SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/sunflowerresized.jpg
Sunflowers, a painting by Vincent van Gogh (1853–1890).
ഉ­ന്മാ­ദ­ത്തി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­വു്
ജോയ് മാ­ത്യു

പ­തി­നേ­ഴു വ­യ­സ്സു­കാ­ര­നാ­യ ഒരു പ്രീ­ഡി­ഗ്രി വി­ദ്യാർ­ത്ഥി­യു­ടെ ക­ണ്ണു­ക­ളാ­യി­രു­ന്നു എ­നി­ക്ക­പ്പോൾ.

എ­ന്തി­നേ­യും ഏ­തി­നേ­യും നോ­ക്കി­ക്കാ­ണാ­നും ആ­ഴ­ത്തിൽ അ­റി­യാ­നു­മു­ള്ള പ­തി­നേ­ഴു­കാ­ര­ന്റെ ക­ണ്ണു­കൾ.

പ­ള്ളി­യും പ­ട്ട­ക്കാ­രു­മു­ള്ള ക്രി­സ്ത്യൻ അ­ന്ത­രീ­ക്ഷ­ത്തിൽ വ­ളർ­ന്നു വ­രു­മ്പോ­ഴും “ഇതാണോ ശരി? ഇതാണോ സത്യം?” എ­ന്നൊ­ക്കെ­യു­ള്ള ഒരു അ­ന്ത­മി­ല്ലാ­യ്മ ഇ­ളം­മ­ന­സ്സിൽ­ത­ന്നെ ഉരുവം കൊ­ണ്ടി­രു­ന്നു. അതിനു കാ­ര­ണ­ക്കാ­രൻ എ­യർ­ഫോ­ഴ്സ് ഓ­ഫീ­സ­റാ­യി­രി­ക്കെ അ­പ­ക­ട­ത്തിൽ രണ്ടു ക­ണ്ണു­ക­ളും ന­ഷ്ട­പ്പെ­ട്ട കു­ര്യൻ എന്ന എന്റെ അ­മ്മാ­വ­നാ­യി­രു­ന്നു.

ഇ­രു­പ­ത്തി­യാ­റാം വ­യ­സ്സിൽ ഒരു ബോംബ് സ്ഫോ­ട­ന­ത്തിൽ ഇ­രു­ക­ണ്ണു­ക­ളും ന­ഷ്ട­പ്പെ­ടു­ക­യും പി­ന്നീ­ടു­ള്ള മു­പ്പ­ത്തി­ര­ണ്ടു് വർഷം ത­മ­സ്സിൻ ത­ട­വി­ലാ­യി­രു­ന്നി­ട്ടും ക്രി­സ്തു­വി­ന്റെ കാ­രു­ണ്യ­വും സ­ഹ­ന­വും സ്വ­ന്തം ജീ­വി­ത­ത്തിൽ പ­കർ­ത്തി­യ ആ സ­ന്ന്യാ­സി­വ­ര്യൻ ആ­യി­രു­ന്നു ഞങ്ങൾ കു­ട്ടി­ക­ളു­ടെ ജീ­വി­ത­വ­ളർ­ച്ച­യിൽ പ്ര­കാ­ശം പ­ര­ത്തി­യി­രു­ന്ന അ­ത്ഭു­ത വൃ­ക്ഷം.

കാ­രു­ണ്യ­ത്തി­ന്റേ­യും മ­നു­ഷ്യ­സ്നേ­ഹ­ത്തി­ന്റേ­യും ഈ വഴി എ­ന്നി­ലെ പ­തി­നേ­ഴു­കാ­ര­നെ കൊ­ണ്ടെ­ത്തി­ച്ച­തു് സ്വാ­ഭാ­വി­ക­മാ­യും ക­മ്യൂ­ണി­സ­ത്തിൽ­ത­ന്നെ. ക്രി­സ്തു­വി­ന്റെ വ­ഴി­യും അ­താ­യി­രു­ന്ന­ല്ലോ എ­ന്നാ­ണു് ചി­ന്തി­ച്ച­തു്. അ­ങ്ങ­നെ­യാ­കാം ലോകം ന­ന്നാ­ക്കാൻ ഇ­റ­ങ്ങി­ത്തി­രി­ച്ച­വ­രു­ടെ കൂടെ ചേ­രാ­നും ലോ­ക­ത്തെ മാ­റ്റി­മ­റി­ക്കാ­നും തീ­രു­മാ­നി­ക്കു­ന്ന­തു്(!) കാരണം മാ­ന­വി­ക­മാ­യ ഒരു ത­ത്ത്വ­ശാ­സ്ത്ര­മാ­യി ക­മ്യൂ­ണി­സം മാ­ത്ര­മേ ഉള്ളൂ എന്ന തി­രി­ച്ച­റി­വി­ലാ­ണു് ക­ണ്ണു­കൾ അ­ങ്ങോ­ട്ടു തി­രി­ഞ്ഞ­തു്. പക്ഷേ, ക­മ്യൂ­ണി­സ­ത്തി­ന്റെ ലേ­ബ­ലി­ലു­ള്ള പാർ­ട്ടി­ക­ളും മറ്റു രാ­ഷ്ട്രീ­യ­പാർ­ട്ടി­ക­ളും ത­മ്മിൽ വലിയ വ്യ­ത്യാ­സ­മൊ­ന്നും പ­തി­നേ­ഴു­കാ­ര­നു് കാണാൻ ക­ഴി­ഞ്ഞി­ല്ല. അ­പ്പോൾ ശ­രി­യാ­യ ക­മ്യൂ­ണി­സം ഏ­താ­ണു് എ­ന്ന­താ­യി ചിന്ത. കാ­രു­ണ്യ­ത്തി­ലേ­ക്കു­ള്ള പാത സാ­ഹ­സി­ക­ത കൂടി ഉൾ­ക്കൊ­ള്ളു­ന്ന­താ­ണെ­ന്നു് തി­രി­ച്ച­റി­ഞ്ഞ­പ്പോൾ ന­ക്സ­ലൈ­റ്റ് ആകാതെ ത­ര­മി­ല്ലാ­താ­യി. അ­ടി­യ­ന്ത­രാ­വ­സ്ഥ­യ്ക്കു­ശേ­ഷം അ­തി­നേ­ക്കാൾ ന­ല്ലൊ­രു തെ­ര­ഞ്ഞെ­ടു­ക്കൽ വേറെ ഇ­ല്ലാ­യി­രു­ന്ന­ല്ലോ.

പ­തി­നാ­റു മുതൽ ഇ­രു­പ­തു് വ­യ­സ്സു­വ­രെ­യു­ള്ള കാലം ഏ­തൊ­രാൾ­ക്കും ഒരു പ­രീ­ക്ഷ­ണ­കാ­ല­മാ­ണു്… എ­ങ്ങോ­ട്ടു തി­രി­യ­ണം, എ­ന്താ­വ­ണം, എ­ങ്ങ­നെ വ­ഴി­തെ­റ്റ­ണം, എ­ങ്ങ­നെ വഴി തെ­റ്റാ­തെ പോകണം? അ­ല്ലെ­ങ്കിൽ ഏതു വഴി തെ­ര­ഞ്ഞെ­ടു­ക്ക­ണം എന്ന ഈ സം­ത്രാ­സ­വേ­ള­യിൽ ഒരു ഗു­രു­നാ­ഥ­നെ കി­ട്ടി, മധു മാ­സ്റ്റർ! അ­ടി­യ­ന്ത­രാ­വ­സ്ഥ­യു­ടെ പീ­ഡ­ന­ക്ക­ഥ­ക­ളി­ലൂ­ടെ ഹീറോ ആ­യി­രു­ന്നു മാഷ്. പോ­രാ­ത്ത­തി­നു് അ­ദ്ദേ­ഹം നാ­ട­ക­ക്കാ­ര­നു­മാ­ണു്. ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്ച­യിൽ­ത­ന്നെ പ­തി­നേ­ഴു­വ­യ­സ്സു­കാ­ര­ന്റെ ക­ണ്ണി­ലെ അ­തു­വ­രെ­യു­ണ്ടാ­യി­രു­ന്ന നാ­ട­ക­ത്തി­ലെ കരടു് അ­ദ്ദേ­ഹം എ­ടു­ത്തു­ക­ള­ഞ്ഞു. എ­ന്നി­ലെ നടനെ, നാ­ട­ക­ക്കാ­ര­നെ വാർ­ത്തെ­ടു­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം ഗു­രു­വാ­യി. ദി­ക്ക­റി­യാ­തെ അ­ല­ഞ്ഞി­രു­ന്ന പ­തി­നേ­ഴു­കാ­ര­ന്റെ ക­ണ്ണു­ക­ളെ അ­ദ്ദേ­ഹം വാ­യ­ന­യു­ടെ പുതിയ ലോ­ക­ത്തേ­ക്കു് പ­റി­ച്ചു് നട്ടു. മാ­ക്സിം ഗോർ­ക്കി­യും ഷോ­ളോ­ക്കോ­വും ടർ­ജെ­നീ­വും ടോൾ­സ്റ്റോ­യി­യും ചെ­ക്കോ­വും ദ­സ്തെ­യ്വ്സ്കി­യും നെ­രു­ദ­യും ബ്രെ­ഹ്ത്തും ടാ­ഗോ­റും സി. ജെ. തോ­മ­സും സി. എൻ. ശ്രീ­ക­ണ്ഠൻ നാ­യ­രും… ഇ­വ­രു­ടെ­യൊ­ക്കെ വാ­ക്കു­ക­ളു­ടെ ജ്വാ­ല­യി­ലൂ­ടെ ക­ട­ന്നു­പോ­യ­പ്പോൾ കോ­ളേ­ജ് നാ­ട­ക­മ­ത്സ­ര­ത്തി­ലേ­ക്കു് ത­ട്ടി­ക്കൂ­ട്ടു് നാ­ട­ക­ങ്ങൾ എ­ഴു­തി­യു­ണ്ടാ­ക്കു­ന്ന, അതിലെ മി­ക­ച്ച നടൻ എന്ന പേ­രു­കേൾ­പ്പി­ക്കു­ന്ന എന്റെ അ­ജ്ഞ­ത­യു­ടെ ചി­റ­കു­കൾ ക­രി­ഞ്ഞു­പോ­യി.

മധു മാ­ഷു­ടെ ‘പടയണി’ നാടകം ക­ണ്ട­തോ­ടെ ഇനി മ­റ്റൊ­രു ഗുരു വേണ്ട എ­ന്നു് തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു.

പ­വി­ത്രൻ എന്ന ച­ങ്ങാ­തി അ­പ്പോൾ വ­ഴി­കാ­ട്ടി­യാ­യി. അ­ങ്ങ­നെ മധു മാ­സ്റ്റ­റു­ടെ ‘ചു­ട­ല­ക്ക­ളം’ നാ­ട­ക­ത്തിൽ ശ്രീ­ബു­ദ്ധ­ന്റെ വേഷം ധ­രി­ച്ചു പ­തി­നേ­ഴു­കാ­രൻ അ­ര­ങ്ങി­ലെ­ത്തി.

പി­ന്നെ­യാ­ണു് മാ­ക്സിം­ഗോർ­ക്കി­യു­ടെ ‘അമ്മ’യിലെ പാ­വേ­ലാ­കു­ന്ന­തു്. കൂടെ അ­ഭി­ന­യി­ക്കു­ന്ന­വ­രൊ­ക്കെ പ്ര­ഗ­ത്ഭ­ന്മാർ. ഏ­റ്റ­വും പ്രാ­യം കു­റ­ഞ്ഞ­യാൾ ഞാൻ. കോ­ളേ­ജ് ക്ലാ­സ്സ് കട്ട് ചെ­യ്തു കേ­ര­ള­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം ജനകീയ സാം­സ്ക്കാ­രി­ക വേദി രൂ­പീ­ക­ര­ണ­ത്തി­നു കാ­ര­ണ­മാ­യ ‘അമ്മ’ നാ­ട­ക­വു­മാ­യി അ­ല­ച്ചി­ലാ­യി പി­ന്നീ­ടു്.

പ­തി­നേ­ഴു­കാ­ര­ന്റെ ക­ണ്ണിൽ വ­സ­ന്ത­ത്തി­ന്റെ ഇ­ടി­മു­ഴ­ങ്ങി­യ­തി­നു ശേ­ഷ­മു­ള്ള ലോ­ക­മാ­ണു­ണ്ടാ­യി­രു­ന്ന­തു്.

വി­പ്ല­വം അ­ടു­ത്തെ­ത്തി, അ­തി­നാൽ എ­ല്ലാ­വ­രും എ­സ്റ്റാ­ബ്ലി­ഷ്മെ­ന്റു­ക­ളോ­ടു് എ­തി­രാ­യി­രി­ക്ക­ണം, എ­ല്ലാ­വർ­ക്കും ക­ത്തു­ന്ന ചി­ന്ത­കൾ ഉ­ള്ളി­ലു­ണ്ടെ­ന്ന ഭാവം കൊ­ണ്ടു­ന­ട­ക്ക­ണം. ര­ണ്ടാൾ ക­ണ്ടു­മു­ട്ടി­യാൽ വി­പ്ല­വ­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക പ്ര­ശ്ന­ങ്ങൾ ചർ­ച്ച­ചെ­യ്യാൻ തു­ട­ങ്ങ­ണം. അഞ്ചു മി­നി­റ്റ് വെ­റു­തെ­യി­രി­ക്കാ­നോ ത­മാ­ശ­പ­റ­യാ­നോ പൊ­ട്ടി­ച്ചി­രി­ക്കാ­നോ പ്ര­ണ­യി­ക്കാ­നോ ആ­രെ­യും കി­ട്ടി­ല്ല. അ­തൊ­ന്നും പാ­ടി­ല്ല­താ­നും. തമാശ പ­റ­യു­ന്നെ­ങ്കിൽ അതു് വർ­ഗ്ഗ­പ­ര­മാ­യ­തും പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ നി­ല­പാ­ടിൽ നി­ന്നു­കൊ­ണ്ടു­ള്ള ത­മാ­ശ­കൾ ആ­യി­രി­ക്കു­ക­യും വേണം (അ­ങ്ങ­നെ­യും ത­മാ­ശ­ക­ളു­ണ്ടോ എ­ന്ന­തു് ത­മാ­ശ­യാ­യി ഇ­പ്പോൾ ആരും ചോ­ദി­ക്ക­രു­തു്, ഞാൻ ചി­രി­ച്ചു­പോ­കും.) ഏതു നി­മി­ഷ­വും പൊ­ട്ടി­പ്പു­റ­പ്പെ­ടാ­വു­ന്ന വി­പ്ല­വ­ത്തി­നു കാ­തോർ­ത്തു്, കു­ളി­ക്കാ­തെ­യും പല്ലു തേ­ക്കാ­തെ­യും വ­സ്ത്രം മാ­റാ­തെ­യും മ­ദ്യ­പി­ക്കാ­തെ­യും നേ­രം­വ­ണ്ണം ഭ­ക്ഷ­ണം ക­ഴി­ക്കാ­തെ­യും എ­ന്നാൽ പു­സ്ത­ക­ങ്ങ­ളും മാ­സി­ക­ക­ളും വാ­യി­ച്ചും എ­ല്ലാ­വ­രും ഒ­രു­ങ്ങി­യി­രു­ന്നു. ചാർ­മി­നാർ അ­ല്ലെ­ങ്കിൽ ദി­നേ­ശ് ബീ­ഡി­യെ­ങ്കി­ലും വ­ലി­ച്ചി­ല്ലെ­ങ്കിൽ ചി­ന്ത­കൾ പു­ക­ഞ്ഞു പു­റ­ത്തു് വ­രാ­ത്ത അ­വ­സ്ഥ­യു­മാ­യി പൊ­രു­ത്ത­പ്പെ­ടാൻ പ­തി­നേ­ഴു­കാ­ര­നും ശീ­ലി­ച്ചു.

അ­ങ്ങ­നെ­യു­ള്ള ഒരു സം­ഘ­ത്തോ­ടൊ­പ്പം ഒരു വാനിൽ കേ­ര­ള­ത്തിൽ വിവിധ സ്ഥ­ല­ങ്ങ­ളിൽ നാ­ട­ക­വു­മാ­യി സ­ഞ്ച­രി­ച്ചു് ജ­ന­ങ്ങ­ളെ വി­പ്ല­വ­സ­ജ്ജ­രാ­ക്കു­ക­യാ­യി­രു­ന്നു ല­ക്ഷ്യം. ദാ­രി­ദ്ര്യ­വും തൊ­ഴി­ലി­ല്ലാ­യ്മ­യും വർ­ഗ്ഗ­പ­ര­മാ­യ വേർ­തി­രി­വും പ്ര­ക­ട­മാ­യി­രു­ന്നു അ­ക്കാ­ല­ത്തു്. ദ­രി­ദ്ര­രാ­യി­രു­ന്നു നാ­ട­ക­ത്തി­ന്റെ സം­ഘാ­ട­ക­രും, ഞങ്ങൾ നാ­ട­ക­ക്കാ­രും, എ­ന്നു് പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ല­ല്ലോ, പോ­രാ­ത്ത­തി­നു് ര­ഹ­സ്യ­പ്പൊ­ലീ­സി­ന്റെ നി­രീ­ക്ഷ­ണ­ങ്ങ­ളും.

വി­പ്ല­വ­ത്തി­നു­വേ­ണ്ടി­യു­ള്ള ചി­ല്ല­റ സ­ഹ­ന­ങ്ങ­ളാ­യി മാ­ത്ര­മേ ഇ­തി­നെ­യൊ­ക്കെ കാ­ണാ­വൂ എ­ന്നു് മു­തിർ­ന്ന സ­ഖാ­ക്കൾ പറയും. പക്ഷേ, പ­തി­നേ­ഴു­കാ­ര­നു് നല്ല വി­ശ­പ്പാ­യി­രു­ന്നു. താമസം, ഭ­ക്ഷ­ണം എ­ന്നി­വ­കൾ അ­താ­തു് സ്ഥ­ല­ത്തെ സം­ഘാ­ട­ക­രു­ടെ വീ­ടു­ക­ളി­ലോ സ്കൂൾ കെ­ട്ടി­ട­ങ്ങ­ളി­ലോ ഏർ­പ്പാ­ടു ചെ­യ്യു­ക­യാ­ണു് പ­തി­വു്. അ­ങ്ങ­നെ­യു­ള്ള ഒരു യാ­ത്ര­യിൽ അ­ന്ന­ത്തെ മു­ഴു­വൻ വി­പ്ല­വ­കാ­രി­ക­ളു­ടേ­യും ഹീറോ ആയ, പൊ­ലീ­സി­നെ വെ­ട്ടി­ച്ചു് നി­ര­ന്ത­രം യാത്ര ചെ­യ്തു പാർ­ട്ടി­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്ന ‘പ്ര­പ­ഞ്ച­വും മ­നു­ഷ്യ­നും’ എന്ന ദാർ­ശ­നി­ക കൃതി എ­ഴു­തി­യ സാ­ക്ഷാൽ കെ. വേ­ണു­വി­ന്റെ പു­ല്ല­റ്റ് എന്ന സ്ഥ­ല­ത്തു് ഞങ്ങൾ ‘അമ്മ’ നാടകം ക­ളി­ക്കാ­നെ­ത്തി. അ­ദ്ദേ­ഹം ഒ­ളി­വി­ലാ­യി­രു­ന്നു­വെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലാ­യി­രു­ന്നു ഞ­ങ്ങൾ­ക്കു് ഉ­ച്ച­ഭ­ക്ഷ­ണ­വും വി­ശ്ര­മ­വും ഒ­രു­ക്കി­യി­രു­ന്ന­തു്. ഭ­ക്ഷ­ണം ക­ഴി­ഞ്ഞാൽ ചർ­ച്ച­ക­ളോ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളോ ആണു് ക­ഴി­ച്ച ഭ­ക്ഷ­ണം ദ­ഹി­പ്പി­ക്കാ­നു­ള്ള മാർ­ഗ്ഗ­മാ­യി എ­ല്ലാ­വ­രും ക­ണ്ടി­രു­ന്ന­തു്. ആർ­ക്കാ­ണു് ചർ­ച്ച­ക­ളിൽ കൂ­ടു­തൽ ബു­ദ്ധി എ­ന്നു് തെ­ളി­യി­ക്കാ­നാ­യി ചി­ല­രെ­ങ്കി­ലും പ­ര­സ്പ­രം മ­ത്സ­രി­ച്ച കാ­ര്യം ഇ­പ്പോ­ഴോർ­ക്കു­മ്പോൾ ചി­രി­വ­രും.

ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും എ­ല്ലാ­ത്തി­ലും—മ­ണ്ട­ത്ത­രം പ­റ­യു­ന്ന­തി­ല­ട­ക്കം—നൂറു ശ­ത­മാ­നം ആ­ത്മാർ­ത്ഥ­ത എ­ല്ലാ­വ­രി­ലു­മു­ണ്ടാ­യി­രു­ന്നു എ­ന്ന­തു് ന­ന്നാ­യി ബോ­ധി­ച്ചു. അ­ങ്ങ­നെ ചർ­ച്ച­ക­ളു­ടേ­യും വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളു­ടേ­യും ബീ­ഡി­പ്പു­ക­യു­ടേ­യും സ­മ്മി­ശ്ര­ത­യിൽ പ­തി­നേ­ഴു­കാ­രൻ അ­ന്തം­വി­ട്ടു. സി­നി­മാ­പാ­ട്ടു് വ­ന്നു­വീ­ഴു­ന്നു. “താ­മ­സ­മെ­ന്തേ വ­രു­വാൻ…” പ­തി­നേ­ഴു­കാ­രൻ അ­ന്തം­വി­ട്ടു. സി­നി­മാ­പാ­ട്ടു് വി­പ്ല­വ­കാ­രി­കൾ­ക്കു് അ­ലർ­ജി­യോ പു­ച്ഛ­മോ ആ­യി­രി­ക്ക­ണം എ­ന്നാ­ണു് പ­ഠി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന­തു്. ആർ­ക്കാ­ണു് ഇത്ര ധൈ­ര്യം? അ­പ്പോൾ എ­ല്ലാ­വ­രും അ­ട­ക്കി­പ്പി­ടി­ച്ച സ്വ­ര­ത്തിൽ പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. “ജോയ് വ­ന്നി­ട്ടു­ണ്ടു്…” ജോ­യി­യോ? ഞാ­ന­ല്ലാ­തെ ഇ­നി­യും ഒരു ജോ­യി­യോ? ക­ണ്ണു­കൾ പു­റ­ത്തെ വ­രാ­ന്ത­യി­ലി­ട്ടി­രി­ക്കു­ന്ന ക­സേ­ര­യി­ലേ­ക്കു് നീ­ണ്ടു ചെ­ന്നു. നല്ല വീ­തി­യു­ള്ള ക­ര­യു­ള്ള വെള്ള മു­ണ്ടെ­ടു­ത്തു്, ക­ള്ളി­ക­ളു­ള്ള ഡി­സൈ­നോ­ടു­കൂ­ടി­യ തേ­ച്ചു വൃ­ത്തി­യാ­ക്കി­യ ഷർ­ട്ടി­ന്റെ കൈകൾ പാതി തെ­റു­ത്തു വെ­ച്ചു്, വൃ­ത്തി­യാ­യി ക്ഷൗ­രം ചെ­യ്തു ക­ട്ടി­മീ­ശ വെ­ച്ചു്, ചു­രു­ളൻ­മു­ടി മു­ന്നി­ലേ­ക്കു് വീ­ണു­കി­ട­ക്കു­ന്ന നെ­റ്റി­യും ഉ­ന്മാ­ദ­വും ക­നി­വും ഒ­ളി­ച്ചു­ക­ളി ന­ട­ത്തു­ന്ന വലിയ ക­ണ്ണു­ക­ളോ­ടു­കൂ­ടി­യ ഒരു സു­ന്ദ­ര­രൂ­പം. അ­താ­ണു് പ­തി­നേ­ഴു­കാ­ര­ന്റെ ക­ണ്ണിൽ­പ്പ­തി­ഞ്ഞ ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­ന­ത്തി­ലെ ആ­ദ്യ­ത്തെ വൃ­ത്തി­യും വെ­ടി­പ്പു­മു­ള്ള മ­നു­ഷ്യ­രൂ­പം—ടീയെൻ ജോയ്.

ര­ണ്ടു്

പി­ന്നീ­ടു കേ­ട്ട­റി­യു­ക­യാ­യി­രു­ന്നു ടീയെൻ ജോയ് എന്ന വ്യ­ക്തി­യെ­പ്പ­റ്റി. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്തു് പാർ­ട്ടി­യു­ടെ ജനറൽ സെ­ക്ര­ട്ട­റി കെ. വേ­ണു­വ­ട­ക്ക­മു­ള്ള നേ­താ­ക്കൾ ജ­യി­ലിൽ അ­ട­ക്ക­പ്പെ­ട്ട­പ്പോൾ പാർ­ട്ടി­യു­ടെ പു­നഃ­സം­ഘ­ട­നാ പ്ര­വർ­ത്ത­നം നിർ­വ­ഹി­ച്ച­തു് ജോ­യി­യാ­യി­രു­ന്നു. പൊ­ലീ­സ് പീഡനം പി­ടി­ച്ചു് നിൽ­ക്കാ­നാ­വി­ല്ലെ­ന്നു തു­റ­ന്നു പ­റ­ഞ്ഞു സംഘടന വി­ട്ടു­പോ­വു­ക­യാ­യി­രു­ന്നു­വ­ത്രേ അ­ദ്ദേ­ഹം. ജനകീയ സാം­സ്ക്കാ­രി­ക വേദി എന്ന സംഘടന പി­റ­ന്ന­പ്പോ­ഴും സ­ജീ­വ­മാ­യി­രു­ന്ന­പ്പോ­ഴും ജോ­യി­യെ ആ വ­ഴി­ക്കൊ­ന്നും ക­ണ്ടി­രു­ന്നി­ല്ല എ­ന്നു് ഞാ­നോർ­ക്ക­ട്ടെ. എ­ന്നി­രു­ന്നാ­ലും പാർ­ട്ടി­പ്ര­വർ­ത്ത­ക­രും അ­ല്ലാ­ത്ത­വ­രു­മൊ­ക്കെ­യാ­യി തന്റെ അ­ന്വേ­ഷ­ണാ­ത്മ­ക­മാ­യ ജീ­വി­ത­വു­മാ­യി അ­ദ്ദേ­ഹം കൊ­ടു­ങ്ങ­ല്ലൂ­രിൽ തങ്ങി. അവിടെ അദേഹം ഒരു പൂ­ച്ചെ­ടി നട്ടു, സൂ­ര്യ­കാ­ന്തി.

ര­ണ്ടു്

സൂ­ര്യ­കാ­ന്തി ഒരു പു­സ്ത­ക­ശാ­ല­യാ­ണു്. അ­ക്കാ­ല­ങ്ങ­ളിൽ റെ­ഡ്സ്റ്റാർ, റെ­ഡ്ഗാർ­ഡ്സ്, കൊ­മ്രേ­ഡ് തു­ട­ങ്ങി­യ പേ­രു­ക­ളി­ലാ­ണ­ല്ലോ ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­ക്കാർ ബു­ക്കു് സ്റ്റാ­ളും മ­റ്റും തു­ട­ങ്ങു­ക, അ­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും ര­ക്ത­സാ­ക്ഷി­യു­ടെ പേ­രി­നോ­ടു ചേർ­ത്തു്. അ­വി­ടെ­യാ­ണു് തീർ­ത്തും റൊ­മാ­ന്റി­ക്കാ­യ ഒരു നാ­മ­ത്തോ­ടെ ജോയി ബു­ക്കു് സ്റ്റാൾ തു­ട­ങ്ങു­ന്ന­തു്. കൊ­ടു­ങ്ങ­ല്ലൂർ ഒ. കെ. ബിൽ­ഡി­ങ്ങി­ലെ മു­ക­ളി­ലെ മു­റി­യിൽ വാ­രി­ക്കോ­രി­യി­ട്ട പു­സ്ത­ക­ങ്ങൾ­ക്കി­ട­യ്ക്കു ഒരു കാൻ­വാ­സ് ക­സേ­ര­യിൽ ജോ­യി­യു­ണ്ടാ­കും. പു­സ്ത­ക­ങ്ങ­ളെ­ക്കാൾ കൂ­ടു­തൽ സ­ന്ദർ­ശ­ക­രെ­ക്കൊ­ണ്ടാ­ണു് അവിടം നി­റ­ഞ്ഞി­രി­ക്കു­ക, എ­ന്നാൽ, ഒ­റ്റ­യ്ക്കു ഇ­രി­ക്ക­ണ­മെ­ന്നു് തോ­ന്നി­യാൽ സ­ന്ദർ­ശ­ക­രെ ഓ­ടി­ച്ചു വി­ടാ­നും ജോ­യി­ക്കു മ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല. ന്യൂ ലെ­ഫ്റ്റ് മാ­ഗ­സിൻ, മ­ന്ത്ലി റി­വ്യൂ പ്രസ് തു­ട­ങ്ങി­യ­വ വ­രു­ത്തി വാ­യി­ക്കു­ന്ന കേ­ര­ള­ത്തി­ലെ ചു­രു­ക്കം ചി­ല­രിൽ ഒരാൾ ജോ­യി­യാ­യി­രു­ന്നു. അൽ­ത്തൂ­സ­റും ഗ്രം­ഷി­യും ലൂ­ക്കാ­ച്ചും അ­ഡോർ­ണോ­യും തു­ട­ങ്ങി പലരും സൂ­ര്യ­കാ­ന്തി­യി­ലൂ­ടെ ക­യ­റി­യി­റ­ങ്ങി.

ലോ­ക­ത്തി­ലെ­വി­ടെ­യും ന­ട­ക്കു­ന്ന മാർ­ക്സി­സ്റ്റ് പ­ഠ­ന­ങ്ങൾ, പ­രീ­ക്ഷ­ണ­ങ്ങൾ അതേ വേ­ഗ­ത­യിൽ കേ­ര­ള­ത്തിൽ എ­ത്തി­യ­തു് ജോ­യി­യു­ടെ കൈ­ക­ളി­ലൂ­ടെ ആ­യി­രി­ക്കും. ജനകീയ സാം­സ്കാ­രി­ക­വേ­ദി പ്ര­വർ­ത്ത­ന­ങ്ങൾ കേ­ര­ള­ത്തിൽ ചെ­റു­പ്പ­കാർ­ക്കി­ട­യിൽ ഒരു ഉ­ണർ­വാ­യി ഉ­യർ­ന്നു­വ­ന്ന കാ­ല­ത്തും ജോയി പു­സ്ത­ക­ങ്ങൾ വാ­യി­ച്ചും പ­ഠി­ക്കാൻ ശ്ര­മി­ച്ചും സൂ­ര്യ­കാ­ന്തി­യിൽ­ത­ന്നെ­യി­രു­ന്നു: എ­ല്ലാം നി­രീ­ക്ഷി­ച്ചു­കൊ­ണ്ടു്.

നാലു്

ഒരു രാ­ഷ്ട്രീ­യ അ­നി­വാ­ര്യ­ത­യാ­യി ജനകീയ സം­സ്കാ­രി­ക വേദി നി­ലം­പ­രി­ശാ­കു­ക­യും ചെ­റു­പ്പ­ക്കാർ ഛി­ന്ന­ഭി­ന്ന­മാ­യി­പ്പോ­വു­ക­യും ചെയ്ത വർ­ഷ­ങ്ങ­ളാ­യി­രു­ന്നു പി­ന്നീ­ടു്. എ­ന്നാൽ, അ­പ്പോ­ഴും തോ­റ്റു­കൊ­ടു­ക്കാൻ ത­യ്യാ­റ­ല്ലാ­ത്ത­വ­രു­ടെ ഒരു സംഘം ത­ങ്ങ­ളു­ടെ സൈ­ദ്ധാ­ന്തി­ക അ­ജ്ഞ­ത­യു­ടെ കാ­ര­ണ­ങ്ങൾ അ­ന്വേ­ഷി­ക്കാ­നു­ള്ള ആ­ത്മാർ­ത്ഥ പ­രി­ശ്ര­മ­ത്തിൽ­ത­ന്നെ­യാ­യി­രു­ന്നു. വി­ശ്വാ­സി­കൾ ഗു­രു­വാ­യൂ­രും മ­ല­യാ­റ്റൂ­രും പോ­കു­ന്ന­തു­പോ­ലെ വി­പ്ല­വ­പ്ര­വർ­ത്ത­കർ ത­ങ്ങ­ളു­ടെ സൈ­ദ്ധാ­ന്തി­ക സം­ശ­യ­ങ്ങൾ തീർ­ക്കാൻ കൊ­ടു­ങ്ങ­ലൂ­രി­ലേ­ക്കാ­ണു് വ­ന്നു­പൊ­യ്ക്കൊ­ണ്ടി­രു­ന്ന­തു്. അ­പ്പോ­ഴേ­ക്കും പാർ­ട്ടി വി­ട്ടു­വ­ന്ന ഭാ­സു­രേ­ന്ദ്ര ബാബു പാർ­ട്ടി നൽകിയ ജോണി എന്ന പേർ ഉ­പേ­ക്ഷി­ച്ചു് ഭാ­സു­രേ­ന്ദ്ര ബാബു എന്ന സ്വ­ന്തം പേ­രിൽ­ത്ത­ന്നെ പ്ര­ത്യ­ക്ഷ­നാ­യി, കൂടെ നിത്യ ചൈ­ത­ന്യ­യ­തി­യെ വി­ട്ടു­വ­ന്ന മൈ­ത്രേ­യ­നും. ആ­ല­പ്പു­ഴ­യി­ലെ ചീ­ങ്ങോ­ലി­യിൽ മൈ­ത്രേ­യ­ന്റെ വീടു് ആ­സ്ഥാ­ന­മാ­ക്കി സൈ­ദ്ധാ­ന്തി­ക പ­ഠ­ന­ങ്ങൾ­ക്കാ­യി ഗ്രാം­ഷി ഇൻ­സ്റ്റി­റ്റ്യൂ­ട്ട് തു­ട­ങ്ങു­ക­യാ­യി പി­ന്നീ­ടു്. സ­ച്ചി­ദാ­ന­ന്ദൻ എ­ഡി­റ്റ­റാ­യി ‘ഉ­ത്ത­രം’ എന്ന ത്രൈ­മാ­സി­ക­യും അ­തി­ന്റെ ഭാ­ഗ­മാ­യി ഇ­റ­ങ്ങി­ത്തു­ട­ങ്ങി.

അ­പ്പോ­ഴേ­ക്കും പ­തി­നേ­ഴു­കാ­ര­ന്റെ ക­ണ്ണു­കൾ ഇ­രു­പ­ത്തി­ര­ണ്ടു­കാ­ര­ന്റെ വ­ളർ­ച്ച­യി­ലേ­ക്കെ­ത്തി­യി­രു­ന്നു. ജോയ് പ­ഴ­യ­പോ­ലെ വൃ­ത്തി­യി­ലും വെ­ടി­പ്പി­ലും അവിടെ പ്ര­ത്യ­ക്ഷ­നാ­യി. അ­തി­ഭീ­ക­ര­ന്മാ­രാ­യ സൈ­ദ്ധാ­ന്തി­കർ സി­ദ്ധാ­ന്തം വെ­ച്ചു് രാ­ഷ്ട്രീ­യം പാകം ചെ­യ്യു­മ്പോൾ ഞാനും എ­ന്നെ­പ്പോ­ലെ കൗമാര കു­തൂ­ഹ­ല­രാ­യ മറ്റു ചി­ല­രും മു­റ്റ­ത്തെ ഊ­ഞ്ഞാ­ലിൽ ആ­ടു­ക­യോ സൈ­ദ്ധാ­ന്തി­ക ചർ­ച്ച­കൾ­ക്കി­ട­യ്ക്കി­രു­ന്നു ത­ല­വേ­ദ­ന മാ­റു­വാ­നാ­യി നെ­റ്റി­യിൽ ടൈഗർ ബാം പു­ര­ട്ടു­ക­യോ ചെ­യ്തു­കൊ­ണ്ടി­രു­ന്നു.

നി­ര­വ­ധി ഗൾഫ് സു­ഹൃ­ത്തു­ക്കൾ ഉ­ണ്ടാ­യി­രു­ന്ന ജോ­യി­യാ­ണു് ടൈഗർ ബാം കൊ­ണ്ടു­വ­രാ­റു­ണ്ടാ­യി­രു­ന്ന­തു്.

ദി­നേ­ശ് ബീ­ഡി­യു­ടെ­മേൽ ടൈഗർ ബാം പു­ര­ട്ടി വ­ലി­ച്ചാൽ കി­ട്ടു­ന്ന ആ­ന­ന്ദം അ­വി­ട­ന്നാ­ണു് കണ്ടു പി­ടി­ക്ക­പ്പെ­ട്ട­തു്. പ്ര­സ­ന്ന­വ­ദ­ന­നാ­യ മൈ­ത്രേ­യ­ന്റെ ആ­തി­ഥേ­യ­ത്വം നൽകിയ വെ­ളി­വിൽ വി­പ്ല­വ­കാ­രി­കൾ പലരും ത­ങ്ങ­ളു­ടെ പ്ര­ണ­യി­ക­ളെ­ക്കൂ­ടി ചീ­ങ്ങോ­ലി­യി­ലേ­ക്കു് കൂ­ട്ടി. അതോടെ സൈ­ദ്ധാ­ന്തി­ക­മ­ര­വി­പ്പു­കൾ­ക്കു­മേൽ മ­ഴ­പെ­യ്യു­ക­യാ­യി. ജോ­യി­യെ അ­ടു­ത്തു് പ­രി­ച­യ­പ്പെ­ടു­ന്ന­തു് ഈ ചീ­ങ്ങോ­ലി യാ­ത്ര­ക­ളി­ലാ­ണു്. ജോ­യി­യു­ടെ മാ­ന­റി­സ­ങ്ങ­ളും മ­റ്റും നേ­രി­ട്ടു ക­ണ്ട­പ്പോ­ഴാ­ണു് കോ­ഴി­ക്കോ­ട്ടെ മ­റ്റൊ­രു സ­ഖാ­വി­നെ ഓർ­മ്മ­വ­ന്ന­തു്. അ­ത്ര­മാ­ത്രം ജോയ് ബാധ അ­യാൾ­ക്കു് കി­ട്ടി­യി­രു­ന്നു, എ­നി­ക്കും ചില സ­മ­യ­ങ്ങ­ളിൽ ജോയി ബാധ ഉ­ള്ള­താ­യി ജോ­യി­യെ അ­റി­യു­ന്ന­വർ പ­റ­യാ­റു­ണ്ടു്. ഗ്രാം­ഷി ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ലെ സൈ­ദ്ധാ­ന്തി­ക ചർ­ച്ച­ക­ളിൽ സ­ജീ­വ­മാ­യി ഇ­ട­പെ­ടു­മ്പോൾ ടീയെൻ ജോയ് വേ­റൊ­രു ആ­ളാ­ണു്; ഒ­ര­വ­സാ­ന വാ­ക്കാ­ണു്.

അ­ഞ്ചു്

പ­തി­നേ­ഴു വ­യ­സ്സു­കാ­രൻ ഇ­രു­പ­ത്തി­മൂ­ന്നി­ലേ­ക്കു പ്ര­വേ­ശി­ക്കു­മ്പോൾ തൊ­ഴി­ല­പേ­ക്ഷ­കൾ അ­യ­ക്കു­ക­യാ­യി­രു­ന്നു പ്ര­ധാ­ന പണി. അ­പ്പോ­ഴാ­ണു് അമ്മ പെൻ­ഷ­നാ­വു­ന്ന­തു്. പ­ള്ളി­യിൽ­പ്പോ­കാ­നും മ­റ്റു­മാ­യി എ­ല്ലാ­വ­രും കാർ വാ­ങ്ങി­ക്കു­മ്പോൾ അമ്മ ഒരു ഓ­ട്ടോ­റി­ക്ഷ­യാ­ണു് വാ­ങ്ങി­യ­തു്. അ­മ്മ­യു­ടെ ശി­ഷ്യ­നാ­യ ദി­നേ­ശ­നു് ഒരു തൊ­ഴി­ലു­മാ­കു­മ­ല്ലോ എ­ന്നാ­ണു് അമ്മ ക­രു­തി­യ­തു്. പക്ഷേ, ശ­രി­ക്കും തൊ­ഴി­ലാ­യ­തു് എ­നി­ക്കാ­ണു്. തൊ­ഴി­ലാ­ളി­വർ­ഗ്ഗ സ്പി­രി­റ്റ് നി­ല­നിർ­ത്തേ­ണ്ട­തു­കൊ­ണ്ടും വ­ട്ട­ച്ചെ­ല­വി­നു വീ­ട്ടു­കാ­രെ ആ­ശ്ര­യി­ക്കേ­ണ്ടി­വ­രു­ന്ന­തു് ഒ­ഴി­വാ­ക്കാ­നും രാ­ത്രി­കാ­ല­ങ്ങ­ളിൽ ഞാ­നാ­ണു് ഓട്ടോ ഓ­ടി­ക്കു­ക. ചി­ല­പ്പോൾ സൊ­ഹൈ­ബ് എന്ന സ­ഖാ­വും ഓ­ടി­ക്കും. മറ്റു ചി­ല­പ്പോൾ എന്റെ സ­ഹോ­ദ­ര­ങ്ങ­ളും ഓ­ടി­ക്കും. വി­പ്ല­വം ക­യ്യൊ­ഴി­ഞ്ഞെ­ങ്കി­ലും വി­പ്ല­വ­ത്തെ ക­യ്യൊ­ഴി­യാൻ കൂ­ട്ടാ­ക്കാ­ത്ത ഒരു സംഘം അ­പ്പോ­ഴും നി­ര­ന്ത­രം യാ­ത്ര­ക­ളും സ­മാ­ഗ­മ­ങ്ങ­ളും ചർ­ച്ച­ക­ളും വി­പ്ല­വ സാ­ധ്യ­ത­ക­ളും ന­ട­ത്തി­പ്പോ­രു­ന്നു­ണ്ടാ­യി­രു­ന്നു. കോ­ഴി­ക്കോ­ടെ­ത്തി­യാൽ ഇ­വർ­ക്കൊ­ക്കെ സ­ഞ്ച­രി­ക്കാൻ എന്റെ ഓ­ട്ടോ­റി­ക്ഷ റെ­ഡി­യാ­യി­രു­ന്നു. സ­ച്ചി­ദാ­ന­ന്ദ­നും ബി. രാ­ജീ­വ­നും തു­ട­ങ്ങി നി­ര­വ­ധി പേർ­ക്കു് ഞാൻ സാ­ര­ഥി­യാ­യി. ഇ­ട­യ്ക്കു് ജോ­യി­യും വരും. അ­ങ്ങ­നെ­യു­ള്ള ഏതോ ഒരു ദിവസം രാ­ത്രി മു­ഴു­വൻ ഞാൻ വേറെ ഓട്ടം ഒ­ന്നും പോ­യി­ല്ല. ഞങ്ങൾ കോ­ഴി­ക്കോ­ടു നഗരം മു­ഴു­വൻ ചു­റ്റി, ഒ­ടു­വിൽ ക­ട­പ്പു­റ­ത്തെ മണലിൽ മ­ലർ­ന്നു കി­ട­ന്നു. അ­ടു­ത്ത­കാ­ല­ത്തൊ­ന്നും ഉ­ദി­ക്കാൻ സാ­ദ്ധ്യ­ത­യി­ല്ലാ­ത്ത വി­പ്ല­വ ന­ക്ഷ­ത്ര­ത്തെ ക­ട­ലി­നു മു­ക­ളിൽ തി­ര­ഞ്ഞു നേരം വെ­ളു­പ്പി­ച്ചു. കൂ­ട്ടി­നു ജോ­യി­ക്കു് ഇ­ഷ്ട­മു­ള്ള സി­നി­മാ­പ്പാ­ട്ടു­ക­ളും പാടി.

എന്റെ ഓർ­മ്മ­ക­ളി­ലെ തി­ള­ങ്ങു­ന്ന ഒരു ജോ­യി­സ്മ­ര­ണ അ­താ­ണു്.

ആറു്

സൈ­ദ്ധാ­ന്തി­ക പ­ഠ­ന­മാ­ണു് വി­പ്ല­വ­ത്തി­നു മു­ന്നേ വേ­ണ്ട­തെ­ന്ന തി­രി­ച്ച­റി­വിൽ ജോ­ലി­യു­ണ്ടാ­യി­രു­ന്ന­വ­രെ­ല്ലാം ജോ­ലി­യിൽ തി­രി­ച്ചു കയറി. തൊ­ഴിൽ­ര­ഹി­ത­നാ­യ ഞാൻ എ­ന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ നിൽ­ക്കു­മ്പോൾ മാവോ സേ­തൂ­ങ് ചിന്ത അ­ജ­യ്യ­മാ­ണെ­ന്നു് അ­പ്പോ­ഴും വി­ശ്വ­സി­ക്കു­ന്ന യാ­ക്കൂ­ബി­നേ­യും കൂ­ട്ടി കോ­ഴി­ക്കോ­ട് ബോധി ബു­ക്സ് എ­ന്നൊ­രു ബു­ക്ക് സ്റ്റാ­ളും ലെൻ­ഡി­ങ് ലൈ­ബ്ര­റി­യും ആ­രം­ഭി­ച്ചു. ആ­കെ­യു­ണ്ടാ­യി­രു­ന്ന മു­തൽ­മു­ട­ക്കു് മ­ന്ദാ­കി­നി എന്ന മാ തന്ന പ­തി­നാ­യി­ര­വും എന്റെ അമ്മ തന്ന മ­റ്റൊ­രു പ­തി­ന­യ്യാ­യി­ര­വും. അ­പ്പോ­ഴാ­ണു് കൊ­ടു­ങ്ങ­ല്ലൂ­രി­ലെ ‘സൂ­ര്യ­കാ­ന്തി’ നിർ­ത്തു­ന്ന കാ­ര്യ­വും അ­വി­ടെ­ച്ചെ­ന്നു് ജോ­യി­യെ ക­ണ്ടാൽ അ­വി­ട­ത്തെ പു­സ്ത­ക­ങ്ങൾ ത­രു­മെ­ന്നും സഖാവ് സേതു പ­റ­യു­ന്ന­തു്. അതു് വലിയ പ്ര­തീ­ക്ഷ­യാ­യി. സൂ­ര്യ­കാ­ന്തി­യിൽ നിറയെ മി­ക­ച്ച പു­സ്ത­ക­ങ്ങൾ ഉ­ള്ള­താ­ണ­ല്ലോ. എന്റെ സു­ഹൃ­ത്തു് മുരളി (നടൻ മു­ര­ളീ­മേ­നോൻ) അ­ന്നു് തൃശൂർ സ്കൂൾ ഓഫ് ഡ്രാ­മ­യിൽ ഉ­ണ്ടു്. അ­വ­നേ­യും കൂ­ട്ടി കൊ­ടു­ങ്ങ­ല്ലൂർ എത്തി. ജോയി സൂ­ര്യ­കാ­ന്തി­യൊ­ക്കെ നിർ­ത്തി ത­റ­വാ­ടു് വീ­ട്ടിൽ ആ­ണെ­ന്നു് അ­റി­ഞ്ഞു ഞങ്ങൾ ഓട്ടോ പി­ടി­ച്ചു് അ­വി­ടെ­യെ­ത്തി. ജോയി സ­ന്തോ­ഷ­പൂർ­വ്വം നാലു വലിയ കാർഡ് ബോർഡ് പെ­ട്ടി­കൾ ഞ­ങ്ങ­ളെ ഏ­ല്പി­ച്ചു. മു­ര­ളി­ക്കു ജോ­യി­യെ­പ്പ­റ്റി ഞാൻ കൊ­ടു­ത്ത ചി­ത്രം ആൾ വി­പ്ല­വ­കാ­രി­യും അ­തി­ഭ­യ­ങ്ക­ര­സൈ­ദ്ധാ­ന്തി­ക­നും ആ­യി­രു­ന്നു എ­ന്നാ­ണ­ല്ലോ. അ­തി­നാൽ മുരളി വളരെ ബലം പി­ടി­ച്ചും മ­ര്യാ­ദ­രാ­മ­നാ­യും നി­ന്നു. എ­ന്നാൽ ബസ് വ­രു­വോ­ളം കൊ­ടു­ങ്ങ­ല്ലൂർ മൈ­താ­ന­ത്തി­ലി­രു­ന്നു ജോയി പഴയ മ­ല­യാ­ളം പാ­ട്ടു­കൾ മൂ­ളു­വാൻ തു­ട­ങ്ങി­യ­തോ­ടെ മു­ര­ളി­ക്കു് ആദ്യം അ­മ്പ­ര­പ്പും പി­ന്നെ ആ­വേ­ശ­വു­മാ­യി. അവൻ മി­മി­ക്രി­യും മോണോ ആ­ക്ടു­മാ­യി ജോ­യി­യെ ര­സി­പ്പി­ച്ചു. ആ­യി­ട­ക്കി­റ­ങ്ങി­യ മലയാള സി­നി­മ­ക­ളെ­ക്കു­റി­ച്ചാ­യി പി­ന്നീ­ടു് ഞ­ങ്ങ­ളു­ടെ വർ­ത്ത­മാ­നം.

കെ. ജി. ജോർ­ജി­ന്റെ ‘യവനിക’ സി­നി­മ­യി­ലെ ഒരു ന­ട­നു­ണ്ടു്, അ­യാ­ളാ­യി­രി­ക്കും (മ­മ്മൂ­ട്ടി) ഇനി നാ­യ­ക­നാ­യി വരാൻ പോ­കു­ന്ന­തു് തു­ട­ങ്ങി­യ പ്ര­വ­ച­ന­ങ്ങൾ­വ­രെ ജോയി ന­ട­ത്തി­ക്ക­ള­ഞ്ഞു. തി­രി­ച്ചു­വ­രു­മ്പോൾ മുരളി എ­ന്നോ­ടു് പ­റ­ഞ്ഞു: “നീ വെ­റു­തെ അ­യാ­ളെ­പ്പ­റ്റി ഇ­ല്ലാ­ത്ത­തു് പ­റ­ഞ്ഞു­ണ്ടാ­ക്കി­യ­താ അല്ലെ, അയാൾ ന­ക്സ­ലൈ­റ്റ് ഒ­ന്നു­മ­ല്ല, സി­നി­മ­യൊ­ക്കെ കാ­ണു­ന്ന, പാ­ട്ടൊ­ക്കെ പാ­ടു­ന്ന നല്ല രസികൻ ക­ക്ഷി­യാ­ണു്”. ശ­രി­യാ­ണു് അ­ക്കാ­ല­ത്തെ ‘വി­പ്ല­വ­കാ­രി­ക­ളെ’ പ­രി­ച­യ­പ്പെ­ട്ടാ­ലേ അറിയൂ മു­ര­ളി­യൊ­ക്കെ ക­ണ്ടി­രു­ന്ന മു­ര­ട­ന്മാ­രിൽ­നി­ന്നും എത്ര വ്യ­ത്യ­സ്ത­നാ­യി­രു­ന്നു ടീയെൻ ജോ­യി­യെ­ന്നു്.

ഇ­തി­ന്റെ ക്ലൈ­മാ­ക്സ് ഇ­തൊ­ന്നു­മ­ല്ല. കോ­ഴി­ക്കോ­ട് ബസ് സ്റ്റാൻ­ഡിൽ­നി­ന്നും ത­ല­ച്ചു­മ­ടാ­യും അ­ല്ലാ­തേ­യും നാലു പെ­ട്ടി പു­സ്ത­കം ഞാൻ തനിയെ ബോ­ധി­യിൽ എ­ത്തി­ച്ചു (മുരളി നേരെ തൃ­ശൂർ­ക്കു് പോ­യി­രു­ന്നു.) പെ­ട്ടി പൊ­ട്ടി­ച്ച­പ്പോൾ ഇ­താ­കി­ട­ക്കു­ന്നു ഒരേ പു­സ്ത­ക­ത്തി­ന്റെ­ത­ന്നെ ര­ണ്ടാ­യി­ര­ത്തോ­ളം കോ­പ്പി­കൾ. പു­സ്ത­ക­ത്തി­ന്റെ പേർ ‘മാ­വോ­സേ­തൂ­ങ്ങി­ന്റെ സാ­മ്പ­ത്തി­ക ചി­ന്ത­കൾ.’ പു­സ്ത­കം അ­ച്ച­ടി­ച്ചു ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കു് കേ­ര­ള­ത്തിൽ വി­പ്ല­വം പി­രി­ച്ചു­വി­ട്ടി­രു­ന്ന­ല്ലോ. അതോടെ പു­സ്ത­കം ആർ­ക്കും വേ­ണ്ടാ­താ­യി! ഇ­നി­യും മാവോ ചിന്ത കൈ­വി­ടാ­ത്ത യാ­ക്കൂ­ബും വി­പ്ല­വ­ത്തി­നു സാ­ധ്യ­ത­യു­ണ്ടെ­ന്നു വി­ശ്വ­സി­ക്കു­ന്ന നി­ങ്ങ­ളും എ­ടു­ത്തു­കൊ­ള്ളു­വിൻ ഇ­തെ­ല്ലാം എ­ന്നാ­യി­രി­ക്കാം ജോയി മ­ന­സ്സിൽ ക­രു­തി­യി­രു­ന്ന­തു്. ബോധി ബുൿസ് എന്ന സ്ഥാ­പ­നം പ­തി­നെ­ട്ടു് വർഷം ക­ഴി­ഞ്ഞു് അ­ട­ച്ചു­പൂ­ട്ടു­ന്ന­തു­വ­രെ ഈ പു­സ്ത­ക­ങ്ങൾ ഒരു ഒ­ഴി­യാ­ബാ­ധ­യാ­യി ബോ­ധി­യിൽ പൊ­ടി­പി­ടി­ച്ചു കി­ട­ന്നു.

ഏഴു്

ബോ­ധി­ക്കാ­ല­ങ്ങ­ളിൽ വ­ല്ല­പ്പോ­ഴും കോ­ഴി­ക്കോ­ട് വ­ന്നു­പോ­കു­ന്ന ഒ­രാ­ളാ­യി ജോയി. വി­പ്ല­വം പി­രി­ച്ചു­വി­ട്ടു് വി­പ്ല­വ­കാ­രി­കൾ ജോ­ലി­യി­ലേ­ക്കും കൂ­ലി­യി­ലേ­ക്കും മ­ട­ങ്ങി, വി­വാ­ഹം ക­ഴി­ക്കാ­നും വീടു് വെ­ക്കാ­നും തി­ര­ക്കു­പി­ടി­ച്ചു് ഓ­ടി­ത്തു­ട­ങ്ങി. ജോയി അ­പ്പോ­ഴേ­ക്കും പു­രു­ഷ­ന്മാർ സു­ന്ദ­ര­ന്മാർ ആ­കാ­ത്ത­താ­ണു് പ്ര­ശ്നം എ­ന്നു് മ­ന­സ്സി­ലാ­ക്കി ആൺ ബ്യൂ­ട്ടീ­ഷ്യൻ ആയി കു­റ­ച്ചു­കാ­ലം.

സ്വാ­ഭാ­വി­ക­മാ­യും ജോ­യി­ക്കു് വ­ട്ടാ­ണെ­ന്നു പറയാൻ ആർ­ക്കും ധൈ­ര്യം ഉ­ണ്ടാ­വി­ല്ല എ­ന്നു് ജോ­യി­ക്കും അ­റി­യാം. പി­ന്നെ സം­ഗീ­ത­മാ­യി ഭ്രമം, പു­ല്ലാ­ങ്കു­ഴൽ വാ­യി­ക്കു­ന്ന യാ­ദ­വ­നാ­യും ഗസൽ ഉ­പാ­സ­ക­നാ­യും ജോയി മാറി. അ­തോ­ടൊ­പ്പം സാ­ന്ത്വ­ന ചി­കി­ത്സാ പ്ര­ചാ­ര­ക­നാ­യി, ഇ­തി­ന്റെ­യൊ­ക്കെ ഇടയിൽ അ­ടി­യ­ന്ത­രാ­വ­സ്ഥ­യി­ലെ ത­ട­വു­കാർ­ക്കു് പെൻഷൻ നൽ­ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു് കേ­ര­ള­മൊ­ട്ടു­ക്കു് ജ­യിൽ­മോ­ചി­ത­രാ­യ കുറേ ആ­ളു­ക­ളേ­യും­കൊ­ണ്ടു് പ്ര­ചാ­ര­ണ യാത്ര ചെ­യ്തു. അ­ങ്ങ­നെ കൂ­ടും­കൂ­ടി­യു­മി­ല്ലാ­തെ­യും തന്റെ സ്വാ­ത­ന്ത്ര്യം ആവോളം ആ­ഘോ­ഷി­ച്ചു ജീ­വി­ച്ചു­കൊ­ണ്ടി­രു­ന്നു.

അ­തി­നി­ട­യിൽ മതമോ പേരോ എന്തോ ഒന്നു ജോയി മാ­റ്റി. അ­തെ­ന്താ­ണെ­ന്നു­ള്ള­തു് ഇ­പ്പോ­ഴും തീ­രു­മാ­ന­മാ­യി­ട്ടി­ല്ല. അ­തി­ന്റെ അ­സം­ബ­ന്ധാ­ത്മ­ക ഭംഗി അ­നു­ഭ­വി­ക്കാ­നാ­യ­തു് ജോ­യി­യു­ടെ ശ­വ­മ­ട­ക്കി­നാ­ണു്.

നാ­ട്ടിൽ ഗ­തി­പി­ടി­ക്കാ­തെ ഗൾ­ഫി­ലേ­ക്കു നാ­ടു­വി­ട്ട എ­ന്നെ­ത്തേ­ടി ജോ­യി­യു­ടെ മെ­സ്സേ­ജ് വരും. ബാ­ങ്ക് അ­ക്കൗ­ണ്ട് ഡീ­റ്റൈ­യിൽ­സ് മാ­ത്ര­മേ അതിൽ കാണൂ. അ­തിൽ­നി­ന്നും നമ്മൾ മ­ന­സ്സി­ലാ­ക്ക­ണം ജോ­യി­ക്കു് പണം ആ­വ­ശ്യ­മു­ണ്ടെ­ന്നു്.

പണം ആ­വ­ശ്യ­മു­ള്ള­പ്പോ­ഴൊ­ക്കെ ബാ­ങ്ക് അ­ക്കൗ­ണ്ട് അ­യ­ച്ചു­ത­ന്നു് പണം ആ­വ­ശ്യ­പ്പെ­ടു­ന്ന­തി­നു ജോ­യി­ക്കു് മ­ടി­യൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല, കൊ­ടു­ക്കാൻ പക്ഷേ, എ­നി­ക്കു് മ­ടി­യു­ണ്ടാ­യി­രു­ന്നു. കാരണം, ഞാൻ ജോ­ലി­യെ­ടു­ത്താ­ണ­ല്ലോ ജീ­വി­ക്കു­ന്ന­തു് എന്ന ചി­ന്ത­യാ­വാം. അതു് ഇ­പ്പോ­ഴും അ­ങ്ങ­നെ­ത­ന്നെ.

എ­ന്നാൽ, ജോയി അ­തി­നും സൈ­ദ്ധാ­ന്തി­ക­മാ­യ ഒരു ന്യാ­യീ­ക­ര­ണം ക­ണ്ടെ­ത്തി­യി­രു­ന്നു. താ­നൊ­രു അ­ഭി­മാ­നി­യാ­യ യാചകൻ (me a proud Beggar) ആ­ണെ­ന്നും ഈ സ­മൂ­ഹ­ത്തിൽ യാ­ച­കർ­ക്കും ഇ­ട­മു­ണ്ടെ­ന്നും ജോയി സ്ഥാ­പി­ച്ചു­ക­ള­യും.

ഇ­ട­ക്കൊ­ക്കെ ഞാൻ പി­ണ­ങ്ങു­ക­യും ചൂ­ടാ­വു­ക­യു­മൊ­ക്കെ ചെ­യ്യു­മെ­ങ്കി­ലും എ­ന്നോ­ടു­ള്ള ജോ­യി­യു­ടെ സ്നേ­ഹ­ത്തി­നും ക­രു­ത­ലി­നും ഒരു കു­റ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. ഈ­യ­ടു­ത്ത കാ­ല­ത്തു് നടന്ന ക­ന്യാ­സ്ത്രീ­സ­മ­ര­ത്തെ അ­നു­കൂ­ലി­ച്ചു് ഞാനും സു­ഹൃ­ത്തു­ക്ക­ളും കോ­ഴി­ക്കോ­ട് ന­ട­ത്തി­യ പ്ര­തി­ഷേ­ധ­ത്തി­നു് പൊ­ലീ­സ് കേ­സെ­ടു­ത്ത­പ്പോൾ സാം­സ്ക്കാ­രി­ക­പ്ര­വർ­ത്ത­ക­രെ­ക്കൊ­ണ്ടു് പ്ര­സ്താ­വ­ന ഇ­റ­ക്കു­ന്ന­തി­നു് ജോ­യി­യാ­യി­രു­ന്നു മുൻ­ക­യ്യെ­ടു­ത്ത­തു്. ഏ­തെ­ല്ലാം വ­ഴി­യി­ലൂ­ടെ സ­ഞ്ച­രി­ച്ചാ­ലും കൊ­ടു­ങ്ങ­ല്ലൂ­രി­ന്റെ മ­ണ്ണി­ലേ­ക്കു ത­ന്നെ­യാ­യി­രു­ന്നു ജോ­യി­യെ­ന്ന സൂ­ര്യ­കാ­ന്തി­ച്ചെ­ടി­യു­ടെ വേ­രോ­ട്ടം.

അ­തു­കൊ­ണ്ടാ­ണു് കൊ­ടു­ങ്ങ­ല്ലൂ­രി­ലെ ജ­ന­ങ്ങ­ളു­ടെ ഏതു പ്ര­ശ്ന­ങ്ങ­ളി­ലും ജോയി ഇ­ട­പെ­ട്ടു­കൊ­ണ്ടി­രു­ന്ന­തു്.

അ­വ­സാ­ന­മാ­യി ഞങ്ങൾ ത­മ്മിൽ ക­ണ്ട­തു് കൊ­ടു­ങ്ങ­ലൂ­രിൽ ച­ല­ച്ചി­ത്ര അ­ക്കാ­ദ­മി സം­ഘ­ടി­പ്പി­ച്ച ഒരു പ­രി­പാ­ടി­യി­ലാ­യി­രു­ന്നു. സ­ദ­സ്സിൽ മുൻ­വ­രി­യിൽ­ത്ത­ന്നെ ജോ­യി­യു­ണ്ടാ­യി­രു­ന്ന­തു് എ­നി­ക്കു് ഒരേ സമയം വി­റ­യ­ലും ആ­ത്മ­വി­ശ്വാ­സ­വും നൽകി.

കൊ­ടു­ങ്ങ­ല്ലൂ­രി­ന്റെ ക­ഥാ­കൃ­ത്തും സു­ഹൃ­ത്തു­മാ­യ റ­ഫീ­ക്കി­ന്റെ മാ­തൃ­ഭൂ­മി­യിൽ വന്ന കഥയിൽ ജോ­യി­യു­ണ്ടാ­യി­രു­ന്നു. കഥ വാ­യി­ച്ചു തീ­രു­മ്പോ­ഴേ­ക്കും ജോയി മ­രി­ച്ച വാർ­ത്ത­യാ­ണു് വ­ന്ന­തു്. കൊ­ടു­ങ്ങ­ല്ലൂ­രി­ലെ സാ­ന്ത്വ­ന കേ­ന്ദ്ര­ത്തിൽ കി­ട­ത്തി­യ ച­ല­ന­മ­റ്റ ജോ­യി­യെ കാ­ണാ­നാ­വാ­തെ മാ­റി­നി­ന്ന­പ്പോൾ പല വ­ഴി­ക്കു പി­രി­ഞ്ഞു­പോ­യ­വ­രെ­ങ്കി­ലും പഴയ പ­തി­നേ­ഴു­കാ­ര­ന്റെ വി­പ്ല­വ­കാ­ല­ത്തെ സ­ഖാ­ക്കൾ അ­ടു­ത്തെ­ത്തി. പ്രേം പ്ര­സാ­ദും യാ­ക്കൂ­ബും കവി സെ­ബാ­സ്റ്റ്യ­നും പി. സി. ജോ­സ്സി­യും കെ. പി. ര­മേ­ശ­നും… പി. സി. ജോസി ചോ­ദി­ച്ചു, ടീയെൻ ജോയി സ­ഖാ­വി­നു ലാൽ സലാം പ­റ­യേ­ണ്ടേ?

സം­ശ­യ­മെ­ന്തു്? ഞ­ങ്ങ­ള­റി­യാ­തെ ഞ­ങ്ങ­ളു­ടെ മു­ഷ്ടി­കൾ മു­ക­ളി­ലേ­ക്കു­യർ­ന്നു, എന്നോ മറന്ന മു­ദ്രാ­വാ­ക്യ­ങ്ങൾ ക­ണ്ഠ­നാ­ള­ത്തി­ലൂ­ടെ പു­റ­ത്തേ­ക്കി­ര­മ്പി. ‘ലാൽ സലാം സഖാവേ’ എ­ന്തു­കൊ­ണ്ടാ­ണു് അ­ങ്ങ­നെ സം­ഭ­വി­ച്ച­തെ­ന്നു് ഞ­ങ്ങൾ­ക്കാർ­ക്കും മ­ന­സ്സി­ലാ­യി­ല്ല. ചില സൂ­ര്യ­കാ­ന്തി­പ്പൂ­ക്കൾ അ­ങ്ങ­നെ­യാ­ണു്. കെ­ട്ടി­യി­ട­പ്പെ­ട്ട കാ­രു­ണ്യ­മാ­യും കെ­ട്ട­ഴി­ഞ്ഞ ഉ­ന്മാ­ദ­മാ­യും ന­മു­ക്കു ചു­റ്റും അ­തി­ന്റെ പ്രഭ പ്ര­സ­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കും.

സ­മ­കാ­ലി­ക­മ­ല­യാ­ളം 2019 സെ­പ്ത­മ്പർ 30

ജോയ് മാ­ത്യു
images/JoyMathew.jpg

നടൻ, സം­വി­ധാ­യ­കൻ, നാ­ട­ക­കൃ­ത്ത്, നാ­ട­ക­സം­വി­ധാ­യ­കൻ, എ­ഴു­ത്തു­കാ­രൻ എന്നീ നി­ല­ക­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന സാം­സ്കാ­രി­ക പ്ര­വർ­ത്ത­ക­നാ­ണു് ജോയ് മാ­ത്യു. 2012 ഡി­സം­ബ­റിൽ തി­രു­വ­ന­ന്ത­പു­ര­ത്തു് നടന്ന പ­തി­നേ­ഴാ­മ­തു് കേരള രാ­ജ്യാ­ന്ത­ര ച­ല­ച്ചി­ത്ര മേ­ള­യിൽ പ്രേ­ക്ഷ­കർ തെ­ര­ഞ്ഞെ­ടു­ത്ത മി­ക­ച്ച ചി­ത്ര­ത്തി­നു­ള്ള പു­ര­സ്കാ­രം ഇ­ദ്ദേ­ഹം സം­വി­ധാ­നം ചെയ്ത ഷട്ടർ എന്ന ച­ല­ച്ചി­ത്ര­ത്തി­നാ­ണു് ല­ഭി­ച്ച­തു്. കോ­ഴി­ക്കോ­ട് ന­ഗ­ര­ത്തി­ലെ രണ്ടു ദി­വ­സ­ങ്ങ­ളി­ലാ­യി ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങ­ളു­ടെ ആ­വി­ഷ്ക­ര­ണ­മാ­ണു് ഷട്ടർ എന്ന സിനിമ. ഇ­രു­പ­തി­ലേ­റെ നാ­ട­ക­ങ്ങൾ എ­ഴു­തു­ക­യും സം­വി­ധാ­നം ചെ­യ്യു­ക­യു­മു­ണ്ടാ­യി. ഇതിൽ അ­തിർ­ത്തി­കൾ, സ­ങ്ക­ടൽ എ­ന്നി­വ പ്ര­സി­ദ്ധ­മാ­ണു്. നാടക ര­ച­ന­ക്ക് കേരള സംഗീത നാടക അ­ക്കാ­ദ­മി­യു­ടെ­യും കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ­യും അ­വാർ­ഡു­കൾ ല­ഭി­ച്ചു. ജോൺ അ­ബ്ര­ഹാം സം­വി­ധാ­നം ചെയ്ത അമ്മ അ­റി­യാൻ എന്ന സി­നി­മ­യിൽ നായക വേഷം അ­വ­ത­രി­പ്പി­ച്ച­തു് ജോയ് മാ­ത്യു­വാ­ണു്.

സം­വി­ധാ­നം ചെയ്ത ച­ല­ച്ചി­ത്ര­ങ്ങൾ
  • ഷട്ടർ
തി­ര­ക്ക­ഥ­കൾ
  • ഷട്ടർ
  • അ­ങ്കിൾ
കവിത
  • നാ­ടു­ക­ട­ത്ത­പ്പെ­ട്ട­വ­ന്റെ ക­വി­ത­കൾ

(വി­വ­ര­ങ്ങൾ­ക്കു് വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.

ഫോ­ട്ടോ­ഗ്രാ­ഫ്: ജോയ് മാ­ത്യൂ)

Colophon

Title: Unmadathinte Suryakanthipuvu (ml: ഉ­ന്മാ­ദ­ത്തി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­വു്).

Author(s): Joy Mathew.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-16.

Deafult language: ml, Malayalam.

Keywords: Article, Joy Mathew, Unmadathinte Suryakanthipuvu, ജോയ് മാ­ത്യു, ഉ­ന്മാ­ദ­ത്തി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­വു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sunflowers, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.