SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_human_soul.jpg
The Human Soul or Towards a better world, a painting by Luis Ricardo Falero (1851–1896).
സി. എച്ച്.
എം. എൻ. കാ­ര­ശ്ശേ­രി
images/CHmohammedKoya.jpg
സി. എച്ച്. മു­ഹ­മ്മ­ദ് കോയ

ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ സ­ഹ­പ­ത്രാ­ധി­പ­രും സു­ഹൃ­ത്തു­മാ­യ കാ­നേ­ഷ് പൂ­നൂ­രു് ആ കാ­ര്യം പ­റ­ഞ്ഞു കേ­ട്ട­പ്പോൾ ഞാൻ അ­മ്പ­ര­ന്നു­പോ­യി. അ­ക്കാ­ല­ത്തു് കോ­ഴി­ക്കോ­ടു് ഗു­രു­വാ­യൂ­ര­പ്പൻ കോ­ള­ജിൽ ബി. എ. വി­ദ്യാർ­ത്ഥി­യാ­യ ഞാൻ ച­ന്ദ്രി­ക ആ­ഴ്ച­പ­തി­പ്പിൽ എ­ഴു­തി­യ ഒരു കഥയെ പ­രി­ഹ­സി­ച്ചു് ‘ത­പാൽ­പെ­ട്ടി’യിൽ കണ്ട കു­റി­പ്പു് എ­ഴു­തി­യ­തു് ചീഫ് എ­ഡി­റ്റർ സി. എച്ച്. മു­ഹ­മ്മ­ദ് കോയ യാണു്! ക­ത്തി­നു ചുവടെ ചേർ­ത്ത പേരു്: ‘മ­മ്മ­ദ്കോ­യ ന­ട­ക്കാ­വു്’.

വ­ള­രെ­യേ­റെ തി­ര­ക്കു­ള്ള മു­സ്ലീം ലീഗ് നേ­താ­വും പ്ര­സം­ഗ­ക­നും ച­ന്ദ്രി­ക­യു­ടെ ചീഫ് എ­ഡി­റ്റ­റും ഒ­ക്കെ­യാ­യ സി. എച്ച്. എന്റെ കഥ വാ­യി­ക്കു­ക­യോ? വാ­യി­ച്ചാൽ­ത്ത­ന്നെ അ­തി­ന്നു് ഒരു പ്ര­തി­ക­ര­ണം എ­ഴു­തു­ക­യോ? അ­പ്പോ­ഴാ­ണു് കാ­നേ­ഷ് ആ ര­ഹ­സ്യം വെ­ളി­പ്പെ­ടു­ത്തി­യ­തു്—സി. എച്ച്. പ­ല­പ്പോ­ഴും ത­പാൽ­പ്പെ­ട്ടി­യി­ലേ­ക്കു് ക­ത്തു­ക­ളെ­ഴു­താ­റു­ണ്ടു്. പല ത­മാ­ശ­പ്പേ­രു­ക­ളി­ലാ­ണു്.

അ­ങ്ങ­നെ­യാ­ണു് ‘ചീഫ് എ­ഡി­റ്റ­റെ’ ചെ­ന്നൊ­ന്നു് കാ­ണ­ണ­മെ­ന്നു് എ­നി­ക്കു് പൂതി തോ­ന്നി­യ­തു്. കാ­നേ­ഷ് ആ ആഴ്ച തന്നെ എ­ന്നെ­യും കൂ­ട്ടി കർ­ട്ട­നു­ക­ളു­ടെ പ­ച്ച­നി­റ­ത്തിൽ മു­ങ്ങി­യ ആ മു­റി­യിൽ ചെ­ന്നു. എന്തോ വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന വാ­ക്യം പൂർ­ത്തി­യാ­ക്കി പു­സ്ത­കം മ­ട­ക്കി­വെ­ച്ചു് പ­റ­ഞ്ഞു: ‘ഇ­രി­ക്കു്’

ഒ­റ്റ­വാ­ക്യ­ത്തിൽ എന്നെ പ­രി­ച­യ­പ്പെ­ടു­ത്തി കാ­നേ­ഷ് ജോ­ലി­യി­ലേ­ക്കു് തി­രി­ച്ചു­പോ­യി.

സി. എച്ച്. എന്റെ നാ­ടി­നെ­പ്പ­റ്റി­യും കു­ടും­ബ­ത്തെ­പ്പ­റ്റി­യും പ­ഠി­പ്പി­നെ­പ്പ­റ്റി­യും ഒക്കെ വി­സ്ത­രി­ച്ചു ചോ­ദി­ച്ചു. എന്റെ മൂ­ത്താ­പ്പ എൻ. സി. കോ­യ­ക്കു­ട്ടി ഹാ­ജി­യെ മൂ­പ്പർ­ക്കു് പ­രി­ച­യ­മു­ണ്ടു്. എ­നി­ക്കു് ശകലം അ­ന്ത­സ്സു് തോ­ന്നി! ന­ല്ല­പോ­ലെ പ­ഠി­ക്ക­ണ­മെ­ന്നും സ്ഥി­ര­മാ­യി ച­ന്ദ്രി­ക­യിൽ എ­ഴു­ത­ണ­മെ­ന്നും ഉ­പ­ദേ­ശി­ച്ചു. കൂ­ട്ട­ത്തിൽ ഒ­ന്നു­കൂ­ടി­പ്പ­റ­ഞ്ഞു: പ­ഠി­പ്പു് എ­ഴു­ത്തി­നെ­യോ, എ­ഴു­ത്തു് പ­ഠി­പ്പി­നെ­യോ ബാ­ധി­ക്കാ­തെ നോ­ക്ക­ണം.

ആ മു­റി­യിൽ­നി­ന്നു് പു­റ­ത്തു ക­ട­ക്കു­മ്പോ­ഴും എ­നി­ക്കു് അ­മ്പ­ര­പ്പു് ബാ­ക്കി­യാ­യി­രു­ന്നു—പ്ര­സം­ഗ­വേ­ദി­ക­ളിൽ ആ­വേ­ശോ­ജ്വ­ല­മാ­യി ക­ത്തി­ക്കാ­ളു­ന്ന ഈ മ­നു­ഷ്യൻ, എ­തി­രാ­ളി­ക­ളു­ടെ മർ­മ്മം പി­ളർ­ക്കു­ന്ന നർ­മ്മം പ്ര­യോ­ഗി­ക്കു­ന്ന ഈ പോ­രാ­ളി, അ­തി­പ്ര­ശ­സ്ത­നാ­യ രാ­ഷ്ട്രീ­യ­നേ­താ­വു്, ഒരു പ­തി­നെ­ട്ടു­കാ­ര­നോ­ടു് എ­ന്തൊ­രു പ­രി­ഗ­ണ­ന­യാ­ണു് കാ­ണി­ച്ച­തു്!

ച­ന്ദ്രി­ക ആ­പ്പീ­സി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റ­ത്തെ­ക്കു­റി­ച്ചു് ധാ­രാ­ളം കഥകൾ എ. എം. കു­ഞ്ഞി­ബാ­വ­യും കാ­നേ­ഷും പ­റ­ഞ്ഞു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അ­ധി­ക­വും ആ മ­ന­സ്സി­ന്റെ വ­ലി­പ്പം കാ­ണി­ക്കു­ന്ന ത­മാ­ശ­ക­ളാ­ണു്. അ­തി­ലൊ­രെ­ണ്ണം പറയാം:

അ­ക്കാ­ല­ത്തു് ഇ­ട­യ്ക്കി­ടെ ച­ന്ദ്രി­ക സാ­മ്പ­ത്തി­ക­പ്ര­തി­സ­ന്ധി­യിൽ ചെ­ന്നു­ചാ­ടും. അ­ത്ത­ര­മൊ­രു സ­ന്ദർ­ഭം. ചീഫ് എ­ഡി­റ്റർ മെയിൻ ബിൽ­ഡിം­ഗി­ന്റെ വാ­തിൽ­ക്കൽ നിൽ­ക്കു­ക­യാ­ണു്. മാ­നേ­ജർ വ­ന്നു് ആ മാസം ശ­മ്പ­ളം കൊ­ടു­ക്കാൻ പ്ര­യാ­സ­മാ­ണെ­ന്നു് പ­റ­ഞ്ഞു. സി. എച്ച്. റോ­ഡി­ന്റെ എ­തിർ­വ­ശ­ത്തു­ള്ള ക്രി­സ്ത്യൻ പ­ള്ളി­യു­ടെ ചു­വ­രി­ലെ മ­ഹ­ദ്വ­ച­നം ചൂ­ണ്ടി­ക്കാ­ണി­ച്ചു് പ­റ­ഞ്ഞു:

‘അതാ, ആ എ­ഴു­ത്തു് കണ്ടോ. അതു് ഓരോ ക­ട­ലാ­സ്സിൽ എഴുതി ഓ­രോ­രു­ത്തർ­ക്കും കൊ­ടു­ത്തേ­ക്കു്.’

മാ­നേ­ജർ ചു­വ­രി­ലേ­ക്കു് നോ­ക്കി.

അവിടെ മു­ഴു­പ്പി­ച്ചു് എ­ഴു­തി­വെ­ച്ചി­രി­ക്കു­ന്നു: ‘പാ­പ­ത്തി­ന്റെ ശ­മ്പ­ളം മ­ര­ണ­മ­ത്രെ!’

മു­സ്ലിം­ലീ­ഗു­കാ­രെ­യും മാ­പ്പി­ള­മാ­രെ­യും ച­ന്ദ്രി­ക­യെ­യും ഒക്കെ ത­മാ­ശ­യാ­ക്കു­ന്ന­തു് മൂ­പ്പർ­ക്കു് ഒരു പ്ര­ത്യേ­ക ഹ­ര­മാ­യി­രു­ന്നു. മു­സ്ലീം­ക­ളു­ടെ സൽ­ക്കാ­ര­ക്ക­മ്പ­ത്തെ ക­ളി­യാ­ക്കി ‘ലീഗ് നേ­താ­വാ­യി­രി­ക്കാൻ സ­ഹ­ന­ശ­ക്തി മാ­ത്രം പോരാ, ദ­ഹ­ന­ശ­ക്തി­യും വേണം’ എന്നു പ­റ­യാ­റു­ണ്ടാ­യി­രു­ന്നു.

ഇ­തി­നി­ടെ എ­നി­ക്കു് ബി. എ. പ­രീ­ക്ഷ­യ്ക്കു ഒ­ന്നാം റാ­ങ്ക് കി­ട്ടി­യ­തി­ലും ഞാൻ മ­ല­യാ­ളം എം. എ.-​യ്ക്കു് കാ­ലി­ക്ക­റ്റ് സർ­വ­ക­ലാ­ശാ­ല­യിൽ ചേർ­ന്ന­തി­ലു­മൊ­ക്കെ സി. എച്ച്. താൽ­പ­ര്യം കാ­ണി­ച്ച­താ­യി കാ­നേ­ഷ് പ­റ­ഞ്ഞ­റി­ഞ്ഞു. എന്നെ ശ്ര­ദ്ധി­ക്കു­ന്ന ‘കാ­ര്യ­മാ­യ ഒരാളു’ണ്ടെ­ന്ന തോ­ന്നൽ എന്റെ ഉ­ത്ത­ര­വാ­ദി­ത്തം വർ­ദ്ധി­പ്പി­ച്ചു. ഞാൻ വ­ല്ല­പ്പോ­ഴു­മൊ­ക്കെ ച­ന്ദ്രി­ക­യിൽ ചെ­ന്നു കാ­ണു­മാ­യി­രു­ന്നു. ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: ‘നി­ങ്ങ­ളു­ടെ മൂ­ത്താ­പ്പ കോ­യ­ക്കു­ട്ടി ഹാജി വലിയ ലീ­ഗ്വി­രു­ദ്ധ­നാ­ണു്. ഞ­ങ്ങ­ളു­ടെ പാർ­ട്ടി­യെ ക­ണ്ടു­കൂ­ടാ. സം­ഭാ­വ­ന­പോ­ലും ത­രി­ല്ല. പക്ഷേ, എ­നി­ക്കു് മൂ­പ്പ­രെ ഇ­ഷ്ട­മാ­ണു്. കാരണം മൂ­പ്പ­രു­ടെ ലീ­ഗ്വി­രോ­ധം ഇ­ഖ്ലാ­സ് ഉ­ള്ള­താ­ണു്.’

അ­തി­നെ­പ്പ­റ്റി ഞാൻ പി­ന്നെ­യും പി­ന്നെ­യും ആ­ലോ­ചി­ച്ചു. ഒരാൾ ന­മ്മു­ടെ ആ­ശ­യ­ത്തി­നെ­തി­രാ­വു­മ്പോ­ഴും അ­യാ­ളു­ടെ നി­ല­പാ­ടു് ആ­ത്മാർ­ത്ഥ­മാ­ണെ­ങ്കിൽ അതു് മ­ന­സ്സി­ലാ­ക്കു­ക­യും അ­യാ­ളോ­ടു് അ­നി­ഷ്ടം കാ­ണി­ക്കാ­തി­രി­ക്കു­ക­യും വേ­ണ­മെ­ന്ന പാ­ഠ­ത്തി­ലേ­ക്കു് ഞാൻ യാ­ത്ര­യാ­രം­ഭി­ച്ച­തു് സി. എ­ച്ചി­ന്റെ ആ പ­റ­ച്ചി­ലി­നെ­ത്തു­ടർ­ന്നാ­ണു്.

1975 കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­യൽ­ക്കാ­ര­നാ­യി കു­റ­ച്ചു മാസം താ­മ­സി­ക്കാ­നി­ട­യാ­യ­തു് ഞങ്ങൾ ത­മ്മി­ലു­ള്ള അ­ടു­പ്പം വർ­ദ്ധി­ക്കു­വാൻ കാ­ര­ണ­മാ­യി. ഞാ­ന­ന്നു് എന്റെ ബ­ന്ധു­വാ­യ ടി. കെ. പ­രീ­ക്കു­ട്ടി ഹാജി യുടെ പാർസൽ സർ­വീ­സിൽ ജോ­ലി­ക്കാ­ര­നാ­ണു്. താമസം പ­രീ­ക്കു­ട്ടി ഹാ­ജി­യു­ടെ ന­ട­ക്കാ­വി­ലു­ള്ള വീ­ട്ടിൽ­ത്ത­ന്നെ. പ­രീ­ക്കു­ട്ടി ഹാ­ജി­ക്കു് ഇ­ട­യ്ക്കി­ടെ ഓരോ കാ­ര്യ­മു­ണ്ടാ­വും. ഇ­തി­ന്നു വേ­ണ്ടി മൂ­പ്പ­രു­ടെ കൂ­ടെ­യോ, ഒ­റ്റ­യ്ക്കോ സി. എ­ച്ചി­നെ ചെ­ന്നു കാ­ണേ­ണ്ട ഡ്യൂ­ട്ടി കി­ട്ടും. ഇ­തൊ­ക്കെ എ­നി­ക്കു് വലിയ ആ­ന­ന്ദ­മാ­യി­രു­ന്നു. ഓരോ തവണ കാ­ണു­മ്പോ­ഴും വ­ലി­യൊ­രു നേ­താ­വി­നെ കണ്ടു എന്ന തോ­ന്ന­ല­ല്ല, സ­ര­സ­നും വാ­ത്സ­ല്യ­സ­മ്പ­ന്ന­നും ആയ ഏതോ കാ­ര­ണ­വ­രെ കണ്ടു എന്ന തോ­ന്ന­ലാ­ണു് എ­നി­ക്കു­ണ്ടാ­യ­തു്.

കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യി­ലെ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ ഞാൻ ഗവേഷണ വി­ദ്യാർ­ത്ഥി­യാ­യി­ച്ചേർ­ന്നു എ­ന്നും വിഷയം മാ­പ്പി­ള­പ്പാ­ട്ടാ­ണെ­ന്നും ചെ­ന്നു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്നു് വളരെ സ­ന്തോ­ഷ­മാ­യി. മാ­പ്പി­ള­പ്പാ­ട്ടു ക­മ്പ­ക്കാ­ര­നാ­യ സി. എച്ച്. പല സു­ഹൃ­ത്തു­ക്ക­ളോ­ടും എന്റെ ഗ­വേ­ഷ­ണ­ത്തെ­പ്പ­റ്റി സം­സാ­രി­ച്ച­താ­യി അ­റി­ഞ്ഞു. സ്വാ­ഭാ­വി­ക­മാ­യും അ­തെ­നി­ക്കു് വലിയ പ്രോ­ത്സാ­ഹ­ന­മാ­യി.

images/DR_NA_KAREEM.jpg
ഡോ. എൻ. എ. കരീം

സി. എ­ച്ചി­ന്റെ പ്രി­യ­സു­ഹൃ­ത്തും തി­രു­വ­ന­ന്ത­പു­ര­ത്തെ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ഇം­ഗ്ലീ­ഷി­ലെ അ­ദ്ധ്യാ­പ­ക­നും ആയ ഡോ. എൻ. എ. കരീം സ്റ്റു­ഡ­ന്റ് വെൽ­ഫെ­യർ ഡീ­നാ­യി കാ­ലി­ക്ക­റ്റ് സർ­വ­ക­ലാ­ശാ­ല­യിൽ വന്നു ചേർ­ന്ന­തോ­ടെ­യാ­ണു് സി. എ­ച്ചു­മാ­യി കൂ­ടു­തൽ ഇ­ട­പ­ഴ­കാൻ എ­നി­ക്ക­വ­സ­രം കി­ട്ടി­യ­തു്.

ക­രീം­സാ­റും സി. എ­ച്ചും നല്ല ക­മ്പ­നി­യാ­ണു്. ര­ണ്ടു­പേ­രും നല്ല തമാശ പറയും. ഒ­ന്നി­ച്ചു് ച­ന്ദ്രി­ക­യിൽ ജോലി ചെ­യ്തി­ട്ടു­ണ്ടു്. നി­ര­ന്ത­ര സ­മ്പർ­ക്ക­മു­ണ്ടു്. ഇ­ട­യ്ക്കി­ടെ ക­രീം­സാ­റ് സി. എ­ച്ചി­ന്റെ കഥകൾ പ­റ­ഞ്ഞു­ത­രും. പലതും ത­മാ­ശ­ക­ളാ­ണു്. ക­രീം­സാ­റ് പല യാ­ത്ര­ക­ളി­ലും എന്നെ ഒപ്പം കൂ­ട്ടി­യി­രു­ന്നു. അ­ങ്ങ­നെ ഇ­ട­യ്ക്കു് സി. എ­ച്ചി­നെ­യും ചെ­ന്നു ക­ണ്ടി­ട്ടു­ണ്ടു്. ആ കാ­ഴ്ച­കൾ ഞ­ങ്ങൾ­ക്കി­ട­യി­ലെ പ്രാ­യ­ത്തി­ന്റെ അ­തി­രു­കൾ പോലും മാ­യ്ച്ചു­ക­ള­ഞ്ഞു. അ­ദ്ദേ­ഹ­ത്തോ­ടു് ഏതു വി­ഷ­യ­ത്തെ­പ്പ­റ്റി­യും എ­പ്പോ­ഴും എ­ന്തും പ­റ­യാ­വു­ന്ന ഒരു ‘ആൾ’ ആയി ഞാൻ മാറി. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ വ­ലി­പ്പം. ച­ന്ദ്രി­ക ന­ട­ത്തി­പ്പി­നെ­പ്പ­റ്റി­യും മു­സ്ലീം­ലീ­ഗി­ന്റെ ന­യ­ങ്ങ­ളെ­പ്പ­റ്റി­യും എ­നി­ക്കു് വി­മർ­ശ­ന­ങ്ങൾ പ­ല­തു­ണ്ടാ­യി­രു­ന്നു. അ­തൊ­ക്കെ തു­റ­ന്നു പ­റ­യു­ന്ന­തിൽ ഒരു കേ­സു­മി­ല്ല. ഒ­രി­ക്കൽ ഞാൻ ചോ­ദി­ച്ചു.

‘മു­സ്ലീം­ലീ­ഗ് എ­ന്തി­നു് മു­ഹ­മ്മ­ദ് അ­ബ്ദു­റ­ഹ്മാൻ സാ­ഹി­ബി നെ ഈ മ­ട്ടിൽ എ­തിർ­ത്തു?’

images/Mohammad_Abdurahman.jpg
മു­ഹ­മ്മ­ദ് അ­ബ്ദു­റ­ഹ്മാൻ സാ­ഹി­ബി

എന്റെ ആവേശം ക­ണ്ടു് സി. എച്ച്. ചി­രി­ച്ചു: ‘കാ­ര­ശ്ശേ­രി ഒ­ന്നാ­മ­തു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്: അ­ന്നു് ലീഗ് നേ­തൃ­ത്വ­ത്തിൽ സി. എച്ച്. ഇല്ല. അ­തു­കൊ­ണ്ടു് ഇ­തി­നു് ആ നി­ല­യ്ക്കു് മ­റു­പ­ടി പ­റ­യേ­ണ്ട ഉ­ത്ത­ര­വാ­ദി­ത്തം എ­നി­ക്കി­ല്ല. ര­ണ്ടാ­മ­തു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്: അ­ന്നു് അ­ബ്ദു­റ­ഹ്മാൻ സാ­ഹി­ബ് പറഞ്ഞ പലതും മു­സ്ലീം സ­മു­ദാ­യ­ത്തി­ന്നു് മ­ന­സ്സി­ലാ­വു­മാ­യി­രു­ന്നി­ല്ല. സ­മു­ദാ­യ­ത്തി­നു് മ­ന­സ്സി­ലാ­വും­പോ­ലെ പറയാൻ സാ­ഹി­ബി­ന്നും അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. സാ­ഹി­ബ് കാ­ല­ത്തി­ന്നു് മു­മ്പേ വന്ന നേ­താ­വാ­ണു്.’

പത്തു മു­പ്പ­തു കൊ­ല്ലം മു­മ്പു്, വേ­റൊ­രി­ക്കൽ ഞാൻ ചോ­ദി­ച്ചു:

‘ഇ­വി­ട­ത്തെ ഹ­രി­ജ­ന­ങ്ങ­ളു­ടെ­യും മു­സ്ലീം­ക­ളു­ടെ­യും പ്ര­ശ്ന­ങ്ങൾ പലതും സ­മാ­ന­മ­ല്ലേ? ര­ണ്ടു് കൂ­ട്ട­രും ചേർ­ന്നു് ഒരു രാ­ഷ്ട്രീ­യ­പാർ­ട്ടി­യു­ണ്ടാ­ക്കു­ക­യ­ല്ലേ, വേ­ണ്ട­തു്?’

അ­പ്പോ­ഴും മൂ­പ്പർ ചി­രി­ച്ചു: ‘ഇ­പ്പ­റ­യു­ന്ന ചി­ല­തൊ­ക്കെ സ­ത്യ­മാ­വാം. അ­ത്ത­രം ഒരു രാ­ഷ്ട്രീ­യ­പാർ­ട്ടി­യെ­പ്പ­റ്റി ആ­ലോ­ചി­ക്കു­ക­യും ചെ­യ്യാം. ഇ­പ്പോൾ സ­മ­യ­മാ­യി­ട്ടി­ല്ല. നി­ങ്ങൾ മു­സ്ലീം മൈൻ­ഡി­നെ­പ്പ­റ്റി ചി­ന്തി­ക്ക­ണം. അ­വർ­ക്കു് തി­രി­യാ­ത്ത വി­പ്ല­വം പ­റ­ഞ്ഞു് അവരെ ഹ­ലാ­ക്കാ­ക്കി­യി­ട്ടെ­ന്തു് കി­ട്ടാ­നാ­ണു്? പി­ന്നെ ഞങ്ങൾ ഈ വ­ഴി­യൊ­ക്കെ ആ­ലോ­ചി­ക്കു­ന്ന­തു കൊ­ണ്ട­ല്ലേ, ചടയനെ എം. എൽ. എ. ആ­ക്കി­യ­തു്?’

1976-ൽ ഞാൻ കോ­ഴി­ക്കോ­ട് മാ­തൃ­ഭൂ­മി­യിൽ ചേർ­ന്നു. എന്തോ അ­ത്യാ­വ­ശ്യ­ത്തി­നു തി­രു­വ­ന­ന്ത­പു­ര­ത്തു പോ­കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. സി. എച്ച്. മ­ന്ത്രി­യാ­ണു്. ക­രീം­സാ­റ് കേരള സർ­വ­ക­ലാ­ശാ­ല­യിൽ പ്രോ-​വൈസ് ചാൻ­സ­ല­റും. കരീം സാ­റി­നോ­ടൊ­പ്പം ഞാൻ മ­ന്ത്രി­മ­ന്ദി­ര­ത്തിൽ ചെ­ന്നു് ക­ണ്ടു് വിവരം പ­റ­ഞ്ഞ­പ്പോൾ സി. എ­ച്ചി­ന്റെ മുഖം ചു­വ­ന്നു. പി­ന്നെ സം­സാ­രം കരീം സാ­റി­നോ­ടാ­ണു്:

‘ഇ­തെ­ന്താ കരീം ഈ കേൾ­ക്കു­ന്ന­തു്? ഇയാൾ മാ­തൃ­ഭൂ­മി­യിൽ ചേർ­ന്നെ­ന്നോ? പ­ത്ര­ക്കാ­ര­നാ­വാ­നാ­ണോ കാ­ര­ശ്ശേ­രി ഇ­ക്കാ­ല­മൊ­ക്കെ പ­ഠി­ച്ച­തു്? ഇയാൾ തു­ട­ങ്ങി­വെ­ച്ച ഗ­വേ­ഷ­ണം ആരു് പൂർ­ത്തി­യാ­ക്കും? പ­ത്ര­ക്കാ­ര­നാ­വ­ണ­മെ­ങ്കിൽ ഞാൻ ഇയാളെ ച­ന്ദ്രി­ക­യിൽ നി­യ­മി­ക്കു­മാ­യി­രു­ന്ന­ല്ലോ. ഞാൻ ആ വ­ഴി­ക്കു് ആ­ലോ­ചി­ച്ച­തേ­യി­ല്ല. കാരണം പ­ത്ര­ക്കാ­ര­നാ­വാൻ ഒ­രു­മാ­തി­രി­ക്കാർ­ക്കൊ­ക്കെ പ­റ്റും. യൂ­ണി­വേ­ഴ്സി­റ്റി­യിൽ ചെ­ന്നു് ഗ­വേ­ഷ­ണം ന­ട­ത്തി പി­എ­ച്ച്. ഡി. എ­ടു­ക്കാൻ എ­ല്ലാ­വർ­ക്കും പ­റ്റു­മോ? ഇതു് ശ­രി­യ­ല്ല. കാ­ര­ശ്ശേ­രി രാ­ജി­വെ­യ്ക്ക­ണം.’

ക­രീം­സാ­റും ഞാനും സ്തം­ഭി­ച്ചു പോയി. ക­രീം­സാ­റി­ന്റെ കൂടി ഉ­പ­ദേ­ശം അ­നു­സ­രി­ച്ചാ­ണു് ഞാൻ മാ­തൃ­ഭൂ­മി­യിൽ ചേർ­ന്ന­തു്. ക­രീം­സാ­റ് പ­റ­ഞ്ഞു:

‘സി. എച്ച്. പ­റ­ഞ്ഞ­തു എ­നി­ക്കു് മ­ന­സ്സി­ലാ­യി. പക്ഷേ,’

‘കരീം, ഒരു ജോലി ഇത്ര വലിയ പ്ര­ശ്ന­മാ­ണോ? ന­മ്മ­ളൊ­ക്കെ ഇ­വി­ടെ­യി­ല്ലേ? എ­നി­ക്കു് കാ­ര­ശ്ശേ­രി­യെ­പ്പ­റ്റി വളരെ പ്ര­തീ­ക്ഷ­യു­ണ്ടാ­യി­രു­ന്നു. എ­ന്നി­ട്ടി­പ്പോൾ—’

ക­രീം­സാ­റ് വി­ഷ­മി­ച്ചു. ഗ­വേ­ഷ­ണം പാർട് ടൈം ആയി തു­ട­രാ­മെ­ന്നും രണ്ടു മൂ­ന്നു കൊ­ല്ലം മാ­തൃ­ഭൂ­മി­യിൽ പ­ണി­യെ­ടു­ക്കു­ന്ന­തു് ന­ല്ലൊ­ര­നു­ഭ­വം ആ­കു­മെ­ന്നും വൈ­കാ­തെ കോ­ള­ജിൽ ല­ക്ച­റർ ആ­യി­ക്കി­ട്ടി­യേ­ക്കു­മെ­ന്നു­മൊ­ക്കെ സി. എ­ച്ചി­നെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കാൻ അ­ദ്ദേ­ഹം പാ­ടു­പെ­ട്ടു. അ­ന്നു് ഞങ്ങൾ ഇ­റ­ങ്ങു­മ്പോൾ സി. എച്ച്. പ­റ­ഞ്ഞു:

‘പി­എ­ച്ച്. ഡി. എ­ടു­ക്ക­ണം. എ­ന്നി­ട്ടു് കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ ല­ക്ച­റർ ആകണം.’

തമാശ കേൾ­ക്ക­ണോ: മാ­തൃ­ഭൂ­മി­യിൽ അ­ന്നു് പണി കി­ട്ടാൻ പ്ര­യാ­സ­മാ­ണു്. എ­നി­ക്കു് പണി കി­ട്ടി­യ­തി­നെ­പ്പ­റ്റി സു­ഹൃ­ത്തു­ക്കൾ­ക്കി­ട­യിൽ പരന്ന പ­ര­ദൂ­ഷ­ണം—സി. എ­ച്ചി­ന്റെ ശു­പാർ­ശ­കൊ­ണ്ടു കി­ട്ടി­യ­താ!

മാ­തൃ­ഭൂ­മി­ക്കാ­ല­ത്തു് എ­നി­ക്കു­ണ്ടാ­യ മ­റ്റൊ­ര­നു­ഭ­വം. തി­രു­വ­ന­ന്ത­പു­ര­ത്തു ആ­ദ്യ­ത്തെ ലോ­ക­മ­ല­യാ­ള­സ­മ്മേ­ള­നം ന­ട­ക്കു­ന്നു. കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ മേൽ­നോ­ട്ടം. സി. എ­ച്ചി­നു് കൂടി പ­ങ്കാ­ളി­ത്ത­മു­ള്ള മ­ന്ത്രി­സ­ഭ കാ­ര്യ­മാ­യൊ­രു തുക അ­നു­വ­ദി­ച്ചി­ട്ടു­ണ്ടു്. ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­ബ­ന്ധം അ­വ­ത­രി­പ്പി­ക്കാൻ ചെന്ന ഞാൻ സ­മ്മേ­ള­ന­ത്തി­ന്റെ ന­ട­ത്തി­പ്പി­നെ നി­ശി­ത­മാ­യി വി­മർ­ശി­ച്ചു് ഒരു റി­പ്പോർ­ട്ട­യ­ച്ചു. മാ­തൃ­ഭൂ­മി ഒ­ന്നാം പേജിൽ വളരെ പ്രാ­ധാ­ന്യം നൽകി എന്റെ പേരു് ചേർ­ത്തു് അത് കൊ­ടു­ത്തു. ഞാൻ ശ­രി­ക്കും ബേ­ജാ­റാ­യി—സി. എ­ച്ചി­നും ക­രീം­സാ­റി­നു­മൊ­ക്കെ എന്തു തോ­ന്നും?

ഞാൻ ക­രീം­സാ­റി­നെ ഫോണിൽ വി­ളി­ച്ചു. അ­ദ്ദേ­ഹം പ­റ­ഞ്ഞു. ‘ഒ­ന്നും വി­ഷ­മി­ക്കേ­ണ്ട. ആ വി­മർ­ശ­ന­മൊ­ന്നും സി. എച്ച്. വ്യ­ക്തി­പ­ര­മാ­യി എ­ടു­ക്കി­ല്ല. നമ്മൾ ഓ­രോ­രു­ത്ത­രും ന­മ്മു­ടെ ഓരോ പ­ണി­യെ­ടു­ക്കു­ന്നു. അ­ത്ര­യേ­യു­ള്ളൂ.’

അന്നു വൈ­കു­ന്നേ­രം ക­രീം­സാ­റും ഞാനും സി. എ­ച്ചി­നെ പോ­യി­ക്ക­ണ്ടു. ഞങ്ങൾ ഒപ്പം ചായ കു­ടി­ച്ചു. തമാശ പ­റ­ഞ്ഞു. ആ റി­പ്പോർ­ട്ടു ക­ണ്ട­താ­യേ മൂ­പ്പർ ഭാ­വി­ച്ചി­ല്ല!

മ­ന്ത്രി­മ­ന്ദി­ര­ത്തിൽ വെ­ച്ചു് വേ­റൊ­രു സ­ന്ദർ­ഭ­ത്തിൽ നി­ത്യ­സ­ഹ­ച­ര­നാ­യ ബാ­ബു­വി­നെ ചൂ­ണ്ടി­ക്കാ­ട്ടി എ­ന്നോ­ടു പ­റ­ഞ്ഞു:

‘കാ­ര­ശ്ശേ­രീ, ന­മ്മു­ടെ ഈ ബാ­ബു­വി­ല്ലേ, ഇവനു് തി­രു­വ­ന­ന്ത­പു­ര­ത്ത് എ­ന്നെ­ക്കാൾ സ്വാ­ധീ­ന­മു­ണ്ടു്. ഇവനെ എ­ല്ലാ­വർ­ക്കും അ­റി­യാം. ഇവനു് ആ­രോ­ടും എ­ന്തും പറയാം. അ­തു­കൊ­ണ്ടു് ഇവിടെ എ­ന്തു് കാ­ര്യം ന­ട­ക്കാ­നു­ണ്ടെ­ങ്കി­ലും ഇനി ബാ­ബു­വി­നോ­ടു് പ­റ­ഞ്ഞാൽ മതി.’

ഇ­തൊ­ക്കെ മൂ­പ്പർ ആ­വർ­ത്തി­ച്ചു പറയും, കേ­ട്ടോ, ‘കോ­യ­ക്കാ’ എ­പ്പോ­ഴും കളി പ­റ­യു­ന്ന ആ­ളാ­ണെ­ന്ന­റി­യു­ന്ന മെ­ലി­ഞ്ഞു നീണ്ട ബാ­ബു­വി­ന്റെ വെ­ളു­വെ­ളെ­യു­ള്ള ചിരി താ­ടി­മീ­ശ­കൾ­ക്കി­ട­യി­ലൂ­ടെ അ­ന്നേ­ര­ത്തു പ്ര­കാ­ശി­ക്കും.

മാ­തൃ­ഭൂ­മി വി­ട്ടു് ഞാൻ മീ­ഞ്ച­ന്ത ആർ­ട്സ് കോ­ള­ജിൽ അ­ദ്ധ്യാ­പ­ക­നാ­യ കാലം. ഗ­വേ­ഷ­ണം പു­ന­രാ­രം­ഭി­ച്ചു. ആയിടെ ഒരു വൈ­കു­ന്നേ­രം ഞാൻ സി. എ­ച്ചി­ന്റെ ന­ട­ക്കാ­വി­ലെ വീ­ടി­ന്റെ കോ­ലാ­യിൽ എന്തോ ത­മാ­ശ­യും പ­റ­ഞ്ഞു് ഇ­രി­ക്കു­ക­യാ­ണു്.

അ­പ്പോൾ മ­ഞ്ഞ­യിൽ ചു­വ­ന്ന പു­ള്ളി­ക­ളു­ള്ള സ്ലാ­ക്ക് ഷർ­ട്ടും ഇളം മഞ്ഞ പാ­ന്റ്സും ധ­രി­ച്ച വെ­ളു­ത്തു­തു­ടു­ത്ത ഒരു ചെ­റു­പ്പ­ക്കാ­രൻ പാ­ന്റ്സി­ന്റെ കീ­ശ­യിൽ കൈ­തി­രു­കി ഗേ­റ്റ് ക­ട­ന്നു­വ­ന്നു. ഞാൻ കൗ­തു­കം പൂ­ണ്ടു: സി. എ­ച്ചി­ന്റെ മോൻ എത്ര മു­തിർ­ന്നു­പോ­യി!

‘നി­ങ്ങ­ക്കു് മു­നീ­റി­നെ അ­റി­യാ­മ­ല്ലോ, ഇല്ലേ?’

‘പി­ന്നെ! കു­ട്ടി­യാ­വു­മ്പോ­ഴേ കാ­ണു­ന്ന­ത­ല്ലേ?’ അതു കേ­ട്ട­തും മു­നീ­റി­ന്റെ മുഖം ലജ്ജ കൊ­ണ്ടു ചു­വ­ന്നു. സി. എച്ച്. മ­ക­നോ­ടു് ചോ­ദി­ച്ചു:

‘നി­ന­ക്കു് കാ­ര­ശ്ശേ­രി മാഷെ അ­റി­യാം, ഇല്ലേ?’

മുനീർ ഒ­ന്നു­കൂ­ടി ല­ജ്ജി­ച്ചു്, എന്റെ മു­ഖ­ത്തു നോ­ക്കി ഒ­ന്നു് ചി­രി­ച്ചു്, ഉ­പ്പ­യു­ടെ ചോ­ദ്യ­ത്തി­നു് ത­ല­യാ­ട്ടൽ­കൊ­ണ്ടു് മ­റു­പ­ടി പ­റ­ഞ്ഞു് പ­തു­ക്കെ അ­ക­ത്തേ­ക്കു് പോയി.

ഞാൻ പ­റ­ഞ്ഞു:

‘മു­നീ­റി­ന്നു് മെ­ഡി­സി­നു് കി­ട്ടി എന്നു കേ­ട്ടു. ന­ന്നാ­യി’

സി. എ­ച്ചി­ന്റെ മുഖം ഗൗരവം പൂ­ണ്ടു:

‘ഞാൻ നി­ങ്ങ­ളോ­ടു് പ­റ­യാ­നി­രി­ക്കു­ക­യാ­യി­രു­ന്നു. അവനു് വലിയ പൂതി. എന്താ പറയുക? നി­ങ്ങൾ അവനെ ഒ­ന്നു­പ­ദേ­ശി­ക്ക­ണം.’

എ­നി­ക്ക­ങ്ങോ­ട്ടു മ­ന­സ്സി­ലാ­യി­ല്ല. ഞാൻ ചോ­ദി­ച്ചു:

‘എന്താ കു­ഴ­പ്പം?’

‘കു­ഴ­പ്പ­മൊ­ന്നു­മി­ല്ല. മെ­ഡി­സിൻ ആണോ അവൻ പ­ഠി­ക്കേ­ണ്ട­തു്? അ­തി­ലൊ­ക്കെ എന്താ ഇത്ര പ­ഠി­ക്കാ­നു­ള്ള­തു് ? ജോലി കി­ട്ടും. പൈ­സ­യു­ണ്ടാ­ക്കാം. ഞാ­ന­വ­നോ­ടു പ­റ­ഞ്ഞ­താ­ണു്, ച­രി­ത്രം പ­ഠി­ക്കാൻ. അവൻ ച­രി­ത്ര­ത്തിൽ എം. എ.-യും പി­എ­ച്ച്. ഡി.-യും എ­ടു­ത്തു കാ­ണാ­നാ­ണു് എ­നി­ക്കു് ആ­ഗ്ര­ഹം. നി­ങ്ങൾ അ­തൊ­ന്നു് അവനെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്ക­ണം.’

‘മു­നീ­റി­ന്നു് മെ­ഡി­സി­നു് പ­ഠി­ക്കാ­നാ­ണു് താൽ­പ­ര്യ­മെ­ങ്കിൽ അതു് പ­ഠി­ക്ക­ട്ടെ. അതു ക­ഴി­ഞ്ഞു് ച­രി­ത്രം വാ­യി­ച്ചാൽ പോരെ?’

‘എന്തു താൽ­പ­ര്യം? ഇ­തൊ­ക്കെ മാ­ഷ്മ്മാ­രോ ക്ലാ­സ് മേ­റ്റു­ക­ളോ പ­റ­യു­ന്ന­താ­വും. അ­ല്ലാ­തെ­ന്താ? എ­ന്തൊ­രു മെ­ന­ക്കെ­ട്ട പ­ണി­യാ­ണു്, ഡോ­ക്ട­റു­ടേ­തു്! ച­രി­ത്രം പ­ഠി­ച്ചു് സം­സ്കാ­ര­ത്തെ­പ്പ­റ്റി ഗ­വേ­ഷ­ണം ന­ട­ത്താൻ നി­ങ്ങൾ അ­വ­നോ­ടു് പറയണം.’

ഞാൻ ചി­രി­ച്ചൊ­ഴി­ഞ്ഞു. ഞാൻ എ­ന്താ­ണു് പറയുക? ഞാ­നോർ­ത്ത­തു് വേ­റൊ­രു ത­മാ­ശ­യാ­ണു്. മു­നീ­റി­ന്നു് ബാം­ഗ്ലൂ­രിൽ മെ­ഡി­സി­നു് സീ­റ്റു കി­ട്ടി­യ­തി­നെ­പ്പ­റ്റി എ­ന്തെ­ല്ലാം പൂ­രാ­തി­ക­ളാ­വും നാ­ട്ടിൽ പ­ര­ന്നി­രി­ക്കു­ക?

ന­ട­ക്കാ­വി­ലെ ‘ക്ര­സ­ന്റ് ഹൗ­സി­ലെ’ മ­റ്റൊ­ര­നു­ഭ­വം ഇ­പ്പോൾ ഓർമ്മ വ­രു­ന്നു:

ഗേ­റ്റിൽ പ­തി­വി­ല്ലാ­തെ ഒരു പോ­ലീ­സു­കാ­രൻ. അയാൾ ഗൗ­ര­വ­ത്തിൽ എ­ന്നോ­ടു് ചോ­ദി­ച്ചു:

‘എന്താ വ­ന്ന­തു്?’

‘സി. എ­ച്ചി­നെ കാണാൻ’

‘മി­നി­സ്റ്റർ­ക്കു് നല്ല സു­ഖ­മി­ല്ല’

‘അ­തു­കൊ­ണ്ടാ കാണാൻ വ­ന്ന­തു്’

‘കാണാൻ പ­റ്റി­ല്ല’

‘അ­തെ­ന്താ?’

‘മി­നി­സ്റ്റർ­ക്കു് വി­ശ്ര­മം വേണം. ആളെ ക­ട­ത്തി­വി­ടാ­തി­രി­ക്കാ­നാ എന്നെ ഇവിടെ നിർ­ത്തി­യി­രി­ക്കു­ന്ന­തു്.’

സാധു മ­നു­ഷ്യൻ. അയാൾ സ്വ­ന്തം ഡ്യൂ­ട്ടി ചെ­യ്യു­ന്നു. ‘ശരി’ എ­ന്നു് പ­റ­ഞ്ഞു് ഞാൻ തി­രി­ച്ചു­ന­ട­ന്നു. നാലടി ന­ട­ന്ന­പ്പോ­ഴേ­യ്ക്കു് ‘ഹേയ് കാ­ര­ശ്ശേ­രീ’ എന്നു വി­ളി­ച്ചു ബാബു ഓടി വന്നു. ‘എന്താ ങ്ങള് കോ­യാ­ക്ക­നെ കാ­ണാ­തെ പോ­വ്വാ?’

‘ആളെ വി­ടു­ന്നി­ല്ലെ­ന്നു് പ­റ­ഞ്ഞു.’

‘അ­തൊ­ന്നും ങ്ങ­ളു് നോ­ക്ക­ണ്ട. ബരീ. കോ­യാ­ക്ക മോ­ളി­ലു­ണ്ടു്. ചെ­ല്ലീ.’

ഞാൻ ക­യ­റി­ച്ചെ­ല്ലു­മ്പോൾ മു­ക­ളി­ലെ കി­ട­പ്പു­മു­റി­യിൽ മൂ­പ്പ­രു് വി­ശ്ര­മി­ക്കു­ക­യാ­ണു്. എ­ന്നോ­ടു് ഇ­രി­ക്കാൻ പ­റ­ഞ്ഞു. പെ­ട്ടെ­ന്നു് ഇ­റ­ങ്ങ­ണം എന്നു ക­രു­തി­യ­തി­നാൽ ചെ­ന്ന­പാ­ടെ ആയിടെ പു­റ­ത്തി­റ­ങ്ങി­യ എന്റെ ‘തി­രു­മൊ­ഴി­കൾ’ എന്ന പു­സ്ത­ക­ത്തി­ന്റെ കോ­പ്പി കൊ­ടു­ത്തു. പ­ത്ത­മ്പ­തു പേജു് മാ­ത്ര­മു­ള്ള ചെറിയ പു­സ്ത­ക­മാ­ണു്. ഒ­ന്നും മി­ണ്ടാ­തെ അ­ദ്ദേ­ഹം ശ്ര­ദ്ധാ­പൂർ­വ്വം പേജ് മ­റി­ച്ചു. അ­പ്പോൾ തന്നെ വാ­യ­ന­യും തു­ട­ങ്ങി. ഓരോ പേ­ജാ­യി മ­റി­ച്ചു് അര മ­ണി­ക്കൂർ കൊ­ണ്ടു് വാ­യി­ച്ചു­തീർ­ത്തു! ഞാൻ അ­തി­ശ­യി­ച്ചു പോയി.

പു­സ്ത­കം മ­ട­ക്കി­വെ­ച്ചു് പ­റ­ഞ്ഞു:

‘ന­ന്നാ­യി­ട്ടു­ണ്ടു്. ഇതു് മു­ഴു­വൻ ന­ബി­വ­ച­ന­ങ്ങ­ള­ല്ലേ? മ­ല­യാ­ള­ത്തി­ന്റെ കൂടെ അ­റ­ബി­മൂ­ലം കൂടി കൊ­ടു­ക്കാ­മാ­യി­രു­ന്നി­ല്ലേ?’ ഞാൻ പ­റ­ഞ്ഞു:

‘അ­മു­സ്ലീം­കൾ­ക്കു് പു­സ്ത­കം വാ­യി­ക്കാൻ അ­സൗ­ക­ര്യം തോ­ന്നും എ­ന്നു് വെ­ച്ചു് അതു ഒ­ഴി­വാ­ക്കി­യ­താ­ണു്. എല്ലാ മ­ത­വി­ശ്വാ­സി­ക­ളും ന­ബി­വ­ച­ന­സ­മാ­ഹാ­രം വാ­യി­ക്ക­ണം എന്നു ക­രു­തി­യാ­ണു് ഇത് ത­യ്യാ­റാ­ക്കി­യ­തു്.’

‘ശരിയാ, ശരിയാ’ എന്നു പ­റ­ഞ്ഞു് സ്വ­ന്തം പു­സ്ത­ക­ശേ­ഖ­ര­ത്തി­ലു­ള്ള ചില പു­സ്ത­ക­ങ്ങൾ സ­മ്മാ­ന­മാ­യി­ത്ത­ന്നു.

ഏതു സ്ഥാ­ന­ത്തി­രി­ക്കു­മ്പോ­ഴും എ­വി­ടെ­യും എ­പ്പോ­ഴും ഞ­ങ്ങൾ­ക്കൊ­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തേ­യ്ക്കു് പ്ര­വേ­ശ­ന­മു­ണ്ടാ­യി­രു­ന്നു. ഞ­ങ്ങൾ­ക്കെ­ന്നു് പ­റ­ഞ്ഞാൽ, സാ­ഹി­ത്യ­വു­മാ­യി ബ­ന്ധ­മു­ള്ള­വർ­ക്കു്. കരീം സാറ് എ­പ്പോ­ഴും പറയും—‘നല്ല രാ­ഷ്ട്രീ­യ­നേ­താ­വാ­ണെ­ന്നോ, നല്ല മ­ന്ത്രി­യാ­ണെ­ന്നോ, നല്ല പ്ര­സം­ഗ­ക­നാ­ണെ­ന്നോ പ­റ­ഞ്ഞു കേൾ­ക്കാൻ സി. എ­ച്ചി­നു് മോ­ഹ­മി­ല്ല; മോഹം നല്ല സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു് പ­റ­ഞ്ഞു കേൾ­ക്കാ­നാ­ണു്.’

സംഗതി വളരെ ശ­രി­യാ­ണെ­ന്നാ­ണു് എ­ന്റെ­യും അ­നു­ഭ­വം. സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­യും സാ­ഹി­ത്യ­കാ­ര­ന്മാ­രെ­പ്പ­റ്റി­യും സം­സാ­രി­ക്കു­വാ­നാ­ണു് മൂ­പ്പർ­ക്കു് ഇമ്പം. ബ­ഷീ­റി­നോ­ടും ഉ­റൂ­ബി­നോ­ടും വലിയ ഭ്രമം. ബ­ഷീ­റി­ന്നു് സി. എ­ച്ചി­നെ വലിയ വാ­ത്സ­ല്യ­മാ­യി­രു­ന്നു. ഒ­രി­ക്കൽ അ­തേ­പ്പ­റ്റി ചോ­ദി­ച്ച­പ്പോൾ ബഷീർ പ­റ­ഞ്ഞു:

‘വല്ല വി­വ­ര­വു­മു­ണ്ടോ സാറേ? സി. എച്ച്. ഇ­വി­ട­ത്തെ സാദാ രാ­ഷ്ട്രീ­യ­ക്കാ­രെ­പ്പോ­ലെ ഒ­രു­ത്ത­ന­ല്ല. പു­സ്ത­കം വാ­യി­ക്കും. വാ­യി­ച്ച­തു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള സാ­മാ­നം ആ ത­ല­യ്ക്ക­ക­ത്തു­ണ്ടു്.’

‘വല്ല തെ­ളി­വും പ­റ­യാ­മോ?’

‘ചു­മ്മാ പോ സാറേ… ഇ­തി­നെ­ന്തി­നാ തെ­ളി­വു്? നി­ങ്ങൾ­ക്കു് സി. എ­ച്ചി­നെ അ­റി­ഞ്ഞു­കൂ­ടേ? ഇനി, തെ­ളി­വു വേ­ണ­മെ­ങ്കിൽ ഇന്നാ പി­ടി­ച്ചോ—മാ­പ്പി­ള­മാ­രു­ടെ ഏതോ ഒരു യോ­ഗ­ത്തിൽ ഒരു കാ­ക്കാ എന്നെ കുറെ ചീത്ത പ­റ­ഞ്ഞു. ‘ന്റു­പ്പു­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു’ എന്ന പേരിൽ ഞാൻ ഒരു പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്. നി­ങ്ങൾ വാ­യി­ച്ചോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. അതു് വാ­യി­ക്ക­ണ­മെ­ന്നു് സർ­ക്കാർ നി­യ­മ­മൊ­ന്നും ഇല്ല, കെ­ട്ടോ. ക­ഷ്ട­കാ­ല­ത്തി­നു് ആ കാ­ക്കാ അ­തു­വാ­യി­ച്ചി­ട്ടു­ണ്ടു്. എ­ന്നി­ട്ടു് മ­ന­സ്സി­ലാ­ക്കി­യ­തെ­ന്താ­ണെ­ന്നോ—അതിൽ മെ­തി­യ­ടി­യെ­പ്പ­റ്റി പ­രി­ഹ­സി­ച്ചു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. മെ­തി­യ­ടി എന്നു പ­റ­യു­ന്ന ശ­റ­ഫാ­ക്ക­പ്പെ­ട്ട സാ­മാ­നം മു­സ്ലിം­കൾ നി­സ്ക­രി­ക്കു­വാൻ വേ­ണ്ടി വുളു എ­ടു­ത്താൽ ഇ­ടു­ന്ന­താ­ണു്. അ­തു­വ­ഴി ബഷീർ നി­സ്കാ­ര­ത്തെ പ­രി­ഹ­സി­ച്ചി­രി­ക്കു­ന്നു. മു­സ്ലീം വി­രു­ദ്ധ­മാ­ണു് ആ പു­സ്ത­കം. ബഷീർ മു­സ്ലീം­വി­രു­ദ്ധ സാ­ഹി­ത്യ­കാ­ര­നാ­ണു്! ഈ കാ­ക്കാ പ്ര­സം­ഗി­ച്ചു തീർ­ന്ന ഉടനെ സി. എച്ച്. പ്ര­സം­ഗി­ച്ചു. എന്താ പ­റ­ഞ്ഞ­തെ­ന്നോ—‘മെ­തി­യ­ടി­യും നി­സ്ക്കാ­ര­വും മാ­ത്ര­മ­ല്ല ആ പു­സ്ത­ക­ത്തിൽ തി­ര­യേ­ണ്ട­തു്. അതിൽ മു­സ്ലീം സാ­മൂ­ഹ്യ ജീ­വി­ത­മു­ണ്ടു്. അ­തി­ന്റെ ഭം­ഗി­ക­ളു­ണ്ടു്. സ്വാ­ഭാ­വി­ക­മാ­യും സാ­മൂ­ഹ്യ­വി­മർ­ശ­ന­മു­ണ്ടു്. ആ വി­മർ­ശ­നം മു­സ്ലീം­കൾ സ­ദ്ബു­ദ്ധി­യോ­ടെ സ്വീ­ക­രി­ക്ക­ണം. ബഷീർ ആർ­ക്കും എ­തി­ര­ല്ല’. തി­രി­ഞ്ഞോ സാറേ? നേ­ര­ത്തെ വഅള് പറഞ്ഞ കാ­ക്കാ ഏതു വ­ഴി­ക്കു് പോ­യെ­ന്നു് ക­ണ്ടി­ല്ല. സാ­ഹി­ത്യം തി­രി­യാ­ത്ത കാ­ക്കാ­മാ­രിൽ നി­ന്നു് എന്നെ ര­ക്ഷി­ച്ച­വ­രി­ലൊ­രു­ത്തൻ സി. എ­ച്ചാ­ണു്. ആ കാ­ക്ക­മാർ ഹാ­ലി­ള­കി വ­ന്നി­രു­ന്നെ­ങ്കിൽ എന്റെ സ്ഥി­തി­യെ­ന്താ, കാ­ക്കാ?’

സി. എച്ച്. ഞ­ങ്ങ­ളോ­ടു് രാ­ഷ്ട്രീ­യം സം­സാ­രി­ച്ചി­ല്ല. വ്യ­ക്തി­പ­ര­മാ­യ വി­ശേ­ഷ­ങ്ങ­ളും ക­ലാ­സാ­ഹി­ത്യ­പ്ര­ശ്ന­ങ്ങ­ളു­മാ­ണു് സം­സാ­രി­ച്ച­തു്. എ­ന്താ­വ­ശ്യ­ത്തി­നും മൂ­പ്പർ എത്തി; ഞ­ങ്ങൾ­ക്കു് എന്തു സഹായം ചെ­യ്തു ത­ന്നാ­ലും ഞങ്ങൾ മൂ­പ്പർ­ക്കു മു­മ്പിൽ കു­റ­ഞ്ഞു­പോ­യി എ­ന്നു് ഞ­ങ്ങൾ­ക്കു തോ­ന്നി­യി­ല്ല. കാരണം അ­ദ്ദേ­ഹം വ­ലു­പ്പം ഭാ­വി­ച്ചി­ല്ല—സൗ­ഹാർ­ദ്ദ­വും നർ­മ്മ­വും കൊ­ണ്ടു് പ്ര­സാ­ദ­മ­ധു­ര­മാ­യ ആ സാ­ന്നി­ധ്യം അ­പ­കർ­ഷ­താ­ബോ­ധ­ത്തി­ലേ­ക്കു് താ­ണു­പോ­വാ­തെ ഞ­ങ്ങ­ളെ­ക്കാ­ത്തു.

പ­ള്ളി­ക്ക­ര വി. പി. മു­ഹ­മ്മ­ദ് മു­സ്ലീം ലീ­ഗി­നെ­യും സി. എ­ച്ചി­നെ­യും നി­ശി­ത­മാ­യി വി­മർ­ശി­ച്ചു് സോ­ഷ്യ­ലി­സ്റ്റു­പാർ­ട്ടി­യു­ടെ സ്റ്റേ­ജു­ക­ളിൽ പ്ര­സം­ഗി­ച്ചു ന­ട­ക്കു­ന്ന കാ­ല­ത്താ­ണു് സി. എച്ച്. അ­ദ്ദേ­ഹ­ത്തെ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യി­ലേ­ക്കു് നോ­മി­നേ­റ്റ് ചെ­യ്ത­തു്. ലീ­ഗു­കാർ അ­തി­ന്നെ­തി­രെ ഹാ­ലി­ള­കി­യ­പ്പോൾ ആ നേ­താ­വു് പ­റ­ഞ്ഞു: ‘അ­ക്കാ­ദ­മി­യി­ലേ­ക്കു് നോ­മി­നേ­റ്റു ചെ­യ്യു­ന്ന­തു് ആ പ­ണി­ക്കു് പ­റ്റു­ന്ന­വ­രെ­യാ­ണു്. വി. പി.-യെ അ­തി­ന്നു പ­റ്റും. അ­തി­ന്നു് പാർ­ട്ടി നോ­ക്കാൻ പ­റ്റി­ല്ല’. പ്ര­ശ്നം അ­വി­ടെ­ത്തീർ­ന്നു.

ഈ രീതി അ­ന്നും ഇ­ന്നും സാ­ധാ­ര­ണ­മ­ല്ല.

സി. എച്ച്. ആ­ഭ്യ­ന്ത­ര മ­ന്ത്രി­യാ­യ­പ്പോൾ പറഞ്ഞ ഒരു വാ­ക്യം ഞങ്ങൾ എ­ന്നും ഓർ­ത്തു വെ­യ്ക്കും: ‘ലീ­ഗു­കാ­ര­ന്റെ കസാല പോ­ലീ­സ് സ്റ്റേ­ഷ­നി­ല­ല്ല, ലീഗ് ഓ­ഫീ­സി­ലാ­ണു്.’

പ്ര­ത്യു­ല്പ­ന്ന­മ­തി­ത്വം സി. എ­ച്ചി­ന്റെ എ­ടു­ത്തു­പ­റ­യേ­ണ്ട ഗു­ണ­ങ്ങ­ളി­ലൊ­ന്നാ­ണു്. നി­യ­മ­സ­ഭ­യി­ലും പ്ര­സം­ഗ­വേ­ദി­യി­ലും പ­ത്ര­സ­മ്മേ­ള­ന­ത്തി­ലും സാ­ധാ­ര­ണ­വർ­ത്ത­മാ­ന­ത്തി­ലു­മെ­ല്ലാം ഉ­രു­ള­യ്ക്കു­പ്പേ­രി കൊ­ടു­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം മി­ടു­ക്ക­നാ­യി­രു­ന്നു.

മൂ­പ്പ­രു് വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­യാ­യി­രി­ക്കെ, ഒരു പ്ര­തി­പ­ക്ഷ­മെ­മ്പർ സഭയിൽ പാ­ഠ­പു­സ്ത­ക­ങ്ങ­ളെ­പ്പ­റ്റി പരാതി പ­റ­ഞ്ഞു. പു­സ്ത­ക­ങ്ങൾ­ക്കു് ഗൗരവം കൂ­ടി­പ്പോ­യി എ­ന്നാ­ണാ­ക്ഷേ­പം. മെ­മ്പർ ചോ­ദി­ച്ചു:

“ക­ടി­ച്ചാൽ പൊ­ട്ടാ­ത്ത ഈ പു­സ്ത­ക­ങ്ങൾ കു­ട്ടി­കൾ­ക്കു് കൊ­ടു­ക്കു­ന്ന­തു് ക്രൂ­ര­ത­യ­ല്ലേ?”

ഉടനെ ചെ­ന്നൂ, സി. എ­ച്ചി­ന്റെ മ­റു­പ­ടി:

“അതു് ക­ടി­ക്കാ­നു­ള്ള­ത­ല്ല, പ­ഠി­ക്കാ­നു­ള്ള­താ­ണു്.”

രാ­ഷ്ട്രീ­യ­ത്തി­ലെ എ­തി­രാ­ളി­ക­ളെ­പ്പ­റ്റി എ­ന്ന­പോ­ലെ സ്വ­ന്തം പാർ­ട്ടി­ക്കാ­രെ­പ്പ­റ്റി­യും—എ­ന്തി­നു്, അ­ടു­ത്ത ച­ങ്ങാ­തി­മാ­രെ­പ്പ­റ്റി­പ്പോ­ലും—ത­മാ­ശ­ക്ക­ഥ­ക­ളു­ണ്ടാ­ക്കി പ്ര­ച­രി­പ്പി­ക്കു­ന്ന­തു് സി. എ­ച്ചി­ന്റെ ശീ­ല­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹ­പ്ര­ക­ട­നം ഇ­ത്ത­രം ത­മാ­ശ­ക­ളി­ലൂ­ടെ­യാ­ണു് വെ­ളി­പ്പെ­ട്ടു പോ­ന്ന­തു്.

തന്റെ പ്രി­യ­സു­ഹൃ­ത്തു് സീ­തി­ഹാ­ജി­യെ­പ്പ­റ്റി­യു­ള്ള ത­മാ­ശ­ക്ക­ഥ­ക­ളു­ടെ തു­ട­ക്കം സി. എ­ച്ചിൽ നി­ന്നാ­ണു്.

ഒ­രി­ക്കൽ ര­ണ്ടു­പേ­രും­കൂ­ടി ഹ­ജ്ജി­നു­പോ­യി. ഹജ്ജ് ക­ഴി­ഞ്ഞെ­ത്തി­യ സി. എച്ച്. പറഞ്ഞ ക­ഥ­യാ­ണി­തു്:

“ഹ­ജ്ജി­ന്റെ ഭാ­ഗ­മാ­യി ചെ­കു­ത്താ­നെ ക­ല്ലെ­റി­യു­ന്ന ച­ട­ങ്ങു­ണ്ട­ല്ലോ. ഞങ്ങൾ ര­ണ്ടു­പേ­രും സൗ­ക­ര്യ­മാ­യി ക­ല്ലെ­റി­ഞ്ഞു. അ­പ്പോൾ ചെ­കു­ത്താൻ ചോ­ദി­ച്ചു—സീ­തി­ഹാ­ജീ, ന­മ്മ­ളു് ത­മ്മ­ത്ത­മ്മി­ലു് ഇതു് വേണോ?”

ഇ­തു­പോ­ലെ സീ­തി­ഹാ­ജി­യു­മൊ­ത്തു­ള്ള ഓരോ യാ­ത്ര­യെ­പ്പ­റ്റി­യും അനേകം കഥകൾ. നാ­ട്ടു­കാർ അ­തൊ­ക്കെ ഏ­റ്റു­പി­ടി­ച്ചു. സീ­തി­ഹാ­ജി­യും അതിൽ ര­സി­ച്ചു. പി­ന്നെ, നാ­ട്ടു­കാർ സ്വ­ന്തം വകയിൽ ധാ­രാ­ളം കഥകൾ മെ­ന­ഞ്ഞു­ണ്ടാ­ക്കി ആ ഖജാന സ­മ്പ­ന്ന­മാ­ക്കി!

ഇ­ത്ര­യും ആ­ത്മ­വി­ശ്വാ­സം അ­പൂർ­വ്വം പേ­രി­ലേ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ. അ­നു­യാ­യി­ക­ളിൽ നി­ന്നു് ഇ­ത്ര­യും ‘മു­ഹ­ബ്ബ­ത്തു്’ കി­ട്ടി­യ ഒരു നേ­താ­വി­നെ­യും എ­നി­ക്കു് അ­ടു­ത്തു പ­രി­ച­യ­മി­ല്ല. ഞാൻ പ­ല­പ്പോ­ഴും ആ­ലോ­ചി­ച്ചി­രു­ന്നു പോ­യി­ട്ടു­ണ്ടു്—പ്രാ­ദേ­ശി­ക രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും സാ­മു­ദാ­യി­ക­രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും അ­തി­രു­കൾ­ക്ക­പ്പു­റം ചെ­ല്ലെ­ണ്ടി­യി­രു­ന്ന ഒ­രാ­ള­ല്ലേ, സി. എ­ച്ചു്?

images/P_Seethi_Haji.png
സീ­തി­ഹാ­ജി

സി. എ­ച്ചി­നെ ഞാൻ അ­വ­സാ­ന­മാ­യി­ക്കാ­ണു­ന്ന­തു് ബാം­ഗ്ലൂ­രി­ലെ ജിൻ­ഡാൽ പ്ര­കൃ­തി ചി­കി­ത്സാ­ല­യ­ത്തിൽ വെ­ച്ചാ­ണു്. നവാസ് പൂ­നൂ­രും ഞാനും അ­ദ്ദേ­ഹ­ത്തി­ന്റെ രോഗം കാണാൻ ചെ­ന്ന­താ­യി­രു­ന്നു. ഞങ്ങൾ ചെ­ല്ലു­മ്പോൾ മു­റി­യിൽ സീ­തി­ഹാ­ജി യു­ണ്ടു്. സി. എ­ച്ചി­നെ ക­റു­ത്ത മ­ണ്ണു് പു­ര­ട്ടി നി­ല­ത്തു ച­ളി­യിൽ കി­ട­ത്തി­യി­രി­ക്കു­ന്നു. ഞങ്ങൾ ചെ­ന്ന­പാ­ടെ മൂ­പ്പർ ചോ­ദി­ച്ചു:

‘നി­ങ്ങൾ എ­ന്നെ­ക്കാ­ണാൻ ഇ­ത്ര­ദൂ­രം വന്നോ?’

ആ കി­ട­പ്പു് ക­ണ്ട­പ്പോൾ ഞ­ങ്ങൾ­ക്കെ­ന്തോ വ­ല്ലാ­തെ തോ­ന്നി. ഞ­ങ്ങ­ളു­ടെ വിഷമം തീർ­ക്കാ­നെ­ന്നോ­ണം സി. എച്ച്. പ­റ­ഞ്ഞു:

‘കാ­ര­ശ്ശേ­രീ, ഗം­ഗാ­ന­ദി കു­ടി­ച്ചു­വ­റ്റി­ച്ച ഒരു മ­ഹർ­ഷി­യു­ടെ ക­ഥ­യി­ല്ലേ, പു­രാ­ണ­ത്തിൽ?’

‘ഉണ്ട്, ജഹ്നു മഹർഷി’

‘അ­തു­പോ­ലൊ­രു മ­ഹർ­ഷി­യാ­വാൻ പോ­വു­ക­യാ­ണു് ഞാൻ. കാ­വേ­രി ഞാൻ കു­ടി­ച്ചു­വ­റ്റി­ക്കും.’

‘ങ്ഏ?’

‘എ­നി­ക്കു കു­ടി­ക്കാൻ കാ­വേ­രി­യി­ലെ പ­ച്ച­വെ­ള്ളം മാ­ത്ര­മേ ത­രു­ന്നു­ള്ളൂ.’

ഞങ്ങൾ ചി­രി­ച്ചു­പോ­യി. പ്ര­കൃ­തി­ചി­കി­ത്സ­യെ­പ്പ­റ്റി അന്നു പറഞ്ഞ പല ത­മാ­ശ­ക­ളി­ലൊ­ന്നു്:

‘ഇവിടെ ഒരു പ­ണി­ക്കാ­ര­നു­ണ്ടു്. അവൻ ഇ­ട­യ്ക്കി­ടെ വ­ന്നു് ശ­രീ­ര­ത്തി­ന്റെ ഓരോ ഭാ­ഗ­ത്തു് ചൂ­ടാ­ക്കി­യ മ­ണ്ണും ത­ണു­പ്പി­ച്ച മ­ണ്ണും എ­ല്ലാം പൊ­ത്തി­വെ­ച്ചു പോവും. ഇ­ട­യ്ക്കു് ഞാൻ അ­വ­നോ­ടു് ചോ­ദി­ക്കും: ഇ­തൊ­ക്കെ ഡോ­ക്ടർ പ­റ­ഞ്ഞ­തു ത­ന്നെ­യോ, അതോ നി­ന്റെ വക വ­ല്ല­തും കൂ­ട്ടു­ന്നു­ണ്ടോ?’

കോ­ഴി­ക്കോ­ട് ടൗൺ­ഹാ­ളിൽ­ക്കി­ട­ത്തി­യ ആ മൃ­ത­ദേ­ഹം ഒന്നു കാ­ണാ­നു­ള്ള എന്റെ പ­രി­ശ്ര­മം വി­ജ­യി­ച്ചി­ല്ല. ജ­ന­ത്തി­ര­ക്കി­ലും ലാ­ത്തി­ച്ചാർ­ജ്ജി­ലും നി­ല­കി­ട്ടാ­തെ ഖി­ന്ന­നാ­യി വീ­ട്ടി­ലേ­യ്ക്കു മ­ട­ങ്ങു­മ്പോൾ വ്യ­സ­ന­ത്തോ­ടെ ഞാൻ ഓർ­ത്തു­പോ­യി—സി. എ­ച്ചി­നെ കാണാൻ പോ­യി­ട്ടു് അ­തു­പ­റ്റാ­തെ ഞാൻ മ­ട­ങ്ങു­ന്ന­തു് ന­ടാ­ടെ­യാ­ണ­ല്ലോ!

ച­ന്ദ്രി­ക ദി­ന­പ­ത്രം: 26 സ­പ്തം­ബർ 2004.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: C. H. (ml: സി. എച്ച്.).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, C. H., എം. എൻ. കാ­ര­ശ്ശേ­രി, സി. എച്ച്., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 25, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Human Soul or Towards a better world, a painting by Luis Ricardo Falero (1851–1896). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.