SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Lower_Geyser_Basin.jpg
Lower Geyser Basin, a watercolor painting by Thomas Moran (1837–1926).
കോ­വി­ഡ് ഇ­മ്മ്യൂ­ണി­റ്റി­യും വീ­ണ്ടും ഉ­ണ്ടാ­കാ­വു­ന്ന അ­ണു­ബാ­ധ സാ­ധ്യ­ത­ക­ളും
ഡോ. ജ­യ­കൃ­ഷ്ണൻ ടി

കോ­ടി­ക്ക­ണ­ക്കി­നു പേരെ ബാ­ധി­ച്ച കോ­വി­ഡ് ചി­ല­രിൽ മാ­ത്രം വീ­ണ്ടും ഉ­ണ്ടാ­യ­താ­യി പ­റ­യ­പ്പെ­ടു­ന്ന­തു് ഒ­ന്നു­കിൽ ഭേ­ദ­മാ­യ­വ­രു­ടെ കോ­ശ­ങ്ങ­ളിൽ അ­വ­ശേ­ഷി­ക്കു­ന്ന വൈ­റ­സി­ന്റെ RNA ക­ണ­ങ്ങ­ളെ RTPCR ടെ­സ്റ്റ് വഴി ക­ണ്ടെ­ത്തു­ന്ന­തോ, അ­ല്ലെ­ങ്കിൽ ‘നോർമൽ’ അ­വ­സ്ഥ­കൾ­ക്കു പുറമെ അ­സാ­ധാ­ര­ണ­മാ­യി വളരെ വി­ര­ള­വും (5 ശ­ത­മാ­ന­ത്തി­ലും താഴെ), അ­സാ­ധാ­ര­ണ സം­ഭ­വ­മാ­യും മാ­ത്ര­മേ കാ­ണേ­ണ്ട­തു­ള്ളു എ­ന്നാ­ണു് ഇ­പ്പോ­ഴു­ള്ള തെ­ളി­വു­കൾ.

രോ­ഗാ­ണു ബാ­ധ­യും രോ­ഗ­പ്ര­തി­രോ­ധ­വും ഒരു നാ­ണ­യ­ത്തി­ന്റെ രണ്ടു വ­ശ­ങ്ങ­ളാ­ണു്. സാ­ധാ­ര­ണ ഒരു രോ­ഗാ­ണു (ബാ­ക്ടീ­ര­യ­യോ വൈറസോ) മ­നു­ഷ്യ ശ­രീ­ര­ത്തിൽ എ­ത്തി­യാൽ ശരീരം പ്ര­തി­രോ­ധി­ക്കാൻ ശ്ര­മി­ക്കും. ഇതിൽ ആ­ദ്യ­മാ­യി­ട്ടു­ണ്ടാ­കു­ന്ന പ്ര­തി­ക­ര­ണം സ്വാ­ഭാ­വി­ക­മാ­യും (Natural), പൊ­തു­വേ­യു­ള്ള­തു­മാ­യ (General) പ്ര­തി­രോ­ധ­മാ­ണു് (Innate immunity). ഇ­തി­നാ­യു­ള്ള കോ­ശ­ങ്ങൾ രോ­ഗാ­ണു­വി­നെ ശ­രീ­ര­ത്തിൽ അ­തി­ക്ര­മി­ച്ചു പ്ര­വേ­ശി­ക്കാൻ അ­നു­വ­ദി­ക്കാ­തെ ത­ട­യു­ന്നു. ഈ സ്വാ­ഭാ­വി­ക പ്ര­തി­രോ­ധം തു­ടർ­ന്നു ശ­രീ­ര­ത്തെ ഈ പ്ര­ത്യേ­ക രോ­ഗാ­ണു­കൾ­ക്കെ­തി­രെ മ­റ്റു് പ്ര­തി­രോ­ധ വ­സ്തു­ക്ക­ളെ ഉ­ത്പാ­ദി­പ്പി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്നു—അ­തി­നാൽ ഇവയെ ആർ­ജ്ജി­ത പ്ര­തി­രോ­ധം (Adaptive immunity) എന്നു വി­ളി­ക്ക­പ്പെ­ടു­ന്നു. ഇതു് രണ്ടു ത­ര­ത്തി­ലു­ണ്ടു് ഒ­ന്നാ­മ­ത്തേ­തു് ആ­ന്റി­ബോ­ഡി­കൾ മു­ഖാ­ന്തി­ര­മു­ള്ള­തും ര­ണ്ടാ­മ­ത്തേ­തു് സെൽ (കോ­ശ­ങ്ങൾ) വ­ഴി­യു­ള്ള­തു­മാ­ണു് (Cell mediated). ഇതു് ഓരോ രോ­ഗാ­ണു­വി­നും പ്ര­ത്യേ­കം ക­ണ്ട­റി­ഞ്ഞു ഉന്നം വെ­ച്ചി­ട്ടു­ള്ള­തും (Specific) ആണു്. ആ­ദ്യ­ത്തേ­തു് രോ­ഗാ­ണു­വി­നെ­ത്ത­ന്നെ നേ­രി­ട്ടു ടാർ­ജെ­റ്റ് ചെ­യ്യു­ന്ന­തും ര­ണ്ടാ­മ­ത്തേ­തു് രോ­ഗാ­ണു ബാ­ധി­ച്ച കോ­ശ­ങ്ങ­ളെ ടാർ­ജെ­റ്റ് ചെ­യ്യു­ന്ന­തു­മാ­ണു്. ഒ­രി­ക്കൽ അ­ണു­ബാ­ധ­യു­ണ്ടാ­യ­വ­രിൽ ഇ­വ­യു­ടെ നിർ­മ്മാ­ണം ന­ട­ത്തു­ന്ന ബി സെൽ കോ­ശ­ങ്ങ­ളി­ലും, ടി സെൽ കോ­ശ­ങ്ങ­ളി­ലും ഇ­തി­ന്റെ ഓർ­മ്മ­കൾ (Memory) നി­ല­നിർ­ത്തു­ന്ന പ്ര­ക്രി­യ ഉ­ണ്ടാ­കു­ക­യും അവ ശ­രീ­ര­ത്തിൽ തു­ടർ­ന്നു പ­ട്രോ­ളി­ങ്ങ് ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യും പി­ന്നീ­ടു് എ­പ്പോ­ഴെ­ങ്കി­ലും ഈ വ്യ­ക്തി­ക്കു് വീ­ണ്ടും ഇതേ അ­ണു­ബാ­ധ ഉ­ണ്ടാ­കു­മ്പോൾ വേ­ഗം­ത­ന്നെ അ­ണു­വി­നെ തി­രി­ച്ച­റി­ഞ്ഞു ഒരു ഫാ­ക്ട­റി പോലെ ആന്റി ബോ­ഡി­ക­ളോ, പ്ര­തി­രോ­ധ കോ­ശ­ങ്ങ­ളോ ഉ­ത്പാ­ദി­പ്പി­ച്ചു് അവയെ ന­ശി­പ്പി­ക്കാ­നും ശ്ര­മി­ക്കു­ന്ന­തി­നാൽ ആ വ്യ­ക്തി­ക്കു് വീ­ണ്ടും അതേ അ­ണു­ബാ­ധ ഉ­ണ്ടാ­കു­ന്നി­ല്ല. ചില രോ­ഗ­ങ്ങൾ­ക്കു് ഇതു് ദീർഘ നാൾ നീ­ണ്ടു­നി­ല്ക്കും (മീ­സിൽ­സ്, ചി­ക്കൻ പോ­ക്സ്). ടൈ­ഫോ­യി­ഡ്, എ­ലി­പ്പ­നി ഇ­വ­യു­ടെ പ്ര­തി­രോ­ധം കു­റ­ച്ചു വർ­ഷ­ങ്ങൾ മാ­ത്ര­മേ നി­ല­നി­ല്ക­ക്കു­ക­യു­ള്ളൂ. ഇതു് എ­ത്ര­നാൾ, ഏതു് അളവിൽ നി­ല­നിൽ­ക്കും എ­ന്ന­തു് ഓരോ രോ­ഗാ­ണു­വി­ന്റേ­യും സ്വ­ഭാ­വ­ത്തി­ന­നു­സ­രി­ച്ചു് മാ­റാ­വു­ന്ന­താ­ണു്. രോ­ഗാ­ണു­ബാ­ധ­യെ തു­ടർ­ന്നു ശ­രീ­ര­ത്തിൽ രോ­ഗാ­ണു­വി­നെ­തി­രെ ആ­ന്റി­ബോ­ഡി­ക­ളും പ്ര­തി­രോ­ധ കോ­ശ­ങ്ങ­ളും ഉ­ത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടും ഇ­വ­യ്ക്കു് ദീർ­ഘ­നാൾ നീ­ണ്ടു നിൽ­ക്കു­ന്ന ‘ഓർമ്മ’യും ഉ­ണ്ടാ­വു­ന്ന­തി­നാ­ലും പി­ന്നീ­ടു് ഇതേ രോ­ഗാ­ണു ശ­രീ­ര­ത്തിൽ പ്ര­വേ­ശി­ക്കു­മ്പോൾ ഇവയെ തി­രി­ച്ച­റി­ഞ്ഞു് കൂ­ടു­തൽ പ്ര­തി­രോ­ധ വ­സ്തു­ക്കൾ ഉ­ത്പാ­ദി­പ്പി­ച്ചു് പ്ര­ത്യാ­ക്ര­മ­ണം ന­ട­ത്തി രോ­ഗാ­ണു­വി­നെ ന­ശി­പ്പി­ക്കാൻ പ­റ്റു­ന്നു. അ­തി­നാൽ വീ­ണ്ടും ഉടനെ അതേ രോ­ഗ­ബാ­ധ ഉ­ണ്ടാ­കാൻ സാ­ധ്യ­ത­കൾ കു­റ­വാ­യി­രി­ക്കും, രോ­ഗാ­ണു ബാധ ഉ­ണ്ടാ­യാ­ലും കാ­ര്യ­മാ­യ രോ­ഗ­ല­ക്ഷ­ണ­ങ്ങൾ ഉ­ണ്ടാ­വ­ണ­മെ­ന്നി­ല്ല. മറ്റു ചില രോ­ഗ­ങ്ങൾ­ക്കു് വീ­ണ്ടും അ­ണു­ബാ­ധ ഉ­ണ്ടാ­യാൽ പോലും പ്ര­തി­രോ­ധ വ­സ്തു­ക്കൾ ഉ­ള്ള­തി­നാൽ രോഗം തീ­വ്ര­മാ­കാ­തെ ഭേ­ദ­മാ­കാ­നും സാ­ധ്യ­ത­ക­ളു­ണ്ടു്.

ഈ പ്ര­തി­രോ­ധ­സം­വി­ധാ­ന­ങ്ങ­ളിൽ ചില രോ­ഗ­ങ്ങൾ­ക്കു് ആ­ന്റി­ബോ­ഡി­ക­ളും, ചി­ല­തി­നു് ടി സെ­ല്ലു­ക­ളും മാ­ത്ര­മാ­യും—മ­റ്റു് ചി­ല­തിൽ ഇവ ര­ണ്ടും ഒ­രു­പോ­ലെ­യും—ഉ­ത്പാ­ദി­ക്ക­പ്പെ­ടു­ന്ന­താ­യും കാ­ണു­ന്നു. രോ­ഗ­പ്ര­തി­രോ­ധ­ത്തിൽ ഇ­വ­യു­ടെ ര­ണ്ടി­ന്റെ­യും പ്രാ­ധാ­ന്യം ഓരോ രോ­ഗ­ത്തി­നും വ്യ­ത­സ്ത­വു­മാ­ണു്. കോ­വി­ഡ് 19 പുതിയ രോ­ഗ­മാ­യ­തി­നാൽ അ­തി­ന്റെ പ്ര­തി­രോ­ധ­ത്തെ­ക്കു­റി­ച്ചു് ഇ­പ്പോൾ കൂ­ടു­തൽ അ­റി­ഞ്ഞു വ­രു­ന്ന­തേ ഉള്ളൂ.

കോ­വി­ഡും ഇ­മ്മ്യൂ­ണി­റ്റി­യും

കോ­വി­ഡ് ബാ­ധി­ച്ച­വ­രി­ലും അ­തി­നെ­തി­രെ­യു­ണ്ടാ­കു­ന്ന പ്ര­തി­രോ­ധം എ­ത്ര­യു­ണ്ടാ­ക്കു­മെ­ന്നും വീ­ണ്ടും രോ­ഗ­ബാ­ധ­ക്കു് സാ­ധ്യ­ത­യു­ണ്ടോ എ­ന്നൊ­ന്നും ആർ­ക്കും വ്യ­ക്ത­ത ഉ­ണ്ടാ­യി­രു­ന്നി­ല്ല. കോ­വി­ഡു ബാ­ധി­ച്ച­വ­രി­ലും വീ­ണ്ടും കോ­വി­ഡ് ബാധ ഉ­ണ്ടാ­യ­താ­യി ലോ­ക­ത്തു് ചില സ്ഥ­ല­ങ്ങ­ളിൽ നി­ന്നു വി­ര­ള­മാ­യി റി­പ്പോർ­ട്ട് ചെ­യ്തി­ട്ടു­ണ്ടു്. അവരിൽ തന്നെ ചി­ലർ­ക്കു് വീ­ണ്ടും രോഗം തീ­വ്ര­മാ­യി ബാ­ധി­ച്ച­താ­യും ഒ­റ്റ­പ്പെ­ട്ട റി­പ്പോർ­ട്ടു­കൾ ഉ­ണ്ടു്. കോ­ടി­ക്ക­ണ­ക്കി­നു പേരെ ബാ­ധി­ച്ച കോ­വി­ഡ് ചി­ല­രിൽ മാ­ത്രം വീ­ണ്ടും ഉ­ണ്ടാ­യ­താ­യി പ­റ­യ­പ്പെ­ടു­ന്ന­തു് ഒ­ന്നു­കിൽ ഭേ­ദ­മാ­യ­വ­രു­ടെ കോ­ശ­ങ്ങ­ളിൽ അ­വ­ശേ­ഷി­ക്കു­ന്ന വൈ­റ­സി­ന്റെ RNA ക­ണ­ങ്ങ­ളെ RTPCR ടെ­സ്റ്റ് വഴി ക­ണ്ടെ­ത്തു­ന്ന­തോ, അ­ല്ലെ­ങ്കിൽ ‘നോർമൽ’ അ­വ­സ്ഥ­കൾ­ക്കു പുറമെ അ­സാ­ധാ­ര­ണ­മാ­യി വളരെ വി­ര­ള­വും (5 ശ­ത­മാ­ന­ത്തി­ലും താഴെ), അ­സാ­ധാ­ര­ണ സം­ഭ­വ­മാ­യും മാ­ത്ര­മേ കാ­ണേ­ണ്ട­തു­ള്ളു എ­ന്നാ­ണു് ഇ­പ്പോ­ഴു­ള്ള തെ­ളി­വു­കൾ. അ­ങ്ങ­നെ റി­ഇൻ­ഫെ­ക്ഷൻ വ­ന്നാൽ ചെറിയ രോ­ഗ­ല­ക്ഷ­ണ­ങ്ങ­ളോ­ടെ­യോ ല­ക്ഷ­ണ­മൊ­ന്നും ഉ­ണ്ടാ­ക്കാ­തെ­യോ ഭേ­ദ­മാ­കാ­നു­മാ­ണു് സാ­ധ്യ­ത എ­ന്നാ­ണു് ഇ­പ്പോ­ഴു­ള്ള ശാ­സ്ത്രീ­യ അ­റി­വു­കൾ. കോ­വി­ഡ് ഭേ­ദ­മാ­യാ­ലും ചി­ല­രു­ടെ ശ്വാ­സ­കോ­ശ ക­ല­ക­ളിൽ RNA മൃ­ത­ക­ണ­ങ്ങൾ മാ­സ­ങ്ങ­ളോ­ളം ഉ­ണ്ടാ­കു­മെ­ന്ന­തി­നാൽ RTPCR ടെ­സ്റ്റ് പോ­സി­റ്റീ­വ് ആയി കി­ട്ടാ­നും സാ­ധ്യ­ത­യു­ണ്ടു്.

കോ­വി­ഡ് രോ­ഗാ­ണു­ക്കൾ­ക്കെ­തി­രെ സ­വി­ശേ­ഷ­ത­ക­ളു­ള്ള ആ­ന്റി­ബോ­ഡി­ക­ളും (Antibody), സെ­ല്ലു­ക­ളും (Cell mediate) ഉ­ത്പാ­ദി­ച്ചു് അവ മു­ഖാ­ന്തി­ര­മാ­ണു് മ­നു­ഷ്യ­ശ­രീ­രം പ്ര­തി­രോ­ധം തീർ­ക്കു­ന്ന­തു് എ­ന്നാ­ണു് ഇ­പ്പോൾ വ്യ­ക്ത­മാ­യും മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള­തു്. ഇതിനു തെ­ളി­വാ­യി മു­മ്പു­ത­ന്നെ നേ­ച്ചർ മാ­ഗ­സി­ന്റെ 2020 ജൂ­ലാ­യി 9-നു് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട ലേ­ഖ­ന­ത്തിൽ ഇ­റ്റ­ലി­യി­ലേ­യും സ്പെ­യി­നി­ലേ­യും കോ­വി­ഡ് രോ­ഗി­ക­ളിൽ ന­ട­ത്തി­യ ഗ­വേ­ഷ­ണ­ത്തിൽ രോ­ഗാ­ണു­വി­നെ ന­ശി­പ്പി­ക്കു­ന്ന നൂ­ട്ര­ലൈ­സി­ങ് ആ­ന്റി­ബോ­ഡി­കൾ (പ്ര­ധാ­ന­മാ­യും Ig M, IgG ആന്റി ബോ­ഡി­കൾ) ഉ­ത്പാ­ദി­ക്ക­പ്പെ­ടു­ന്ന­താ­യും ഇവ രോ­ഗ­ത്തി­ന്റെ തീ­വ്ര­ത­യ്ക്കും രോ­ഗാ­ണു­വി­ന്റെ ജനിതക സ്വ­ഭാ­വ­ത്തി­നും അ­നു­സ­രി­ച്ചു് കൂ­ടു­ന്ന­താ­യും ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടാ­യി­രു­ന്നു. കൂ­ടു­തൽ വൈറൽ ലോ­ഡു­കൾ ഉള്ള രോ­ഗി­ക­ളിൽ അ­തി­ന­നു­സ­രി­ച്ചു് ഇവ കൂ­ടു­തൽ ഉ­ത്പാ­ദി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു­ണ്ടു് എ­ന്നും ഇതിനു പു­റെ­മേ, ദീർ­ഘ­കാ­ല പ്ര­തി­രോ­ധ­ത്തി­നാ­യി രോ­ഗി­യു­ടെ ശ­രീ­ര­ത്തിൽ T cell പ്ര­തി­രോ­ധ കോ­ശ­ങ്ങ­ളും ഉ­ത്പാ­ദി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ന്നും ക­ണ്ടെ­ത്തി­യി­രു­ന്നു. രോഗ പ്ര­തി­രോ­ധ­ത്തി­നു വേണ്ട ഇ­വ­യു­ടെ ലെവൽ/അളവു് എ­ത്ര­യാ­ണെ­ന്നു് ഇ­തു­വ­രെ നി­ശ്ച­യി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഇൻ­ഫ്ലു­വൻ­സ രോ­ഗ­ത്തി­ന്റെ അ­ണു­ബാ­ധ വീ­ണ്ടും ഉ­ണ്ടാ­കാ­തെ തടയാൻ വേണ്ട ആ­ന്റി­ബോ­ഡി­യു­ടെ ടൈ­റ്റർ അളവു് 1: 40 ഉം മി­സിൽ­സി­ന്റേ­തു് 1: 120-​യുമാണു്. കോ­റോ­ണ­യു­ടേ­തും ഇ­തി­നു് സ­മാ­ന­മാ­യോ ഇ­ട­യി­ലോ ആ­യി­രി­ക്കാ­മെ­ന്നാ­ണു് (1: 80 മുതൽ 100 വരെ) വി­ദ­ഗ്ദ്ധ­രു­ടെ അ­നു­മാ­നം.

കോ­വി­ഡ് രോ­ഗി­ക­ളിൽ ഉ­ത്പാ­ദി­ക്ക­പ്പെ­ടു­ന്ന പ്ര­തി­രോ­ധ ആ­ന്റി­ബോ­ഡി­ക­ളു­ടെ പഠനം പ്ര­തീ­ക്ഷ­കൾ നൽ­കു­ന്ന­താ­ണു്. 2020 ഒ­ക്ടോ­ബർ 28-നു് പ്ര­സി­ദ്ധീ­ക­രി­ച്ച സയൻസ് ജേർ­ണ­ലിൽ അ­മേ­രി­ക്ക­യിൽ ന്യൂ­യോർ­ക്കി­ലെ മൗ­ണ്ട് സി­നാ­യ് ആ­ശു­പ­ത്രി­യു­ടെ നേ­തൃ­ത്വ­ത്തിൽ 2020 മാർ­ച്ച് മാസം തൊ­ട്ടു് ഒ­ക്ടോ­ബർ 6-വരെ കോ­വി­ഡ് സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ട­തും രോ­ഗ­ല­ക്ഷ­ണ­ങ്ങൾ ഉ­ണ്ടാ­യ­തു­മാ­യ മു­പ്പ­തി­നാ­യി­ര­ത്തി­ല­ധി­കം (N = 30082) രോ­ഗി­ക­ളെ, നി­ശ്ചി­ത ഇ­ട­വേ­ള­ക­ളിൽ (ശ­രാ­ശ­രി 52, 82, 148 ദിവസം) മൂ­ന്നു ത­വ­ണ­ക­ളാ­യി, പ­രി­ശോ­ധി­ച്ച­പ്പോൾ അവരിൽ 98 ശ­ത­മാ­നം പേ­രി­ലും മാ­സ­ങ്ങ­ളോ­ളം നല്ല അളവിൽ ആ­ന്റി­ബോ­ഡി­കൾ ഉ­ണ്ടാ­യി ഏ­റെ­ക്കു­റെ 1: 80 അ­ള­വി­ലും കൂ­ടു­ത­ലാ­യി നി­ല­നിൽ­ക്കു­ന്ന­താ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്.

അ­ന്നു് സാർസ് ബാ­ധ­യു­ണ്ടാ­യി­രു­ന്ന രോ­ഗി­ക­ളിൽ പ­തി­നേ­ഴു വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് പ­രി­ശോ­ധി­ച്ച­പ്പോ­ഴും അവരിൽ ആ വൈ­റി­സി­നെ­തി­രെ T സെൽ പ്ര­തി­രോ­ധ കോ­ശ­ങ്ങൾ നി­ല­നിൽ­ക്കു­ന്ന­താ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. അ­തി­നാൽ ആ­ന്റി­ബോ­ഡി­കൾ­ക്കു് പുറമേ ഇ­പ്പോ­ഴു­ള്ള കോ­വി­ഡ് അഥവാ കോറോണ 2 വൈ­റ­സു­കൾ­ക്കു് എതിരെ ഉ­ത്പാ­ദി­പ്പി­ക്കു­ന്ന T സെൽ കോ­ശ­ങ്ങ­ളും ദീർ­ഘ­നാൾ മ­നു­ഷ്യ­രിൽ നി­ല­നിൽ­ക്കും എന്നു ത­ന്നെ­യാ­ണു് ശാ­സ്ത­ജ്ഞർ അ­നു­മാ­നി­ക്കു­ന്ന­തു്.

ഇ­തിൽ­നി­ന്നു കോ­വി­ഡ് ബാ­ധി­ത­രി­ലെ പ്ര­തി­രോ­ധ ആ­ന്റി­ബോ­ഡി ലെവൽ അഞ്ചു മാ­സ­ത്തോ­ളം കു­റ­യാ­തെ നി­ല­നി­ല്ക്കും എന്നു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്. പി­ന്നീ­ടു് ഇതേ വി­ഷ­യ­ത്തിൽ ഒ­ക്ടോ­ബർ മാസം 29-നു് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട ന്യൂ ഇം­ഗ്ല­ണ്ട് മെ­ഡി­ക്കൽ ജേർ­ണ­ലി­ലെ ഗവേഷണ ലേ­ഖ­ന­ത്തിൽ (New England Journal of medicine.) ഐ­സ്ലാൻ­ഡി­ലെ ആ­യി­ര­ത്തി ഇ­രു­ന്ന­റി­ല­ധി­കം കോ­വി­ഡ് രോ­ഗി­ക­ളിൽ ന­ട­ത്തി­യ പ­ഠ­ന­ത്തിൽ 91 ശ­ത­മാ­നം കോ­വി­ഡ് പോ­സി­റ്റി­വ് രോ­ഗി­ക­ളി­ലും (1107/1215 പേരിൽ) രോ­ഗ­നിർ­ണ്ണ­യം ക­ഴി­ഞ്ഞു് 2 മാസം ക­ഴി­ഞ്ഞു് ആ­ന്റി­ബോ­ഡി ലെവൽ കൂ­ടി­വ­രു­ന്ന­താ­യും നാ­ലു­മാ­സ­ത്തോ­ളം ഈ ലെവൽ കു­റ­യാ­തെ നിൽ­ക്കു­ന്ന­താ­യും ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. പഠനം ഇ­നി­യും തു­ട­രു­ന്നു­മു­ണ്ടു്. രോ­ഗ­ത്തി­ന്റെ തീ­വ്ര­ത­യ്ക്ക­നു­സ­രി­ച്ചും മു­തിർ­ന്ന­വ­രി­ലും ഇ­തു­കൂ­ടു­ത­ലാ­ണെ­ന്നും പു­ക­യി­ല ഉ­പ­യോ­ഗി­ക്കു­ന്ന­വ­രി­ലും ആന്റി ഇൻ­ഫ്ല­മേ­റ്റ­റി (Anti Inflammatory) മ­രു­ന്നു­കൾ ക­ഴി­ക്കു­ന്ന­വ­രി­ലും അ­മി­ത­വ­ണ്ണ­മു­ള്ള­വ­രി­ലും ആന്റി ബോഡി ലെവൽ കു­റ­വാ­ണെ­ന്നും ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. കോ­വി­ഡ് ഭേ­ദ­മാ­യ­വ­രിൽ ആ­ന്റി­ബോ­ഡി­കൾ മാ­സ­ങ്ങ­ളോ­ളം നി­ല­നിൽ­ക്കും, അ­തി­നാൽ ഒ­രാൾ­ക്കു് ചെറിയ ഇ­ട­വേ­ള­കൾ­ക്കി­ട­യിൽ വീ­ണ്ടും രോ­ഗ­ബാ­ധ­ക്കു് സാ­ധ്യ­ത­കൾ ഇല്ല എന്നു ത­ന്നെ­യാ­ണു് ഈ പ­ഠ­ന­ഫ­ല­ങ്ങൾ തെ­ളി­യി­ക്കു­ന്ന­തു്.

ഈ ക­ണ്ടെ­ത്ത­ലു­ക­ളെ വീ­ണ്ടും ഉ­റ­പ്പി­ക്കു­ന്ന വി­ധ­ത്തിൽ 2020 ഡി­സം­ബർ 23-നു പ്ര­സി­ദ്ധീ­ക­രി­ച്ച New England Journal of Medicine, ബ്രി­ട്ട­ണി­ലെ ഓ­ക്സ്ഫോർ­ഡ് യൂ­ണി­വേ­ഴ്സി­റ്റി ആ­ശു­പ­ത്രി­ക­ളി­ലെ ആ­രോ­ഗ്യ പ്ര­വർ­ത്ത­ക­രിൽ ന­ട­ത്തി­യ പ­ഠ­ന­ഫ­ലം തെ­ളി­വു­കൾ ന­ല്കു­ന്നു­ണ്ടു്. ഇ­തു­പ്ര­കാ­രം അ­വി­ടെ­യു­ള്ള പ­ന്ത്ര­ണ്ടാ­യി­ര­ത്തിൽ അധികം ആ­ളു­ക­ളിൽ മാർ­ച്ച് മാസം തൊ­ട്ടു് നവംബർ അ­വ­സാ­നം വരെ ന­ട­ത്ത­പ്പെ­ട്ട തുടർ പ­ഠ­ന­ത്തിൽ ആന്റി സ്പൈ­ക്ക് ആന്റി ബോഡി ടെ­സ്റ്റു­കൾ ന­ട­ത്തി നെ­ഗ­റ്റി­വ് ആ­ണെ­ന്നു് കണ്ട, മു­മ്പു് രോഗ ബാധ ഇ­ല്ല­യെ­ന്നു് ഉ­റ­പ്പി­ച്ച 11364 പേരിൽ, ആ­റു­മാ­സ­ത്തെ തുടർ നി­രീ­ക്ഷ­ണ­ത്തിൽ 223 പേ­രോ­ളം കോ­വി­ഡ് പോ­സി­റ്റീ­വ് ആ­യ­പ്പോൾ ആന്റി ബോഡി പോ­സി­റ്റീ­വ് ആയ 1265 പേരിൽ വെറും ര­ണ്ടു­പേർ മാ­ത്ര­മേ വീ­ണ്ടും കോ­വി­ഡ് പോ­സി­റ്റീ­വ് ആ­യി­ട്ടു­ള്ളൂ എ­ന്നാ­ണു് ക­ണ്ട­തു്. ഇ­തി­നർ­ത്ഥം കോ­വി­ഡ് വീ­ണ്ടും ബാ­ധി­ക്കാ­നു­ള്ള സാ­ധ്യ­ത തീരെ കു­റ­വാ­ണെ­ന്നാ­ണു്. ഇവരിൽ എ­ല്ലാ­വ­രും തു­ടർ­ച്ച­യാ­യി ര­ണ്ടാ­ഴ്ച കൂ­ടു­മ്പോൾ PCR ടെ­സ്റ്റ് ന­ട­ത്തി­യാ­ണു് രോ­ഗ­നിർ­ണ്ണ­യ പഠനം ന­ട­ത്തി­യ­തു്.

കോ­വി­ഡും ക്രോ­സ് ഇ­മ്യൂ­ണി­റ്റി­യും

ഒരു രോ­ഗാ­ണു­വി­നു് എതിരെ ‘സ്പെ­സി­ഫി­ക്ക്’ ആയി ശ­രീ­ര­ത്തിൽ ഉ­ണ്ടാ­ക്കു­ന്ന T സെൽ അ­ടി­സ്ഥാ­ന­മാ­യി­ട്ടു­ള്ള (സിഡി 4, സിഡി 8) പ്ര­തി­രോ­ധ കോ­ശ­ങ്ങൾ പ്ര­സ്തു­ത രോ­ഗാ­ണു­വി­ന്റെ ഓർമ്മ (Memory) ദീർ­ഘ­കാ­ലം നി­ല­നിർ­ത്തും. ഇ­ത്ത­രം T സെൽ കോ­ശ­ങ്ങൾ­ക്കു് സാ­ധാ­ര­ണ­മാ­യി ഈ രോ­ഗാ­ണു­വി­നു പുറമെ അതേ സ്വ­ഭാ­വ­മു­ള്ള/ഗ്രൂ­പ്പിൽ­പ്പെ­ട്ട മ­റ്റു് രോ­ഗാ­ണു­ക്ക­ളേ­യും എ­ളു­പ്പം തി­രി­ച്ച­റി­ഞ്ഞു് അ­വ­യ്ക്കെ­തി­രെ­യും പ്ര­തി­ക­രി­ക്കാ­നു­ള്ള ‘ക്രോ­സ്സ് പ്രോ­ട്ട­ക്ഷൻ’ (Cross protection) ന­ല്കു­ന്ന സ്വ­ഭാ­വം പ്ര­കൃ­തി­യിൽ ഉ­ണ്ടു് (ഉദാ: കൊറോണ ഗ്രൂ­പ്, ആർബോ വൈറസ് ഗ്രൂ­പ് തു­ട­ങ്ങി­യ­വ).

ഇ­പ്പോ­ഴു­ള്ള കോ­വി­ഡി­നു­കാ­ര­ണ­മാ­യ കൊ­റോ­ണാ വൈ­റ­സി­ന്റെ അതേ ഗ്രൂ­പ്പിൽ­പ്പെ­ട്ട വൈ­റ­സു­ക­ളാ­ണു് (SARS Corona Virus 1) 2003-ൽ പു­തു­താ­യി ഉ­ണ്ടാ­യ ‘സാർസ്’ (SARS) രോഗം ഉ­ണ്ടാ­ക്കി­യ­തു്. അ­ന്നു് സാർസ് ബാ­ധ­യു­ണ്ടാ­യി­രു­ന്ന രോ­ഗി­ക­ളിൽ പ­തി­നേ­ഴു വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് പ­രി­ശോ­ധി­ച്ച­പ്പോ­ഴും അവരിൽ ആ വൈ­റി­സി­നെ­തി­രെ T സെൽ പ്ര­തി­രോ­ധ കോ­ശ­ങ്ങൾ നി­ല­നിൽ­ക്കു­ന്ന­താ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. അ­തി­നാൽ ആ­ന്റി­ബോ­ഡി­കൾ­ക്കു് പുറമേ ഇ­പ്പോ­ഴു­ള്ള കോ­വി­ഡ് അഥവാ കോറോണ 2 വൈ­റ­സു­കൾ­ക്കു് എതിരെ ഉ­ത്പാ­ദി­പ്പി­ക്കു­ന്ന T സെൽ കോ­ശ­ങ്ങ­ളും ദീർ­ഘ­നാൾ മ­നു­ഷ്യ­രിൽ നി­ല­നിൽ­ക്കും എന്നു ത­ന്നെ­യാ­ണു് ശാ­സ്ത­ജ്ഞർ അ­നു­മാ­നി­ക്കു­ന്ന­തു്. കൂ­ടാ­തെ ഒരേ ഗ്രൂ­പ്പിൽ­പ്പെ­ട്ട വൈ­റ­സു­കൾ അ­വ­യു­ടെ സമാന ജൈ­വ­ഘ­ട­ന­കൾ കൊ­ണ്ടു് പ്ര­തി­രോ­ധ കോ­ശ­ങ്ങൾ­ക്കു് ‘പ­ര­സ്പ­രം രക്ഷ’ (Cross Immunity) ന­ല്കാ­നും സാ­ധ്യ­ത­ക­ളു­മു­ണ്ടു്. അതു ദീർ­ഘ­കാ­ലം നില നി­ല്ക്കു­ന്ന­തു് ശ­രി­യാ­കു­മെ­ങ്കിൽ മു­മ്പു് ഏ­തെ­ങ്കി­ലും കോറോണ ഗ്രൂ­പ്പിൽ­പ്പെ­ട്ട വൈറസ് അ­ണു­ബാ­ധ ഉ­ണ്ടാ­യ­വ­രിൽ പു­തു­താ­യി ഉ­ണ്ടാ­യ കോ­വി­ഡ് 19 (സാർസ് കോറോണ 2) ക്കു് എ­തി­രേ­യും പ്ര­തി­രോ­ധം ഉ­ണ്ടാ­കാൻ സാ­ധ്യ­ത­യു­മു­ണ്ടു്. ഇതു് ശ­രി­യാ­ണെ­ന്നു സ്ഥാ­പി­ക്ക­പ്പെ­ട്ട അഞ്ചു പ­ഠ­ന­ങ്ങ­ളെ­പ്പ­റ്റി (Nature Review Immunology) ജേ­ണ­ലിൽ കാ­ലി­ഫോർ­ണി­യ യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ (Centre for Infectious Disease and Vaccine Research.) ശാ­സ്ത്ര­ജ്ഞർ ക­ണ്ടെ­ത്തി­യ­താ­യി വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അ­മേ­രി­ക്ക, നെ­തർ­ലാ­ന്റ്സ്, ജർ­മ്മ­നി, സിം­ഗ­പ്പൂർ എന്നീ രാ­ജ്യ­ങ്ങ­ളിൽ നി­ന്നു് കോറോണ വൈറസ് ബാധ ഉ­ണ്ടാ­കു­ന്ന­തി­നു മു­മ്പു് 2015 വർ­ഷ­ത്തിൽ ശേ­ഖ­രി­ക്ക­പ്പെ­ട്ട ര­ക്ത­സാ­മ്പി­ളു­ക­ളിൽ 34% തൊ­ട്ടു് 50 ശ­ത­മാ­നം T സെൽ ലിം­ഫോ­സൈ­റ്റ് കോ­ശ­ങ്ങ­ളിൽ കോറോണ 2 വൈ­റ­സി­നെ­തി­രെ­യു­ള്ള പ്ര­തി­രോ­ധ ശേ­ഷി­യു­ള്ള വ­സ്തു­ക്ക­ളെ­യും ക­ണ്ടെ­ത്തി, മു­ക­ളിൽ സൂ­ചി­പ്പി­ച്ച ‘ക്രോ­സ്സ് പ്രൊ­ട്ടെ­ക്ഷൻ’ ഉ­ണ്ടെ­ന്നു് തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. സിം­ഗ­പ്പൂ­രിൽ നി­ന്നു­ള്ള സാ­മ്പി­ളു­ക­ളാ­ണു് ഇതു് കൂ­ടു­തൽ ഉ­ള്ള­തെ­ന്നും സിം­ഗ­പ്പൂർ പോ­ലു­ള്ള ഏഷ്യൻ രാ­ജ്യ­ങ്ങ­ളിൽ കൊറോണ ഗു­രു­ത­ര രോ­ഗ­നി­ര­ക്കും, മ­ര­ണ­നി­ര­ക്കും വളരെ കു­റ­വാ­ണെ­ന്നു­മു­ള്ള­തു് ഈ പ്ര­തി­രോ­ധ­ത്തി­ന്റെ പിൻ­ബ­ല­ത്തി­ലാ­കാ­മെ­ന്നും ഈ ശാ­സ്ത്ര­ജ്ഞർ സം­ശ­യി­ക്കു­ന്നു­ണ്ടു്. ഇ­ങ്ങ­നെ­യു­ള്ള രാ­ജ്യ­ങ്ങ­ളിൽ ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി വേ­ഗ­ത്തിൽ ആർ­ജ്ജി­ക്കു­ന്ന­തി­നും ഈ (Cross Immunity) സ­ഹാ­യ­ക­ര­മാ­യി­രി­ക്കും.

കൊറോണ വൈറസ് ഗ­ണ­ത്തിൽ­പ്പെ­ട്ട സാ­ധാ­ര­ണ ജ­ല­ദോ­ഷ­മു­ണ്ടാ­ക്കു­ന്ന നാലു തരം വൈ­റ­സു­കൾ (229E, NL63, OC43, HKU1) ട്രോ­പി­ക്കൽ സ­മൂ­ഹ­ത്തിൽ വളരെ വ്യാ­പ­ക­മാ­യി­ട്ടു­ണ്ടു്. ഇ­വ­യു­ടെ ആർ­ജ്ജി­ത പ്ര­തി­രോ­ധം രോ­ഗ­ബാ­ധി­ത­രിൽ 5–6 മാ­സ­ങ്ങ­ളോ­ളം നി­ല­നി­ല്ക്കും. അ­തി­നാൽ ഇവ വ്യാ­പ­ക­മാ­യി ഉ­ണ്ടാ­യി. ഇതു് പോലെ കൊറോണ T മെ­മ്മ­റി കോ­ശ­ങ്ങൾ ഉ­ള്ള­വ­രിൽ ക്രോ­സ്സ് പ്രോ­ട്ടെ­ക്ഷൻ മൂലം കോറോണ 2 ആ­ന്റി­ജ­നെ വളരെ നേ­ര­ത്ത തന്നെ മൂ­ക്കു്, തൊണ്ട തു­ട­ങ്ങി­യ ശ്വാ­സ­കോ­ശ വ്യൂ­ഹ­പാ­ത­യിൽ വെ­ച്ചു തന്നെ തി­രി­ച്ച­റി­ഞ്ഞു പ്ര­തി­രോ­ധി­ക്കാ­നും സാ­ധ്യ­മാ­കും എ­ന്നി­വർ വാ­ദി­ക്കു­ന്നു­ണ്ടു്. അ­തി­നാ­ലാ­യി­രി­ക്കും ചില രാ­ജ്യ­ങ്ങ­ളി­ലും, ചില ആ­ളു­ക­ളി­ലും കോ­വി­ഡ് അത്ര ഗു­രു­ത­ര­മാ­കാ­ത്ത­തെ­ന്നും ഇവർ സ­മർ­ത്ഥി­ക്കു­ന്നു. അ­തി­നാൽ വാ­ക്സിൻ പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തു­മ്പോൾ അതിൽ പ­ങ്കെ­ടു­ക്കു­ന്ന­വ­രിൽ ഇ­തു­പോ­ലെ ആ­ദ്യ­മേ ‘കൊറോണ T സെൽ’ പ്ര­തി­രോ­ധ കോ­ശ­ങ്ങൾ ഉ­ള്ള­വ­രി­ലും ഇ­ല്ലാ­ത്ത­വ­രി­ലും ഉ­ണ്ടാ­ക്കാ­വു­ന്ന പ്ര­തി­രോ­ധ­ശ­ക്തി­യു­ടെ വേ­ഗ­ത­യും അളവും (time, quantity) ക­ണ­ക്കാ­ക്കി വി­ശ­ക­ല­നം ചെ­യ്യ­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്.

ഇ­ങ്ങ­നെ സ­മാ­ന­മാ­യ മറ്റു വൈ­റ­സു­കൾ­ക്കെ­തി­രെ­യു­ള്ള T സെൽ പ്ര­തി­രോ­ധ കോ­ശ­ങ്ങൾ ആ­ദ്യ­മേ ഉ­ള്ള­തു കൊ­ണ്ടു­ള്ള ക്രോ­സ്സ് പ്രൊ­ട്ടെ­ക്ഷൻ മൂ­ല­മാ­ണു് ചില രോ­ഗ­ങ്ങൾ (എച്ച്1എൻ1/ജ­പ്പാൻ ജ്വരം) യു­വാ­ക്ക­ളി­ലും മു­തിർ­ന്ന ജ­ന­വി­ഭാ­ഗ­ങ്ങ­ളി­ലും അത്ര തീ­വ്ര­മാ­കാ­തെ, അ­ണു­ബാ­ധ കി­ട്ടാ­ത്ത പ്രാ­യം കു­റ­ഞ്ഞ കു­ട്ടി­ക­ളി­ലും പ്ര­തി­രോ­ധം കു­റ­ഞ്ഞു തു­ട­ങ്ങു­ന്ന പ്രാ­യ­മാ­യ­വ­രി­ലും (bimodal—‘V’ shaped curve) തീ­വ്ര­മാ­യി ബാ­ധി­ക്കു­ന്ന­തെ­ന്നു് ഇവർ വി­ശ­ദീ­ക­രി­ക്കു­ന്നു.

ഒ­ക്ടോ­ബർ 20-നു നേ­ച്ചർ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ നോർവെ ഇൻ­ഫ്ലു­വൻ­സ സെ­ന്റ­റി­ലെ വി­ദ­ഗ്ദ്ധ­രാ­യ റെ­ബെ­ക്കാ ജെ. കോ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ കോ­വി­ഡി­ന്റെ കാ­ര്യ­ത്തിൽ രോഗം ഭേ­ദ­മാ­യ­വ­രിൽ അ­തി­നെ­തി­രെ­യു­ള്ള ആ­ന്റി­ബോ­ഡി­യു­ടെ ലെവൽ കു­റ­ഞ്ഞാ­ലും പ്ര­ശ്ന­മു­ണ്ടാ­വാൻ സാ­ധ്യ­ത ഇ­ല്ലെ­ന്നും, മെർസ് (MERS), സാർസ്, സാ­ധാ­ര­ണ ജ­ല­ദേ­ഷ­ത്തി­നു് കാ­ര­ണ­മാ­കു­ന്ന 229E, NL63, OC43, HKU1 എന്നീ കൊ­റോ­ണ­യു­ടെ ഗ്രൂ­പ്പി­ലു­ള്ള വൈ­റ­സു­കൾ­ക്കൊ­ക്കെ ആ­ന്റി­ബോ­ഡി­കൾ നൽ­കു­ന്ന സു­ര­ക്ഷ­യ്ക്കു് ഉപരി ‘Tസെൽ’ കോ­ശ­ങ്ങൾ മു­ഖാ­ന്തി­ര­മു­ള്ള പ്ര­തി­രോ­ധ ശക്തി (T Cell Immunity) ല­ഭി­ക്കു­ന്നു­ണ്ടെ­ന്നു­മാ­ണു്. 2003-ൽ സാർസ് രോ­ഗ­മു­ണ്ടാ­യ രോ­ഗി­ക­ളി­ലെ Tസെൽ കോ­ശ­ങ്ങൾ പ­തി­നേ­ഴു വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞും പുതിയ കോ­വി­ഡ്/ കോറോണ 2 വൈ­റ­സു­കൾ­ക്കെ­തി­രെ­യും പ്ര­വർ­ത്തി­ക്കു­ന്ന­താ­യി തെ­ളി­യി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു് ഈ ഗവേഷണ പ്ര­ബ­ന്ധ­ത്തി­ലും പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്.

കോ­വി­ഡ് രോ­ഗാ­ണു­ബാ­ധ­യു­ണ്ടാ­യ­വ­രിൽ ഉ­ണ്ടാ­കു­ന്ന ആർ­ജ്ജി­ത പ്ര­തി­രോ­ധ­ശേ­ഷി രോ­ഗ­പ്ര­തി­രോ­ധ­ത്തി­നു വേ­ണ്ട­ത്ര അളവിൽ ഉ­ണ്ടാ­കു­ക­യും ദീർ­ഘ­കാ­ലം നി­ല­നിൽ­ക്കു­ക­യും ചെ­യ്യു­ക­യാ­ണെ­ങ്കിൽ ഇ­പ്പോൾ രോ­ഗ­ബാ­ധ ഉ­ണ്ടാ­യി­ട്ടു­ള്ള­വ­രെ മു­ഴു­വൻ ഒ­ഴി­വാ­ക്കി സ­മൂ­ഹ­ത്തിൽ ബാ­ക്കി­യു­ള്ള­വ­രി­ലെ റി­സ്ക് ഗ്രൂ­പ്പു­ക­ളിൽ­പ്പെ­ട്ട­വർ­ക്കും മ­റ്റു­ള്ള­വർ­ക്കും നൽ­കി­യാൻ മ­തി­യെ­ന്ന ‘വാ­ക്സിൻ നയം’ ലോ­ക­രാ­ജ്യ­ങ്ങൾ­ക്കു് പി­ന്തു­ട­രാ­നാ­കും.

മ­നു­ഷ്യ­രിൽ വളരെ സാ­ധാ­ര­ണ­മാ­യി (28–50% പേ­രി­ലും) ജലദോഷ ല­ക്ഷ­ണ­ങ്ങൾ ഉ­ണ്ടാ­ക്കി പി­ടി­പെ­ടു­ന്ന മു­ക­ളിൽ പ­രാ­മർ­ശി­ക്ക­പ്പെ­ട്ട കൊറോണ വൈറസ് ഗ്രൂ­പ്പിൽ­പ്പെ­ട്ട മ­റ്റു് നാ­ലെ­ണ്ണ­ത്തി­ന്റേ­യും (229E, NL63, OC43, HKU1) T സെൽ പ്ര­തി­രോ­ധ കോ­ശ­ങ്ങൾ പുതിയ കോറോണ വൈ­റ­സു­മാ­യി ക്രോ­സ് റി­യാ­ക്ട് ചെ­യ്തു സം­ര­ക്ഷ­ണം കി­ട്ടു­മെ­ന്നു് 2020 നവംബർ ലക്കം ഇ­മ്മ്യൂ­ണോ­ള­ജി ജേ­ണ­ലിൽ അ­മേ­രി­ക്ക­യി­ലെ NIH-​ന്റെ ആ­ഭി­മു­ഖ്യ­ത്തിൽ ന­ട­ത്തി­യ ഗവേഷണ പ്ര­ബ­ന്ധ­ത്തിൽ മാർ­ക്ക് ലിപ് സി­ച്ച് പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. അ­തി­നാൽ ജ­ന­വി­ഭാ­ഗ­ങ്ങ­ളിൽ ഈ ജലദോഷ വൈ­റ­സു­ക­ളു­ടെ T cell പ്ര­തി­രോ­ധ കോ­ശ­ങ്ങ­ളു­ടെ പ്രാ­ചു­ര്യ വ്യ­ത്യാ­സം നോ­ക്കി ലോ­ക­രാ­ജ്യ­ങ്ങ­ളേ­യും ജ­ന­ങ്ങ­ളേ­യും കോ­വി­ഡ് റി­സ്ക്/വ്യാ­പ­ന സാ­ധ്യ­ത­കൾ മാ­പ്പ് ചെ­യ്യാൻ സാ­ധ്യ­മാ­ണെ­ന്നും, ഇ­തി­ന്റെ സ്ഥി­തി അ­നു­സ­രി­ച്ചു് ആ­ളു­ക­ളി­ലെ രോ­ഗാ­ണു­ബാ­ധ­യും രോ­ഗ­ത്തി­ന്റെ സ്വ­ഭാ­വ­വും, തീ­വ്ര­ത­യും, മരണ നി­ര­ക്കും മാ­റാ­മെ­ന്നും വിവിധ ‘മോ­ഡെ­ലി­ങ്’ രീ­തി­കൾ അ­വ­ലം­ബി­ച്ചു് സ്ഥാ­പി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. മു­ക­ളിൽ പറഞ്ഞ ‘ക്രോ­സ്സ് ഇ­മ്മ്യൂ­ണി­റ്റി പ്ര­തി­ഭാ­സം’ സാ­ധൂ­ക­രി­ക്കു­ന്ന വി­ധ­ത്തി­ലാ­ണു് ലോക രാ­ജ്യ­ങ്ങ­ളിൽ വിവിധ പ്ര­ദേ­ശ­ങ്ങ­ളിൽ വിവിധ ജ­ന­വി­ഭാ­ഗ­ങ്ങ­ളിൽ എ­ണ്ണ­ത്തി­ലും തീ­വ്ര­ത­യി­ലും കൂ­ടി­യും കു­റ­ഞ്ഞും വ്യ­ത്യ­സ്ത­മാ­യി കോ­വി­ഡ് വ്യാ­പി­ക്കു­ന്ന­തു്. യൂ­റോ­പ്പി­ലും അ­മേ­രി­ക്ക­യി­ലും ഉള്ള സ­മ്പ­ന്ന രാ­ജ്യ­ങ്ങ­ളിൽ കോ­വി­ഡ് മ­ര­ണ­നി­ര­ക്കു് ല­ക്ഷ­ത്തിൽ അ­മ്പ­തിൽ കൂ­ടു­ത­ലു­ള്ള­പ്പോൾ ആ­രോ­ഗ്യ സേ­വ­ന­മേ­ഖ­ല അത്ര മെ­ച്ച­പ്പെ­ട്ട­ത­ല്ലാ­ത്ത, ശു­ചി­ത്വം പൊ­തു­വേ കു­റ­ഞ്ഞ­തു­മാ­യ ഇ­ന്ത്യ­യ­ട­ക്കം ഏഷ്യൻ ആ­ഫ്രി­ക്കൻ രാ­ജ്യ­ങ്ങ­ളിൽ ഇതു് ലക്ഷം പേരിൽ പ­ത്തിൽ താ­ഴെ­യാ­ണു്. ഈ വ്യ­ത്യാ­സം പൊ­തു­വെ ഇ­വി­ട­ങ്ങ­ളി­ലെ ജ­ന­ങ്ങ­ളിൽ വ്യാ­പ­ക­മാ­യി­മു­മ്പു് ഉ­ണ്ടാ­യി­ട്ടു­ള്ള മറ്റു ത­ര­ത്തിൽ­പ്പെ­ട്ട കോറോണ വൈ­റ­സി­ന്റെ ബാധയെ തു­ടർ­ന്നു­ള്ള ആർ­ജ്ജി­ത പ്ര­തി­രോ­ധം നൽ­കു­ന്ന ‘ക്രോ­സ് പ്രൊ­ട്ട­ക്ഷൻ’ കൊ­ണ്ടാ­ണു് എ­ന്നാ­ണു് ശാ­സ്ത്രം ക­രു­തു­ന്ന­തു്. ഇ­തി­നു് ബി. സി. ജി. വാ­ക്സിൻ ഒരു കാ­ര­ണ­മാ­കാ­മെ­ന്ന നി­ഗ­മ­ന­ങ്ങൾ തെ­റ്റാ­ണെ­ന്നു് ഇ­പ്പോൾ ശാ­സ്ത്ര പ­ഠ­ന­ങ്ങൾ തെ­ളി­യി­ച്ചി­ട്ടു­ണ്ടു്.

ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി കോ­വി­ഡ് രോ­ഗ­ബാ­ധ­മൂ­ല­മു­ള്ള ഈ പ്ര­ത്യേ­ക പ്ര­തി­രോ­ധ­വും, മ­റ്റു് സമാന വൈറസ് ബാധ മൂലം ല­ഭി­ക്കു­ന്ന ക്രോ­സ്സ് ഇ­മ്മ്യൂ­ണി­റ്റി­യും നൽ­കു­ന്ന പ്ര­തി­രോ­ധ കോ­ശ­ങ്ങൾ തന്നെ ഒ­രി­ട­ത്തെ കോ­വി­ഡ് രോഗ പ­കർ­ച്ച­യു­ടെ സാ­ധ്യ­ത­കൾ കു­റ­ച്ചു് (ആർ നോ­ട്ട്, R 0) അവിടെ ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി ഉ­ണ്ടാ­കാൻ വേണ്ട രോ­ഗ­ബാ­ധി­ത­രു­ടെ മി­നി­മം ത്രെ­ഷോൾ­ഡ് ശ­ത­മാ­നം (Herd Immunity Threshold) കു­റ­യ്ക്കാം. അ­ങ്ങ­നെ­യു­ണ്ടാ­കു­മ്പോൾ അ­വി­ട­ങ്ങ­ളിൽ രോ­ഗ­വ്യാ­പ­നം കു­റ­വാ­യി­രി­ക്കു­ക­യും കു­റ­ച്ചു ശ­ത­മാ­നം പേരിൽ രോ­ഗ­പ്പ­കർ­ച്ച ഉ­ണ്ടാ­യി­ക്ക­ഴി­യു­മ്പോൾ തന്നെ ‘ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി’ ഉ­ണ്ടാ­യി അ­വി­ട­ങ്ങ­ളിൽ വ്യാ­പ­നം നി­യ­ന്ത്രി­ത­മാ­വാ­നും സാ­ധ്യ­ത ഉ­ണ്ടു്. ബോംബേ, പുനെ തു­ട­ങ്ങി­യ ഉത്തര ഇ­ന്ത്യൻ ന­ഗ­ര­ങ്ങ­ളിൽ രോഗം അ­ട­ങ്ങാൻ കാരണം ഈ ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി­യാ­ണു് എ­ന്നാ­ണു് വി­ദ­ഗ്ദ്ധർ പ­റ­യു­ന്ന­തു്.

ഇ­പ്പോൾ വാ­ക്സി­നു­കൾ ല­ഭ്യ­മാ­കു­മ്പോൾ എ­ല്ലാ­യി­ട­ത്തും ആ­വ­ശ്യ­ത്തി­നു ല­ഭ്യ­മാ­കു­ന്ന­തി­നു് പല പ­രി­മി­തി­ക­ളും ത­ട­സ്സ­ങ്ങ­ളും ഉ­ണ്ടു്. കോ­വി­ഡ് രോ­ഗാ­ണു­ബാ­ധ­യു­ണ്ടാ­യ­വ­രിൽ ഉ­ണ്ടാ­കു­ന്ന ആർ­ജ്ജി­ത പ്ര­തി­രോ­ധ­ശേ­ഷി രോ­ഗ­പ്ര­തി­രോ­ധ­ത്തി­നു വേ­ണ്ട­ത്ര അളവിൽ ഉ­ണ്ടാ­കു­ക­യും ദീർ­ഘ­കാ­ലം നി­ല­നിൽ­ക്കു­ക­യും ചെ­യ്യു­ക­യാ­ണെ­ങ്കിൽ ഇ­പ്പോൾ രോ­ഗ­ബാ­ധ ഉ­ണ്ടാ­യി­ട്ടു­ള്ള­വ­രെ മു­ഴു­വൻ ഒ­ഴി­വാ­ക്കി സ­മൂ­ഹ­ത്തിൽ ബാ­ക്കി­യു­ള്ള­വ­രി­ലെ റി­സ്ക് ഗ്രൂ­പ്പു­ക­ളിൽ­പ്പെ­ട്ട­വർ­ക്കും മ­റ്റു­ള്ള­വർ­ക്കും നൽ­കി­യാൻ മ­തി­യെ­ന്ന ‘വാ­ക്സിൻ നയം’ ലോ­ക­രാ­ജ്യ­ങ്ങൾ­ക്കു് പി­ന്തു­ട­രാ­നാ­കും. മ­റി­ച്ചു് രോ­ഗ­ബാ­ധ­യു­ണ്ടാ­യ­വർ­ക്കു് അ­ധി­ക­കാ­ലം നീ­ണ്ടു­നിൽ­ക്കു­ന്ന പ്ര­തി­രോ­ധം ഉ­ണ്ടാ­ക്കു­ന്നി­ല്ലെ­ങ്കിൽ എ­ല്ലാ­വർ­ക്കും വാ­ക്സിൻ നൽ­കേ­ണ്ടി വ­ന്നേ­ക്കും. മാ­ത്ര­മ­ല്ല, ആ അ­വ­സ്ഥ­യിൽ ഇ­പ്പോൾ കണ്ടു പി­ടി­ക്ക­പ്പെ­ടു­ന്ന കോ­വി­ഡ് സ്പൈ­ക്ക് പ്രോ­ട്ടി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യി­ട്ടു­ള്ള വാ­ക്ലി­നു­ക­ളു­ടേ­യും പ്ര­തി­രോ­ധം അധികം കാലം നീ­ണ്ടു­നിൽ­ക്കാ­നും സാ­ധ്യ­ത ഇല്ല. അ­പ്പോൾ രോ­ഗ­പ്ര­തി­രോ­ധ­ത്തി­നു് നി­ശ്ചി­ത ഇ­ട­വേ­ള­ക­ളിൽ വീ­ണ്ടും വി­ല­കൂ­ടി­യ വാ­ക്സി­നു­ക­ളു­ടെ ബൂ­സ്റ്റർ സോ­സു­കൾ നൽ­കേ­ണ്ടി വ­രി­ക­യും ചെ­യ്യും. കോ­വി­ഡ് അ­ണു­ബാ­ധ­യു­ടെ പ്ര­തി­രോ­ധം പോലെ വാ­ക്സി­നു­ക­ളു­ടെ­യും പ്ര­തി­രോ­ധം എ­ത്ര­നാൾ നീ­ണ്ടു നിൽ­ക്കു­മെ­ന്നു് പ­റ­യാ­റാ­യി­ട്ടി­ല്ലെ­ങ്കി­ലും ദീർ­ഘ­നാൾ ഉ­ണ്ടാ­കും എ­ന്നാ­ണു് ഇ­പ്പോൾ ക­രു­തു­ന്ന­തു്.

ഇ­ങ്ങ­നെ ജ­ന­സം­ഖ്യ­യിൽ കുറെ ശ­ത­മാ­നം പേർ­ക്കു കോ­വി­ഡ് വൈറസ് ബാ­ധ­യി­ലൂ­ടെ­യും, ബാ­ക്കി­യു­ള്ള­വർ­ക്കു് മു­ക­ളിൽ സൂ­ചി­പ്പി­ച്ച ‘ക്രോ­സ്സ് ഇ­മ്മ്യൂ­ണി­റ്റി’യി­ലൂ­ടെ­യും, റി­സ്ക്ക് ഗ്രൂ­പ്പു­ക­ളിൽ ഉൾ­പ്പെ­ട്ട­വ­ര­ട­ക്കം കുറേ ശ­ത­മാ­നം പേർ­ക്കും വാ­ക്സി­നി­ലൂ­ടേ­യും പ്ര­തി­രോ­ധം ല­ഭി­ച്ചു് നി­ശ്ചി­ത ശ­ത­മാ­നം പേർ­ക്കു രോ­ഗ­പ്ര­തി­രോ­ധം (60%) ഉ­ണ്ടാ­യി സ­മൂ­ഹ­ത്തിൽ ‘ഹേർഡ് ഇ­മ്മ്യൂ­ണി­റ്റി’ നി­ല­യി­ലെ­ത്തു­മ്പോൾ മ­നു­ഷ്യ­രിൽ അധികം പടരാൻ സാ­ധി­ക്കാ­തെ വൈറസ് അ­ട­ങ്ങി സ്ഥി­ര­ത­യിൽ (Endemic) എത്തി വിവിധ സ്ഥ­ല­കാ­ല­ങ്ങ­ളിൽ (Time, Space) അ­വി­ടേ­യും ഇ­വി­ടെ­യും ഇ­ട­ക്കു് മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു് (Sporadic) ഒ­തു­ങ്ങു­ന്ന സ്ഥി­തി­യി­ലാ­കും. ഇ­തു­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള പാൻ­ഡെ­മി­ക് ച­രി­ത്ര അ­നു­ഭ­വ­ങ്ങൾ വെ­ച്ചു അതു് ഏ­താ­നും മാ­സ­ങ്ങൾ­ക്കു­ള്ളിൽ ഉ­ണ്ടാ­കു­മെ­ന്നു് ന­മു­ക്കു് പ്ര­തീ­ക്ഷി­ക്കാം.

ഡോ. ജ­യ­കൃ­ഷ്ണൻ, ടി.
images/jayakrishnan.jpg

പ്രൊ­ഫെ­സ്സർ, ക­മ്മ്യൂ­ണി­റ്റി മെ­ഡി­സിൻ ആന്റ് എ­പി­ഡി­മി­യോ­ള­ജി വി­ദ­ഗ്ദ്ധൻ. ഗ­വൺ­മെ­ന്റ് മെ­ഡി­ക്കൽ കോ­ളേ­ജ്, കോ­ഴി­ക്കോ­ടു്.

Colophon

Title: Covid Immunityum Veendum Undakavunna Anubadha Sadhyathakalum (ml: കോ­വി­ഡ് ഇ­മ്മ്യൂ­ണി­റ്റി­യും വീ­ണ്ടും ഉ­ണ്ടാ­കാ­വു­ന്ന അ­ണു­ബാ­ധ സാ­ധ്യ­ത­ക­ളും).

Author(s): Dr. Jayakrishnan T.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-09.

Deafult language: ml, Malayalam.

Keywords: Article, Dr. Jayakrishnan T, Covid Immunityum Veendum Undakavunna Anubadha Sadhyathakalum, ഡോ. ജ­യ­കൃ­ഷ്ണൻ ടി, കോ­വി­ഡ് ഇ­മ്മ്യൂ­ണി­റ്റി­യും വീ­ണ്ടും ഉ­ണ്ടാ­കാ­വു­ന്ന അ­ണു­ബാ­ധ സാ­ധ്യ­ത­ക­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lower Geyser Basin, a watercolor painting by Thomas Moran (1837–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.