SFNസായാഹ്ന ഫൌണ്ടേഷൻ
images/Emily_Carr_Kitwancool.png
Kitwancool, a painting by Emily Carr (1871–1945).
‘ലോകം മ­റ്റാ­രു­ടേ­യോ വീ­ടാ­ണു്’ അ­പ­രി­ചി­ത­രു­ടെ ദൈ­നം­ദി­നം ആ­ന­ന്ദി­ന്റെ ‘ആൾ­ക്കൂ­ട്ട’ത്തിൽ
ഇ. വി. രാ­മ­കൃ­ഷ്ണൻ

ആ­ന­ന്ദി­ന്റെ ‘ആൾ­കൂ­ട്ടം’ എന്ന നോ­വ­ലിൽ മി­ന്നി­മ­റ­ഞ്ഞു പോ­വു­ന്ന നി­ര­വ­ധി ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൊ­രാ­ളാ­ണു് കാർ­ബാ­റി. പ­ല­കാ­ര്യ­ങ്ങ­ളി­ലും താൽ­പ­ര്യ­മു­ണ്ടെ­ങ്കി­ലും ഒ­ന്നി­ലും ഉ­റ­ച്ചു­നിൽ­ക്കു­ന്ന ആളല്ല അയാൾ. ഒ­രി­ക്കൽ ശബ്ദം ചെ­വി­കൊ­ണ്ടു കേൾ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അ­യാൾ­ക്കു് അ­റ­പ്പു് തോ­ന്നി. സ്വ­ന്തം ചി­ന്ത­കൾ കേൾ­ക്കാൻ ക­ഴി­ഞ്ഞാ­ലും ഒ­രാൾ­ക്കു് ഇതേ അ­സ­ഹ്യ­ത ത­ന്നെ­യാ­ണു് തോ­ന്നു­ക എ­ന്നു് കാർ­ബാ­റി പ­റ­യു­ന്നു: “മ­നു­ഷ്യ­ന്റെ ഓരോ കൃ­ത്യ­വും ഓരോ ച­ല­ന­വും ത­ന്നിൽ നി­ന്നു­ത­ന്നെ ഒ­ളി­ച്ചോ­ടി­പോ­കാ­നു­ള്ള യ­ത്ന­മാ­ണു് ” (384). ജോസഫ്, കാർ­ബാ­റി­യു­ടെ ചി­ന്ത­ക­ളെ ഇ­ങ്ങി­നെ സ്വ­ന്തം വാ­ക്കു­ക­ളിൽ സം­ക്ഷേ­പി­ക്കു­ന്നു: “നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തിൽ മ­നു­ഷ്യ­നു് ആ­ത്മ­സാ­ക്ഷാ­ത്ക്കാ­രം ല­ഭി­ക്കു­ന്ന­തു് സ്വ­ന്തം ആ­ത്മാ­വി­നെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോ­ഴ­ല്ല, മ­റി­ച്ചു്, മ­റ്റു­ള്ള­വ­രിൽ ചെ­ന്നു് മു­ട്ടു­മ്പോ­ഴാ­ണു്” (384). ഇതു ജോസഫ് വി­ചാ­രി­ക്കു­മ്പോ­ലെ സോ­ഷ്യ­ലി­സ്റ്റ് ചി­ന്താ­ഗ­തി­യി­ലേ­ക്കു ന­യി­ക്കു­ന്ന പാ­ത­യ­ല്ല, കാർ­ബാ­റി അ­ങ്ങി­നെ­യൊ­രു വ്യ­വ­സ്ഥ­യെ പി­ന്തു­ണ­ക്കു­ന്നു­ണ്ടെ­ങ്കി­ലും. അ­പ­ര­ങ്ങ­ളും അ­ന്യ­ങ്ങ­ളു­മാ­യി ന­മു­ക്കു­ള്ള ബ­ന്ധ­മാ­ണു് നോ­വ­ലെ­ന്ന സാ­ഹി­ത്യ­രൂ­പ­ത്തി­ന്റെ വ­ലി­യൊ­രു അ­ന്വേ­ഷ­ണ­മേ­ഖ­ല. അ­പ­ര­ങ്ങ­ളു­ടെ മാ­ദ്ധ്യ­മ­ത്തി­ലൂ­ടെ­യാ­ണു് ഞാൻ എന്നെ അ­റി­യു­ന്ന­തു്. മ­റ്റു­ള്ള­വ­രെ അ­റി­യാൻ ക­ഴി­യു­ന്ന­തു­പോ­ലെ ന­മു­ക്കു നമ്മെ അ­റി­യാൻ ക­ഴി­യു­ന്നി­ല്ല എ­ന്ന­താ­ണു് വാ­സ്ത­വം. ഇ­തി­നൊ­രു കാരണം ന­മ്മു­ടെ പു­റ­ത്താ­ണു് നാ­മു­ള്ള­തു് എ­ന്നാ­ണു്. ന­മ്മു­ടെ ‘അക’മെ­ന്ന­തു് ഭാ­ഷ­യി­ലൂ­ടെ, കു­റ­ച്ചു­കൂ­ടി വ്യ­ക്ത­മാ­യി പ­റ­ഞ്ഞാൽ ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ­യും സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ­യും, നാം ഉ­ണ്ടാ­ക്കി­യെ­ടു­ക്കു­ന്ന ഒരു പ്ര­തീ­തി­യാ­ണു്. അതു് ‘ഇ­ള­കു­ന്ന അ­ടി­ത്ത­റ­യി­ലൂ­ടെ ച­ലി­ക്കു­ന്ന തോണി’ പോലെ ഒ­ന്നി­ലും ഉ­റ­യ്ക്കാ­ത്ത­താ­ണു്. പലതരം വ്യ­വ­ഹാ­ര­ങ്ങൾ ചേർ­ന്നെ­ഴു­തി­യ ചി­ത്ര­മെ­ന്ന നി­ല­യിൽ വ്യ­ക്തി­ക­ളെ അ­വർ­ക്കു­ള്ളി­ല­ല്ല, അ­വ­രു­ടെ പു­റ­ത്തു­ള്ള സാ­മൂ­ഹ്യ­സ്ഥ­ല­ങ്ങ­ളി­ലും പ­ര­സ്പ­ര ബ­ന്ധ­ങ്ങ­ളി­ലും സാ­മൂ­ഹ്യ–രാ­ഷ്ട്രീ­യ സ്ഥാ­പ­ന­ങ്ങ­ളി­ലും ഇ­വ­യെ­ല്ലാ­ത്തി­നെ­യും നിർ­വ­ചി­ക്കു­ന്ന അ­ധി­കാ­ര­ഘ­ട­ന­ക­ളി­ലു­മാ­ണു് അ­ന്വേ­ഷി­ക്കേ­ണ്ട­തു് എന്ന തി­രി­ച്ച­റി­വാ­ണു് ‘ആൾ­ക്കൂ­ട്ട’മെന്ന പ­രി­ക­ല്പ­ന­യെ, കാ­ല­സ്ഥ­ല­ത്തെ സാ­ദ്ധ്യ­മാ­ക്കു­ന്ന­തു്.

ആൾ­ക്കൂ­ട്ട’ത്തിൽ സ്വാ­ത­ന്ത്ര്യം, വ്യ­ക്തി, അ­സ്തി­ത്വം, ല­ക്ഷ്യം, മാർ­ഗ്ഗം, സമൂഹം, വ്യ­വ­സ്ഥി­തി­കൾ, സ്ത്രീ­പു­രു­ഷ ബ­ന്ധ­ങ്ങൾ മു­ത­ലാ­യ­വ­യെ­ല്ലാം തന്നെ ക­റു­പ്പി­ലും വെ­ളു­പ്പി­ലും മാ­ത്ര­മാ­യി കാണൻ ക­ഴി­യാ­ത്തൊ­രു ത­ല­മു­റ­യു­ടെ ധാർ­മ്മി­ക പ്ര­തി­സ­ന്ധി­യു­ണ്ടു്. അ­ടി­ത്ത­റ­യി­ള­കു­ന്ന സ­മൂ­ഹ­ത്തിൽ മൂ­ല്യ­ങ്ങ­ളു­ടെ ശ്രേ­ണി ഓ­രോ­വ്യ­ക്തി­യും സ്വയം ക­ണ്ടെ­ത്തേ­ണ്ടി വ­രു­ന്നു.

സാ­ഹി­ത്യ­രൂ­പ­ങ്ങൾ­ക്കു് കാ­ല­വു­മാ­യു­ള്ള ബന്ധം ഒ­ന്നി­നൊ­ന്നു് വ്യ­ത്യ­സ്ത­മാ­ണു്. കവിത സം­ഗീ­ത­ത്തോ­ടെ­ന്ന­പോ­ലെ കാ­ല­ത്തോ­ടും ആ­ന്ത­രി­ക­ബ­ന്ധം പു­ലർ­ത്തു­ന്നു. അ­ര­ങ്ങിൽ കാ­ല­ത്തി­ന്റെ പല അ­ട­രു­കൾ ത­മ്മിൽ പ്ര­തി­പ്ര­വർ­ത്തി­ക്കു­മ്പോൾ സ്ഥ­ല­കാ­ല­ബ­ന്ധ­ങ്ങൾ സം­ഘർ­ഷ­ങ്ങ­ളി­ലൂ­ടെ സം­ക്ര­മ­ണ മു­ഹൂർ­ത്ത­ങ്ങ­ളി­ലേ­ക്കു് സ­ഞ്ച­രി­ക്കു­ന്നു. കാ­ല­ത്തെ സ്ഥ­ല­മാ­യി മാ­റ്റി­യെ­ഴു­തു­ന്ന സാ­ഹി­ത്യ­രൂ­പ­മാ­ണു് നോവൽ. മി­ഖ­യിൽ ബ­ക്തിൻ തന്റെ നോവൽ പ­ഠ­ന­ങ്ങ­ളിൽ നോ­വ­ലി­ന്റെ ച­രി­ത്ര­ത്തിൽ ആ­വർ­ത്തി­ച്ചു ‘ക്രോ­ണോ­ടോ­പ്പു’ക­ളെ­പ്പ­റ്റി പ­റ­യു­ന്നു­ണ്ടു്. ‘ക്രോ­ണോ­സ്’ എ­ന്നാൽ കാ­ല­വും ‘ടോ­പ്പോ­സ്’ എ­ന്നാൽ സ്ഥ­ല­വും ആണു്. ഈ­യർ­ത്ഥ­ത്തിൽ ‘ക്രോ­ണോ­ടോ­പി’നെ മ­ല­യാ­ള­ത്തിൽ ‘കാ­ല­സ്ഥ­ല’മെ­ന്നു പറയാം. കാലം ഖ­ര­രൂ­പ­മാർ­ജി­ക്കു­ന്ന, ജൈ­വ­രൂ­പം കൈ­വ­രി­ച്ചു് ക­ലാ­ത്മ­ക ദൃ­ശ്യ­മാ­യി­ത്തീ­രു­ന്ന ചി­ഹ്ന­വ്യ­വ­സ്ഥ­യാ­ണു് ബ­ക്തി­നെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ‘കാ­ല­സ്ഥ­ലം’. കാ­ല­വും സ്ഥ­ല­വും ത­മ്മിൽ വൈ­രു­ദ്ധ്യാ­ത്മ­ക ബ­ന്ധ­മു­ണ്ടു്. സ്ഥ­ല­ത്തി­ന്റെ വ്യാ­പ്തി ആ­ധു­നി­ക­കാ­ല­ത്തു് സ­ങ്കോ­ചി­ക്കു­ക­യാ­ണു് ഉ­ണ്ടാ­യ­തു്, എ­ന്നാൽ കാ­ല­ത്തി­ന്റെ ഗഹനത ഇ­ന്നും പൂർ­ണ്ണ­മാ­യും മ­നു­ഷ്യ­ന്റെ പ്ര­ജ്ഞ­യ്ക്കും അ­ന്വേ­ഷ­ണ­ങ്ങൾ­ക്കും വ­ഴ­ങ്ങു­ന്നി­ല്ല. ‘ആൾ­ക്കൂ­ട്ട’മെന്ന കാ­ല­സ്ഥ­ലം സാ­ദ്ധ്യ­മാ­ക്കു­ന്ന നി­ര­വ­ധി രൂ­പ­ക­ങ്ങൾ ആ­ന­ന്ദി­ന്റെ നോ­വ­ലിൽ പു­തി­യൊ­രു സാ­മൂ­ഹി­ക­ത­യെ ക­ണ്ടെ­ടു­ക്കു­ന്നു. നാൽ­ക്ക­വ­ല­കൾ, നി­ര­ത്തു­കൾ, ഫു­ട്പാ­ത്തു­കൾ, ഇ­ടു­ങ്ങി­യ തെ­രു­വു­കൾ, ചേ­രി­കൾ, ലോ­ഡ്ജ് മു­റി­കൾ, ഭ­ക്ഷ­ണ­ശാ­ല­കൾ, ഓഫീസ് മു­റി­കൾ, തെ­രു­വു് വി­ല്പ­ന­ക്കാർ, വാ­ഹ­ന­ങ്ങൾ ഇ­ങ്ങി­നെ നീ­ളു­ന്ന ന­ഗ­ര­സ്ഥ­ല­ങ്ങ­ളു­ടെ പെ­രു­ക്ക­ത്തെ ക­വ­ച്ചു് ച­രി­ത്ര­ത്തി­ലേ­ക്കും ഭാ­വി­യി­ലേ­ക്കും വ­ള­രു­ന്ന ത­ച്ചു­ഘ­ട­ന­യാ­ണു് ആൾ­ക്കൂ­ട്ട­ത്തി­ന്റേ­തു്. ഡി­ക്കൻ­സി­ന്റേ­യും, ഡോ­സ്റ്റോ­വ്സ്ക്കി­യു­ടെ­യും നോ­വ­ലു­ക­ളിൽ ക­ഥാ­പാ­ത്ര­ങ്ങൾ ഒ­റ്റ­പ്പെ­ടു­മ്പോ­ഴും ആൾ­ക്കൂ­ട്ട­ത്തി­ന്റെ ഇ­ര­മ്പ­ത്തിൽ നി­ന്നു് ദൂ­ര­ത്ത­ല്ല. ഡോ­സ്റ്റോ­വ്സ്ക്കി­യു­ടെ ‘കു­റ്റ­വും ശി­ക്ഷ­യും’ എന്ന നോ­വ­ലിൽ റാ­സ്കോൽ­നി­കോ­വ് തന്റെ കു­റ്റം ആദ്യം ഏ­റ്റു­പ­റ­യു­ന്ന­തു് സോ­ണി­യ­യോ­ടാ­ണു്. താ­നെ­ന്തു ചെ­യ്യ­ണ­മെ­ന്ന­യാൾ ചോ­ദി­ക്കു­മ്പോൾ സോണിയ പ­റ­യു­ന്ന­തു് നാൽ­ക്ക­വ­ല­യിൽ ചെ­ന്നു് നി­ല­ത്തെ മ­ണ്ണു് ചും­ബി­ച്ച് തന്റെ കു­റ്റം പ­ര­സ്യ­മാ­യി ഏ­റ്റു­പ­റ­യാ­നാ­ണു്. പി­ന്നീ­ട­യാൾ പോ­ലീ­സിൽ കീ­ഴ­ട­ങ്ങാൻ പോ­വു­ന്ന­തി­നു മു­മ്പു് നാൽ­ക്ക­വ­ല­യിൽ നി­ല­ത്തി­രു­ന്നു് മ­ണ്ണു് മു­ത്തു­ന്നു. ചു­റ്റു­മു­ള്ള ആൾ­ക്കൂ­ട്ട­ത്തി­ന്റെ പ­രി­ഹാ­സം തന്റെ കു­റ്റം ഏ­റ്റു­പ­റ­യ­ന്ന­തിൽ നി­ന്നു് റാ­സ്കോൽ­നി­കോ­വി­നെ വി­ല­ക്കു­ന്നു­ണ്ടു്. നോ­വ­ലി­ന്റെ പ്രാ­ഗ്ച­രി­ത്ര­ത്തിൽ കാർ­ണി­വൽ രൂ­പ­ങ്ങ­ളി­ലു­ള്ള അ­നു­ഷ്ഠാ­ന­ങ്ങ­ളു­ണ്ടു്. നാ­യ­ക­നാ­യി വേഷം കെ­ട്ടു­ന്ന­വ­നെ നാൽ­ക്ക­വ­ല­യിൽ­വെ­ച്ചു് പ­ര­സ്യ­മാ­യി അ­പ­മാ­നി­ക്കു­ക ഇ­ത്ത­രം അ­നു­ഷ്ഠാ­ന­ങ്ങ­ളി­ലെ പ്ര­ധാ­ന­ഭാ­ഗ­മാ­ണു്. ഡോ­സ്റ്റോ­വ്സ്ക്കി­യു­ടെ നോ­വ­ലു­ക­ളിൽ വാ­തിൽ­പ്പ­ടി (threshold) എ­ങ്ങ­നെ പ്ര­തി­സ­ന്ധി­കാ­ല­ത്തി­ന്റെ ബിം­ബ­മാ­യി ആ­വർ­ത്തി­ക്കു­ന്നു­വെ­ന്നു് ബ­ക്തിൻ പ­റ­യു­ന്നു­ണ്ടു്. തന്റെ നോ­വ­ലി­ലെ സു­പ്ര­ധാ­ന സം­ഭ­വ­ങ്ങൾ റോ­ഡി­ലേ­ക്കു തൂ­റ­ക്കു­ന്ന കോ­ണി­പ്പ­ടി­ക­ളി­ലോ, ചെറിയ മു­റി­ക­ളി­ലോ അണു് സം­ഭ­വി­ക്കു­ക. ഇ­ത്ത­രം വാ­തിൽ­പ്പ­ടി സ­മ­യ­ങ്ങ­ളിൽ നി­ന്ന­ക­ന്നു് വീ­ടി­ന്റെ സാ­ന്ത്വ­ന­ഭ­രി­ത­മാ­യ അ­ക­ത്ത­ള­ങ്ങൾ കു­ടും­ബ­ങ്ങ­ളു­ടെ, ദാ­മ്പ­ത്യ­ത്തി­ന്റെ, ജീ­വ­ച­രി­ത്ര­സ­മ­യ­ങ്ങ­ളെ­യാ­ണു് കു­റി­ക്കു­ക. അ­ത്ത­രം അ­ക­ത്ത­ള­ങ്ങൾ ആ­ന­ന്ദി­ലും ഇ­ല്ലെ­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്. സു­നി­ലും ജോ­സ­ഫും മ­റ്റും ജീ­വി­ക്കു­ന്ന ലോ­ഡ്ജ് ആ­ശു­പ­ത്രി പോ­ലെ­യാ­ണെ­ന്നു് തു­ട­ക്ക­ത്തിൽ­ത­ന്നെ നാം വാ­യി­ക്കു­ന്നു. രാ­ധ­യു­ടെ കു­ടും­ബം ജീ­വി­ക്കു­ന്ന ഗൃ­ഹാ­ന്തർ­ഭാ­ഗം പ്ര­ക്ഷു­ബ്ധ­വും സം­ഘർ­ഷ­ഭ­രി­ത­വു­മാ­ണു്.

നാൽ­ക്ക­വ­ല­യി­ലും വാ­തിൽ­പ്പ­ടി­യി­ലും സാ­ദ്ധ്യ­മാ­വു­ന്ന സമയം സം­ഘർ­ഷ­ത്തി­ന്റേ­തു മാ­ത്ര­മാ­ണെ­ന്നു് ബ­ക്തിൻ പ­റ­യു­ന്നു­ണ്ടു്. ‘ആൾ­ക്കൂ­ട്ട’ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ സ്വ­കാ­ര്യ­ത­യു­ടെ സാ­ദ്ധ്യ­ത­കൾ വി­ര­ള­മാ­യ സ്ഥ­ല­ങ്ങ­ളി­ലാ­ണു് ജീ­വി­ക്കു­ന്ന­തു്, റാ­സ്കോൽ­നി­കോ­വി­ന്റെ ചെ­റി­യ­മു­റി­യെ ‘ശ­വ­പ്പെ­ട്ടി’ എ­ന്നാ­ണു് ഡോ­സ്റ്റോ­വ്സ്ക്കി വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ലോ­ഡ്ജി­ലും വീ­ട്ടി­ലും ആ­ന­ന്ദി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ മ­റ്റു­ള്ള­വ­രു­ടെ ദൃ­ഷ്ടി­പ­ഥ­ത്തിൽ­ത്ത­ന്നെ തു­ട­രു­ന്നു. കു­ടും­ബ­ത്തി­ന്റെ തു­ടർ­ച്ച­കൾ സാ­ദ്ധ്യ­മാ­ക്കു­ന്ന സ്വ­കാ­ര്യ­ത­യിൽ ജീ­വ­ച­രി­ത്ര സ­മ­യ­ത്തി­ലൂ­ടെ നേ­ടാ­വു­ന്ന കാ­ല­ത്തി­ന്റെ സം­ഹാ­ര­ഭാ­വ­ത്തി­ന്റെ ഉ­ല്ലം­ഘ­ന­മു­ണ്ടു്. സുനിൽ എ­ന്നും വ്യ­ക്തി­ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് ഓ­ടി­പ്പോ­കു­ക­യേ ചെ­യ്തി­ട്ടു­ള്ളൂ എ­ന്നു് രാ­ധ­യ്ക്കു് തോ­ന്നു­ന്നു­ണ്ടു്. അവൾ സു­നി­ലി­നോ­ടു ചോ­ദി­ക്കു­ന്നു. “അ­ടു­ത്ത് ഒരാളെ സ്നേ­ഹി­ക്കാൻ ക­ഴി­യാ­ത്ത നി­ങ്ങൾ­ക്കു് എ­ങ്ങി­നെ­യാ­ണു് മ­നു­ഷ്യ­രെ പൊ­തു­വാ­യി സ്നേ­ഹി­ക്കാൻ ക­ഴി­യു­ക?” ഇ­തി­നു­ത്ത­ര­മാ­യി സുനിൽ പ­റ­യു­ന്നു, “ദ­സ്ത­യ്വ്സ്ക്കി­യു­ടെ ഒരു ക­ഥാ­പ­ത്രം ഒ­രി­ക്കൽ നി­ങ്ങ­ളെ­പ്പോ­ലെ ഈ ചോ­ദ്യം ചോ­ദി­ക്കു­ക­യു­ണ്ടാ­യി. ഞാനും കു­റെ­ക്കാ­ലം അ­ങ്ങ­നെ ചോ­ദി­ച്ചു­കൊ­ണ്ടു് ന­ട­ന്നു” (1397). ത­നി­ക്കു വ്യ­ക്ത­മാ­യ ഉ­ത്ത­ര­മൊ­ന്നും കി­ട്ടി­യി­ല്ലെ­ന്നു് തു­റ­ന്നു­പ­റ­യു­ന്ന സുനിൽ ന­ഗ­ര­മെ­ന്ന യാ­ഥാർ­ത്ഥ്യ­ത്തെ അം­ഗീ­ക­രി­ക്കു­ന്നു. അ­തു­മാ­യു­ള്ള ബ­ന്ധ­നം തന്റെ സ്വാ­ത­ന്ത്ര്യ­മാ­യി­ക്കാ­ണാ­നും അ­യാൾ­ക്കു് വി­ഷ­മ­മി­ല്ല. സുനിൽ അ­യാ­ളു­ടെ വ­ഴി­ക്കു പോ­വു­മെ­ന്നും താൻ വീ­ണ്ടും ഒ­റ്റ­യ്ക്കാ­വു­മെ­ന്നും ഓർ­ക്കു­മ്പോൾ രാ­ധ­യ്ക്കു് പെ­ട്ട­ന്നു് ബോംബെ നഗരം ഒരു മു­റി­പോ­ലെ ചെ­റു­താ­യി­പ്പോ­കു­ന്ന­താ­യി തോ­ന്നു­ന്നു. ആൾ­ക്കൂ­ട്ട­മെ­ന്ന കാ­ല­സ്ഥ­ലം ഉൽ­പാ­ദി­പ്പി­ക്കു­ന്ന സംഘർഷ സ­മ­യ­മാ­ണി­തു്. വ­ണ്ടി­വ­ന്നി­ട്ടും പോ­വാ­തെ പ്ലാ­റ്റ്ഫോ­മിൽ ഒ­റ്റ­യ്ക്കി­രി­ക്കു­ന്ന രാ­ധ­ക്ക് മു­ന്നിൽ ഒരു ജീ­വി­തം മു­ഴു­വൻ ഉ­ണ്ടെ­ങ്കി­ലും അതിനെ ചൂ­ഴ്‌­ന്നു­നിൽ­ക്കു­ന്ന ഇ­ടു­ങ്ങി­യ ചു­മ­രു­കൾ എ­ന്നും ആൾ­ക്കൂ­ട്ട­ത്തി­ലേ­ക്കു തു­റ­ന്നു­കൊ­ണ്ടി­രി­ക്കും ആ­ശ്വാ­സ­ത്തി­നാ­യി.

ആൾ­ക്കൂ­ട്ട­ത്തി­ന്റെ ചി­ഹ്ന­വ്യ­വ­സ്ഥ­യിൽ അ­കം­പു­റം വി­ഭ­ജ­ന­ങ്ങൾ പൂർ­ണ്ണ­മാ­യും സാ­ദ്ധ്യ­മ­ല്ല. അകം പു­റ­ത്തേ­ക്കും പുറം അ­ക­ത്തേ­ക്കും തു­റ­ന്നി­രി­ക്കു­ന്നു. ജോസഫ് അ­വ­സാ­ന­മെ­ത്തി­പ്പെ­ടു­ന്ന ഇ­ടു­ങ്ങി­യ മു­റി­യി­ലേ­ക്കു് പോവാൻ ആ­കാ­ശ­ത്തി­ന്റെ കീ­റു­പോ­ലും കാണാൻ വി­ഷ­മ­മാ­യ, തു­ര­ങ്കം പോ­ലെ­യു­ള്ള വ­ഴി­യി­ലൂ­ടെ ന­ട­ക്ക­ണം. തെ­രു­വി­നെ അ­ഭി­മു­ഖീ­ക­രി­ച്ചു നിൽ­ക്കു­ന്ന ഒ­മ്പ­ത­ടി വീ­തി­യും പ­ത്ത­ടി­നീ­ള­വു­മു­ള്ള ച­തു­ര­മു­റി, റോ­ഡി­ലേ­ക്കു തു­റ­ക്കു­ന്ന ജനൽ, വ­സൂ­രി­ക്ക­ല­കൾ പോലെ ആണി അ­ട­യാ­ള­ങ്ങൾ, കു­ഷ്ഠ­രോ­ഗി­യു­ടെ ശരീരം പോ­ലെ­യു­ള്ള തറ. എ­ന്നും മ­റ്റു­മു­ള്ള­വ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ മാ­ത്രം, ലോ­ഡ്ജി­ലാ­യാ­ലും ഫു­ട്പാ­ത്തി­ലാ­യാ­ലും, ജീ­വി­ച്ച­വ­നാ­ണു് ജോസഫ്. രാ­ധ­യു­മാ­യി ജീ­വി­ത­ത്തിൽ തന്നെ അ­പൂർ­വ്വ­മാ­യ സ്വ­കാ­ര്യ­നി­മി­ഷ­ങ്ങൾ ഈ മു­റി­യിൽ പ­ങ്കി­ടു­മ്പോൾ രാ­ത്രി­യു­ടെ ഏ­കാ­ന്ത­ത­യി­ലൂ­ടെ തി­മിർ­ത്തോ­ടു­ന്ന തീ­വ­ണ്ടി­ക­ളു­ടെ ശ­ബ്ദ­വും വെ­ളി­ച്ച­വും അ­യാ­ള­റി­യു­ന്നു­ണ്ടു്. ദലാൽ സ്ട്രീ­റ്റി­ലെ ലേലം വി­ളി­യു­ടെ കോ­ലാ­ഹ­ലം ക­ണ്ടു് പേ­ടി­ക്കു­ന്നു­ണ്ടൂ് ലളിത. ന­ഗ­ര­ത്തെ താ­ങ്ങി­നിർ­ത്തു­ന്ന സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ ഉ­യർ­ച്ച­താ­ഴ്ച­കൾ അ­വി­ടെ­യാ­ണു് തീ­രു­മാ­നി­ക്ക­പ്പെ­ടു­ന്ന­തെ­ന്നു് സു­നി­ലി­ന­റി­യാം. ഇ­വി­ട­ത്തെ എ­ടു­ത്തു് പ­റ­യേ­ണ്ട­കാ­ര്യം മ­ല­യാ­ളി പ­രി­ച­യി­ക്കാ­ത്ത ഒരു ദൈ­നം­ദി­ന­മാ­ണു്. 1970-ൽ ‘ആൾ­ക്കൂ­ട്ടം’ പ്ര­ത്യ­ക്ഷ­വൽ­ക്ക­രി­ച്ച­തു് എ­ന്നാ­ണു്. ‘നാ­ലു­കെ­ട്ടി’ലെ അ­പ്പു­ണ്ണി­ക്കും ‘ന്റു­പ്പാ­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു’ എന്ന നോ­വ­ലി­ലെ നി­സ്സാർ അ­ഹ­മ്മ­ദി­നും സ്ഥ­ല­ത്തിൽ വേ­രു­ക­ളു­ണ്ടു്, സ്വയം തി­രി­ച്ച­റി­യാ­നു­ള്ള അ­ട­യാ­ള­ങ്ങ­ളു­ണ്ടു്. അ­വ­രു­ടെ ലോ­ക­വീ­ക്ഷ­ണ­ങ്ങൾ വ്യ­ക്തി­കേ­ന്ദ്രീ­കൃ­ത­മാ­യ ഉൽ­ക്കർ­ഷേ­ച്ഛ­യെ പിൻ­പ­റ്റു­ന്നു.അവർ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന സാ­മൂ­ഹ്യ­പ­രി­വർ­ത്ത­നം ‘മ­നു­ഷ്യൻ എന്ന അ­മൂർ­ത്ത സ­ങ്ക­ല്പ­ത്തെ ന്യാ­യീ­ക­രി­ക്കു­ന്ന വ്യ­വ­സ്ഥ­ത­ന്നെ­യാ­ണു് ദലാൽ സ്ട്രീ­റ്റി­ലെ ഓ­ഹ­രി­വി­പ­ണി­യെ കാ­ണാ­മ­റ­യ­ത്തു് നിർ­ത്തു­ന്ന­തു്. ‘ആൾ­ക്കൂ­ട്ടം’ എന്ന നോവൽ പാ­വ­ന­വും പ­ര­മ­വു­മാ­യ­തി­നെ സാ­പേ­ക്ഷി­ക­മാ­യി പു­നർ­നിർ­വ്വ­ചി­ക്കു­ന്നു. ഈ നോ­വ­ലിൽ ഉ­ട­നീ­ളം ന­ട­ക്കു­ന്ന സം­ഭാ­ഷ­ണ­ങ്ങൾ ആലംബം ന­ഷ്ട­പ്പെ­ടു­ന്ന ഒരു സ­മൂ­ഹ­ത്തിൽ എല്ലാ ത­ത്വ­ങ്ങ­ളും ആ­ശ­യ­ങ്ങ­ളും പു­നർ­വി­ചാ­ര­ണ­യ്ക്കു വി­ധേ­യ­മാ­ക്കേ­ണ്ടി വ­രു­മ്പോൾ സം­ഭ­വി­ക്കു­ന്ന­തി­താ­ണു്. ‘ഇ­ന്ദു­ലേ­ഖ’യുടെ പ­തി­നെ­ട്ടാം അ­ദ്ധ്യാ­യ­ത്തി­ലെ നീണ്ട സം­ഭാ­ഷ­ണ­ങ്ങൾ, ഇ­തു­പോ­ലൊ­രു ഘ­ട്ട­ത്തി­ലു­ള്ള ര­ണ്ടി­ല­ധി­കം കാ­ഴ്ച­പ്പാ­ടു­ക­ളും ആ­ശ­യ­ലോ­ക­ങ്ങ­ളും ത­മ്മി­ലു­ള്ള സം­വാ­ദ­മാ­യി­രു­ന്നു. ‘ആൾ­ക്കൂ­ട്ട’ത്തിൽ സ്വാ­ത­ന്ത്ര്യം, വ്യ­ക്തി, അ­സ്തി­ത്വം, ല­ക്ഷ്യം, മാർ­ഗ്ഗം, സമൂഹം, വ്യ­വ­സ്ഥി­തി­കൾ, സ്ത്രീ­പു­രു­ഷ ബ­ന്ധ­ങ്ങൾ മു­ത­ലാ­യ­വ­യെ­ല്ലാം തന്നെ ക­റു­പ്പി­ലും വെ­ളു­പ്പി­ലും മാ­ത്ര­മാ­യി കാണൻ ക­ഴി­യാ­ത്തൊ­രു ത­ല­മു­റ­യു­ടെ ധാർ­മ്മി­ക പ്ര­തി­സ­ന്ധി­യു­ണ്ടു്. അ­ടി­ത്ത­റ­യി­ള­കു­ന്ന സ­മൂ­ഹ­ത്തിൽ മൂ­ല്യ­ങ്ങ­ളു­ടെ ശ്രേ­ണി ഓ­രോ­വ്യ­ക്തി­യും സ്വയം ക­ണ്ടെ­ത്തേ­ണ്ടി വ­രു­ന്നു. മ­റ്റു­ള്ള­വ­രെ സം­ബോ­ധ­ന­ചെ­യ്യു­ന്ന ഭാ­ഷ­ണ­ങ്ങ­ളു­ടെ അ­ധി­ക്യം ഈ നോ­വ­ലി­നെ വ്യ­ത്യ­സ്ത­മാ­ക്കു­ന്നു. കു­ടും­ബം, വി­വാ­ഹം, ദാ­മ്പ­ത്യം മു­ത­ലാ­യ സാ­മൂ­ഹ്യ­സ്ഥാ­പ­ന­ങ്ങൾ വ്യ­ക്തി­ക­ളെ മെ­രു­ക്കു­ക­യും മി­ത­പ്പെ­ടു­ത്തു­ക­യും അ­വ­രു­ടെ സ്വ­ത്വ­ങ്ങ­ളെ വ­രു­തി­ക്കു­ള്ളി­ലാ­ക്കു­ന്ന വ്യ­വ­സ്ഥ­യെ പു­ന­രു­ല്പാ­ദി­പ്പി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളാ­ക്കി മാ­റ്റു­ക­യും ചെ­യ്യു­ന്നു. അ­ടി­വ­ര­യി­ട്ടു് ശുഭം എ­ന്നെ­ഴു­താൻ ക­ഴി­യു­ന്ന ത­ര­ത്തിൽ പൂർ­ത്തി­യാ­ക്ക­പ്പെ­ട്ട, ഒ­തു­ക്ക­പ്പെ­ട്ട സ്വ­ത്വ­ങ്ങ­ളിൽ പേ­ടി­പ്പെ­ടു­ത്തു­ന്ന അ­പ­ര­നി­ഷേ­ധ­ങ്ങൾ ഉ­ണ്ടെ­ന്ന ബോധം പിൽ­ക്കാ­ല­ത്തു് സ്ത്രീ­പ­ക്ഷ–ദ­ലി­തു് ബോ­ധ­ങ്ങ­ളാ­യി വി­ക­സി­ച്ചു­വെ­ന്ന­തു് ച­രി­ത്രം.

ഭാ­ഷ­യു­ടേ­യും സം­സ്കാ­ര­ത്തി­ന്റേ­യും അ­തിർ­ത്തി­ക­ളിൽ നി­ന്നാ­ണു് പു­തി­യ­ഭാ­ഷ­ണ­ങ്ങൾ ഒ­രു­ത്തി­രി­യു­ന്ന­തു്. ബ­ഹു­ഭാ­ഷാ സ­മൂ­ഹ­ങ്ങ­ളിൽ സ്വ­ത്വ­ങ്ങ­ളു­ടെ അ­തി­രു­കൾ പലതരം വ്യ­വ­ഹാ­ര­ങ്ങ­ളിൽ ക­ല­രു­ന്നു. ക­ലർ­പ്പി­ന്റെ, മി­ശ്രി­ത­ത്തി­ന്റെ വാ­ങ്ങ്മ­യം സ്വയം സ­മ്പൂർ­ണ്ണ­മാ­യ ഭാ­ഷ­യെ­ന്ന സ­ങ്ക­ല്പ­ത്തെ നി­ര­സി­ക്കു­ന്നു. ‘പഥേർ പാ­ഞ്ചാ­ലി’യിലെ ഗാ­ന­ശ­ക­ല­ങ്ങൾ, ഉറുദു ഗ­സ­ലി­ന്റെ ഭാ­ഗ­ങ്ങൾ, വോൾ­ട്ട­യർ, ഗാ­ന്ധി, മാർ­ക്സ്, നെ­ഹ്റു എ­ന്നി­ങ്ങ­നെ­യു­ള്ള ചി­ന്ത­ക­രിൽ നി­ന്നു­ള്ള ഉ­ദ്ധ­ര­ണി­കൾ, പ്ര­സം­ഗ­ഭാ­ഗ­ങ്ങൾ, സ്വ­കാ­ര്യ­ക­ത്തു­കൾ, മ­ദ്യ­പാ­ന സ­ദ­സ്സി­ലെ സം­സാ­ര­ങ്ങൾ എ­വി­ടെ­യു­മെ­ത്താ­ത്ത ദീർ­ഘ­ചർ­ച്ച­കൾ—ഇ­വ­യെ­ല്ലാം വൈ­വി­ദ്ധ്യ­മാർ­ന്ന ഭാ­ഷ­ണ­രൂ­പ­ങ്ങ­ളാ­ണു്. ആ­ന­ന്ദ് എന്ന നോ­വ­ലി­സ്റ്റി­ന്റെ ആ­ഖ്യാ­ന സ്വ­ര­ത്തിൽ കാർ­ണി­വൽ മ­നോ­ഭാ­വ­മു­ണ്ടു്. ച­രി­ത്ര­വും ജീ­വി­ത­വും രാ­ഷ്ട്രീ­യ­വും ത­ത്ത്വ­ചി­ന്ത­യും കൂ­ടി­ക്കു­ഴ­യു­ന്ന ആ­ഖ്യാ­ന­ത്തി­ലെ പ­ദ­സ­ഞ്ച­യം ലോ­ക­ത്തെ ‘നാ­നാ­വി­ധ’മാ­യി­കാ­ണു­ന്നു. ആൾ­ക്കൂ­ട്ടം ഉ­ത്സ­വ­ത്തി­ന്റെ­യും ആ­ഘോ­ഷ­ത്തി­ന്റെ­യും വേ­ദി­യാ­ണു്. അതൊരു ജൈ­വ­രൂ­പ­മാ­യി ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഫ്ര­ഞ്ചു വി­പ്ല­വ­ത്തി­നു­ശേ­ഷം ആൾ­ക്കൂ­ട്ട­ങ്ങ­ളു­ടെ മേൽ കൂ­ടു­തൽ നി­യ­ന്ത്ര­ണ­ങ്ങൾ കൊ­ണ്ടു­വ­രാൻ ഭ­ര­ണ­കൂ­ട­ങ്ങൾ നി­യ­മ­നിർ­മ്മാ­ണ­ങ്ങൾ ന­ട­ത്തി. അ­ധി­നി­വേ­ശ­ഭ­ര­ണ­കൂ­ട­ങ്ങൾ എ­ന്നും ഭ­യ­ന്ന­തു് ആൾ­ക്കൂ­ട്ട­ങ്ങ­ളെ­യാ­ണു്. ഏ­ലി­യാ­സ് കാ­നെ­റ്റി വി­ശ­ദീ­ക­രി­ക്കു­ന്ന­തു പോലെ പ്രാ­കൃ­ത­സ­മൂ­ഹ­ങ്ങ­ളി­ലെ നാ­യാ­ട്ടു് സം­ഘ­ങ്ങ­ളും മ­താ­നു­ഷ്ഠാ­ന­ങ്ങ­ളിൽ ഉ­ന്മ­ത്ത­രാ­യി സ്വയം മ­റ­ക്കു­ന്ന മ­നു­ഷ്യ­രും ആൾ­ക്കൂ­ട്ട­ത്തി­ന്റെ അ­ധോ­ലോ­ക­ത്തി­ലു­ണ്ടു്. ആൾ­ക്കൂ­ട്ട­മെ­ന്ന­തു് വ്യ­വ­ച്ഛേ­ദി­ച്ച­റി­യാൻ വി­ഷ­മ­മാ­യ പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ വി­രു­ദ്ധ­ധ്രു­വ­ങ്ങ­ളി­ലേ­ക്കു് നോ­ക്കു­ന്ന വികാര വി­ക്ഷോ­ഭ­ങ്ങ­ളു­ടെ അ­ന്തർ­സ്ഥ­ല­വും കൂ­ടി­യാ­ണു്. അ­തി­ന്റെ ആ­കർ­ഷ­ണ­ത്തെ­പ്പ­റ്റി സുനിൽ പ­റ­യു­ന്നു­ണ്ടു്, അതു വ­ലു­താ­വു­ന്ന­തി­ന­നു­സ­രി­ച്ചു് കൂ­ടു­തൽ പേരെ ആ­കർ­ഷി­ക്കു­ന്നു. ‘നാം’ എന്ന പ­ദ­ത്തിൽ പ­തി­ഞ്ഞു് കി­ട­ക്കു­ന്ന അ­ന്യ­ങ്ങ­ളെ പി­രി­ച്ചെ­ഴു­തു­ന്ന ബ­ഹു­സ്വ­ര­ത­യാ­ണു് ‘ആൾ­ക്കൂ­ട്ട’ത്തി­ന്റെ കാതൽ. ദേ­ശ­വും, പൗ­ര­സ­മൂ­ഹ­വും, റി­പ്പ­ബ്ലി­ക്കും, ഉ­ദ്യോ­ഗ­സ്ഥ­വൃ­ന്ദ­വും, ന­ഗ­ര­വാ­സി­ക­ളും പ­ല­യി­ന­ങ്ങ­ളിൽ­പെ­ടു­ന്ന ആൾ­ക്കൂ­ട്ട­ങ്ങ­ളാ­ണു്. ‘ഒ­ന്നു­മി­ല്ലാ­യ്മ­യിൽ നി­ന്നു വ­ലു­താ­യ ഒ­ന്നു­ണ്ടാ­ക്കു­ന്ന പൊ­ള്ള­ത്ത­ര’മെ­ന്നു് സുനിൽ ഇതിനെ വി­ല­യി­രു­ത്തു­ന്നു. ഈ നോ­വ­ലി­ലെ ഭാ­ഷ­ണ­ങ്ങൾ നിർ­മ്മി­ക്കു­ന്ന സം­വാ­ദ­ഘ­ട­ന ധാർ­മ്മി­ക­മാ­യ വി­ല­യി­രു­ത്ത­ലി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ഏ­റ്റെ­ടു­ക്കു­ന്നു. വെ­ള്ള­പ്പൊ­ക്ക­സ­മ­യ­ത്തു് മ­ര­ക്കൊ­മ്പിൽ ക­യ­റി­യി­രി­ക്കു­ന്ന­വ­നെ­പ്പോ­ലെ സുനിൽ ഒ­റ്റ­പ്പെ­ടു­ന്നു. ‘നാം’ എ­ന്ന­തി­ന്റെ വി­വ­ക്ഷ­ക­ളിൽ ഉൾ­ച്ചേർ­ന്ന ഒരു ത­ത്വ­ചി­ന്ത­യു­മാ­യും പ്രേ­മി­നു് സ­ന്ധി­ചെ­യ്യാൻ ക­ഴി­യു­ന്നു­ല്ല. “ശ­ബ്ദ­ത്തേ­യും ജീ­വ­നേ­യും അയാൾ വ്യ­ക്തി­ക­ളി­ലാ­ണു് തേ­ടി­യ­തു്. ഓരോ വ്യ­ക്തി­യു­ടേ­യും ശബ്ദം. ഓ­രോ­മു­ഖ­ത്തും പ്ര­ക­ട­മാ­യ ജീ­വി­തം” (1136). ഓരോ ദി­വ­സ­വും പാലം ക­ത്തി­ച്ചു­ക­ള­ഞ്ഞു­കൊ­ണ്ടു്, ഇ­ന്ന­ലെ­ക­ളിൽ നി­ന്നു് വി­ടു­തൽ നേടി, പ്രേം മു­ന്നോ­ട്ടു ജീ­വി­ക്കു­ന്നു. സ്വ­ത്വ­മെ­ന്നാൽ ത­വ­ണ­ക­ളാ­യി സ്വയം വിൽ­ക്കു­ക­യാ­ണെ­ന്നു് അയാൾ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. സ്വ­ന്തം പേ­രു­പോ­ലും ഒരു ധാ­രാ­ളി­ത്ത­മാ­വു­ന്ന സ്ഥ­ല­ത്ത­യാൾ എ­ത്തു­ന്നു. ഈ­യർ­ത്ഥ­ത്തിൽ ആൾ­ക്കൂ­ട്ട­ത്തിൽ നി­ന്നേ­റ്റ­വും ദൂരം പോ­കു­ന്ന ക­ഥാ­പാ­ത്രം പ്രേം ആണു്. മീ­ന­യോ­ടൊ­പ്പം അയാൾ താ­മ­സി­ക്കു­ന്ന ര­ണ്ടു­മു­റി­യു­ള്ള വീടു് റോ­ഡി­ലേ­ക്കു് തു­റ­ക്കു­ന്നു. വാ­തിൽ­പ്പ­ടി സ­മ­യ­ത്തിൽ­ത്ത­ന്നെ അയാൾ സ്ഥി­ര­വാ­സി­യാ­വു­ക­യാ­ണു്. വ്യ­ത്യ­സ്ത­മാ­യ രീ­തി­ക­ളിൽ സു­നി­ലും ജോ­സ­ഫും ചെ­യ്യു­ന്ന­തും അ­തു­ത­ന്നെ­യാ­ണു്. സാർ­ത്രി ന്റെ ‘ഈ­ച്ച­കൾ’ എന്ന നാ­ട­ക­ത്തെ­പ്പ­റ്റി ഒരു പ­രാ­മർ­ശം നോ­വ­ലി­ലു­ണ്ടു്. ഈസ് ഖി­ല­സി­ന്റെ ‘ഓ­സ്റ്റി­യ’ എന്ന നാ­ട­ക­ത്ര­യ­ത്തി­ന്റെ പു­ന­രെ­ഴു­ത്താ­ണ­തു്. സാർ­ത്രി­ന്റെ നാ­ട­ക­ത്തി­ലെ ഒ­റ­സ്റ്റ­സ് ആർ­ഗോ­സ് ന­ഗ­ര­ത്തെ വി­മോ­ചി­പ്പി­ക്കാൻ സ്വ­ന്തം അ­മ്മ­യേ­യും അ­മ്മാ­യി­യാ­യ ക്ലി­സ്റ്റം­ന­സ്ട്ര വ­രി­ച്ച ര­ണ്ടാ­ന­ച്ഛ­നേ­യും കൊ­ല്ലു­ന്നു. ദൈ­വ­ങ്ങ­ളെ ത­ള്ളി­പ്പ­റ­ഞ്ഞു് മു­ഴു­വൻ ന­ഗ­ര­ത്തി­ന്റെ­യും പാ­പ­ഭാ­രം തന്റെ ഉ­ത്ത­ര­വാ­ദി­ത്വ­മാ­യി ഏ­റ്റെ­ടു­ക്കു­ന്നു. എ­ങ്ങി­നെ ത­ന്നോ­ടു­ത­ന്നെ സ­ത്യ­സ­ന്ധ­നാ­വാം എന്ന ചോ­ദ്യം അ­റു­പ­തു­ക­ളിൽ പ്ര­ധാ­ന­മാ­യി­രു­ന്നു. ക­മ്മ്യു വും സാർ­ത്രും ഇ­ന്ത്യ­യിൽ വാ­യി­ക്ക­പ്പെ­ട്ട­തു് മാ­റി­വ­രു­ന്ന രാ­ഷ്ട്രീ­യ സാ­ഹ­ച­ര്യ­ങ്ങ­ളിൽ വ്യ­ക്തി­കൾ­ക്കു് ഏ­തു­ത­രം കർ­തൃ­ത്വ­മാ­ണു്, പ്ര­വർ­ത്ത­ന­ശേ­ഷി­യാ­ണു് സാ­ദ്ധ്യ­മാ­വു­ക എന്ന ചോ­ദ്യ­ത്തി­ന്റെ സ­ന്ദർ­ഭ­ത്തി­ലാ­ണു്. സ്വയം അ­പാ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടും ദൈ­വ­ങ്ങ­ളെ നി­ഷേ­ധി­ച്ചു­കൊ­ണ്ടും മാ­ത്ര­മേ പൊ­തു­ബോ­ധ­ത്തി­ല­ട­ങ്ങി­യ ഹിം­സാ­ക്ര­മ­ത്തെ ചെ­റു­ക്കാ­നാ­വു­ക­യു­ള്ളൂ­വെ­ന്നു് സു­നി­ലും ജോ­സ­ഫും പ്രേ­മും തി­രി­ച്ച­റി­യു­ന്നു, ഓ­സ്റ്റി­സി­ന്റെ ദു­ര­ന്ത­പ­രി­വേ­ഷം അ­വർ­ക്കു് പ്രാ­പ്യ­മ­ല്ലെ­ങ്കി­ലും.

ഏ­ലി­യാ­സ് കാ­നെ­റ്റി വി­ശ­ദീ­ക­രി­ക്കു­ന്ന­തു പോലെ പ്രാ­കൃ­ത­സ­മൂ­ഹ­ങ്ങ­ളി­ലെ നാ­യാ­ട്ടു് സം­ഘ­ങ്ങ­ളും മ­താ­നു­ഷ്ഠാ­ന­ങ്ങ­ളിൽ ഉ­ന്മ­ത്ത­രാ­യി സ്വയം മ­റ­ക്കു­ന്ന മ­നു­ഷ്യ­രും ആൾ­ക്കൂ­ട്ട­ത്തി­ന്റെ അ­ധോ­ലോ­ക­ത്തി­ലു­ണ്ടു്. ആൾ­ക്കൂ­ട്ട­മെ­ന്ന­തു് വ്യ­വ­ച്ഛേ­ദി­ച്ച­റി­യാൻ വി­ഷ­മ­മാ­യ പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ വി­രു­ദ്ധ­ധ്രു­വ­ങ്ങ­ളി­ലേ­ക്കു് നോ­ക്കു­ന്ന വികാര വി­ക്ഷോ­ഭ­ങ്ങ­ളു­ടെ അ­ന്തർ­സ്ഥ­ല­വും കൂ­ടി­യാ­ണു്.

‘അ­പ­രി­ചി­തൻ’ എന്ന സം­വർ­ഗം തന്നെ ഇവിടെ പു­ന­രാ­ലോ­ച­ന ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. ജോസഫ് സുനിൽ മു­ത­ലാ­യ­വർ ജീ­വി­ത­ത്തിൽ നി­ന്നു് ഓ­ടി­പ്പോ­കു­ന്ന­വ­രാ­ണെ­ന്നു് പലരും നി­രീ­ക്ഷി­ച്ചി­ട്ടു­ണ്ടു്. ഇതു ശ­രി­യ­ല്ല. ജോർ­ജ്ജ് സി­മ്മൽ എന്ന സാ­മൂ­ഹ്യ­ശാ­സ്ത്ര­ജ്ഞൻ സ­മൂ­ഹ­ത്തെ ‘ബൈനറി’ക­ളി­ലൂ­ടെ കാ­ണു­ന്ന രീ­തി­യെ വി­മർ­ശി­ച്ചു­കൊ­ണ്ടു് ‘അ­പ­രി­ചി­ത­നെ’ വ്യ­ത്യ­സ്ത­മാ­യ സാ­മൂ­ഹ്യ രൂ­പ­മാ­യി നിർ­വ­ചി­ക്കു­ന്നു­ണ്ടു്. ‘ആൾ­ക്കൂ­ട്ട’മെന്ന ക്രോ­ണോ­ടോ­പ്പിൽ നാം കാണുക ‘ലി­മി­നൽ’ എന്നു വി­ളി­ക്കാ­വു­ന്ന സം­ക്ര­മ­ണ സ്ഥ­ല­ങ്ങ­ളാ­ണു് അ­വ­യ്ക്കു് സ്വാ­യ­ത്ത­മാ­യു­ള്ള­തു്. സ­മൂ­ഹ­ത്തി­ന്റെ പാർ­ശ്വ­ങ്ങ­ളിൽ നി­ന്നു് വ­രു­ന്ന ഭാ­ഷ­ണ­ങ്ങ­ളാ­ണു് ഘോർ­പ­ഡെ പ­റ­യു­ന്ന ധ്വ­ജാ­രോ­ഹ­ണ സ­മ­യ­ത്തു് ദേശീയ ഗാ­ന­ത്തി­നു­പ­ക­രം സി­നി­മാ ഗാനം വ­രു­ന്ന­തു് ആ സ­ന്ദർ­ഭ­ത്തെ ക­വി­ഞ്ഞു് വ­ള­രു­ന്ന ഭാ­ഷ­ണ­മാ­ണു്. അതിൽ അ­പ­രി­ചി­ത­ന്റെ ദൃ­ഷ്ടി­യു­ണ്ടു്. സ്ഥ­ല­മെ­ന്ന­തു് മ­നു­ഷ്യാ­സ്തി­ത്വ­ത്തി­ന്റെ ഭൗതിക സാ­ഹ­ച­ര്യ­മാ­ണു്. പക്ഷേ, അ­തു­മാ­യു­ള്ള ബ­ന്ധ­ത്തിൽ പ്ര­തീ­ക­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന വേറെ പ­ല­തു­മു­ണ്ടു്. സ്വ­ത്വ­ഭാ­വ­ങ്ങ­ളെ അതു് പ്ര­കാ­ശി­പ്പി­ക്കു­ന്നു. സ്ഥി­ര­വാ­സി­കൾ­ക്കും അ­ല­ഞ്ഞു­തി­രി­യു­ന്ന­വ­നും സ്ഥ­ല­ത്തോ­ടു­ള്ള ബന്ധം ഒരു പോ­ലെ­യ­ല്ല. അ­വർ­ക്കി­ട­യി­ലെ­വി­ടെ­യോ ആണു് അ­പ­രി­ചി­തൻ. അ­ല­യു­ന്ന­വൻ ഇന്നു വ­ന്നു് നാളെ പോ­കു­ന്ന­വ­നാ­ണു്. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും പു­റ­ത്തു­പോ­കാ­നു­ള്ള സാ­ദ്ധ്യ­ത നി­ല­നിൽ­ക്കു­മ്പോൾ തന്നെ അ­പ­രി­ചി­തൻ സ­മൂ­ഹ­ത്തി­ന്റെ ഭാ­ഗ­മാ­ണു്. അ­വ­ന്റെ അ­ടു­പ്പ­ത്തിൽ അ­കൽ­ച്ച­യു­ണ്ടു്, അ­കൽ­ച്ച­യിൽ അ­ടു­പ്പ­വു­മു­ണ്ടു്. അവൻ സ­മൂ­ഹ­ത്തിൽ ഇ­ട­പെ­ടു­ന്നു­ണ്ടു്. അവനു സ­മൂ­ഹ­വു­മാ­യു­ള്ള ബന്ധം നി­ഷേ­ധാ­ത്മ­ക­മ­ല്ല. അ­പ­രി­ചി­ത­നാ­വു­ക­യെ­ന്നാൽ അ­ന്യ­നാ­വു­ക (Out sider) എ­ന്ന­ല്ല അർ­ത്ഥം. ജോസഫ്, സുനിൽ, പ്രേം, രാധ എ­ന്നി­വർ അ­നു­ഭ­വി­ക്കു­ന്ന അ­പ­രി­ചി­ത­ത്വ­ത്തിൽ അ­ധി­കാ­ര­വ്യ­വ­ഹ­ര­ങ്ങൾ നിർ­മ്മി­ക്കു­ന്ന ‘സാ­മാ­ന്യ­ബു­ദ്ധി’യുടെ തി­ര­സ്കാ­ര­മു­ണ്ടു്. ഈ ന­ഗ­ര­ത്തിൽ താ­നെ­പ്പോ­ഴും അ­പ­രി­ചി­ത­നാ­യി­ത്ത­ന്നെ വർ­ത്തി­ച്ചേ­യ്ക്കു­മെ­ന്നു് ജോസഫ് പ­റ­യു­മ്പോൾ സുനിൽ ഇ­ങ്ങ­നെ പ്ര­തി­ക­രി­ക്കു­ന്നു:“ഈ അ­പ­രി­ചി­ത­ത്വ­മാ­ണു് ന­മ്മു­ടെ പു­റ­കി­ലു­ള്ള ശക്തി. ഈ ന­ഗ­ര­ത്തെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം പ­രി­ചി­ത­നാ­വു­ക എന്നു പ­റ­ഞ്ഞാൽ അ­ടി­മ­യാ­വു­ക എ­ന്നാ­ണർ­ത്ഥം” (229). ‘ഭ­ഗ­വ­ത്ഗീ­ത’യെ­പ്പ­റ്റി ജോസഫ് പ­റ­യു­ന്നു, “അ­ടി­മ­ക­ളോ­ടു് പറയാൻ ഇ­തി­ലും നല്ല ഉ­പ­ദേ­ശ­മു­ണ്ടോ?” ഗാ­ന്ധി ആൾ­ക്കൂ­ട്ട­ത്തി­ന്റെ നേ­താ­വാ­ണു്. യു­ക്തി­യേ­യോ ചി­ന്ത­യേ­യോ ഗാ­ന്ധി ഉ­ണർ­ത്തി­യി­ല്ല. ന­മ്മു­ടെ പൂജ ഹോ­മ­മാ­ണു്. നാം ഹിം­സ­യു­ടെ, തീ­യു­ടെ അ­ടി­മ­ക­ളാ­ണു്. ഒരു പ്ര­ത്യേ­ക ഭൂ­പ്ര­ദേ­ശ­ത്തു­ള്ള സ്നേ­ഹം മറ്റു പ്ര­ദേ­ശ­ത്തെ ഒ­ഴി­വാ­ക്കു­ക­യാ­ണെ­ങ്കിൽ അതു സ്നേ­ഹ­മേ­യ­ല്ല. താ­ത്വി­ക­മാ­യി പലരും വേ­ശ്യ­ക­ളാ­ണു്. ദേ­ശ­മെ­ന്ന ബൃ­ഹ­ദ്വ്യ­വ­ഹാ­ര­ത്തി­ന്റെ നിർ­മ്മി­തി­യിൽ പ­ങ്കെ­ടു­ക്കു­ന്ന വ്യ­ത്യ­സ്ത­മാ­യ ആ­ശ­യ­ധാ­ര­ക­ളാ­ണു് ഈ പറഞ്ഞ വാ­ച­ക­ങ്ങ­ളി­ലൂ­ടെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്ന­തു്. അ­പ­രി­ചി­ത­നു് മു­ഖ്യ­ധാ­ര­യോ­ടു­ള്ള വി­മർ­ശ­നാ­ത്മ­ക ബ­ന്ധ­മാ­ണു് ഇ­ത്ത­ര­മൊ­രു സം­വാ­ദ­മ­ണ്ഡ­ലം സാ­ദ്ധ്യ­മാ­ക്കു­ന്ന­തു്. ല­ളി­ത­യ്ക്കു തോ­ന്നു­ന്നു­ണ്ടു് അ­പ­രി­ചി­ത­ത്വം മാ­ത്ര­മാ­ണു് താൻ ലോ­ക­ത്തു് ആകെ നേ­ടി­യി­ട്ടു­ള്ള സ­മ്പ­ത്തു്. ‘ലോകം മ­റ്റാ­രു­ടേ­യോ വീ­ടാ­ണു്’ (574). വി­വാ­ഹ­ത്തി­ലൂ­ടെ ഭ­ദ്ര­മാ­ണെ­ന്നു തോ­ന്നു­ന്ന ദാ­മ്പ­ത്യ­ത്തി­ലേ­ക്കു് ക­ട­ക്കു­മ്പോ­ഴും ലളിത പൂർ­ണ്ണ­മാ­യും പു­തി­യ­ലോ­ക­ത്തോ­ടു് പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല. അ­പ­രി­ചി­തർ ഉ­ന്ന­യി­ക്കു­ന്ന വി­യോ­ജി­പ്പു­കൾ ചി­ന്ത­യു­ടെ എ­തിർ­ദി­ശ­കൾ അ­ട­യാ­ള­പ്പെ­ടു­ത്തു­മ്പോൾ ആൾ­ക്കൂ­ട്ട­ങ്ങ­ളെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന വ്യ­വ­ഹാ­ര­ങ്ങൾ­ക്കു് പു­റ­ത്തൊ­രു അ­തി­ജീ­വ­ന സാ­ദ്ധ്യ­ത തെ­ളി­യു­ന്നു. അവർ ദാർ­ശ­നി­ക­രോ പ്ര­വാ­ച­ക­രോ ര­ക്ത­സാ­ക്ഷി­ക­ളോ അല്ല. ത­ങ്ങ­ളെ വി­ചാ­ര­ണ ചെ­യ്യു­ന്ന നി­ല­പാ­ടു­ക­ളി­ലൂ­ടെ ആ­ത്മ­വി­മർ­ശ­ന­ത്തി­ന്റെ പു­തി­യൊ­രു നി­ഘ­ണ്ടു അവർ നിർ­മ്മി­ക്കു­ന്നു.

യു. ആർ. അ­ന­ന്ത­മൂർ­ത്തി യുടെ ‘സം­സ്കാ­ര’യിലും ഫാ­ല­ച­ന്ദ്ര നി­മാ­ഡേ­യു­ടെ ‘കോസ്ല’ (കീ­ട­കോ­ശം) എന്ന നോ­വ­ലി­ലും—ര­ണ്ടും അ­റു­പ­തു­ക­ളു­ടെ ഉ­ത്ത­രാർ­ദ്ധ­ത്തിൽ വന്നവ—ഇ­ന്ത്യൻ സ്വ­ത്വ­ത്തിൽ ദൃ­ശ്യ­മാ­വു­ന്ന പി­ളർ­പ്പി­ന്റെ ചി­ത്രീ­ക­ര­ണ­ങ്ങ­ളു­ണ്ടു്. ‘സം­സ്കാ­ര­യി­ലെ പ്രാ­ണേ­ഷാ­ചാ­ര്യ ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ കഠോര ദി­ന­ച­ര്യ­ക­ളു­മാ­യി ഇ­ട­ഞ്ഞു് ഭ്ര­ഷ്ട­നാ­യി അ­ഗ്ര­ഹാ­ര­ത്തിൽ നി­ന്നു് പു­റ­ത്തു­ക­ട­ക്കു­മ്പോൾ ആൾ­ക്കൂ­ട്ട­ങ്ങ­ളു­ടെ ആ­ഘോ­ഷ­ങ്ങ­ളി­ലൂ­ടെ അ­പ­രി­ചി­ത­നാ­യി സ­ഞ്ച­രി­ക്കു­ന്നു. അ­ഗ്ര­ഹാ­ര­മെ­ന്ന­തു് കാ­ല­ത്തിൽ ത­റ­ഞ്ഞു­പോ­യൊ­രു സ്ഥ­ല­മാ­ണു്. എ. കെ. രാ­മാ­നു­ജൻ പ്രാ­ണേ­ഷാ­ചാ­ര്യ­യു­ടെ ആ­ലം­ബ­ഹീ­ന­മാ­യ അ­ല­ച്ചി­ലി­നെ സ്വ­ത്വ­ത്തെ പു­നർ­നിർ­മ്മി­ക്കാ­നു­ള്ള അ­നു­ഷ്ഠാ­ന­പർ­വ്വ­മാ­യി കാ­ണു­ന്നു­ണ്ടു്. പക്ഷേ പ്രാ­ണേ­ഷാ­ചാ­ര്യ അ­പ­രി­ചി­ത­നാ­യി തന്റെ ‘ലി­മി­നൽ’ സ്ഥ­ല­ത്തിൽ ഉൽ­ക്ക­ണ്ഠാ­കു­ല­നാ­യി, പ്ര­തീ­ക്ഷാ­പൂർ­വ്വം നിൽ­ക്കു­ന്നേ­ട­ത്താ­ണു് നോവൽ അ­വ­സാ­നി­ക്കു­ന്ന­തു്. നി­മാ­ഡേ­യു­ടെ മു­ഖ്യ­ക­ഥാ­പാ­ത്രം കു­ടും­ബ­ത്തി­ലും പു­റ­ത്തും ഒ­രു­പോ­ലെ ഇ­ട­ഞ്ഞു നിൽ­ക്കു­ന്ന­വ­നാ­ണു്. എ­ല്ലാ­റ്റി­നേ­യും ത­ള്ളി­പ്പ­റ­യു­ന്ന തീ­ക്ഷ്ണ­മാ­യ വി­മർ­ശ­ന­സ്വ­രം ഇ­ന്നും ആ നോ­വ­ലി­നെ മ­റാ­ത്തി­യി­ലെ യു­വ­ത­ല­മു­റ­യ്ക്കു് പ്രി­യ­ങ്ക­ര­മാ­ക്കു­ന്നു. നോ­വ­ലി­ന്റെ അ­വ­സാ­ന­ഭാ­ഗ­ത്തു് മ­ഹാ­നു­ഭാ­വു് സ­മ്പ്ര­ദാ­യ­ത്തി­ന്റെ സ്ഥാ­പ­ക­നാ­യ ച­ക്ര­ധർ (1220–1274) എന്ന മ­ദ്ധ്യ­കാ­ല ചി­ന്ത­ക­ന്റെ വാ­ക്കു­ക­ളെ പാ­ണ്ഡു­രം­ഗ് സം­ഗ­വി­കർ ഉ­ദ്ധ­രി­ക്കു­ന്നു: കു­ടും­ബ­ത്തേ­യും ഗ്രാ­മ­ത്തേ­യും, നാ­ടി­നെ­ത്ത­ന്നെ­യും തി­ര­സ്ക­രി­ക്കേ­ണ്ട­തു­ണ്ടു്. സ്വയം ക­ണ്ടെ­ത്താൻ.

അ­റു­പ­തു­ക­ളി­ലെ സം­ക്ര­മ­ണ ദശയിൽ ‘ആൾ­ക്കൂ­ട്ട’വും ‘സാം­സ്കാ­ര’യും പോ­ലു­ള്ള നോ­വ­ലു­കൾ പ്ര­തി­വ്യ­വ­ഹാ­ര­മെ­ന്ന നി­ല­യി­ലു­ള്ള നോ­വ­ലി­ന്റെ ധർ­മ്മ­ത്തെ പു­നർ­നിർ­വ്വ­ചി­ച്ചു. സ­മൂ­ഹ­ത്തി­ന്റെ അ­രി­കു­ക­ളിൽ നി­ന്നും അ­തി­രു­ക­ളിൽ നി­ന്നു­മാ­ണു് അവർ പുതിയ ഭാഷകൾ ക­ണ്ടെ­ടു­ത്ത­തു്. പ്ര­തി­ഷ്ഠാ­പി­ത­വും പ്രാ­മാ­ണി­ക­വു­മാ­യ പ­രി­ക­ല്പ­ന­ക­ളെ­ക്കു­റി­ച്ചു് അവർ അ­ടി­സ്ഥാ­ന­പ­ര­മാ­യ സം­ശ­യ­ങ്ങൾ ഉ­ന്ന­യി­ച്ചു. ഈ നോ­വ­ലു­ക­ളി­ലെ മ­നു­ഷ്യർ ന­ട­ന്ന­തു് പ്ര­തീ­ക്ഷ­ക­ളും പ്ര­തി­മ­ക­ളും ത­കർ­ന്നു വീണ മ­ണ്ണി­ലൂ­ടെ­യാ­ണു്. അ­ക്കാ­ല­ത്തെ അവർ അ­നു­ഭ­വി­ച്ച­തു് സ്വ­ത്വ­ബോ­ധ­ത്തി­ലെ പി­ളർ­പ്പാ­യാ­ണു്. അ­തി­ല­ട­ങ്ങി­യ പീ­ഡ­യും ക്ഷോ­ഭ­വും ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളാ­യി പ­രാ­വർ­ത്ത­നം ചെ­യ്യു­ന്ന പ്ര­തീ­ക­വ്യ­വ­സ്ഥ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ഘ­ട­ന­യിൽ രൂ­പ­പ്പെ­ടു­ത്താൻ ക­ഴി­ഞ്ഞ­തി­നാ­ലാ­ണു് ഈ നോ­വ­ലു­കൾ ഇ­ന്നും പ്ര­സ­ക്ത­മാ­യി തു­ട­രു­ന്ന­തു്.

കു­റി­പ്പു്: ആ­ന­ന്ദി­ന്റെ ‘ആൾ­ക്കൂ­ട്ട’ത്തിൽ നി­ന്നു­ള്ള ഉ­ദ്ധ­ര­ണി­കൾ ഡി. സി. ബു­ക്കു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ഇ-​ബുക്കിൽ നി­ന്നാ­ണു്, ബ­ക്തി­ന്റെ നി­രീ­ക്ഷ­ണ­ങ്ങൾ­ക്ക് Problems of Dostoevesky’s Poetics (pp. 166–170) കാണുക.

ഇ. വി. രാ­മ­കൃ­ഷ്ണൻ
images/evramakrishnan.jpg

വി­മർ­ശ­കൻ എന്ന നി­ല­യിൽ ശ്ര­ദ്ധേ­യ­നാ­ണു് ഇ. വി. രാ­മ­കൃ­ഷ്ണൻ. ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും ലേ­ഖ­ന­ങ്ങ­ളും പു­സ്ത­ക­ങ്ങ­ളും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു് അ­ദ്ദേ­ഹം. റഷ്യൻ ഉ­ത്ത­ര­ഘ­ട­നാ­വാ­ദി­യാ­യ മി­ഖാ­യിൽ ബ­ക്തി­ന്റെ ‘ഉൽ­സ­വാ­ത്മ­ക­ത’, ‘പാ­ഠാ­ന്ത­ര­ത്വം’ എന്നീ സ­ങ്കൽ­പ്പ­ന­ങ്ങ­ളെ മുൻ­നിർ­ത്തി അ­ദ്ദേ­ഹം കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ളൽ­കൃ­തി­ക­ളെ അ­പ­ഗ്ര­ഥി­ച്ച­തു് ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. കേ­ര­ളീ­യ ആ­ധു­നി­ക­ത­യിൽ അ­ച്ച­ടി ന­ട­ത്തി­യ ച­രി­ത്ര­പ­ര­വും സാം­സ്കാ­രി­ക­വു­മാ­യ ഇ­ട­പെ­ട­ലു­കൾ വി­ല­യി­രു­ത്തി­യ ‘അ­ച്ച­ടി­യും ആ­ധു­നി­ക­ത­യും’ എന്ന ലേഖനം കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­റ­ത്തി­റ­ക്കി­യ ‘ന­മ്മു­ടെ സാ­ഹി­ത്യം ന­മ്മു­ടെ സമൂഹം’ സീ­രീ­സിൽ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നു.

(വി­വ­ര­ങ്ങൾ­ക്കു് വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: ‘Lokam Mattarudeyo Veedanu’ Aparichitharude Dainamdinam Anandinte ‘Alkkootta’ththil (ml: ‘ലോകം മ­റ്റാ­രു­ടേ­യോ വീ­ടാ­ണു്’ അ­പ­രി­ചി­ത­രു­ടെ ദൈ­നം­ദി­നം ആ­ന­ന്ദി­ന്റെ ‘ആൾ­ക്കൂ­ട്ട’ത്തിൽ).

Author(s): E. V. Ramakrishnan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-13.

Deafult language: ml, Malayalam.

Keywords: Article, E. V. Ramakrishnan, ‘Lokam Mattarudeyo Veedanu’ Aparichitharude Dainamdinam Anandinte ‘Alkkootta’ththil, ഇ. വി. രാ­മ­കൃ­ഷ്ണൻ, ‘ലോകം മ­റ്റാ­രു­ടേ­യോ വീ­ടാ­ണു്’ അ­പ­രി­ചി­ത­രു­ടെ ദൈ­നം­ദി­നം ആ­ന­ന്ദി­ന്റെ ‘ആൾ­ക്കൂ­ട്ട’ത്തിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kitwancool, a painting by Emily Carr (1871–1945). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.