SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Man_in_the_hat.jpg
Čeština, a painting (oil on wood) by Tichymeloun .
ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ
താ­രി­ക് അലി, കെ. ദാ­മോ­ദ­രൻ
(‘ന്യു ലെ­ഫ്റ്റ് റി­വ്യൂ’വിലെ താ­രി­ക് അലി, കെ ദാ­മോ­ദ­ര­നു­മാ­യി ന­ട­ത്തി­യ ദീർ­ഘ­സം­ഭാ­ഷ­ണ­ത്തി­ന്റെ പ­രി­ഭാ­ഷ. പ­രി­ഭാ­ഷ­കൻ: കെ സ­ച്ചി­ദാ­ന­ന്ദൻ.)

ചോ­ദ്യം:
ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു് പാൎട്ടി­ക്കു ചു­വ­ടു­റ­പ്പി­ക്കാൻ വ­ള­രെ­യേ­റെ­ക്കാ­ലം വേ­ണ്ടി­വ­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നാ­ണു് താ­ങ്കൾ­ക്കു് തോ­ന്നു­ന്ന­തു്? അ­തി­ന്റെ ആ­ദ്യ­കാ­ല പ്ര­വർ­ത്ത­ന­മെ­ന്താ­യി­രു­ന്നു? ദേ­ശീ­യ­പ്ര­സ്ഥാ­ന­വു­മാ­യു­ള്ള അ­തി­ന്റെ ബ­ന്ധ­ങ്ങ­ളോ? ‘കൊ­മി­ന്റേ­ണി’ന്റെ കു­പ്ര­സി­ദ്ധ­മാ­യ ആ ‘മൂ­ന്നാം­ഘ­ട്ടം’ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു­ക­ളെ­യും ഒരു നിൎണ്ണാ­യ­ക സ­ന്ധി­യിൽ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ മു­ഖ്യ­ധാ­ര­യിൽ നി­ന്നു് ഒ­റ്റ­പ്പെ­ടു­ത്തി ഗ­തി­മു­ട്ടി­ച്ചു ക­ള­ഞ്ഞ­താ­ണെ­ന്നു് വരുമോ?
ഉ­ത്ത­രം:
ഈ ഘ­ട്ട­ത്തി­ലെ എന്റെ വ്യ­ക്തി­പ­ര­മാ­യ അ­നു­ഭ­വം കേ­ര­ള­ത്തി­ലൊ­തു­ങ്ങി നി­ല്ക്കു­ന്ന­താ­യി­രു­ന്നു. ഞാൻ അ­തിൽ­ത്ത­ന്നെ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാം. എ­ങ്കി­ലും രാ­ജ്യ­ത്തു­ട­നീ­ളം പാർ­ട്ടി­യു­ടെ പൊ­തു­വാ­യ നീ­ക്കം ഒ­ന്നു­ത­ന്നെ­യാ­യി­രു­ന്നെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ക­മ്മ്യൂ­ണി­സ്റ്റു­പാർ­ട്ടി നി­യ­മ­വി­രു­ദ്ധ­മാ­യി­രു­ന്ന കാ­ല­ത്താ­ണു് ഞാ­ന­തിൽ ചേ­രു­ന്ന­തു്. ബോം­ബേ­യിൽ തു­ണി­മി­ല്ലു­ക­ളു­ടെ പൊ­തു­പ­ണി­മു­ട­ക്കുൾ­പ്പെ­ടെ­യു­ള്ള പ­ണി­മു­ട­ക്കു­ക­ളു­ടെ ത­രം­ഗ­ത്തി­നു് പിറകേ, 1934 ആണു് പാർ­ട്ടി നി­രോ­ധി­ക്ക­പ്പെ­ട്ട­തു്. ഇ­തു­കാ­ര­ണം പാർ­ട്ടി­സാ­ഹി­ത്യ­ത്തി­ന്റെ വി­ത­ര­ണം പ­ല­യി­ട­ത്തും പ­ല­ത­ര­ത്തി­ലാ­യി­രു­ന്നു. സം­ഘ­ടി­ത­മാ­യ ഉൾ­പ്പാർ­ട്ടി ചർ­ച്ച­യു­ടെ പ്ര­ശ്ന­മേ ഇ­ല്ലാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് സി. പി. ഐ. ദേ­ശീ­യ­ത­ല­ത്തിൽ­ത­ന്നെ ഒരു കൊ­ച്ചു സം­ഘ­ട­ന­യാ­യി­രു­ന്നെ­ന്നു് മ­ന­സ്സി­ലാ­ക്ക­ണം. വാ­സ്ത­വ­ത്തിൽ സി. പി. ഐ. ദേ­ശീ­യ­ത­ല­ത്തി­ലു­ള്ള ഒരു രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി വി­ക­സി­ക്കാൻ തു­ട­ങ്ങി­യ­തു് ‘മൂ­ന്നാം­ഘ­ട്ട’ത്തി­ന്റെ അ­തി­ക്ര­മ­ങ്ങൾ­ക്കു­ശേ­ഷ­മാ­ണു് 1935–36 കാ­ല­ത്തു് ഇ­രു­പ­തു­ക­ളി­ലും മു­പ്പ­തു­ക­ളു­ടെ ആ­രം­ഭ­ത്തി­ലും പ്രാ­ദേ­ശി­ക­ത­ല­ത്തിൽ നി­ല­നി­ന്നി­രു­ന്ന ക­മ്മ്യൂ­ണി­സ്റ്റു് ഗ്രൂ­പ്പു­ക­ളെ ഗ­തി­മു­ട്ടി­ക്കു­ന്ന­തിൽ കോ­മി­ന്റേ­ണി­ന്റെ രാ­ഷ്ട്രീ­യം തീർ­ച്ച­യാ­യും അ­പ്ര­ധാ­ന­മ­ല്ലാ­ത്ത ഒരു പങ്കു വ­ഹി­ക്കു­ക­യു­ണ്ടാ­യി. കോ­മി­ന്റേൺ നേ­താ­ക്കൾ ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യു­ടെ­യും അ­തി­ന്റെ രാ­ഷ്ട്രീ­യ സ്ഥാ­പ­ന­മാ­യ ഇ­ന്ത്യൻ കോൺ­ഗ്ര­സ്സി­ന്റേ­യും ആ­പേ­ക്ഷി­ക­മാ­യ സ്വാ­ഛ­ന്ദ്യം തീരെ കു­റ­ച്ചു­ക­ണ്ടു. അവർ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തെ­യും സാ­മ്രാ­ജ്യ­ത്വ­ത്തെ­യും ഒ­ന്നു­ത­ന്നെ­യാ­യി­ക്കാ­ണു­ന്ന ഒരു ഘ­ട്ട­ത്തി­ലൂ­ടെ ക­ട­ന്നു­പോ­യി. കൊ­ളോ­ണി­യൽ പ്ര­ശ്ന­ങ്ങ­ളിൽ സ്റ്റാ­ലി­ന്റെ വ­ക്താ­വാ­യി­രു­ന്ന ക്യു­സി­നേ­നും ‘ഇം­പ്രെ­കോ­റി’ലെ പല എ­ഴു­ത്തു­കാ­രും സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രാ­യ സ­മ­ര­ത്തിൽ ഇ­ന്ത്യൻ നാഷണൽ കോൺ­ഗ്ര­സ്സ് ഒരു പ്ര­തി­വി­പ്ല­വ­ശ­ക്തി­യാ­ണെ­ന്നു­വ­രെ പ­റ­ഞ്ഞു­ക­ള­ഞ്ഞു. കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റു­ക­ളെ അവർ ‘സോ­ഷ്യൽ ഫാ­സി­സ്റ്റു’കളായി മു­ദ്ര­കു­ത്തു­ക­യും ചെ­യ്തു. ഇ­രു­പ­തു­ക­ളു­ടെ അ­ന്ത്യ­വർ­ഷ­ങ്ങ­ളി­ലും മു­പ്പ­തു­ക­ളി­ലും ദേ­ശീ­യ­നേ­താ­ക്കൾ­ക്കെ­തി­രാ­യ ആ­ക്ര­മ­ണ­ങ്ങൾ തീവ്ര ഇ­ട­തു­പ­ക്ഷ വാ­ചാ­ടോ­പ­ത്തിൽ പൊ­തി­ഞ്ഞാ­ണു് വ­ന്നി­രു­ന്ന­തു്. ഇ­ന്ത്യ­യിൽ അന്നു നി­ല­നി­ന്ന വിവിധ ക­മ്മ്യൂ­ണി­സ്റ്റു് ഗ്രൂ­പ്പു­കൾ അ­തൊ­ക്കെ ‘ത­ത്ത­മ്മേ—പൂച്ച പൂച്ച’ എന്ന മ­ട്ടിൽ ഏ­റ്റു­പ­റ­യു­ക­യും ചെ­യ്തി­രു­ന്നു. എ­ങ്കി­ലും കോ­മി­ന്റേ­ണി­നെ മാ­ത്രം കു­റ്റം­പ­റ­ഞ്ഞാൽ പോര. ചൈ­നീ­സ് പാർ­ട്ടി­യും കോ­മി­ന്റേ­ണി­ന്റെ തെ­റ്റാ­യ ഉ­പ­ദേ­ശ­ത്താൽ വ­ഞ്ചി­ക്ക­പ്പെ­ട്ട­വ­രാ­ണ­ല്ലോ; എ­ന്നി­ട്ടും അ­വ­രൊ­ടു­വിൽ ര­ക്ഷ­പ്പെ­ടു­ക­യും, അ­ധി­കാ­രം പി­ടി­ച്ചെ­ടു­ക്കു­ക­യും ചെ­യ്തു. അ­പ്പോൾ, ആ­ത്മ­നി­ഷ്ഠ­മാ­യ പ­രാ­ജ­യ­ങ്ങ­ളു­ടെ പ്രാ­ധാ­ന്യം അ­വ­ഗ­ണി­ക്കാ­തെ­ത­ന്നെ ന­മു­ക്കു് കു­റ­ച്ചു­കൂ­ടി ആ­ഴ­ത്തി­ലേ­ക്കു നോ­ക്ക­ണം. അ­ങ്ങ­നെ നോ­ക്കു­മ്പോൾ, ഇ­ന്ത്യൻ കോൺ­ഗ്ര­സ്സി­നെ­പോ­ലെ സു­ശ­ക്ത­വും സു­ദൃ­ഢ­വു­മാ­യ ഒരു ബൂൎഷ്വാ­ജ­നാ­ധി­പ­ത്യ­പാർ­ട്ടി­യു­ടെ നി­ല­നി­ല്പി­നു് വ­സ്തു­നി­ഷ്ഠ­മാ­യ ഒ­ര­ടി­ത്ത­റ­യു­ണ്ടാ­യി­രു­ന്നു­വെ­ന്നു് കാണാം—കോം­പ്ര­ദോ­റ­ല്ലാ­ത്ത, ബ്രി­ട്ടീ­ഷ്ഭ­ര­ണ­ത്തി­ന്റെ മൂർ­ദ്ധ­ന്യ­ത്തിൽ പോലും ഒ­ര­ള­വോ­ളം സ്വാ­ത­ന്ത്ര്യ­മ­നു­ഭ­വി­ച്ച ഒരു ഇ­ന്ത്യൻ ബൂൎഷ്വാ­സി­യു­ടെ വി­കാ­സ­മാ­ണു് ഈ അ­ടി­ത്ത­റ. അ­തി­ന്റെ താ­ല്പ­ര്യ­ങ്ങൾ പല അ­വ­സ­ര­ങ്ങ­ളി­ലും ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങ­ളു­മാ­യി ഇ­ട­ഞ്ഞു. ബ്രി­ട്ടൺ സാ­മ്രാ­ജ്യ­ത്വ­ങ്ങൾ ത­മ്മി­ലു­ള്ള യു­ദ്ധ­ങ്ങ­ളാൽ ത­ള­യ്ക്ക­പ്പെ­ട്ടി­രു­ന്ന­കാ­ല­ത്തു് ഇ­ന്ത്യൻ മു­ത­ലാ­ളി­മാർ അ­ഭൂ­ത­പൂൎവ്വ­മാ­യ വേ­ഗ­ത­യോ­ടെ വ­ള­രു­ക­യാ­യി­രു­ന്നു. ധാ­രാ­ളം ഇ­ന്ത്യാ­ക്കാ­രുൾ­പ്പെ­ട്ട ഒരു സിവിൽ സർ­വ്വീ­സി­നോ­ടും സൈ­ന്യ­ത്തോ­ടു­മൊ­പ്പം ഈ ബൂർ­ഷ്വാ­സി­യു­ടെ നി­ല­നി­ല്പ്, ഒരു കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ടോ­പ­ക­ര­ണ­ത്തി­ന്റെ നി­ല­നി­ല്പി­നാ­വ­ശ്യ­മാ­യ അ­ടി­സ്ഥാ­നം സൃ­ഷ്ടി­ച്ചു. കോൺ­ഗ്ര­സ്സി­നെ സ്വ­ന്തം ഘ­ട­ന­യിൽ കെ­ട്ടി­യി­ടു­ന്ന­തി­ലും ഒ­ടു­വിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സമയം വ­ന്ന­പ്പോൾ ആ പ­രി­വർ­ത്ത­ന­ത്തി­ന്റെ സൗ­മ്യ­ത ഉ­റ­പ്പു­വ­രു­ത്തു­ന്ന­തി­ലും അതു വി­ജ­യി­ക്കു­ക­യും ചെ­യ്തു. അ­ങ്ങ­നെ ത­ങ്ങൾ­ക്കൊ­രി­ക്ക­ലും ശ­രി­ക്കു് അ­പ­ഗ്ര­ഥി­ക്കാൻ ക­ഴി­യാ­തി­രു­ന്ന അ­പൂർ­വ്വ­മാ­യൊ­രു സാ­മ്പ­ത്തി­ക—രാ­ഷ്ട്രീ­യ­ഘ­ട­ന­യു­മാ­യാ­ണു് ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു­കൾ ഏ­റ്റു­മു­ട്ടി­യ­തു്. സി. പി. ഐ. 1934–35-ൽ തന്നെ ശ­രി­ക്കും സ്ഥാ­പി­ത­മാ­യെ­ങ്കി­ലും അ­തി­ന്റെ വി­കാ­സം എ­ല്ലാ­ഭാ­ഗ­ത്തും തു­ല്യ­മാ­യി­രു­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു് ന­മ്പൂ­തി­രി­പ്പാ­ടും കൃ­ഷ്ണ­പി­ള്ള­യും ഞാ­നു­മുൾ­പ്പെ­ടെ അഞ്ചു സ­ഖാ­ക്കൾ കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ ക­മ്മ്യൂ­ണി­സ്റ്റു് ഗ്രൂ­പ്പു സം­ഘ­ടി­പ്പി­ച്ച­തു് 1937-ൽ മാ­ത്ര­മാ­യി­രു­ന്നു. ഈ ഗ്രൂ­പ്പി­നെ പ­ര­സ്യ­മാ­യി “ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി”യെ­ന്നു് വി­ളി­ക്കേ­ണ്ടെ­ന്നും കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റു­കൾ­ക്കി­ട­യിൽ­ത­ന്നെ ഒ­ര­ടി­ത്ത­റ നേ­ടി­യെ­ടു­ക്കു­ക­യാ­ണു് വേ­ണ്ട­തെ­ന്നും ഞങ്ങൾ തീ­രു­മാ­നി­ച്ചു. ഇതു ശ­രി­യാ­യി­രു­ന്നു­വെ­ന്നാ­ണെ­ന്റെ വി­ചാ­രം. എ­ന്നാൽ ദേ­ശ­വ്യാ­പ­ക­മാ­യി അതു സം­ഭ­വി­ക്കു­ക­യു­ണ്ടാ­യി­ല്ല. ഞങ്ങൾ അ­ങ്ങ­നെ കോൺ­ഗ്ര­സ്സി­നു­ള്ളിൽ­ത­ന്നെ ഒരു സം­ഘ­ടി­ത ഗ്രൂ­പ്പാ­യി പ്ര­വർ­ത്തി­ച്ചി­രു­ന്ന കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി­ക്ക­ക­ത്തു് ക­മ്മ്യൂ­ണി­സ്റ്റ് സാ­ഹി­ത്യം പ്ര­ച­രി­പ്പി­ച്ചു. കേ­ര­ള­ത്തി­ലെ കോൺ­ഗ്ര­സ്സി­ന­ക­ത്തു് ഒരു സം­ഘ­ടി­ത ഗ്രൂ­പ്പെ­ന്ന­നി­ല­യ്ക്കു് ഞ­ങ്ങ­ളു­ടെ സ്വാ­ധീ­നം അ­ഗ­ണ്യ­മാ­യി­രു­ന്നി­ല്ല. ന­മ്പൂ­തി­രി­പ്പാ­ടു്, എ. കെ. ഗോ­പാ­ലൻ, കൃ­ഷ്ണ­പി­ള്ള, പി­ല്ക്കാ­ല­ത്തു് ഞാൻ—ഞ­ങ്ങ­ളെ­ല്ലാ­വ­രും തന്നെ കേ­ര­ള­ത്തി­ലെ കോൺ­ഗ്ര­സ്സി­ന്റെ നേ­താ­ക്ക­ളാ­യി അം­ഗീ­കാ­രം നേ­ടി­യി­രു­ന്നു. പ്ര­ധാ­ന ക­മ്മി­റ്റി­ക­ളി­ലെ­ല്ലാം ഞ­ങ്ങൾ­ക്കു് സ്ഥാ­ന­വു­മു­ണ്ടാ­യി­രു­ന്നു. കോൺ­ഗ്ര­സ്സി­ലെ ഞ­ങ്ങ­ളു­ടെ സ്ഥാ­ന­മു­പ­യോ­ഗി­ച്ചു് ഞങ്ങൾ ട്രേ­ഡു് യൂ­ണി­യ­നു­ക­ളും കൎഷ­ക­സം­ഘ­ങ്ങ­ളും വി­ദ്യാൎത്ഥ ി സം­ഘ­ട­ന­ക­ളും സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­രാ­യ പു­രോ­ഗ­മ­ന സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സം­ഘ­ട­ന­ക­ളും കെ­ട്ടി­പ്പ­ടു­ത്തു. 1939 അ­വ­സാ­നം മാ­ത്ര­മാ­ണു് ഞങ്ങൾ കേ­ര­ള­ത്തിൽ ശ­രി­യാ­യ ഒരു ക­മ്മ്യൂ­ണി­സ്റ്റു് പാർ­ട്ടി­ക്കു രൂപം ന­ല്കി­യ­തു്. ഞ­ങ്ങ­ളു­ടെ ജനകീയ പ്ര­വർ­ത്ത­ന­വും ജ­ന­ങ്ങ­ളു­ടെ ദേശീയ അ­ഭി­ലാ­ഷ­ങ്ങ­ളു­മാ­യു­ള്ള ഞ­ങ്ങ­ളു­ടെ താ­ദാ­ത്മ്യ­വു­മാ­ണു് കേ­ര­ള­ത്തെ സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര­ക­മ്മ്യൂ­ണി­സ­ത്തി­ന്റെ ഒരു പ്ര­ധാ­ന ശ­ക്തി­കേ­ന്ദ്ര­മാ­ക്കി മാ­റ്റു­ന്ന­തിൽ പ്ര­മു­ഖ­പ­ങ്കു­വ­ഹി­ച്ച­തു്; സം­ശ­യ­മി­ല്ല.
ചോ­ദ്യം:
ഒരു ക­മ്മ്യൂ­ണി­സ്റ്റെ­ന്ന നി­ല­യിൽ താ­ങ്കൾ ആദ്യം അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ട­തു് എ­ന്നാ­ണു്?
ഉ­ത്ത­രം:
1938-ൽ. ഞാ­ന­ന്നു് പാർ­ട്ടി­മെ­മ്പ­റാ­യി­രു­ന്നു. പക്ഷേ ജ­ന­ങ്ങ­ളു­ടെ ക­ണ്ണിൽ ഞാ­ന­പ്പോ­ഴും ദേ­ശീ­യ­പ്ര­ക്ഷോ­ഭ­കാ­രി­യാ­യി­രു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ത്തു­ലീ­ഗു­കാ­രു­ടെ ഒരു സ­മ്മേ­ള­ന­ത്തിൽ ഞാൻ ന­ട­ത്തി­യ ഒരു പ്ര­ഭാ­ഷ­ണ­മാ­ണു് എന്റെ ഈ അ­റ­സ്റ്റി­നി­ട­യാ­ക്കി­യ­തു്. ഞാൻ യോ­ഗ­ത്തിൽ അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്നു. ഉ­പ­ക്ര­മ­പ്ര­സം­ഗ­ത്തിൽ ഞാൻ സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രെ ഘോ­ര­വി­മർ­ശ­നം തൊ­ടു­ത്തു­വി­ട്ടു. ഞാൻ ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്ത്വ­ത്തെ­യും അ­തി­ന്റെ മൎദ്ദ­ന­ന­യ­ത്തി­ന്റെ പ്ര­തി­പു­രു­ഷ­നാ­യ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നേ­യും ക­ട­ന്നാ­ക്ര­മി­ച്ചു. മ­ഹാ­രാ­ജാ­വു് മ­ഹാ­നാ­ണെ­ന്നും അ­ദ്ദേ­ഹ­ത്തെ തെ­റ്റാ­യി ന­യി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ കീ­ഴി­ലു­ള്ള പ്രാ­ദേ­ശി­ക നാ­ടു­വാ­ഴി­ക­ളെ­യാ­ണു് കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തെ­ന്നു­മാ­യി­രു­ന്നു സം­സ്ഥാ­ന­ത്തെ കോൺ­ഗ്ര­സ്സി­ന്റെ വ­ല­തു­പ­ക്ഷ നേ­താ­ക്കൾ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന­തു്. ഈ അ­സം­ബ­ന്ധ­സ­ങ്ക­ല്പ­ത്തെ ഞാൻ കൂ­സ­ലി­ല്ലാ­തെ ആ­ക്ര­മി­ച്ചു. ഫ്ര­ഞ്ചു്, റഷ്യൻ വി­പ്ല­വ­ങ്ങ­ളു­ടെ അ­നു­ഭ­വം പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അവർ രാ­ജാ­ധി­കാ­ര­ത്തെ നേ­രി­ട്ട വ­ഴി­യാ­ണു് കോൺ­ഗ്ര­സ്സ് നേ­താ­ക്ക­ളു­ടേ­തി­നേ­ക്കാൾ ഫ­ല­പ്ര­ദ­മെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ക­യും ചെ­യ്തു. കർ­ഷ­ക­രേ­യും തൊ­ഴി­ലാ­ളി­ക­ളേ­യും സ­മ­ര­ത്തി­ലുൾ­പ്പെ­ടു­ത്തേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത ഞാൻ യോ­ഗ­ത്തി­നു വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ത്തു. ‘ഇ­ങ്ക്വി­ലാ­ബ് സി­ന്ദാ­ബാ­ദ് ’ എന്ന മു­ദ്രാ­വാ­ക്യ­ത്തോ­ടെ ഞാൻ പ്ര­സം­ഗം നിർ­ത്തി­യ­പ്പോൾ സ­ദ­സ്സു മു­ഴു­വൻ ആ­ഹ്ലാ­ദ­ത്തോ­ടെ അ­തേ­റ്റു­വി­ളി­ച്ചു. അ­ന്നു­ത­ന്നെ തി­രു­വ­ന­ന്ത­പു­ര­ത്തു് സ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­പ്ര­ക­ട­ന­ങ്ങ­ളും പോ­ലീ­സു­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലു­ക­ളും ന­ട­ന്നു. പി­റ്റേ­ന്നു് യൂ­ത്തു­ലീ­ഗു് നേ­താ­ക്ക­ളോ­ടൊ­പ്പം സ്വാ­ഭാ­വി­ക­മാ­യും ഞാനും അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു. ര­ണ്ടു­മൂ­ന്നു മാ­സ­ത്തെ ജ­യിൽ­വാ­സ­ത്തി­നു­ശേ­ഷം ഞങ്ങൾ വി­ട്ട­യ­യ്ക്ക­പ്പെ­ട്ടു. അ­ന്നു­മു­തൽ ജയിൽ എന്റെ ജീ­വി­ത­ത്തി­ന്റെ ഒരു ശാ­ശ്വ­ത­ഭാ­ഗ­മാ­യി­മാ­റി.
ചോ­ദ്യം:
സോ­വി­യ­റ്റു് യൂ­ണി­യ­നിൽ ന­ട­ന്നു­കൊ­ണ്ടി­രു­ന്ന പ­രി­ണാ­മ­ങ്ങൾ­ക്കു് ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തി­ന്മേ­ലു­ണ്ടാ­യ പ്ര­ത്യാ­ഘാ­തം ഒ­ന്നു­ചു­രു­ക്കി വി­വ­രി­ക്കാ­മോ? ഏ­താ­യാ­ലും നാം ചർച്ച ചെ­യ്യു­ന്ന കാ­ല­ഘ­ട്ടം വളരെ നിൎണ്ണാ­ക­മാ­യി­രു­ന്നെ­ന്നു വ്യ­ക്ത­മാ­ണ­ല്ലോ; സ്റ്റാ­ലി­നി­സ്റ്റ് ഭീകരത വി­പ്ല­വ­കാ­ല­ത്തെ ബോൾ­ഷെ­വി­ക് നേ­തൃ­ത്വ­ത്തെ ഏ­താ­ണ്ടു മു­ഴു­വൻ­ത­ന്നെ ഭൗ­തി­ക­മാ­യി തു­ട­ച്ചു­നീ­ക്കി—പൊ­തു­ജീ­വി­ത­ത്തി­ന്റെ സർ­വ്വ­മ­ണ്ഡ­ല­ങ്ങ­ളി­ലും സ­മ്പൂർ­ണ്ണ­മാ­യി കു­ത്ത­ക സ്ഥാ­പി­ച്ച ഒരു ഉ­ദ്യോ­ഗ­സ്ഥ­മേ­ധാ­വി­ത്ത സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­ന്റെ വി­ഷ്കം­ഭം. ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു­ക­ളെ ഇ­തെ­ല്ലാം എ­ങ്ങ­നെ ബാ­ധി­ച്ചു?
ഉ­ത്ത­രം:
എ­ന്നെ­സ്സം­ബ­ന്ധി­ച്ചു പ­റ­യു­ക­യാ­ണെ­ങ്കിൽ—എ­നി­ക്കു കേ­ര­ള­ത്തെ മുൻ­നിർ­ത്തി­യേ സം­സാ­രി­ക്കാ­വൂ അ­ക്കാ­ല­ത്തു് ഞാൻ അ­ഖി­ലേ­ന്ത്യാ­പാർ­ട്ടി­ഘ­ട­ന­യു­ടെ ഭാ­ഗ­മാ­യി­ട്ടി­ല്ലാ­യി­രു­ന്നു. പി­ന്നെ ഞാൻ വി­ശ­ദീ­ക­രി­ച്ചു­ക­ഴി­ഞ്ഞ­പോ­ലെ, വ­സ്തു­നി­ഷ്ഠ­പ­രി­ത­സ്ഥി­തി­കൾ—ആ­ത്മ­നി­ഷ്ഠ­ഘ­ട­ക­ങ്ങൾ വിടുക—രാ­ജ്യ­ത്തെ മ­റ്റു­ഭാ­ഗ­ങ്ങ­ളി­ലെ പാർ­ട്ടി­അം­ഗ­ങ്ങ­ളു­മാ­യി നേ­രി­ട്ടു­ള്ള ബ­ന്ധ­ത്തി­നു് ത­ട­സ്സം­നി­ന്നു. ജനകീയ മു­ന്ന­ണി­യു­ടെ ത­ന്ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് കോ­മി­ന്റേ­ണി­ന്റെ ഏഴാം കോൺ­ഗ്ര­സ്സി­ന്റെ തീ­സ്സീ­സ്സു­കൾ­ക്കു്—ദി­മി­ത്രോ­ഫ് തി­സി­സ്സു­കൾ—തൊ­ട്ടു മു­മ്പാ­ണു് ഞാൻ പാർ­ട്ടി­യിൽ ചേൎന്ന­തു്. ഏഴാം കോൺ­ഗ്ര­സ്സി­ന്നു ശേ­ഷ­മാ­ണു് സ്റ്റാ­ലിൻ ഇ­ന്ത്യ­യിൽ പ്ര­സി­ദ്ധ­നാ­യി­ത്തീൎന്ന­തു്—“മ­ഹാ­നാ­യ­നേ­താ­വു് ” എന്ന അം­ഗീ­കാ­രം നേ­ടി­യ­തെ­ന്നൎത്ഥ ം. വാ­സ്ത­വ­ത്തിൽ ഈ തീ­സ്സീ­സു­കൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു്—ഒ­രി­ക്ക­ലും ഇ­ല്ലാ­തി­രി­ക്കു­ന്ന­തി­ലും ഭേ­ദ­മാ­ണ­ല്ലോ വൈ­കി­യെ­ത്തു­ന്ന­തു്—ബ്രി­ട്ടീ­ഷു­കാർ­ക്കെ­തി­രെ കോൺ­ഗ്ര­സ്സു­മാ­യി ഒ­രൈ­ക്യ­മു­ന്ന­ണി­യു­ണ്ടാ­ക്കേ­ണ്ട­തു് ഞ­ങ്ങൾ­ക്കാ­വ­ശ്യ­മാ­യി­വ­ന്ന ഘ­ട്ട­ത്തിൽ­ത­ന്നെ­യാ­യി­രു­ന്നു. 1929–34 കാ­ല­ത്തെ വി­ഭാ­ഗീ­യ­മാ­യ ഇ­ട­തു­പ­ക്ഷ തീ­വ്ര­വാ­ദം ഞ­ങ്ങ­ളെ ഒ­റ്റ­പ്പെ­ടു­ത്തി­യി­രു­ന്നു. പുതിയ പ­രി­പാ­ടി തെ­റ്റു­കൾ തി­രു­ത്താ­നു­ള്ള ഒരു ശ്ര­മ­മാ­യാ­ണു് ഞങ്ങൾ ക­ണ്ട­തു്. ഞ­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു് ശ­രി­യാ­യ വ­ഴി­യി­ലൂ­ടെ­യു­ള്ള ഒരു കാൽ­വെ­പ്പാ­യി­രു­ന്നു—കേ­ര­ള­ത്തി­നെ­ക്കാ­ളേ­റെ ബോം­ബേ­യി­ലും കൽ­ക്ക­ത്ത­യി­ലും. കേ­ര­ള­ത്തിൽ­പി­ന്നെ, മു­പ്പ­തു­ക­ളു­ടെ ആ­രം­ഭ­ത്തിൽ ക­മ്മ്യൂ­ണി­സ്റ്റു് പാർ­ട്ടി­യേ ഇ­ല്ലാ­യി­രു­ന്ന­ല്ലോ. ബോം­ബേ­യു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ വ്യ­വ­സാ­യ­വ­ത്കൃ­ത­മ­ല്ലാ­ത്ത കേ­ര­ള­ത്തിൽ സി. പി. ഐ. ഇത്ര ശ­ക്തി­പ്രാ­പി­ക്കാൻ കാ­ര­ണ­മെ­ന്തെ­ന്നു് ആ­ളു­ക­ളെ­ന്നോ­ടു് ചോ­ദി­ക്കാ­റു­ണ്ടു്. ഞാൻ പറയും, 1930–33 കാ­ല­ത്തു് കേ­ര­ള­ത്തിൽ സി. പി. ഐ. ഇ­ല്ലാ­തി­രു­ന്ന­താ­ണു് മു­ഖ്യ­കാ­ര­ണ­മെ­ന്നു്. അ­തു­കൊ­ണ്ടു് പു­തി­യൊ­രു തു­ട­ക്കം കു­റി­ക്കാൻ ക­ഴി­ഞ്ഞു. ഇ­ന്ന­ത്തെ കേ­ര­ള­ത്തി­ലെ ക­മ്മ്യൂ­ണി­സ്റ്റു് നേ­താ­ക്കൾ അ­ധി­കം­പേ­രും 1930–32 കാ­ല­ത്തു് കോൺ­ഗ്ര­സ്സ് ആ­രം­ഭി­ച്ച നി­യ­മ­ലം­ഘ­ന­പ്ര­സ്ഥാ­ന­ത്തിൽ തീൎത്തു ം മു­ഴു­കി­യി­രി­ക്കു­ക­യാ­യി­രു­ന്നു. അ­വർ­ക്കെ­ന്തു­കൊ­ണ്ടു് ജ­ന­ങ്ങ­ളു­ടെ പി­ന്തു­ണ­നേ­ടാ­നും പി­ന്നീ­ടൊ­രു ഘ­ട്ട­ത്തിൽ കോൺ­ഗ്ര­സ്സി­ന്റെ കു­ത്ത­ക­പൊ­ളി­ക്കാ­നും ക­ഴി­ഞ്ഞു­വെ­ന്നു് ഇതു വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ഇനി നി­ങ്ങ­ളു­ടെ പ്ര­ധാ­ന­ചോ­ദ്യം. ഇ­ന്ത്യ­യി­ലെ ക­മ്മ്യൂ­ണി­സ്റ്റു­കാർ­ക്കു് മാർ­ക്സി­സ­ത്തിൽ ഗൗ­ര­വ­മാ­യ വി­ദ്യാ­ഭ്യാ­സ­മൊ­ന്നും നൽ­ക­പ്പെ­ട്ടി­രു­ന്നി­ല്ലെ­ന്നു് മ­ന­സ്സി­ലാ­ക്കു­ക. ഒ­രു­ദാ­ഹ­ര­ണം തരാം. കൊ­ളോ­ണി­യൽ പ്ര­ശ്ന­ത്തെ­ക്കു­റി­ച്ചു­ള്ള ലെ­നി­ന്റെ തീ­സീ­സ്സു­ക­ളെ­ക്കു­റി­ച്ചു് അ­മ്പ­തു­ക­ളു­ടെ അ­വ­സാ­നം­വ­രെ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു­കൾ­ക്ക­റി­യി­ല്ലാ­യി­രു­ന്നു. ഇ­ന്ത്യ­യിൽ ഒരു സാ­മ്രാ­ജ്യ­ത്വ വി­രു­ദ്ധ­ഐ­ക്യ­മു­ന്ന­ണി രൂ­പീ­ക­രി­ക്കാ­നു­ള്ള ഏ­ഴാം­കോൺ­ഗ്ര­സ്സി­ന്റെ ലൈൻ ഭൂ­ത­കാ­ല­ത്തിൽ നി­ന്നു­ള്ള ഒരു വേർ­പാ­ടാ­യി­ട്ട­ല്ല, ആ­റാം­കോൺ­ഗ്ര­സ്സ് ലൈ­നി­ന്റെ­ത­ന്നെ ഒരു തു­ടർ­ച്ച­യാ­യി­ട്ടാ­ണു് പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്—ദേ­ശീ­യ­വും അ­ന്തർ­ദേ­ശീ­യ­വു­മാ­യ പ­രി­ത­സ്ഥി­തി­യി­ലെ മാ­റ്റ­ങ്ങൾ­മൂ­ല­വും ആ­വ­ശ്യ­മാ­യി­വ­ന്ന ഒരു ന­യ­വ്യ­തി­യാ­ന­മാ­യാ­ണു് ഇതു വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ട­തു്. ആ­റാം­കോൺ­ഗ്ര­സ്സി­ന്റെ അ­പ­ക­ട­ക­ര­മാ­യ കൊ­ളോ­ണി­യൽ തീ­സ്സീ­സ്സു­കൾ ഇ­ക്കാ­ല­ത്തു­ത­ന്നെ­യാ­ണു് മ­ല­യാ­ള­ത്തി­ലും ഇതര ഭാ­ര­തീ­യ ഭാ­ഷ­ക­ളി­ലേ­ക്കും വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ട­തു്—ഇതു നി­ങ്ങൾ­ക്കു് വി­ചി­ത്ര­മാ­യി­തോ­ന്നാം. എ­ന്നാൽ പ്രാ­യോ­ഗി­ക­മാ­യി, ഐ­ക്യ­മു­ന്ന­ണി ഇ­ട­തു­പ­ക്ഷ വി­ഭാ­ഗീ­യ ലൈനിൽ നി­ന്നു­ള്ള ഒരു പൊ­ട്ടി­മാ­റൽ­ത­ന്നെ­യാ­യി­രു­ന്നു. പി. സി. ജോ­ഷി­യു­ടെ സമൎത്ഥ മായ നേ­തൃ­ത്വ­ത്തിൽ ന­ട­പ്പാ­ക്ക­പ്പെ­ട്ട പുതിയ ലൈൻ വളരെ വേഗം മു­ന്നോ­ട്ടു­പോ­കു­വാൻ ഞ­ങ്ങ­ളെ സ­ഹാ­യി­ച്ചു. സി. പി. ഐ. ആ­ദ്യ­മാ­യി കോൺ­ഗ്ര­സ്സി­ലും കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റു­കൾ­ക്കി­ട­യി­ലും ജ­ന­കീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളി­ലും കാ­ര്യ­മാ­യ സ്വാ­ധീ­ന­മു­ള്ള ഒരു രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി­ത്തീർ­ന്നു. വി­രു­ദ്ധ ട്രേ­ഡു­യൂ­ണി­യ­നു­കൾ ഒ­രൊ­റ്റ അ­ഖി­ലേ­ന്ത്യാ ട്രേ­ഡു­യൂ­ണി­യൻ കോൺ­ഗ്ര­സ്സാ­യി ഒ­ന്നി­ച്ചു­ചേർ­ന്നു. സി. പി. ഐ. ആ­യി­രു­ന്നു അ­തി­ന്റെ നേ­തൃ­ശ്ശ­ക്തി. അ­ഖി­ലേ­ന്ത്യാ കി­സാൻ­സ­ഭ, അ­ഖി­ലേ­ന്ത്യാ വി­ദ്യാൎത്ഥ ി­ഫെ­ഡ­റേ­ഷൻ, അ­ഖി­ലേ­ന്ത്യാ പു­രോ­ഗ­മ­ന സാ­ഹി­ത്യ­സം­ഘം എ­ന്നി­വ­യും നി­ല­വിൽ വന്നു. ഇ­വ­യെ­ല്ലാം ഒ­ന്നി­പ്പി­ക്കു­ന്ന­തി­ലും ഇ­വ­യു­ടെ സ­മ­ര­ങ്ങൾ ന­യി­ക്കു­ന്ന­തി­ലും ക­മ്മ്യൂ­ണി­സ്റ്റു­കൾ പ്ര­ധാ­ന­മാ­യൊ­രു പ­ങ്കു­വ­ഹി­ച്ചു. സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രെ ദേ­ശീ­യൈ­ക്യം വ­ല­തു­പ­ക്ഷ­ത്തി­ന്റെ സ­മ­ര­വി­രു­ദ്ധ­വും അ­നു­ര­ഞ്ജ­പ­ര­വു­മാ­യ ന­യ­ങ്ങ­ളെ എ­തിർ­ക്കു­വാൻ ഇ­ട­തു­പ­ക്ഷൈ­ക്യം, ഈ ഐക്യം ശ­ക്തി­പ്പെ­ടു­ത്താൻ സോ­ഷ്യ­ലി­സ്റ്റ് ഐക്യം, സോ­ഷ്യ­ലി­സ്റ്റ് ഐ­ക്യ­ത്തി­ന്റെ അ­ടി­ത്ത­റ­യാ­യി സി. പി. ഐ., ഏ­കീ­കൃ­ത­മാ­യ സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­മു­ന്ന­ണി കെ­ട്ടി­പ്പ­ടു­ക്കാ­നും പു­ഷ്ടി­പ്പെ­ടു­ത്താ­നും ജ­ന­കീ­യ­സം­ഘ­ട­ന­ക­ളും ജനകീയ പ്ര­ക്ഷോ­ഭ­ങ്ങ­ളും—ഇ­വ­യെ­ല്ലാ­മാ­യി­രു­ന്നു പുതിയ ലൈ­നി­ന്റെ മു­ദ്രാ­വാ­ക്യ­ങ്ങ­ളും ഗു­ണ­വ­ശ­ങ്ങ­ളും. ഈ ലൈൻ നി­ശ്ച­യ­മാ­യും നേ­ട്ട­ങ്ങ­ളു­ണ്ടാ­ക്കി. ഒരു അ­ഖി­ലേ­ന്ത്യാ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യെ ഊ­ട്ടി­വ­ളർ­ത്തി­യു­റ­പ്പി­ക്കാ­നും ഇതു സ­ഹാ­യ­ക­മാ­യി. പാർ­ട്ടി­യു­ടെ അം­ഗ­സം­ഖ്യ 1934-ൽ 150 ആ­യി­രു­ന്നെ­ങ്കിൽ 1939-ൽ അതു് 3000 ആയി. സ്വാ­ധീ­ന­മാ­ക­ട്ടെ അ­തി­നേ­ക്കാൾ­കൂ­ടി­യ തോതിൽ പെ­രു­കി­പ്പെ­രു­കി വ­രു­ന്നു. എ­ന്നാൽ ഇവ സ്റ്റാ­ലി­നി­സ­ത്തി­ന്റെ­യും വർ­ഷ­ങ്ങ­ളാ­യി­രു­ന്നു. സ്റ്റാ­ലിൻ സോ­വ്യ­റ്റു യൂ­ണി­യ­നിൽ സോ­ഷ്യ­ലി­സം നിൎമ്മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മ­ഹാ­നാ­യ ‘ആ­ചാ­ര്യ’നും ‘വ­ഴി­കാ­ട്ടു­ന്ന ന­ക്ഷ­ത്ര’വും ലോ­ക­സോ­ഷ്യ­ലി­സ­ത്തി­ന്റെ നേ­താ­വു­മാ­ണെ­ന്നു­മാ­ണു് ഞ­ങ്ങ­ളെ പ­ഠി­പ്പി­ച്ച­തു്. ക­മ്മ്യൂ­ണി­സ­ത്തിൽ പു­തു­താ­യ­തു­കൊ­ണ്ടും മാർ­ക്സി­സ­ത്തി­ലും ലെ­നി­നി­സ­ത്തി­ലും താ­ര­ത­മ്യേ­ന അ­ശി­ക്ഷി­ത­മാ­യ­തു­കൊ­ണ്ടും പ­റ­ഞ്ഞു­കേ­ട്ട­തെ­ല്ലാം ഞാ­നം­ഗീ­ക­രി­ച്ചു. ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തിൽ രാ­ഷ്ട്രീ­യ ‘ഗുരു’ക്ക­ന്മാർ ജ­ന­ങ്ങ­ളെ പ്ര­ബു­ദ്ധ­രാ­ക്കു­ന്ന ഒരു പാ­ര­മ്പ­ര്യം ഉ­ണ്ടു്. സ്റ്റാ­ലി­നി­സ­ത്തി­നു് ന­ന്നാ­യി ചേ­രു­ന്ന­താ­യി­രു­ന്നു ഈ പാ­ര­മ്പ­ര്യം. അ­തി­നാൽ പാർ­ട്ടി­യി­ലെ മുതിൎന്നവർ പ­റ­യു­ന്ന ഓ­രോ­വാ­ക്കും ഞ­ങ്ങൾ­ക്കു് വേ­ദ­വാ­ക്യ­മാ­യി­രു­ന്നു. അ­വ­രു­ടെ വി­വ­ര­മാ­ക­ട്ടേ മോ­സ്കോ­യെ­മാ­ത്രം ആ­ശ്ര­യി­ച്ചു­ള്ള­തു­മാ­യി­രു­ന്നു. ഈ അ­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് ഞാ­നൊ­രു ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യി വ­ളർ­ത്ത­പ്പെ­ട്ട­തു്. എ­ന്നി­രു­ന്നാ­ലും മോ­സ്കൊ­വിൽ നി­ന്നു വ­ന്നി­രു­ന്ന കൂ­ട്ട­ക്കൊ­ല­ക­ളെ­ക്കു­റി­ച്ചു്കേ­ട്ടു് അ­ങ്ങേ­യ­റ്റം അ­സ്വ­സ്ഥ­രാ­യ ചില സ­ഖാ­ക്ക­ളു­ണ്ടാ­യി­രു­ന്നു. സി. പി. ഐ. കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തിൽ സ­ഹാ­യി­ക്കാ­നാ­യി ബ്രി­ട്ട­നിൽ നി­ന്ന­യ­യ്ക്ക­പ്പെ­ട്ട ക­മ്മ്യൂ­ണി­സ്റ്റു­കാ­രി­ലൊ­രാ­ളാ­യ ഫി­ലി­പ് സ്പ്രാ­റ്റ് സ്റ്റാ­ലി­നി­സം മൂലം തീർ­ത്തും ഹ­താ­ശ­നും മോ­ഹ­മു­ക്ത­നു­മാ­യി ക­മ്മ്യൂ­ണി­സം തന്നെ ഉ­പേ­ക്ഷി­ച്ചു് ഒരു ലിബറൽ ഹ്യൂ­മ­നി­സ്റ്റാ­യി മാ­റു­ക­യും ജീ­വി­താ­വ­സാ­ന­മ­ടു­ത്ത­തോ­ടെ ഒരു ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധൻ ത­ന്നെ­യാ­യി­ത്തീ­രു­ക­യും ചെ­യ്തു. ആ­ദ്യ­ഘ­ട്ട­ത്തിൽ ഞ­ങ്ങ­ളെ സ­ഹാ­യി­ക്കു­ന്ന­തിൽ അ­മൂ­ല്യ­മാ­യ പ­ങ്കു­വ­ഹി­ച്ച ഒ­രൊ­ന്നാ­ന്ത­രം സ­ഖാ­വാ­യി­രു­ന്നു അ­ദ്ദേ­ഹം. മോ­സ്കോ­വിൽ നടന്ന ശു­ദ്ധീ­ക­ര­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് കോൺ­ഗ്ര­സ്സി­ന്റെ ഇ­ട­തു­പ­ക്ഷ­വും അ­ങ്ങേ­യ­റ്റം വി­മർ­ശ­നാ­ത്മ­ക­ങ്ങ­ളാ­യ സ­മീ­പ­ന­മാ­ണു് കൈ­ക്കൊ­ണ്ട­തു്. ട്രോ­ട്സ്കി­യെ ഒരു വിഷമൂൎഖനും ഫാ­സി­സ­ത്തി­ന്റെ ഏ­ജ­ന്റു­മാ­യി ചി­ത്രീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള സി. പി. ഐ. മു­ന്ന­ണി­യു­ടെ പ­ത്ര­മാ­യ “നാഷണൽ ഫ്ര­ണ്ടി’ന്റെ പ്ര­ചാ­ര­ണ­ങ്ങൾ, അ­വ­രു­ടെ പല നേ­താ­ക്ക­ളേ­യും തി­ക­ച്ചും മ­ടു­പ്പി­ച്ചു. റഷ്യൻ വി­പ്ല­വ­ത്തി­നും സോ­വി­യ­റ്റു് നേ­ട്ട­ങ്ങൾ­ക്കും ജ­ന­ങ്ങൾ­ക്കി­ട­യിൽ പ്ര­ചാ­രം നേ­ടി­ക്കൊ­ടു­ത്ത ആ­ദ്യ­ത്തെ കോൺ­ഗ്ര­സ്സു­കാ­രി­ലൊ­രാ­ളാ­യ നെ­ഹ്രു­പോ­ലും 1938-ലെ ശു­ദ്ധീ­ക­ര­ണ­ത്തെ താ­നം­ഗീ­ക­രി­ക്കു­ന്നി­ല്ലെ­ന്നു് വ്യ­ക്ത­മാ­ക്കി. എ­ന്നാൽ ഞങ്ങൾ ക­മ്യൂ­ണി­സ്റ്റു­കാർ­ക്കു് അ­ന്നു് ട്രോ­ട്സ്കി­യി­സ­വും ഫാ­സി­സ­വും ഒ­ന്നു­ത­ന്നെ­യാ­യി­രു­ന്നു. സ്റ്റാ­ലി­ന­സ്റ്റു് ശു­ദ്ധീ­ക­ര­ണ­ത്തി­ന്റെ ഇ­ര­ക­ളാ­യി­രു­ന്ന ബു­ഖാ­റി­നും സി­നോ­വി­യേ­വും റാ­ഡെ­ക്കും മ­റ്റും സോ­ഷ്യ­ലി­സ­ത്തി­ന്റെ ശ­ത്രു­ക്ക­ളും സാ­മ്രാ­ജ്യ­ത്വ­ഫാ­സി­സ്റ്റു് താ­ല്പ­ര്യ­ങ്ങൾ­ക്കൊ­ത്തു പ്ര­വർ­ത്തി­ക്കു­ന്ന ചാ­ര­ന്മാ­രും അ­ട്ടി­മ­റി­ക്കാ­രു­മാ­ണെ­ന്നു ഞാനും വി­ശ്വ­സി­ച്ചി­രു­ന്നു­വെ­ന്നു് ഞാൻ നി­ങ്ങ­ളോ­ടു് തു­റ­ന്നു സ­മ്മ­തി­ക്ക­ട്ടെ. സ്വ­ത­ന്ത്ര­മ­ന­സ്ക­രാ­യ സോ­ഷ്യ­ലി­സ്റ്റു­ക­ളു­മാ­യു­ള്ള ചർ­ച്ച­ക­ളിൽ ഞാൻ സ്റ്റാ­ലി­നെ വീ­റോ­ടെ ന്യാ­യീ­ക­രി­ച്ചു. ഞങ്ങൾ പൂൎണ്ണ­മാ­യും സോ­വി­യ­റ്റു് യൂ­ണി­യ­നു­മാ­യി ത­ദാ­ത്മ്യം പ്രാ­പി­ച്ചി­രു­ന്ന­താ­ണു് ഇ­തി­നു­ള്ള മു­ഖ്യ­കാ­ര­ണ­മെ­ന്നു് തോ­ന്നു­ന്നു—സോ­വ്യ­റ്റു് യൂ­ണി­യ­നെ അ­ന്നു് ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­വും കോൺ­ഗ്ര­സ്സി­ന്റെ വ­ല­തു­പ­ക്ഷ­വും ചേൎന്നു ് തു­ടർ­ച്ച­യാ­യി ആ­ക്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു. ഓരോ പ­ണി­മു­ട­ക്കും ന­ട­ക്കു­ന്ന­തു് മോ­സ്കൊ­വി­ന്റെ പ്ര­ചോ­ദ­നം കൊ­ണ്ടാ­ണെ­ന്നാ­യി­രു­ന്നു ധാരണ. ഓരോ തെ­രു­വു ജാ­ഥ­യും ന­യി­ക്കു­ന്ന­തു് മോ­സ്കൊ­വി­ന്റെ കൂ­ലി­ക്കാ­രാ­യ പ്ര­ക്ഷോ­ഭ­ക­രാ­ണെ­ന്നും ഞങ്ങൾ ഇ­ക്കൂ­ട്ടർ­ക്കെ­തി­രാ­യി സോ­വി­യ­റ്റു് യൂ­ണി­യ­നെ ന്യാ­യീ­ക­രി­ച്ചു. വി­മർ­ശ­ന­ബു­ദ്ധി തീൎത്തു ം മാ­റ്റി­വ­ച്ചി­ട്ടാ­ണെ­ങ്കി­ലും. അ­തു­കൊ­ണ്ടു് സോ­വി­യ­റ്റു് യൂ­ണി­യൻ ഇ­ട­തു­പ­ക്ഷ­ത്തു­നി­ന്നു് ആ­ക്ര­മി­ക്ക­പ്പെ­ട്ട­പ്പോൾ ഞങ്ങൾ ആ വി­മർ­ശ­കർ­ക്കെ­തി­രേ­യും ഇതേ വാ­ദ­ങ്ങൾ­ത­ന്നെ ഉ­ന്ന­യി­ച്ചു. ആ ഘ­ട്ട­ത്തി­ലേ­യ്ക്കു് തി­രി­ഞ്ഞു നോ­ക്കു­മ്പോൾ ഞ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു് മാ­ത്ര­മ­ല്ല ക­മ്മ്യൂ­ണി­സ്റ്റു് പ്ര­സ്ഥാ­ന­ത്തെ സം­ബ­ന്ധി­ച്ചു് പൊ­തു­വേ­ത­ന്നെ ഇ­തെ­ല്ലാ­മൊ­രു മ­ഹാ­ദു­ര­ന്ത­മാ­യി­രു­ന്നു­വെ­ന്നെ­നി­ക്കു തോ­ന്നു­ന്നു. നി­ങ്ങൾ­ക്കു് സ­ങ്ക­ല്പി­ക്കാൻ ക­ഴി­യു­മോ—ഫാ­സി­സ­ത്തെ ശ­ക്തി­യു­ക്തം എ­തിർ­ക്കു­ക­യും ജെർ­മ്മൻ ക­മ്മ്യൂ­ണി­സ്റ്റു­കൾ­ക്കു് അവർ വീ­ണു­കൊ­ണ്ടി­രു­ന്ന കെ­ണി­യെ­ക്കു­റി­ച്ചു മു­ന്ന­റി­യി­പ്പു് നൽ­കു­ക­യും ചെയ്ത അതേ ട്രോ­ട്സ്കി­യെ­യാ­ണു് ഞ­ങ്ങ­ളും മ­റ്റാ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളും “ഫാ­സി­സ്റ്റ്” എന്നു മു­ദ്ര­കു­ത്തി­യ­തു്! സ്റ്റാ­ലി­നി­സ­ത്തെ ന്യാ­യീ­ക­രി­ക്കു­ക വഴി റഷ്യൻ വി­പ്ല­വ­ത്തെ­ത്ത­ന്നെ സം­ര­ക്ഷി­ക്കു­ക­യാ­ണെ­ന്നാ­ണു് ഞങ്ങൾ ആത്മാൎത്ഥ മായി വി­ശ്വ­സി­ച്ചി­രു­ന്ന­തു് ഞാ­നോർ­ക്കു­ന്നു­ണ്ടു് ട്രോ­ട്സ്കി വ­ധ­ത്തി­നു­ശേ­ഷം കേ­ര­ള­ത്തി­ലെ പ­ത്ര­ങ്ങ­ളിൽ സ്റ്റാ­ലി­നെ ന്യാ­യീ­ക­രി­ച്ചു­കൊ­ണ്ടു് ഞാൻ മ­ല­യാ­ള­ത്തിൽ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി. അ­തി­നു് വ­സ്തു­ത­കൾ കി­ട്ടാ­നാ­യി ‘ദ ഗ്രേ­റ്റ് കോൺ­സ്പി­റ­സി’ (‘വലിയ ഗൂ­ഢാ­ലോ­ച­ന’) എന്ന പു­സ്ത­ക­മാ­ണു് ഞാ­നാ­ശ്ര­യി­ച്ച­തു്. അതു് സ­ത്യ­മാ­ണെ­ന്നു് ഞാൻ ശ­രി­ക്കും വി­ശ്വ­സി­ച്ചി­രു­ന്നു. മു­പ്പ­തു­ക­ളു­ടെ അ­വ­സാ­ന­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഔ­ദ്യോ­ഗി­ക­മാ­യ സി. പി. എസ്. യു. ച­രി­ത്രം സ്റ്റാ­ലി­നി­ലു­ള്ള എന്റെ വി­ശ്വാ­സം ഒ­ന്നു­കൂ­ടി ഉ­റ­പ്പി­ച്ചു. ഈ പു­സ്ത­കം 1941-ൽ മ­ല­യാ­ള­ത്തി­ലേ­ക്കു് പ­രി­ഭാ­ഷ­പ്പെ­ടു­ത്തു­ക­യും നി­യ­മ­വി­രു­ദ്ധ­മാ­യി പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്തു. ഉ­ടൻ­ത­ന്നെ അതു് ഞ­ങ്ങ­ളു­ടെ കേ­ഡർ­മാർ­ക്കു് മാർ­ക്സി­സ­ത്തി­ന്റെ പാ­ഠ­പു­സ്ത­ക­മാ­യി­ത്തീൎന്നു. ഞാൻ ജ­യി­ലിൽ­വ­ച്ചു് ഞ­ങ്ങ­ളു­ടെ സ­ഖാ­ക്കൾ­ക്കാ­യി ന­ട­ത്തി­യ സ്റ്റ­ഡീ­ക്ലാ­സു­കൾ ന­ല്ല­പോ­ലെ സ്റ്റാ­ലി­നി­സ­ത്തി­ന്റെ നിറം ക­ലർ­ന്ന­വ­യാ­യി­രു­ന്നു. വാ­സ്ത­വ­ത്തിൽ ഞങ്ങൾ സ്റ്റാ­ലി­നി­സ­ത്തെ മാർ­ക്സി­സം—ലെ­നി­നി­സം തന്നെ ആ­യാ­ണു് ക­ണ്ട­തു്.
ചോ­ദ്യം:
യു­ദ്ധ­ത്തോ­ടു് സി. പി. ഐ.-യുടെ ആ­ദ്യ­പ്ര­തി­ക­ര­ണ­മെ­ന്താ­യി­രു­ന്നു? ഏതു സാ­ഹ­ച­ര്യ­ങ്ങ­ളി­ലാ­ണു അ­തി­നു് മാ­റ്റം വ­ന്ന­തു്? യു­ദ്ധ­കാ­ല­ത്താ­ണു് സി. പി. ഐ. ഒരു മാസ് പാർ­ട്ടി­യാ­യി­ത്തീൎന്ന­തെ­ന്നു് താ­ങ്ക­ളു­ടെ മുൻ­സ­ഖാ­വും സി. പി. എം. നേ­താ­വു­മാ­യ എ. കെ. ഗോ­പാ­ലൻ അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­ത്തിൽ വാ­ദി­ക്കു­ന്നു­ണ്ട­ല്ലോ. അതു ശ­രി­യാ­ണോ?
ഉ­ത്ത­രം:
ഞ­ങ്ങ­ളു­ടെ പാർ­ട്ടി­യു­ടെ അ­ദ്യ­പ്ര­തി­ക­ര­ണം യു­ദ്ധ­ത്തെ എ­തിർ­ക്കു­ക എ­ന്ന­താ­യി­രു­ന്നു. 1939-നു മു­മ്പു­ത­ന്നെ ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രാ­യ സ­മ­ര­ത്തി­നു് ആക്കം കൂ­ട്ടാൻ ഞങ്ങൾ കോൺ­ഗ്ര­സ്സിൽ സ­മ്മർ­ദ്ദം ചെ­ലു­ത്തി­യി­രു­ന്നു. യു­ദ്ധം തു­ട­ങ്ങി­യ ഉടൻ മ­ടി­ച്ചു നി­ന്ന­തു് കോൺ­ഗ്ര­സ്സാ­യി­രു­ന്നു. 1940-ലെ അ­ഖി­ലേ­ന്ത്യാ കോൺ­ഗ്ര­സ്സ് ക­മ്മി­റ്റി­യു­ടെ പൂനാ സ­മ്മേ­ള­ന­ത്തിൽ ഗാ­ന്ധി അ­വ­ത­രി­പ്പി­ച്ച പ്ര­ധാ­ന പ്ര­മേ­യ­ത്തി­നു് ഞാ­നൊ­രു ഭേ­ദ­ഗ­തി അ­വ­ത­രി­പ്പി­ച്ച­തും—സാ­ന്ദർ­ഭി­ക­മാ­യി ജ­വ­ഹർ­ലാൽ നെ­ഹ്രു അതിനെ പിൻ­താ­ങ്ങി­യ­തും—ഞാ­നോർ­ക്കു­ന്നു. ഗാ­ന്ധി­യു­ടെ ലൈ­നി­നെ എ­തിർ­ത്തു­കൊ­ണ്ടു് ബ്രി­ട്ടീ­ഷു­കാർ­ക്കെ­തി­രെ പു­തി­യൊ­രു ജനകീയ പ്ര­ക്ഷോ­ഭം ആ­രം­ഭി­ക്കു­വാൻ ഞാൻ ആ­ഹ്വാ­നം ചെ­യ്തു. ഇ­താ­യി­രു­ന്നു ആ ഘ­ട്ട­ത്തിൽ സി. പി. ഐ.-യുടെ ലൈൻ—പി­ന്നെ വൈ­കാ­തെ ഞാൻ അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു. യു­ദ്ധം ക­ഴി­യും വരെ ഞാൻ ജ­യി­ലിൽ ത­ന്നെ­യാ­യി­രു­ന്നു. മറ്റു ക­മ്മ്യൂ­ണി­സ്റ്റു­ക­ളെ­യെ­ല്ലാം ‘ജ­ന­കീ­യ­യു­ദ്ധ’നയം ന­ട­പ്പി­ലാ­ക്കാ­നാ­യി വി­ട്ട­യ­ച്ച­പ്പോ­ഴും എന്നെ ജ­യി­ലിൽ തന്നെ വ­ച്ചു­കൊ­ണ്ടി­രു­ന്ന­ത­ന്തു­കൊ­ണ്ടാ­ണെ­ന്നു് വി­ശ­ദീ­ക­രി­ക്കേ­ണ്ട­തു­ണ്ടു്. യു­ദ്ധം പൊ­ട്ടി­പ്പു­റ­പ്പെ­ട്ട ഉ­ട­നെ­യും പി­റ്റേ വർ­ഷ­വും ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ കൂ­ട്ട­മാ­യി അ­റ­സ്റ്റു ചെ­യ്തി­രു­ന്നു. ജ­യി­ലിൽ­വ­ച്ചു് ഞ­ങ്ങ­ളു­ടെ ലൈൻ ശരിയോ തെ­റ്റോ എ­ന്ന­തി­നെ­ക്കു­റി­ച്ചു് വി­വാ­ദ­ങ്ങ­ളാ­രം­ഭി­ച്ചു. അ­പ്പോ­ഴാ­ണു് സോ­വി­യ­റ്റു് യൂ­ണി­യ­നെ നാ­സി­പ്പ­ട­കൾ ആ­ക്ര­മി­ച്ച­തു്. ഇതോടെ വി­വാ­ദ­ങ്ങൾ­ക്കു് പി­ന്നെ­യും ചൂ­ടു­പി­ടി­ച്ചു. ഞ­ങ്ങ­ളോ­ടൊ­ത്തു് ജ­യി­ലി­ലു­ണ്ടാ­യി­രു­ന്ന പ്രൊ­ഫ­സർ കെ. ബി. കൃഷ്ണ “ജനകീയ യുദ്ധ” ലൈ­നി­നെ വി­ക­സി­പ്പി­ച്ചു­കൊ­ണ്ടും കാ­ര്യ­ങ്ങ­ളു­ടെ കി­ട­പ്പു മാ­റി­യ­തു­കൊ­ണ്ടു് ക­മ്മ്യൂ­ണി­സ്റ്റു­കാർ സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­പ്ര­വർ­ത്ത­ന­വും യു­ദ്ധ­വി­രോ­ധ­വും ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്നു് ആ­ഹ്വാ­നം ചെ­യ്തു­കൊ­ണ്ടും ഒരു കൂ­ട്ടം തീ­സീ­സ്സു­ക­ളെ­ഴു­തി. സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ നി­ല­നി­ല്പു് ജീ­വി­ത­പ്ര­ധാ­ന­മാ­യി­രി­ക്കെ­ത്ത­ന്നെ സ­ഖാ­ക്ക­ളെ സ­ഹാ­യി­ക്കാ­നു­ള്ള ഏ­റ്റ­വും നല്ല വഴി സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­പ്ര­വർ­ത്ത­ന­ങ്ങൾ നിർ­ത്തി­വെ­യ്കു­ക­യ­ല്ല മ­റി­ച്ചു് അ­വ­യ്ക്കു് ആ­ക്കം­കൂ­ട്ടു­ക­യാ­ണെ­ന്നു് വാ­ദി­ച്ചു­കൊ­ണ്ടു് ഞാൻ ഒ­രു­കൂ­ട്ടം എതിർ തീ­സി­സ്സു­ക­ളെ­ഴു­തി. ഞ­ങ്ങ­ളു­ടെ ശത്രു ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വം ത­ന്നെ­യാ­യി­രു­ന്നു. ജ­യി­ലി­ലു­ള്ള അധികം ക­മ്മ്യൂ­ണി­സ്റ്റു­കാ­രും എന്റെ ലൈ­നി­നെ പിൻ­താ­ങ്ങി. നന്നെ ചെ­റി­യൊ­രു ന്യൂ­ന­പ­ക്ഷം മാ­ത്ര­മേ “ജ­ന­കീ­യ­യു­ദ്ധ” തീ­സി­സ്സു­ക­ളെ അ­നു­കൂ­ലി­ച്ചു­ള്ളൂ. പി­ന്നെ­ച്ചി­ല മാസം ക­ഴി­ഞ്ഞു ഞങ്ങൾ കേ­ട്ടു, ബ്രി­ട്ടീ­ഷ് പാർ­ട്ടി അ­തി­ന്റെ പ­രി­പാ­ടി മാ­റ്റി­യെ­ന്നും മോ­സ്കോ ആ മാ­റ്റ­ത്തെ അ­നു­കൂ­ലി­ച്ചെ­ന്നും ജ­യി­ലി­നു പു­റ­ത്തു് മു­മ്പൊ­ക്കെ “ജ­ന­കീ­യ­യു­ദ്ധ” ലൈ­നി­ന്റെ ഏ­റ്റ­വും ക­ടു­ത്ത ശ­ത്രു­ക്ക­ളി­ലൊ­രാ­ളാ­യി­രു­ന്ന പാർ­ട്ടി സെ­ക്ര­ട്ട­റി പി. സി. ജോ­ഷി­ക്കു് ലൈൻ മാ­റ്റേ­ണ്ടി വന്നു. യു­ദ്ധ­യ­ത്ന­ങ്ങ­ളെ സ­ഹാ­യി­ക്കേ­ണ്ട­തി­ന്റെ പ്രാ­ധാ­ന്യം പാർ­ട്ടി­യം­ഗ­ങ്ങ­ളെ­യും പ­റ­ഞ്ഞു ബോ­ദ്ധ്യ­പ്പെ­ടു­ത്തു­വാൻ ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു് തന്റെ വാ­ഗ്ദ്ധാ­ടി മു­ഴു­വൻ ഉ­പ­യോ­ഗി­ക്കേ­ണ്ടി വന്നു. ലൈൻ മാ­റ്റ­ത്തി­നു ശേഷം യു­ദ്ധാ­നു­കൂ­ല ക­മ്മ്യൂ­ണി­സ്റ്റു­കൾ മി­ക്ക­വ­രും ജ­യി­ലിൽ നി­ന്നു് വി­ട്ട­യ­യ്ക്ക­പ്പെ­ട്ടു. എ­ന്നാൽ ഞാ­നുൾ­പ്പെ­ടെ ചി­ലർ­ക്കു മാ­ത്രം ജ­യി­ലിൽ­ത­ന്നെ കി­ട­ക്കേ­ണ്ടി­വ­ന്നു. ആരെ വി­ട്ട­യ­യ്ക്ക­ണ­മെ­ന്നും ആരെ അ­ക­ത്തു കി­ട­ത്ത­ണ­മെ­ന്നും ബ്രി­ട്ടീ­ഷ് ര­ഹ­സ്യ­പ്പോ­ലീ­സി­നു് നല്ല നി­ശ്ച­യ­മാ­യി­രു­ന്നു.
ചോ­ദ്യം:
ക­മ്മ്യൂ­ണി­സ്റ്റു് പാർ­ട്ടി­ക്കു­ള്ളി­ലെ ചർ­ച്ച­യും തർ­ക്ക­ങ്ങ­ളും വെ­ച്ചു­നോ­ക്കു­മ്പോൾ ജ­യീ­ലി­ന്ന­ക­ത്തെ അ­ന്ത­രീ­ക്ഷം പു­റ­ത്ത­തി­നേ­ക്കാൾ ജ­നാ­ധി­പ­ത്യ­പ­ര­മാ­ണെ­ന്നു് തോ­ന്നു­ന്നു. എല്ലാ പാർ­ട്ടി­യം­ഗം­ങ്ങ­ളും ഔ­ദ്യോ­ഗി­ക പ­ദ­വി­കൾ അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു­ത­ന്നെ ഈ ചർ­ച്ച­ക­ളിൽ പ­ങ്കു­കൊ­ണ്ടി­രു­ന്നു­വെ­ന്നും ചില വി­ഷ­യ­ങ്ങ­ളിൽ വോ­ട്ടെ­ടു­പ്പു് ന­ട­ന്നി­രു­ന്നു­വെ­ന്നു­മാ­ണു് താ­ങ്കൾ ഇ­പ്പോൾ പ­റ­ഞ്ഞ­തിൽ കാ­ണു­ന്ന­തു്.
ഉ­ത്ത­രം:
അതെ, ശ­രി­യാ­ണു് എ­ങ്കി­ലും ജ­യി­ലി­ന്ന­ക­ത്തെ ചർ­ച്ച­കൾ­ക്കു് ക­ടു­ത്ത പ­രി­മി­തി­ക­ളു­ണ്ടാ­യി­രു­ന്നു. പാർ­ട്ടി ലൈ­നി­നെ നേ­രി­ട്ടെ­തിർ­ക്കാ­ത്തി­ട­ത്തോ­ളം കാലം ചർച്ച അ­നു­വ­ദി­ക്ക­പ്പെ­ട്ടു. ഉ­ദാ­ഹ­ര­ണ­ത്തി­നു് യു­ദ്ധ­പ്ര­ശ്ന­ത്തി­ന്മേൽ­ത­ന്നെ യു­ദ്ധാ­നു­കൂ­ല­ലൈൻ ന­ട­പ്പി­ലാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു് പാർ­ട്ടി നേ­തൃ­ത്വ­ത്തിൽ നി­ന്നു് ഞ­ങ്ങ­ളു­ടെ പാർ­ട്ടി ജയിൽ ക­മ്മി­റ്റി­യ്ക് ഒരു സർ­ക്കു­ലർ കി­ട്ടി­യ ഉടൻ ഞാൻ സ്വയം എന്റെ നി­ല­പാ­ടു­ക­ളു­പേ­ക്ഷി­ച്ചു. “നി­ങ്ങൾ പാർ­ട്ടി­യു­ടെ വലിയ സൈ­ദ്ധാ­ന്തി­ക­നാ­ണെ­ന്നാ­ണ­ല്ലോ ഭാവം, എ­ന്നി­ട്ടി­പ്പോൾ തെ­റ്റു­പ­റ്റി­യി­ല്ലേ” എ­ന്നു് മ­റ്റു­ള്ള­വ­രെ­ന്നെ ക­ളി­യാ­ക്കു­ക­യും ചെ­യ്തു. ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ­ന്ന നി­ല­യിൽ ഞ­ങ്ങൾ­ക്കു കി­ട്ടി­യ പ­രി­ശീ­ല­ന­മെ­ന്താ­യി­രു­ന്നു­വെ­ന്നു് ഈ സംഭവം ഉ­ദാ­ഹ­രി­ക്കു­ന്നു­ണ്ടു്. ഞാൻ സ്വ­യം­വി­മർ­ശ­നം ന­ട­ത്തി, എ­നി­ക്കു് തെ­റ്റു­പ­റ്റി­യെ­ന്നു് സ­മ്മ­തി­ച്ചു. പാർ­ട്ടി എ­ല്ലാ­യ്പോ­ഴും ശ­രി­യാ­യി­രി­ക്കും എന്ന വി­ശ്വാ­സം കൊ­ണ്ടാ­ണു് എ­നി­ക്ക­തു­ചെ­യ്യേ­ണ്ടി­വ­ന്ന­തു്. എ­ന്നി­ട്ടും സം­ശ­യ­ങ്ങൾ ബാ­ക്കി­നി­ന്നു. പി­ല്ക്കാ­ല­ത്തു് ഞാൻ ത­ന്നെ­യാ­യി­രു­ന്നു ശ­രി­യെ­ന്നെ­നി­ക്കു­റ­പ്പാ­യി. ഇ­ന്നു് സി. പി. ഐ.-​യുടേയും സി. പി. എ­മ്മി­ന്റേ­യും നേ­താ­ക്കൾ­പോ­ലും “ചില തെ­റ്റു­കൾ പ­റ്റി­യി­രു­ന്നു”വെ­ന്നു് സ­മ്മ­തി­ക്കാൻ നിർ­ബ്ബ­ന്ധി­ത­രാ­യി­ട്ടു­ണ്ട്. ആ ശൈലി എ­ല്ലാം വി­ശ­ദീ­ക­രി­ക്കാ­നു­ദ്ദേ­ശ­പ്പെ­ട്ടി­ട്ടു­ള്ള­താ­ണു്. ഏ­താ­യാ­ലും സ്വ­യം­വി­മർ­ശ­നം ന­ട­ത്തി­യി­ട്ടും ബ്രി­ട്ടീ­ഷു­കാർ എന്നെ വി­ട്ട­യ­ച്ചി­ല്ല. എന്റെ സ്വയം വി­മർ­ശ­നം തീൎത്തു ം ഉ­പ­രി­പ്ല­വ­മാ­യി­പ്പോ­യെ­ന്നു് അ­വ­രു­ടെ ഇ­ന്റ­ലി­ജൻ­സു­കൾ തീ­രു­മാ­നി­ച്ച­താ­വാം കാരണം! ജ­യി­ലിൽ വ­ച്ചു് എ­നി­ക്കു തന്ന ഔ­ദ്യോ­ഗി­ക കു­റ്റ­പ­ത്ര­ത്തിൽ എന്നെ തു­ടർ­ന്നു് ത­ട­വി­ലി­ടാൻ കാ­ര­ണ­മാ­യി­പ്പ­റ­ഞ്ഞ­തു് ഞാൻ “ജ­ന­കീ­യ­യു­ദ്ധ”ലൈ­നി­നെ എ­തിർ­ത്തു­വെ­ന്നാ­യി­രു­ന്നു. അ­തെ­ന്റെ കു­റ്റ­പ­ത്ര­ത്തിൽ തെ­ളി­ച്ചു­ത­ന്നെ എ­ഴു­തി­യി­രു­ന്നു. പാർ­ട്ടി­നേ­തൃ­ത്വം ഞ­ങ്ങ­ളെ വി­ട്ട­യ­യ്ക്കാ­നാ­യി ബ്രി­ട്ടീ­ഷു് ഭ­ര­ണാ­ധി­കാ­രി­കൾ­ക്കു് ധാ­രാ­ളം നി­വേ­ദ­ന­ങ്ങൾ നൽ­കി­യെ­ന്ന­തു് ശ­രി­ത­ന്നെ; പക്ഷേ ഫ­ല­മു­ണ്ടാ­യി­ല്ല. 1945 ഒ­ക്ടോ­ബർ വരെ എന്നെ വി­ട്ട­യ­ച്ചി­ല്ല.
ചോ­ദ്യം:
അ­പ്പോൾ കോൺ­ഗ്ര­സ്സ് 1942–ൽ ക്വി­റ്റ് ഇ­ന്ത്യാ പ്ര­സ്ഥാ­ന­മാ­രം­ഭി­ച്ച­പ്പോ­ഴും താ­ങ്കൾ ജ­യി­ലിൽ ത­ന്നെ­യാ­യി­രു­ന്നു. ആ പ്ര­സ്ഥാ­ന­ത്തി­ന്റെ പ്രാ­രം­ഭ­ഘ­ട്ട­ത്തിൽ ജ­യ­ലു­ക­ളിൽ തി­ങ്ങി നി­റ­ഞ്ഞി­രു­ന്ന കോൺ­ഗ്ര­സ്സ് വാ­ള­ന്റി­യർ­മാ­രു­ടെ­യും നേ­താ­ക്കാ­ളു­ടേ­യും പ­റ്റ­ങ്ങൾ­ക്കി­ട­യിൽ സി. പി. ഐ.-​യ്ക്കെതിരെ വലിയ അ­മർ­ഷ­മു­ണ്ടാ­യി­രു­ന്നോ?
ഉ­ത്ത­രം:
“ജ­ന­കീ­യ­യു­ദ്ധ” ലൈ­നി­നു­വേ­ണ്ടി വാ­ദി­ക്കു­ന്ന ചിലർ വി­ക­സി­പ്പി­ച്ചെ­ടു­ത്ത ഒരു വീ­ക്ഷ­ണ­മു­ണ്ടു് “ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തു­ക” വഴി സി. പി. ഐ.-​യ്ക്കു് ഒ­ട്ടേ­റെ പി­ന്തു­ണ ല­ഭി­ച്ചു­വെ­ന്നാ­ണ­വ­രു­ടെ വാദം. ഞാനീ വീ­ക്ഷ­ണ­ത്തോ­ടു് യോ­ജി­ക്കു­ന്നി­ല്ല. ബ്രി­ട്ടീ­ഷു് സാ­മ്രാ­ജ്യ­ത്വം നൽകിയ നിയമ സാ­ധ്യ­ത ഉ­പ­യോ­ഗി­ച്ചു് പാർ­ട്ടി പുതിയ അം­ഗ­ങ്ങ­ളെ നേ­ടു­ക­യും ട്രേ­ഡു് യൂ­ണി­യൻ ശക്തി വർ­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്തു­വ­ന്ന­തു് ശ­രി­ത­ന്നെ. എ­ന്നാൽ അതു ജ­ന­കീ­യ­പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തു­ക­യും എല്ലാ പ്ര­കാ­ര­വും ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ സ­ഖ്യ­ശ­ക്തി­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു­വെ­ന്ന­താ­ണു് ശ്ര­ദ്ധി­ക്കേ­ണ്ട­തു്. ഒരു ക­മ്മ്യൂ­ണി­സ്റ്റാ­കു­ന്ന­തു് മാ­ന്യ­ത­യാ­യി­മാ­റി. പല യു­വ­ക­മ്മ്യൂ­ണി­സ്റ്റു­ക­ളും ഇ­റ്റ­ലി­യി­ലും വ­ട­ക്കേ ആ­ഫ്രി­ക്ക­യി­ലും ചെ­ന്നു് സോ­വി­യ­റ്റു് യൂ­ണി­യ­നെ സം­ര­ക്ഷി­ക്കാ­നാ­യി ബ്രി­ട്ടീ­ഷ്സൈ­ന്യ­ത്തിൽ ചേർ­ന്നു. അവരിൽ ചിലർ വേ­ഗം­ത­ന്നെ അ­വ­രു­ടെ “ക­മ്മ്യൂ­ണി­സം” പൊ­ഴി­ച്ചു­ക­ള­യു­ക­യും യു­ദ്ധ­മ­വ­സാ­നി­ച്ചി­ട്ടും സൈ­ന്യ­ത്തിൽ­ത്ത­ന്നെ തു­ട­രു­ക­യും ചെ­യ്തു—ര­ഹ­സ്യ­ദൗ­ത്യ­ങ്ങൾ ന­ട­പ്പാ­ക്കാ­നൊ­ന്നു­മ­ല്ലെ­ന്നോർ­ക്ക­ണം. പാർ­ട്ടി­യു­ടെ അം­ഗ­സം­ഖ്യ 1942 ജൂ­ലാ­യിൽ 4500 ആ­യി­രു­ന്ന­തു് 1943 മേയിൽ ഒ­ന്നാം പാർ­ട്ടി കോൺ­ഗ്ര­സ്സി­ന്റെ സ­മ­യ­മാ­യ­പ്പോ­ഴേ­ക്കും 15,500-ലും ക­വി­ഞ്ഞു. ജനകീയ സം­ഘ­ട­ന­ക­ളി­ലെ സം­ഖ്യ­യി­ലും വർ­ദ്ധ­ന­വു­ണ്ടാ­യി. എ­ന്നാൽ ഈ പുതിയ അം­ഗ­ങ്ങ­ളി­ല­ധി­കം പേർ­ക്കും ജ­ന­കീ­യ­ക­ലാ­പ­ങ്ങ­ളെ­യോ പോ­ലീ­സ് മർ­ദ്ദ­ന­ങ്ങ­ളെ­യോ കു­റി­ച്ചു് ഒ­നു­ഭ­വ­ജ്ഞാ­ന­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­വർ­ക്കാ­കെ­യു­ണ്ടാ­യി­രു­ന്ന അ­നു­ഭ­വം കൂ­ടു­തൽ ഭ­ക്ഷ­ണ­മു­ത്പാ­ദി­പ്പി­ക്കാ­നും “ഉ­ത്പാ­ദ­നം വർ­ദ്ധി­പ്പി­ക്കാ­നും” ദേ­ശീ­യ­നേ­താ­ക്ക­ളെ മോ­ചി­പ്പി­ക്കാ­നും ഒരു ദേശീയ ഗ­വ­ണ്മെ­ന്റ് രൂ­പീ­ക­രി­ക്കാ­നും ഒ­രി­ക്ക­ലും വ­രാ­തി­രു­ന്ന ജാ­പ്പ­നി­സ് ആ­ക്ര­മ­ണ­ത്തിൽ നി­ന്നു് മാ­തൃ­ഭൂ­മി­യെ സം­ര­ക്ഷി­ക്കാ­നും പാർ­ട്ടി ന­ട­ത്തി­യ സ­മാ­ധാ­ന­പ­ര­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­ടേ­താ­യി­രു­ന്നു. പ­ണി­മു­ട­ക്കു­ക­ളെ അ­ട്ടി­മ­റി­യെ­ന്ന പേരിൽ ത­ള്ളി­പ്പ­റ­യു­ക­യാ­യി­രു­ന്നു പ­തി­വു്. 1943-ലെ ബംഗാൾ ക്ഷാ­മ­ത്തി­ന്നി­ട­യാ­ക്കി­യ­വ­രെ ര­ക്ഷി­ക്കു­വാ­നു­ള്ള സാ­മൂ­ഹ്യ­ക്ഷേ­മ പ്ര­വർ­ത്ത­ന­ങ്ങ­ളും പാർ­ട്ടി മെ­മ്പർ­മാർ ന­ട­ത്തി­യി­രു­ന്നു. വ­സൂ­രി­യും കോ­ള­റ­യും ബാ­ധി­ച്ച­വർ­ക്കു് വൈ­ദ്യ­സ­ഹാ­യ­വും അവർ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു. തീൎച്ച­യാ­യും ഈ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­നം, ജീ­വ­ന­ഷ്ട­ത്തോ­ടു് ഭീ­ക­ര­മാ­യ അവഗണന പു­ലർ­ത്തു­ന്ന ഇ­ന്ത്യ­യിൽ ശ­രി­ക്കും ഫ­ല­വ­ത്താ­യി­രു­ന്നു. പക്ഷേ, ജ­ന­ങ്ങ­ളെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്ന­ങ്ങ­ളു­ടെ­യെ­ല്ലാം അ­ടി­സ്ഥാ­ന­കാ­ര­ണ­ങ്ങൾ വി­ശ­ദീ­ക­രി­ക്കു­ക­യെ­ന്ന മു­ഖ്യ­ക­ട­മ നിർ­വ്വ­ഹി­ക്കു­ന്ന­തിൽ ഞങ്ങൾ പ­രാ­ജ­യ­പ്പെ­ട്ടു. മ­റു­വ­ശ­ത്തു് 1942 ഓ­ഗ­സ്റ്റി­ലെ “ക്വി­റ്റി­ന്ത്യാ” സ­മ­ര­ത്തെ തു­ടർ­ന്നു കോൺ­ഗ്ര­സ്സി­നു­ണ്ടാ­യ വ­ളർ­ച്ച­യും സ്വാ­ധീ­ന­വും വി­സ്മ­യ­ക­ര­മാ­യി­രു­ന്നു. പ­തി­നാ­യി­ര­ക്ക­ണ­ക്കി­നു് സ്ത്രീ-​പുരുഷന്മാർ വി­ശേ­ഷി­ച്ചും യു­വാ­ക്കാൾ സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രാ­യ ഒരു വി­പ്ല­വ­മാ­യി ക­രു­ത­പ്പെ­ട്ട ഈ സ­മ­ര­ത്തി­ലേ­യ്ക് ആ­കർ­ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ട കോൺ­ഗ്ര­സ്സ് നേ­താ­ക്ക­ളെ വി­ട്ട­യ­യ്ക്കാ­നും ‘ജ­ന­കീ­യ­യു­ദ്ധം’ ന­ട­ത്താ­നാ­യി ഒരു താ­ല്ക്കാ­ലി­ക ദേശീയ ഗ­വ­ണ്മെ­ന്റു­ണ്ടാ­ക്കാ­നു­മാ­യി ഞങ്ങൾ പ്ര­ചാ­ര­ണം ന­ട­ത്തി എ­ന്നു­ള്ള­തു് ശ­രി­ത­ന്നെ എ­ന്നാൽ ഒപ്പം തന്നെ അ­റ­സ്റ്റു­ക­ളെ­യും പോ­ലി­സി­ന്റെ അ­ടി­ച്ച­മർ­ത്ത­ലി­നെ­യും നേ­രി­ട്ട കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റു­ക­ളെ­യും ബോ­സി­ന്റെ അ­നു­യാ­യി­ക­ളെ­യും ഇതര പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ­യും ഞങ്ങൾ ‘അ­ഞ്ചാം പത്തി’കളും അ­ട്ടി­മ­റി­ക്കാ­രു­മാ­യി മു­ദ്ര­കു­ത്തു­ക­യും ചെ­യ്തി­രു­ന്നു. ഈ ആ­ളു­ക­ളു­ടെ അ­ക്ര­മ­പ്ര­വർ­ത്ത­ന­ങ്ങ­ളെ അ­പ­ല­പി­ക്കു­വാൻ ഞങ്ങൾ ഗാ­ന്ധി­യോ­ടും മറ്റു കോൺ­ഗ്ര­സ്സ് നേ­താ­ക്ക­ളോ­ടും ആ­വ­ശ്യ­പ്പെ­ട്ടു. അവർ വി­ട്ട­യ­യ്ക്ക­പ്പെ­ട്ടു ക­ഴി­ഞ്ഞ­പ്പോൾ നെ­ഹ്റു മാ­ത്ര­മ­ല്ല അ­ഹിം­സ­യു­ടെ അ­പ്പോ­സ്ത­ല­ന്മാ­രും അവരെ അ­പ­ല­പി­ക്കു­ന്ന­തി­നു പകരം അവരെ യഥാൎത്ഥ സാ­മ്രാ­ജ്യ­വി­രു­ദ്ധ­രും ദേ­ശ­സ്നേ­ഹി­ക­ളു­മാ­യി പു­ക­ഴ്ത്തു­ക­യാ­ണു് ചെ­യ്ത­തു്. സു­ഭാ­ഷ് ബോസ്, ജ­യ­പ്ര­കാ­ശ് നാ­യാ­യ­ണൻ, അരുണ അ­സി­ഫ­ലി, എ­ന്തി­നു് കേ­പ്റ്റൻ ല­ക്ഷ്മി­യെ­പ്പോ­ലു­ള്ള അ­ജ്ഞാ­ത­രാ­യ ആളുകൾ പോലും ദേ­ശീ­യ­നാ­യ­ക­ന്മാ­രും നാ­യി­ക­മാ­രു­മാ­യി ഉ­യർ­ന്നു­വ­ന്നു. സ­ത്യ­ത്തിൽ ഒരു പ­തി­റ്റാ­ണ്ടി­നു­ള്ളിൽ ര­ണ്ടാം­ത­വ­ണ സി.പി. ഐ. ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ മു­ഖ്യ­ധാ­ര­യിൽ നി­ന്നു് ഒ­റ്റ­പ്പെ­ടു­ക­യാ­ണു­ണ്ടാ­യ­തു്. എന്റെ നോ­ട്ട­ത്തിൽ പാർ­ട്ടി­യു­ടെ നയം സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ പ്ര­സ്ഥാ­ന­ത്തെ മു­ഴു­വൻ­ത­ന്നെ ഒരു പ്ലേ­റ്റി­ലാ­ക്കി കോൺ­ഗ്ര­സ്സി­നും ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­ക്കു­മാ­യി ഏ­ല്പി­ച്ചു­കൊ­ടു­ക്കു­ക­യാ­ണു് ഫ­ല­ത്തിൽ ചെ­യ്ത­തു്. അ­ക്കാ­ല­ത്തു് സി. പി. ഐ. ശ­രി­യാ­യൊ­രു നി­ല­പാ­ടെ­ടു­ത്തി­രു­ന്നെ­ങ്കിൽ കോൺ­ഗ്ര­സ്സി­ന്റെ ഒരു വലിയ സ്വാ­ധീ­ന­ശ­ക്തി­യു­ള്ള വി­ഭാ­ഗ­ത്തെ ക­മ്മ്യൂ­ണി­സ­ത്തി­നു് നേ­ടി­യെ­ടു­ക്കാ­നു­ള്ള സാ­ദ്ധ്യ­ത­യു­ണ്ടാ­യി­രു­ന്നു. 1936–42 കാ­ല­ത്തു് ജ­വർ­ലാൽ നെ­ഹ്റു ത­ന്നെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ എ­റ്റ­വും വി­പ്ല­വ­ക­ര­മാ­യ ഘ­ട്ട­ത്തി­ലൂ­ടെ ക­ട­ന്നു പോ­വു­ക­യാ­യി­രു­ന്നു; കോൺ­ഗ്ര­സ്സി­ന­ക­ത്തു­ത­ന്നെ (കോൺ­ഗ്ര­സ്സ് സോ­ഷ്യ­ലി­സ്റ്റു­ക­ളെ­യും സു­ഭാ­ഷ് ബോ­സി­ന്റെ അ­നു­യാ­യി­ക­ളെ­യും­പോ­ലെ) ഇ­ട­തു­പ­ക്ഷ­ഛാ­യ­യു­ള്ള ധാരകൾ നി­ല­നി­ന്നി­രു­ന്നു. ഞാൻ ജ­യീ­ലിൽ നി­ന്നു പു­റ­ത്തു­വ­ന്ന­പ്പോൾ, ഞ­ങ്ങ­ളു­ടെ യോ­ഗ­ങ്ങ­ളിൽ ‘ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ദാ­സ­ന്മാർ തു­ല­യ­ട്ടെ’ എ­ന്നു് ഉ­രു­വി­ടാ­റു­ള്ള ഇ­ട­തു­പ­ക്ഷ­ദേ­ശീ­യ വാ­ദി­ക­ളു­ടെ രോ­ഷ­ത്തി­നു് ഞാ­നി­ര­യാ­യി. അ­ങ്ങ­നെ ഒ­ഴു­ക്കു് ശ­രി­യാ­യ ഗ­തി­യി­ലാ­യി­രു­ന്ന­പ്പോൾ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി­യ­തു­മൂ­ലം യഥാൎത്ഥ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും സോ­ഷ്യ­ലി­സ്റ്റ് പ­രി­വർ­ത്ത­ന­ത്തി­ന്റെ­യും സാ­ദ്ധ്യ­ത­ത­ന്നെ മു­ങ്ങി­മ­രി­ച്ചു­പോ­യി. ഇ­ന്ത്യൻ ബൂർ­ഷ്വാ­സി ഞ­ങ്ങ­ളെ വ­ള­ഞ്ഞു. സ­മ­ര­ത­ന്ത്ര­ത്തിൽ ഞ­ങ്ങ­ളെ തോ­ല്പി­ച്ചു. പർ­ട്ടി കു­റ­ച്ചു സ്ഥലം തി­രി­ച്ചു­പി­ടി­ച്ചെ­ങ്കിൽ അതിനു കാരണം 1946–47-ൽ ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­നു് തൊ­ട്ടു പിറകേ നടന്ന പ്ര­ക്ഷോ­ഭ­ക­ര­മാ­യ പ­ണി­മു­ട­ക്കു­ക­ളു­ടെ പ­ര­മ്പ­ര­ക­ളി­ലേ­ക്കു് ഞങ്ങൾ സ്വയം വ­ലി­ച്ചെ­റി­ഞ്ഞ­താ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ ലൈൻ അ­പ്പോ­ഴും തെ­റ്റാ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഞങ്ങൾ പാ­ക്കി­സ്ഥാ­നെ­ന്ന “പ്രാ­യ­ശ്ചി­ത്ത രാ­ഷ്ട്ര­ത്തി­ന്റെ” സൃ­ഷ്ടി­യെ പി­ന്തു­ണ­ച്ചു. ബോം­ബേ­യിൽ സി. പി. ഐ. ആണു് 1946-ലെ നാവിക ല­ഹ­ള­ക്കാർ­ക്കു് പി­ന്തു­ണ സം­ഘ­ടി­പ്പി­ച്ച­തു് എ­ന്നാൽ കോൺ­ഗ്ര­സ്സ്–മു­സ്ലീം­ലീ­ഗു് ഐ­ക്യ­ത്തെ പി­ന്താ­ങ്ങു­ന്ന ഞ­ങ്ങ­ളൂ­ടെ രാ­ഷ്ട്രീ­യ­ന­യം യഥാൎത്ഥ മായ ഐ­ക്യ­ദാർ­ഢ്യ­ത്തി­നു് വി­ഘാ­ത­മാ­യി—നാവിക ല­ഹ­ള­യ്ക്കു കാരണം ബ്രി­ട്ടീ­ഷു­കാ­രെ­ക്കാൾ കോൺ­ഗ്ര­സ്സ്—ലീഗ് നേ­താ­ക്ക­ളാ­യി­രു­ന്നു. അ­വ­രു­ടെ ഇ­ട­തു­പ­ക്ഷ­ത്തു­ണ്ടാ­യ—റഷ്യൻ വി­പ്ല­വ­ത്തി­ലെ ചില സം­ഭ­വ­ങ്ങ­ളോ­ടു് അ­സ്വാ­സ്ഥ്യ­ജ­ന­ക­മാ­യ സാ­മ്യം പു­ലർ­ത്തു­ന്ന—ഈ പുതിയ ഭീ­ഷ­ണി­യെ നേ­രി­ടാൻ അവർ ത­ല്ക്കാ­ലം ഒ­ന്നി­ച്ചു ചേർ­ന്നു. ഞാ­നുൾ­പ്പെ­ടെ കു­റെ­പ്പേർ വർ­ഗ്ഗ­സ­മ­ര­ത്തെ പ്ര­കോ­പി­പ്പി­ച്ച­തി­നു് ഒ­രി­ക്കൽ­കൂ­ടി അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു. സ്വാ­ത­ന്ത്ര്യ­ല­ബ്ധി­ക്കു് വെറും ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂർ മുൻ­പു്—1947 ഓ­ഗ­സ്റ്റ് 13-നു്—മാ­ത്ര­മാ­ണു് ഞങ്ങൾ വി­ട്ട­യ­യ്ക്ക­പ്പെ­ട്ട­തു്.
ചോ­ദ്യം:
സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര­ഘ­ട്ട­ത്തിൽ സി. പി. ഐ-യെ ഇ­ട­തു­പ­ക്ഷ­തീ­വ്ര­വാ­ദ­പ­ര­മാ­യ ഒരു അ­പ­ഭ്രം­ശ­ത്തിൽ കൊ­ണ്ടു­ചാ­ടി­ച്ച കു­പ്ര­സി­ദ്ധ­മാ­യ ര­ണ­ദി­വേ തീ­സീ­സു­കൾ­ക്കു് പി­ന്നി­ലു­ള്ള യു­ക്തി എ­ന്താ­യി­രു­ന്നു?
ഉ­ത്ത­രം:
ഇവിടെ പ­ര­സ്പ­രം ബ­ന്ധ­പ്പെ­ട്ട ഒ­ട്ടേ­റെ ഘ­ട­ക­ങ്ങ­ളെ നാം ശ്ര­ദ്ധാ­പൂൎവ്വം വ്യ­വ­ച്ഛേ­ദി­ച്ച­റി­യേ­ണ്ട­തു­ണ്ടെ­ന്നു ഞാൻ ക­രു­തു­ന്നു. ര­ണ­ദി­വേ എ­ഴു­തി­യു­ണ്ടാ­ക്കു­ക­യും 1948–ലെ ര­ണ്ടാം കോൺ­ഗ്ര­സ് അം­ഗീ­ക­രി­ക്കു­ക­യും ചെയ്ത തീ­സീ­സ്സു­കൾ തീ­വ്ര­വാ­ദ­പ­ര­മാ­യി­രു­ന്നു­വെ­ന്ന­തു് ശ­രി­ത­ന്നെ. എ­ന്നാൽ അ­മ്പ­തു­ക­ളു­ടെ അ­വ­സാ­ന­ത്തി­ലും ഇ­ന്നു­പോ­ലും ക­മ്മ്യൂ­ണി­സ്റ്റു­കാ­രും ഇ­ട­തു­പ­ക്ഷ കോൺ­ഗ്ര­സ്സു­കാ­രും അ­വ­യ്ക്കെ­തി­രെ ഉ­ന്ന­യി­ക്കു­ന്ന വി­മർ­ശ­ന­ങ്ങൾ­ക്കു് ഒരു പൊ­ള്ള­ത്ത­ര­മു­ണ്ടു്—അവ ഒരു പ­രി­ഷ്ക­ര­ണ­വാ­ദ­പ­ര­മാ­യ ഒരു പ്ര­ശ്ന­പ­രി­സ­ര­ത്തിൽ നി­ന്നാ­ണു­ന്ന­യി­ക്ക­പ്പെ­ടു­ന്ന­തു്. അ­ധി­കാ­ര­കൈ­മാ­റ്റ­ത്തി­നു­ശേ­ഷം രാ­ജ്യ­ത്തി­ന്റെ പ­ല­ഭാ­ഗ­ത്തും അ­കാ­ലി­ക­മാ­യ സ­മ­ര­ങ്ങൾ പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. ആ സ­മ­ര­ങ്ങൾ­ക്കു് ഒരു ദ്വ­ന്ദ്വ­സ­ഭാ­വ­മു­ണ്ടാ­യി­രു­ന്നു. അവ കോൺ­ഗ്ര­സ്സി­ലേ­ക്കു­ള്ള അ­ധി­കാ­ര­കൈ­മാ­റ്റ­ത്തെ പ്ര­കീർ­ത്തി­ച്ചു. കോൺ­ഗ്ര­സ്സ് അ­തി­ന്റെ വി­പ്ല­വ­ക­ര­മാ­യ വാ­ഗ്ദാ­ന­ങ്ങ­ളെ­ല്ലാം ന­ട­പ്പി­ലാ­ക്കു­മെ­ന്നു് പ്ര­തീ­ക്ഷി­ക്കു­ക­യും ചെ­യ്തു. ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ­വി­ടും­മു­മ്പു്, 1937-ൽ പ്രാ­ദേ­ശി­ക കോൺ­ഗ്ര­സ്സ് ഗ­വ­ണ്മെ­ന്റു­കൾ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­പ്പോ­ഴും ഇ­ത്ത­രം സ­മ­ര­ങ്ങൾ അവയെ സ്വാ­ഗ­തം ചെ­യ്തി­രു­ന്നു. ബൂൎഷ്വാ­രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ത്തി­ന്റെ സു­പ്ര­ധാ­ന­വി­ജ­യ­ങ്ങ­ളും പാർ­ള­മെ­ന്റി­ത­ര ജ­ന­കീ­യ­പ്ര­ക്ഷോ­ഭ­വും ത­മ്മിൽ ബ­ന്ധി­ക്കു­ന്ന ഒരു ക­ണ്ണി­യു­മു­ണ്ടെ­ന്നാ­ണു് ഈ സ­മ­ര­ങ്ങൾ കാ­ണി­ച്ചു­ത­രു­ന്ന­തു്. കൂ­ടാ­തെ സ്വാ­ത­ന്ത്യ്ര­ല­ബ്ധി­ക്കു­മു­മ്പേ തെ­ലു­ങ്കാ­ന (ഹൈ­ദ്രാ­ബാ­ദു്) യിൽ തു­ട­ങ്ങി­യി­രു­ന്ന സ­മ­ര­മു­ണ്ടാ­യി­രു­ന്നു. ഹൈ­ദ്രാ­ബാ­ദ് നൈ­സാ­മി­നും അ­യാ­ളു­ടെ ഭരണ യ­ന്ത്ര­ത്തി­നും ഹൈ­ദ്രാ­ബാ­ദി­നു ചു­റ്റു­മു­ള്ള ഗ്രാ­മ­ങ്ങ­ളിൽ നൈ­സാ­മി­നാൽ പ്രോ­ത്സാ­ഹി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന ജ­ന്മി­മാർ­ക്കു­മെ­തി­രാ­യ സ­മ­ര­മാ­യി­രു­ന്നു അതു്. ഇ­വി­ടെ­പ്പോ­ലും ഇ­ന്ത്യൻ സൈ­ന്യ­ത്തി­ന്റെ ഇ­ട­പെ­ടൽ സ്ഥി­തി­ഗ­തി­ക­ളിൽ മാ­റ്റം വ­രു­ത്തി—അതു് നൈ­സാ­മി­നെ ഫ­ല­പ്ര­ദ­മാ­യി താ­ഴെ­യി­റ­ക്കു­ക­യും ഒ­പ്പം­ത­ന്നെ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ വി­കാ­സം ത­ട­യു­ക­യും ചെ­യ്തു. സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര­മു­ന്നേ­റ്റ­ത്തിൽ തൊ­ഴി­ലാ­ളി­ക­ളും കർ­ഷ­ക­രും വി­ദ്യാൎത്ഥ ികളും ഉൾ­പ്പെ­ട്ടി­രു­ന്നു. ട്രേ­ഡു­യൂ­ണി­യൻ അ­വ­കാ­ശ­ങ്ങൾ വർ­ദ്ധി­പ്പി­ക്കു­വാ­നും നാ­ടു­വാ­ഴി­ത്തം അ­വ­സാ­നി­പ്പി­ക്കു­വാ­നും കൂ­ടു­തൽ സ്വാ­ത­ന്ത്ര്യ­ങ്ങൾ­ക്കും വേ­ണ്ടി­യു­ള്ള ഈ സ­മ­ര­ങ്ങ­ളിൽ ഒ­ട്ടു­വ­ള­രെ ഇ­ട­തു­പ­ക്ഷ­കോൺ­ഗ്ര­സ്സ­നു­ഭാ­വി­ക­ളും പ­ങ്കെ­ടു­ത്തി­രു­ന്നു. ഇ­ട­ത്തോ­ട്ടു നീ­ങ്ങു­വാൻ കോൺ­ഗ്ര­സ്സിൽ സ­മ്മർ­ദ്ദം ചെ­ലു­ത്തു­ന്ന­താ­യി­രു­ന്നു അ­വ­രു­ടെ മു­ഖ്യ­സ്വ­ഭാ­വം. മുൻ­വർ­ഷ­ങ്ങ­ളി­ലെ ഇ­ന്ത്യ­ന­വ­സ്ഥ­യു­ടെ വി­ശ­ക­ല­ന­ത്തി­ലൂ­ന്നി­ക്കൊ­ണ്ടു് ഒരു ശ­രി­യാ­യ ത­ന്ത്രം വി­ക­സി­പ്പി­ക്കു­വാൻ സി. പി. ഐ.-​ക്കു് ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ അ­തി­നു് ഈ സ­മ­ര­ങ്ങൾ­ക്കു് നേ­തൃ­ത്വം നൽ­കു­ന്ന സ­ജീ­വ­മാ­യ ഒരു പ­ങ്കു് വ­ഹി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നു. അ­ങ്ങ­നെ സം­ഭ­വി­ച്ചി­രു­ന്നെ­ങ്കിൽ ര­ണ­ദി­വേ തീ­സീ­സ്സു­കൾ അ­സ്ഥാ­ന­ത്താ­കു­മാ­യി­രു­ന്നെ­ങ്കി­ലും കൂ­ടു­തൽ വലിയ പ്ര­തി­ക­ര­ണം സൃ­ഷ്ടി­ക്കു­മാ­യി­രു­ന്നു. അ­തെ­ന്താ­യാ­ലും സി. പി. ഐ.-യുടെ വളവും തി­രി­വു­മെ­ല്ലാം കൊ­ണ്ടു് 1948-ലെ കോൺ­ഗ്ര­സ്സി­ന്റെ തീ­വ്ര­വാ­ദം അ­പ­ക­ട­ക­ര­മാ­യി­ത്തീൎന്നു. ജ­ന­ങ്ങൾ നെ­ഹ്റു ഗ­വ­ണ്മെ­ന്റി­നെ മ­റി­ച്ചി­ടാൻ ത­യ്യാ­റ­ല്ലാ­യി­രു­ന്നു. മ­റി­ച്ചു്, അവരിൽ വൻ­വി­ഭാ­ഗ­ങ്ങൾ പലതും അ­തു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ചു. ഈ സ്വാ­ത­ന്ത്ര്യം ‘ക­പ­ട­സ്വാ­ത­ന്ത്ര്യ’ മാ­ണെ­ന്ന സി. പി. ഐ. മു­ദ്രാ­വാ­ക്യം പാർ­ട്ടി­യെ ഒ­റ്റ­പ്പെ­ടു­ത്താൻ മാ­ത്ര­മേ സ­ഹാ­യി­ച്ചു­ള്ളൂ. ഈ മു­ദ്രാ­വാ­ക്യ­ത്തോ­ടൊ­പ്പം സ­മാ­രം­ഭി­ച്ച സാ­യു­ധ­സ­മ­രം ഒ­ട്ടേ­റെ കാ­ഡർ­മാ­രു­ടെ മ­ര­ണ­ത്തി­നും ഉ­പ­ഭൂ­ഖ­ണ്ഡ­മെ­മ്പാ­ടും അ­റ­സ്റ്റു­കൾ­ക്കും പീ­ഡ­ന­ങ്ങൾ­ക്കും ഇ­ട­നൽ­കി. നെ­ഹ്റു ഗ­വ­ണ്മെ­ന്റി­നെ ഒരു കോം­പ്ര­ദോർ പാവ ഗ­വ­ണ്മെ­ന്റാ­യി വി­ല­യി­രു­ത്തി­യ­തു് മ­റ്റൊ­രു തെ­റ്റാ­യി­രു­ന്നു—കൊ­ളോ­ണി­യൽ ബ്രി­ട്ടീ­ഷ് ഭ­ര­ണ­കൂ­ട­വും സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര നെ­ഹ്റു ഗ­വ­ണ്മെ­ന്റും ത­മ്മിൽ യാ­തൊ­രു അ­ന്ത­ര­വു­മി­ല്ലെ­ന്നാ­യി­രു­ന്ന­ല്ലോ അ­തി­ന്റെ സൂചന. ഇ­ന്നു് മാർ­ക്സി­സ്റ്റു­കൾ പൊ­തു­വേ അം­ഗീ­ക­രി­ക്കു­ന്ന­തു­പോ­ലെ ഇ­ന്ത്യൻ ഭരണവൎഗ്ഗം ഒ­രി­ക്ക­ലും ശ­രി­യാ­യ അർ­ത്ഥ­ത്തി­ലു­ള്ള ഒരു കോം­പ്ര­ദോർ വർ­ഗ്ഗ­മാ­യി­രു­ന്നി­ല്ല. കൊ­ളോ­ണി­യൽ അ­ധി­നി­വേ­ശ­ത്തി­ന്റെ കാ­ല­ത്തു­പോ­ലും അതു് താ­ര­ത­മ്യേ­ന സ്വ­യം­നിൎണ്ണ­യാ­വ­കാ­ശം അ­നു­ഭ­വി­ച്ചി­രു­ന്നു. സ്വാ­ത­ന്ത്ര്യാ­ന­ന്ത­രം അതു് കോം­പ്ര­ദോർ ആ­ണെ­ന്നു വാ­ദി­ക്കു­ന്ന­തു് തെ­റ്റാ­യ ഒരു ത­ന്ത്ര­ത്തി­നു് ഊന്നൽ നൽ­കു­ന്ന­തു­കൊ­ണ്ടു് തീ­വ്ര­വാ­ദ­പ­ര­മാ­യി­രു­ന്നു. ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക­മാ­യ അ­പ­ര്യാ­പ്ത­ത­യും അതു വ്യ­ക്ത­മാ­ക്കി. ആ ഘ­ട്ട­ത്തി­ലെ പ­ല­പ്ര­മേ­യ­ങ്ങ­ളും അ­റു­പ­തു­ക­ളു­ടെ ഒ­ടു­വിൽ ന­ക്സൽ­ബാ­രി­യി­ലും ഇ­ന്ത്യ­യു­ടെ ഇതര ഭാ­ഗ­ങ്ങ­ളി­ലും മാ­വോ­യി­സ്റ്റ് ക­ലാ­പ­കാ­രി­കൾ പു­ന­രാ­വി­ഷ്ക­രി­ക്കു­ക­യു­ണ്ടാ­യി. അ­വ­യു­ടെ ഭ­വി­ഷ്യ­ത്തു­കൾ എത്ര വി­പ­ത്ക്ക­ര­മാ­യി­രു­ന്നു­വെ­ന്നു് ന­മു­ക്ക­റി­യാം. നൂ­റു­ക്ക­ണ­ക്കി­നു് ചെ­റു­പ്പ­ക്കാർ കൊ­ല്ല­പ്പെ­ടു­ക­യും ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ മർ­ദ്ദി­ക്ക­പ്പെ­ടു­ക­യും പ്ര­സ്ഥാ­നം തകൎച്ച­യിൽ നി­ന്നു് ത­കർ­ച്ച­യി­ലേ­ക്കു് നീ­ങ്ങു­ക­യും ചെ­യ്തു എന്നു മാ­ത്ര­മ­ല്ല ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ്ഗ­ങ്ങൾ തു­റു­ങ്കി­ല­ട­ച്ച ആ­യി­ര­ക്ക­ണ­ക്കി­നു് രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രു­ടെ രൂ­പ­ത്തിൽ അ­തി­ന്റെ പൈ­തൃ­കം ഇ­ന്നും അ­വ­ശേ­ഷി­ക്കു­ന്നു—ഈ ത­ട­വു­കാർ­ക്കു് മി­ക്ക­വാ­റും ഒ­ട്ടും­ത­ന്നെ ജ­ന­പി­ന്തു­ണ­യി­ല്ലെ­ന്ന­താ­ണു് ദു­ര­ന്തം. 1948-​ലേക്കു് മ­ട­ങ്ങാം. ഞാ­നുൾ­പ്പെ­ടെ ഒ­ട്ടേ­റെ ക­മ്മ്യൂ­ണി­സ്റ്റു­കാർ വീ­ണ്ടും അ­റ­സ്റ്റു­ചെ­യ്യ­പ്പെ­ട്ടു. ജ­യി­ലിൽ വെ­ച്ചാ­ണു് ര­ണ­ദി­വേ തീ­സീ­സ്സു­ക­ളെ­ക്കു­റി­ച്ചു് ഒ­രു­പാ­ടു് വി­വാ­ദ­ങ്ങൾ ആ­രം­ഭി­ച്ച­തു്. പുതിയ ലൈ­നി­നോ­ടു് അ­ത്യ­ധി­കം അ­തൃ­പ്തി പ്ര­ക­ട­മാ­യി­രു­ന്നു. ട്രേ­ഡു യൂ­ണി­യൻ സ­ഖാ­ക്കാൾ പാർ­ട്ടി നേ­തൃ­ത്വ­ത്തോ­ടു് കൂ­ടു­തൽ കൂ­ടു­തൽ ശ­ത്രു­ത പു­ലർ­ത്താൻ തു­ട­ങ്ങി­യി­രു­ന്നു. പാൎട്ടി നേ­തൃ­ത്വം ദേ­ശ­വ്യാ­പ­ക­മാ­യ ഒരു റേ­യിൽ­വേ പ­ണി­മു­ട­ക്കി­നു് ആ­ഹ്വാ­നം നൽ­കി­യി­രു­ന്നു. അതു തീൎത്തു ം പൊ­ളി­ഞ്ഞു പോയി. റെ­യിൽ­വേ യൂ­ണി­യ­നി­ലെ ക­മ്മ്യൂ­ണി­സ്റ്റ­നു­ഭാ­വി­ക­ളെ തി­രി­ച്ച­റി­യാൻ മാ­ത്ര­മേ അതു സ­ഹാ­യി­ച്ചു­ള്ളൂ. ത­ന്മൂ­ലം അവരിൽ പലരും അ­റ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു. അ­പ്പോൾ പാർ­ട്ടി നേ­താ­ക്കൾ പ­റ­ഞ്ഞു: യൂ­ണി­യൻ നേ­താ­ക്ക­ളാ­യി­രു­ന്ന ക­മ്മ്യൂ­ണി­സ്റ്റു­കാർ തി­രു­ത്തൽ­വാ­ദി­ക­ളും പ­രി­ഷ്ക­ക­ര­ണ വാ­ദി­ക­ളു­മാ­യ­തു­കൊ­ണ്ടാ­ണു് റെ­യിൽ­വേ പ­ണി­മു­ട­ക്കു ന­ട­ക്കാ­തെ പോ­യ­തെ­ന്നു്. എ­ന്നാൽ ഈ വി­വാ­ദം പോലും ഒരു പ്ര­ത്യേ­ക­ത­ര­ത്തി­ലാ­ണു് പി­ന്നെ വേഗം പ­രി­ണ­മി­ച്ച­തു്. ഇ­ന്ത്യ­യിൽ നി­ല­നി­ല്ക്കു­ന്ന പ­രി­ത­സ്ഥി­തി­ക­ളെ അ­പ­ഗ്ര­ഥി­ക്കാ­നു­ള്ള ഒരു പ­രി­ശ്ര­മ­വു­മു­ണ്ടാ­യി­ല്ല. കു­റേ­പ്പേർ “സ്റ്റാ­ലിൻ പ­റ­ഞ്ഞു… ” എന്നു പ­റ­ഞ്ഞു­തു­ട­ങ്ങു­ക­യും ചർ­ച്ച­യിൽ എ­തിർ­ഭാ­ഗ­ത്തു നി­ന്ന­വർ “പക്ഷേ മാവോ മ­റി­ച്ചി­ങ്ങ­നെ പ­റ­ഞ്ഞു…” എ­ന്നു് തി­രി­ച്ചു പ­റ­യു­ക­യും ചെയ്ത ഒരു തൎക്ക­മാ­യി അതു്. ആ വി­വാ­ദം തന്നെ മി­ക്ക­വാ­റും വ­ന്ധ്യ­മാ­യി­പ്പോ­യി. പാർ­ട്ടി­യിൽ മു­ഴു­വൻ ഒരു ചർച്ച ന­ട­ത്തി­യ ര­ണ­ദി­വെ ലെ­നി­ന്റെ ഒരു ബാ­ലൻ­സ് ഷീ­റ്റു് ത­യ്യാ­റാ­ക്കി­യാ­ണു് പാർ­ട്ടി കോൺ­ഗ്ര­സ്സ് ഈ വി­വാ­ദ­ങ്ങ­ളു­ടെ­യൊ­ക്കെ ഫലം നി­ശ്ച­യി­ക്കേ­ണ്ടി­യി­രു­ന്ന­തു്. എ­ന്നാൽ അ­തു­ണ്ടാ­യി­ല്ല. സ്റ്റാ­ലി­നി­സ­ത്തി­ന്റെ ഉത്തമ പാ­ര­മ്പ­ര്യ­മ­നു­സ­രി­ച്ചു് പാർ­ട്ടി നേ­തൃ­ത്വം സ്റ്റാ­ലി­നെ­ക്കാ­ണാൻ മോ­സ്കോ­വി­ലേ­ക്കു് ഒരു പ്ര­തി­നി­ധി­സം­ഘ­ത്തെ അ­യ­യ്ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ഈ അപൂൎവ്വ ബ­ഹു­മ­തി­ക്കു തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­തു് നാലു നേ­താ­ക്ക­ളാ­യി­രു­ന്നു. അ­ജ­യ­ഘോ­ഷ്, രാ­ജേ­ശ്വ­ര­റാ­വു, എസ്. എ. ഡാ­ങ്കേ, ബാസവ പു­ന്ന­യ്യ, ര­ണ­ദി­വെ­യെ ത­ഴ­ഞ്ഞു ക­ള­ഞ്ഞു. അവർ ഒരു പുതിയ നയവും പ­രി­പാ­ടി­യു­മാ­യി മ­ട­ങ്ങി­വ­ന്നു. 1951 ഒ­ക്ടോ­ബ­റിൽ കൽ­ക്ക­ത്ത­യിൽ കൂടിയ പാർ­ട്ടി­യു­ടെ ഒരു പ്ര­ത്യേ­ക സ­മ്മേ­ള­നം അവ അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്തു. സ്റ്റാ­ലിൻ, മൊ­ളൊ­ട്ടോ­വു്, സു­സ്സോ­വു് എ­ന്നി­വ­രു­ടെ നേ­രി­ട്ടു­ള്ള കാൎമ്മി­ക­ത്വ­ത്തിൽ രൂ­പീ­ക­രി­ക്ക­പ്പെ­ട്ട പുതിയ ലൈൻ പ്ര­ഖ്യാ­പി­ച്ചു. ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­വാ­ദി­ക­ളു­ടെ സ­മ്മ­ത­ത്തോ­ടു­കൂ­ടി­യാ­ണു്. കോൺ­ഗ്ര­സ്സ് ഗ­വ­ണ്മെ­ന്റു് സ്ഥാ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. ഇ­ന്ത്യ­യിൽ ഇ­പ്പോ­ഴും കൊ­ളോ­ണി­യൽ വ്യ­വ­സ്ഥി­തി നി­ല­നി­ല്ക്കു­ന്നു. സാ­മ്രാ­ജ്യ­വാ­ദി­കൾ അ­വ­രു­ടെ ഭ­ര­ണ­ത്തെ തീൎത്തു ം സാ­മ്രാ­ജ്യ­ത്വാ­ഭാ­സ­ന്മാ­രാ­യ കോൺ­ഗ്ര­സ്സ് സർ­ക്കാ­രെ­ന്ന പൊ­യ്വ­സ്ത്രം മ­റ­ച്ചു വെ­ച്ചി­രി­ക്കു­ക­യാ­ണു്. അ­തി­നാൽ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­യു­ടെ അ­ടി­യ­ന്തി­ര ദൗ­ത്യം ഇ­ന്ത്യൻ ഭ­ര­ണ­കൂ­ട­ത്തെ മ­റി­ച്ചി­ട്ടു് പകരം ഒരു ജനകീയ ജ­നാ­ധി­പ­ത്യ ഭ­ര­ണ­കൂ­ടം സ്ഥാ­പി­ക്കു­ക­യാ­ണു്. അ­ങ്ങ­നെ അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­നു­ശേ­ഷം നാലു വർഷം ക­ഴി­ഞ്ഞി­ട്ടും സ്റ്റാ­ലി­നും സോ­വി­യ­റ്റു യൂ­ണി­യ­ന്റെ ഇതര നേ­താ­ക്ക­ളും ഇ­ന്ത്യ­യെ ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­നു കീ­ഴി­ലു­ള്ള ഒരു കൊ­ളോ­ണി­യൽ രാ­ജ്യ­മാ­യാ­ണു പ­രി­ഗ­ണി­ച്ച­തു്. പാർ­ട്ടി സ­മ്മേ­ള­നം പുതിയ ലൈൻ അം­ഗീ­ക­രി­ച്ച­തിൽ അ­ത്ഭു­ത­മി­ല്ലാ­യി­രു­ന്നു. അ­തി­നു് ഏ­റ്റ­വും മ­ഹാ­നാ­യ മാർ­ക്സി­സ്റ്റ് ലെ­നി­നി­സ്റ്റി­ന്റെ­യും ‘ലോക വി­പ്ല­വാ­ചാ­ര്യ­ന്റെ’യും അ­നു­ഗ്ര­ഹ­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് വി­ശേ­ഷി­ച്ചും. ചു­രു­ങ്ങി­യ­തു് 1956 വ­രെ­യെ­ങ്കി­ലും ഞ­ങ്ങ­ളു­ടെ സ­ഖാ­ക്ക­ളിൽ ഭൂ­രി­പ­ക്ഷ­ത്തി­ന്റെ­യും വി­ചാ­ര­ഗ­തി ഇ­ങ്ങ­നെ­യാ­യി­രു­ന്നു. ഞാനും കു­റ­ച്ചു­കാ­ലം ഈ അ­സം­ബ­ന്ധ വീ­ക്ഷ­ണ­ത്തിൽ പ­ങ്കു­കൊ­ണ്ടി­രു­ന്നു. എ­ന്നാൽ താ­മ­സി­യാ­തെ തന്നെ എ­നി­ക്കു് സം­ശ­യ­ങ്ങ­ളു­ണ്ടാ­യി. ഇ­ന്ത്യ രാ­ഷ്ട്രീ­യ­മാ­യി സ്വ­ത­ന്ത്ര­മാ­ണെ­ന്നു് ഞാൻ വാ­ദി­ക്കാൻ തു­ട­ങ്ങി. അ­നു­ഷ്ഠാ­ന­പ­ര­മാ­യി ഏ­താ­യാ­ലും ഒരു പുതിയ പ­രി­ണാ­മം സം­ഭ­വി­ച്ചു. 1951-ൽ പുതിയ പ­രി­പാ­ടി അം­ഗീ­ക­രി­ച്ച­തോ­ടൊ­പ്പം പാർ­ട്ടി അ­ടു­ത്തു­വ­ന്നു­കൊ­ണ്ടി­രു­ന്ന പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പിൽ പ­ങ്കെ­ടു­ക്കു­വാൻ നി­ശ്ച­യി­ച്ചു. ഇതു കേവലം ശ­രി­യാ­യി­രു­ന്നെ­ങ്കി­ലും തെ­ര­ഞ്ഞെ­ടു­പ്പി­നു­ശേ­ഷം പാർ­ട്ടി സ്വീ­ക­രി­ച്ച ന­യ­ങ്ങൾ ഈ വ്യ­തി­യാ­ന­ത്തെ കൂ­ടു­തൽ അൎത്ഥ വ­ത്താ­യി വെ­ളി­പ്പെ­ടു­ത്തി. ഇ­ട­തു­പ­ക്ഷ­തീ­വ്ര­വാ­ദ­ത്തിൽ നി­ന്നു് ഇ­പ്പോൾ പാർ­ട്ടി “പാർ­ല­മെ­ന്റെ­റി പി­ള്ള­വാ­തം” എന്നു മാ­ത്രം വി­ളി­ക്കാ­വു­ന്ന ഒരു പാ­ത­യ്ക്കു തു­ട­ക്ക­മി­ട്ടു. ഇ­ന്ത്യ ഇ­പ്പോ­ഴും ഒരു പി­ന്നോ­ക്ക കൊ­ളോ­ണി­യൽ രാ­ജ്യ­മാ­യ­തു­കൊ­ണ്ടു് സോ­ഷ്യ­ലി­സം പാർ­ട്ടി­യു­ടെ അ­ടി­യ­ന്തി­ര ല­ക്ഷ്യ­മ­ല്ലെ­ന്നു് 1951-ലെ തി­ര­ഞ്ഞെ­ടു­പ്പു് മാ­നി­ഫെ­സ്റ്റോ­യും പുതിയ പ­രി­പാ­ടി­യും പ്ര­സ്താ­വി­ച്ചു. ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­വും ജ­ന­വി­രു­ദ്ധ­വു­മാ­യ നെ­ഹ്റു ഗ­വ­ണ്മെ­ന്റി­നു പകരം എല്ലാ സാ­മ്രാ­ജ്യ­വി­രു­ദ്ധ, നാ­ടു­വാ­ഴി­ത്ത ശ­ക്തി­ക­ളു­ടേ­യും പാർ­ട്ടി­ക­ളു­ടേ­യും ഒരു മു­ന്ന­ണി­യു­ടേ­യും അ­ടി­സ്ഥാ­ന­ത്തിൽ ഒരു ജനകീയ ജ­നാ­ധി­പ­ത്യ ഗ­വ­ണ്മെ­ന്റു സ്ഥാ­പി­ക്കു­ക­യാ­ണു് അ­ടി­യ­ന്തി­ര ധർ­മ്മ­മെ­ന്നും പ്ര­സ്താ­വി­ക്ക­പ്പെ­ട്ടു. “വൎഗ്ഗം” എന്ന വാ­ക്കി­നു­പ­ക­രം “പാൎട്ടി” എന്ന വാ­ക്കും “ഭ­ര­ണ­കൂ­ടം” എന്ന വാ­ക്കി­നു പകരം “ഗ­വ­ണ്മെ­ന്റു്” എന്ന വാ­ക്കും ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടു. അവ വെറും ഭാ­ഷാ­ശാ­സ്ത്ര­പ­ര­മാ­യ മാ­റ്റ­ങ്ങ­ളാ­യി­രു­ന്നി­ല്ല. 1948–51 മുതൽ ത­ങ്ങ­ളു­ടെ ല­ക്ഷ്യം ഒരു ജനകീയ ജ­നാ­ധി­പ­ത്യ ഭ­ര­ണ­കൂ­ടം സ്ഥാ­പി­ക്കു­ക­യാ­ണെ­ന്നു് പാർ­ട്ടി പ്ര­ഖ്യാ­പി­ച്ചി­രു­ന്നു. അതു് തൊ­ഴി­ലാ­ളി­വർ­ഗ്ഗ സൎവ്വാ­ധി­പ­ത്യ­ത്തി­ന്റെ ആ­രം­ഭ­ബി­ന്ദു­വാ­യി­രി­ക്കു­മെ­ന്നും ‘ജനകീയ ജ­നാ­ധി­പ­ത്യ’മെന്ന സ­ങ്ക­ല്പ­ത്തി­ല­ട­ങ്ങി­യ സ­ന്നി­ഗ്ദ്ധ­ത­ക­ളും അ­പ­ര്യാ­പ്ത­ത­ക­ളും മാ­റ്റി­വ­ച്ചാൽ ല­ക്ഷ്യം ഏ­താ­ണ്ടു് വ്യ­ക്തം ത­ന്നെ­യാ­യി­രു­ന്നു. കോൺ­ഗ്ര­സ്സ് ഗ­വ­ണ്മെ­ന്റി­ന്റെ സ്ഥാ­ന­ത്തു് ജ­നാ­ധി­പ­ത്യ ഐ­ക്യ­ത്തി­ന്റേ­താ­യ ഒരു ജനകീയ ഗ­വ­ണ്മെ­ന്റ് സ്ഥാ­പി­ക്കു­വാ­നു­ള്ള സ­മ­ര­മാ­ണു് പാർ­ട്ടി­യു­ടെ കേ­ന്ദ്ര­കർ­ത്ത­വ്യ­മെ­ന്നു് മ­ധു­ര­യിൽ കൂടിയ പാൎട്ടി­യു­ടെ മു­ന്നാം കോൺ­ഗ്ര­സ്സ് ഊ­ന്നി­പ്പ­റ­ഞ്ഞു. ഇവിടെ വ്യ­ക്ത­മാ­യും “ജ­ന­കീ­യ­ജ­നാ­ധി­പ­ത്യം” തൊ­ഴി­ലാ­ളി­വർ­ഗ്ഗ സർ­വ്വാ­ധി­പ­ത്യ­ത്തി­ന്റെ പ­ര്യാ­യ­മാ­യ­ല്ല ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തു്. സി. പി. ഐയ-​യും കോൺ­ഗ്ര­സ്സ് വി­രു­ദ്ധ “ജ­നാ­ധി­പ­ത്യ”പാർ­ട്ടി­ക­ളും ത­മ്മി­ലു­ള്ള ഒരു സ­ഖ്യ­മാ­യാ­ണു അതു് വി­ഭാ­വ­നം ചെ­യ്യ­പ്പെ­ട്ടി­രു­ന്ന­തു്. പാർ­ട്ടി­യു­ടെ ല­ക്ഷ്യം പാർ­ല­മെ­ന്റ­റി ഭൂ­രി­പ­ക്ഷം നേ­ടു­ക­യെ­ന്ന­തും ഗ­വ­ണ്മെ­ന്റു­കൾ രൂ­പീ­ക­രി­ക്കാൻ വേ­ണ്ട­ത്ര സ­ഖ്യ­ക­ക്ഷി­ക­ളെ സ­മ്പാ­ദി­ക്കു­ക­യെ­ന്ന­തു­മാ­യി­ത്തീ­രു­ന്നു.
ചോ­ദ്യം:
ഇ­ത്ര­യ­ധി­കം വി­ഭാ­ഗീ­യ­മാ­യ തെ­റ്റു­കൾ വ­രു­ത്തി­യി­ട്ടും സി. പി. ഐ. 1951-ലെ പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പിൽ നല്ല വിജയം നേ­ടി­യ­തെ­ങ്ങ­നെ­യെ­ന്നു് ഒ­ന്നു് വി­ശ­ദീ­ക­രി­ക്കാ­മോ? അതു് അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ടി­രു­ന്നു. സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ ശ­ക്തി­ക­ളിൽ നി­ന്നു് അതു് ഒ­റ്റ­പ്പെ­ട്ടി­രു­ന്നു. തെ­ര­ഞ്ഞെ­ടു­പ്പിൽ പ­ങ്കെ­ടു­ക്കാ­നു­ള്ള പ്ര­ത്യ­ക്ഷ­ത്തിൽ ശ­രി­യാ­യ, അ­തി­ന്റെ തീ­രു­മാ­ന­വും അവസാന നി­മി­ഷ­ത്തി­ലെ­ടു­ത്ത­താ­യി­രു­ന്നു­വ­ല്ലോ?
ഉ­ത്ത­രം:
തെ­ര­ഞ്ഞെ­ടു­പ്പു ഫലം ഞ­ങ്ങ­ളെ­യെ­ല്ലാം അ­ത്ഭു­ത­പ്പെ­ടു­ത്തി­യെ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. ഞ­ങ്ങൾ­ക്കു് പാർ­ലി­മെ­ന്റിൽ 26–27 സീ­റ്റു­ക­ളോ­ളം കി­ട്ടി. ഞങ്ങൾ കോൺ­ഗ്ര­സ്സി­നു ശേ­ഷ­മു­ള്ള ഏ­റ്റ­വും വലിയ പാർ­ട്ടി­യാ­യി­ത്തീൎന്നു ഗ­വ­ണ്മെ­ന്റി­നോ­ടു­ള്ള എ­തിർ­പ്പി­ന്റെ മു­ഖ്യ­കേ­ന്ദ്ര­വു­മാ­യി­ത്തീൎന്നു. ചി­ല­യി­ട­ങ്ങ­ളിൽ ഞ­ങ്ങ­ളു­ടെ സ്ഥാ­നാൎത്ഥ ി­കൾ­ക്കു് നെ­ഹ്റു­വി­നെ­ക്കാൾ കൂ­ടു­തൽ വോ­ട്ടു കി­ട്ടി. ഒരു സു­പ്ര­ഭാ­ത­ത്തിൽ അ­ടു­ത്ത­കാ­ലം­വ­രെ ഒ­ളി­വി­ലോ ജ­യി­ലി­ലോ ആ­യി­രു­ന്ന ഒ­ട്ടേ­റെ സ­ഖാ­ക്കൾ പാർ­ല­മെ­ന്റി­ലോ പ്രാ­ദേ­ശി­ക നി­യ­മ­സ­ഭ­ക­ളി­ലോ അം­ഗ­ങ്ങ­ളാ­യി­ത്തീർ­ന്നു. ഈ വി­ജ­യ­ത്തി­നു മു­ഖ്യ­കാ­ര­ണം ഞ­ങ്ങൾ­ക്കു വോ­ട്ടു­ചെ­യ്ത ജ­ന­ങ്ങൾ ഞ­ങ്ങ­ളു­ടെ വി­ഭാ­ഗീ­യ ലൈൻ ശ­രി­യാ­ണെ­ന്നു് ക­രു­തി­യ­ത­ല്ലെ­ന്നാ­ണെ­ന്റെ പക്ഷം. പാർ­ട്ടി കാ­ഡർ­മാർ ജ­ന­കീ­യ­പ്ര­സ്ഥാ­ന­ത്തിൽ മു­ഴു­കി­യി­രു­ന്നു­വെ­ന്നാ­ണു് പ്ര­ധാ­ന­ഘ­ട­കം. അവർ ട്രേ­ഡു യൂ­ണി­യ­നു­ക­ളി­ലും കൎഷ­ക­സം­ഘ­ങ്ങ­ളി­ലും പ്ര­വർ­ത്തി­ച്ചി­രു­ന്നു. അവരിൽ പലരും സ­ത്യ­സ­ന്ധ­ത­യും ധീ­ര­ത­യും­കൊ­ണ്ടു് ജ­ന­സ­മ്മ­തി­യാർ­ജ്ജി­ച്ചി­രു­ന്നു. അ­ങ്ങ­നെ നോ­ക്കു­മ്പോൾ, 1951-ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ സി. പി. ഐ.-​യ്ക്കു കി­ട്ടി­യ വോ­ട്ടു­കൾ നേ­രി­ട്ടു­ത­ന്നെ­യു­ള്ള വൎഗ്ഗ­വോ­ട്ടു­ക­ളാ­യി­രു­ന്നു. നി­ല­നി­ന്നി­രു­ന്ന സാ­ദ്ധ്യ­ത­കൾ അതു വെ­ളി­പ്പെ­ടു­ത്തി. ഈ സാ­ദ്ധ്യ­ത­കൾ സ­ക്ഷാ­ത്ക്ക­രി­ക്ക­പ്പെ­ട്ടി­ല്ലെ­ന്ന വ­സ്തു­ത ഒരു ത­ല­ത്തിൽ, ഇ­ന്നു് പാർ­ല­മെ­ന്റിൽ പാർ­ട്ടി­ക്കു­ള്ള പ്രാ­തി­നി­ധ്യം തന്നെ വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു്. അതു് മി­ക്ക­വാ­റും 1961-ലേതു ത­ന്നെ­യാ­ണു്.
ചോ­ദ്യം:
പാർ­ല­മെ­ന്റേ­റി­യ­നി­സ­ത്തി­ലേ­യ്ക്കു­ള്ള വ്യ­തി­യാ­ന­ത്തി­നു­ശേ­ഷം പാർ­ല­മെ­ന്റേ­ത­ര­മാ­യ ഏ­തെ­ല്ലാം അ­ട­വു­ക­ളാ­ണു് സ്വീ­ക­രി­ക്കേ­ണ്ട­തെ­ന്ന­തി­നെ­ക്കു­റി­ച്ചു് പാർ­ട്ടി­ക്ക­ക­ത്തു് എ­ന്തെ­ങ്കി­ലും ചർച്ച ന­ട­ന്നു­വോ? ജനകീയ സ­മ­ര­ങ്ങ­ളി­ലു­ള്ള പാൎട്ടി­മെ­മ്പർ­മാ­രു­ടെ പ­ങ്കാ­ളി­ത്തം പെ­ട്ടെ­ന്നു് വെ­റു­തേ നി­റു­ത്തി­ക്ക­ള­യു­ക­യെ­ന്ന­തു് തീൎച്ച­യാ­യും പ്ര­യാ­സ­മാ­യി­രു­ന്നി­രി­ക്കു­മ­ല്ലോ.
ഉ­ത്ത­രം:
ഉ­വ്വു്, പാർ­ട്ടി­ക്ക­മ്മി­റ്റി­ക­ളിൽ ചർ­ച്ച­ക­ളു­ണ്ടാ­യി. കൊ­റി­യൻ യു­ദ്ധ­ത്തി­നു­ശേ­ഷം സോ­വി­യ­റ്റു് യൂ­ണി­യൻ ഒ­രി­ക്കൽ കൂടി മു­ത­ലാ­ളി­ത്ത­ശ­ക്തി­ക­ളു­മാ­യി സൗ­ഹൃ­ദ­ത്തി­ന്റേ­യും സ­ഹ­പ്ര­വർ­ത്ത­ന­ത്തി­ന്റേ­യു­മാ­യ നയം പി­ന്തു­ട­രാ­നാ­രം­ഭി­ച്ചി­രു­ന്നു. ഇ­തി­നെ­യാ­ണ­ല്ലോ പിൽ­ക്കാ­ല­ത്തു് ക്രൂ­ഷ്ചെ­വു് സ­മാ­ധാ­ന­പ­ര­മാ­യ സ­ഹ­വർ­ത്തി­ത്ത്വ­മെ­ന്നു് സി­ദ്ധാ­ന്ത­വൽ­ക്ക­രി­ച്ച­തു്. സോ­വി­യ­റ്റ് യൂ­ണി­യ­നും ചൈ­നീ­സ് ജനകീയ റി­പ്പ­ബ്ലി­ക്കും “പു­രോ­ഗ­മ­ന­പ­ര­മാ­യ” ന­യ­ങ്ങ­ളു­ടെ പേരിൽ—വി­ശേ­ഷി­ച്ചും ചേ­രി­ചേ­രാ­യ്മ­യി­ല­ടി­യു­റ­ച്ച അ­തി­ന്റെ വി­ദേ­ശ­ന­യ­ത്തി­ന്റെ, പേരിൽ—ഇ­ന്ത്യാ­ഗ­വ­ണ്മെ­ന്റി­നെ പ്ര­കീർ­ത്തി­ക്കാൻ തു­ട­ങ്ങി. ഇ­ന്ത്യാ സ­ന്ദർ­ശ­ന­വേ­ള­ക­ളിൽ ക്രൂ­ഷ്ചെ­വും—ചു എൻ­ലാ­യി­യും വ­മ്പി­ച്ച ജ­ന­ക്കൂ­ട്ട­ങ്ങ­ളെ ആ­കർ­ഷി­ച്ചു. നെ­ഹ്റു, “ബ­ന്ദൂ­ങ് സ്പി­രി­റ്റി”ന്റെ ശി­ല്പി­ക­ളി­ലൊ­രാ­ളാ­യി. ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. ഞ­ങ്ങ­ളു­ടെ പാർ­ട്ടി­ക്ക­ക­ത്തെ ചർ­ച്ച­കൾ തു­ടർ­ന്ന­തു്. ഇ­ന്ത്യ ശ­രി­ക്കും സ്വ­ത­ന്ത്ര­മാ­ണോ അതോ ഇ­പ്പോ­ഴും ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­നു് കീ­ഴി­ലാ­ണോ? രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ത്തിൽ നാം ആ­രോ­ടാ­ണു് കൂ­ട്ടു­കൂ­ടേ­ണ്ട­തു്? ഞാൻ കാ­ര്യ­ദർ­ശി­യാ­യി­രു­ന്ന സി. പി. ഐ. മലബാർ പ്രാ­ദേ­ശി­ക ക­മ്മി­റ്റി­യിൽ നടന്ന വി­വാ­ദ­ങ്ങൾ ഞാ­നോർ­ക്കു­ന്നു. പാൎട്ടി­യു­ടെ മലബാർ സ­മ്മേ­ള­ന­ത്തിൽ കോൺ­ഗ്ര­സ്സി­നു മു­മ്പാ­യി നടന്ന ചർ­ച്ച­യും. ചി­ല­രാ­ഗ്ര­ഹി­ച്ച­തു് ഒരു കോൺ­ഗ്ര­സ്സ്—ക­മ്മ്യൂ­ണി­സ്റ്റ് കൂ­ട്ടു­ഗ­വ­ണ്മെ­ന്റാ­ണു്. മറ്റു ചിലർ ഒരു കോൺ­ഗ്ര­സ്സ് വി­രു­ദ്ധ മു­ന്ന­ണി­ക്കു­വേ­ണ്ടി വാ­ദി­ക്കു­ക­യും ആ­ക്ര­മ­ണം മു­ഴു­വൻ കോൺ­ഗ്ര­സ്സ് നേ­തൃ­ത്വ­ത്തി­ലു­ള്ള ഐ. എൻ. ടി. യു. സി.-യുടെ നേരെ തി­രി­ച്ചു വി­ടു­ക­യും ചെ­യ്തു. ഇ­രു­വ­രും പ്ര­ശ്ന­ത്തെ പ്ര­ധാ­ന­മാ­യും തെ­ര­ഞ്ഞെ­ടു­പ്പു് വി­ജ­യി­ക്കു­ന്ന­തി­ന്റെ കാ­ര്യ­മാ­യാ­ണു് ക­ണ്ട­തു് സ്വ­വർ­ഗ്ഗ­ത്തെ അ­തി­ന്റെ പീ­ഡ­കർ­ക്കെ­തി­രാ­യി ഒ­ന്നി­പ്പി­ക്കാൻ ശ്ര­മി­ക്കു­ക­വ­ഴി തന്നെ ഞ­ങ്ങൾ­ക്കു് ഒപ്പം കോൺ­ഗ്ര­സ്സി­നെ തെ­ര­ഞ്ഞെ­ടു­പ്പിൽ ദുർ­ബ്ബ­ല­പ്പെ­ടു­ത്താ­നും ക­ഴി­യു­മാ­യി­രു­ന്നു എ­ന്ന­താ­ണു് ഈ സ­ഖാ­ക്കൾ മ­ന­സ്സി­ലാ­ക്കാ­തെ പോ­യ­തു്. ഞാൻ രണ്ടു ലൈ­നു­ക­ളോ­ടും വി­യോ­ജി­ച്ചു. സി. പി. ഐ.-​യ്ക്കു് വ­രാ­നി­രി­ക്കു­ന്ന സ­മ­ര­ങ്ങൾ­ക്കു­ള്ള ഒരു ജനകീയ ലൈൻ ഉ­ണ്ടാ­വു­ക­യാ­ണു് ആ­ദ്യം­ത­ന്നെ വേ­ണ്ട­തെ­ന്നാ­യി­രു­ന്നു അ­ന്ന­ത്തെ എന്റെ നി­ല­പാ­ടു്. ഞങ്ങൾ സ­മ­ര­ത്തെ അ­ടി­സ്ഥാ­ന­പ­ര­മാ­യും പാർ­ട്ടി­കൾ ത­മ്മി­ലു­ള്ള ഭി­ന്ന­ത­യ­ല്ല, വർ­ഗ്ഗ­ങ്ങൾ ത­മ്മി­ലു­ള്ള­താ­യാ­ണു് സ­ങ്ക­ല്പി­ക്കേ­ണ്ടി­യി­രു­ന്ന­തു്. അ­പ്പോൾ യു­ദ്ധ­ങ്ങ­ളിൽ പി­ളർ­ന്നു­പോ­യ തൊ­ഴി­ലാ­ളി വർ­ഗ്ഗ­ത്തെ­യും ഇതര ജനകീയ സം­ഘ­ട­ന­ക­ളേ­യും ഭി­ന്നി­പ്പി­ക്കു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ മു­ത­ലാ­ളി­മാർ­ക്കെ­തി­രെ ഏ. ഐ. ടി. യു. സി.-​യുടെയും ഐ. എൻ. ടി. യു. സി.-​യുടെയും മറ്റു ട്രേ­ഡു­യൂ­ണി­യ­നു­ക­ളു­ടേ­യും ഏ­കോ­പി­ച്ചു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി പ്ര­യ­ത്നി­ക്കു­ക­യാ­ണു് ഞങ്ങൾ വേ­ണ്ടി­യി­രു­ന്ന­തു്. വർ­ഗ്ഗ­ഐ­ക്യ­ത്തി­ന്റെ അ­ടി­ത്ത­റ­യിൽ നാം കോൺ­ഗ്ര­സ്സ് അ­നു­ഭാ­വി­ക­ളുൾ­പ്പെ­ടെ­യു­ള്ള പു­രോ­ഗ­മ­ന ജ­ന­വി­ഭാ­ഗ­ങ്ങ­ളെ­യെ­ല്ലാം ഭൂ­പ­രി­ഷ്ക­ര­ണ­ത്തി­നും തൊ­ഴി­ലാ­ളി­ക­ളു­ടെ അ­വ­കാ­ശ­ങ്ങൾ­ക്കും കൂ­ടു­തൽ ജ­നാ­ധി­പ­ത്യ സ്വാ­ത­ന്ത്ര്യ­ങ്ങൾ­ക്കും ഒ­രു­റ­ച്ച സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ വി­ദേ­ശ­ന­യ­ത്തി­നും മ­റ്റു­മു­ള്ള സ­മ­ര­ങ്ങ­ളി­ലൂ­ടെ ഒ­ന്നി­പ്പി­ക്കാൻ ശ്ര­മി­ക്ക­ണ­മെ­ന്നും ഈ സ­മ­ര­ങ്ങ­ളി­ലൂ­ടെ ജ­ന­ങ്ങ­ളെ ബൂർ­ഷ്വാ സ്വാ­ധീ­ന­ത്തിൽ­നി­ന്നും പ­റി­ച്ച­ക­റ്റി തൊ­ഴി­ലാ­ളി വൎഗ്ഗ­ത്തി­ന്റെ മേ­ധാ­വി­ത്വം കെ­ട്ടി­പ്പ­ടു­ക്ക­ണ­മെ­ന്നും ഞാൻ വാ­ദി­ച്ചു. ഈ അ­ടി­സ്ഥാ­ന­ത്തിൽ ഞാൻ അ­വ­ത­രി­പ്പി­ച്ച രാ­ഷ്ട്രീ­യ പ്ര­മേ­യം മലബാർ പാർ­ട്ടി സ­മ്മേ­ള­ന­ത്തിൽ ഭൂ­രി­പ­ക്ഷം നേടി പാ­സ്സാ­യി. 1956-​ലാണു്, പാ­ല­ക്കാ­ടു്വെ­ച്ചു് പാൎട്ടി­യു­ടെ നാലാം കോൺ­ഗ്ര­സ്സ് ന­ട­ന്ന­തു്, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ഊന്നൽ ഒരു കോൺ­ഗ്ര­സ്സ് വി­രു­ദ്ധ­മു­ന്ന­ണി­യി­ലാ­യി­രു­ന്നു. ഇൻ­ഡ്യൻ ബൂർ­ഷ്വാ­സി, ബ്രി­ട്ടീ­ഷ് ഫി­നാൻ­സ് മൂ­ല­ധ­ന­ത്തി­ന്റെ ദാ­സ­ന്മാ­രാ­ണെ­ന്ന അ­വ­രു­ടെ സി­ദ്ധാ­ന്ത­ത്തി­നു തി­ക­ച്ചും അ­നു­യോ­ജ്യ­മാ­യി­രു­ന്നു ഇതു്. പി. സി. ജോ­ഷി­യും ഭ­വാ­നി­സെ­ന്നും ഞാനും മറ്റു കു­റ­ച്ചു­പേ­രും ജോഷി ഞ­ങ്ങൾ­ക്കു­വേ­ണ്ടി അ­വ­ത­രി­പ്പി­ച്ചി­രു­ന്ന ഔ­ദ്യോ­ഗി­ക പ്ര­മേ­യ­ത്തി­ന്നെ­തി­രാ­യ ഒരു മ­റു­പ്ര­മേ­യം ശ­രി­ക്കും വി­ത­ര­ണം ചെ­യ്യു­ക­ത­ന്നെ­യു­ണ്ടാ­യി. കോൺ­ഗ്ര­സ്സ് ഗ­വ­ണ്മെ­ന്റും ചി­ല­പ്പോൾ സ­ന്ധി­കൾ ചെ­യ്യാ­റു­ണ്ടെ­ങ്കി­ലും അതു് സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ അ­ടി­മ­യ­ല്ലെ­ന്നും, അതു് പ്രാ­ഥ­മി­ക­മാ­യും സാ­ധാ­ര­ണ­ക്കാ­രു­ടെ താ­ല്പ­ര്യ­ങ്ങ­ളെ­യ­ല്ല, ബൂൎഷ്വാ­സി­യു­ടെ വി­ഭാ­ഗീ­യ­താ­ല്പ­ര്യ­ങ്ങ­ളെ­യാ­ണു് സേ­വി­ച്ചി­രി­രു­ന്ന­തെ­ന്നും, രാ­ജ്യ­ത്തി­ന്റെ ബൂർ­ഷ്വാ­നേ­തൃ­ത്വ­മാ­ണു് ജ­ന­ങ്ങ­ളെ വേ­ട്ട­യാ­ടു­ന്ന എല്ലാ തീ­വ്ര­പ്ര­ശ്ന­ങ്ങ­ളു­ടെ­യും മൂ­ല­മെ­ന്നും, അ­തു­കൊ­ണ്ടു് ബൂർ­ഷ്വാ­ജ­നാ­ധി­പ­ത്യ വി­പ്ല­വം പൂർ­ത്തീ­ക­രി­ച്ചു­കൊ­ണ്ടു് തൊ­ഴി­ലാ­ളി­വർ­ഗ്ഗ സൎവ്വാ­ധി­പ­ത്യം സ്ഥാ­പി­ക്കു­ക­യാ­ണു് യഥാൎത്ഥ പ്ര­ശ്ന­പ­രി­ഹാ­ര­മെ­ന്നും ഞ­ങ്ങ­ളു­ടെ പ്ര­മേ­യം ചൂ­ണ്ടി­ക്കാ­ട്ടി. ഏ. ഐ. ടി. യു. സി., ഐ. എൻ. ടി. യു. സി., എ­ച്ചു്. എം. എസ്., യു. ടി. യു. സി. തു­ട­ങ്ങി­യ എല്ലാ ട്രേ­ഡു് യൂ­ണി­യ­നു­ക­ളോ­ടും ഏ­കീ­കൃ­ത­മാ­യ ഒ­രൊ­റ്റ ട്രേ­ഡ് യൂ­ണി­യൻ കേ­ന്ദ്ര­മാ­യി ല­യി­ച്ചു ചേരാൻ അതു് ആ­ഹ്വാ­നം­ചെ­യ്തു. ര­ണ്ടാം പ­ഞ്ച­വ­ത്സ­ര­പ­ദ്ധ­തി­യെ ത­ങ്ങ­ളു­ടേ­യും രാ­ജ്യ­ത്തി­ന്റെ­യും യഥാൎത്ഥ താൽ­പ­ര്യ­ങ്ങൾ­ക്ക­നു­സ­രി­ച്ചു് രൂ­പ­പ്പെ­ടു­ത്തു­വാ­നാ­യി ഇ­ട­പെ­ടു­വാൻ അതു് എല്ലാ ജ­ന­കീ­യ­സം­ഘ­ട­ന­ക­ളോ­ടും ആ­വ­ശ്യ­പ്പെ­ട്ടു. സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ­യും ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ­യും അ­വ­ശി­ഷ്ട­ങ്ങൾ­ക്കും വ­ല­തു­പ­ക്ഷ­ത്തി­ന്റെ പി­ന്തി­രി­പ്പൻ ന­യ­ങ്ങൾ­ക്കു­മെ­തി­രാ­യു­ള്ള സ­മ­ര­ങ്ങ­ളി­ലൂ­ടെ കോൺ­ഗ്ര­സ്സി­ന­ക­ത്തും പു­റ­ത്തു­മു­ള്ള ജ­ന­ങ്ങ­ളെ ഒ­ന്നി­പ്പി­ക്കു­ന്ന ഒ­ര­തി­ശ­ക്ത­മാ­യ ജ­ന­കീ­യ­പ്ര­സ്ഥാ­ന­മെ­ന്ന നി­ല­യിൽ ഒരു ഏ­കീ­കൃ­ത ദേ­ശീ­യ­ജ­നാ­ധി­പ­ത്യ­മു­ന്ന­ണി ഉ­യർ­ത്തി­ക്കൊ­ണ്ടു വ­രേ­ണ്ട­തി­ന്റെ ആ­വ­ശ്യം പ്ര­മേ­യം ഊ­ന്നി­പ്പ­റ­ഞ്ഞു. തൊ­ഴി­ലാ­ളി­വൎഗ്ഗ­ത്തി­ന്റെ മേ­ധാ­വി­ത്വം കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തി­നു­ള്ള വഴി അ­ത്ത­ര­മൊ­രു ഐ­ക്യ­ജ­നാ­ധി­പ­ത്യ മു­ന്ന­ണി­യാ­ണെ­ന്നു് ഞങ്ങൾ കരുതി. ഞ­ങ്ങ­ളു­ടെ പ്ര­മേ­യം പ­രാ­ജ­യ­പ്പെ­ട്ടു. എ­ന്നാൽ നാ­ലി­ലൊ­രു ഭാഗം പ്ര­തി­നി­ധി­കൾ ഞ­ങ്ങ­ളെ പിൻ­താ­ങ്ങി. ഞ­ങ്ങൾ­ക്കു­വേ­ണ്ടി അ­വ­ത­രി­പ്പി­ച്ച ചില ഭേ­ദ­ഗ­തി­കൾ പി­ന്നീ­ടു് ഔ­ദ്യോ­ഗി­ക­പ്ര­മേ­യ­ത്തിൽ കൂ­ട്ടി­ച്ചേർ­ക്ക­പ്പെ­ട്ടു. പി­ല്ക്കാ­ല­ത്തു് അതു് പ­ല­ത­ര­ത്തിൽ വ്യാ­ഖ്യാ­നി­ക്ക­പ്പെ­ടാ­നി­ട­വ­ന്ന­താ­യി­രു­ന്നു ഇ­തി­ന്റെ ഫലം.
ചോ­ദ്യം:
സി. പി. എസ്. യു-​വിന്റെ ഇ­രു­പ­താം പാർ­ട്ടി കോൺ­ഗ്ര­സ്സ് സി. പി. ഐ. ദേശീയ കോൺ­ഗ്ര­സ്സിൽ നേ­രി­ട്ടു­ണ്ടാ­ക്കി­യ പ്ര­ത്യാ­ഘാ­ത­മെ­ന്താ­യി­രു­ന്നു. അതു ചർ­ച്ച­ചെ­യ്യ­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു­ണ്ടോ?
ഉ­ത്ത­രം:
ഓ, തീൎച്ച­യാ­യും സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ മാ­റ്റ­ങ്ങ­ളെ­ക്കു­റി­ച്ചു് ഒരു പ്ര­മേ­യം ഞ­ങ്ങ­ളു­ടെ കോൺ­ഗ്ര­സ്സി­നു് സ­മർ­പ്പി­ക്ക­പ്പെ­ട്ടു. അതു് ക്രൂ­ഷ്ചേ­വി­ന്റെ പ്ര­ഭാ­ഷ­ണ­ത്തി­ന്റെ പൊ­തു­വാ­യ പ്ര­വ­ണ­ത­യെ അം­ഗീ­ക­രി­ച്ചു. അതേ സമയം അ­ദ്ദേ­ഹ­മു­ന്ന­യി­ച്ചി­രു­ന്ന വി­ഷ­യ­ങ്ങൾ കൂ­ടു­തൽ ചർ­ച്ച­യ്ക്കു വി­ധേ­യ­മാ­ക്ക­ണ­മെ­ന്ന­വ­ശ്യ­പ്പെ­ട്ടു. ഏ­താ­യാ­ലും പാർ­ട്ടി കോൺ­ഗ്ര­സ്സിൽ വച്ചോ പി­ന്നീ­ടോ ഇ­തി­നെ­ക്കു­റി­ച്ചു് പൂൎണ്ണ­മാ­യ ചർ­ച്ച­യൊ­ന്നും ന­ട­ന്നി­ല്ല. സ്റ്റാ­ലി­നെ­തി­രാ­യ ആ­ക്ര­മ­ണ­ത്തി­ലെ ശരികൾ അധികം സ­ഖാ­ക്കൾ­ക്കും ബോ­ദ്ധ്യ­പ്പെ­ട്ടി­രു­ന്നി­ല്ലെ­ന്ന­താ­ണു് കൂ­ടു­തൽ ചൎച്ച­വേ­ണ­മെ­ന്നു വാ­ശി­പി­ടി­ക്കാൻ കാ­ര­ണ­മാ­യ­തു്. 1956-നു ശേഷം ഞാൻ തന്നെ ഒ­ട്ടേ­റെ പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു് മൗ­ലീ­ക­മാ­യ പു­നർ­വി­ചാ­ര­ത്തി­ലേർ­പ്പെ­ട്ടു. അ­ന്നോ­ളം ഞാൻ ഒ­രു­റ­ച്ച സ്റ്റാ­ലി­നി­സ്റ്റാ­യി­രു­ന്നെ­ങ്കി­ലും സ്റ്റാ­ലി­നെ ആ­ക്ര­മി­ച്ച ക്രൂ­ഷ്ചേ­വി­നെ ന്യാ­യീ­ക­രി­ക്കാൻ ഞാ­നാ­ഗ്ര­ഹി­ച്ചു. ഇ­രു­പ­താം പാർ­ട്ടി കോൺ­ഗ്ര­സ്സി­നു ശേഷം രണ്ടു മൂ­ന്നു രാ­ത്രി എ­നി­ക്കു­റ­ങ്ങാൻ ക­ഴി­ഞ്ഞി­ല്ല. ഞ­ങ്ങ­ളെ ആ­രാ­ധി­ക്കാൻ ശീ­ലി­പ്പി­ച്ചി­രു­ന്ന ഒരു മ­നു­ഷ്യ­നെ, ഞ­ങ്ങ­ളു­ടെ ആ­ഗോ­ള­പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­വി­നെ, മു­മ്പു് അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ സ­ഖാ­ക്ക­ളാ­യി­രു­ന്ന­വർ ആ­ക്ര­മി­ച്ചി­രി­ക്കു­ന്നു. ക്രൂ­ഷ്ചേ­വി­ന്റെ ര­ഹ­സ്യ­റി­പ്പോർ­ട്ടു് വാ­യി­ച്ച­ശേ­ഷ­വും ഞാൻ ശ­രി­ക്കും ത­രി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. കു­റേ­സ­മ­യം എ­നി­ക്ക­തു വി­ശ്വ­സി­ക്കാൻ തന്നെ ക­ഴി­ഞ്ഞി­ല്ല. പക്ഷേ, അതു വീ­ണ്ടും വാ­യി­ക്കു­ക­യും ചി­ന്തി­ക്കു­യും ചെ­യ്ത­ശേ­ഷം ക്രൂ­ഷ്ചെ­വു് ശ­രി­യാ­ണെ­ന്ന നി­ഗ­മ­ന­ത്തിൽ ഞാ­നെ­ത്തി­ച്ചേർ­ന്നു. സ്റ്റാ­ലി­നെ പിൻ­താ­ങ്ങു­ന്ന­വർ­ക്കെ­തി­രെ ഞാ­ന­ദ്ദേ­ഹ­ത്തി­നു­വേ­ണ്ടി വാ­ദി­ക്കാൻ തു­ട­ങ്ങി. ക്രൂ­ഷ്ചെ­വു് സ്റ്റാ­ലി­നെ ആ­ക്ര­മി­ച്ച­തി­ന്റെ പേ­രി­ലാ­ണു് ഒ­രു­പാ­ടു് സ­ഖാ­ക്കൾ അ­ദ്ദേ­ഹ­ത്തെ “റി­വി­ഷ­നി­സ്റ്റ് ” എന്നു വി­ളി­ച്ചാ­ക്ര­മി­ക്കാൻ തു­ട­ങ്ങി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ മറ്റു തീ­സീ­സ്സു­കൾ സ്റ്റാ­ലി­ന്റെ തന്നെ അ­നു­ഷ്ഠാ­ന­ത്തിൽ നി­ന്നും ഏ­റെ­യൊ­ന്നും വ്യ­ത്യ­സ്ത­മാ­യി­രു­ന്നി­ല്ല­ല്ലോ. 1956-ലെ പാർ­ട്ടി കോൺ­ഗ്ര­സ്സിൽ വെ­ച്ചാ­ണു് ഞാൻ പാർ­ട്ടി­യു­ടെ ഉ­ന്ന­താ­ധി­കാ­ര സ­മി­തി­യി­ലേ­യ്ക്കു്, ദേശീയ കൗൺ­സി­ലി­ലേ­യ്ക്കു് തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­തു്. അ­തി­നു­മു­മ്പു് ഞാൻ തീർ­ത്തും പ്രാ­ദേ­ശി­ക­ത­ല­ത്തിൽ പ്ര­വർ­ത്തി­ക്കു­ക­യും കേ­ര­ള­ത്തിൽ പാർ­ട്ടി കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കു­ക­യു­മാ­ണു് ചെ­യ്തി­രു­ന്ന­തു്.

(ഈ സം­ഭാ­ഷ­ണ­ത്തി­ന്റെ ര­ണ്ടാം ഭാഗം നാളെ പ്ര­സി­ദ്ധീ­ക­രി­ക്കും.)

കെ. ദാ­മോ­ദ­രൻ
images/Kdamodaran.jpg

ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ കേ­ര­ള­ത്തി­ലെ സ്ഥാ­പ­ക­നേ­താ­ക്ക­ളിൽ ഒ­രാ­ളും മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു കെ. ദാ­മോ­ദ­രൻ (ഫെ­ബ്രു­വ­രി 25, 1904–ജൂലൈ 3, 1976). മ­ല­പ്പു­റം ജി­ല്ല­യി­ലെ തിരൂർ വി­ല്ലേ­ജിൽ പൊറൂർ ദേ­ശ­ത്തു് കീ­ഴേ­ട­ത്ത് എന്ന സ­മ്പ­ന്ന നായർ കു­ടും­ബ­ത്തിൽ കി­ഴ­ക്കി­നി­യേ­ട­ത്ത് തു­പ്പൻ ന­മ്പൂ­തി­രി­യു­ടേ­യും കീ­ഴേ­ട­ത്ത് നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യാ­ണു് ദാ­മോ­ദ­രൻ ജ­നി­ച്ച­തു്. കേരള മാർ­ക്സ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ‘പാ­ട്ട­ബാ­ക്കി’ എന്ന നാ­ട­ക­ര­ച­ന­യി­ലൂ­ടെ­യും അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. കോ­ഴി­ക്കോ­ട് സാ­മൂ­തി­രി കോ­ളേ­ജിൽ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ തന്നെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. നി­യ­മ­ലം­ഘ­ന പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു.

കാ­ശി­വി­ദ്യാ­പീ­ഠ­ത്തി­ലെ പ­ഠ­ന­കാ­ല­ഘ­ട്ടം മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളോ­ടു് താൽ­പ­ര്യം വർ­ദ്ധി­പ്പി­ച്ചു. തി­ക­ഞ്ഞ ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യാ­ണു് കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. പൊ­ന്നാ­നി ബീ­ഡി­തൊ­ഴി­ലാ­ളി പ­ണി­മു­ട­ക്കിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു. ന­വ­യു­ഗം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പാർ­ട്ടി പി­ളർ­ന്ന­പ്പോൾ സി. പി. ഐ. യിൽ ഉ­റ­ച്ചു­നി­ന്നെ­ങ്കി­ലും അ­വ­സാ­ന­കാ­ല­ത്തു് പാർ­ട്ടി­യിൽ നി­ന്നും അ­ക­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് ച­രി­ത്രം ത­യ്യാ­റാ­ക്കാ­നു­ള്ള പ­ഠ­ന­ത്തി­നി­ടെ 1976 ജൂലൈ-​നു് അ­ന്ത­രി­ച്ചു. പദ്മം ജീ­വി­ത­പ­ങ്കാ­ളി­യാ­യി­രു­ന്നു.

Colophon

Title: The Memoirs of an Indian Communist (ml: ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ).

Author(s): Tariq Ali, K Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-06.

Deafult language: ml, Malayalam.

Keywords: Interview, Tariq Ali, K Damodaran, The Memoirs of an Indian Communist, താ­രി­ക് അലി, കെ. ദാ­മോ­ദ­രൻ, ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Čeština, a painting (oil on wood) by Tichymeloun . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.