SFNസായാഹ്ന ഫൌണ്ടേഷൻ
images/Young_Woman.jpg
Young Woman with Ibis, a painting by Edgar Degas (1834–1917).
ഹൃ­ദ­യ­ത്തിൽ നി­ന്നു് ഒരു പാലം
സി. ഗണേഷ്

‘ഹൃ­ദ­യ­ത്തെ­യും മ­സ്തി­ഷ്ക­ത്തെ­യും ഒരു പാ­ല­മി­ട്ടു് അ­തി­വി­ദ­ഗ്ദ്ധ­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന­വർ­ക്കു് മാ­ത്ര­മേ ഒരു ആം­ബു­ലൻ­സ് ഡ്രൈ­വ­റാ­വാൻ കഴിയൂ’

ഇ­തി­ത്ര വി­ശ­ദ­മാ­യി പ­റ­യു­ന്ന­തു് എ­ന്തി­നാ­ണെ­ന്നു് തോ­ന്നും. പക്ഷേ, അ­നു­ഭ­വ­ങ്ങൾ പ­റ­ഞ്ഞു തീർ­ക്കാ­തി­രു­ന്നാൽ അ­ത­ങ്ങ­നെ വെ­ന്തു­നീ­റും. ഒ­ടു­വിൽ ജ്വ­ല­ന­ത്തോ­ടെ പൊ­ട്ടി­ത്തെ­റി­ക്കു­ക­യും ചെ­യ്യും. അ­തി­നാൽ ആരു് കേ­ട്ടാ­ലു­മി­ല്ലെ­ങ്കി­ലും പ­റ­യാ­നു­ള്ള­തു് പ­റ­ഞ്ഞി­ട്ടു് പോവുക തന്നെ. ചി­ല­പ്പോൾ ഇതു് നി­ങ്ങ­ളെ ഭ­യ­പ്പെ­ടു­ത്താ­നാ­ണെ­ന്നു് ക­രു­തി­യേ­ക്കാം. അല്ല, ഇ­തെ­ന്റെ ഭ­യ­ത്തിൽ നി­ന്നു­ണ്ടാ­വു­ന്ന­താ­ണെ­ന്നും ചിലർ പ­റ­ഞ്ഞേ­ക്കാം. അ­തൊ­ന്നും എ­നി­ക്കു് പ്ര­ശ്ന­മ­ല്ല.

ഞാനാ ആം­ബു­ലൻ­സ് ഡ്രൈ­വ­റെ കാ­ത്തു നി­ന്ന­തു് ഒരു രാ­ത്രി­യി­ലാ­യി­രു­ന്നു. ഇ­ട­ത്ത­രം ന­ഗ­ര­ത്തി­ലെ അ­വ­സാ­ന­ത്തെ യാ­ത്ര­ക്കാ­ര­നും എ­ത്തേ­ണ്ടി­ട­ത്തു് പോ­യ്മ­റ­ഞ്ഞ സ­മ­യ­ത്തു് ഞങ്ങൾ ക­ണ്ടു­മു­ട്ടി. ആ­ശു­പ­ത്രി­യിൽ­നി­ന്നു് പ­റ­ഞ്ഞു­വി­ട്ട ഒന്നോ രണ്ടോ ചെറു ഓ­ട്ട­ങ്ങൾ മാ­ത്ര­മേ അ­ന്ന­യാൾ­ക്കു് ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. അ­തി­നാൽ അ­യാ­ളു­ടെ മു­ഖ­ത്തു് തി­ക­ഞ്ഞ പ്ര­സ­ന്ന­ത­യാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി പി­ന്നി­ട്ടി­ട്ടും ഒരു ആം­ബു­ലൻ­സ് ഡ്രൈ­വർ സൂ­ക്ഷി­ക്കു­ന്ന പ്ര­കാ­ശം എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി. എ­ന്നാൽ അ­തൊ­ന്നും ചോ­ദി­ക്കാ­നു­ള്ള സ­മ­യ­മാ­യി­രു­ന്നി­ല്ല. അയാൾ ആം­ബു­ലൻ­സ് ഡ്രൈ­വ­റാ­യി­രു­ന്നു എ­ന്നു­പോ­ലും എ­നി­ക്കു് അ­റി­യി­ല്ലാ­യി­രു­ന്നു. ‘വണ്ടി എ­ടു­ക്കാ­മോ’ എ­ന്നു് മാ­ത്ര­മേ ഞാൻ ചോ­ദി­ച്ചു­ള്ളൂ. ‘ഓ’ എന്നു പ­റ­ഞ്ഞു് അയാൾ ഒറ്റ ഓട്ടം. ശേഷം ഒ­ന്നും പറയാൻ അ­നു­വ­ദി­ച്ചി­ല്ല.

ഞാ­ന­പ്പോൾ ജാമായ ലി­ഫ്റ്റി­ന­ടു­ത്തേ­ക്കു് ന­ട­ന്നു. ഇ­തി­ന­കം അവിടെ കു­റ­ഞ്ഞ ഒരു ആൾ­ക്കൂ­ട്ടം രൂ­പ­പ്പെ­ട്ടി­രു­ന്നു. അ­ടു­ത്തു­ള്ള ലോ­ഡ്ജി­ലെ താ­മ­സ­ക്കാ­രാ­യ കു­റ­ച്ചാ­ളു­കൾ ശബ്ദം കേ­ട്ടു് ഒ­ത്തു­കൂ­ടി­യ­താ­യി­രു­ന്നു.

ലി­ഫ്റ്റി­ന്റെ തു­റ­ന്ന ച­തു­ര­ദ്വാ­ര­ത്തി­നു് കീഴെ ത­ല­യി­ടി­ച്ച രീ­തി­യിൽ ഒരു പയ്യൻ കി­ട­ന്നി­രു­ന്നു. തല ചിതറി ചോര വാർ­ന്നി­രു­ന്നു. കാ­ലു­കൾ ഒ­ടി­ഞ്ഞ രീ­തി­യിൽ ഏ­ങ്കോ­ണി­ച്ചു് കി­ട­ന്നു. ഞാൻ ആ­ളു­ക­ളെ മാ­റ്റി. അ­പ്പോൾ, സെ­ക്യൂ­രി­റ്റി­ക്കാ­രൻ എ­വി­ടു­ന്നോ കൊ­ണ്ടു വന്ന കോണി വ­ച്ചു് താ­ഴേ­ക്കു് ഇ­റ­ങ്ങു­ക­യാ­യി­രു­ന്നു. ഇ­റ­ങ്ങു­ന്ന­യാ­ളു­ടെ കാ­ലു­കൾ വി­റ­ക്കു­ന്ന­തു് ക­ണ്ടു് ഞാൻ പ­റ­ഞ്ഞു. ‘മാറു്… ച­ങ്ങാ­തീ, ഞാൻ ഇ­റ­ങ്ങാം’ അയാൾ എന്നെ ഒ­ന്നു് നോ­ക്കി, പ­തു­ക്കെ മു­ക­ളി­ലേ­ക്കു് കയറി വന്നു.

ഞാൻ കോ­ണി­യി­ലൂ­ടെ പ­തു­ക്കെ കാൽ ച­വി­ട്ടി ഇ­റ­ങ്ങി. താഴെ ത­ല­യി­ടി­ച്ചു കി­ട­ക്കു­ന്ന­വ­ന്റെ രൂപം ഇ­റ­ങ്ങു­ന്ന­തി­നി­ട­യിൽ കൂ­ടു­തൽ തെ­ളി­ഞ്ഞു. അവനെ തൊ­ട്ട­പ്പോൾ പൊ­ങ്ങി­ക്കി­ട­ക്കു­ന്ന മ­ര­ത്ത­ടി­യിൽ തൊ­ടു­ന്ന­പോ­ലു­ണ്ടാ­യി­രു­ന്നു. എ­ടു­ത്തു തോ­ള­ത്തി­ട്ടു് കോണി ക­യ­റു­മ്പോൾ അ­വ­ന്റെ കാ­ലു­കൾ എന്റെ പു­റ­കു­വ­ശ­ത്തു് ത­ട്ടി­ക്കൊ­ണ്ടി­രു­ന്നു. കി­ട­ത്തു­മ്പോൾ ആളുകൾ അ­വ­ന്റെ മുഖം കാണാൻ തി­ര­ക്കു് കൂ­ട്ടു­ക­യാ­യി­രു­ന്നു. മു­ഖ­മ­ട­ച്ചു് വീ­ണ­തി­നാൽ പ്ര­ത്യേ­കി­ച്ചു് ഒ­ന്നും കാ­ണാ­നു­ണ്ടാ­യി­രു­ന്നി­ല്ല. മണലിൽ ചോര കൊ­ണ്ടു് മെ­ട­ഞ്ഞി­ട്ട പോലെ വി­കൃ­ത­മാ­യ മുഖം.

ആളുകൾ കൂ­ടു­തൽ അ­ടു­ത്തു വന്നു. അവൻ ആ­രാ­യി­രി­ക്കു­മെ­ന്ന­തി­നെ­ക്കു­റി­ച്ചു് അവർ ചർച്ച ചെ­യ്തു. വ­സ്ത്ര­ത്തി­ന്റെ സ്വ­ഭാ­വം കൊ­ണ്ടു് മ­ല­യാ­ളി­യ­ല്ലെ­ന്നു് തി­രി­ച്ച­റി­ഞ്ഞ­പ്പോൾ അവർ ചെ­റു­താ­യി ആ­ശ്വ­സി­ച്ചു. അ­പ്പോ­ഴേ­ക്കും ഡ്രൈ­വർ വ­ന്നെ­ത്തി. അയാൾ പി­ന്നെ­യൊ­ന്നും ആ­ലോ­ചി­ച്ചി­ല്ല. അ­വ­നെ­യും തൂ­ക്കി നേരെ ആം­ബു­ലൻ­സി­ന­ടു­ത്തേ­ക്കു് പോയി. പി­റ­കു­വാ­തിൽ തു­റ­ന്നു് ത­യ്യാ­റാ­ക്കി നിർ­ത്തി­യ ച­ക്ര­വ­ണ്ടി­യി­ലേ­ക്കു് അവനെ ഇ­റ­ക്കി­വ­ച്ചു് ഒരു തള്ളൽ കൊ­ണ്ടു് ആം­ബു­ലൻ­സി­നു് അ­ക­ത്താ­ക്കി.

അവൻ ചെ­റു­താ­യൊ­ന്നു­ണർ­ന്നു­വോ?

കൃ­ത്യം ആറു് മി­നി­റ്റു കൊ­ണ്ടു് ആളെ അ­ത്യാ­ഹി­ത­വി­ഭാ­ഗ­ത്തിൽ എ­ത്തി­ച്ചു. അവിടെ ന­ഴ്സും ഡോ­ക്ട­റും വി­ദ­ഗ്ധ സർ­ജ­നും ത­യ്യാ­റാ­യി­രു­ന്നു. എ­നി­ക്കു് അവിടെ നിൽ­ക്കേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല. എ­ന്നി­ട്ടും ഞാൻ പ്രാ­ഥ­മി­ക രക്ഷാ ശു­ശ്രൂ­ഷ­യു­മാ­യി നി­ന്നു.

അ­ത്യാ­ഹി­ത വി­ഭാ­ഗ­ത്തി­നു് മു­മ്പി­ലെ ഒരു തൂ­ണി­നു് ചു­വ­ട്ടിൽ കി­ട­ന്നാ­ണു് അ­ന്നു് ഉ­റ­ങ്ങി­യ­തു്. പി­റ്റേ­ന്നു് രാ­വി­ലെ എ­നി­ക്കു് കാ­ണേ­ണ്ടി­യി­രു­ന്ന­തു് ആ ഡ്രൈ­വ­റെ­യാ­യി­രു­ന്നു. അ­തി­നാ­ണു് അ­വി­ട­ത്ത­ന്നെ കി­ട­ന്ന­തു്. ഓ­പ്പ­റേ­ഷ­നു­കൾ ആ­വ­ശ്യ­മു­ണ്ടെ­ങ്കെ­ി­ലും അ­പ­ക­ട­ക­നി­ല തരണം ചെ­യ്തു­വെ­ന്നും കൃ­ത്യ­സ­മ­യ­ത്തു് എ­ത്തി­ച്ച­തു് ന­ന്നാ­യെ­ന്നും ഡോ­ക്ടർ പ­റ­ഞ്ഞ­പ്പോൾ തീർ­ച്ച­യാ­യും അയാളെ കണ്ട ശേഷം മാ­ത്ര­മേ പോ­കു­ക­യു­ള്ളൂ എ­ന്നു് ഞാൻ ഉ­റ­പ്പി­ച്ചു.

എ­ന്നാൽ പി­റ്റേ­ന്നു് വൈ­കു­വോ­ളം നി­ന്നി­ട്ടും എ­നി­ക്ക­യാ­ളെ കാ­ണു­വാൻ ക­ഴി­ഞ്ഞി­ല്ല. റി­സ­പ്ഷ­നിൽ ചെ­ന്നു് ചോ­ദി­ച്ച­പ്പോൾ ഒരു കേസ് എ­ടു­ക്കാൻ പോ­യി­രി­ക്കു­ക­യാ­ണെ­ന്നും മ­റ്റൊ­രി­ക്കൽ, ‘ആൾ ഉ­ച്ച­യ്ക്കു് ശേഷം ഓഫ് ആ­യ­തി­നാൽ നേ­ര­ത്തെ പോയെ’ന്നും പ­റ­ഞ്ഞു. അയാൾ അ­വി­ടു­ത്തെ സ്ഥി­രം ജീ­വ­ന­ക്കാ­ര­ന­ല്ലെ­ന്ന അ­റി­വും എന്നെ അ­മ്പ­ര­പ്പി­ച്ചു. ഞാൻ കൈഫോൺ ഉ­പ­യോ­ഗി­ച്ചു് തു­ട­ങ്ങി­യി­രു­ന്നി­ല്ല. എ­ന്നി­ട്ടും ആ­ശു­പ­ത്രി കാർ­ഡിൽ ഡ്രൈ­വ­റു­ടെ നമ്പർ എഴുതി വാ­ങ്ങി­ച്ചു. അ­ന്നു­ത­ന്നെ ഒ­രു­ത­വ­ണ ന­മ്പ­റിൽ വി­ളി­ക്കാൻ ശ്ര­മി­ച്ചു. സ്വി­ച്ച് ഓഫ് ആ­യി­രു­ന്നു. പി­ന്നെ മൂ­ന്നാ­ലു് ദിവസം ക­ഴി­ഞ്ഞു് ഒ­ന്നു­കൂ­ടെ നോ­ക്കി. അ­പ്പോ­ഴും കി­ട്ടി­യി­ല്ല. അ­ങ്ങ­നെ ആം­ബു­ലൻ­സ് ഡ്രൈ­വർ­ക്കും അ­ജ്ഞാ­ത­നാ­യ ചെ­റു­പ്പ­ക്കാ­ര­നും എ­നി­ക്കു­മി­ട­യിൽ പ്ര­ക­ടി­പ്പി­ക്കാൻ ക­ഴി­യാ­തെ പോയ നന്ദി ക­ട­മാ­യി നി­ന്നു.

ര­ണ്ടു് മാസം ക­ഴി­ഞ്ഞു് പൊ­ടു­ന്ന­നെ ഒ­രു­നാൾ ഞാൻ ആ ന­മ്പ­റിൽ വി­ളി­ക്കു­ക­യും കൃ­ത്യ­മാ­യി അയാൾ എ­ടു­ക്കു­ക­യും ചെ­യ്തു. നന്ദി പറയാൻ പ­റ്റി­യ അ­വ­സ്ഥ­യി­ലാ­യി­രു­ന്നി­ല്ല. വാ­ക്കു­ക­ളെ­യും ശ­ബ്ദ­ത്തെ­യും ത­ട­സ്സ­പ്പെ­ടു­ത്തു­ന്ന­തി­നി­ട­യിൽ ഒരു വി­ധ­ത്തി­ലാ­ണു് പ­റ­ഞ്ഞൊ­പ്പി­ച്ച­തു് ‘ആം­ബു­ലൻ­സു­മാ­യി ഒ­ന്നു് പോ­രാ­മോ? വളരെ അ­ത്യാ­വ­ശ്യ­മാ­യി­ട്ടു്…’ വീടു് നിൽ­ക്കു­ന്ന റോ­ഡി­ന്റെ പേരും എ­ത്താ­നു­ള്ള എ­ളു­പ്പ­വ­ഴി­യും പ­റ­ഞ്ഞു­കൊ­ടു­ത്തു. ഞാൻ മു­ക്കി­യും മൂ­ളി­യും പറഞ്ഞ സംഗതി കേ­ട്ട­യു­ടൻ ‘അ­ടു­ത്തു് വാഴ വ­ല്ല­തും കാ­ണു­മോ? നീളൻ വാ­ഴ­യി­ല നാ­ല­ഞ്ചെ­ണ്ണം ക­രു­തി­ക്കോ… ഞാ­നി­താ എത്തി…’ ഡ്രൈ­വർ പ­റ­ഞ്ഞു.

images/Farmhouse.jpg

അ­യൽ­വീ­ട്ടി­ലെ അ­ല്ല­റ­ചി­ല്ല­റ ബ­ഹ­ള­ങ്ങൾ തെ­രു­വിൽ ആർ­ക്കും പു­തു­മ­യു­ള്ള­താ­യി­രു­ന്നി­ല്ല. കു­ടി­യ­നാ­യ ഭർ­ത്താ­വു് രാ­ത്രി എ­ത്തി­യാൽ ഉടൻ വ­ഴ­ക്കി­ടും. കു­ട്ടി­ക­ളു­ടെ പാ­ഠ­പു­സ്ത­ക­ങ്ങൾ വ­ലി­ച്ചു­കീ­റും. കെ­ട്ടി­യ­വ­ളെ വി­റ­കു­കൊ­ള്ളി കൊ­ണ്ടു­വ­രെ ത­ല്ലും. ഭാ­ര്യ­യും മ­ക്ക­ളും ഒരു ക­ക്ഷി­യാ­യി ആളെ ഒ­റ്റ­പ്പെ­ടു­ത്തു­ന്നു എ­ന്നാ­ണു് ഭർ­ത്താ­വി­ന്റെ പ്ര­ധാ­ന പരാതി. സ­ങ്ക­ട­ങ്ങൾ മ­റ­ക്കാൻ ഇ­നി­യും കു­ടി­ക്ക­ണ­മെ­ന്നു പ­റ­ഞ്ഞു്, പണം ചോ­ദി­ച്ചാ­ണു് വ­ഴ­ക്കു് ആ­രം­ഭി­ക്കു­ക. ശർ­ക്ക­ര­പ്പാ­ത്ര­ത്തി­നു­ള്ളിൽ ഭാര്യ ഒ­ളി­പ്പി­ച്ചു­വെ­ച്ച നോ­ട്ടു­കൾ­ക്കാ­യി അയാൾ അ­ടി­കൂ­ടും. അ­തി­ക്ര­മി­ച്ചു് അ­തെ­ടു­ക്കാൻ തു­നി­യും.

അ­ങ്ങ­നെ ഒരു വൈ­കു­ന്നേ­ര­മാ­യി­രു­ന്നു. സാ­ധാ­ര­ണ­പോ­ലെ ശർ­ക്ക­ര­പ്പാ­ത്ര­ത്തിൽ നോ­ക്കി­യ­പ്പോൾ അവിടം കാലി. കു­പി­ത­നാ­യ പു­രു­ഷൻ അ­ടു­ക്ക­ള­യി­ലെ പാ­ത്ര­ങ്ങ­ളൊ­ക്കെ തി­ര­ഞ്ഞു. തി­ര­ഞ്ഞു എ­ന്ന­ല്ല മ­റി­ച്ചി­ട്ടു എ­ന്നാ­ണു് പ­റ­യേ­ണ്ട­തു്.

ഒ­ടു­വിൽ അയാൾ മ­ണ്ണെ­ണ്ണ­യെ­ടു­ത്തു് അ­വ­ളി­ലേ­ക്കു് ഒ­ഴി­ച്ച­തും ലൈ­റ്റർ തെ­ളി­ച്ച­തും ഒ­രു­മി­ച്ചു ക­ഴി­ഞ്ഞു. അവൾ നി­ന്നു് കത്തി. ക­ത്തി­പ്പ­ടർ­ന്ന ശ­രീ­ര­വു­മാ­യി ആ രൂപം അ­യാ­ളി­ലേ­ക്കു് ഓടി വ­ന്ന­പ്പോൾ അയാൾ ആ­ട്ടി­യ­ക­റ്റി. ശ­രീ­ര­ത്തിൽ ആ­ളു­ന്ന തീ­യു­മാ­യി അവൾ കി­ണ­റ്റിൻ­ക­ര­യി­ലേ­ക്കു് ഓടി. നാ­ട്ടു­കാർ ആ­രൊ­ക്കെ­യോ വെ­ള്ള­മൊ­ഴി­ച്ചു. അ­ടു­ക്ക­ള­യ്ക്കും കി­ണ­റ്റിൻ­ക­ര­യ്ക്കും ഇടയിൽ പാതി മു­ക്കാ­ലും കത്തി തീർ­ന്ന അവൾ വീണു പോയി.

അതു ക­ണ്ട­പ്പോൾ പെ­ട്ടെ­ന്നു് തെ­ളി­ഞ്ഞ­തു് ഡ്രൈ­വ­റു­ടെ മു­ഖ­മാ­ണു്. ന­മ്പ­റിൽ വി­ളി­ച്ച­പ്പോൾ അയാൾ എ­ടു­ക്കു­ക­യും ചെ­യ്തു ആം­ബു­ലൻ­സ് കു­തി­ച്ചു­ചാ­ടി വ­രു­ന്ന­തി­നി­ട­യിൽ ചേ­ച്ചി­യു­ടെ പ­റ­മ്പിൽ നി­ന്നു് തന്നെ നെ­ടു­ങ്കൻ വാ­ഴ­യി­ല­കൾ അ­ഞ്ചാ­റെ­ണ്ണം വെ­ട്ടി മാ­റ്റി, ത­യ്യാ­റാ­ക്കി വച്ചു. അവർ തന്നെ വെ­ള്ള­മൊ­ഴി­ച്ചു വ­ളർ­ത്തി­യ വാ­ഴ­ക­ളാ­യി­രു­ന്നു അ­വ­യെ­ല്ലാം.

മുടി അ­പ്പാ­ടെ കത്തി പോ­യി­രു­ന്നു. സാരി ക­ത്തി­യും ക­ത്താ­തെ­യും ശ­രീ­ര­ത്തിൽ പ­റ്റി­പ്പി­ടി­ച്ചി­രു­ന്നു. ശരീരം ആം­ബു­ലൻ­സി­ലേ­ക്കു് കി­ട­ത്തു­മ്പോൾ ക­രി­പി­ടി­ച്ച ബി­സ്ക്ക­റ്റ് പോ­ലെ­യു­ണ്ടാ­യി­രു­ന്നു. വെ­ന്തു­ക­രി­യു­ന്ന മ­നു­ഷ്യ­മ­ണം അ­വി­ടെ­യെ­ങ്ങും വ്യാ­പി­ച്ചു.

വാ­ഴ­യി­ല­കൾ നേ­ര­ത്തെ നി­ര­ത്തി വ­ച്ചി­രു­ന്ന­തി­നാൽ അ­തി­ലേ­ക്കാ­ണു് കി­ട­ത്തി­യ­തു്. ക­ത്തി­ക്ക­രി­യാ­റാ­യ ശ­രീ­രി­കൾ­ക്കു് കൂ­ടു­തൽ ഡാ­മേ­ജ് വ­രാ­തി­രി­ക്കാൻ അ­താ­ണു് മാർഗം. ആം­ബു­ലൻ­സ് ഡ്രൈ­വർ കൊ­ണ്ടു­വ­ന്ന കാ­ലി­യാ­യ അ­രി­ച്ചാ­ക്കു­കൾ കൂ­ട്ടി­പ്പി­ടി­ച്ചു്, അതിൽ കി­ട­ത്തി, ചാ­ക്കു­ക­ളിൽ പി­ടി­ച്ചു് ഉ­യർ­ത്തി. ചെറിയ കു­ട്ടി­കൾ ബോ­ധം­കെ­ട്ടു­വീ­ണു. അ­മ്മ­മാ­രിൽ ര­ണ്ടു­പേർ ഛർ­ദ്ദി­ച്ചു. അ­ന്നു് രാ­ത്രി തെ­രു­വി­ലെ ആരും ആഹാരം ക­ഴി­ച്ചി­ല്ല.

തി­ര­ക്കി­നും വെ­പ്രാ­ള­ത്തി­നു­മി­ട­യിൽ ആം­ബു­ലൻ­സ് ഡ്രൈ­വ­റോ­ടു് യാ­തൊ­ന്നും പറയാൻ ക­ഴി­ഞ്ഞി­ല്ല. ക­ത്തി­ക്ക­രി­ഞ്ഞ ദേഹം ക­ണ്ട­പ്പോൾ ആദ്യം അ­യാ­ളും അ­സ്വ­സ്ഥ­നാ­യെ­ന്നു് തോ­ന്നി. അ­യാ­ളു­ടെ ക­ണ്ണു­കൾ അവിടം അ­ടി­മു­ടി നോ­ക്കു­ക­യാ­യി­രു­ന്നു. എ­ത്ര­യും പെ­ട്ടെ­ന്നു് ആ­ശു­പ­ത്രി­യിൽ എ­ത്തി­ക്കു­വാൻ പ­രി­ഭ്ര­മി­ക്കു­ക­യാ­യി­രു­ന്നു.

ഈ സ­മ­യ­ത്തെ­ല്ലാം അ­വ­ളു­ടെ ഭർ­ത്താ­വു് പാ­തി­ബോ­ധ­ത്തിൽ പു­ല­ഭ്യം പ­റ­ഞ്ഞു­കൊ­ണ്ടു് വീ­ടി­നു പു­റ­കി­ലെ വി­റ­കു­ചാ­ള­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. അ­യാൾ­ക്കു് കെ­ട്ടി­റ­ങ്ങി­യി­രു­ന്നി­ല്ല.

ആ­ശു­പ­ത്രി­യി­ലേ­ക്കു് ഓ­ടി­യെ­ത്തു­ന്ന നേ­ര­മ­ത്ര­യും ആം­ബു­ലൻ­സ് ഡ്രൈ­വ­റു­ടെ മു­ഖ­മാ­യി­രു­ന്നു. വണ്ടി സ­മർ­ത്ഥ­മാ­യി കി­ണ­റ്റിൻ­ക­ര­യോ­ടു് ചേർ­ത്തു­നിർ­ത്തി എ­ഴു­ന്നേ­റ്റു് ര­ക്ത­ബ­ന്ധ­മു­ള്ള ഒരാളെ എ­ന്ന­പോ­ലെ അയാൾ സ­ഹാ­യ­ത്തി­നാ­യി കേണു. അ­റ­ച്ചു് നിൽ­ക്കു­ന്ന­വ­രെ ധൈ­ര്യം കൊ­ടു­ത്തു് കൂ­ടെ­കൂ­ട്ടി. ചെ­റു­പ്പം­പി­ള്ളേ­രെ സ്നേ­ഹ­പൂർ­വ്വം ക്ഷ­ണി­ച്ചു. ക­ത്തി­ക്ക­രി­ഞ്ഞ ശ­രീ­ര­ത്തെ വ­ണ്ടി­ക്ക­ക­ത്താ­ക്കി­യ ശേഷം ഏ­റ്റ­വും അ­ടു­ത്ത ഒരാളെ മാ­ത്രം പി­ന്നിൽ കയറാൻ അ­നു­വ­ദി­ച്ചു. ശരീരം കൂ­ടു­തൽ അ­ന­ക്കാ­തെ എ­ങ്ങ­നെ പി­ടി­ച്ചി­രി­ക്ക­ണം എ­ന്നു് നിർ­ദ്ദേ­ശം കൊ­ടു­ത്തു. ആൾ­ക്കൂ­ട്ട­ത്തെ ആ­ശ്വ­സി­പ്പി­ച്ച ശേഷം എത്ര പെ­ട്ടെ­ന്നാ­ണു് അയാൾ വാഹനം മു­ന്നോ­ട്ടെ­ടു­ത്ത­തു്. ഗേ­റ്റ് ക­ട­ന്ന­തും അ­ത്യാ­ഹി­ത­മെ­ന്ന­റി­യി­ക്കു­ന്ന സൈ­റൺ­ലൈ­റ്റ് ഓൺ ചെ­യ്ത­പ്പോൾ ആ­ളു­ക­ളു­ടെ നെ­ഞ്ചിൽ അ­പ­ക­ട­ശ­ബ്ദ­മാ­യി.

അ­ന്നു് അ­ത്യാ­ഹി­ത വി­ഭാ­ഗ­ത്തി­ലെ സെ­ക്യൂ­രി­റ്റി­യോ­ടും റി­സ­പ്ഷ­നി­ലെ പെൺ­കു­ട്ടി­ക­ളോ­ടും അ­ന്വേ­ഷി­ച്ച­പ്പോൾ അവർ കൈ­മ­ലർ­ത്തി. ‘അതെ… നി­ങ്ങൾ പ­റ­യു­മ്പോ ആളെ ഞ­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­കു­ന്നു­ണ്ടു്… പക്ഷേ, ഇതു് ആ­ശു­പ­ത്രി­യാ­ണു്… സ്ഥി­ര­മാ­യി വ­ണ്ടി­ക­ളും രോ­ഗി­ക­ളും വന്നു പോ­കു­ന്ന ഇടം. വാ­ഹ­ന­ങ്ങ­ളു­ടെ ഇ­ര­ട്ടി ഡ്രൈ­വർ­മാ­രും. അ­വർ­ക്കു് ഇവിടെ നിൽ­ക്കാൻ സ­മ­യ­മി­ല്ല… അ­ന്നു് സാറ് ചോ­ദി­ച്ച­പ്പോ ഞ­ങ്ങ­ള് നമ്പർ തന്നു. ആ­ളെ­ടു­ക്കാ­ത്ത­തി­നു് ഞ­ങ്ങ­ളെ­ന്തു പി­ഴ­ച്ചു’?

ഞാൻ നി­രാ­ശ­നാ­വേ­ണ്ട­താ­ണു്. എ­ന്നാൽ നി­രാ­ശ­നാ­വാൻ എ­നി­ക്കു് ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ര­ണ്ടു് മാ­സ­ത്തെ കി­ട­പ്പി­നു­ശേ­ഷം ക­ത്തി­ക്ക­രി­ഞ്ഞ രൂ­പ­ത്തി­നു് ജീവൻ വെ­ച്ചു. കു­ടി­യ­നാ­യ കെ­ട്ടി­യ­വൻ ഡി അ­ഡി­ക്ഷൻ­സെ­ന്റ­റി­ലും ധ്യാ­ന­കേ­ന്ദ്ര­ത്തി­ലും പോയി മ­റ്റൊ­രു മ­നു­ഷ്യ­നാ­യി തി­രി­ച്ചെ­ത്തി. ഇ­പ്പോൾ അവളെ ശു­ശ്രൂ­ഷി­ക്കാൻ അ­യാ­ളാ­ണു­ള്ള­തു് ചെയ്ത തെ­റ്റി­നു് ക­ണ്ണീർ വാർ­ത്തു്, ഭർ­ത്താ­വു് ഡോ­ക്ടർ­മാ­രു­ടെ വാ­ക്കു­കൾ­ക്കു് കാ­തോർ­ത്തു നിൽ­ക്കു­ന്നു.

ഒ­രി­ക്കൽ അ­പ്ര­തീ­ക്ഷി­ത­മാ­യി അയാളെ ആ­ശു­പ­ത്രി വ­രാ­ന്ത­യിൽ വ­ച്ചു് ക­ണ്ട­പ്പോൾ അയാൾ ക­ര­ഞ്ഞു പ­റ­ഞ്ഞു. ‘ഞാൻ ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു… എന്റെ ജീ­വ­നേ­ക്കാൾ, എന്റെ മ­ക്ക­ളെ­ക്കാൾ… ഡോ­ക്ട­റും ന­ഴ്സു­മാ­രും എത്ര തവണ പ­റ­ഞ്ഞു­വെ­ന്നോ? കൃ­ത്യ­സ­മ­യ­ത്തു് മി­ടു­ക്ക­നാ­യ ആം­ബു­ലൻ­സ് ഡ്രൈ­വർ ആ­ക്സി­ഡ­ന്റ് വാർ­ഡിൽ എ­ത്തി­ച്ച കാ­ര്യം… സാറേ, എ­നി­ക്ക­യാ­ളെ ഒ­ന്നു് കാണാൻ സാ­ധി­ക്കു­മോ?’

ഒ­ന്നു­കൂ­ടി അ­ന്വേ­ഷി­ക്കാ­മെ­ന്നു­വ­ച്ചു് ഞാൻ അ­യാ­ളെ­യും കൂ­ട്ടി റി­സ­പ്ഷ­ന­ടു­ത്തേ­ക്കു് ന­ട­ന്നു. വ­ളർ­ന്നു­തു­ട­ങ്ങി­യ മു­ഖ­പേ­ശി­കൾ കൊ­ണ്ടു് അ­യാ­ളു­ടെ ഭാര്യ നൽകിയ പു­ഞ്ചി­രി എന്റെ മ­ന­സ്സിൽ ഉ­ണ്ടാ­യി­രു­ന്നു.

റി­സ­പ്ഷ­നി­സ്റ്റ് ചൂ­ടാ­യി. ‘എ­ന്തു് ക­ഷ്ട­മാ­ണു് സാർ… ര­ണ്ടു് മാസം മു­മ്പ­ത്തെ ഡ്രൈ­വ­റെ അ­ന്വേ­ഷി­ച്ചു് വരിക എന്നു പ­റ­ഞ്ഞാൽ… അയാൾ എ­വി­ടെ­യോ ഓ­ട്ട­ത്തി­ലാ­ണു്… ഇ­പ്പോൾ ഡ്യൂ­ട്ടി­യി­ലാ­ണോ അ­ല്ല­യോ എ­ന്നു് മാ­ത്ര­മേ ഞ­ങ്ങൾ­ക്കു് പറയാൻ പറ്റൂ. നമ്പർ ത­ന്നു­വ­ല്ലോ? വി­ളി­ച്ചു നോ­ക്കൂ വ­ല്ല­യി­ട­ത്തും അപകടം ന­ട­ന്നി­ട്ടാ­ണെ­ങ്കിൽ ഉടൻ മ­റ്റൊ­രാ­ളെ ഞ­ങ്ങൾ­ക്കു് വിടാൻ ക­ഴി­യും. ഇതു് വെ­റു­തെ…’ തി­ര­ക്കു് പി­ടി­ച്ച ആ­ശു­പ­ത്രി റി­സ­പ്ഷ­നിൽ നി­ന്നു് ഇ­ത­ല്ലാ­തെ മ­റ്റൊ­ന്നു് പ്ര­തീ­ക്ഷി­ക്കാൻ വയ്യ.

റി­സ­പ്ഷ­നി­സ്റ്റ് മറ്റു ര­ണ്ടു­പേ­രു­ടെ ചോ­ദ്യ­ങ്ങൾ­ക്കു് ഒ­ന്നിൽ ഫോ­ണി­ലും പി­ന്നെ നേ­രി­ട്ടും മ­റു­പ­ടി പ­റ­ഞ്ഞു. എ­ന്നി­ട്ടും തി­രി­കെ പോ­കാ­തി­രു­ന്ന ഞ­ങ്ങ­ളെ നോ­ക്കി അവൾ പ­റ­ഞ്ഞു, ‘ഉദയൻ എ­ന്നാ­ണു് പേ­രെ­ന്നു് തോ­ന്നു­ന്നു’.

‘ഉം… ശരി’ ഞങ്ങൾ റി­സ­പ്ഷ­നിൽ നി­ന്നും മ­ട­ങ്ങി. അ­യാ­ളു­ടെ ക­യ്യിൽ ആ­ശു­പ­ത്രി­യി­ലെ ക­ഞ്ഞി­പ്പാ­ത്ര­വും ചെറിയ സോ­പ്പും ഉ­ണ്ടാ­യി­രു­ന്നു.

‘സാ­ര­മി­ല്ല ഞാൻ പോ­ട്ടെ… അ­വ­ളു­ടെ കി­ട­ക്ക­യി­ലെ വെ­ള്ളം മാ­റ്റാൻ സ­മ­യ­മാ­യി’

‘കി­ട­ക്ക­യി­ലെ വെ­ള്ള­മോ’?

‘അതെ, വാ­ട്ടർ­ബെ­ഡി­ലാ­ണു് കി­ട­ത്തി­യി­രി­ക്കു­ന്ന­തു്. ത­ണു­പ്പു് ശ­രീ­ര­ത്തിൽ കി­ട്ടി­ക്കൊ­ണ്ടി­രി­ക്ക­ണം. ചൂടു് ഒ­ട്ടും സ­ഹി­ക്കാൻ പ­റ്റി­ല്ല തി­രി­യാ­നോ മ­റി­യാ­നോ നോ­ക്കു­മ്പോൾ ഭ­യ­ങ്ക­ര എ­രി­ച്ചി­ലാ­ണു് പാവം, ക­ണ്ടു് നി­ക്കു­മ്പൊ വെഷമം തോ­ന്നും’

ഞരക്ക വേദന എ­നി­ക്കും തോ­ന്നി.

കോ­റി­ഡോ­റിൽ നി­ന്നും ഭാ­ര്യ­യു­ടെ മു­റി­യി­ലേ­ക്കു് പ്ര­വേ­ശി­ക്കു­മ്പോൾ അയാൾ ഒ­ന്നു­കൂ­ടെ ചോ­ദി­ച്ചു. ‘എ­ന്താ­ണ­യാ­ളു­ടെ പേ­രെ­ന്നാ പ­റ­ഞ്ഞേ?’

‘ഉദയൻ’

‘ഉം’

‘ഞാ­നി­വി­ടെ­ത്ത­ന്നെ ഉ­ണ്ട­ല്ലോ ഇ­ട­യ്ക്കു് അ­ന്വേ­ഷി­ക്കാം’. ഞങ്ങൾ പി­രി­ഞ്ഞ­തു് അ­ങ്ങ­നെ­യാ­ണു്. ശ­രി­ക്കും അ­ത്ഭു­ത­മാ­ണു് തോ­ന്നി­യ­തെ­ങ്കി­ലും അതു് നാ­ട്ടിൽ ന­ട­ക്കു­ന്ന അ­പ­ക­ട­ങ്ങ­ളെ­ക്കു­റി­ച്ചും ആം­ബു­ലൻ­സ് ഡ്രൈ­വർ­മാ­രു­ടെ സാ­ഹ­സി­ക­വും ദാ­രു­ണ­വു­മാ­യ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും എ­നി­ക്കു് ചില വി­വ­ര­ങ്ങൾ നൽകി. ജീ­വൻ­ര­ക്ഷാ­പേ­ട­ക­ത്തി­ന്റെ സാരഥി എ­ന്നൊ­ക്കെ ആ­ല­ങ്കാ­രി­ക­മാ­യി പറയും. ഇ­വ­രു­ടെ ഓരോ ച­ല­ന­വും ന­മ്മു­ടെ ജീ­വ­ന്റെ മൂ­ല്യ­മാ­ണു്. എ­ന്നി­ട്ടും ഇ­വ­രു­ടെ മുഖമോ പേരോ ആരും ഓർ­ക്കു­ക­യി­ല്ല. ആ­ശു­പ­ത്രി­യെ­പ്പ­റ്റി­യും ഡോ­ക്ട­റെ­ക്കു­റി­ച്ചും ന­ഴ്സി­നെ­ക്കു­റി­ച്ചും ഒക്കെ നാലാൾ അ­റി­യും. എ­ന്നാൽ…

അ­ത്യ­പൂർ­വ­മാ­യ ച­ല­ന­വേ­ഗ­ത്തി­നു് ഒരു നന്ദി വാ­ക്കു് പോ­ലു­മേ­റ്റു­വാ­ങ്ങാൻ സ­മ­യ­മി­ല്ലാ­ത്ത­വർ. ഉദയനെ കാണാൻ ചെ­ന്നി­ട്ടു് പ­രാ­ജ­യ­പ്പെ­ടു­ക­യ­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല. ഇ­ട­ത്ത­രം ആ­ശു­പ­ത്രി­യാ­യി­ട്ടു് കൂടി ഇ­താ­ണു് സ്ഥി­തി­യെ­ങ്കിൽ വൻകിട മൾ­ട്ടി സ്പെ­ഷ്യാ­ലി­റ്റി­ക­ളിൽ എ­ന്താ­യി­രി­ക്കും?

എ­നി­ക്കു് ഉദയനെ കണ്ടേ തീരൂ. ഇ­രു­ട്ടിൽ നി­ന്നു­കൊ­ണ്ടു് വെ­ളി­ച്ചം വീ­ശു­ന്ന അയാളെ കാണാൻ ഇ­നി­യെ­ന്തു വഴി?

വർഷം ഒന്നു ക­ഴി­ഞ്ഞ­തി­നാൽ ക­ത്തി­ക്ക­രി­ഞ്ഞ സ്ത്രീ­യു­ടെ വീ­ട്ടിൽ പോ­യ­പ്പോൾ അ­വി­ട­മാ­കെ വ­ല്ലാ­തെ മാ­റി­യി­രി­ക്കു­ന്ന­താ­യി തോ­ന്നി. മക്കൾ ഇ­രു­ന്നു പാ­ഠ­പു­സ്ത­കം വാ­യി­ക്കു­ന്നു. ഭർ­ത്താ­വു് അ­ടു­ക്ക­ള ജോ­ലി­യി­ലാ­ണു്. സ്ത്രീ ഒരു വീൽ­ചെ­യ­റിൽ പ­തു­ക്കെ ഉ­മ്മ­റ­ത്തേ­ക്കു് വന്നു. അ­വ­രു­ടെ ചു­ണ്ടിൽ ചെറിയ ചിരി.

വർ­ത്ത­മാ­ന­ത്തി­നി­ട­യിൽ ദു­ര­ന്ത­ദി­വ­സ­ത്തെ­പ്പ­റ്റി ഓർ­മി­ച്ചു­കൊ­ണ്ടു് അവൾ പ­റ­ഞ്ഞ­തു് ‘ഓ… അ­തെ­ല്ലാം ഞാൻ മ­റ­ന്നു, ഇ­പ്പോൾ അതേ കൈ­കൾ­കൊ­ണ്ടു് ചേ­ട്ടൻ എന്നെ ശു­ശ്രൂ­ഷി­ക്കു­മ്പോൾ എല്ലാ തെ­റ്റും ഞാൻ മ­റ­ക്കു­ന്നു’. മ­ക്ക­ളെ ചേർ­ത്തു­പി­ടി­ച്ചു­കൊ­ണ്ടു് അവൾ പ­റ­ഞ്ഞു, ‘ഞാൻ ഭാ­ഗ്യ­വ­തി­യാ­ണെ­ന്നു് തോ­ന്നു­ന്നു… ച­ത്ത­തു് ക­ണ­ക്കു് കി­ട­ന്നി­ല്ല­ല്ലോ.’

വലിയ കു­ളിർ­മ­യോ­ടെ അവിടെ നി­ന്നി­റ­ങ്ങു­മ്പോൾ ഭർ­ത്താ­വി­നോ­ടു് ആം­ബു­ലൻ­സ് ഡ്രൈ­വ­റു­ടെ കാ­ര്യം തി­ര­ക്കാൻ മ­റ­ന്നി­ല്ല. ‘എന്റെ സാറേ വലിയ അ­ത്ഭു­ത­മാ­യി­രി­ക്കു­ന്നു. ഏ­താ­ണ്ടു് ആ­റു­മാ­സ­ക്കാ­ല­ത്തോ­ളം ആളെ ഒ­ന്നു് കണ്ടു കി­ട്ടു­വാ­നാ­യി ഞാൻ പെട്ട പാടു്… ക­ഴി­ഞ്ഞി­ല്ല. ആള് അ­ദൃ­ശ്യ­നാ­ണെ­ന്നു് വരെ തോ­ന്നി­പ്പോ­യി’.

പേടി ക­ലർ­ന്ന മ­ട്ടിൽ അ­യാ­ളു­ടെ ശബ്ദം ചി­ല­മ്പി­ച്ചു. പി­ന്നെ പ­റ­ഞ്ഞു.

‘ദ­യ­വാ­യി എന്നെ ഒ­ഴി­വാ­ക്ക­ണേ, ഒ­രു­മാ­തി­രി മ­ന്ത്ര­വാ­ദ പണി പോലെ’.

അ­ന്നു് വൈ­കി­ട്ടു് വീ­ട്ടി­ലെ­ത്തി മേൽ­ക­ഴു­കു­ന്ന­തി­നി­ട­യിൽ വ­ലു­തെ­ന്തോ വീ­ഴു­ന്ന ശബ്ദം. കൂടെ നി­ല­വി­ളി­യും. ഓ­ടി­ച്ചെ­ന്ന­പ്പോൾ അ­ത്താ­ഴ­മു­ണ്ടാ­ക്കു­ക­യാ­യി­രു­ന്ന അമ്മ കു­ഴ­ഞ്ഞു വീ­ണി­രി­ക്കു­ന്നു. വെ­ള്ളം കോരി ഒ­ഴി­ച്ച വി­ധ­ത്തിൽ വി­യർ­ത്തു­കു­ളി­ച്ച അ­മ്മ­യെ ഒരു വി­ധ­ത്തിൽ പൊ­ക്കി­യെ­ടു­ത്തു. ഒരു നി­മി­ഷം ആം­ബു­ലൻ­സ് ഡ്രൈ­വ­റു­ടെ മുഖം തെ­ളി­ഞ്ഞെ­ങ്കി­ലും വി­ളി­ക്കാ­നോ നമ്പർ എ­ടു­ക്കാ­നോ ക­ഴി­ഞ്ഞി­ല്ല.

എ­നി­ക്കു് ബോധം വ­ന്ന­പ്പോൾ മകൻ പ­റ­യു­ന്ന­തു് കേ­ട്ടു. ‘അ­ച്ഛ­ന്റെ ധൈ­ര്യ­മൊ­ക്കെ പോ­യ­ല്ലേ… സ്വ­ന്തം അ­മ്മ­യു­ടെ കാ­ര്യം വ­ന്ന­പ്പോൾ ത­ളർ­ന്നു­പോ­യി. ഹും’.

images/Tar_Wellcome.jpg

അ­വ­ന്റെ മു­തിർ­ച്ച­യിൽ സ­ന്തോ­ഷ­മാ­ണു് തോ­ന്നി­യ­തു്. അവൻ തു­ടർ­ന്നു, ‘അച്ഛാ നി­ങ്ങ­ളു­ടെ ഡ­യ­റി­യിൽ നി­ന്നു് ആദ്യ പേ­ജി­ലെ ന­മ്പ­റി­ലാ ഞാൻ വി­ളി­ച്ച­തു്. അച്ഛൻ ചു­വ­ന്ന മഷി കൊ­ണ്ടു് വ­ട്ടം­വ­ര­ച്ചു് എ­ഴു­തി­യ നമ്പർ. പാവം ഒരു മെ­ലി­ഞ്ഞ മ­നു­ഷ്യൻ പ­ത്ത്മി­നി­റ്റു് കൊ­ണ്ടു് ലൊ­ക്കേ­ഷൻ ക­ണ്ടെ­ത്തി വന്നു. 12 മി­നി­റ്റി­ന­കം വി­ഭാ­ഗ­ത്തിൽ എ­ത്തി­ച്ചു’.

‘ങേ… നീ അയാളെ ക­ണ്ടു­വോ?’

‘കണ്ടോ എ­ന്നു് ചോ­ദി­ച്ചാൽ ഒരു നോ­ട്ടം കണ്ടു.’

‘എ­ന്നി­ട്ടു്’?

‘നല്ല ചോ­ദ്യം! കു­ഴ­ഞ്ഞു കി­ട­ക്കു­ന്ന അ­മ്മ­യെ എ­ടു­ത്തു­കൊ­ണ്ടു പോണം പി­ന്നെ ബോധം പോയ നി­ങ്ങ­ളെ­യും… ഇ­തി­നി­ട­യിൽ അ­യാ­ളും വീൽ­കി­ട­ക്ക­യി­ലേ­ക്കു് കി­ട­ത്താൻ സ­ഹാ­യി­ച്ചി­ട്ടാ പോ­യ­തു്’.

‘ശ്ശോ… അയാൾ നി­ന­ക്കു് പി­ടി­ത­രാ­തെ പോ­യി­ക്കാ­ണും, അല്ലേ?’

‘മു­മ്പി­വി­ടെ അ­ടു­ത്തൊ­രു വീ­ട്ടിൽ വ­ന്നി­ട്ടു­ണ്ടു് എ­ന്നു് പ­റ­ഞ്ഞു’

‘എ­ന്നി­ട്ടു്’

‘അച്ഛാ വെ­റു­തെ ഇ­മോ­ഷ­ന­ലാ­വു­ക­യൊ­ന്നും വേണ്ട കേ­ട്ടോ. ഈ മ­രു­ന്നു ക­ഴി­ക്കു്.’

കൃ­ത്യം ഏഴാം നാ­ളാ­ണു് ആ­ശു­പ­ത്രി­വാ­സം ക­ഴി­ഞ്ഞു് എ­ത്തി­യ­തു്. ഹൃ­ദ­യ­ത്തിൽ നി­ന്നും പാ­ല­മി­ട്ടു് അ­പാ­യ­രേ­ഖ മു­റി­ച്ചു ക­ട­ക്കാൻ സ­ഹാ­യി­ക്കു­ന്ന­വ­നെ നേ­രി­ട്ടു് കാ­ണ­ണ­മെ­ങ്കിൽ എന്തു ചെ­യ്യ­ണ­മെ­ന്ന­തി­നെ­ക്കു­റി­ച്ചു് ഇ­തി­ന­കം ഞാ­നൊ­രു തീർ­പ്പി­ലെ­ത്തി­യി­രു­ന്നു. ആ­ശ്വാ­സ­വും ഭയവും നൽ­കു­ന്ന ഒ­ന്നാ­യി അവൻ മാ­റി­ക്ക­ഴി­ഞ്ഞു. ഇ­നി­യും കാ­ത്തി­രി­ക്കാൻ വയ്യ.

പ്ര­ശ­സ്ത­നാ­യ നടനെ അ­നു­ക­രി­ച്ചു­കൊ­ണ്ടു് ഹൃ­ദ­യ­ധ­മ­നി­യി­ലെ പ്ര­തി­ബ­ന്ധ­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന വലിയ വേദന അ­ഭി­ന­യി­ക്കാൻ ത­യ്യാ­റാ­യി ഉ­മ്മ­റ­പ്പ­ടി­യിൽ ഞാൻ ഇ­രി­ക്കു­ന്നു.

ഒരു കൈ നെ­ഞ്ചോ­ടു് ചേർ­ത്തു്, പു­രി­കം വി­റ­പ്പി­ച്ചു്, തല ചെ­രി­ച്ചു. കു­ഞ്ഞു­നാ­ളി­ലെ ഏ­റ്റ­വും ഇ­ള­പ്പ­മു­ള്ള ഓർ­മ്മ­യിൽ തു­ട­ങ്ങു­ന്ന ഒരു ജീ­വ­രേ­ഖ പാലം പോലെ വ­ള­ഞ്ഞു നി­ന്നു. അ­ക­ത്തു­നി­ന്നു് ഏതോ വാ­ഞ്ഛ­യിൽ സ്വേ­ദ­ഗ്ര­ന്ഥി­കൾ ചു­ര­ന്നു.

തീരെ പ്ര­തീ­ക്ഷി­ക്കാ­തെ എന്റെ വി­യർ­പ്പും വേ­ദ­ന­യും സ­ത്യ­മാ­യി. പ­ടി­ക്കെ­ട്ടിൽ കാ­ലി­ട­റി വീ­ഴു­ന്ന­തു് ക­ണ്ടു് മകൻ വെ­പ്രാ­ള­പ്പെ­ട്ടു് വന്നു. അവൻ അ­ങ്ങു­മി­ങ്ങും അലറി വി­ളി­ച്ചോ­ടി. തി­ടു­ക്ക­പ്പെ­ട്ടു് അ­ക­ത്തു ചെ­ന്നു് ഡയറി തപ്പി ഒ­ന്നാം പേ­ജി­ലെ ന­മ്പ­റിൽ വി­ളി­ക്കു­ന്ന­തു് കേ­ട്ടു.

മി­ന്നി­ത്തെ­ളി­യു­ന്ന വെ­ളി­ച്ച­വും ചീ­റു­ന്ന വേ­ഗ­വും നി­ര­ത്തിൽ മറ്റു വാ­ഹ­ന­ങ്ങ­ളെ ത­ള്ളി­മാ­റ്റു­ന്ന ശ­ബ്ദ­വു­മാ­യി ആ ഡ്രൈ­വർ വ­ന്നെ­ത്തു­ന്ന­തു­വ­രെ ബോധം മ­റ­യാ­തി­രി­ക്കാൻ പ­ടി­ക്കെ­ട്ടിൽ കി­ട­ന്നു­കൊ­ണ്ടു് ഞാൻ കി­ണ­ഞ്ഞു ശ്ര­മി­ച്ചു.

സി. ഗണേഷ്
images/c-ganesh.jpg

സി ഗണേഷ്, അസി പ്ര­ഫ­സർ, സാ­ഹി­ത്യ­ര­ച­ന വി­ഭാ­ഗം, മലയാള സർ­വ­ക­ലാ­ശാ­ല തിരൂർ മ­ല­പ്പു­റം.

പാ­ല­ക്കാ­ടു് സ്വ­ദേ­ശി. ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, പ്ര­ഭാ­ഷ­കൻ. വിവിധ മേ­ഖ­ല­ക­ളി­ലാ­യി 24 കൃ­തി­കൾ. നെ­ഹ്റു യു­വ­കേ­ന്ദ്ര പു­ര­സ്കാ­രം, അ­ങ്ക­ണം അ­വാർ­ഡ്, സൂ­ര്യ­കാ­ന്തി നോവൽ പു­ര­സ്കാ­രം, സം­സ്കൃ­തി ചെ­റു­ക­ഥാ പു­ര­സ്കാ­രം എ­ന്നി­വ ല­ഭി­ച്ചി­ട്ടു­ണ്ടു്. ദേശീയ-​അന്തർദേശീയ സെ­മി­നാ­റു­ക­ളിൽ അ­മ്പ­തി­ല­ധി­കം പ്ര­ബ­ന്ധ­ങ്ങൾ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ടു്. ശാ­ന്തം മാ­സി­ക­യു­ടെ ഓണററി എ­ഡി­റ്റ­റാ­ണു്. ഒ വി വിജയൻ സ്മാ­ര­ക സമിതി അം­ഗ­മാ­യി­രു­ന്നു. ഇ­പ്പോൾ തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛൻ മലയാള സർ­വ­ക­ലാ­ശാ­ല­യിൽ സ്കൂൾ ഓഫ് ക്രി­യേ­റ്റീ­വ് റൈ­റ്റി­ങ് വി­ഭാ­ഗ­ത്തിൽ അസി പ്ര­ഫ­സർ. ജീ­വി­ത­പ­ങ്കാ­ളി: ഗവ വി­ക്ടോ­റി­യ കോ­ളേ­ജി­ലെ ഭൗ­തി­ക­ശാ­സ്ത്ര അ­ധ്യാ­പി­ക­യാ­യ സുനിത എ. പി. മകൾ: തം­ബു­രു.

Colophon

Title: Hridayaththil Ninnu Oru Palam (ml: ഹൃ­ദ­യ­ത്തില്‍ നി­ന്നു് ഒരു പാലം).

Author(s): C. Ganesh.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-13.

Deafult language: ml, Malayalam.

Keywords: Short Story, C. Ganesh, Hridayaththil Ninnu Oru Palam, സി. ഗണേഷ്, ഹൃ­ദ­യ­ത്തില്‍ നി­ന്നു് ഒരു പാലം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 13, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Woman with Ibis, a painting by Edgar Degas (1834–1917). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.