SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Marc-Indersdorf.jpg
Indersdorf, a painting by Franz Marc (1880–1916).
ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ
താ­രി­ക് അലി, കെ. ദാ­മോ­ദ­രൻ
(‘ന്യു ലെ­ഫ്റ്റ് റി­വ്യൂ’വിലെ താ­രി­ക് അലി, കെ ദാ­മോ­ദ­ര­നു­മാ­യി ന­ട­ത്തി­യ ദീർ­ഘ­സം­ഭാ­ഷ­ണ­ത്തി­ന്റെ പ­രി­ഭാ­ഷ. പ­രി­ഭാ­ഷ­കൻ: കെ സ­ച്ചി­ദാ­ന­ന്ദൻ.)

ചോ­ദ്യം:
താ­ങ്ക­ളു­ടെ നാലാം പാർ­ട്ടി കോൺ­ഗ്ര­സ്സു ക­ഴി­ഞ്ഞു ഏ­റെ­ക്ക­ഴി­യും മു­മ്പേ തന്നെ സി. പി. ഐ. കേ­ര­ള­ത്തി­ലെ പ്രാ­ദേ­ശി­ക തി­ര­ഞ്ഞെ­ടു­പ്പിൽ ഒരു വൻ­വി­ജ­യം നേ­ടു­ക­യും നി­യ­മ­സ­ഭ­യി­ലെ ഏ­റ്റ­വും വലിയ ക­ക്ഷി­യാ­യി ഉ­യർ­ന്നു വ­രി­ക­യും ചെ­യ്ത­ല്ലോ. അ­തി­ന്റെ നേ­താ­വാ­യി­രു­ന്ന ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടു് ഇ­ന്ത്യ­യി­ലെ ആ­ദ്യ­ത്തെ ക­മ്മ്യൂ­ണി­സ്റ്റ് ഗ­വ­ണ്മെ­ന്റു­ണ്ടാ­ക്കു­ക­യും ചെ­യ്തു. പാർ­ട്ടി­ക്കു് പ്രാ­ദേ­ശി­ക­മാ­യി ജ­ന­സ­മ്മ­തി­യു­ണ്ടാ­യി­രു­ന്നെ­ന്നു് തി­ര­ഞ്ഞെ­ടു­പ്പു് തെ­ളി­യി­ച്ചു. അ­ക്കാ­ല­ത്തു് അ­ധീ­ശ­ത്വം പു­ലർ­ത്തി­യി­രു­ന്ന ശീ­ത­സ­മ­ര പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­നു് തെ­ല്ലൊ­ര­ഭി­മാ­ന­മാ­യി­രു­ന്നു അതു്. അ­തെ­ന്താ­യാ­ലും താ­ങ്ക­ളു­ടെ നോ­ട്ട­ത്തിൽ ജ­ന­കീ­യ­പ്ര­സ്ഥാ­ന­ത്തി­ലും സി. പി. ഐ.-യുടെ ഭാ­വി­പ­രി­ണാ­മ­ത്തി­ലും ഈ വി­ജ­യ­ത്തി­ന്റെ ശ­രി­യാ­യ പ്ര­ത്യാ­ഘാ­ത­മെ­ന്താ­യി­രു­ന്നു?
ഉ­ത്ത­രം:
ക­മ്മ്യൂ­ണി­സ്റ്റ് ഗ­വ­ണ്മെ­ന്റ് രൂ­പീ­ക­രി­ച്ചു ക­ഴി­ഞ്ഞ­യു­ടൻ കേരള ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തി­നു­ള്ളിൽ പുതിയ ഗ­വ­ണ്മെ­ന്റി­ന്റെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് ചൂ­ടു­ള്ളൊ­രു ചർച്ച ന­ട­ന്നു. ന­മ്പൂ­തി­രി­പ്പാ­ട­ട­ക്ക­മു­ള്ള കേ­ന്ദ്ര­നേ­താ­ക്ക­ളു­ന്ന­യി­ച്ച­തും ഉ­യർ­ന്നു നി­ന്ന­തു­മാ­യ വീ­ക്ഷ­ണം ഇ­താ­യി­രു­ന്നു: കേ­ര­ള­ത്തിൽ തൊ­ഴി­ലാ­ളി­കൾ സ­മാ­ധാ­ന­മാർ­ഗ്ഗ­ത്തി­ലൂ­ടെ തി­ര­ഞ്ഞെ­ടു­പ്പിൽ ഭൂ­രി­പ­ക്ഷം നേ­ടി­യ­തു് ലോകം മു­ഴു­വ­നു­മു­ള്ള സ­ഖാ­ക്കൾ­ക്കു് ഭാ­വി­യു­ടെ വ­ഴി­കാ­ട്ടി­യാ­ണി­തു്—നേ­തൃ­ത്വ­ത്തി­ന്റെ ആ­ദ്യ­പ്ര­തി­ക­ര­ണം ഇ­ങ്ങ­നെ­യാ­യി­രു­ന്നു. ഞാൻ ഈ വീ­ക്ഷ­ണ­ത്തോ­ടു യോ­ജി­ച്ചി­ല്ല. ക­മ്മ്യൂ­ണി­സ്റ്റു­കാർ വി­ജ­യി­ച്ചാ­ലും ഭ­ര­ണ­കൂ­ടം മു­ത­ലാ­ളി­ത്ത ഭ­ര­ണ­കൂ­ട­മാ­യി­ത്ത­ന്നെ നി­ല­നി­ല്ക്കു­ന്നു­വെ­ന്നും, മ­റി­ച്ചു­ള്ള വ്യാ­മോ­ഹ­ങ്ങൾ പ­ര­ത്തു­ന്ന­തു് തെ­റ്റാ­യി­രി­ക്കു­മെ­ന്നും ഞാൻ വാ­ദി­ച്ചു. അല്പം ചില സ­ഖാ­ക്കൾ­മാ­ത്രം എന്നെ പിൻ­താ­ങ്ങി. തർ­ക്ക­പ­രി­ഹാ­ര­ത്തി­നു ശ്ര­മി­ക്കു­വാ­നാ­യി കേരള നേ­തൃ­ത്വ­വു­മാ­യി ചർച്ച ന­ട­ത്താൻ പാർ­ട്ടി സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന അജയ് ഘോഷ് ഡൽ­ഹി­യിൽ നി­ന്നു വ­ന്നെ­ത്തി. രണ്ടു വീ­ക്ഷ­ണ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു മു­മ്പിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടു. ഞാൻ ന്യൂ­ന­പ­ക്ഷ­ത്തി­നു­വേ­ണ്ടി വാ­ദി­ച്ചു. ഞങ്ങൾ ഒരു പ്ര­ദേ­ശ­ത്തു് ഗ­വ­ണ്മെ­ന്റ് അ­ധി­കാ­രം പ്ര­യോ­ഗി­ക്കു­ക­യാ­ണെ­ങ്കി­ലും പ്രാ­ദേ­ശി­ക­മാ­യും ദേ­ശീ­യ­മാ­യും ഭ­ര­ണ­കൂ­ടം മു­ത­ലാ­ളി­ത്ത­പ­രം ത­ന്നെ­യാ­ണെ­ന്നും പാർ­ട്ടി­യേ­യും ജനകീയ പ്ര­സ്ഥാ­ന­ത്തെ­യും ശ­ക്തി­പ്പെ­ടു­ത്തു­വാ­നാ­യി ഈ അവസരം എ­ങ്ങി­നെ ഉ­പ­യോ­ഗി­ക്കാ­മെ­ന്ന­താ­ണു് ഞങ്ങൾ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്ന­മെ­ന്നും ഞാൻ വാ­ദി­ച്ചു. തൊ­ഴി­ലാ­ളി­വർ­ഗ്ഗം അ­ധി­കാ­ര­ത്തിൽ വ­ന്നി­ല്ലാ­യി­രു­ന്നു­വെ­ന്നർ­ത്ഥം. ഇ. എം. എസ്. ഭൂ­രി­പ­ക്ഷ­വീ­ക്ഷ­ണം അ­വ­ത­രി­പ്പി­ച്ചു. അ­ദ്ദേ­ഹം പ­റ­ഞ്ഞു തീർ­ന്ന­പ്പോൾ അജയ് ഘോഷ് വി­രൽ­ചൂ­ണ്ടി എ­ന്നോ­ടു ചോ­ദി­ച്ചു: “ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ട് ബൂർ­ഷ്വാ ആ­ണെ­ന്നാ­ണോ താ­ങ്കൾ പ­റ­യു­ന്ന­തു്? അ­ദ്ദേ­ഹം തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ ഒരു പ്ര­തി­നി­ധി­യ­ല്ലേ”—ഇ­ങ്ങ­നെ പലതും. ഞാ­ന­ത­ല്ലാ ഉ­ദ്ദേ­ശി­ച്ചി­രു­ന്ന­തെ­ന്നു വ്യ­ക്ത­മാ­ണ­ല്ലോ—ഭ­ര­ണ­കൂ­ടം ബൂർ­ഷ്വാ ആണോ അ­ല്ല­യോ എ­ന്ന­താ­യി­രു­ന്നു പ്ര­ശ്നം. ന­മ്പൂ­തി­രി­പ്പാ­ടു് ഒരു പ്രാ­ദേ­ശി­ക സർ­ക്കാ­രി­ന്റെ മു­ഖ്യ­മ­ന്ത്രി മാ­ത്ര­മാ­യി­രു­ന്നു. ഘോഷ് ഭൂ­രി­പ­ക്ഷ­ത്തെ പി­ന്താ­ങ്ങി—സംഗതി അവിടെ തീർ­ന്നു. ഞാ­നെ­ന്റെ അ­ഭി­പ്രാ­യ­ത്തി­ലു­റ­ച്ചു­നി­ന്നു. പക്ഷേ എ­തിർ­പ്പു് മു­ഴു­വൻ നി­ല­ച്ചു­പോ­യി. കേരളാ ഗ­വ­ണ്മെ­ന്റു് ഡി­സ്മി­സ് ചെ­യ്യ­പ്പെ­ട്ട­ശേ­ഷം മാ­ത്ര­മാ­ണു് സി. പി. ഐ. കേരളാ ഘ­ട­ക­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക മു­ഖ­പ­ത്ര­മാ­യ “ക­മ്മ്യൂ­ണി­സ്റ്റി”ൽ, ഭ­ര­ണ­കൂ­ടം തൊ­ഴി­ലാ­ളി­വർ­ഗ്ഗ ഭ­ര­ണ­കൂ­ട­മാ­യി­രു­ന്നി­ല്ലെ­ന്നു വാ­ദി­ച്ചു­കൊ­ണ്ടു് ഇ. എം. എസ്. ഒരു ലേ­ഖ­ന­മെ­ഴു­തി­യ­തു്. അല്പം മു­മ്പ് അ­ദ്ദേ­ഹ­ത്തി­നു് ഈ ബോ­ധ­മു­ദി­ച്ചി­രു­ന്നെ­ങ്കിൽ സ്ഥി­തി തീർ­ത്തും വ്യ­ത്യ­സ്ത­മാ­കു­മാ­യി­രു­ന്നു. കാരണം, പാർ­ട്ടി അതിനെ അ­ധി­കാ­ര­ത്തി­ലെ­ത്തി­ച്ച പാർ­ല­മെ­ന്റേ­ത­ര ജനകീയ സ­മ­ര­ത്തി­നു് മുൻ­ഗ­ണ­ന നൽ­കു­മാ­യി­രു­ന്നു. എ­ന്നാൽ സി. പി. ഐ. നേ­താ­ക്ക­ളിൽ തി­ര­ഞ്ഞെ­ടു­പ്പു വഴി അ­ധി­കാ­രം നേ­ടാ­നും മ­ന്ത്രി­സ­ഭ­ക­ളു­ണ്ടാ­ക്കാ­നു­ള്ള അ­ത്യാ­ഗ്ര­ഹം മാ­ത്ര­മാ­ണു് കേരളം സൃ­ഷ്ടി­ച്ച­തു്. സി. പി. ഐ. പി­ളർ­ന്നു­ണ്ടാ­യ രണ്ടു വി­ഭാ­ഗ­ങ്ങ­ളി­ലും അ­തി­പ്പോ­ഴും കാണാം. സ­ഖ്യ­ങ്ങ­ളു­ണ്ടാ­ക്ക­പ്പെ­ടു­ന്ന­തു് ത­ത്വാ­ധി­ഷ്ഠി­ത­മാ­യ­ല്ല, ഗ­വ­ണ്മെ­ന്റ­ധി­കാ­രം നേ­ടു­വാൻ മാ­ത്ര­മാ­ണു്. വിജയം ജ­ന­ത­യി­ലു­ണ്ടാ­ക്കി­യ പ്ര­ത്യാ­ഘാ­തം വളരെ വ­ലു­താ­യി­രു­ന്നു. വിജയം നേടിയ ഉടൻ കർ­ഷ­ക­രും തൊ­ഴി­ലാ­ളി­ക­ളും വി­ശേ­ഷി­ച്ചും ആ­ഹ്ലാ­ദ­ഭ­രി­ത­രാ­യി. പുതിയ ഗ­വ­ണ്മെ­ന്റു് അ­വ­രു­ടെ ആ­വ­ശ്യ­ങ്ങൾ സാ­ധി­ച്ചു­കൊ­ടു­ക്കു­മെ­ന്നു് അവർ ഉ­ള്ളി­ന്റെ­യു­ള്ളിൽ പ്ര­തീ­ക്ഷി­ച്ചു. തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തിൽ അ­ഭി­മാ­ന­ത്തി­ന്റെ­യും ക­രു­ത്തി­ന്റെ­യു­മാ­യ ഒരു ഗംഭീര വി­കാ­രം നി­റ­ഞ്ഞു­നി­ന്നു. നി­ര­ക്ഷ­ര­രും ദ­രി­ദ്ര­രു­മാ­യ തൊ­ഴി­ലാ­ളി­കൾ തെ­രു­വി­ലെ പോ­ലീ­സു­കാ­രോ­ടു് “ഇനി നി­ങ്ങൾ­ക്കു ഞ­ങ്ങ­ളെ ആ­ക്ര­മി­ക്കാൻ ധൈ­ര്യ­മു­ണ്ടാ­വി­ല്ല. ഞ­ങ്ങ­ളു­ടെ ഗ­വ­ണ്മെ­ന്റാ­ണു് അ­ധി­കാ­ര­ത്തിൽ, ന­മ്പൂ­തി­രി­പ്പാ­ടാ­ണു് ഞ­ങ്ങ­ളു­ടേ നേ­താ­വു് ഞ­ങ്ങ­ളാ­ണു് ഭ­രി­ക്കു­ന്ന­തു് ” എന്നു പ­റ­യു­ന്ന­തു കേ­ട്ട­തു് ഞാ­നോർ­ക്കു­ന്നു. ഇതു് അ­സാ­ധാ­ര­ണ­മാ­യൊ­രു വീ­ക്ഷ­ണ­മാ­യി­രു­ന്നി­ല്ല. ഗ­വ­ണ്മെ­ന്റി­നോ­ടു് ജ­ന­ങ്ങൾ­ക്കു­ണ്ടാ­യി­രു­ന്ന അ­നു­ഭാ­വം വളരെ വ­ലു­താ­യി­രു­ന്നു. ദ­രി­ദ്ര­കർ­ഷ­ക­രി­ലും അ­ദ്ധ്യാ­പ­ക­രു­ടെ­യും വി­ദ്യാർ­ത്ഥി­ക­ളു­ടെ­യും വി­ഭാ­ഗ­ങ്ങൾ­ക്കി­ട­യി­ലും ആ­ഹ്ലാ­ദം തി­ര­ത­ല്ലി. ഈ വിജയം ജ­ന്മി­മാ­രേ­യും മു­ത­ലാ­ളി­മാ­രേ­യും പൊ­തു­വേ പി­ന്തി­രി­പ്പ­ന്മാ­രേ­യും അ­സ്വ­സ്ഥ­രാ­ക്കു­ന്ന­തു ക­ണ്ട­തോ­ടെ അതു വർ­ദ്ധി­ച്ചു. തി­ര­ഞ്ഞെ­ടു­പ്പു ക­ഴി­ഞ്ഞു­ള്ള ആ­ദ്യ­വാ­ര­ങ്ങ­ളിൽ ക­മ്മ്യൂ­ണി­സ്റ്റു മ­ന്ത്രി­മാർ തൊ­ഴി­ലാ­ളി സ­മ­ര­ങ്ങൾ­ക്കു് അ­വ­രു­ടെ പി­ന്തു­ണ ആ­ണ­യി­ട്ടു പ­റ­യു­ന്ന വി­പ്ല­വ­പ്ര­സം­ഗ­ങ്ങൾ ന­ട­ത്തി. എ­ന്നാൽ ഈ വാ­ഗ്ദാ­ന­ങ്ങൾ മു­ഖ്യ­മാ­യും പ്ര­സം­ഗ­ങ്ങ­ളി­ലൊ­തു­ങ്ങി­നി­ന്നു. സിവിൽ സർ­വ്വീ­സ് അ­തി­ശ­ക്ത­മാ­യൊ­രു സാ­ധ­ന­മാ­ണെ­ന്നും സം­സ്ഥാ­ന­ത്തെ സി­വി­ലു­ദ്യോ­ഗ­സ്ഥ­രു­ടെ മേ­ധാ­വി­യാ­യ ചീഫ് സെ­ക്ര­ട്ട­റി മു­ഖ്യ­മ­ന്ത്രി­യു­ടെ നിർ­ദ്ദേ­ശ­ങ്ങ­ള­നു­സ­രി­ച്ച­ല്ല കേ­ന്ദ്ര­ത്തിൽ നി­ന്നു­ള്ള ക­ല്പ­ന­ക­ള­നു­സ­രി­ച്ചാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തെ­ന്നും ന­മ്പൂ­തി­രി­പ്പാ­ടി­നും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന്ത്രി­മാർ­ക്കും പെ­ട്ടെ­ന്നു­ത­ന്നെ ബോ­ദ്ധ്യ­മാ­യി. പോ­ലീ­സി­ന്റെ കാ­ര്യ­വും ഇ­ങ്ങ­നെ ത­ന്നെ­യാ­യി­രു­ന്നു. കേ­ന്ദ്ര­ത്തി­ന്റെ അ­നു­മ­തി കൂ­ടാ­തെ ഒരു നി­യ­മ­വും പാ­സ്സാ­ക്കാൻ സാ­ദ്ധ്യ­മാ­യി­രു­ന്നി­ല്ല. അ­ങ്ങ­നെ ചില പ­രി­ഷ്ക്കാ­ര­ങ്ങൾ­ക്കു ഗണപതി കു­റി­ക്കു­ന്ന കാ­ര്യ­ത്തിൽ തന്നെ ക­മ്മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ അ­ശ­ക്ത­മാ­യി­ത്തീർ­ന്നു. ശ­രി­യാ­യ മറ്റു വീ­ക്ഷ­ണ­ങ്ങ­ളൊ­ന്നു­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു് അതു ശ­രി­ക്കും വ­ഴി­മു­ട്ടി­നി­ന്നു. അ­ടി­സ്ഥാ­ന­പ­ര­മാ­യും പു­തു­താ­യ ഒ­ന്നും തന്നെ സം­ഭ­വി­ച്ചി­ല്ല. കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ ഒരു ക­മ്മ്യൂ­ണി­സ്റ്റ് ഗ­വ­ണ്മെ­ന്റു­ണ്ടാ­കു­ന്ന­തി­ന്റെ പു­തു­മ­യൊ­ക്കെ മാ­ഞ്ഞു­തു­ട­ങ്ങി. ചി­ല­രിൽ ആ­ഹ്ലാ­ദം നി­സ്സം­ഗ­ത­യ്ക്കു വ­ഴി­മാ­റി. മറ്റു ചി­ല­രിൽ തു­റ­ന്ന, തീ­ക്ഷ്ണ­മാ­യ മോ­ഹ­ഭം­ഗ­ത്തി­നും. തെ­ര­ഞ്ഞെ­ടു­പ്പു ക­ഴി­ഞ്ഞു് അല്പം ചില മാസം ക­ഴി­ഞ്ഞ­പ്പോൾ പുതിയ ഗ­വ­ണ്മെ­ന്റി­നു് ഒരു പ്ര­ധാ­ന­പ­രീ­ക്ഷ­ണം നേ­രി­ടേ­ണ്ടി­വ­ന്നു. കൊ­ല്ല­ത്തി­ന­ടു­ത്തു­ള്ള ഒരു വ്യ­വ­സാ­യ­ശാ­ല­യി­ലെ തൊ­ഴി­ലാ­ളി­കൾ പ­ണി­മു­ട­ക്കി. ആ ഫാ­ക്റ്റ­റി­യി­ലെ യൂ­ണി­യൻ ആർ. എസ്. പി.-യുടെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു. പ­ണി­മു­ട­ക്കു് ഗ­വ­ണ്മെ­ന്റി­നെ­തി­രാ­യി­രു­ന്നി­ല്ല. ആ ഫാ­ക്റ്റ­റി­യു­ട­മ­യ്ക്കെ­തി­രാ­യി­രു­ന്നു—ഒരു തനി ട്രേ­ഡ്യൂ­ണി­യൻ സമരം. സ്ഥി­തി മാ­റി­യ­തെ­ങ്ങി­നെ­യെ­ന്നു ഞാൻ വ്യ­ക്ത­മാ­യോർ­ക്കു­ന്നു. ഞങ്ങൾ സി. പി. ഐ.-യുടെ സ്റ്റേ­റ്റ് കൗൺ­സിൽ (ഏ­താ­ണ്ടു് അ­റു­പ­തു സ­ഖാ­ക്കൾ അ­തി­ലു­ണ്ടാ­യി­രു­ന്നു) കൂ­ടി­യി­രി­ക്ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് പ­ണി­മു­ട­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ പോ­ലീ­സു­കാർ വെ­ടി­വെ­ച്ചു­കൊ­ന്ന വാർ­ത്ത ഞ­ങ്ങൾ­ക്കു ല­ഭി­ച്ച­തു്—ഞങ്ങൾ ത­രി­ച്ചി­രു­ന്നു­പോ­യി. ക­മ്മ്യൂ­ണി­സ്റ്റു­കാർ ഭ­രി­ക്കു­മ്പോൾ പോ­ലീ­സ് തൊ­ഴി­ലാ­ളി­ക­ളെ വെ­ടി­വെ­ച്ചു­കൊ­ല്ലു­ക­യോ! ഉടൻ തന്നെ സ­ഖാ­ക്ക­ളി­ലു­ണ്ടാ­യ പ്ര­തി­ക­ര­ണം ഇ­താ­യി­രു­ന്നു—വെ­ടി­വെ­പ്പി­നെ അ­പ­ല­പി­ക്കു­ക, അ­ടി­യ­ന്തി­രാ­ന്വേ­ഷ­ണ­മേർ­പ്പെ­ടു­ത്തു­ക, കൊ­ല്ല­പ്പെ­ട്ട­വ­രു­ടെ കു­ടും­ബ­ങ്ങൾ­ക്കു ന­ഷ്ട­പ­രി­ഹാ­രം നൽകുക, പ­ണി­മു­ട­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളോ­ടു് പ­ര­സ്യ­മാ­യി മാ­പ്പു­ചോ­ദി­ക്കു­ക, ഞങ്ങൾ ഭ­രി­ക്കു­മ്പോൾ അ­ത്ത­ര­മൊ­ന്നു ഇനി ഒ­രി­ക്ക­ലും സം­ഭ­വി­ക്കു­ക­യി­ല്ലെ­ന്നു് പൊ­തു­വാ­യി ഉ­റ­പ്പു­നൽ­കു­ക. ഇ­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സ­ഹ­ജ­മാ­യ­വർ­ഗ്ഗ പ്ര­തി­ക­ര­ണം. എ­ന്നാൽ ര­ണ്ടു­മ­ണി­ക്കൂർ നീ­ണ്ടു­നി­ന്ന ഒരു ചർ­ച്ച­യാ­രം­ഭി­ച്ചു; ഒ­ടു­വി­ലെ­ടു­ത്ത തീ­രു­മാ­ന­ങ്ങൾ ഞ­ങ്ങ­ളു­ടെ ആദ്യ പ്ര­തി­ക­ര­ണ­ത്തിൽ­നി­ന്നു തീർ­ത്തും വി­ഭി­ന്ന­മാ­യി­രു­ന്നു. എന്റെ നോ­ട്ട­ത്തിൽ സംഗതി മു­ഴു­വൻ അ­ന്യാ­യ­മാ­യി­രു­ന്നു, പക്ഷേ, അ­തി­ന്റെ സ­ന്ദർ­ഭം മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്. “ക­മ്മ്യൂ­ണി­സ്റ്റു ഭ­ര­ണ­ത്തി­നെ­തി­രാ­യ വി­മോ­ച­ന­സ­മ­ര­ത്തിൽ പ­ങ്കു­ചേ­രു­വിൻ” എന്ന പ്ര­ക്ഷോ­ഭ­ക­ര­മാ­യ മു­ദ്രാ­വാ­ക്യ­വു­മാ­യി പി­ന്തി­രി­പ്പൻ പാർ­ട്ടി­ക­ളും ഗ്രൂ­പ്പു­ക­ളും ഞ­ങ്ങൾ­ക്കെ­തി­രെ പ്ര­ചാ­ര­ണ­മാ­രം­ഭി­ച്ചി­രു­ന്നു. അവർ ഞ­ങ്ങ­ളു­ടെ ദൗർ­ബ്ബ­ല്യ­ങ്ങൾ മു­ത­ലെ­ടു­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. നായർ വർ­ഗ്ഗീ­യ­വാ­ദി­ക­ളും റോമൻ ക­ത്തോ­ലി­ക്കാ പു­രോ­ഹി­ത­രു­മാ­യി­രു­ന്നു (കേ­ര­ള­ത്തിൽ ക­ത്തോ­ലി­ക്ക­രു­ടെ സംഖ്യ ഗ­ണ­നീ­യ­മാ­ണെ­ന്ന­റി­യാ­മ­ല്ലോ) പ്ര­സ്ഥാ­ന­ത്തി­ന്റെ ത­ല­തൊ­ട്ട­പ്പ­ന്മാർ. എ­ന്നാൽ വലതും ഇടതും സോ­ഷ്യൽ ഡി­മോ­ക്രാ­റ്റു­ക­ളുൾ­പ്പെ­ടെ (സോ­ഷ്യ­ലി­സ്റ്റു­പാർ­ട്ടി­യും, ആർ. എസ്. പി.-യും) സി. പി. ഐ.-​യോടു് എ­തിർ­പ്പു­ള്ള എ­ല്ലാ­വ­രും അ­വ­രു­ടെ കൂടെ കൂ­ടി­യി­രു­ന്നു. പ്ര­സ്ഥാ­നം ജ­ന­പി­ന്തു­ണ­യാർ­ജ്ജി­ച്ചു തു­ട­ങ്ങി­യി­രു­ന്നു. ഈ സ­ന്ദർ­ഭ­ത്തി­ലാ­ണു് പോ­ലീ­സ് വെ­ടി­വെ­പ്പു ന­ട­ന്ന­തു്. നി­ല­പാ­ടു് മാ­റ്റ­ണ­മെ­ന്നു വാ­ദി­ച്ച സ­ഖാ­ക്ക­ളു­ടെ യു­ക്തി ഏ­താ­ണ്ടി­ങ്ങ­നെ­യാ­യി­രു­ന്നു: നാം പോ­ലീ­സി­നെ ആ­ക്ര­മി­ച്ചാൽ, അ­വ­രു­ടെ വീ­ര്യം കാ­ര്യ­മാ­യി കു­റ­യും; അ­വ­രു­ടെ വീ­ര്യം ഗ­ണ്യ­മാ­യി കു­റ­ഞ്ഞാൽ ക­മ്മ്യൂ­ണി­സ്റ്റു വി­രു­ദ്ധ പ്ര­സ്ഥാ­ന­ത്തി­നു ശക്തി കൂടും; വി­രു­ദ്ധ­പ്ര­സ്ഥാ­ന­ത്തി­നു ശക്തി വർ­ദ്ധി­ച്ചാൽ, ന­മ്മു­ടെ ഗ­വ­ണ്മെ­ന്റു മ­റി­ഞ്ഞു­വീ­ഴും; ന­മ്മു­ടെ ഗ­വ­ണ്മെ­ന്റു മ­റി­ഞ്ഞു വീണാൽ അതു് ക­മ്മ്യൂ­ണി­സ്റ്റു പ്ര­സ്ഥാ­ന­ത്തി­നെ­തി­രാ­യ വ­ലി­യൊ­ര­ടി­യാ­യി­രി­ക്കും. പാർ­ട്ടി ഒ­ടു­വിൽ പാ­സ്സാ­ക്കി­യ പ്ര­മേ­യം പോ­ലീ­സി­ന്റെ പ്ര­വൃ­ത്തി­യെ ന്യാ­യീ­ക­രി­ക്കു­ന്ന­താ­യി­രു­ന്നു. ആ­രെ­ങ്കി­ലു­മൊ­രാൾ ഞ­ങ്ങ­ളു­ടെ വീ­ക്ഷ­ണം വി­ശ­ദീ­ക­രി­ക്കാ­നും ആർ. എസ്. പി.-യെ ആ­ക്ര­മി­ക്കാ­നും പോ­ലീ­സി­ന്റെ പ്ര­വൃ­ത്തി­യെ ന്യാ­യീ­ക­രി­ക്കാ­നു­മാ­യി സ്ഥ­ല­ത്തു പോ­കേ­ണ്ട­താ­ണെ­ന്നും നി­ശ്ച­യി­ക്ക­പ്പെ­ട്ടു. ഞാൻ പാർ­ട്ടി­യു­ടെ ശ­ക്ത­രാ­യ മ­ല­യാ­ളം പ്ര­സം­ഗ­ക്കാ­രിൽ ഒ­രാ­ളാ­ണെ­ന്നാ­യി­രു­ന്നു സ­ങ്ക­ല്പം; അ­തി­നാൽ കേരളാ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­യെ പ്ര­തി­നി­ധാ­നം ചെ­യ്തു സം­സാ­രി­ക്കു­വാൻ ഞാൻ നി­യോ­ഗി­ക്ക­പ്പെ­ട്ടു. പ­റ്റി­ല്ലെ­ന്നു പ­റ­യാ­നും കൗൺ­സി­ലെ­ടു­ത്ത തീ­രു­മാ­നം എ­നി­ക്കു ദ­ഹി­ച്ചി­ട്ടി­ല്ലാ­ത്ത­തി­നാൽ എ­നി­ക്ക­തി­നെ ന്യാ­യീ­ക­രി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടാ­നു­മാ­യി­രു­ന്നു എ­നി­ക്കു തോ­ന്നി­യ­തു്. അ­പ്പോൾ പാർ­ട്ടി നേ­തൃ­ത്വം ഔ­പ­ചാ­രി­ക­മാ­യി­ത്ത­ന്നെ എ­ന്നോ­ടു് പോയി പാർ­ട്ടി­യെ ന്യാ­യീ­ക­രി­ക്കു­വാ­നാ­വ­ശ്യ­പ്പെ­ട്ടു. ഞാൻ പോയി. ഞാൻ ഒന്നര മ­ണി­ക്കൂർ സം­സാ­രി­ച്ചു. തനി വാ­യാ­ടി­ത്തം. മൂ­ന്നു തൊ­ഴി­ലാ­ളി­ക­ളു­ടെ മരണം ആർ. എസ്. പി.-യുടെ നി­രു­ത്ത­ര­വാ­ദി­ത്വ­ത്തിൽ ആ­രോ­പി­ച്ചു; ഈ തൊ­ഴി­ലാ­ളി­ക­ളെ കൊ­ല­യ്ക്കു കൊ­ടു­ത്ത­തെ­ന്തി­നാ­ണെ­ന്നു ജ­ന­ങ്ങ­ളോ­ടു വി­ശ­ദീ­ക­രി­ക്കാൻ ഞാൻ അ­വ­രോ­ടാ­വ­ശ്യ­പ്പെ­ട്ടു. പ­ണി­മു­ട­ക്കി­ന്റെ നേ­താ­ക്ക­ളെ ഞാൻ പ­രു­ഷ­മാ­യി ആ­ക്ര­മി­ച്ചു. അന്നു രാ­ത്രി വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ എ­നി­ക്കു് ഉ­ള്ളിൽ ഓ­ക്കാ­നം വന്നു. എ­നി­ക്കു­റ­ങ്ങാ­നാ­യി­ല്ല. പാർ­ട്ടി­യെ ന്യാ­യീ­ക­രി­ക്കു­ന്ന പണി ഞാൻ നി­ഷേ­ധി­ക്കേ­ണ്ട­താ­യി­രു­ന്നു എ­ന്നെ­നി­ക്കു തോ­ന്നി. എ­നി­ക്കു ഭ്രാ­ന്തു പി­ടി­ക്കു­മെ­ന്നു തോ­ന്നി­പ്പോ­യി. ഞാൻ ഭാ­ര്യ­യെ ശ­കാ­രി­ച്ചു. എന്നെ ഇ­ത്ത­ര­മൊ­ര­വ­സ്ഥ­യിൽ കൊ­ണ്ടെ­ത്തി­ച്ച പാർ­ട്ടി നേ­താ­ക്ക­ളോ­ടു് ആ­ക്രോ­ശി­ക്കു­ക­യും അവരെ ശ­കാ­രി­ക്കു­ക­യും ചെ­യ്യു­ന്ന­തി­നു പകരം, ഞാ­നെ­ന്റെ ഭാ­ര്യ­യോ­ടു വ­ക്കാ­ണം കൂടി. പി­റ്റേ­ന്നു് മൂ­ന്നു സ്ഥ­ല­ങ്ങ­ളിൽ അതേ പ്ര­സം­ഗം ന­ട­ത്താൻ എ­ന്നോ­ടാ­വ­ശ്യ­പ്പെ­ട്ടു. ഇ­ക്കു­റി ഞാൻ ക­ണ്ണ­ട­ച്ചു നി­ര­സി­ച്ചു. അതവർ സ്വീ­ക­രി­ച്ചു.
ചോ­ദ്യം:
വെ­ടി­വെ­പ്പു് താ­ങ്ക­ളെ­പ്പോ­ലെ പല പാർ­ട്ടി മെ­മ്പർ­മാ­രി­ലും ശ­ക്ത­മാ­യൊ­രു ക്ഷ­ത­മേ­ല്പി­ച്ചു­വെ­ന്ന­തു് വ്യ­ക്തം. തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തിൽ അതു് എ­ന്തെ­ങ്കി­ലും ദീർ­ഘ­കാ­ല പ്ര­ത്യാ­ഘാ­ത­മു­ണ്ടാ­ക്കി­യോ?
ഉ­ത്ത­രം:
പ്ര­ത്യ­ക്ഷ­ത്തിൽ തന്നെ അതു് ഗ­വ­ണ്മെ­ന്റി­നെ ദുർ­ബ്ബ­ല­പ്പെ­ടു­ത്തു­ക­യും അ­തി­ന്റെ ജ­ന­പി­ന്തു­ണ­യ്ക്കു മൂർ­ച്ച കു­റ­യ്ക്കു­ക­യും ചെ­യ്തു. എ­ന്നാൽ കൊ­ല്ലം സം­ഭ­വ­ങ്ങൾ­ക്കു­ശേ­ഷം ഞ­ങ്ങ­ളു­ടെ അ­നു­ഭാ­വി­ക­ളിൽ ഒരു വലിയ ഭാഗം ഉ­റ­ച്ചു­ത­ന്നെ നി­ന്നു. പി­ന്തി­രി­പ്പ­ന്മാർ­ക്കു് പി­ന്തു­ണ വർ­ദ്ധി­ച്ചു­വെ­ന്ന കാ­ര്യ­ത്തിൽ സം­ശ­യ­മി­ല്ല. പക്ഷേ, ആ ഘ­ട്ട­ത്തിൽ­പോ­ലും സി. പി. ഐ. നേ­താ­ക്കൾ പാർ­ലി­മെ­ന്റ­റി പ്ര­വർ­ത്ത­ന­വും ജനകീയ പ്ര­വർ­ത്ത­ന­വും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യാ­ത്മ­ക­ബ­ന്ധം മ­ന­സ്സി­ലാ­ക്കു­ക­യും, ആ­ദ്യ­ത്തേ­തു് എ­പ്പോ­ഴും സ­മ­ര­ത്തി­ന്റെ ആ­വ­ശ്യ­ങ്ങൾ­ക്കു് കീ­ഴ്പ്പെ­ട്ടി­രി­ക്ക­ണ­മെ­ന്നു് തി­രി­ച്ച­റി­യു­ക­യും ചെ­യ്തി­രു­ന്നെ­ങ്കിൽ ഞ­ങ്ങൾ­ക്കു സ്വ­ന്തം ശക്തി നി­ല­നിർ­ത്താ­നും, മി­ക്ക­വാ­റും അതു് പ­തി­ന്മ­ട­ങ്ങു് വർ­ദ്ധി­പ്പി­ക്കാ­നും ക­ഴി­യു­മാ­യി­രു­ന്നു. ഈ പ്ര­ക്രി­യ­യിൽ ഞങ്ങൾ അ­ധി­കാ­ര­ത്തിൽ നി­ന്നു പു­റ­ന്ത­ള്ള­പ്പെ­ടു­മാ­യി­രു­ന്നു. അ­തെ­ന്താ­യാ­ലും സം­ഭ­വി­ക്കു­ക­യും ചെ­യ്തു. എ­ന്നാൽ അ­ള­വ­റ്റ ശക്തി നേ­ടു­മാ­യി­രു­ന്നു, ബൂർ­ഷ്വാ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ­രി­മി­തി­ക­ളെ­ക്കു­റി­ച്ചു് ജ­ന­ങ്ങ­ളെ ബോ­ദ്ധ്യ­പ്പെ­ടു­ത്താ­നും ഞ­ങ്ങൾ­ക്ക് ക­ഴി­യു­മാ­യി­രു­ന്നു, ശ­രി­യാ­യ വി­പ്ല­വ­ബോ­ധം വി­ക­സി­പ്പി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നു. എ­ന്നാൽ ഇ­തൊ­ന്നും ചെ­യ്യു­ക­യു­ണ്ടാ­യി­ല്ല. അ­തേ­സ­മ­യം ന­മ്പൂ­തി­രി­പ്പാ­ടു് ഒരു ആ­ഭ്യ­ന്ത­ര­യു­ദ്ധം പ്ര­വ­ചി­ച്ചു­കൊ­ണ്ടു­ള്ള പ്ര­ഭാ­ഷ­ണ­ങ്ങൾ ന­ട­ത്തി—തൊ­ഴി­ലാ­ളി­വർ­ഗ്ഗം അ­ധി­കാ­ര­മേ­റ്റെ­ടു­ത്തി­രി­ക്ക­യാ­യി­രു­ന്നു എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ നി­ന്നു് യു­ക്ത്യ­നു­സൃ­ത­മാ­യു­ണ്ടാ­യ ഒ­ര­നു­മാ­നം. ഈ പ്ര­സം­ഗ­ങ്ങ­ളെ കോൺ­ഗ്ര­സ്സ് നേ­തൃ­ത്വം ആ­ക്ര­മ­ണ­ത്തി­നാ­ക്കം കൂ­ട്ടാ­നു­പ­യോ­ഗി­ച്ചു, ഗ­വ­ണ്മെ­ന്റി­നെ വീ­ണ്ടും ദുർ­ബ്ബ­ല­പ്പെ­ടു­ത്താ­നും. കേ­ന്ദ്രം ഗ­വ­ണ്മെ­ന്റി­നെ പി­രി­ച്ചു­വി­ട്ട് രാ­ഷ്ട്ര­പ­തി ഭരണം അ­ടി­ച്ചേ­ല്പി­ക്കു­ന്ന കാ­ര്യം പ­രി­ഗ­ണി­ച്ചു വ­രി­ക­യാ­ണെ­ന്നു് പ­ത്ര­വാർ­ത്ത­ക­ളി­ലും കോൺ­ഗ്ര­സ്സ് നേ­താ­ക്ക­ളു­ടെ പ്ര­സ്താ­വ­ന­ക­ളി­ലും നി­ന്നു് വളരെ വേഗം വ്യ­ക്ത­മാ­യി. കേ­ര­ള­ത്തി­ന­ക­ത്തു് പ്ര­തി­ലോ­മ നേ­തൃ­ത്വ­ത്തി­ലു­ള്ള ജനകീയ പ്ര­സ്ഥാ­ന­വും മൂർ­ദ്ധ­ന്യ­ത്തി­ലെ­ത്തു­ക­യാ­യി­രു­ന്നു. സി. പി. ഐ. നേ­താ­ക്കൾ­ക്കു ക­ല്ലേ­റു കൊ­ള്ളാ­തെ സ­ഞ്ച­രി­ക്കാൻ തന്നെ പ്ര­യാ­സ­മാ­യി, എന്റെ നി­ല­യും വ്യ­ത്യ­സ്ത­മ­ല്ലാ­യി­രു­ന്നു. ഇ­ക്കാ­ല­ത്താ­ണു് നെ­ഹ്രു കേരളം സ­ന്ദർ­ശി­ക്കാ­നും സ്ഥി­തി­ഗ­തി­കൾ നേ­രി­ട്ടു നി­രീ­ക്ഷി­ക്കാ­നും നി­ശ്ച­യി­ച്ച­തു്. ഗ­വ­ണ്മെ­ന്റു് ഉ­ടൻ­ത­ന്നെ പി­രി­ച്ചു­വി­ട­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന അ­ഭ്യർ­ത്ഥ­ന­യു­മാ­യി­ച്ചെ­ന്നു് അവർ അ­ദ്ദേ­ഹ­ത്തെ വ­ള­ഞ്ഞു. അ­ദ്ദേ­ഹം ഞ­ങ്ങ­ളെ­യും കാ­ണാ­തി­രു­ന്നി­ല്ല. ഗ­വ­ണ്മെ­ന്റു മ­ന്ത്രി­മാ­രു­മാ­യി അ­ദ്ദേ­ഹം പ­ല­കു­റി വെ­വ്വേ­റെ ചർ­ച്ച­കൾ ന­ട­ത്തി. പാർ­ട്ടി സം­സ്ഥാ­ന ക­മ്മി­റ്റി­യു­ടെ ഒരു പ്ര­തി­നി­ധി സം­ഘ­ത്തെ­യും അ­ദ്ദേ­ഹം കണ്ടു. ഈ പ്ര­തി­നി­ധി­സം­ഘ­ത്തിൽ ഞാനും അം­ഗ­മാ­യി­രു­ന്നു. ഞ­ങ്ങ­ളു­മാ­യു­ള്ള ചർ­ച്ച­യിൽ അ­ദ്ദേ­ഹം ഞ­ങ്ങ­ളോ­ടു ചോ­ദി­ച്ച ആ­ദ്യ­ത്തെ ചോ­ദ്യം ഞാ­നോർ­ക്കു­ന്നു. “ഇത്ര ചെറിയ കാ­ല­യ­ള­വിൽ ജ­ന­ങ്ങ­ളിൽ നി­ന്നു് ഇത്ര വി­സ്മ­യ­ക­ര­മാ­യി ഒ­റ്റ­പ്പെ­ടാൻ നി­ങ്ങൾ­ക്കെ­ങ്ങ­നെ ക­ഴി­ഞ്ഞു?” വോ­ട്ടർ­മാർ­ക്കു് ഒരു തീ­രു­മാ­ന­ത്തി­ന്ന­വ­സ­രം ന­ല്കാൻ പുതിയ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്താ­മെ­ന്ന വ്യ­വ­സ്ഥ­യിൽ ക­മ്മ്യൂ­ണി­സ്റ്റ് ഗ­വ­ണ്മെ­ന്റി­നു് ഭരണം തു­ട­രാം എ­ന്ന­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ചു. സം­സ്ഥാ­ന­ക­മ്മി­റ്റി നെ­ഹ്രു­വി­ന്റെ നിർ­ദ്ദേ­ശം ചർ­ച്ച­ചെ­യ്യാൻ ഒരു പ്ര­ത്യേ­ക യോഗം വി­ളി­ച്ചു. ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ നിർ­ബ്ബ­ന്ധം മൂലം ആ നിർ­ദ്ദേ­ശം ത­ള്ളി­ക്ക­ള­യാൻ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു. മ­റ്റെ­ല്ലാ സം­സ്ഥാ­ന­ങ്ങ­ളി­ലും തി­ര­ഞ്ഞെ­ടു­പ്പു് ന­ട­ത്തു­ക­യാ­ണെ­ങ്കിൽ മാ­ത്ര­മേ പുതിയ തെ­ര­ഞ്ഞെ­ടു­പ്പു് അം­ഗീ­ക­രി­ക്കാൻ ഞങ്ങൾ ഒ­രു­ക്ക­മാ­യി­രു­ന്നു­ള്ളൂ. അതൊരു തെ­റ്റാ­യ തീ­രു­മാ­ന­മാ­ണെ­ന്നു് എ­നി­ക്കു് അന്നേ തോ­ന്നി­യി­രു­ന്നു. ഞങ്ങൾ നെ­ഹ്രു­വി­ന്റെ നിർ­ദ്ദേ­ശം സ്വീ­ക­രി­ച്ചു് ശ്വാ­സം ക­ഴി­ക്കാ­ന­ല്പം സമയം നേ­ടി­യ­ശേ­ഷം പ്ര­തി­പ­ക്ഷ­വു­മാ­യി യു­ദ്ധ­ത്തി­നി­റ­ങ്ങ­ണ­മാ­യി­രു­ന്നു—‘പ്ര­തി­പ­ക്ഷം’ കുറെ പി­ന്തി­രി­പ്പ­ന്മാ­രു­ടെ­യും ലാഭം നോ­ക്കി­ക­ളാ­യ അ­വ­സ­ര­വാ­ദി­ക­ളു­ടെ­യും സോ­ഷ്യൽ ഡി­മോ­ക്രാ­റ്റു­ക­ളു­ടെ­യും ഒരു വി­ചി­ത്ര സ­ങ്ക­രം മാ­ത്ര­മാ­യി­രു­ന്നു­വ­ല്ലോ. ര­ണ്ടാ­മ­താ­യി, ക­മ്മ്യൂ­ണി­സ്റ്റ്, ഗ­വ­ണ്മെ­ന്റു് അ­ധി­കാ­ര­ത്തി­ലി­രി­ക്കെ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ക്കു­മാ­യി­രു­ന്നു. ഭ­ര­ണ­കൂ­ടോ­പ­ക­ര­ണം, സി­വി­ലു­ദ്യോ­ഗ­സ്ഥ­രും പോ­ലീ­സും, ഞ­ങ്ങൾ­ക്കെ­തി­രാ­യി തി­ര­ഞ്ഞെ­ടു­പ്പിൽ ഇ­ട­പെ­ടു­ന്ന­തി­നെ ഇതു തീർ­ത്തും ത­ട­യു­ക­യോ നിർ­വീ­ര്യ­മാ­ക്കു­ക­യെ­ങ്കി­ലു­മോ ചെ­യ്യു­മാ­യി­രു­ന്നു. അ­തെ­ങ്ങ­നെ­യാ­യാ­ലും ഞങ്ങൾ നി­രാ­ക­രി­ച്ചു. 1959-ൽ ഗ­വ­ണ്മെ­ന്റു് പി­രി­ച്ചു വി­ട­പ്പെ­ട്ടു ഒന്നര വർഷം ക­ഴി­ഞ്ഞു നടന്ന പി­ന്ന­ത്തെ തി­ര­ഞ്ഞെ­ടു­പ്പിൽ ഞ­ങ്ങൾ­ക്കു സീ­റ്റു­കൾ കു­റ­ഞ്ഞെ­ങ്കി­ലും വോ­ട്ടു­ക­ളു­ടെ അ­നു­പാ­തം വർ­ദ്ധി­ച്ചു. അ­തി­നാൽ, ഞങ്ങൾ തി­ര­ഞ്ഞെ­ടു­പ്പിൽ തോ­റ്റെ­ങ്കി­ലും, ജ­ന­ങ്ങ­ളു­ടെ ക­ണ്ണിൽ അതൊരു ശ­രി­യാ­യ പ­രാ­ജ­യ­മ­ല്ലാ­താ­യി­ത്തീർ­ന്നു—അതും ഞ­ങ്ങ­ളു­ടെ തെ­റ്റു­ക­ളും അ­ബ­ദ്ധ­ങ്ങ­ളു­മെ­ല്ലാ­മു­ണ്ടാ­യി­ട്ടും. കേ­ര­ള­ത്തി­ലെ തി­ര­ഞ്ഞെ­ടു­പ്പു വിജയം സി. പി. ഐ.-യെ ഒരു ദേശീയ ശ­ക്തി­യാ­യി ഉ­യർ­ത്തി, അ­തി­ന്റെ അ­ന്ത­സ്സു പ­തി­ന്മ­ട­ങ്ങു വർ­ദ്ധി­ച്ചു; ബൂർ­ഷ്വാ രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­രു­ടെ പു­ളി­ച്ച ത­ല­ക്കെ­ട്ടു­കൾ­ക്കു മ­റു­പ­ടി­യെ­ന്നോ­ണം ക­മ്മ്യൂ­ണി­സ്റ്റ് പ്ര­വർ­ത്ത­കർ പ­റ­ഞ്ഞു; “നെ­ഹ്രു­വി­നു ശേഷം, ന­മ്പൂ­തി­രി­പ്പാ­ടു് ”. അ­ത്ത­ര­ത്തിൽ നോ­ക്കു­മ്പോൾ, കോൺ­ഗ്ര­സ്സി­നെ തോ­ല്പി­ക്കേ­ണ്ട­താ­വ­ശ്യ­മാ­ണെ­ന്നും; ഒരു ബദൽ ശക്തി; ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി, നി­ല­നി­ല്ക്കു­ന്നു­ണ്ടെ­ന്നും ഉള്ള വി­കാ­രം സൃ­ഷ്ടി­ക്കാൻ ക­ഴി­ഞ്ഞ­താ­യി­രു­ന്നു കേ­ര­ള­ത്തി­ന്റെ പ്രാ­ധാ­ന്യം. അ­ന്തർ­ദേ­ശീ­യ പ­രി­ത­സ്ഥി­തി­കൾ നോ­ക്കു­മ്പോൾ ഇതു് അ­പ്ര­ധാ­ന­മാ­യൊ­രു ഘ­ട­ക­മാ­യി­രു­ന്നി­ല്ല. സി. പി. ഐ.-​യ്ക്കകത്തു്. ഇ. എം. എസ്. മ­ന്ത്രി­സ­ഭ തൊ­ഴി­ലാ­ളി വ­ധ­ങ്ങൾ­ക്കു മാ­പ്പു കൊ­ടു­ത്ത രീ­തി­യെ­ക്കു­റി­ച്ചു് വി­മർ­ശ­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തു ശ­രി­ത­ന്നെ. പ­ശ്ചി­മ­ബം­ഗാൾ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി സം­സ്ഥാ­ന ക­മ്മി­റ്റി കേ­ര­ള­പ്പാർ­ട്ടി­യെ വി­മർ­ശി­ച്ചു­കൊ­ണ്ടു ഒരു ക­ത്തെ­ഴു­തു­ക­യു­ണ്ടാ­യി. എ­ല്ലാ­മു­ണ്ടാ­യി­ട്ടും ന­മ്പൂ­തി­രി­പ്പാ­ട് മ­റ്റേ­തു സി. പി. ഐ. നേ­താ­വി­നെ­ക്കാ­ളു­മേ­റെ ആൾ­ക്കൂ­ട്ട­ത്തെ ആ­കർ­ഷി­ക്കു­ക­യും, വി­ജ­യി­ച്ച കേരള ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ നേ­താ­വെ­ന്ന സ്വ­ന്തം നി­ല­യിൽ­ത­ന്നെ ഒരു ദേശീയ പു­രു­ഷ­നാ­യി­ത്തീ­രു­ക­യും ചെ­യ്തു. 1958-ലെ അ­മൃ­ത്സർ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി കോൺ­ഗ്ര­സ്സും അ­ദ്ദേ­ഹ­ത്തെ ഒരു വീ­ര­പു­രു­ഷ­നാ­യി ഗ­ണി­ക്കു­ക­യും, അ­ധി­കാ­രം തെ­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ നേടാൻ ക­ഴി­യു­മെ­ന്നു പ്ര­സ്താ­വി­ക്കു­ക­യും ചെ­യ്തു. സോ­വി­യ­റ്റ് പാർ­ട്ടി­യിൽ വി­ക­സി­ച്ചു കൊ­ണ്ടി­രു­ന്ന നി­ല­പാ­ടു­കൾ ഈ വീ­ക്ഷ­ണ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. പ്ര­ധാ­ന പ്ര­മേ­യ­ത്തി­നു് ചില ഭേ­ദ­ഗ­തി­ക­ളു­ണ്ടാ­യി, കു­റ­ച്ചു സ­ഖാ­ക്കൾ സം­ശ­യ­മു­ന്ന­യി­ച്ചു­വെ­ങ്കി­ലും ആ­ക­പ്പാ­ടെ നോ­ക്കു­മ്പോൾ പൊ­തു­വാ­യൊ­രു യോ­ജി­പ്പു­ണ്ടാ­യി­രു­ന്നു.അ­മൃ­ത്സർ ലൈൻ ദേ­ശീ­യ­ത­ല­ത്തിൽ പ്ര­യോ­ഗി­ക്ക­പ്പെ­ട്ടു.
ചോ­ദ്യം:
സോ­ഷ്യ­ലി­സ്റ്റ് പ­രി­വർ­ത്ത­ന­ത്തോ­ടു് പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­യ പാർ­ട്ടി­കൾ നേ­ടു­ന്ന തി­ര­ഞ്ഞെ­ടു­പ്പു വി­ജ­യ­ത്തി­ന്റെ ഫ­ല­മാ­യി ഉ­യർ­ന്നു­വ­രു­ന്ന ത­ന്ത്ര­പ­ര­മാ­യ പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു് 1959-നു ശേ­ഷ­വും നേ­തൃ­ത്വ­ത്തി­നു­ള്ളിൽ ശ­രി­യാ­യൊ­രു ചർച്ച ന­ട­ന്നി­ല്ലെ­ന്നോ?
ഉ­ത്ത­രം:
കേ­ര­ള­ത്തി­ലെ സി. പി. ഐ.-​യുടേയും പ­ശ്ചി­മ ബം­ഗാ­ളി­ലെ സി. പി. എം.-​ന്റേയും പി­ല്ക്കാ­ല­ത്തു് ചി­ലി­യി­ലെ “പോ­പ്പു­ലർ യൂ­ണി­റ്റി”യു­ടെ­യും ഒരു പ്ര­മു­ഖ ദൗർ­ബ്ബ­ല്യം, സോ­വി­യ­റ്റു­ക­ളു­ടെ മാ­തൃ­ക­യിൽ ബൂർ­ഷ്വാ­ഭ­ര­ണ­കൂ­ട­ത്തി­ന്നു­പു­റ­ത്തു ആ­വ­ശ്യം വ­രു­മ്പോൾ ഭ­ര­ണ­കൂ­ട­ത്തെ വെ­ല്ലു­വി­ളി­ക്കാൻ ഉ­പ­യോ­ഗി­ക്കാ­വു­ന്ന ത­ര­ത്തിൽ ജ­ന­ങ്ങ­ളെ സം­ഘ­ടി­പ്പി­ച്ചു് ജ­ന­കീ­യാ­ധി­കാ­ര­കേ­ന്ദ്ര­ങ്ങൾ സൃ­ഷ്ടി­ക്കു­ക­യും വ­ളർ­ത്തു­ക­യും ചെ­യ്യേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത അവർ മ­ന­സ്സി­ലാ­ക്കി­യി­ല്ല എ­ന്ന­താ­യി­രു­ന്ന­ല്ലോ. കുറേ ദ­ശാ­ബ്ദ­ങ്ങ­ളാ­യി­ക­മ്മ്യൂ­ണി­സ്റ്റ്പാർ­ട്ടി­ക­ളു­ടെ ത­ന്ത്ര­ത്തി­നു് ഈയൊരു മാ­നം­ത­ന്നെ കാ­ണാ­നി­ല്ല. താ­ങ്കൾ സൂ­ചി­പ്പി­ക്കു­ന്ന ഈ പ്ര­ശ്ന­ങ്ങൾ അ­തീ­വ­പ്രാ­ധാ­ന്യ­മു­ള്ള­വ­യാ­ണു്. എ­ന്നാൽ, ഖേ­ദ­ത്തോ­ടെ പ­റ­യ­ട്ടെ, നടന്ന ചർ­ച്ച­ക­ളി­ലൊ­ന്നും അവ ക­ട­ന്നു­വ­ന്നി­ല്ല. സ്റ്റാ­ലി­നി­സ­ത്തി­ന്റെ ഒരു പ്ര­ധാ­ന­ഭ­വി­ഷ്യ­ത്തു് സോ­വി­യ­റ്റു­ക­ളെ­പ്പോ­ലെ ജ­ന­ങ്ങ­ളെ അ­വ­രു­ടെ തന്നെ അ­ധി­കാ­ര കേ­ന്ദ്ര­ങ്ങ­ളി­ലൂ­ടെ സം­ഘ­ടി­പ്പി­ക്കു­ന്ന­തി­ന്റെ കേ­ന്ദ്ര­പ്രാ­ധാ­ന്യം അ­പ്ര­ത്യ­ക്ഷ­മാ­യെ­ന്ന­താ­ണു്. ജ­ന­ങ്ങ­ളു­ടെ ഒ­രേ­യൊ­രു പ്ര­തി­നി­ധി­യാ­യ പാർ­ട്ടി­യെ­യാ­ണു് ക­ണ്ടു­പോ­രു­ന്ന­തു്. എന്റെ തന്നെ രാ­ഷ്ട്രീ­യ വി­കാ­സ­ത്തി­ലേ­യ്ക്കു വ­ന്നാൽ 1956-നു ശേഷം എ­നി­ക്കു സം­ശ­യ­ങ്ങൾ വർ­ദ്ധി­ച്ചു. സ്റ്റാ­ലിൻ പ്ര­ശ്നം ക്രൂ­ഷ്ചെ­വി­ന്റെ പ്ര­സം­ഗ­ത്തി­ലൂ­ടെ പ­രി­ഹ­രി­ക്ക­പ്പെ­ട്ട­താ­യി ഞാൻ കരുതി. എ­ന്നാൽ അ­ന്തർ­ദേ­ശീ­യ പ്ര­ശ്ന­ങ്ങ­ളിൽ ഞാൻ തീർ­ത്തും ചി­ന്താ­ക്കു­ഴ­പ്പ­ത്തി­ലാ­യി. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഹ­ങ്ക­റി­യെ സം­ബ­ന്ധി­ച്ചു് എന്റെ നി­ല­പാ­ടു് തീർ­ത്തും യാ­ഥാ­സ്ഥി­ക­മാ­യി­രു­ന്നു. ബൂർ­ഷ്വാ പ­ത്ര­ങ്ങ­ളി­ലെ­ല്ലാം സോ­വി­യ­റ്റ് യൂ­ണി­യ­നെ­തി­രെ പ­ടർ­ന്നു പി­ടി­ച്ച ആ­ക്ര­മ­ണ­ങ്ങൾ­ക്കൊ­രു മ­റു­പ­ടി­യാ­യി “ഹ­ങ്ക­റി­യിൽ എന്തു സം­ഭ­വി­ച്ചു” എന്ന പേരിൽ ഞാ­നൊ­രു ല­ഘു­ലേ­ഖ എ­ഴു­തു­ക പോലും ചെ­യ്തു. അതെ, 1956-ലെ സം­ഭ­ങ്ങ­ളു­ണ്ടാ­യി­ട്ടും, എന്റെ ചി­ന്താ­പ­രി­ണാ­മം സാ­വ­ധാ­ന­മാ­ണു സം­ഭ­വി­ച്ച­തു്. കൂ­ടു­തൽ വാ­യി­ക്കേ­ണ്ട ആ­വ­ശ്യം എ­നി­ക്കു് എ­ല്ലാ­യ്പോ­ഴും തോ­ന്നി­യി­രു­ന്നെ­ങ്കി­ലും അ­ക്കാ­ല­ത്തു് ഇ­ന്ത്യ­യിൽ ല­ഭി­ക്കാ­വു­ന്ന പു­സ്ത­ക­ങ്ങ­ളും മ­റ്റും വളരെ പ­രി­മി­ത­മാ­യി­രു­ന്നു. 1956-ൽ ഞാൻ ക­രു­തി­യ­തു് ഞാൻ സ്റ്റാ­ലി­നി­സ­ത്തോ­ടു വി­ട­പ­റ­ഞ്ഞെ­ന്നാ­യി­രു­ന്നു. ഇന്നു തി­രി­ഞ്ഞു നോ­ക്കു­മ്പോൾ അതു ശ­രി­യ­ല്ലാ­യി­രു­ന്നു­വെ­ന്നു വ്യ­ക്ത­മാ­കു­ന്നു­ണ്ടു്. അ­മൃ­ത്സർ ലൈനും കേരള ഗ­വ­ണ്മെ­ന്റു­മെ­ല്ലാം എന്റെ സം­ശ­യ­ങ്ങൾ­ക്കു ശക്തി കൂ­ട്ടി. പക്ഷേ കാ­ര്യ­ങ്ങൾ ആ ത­ല­ത്തിൽ തന്നെ കി­ട­ന്നു. ഒരു ക­മ്മ്യൂ­ണി­സ്റ്റു ക­ലാ­പ­കാ­രി­യു­ടെ ഉ­ള്ളിൽ പോലും അ­ക്കാ­ല­ത്തു് ആ­വി­ഷ്ക്കാ­രം ക­ണ്ടെ­ത്താ­തി­രു­ന്ന വൈ­യ­ക്തി­ക സം­ശ­യ­ങ്ങ­ളാ­യി­രു­ന്നു അ­വ­യി­ലേ­റെ­യും. എ­ന്നാൽ സി. പി. ഐ. ലൈ­നി­ന്നു് വി­പ്ല­വ­ക­ര­മാ­യ ബദൽ ലൈ­നു­ക­ളൊ­ന്നു­മു­ണ്ടാ­യി­ല്ല. 1958-ൽ എ­നി­ക്കു സോ­വി­യ­റ്റ് യൂ­ണി­യൻ സ­ന്ദർ­ശി­ക്കാ­ന­വ­സ­രം ല­ഭി­ച്ച കാ­ല­ത്തു്, മ­റ്റൊ­രു മാ­റ്റ­വും സം­ഭ­വി­ച്ചു. ആഫ്രോ-​ഏഷ്യൻ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സ­മ്മേ­ള­ന­ത്തിൽ ഇ­ന്ത്യ­നെ­ഴു­ത്തു­കാ­രു­ടെ പ്ര­തി­നി­ധി­സം­ഘാം­ഗ­മാ­യി 1958-ൽ ഞാൻ താ­ഷ്കെ­ന്റി­ലെ­ത്തി. ചൈ­നീ­സ് പ്ര­തി­നി­ധി­ക­ളും സ­ന്നി­ഹി­ത­രാ­യി­രു­ന്നു; സോ­വി­യ­റ്റ് യൂ­ണി­യ­നു­മാ­യി ത­ങ്ങ­ളു­ടെ വി­യോ­ജി­പ്പു­കൾ അവർ തു­റ­ന്നു വി­ശ­ദീ­ക­രി­ക്കു­ക­യും ചെ­യ്തു. എ­ന്നാൽ എ­നി­ക്കു് സോ­വി­യ­റ്റ് യൂ­ണി­യൻ കാ­ണാൻ­കൂ­ടി ഒ­ര­വ­സ­രം ല­ഭി­ച്ചു. അ­വി­ട­ത്തെ വ­മ്പി­ച്ച പു­രോ­ഗ­തി നി­ഷേ­ധി­ക്കാ­നാ­വി­ല്ലെ­ങ്കി­ലും എന്നെ അ­സ്വ­സ്ഥ­നാ­ക്കി­യ മ­റ്റൊ­രു വ­ശ­മു­ണ്ടാ­യി­രു­ന്നു. മോ­സ്കോ­വിൽ ഇ­ന്ത്യൻ പ്ര­തി­നി­ധി­കൾ­ക്കു് ക്രൂ­ഷ്ചേ­വു് പ­ങ്കെ­ടു­ത്ത ഒരു പ്ര­ത്യേ­ക സ്വീ­ക­ര­ണ­മു­ണ്ടാ­യി­രു­ന്നു. അതിൽ ഒരു സാം­സ്കാ­രി­ക പ്ര­ക­ട­ന­മു­ണ്ടാ­യി­രു­ന്നു. എന്റെ തൊ­ട്ട­ടു­ത്ത ഒ­ഴി­ഞ്ഞ ക­സേ­ര­യിൽ ക്രൂ­ഷ്ചേ­വാ­ണു് വ­ന്നി­രി­ക്കു­ന്ന­തെ­ന്നു് ഞാൻ അ­ത്ഭു­ത­ത്തോ­ടെ മ­ന­സ്സി­ലാ­ക്കി. അ­ദ്ദേ­ഹ­വു­മാ­യി ചർച്ച ചെ­യ്യാ­നും എന്റെ സം­ശ­യ­ങ്ങൾ ദൂ­രീ­ക­രി­ക്കാ­നും ഈ അവസരം ഞാ­നു­പ­യോ­ഗി­ച്ചു. പാ­സ്റ്റർ­നാ­ക്ക് സംഭവം ധാ­രാ­ളം ശ്ര­ദ്ധ­യാ­കർ­ഷി­ച്ചി­രു­ന്ന കാ­ല­മാ­യി­രു­ന്നു അ­തെ­ന്നോർ­ക്ക­ണം. അ­തി­നാൽ, പാ­സ്റ്റർ­നാ­ക്കി­നോ­ടു­ള്ള പെ­രു­മാ­റ്റ­ത്തെ എ­ങ്ങി­നെ ന്യാ­യീ­ക­രി­ക്കു­മെ­ന്നു് ഞാൻ ക്രൂ­ഷ്ചെ­വി­നോ­ടു ചോ­ദി­ച്ചു. വി­പ്ല­വം ക­ഴി­ഞ്ഞു് അ­മ്പ­തു വർഷം ക­ഴി­ഞ്ഞി­ട്ടും പാ­സ്റ്റർ­നാ­ക്കെ­ഴു­തി­യ ഒരു നോവൽ സോ­വി­യ­റ്റ് ഗ­വ­ണ്മെ­ന്റി­നു ഭീ­ഷ­ണി­യാ­യി തോ­ന്നു­ന്ന­തു് എ­ങ്ങി­നെ­യാ­ണെ­ന്നു ഞാ­ന­ന്വേ­ഷി­ച്ചു. ഒരു മാർ­ക്സി­സ്റ്റെ­ന്ന നി­ല­യിൽ എ­നി­ക്കു പാ­സ്റ്റർ­നാ­കി­ന്റെ രാ­ഷ്ട്രീ­യ ലൈ­നി­നോ­ടു വി­യോ­ജി­പ്പു­ണ്ടെ­ങ്കി­ലും ഒ­രെ­ഴു­ത്തു­കാ­ര­നെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹ­ത്തി­നു നൽ­ക­പ്പെ­ട്ട പെ­രു­മാ­റ്റം എ­നി­ക്കു നീ­തീ­ക­രി­ക്കാ­നാ­വു­ന്നി­ല്ലെ­ന്നു് ഞാൻ വി­ശ­ദീ­ക­രി­ച്ചു. സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­രാ­യ ഒ­ട്ടേ­റെ എ­ഴു­ത്തു­കാർ ക­വി­ത­ക­ളും ക­ഥ­ക­ളു­മുൾ­പ്പെ­ടെ­യു­ള്ള അ­വ­രു­ടെ ര­ച­ന­ക­ളു­ടെ പേരിൽ ത­ട­വി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന ഇ­ന്ത്യ­യെ­പ്പോ­ലൊ­രു രാ­ജ്യ­ത്തു്, പാ­സ്റ്റർ­നാ­ക്കു് പ്ര­ശ്ന­ത്തിൽ സോ­വി­യ­റ്റ് പാർ­ട്ടി­യെ ശ­രി­ക്കും ന്യാ­യീ­ക­രി­ക്കാ­നും ഉ­യർ­ത്തി­പ്പി­ടി­ക്കാ­നും സാ­ദ്ധ്യ­മേ­യ­ല്ലെ­ന്നു് ഞാൻ പ­റ­ഞ്ഞു. ക്രൂ­ഷ്ചെ­വ് ഈ സം­ഭ­വ­ത്തിൽ ത­നി­ക്കു യാ­തൊ­രു ഉ­ത്ത­ര­വാ­ദി­ത്വ­വു­മി­ല്ലെ­ന്നു പ­റ­ഞ്ഞൊ­ഴി­ഞ്ഞു; അതു് എ­ഴു­ത്തു­കാ­രു­ടെ യൂ­ണി­യൻ ചെ­യ്ത­താ­ണു്: അ­വ­രു­മാ­യി ചർച്ച ചെ­യ്യു­ക­യാ­ണു ന­ല്ല­തെ­ന്നു് അ­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ചു. പ്ര­ശ്നം ചർച്ച ചെ­യ്യാൻ അ­ദ്ദേ­ഹ­ത്തി­നു് ആ­കാം­ക്ഷ­യു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന­തു വ്യ­ക്ത­മാ­യി­രു­ന്നു. പി­ന്നെ ഞങ്ങൾ സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ മ­ദ്യ­പാ­ന­ത്തി­ന്റെ പ്ര­ശ്നം ചർച്ച ചെ­യ്തു. മ­ദ്യ­നി­രോ­ധ­ന­മേർ­പ്പെ­ടു­ത്തു­ന്ന കാ­ര്യം അ­ദ്ദേ­ഹം പ­രി­ഗ­ണി­ച്ചി­ട്ടു­ണ്ടോ എന്നു ഞാൻ ചോ­ദി­ച്ചു. ഉ­വ്വെ­ന്നും, എ­ന്നാൽ മ­ദ്യ­നി­രോ­ധ­നം ഏർ­പ്പെ­ടു­ത്തി­യാ­ലു­ടൻ വ്യ­ജ­വാ­റ്റു കേ­ന്ദ്ര­ങ്ങ­ളു­യർ­ന്നു­വ­ന്നു് കൂ­ടു­തൽ ഗൗ­ര­വ­മാ­യ പ്ര­ശ്ന­ങ്ങൾ സൃ­ഷ്ടി­ക്കു­മെ­ന്നും അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു. അ­തു­പോ­ലെ പു­സ്ത­ക­ങ്ങൾ നി­രോ­ധി­ക്കു­ന്ന­തു തു­ടർ­ന്നാൽ പു­സ്ത­ക­ങ്ങ­ളു­ടെ ‘വ്യാ­ജ­വാ­റ്റു കേ­ന്ദ്ര­ങ്ങൾ’ ഉ­യർ­ന്നു വന്നു പ്ര­ശ്ന­ങ്ങൾ സൃ­ഷ്ടി­ക്കു­മ­ല്ലോ എ­ന്നാ­യി­രു­ന്നു എന്റെ പ്ര­തി­ക­ര­ണം. ഇ­ത്ര­യെ­ത്തി­യ­പ്പോ­ഴേ­യ്ക്കും അ­ദ്ദേ­ഹ­ത്തി­നു് ആകെ നീ­ര­സ­മാ­യി, ബാ­ലെ­യിൽ ശ്ര­ദ്ധി­ക്കാ­ന­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ചു. “സ്റ്റാ­ലിൻ ന­ശീ­ക­ര­ണ”ത്തി­ന്റെ പ­രി­മി­തി­കൾ എ­നി­ക്കു മ­ന­സ്സി­ലാ­യി­ത്തു­ട­ങ്ങി. യൂ­ഗോ­സ്ലാ­വി­യൻ പ്ര­ശ്ന­വും ചൈ­ന­യു­ടെ പ്ര­ശ്ന­വും ചർച്ച ചെ­യ്യാ­നു­ള്ള ശ്ര­മ­ങ്ങ­ളും വൃ­ഥാ­വി­ലാ­യി. എ­ഴു­ത്തു­കാ­രു­ടെ യൂ­ണി­യ­ന്റെ ഭാ­ര­വാ­ഹി­ക­ളു­മാ­യി നടന്ന ചർ­ച്ച­കൾ­ക്കു് കൂ­ടു­തൽ ചൂ­ടു­ണ്ടാ­യി­രു­ന്നു, എ­ങ്കി­ലും അ­ത്ര­ത­ന്നെ നി­രാ­ശാ­വ­ഹ­മാ­യി­രു­ന്നു അവ. ഇ­തി­ന്റെ ഫ­ല­മാ­യി എന്റെ മോ­ഹ­ഭം­ഗ­ത്തി­നു് ആഴം വർ­ദ്ധി­ച്ചു തു­ട­ങ്ങി.
ചോ­ദ്യം:
സോ­വി­യ­റ്റ് യൂ­ണി­യൻ കൂ­ടാ­തെ താ­ങ്കൾ മ­റ്റേ­തെ­ങ്കി­ലും രാ­ജ്യ­ങ്ങൾ സ­ന്ദർ­ശി­ച്ചു­വോ? ഉ­ദാ­ഹ­ര­ണ­ത്തി­നു്, കൂ­ടു­തൽ അ­ടു­ത്ത കാ­ല­ത്തു് വി­പ്ല­വം ന­ട­ന്ന­തും ഒ­രർ­ത്ഥ­ത്തിൽ ഇ­ന്ത്യ അ­ഭി­മു­ഖീ­ക­രി­ച്ചി­രി­ക്കു­ന്ന പ്ര­ശ്ന­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചു കൂ­ടു­തൽ പ്ര­സ­ക്ത­വു­മാ­യ ചൈ­നീ­സ് ജനകീയ റി­പ്പ­ബ്ലി­ക്ക് സ­ന്ദർ­ശി­ക്കാൻ താ­ങ്കൾ­ക്ക­വ­സ­ര­മു­ണ്ടാ­യി­ട്ടു­ണ്ടോ?
ഉ­ത്ത­രം:
സോ­വി­യ­റ്റ് യൂ­ണി­യ­നി­ലേ­യ്ക്കു­ള്ള യാ­ത്ര­യ്ക്കു­ശേ­ഷം പു­റ­ത്തു സ­ഞ്ച­രി­ക്കാ­നും വി­ദേ­ശ­സ­ഖാ­ക്ക­ളു­മാ­യി ചർ­ച്ച­ചെ­യ്യാ­നും എ­നി­ക്കു് കൂ­ടു­തൽ അ­വ­സ­ര­ങ്ങൾ കി­ട്ടി. എന്റെ രാ­ഷ്ട്രീ­യ പ­രി­ണാ­മ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­തി­പ്ര­ധാ­ന­മാ­യി­രു­ന്നു ഇതു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് 1960-ൽ ഹാ­നോ­യിൽ വെ­ച്ചു നടന്ന ‘വി­യ­റ്റ്നാ­മീ­സ് വർ­ക്കേ­ഴ്സ് പാർ­ട്ടി’യുടെ മൂ­ന്നാം കോൺ­ഗ്ര­സ്സിൽ ഞാൻ പ­ങ്കെ­ടു­ത്തു. ഹ­രേ­കൃ­ഷ്ണ കോ­നാ­രും ഞാനും ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റു­ക­ളു­ടെ സ­ഹോ­ദ­ര്യ­പൂർ­ണ്ണ­മാ­യ അ­ഭി­വാ­ദ്യ­ങ്ങ­ളർ­പ്പി­ച്ചു. പി­ന്നീ­ടു് വിവിധ രാ­ജ്യ­ങ്ങ­ളിൽ നി­ന്നു­ള്ള ഒ­ട്ടേ­റെ സ­ഖാ­ക്ക­ളു­മാ­യി സ്ഥി­തി­ഗ­തി­കൾ ചർച്ച ചെ­യ്തു. അതു് ആ­വേ­ശ­ക­ര­മാ­യൊ­രു കാ­ല­ഘ­ട്ട­മാ­യി­രു­ന്നു. തെ­ക്കു് എൻ. എൽ. എഫ്. രൂ­പ­മെ­ടു­ക്കാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു. ചൈനാ-​സോവിയറ്റ് ഭി­ന്നി­പ്പു് ക­മ്മ്യൂ­ണി­സ്റ്റു സ­മ്മേ­ള­ന­ങ്ങ­ളി­ലെ­ല്ലാം മുൻ­തൂ­ക്കം നേടി. സോ­വി­യ­റ്റ് പ്ര­തി­നി­ധി­സം­ഘം അ­വ­രു­ടെ വീ­ക്ഷ­ണ­ങ്ങൾ വി­ശ­ദീ­ക­രി­ക്കാൻ ഞ­ങ്ങ­ളെ വി­രു­ന്നി­നു ക്ഷ­ണി­ച്ചു—അ­വ­യൊ­ക്കെ ഏ­താ­യാ­ലും ഞ­ങ്ങൾ­ക്കു് സു­പ­രി­ചി­ത­മാ­യി­രു­ന്നു. കോ­നാ­രും ഞാനും റ­ഷ്യ­ക്കാ­രെ അല്പം രൂ­ക്ഷ­വും വി­മർ­ശ­നാ­ത്മ­ക­വു­മാ­യി ചോ­ദ്യം ചെ­യ്തി­രു­ന്ന­തു­കൊ­ണ്ടു് ചർച്ച പി­റ്റേ­ന്നും തു­ടർ­ന്നു. ചൈനാ-​സോവിയറ്റ് തർ­ക്ക­ത്തി­ന്റെ ആ­ദ്യ­ഘ­ട്ട­ത്തി­നു് ഒരു ഗു­ണാ­ത്മ­ക വ­ശ­മു­ണ്ടാ­യി­രു­ന്നു—ഇ­രു­പ­തു­കൾ­ക്കു ശേഷം ആ­ദ്യ­മാ­യി ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­ന്ന­ക­ത്തു് അ­ടി­സ്ഥാ­ന ത­ത്വ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­കൾ­ക്കും വി­വ­ര­ങ്ങൾ­ക്കും അതു് സാ­ദ്ധ്യ­ത നൽകി. ചൈ­നീ­സ് പ്ര­തി­നി­ധി­സം­ഘം ഒരു സു­ദീർ­ഘ­മാ­യ ചർ­ച്ച­യ്ക്കാ­യി പീ­ക്കി­ങ്ങി­ലേ­യ്ക്കു വരാൻ ഞ­ങ്ങ­ളെ ക്ഷ­ണി­ച്ചു. ഞങ്ങൾ കാ­ന്റ­ണി­ലേ­ക്കു പ­റ­ന്നു, അ­വി­ട­ന്നു് ഒരു പ്ര­ത്യേ­ക വി­മാ­ന­ത്തിൽ പീ­ക്കി­ങ്ങി­ലേ­യ്ക്കു വ­ഹി­ക്ക­പ്പെ­ട്ടു. ചൗ എൻ-​ലായിയും മറ്റു പാർ­ട്ടി നേ­താ­ക്ക­ളു­മൊ­ത്തു് അഞ്ചര മ­ണി­ക്കൂർ നീ­ണ്ടു­നി­ന്ന ഒരു യോ­ഗ­മുൾ­പ്പെ­ടെ ആകെ നാലു ദിവസം ഞങ്ങൾ ചൈ­നീ­സ് ത­ല­സ്ഥാ­ന­ത്തു് ചെ­ല­വി­ട്ടു. പ്ര­ധാ­ന ചർ­ച്ചാ­വി­ഷ­യം ഇൻഡ്യ-​ചൈനാ അ­തിർ­ത്തി തർ­ക്ക­മാ­യി­രു­ന്നു. അ­തിർ­ത്തി പ്ര­ദേ­ശ­ങ്ങ­ളിൽ ചൈ­ന­യു­ടെ അ­വ­കാ­ശം സ്ഥാ­പി­ക്കു­വാ­നാ­യി പഴയ ഭൂ­പ­ട­ങ്ങ­ളും, അ­തിർ­ത്തി ഉ­ട­മ്പ­ടി­ക­ളും മ­റ്റു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­തി­സൂ­ക്ഷ്മ­മാ­യ വി­ശ­ദാം­ശ­ങ്ങ­ളിൽ ഒരു മ­ണി­ക്കൂർ അവർ ചി­ല­വ­ഴി­ച്ചു. ഞാൻ എന്റെ വീ­ക്ഷ­ണ­ങ്ങൾ ഒ­ട്ടും മ­റ­ച്ചു­വെ­യ്ക്കാ­തെ പ്ര­ക­ടി­പ്പി­ച്ചു. ഞാൻ ചൈ­നീ­സ് സ­ഖാ­ക്ക­ളോ­ടു പ­റ­ഞ്ഞു; നി­യ­മ­പ­ര­മാ­യും ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യും ച­രി­ത്ര­പ­ര­മാ­യും നി­ങ്ങൾ ശ­രി­യാ­യി­രി­ക്കാം. എന്റെ പ്ര­ശ്നം പക്ഷേ ഇ­താ­ണു്: ആരും താ­മ­സി­ക്കാ­ത്ത ഒരു പ്ര­ദേ­ശ­ത്തെ­ച്ചൊ­ല്ലി­യു­ള്ള ഈ തർ­ക്ക­ത്തി­നു് എന്തു രാ­ഷ്ട്രീ­യ ല­ക്ഷ്യ­മാ­ണു­ള്ള­തു്? നി­ങ്ങൾ പാ­ക്കി­സ്ഥാ­നു­മാ­യി സ­ന്ധി­യി­ലെ­ത്തി, നി­ങ്ങൾ അല്പം ഭൂമി ഉ­പേ­ക്ഷി­ക്കു­ക­യും ചെ­യ്തു. ഇ­ന്ത്യ­യു­മാ­യും അതു തന്നെ ചെ­യ്തു­കൂ­ടേ? പി­ന്തി­രി­പ്പ­ന്മാർ ചൈ­നാ­വി­രു­ദ്ധ­മാ­യ സ­ങ്കു­ചി­ത ദേ­ശീ­യ­വി­കാ­രം ഊ­തി­വീർ­പ്പി­ക്കു­ന്ന­തു് തടയാൻ അ­തു­പ­ക­രി­ക്കും, ഇ­ന്ത്യ­യി­ലെ ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ത്തെ അതു ശ­ക്തി­പ്പെ­ടു­ത്തും. സോ­ഷ്യ­ലി­സ്റ്റു രാ­ജ്യ­ങ്ങൾ അ­തിർ­ത്തി­ത്തർ­ക്ക­ങ്ങൾ പ­രി­ഹ­രി­ക്കു­ന്ന സ­മ്പ്ര­ദാ­യ­ത്തി­ന്റെ മേന്മ ചൂ­ണ്ടി­ക്കാ­ണി­ക്കാൻ അ­പ്പോൾ ഞ­ങ്ങൾ­ക്കു ക­ഴി­യും. ചൈ­നീ­സ് വി­പ്ല­വ­വും ഇ­ന്ത്യൻ ജ­ന­ത­യു­മാ­യു­ള്ള ബന്ധം ശ­ക്തി­പ്പെ­ടു­ത്താൻ ഞ­ങ്ങൾ­ക്കി­തു് ഉ­പ­യോ­ഗി­ക്കാം. ഫിൻ­ലൻ­ഡി­നെ­പ്പോ­ലു­ള്ള ബൂർ­ഷ്വാ ഗ­വ­ണ്മെ­ന്റു­ക­ളു­മാ­യും അ­ഫ്ഗാ­നി­സ്ഥാൻ പോ­ലു­ള്ള പ്രാങ്ങ്-​മുതലാളിത്തരാജ്യ ഭ­ര­ണ­ങ്ങ­ളു­മാ­യും ഇ­ട­പെ­ടു­മ്പോൾ ലെ­നി­ന്റെ സ­മീ­പ­നം ഇ­താ­യി­രു­ന്നു­വെ­ന്നു് ഞാൻ വി­ശ­ദീ­ക­രി­ച്ചു. അ­തു­വ­ഴി ലെനിൻ റഷ്യൻ വി­പ്ല­വ­ത്തെ­യും വി­ശാ­ല­ജ­ന­വി­ഭാ­വ­ങ്ങ­ളിൽ അ­തി­നു­ള്ള ആ­കർ­ഷ­ണ­ത്തെ­യും ശ­ക്തി­പ്പെ­ടു­ത്തി. ഉ­ടൻ­ത­ന്നെ ചൗ പ­റ­ഞ്ഞു. “ലെനിൻ ശ­രി­യാ­യ കാ­ര്യ­മാ­ണു് ചെ­യ്ത­തു് ” എ­ന്നാൽ സോ­വി­യ­റ്റ് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഒ­റ്റ­പ്പെ­ട്ട, ഒരു “സോ­ഷ്യ­ലി­സ്റ്റു് ചേരി”യുടെ അ­സാ­ന്നി­ദ്ധ്യ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് അ­ദ്ദേ­ഹം അതു് വി­ശ­ദീ­ക­രി­ച്ച­തു്. എന്റെ ക­യ്യിൽ മൂ­ല­കൃ­തി­ക­ളി­ല്ലെ­ങ്കി­ലും, ശ­രി­ക്കും ലെ­നി­ന്റെ ല­ക്ഷ്യ­ങ്ങൾ ആ രാ­ജ്യ­ങ്ങ­ളി­ലെ ജ­ന­ങ്ങ­ളു­മാ­യി സു­ഹൃ­ദ്ബ­ന്ധം വി­ക­സി­പ്പി­ക്കു­ക­യും, ഭ­ര­ണ­വർ­ഗ്ഗ­ങ്ങൾ സോ­വി­യ­റ്റ് യൂ­ണി­യ­നെ അ­വ­രു­ടെ രാ­ജ്യ­ങ്ങ­ളെ വി­ഴു­ങ്ങു­ന്ന ഒരു വൻ ശ­ക്തി­യാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തു ത­ട­യു­ക­യു­മാ­യി­രു­ന്നു­വെ­ന്നു് ഞാൻ എ­തിർ­വാ­ദ­മു­ന്ന­യി­ച്ചു. ത­നി­ക്കു് യോ­ജി­ക്കാൻ വ­യ്യെ­ന്നും, ഇ­ക്കാ­ര്യ­ത്തിൽ ന­മു­ക്കു് വി­യോ­ജി­ക്കാ­നാ­യി യോ­ജി­ക്കാ­മെ­ന്നു­മാ­യി­രു­ന്നു ചൗ ഒ­ടു­വിൽ പ­റ­ഞ്ഞ­തു്. ചൈ­നീ­സ് സ­ഖാ­ക്ക­ളോ­ടും അ­വ­രു­ടെ വി­പ്ല­വ­ത്തോ­ടും ഞാൻ വ­ള­രെ­യേ­റെ സ­ഹ­ഭാ­വം പു­ലർ­ത്തി­യി­രു­ന്ന­തു­കൊ­ണ്ടു് കാ­ര്യ­ങ്ങൾ അ­ങ്ങ­നെ വിടാൻ ഞാ­നൊ­രു­ക്ക­മി­ല്ലാ­യി­രു­ന്നു. ഞാൻ ചൗ­വി­നോ­ടു ചോ­ദി­ച്ചു: “തർ­ക്ക­വി­ധേ­യ­മാ­യ ഈ അ­തിർ­ത്തി പ്ര­ദേ­ശ­ങ്ങ­ളി­ലൂ­ടെ അ­മേ­രി­ക്കൻ സാ­മ്രാ­ജ്യ­വാ­ദി­കൾ നി­ങ്ങ­ളെ ആ­ക്ര­മി­ക്കാ­നു­ള്ള വിപത് സാ­ദ്ധ്യ­ത­യെ­ന്തെ­ങ്കി­ലു­മു­ണ്ടോ?” അ­തി­ല്ലെ­ന്നും ഭീഷണി ഇ­ക്കാ­ര്യ­ത്തിൽ അ­മേ­രി­ക്ക­ക്കാ­രിൽ നി­ന്ന­ല്ലാ, നെ­ഹ്രു സർ­ക്കാ­രിൽ നി­ന്നാ­ണെ­ന്നും അ­ദ്ദേ­ഹം പ്ര­തി­വ­ചി­ച്ചു. അ­ടു­ത്ത ചർ­ച്ചാ­വി­ഷ­യം ചൈനാ-​സോവിയറ്റ് തർ­ക്ക­മാ­യി­രു­ന്നു. രാ­ഷ്ട്രീ­യ­മാ­യ വി­യോ­ജി­പ്പു­കൾ മൂലം ഒ­റ്റ­രാ­ത്രി­കൊ­ണ്ടു് റഷ്യ ചൈ­ന­യിൽ നി­ന്നു് ത­ങ്ങ­ളു­ടെ സാ­ങ്കേ­തി­ക­വി­ദ­ഗ്ദ്ധ­രെ തി­രി­ച്ചു­വി­ളി­ച്ച­പ്പോൾ തങ്ങൾ വ­ഞ്ചി­ക്ക­പ്പെ­ട്ട­താ­യി തോ­ന്നി­യ കാ­ര്യം ഇവിടെ ചൗ ഊ­ന്നി­പ്പ­റ­ഞ്ഞു. ഇ­തേ­ക്കു­റി­ച്ച് അ­ദ്ദേ­ഹ­ത്തി­നു് ക­ല­ശ­ലാ­യ ഈർ­ഷ്യ­യു­മു­ണ്ടാ­യി­രു­ന്നു, അവർ ബ്ലൂ­പ്രി­ന്റു­കൾ പോലും കൊ­ണ്ടു­പോ­യ്ക്ക­ള­ഞ്ഞു­വെ­ന്നു് അ­ദ്ദേ­ഹം പ­രാ­തി­പ്പെ­ട്ടു. റ­ഷ്യ­ക്കാർ ചെ­യ്ത­തു് തീർ­ത്തും തെ­റ്റാ­യി­പ്പോ­യെ­ന്നു് എ­നി­ക്കു തോ­ന്നി; എ­ന്നാൽ രണ്ടു മ­ഹാ­ശ­ക്തി­കൾ­ക്കി­ട­യിൽ ഭാഗം പി­ടി­ക്കാൻ ഇ­ഷ്ട­പ്പെ­ടാ­ത്ത­തി­നാൽ ഞാനതു തു­റ­ന്നു പ­റ­ഞ്ഞി­ല്ല. സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ ചെ­യ്തി­യെ­ക്കു­റി­ച്ചു് ഒ­രു­വി­ധം നി­രാ­ശ­നാ­യാ­ണു് ഞാൻ ചർച്ച ക­ഴി­ഞ്ഞു് മ­ട­ങ്ങി­പ്പോ­ന്ന­തു്, എ­ന്നാൽ അ­തിർ­ത്തി പ്ര­ശ്ന­ത്തിൽ ചൗ­വി­ന്റെ ഉ­ത്ത­ര­ങ്ങൾ എ­നി­ക്കു തൃ­പ്തി­ക­ര­മാ­യി തോ­ന്നി­യി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ സ­മീ­പ­ന­ങ്ങ­ളിൽ സ­ങ്കു­ചി­ത ദേ­ശീ­യ­വാ­ദ­ത്തി­ന്റെ ഒരു ലാ­ഞ്ഛ­ന­യു­ണ്ടെ­ന്നു വി­ചാ­രി­ക്കാ­തി­രി­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. കോനാർ ചൈ­ന­ക്കാ­രോ­ടു് കു­റേ­ക്കൂ­ടി അ­നു­ഭാ­വം പു­ലർ­ത്തി; ഇ­ന്ത്യ­യിൽ മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ അ­ദ്ദേ­ഹം അ­വ­രു­ടെ വീ­ക്ഷ­ണ­ങ്ങൾ വി­ശ­ദീ­ക­രി­ക്കാൻ കുറേ പ­ഠ­ന­വൃ­ത്ത­ങ്ങൾ സം­ഘ­ടി­പ്പി­ച്ചു.
ചോ­ദ്യം:
അ­ക്കാ­ല­ത്തു് വി­യ­റ്റ്നാ­മീ­സ് സ­ഖാ­ക്ക­ളു­ടെ നി­ല­പാ­ടെ­ന്താ­യി­രു­ന്നു?
ഉ­ത്ത­രം:
വി­യ­റ്റ്നാം­കാ­രു­ടെ നി­ല­പാ­ട് അ­ന്നും ഇ­ന്നും ഒ­ന്നു­ത­ന്നെ. വ­ള­രു­ന്ന ഒരു ക­ല­ഹ­ത്തി­ന്റെ വി­ത്തു­കൾ അവർ ആ തർ­ക്ക­ത്തിൽ ദർ­ശി­ച്ചു്, അതു് സാ­മ്രാ­ജ്യ­ത്വ­ത്തെ മാ­ത്ര­മെ സ­ഹാ­യി­ക്കൂ എ­ന്ന­വർ വി­ചാ­രി­ച്ചു. അ­ക്കാ­ര്യ­ത്തിൽ അവർ ഏ­റെ­ക്കു­റെ ശ­രി­യാ­യി­രു­ന്നു. വി­യ­റ്റ്നാ­മീ­സ് സ­മ­ര­ത്തോ­ടു് ചൈ­ന­ക്കാ­രു­ടേ­യും സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ­യും നി­ല­പാ­ടു് വേ­ണ്ട­പോ­ലെ­യാ­യി­രു­ന്നി­ല്ല­ല്ലോ. പീ­ക്കി­ങ്ങി­ലേ­യ്ക്കു പോകും മു­മ്പു് ഹോ­ചി­മി­നു­മാ­യി ഞ­ങ്ങ­ളൊ­രു നീണ്ട ചർച്ച ന­ട­ത്തി—വി­യ­റ്റ്നാം, ഇ­ന്ത്യ, ചൈനാ–സോ­വി­യ­റ്റ് സം­ഘർ­ഷം—ഇ­തേ­ക്കു­റി­ച്ചെ­ല്ലാം. അ­വ­സാ­ന­ത്തെ പ്ര­ശ്ന­ത്തി­നു താൻ ചൈ­ന­യു­മാ­യും സോ­വി­യ­റ്റ് യൂ­ണി­യ­നു­മാ­യും യോ­ജി­ക്കു­ന്നി­ല്ലെ­ന്നു് അ­ദ്ദേ­ഹം സ­മ്മ­തി­ച്ചു. അ­ന്തർ­ദ്ദേ­ശീ­യ തൊ­ഴി­ലാ­ളി­വർ­ഗ്ഗ പ്ര­സ്ഥാ­ന­ത്തെ അ­പ­ക­ട­പ്പെ­ടു­ത്താ­വു­ന്ന ഒരു ഘ­ട്ട­ത്തി­ലേ­യ്ക്കു അ­വ­രു­ടെ വ­ഴ­ക്കു­കൾ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്ക­യാ­ണെ­ന്നു് അ­ദ്ദേ­ഹം കരുതി. അ­ദ്ദേ­ഹം അ­തി­നെ­ക്കു­റി­ച്ചു വ­ള­രെ­യേ­റെ ഉ­ത്ക­ണ്ഠ­യും ഭീ­തി­യും പു­ലർ­ത്തി­യി­രു­ന്നു. സം­ഘർ­ഷം മൂർ­ച്ഛി­പ്പി­ക്കു­ന്ന യാ­തൊ­ന്നും ചെ­യ്യ­രു­തെ­ന്നു് അ­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ചു. വി­യ­റ്റ്നാം­കാർ എ­ന്തു­കൊ­ണ്ടാ­ണു് അ­വ­രു­ടെ നി­ല­പാ­ടു­കൾ പ­ത്ര­ങ്ങ­ളിൽ പ്ര­സി­ദ്ധീ­ക­രി­ക്കാ­ത്ത­തെ­ന്നു് ഞാ­ന­ന്വേ­ഷി­ച്ചു—പ്ര­സ്ഥാ­ന­ത്തെ ഒ­ന്നി­ച്ചു­നിർ­ത്താ­നു­ള്ള ന­ല്ലൊ­രു മാർ­ഗ്ഗ­മാ­യി­രി­ക്കു­മ­ല്ലോ അതു്. എ­ന്നാൽ പ്ര­ശ്ന­ത്തിൽ ഒ­ട്ടും തന്നെ ഇ­ട­പെ­ടേ­ണ്ടെ­ന്നാ­ണു് ത­ങ്ങ­ളു­ടെ തീ­രു­മാ­ന­മെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. മൂ­ന്നാം ലോ­ക­യു­ദ്ധ തീ­സി­സ്സു­ക­ളെ സം­ബ­ന്ധി­ച്ചു് ചില ഫ­ലി­ത­ങ്ങൾ പൊ­ട്ടി­ച്ചു. വി­യ­റ്റ്നാം ഒരു കൊ­ച്ചു­രാ­ജ്യ­മാ­ണെ­ന്നും, ചൈ­ന­യിൽ യു­ദ്ധം ക­ഴി­ഞ്ഞു് അല്പം ജ­ന­ങ്ങൾ അ­വ­ശേ­ഷി­ച്ചാൽ­പോ­ലും വി­യ­റ്റ്നാ­മിൽ ഒ­രാ­ളും ബാ­ക്കി­യു­ണ്ടാ­വി­ല്ലെ­ന്നും, അ­തി­നാൽ ശു­ദ്ധ­മാ­യ സ്വാർ­ത്ഥ താ­ത്പ­ര്യം കൊ­ണ്ടു­ത­ന്നെ അ­വർ­ക്കു് ആ തീ­സീ­സ്സു­ക­ളെ പി­ന്തു­ണ­യ്ക്കാൻ ക­ഴി­യി­ല്ലെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. പകുതി ത­മാ­ശ­യാ­യാ­ണു് അ­ദ്ദേ­ഹ­മി­തു പ­റ­ഞ്ഞ­തു്. ഞാൻ ക­ണ്ടി­ട്ടു­ള്ള എല്ലാ ക­മ്മ്യൂ­ണി­സ്റ്റ് നേ­താ­ക്ക­ളി­ലും വെ­ച്ചു് ഏ­റ്റ­വും സം­സ്ക്കാ­ര­സ­മ്പ­ന്ന­വും ആ­കർ­ഷ­ണീ­യ­വു­മാ­യ വ്യ­ക്തി­ത്വം അ­ദ്ദേ­ഹ­ത്തി­നാ­ണു് ഉ­ള്ള­തെ­ന്നു് ഞാൻ സ­മ്മ­തി­ക്ക­ട്ടെ. പ്ര­തി­നി­ധി സം­ഘ­ങ്ങ­ളെ വി­യ­റ്റ്നാ­മി­ലേ­യ്ക്കു് സ്വാ­ഗ­തം ചെ­യ്യു­വാൻ അ­ദ്ദേ­ഹം ആറു ഭാ­ഷ­ക­ളിൽ—ചൈ­നീ­സ്, റഷ്യൻ, വി­യ­റ്റ്നാ­മീ­സ്, ഫ്രെ­ഞ്ച്, ഇം­ഗ്ലീ­ഷു്, സ്പാ­നി­ഷ്—സം­സാ­രി­ച്ച­തു് എന്നെ വ­ള­രെ­യേ­റെ ആ­കർ­ഷി­ച്ചു. ഇ­ന്ത്യൻ പാർ­ട്ടി പ­രാ­ജ­യ­പ്പെ­ട്ടി­ട­ത്തു്, മു­പ്പ­തു­ക­ളിൽ അ­തി­നേ­ക്കാൾ ഏ­റെ­യൊ­ന്നും വ­ലു­ത­ല്ലാ­യി­രു­ന്ന വി­യ­റ്റ്നാ­മീ­സ് പാർ­ട്ടി എ­ങ്ങ­നെ വി­ജ­യി­ച്ചു­വെ­ന്ന­ദ്ദേ­ഹ­ത്തോ­ടു ഞാ­ന­ന്വേ­ഷി­ച്ചു. മ­റു­പ­ടി ശ­രി­ക്കും അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഭാ­വ­മുൾ­ക്കൊ­ള്ളു­ന്ന­താ­യി­രു­ന്നു. “അവിടെ നി­ങ്ങൾ­ക്കു് മ­ഹാ­ത്മാ ഗാ­ന്ധി ഉ­ണ്ടാ­യി­രു­ന്നു; ഇവിടെ മ­ഹാ­ത്മാ ഗാ­ന്ധി ഞാ­നാ­ണു് ” ജ­ന­ങ്ങ­ളു­ടെ നേ­തൃ­ശ്ശ­ക്തി­യാ­യി ഉ­യ­രു­വാൻ അവർ സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­സ­മ­ര­ങ്ങ­ളെ എ­ങ്ങ­നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യെ­ന്നു് അ­ദ്ദേ­ഹം തു­ടർ­ന്നു വി­ശ­ദീ­ക­രി­ച്ചു. സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­സ­മ­ര­ങ്ങ­ളിൽ അവർ മു­ഖ്യ­ശ­ക്തി­യാ­യി മാ­റു­ക­യും സോ­ഷ്യ­ലി­സ­ത്തി­ലേ­യ്ക്കു മു­ന്നേ­റു­ക­യും ചെ­യ്തു. ഇ­ന്ത്യ­യിൽ ഗാ­ന്ധി­യും കോൺ­ഗ്ര­സ്സു­മാ­ണു് കാ­ര്യ­ങ്ങൾ നി­യ­ന്ത്രി­ച്ച­തെ­ന്നും. അതു് സി. പി. ഐ.-യുടെ കു­റ്റ­മാ­ണെ­ന്നു­മാ­യി­രു­ന്നു ഇ­പ്പ­റ­ഞ്ഞ­തി­ന്റെ നി­സ്സം­ശ­യ­മാ­യ സൂചന. വി­യ­റ്റ്നാ­മി­ലെ ബൂർ­ഷ്വാ­സി­യു­ടെ ആ­ഭ്യ­ന്ത­ര ദൗർ­ബ്ബ­ല്യ­ങ്ങൾ ഇതര വി­യ­റ്റ്നാ­മീ­സ് നേ­താ­ക്ക­ളെ­പ്പോ­ലെ­ത­ന്നെ അ­ദ്ദേ­ഹ­വും വി­ശ­ദീ­ക­രി­ച്ചു—ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യു­ടെ ശ­ക്തി­യു­ടെ നേർ­വി­പ­രീ­ത­മാ­യി­രു­ന്നു അതു്. വി­ദേ­ശ­യാ­ത്ര­ക­ളാ­ണു് എന്റെ മ­ന­സ്സു തു­റ­ന്ന­തെ­ന്നു വ്യ­ക്ത­മാ­ണു്—ആ­ദ്യ­മാ­ദ്യം ഈ യാ­ത്ര­കൾ മു­ഖ്യ­മാ­യും സോ­വി­യ­റ്റ് യൂ­ണി­യ­നി­ലേ­യ്ക്കും മറ്റു മു­ത­ലാ­ളി­ത്തേ­ത­ര രാ­ജ്യ­ങ്ങ­ളി­ലേ­യ്ക്കു­മാ­യി­രു­ന്നു­വെ­ങ്കി­ലും. 1962-ൽ ആ­രോ­ഗ്യ­പ­ര­മാ­യ കാ­ര­ണ­ങ്ങ­ളാൽ വീ­ണ്ടും സോ­വി­യ­റ്റ് യൂ­ണി­യൻ സ­ന്ദർ­ശി­ച്ച­തു ഞാ­നോർ­ക്കു­ന്നു. 1940-45 കാ­ല­ത്തു ജ­യി­ലിൽ­വെ­ച്ചു് അല്പം റഷ്യൻ ഞാൻ വി­ഷ­മി­ച്ചു പ­ഠി­ച്ചി­രു­ന്നു—ഒ­ച്ചി­ന്റെ വേ­ഗ­ത­യി­ലാ­ണെ­ങ്കി­ലും ‘പ്ര­വ്ദ’ വാ­യി­ക്കാൻ മാ­ത്ര­മു­ള്ള­ത്ര­യും. മോ­സ്കോ കീ­ഴ്പ്പെ­ടു­ത്താൻ ക­ഴി­യാ­തെ നെ­പ്പോ­ളി­യൻ തി­രി­ഞ്ഞോ­ടി­യ­തി­ന്റെ എന്തോ വാർ­ഷി­കാ­ഘോ­ഷ­ത്തി­ന്റെ സ­മ­യ­ത്തു് ഞാൻ മോ­സ്കോ­വി­ലു­ണ്ടാ­യി­രു­ന്നു. സാർ ച­ക്ര­വർ­ത്തി­യു­ടെ ഒരു വിജയം കൊ­ണ്ടാ­ട­പ്പെ­ടു­ന്നു എ­ന്ന­തു­ത­ന്നെ വി­ചി­ത്ര­മാ­യി­രു­ന്നു; പ്ര­വ്ദ­യു­ടെ പേ­ജു­ക­ളിൽ നെ­പ്പോ­ളി­യ­ന്നെ­തി­രെ വന്ന സു­ദീർ­ഘ­മാ­യ ആ­ക്ര­മ­ണ­മാ­ണു് എന്റെ നോ­ട്ട­ത്തിൽ ആ അ­ബ­ദ്ധ­ത്തെ കൂ­ടു­തൽ വ­ലു­താ­ക്കി­യ­തു്. ആ ലേ­ഖ­ന­ത്തി­ന്റെ ദേ­ശ­ഭ­ക്തി എന്നെ ശ­രി­ക്കും ഭ­യ­പ്പെ­ടു­ത്തി­ക്ക­ള­ഞ്ഞു. ഫ്രെ­ഞ്ചു വി­പ്ല­വ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ നെ­പ്പോ­ളി­യൻ ഒരു പ്ര­തി­വി­പ്ല­വ­കാ­രി­യാ­യി­രു­ന്നു­വെ­ന്ന­തു ശ­രി­ത­ന്നെ, എ­ന്നാൽ സാ­റി­ന്റെ ഏ­ക­ഛ­ത്രാ­ധി­പ­ത്യ­വു­മാ­യു­ള്ളൊ­രു യു­ദ്ധ­ത്തിൽ ഒ­രാൾ­ക്കു് തി­രി­ഞ്ഞു നോ­ക്കി പക്ഷം പി­ടി­ക്കേ­ണ്ടി വ­ന്നാൽ, നെ­പ്പോ­ളി­യ­ന്റെ പ­ക്ഷ­മാ­യി­രി­ക്കും, സാ­റി­ന്റേ­ത­ല്ല, തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ക. എ­ന്തൊ­ക്കെ­യാ­യാ­ലും നെ­പ്പോ­ളി­യൻ ബൂർ­ഷ്വാ ജ­നാ­ധി­പ­ത്യ വി­പ്ല­വ­ത്തെ വി­ക­ല­വും അ­വി­ശു­ദ്ധ­വു­മാ­യ ഒരു രൂ­പ­ത്തി­ലാ­ണെ­ങ്കി­ലും—കീ­ഴ­ട­ക്ക­പ്പെ­ട്ട നാ­ടു­ക­ളി­ലേ­യ്ക്കും വ്യാ­പി­പ്പി­ക്കു­ക­യാ­ണ­ല്ലോ ചെ­യ്തി­രു­ന്ന­തു്. പി­ന്തി­രി­പ്പൻ യൂ­റോ­പ്പു മു­ഴു­വൻ അ­ദ്ദേ­ഹ­ത്തി­നെ­തി­രെ അ­ണി­നി­ര­ന്നി­രു­ന്നു. അ­തി­ന്നൊ­രു താ­ര­ത­മ്യ­മു­ണ്ടെ­ങ്കിൽ, അതു് ര­ണ്ടാം ലോ­ക­യു­ദ്ധ­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ചെ­മ്പ­ട കി­ഴ­ക്കൻ യൂ­റോ­പ്പി­ലേ­യ്ക്കു ക­ട­ന്നു കയറി മു­ത­ലാ­ളി­ത്ത ഉ­ല്പാ­ദ­ന­രീ­തി നിർ­ത്ത­ലാ­ക്കി­യ സം­ഭ­വ­മാ­ണു്. മ­റ്റ­ധി­ക­മൊ­ന്നും ചെ­യ്യാ­നി­ല്ലാ­തെ ഈ ലേ­ഖ­ന­വും വാ­യി­ച്ചു ഞാൻ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ലേ­ഖ­ന­ത്തി­ന്റെ പി­ന്തി­രി­പ്പൻ സ്വ­ഭാ­വ­ത്തിൽ എ­നി­ക്കു­ള്ള പ­രി­ഭ്രാ­ന്തി­യും അ­മ്പ­ര­പ്പും പ്ര­ക­ടി­പ്പി­ച്ചു് പ്ര­വ്ദ­യു­ടെ പ­ത്രാ­ധി­പർ­ക്കൊ­രു ക­ത്തെ­ഴു­താൻ ഞാൻ തീ­രു­മാ­നി­ച്ചു. പി­ന്നീ­ടു് ഓരോ ദി­വ­സ­വും ഞാൻ പ്ര­വ്ദ­യു­ടെ ഒരു പ്രതി ത­ട്ടി­പ്പ­റി­ച്ചു വാ­ങ്ങാ­റു­ണ്ടു്—ആ ക­ത്തു് അ­ച്ച­ടി­ച്ചി­ട്ടു­ണ്ടോ ഇ­ല്ല­യോ എ­ന്ന­റി­യാ­നു­ള്ള ആ­കാം­ക്ഷ­യോ­ടെ. ഓരോ ദി­വ­സ­വും ഞാൻ നി­രാ­ശ­നാ­യി. ഒ­രാ­ഴ്ച­യ്ക്കു ശേഷം എന്റെ ആ­രോ­ഗ്യ­നി­ല അ­ന്വേ­ഷി­ക്കാ­നെ­ന്ന ഭാവേന സി. പി. എസ്. യു. കേ­ന്ദ്ര­ക്ക­മ്മി­റ്റി­യി­ലെ ഒരംഗം എന്നെ സ­ന്ദർ­ശി­ക്കാ­നെ­ത്തി. പ്ര­വ്ദ­യ്ക്കു­ള്ള എന്റെ ക­ത്തു് താൻ വാ­യി­ച്ചു­വെ­ന്നു് അയാൾ എന്നെ അ­റി­യി­ച്ചു. ‘പ്ര­വ്ദ’യുടെ പ­ത്രാ­ധി­പർ­ക്കു­ള്ള ആ ക­ത്തു് അ­യാ­ളെ­ങ്ങി­നെ വാ­യി­ച്ചു­വെ­ന്നു് ഞാ­ന­ന്വേ­ഷി­ച്ചു. അയാൾ എന്റെ ചോ­ദ്യം അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു് നെ­പ്പോ­ളി­യ­നെ­ക്കു­റി­ച്ചു­ള്ള ‘പ്ര­വ്ദ’യുടെ വി­ല­യി­രു­ത്ത­ലി­നെ ന്യാ­യീ­ക­രി­ക്കാ­നാ­ണു മു­തിർ­ന്ന­തു്. എന്റെ ആ­ശു­പ­ത്രി മു­റി­യി­ലെ­ങ്കി­ലും, എന്നെ പ്ര­സം­ഗ­ത്തിൽ നി­ന്നൊ­ഴി­വാ­ക്ക­ണ­മെ­ന്നും ‘പ്ര­വ്ദ’യുടെ പേ­ജു­ക­ളിൽ അ­യാ­ളു­മാ­യോ മ­റ്റേ­തെ­ങ്കി­ലും സ­ഖാ­വു­മാ­യോ ചർച്ച ചെ­യ്യാൻ എ­നി­ക്കു സ­ന്തോ­ഷ­മാ­യി­രി­ക്കു­മെ­ന്നും പ­റ­ഞ്ഞു ഞാൻ ചർച്ച പെ­ട്ടെ­ന്ന­വ­സാ­നി­പ്പി­ച്ചു. ഇ­തെ­ല്ലാം കൂ­ടു­തൽ വ­ലി­യൊ­രു രോ­ഗ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­ണെ­ന്നു വ്യ­ക്തം; എ­ങ്കി­ലും ഇ­ങ്ങി­നെ­യൊ­ക്കെ­യാ­ണു് എന്റെ കണ്ണു തു­റ­ന്ന­തു്. സോ­വി­യ­റ്റ് യൂ­ണി­യ­നിൽ, വേ­ണ­മെ­ന്നു­ള്ള­വർ­ക്കു വേ­ണ്ട­ത്ര പ­ഠി­ക്കാ­നു­ണ്ടു്. പി­ന്നീ­ടു­ള്ള വർ­ഷ­ങ്ങ­ളിൽ ഈ പ­രി­ണാ­മം തു­ടർ­ന്നു. 1967-69 കാ­ല­ത്തു ഞാൻ ര­ണ്ടു­കു­റി പ­ശ്ചി­മ­യൂ­റോ­പ്പ് സ­ന്ദർ­ശി­ച്ചു. ഇ­റ്റ­ലി­യിൽ ഞാൻ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­നേ­താ­ക്ക­ളു­മാ­യി മാ­ത്ര­മ­ല്ല ‘ഇൽ മാ­നി­ഫെ­സ്റ്റൊ’വി­ന്റെ സ­ഖാ­ക്ക­ളു­മാ­യും ചർ­ച്ച­കൾ ന­ട­ത്തി; ഫ്രാൻ­സിൽ ഗ­റോ­ദി­യെ­പ്പോ­ലെ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­മു­ള്ള ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­മാ­യും ‘ന്യൂ­ലെ­ഫ്റ്റി’ന്റെ ചില സ­ഖാ­ക്ക­ളു­മാ­യും ഞാൻ ചർച്ച ന­ട­ത്തി. 68 മേ­യി­ലെ സം­ഭ­വ­വി­കാ­സ­ങ്ങ­ളു­ടെ അ­ന­ന്ത­ര­ഫ­ല­ങ്ങൾ ഞാൻ നേ­രി­ട്ട­നു­ഭ­വി­ച്ചു. പി­ന്നീ­ടു് ഞാൻ ബ്രി­ട്ടൻ സ­ന്ദർ­ശി­ച്ചു. പ­ശ്ചി­മ യൂ­റോ­പ്പിൽ പുതിയ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു­ക­ളും ജ­ന­കീ­യ­മാ­യൊ­രു വി­പ്ല­വ­വ­ത്ക്ക­ര­ണ­വും സം­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്ന കാ­ല­ത്താ­ണു് ഞാ­ന­വി­ടം സ­ന്ദർ­ശി­ച്ച­തെ­ന്ന­തു് യാ­ദൃ­ച്ഛി­ക­മാ­യി­രു­ന്നു. ഏ­താ­യാ­ലും അവിടം സ­ന്ദർ­ശി­ച്ച ശേ­ഷ­വും എന്റെ രാ­ഷ്ടീ­യ പ­രി­ണാ­മം തു­ടർ­ന്നു കൊ­ണ്ടി­രു­ന്നു. പുതിയ വി­കാ­സ­ങ്ങ­ളെ തു­റ­ന്ന മ­ന­സ്സോ­ടെ പ­ഠി­ക്കാൻ ഞാ­നാ­ഗ്ര­ഹി­ച്ചു. അ­തു­കൊ­ണ്ടു് നി­ല­നി­ല്ക്കു­ന്ന എല്ലാ ധാ­ര­ക­ളു­ടെ­യും പ്ര­തി­നി­ധി­ക­ളെ ഞാൻ കാ­ണു­ക­യും അ­വ­രു­മാ­യി ചർ­ച്ച­കൾ ന­ട­ത്തു­ക­യും ചെ­യ്തു. ഫ്രാൻ­സി­ലെ തെ­രു­വു­ക­ളിൽ തീവ്ര ഇ­ട­തു­പ­ക്ഷ­വും ഫ്രെ­ഞ്ചു ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­യു­മാ­യു­ള്ള വ്യ­ത്യാ­സ­ങ്ങൾ ഞാൻ നേ­രി­ട്ടു നി­രീ­ക്ഷി­ച്ചു. തീ­വ്ര­വാ­ദി പ്ര­ക­ട­ന­ക്കാ­രു­ടെ ധീ­ര­ത­യോ­ടും വി­ശ്വാ­സ­ദാർ­ഢ്യ­ത്തോ­ടും എ­നി­ക്ക­നു­ഭാ­വം തോ­ന്നി­യെ­ന്നു് തു­റ­ന്നു സ­മ്മ­തി­ക്ക­ട്ടെ—അ­വ­രു­മാ­യി എ­നി­ക്കു പൂർ­ണ്ണ­മാ­യി യോ­ജി­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലും.
ചോ­ദ്യം:
സി. പി. ഐ., സി. പി. എം. എന്നീ രണ്ടു പ്ര­ധാ­ന പാർ­ട്ടി­കൾ­ക്കു ജന്മം നൽ­കി­ക്കൊ­ണ്ടു് ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തി­ലു­ണ്ടാ­യ പി­ളർ­പ്പി­ന്റെ അ­ടി­സ്ഥാ­ന­മെ­ന്താ­യി­രു­ന്നു? അതു് ചൈനാ-​സോവിയറ്റ് സം­ഘർ­ഷ­ത്തി­ന്റെ ഭാ­ഗീ­ക­മാ­യ ഒരു പ്ര­തി­ഫ­ല­ന­മാ­യി­രു­ന്നോ? സി. പി. ഐ.-യുടെ രണ്ടു ശക്തി ദുർ­ഗ്ഗ­ങ്ങ­ളാ­യി­രു­ന്ന കേ­ര­ള­വും ബം­ഗാ­ളും സി. പി. എം.-ന്റെ പി­ടി­യി­ലാ­യെ­ന്ന കാ­ര്യം കൂടി പ­രി­ഗ­ണി­ക്കു­മ്പോൾ, സി. പി. ഐ.-യിലെ പി­ളർ­പ്പ് ശ­രി­ക്കും എ­ന്താ­യി­രു­ന്നു?
ഉ­ത്ത­രം:
സി. പി. ഐ.–സി. പി. എം. പി­ളർ­പ്പു് ചൈനാ-​സോവിയറ്റ് തർ­ക്ക­ത്തി­ന്റെ ഒരു പ്ര­തി­ഫ­ല­നം മാ­ത്ര­മാ­യി­രു­ന്നെ­ന്നു് പലരും എ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ട്. ഇതു ശ­രി­യ­ല്ല. കൂ­ടു­തൽ പ്ര­ധാ­ന­മാ­യൊ­രു ഘടകം ഇന്ത്യ-​ചൈനാ സം­ഘർ­ഷ­ത്തോ­ടു­ള്ള സ­മീ­പ­ന­മാ­യി­രു­ന്നു. ഞാൻ പ­റ­ഞ്ഞ­പോ­ലെ, അ­തിർ­ത്തി­ത്തർ­ക്ക­ത്തിൽ ചൈ­ന­യു­ടെ നി­ല­പാ­ടി­നെ­ക്കു­റി­ച്ചു­ള്ള ചൗഎൻ-​ലായിയുടെ വി­ശ­ദീ­ക­ര­ണം എ­നി­ക്കു തീരെ ബോ­ദ്ധ്യ­മാ­യി­രു­ന്നി­ല്ല. സി. പി. ഐ. ചൈ­നീ­സ് ലൈ­നി­നെ എ­തിർ­ത്ത­തു ശ­രി­യാ­യി­രു­ന്നു­വെ­ന്നു ത­ന്നെ­യാ­ണി­പ്പോ­ഴും ഞാൻ ക­രു­തു­ന്ന­തു്. എ­ന്നി­രു­ന്നാ­ലും, ചൈ­നീ­സ് നി­ല­പാ­ടി­നെ പി­ന്തു­ണ­യ്ക്കാ­തി­രി­ക്കു­ന്ന­തും സ്വ­ന്തം രാ­ജ്യ­ത്തെ ബൂർ­ഷ്വാ­സി­യെ പി­ന്തു­ണ­യ്ക്കു­ന്ന­തും ത­മ്മിൽ വലിയ അ­ന്ത­ര­മു­ണ്ടു്. ചില സി. പി. ഐ. നേ­താ­ക്ക­ളു­ടെ പ്ര­സ്താ­വ­ന­കൾ തീർ­ത്തും സ­ങ്കു­ചി­ത ദേ­ശീ­യ­വാ­ദ­പ­ര­മാ­യി­രു­ന്നെ­ന്നും അവർ കോൺ­ഗ്ര­സ്സ് നേ­താ­ക്ക­ളു­ടെ പ്ര­സം­ഗ­ങ്ങൾ ത­ത്ത­യെ­പ്പോ­ലെ ആ­വർ­ത്തി­ക്കു­ക മാ­ത്ര­മാ­ണു ചെ­യ്ത­തെ­ന്നും ഞാൻ ഭ­യ­പ്പെ­ടു­ന്നു. “മ­ഞ്ഞ­വി­പ­ത്തി”ന്റെ മ­ട്ടി­ലു­ള്ള ചില ഗോ­ത്ര­പ­ര­മാ­യ ശ­കാ­ര­ങ്ങൾ പോലും ചൈ­നീ­സ് നേ­താ­ക്കൾ­ക്കു നേരെ ചൊ­രി­യ­പ്പെ­ട്ടു. ചൈനയെ ആ­ക്ര­മി­ച്ചും ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യെ പി­ന്തു­ണ­ച്ചും ഡാ­ങ്കേ എ­ഴു­തി­യ ചില ലേ­ഖ­ന­ങ്ങൾ, സ്റ്റാ­ലി­നി­സ്റ്റ് പൈ­തൃ­ക­ങ്ങ­ളിൽ മു­ങ്ങി­യ ഒരു ക­മ്മ്യൂ­ണി­സ്റ്റു നേ­താ­വി­നു­പോ­ലും അ­പ­മാ­ന­ക­ര­മാ­യി­രു­ന്നു. സി. പി. എ­മ്മി­ലേ­യ്ക്കു പോയ പല സ­ഖാ­ക്ക­ളെ­യും ഇതു മ­ടു­പ്പി­ച്ചി­രു­ന്നു. അതു ശ­രി­യു­മാ­യി­രു­ന്നു. എ­ന്നാൽ ഇന്ത്യാ-​ചൈനാ അ­തിർ­ത്തി യു­ദ്ധ­ങ്ങൾ­ക്കു ശേഷം, 1964-ൽ നടന്ന പാർ­ട്ടി­യു­ടെ പി­ളർ­പ്പി­ന്റെ മുഖ്യ കാരണം ഇതു പോ­ലു­മാ­യി­രു­ന്നി­ല്ല. എന്റെ നോ­ട്ട­ത്തിൽ, പി­ളർ­പ്പി­നു­ള്ള മു­ഖ്യ­കാ­ര­ണം തി­ര­ഞ്ഞെ­ടു­പ്പു­സ­ഖ്യ­ങ്ങ­ളു­ടെ പ്ര­ശ്ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ആ­ഭ്യ­ന്ത­ര വ്യ­ത്യാ­സ­ങ്ങ­ളാ­യി­രു­ന്നു. കേരള മ­ന്ത്രി­സ­ഭ­യു­ടെ പതനം മു­തൽ­ത­ന്നെ ഒരു തരം ചർച്ച ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതു് 1964-ൽ ഉ­ച്ച­സ്ഥാ­യി­യി­ലെ­ത്തി. 1960 മുതൽ 64 വ­രെ­യു­ള്ള പാർ­ട്ടി രേഖകൾ പ­ഠി­ച്ചാൽ വി­ഭ­ജ­ന­ത്തി­ന്റെ യ­ഥാർ­ത്ഥ കാ­ര­ണ­ങ്ങൾ ക്ര­മ­ത്തിൽ മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. ഈ രേ­ഖ­ക­ളി­ലെ­ല്ലാം പ്ര­ക­ട­മാ­യ ഒരു സ്ഥി­രം പ്ര­മേ­യ­മു­ണ്ടു്—പാർ­ല­മെ­ന്റ­റി മു­ര­ടി­പ്പു്. ഇ­ക്കാ­ര്യ­ത്തിൽ ഇ­രു­വി­ഭാ­ഗ­ങ്ങ­ളും ത­മ്മിൽ വലിയ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളി­ല്ല. സം­സ്ഥാ­ന­ങ്ങ­ളിൽ കൂ­ടു­തൽ തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ ജ­യി­ക്കു­ക­യും ലോക് സഭയിൽ കൂ­ടു­തൽ സീ­റ്റു­കൾ നേ­ടു­ക­യും വേ­ണ­മെ­ന്ന കാ­ര്യ­ത്തിൽ യോ­ജി­പ്പു­ണ്ടു താനും. ഇ­ന്ത്യ­യിൽ ക­മ്മ്യൂ­ണി­സ­ത്തി­ലേ­ക്കു­ള്ള പാത അ­താ­ണു്. “കോൺ­ഗ്ര­സ്സ് കു­ത്ത­ക പൊ­ളി­ക്കു­ക” എന്ന ഫോർ­മു­ല­യി­ല­ട­ങ്ങി­യ ഒരു അ­നു­ബ­ന്ധ മു­ദ്രാ­വാ­ക്യ­മു­ണ്ടു്—ഇ­തി­നെ­ച്ചൊ­ല്ലി­യാ­ണു് അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങൾ വി­ക­സി­ക്കു­ന്ന­തു്. ജ­ന­സം­ഘ­ത്തെ­യും മു­സ്ലീം­ലീ­ഗി­നെ­യും പ­ങ്കാ­ളി­യാ­യി സ്വീ­ക­രി­ക്കേ­ണ്ടി വ­ന്നാൽ­പോ­ലും, കോൺ­ഗ്ര­സ്സ് കു­ത്ത­ക ത­കർ­ക്കു­ക­യെ­ന്ന­താ­ണു് മു­ഖ്യ­കാ­ര്യ­മെ­ന്നു് ചില പാർ­ട്ടി നേ­താ­ക്കൾ പ്ര­സ്താ­വി­ക്കു­ന്നു. കു­ത്ത­ക ത­കർ­ക്കാ­നു­ള്ള ഏ­റ്റ­വും നല്ല വഴി കോൺ­ഗ്ര­സ്സി­ന്റെ വ­ല­തു­പ­ക്ഷ­ത്തി­ന്നെ­തി­രാ­യി അ­തി­ന്റെ പു­രോ­ഗ­മ­ന വി­ഭാ­ഗ­ങ്ങ­ളു­മാ­യി കൂ­ട്ടു­ചേ­രു­ക­യാ­ണെ­ന്നു് മ­റ്റു­ള്ള­വർ പ­റ­യു­ന്നു. അ­ങ്ങി­നെ, ഭ­ര­ണ­കൂ­ട­ത്തെ­യും അ­തി­ന്റെ ഘ­ട­ന­ക­ളെ­യും ത­കർ­ക്കാ­നു­ള്ള ഉത്തമ മാർ­ഗ്ഗ­മേ­തെ­ന്ന­തി­നെ­ച്ചൊ­ല്ലി­യ­ല്ല, മ­റി­ച്ചു് എ­ങ്ങ­നെ കൂ­ടു­തൽ സീ­റ്റു­കൾ നേ­ടാ­മെ­ന്ന­തി­നെ ചൊ­ല്ലി­യാ­ണ് ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തെ പി­ളർ­ത്തി­യ തർ­ക്കം ന­ട­ന്ന­തു്. ത­ന്ത്ര­പ­ര­മാ­യ വ്യ­ത്യാ­സ­ങ്ങ­ളാ­ണു് പാർ­ട്ടി­യെ വി­ഭ­ജി­ച്ച­തെ­ന്നു ഞാൻ പറയും. മറ്റു വ്യ­ത്യാ­സ­ങ്ങ­ളും ഇ­ല്ലാ­തി­രു­ന്നി­ല്ല: ഇന്ത്യാ-​ചൈനാ പ്ര­ശ്ന­ത്തി­ലും സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ ന­യ­ങ്ങ­ളെ വി­ല­യി­രു­ത്തു­ന്ന­തി­ലും മ­റ്റും. എ­ന്നാൽ തി­ര­ഞ്ഞെ­ടു­പ്പു­ത­ന്ത്ര­ങ്ങൾ ന­ട­പ്പാ­ക്കു­ന്ന­തി­നെ ചൊ­ല്ലി­യു­ള്ള വ്യ­ത്യാ­സ­ങ്ങൾ ത­ന്നെ­യാ­യി­രു­ന്നു പ്ര­ധാ­ന കാരണം. പി­ന്നീ­ടു് സി. പി. എം.-ന്റെ നേ­താ­ക്ക­ളാ­യി­വ­ന്ന സ­ഖാ­ക്ക­ളു­ടെ ഇ­റ­ങ്ങി­പ്പോ­ക്കി­നു­ള്ള ആസന്ന കാരണം ഡാ­ങ്കേ­യു­ടെ ക­ത്താ­യി­രു­ന്നു. 1924-ൽ ബ്രി­ട്ടീ­ഷ് അ­ധി­കാ­രി­കൾ­ക്കു് തന്റെ സേ­വ­ന­ങ്ങൾ വാ­ഗ്ദാ­നം ചെ­യ്തു­കൊ­ണ്ടു് ഡാ­ങ്കേ എ­ഴു­തി­യ­താ­യി പ­റ­യ­പ്പെ­ടു­ന്ന ഒരു ക­ത്താ­യി­രു­ന്നു ഇതു്; ഇ­തി­ന്റെ ഒരു കോ­പ്പി നാഷണൽ ആർ­ക്കൈ­വ്സിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. സി. പി. ഐ.-യുടെ ദേശീയ കൗൺ­സിൽ സംഗതി മു­ഴു­വൻ അ­ന്വേ­ഷി­ക്കാ­നാ­യി ഒരു ക­മ്മീ­ഷ­നെ നി­യ­മി­ച്ചു. ഈ ക­മ്മീ­ഷ­ന്റെ ഭൂ­രി­പ­ക്ഷ­വും അതൊരു ക­ള്ള­ക്ക­ത്താ­യി­രു­ന്നെ­ന്നു പ­റ­ഞ്ഞു് ഡാ­ങ്കേ­യെ നി­ര­പ­രാ­ധി­യാ­യി പ്ര­ഖ്യാ­പി­ച്ചു. എ­ന്നാൽ ഡാ­ങ്കേ­യ­ല്ല ആ ക­ത്തെ­ഴു­തി­യ­തെ­ന്ന­തി­നു തെ­ളി­വൊ­ന്നു­മി­ല്ലെ­ന്നു് ഒരു ന്യൂ­ന­പ­ക്ഷം പ്ര­സ്താ­വി­ച്ചു. കൗൺ­സി­ലി­ലെ മു­പ്പ­ത്തി­ര­ണ്ടു് അം­ഗ­ങ്ങ­ളിൽ മൂ­ന്നി­ലൊ­രു വി­ഭാ­ഗം യോ­ഗ­ത്തിൽ നി­ന്നി­റ­ങ്ങി­പ്പോ­യി അവർ പി­ന്നെ തി­രി­ച്ചു­വ­ന്നി­ല്ല. ഡാ­ങ്കേ­യു­ടെ ക­ത്തു് വെ­റു­തേ കു­ത്തി­പ്പൊ­ക്കി­യ ഒരു കാരണം മാ­ത്ര­മാ­യി­രു­ന്നെ­ന്നും, അ­തേ­സ­മ­യം അ­ടി­സ്ഥാ­ന­പ­ര­മാ­യ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളൊ­ന്നു­മി­ല്ലെ­ന്നും വ്യ­ക്ത­മാ­യി­രു­ന്നു. അ­ന്നു­മു­ത­ലു­ള്ള രണ്ടു പാർ­ട്ടി­ക­ളു­ടെ­യും പ­രി­ണാ­മം ഈ വ­സ്തു­ത­യ്ക്കു് ഉറച്ച തെ­ളി­വാ­ണെ­ന്നെ­നി­ക്കു തോ­ന്നു­ന്നു. ദേശീയ കൗൺ­സി­ലിൽ സി. പി. ഐ.-​യ്ക്കു് വ­മ്പി­ച്ച ഭൂ­രി­പ­ക്ഷ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും പാർ­ട്ടി­യു­ടെ സം­സ്ഥാ­ന കൗൺ­സി­ലു­ക­ളി­ലെ സ്ഥി­തി വ്യ­ത്യ­സ്ത­മാ­യി­രു­ന്നു. പ­ശ്ചി­മ ബം­ഗാ­ളിൽ സി. പി. എം.-​നായിരുന്നു ഭൂ­രി­പ­ക്ഷം. കേ­ര­ള­ത്തിൽ സി. പി. ഐ.-​യ്ക്കു നന്നേ ചെറിയ ഭൂ­രി­പ­ക്ഷ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഇ­തു­പോ­ലും തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മാ­യി­രു­ന്നു. ഞാൻ വി­ശ­ദീ­ക­രി­ക്കാം: സം­സ്ഥാ­ന കൗൺ­സി­ലി­നും താഴെ ജി­ല്ലാ­ക­മ്മി­റ്റി­ക­ളി­ലേ­യ്ക്കു വ­ന്നാൽ, ചി­ല­തി­ലൊ­ക്കെ സി. പി. എം.-നു് ഭൂ­രി­പ­ക്ഷ­മു­ണ്ടാ­യി­രു­ന്നു. ഇ­നി­യും താ­ഴേ­യ്ക്കു ശാ­ഖ­ക­ളി­ലേ­യ്ക്കും ‘സെ­ല്ലു’ക­ളി­ലേ­യ്ക്കും വ­ന്നാ­ലോ, സി. പി. ഐ. മി­ക്ക­വാ­റും തു­ട­ച്ചു­നീ­ക്ക­പ്പെ­ട്ടി­രു­ന്ന­താ­യി കാണാം. കേ­ര­ള­ത്തിൽ അ­ടി­ത്ത­റ­യു­ടെ ഒരു വലിയ വി­ഭാ­ഗം സി. പി. എം.-ന്റെ കൂ­ടെ­പ്പോ­യി. ആ­ന്ധ്രാ പ്ര­ദേ­ശി­ലും സ്ഥി­തി ഏ­താ­ണ്ടി­തു പോ­ലെ­ത­ന്നെ­യാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി ഒരു ജ­ന­കീ­യ­ധാ­ര­യെ പ്ര­തി­നി­ധീ­ക­രി­ച്ചി­രു­ന്ന ഈ പ്ര­ദേ­ശ­ങ്ങ­ളിൽ സി. പി. എം. മുൻകൈ നേടി. കാ­ര­ണ­മി­താ­യി­രു­ന്നു: വി­ഭ­ജ­ന­ത്തി­നു ശേഷം പല സി. പി. എം. നേ­താ­ക്ക­ളും പിൽ­ക്കാ­ല­ത്തു് സി. പി. എ­മ്മിൽ നി­ന്നു വി­ട്ടു­പോ­ന്നു് പീ­ക്കി­ങ്ങു­മാ­യി അണി ചേർ­ന്നു. അ­വ­രു­ടെ മ­ദ്ധ്യ അ­ണി­ക­ളു­ടെ ഭൂ­രി­പ­ക്ഷ­വും പി­ളർ­പ്പി­നെ വി­ശ­ദീ­ക­രി­ച്ച­തു് സി. പി. ഐ. തെ­ര­ഞ്ഞെ­ടു­പ്പു വി­ജ­യ­ങ്ങ­ളി­ലൂ­ടെ പ­രി­ഷ്ക്ക­ര­ണ­ങ്ങൾ­ക്കാ­യി സമരം ചെ­യ്യു­ന്ന ‘വലതു ക­മ്മ്യൂ­ണി­സ്റ്റു’കാരും, സി. പി. എം. വി­പ്ല­വ­ത്തി­നു വേ­ണ്ടി സമരം ചെ­യ്യു­ന്ന­വ­രു­മാ­ണെ­ന്ന മ­ട്ടി­ലാ­യി­രു­ന്നു. സി. പി. എം.-ന്റെ മ­ദ്ധ്യ­അ­ണി­കൾ അ­ധി­ക­വും ഇതു വി­ശ്വ­സി­ച്ചി­രു­ന്നു­വെ­ന്ന­തു തീർ­ച്ച­യാ­ണു്. എ­ന്നാൽ സി. പി. എം. നേ­തൃ­ത്വം വി­പ്ല­വ­ത്തി­ല­ല്ലാ തി­ര­ഞ്ഞെ­ടു­പ്പു­വി­ജ­യി­ക്കാ­നു­ള്ള ശ്ര­മ­ങ്ങ­ളി­ലാ­ണു് മു­ഴു­കി­യി­രു­ന്ന­തു്. പ­ശ്ചി­മ ബം­ഗാ­ളിൽ 1967-ലെ തി­ര­ഞ്ഞെ­ടു­പ്പു വി­ജ­യ­ത്തി­നു­ശേ­ഷ­മു­ള്ള അ­വ­രു­ടെ പെ­രു­മാ­റ്റം ഇതു വളരെ വ്യ­ക്ത­മാ­യി­ത­ന്നെ കാ­ട്ടി­ത്ത­ന്നു. എ­ന്നാൽ വി­ഭ­ജ­ന­ത്തി­നു ശേഷം സി. പി. എം.-ൽ ചേർ­ന്ന­വ­രി­ല­ധി­കം പേരും ആ പാർ­ട്ടി അവരെ വി­പ്ല­വ­ത്തി­ലേ­ക്കു ന­യി­ക്കാൻ പോ­വു­ക­യാ­ണെ­ന്ന ആ ആ­ത്മാർ­ത്ഥ വി­ശ്വാ­സം കൊ­ണ്ടാ­ണ­ങ്ങ­നെ ചെ­യ്ത­തു്. കൂ­ടാ­തെ സി. പി. ഐ.-​യുടേയും സി. പി. എം.-​ന്റെയും ലൈ­നി­നോ­ടു് എ­തിർ­പ്പു­ണ്ടാ­യി­രു­ന്ന­വ­രും തൽ­ക്കാ­ലം സി. പി. എം.-ന്റെ കൂ­ടെ­യാ­ണു പോ­യ­തു്: അ­ടി­ത്ത­റ­യു­ടെ ഏ­റ്റ­വും വി­പ്ല­വോ­ന്മു­ഖ­മാ­യ വി­ഭാ­ഗ­ങ്ങൾ ആ പാർ­ട്ടി­യി­ലാ­യി­രു­ന്ന­തു കൊ­ണ്ടു്, അ­തി­ന്നു് കൂ­ടു­തൽ ശ­ക്തി­യു­ണ്ടെ­ന്ന­വർ വി­ശ്വ­സി­ച്ചു. അ­തി­നാൽ ക­മ്മ്യൂ­ണി­സ്റ്റു പാ­ര­മ്പ­ര്യ­മു­ണ്ടാ­യി­രു­ന്ന സ്ഥ­ല­ങ്ങ­ളി­ലെ­ല്ലാം അ­ണി­ക­ള­ധി­ക­വും സി. പി. എം.-ന്റെ കൂ­ടെ­ചേർ­ന്നു.
ചോ­ദ്യം:
താ­ങ്ക­ളെ­ന്തു­കൊ­ണ്ടാ­ണു് വ്യ­ക്തി­പ­ര­മാ­യി സി. പി. ഐ.-യുടെ കൂടെ നിൽ­ക്കാൻ തീ­രു­മാ­നി­ച്ച­തു്?
ഉ­ത്ത­രം:
കാരണം, ഞാൻ പി­ളർ­പ്പി­നു തന്നെ എ­തി­രാ­യി­രു­ന്നു ര­ണ്ടു­ചേ­രി­ക­ളും ത­മ്മിൽ എ­ന്തെ­ങ്കി­ലും അ­ടി­സ്ഥാ­ന വ്യ­ത്യാ­സ­ങ്ങൾ ഉ­ള്ള­താ­യി ഞാൻ ക­ണ്ടി­ല്ല. പി­ളർ­പ്പു് ട്രേ­ഡ് യൂ­ണി­യൻ പ്ര­സ്ഥാ­ന­ത്തെ ഇ­നി­യും വി­ഭ­ജി­ക്കു­മ­ല്ലോ എ­ന്നും ഞാൻ ഭ­യ­ന്നു. അതാണു സം­ഭ­വി­ച്ച­തും. സി. പി. എം. പി­ളർ­പ്പി­ന്നു് തൊ­ട്ടു­പു­റ­കേ എ. ഐ. ടി. യു. സി. പി­ളർ­ന്നു. കർഷക സം­ഘ­ട­ന­ക­ളും വി­ദ്യാർ­ത്ഥി സം­ഘ­ട­ന­ക­ളും വി­ഭ­ക്ത­മാ­യി. ഇതു് ഇ­ട­തു­പ­ക്ഷ­ത്തെ ഗ­ണ്യ­മാ­യി ത­ളർ­ത്തി: കോൺ­ഗ്ര­സ്സി­ന്റെ­യും അ­തി­ന്റെ വ­ല­തു­പ­ക്ഷ­പ്പാർ­ട്ടി­ക­ളു­ടെ­യും ജ­ന­സ്വാ­ധീ­നം വ­ളർ­ത്താൻ സ­ഹാ­യി­ച്ചു. തൊ­ഴി­ലാ­ളി പ്ര­സ്ഥാ­നം ഇ­ങ്ങ­നെ നി­ര­ന്ത­രം വി­ഭ­ജി­ച്ചു­കൊ­ണ്ടി­രി­ക്ക­ണ­മെ­ന്ന­തു് എത്ര അ­പ­മാ­ന­ക­ര­മാ­ണെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ട്രേ­ഡ് യൂ­ണി­യൻ ഐ­ക്യ­ത്തി­ന്റെ വി­ശാ­ല­പ്ര­ശ്ന­ങ്ങൾ മാ­റ്റി­വെ­ച്ചാ­ലും, രണ്ടു ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­കൾ­ക്കു­മെ­ങ്കി­ലും അവർ സേ­വി­ക്കു­ന്ന­താ­യി­പ്പ­റ­യു­ന്ന വർ­ഗ്ഗ­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങൾ മുൻ­നിർ­ത്തി പൊ­തു­വാ­യ ഒരു ട്രേ­ഡ് യൂ­ണി­യൻ ഘടന നി­ല­നിർ­ത്താ­മാ­യി­രു­ന്നു. അവരതു ചെ­യ്തി­ല്ലെ­ന്ന­തി­ന്റെ മു­ഖ്യ­കാ­ര­ണം വി­ഭാ­ഗീ­യ­ത മാ­ത്ര­മാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ; തി­ര­ഞ്ഞെ­ടു­പ്പു വാ­ദ­ത്തി­നു് അവർ നൽ­കു­ന്ന പ്രാ­ധാ­ന്യ­വും പാർ­ല­മെ­ന്റേ­ത­ര സ­മ­ര­ങ്ങ­ളെ അവർ പാർ­ല­മെ­ന്റി­ന്നു കീ­ഴ്പ്പെ­ടു­ത്തു­ന്നു­വെ­ന്ന വ­സ്തു­ത­യും പ­രി­ഗ­ണി­ക്കു­മ്പോൾ, തെ­ര­ഞ്ഞെ­ടു­പ്പിൽ പി­ന്തു­ണ­നേ­ടാൻ അ­വർ­ക്കു് സ്വ­ന്തം ട്രേ­ഡ് യൂ­ണി­യ­നു­കൾ വേ­ണ­മാ­യി­രു­ന്നു. എല്ലാ മു­ന്ന­ണി­യി­ലും വർ­ഗ്ഗ­ശ­ത്രു­വി­നെ­തി­രെ ഒ­ന്നി­ക്കു­ക­യെ­ന്ന മൗലിക സ­ങ്ക­ല്പം അ­വ­രു­ടെ രാ­ഷ്ട്രീ­യ­ത്തിൽ ഇല്ല തന്നെ. ഏ­താ­യാ­ലും, സി. പി. ഐ.-യിൽ നി­ന്നു വി­ട്ടു­പോ­ന്നു് സി. പി. എം.-ൽ ചേ­രു­ന്ന­തി­ന്നു് ഞാൻ ഒരു കാ­ര­ണ­വും ക­ണ്ടി­ല്ല: ഇ­ന്നും ഞാൻ സി. പി. ഐ.-യിൽ അം­ഗ­മാ­ണ്; എന്റെ തീ­രു­മാ­നം ശ­രി­യാ­യി­രു­ന്നു­വെ­ന്നു തന്നെ ഞാൻ ഇ­പ്പോ­ഴും വി­ശ്വ­സി­ക്കു­ന്നു.
ചോ­ദ്യം:
ചെ­ക്കോ­സ്ലോ­വാ­ക്യൻ ആ­ക്ര­മ­ണ­ത്തെ­ച്ചൊ­ല്ലി സി. പി. ഐ. നേ­തൃ­ത്വ­ത്തിൽ മു­റു­മു­റ­പ്പു­ക­ളു­ണ്ടാ­യി­ല്ലോ? സി. പി. എം. ഒരു സം­ശ­യ­വു­മു­ന്ന­യി­ക്കാ­തെ അ­ക്ര­മ­ണ­ത്തെ ന്യാ­യീ­ക­രി­ച്ചു­വെ­ന്നു് എ­നി­ക്ക­റി­യാം. എ­ന്നാൽ സി. പി. ഐ.-​യ്ക്കകത്തു് ഒ­രെ­തിർ­പ­ക്ഷ­മു­ണ്ടാ­യി­രു­ന്നെ­ന്നും. ഇ­ന്ത്യ­യി­ലെ “ജ­നാ­ധി­പ­ത്യ സഖ്യ ക­ക്ഷി­ക­ളെ” മു­റി­പ്പെ­ടു­ത്താ­തി­രി­ക്കാ­നു­ള്ള ആ­ഗ്ര­ഹ­ത്തി­ന്റെ ഫ­ല­മാ­യി­രു­ന്നി­ല്ല ഇ­തെ­ന്നും ഞങ്ങൾ കേ­ട്ടി­രു­ന്നു.
ഉ­ത്ത­രം:
1968-ൽ ദ്യൂ­ബ്ചെ­ക്ക് ന­ട­പ്പി­ലാ­ക്കു­ന്ന പ­രി­ഷ്കാ­ര­ങ്ങ­ളെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടും “മാ­നു­ഷി­ക മു­ഖ­മു­ള്ള ഒരു സോ­ഷ്യ­ലി­സ”ത്തി­നു പി­ന്തു­ണ പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ടും ദേശീയ കൗൺ­സിൽ ഐ­ക­ക­ണ്ഠ്യേ­ന ഒരു പ്ര­മേ­യം പാ­സ്സാ­ക്കി­യി­രു­ന്നു. അ­പ്പോ­ഴാ­ണു് സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ സൈനിക ഇ­ട­പെ­ട­ലു­ണ്ടാ­യ­തു്. ഉടനെ ഒരു ചർ­ച്ച­യാ­രം­ഭി­ച്ചു; ചെ­ക്കോ­സ്ലോ­വാ­ക്യൻ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­യു­ടെ എല്ലാ രേ­ഖ­ക­ളും സ­മ്പാ­ദി­ക്കാ­നാ­യി ഞ­ങ്ങ­ളിൽ കു­റേ­പ്പേർ ന്യൂ­ഡൽ­ഹി­യി­ലെ ചെക് എംബസി സ­ന്ദർ­ശി­ച്ചു. ദേശീയ കൗൺ­സി­ലിൽ തു­ല്യ­മാ­യൊ­രു വി­ഭ­ജ­ന­മു­ണ്ടാ­യി. സോ­വി­യ­റ്റ് യൂ­ണി­യ­നെ പി­ന്താ­ങ്ങി­യ­വർ­ക്കു് മു­പ്പ­ത്തി­യ­ഞ്ചും ഞ­ങ്ങൾ­ക്കു് മു­പ്പ­ത്തി­നാ­ലും വോ­ട്ടു­ണ്ടാ­യി­രു­ന്നെ­ന്നാ­ണെ­ന്റെ ഓർമ്മ (ഏ­താ­യാ­ലും അതു് അധികം പേർ പ­ങ്കെ­ടു­ത്ത ഒരു കൗൺ­സിൽ യോ­ഗ­മാ­യി­രു­ന്നി­ല്ല). രണ്ടു പേർ ആദ്യം വോ­ട്ടെ­ടു­പ്പിൽ പ­ങ്കെ­ടു­ക്കാ­തി­രു­ന്നു. കൂ­ടു­തൽ ചർച്ച ന­ട­ന്ന­തോ­ടെ ആ രണ്ടു സ­ഖാ­ക്ക­ളും ഞ­ങ്ങ­ളു­ടെ ഭാ­ഗ­ത്തേ­യ്ക്കു വന്നു. ഇ­പ്പോൾ സോ­വി­യ­റ്റ് ഇ­ട­പെ­ട­ലി­നെ എ­തിർ­ക്കാ­നു­ള്ള ഭൂ­രി­പ­ക്ഷം ഞ­ങ്ങൾ­ക്കു കി­ട്ടി. തങ്ങൾ തോൽ­ക്കാൻ പോ­വു­ക­യാ­ണെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ പാർ­ട്ടി നേ­താ­ക്കൾ സ­ന്ധി­യ്ക്കൊ­രു­ങ്ങി. ഉടൻ തന്നെ വോ­ട്ടെ­ടു­പ്പു ന­ട­ത്തെ­രു­തെ­ന്നും, പാർ­ട്ടി­യിൽ മു­ഴു­വൻ പ്ര­സ­ക്ത­മാ­യ രേഖകൾ വി­ത­ര­ണം ചെ­യ്തു മൂ­ന്നു മാ­സ­ത്തെ ഒരു ചർച്ച ആ­രം­ഭി­ക്ക­ണ­മെ­ന്നും അവർ നിർ­ദ്ദേ­ശി­ച്ചു. പാർ­ട്ടി­യിൽ മു­ഴു­വൻ ഈ പ്ര­ശ്ന­ത്തെ­ക്കു­റി­ച്ചു­ള്ള രേ­ഖ­ക­ളെ­ല്ലാം ചർച്ച ചെ­യ്യ­പ്പെ­ടു­മെ­ന്ന­തു് ന­ല്ലൊ­രു കാ­ര്യ­മാ­യി തോ­ന്നി­യ­തി­നാൽ ഞാനതു സ­മ്മ­തി­ച്ചു. ശ­രി­യാ­യൊ­രു ചർച്ച ന­ട­ക്കു­ന്ന­തു് ഞ­ങ്ങൾ­ക്കു് നന്മ മാ­ത്ര­മേ ചെ­യ്യു­മാ­യി­രു­ന്നു­ള്ളു­വ­ല്ലോ എന്നു ഞാൻ കരുതി. എ­ന്നാൽ ഈ വാ­ഗ്ദാ­നം പാ­ലി­ക്ക­പ്പെ­ട്ടി­ല്ല. അ­ടു­ത്ത കൗൺ­സിൽ യോഗം നാലു മാസം ക­ഴി­ഞ്ഞാ­ണു് ന­ട­ന്ന­തു്. അ­ക്കാ­ല­ത്തു് സോ­വി­യ­റ്റ് യൂ­ണി­യ­നിൽ നി­ന്നു­ള്ള സ­ന്ദർ­ശ­ക­രു­ടെ ഒരു പ്ര­ള­യം തന്നെ ഞങ്ങൾ കണ്ടു. അവരിൽ ചിലർ ഞാ­നു­മാ­യും ചർച്ച ചെ­യ്തു. എ­ന്നാൽ എ­നി­ക്കു് അ­ല്പം­പോ­ലും ബോ­ദ്ധ്യം വ­ന്നി­ല്ല. സ­ത്യ­ത്തിൽ ഒരു തൂ­ലി­കാ­നാ­മം ഉ­പ­യോ­ഗി­ച്ചു് ഞാൻ “ചെ­ക്കോ­സ്ലോ­വാ­ക്യ എ­ങ്ങോ­ട്ടു്?” എ­ന്നൊ­രു പു­സ്ത­കം എ­ഡി­റ്റു ചെ­യ്യു­ക­യു­ണ്ടാ­യി; അതിലെ ലേ­ഖ­ക­രെ­ല്ലാം സോ­വി­യ­റ്റ് ലൈ­നി­നോ­ട് എ­തിർ­പ്പു­ള്ള സി. പി. ഐ.-​അനുകൂലികളായിരുന്നു. അതിലെ ഒ­രൊ­റ്റ ലേഖകൻ പോലും “സി. പി. ഐ.-യുടെ ശത്രു”വെന്ന പേരിൽ ആ­ക്ര­മി­ക്ക­പ്പെ­ട്ടു­കൂ­ടെ­ന്നു് ഞാ­നു­റ­പ്പു വ­രു­ത്തി­യി­രു­ന്നു. എ­ന്തെ­ല്ലാം സ­മ്മർ­ദ്ദ­ങ്ങ­ളാ­ണു് ഉ­ണ്ടാ­യ­തെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ, ഏ­താ­യാ­ലും കൗൺ­സിൽ മീ­റ്റി­ങ്ങിൽ പാർ­ട്ടി യ­ന്ത്രം അ­തി­ന്റെ ശ­ക്തി­ക­ളൊ­ക്കെ സ്വ­രൂ­പി­ക്കു­ക­യും ആ യോ­ഗ­ത്തിൽ വെ­ച്ചു് ഭൂ­രി­പ­ക്ഷം നേ­ടു­ക­യും ചെ­യ്തു. ഉ­ടൻ­ത­ന്നെ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് അ­വ­രെ­ന്നെ ചോ­ദ്യം ചെ­യ്തു. അ­തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ഞാ­നേ­റ്റെ­ടു­ത്തു. അ­വ­രെ­ന്നെ ശ­കാ­രി­ച്ചു: സി. പി. ഐ. അം­ഗ­ങ്ങൾ ആ പു­സ്ത­കം വാ­യി­ക്കു­ക­യോ വി­ത­ര­ണം ചെ­യ്യു­ക­യോ പാ­ടി­ല്ലെ­ന്നു നിർ­ദ്ദേ­ശ­വും പു­റ­പ്പെ­ടു­വി­ച്ചു. പാർ­ട്ടി പ­ത്ര­ങ്ങ­ളിൽ എ­നി­ക്കു് പ­ര­സ്യ­മാ­യൊ­രു താ­ക്കീ­തും നൽകി. താ­ക്കീ­തു് “ന്യൂ എയ്ജി”-ൽ പ്ര­സി­ദ്ധീ­ക­രി­ക്കും­മു­മ്പു് എ­നി­ക്കു് പു­നർ­വി­ചാ­രം ന­ട­ത്താ­നും ചെ­യ്ത­തു പിൻ­വ­ലി­ക്കാ­നും പ­തി­ന­ഞ്ചു ദി­വ­സ­ത്തെ ഇട നൽ­കാ­മെ­ന്നു് ഒരു പാർ­ട്ടി നേ­താ­വു നിർ­ദ്ദേ­ശി­ച്ചു. അ­വ­രാ­ണു് പു­നർ­വി­ചാ­ര­ത്തി­ന്നു സമയം കാ­ണേ­ണ്ട­തെ­ന്നു് ഞാൻ പ­റ­ഞ്ഞു. അ­വ­രേ­താ­യാ­ലും എ­നി­ക്കു് പ­തി­ന­ഞ്ചു ദി­വ­സ­ത്തെ അവധി തന്നു. അ­തി­നി­ട­യിൽ മാ­പ്പു പറയാൻ എന്നെ നിർ­ബ്ബ­ന്ധി­ക്കു­വാ­നാ­യി ചിലർ എന്നെ സ­ന്ദർ­ശി­ച്ചു. ഞാൻ പാർ­ട്ടി­യു­ടെ നേ­താ­വും, ആ­ദ­രി­ക്ക­പ്പെ­ടു­ന്ന­യാ­ളു­മാ­യ­തു­കൊ­ണ്ടു്, പ­ര­സ്യ­മാ­യി എന്നെ താ­ക്കീ­തു ചെ­യ്യാൻ തങ്ങൾ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ലെ­ന്നു് അവർ പ­റ­ഞ്ഞു. ഞാൻ അതു് തീർ­ത്തും നി­ര­സി­ച്ചു. അ­ങ്ങ­നെ ന്യൂ എ­യ്ജി­ന്റെ, ഒരു കൊ­ച്ചു കോണിൽ താ­ക്കീ­തു് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. എ­ന്നാൽ പി­റ്റേ­ന്നു തന്നെ എല്ലാ ബൂർ­ഷ്വാ പ­ത്ര­ങ്ങ­ളും സംഭവം വി­ശ­ദ­മാ­യി റി­പ്പോർ­ട്ടു­ചെ­യ്തു—സോ­വി­യ­റ്റ് ആ­ക്ര­മ­ണ­ത്തെ വി­മർ­ശി­ച്ചു് ഒരു പു­സ്ത­കം പ്ര­സി­ദ്ധീ­ക­രി­ച്ച­തി­ന്നാ­ണു് ഞാൻ താ­ക്കീ­തു ചെ­യ്യ­പ്പെ­ട്ട­തെ­ന്ന വാർ­ത്ത വ­ന്ന­തോ­ടെ, പാർ­ട്ടി സംഗതി മു­ഴു­വൻ അ­വ­ഗ­ണി­ച്ചി­രു­ന്നെ­ങ്കിൽ ചെ­ല­വാ­കു­മാ­യി­രു­ന്ന­തി­നെ­ക്കാൾ കൂ­ടു­തൽ കോ­പ്പി പു­സ്ത­കം വിൽ­ക്ക­പ്പെ­ട്ടു. ഇ­തെ­ല്ലാ­മാ­യി­ട്ടും, ആ­ക്ര­മ­ണ­ത്തെ സർ­വ്വാ­ത്മ­നാ പി­ന്തു­ണ­ച്ച സി. പി. എം.-ൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി സി. പി. ഐ.-​യ്ക്കകത്തു് ഒ­രു­ത­രം ചർച്ച ന­ട­ന്നു­വെ­ന്ന­തു് ചൂ­ണ്ടി­ക്കാ­ട്ടേ­ണ്ട­തു ത­ന്നെ­യാ­ണു്.
ചോ­ദ്യം:
ട്രോ­ട്സ്കി­യെ­യും ട്രോ­ട്സ്കി­യി­സ­ത്തെ­യും കു­റി­ച്ചു­ള്ള താ­ങ്ക­ളു­ടെ വീ­ക്ഷ­ണ­ങ്ങൾ എ­ന്തെ­ല്ലാ­മെ­ന്നു പ­റ­യാ­മോ?
ഉ­ത്ത­രം:
ഞാ­നൊ­രു ട്രോ­ട്സ്കി­യി­സ്റ്റ­ല്ല. എന്റെ ആ­രാ­ധ്യ­പു­രു­ഷൻ സ്റ്റാ­ലി­നാ­യി­രു­ന്നു. ആ വി­ഗ്ര­ഹം ത­കർ­ന്നു ത­രി­പ്പ­ണ­മാ­യി. ത­കർ­ന്ന ഒരു വി­ഗ്ര­ഹ­ത്തി­ന്റെ സ്ഥാ­ന­ത്തു് പു­തി­യൊ­രു വി­ഗ്ര­ഹം—അതു ത­ക­രാ­ത്ത­താ­യാ­ലും—പ്ര­തി­ഷ്ഠി­ക്കാൻ ഞാ­നി­ഷ്ട­പ്പെ­ടു­ന്നി­ല്ല. കാരണം, ഞാ­നി­പ്പോൾ വി­ഗ്ര­ഹാ­രാ­ധ­ന­യി­ലേ വി­ശ്വ­സി­ക്കു­ന്നി­ല്ല. ട്രോ­ട്സ്കി, ബു­ഖാ­രിൻ, റോസ ല­ക്സെം­ബർ­ഗ്, ഗ്രാം­ചി, ല്യൂ­ക്കാ­ച്ച് തു­ട­ങ്ങി­യ മാർ­ക്സി­സ്റ്റു­ക­ളെ എല്ലാ ക­മ്മ്യൂ­ണി­സ്റ്റു­കാ­രും ഗൗ­ര­വ­ത്തൊ­ടെ പ­ഠി­ക്കു­ക­യും വി­മർ­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്തു­ക­യും വേ­ണ­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു. ലോ­ക­ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തിൽ നി­ന്നു് അവരെ നീ­ക്കി­ക്ക­ള­ഞ്ഞാൽ മാർ­ക്സി­സം അ­ത്ര­യ്ക്കും ദ­രി­ദ്ര­മാ­കും. ട്രോ­ട്സ്കി­യെ സാ­മ്രാ­ജ്യ­ത്വ ചാ­ര­നും ഫാ­സി­സ്റ്റു ഏ­ജ­ന്റു­മാ­യി ചി­ത്രീ­ക­രി­ച്ച സ്റ്റാ­ലി­നി­സ്റ്റ് കപട ച­രി­ത്ര­ത്തിൽ എ­നി­ക്കു വി­ശ്വാ­സ­മി­ല്ല. സോ­വി­യ­റ്റ് ച­രി­ത്ര­കാ­ര­ന്മാർ­പോ­ലും ഇ­പ്പോൾ അ­ത്ത­രം കാ­ഴ്ച­പ്പാ­ടു­കൾ ഉ­പേ­ക്ഷി­ച്ച­താ­യി കാ­ണു­ന്നു. അ­റു­പ­തു­ക­ളു­ടെ അ­വ­സാ­നം പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു പുതിയ സി. പി. എസ്. യു. ച­രി­ത്ര­ത്തിൽ ട്രോ­ട്സ്കി വി­മർ­ശി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു് ഫാ­സി­സ്റ്റു് ചാ­ര­നെ­ന്ന നി­ല­യ്ക്ക­ല്ല, അ­ദ്ദേ­ഹ­ത്തി­ന്റെ തെ­റ്റാ­യ “വീ­ക്ഷ­ണ”ങ്ങ­ളു­ടെ പേ­രി­ലാ­ണു്. ഈ മാ­റ്റ­വും മ­തി­യാ­വി­ല്ല. ല്യൂ­ക്കാ­ച്ച് പ­റ­ഞ്ഞ­തു­പോ­ലെ, ട്രോ­ട്സ്കി­യു­ടെ പങ്കു മ­ന­സ്സി­ലാ­ക്കി­യി­ല്ലെ­ങ്കിൽ ഒ­രാൾ­ക്കു റഷ്യൻ വി­പ്ല­വ­ത്തി­ന്റെ ച­രി­ത്രം ഗ്ര­ഹി­ക്കാ­നാ­വി­ല്ല. അ­തു­കൊ­ണ്ടു്, റഷ്യൻ വി­പ്ല­വ­ത്തി­ന്റെ ഇ­ള­കി­മ­റി­യു­ന്ന ദി­ന­ങ്ങ­ളെ­യും അതിൽ ട്രോ­ട്സ്കി­യു­ടെ പ­ങ്കി­നെ­യും ഒ­ന്നാ­ന്ത­ര­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ജോൺ റീ­ഡി­ന്റെ “ലോ­ക­ത്തെ പി­ടി­ച്ചു­കു­ലു­ക്കി­യ പത്തു നാ­ളു­കൾ” ലെ­നി­ന്റെ അ­വ­താ­രി­ക­യോ­ടു­കൂ­ടി സോ­വി­യ­റ്റ് യൂ­ണി­യ­നിൽ തന്നെ ഇ­യ്യി­ടെ പ്ര­സി­ദ്ധീ­ക­രി­ച്ചു കാ­ണു­ന്ന­തിൽ ഞാൻ സ­ന്തു­ഷ്ട­നാ­ണു്. 1923-ലെ ‘ഇം­പ്രൊ­ക്കോ­റി’ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഉ­ദ്യോ­ഗ­സ്ഥ­മേ­ധാ­വി­ത്ത­വ­ത്ക്ക­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­ബ­ന്ധ­വും, ‘മാർ­ക്സി­സ­ത്തി­നു­വേ­ണ്ടി’ ‘സാ­ഹി­ത്യ­ത്തെ­യും ക­ല­യേ­യും കു­റി­ച്ചു്’, ‘റഷ്യൻ വി­പ്ല­വ­ത്തി­ന്റെ ച­രി­ത്രം’ തു­ട­ങ്ങി­യ ഇതര കൃ­തി­ക­ളു­മുൾ­പ്പെ­ടെ ട്രോ­ട്സ്കി­യു­ടെ സു­പ്ര­ധാ­ന സം­ഭാ­വ­ന­കൾ വി­ല­പ്പെ­ട്ട­താ­ണെ­ന്നും, അ­ദ്ദേ­ഹ­ത്തി­ന്റെ ചില ആ­ശ­യ­ങ്ങൾ ഇ­ന്നും പ്ര­സ­ക്ത­മാ­ണെ­ന്നും ഞാൻ ക­രു­തു­ന്നു. ട്രോ­ട്സ്കി പ­റ­ഞ്ഞ­തും എ­ഴു­തി­യ­തും മു­ഴു­വൻ ഞാൻ അം­ഗീ­ക­രി­ക്കു­ന്നു എ­ന്നൊ­ന്നും ഇ­തി­ന്നർ­ത്ഥ­മി­ല്ല. മാർ­ക്സി­സ­ത്തി­ന്റെ വി­കാ­സ­ത്തി­നു് വി­മർ­ശ­നാ­ത്മ­ക­മാ­യൊ­രു സ­മീ­പ­നം അ­നി­വാ­ര്യ­മാ­ണു്.
ചോ­ദ്യം:
താ­ങ്കൾ നാ­ല്പ­തു വർ­ഷ­ത്തി­ലേ­റെ­ക്കാ­ലം ക­മ്മ്യൂ­ണി­സ്റ്റു പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കാ­ളി­യാ­യി­രു­ന്നി­ട്ടു­ണ്ടു്. താ­ങ്ക­ള­തി­ന്റെ നേ­തൃ­ഘ­ട­ക­ങ്ങ­ളി­ലു­ണ്ടാ­യി­ട്ടു­ണ്ടു്. പാർ­ല­മെ­ന്റി­ലും സ­ഹോ­ദ­ര­ക­ക്ഷി­ക­ളു­ടെ സ­മ്മേ­ള­ന­ങ്ങ­ളി­ലും, താ­ങ്കൾ അതിനെ പ്ര­തി­നി­ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­തി­ന്റെ ചർ­ച്ച­ക­ളിൽ താ­ങ്കൾ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ടു്. അ­തേ­റ്റ­വും അധികം വിജയം നേടിയ പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ന്നാ­യ കേ­ര­ള­ത്തിൽ പാർ­ട്ടി കെ­ട്ടി­പ്പ­ടു­ക്കു­ന്ന­തിൽ താ­ങ്കൾ അ­ഗ്ര­ദൂ­ത­ന്റെ തന്നെ പങ്കു വ­ഹി­ച്ചി­ട്ടു­ണ്ടെ­ന്ന­തു പ­റ­യു­ക­യേ വേ­ണ്ടാ. പാ­ര­മ്പ­ര്യ ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­നു്—ഇതിൽ ഞാൻ സി. പി. ഐ., സി. പി. എം.; പി­ളർ­ന്ന എം. എൽ. ഗ്രൂ­പ്പു­കൾ, ഇ­ങ്ങി­നെ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടെ­ങ്കി­ലും പൊ­തു­വാ­യൊ­രു രാഷ്ട്രീയ-​പ്രത്യയശാസ്ത്രാടിസ്ഥാനമുള്ള പാർ­ട്ടി­ക­ളെ­യെ­ല്ലാം പെ­ടു­ത്തു­ന്നു—ഇ­ന്ത്യ­യിൽ ഒരു ഭാ­വി­യു­ണ്ടെ­ന്നു താ­ങ്കൾ ക­രു­തു­ന്നു­ണ്ടോ? മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, ഈ ഗ്രൂ­പ്പു­ക­ളെ­യും പാർ­ട്ടി­ക­ളെ­യും പ­രി­ഷ്ക്ക­രി­ക്കു­ക സാ­ദ്ധ്യ­മാ­ണോ, അതോ പുതിയ ത­ര­ത്തി­ലു­ള്ള ഒരു ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­യു­ടെ ആ­വ­ശ്യ­മു­ണ്ടോ?
ഉ­ത്ത­രം:
ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തി­ന്റെ ഭൂ­ത­കാ­ലം മു­ഴു­വൻ നി­ഷേ­ധി­ക്കേ­ണ്ട­താ­ണെ­ന്ന വീ­ക്ഷ­ണം ഞാൻ നി­രാ­ക­രി­ക്കു­ന്നു. വൈ­രൂ­പ്യ­ങ്ങ­ളും തെ­റ്റു­ക­ളു­മെ­ല്ലാ­മി­രി­യ്ക്കെ­ത്ത­ന്നെ, സോ­ഷ്യ­ലി­സ­ത്തി­നും വി­പ്ല­വ­ത്തി­നും വേ­ണ്ടി സമരം ചെ­യ്യു­ക­യും സ­ഹ­ന­മേ­റ്റെ­ടു­ക്കു­ക­യും ചെയ്ത നൂ­റു­ക­ണ­ക്കിൽ, ആ­യി­ര­ക്ക­ണ­ക്കി­ലു­ള്ള, ക­മ്മ്യൂ­ണി­സ്റ്റു­കാർ ഇ­ന്ത്യ­യി­ലു­ണ്ടാ­യി­ട്ടു­ണ്ടു്. ഒ­ട്ട­ന­വ­ധി കർഷക സ­മ­ര­ങ്ങ­ളും ട്രേ­ഡ് യൂ­ണി­യൻ സ­മ­ര­ങ്ങ­ളും സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ­സ­മ­ര­ങ്ങ­ളും ന­ട­ത്തി­യ ഒ­ന്നാ­ന്ത­രം ക­മ്മ്യൂ­ണി­സ്റ്റു ക­ലാ­പ­കാ­രി­ക­ളി­വി­ടെ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. നാം ചർ­ച്ച­ചെ­യ്ത കാ­ര­ണ­ങ്ങ­ളാൽ നേ­തൃ­ത്വ­ത്തി­നു് അ­വ­രു­ടെ ക­ഴി­വു­ക­ളെ­യും ശ­ക്തി­ക­ളെ­യും വി­പ്ല­വ­പ­ര­മാ­യി തി­രി­ച്ചു­വി­ടാൻ ക­ഴി­ഞ്ഞി­ല്ലെ­ന്ന­താ­യി­രു­ന്നു ദു­ര­ന്തം. അ­നു­ഭ­വ­ത്തെ ആ­കെ­പ്പാ­ടെ എ­ഴു­തി­ത്ത­ള്ളി­ക്കൂ­ടെ­ന്നു തന്നെ ഞാൻ ഊ­ന്നി­പ്പ­റ­യും. ഏതു പുതിയ ക­മ്മ്യൂ­ണി­സ്റ്റു പ്ര­സ്ഥാ­ന­വും വീ­ണ്ടും സ്വ­ന്ത­മാ­ക്കേ­ണ്ട അ­ദ്ധ്യാ­യ­ങ്ങൾ അ­തി­ന്നു­ണ്ടു്. സി. പി. ഐ.-​യുടെയും, സി. പി. എം.-​ന്റെയും, എം. എൽ. ഗ്രൂ­പ്പു­ക­ളു­ടെ­യും അ­ടി­ത്ത­റ­യിൽ ഒരു സോ­ഷ്യ­ലി­സ്റ്റു വി­പ്ല­വ­മാ­ഗ്ര­ഹി­ക്കു­ന്ന, സ­മർ­പ്പി­ത ചേ­ത­സ്സു­ക­ളാ­യ, ആ­യി­ര­ക്ക­ണ­ക്കി­നു പ്ര­വർ­ത്ത­ക­രു­ണ്ടു്, അവരെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്ക­രു­തു്. ത­ന്നെ­യ­ല്ല, അവരിൽ പ­ലർ­ക്കും ബഹുജന സ­മ­ര­ങ്ങ­ളു­ടെ അ­നു­ഭ­വം സ്വ­ന്ത­മാ­യു­ണ്ടു്. സാ­മ്പ്ര­ദാ­യി­ക പാർ­ട്ടി­ക­ളി­ലെ സ്റ്റാ­ലി­നി­സം അ­നു­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത ധാ­രാ­ളം യു­വ­വി­പ്ല­വ­കാ­രി­ക­ളും മാർ­ക്സി­സ്റ്റു­ക­ളും ക­മ്മ്യൂ­ണി­സ്റ്റു­ക­ളു­മാ­യി ഉ­യർ­ന്നു വ­രു­ന്നു­ണ്ടു്. രാ­ജ്യ­ത്തെ എല്ലാ ക­മ്മ്യൂ­ണി­സ്റ്റു ശ­ക്തി­ക­ളെ­യും മാർ­ക്സി­സം ലെ­നി­നി­സ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ യോ­ജി­പ്പി­ക്കു­ന്ന­തു് ക­മ്മ്യൂ­ണി­സ്റ്റു പ്ര­സ്ഥാ­ന­ത്തി­ന്റെ വി­കാ­സ­ത്തി­നു് അ­ത്യാ­വ­ശ്യ­മാ­ണെ­ന്നു ഞാൻ ക­രു­തു­ന്നു. ഇതു് എ­ങ്ങി­നെ­യാ­ണു­ണ്ടാ­വു­ക­യെ­ന്ന­തു്—ഒരു ലയനം കൊ­ണ്ടാ­ണോ, പു­തി­യൊ­രു ക­മ്മ്യൂ­ണി­സ്റ്റു­പാർ­ട്ടി­യു­ടെ ഉദയം കൊ­ണ്ടാ­ണോ എ­ന്ന­തു്—ഭാ­വി­യ്ക്കു വി­ട്ടു­കൊ­ടു­ക്കാം. എ­ന്നാൽ പ­ര­സ്പ­രം ത­ല­ത­ല്ലി­പ്പൊ­ളി­ച്ചു­കൊ­ണ്ടു് ഐക്യം നേ­ടാ­നാ­വി­ല്ല. ത­ത്വാ­ധി­ഷ്ഠി­ത­മാ­യ ചർ­ച്ച­ക­ളും സാ­ഹോ­ദ­ര്യ­പൂർ­ണ്ണ­മാ­യ വി­വാ­ദ­ങ്ങ­ളും, പൊ­തു­വാ­യി യോ­ജി­പ്പു­ള്ള പ­രി­പാ­ടി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ഏ­കീ­കൃ­ത പ്ര­വർ­ത്ത­ന­ങ്ങ­ളും­വ­ഴി മാ­ത്ര­മെ അതു സം­ഭ­വി­ക്കൂ. വിവിധ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി­ക­ളു­ടെ അണികൾ സ്വ­ന്തം സൈ­ദ്ധാ­ന്തി­ക നി­ല­വാ­ര­മു­യർ­ത്തു­ക­യും ഈ മ­ഹാ­സം­വാ­ദ­ത്തി­നു സ­ഫ­ല­മാ­യി സ്വയം ഇ­ട­പെ­ടു­വാൻ കഴിവു നേ­ടു­ക­യും ചെ­യ്യു­മ്പോൾ മാ­ത്ര­മേ ഇതു വി­ജ­യി­ക്കു­ക­യു­ള്ളു. ഞാ­നൊ­രു ശു­ഭാ­പ്തി വി­ശ്വാ­സി­യാ­ണു്. വാർ­ദ്ധ്യ­ക്യ­ത്തി­ലേ­യ്ക്കു കാ­ലൂ­ന്നി­യ പഴയ ത­ല­മു­റ­യി­ലെ നേ­താ­ക്കൾ ഈ ശ്ര­മ­ത്തിൽ പ­രാ­ജ­യ­പ്പെ­ട്ടാ­ലും, പുതിയ യു­വ­ത­ല­മു­റ­യി­ലെ വി­പ്ല­വ­കാ­രി­കൾ അ­വ­സ­ര­ത്തി­നൊ­ത്തു­യ­രു­മെ­ന്നു് എ­നി­ക്കു­റ­പ്പു­ണ്ടു്.

(അ­വ­സാ­നി­ച്ചു)

കെ ദാ­മോ­ദ­രൻ
images/Kdamodaran.jpg

ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ കേ­ര­ള­ത്തി­ലെ സ്ഥാ­പ­ക­നേ­താ­ക്ക­ളിൽ ഒ­രാ­ളും മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു കെ ദാ­മോ­ദ­രൻ (ഫെ­ബ്രു­വ­രി 25, 1904–ജൂലൈ 3, 1976). മ­ല­പ്പു­റം ജി­ല്ല­യി­ലെ തിരൂർ വി­ല്ലേ­ജിൽ പൊറൂർ ദേ­ശ­ത്തു് കീ­ഴേ­ട­ത്ത് എന്ന സ­മ്പ­ന്ന നായർ കു­ടും­ബ­ത്തിൽ കി­ഴ­ക്കി­നി­യേ­ട­ത്ത് തു­പ്പൻ ന­മ്പൂ­തി­രി­യു­ടേ­യും കീ­ഴേ­ട­ത്ത് നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യാ­ണു് ദാ­മോ­ദ­രൻ ജ­നി­ച്ച­തു്. കേരള മാർ­ക്സ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ‘പാ­ട്ട­ബാ­ക്കി’ എന്ന നാ­ട­ക­ര­ച­ന­യി­ലൂ­ടെ­യും അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. കോ­ഴി­ക്കോ­ട് സാ­മൂ­തി­രി കോ­ളേ­ജിൽ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ തന്നെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. നി­യ­മ­ലം­ഘ­ന പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു.

കാ­ശി­വി­ദ്യാ­പീ­ഠ­ത്തി­ലെ പ­ഠ­ന­കാ­ല­ഘ­ട്ടം മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളോ­ടു് താൽ­പ­ര്യം വർ­ദ്ധി­പ്പി­ച്ചു. തി­ക­ഞ്ഞ ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യാ­ണു് കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. പൊ­ന്നാ­നി ബീ­ഡി­തൊ­ഴി­ലാ­ളി പ­ണി­മു­ട­ക്കിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു. ന­വ­യു­ഗം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പാർ­ട്ടി പി­ളർ­ന്ന­പ്പോൾ സി. പി. ഐ.-യിൽ ഉ­റ­ച്ചു­നി­ന്നെ­ങ്കി­ലും അ­വ­സാ­ന­കാ­ല­ത്തു് പാർ­ട്ടി­യിൽ നി­ന്നും അ­ക­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് ച­രി­ത്രം ത­യ്യാ­റാ­ക്കാ­നു­ള്ള പ­ഠ­ന­ത്തി­നി­ടെ 1976 ജൂലൈ 3-നു് അ­ന്ത­രി­ച്ചു. പദ്മം ജീ­വി­ത­പ­ങ്കാ­ളി­യാ­യി­രു­ന്നു.

Colophon

Title: The Memoirs of an Indian Communist 2 (ml: ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ 2).

Author(s): Tariq Ali, K Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-07.

Deafult language: ml, Malayalam.

Keywords: Interview, Tariq Ali, K Damodaran, The Memoirs of an Indian Communist, താ­രി­ക് അലി, കെ. ദാ­മോ­ദ­രൻ, ഒരു ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ 2, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Indersdorf, a painting by Franz Marc (1880–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.