി­ക്കു­ക, പാ­രി­സ്ഥി­തി­ക സ­ന്തു­ല­ന­ത്തി­നു പ്രാ­ധാ­ന്യം നൽകുക എന്നീ ആ­വ­ശ്യ­ങ്ങ­ളെ മുൻ­നിർ­ത്തി­യാ­യി­രു­ന്നു പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ച്ച­തു്. ആഗോള ത­ല­ത്തിൽ ന­ട­ക്കു­ന്ന ഈ പ്ര­തി­ഷേ­ധം ആമസോൺ വിതരണ ശൃം­ഖ­ല­യു­ടെ ഭാ­ഗ­മാ­യി ഇ­ന്ത്യ, പോ­ള­ണ്ട്, ജർമനി, ഗ്രീ­സ്, ബെൽ­ജി­യം, ബം­ഗ്ലാ­ദേ­ശ്, ല­ക്സം­ബെർ­ഗ് ഓ­സ്ട്രേ­ലി­യ ഫി­ലി­പ്പീൻ­സ് എന്നീ രാ­ജ്യ­ങ്ങ­ളിൽ എ­ല്ലാം ന­ട­ന്നു. ഇ­ന്ത്യ­യിൽ വി­ല്പ­ന­ക്കാ­രും വി­ത­ര­ണ­ക്കാ­രു­മാ­യി ആ­മ­സോ­ണി­നു പ്ര­ശ്ന­ങ്ങൾ നില നി­ല്ക്കു­ന്നു­ണ്ടു്. ഒപ്പം തന്നെ മറ്റു രാ­ജ്യ­ങ്ങ­ളിൽ എന്ന പോലെ ആമസോൺ വെ­യർ­ഹൌ­സ് തൊ­ഴി­ലാ­ളി­ക­ളു­ടെ വി­യർ­പ്പൂ­റ്റി അ­ധ്വാ­ന­ചൂ­ഷ­ണം ന­ട­ത്തു­ന്ന തൊഴിൽ ശാ­ല­ക­ളാ­ണു്. മ­ഹാ­മാ­രി കാ­ല­ത്തു ഓൺലൈൻ ബി­സി­ന­സ്സ് അവസരം തി­രി­ച്ച­റി­ഞ്ഞ ആമസോൺ വെ­യർ­ഹൌ­സ് പ്ര­വർ­ത്തി­പ്പി­ച്ചി­രു­ന്നു. സർ­ക്കാർ കോ­വി­ഡ് പ്ര­തി­രോ­ധ മാ­ന­ദ­ണ്ഡം പാ­ലി­ച്ചാ­ണു് പ്ര­വർ­ത്തി­പ്പി­ച്ച­തെ­ന്നു അ­വ­കാ­ശ­പ്പെ­ടു­മ്പോ­ഴും തൊ­ഴി­ലാ­ളി­കൾ­ക്കു് കൂ­ടു­തൽ സു­ര­ക്ഷ സൗ­ക­ര്യ­ങ്ങൾ ഒ­രു­ക്കു­ക­യു­ണ്ടാ­യി­ട്ടി­ല്ല എ­ന്നു് വി­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. മാ­ത്ര­വു­മ­ല്ല, അധിക സമയം ജോലി ചെ­യ്യാൻ നിർ­ബ­ന്ധി­പ്പി­ക്കു­ന്ന രീ­തി­യിൽ തൊഴിൽ സ­മ­യം­ക്ര­മ­പ്പെ­ടു­ത്തി­യി­രു­ന്ന­തെ­ന്നും ആ­രോ­പ­ണം ഉ­യർ­ന്നു വ­ന്നി­ട്ടു­ണ്ടു്. ഇ­തൊ­ക്കെ കാ­ണി­ക്കു­ന്ന­തു് ആമസോൺ പോ­ലെ­യു­ള്ള ലാ­ഭേ­ച്ഛ മാ­ത്രം മുൻ­നിർ­ത്തി പ്ര­വർ­ത്തി­ക്കു­ന്ന ഓൺലൈൻ റീ­റ്റെ­യ്ൽ ശൃംഖല ഏ­തൊ­ക്കെ നി­ല­യി­ലു­ള്ള നിയമ ലം­ഘ­ന­ങ്ങ­ളാ­ണു് ന­ട­ത്തു­ന്ന­തു് എ­ന്നാ­ണു്. ഇ­തി­നൊ­ക്കെ പു­റ­മേ­യാ­ണു് ബി­സി­ന­സ്സി­ന്റെ അ­ഭി­വൃ­ദ്ധി­ക്കാ­യി വൻ തോതിൽ റോ­ബോ­ട്ടി­ക് ഓ­ട്ടോ­മേ­ഷ­നാ­യി പണം മു­ട­ക്കു­ന്ന­തു്.

ഫ്രാൻ­സ് ആന്റി ആമസോൺ നിയമം അതിൽ ശ്ര­ദ്ധേ­യ­മാ­ണു്. പ്ര­ധാ­ന­മാ­യും പു­സ്ത­ക കടകളെ സം­ര­ക്ഷി­ക്കാ­നാ­ണു് ഈ നിയമം കൊ­ണ്ടു­വ­ന്ന­തു് എ­ന്നാൽ ഇതര മേ­ഖ­ല­ക­ളി­ലും നി­യ­മ­ത്തി­ന്റെ സാധുത പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. മ­ത്സ­ര­ത്തിൽ മു­ന്നേ­റാൻ വേ­ണ്ടി ഒരു പു­സ്ത­ക­ത്തി­ന്റെ­യോ വ­സ്തു­വി­ന്റെ­യോ വില അ­ങ്ങേ­യ­റ്റം ഡി­സ്കൗ­ണ്ട് നൽകി താ­ഴ്ത്തി നി­ശ്ച­യി­ക്കാൻ പാ­ടു­ള്ള­ത­ല്ല.

ആ­മ­സോ­ണി­നെ­തി­രെ ഇ­തു­പോ­ലു­ള്ള പ്ര­തി­ഷേ­ധ സ­മ­ര­ങ്ങൾ ലോക വ്യാ­പ­ക­മാ­യി ഉ­യർ­ന്നു വ­രു­ന്ന­തോ­ടൊ­പ്പം തന്നെ ചില രാ­ജ്യ­ങ്ങ­ളി­ലെ­ങ്കി­ലും ത­ദ്ദേ­ശീ­യ ക­ച്ച­വ­ട­ക്കാ­രെ സം­ര­ക്ഷി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി ആമസോൺ പ്ര­തി­രോ­ധ നി­യ­മ­ങ്ങൾ ന­ട­പ്പിൽ വ­രു­ത്തി­യി­ട്ടു­ണ്ടു്. ഫ്രാൻ­സ് ആന്റി ആമസോൺ നിയമം അതിൽ ശ്ര­ദ്ധേ­യ­മാ­ണു്. പ്ര­ധാ­ന­മാ­യും പു­സ്ത­ക കടകളെ സം­ര­ക്ഷി­ക്കാ­നാ­ണു് ഈ നിയമം കൊ­ണ്ടു­വ­ന്ന­തു് എ­ന്നാൽ ഇതര മേ­ഖ­ല­ക­ളി­ലും നി­യ­മ­ത്തി­ന്റെ സാധുത പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. മ­ത്സ­ര­ത്തിൽ മു­ന്നേ­റാൻ വേ­ണ്ടി ഒരു പു­സ്ത­ക­ത്തി­ന്റെ­യോ വ­സ്തു­വി­ന്റെ­യോ വില അ­ങ്ങേ­യ­റ്റം ഡി­സ്കൗ­ണ്ട് നൽകി താ­ഴ്ത്തി നി­ശ്ച­യി­ക്കാൻ പാ­ടു­ള്ള­ത­ല്ല. അ­താ­യ­തു് മ­ത്സ­ര­ത്തിൽ ഓൺലൈൻ വ്യാ­പാ­രം മു­ന്നേ­റു­ന്ന­ന്ന­തു് തന്നെ ക­ണ്ട­മാ­നം സ്റ്റോ­ക്ക് ചെ­യ്തും വില താ­ഴ്ത്തി നി­ശ്ച­ച­യി­ച്ചു­മാ­ണു്. ഇ­തി­നോ­ടു് മ­ത്സ­രി­ച്ചു ജ­യി­ക്കാൻ ചെ­റു­കി­ട­ക്കാർ­ക്കു് എ­ന്താ­യാ­ലും സാ­ധി­ക്കു­ക­യി­ല്ല. വില കു­റ­ച്ചു വിപണി പി­ടി­ക്കു­ക എന്ന നീ­ക്ക­ത്തെ പൊ­ളി­ക്കു­ക്ക എ­ന്ന­താ­ണു് ഈ നി­യ­മ­ത്തി­ന്റെ സാ­രാം­ശം.

images/Cornel_West.jpg
കോർണൽ വെ­സ്റ്റ്

ഈ പ്ര­തി­രോ­ധ­ങ്ങ­ളെ­യൊ­ക്കെ അ­നാ­യാ­സ­ത്തോ­ടെ­യാ­ണു് ആമസോൺ നേ­രി­ടു­ന്ന­തു്. അതിനു കാരണം വി­ചി­ത്ര­മാ­യ രീ­തി­യിൽ ബി­സി­ന­സ്സി­നെ പുതിയ പുതിയ മേ­ഖ­ല­ക­ളി­ലേ­ക്കു് ജെഫ് ബെ­സോ­സ് ന­യി­ക്കു­ക­യാ­ണു്. ഒ­രു­പ­ക്ഷേ, വൈ­കാ­തെ തന്നെ ഓൺലൈൻ ചി­ല്ല­റ വി­ല്പ­ന രം­ഗ­ത്തു് നി­ന്നു് വ്യ­ക്തി­പ­ര­മാ­യി പിൻ­വാ­ങ്ങി അ­പ്ര­തീ­ക്ഷി­ത­മാ­യ പുതിയ പ­ദ്ധ­തി­കൾ ജെഫ് ബെ­സോ­സ് അ­വ­ത­രി­പ്പി­ച്ചേ­ക്കും. ഇ­പ്പോൾ തന്നെ ജെഫ് ബെ­സോ­സ് കൂ­ടു­തൽ സമയം ശ്ര­ദ്ധ നൽ­കു­ന്ന പ­ദ്ധ­തി സ്പേ­സ് ടൂ­റി­സ­മാ­ണു്. അ­തി­നു­ള്ള ഒ­രു­ക്ക­ത്തി­ലാ­ണു്. സ­മ്പ­ന്നർ സ്പേ­സ് ടൂ­റി­സ്റ്റ് സ­ഞ്ചാ­ര­ത്തി­നു് പണം മു­ട­ക്കി ക­ഴി­ഞ്ഞു. ബ്ലൂ ഒ­റി­ജിൻ എ­ന്നൊ­രു ക­മ്പ­നി തന്നെ ഈ ആ­വ­ശ്യ­ത്തി­നാ­യി ജെഫ് ബെ­സോ­സ് തു­ട­ങ്ങി­യി­ട്ടു­ണ്ടു്. മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തു ഏ­റ്റ­വു­മ­ധി­കം ഓൺലൈൻ സേവന രം­ഗ­ത്തു­ള്ള­വർ ആ­ശ്ര­യി­ച്ച­തു് ആമസോൺ വെബ് സർ­വ്വീ­സി­നെ­യാ­ണു്. ക്ളോ­ഡ് സേ­വ­ന­ത്തിൽ ആ­മ­സോ­ണി­നെ­യാ­ണു് സർ­ക്കാ­രും ആ­ശ്ര­യി­ക്കു­ന്ന­തു്. ആ­മ­സോ­ണി­ന്റെ വി­സ്തൃ­ത­മാ­യി­കൊ­ണ്ടി­രി­ക്കു­ന്ന സാ­മ്രാ­ജ്യ­ത്തി­ലെ കേവലം ഒരു ഉ­പ­ഭോ­ക്താ­വാ­യാ­ണു് ‘പ­ര­മാ­ധി­കാ­ര പൗ­ര­ന്മാർ’ നി­ല­നിൽ­ക്കു­ന്ന­തു്. ഉ­പ­ഭോ­ക്താ­വു് എന്ന അ­സ്തി­ത്വ­ത്തി­ന­പ്പു­റം ആമസോൺ നൽ­കു­ന്ന സേ­വ­ന­ങ്ങൾ­ക്കു് അ­നു­സൃ­ത­മാ­യി ജീ­വി­ത­ശൈ­ലി ക്ര­മ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­യാ­ണു് എ­ന്നു് പ­റ­യു­ന്ന­താ­യി­രി­ക്കും ഉചിതം. സ്കോ­ട്ട് ഗാ­ല്ലോ­വേ തന്റെ Big Four എന്ന പു­സ്ത­ക­ത്തിൽ വാൾ­മാർ­ട് ആഗോള ചി­ല്ല­റ കു­ത്ത­ക­യു­മാ­യു­ള്ള മ­ത്സ­ര­ത്തിൽ ആമസോൺ ന­ട­ത്തി­യ ക­ട­ന്നാ­ക്ര­മ­ണ­ത്തെ­ക്കു­റി­ച്ചു വി­ശ­ദീ­ക­രി­ക്കു­ന്ന വേ­ള­യിൽ പ­റ­യു­ന്ന ഒരു കാ­ര്യം ആ­മ­സോ­ണി­ന്റെ ഉ­ന്മൂ­ല­ന സ്വ­ഭാ­വ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യെ കാ­ണി­ച്ചു ത­രു­ന്ന­താ­ണു്:

‘ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ ഏ­റ്റ­വും സ­മ്പ­ന്നൻ അ­ധീ­ന­മാ­ക്കി­യ­തു് വളരെ കു­റ­ഞ്ഞ വേതനം മാ­ത്രം ല­ഭി­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ­കൊ­ണ്ടു് സാ­ധ­ന­ങ്ങൾ എ­ങ്ങ­നെ വിൽ­ക്കാ­മെ­ന്നാ­ണെ­ങ്കിൽ, ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ലെ ഏ­റ്റ­വും സ­മ്പ­ന്നൻ അ­ധീ­ന­മാ­ക്കാൻ പോ­കു­ന്ന­തു് ഈയൊരു വേ­ത­ന­വും നൽ­കേ­ണ്ടി വ­രാ­ത്ത റോ­ബോ­ട്ടു­ക­ളെ­കൊ­ണ്ടു എ­ങ്ങ­നെ സാ­ധ­ന­ങ്ങൾ വിൽ­ക്കാ­മെ­ന്നാ­ണു്.’

ഒരു തൊഴിൽ മാ­ത്രം ഇ­ല്ലാ­താ­വു­ന്ന അ­വ­സ്ഥ­യാ­യി­രി­ക്കി­ല്ല, എ­ല്ലാ­ത്ത­രം തൊ­ഴി­ലും ഉൻ­മൂ­ല­നം ചെ­യ്യ­പ്പെ­ടു­ന്ന അ­വ­സ്ഥ­യാ­യി­രി­ക്കും. ആ­മ­സോ­ണി­ന്റെ ഉ­പ­ഭോ­ക്താ­ക്കൾ പലതരം തൊഴിൽ ചെ­യ്യു­ന്ന­വ­രാ­ണു്. അ­തു­കൊ­ണ്ടു പ്ര­തി­രോ­ധ­ത്തി­ലെ ഏ­റ്റ­വും പ്ര­ധാ­ന കണ്ണി ഉ­പ­ഭോ­ക്താ­ക്കൾ ത­ന്നെ­യാ­ണു്.

ദാ­മോ­ദർ പ്ര­സാ­ദ്
images/damodar.jpg

വിദ്യാഭ്യാസ-​മാധ്യമ മേ­ഖ­ല­യിൽ പ്ര­വർ­ത്തി­ക്കു­ന്നു. ഇം­ഗ്ലീ­ഷ് മ­ല­യാ­ളം ഭാ­ഷ­ക­ളിൽ എ­ഴു­താ­റു­ണ്ടു്. പ­തി­വാ­യ­ല്ല, വ­ല്ല­പ്പോ­ഴും.

Colophon

Title: Amazon—Arude Athmanirbharatha (ml: ആമസോൺ—ആരുടെ ആ­ത്മ­നിർ­ഭ­ര­ത).

Author(s): Damodar Prasad.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-30.

Deafult language: ml, Malayalam.

Keywords: Article, Damodar Prasad, Amazon—Arude Athmanirbharatha, ദാ­മോ­ദർ പ്ര­സാ­ദ്, ആമസോൺ—ആരുടെ ആ­ത്മ­നിർ­ഭ­ര­ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Night market in Rotterdam, a painting by Petrus van Schendel (1806–1870). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.