images/Two_Dancers.jpg
Two Dancers, a painting by Edgar Degas (1834–1917).
വ­ള­വു­തി­രി­വു­ക­ളു­ടെ ആ­ക­സ്മി­ക­ത­കൾ—ചെ­റു­ക­ഥ­കൾ
എം. എൻ. കാ­ര­ശ്ശേ­രി
images/S_K_Pottekkatt.jpg
എസ്. കെ. പൊ­റ്റെ­ക്കാ­ട്ട്

ഒരു ചെ­റു­ക­ഥാ­കൃ­ത്തു് എന്ന നി­ല­യിൽ പൊ­റ്റെ­ക്കാ­ട്ടി­ന്റെ സർ­ഗ­ശേ­ഷി അ­ര­നൂ­റ്റാ­ണ്ടി­ല­ധി­കം കാ­ല­ത്തേ­ക്കു് പ­ടർ­ന്നു­കി­ട­ക്കു­ന്നു. ‘രാ­ജ­നീ­തി’ എന്ന പേ­രി­ലു­ള്ള ആ­ദ്യ­ത്തെ കഥ അ­ച്ച­ടി­ക്ക­പ്പെ­ട്ട­തു് 1928-ൽ ആണു്. മരണം (1982) വ­ന്നെ­ത്തും­വ­രെ അ­ദ്ദേ­ഹം എ­ഴു­ത്തു് ഉ­പേ­ക്ഷി­ച്ച­തു­മി­ല്ല. അ­വ­സാ­ന­ത്തെ ഏ­താ­നും വർ­ഷ­ങ്ങ­ളിൽ എ­ഴു­ത്തി­ന്റെ അളവു് താ­ര­ത­മ്യേ­ന കു­റ­വാ­യി­രു­ന്നു എ­ന്നു് മാ­ത്രം. 1960 മുതൽ 1980 വ­രെ­യു­ള്ള രണ്ടു ദ­ശ­ക­ങ്ങൾ മ­ല­യാ­ള­ക­ഥാ­സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ പല അ­ടി­സ്ഥാ­ന­പ­ര­മാ­യ മാ­റ്റ­ങ്ങ­ളും വന്ന കാ­ല­മാ­ണു്. കാ­ഫ്ക്ക, ജെ­യിം­സ് ജോ­യ്സ്, വെർ­ജീ­നി­യ വൂൾഫ്, ഹെ­മി­ങ് വേ, ഫോ­ക്ക്നർ തു­ട­ങ്ങി­യ പ്ര­സ്ഥാ­ന നാ­യ­ക­രാ­യ പാ­ശ്ചാ­ത്യ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ നി­ന്നും പ്ര­ചോ­ദ­നം ഉൾ­ക്കൊ­ണ്ടു് ഒ­ന്നി­നു പിറകെ ഒ­ന്നാ­യി എ­ഴു­ത്തു­കാ­രു­ടെ ന­വ­ത­രം­ഗ­ങ്ങൾ വ­ന്നെ­ത്തി­യ കാലം. പക്ഷേ, പൊ­റ്റെ­ക്കാ­ട്ട് മാറാൻ കൂ­ട്ടാ­ക്കി­യി­ല്ല. പ­രീ­ക്ഷ­ണ­ത്തോ­ടു് യാ­തൊ­രു ക­മ്പ­വും അ­ദ്ദേ­ഹ­ത്തി­നു് തോ­ന്നു­ക­യു­ണ്ടാ­യി­ല്ല. തന്റെ സ്വ­ന്തം ര­ച­നാ­സ­മ്പ്ര­ദാ­യ­ങ്ങ­ളിൽ ശ­ങ്ക­യേ­തു­മി­ല്ലാ­തെ അ­ദ്ദേ­ഹം പി­ടി­ച്ചു നി­ന്നു. ഉറൂബ്, ബഷീർ, തകഴി മു­ത­ലാ­യ എ­ഴു­ത്തു­കാർ നി­ര­ക്കു­ന്ന മ­ല­യാ­ള­ക­ഥ­യി­ലെ ആ­ദ്യ­ത­ല­മു­റ­യി­ലാ­ണു് അ­ദ്ദേ­ഹം ഉൾ­പ്പെ­ട്ടി­രു­ന്ന­തു്. ക­ഥ­ന­രീ­തി­ക­ളിൽ ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള പുതിയ സ­മ്പ്ര­ദാ­യ­ങ്ങ­ളോ ര­ച­നാ­ത­ന്ത്ര­ങ്ങ­ളോ ഉ­പ­യോ­ഗി­ക്കു­ക എന്ന വ­ശീ­ക­ര­ണ­ത്തി­നു് അവർ വി­ധേ­യ­രാ­യി­രു­ന്നി­ല്ല. വ്യ­ക്തി­നി­ഷ്ഠ­വീ­ക്ഷ­ണ­മു­ള്ള, ശ­ക്ത­മാ­യ സാ­മൂ­ഹ്യ­പ്ര­തി­ബ­ദ്ധ­ത­യു­ള്ള എ­ഴു­ത്തു­കാ­രാ­യി­രു­ന്നു അവർ. ഇതു് പൊ­റ്റെ­ക്കാ­ട്ടി­നെ സം­ബ­ന്ധി­ച്ചും ശ­രി­യാ­ണു്. ഏ­തെ­ങ്കി­ലും ഒരു മാ­ന­സി­ക­ഭാ­വം ആ­വാ­ഹി­ക്കു­വാ­നു­ള്ള മാ­ധ്യ­മം മാ­ത്ര­മാ­യി കഥയെ അ­ദ്ദേ­ഹം ക­ണ്ടി­രു­ന്നി­ല്ല. ഒരു ഭാ­വ­ഗാ­യ­കൻ ആ­യി­രു­ന്നു­വെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ കഥകൾ ഏ­തെ­ങ്കി­ലും തെ­ര­ഞ്ഞെ­ടു­ത്ത നി­മി­ഷ­ത്തി­ന്റെ വെറും ഭാ­വാ­ത്മ­ക­വി­പു­ല­നം മാ­ത്ര­മാ­യി­രു­ന്നി­ല്ല. ഡി. എച്ച്. ലോ­റൻ­സ്, ജോസഫ് കോൺ­റാ­ഡ്, കാഫ്ക തു­ട­ങ്ങി­യ എ­ഴു­ത്തു­കാർ പ­രി­ശീ­ലി­ച്ച അ­ലി­ഗ­റി­യു­ടെ­യോ വെറും സിം­ബ­ലി­സ­ത്തി­ന്റെ­യോ അ­തു­മ­ല്ലെ­ങ്കിൽ ബോ­ധ­ധാ­രാ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ­യോ അ­ക­ത്ത­ള­ങ്ങ­ളിൽ അ­ദ്ദേ­ഹം അഭയം ക­ണ്ടെ­ത്തി­യ­തു­മി­ല്ല. പൊ­റ്റെ­ക്കാ­ട്ടി­നെ സം­ബ­ന്ധി­ച്ചു് ഒരു ചെ­റു­ക­ഥ ആ­ദ്യ­മാ­യി ക­ഥ­യാ­യി­രി­ക്ക­ണം. ആ മീ­ഡി­യ­ത്തി­ന്റെ മ­റ്റെ­ല്ലാ ഘ­ട­ക­ങ്ങൾ­ക്കും ഇതിനെ തു­ണ­യ്ക്കു­ന്ന പണി മാ­ത്ര­മേ­യു­ള്ളൂ—അ­താ­യ­തു് ഇ­തി­വൃ­ത്ത­പ്ര­ഭാ­വ­ത്തെ സാ­ന്ദ്ര­പ്പെ­ടു­ത്തു­ക­യും അ­തി­ന്റെ അർ­ത്ഥ­ത്തെ വി­ശ­ദീ­ക­രി­ക്കു­ക­യും ചെ­യ്യു­ക.

images/Kafka.jpg
കാ­ഫ്ക്ക

കി­ടി­ലം കൊ­ള്ളി­ക്കു­ന്ന ഉ­ദ്വേ­ഗ­ത നി­റ­ഞ്ഞ ഇ­തി­വൃ­ത്ത­ങ്ങൾ നെ­യ്തു­ണ്ടാ­ക്കു­ന്ന­തിൽ ഒരു വി­ദ­ഗ്ദ്ധ­നാ­യി­രു­ന്നു പൊ­റ്റെ­ക്കാ­ട്ട്. കഥ പ­റ­ച്ചി­ലി­ന്റെ കല അ­ദ്ദേ­ഹ­ത്തി­നു് ന­ന്നാ­യി അ­റി­യാ­മാ­യി­രു­ന്നു. മ­ല­യാ­ള­ത്തി­ലെ മ­റ്റൊ­രു എ­ഴു­ത്തു­കാ­ര­നും ഈ സി­ദ്ധി­യു­ടെ കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തെ പി­ന്നി­ലാ­ക്കു­ന്നി­ല്ല. ഒരു കാ­ഫ്ക്ക യോ, ജെ­യിം­സ് ജോ­യ്സോ, ഫോ­ക്ക്ന­റോ ആവാൻ അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ച്ചി­രു­ന്നി­ല്ല. എസ്. കെ.-യുടെ ക­ഥ­ന­രീ­തി­ക്കു് അ­ല­ക്സാ­ണ്ടർ ഡ്യൂമ യു­ടെ­യും മോ­പ്പ­സാ­ങ്ങി ന്റെ­യും സോ­മർ­സെ­റ്റ് മോമി ന്റെ­യും ഒ. ഹെൻറി യു­ടെ­യും സ­മ്പ്ര­ദാ­യ­ങ്ങ­ളോ­ടാ­യി­രു­ന്നു ആ­ഭി­മു­ഖ്യം. ഉ­ദ്വേ­ഗ­ത ജ­നി­പ്പി­ക്കു­ന്ന ഇ­തി­വൃ­ത്തം അ­തി­ന്റെ നാ­ട­കീ­യ­ത­യ്ക്കു മി­ഴി­വ­ണ­യ്ക്കു­ന്ന ഏ­താ­നും ധ്വ­ന്യാ­ത്മ­ക സം­ഭ­വ­ങ്ങൾ, പ്ര­മേ­യ­ത്തി­ന്നു് ഇ­ണ­ങ്ങു­ന്ന പ­ശ്ചാ­ത്ത­ലം, റി­യ­ലി­സ­ത്തെ­യും ലി­റി­സി­സ­ത്തെ­യും ഭം­ഗി­യാ­യി ഇ­ണ­ക്കു­ന്ന ശൈലി—ഇ­വ­യാ­ണു് ഒരു പൊ­റ്റെ­ക്കാ­ട്ട് ക­ഥ­യു­ടെ എ­ടു­ത്തു­പ­റ­യേ­ണ്ട പ്ര­ത്യേ­ക­ത­കൾ. അ­രി­സ്റ്റോ­ട്ടി­ലി­യൻ പെ­റി­പ്പെ­റ്റി­യേ­യോ(ഒരു സാ­ഹ­ച­ര്യ­ത്തി­ന്റെ പൊ­ടു­ന്ന­നെ­യു­ള്ള തി­രി­വു്), ഒ. ഹെൻറി ട്വി­സ്റ്റി­നേ­യോ അ­നു­സ്മ­രി­പ്പി­ക്കു­ന്ന മ­ട്ടി­ലു­ള്ള ഇ­തി­വൃ­ത്ത­മാ­ണു് ആ ക­ഥ­ക­ളു­ടെ കാതൽ. ഇ­തി­വൃ­ത്ത­ത്തി­ന്റെ പൊ­ടു­ന്ന­നെ­യു­ള്ള തി­രി­വു­കൾ വാ­യ­ന­ക്കാ­ര­നിൽ ആ­ഘാ­ത­മേൽ­പി­ക്കു­ന്നു. അ­ങ്ങ­നെ അയാൾ മ­നു­ഷ്യ­ബ­ന്ധ­ങ്ങൾ­ക്കു് അ­ടി­യിൽ കി­ട­ക്കു­ന്ന ഭീ­ക­ര­മാ­യ ഐ­റ­ണി­ക്കും മ­നു­ഷ്യ­ചോ­ദ­ന­ക­ളു­ടേ­യും പ്ര­വർ­ത്ത­ന­ങ്ങ­ളു­ടേ­യും പി­ന്നിൽ പ്ര­വർ­ത്തി­ക്കു­ന്ന ദു­രൂ­ഹ­ത­കൾ­ക്കും പു­റ­ത്തു് ആ­യി­രി­ക്കാൻ നിർ­ബ­ന്ധി­ത­നാ­വു­ന്നു.

images/Joyce.jpg
ജെ­യിം­സ് ജോ­യ്സ്

ഇ­പ്പ­റ­ഞ്ഞ എല്ലാ സ­വി­ശേ­ഷ­ത­ക­ളു­മു­ള്ള ഒരു പൊ­റ്റെ­ക്കാ­ട്ട് ക­ഥ­യു­ടെ കൃ­ത്യ­മാ­യ മാ­തൃ­ക­യാ­ണു് ‘കാ­ലൊ­ച്ച’. ഒരു യുവ ഡോ­ക്ട­റേ­യും അ­യാ­ളു­ടെ ഭാ­ര്യ­യേ­യും ചു­റ്റി­പ്പ­റ്റി­യാ­ണു് കഥ. സാ­മ്പ­ത്തി­ക­മാ­യി പ­ണ്ടു്, തന്നെ വ­ള­രെ­യ­ധി­കം സ­ഹാ­യി­ച്ചി­രു­ന്ന വൃ­ദ്ധ­നാ­യ സ്കൂൾ­മാ­സ്റ്റർ ക­ല­ശ­ലാ­യി രോഗം ബാ­ധി­ച്ചു് കി­ട­പ്പാ­ണു് എ­ന്നൊ­രു സ­ന്ദേ­ശം ഡോ­ക്ടർ­ക്കു് കി­ട്ടു­ന്നു. അയാൾ തി­ര­ക്കി­ട്ടു് റെ­യിൽ­വെ സ്റ്റേ­ഷ­നിൽ എ­ത്തി­യെ­ങ്കി­ലും വണ്ടി കി­ട്ടി­യി­ല്ല. തന്റെ ഒരു രോ­ഗി­യെ പ­രി­ശോ­ധി­ച്ചു് അയാൾ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങു­ന്നു. ഭാര്യ ഭം­ഗി­യാ­യി അ­ണി­ഞ്ഞൊ­രു­ങ്ങി വ­സ്ത്രം ധ­രി­ച്ചി­രി­ക്കു­ന്ന കാഴ്ച ക­ണ്ടു് അയാൾ സം­ശ­യാ­ലു­വാ­യി­ത്തീ­രു­ന്നു. അ­വൾ­ക്കു് ഏതോ കാ­മു­ക­നു­ണ്ടു് എന്ന ശങ്ക അയാൾ പ­തു­ക്കെ­പ്പ­തു­ക്കെ പു­റ­ത്തെ­ടു­ക്കു­ന്നു. അതോടെ അ­വർ­ക്കി­ട­യിൽ സം­ഘർ­ഷം വ­ള­രു­ക­യാ­യി. ഇ­രു­വ­രും രാ­ത്രി­മു­ഴു­വൻ പ­ര­സ്പ­രം മി­ണ്ടാ­തെ മുഖം വീർ­പ്പി­ച്ചി­രി­ക്കു­ന്നു. ത­ല­താ­ഴ്ത്തി­യാ­ണു് അ­വ­ളു­ടെ ഇ­രി­പ്പു്. ഓരോ ശ­ബ്ദ­ത്തി­നും നേരെ കാതു കൂർ­പ്പി­ച്ചു് അ­യാ­ളും. പു­ലർ­ച്ച­യ്ക്കു് അൽപം മുൻ­പു് ഒരു കാ­ലൊ­ച്ച അ­ടു­ത്ത­ടു­ത്തു വ­രു­ന്നു. കു­റ്റ­വാ­ളി­യെ ക­യ്യോ­ടെ പി­ടി­കൂ­ടാൻ ക­ഴി­ഞ്ഞു എന്ന ആ­വേ­ശ­ത്തിൽ ഡോ­ക്ടർ വാതിൽ തു­റ­ക്കു­ന്നു. പോ­സ്റ്റു­മാൻ ഒരു ക­മ്പി­സ­ന്ദേ­ശം കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു; മ­ദി­രാ­ശി­യി­ലെ ബോർ­ഡി­ങ്ങ് സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന അ­വ­രു­ടെ ഏക പു­ത്രി ത­ലേ­ന്നു വൈ­കു­ന്നേ­രം മു­ങ്ങി­മ­രി­ച്ചു.

images/Woolf.jpg
വെർ­ജീ­നി­യ വൂൾഫ്

രാവു മു­ഴു­വൻ നീ­ണ്ടു­നി­ന്ന നി­ശ്ശ­ബ്ദ­സം­ഘർ­ഷ­ത്തി­ന്റെ പാ­ര­മ്യം ഭ­യാ­ന­ക­മാ­യ ഒരു ഐ­റ­ണി­യിൽ ചെ­ന്നൊ­ടു­ങ്ങി—ആ ദ­മ്പ­തി­ക­ളെ ഇ­ണ­ക്കി­നിർ­ത്തു­ന്ന ക­ണ്ണി­പൊ­ട്ടി­പ്പോ­യി­രി­ക്കു­ന്നു. മ­ക­ളു­ടെ മരണം അ­വ­രു­ടെ സ്നേ­ഹ­ബ­ന്ധ­ത്തി­ന്റെ­യും മ­ര­ണ­മാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ന്നു. ഈ ഐ­റ­ണി­ക്കു് ആഴം കൂ­ട്ടു­ന്ന ഏ­താ­നും ധ്വ­ന്യാ­ത്മ­ക സ്പർ­ശ­ങ്ങൾ ക­ഥ­യി­ലു­ണ്ടു്. ഡോ­ക്ട­റു­ടെ ഭാ­ര്യ­യു­ടെ ക­യ്യിൽ നി­ന്നു് ചാ­യ­ക്കോ­പ്പ വീ­ണു­ട­യു­ന്നു. ദാഹം ശ­മി­പ്പി­ക്കാ­നാ­വാ­തെ തന്നെ ഡോ­ക്ടർ വീ­ട്ടിൽ­നി­ന്നു് പു­റ­ത്തേ­ക്കു് പോ­കു­ന്നു. പി­ന്നീ­ടു് കു­തി­ര­വ­ണ്ടി വ­ഴി­തെ­റ്റി ഒരു ച­തു­പ്പു സ്ഥ­ല­ത്തേ­ക്കു് വീ­ഴു­ക­യും അവിടെ നി­ന്നു­കൊ­ണ്ടു് പു­ക­പ­ര­ത്തി പാ­ഞ്ഞു പോ­കു­ന്ന തീ­വ­ണ്ടി അ­യാൾ­ക്കു് നോ­ക്കി­നിൽ­ക്കേ­ണ്ടി­വ­രി­ക­യും ചെ­യ്യു­ന്നു. അയാളെ കാ­ത്തി­രി­ക്കു­ന്ന ദു­ര­ന്ത­ത്തി­ന്റെ ഒരു മുൻ­നി­ഴ­ലാ­ണ­തു്. പി­ല്ക്കാ­ല­ത്തു് തന്റെ ഭാ­ര്യ­യാ­യി­ത്തീർ­ന്ന രാ­ധ­യു­മാ­യി അയാൾ പ്ര­ണ­യ­ബ­ദ്ധ­നാ­യ­തു് ഒരു തീ­വ­ണ്ടി­യിൽ വെ­ച്ചാ­ണു്. സ്ക്കൂൾ­മാ­സ്റ്റർ­ക്കു് സു­ഖ­മി­ല്ലെ­ന്നു് അ­ടി­യ­ന്തി­ര­സ­ന്ദേ­ശം അയച്ച അ­യാ­ളു­ടെ മകൾ ഒ­രി­ക്കൽ ഡോ­ക്ട­റെ പ്രേ­മി­ച്ചി­രു­ന്നു. അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്ന പോ­യ­കാ­ല­ത്തെ­പ്പ­റ്റി അൽപം കു­റ്റ­ബോ­ധ­ത്തോ­ടു­കൂ­ടി മാ­ത്ര­മേ അ­യാൾ­ക്കു് ഓർ­ക്കു­വാൻ പറ്റൂ. മ­റ്റൊ­രു സ്ത്രീ­യു­ടെ പ്ര­തി­ച്ഛാ­യ­യ്ക്കു­ചു­റ്റും തന്റെ ചി­ന്ത­കൾ ചു­റ്റി­ക്ക­റ­ങ്ങു­മ്പോൾ അ­യാൾ­ക്കു് ഭാ­ര്യ­യു­മാ­യു­ള്ള ബ­ന്ധ­ത്തിൽ അൽപം അകലം അ­നു­ഭ­വ­പ്പെ­ടു­ന്ന­തു് സ്വാ­ഭാ­വി­കം. ത­ടി­ച്ചു് കൂ­റ്റൻ സത്വം പോ­ലു­ള്ള തമിഴൻ ക­ച്ച­വ­ട­ക്കാ­ര­നും അ­യാ­ളു­ടെ സു­ന്ദ­രി­യാ­യ ഭാ­ര്യ­യും ത­മ്മി­ലു­ള്ള വൈ­രു­ധ്യം അയാൾ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്. പാ­തി­രാ­വിൽ കു­ടി­ച്ചു് മ­ത്ത­നാ­യ കു­തി­ര­വ­ണ്ടി­ക്കാ­ര­ന്റെ ശോ­ക­ഗാ­നം അയാൾ കേൾ­ക്കു­ന്നു. കു­തി­ര­വ­ണ്ടി­ക്കാ­ര­ന്റെ സു­ന്ദ­രി­യാ­യ ഭാ­ര്യ­യ്ക്കു് കു­ഷ്ഠ­രോ­ഗം പി­ടി­പെ­ട്ട­തി­നാ­ലാ­ണു് ആ ഗാനം ഇ­ത്ര­മേൽ ശോ­ക­മാ­യി­ത്തീർ­ന്ന­തു്. ഈ സാ­ഹ­ച­ര്യ­ങ്ങ­ളെ­ല്ലാം ഡോ­ക്ട­റു­ടെ മാ­ന­സി­കാ­വ­സ്ഥ­യെ സ്വാ­ധീ­നി­ക്കു­ക­യും അ­യാ­ളും ഭാ­ര്യ­യും ത­മ്മിൽ വലിയ അകലം സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഡോ­ക്ടർ­ക്കു് ഭാ­ര്യ­യു­ടെ നേ­രെ­യു­ള്ള ശങ്ക ഏ­തെ­ങ്കി­ലും മുൻ അ­നു­ഭ­വ­ങ്ങ­ളു­ടെ­യോ കൃ­ത്യ­മാ­യ തെ­ളി­വി­ന്റെ­യോ അ­ടി­സ്ഥാ­ന­ത്തി­ലാ­ണോ എന്ന കാ­ര്യം ഗ്ര­ന്ഥ­കാ­രൻ വ്യ­ക്ത­മാ­ക്കു­ന്നി­ല്ല. അ­വർ­ക്കി­ട­യി­ലു­ള്ള ബ­ന്ധ­ത്തിൽ ദു­രൂ­ഹ­ത­യു­ടെ ഒ­ര­ന്ത­രീ­ക്ഷ­മു­ണ്ടു്. ഏ­ക­പു­ത്രി­യു­ടെ മ­ര­ണ­ത്തോ­ടെ അ­വർ­ക്കി­ട­യി­ലു­ള്ള വൈ­കാ­രി­ക­മാ­യ അ­കൽ­ച്ച പൂർ­ണ്ണ­മാ­യി­ത്തീ­രു­ന്നു.

images/Ernest_Hemingway.jpg
ഹെ­മി­ങ് വേ

ന­ല്ലൊ­രു ശ­ത­മാ­നം പൊ­റ്റെ­ക്കാ­ട്ട്ക­ഥ­ക­ളിൽ സ്നേ­ഹം ഒരു മുഖ്യ പ്ര­തി­പാ­ദ്യ­മാ­യി കാണാം. ആ കഥകൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­തു് സ്ത്രീ­ക­ളു­ടെ ചതിയോ പു­രു­ഷ­ന്റെ ച­ഞ്ച­ല­പ്ര­കൃ­തി­യോ ആണു്. ചില ക­ഥ­ക­ളിൽ വിധി തന്നെ ഈ ദു­ര­ന്തേ­തി­വൃ­ത്തം നെ­യ്തു­ണ്ടാ­ക്കു­ന്നു. ‘പു­ള്ളി­മാൻ’ എന്ന ചെ­റു­ക­ഥ­യിൽ പു­രു­ഷ­ന്റെ പ്ര­ണ­യ­ചാ­പ­ല്യ­ത്തി­ന്റെ ഇ­ര­യാ­ണു് സ്ത്രീ. സ്കൂൾ ടീ­ച്ച­റാ­യ പാർ­വ­തി എന്ന വി­ധ­വ­യിൽ നി­ന്നു് അ­വ­രു­ടെ അ­നി­യ­ത്തി സീ­ത­മ്മ­യി­ലേ­ക്കു് ദേ­വ­യ്യ­ന്റെ വി­ഷ­യാ­സ­ക്തി വ­ഴി­തി­രി­ഞ്ഞു­പോ­കു­ന്നു. സ്വ­ന്തം കാ­മു­ക­നെ­ത്ത­ന്നെ തന്റെ മ­ര­ണ­ത്തി­നു് ഉ­പ­ക­ര­ണ­മാ­ക്കു­ന്ന ത­ര­ത്തി­ലു­ള്ള സാ­ഹ­ച­ര്യം നി­രാ­ശാ­ഭ­രി­ത­യാ­യി­ത്തീർ­ന്ന ആ വിധവ വി­ദ­ഗ്ധ­മാ­യി ഒ­രു­ക്കി എ­ടു­ക്കു­ന്നു. ഈ പ്ര­മേ­യം വളരെ സാ­ധാ­ര­ണ­മാ­ണു് എ­ന്നു് തോ­ന്നാം. പക്ഷേ, അ­തി­ന്റെ കാൽ­പ­നി­ക അ­ന്ത­രീ­ക്ഷ­വും പ്ര­ണ­യ­രം­ഗ­ങ്ങ­ളു­ടെ ഭാ­വ­ഗാ­ന­സ­ദൃ­ശ­മാ­യ ആ­ഖ്യാ­ന­വും ക­ഥ­യ്ക്കു് സ്വ­പ്ന­തു­ല്യ­മാ­യ ഒരു ഭാവം നൽ­കു­ന്നു. ഇ­തി­വൃ­ത്ത­ത്തിൽ ഉചിത സാ­ഹ­ച­ര്യ­ങ്ങ­ളിൽ ഉൾ­ചേർ­ത്ത ധ്വ­ന്യാ­ത്മ­ക­സം­ഭ­വ­ങ്ങൾ, ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ വൈ­കാ­രി­ക­ജീ­വി­ത­ത്തി­ന്റെ പ­രി­ണാ­മ­ങ്ങൾ വി­ശ്വ­സ­നീ­യ­മാ­യി വ­ര­ച്ചു­കാ­ണി­ച്ച രീതി, അ­നി­യ­ത്തി­യോ­ടു­ള്ള സ്നേ­ഹ­ത്തി­നും ദേ­വ­യ്യ­നു് വേ­ണ്ടി­യു­ള്ള ദാ­ഹ­ത്തി­നും ന­ടു­വിൽ പാർ­വ്വ­തി അ­നു­ഭ­വി­ക്കു­ന്ന സം­ഘർ­ഷം—ഇ­തെ­ല്ലാം ക­ഥ­യ്ക്കു് വ­ല്ലാ­ത്തൊ­രു ആ­കർ­ഷ­ണീ­യ­ത പ്ര­ദാ­നം ചെ­യ്യു­ന്നു. ആ വി­ധ­വ­യു­ടെ പുതു പ്ര­ണ­യം വി­ട­രു­ന്ന­തും വാ­ടു­ന്ന­തും ഒരേ കാൽ­പ­നി­ക സ­ഞ്ചാ­ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. ഒരു പ­നി­നീർ­ക്കാ­ട്ടിൽ വെ­ച്ചാ­ണു് പാർ­വ്വ­തി നടാടെ ദേ­വ­യ്യ­നെ ക­ണ്ടു­മു­ട്ടു­ന്ന­തു്. സ്കൂ­ളി­ലേ­ക്കു് പോ­കു­ന്ന വഴി പൂ­ക്ക­ളു­ടെ­യും മ­ര­ങ്ങ­ളു­ടെ ശീ­ത­ള­ഛാ­യ­യു­ടെ­യും ആ­കർ­ഷ­ണ­ത്തിൽ­പെ­ട്ടു് അവൾ ആ കു­റ്റി­ക്കാ­ട്ടിൽ എത്തി. നാ­യാ­ട്ടു­കാ­ര­നാ­യ ദേ­വ­യ്യൻ ഗ്രാ­മ­ത്തി­ലെ തന്റെ നാ­യാ­ട്ടു­നാ­ളിൽ അവളെ ഒരു പു­ള്ളി­മാ­നാ­യി തെ­റ്റി­ദ്ധ­രി­ച്ചു. അതിനു ആക്കം കൂ­ട്ടു­ന്ന മ­ട്ടിൽ പു­ള്ളി­ക­ളു­ള്ള ഒരു സാ­രി­യാ­ണു് അവൾ ധ­രി­ച്ചി­രു­ന്ന­തു്. അയാൾ വെ­ടി­വെ­ച്ചു. വിരൽ തു­മ്പി­നു മു­റി­വു പറ്റി. അയാൾ അ­വ­ളു­ടെ മു­റി­വു് പ­രി­ച­രി­ച്ചു. അ­താ­യി­രു­ന്നു പ്ര­ണ­യ­ത്തി­ന്റെ തു­ട­ക്കം. ഒരു വെ­ടി­യു­ണ്ട­പോ­ലെ ഹിം­സാ­ത്മ­ക­വും പ­നി­നീർ­പോ­ലെ വ­ശ്യ­വും ആയ പ്ര­ണ­യം. പി­ന്നീ­ടു് പ്ര­ണ­യ­ത്തിൽ ത­കർ­ന്ന അവൾ ഒരു പു­ള്ളി­മാ­നാ­യി, വേ­ട്ട­യാ­ട­പ്പെ­ട്ട ഒരു ജ­ന്തു­വി­നെ­പ്പോ­ലെ അ­യാ­ളു­ടെ കൈ­കൊ­ണ്ടു് വെ­ടി­യേ­റ്റു­മ­രി­ക്കു­ന്ന­തിൽ മോ­ക്ഷം ക­ണ്ടെ­ത്തു­ന്നു. എ­ന്തൊ­രു വി­ധി­വൈ­പ­രീ­ത്യം! ആ മ­നു­ഷ്യൻ ഒരു വെ­ടി­യു­ണ്ട കൊ­ണ്ടു് അവളെ നേ­ടു­ക­യും മ­റ്റൊ­ന്നു­കൊ­ണ്ടു് അവളെ വ­ധി­ക്കു­ക­യും ചെ­യ്തു.

images/Joseph_Conrad.png
ജോസഫ് കോൺ­റാ­ഡ്

ഒരു സ്ത്രീ­യു­ടെ കൊ­ടൂ­ര­മാ­യ ചതി എന്ന പ്ര­മേ­യം അ­നാ­വ­ര­ണം ചെ­യ്യു­ന്ന ക­ഥ­യാ­ണു് ‘സ്ത്രീ’. ക്ഷ­യ­രോ­ഗ­ബാ­ധി­ത­യാ­യി വിവാഹ പ്ര­തീ­ക്ഷ­കൾ മ­ങ്ങി­യ ഭാർ­ഗ­വി, കാ­മു­ക­നാ­യ കോ­ളേ­ജ് പ്രൊ­ഫ­സർ തന്റെ ഉ­റ്റ­തോ­ഴി­യും പഴയ സ­ഹ­പാ­ഠി­യു­മാ­യ സു­ന­ന്ദ­യോ­ടു് എന്തോ കൗ­തു­കം കാ­ണി­ക്കു­ന്നു­ണ്ടു് എ­ന്നു് മ­ന­സ്സി­ലാ­ക്കി. അ­സൂ­യാ­ക­ലു­ഷ­മാ­യി­ത്തീർ­ന്ന അ­വ­ളു­ടെ മ­ന­സ്സു് സ്നേ­ഹി­ത­ക്കെ­തി­രെ ത­ന്ത്ര­ങ്ങൾ മെ­ന­ഞ്ഞു തു­ട­ങ്ങി. പ്രൊ­ഫ­സ­റു­ടെ പ്ര­ണ­യാ­ഭി­മു­ഖ്യ­ത്തോ­ടു് ആ­നു­കൂ­ല്യം കാ­ണി­ക്ക­ണം എ­ന്നു് അവൾ സു­ന­ന്ദ­യോ­ടു് അ­പേ­ക്ഷി­ച്ചു. കൂ­ട്ട­ത്തിൽ ഒരു ന­ക്ക്ല­സ് വി­വാ­ഹ­സ­മ്മാ­ന­മാ­യി നൽ­കു­ക­യും ചെ­യ്തു. പക്ഷേ, വി­വാ­ഹ­ത്തി­നു­ശേ­ഷം മാ­ത്ര­മേ ആ സ­മ്മാ­നം പ്രൊ­ഫ­സ­റെ കാ­ണി­ക്കു­ക­യു­ള്ളു എ­ന്നു് സൂ­ത്ര­ത്തിൽ ഒരു പ്ര­തി­ജ്ഞ വാ­ങ്ങു­ക­യും ഉ­ണ്ടാ­യി. അൽപം ക­ഴി­ഞ്ഞു, തന്റെ ന­ക്ക്ല­സ് കളവു പോ­യ­താ­യി ഭാർ­ഗ­വി പ്രൊ­ഫ­സ­റോ­ടു് പ­റ­ഞ്ഞു. ഇ­ക്കാ­ര്യ­ത്തിൽ സു­ന­ന്ദ­യെ സം­ശ­യ­മു­ണ്ടെ­ന്നും കൂ­ട്ട­ത്തിൽ സൂ­ചി­പ്പി­ച്ചു. പ്രൊ­ഫ­സർ സൂ­ത്ര­ത്തിൽ സു­ന­ന്ദ­യി­ല്ലാ­ത്ത നേ­ര­ത്തു് അ­വ­ളു­ടെ മു­റി­യിൽ ക­യ­റു­ക­യും കാ­ണാ­താ­യ ന­ക്ക്ല­സ് അ­വ­ളു­ടെ പെ­ട്ടി­യിൽ ക­ണ്ടു് അ­മ്പ­ര­ക്കു­ക­യും ചെ­യ്യു­ന്നു. ഭാർ­ഗ­വി മ­രി­ച്ചു. തന്റെ പ്ര­ണ­യ­ത്തി­നു് അ­നു­കൂ­ല­മാ­യ എ­ന്തെ­ങ്കി­ലും ഒരു സൂചന പ്രൊ­ഫ­സ­റിൽ നി­ന്നു് കി­ട്ടും എന്ന പ്ര­തീ­ക്ഷ­യു­മാ­യി നീണ്ട ഇ­രു­പ­തു കൊ­ല്ല­ക്കാ­ലം സു­ന­ന്ദ ക്ഷ­മാ­പൂർ­വ്വം ക­ഴി­ച്ചു­കൂ­ട്ടി. പാ­ഴാ­യി­പ്പോ­യ തന്റെ ജീ­വി­ത­ത്തി­ന്റെ അ­വ­സാ­ന­ഘ­ട്ട­ത്തിൽ മ­ര­ണ­ശ­യ്യ­യിൽ­വെ­ച്ചു് ആ സ്ത്രീ പ്രൊ­ഫ­സർ­ക്കു് ആ­ള­യ­യ്ക്കു­ക­യും ന­ക്ക്ല­സി­ന്റെ ര­ഹ­സ്യം വെ­ളി­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു. സു­ന­ന്ദ­യു­ടെ മ­ര­ണ­സ­മ­യ­ത്തെ വാ­ക്കു­കൾ വാ­യ­ന­ക്കാർ­ക്കെ­ന്ന­പോ­ലെ പ്രൊ­ഫ­സർ­ക്കും ഒരു വെ­ളി­പാ­ടാ­യി അ­നു­ഭ­വ­പ്പെ­ടു­ന്നു.

images/William_Faulkner.jpg
ഫോ­ക്ക്നർ

പു­ള്ളി­മാൻ, സ്ത്രീ തു­ട­ങ്ങി­യ ക­ഥ­ക­ളിൽ ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­വ­രു­ടെ ചു­റ്റു­പാ­ടു­ക­ളു­മാ­യി ക­ഥാ­കൃ­ത്തു് വേ­ണ്ട­പോ­ലെ ഇ­ണ­ക്കി­ച്ചേർ­ക്കു­ന്നു­ണ്ടു്. ഈ ക­ഥാ­പാ­ത്ര­ങ്ങൾ സ്വ­ന്തം പ­ശ്ചാ­ത്ത­ല­ങ്ങ­ളിൽ നി­ന്നു് സ്വാ­ഭാ­വി­ക­മാ­യി ഉരുവം കൊ­ള്ളു­ന്ന­വ­രാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് സ്ത്രീ എന്ന കഥയിൽ ഭാർ­ഗ­വി­യു­ടെ കി­ട­പ്പ­റ­യു­ടെ വി­ശ­ദാം­ശ­ങ്ങൾ സ­വി­സ്ത­ര­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. ആ മു­റി­യി­ലെ ദീ­പ­ക്കൂ­ടു്, പൊൻ­പെ­ന്റു­ല­ത്തോ­ടു കൂടിയ ഊ­ഞ്ഞാ­ലി­ന്റെ ആ­കൃ­തി­യി­ലു­ള്ള സു­ന്ദ­ര­മാ­യ ക്ലോ­ക്ക്, ചു­മ­രി­ലെ ചി­ത്ര­ങ്ങൾ, തി­ള­ങ്ങു­ന്ന നിലം എ­ല്ലാം പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഗ്ര­ന്ഥ­കാ­രൻ പ­റ­യു­ന്നു: “പക്ഷേ, ആ മുറി ക­ണ്ടാൽ ഒരു രോ­ഗി­ണി­യു­ടെ കി­ട­പ്പ­റ­യാ­ണെ­ന്നു് ആരും സം­ശ­യി­ക്കി­ല്ല. അ­ങ്ങ­നെ­യൊ­രു­ക്കു­വാൻ അവൾ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടു്. ഒ­രൊ­റ്റ കു­പ്പി മ­രു­ന്നോ ഉ­ഷ്ണ­മാ­പി­നി യ­ന്ത്ര­മോ മറ്റോ ആ മു­റി­യി­ലെ­ങ്ങും കാ­ണി­ല്ല”. ത­നി­ക്കു് സ­ഹ­ജ­മാ­യ ഐ­റ­ണി­യോ­ടെ അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേർ­ക്കു­ന്നു: “ഒരു രോ­ഗി­ണി­യു­ടെ കി­ട­പ്പ­റ എ­ന്ന­തി­നേ­ക്കാ­ളും മ­ര­ണ­ത്തി­നു­ള്ള മ­നോ­ഹ­ര­മാ­യ അ­തി­ഥി­മു­റി എന്ന പേ­രാ­ണ­തർ­ഹി­ക്കു­ന്ന­തു്.”

‘പു­ള്ളി­മാൻ’ എന്ന കഥയിൽ വ­ശ്യ­സു­ന്ദ­ര­മാ­യ ഭൂ­വി­ഭാ­ഗ­ങ്ങ­ളും മ­ഞ്ഞി­ലൊ­ളി­ച്ച നീ­ല­ക്കു­ന്നു­ക­ളും ന­ദി­ക­ളി­ലും ത­ടാ­ക­ങ്ങ­ളി­ലും വീ­ണു­കി­ട­ക്കു­ന്ന നി­ലാ­വൊ­ളി­യും ക­മി­താ­ക്ക­ളെ അ­ടു­പ്പി­ക്കു­ന്ന­തിൽ ഭാ­ഗി­ക­മാ­യ പങ്കു വ­ഹി­ക്കു­ന്നു­ണ്ടു്.

‘വധു’ പെൺ­വ­ഞ്ച­ന­യു­ടെ­യോ പുരുഷ ചാ­പ­ല്യ­ത്തി­ന്റെ­യോ ക­ഥ­യ­ല്ല. ഇ­തി­വൃ­ത്തം സ­മാ­പ്തി­യി­ലെ­ത്തി­ക്കു­ന്ന­തു് അ­ലി­വി­ല്ലാ­ത്ത വി­ധി­യാ­ണു്; ജീ­വി­താ­നു­ഭ­വ­ങ്ങ­ളു­ടെ വി­ചി­ത്ര­മാ­യ ആ­വർ­ത്ത­ന­ത്തി­ന്നും കഥ അ­ടി­വ­ര­യി­ടു­ന്നു. എ­ങ്കി­ലും യാ­തൊ­ന്നും പ്ര­സ­ക്ത­മാ­യ വ്യ­ത്യാ­സം കൂ­ടാ­തെ അ­തു­പോ­ലെ ആ­വർ­ത്തി­ക്കു­ന്നി­ല്ല; വ്യ­ത്യാ­സ­ങ്ങൾ മി­ക്ക­പ്പോ­ഴും ‘ഐറണി’യാ­വു­ക­യും ചെ­യ്യു­ന്നു. മ­ല­യാ­യിൽ ജോ­ലി­ക്കാ­ര­നാ­യ ഗോപി ക­ല്യാ­ണം ക­ഴി­ക്കു­ക എന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി ഒരു ഹ്ര­സ്വ­കാ­ല അ­വ­ധി­യിൽ കേ­ര­ള­ത്തിൽ എ­ത്തു­ന്നു. ഒരു ഗ്രാ­മ­ത്തിൽ പെ­ണ്ണു­കാ­ണ­ലി­നു­വേ­ണ്ടി തന്റെ ഒരു സു­ഹൃ­ത്തി­നൊ­പ്പം അയാൾ പോ­കു­ന്നു. സു­ഹൃ­ത്താ­ണു് ക­ഥ­യു­ടെ ആ­ഖ്യാ­താ­വു്. സാ­യാ­ഹ്ന­ത്തിൽ വ­യൽ­ക്ക­ര­യി­ലൂ­ടെ­യു­ള്ള ആ ന­ട­ത്തം അ­യാ­ളിൽ പല ഓർ­മ്മ­ക­ളും ഉ­ണർ­ത്തി­വി­ടു­ന്നു. ആ ഗ്രാ­മ­പ്ര­ദേ­ശം നേ­ര­ത്തെ ഏറെ പ­രി­ച­യ­മു­ള്ള­താ­യി അ­യാൾ­ക്കു് അ­നു­ഭ­വ­പ്പെ­ട്ടു. ചു­രു­ങ്ങി­യ കാലം ആ ഗ്രാ­മ­ത്തി­ലെ പ­ള്ളി­ക്കൂ­ട­ത്തിൽ ഒരു അ­ധ്യാ­പ­ക­നാ­യി അയാൾ ജോലി നോ­ക്കി­യി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തു് ഒരു യു­വ­തി­യോ­ടു­ള്ള അ­ഭി­നി­വേ­ശം അയാൾ സ്വ­കാ­ര്യ­മാ­യി താ­ലോ­ലി­ച്ചി­രു­ന്നു. അവർ മ­റ്റൊ­രു സ്കൂ­ളി­ലെ അ­ധ്യാ­പി­ക­യാ­യി­രു­ന്നു. അ­വ­രോ­ടു് ഒ­രി­ക്ക­ലെ­ങ്കി­ലും സം­സാ­രി­ക്കാൻ അ­യാൾ­ക്കു് അവസരം ല­ഭി­ച്ചി­ട്ടി­ല്ല. പക്ഷേ, മിക്ക വൈ­കു­ന്നേ­ര­ങ്ങ­ളി­ലും സ്കൂ­ളിൽ നി­ന്നു് മ­ട­ങ്ങു­ന്ന വഴി എ­തിർ­ദി­ശ­ക­ളിൽ ന­ട­ക്കു­ക­യാ­യി­രു­ന്ന അവർ പ­ര­സ്പ­രം ക­ണ്ടു­മു­ട്ടി­യി­രു­ന്നു. ഒരു രാ­ത്രി­യിൽ ആ യു­വ­തി­യു­ടെ വീടു് സ­ന്ദർ­ശി­ക്ക­ണം എ­ന്നു് അ­യാൾ­ക്കൊ­രു പൂതി തോ­ന്നി. അതു് അ­ട­ക്കി നിർ­ത്താൻ പ്രാ­പ്തി ഇ­ല്ലാ­തെ വ­ന്ന­പ്പോൾ ഇ­റ­ങ്ങി പു­റ­പ്പെ­ടു­ക­യും ചെ­യ്തു. അ­ന്നു് ല­ക്ഷ്യ­ത്തോ­ട­ടു­ക്കാ­റാ­യ­പ്പോൾ ആ വീ­ട്ടിൽ നി­ന്നു് പു­റ­ത്തേ­ക്കു് വന്ന പ്ര­കാ­ശ­പ്പൊ­ലി­മ­യാ­ണു് അയാളെ ത­ട­ഞ്ഞു നിർ­ത്തി­യ­തു്. അ­ന്നു് രാ­ത്രി ആ സ്ത്രീ­യു­ടെ വി­വാ­ഹ­മാ­യി­രു­ന്നു. ആ രാ­ത്രി­വ­രെ അയാൾ ആ വീടു് കാ­ണു­ക­യോ അ­വ­ളെ­പ്പ­റ്റി എ­ന്തെ­ങ്കി­ലും കേൾ­ക്കു­ക­യോ ചെ­യ്തി­രു­ന്നി­ല്ല. ഗോ­പി­യു­ടെ ഓർ­മ്മ­കൾ ക­ഥാ­ഖ്യാ­താ­വി­നെ അ­ന്ധാ­ളി­പ്പി­ച്ചു. കാരണം ക­ല്യാ­ണം ക­ഴി­ഞ്ഞ ഉ­ട­നെ­ത്ത­ന്നെ വി­ധ­വ­യാ­യി­ത്തീർ­ന്ന അതേ സ്ത്രീ­യു­ടെ വീ­ട്ടി­ലേ­ക്കാ­ണു് താൻ ഈ ചെ­റു­പ്പ­ക്കാ­ര­നേ­യും കൂ­ട്ടി പോ­കു­ന്ന­തു് എ­ന്നു് അ­യാൾ­ക്കു് മ­ന­സ്സി­ലാ­യി. ആ വീടു് രണ്ടു പേ­രു­ടെ­യും ക­ണ്ണിൽ പെ­ട്ട­പ്പോൾ തന്നെ പ്ര­വ­ഹി­ക്കു­ന്ന പ്ര­കാ­ശം കാ­ണാ­യി. ച­രി­ത്രം ദു­രൂ­ഹ­മാം­വി­ധം സ്വയം ആ­വർ­ത്തി­ക്കു­ന്ന­തു­പോ­ലെ. പക്ഷേ, ഈ ആ­വർ­ത്ത­നം ഐ­റോ­ണി­ക്ക് ആ­യി­രു­ന്നു. കരണം ആ എ­രി­യു­ന്ന വി­ള­ക്കു­കൾ ക­ല്യാ­ണ­ത്തെ­യ­ല്ല, മ­ര­ണ­ത്തെ­യാ­ണു് വി­ള­മ്പ­രം ചെ­യ്തി­രു­ന്ന­തു്. അ­ന്നു് ആ യു­വ­വി­ധ­വ തൂ­ങ്ങി­മ­രി­ച്ചു. ക­ല്യാ­ണാ­ലോ­ച­ന­ക്കാ­രൻ വൈ­കി­പ്പോ­യി­രു­ന്നു. അയാൾ എ­ത്തും മു­മ്പെ മൃ­ത്യു അവളെ സ്വ­ന്തം വ­ധു­വാ­ക്കി­ക്ക­ഴി­ഞ്ഞി­രു­ന്നു.

images/Dumas.jpg
അ­ല­ക്സാ­ണ്ടർ ഡ്യൂമ

പൊ­റ്റെ­ക്കാ­ട്ടി­ന്റെ എല്ലാ ക­ഥ­ക­ളും ട്രാ­ജ­ഡി­ക­ള­ല്ല. അവയിൽ ചി­ല­തു് ലാ­ഘ­വ­ത്തോ­ടെ എ­ഴു­ത­പ്പെ­ട്ട­വ­യാ­ണു്. ഏ­താ­യാ­ലും അ­വ­യി­ലും സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ തി­രി­മ­റി എന്ന സ­വി­ശേ­ഷ­ത കാണാം. പക്ഷേ, ഇ­ത്ത­രം തി­രി­മ­റി­കൾ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് ജീ­വൻ­മ­ര­ണ പ്ര­ശ്ന­മൊ­ന്നു­മാ­യി മാ­റു­ന്നി­ല്ല എ­ന്നു­മാ­ത്രം. അ­വ­രു­ടെ മേൽ ജീ­വി­തം ഒരു തമാശ പൊ­ട്ടി­ക്കു­ന്നു; വാ­യ­ന­ക്കാ­രൻ ഉ­ല്ലാ­സ­ത്തോ­ടെ അ­താ­സ്വ­ദി­ക്കു­ന്നു. അ­ത്ര­യേ­യു­ള്ളു. ഇ­പ്പ­റ­ഞ്ഞ­തി­ന്നു് നല്ല ഉ­ദാ­ഹ­ര­ണ­മാ­ണു് ‘കു­റ്റ­ക്കാ­രി’ എന്ന ചെ­റു­ക­ഥ. ക­ടും­പി­ടു­ത്ത­ക്കാ­രി­യാ­യ ഒരു ഹെ­ഡ്മി­സ്ട്ര­സ് സ്കൂ­ളിൽ പ്രേ­മ­ലേ­ഖ­ന­ങ്ങൾ കൈ­മാ­റി­യ ആൺ­കു­ട്ടി­യു­ടെ­യും പെൺ­കു­ട്ടി­യു­ടെ­യും ര­ക്ഷി­താ­ക്ക­ളെ വി­ളി­പ്പി­ക്കു­ന്നു. വന്നു നോ­ക്കു­മ്പോൾ പെൺ­കു­ട്ടി­യു­ടെ പി­താ­വു് കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഇതേ ഹെ­ഡ്മി­സ്ട്ര­സ്സി­ന്റെ കാ­മു­ക­നാ­യി­രു­ന്നു. ആൺ­കു­ട്ടി­യു­ടെ പി­താ­വാ­ക­ട്ടെ സ്കൂ­ളിൽ അ­വ­രു­ടെ സ­ഹ­പാ­ഠി­യും. അവർ ത­മ്മി­ലും പ്രേ­മ­ലേ­ഖ­ന­ങ്ങൾ കൈ­മാ­റി­യി­ട്ടു­ണ്ടു്. ഭൂ­ത­കാ­ല­കാ­മു­ക­ന്മാർ അവരെ എ­ളു­പ്പം തി­രി­ച്ച­റി­ഞ്ഞു. ആ തി­രി­ച്ച­റി­വു് തു­റ­ന്നു­പ­റ­യു­ക­യും ചെ­യ്തു. രാ­വി­ലെ തന്നെ അ­വർ­ക്കി­രു­വർ­ക്കും അ­സൗ­ക­ര്യം ഉ­ണ്ടാ­ക്കി­യ­തി­ന്നു് മാ­പ്പു് ചോ­ദി­ക്കു­ക എ­ന്ന­ത­ല്ലാ­തെ ആ സ്ത്രീ­ക്കു് മ­റ്റൊ­ന്നും ചെ­യ്യാ­നു­ണ്ടാ­യി­രു­ന്നി­ല്ല. ക­ഥ­യു­ടെ ആ­ന്റി­ക്ലൈ­മാ­ക്സ് ബേ­ജാ­റാ­ക്കു­ന്ന ഈ കൂ­ട്ടി­മു­ട്ടൽ കൊ­ണ്ടും അ­വ­സാ­നി­ച്ചി­ല്ല. ഗ്ര­ന്ഥ­കാ­രൻ കൂ­ട്ടി­ച്ചേർ­ക്കു­ന്നു; പി­റ്റേ­ന്നു് ഹെ­ഡ്മി­സ്ട്ര­സ് സ്കൂ­ളി­ലേ­ക്കു് ചെ­ന്നി­ല്ല; പകരം ചെ­ന്ന­തു് അ­വ­രു­ടെ രാ­ജി­ക്ക­ത്താ­യി­രു­ന്നു.

‘ബു­ദ്ദു പാദുഷ’ എന്ന ദൽ­ഹി­പ­ശ്ചാ­ത്ത­ല­ത്തി­ലു­ള്ള കഥ നർ­മ്മ­ഭാ­വ­ത്തോ­ടെ എ­ഴു­തി­യ­താ­ണു്. ഗ്ര­ന്ഥ­കാ­ര­നും അ­ദ്ദേ­ഹ­ത്തി­ന്റെ സു­ഹൃ­ത്തു് ഹാ­മി­ദും ദൽ­ഹി­യു­ടെ ഭൂ­ത­കാ­ല­ത്തെ­പ്പ­റ്റി ഉ­ല്ലാ­സ­ത്തോ­ടെ വർ­ത്ത­മാ­നം പ­റ­ഞ്ഞി­രി­ക്ക­യാ­യി­രു­ന്നു. പു­രാ­നാ ഖി­ല­യു­ടെ ഗോ­പു­ര­ത്തി­ന്റെ മു­ക­ളി­ലി­രു­ന്നാ­ണു് അവർ വർ­ത്ത­മാ­നം പ­റ­ഞ്ഞി­രു­ന്ന­തു്. ആ നേ­ര­ത്തു് ച­ക്ര­വർ­ത്തി­യു­ടെ നേ­തൃ­ത്വ­ത്തിൽ വ­രു­ന്ന മുഗൾ സൈ­ന്യ­ത്തെ­പ്പോ­ലു­ള്ള ഒരു സംഘം വ­ന്നെ­ത്തി­യ­തു് ക­ണ്ട­പ്പോൾ അവർ ബേ­ജാ­റാ­യി. തന്റെ ച­രി­ത്രാ­ഭി­മു­ഖ്യം മൂലം താൻ ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള മ­തി­ഭ്ര­മ­ത്തി­ന്നു് വി­ധേ­യ­നാ­യി­പ്പോ­യോ എ­ന്നു് ഗ്ര­ന്ഥ­കാ­ര­നു് അ­ത്ഭു­തം തോ­ന്നി. അൽ­പ­നേ­രം ശക്തി പ്ര­ക­ടി­പ്പി­ച്ച ശേഷം സൈ­ന്യം ചു­റ്റി­ത്തി­രി­ഞ്ഞു മു­ന്നോ­ട്ടു­പോ­യി. അ­പ്പോൾ സു­ഹൃ­ത്തു് ആ ദു­രൂ­ഹ­ത ഇഴ പി­രി­ച്ചു പ­റ­ഞ്ഞു­കൊ­ടു­ത്തു. കു­തി­ര­പ്പു­റ­ത്തു് ക­ട­ന്നു­പോ­യ ‘ച­ക്ര­വർ­ത്തി’ ദൽ­ഹി­യി­ലെ ഒരു സം­ഘ­ത്തി­ന്റെ ത­ല­വ­നാ­ണു്. ജ­ന­ങ്ങൾ അയാളെ ‘ബു­ദ്ദു പാദുഷ’ എന്നു വി­ളി­ക്കു­ന്നു. അ­വ­സാ­ന­ത്തെ മുഗൾ ച­ക്ര­വർ­ത്തി­യു­ടെ അ­ന­ന്ത­രാ­വ­കാ­ശി­യാ­ണു് അയാൾ എ­ന്നൊ­രു കി­റു­ക്കൻ ആശയം അ­യാ­ളു­ടെ ത­ല­യി­ലേ­ക്കു് ആരോ ക­യ­റ്റി­വി­ട്ടി­ട്ടു­ണ്ടു്. തന്റെ സാ­മ്രാ­ജ്യം പു­നഃ­സ്ഥാ­പി­ത­മാ­വു­ന്ന ആ സു­വർ­ണ്ണ­കാ­ല­വും കാ­ത്തു് ക­ഴി­യു­ക­യാ­ണു് ബു­ദ്ദു!

‘ഹ­രി­ശ്ച­ന്ദ്ര’ എന്ന കഥയിൽ മരണം എന്ന പ്ര­മേ­യം നർ­മ­സ്പർ­ശ­ത്തോ­ടു­കൂ­ടി വളരെ കൗ­ശ­ല­പൂർ­വ്വം കൈ­കാ­ര്യം ചെ­യ്തി­രി­ക്കു­ന്നു. ആ­ഖ്യാ­താ­വു് ഒരു ശ­വ­ഘോ­ഷ­യാ­ത്ര കാ­ണു­ന്നു. തന്റെ ചില പ­രി­ച­യ­ക്കാ­രിൽ നി­ന്നു് പരേതൻ ന­ഗ­ര­ത്തി­ലെ ശ്മ­ശാ­ന­ത്തി­ന്റെ കാ­വൽ­ക്കാ­ര­നാ­യി­രു­ന്നു എ­ന്നു് മ­ന­സ്സി­ലാ­ക്കു­ന്നു. ‘ഹ­രി­ശ്ച­ന്ദ്ര’ എന്ന പ­രി­ഹാ­സ­പ്പേ­രി­ലാ­ണു് അയാൾ അ­റി­യ­പ്പെ­ട്ടി­രു­ന്ന­തു്. ശ്മ­ശാ­ന­ത്തി­ലേ­ക്കു് വ­ന്നെ­ത്തി­പ്പെ­ടു­ന്ന ഓരോ മൃ­ത­ദേ­ഹ­ത്തെ­യും സ്വീ­ക­രി­ച്ചി­രു­ന്ന­തും ദ­ഹി­പ്പി­ക്കാ­നാ­വ­ശ്യ­മാ­യ ഏർ­പ്പാ­ടു­കൾ ചെ­യ്ത­തും ഹ­രി­ശ്ച­ന്ദ്ര­നാ­യി­രു­ന്നു. പക്ഷേ, ഇ­പ്പോൾ ആ­രാ­ണു് ഹ­രി­ശ്ച­ന്ദ്ര­നെ സ്വീ­ക­രി­ക്കു­ക? ക­ത്തി­യെ­രി­യു­മ്പോൾ ആ മൃ­ത­ദേ­ഹ­ത്തി­ന്നു് ആരു് കാവൽ നിൽ­ക്കും? ഇ­ത്ത­രം അ­സ്വ­സ്ഥ­ക­ര­മാ­യ ചി­ന്ത­കൾ ആ­ഖ്യാ­താ­വി­നെ ആ ഘോ­ഷ­യാ­ത്ര­യിൽ ചേ­രു­വാൻ പ്രേ­രി­പ്പി­ച്ചു. പക്ഷേ, ഹ­രി­ശ്ച­ന്ദ്ര­ന്റെ ദേ­ഹ­ത്തി­നു­ള്ള നി­യോ­ഗം ദ­ഹി­പ്പി­ക്ക­പ്പെ­ടു­ക എ­ന്നു­ള്ള­താ­യി­രു­ന്നി­ല്ല. വ­ഴി­ക്കു­വെ­ച്ചു് ശവം എ­ടു­പ്പു­കാർ ഒരു ചെറിയ തോ­ട്ടിൽ വീണു. ശവവും അ­വ­രോ­ടൊ­പ്പം വെ­ള്ള­ത്തിൽ മു­ങ്ങി. ശ­ക്തി­യാ­യ ഒ­ഴു­ക്കു് അതിനെ പു­ഴ­യി­ലേ­ക്കു് കൊ­ണ്ടു­പോ­യി. പുഴ ഒരു പക്ഷേ, അതിനെ അ­ന­ന്ത­മാ­യ കടലിൽ എ­ത്തി­ക്കു­മാ­യി­രി­ക്കാം. അ­ങ്ങ­നെ നി­ര­വ­ധി ശ­രീ­ര­ങ്ങൾ ദ­ഹി­പ്പി­ച്ച ഹ­രി­ശ്ച­ന്ദ്രൻ തന്റെ ശ­രീ­ര­ത്തെ ദ­ഹി­പ്പി­ക്കു­വാൻ മ­റ്റു­ള്ള­വ­രെ അ­നു­വ­ദി­ക്കാ­തെ ര­ക്ഷ­പ്പെ­ട്ടു. അയാൾ സ­മർ­ത്ഥ­മാ­യി സ­മു­ദ്ര­ത്തി­ലേ­ക്കു് ഒ­ഴു­കി­പ്പോ­യി.

താൻ സ­ന്ദർ­ശി­ച്ച രാ­ജ്യ­ങ്ങ­ളി­ലെ പൂ­ക്ക­ളേ­യും ചെ­ടി­ക­ളേ­യും കൃ­ത്യ­മാ­യി പൊ­റ്റെ­ക്കാ­ട്ട് നി­രീ­ക്ഷി­ച്ചി­ട്ടു­ണ്ടു്. മ­ര­ങ്ങ­ളും പൂ­ക്ക­ളും അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­വ­ന­യെ എ­പ്പോ­ഴും പിൻ­തു­ടർ­ന്നു­ചെ­ല്ലു­ന്നു. അ­വ­യു­ടെ നി­റ­വും രൂ­പ­വും പ­രി­മ­ള­വും എ­ത്ര­യോ കാ­ല­ത്തേ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­ര­ക­ളിൽ ബാ­ക്കി­യാ­വു­ന്നു. അ­വ­യ്ക്കു ചു­റ്റും നി­ര­വ­ധി കാൽ­പ­നി­ക­ക­ഥ­കൾ അ­ദ്ദേ­ഹം നെ­യ്തൊ­രു­ക്കി­യി­ട്ടു­ണ്ടു്. അവ ഒ­രു­മി­ച്ചു­വെ­ക്കു­മ്പോൾ ചെ­റു­ക­ഥാ­രം­ഗ­ത്തെ ഒരു പുതിയ സാ­ഹി­ത്യ­ശാ­ഖ ഉ­ട­ലെ­ടു­ക്കു­ന്നു എ­ന്നു­പോ­ലും പറയാം. അ­ക്കൂ­ട്ട­ത്തിൽ ‘നി­ശാ­ഗ­ന്ധി’, ‘ഏ­ഴി­ലം­പാ­ല’, ‘കാ­ട്ടു ചെ­മ്പ­കം’ എ­ന്നി­വ സ­വി­ശേ­ഷ­പ­രാ­മർ­ശം അർ­ഹി­ക്കു­ന്നു. ‘ഏ­ഴി­ലം­പാ­ല’യിൽ ആ­ഖ്യാ­താ­വു് തന്റെ വൃ­ദ്ധ­നാ­യ അ­മ്മാ­വ­നു­മാ­യി ഇ­ട­യു­ന്നു. റോ­ഡു­പ­ണി­യു­ടെ പൂർ­ത്തീ­ക­ര­ണ­ത്തി­നു­വേ­ണ്ടി ഒരു ഏ­ഴി­ലം­പാ­ല മു­റി­ക്കു­ന്ന­തു് അവസാന നി­മി­ഷ­ത്തിൽ കാ­ര­ണ­മേ­തും പ­റ­യാ­തെ അ­മ്മാ­വൻ ത­ട­ഞ്ഞ­താ­ണു് പ്ര­ശ്നം. മ­രു­മ­ക­ന്നു് ആ തൊ­ള്ള­യി­ട­ലു­ക­ളെ­ല്ലാം വി­ചി­ത്ര­മാ­യി­ത്തോ­ന്നി. കാരണം ജ­ന­ങ്ങൾ­ക്കു് വലിയ ഉ­പ­കാ­ര­മാ­വും എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് റോഡു നിർ­മ്മാ­ണ­ത്തെ വൃ­ദ്ധൻ തന്നെ നേ­ര­ത്തേ സ്വാ­ഗ­തം ചെ­യ്ത­താ­ണു്. ക­ഥ­യു­ടെ കാതൽ കി­ട­ക്കു­ന്ന­തു് അ­വ­സാ­ന­ത്തിൽ ഉ­യർ­ന്നു വ­രു­ന്ന അ­മ്മാ­വ­ന്റെ പുതിയ പ്ര­തി­ച്ഛാ­യ­യി­ലാ­ണു്. തു­ട­ക്ക­ത്തിൽ മ­രു­മ­കൻ എ­ടു­ത്തു­കാ­ണി­ച്ച രൂ­പ­ത്തി­നു് നേ­രെ­വി­പ­രീ­ത­മാ­ണു് ഈ പ്ര­തി­ച്ഛാ­യ—മ­രു­മ­ക­നു് ഒരു കു­റി­പ്പു് എ­ഴു­തി­വെ­ച്ചു് വൃ­ദ്ധൻ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. അതൊരു ദു­ര­ന്ത­പ്ര­ണ­യ­ക­ഥ­യു­ടെ അ­നാ­വ­ര­ണ­മാ­യി­രു­ന്നു: യൗ­വ­ന­കാ­ല­ത്തു് അ­മ്മാ­വൻ ‘താ­ഴ്‌­ന്ന’ ജാ­തി­യിൽ­പ്പെ­ട്ട ഒരു പെ­ണ്ണി­നെ സ്നേ­ഹി­ച്ചി­രു­ന്നു. അവൾ ആ സ്നേ­ഹം തി­രി­ച്ചു നൽകി. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സൽ­പേ­രും കു­ടും­ബ­ത്തി­ന്റെ അ­ന്ത­സ്സും കാ­ത്തു­ര­ക്ഷി­ക്കു­ന്ന­തി­നു­വേ­ണ്ടി അവൾ ഏ­ഴി­ലം­പാ­ല­യിൽ തൂ­ങ്ങി­മ­രി­ച്ചു. അ­വ­ളു­ടെ ത്യാ­ഗ­മ­നഃ­സ്ഥി­തി അ­ദ്ദേ­ഹ­ത്തെ അ­ഗാ­ധ­മാ­യി സ്പർ­ശി­ച്ച­തി­നാൽ അ­വി­വാ­ഹി­ത­നാ­യി, അ­വ­ളു­ടെ സ്നേ­ഹം ഓർ­ത്തു­കൊ­ണ്ടും വീ­ട്ടി­ലെ തന്റെ മു­റി­യിൽ നി­ന്നു് നി­ത്യ­വും ആ ഏ­ഴി­ലം­പാ­ല വീ­ക്ഷി­ച്ചു­കൊ­ണ്ടും തു­ടർ­ന്നു ജീ­വി­ക്കാൻ അയാൾ തീ­രു­മാ­നി­ച്ചു. ഗ്രാ­മ­വാ­സി­കൾ ക­രു­തി­യ­തു­പോ­ലെ ആ മ­നു­ഷ്യൻ പ്ര­ണ­യ­മെ­ന്തെ­ന്ന­റി­യാ­ത്ത വെറും യാ­ഥാ­സ്ഥി­തി­കൻ ആ­യി­രു­ന്നി­ല്ല.

ലോ­ക­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളിൽ ന­ട­ത്തി­യ യാ­ത്ര­ക­ളു­ടെ അ­നു­ഭ­വ­ങ്ങൾ തന്റെ സർ­ഗ­ര­ച­ന­ക­ളിൽ കൊ­ണ്ടു­വ­രു­വാൻ പൊ­റ്റെ­ക്കാ­ട്ട് ശ്ര­മി­ച്ചി­ട്ടു­ണ്ടു്. സ്വ­ന്തം ക­ഥ­ക­ളു­ടെ പ്ര­മേ­യ­പ­രി­ധി കേ­ര­ളീ­യ­ജീ­വി­ത­ത്തിൽ മാ­ത്ര­മാ­യി ഒ­തു­ക്കു­ന്ന മ­ല­യാ­ള­ത്തി­ലെ ആ ത­ല­മു­റ­യി­ലെ മിക്ക എ­ഴു­ത്തു­കാ­രിൽ നി­ന്നും ഇതു് പൊ­റ്റെ­ക്കാ­ട്ടി­നെ വേ­റി­ട്ടു­നിർ­ത്തു­ന്നു. ‘ഹി­മ­വാ­ഹി­നി’ എന്ന സ­മാ­ഹാ­ര­ത്തി­ലെ എല്ലാ ക­ഥ­ക­ളു­ടെ­യും പ­ശ്ചാ­ത്ത­ലം കാ­ശ്മീർ ആണു്. ചില ക­ഥ­ക­ളിൽ ബാ­ലി­ദ്വീ­പ്, സി­ങ്ക­പ്പൂ­രി­ലെ തെ­രു­വു­കൾ മു­ത­ലാ­യ­വ പ­ശ്ചാ­ത്ത­ല­മാ­യി വ­രു­ന്നു. ഈ ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യ വൈ­പു­ല്യം ആ ക­ഥാ­ലോ­ക­ത്തി­ന്നു് വ്യാ­പ­ക­മാ­യ അളവിൽ ഒരു അ­ന്യ­ലോ­ക­വൈ­ചി­ത്ര്യം പ­ക­രു­ന്നു­ണ്ടു്.

images/William_Sydney_Porter.jpg
ഒ. ഹെൻറി

ചില കഥകൾ ക­ഥാ­പാ­ത്ര പ­ഠ­ന­ങ്ങ­ളാ­ണു്. അവയിൽ ഇ­തി­വൃ­ത്തം ക­ഥാ­പാ­ത്ര­ത്തെ അ­നാ­വ­ര­ണം ചെ­യ്യാ­നു­ള്ള ഒരു ഉപായം എന്ന നി­ല­യിൽ മാ­ത്ര­മേ പ്ര­ധാ­ന­മാ­യി­ത്തീ­രു­ന്നു­ള്ളു. തന്റെ ദേ­ശാ­ഭി­മാ­ന പ്ര­ചോ­ദി­ത പ്ര­വർ­ത്ത­ന­ങ്ങൾ മൂലം ക­ച്ച­വ­ട­വും ആ­രോ­ഗ്യ­വും സു­ഹൃ­ത്തു­ക്ക­ളും ന­ഷ്ട­പ്പെ­ട്ട കു­ഞ്ഞ­ല­വി എന്നു പേരായ ദ­രി­ദ്ര­മു­സ്ലി­മി­നെ­ക്കു­റി­ച്ചു­ള്ള ‘ഒ­ഴി­ഞ്ഞ­ക­ട്ടിൽ’ എന്ന കഥ ഇ­പ്പ­റ­ഞ്ഞ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്. ‘മ­ല­യാ­ള­ത്തി­ന്റെ ചോര’ എന്ന കഥയിൽ മ­റ്റൊ­രു ര­ക്ത­സാ­ക്ഷി­യാ­യ മൊ­യ്തീൻ എന്ന ക­ച്ച­വ­ട­ക്കാ­രൻ വൈ­കാ­രി­ക­സ്പർ­ശ­ത്തോ­ടെ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. കോ­ലാ­ലം­പൂ­രി­ലെ ഒരു തെ­രു­വു­മു­റി­യിൽ തന്റെ വ­ണ്ടി­ക്കു സമീപം നി­ന്നു­കൊ­ണ്ടു് ‘നാ­രീ­ഗോ­റി­ങ്ങ്’, അ­താ­യ­തു് ഫ്രൈ­ഡ്റൈ­സ് വി­റ്റു­കൊ­ണ്ടി­രി­ക്കെ ഏ­താ­നും വാര അ­ക­ലെ­നി­ന്നു് വേ­ദ­ന­യിൽ പു­ള­യു­ന്ന ഒ­രാ­ളു­ടെ നി­ല­വി­ളി ഈ യു­വാ­വു് കേൾ­ക്കു­ന്നു. അവിടെ ഒരു പോ­ലീ­സു­കാ­ര­ന്റെ­യും ഏ­താ­നും ഗു­ണ്ട­ക­ളു­ടെ­യും പീ­ഡ­ന­ത്തി­നു ഇ­ര­യാ­വു­ന്ന­തു് ഒരു മ­ല­യാ­ളി­യാ­ണു് എ­ന്നു് അയാൾ തി­രി­ച്ച­റി­യു­ന്നു. ആ ക്രൂ­ര­ദൃ­ശ്യം കണ്ടു നിൽ­ക്കാ­നാ­വാ­തെ അയാൾ ഒരു വ­ടി­യു­മാ­യി അവരെ ആ­ക്ര­മി­ക്കു­ക­യും മർ­ദ്ദി­ത­നെ സ്വ­ത­ന്ത്ര­നാ­ക്കു­ക­യും ചെ­യ്യു­ന്നു. മ­ല­യാ­ള­സ്നേ­ഹ­ത്താൽ പ്ര­ചോ­ദി­ത­നാ­യി മൊ­യ്തീൻ ചെയ്ത വീ­ര­കൃ­ത്യം അവിടെ അ­യാ­ളു­ടെ ജീ­വി­കാ­സ­മ്പാ­ദ­ന­ത്തി­നു് വി­ന­യാ­യി. അതു് കോ­ലാ­ലം­പൂ­രിൽ ക­ച്ച­വ­ടം ന­ട­ത്തി­യി­രു­ന്ന സ­ന്തു­ഷ്ട ദി­ന­ങ്ങൾ­ക്കു് അ­ന്ത്യം കു­റി­ച്ചു. താൻ വീ­ണ്ടെ­ടു­ത്ത മ­നു­ഷ്യ­നോ­ടൊ­പ്പം അയാൾ ഇനി ഒ­രി­ക്ക­ലും ന­ഗ­ര­ത്തി­ലേ­ക്കു് തി­രി­ച്ചു­വ­രാ­ത്ത­മ­ട്ടിൽ കാ­ട്ടി­ലേ­ക്കു് ര­ക്ഷ­പ്പെ­ട്ടു. ‘ശി­ക്കാ­രി’ എന്ന കഥ വളരെ കൗ­തു­കം ജ­നി­പ്പി­ക്കു­ന്ന ഒരു ക­ഥാ­പാ­ത്ര­ത്തെ അ­വ­ത­രി­പ്പി­ക്കു­ന്നു—മി­സ്റ്റർ ബുഷ്. ഗ­ണി­ത­ശാ­സ്ത്ര­ത്തി­ന്റെ പ്രൊ­ഫ­സ­റാ­യ അ­ദ്ദേ­ഹം ആ­ഫ്രി­ക്കൻ കാ­ടു­ക­ളി­ലെ സാ­ഹ­സ­യാ­ത്ര­ക­ളു­ടെ കഥകൾ വാ­യി­ച്ചു് ഹരം കയറി നാ­യാ­ട്ടു­ക­മ്പ­ക്കാ­ര­നാ­യി­ത്തീ­രു­ന്നു. അ­ധ്യാ­പ­ന­വൃ­ത്തി ഉ­പേ­ക്ഷി­ച്ചു് അ­ദ്ദേ­ഹം ആ­ഫ്രി­ക്ക­യി­ലേ­ക്കു് പു­റ­പ്പെ­ട്ടു. അവിടെ ഒരു നാ­യാ­ട്ടു­കാ­ര­നെ കൂ­ലി­ക്കു വി­ളി­ച്ചു. ഒരു ദിവസം അ­വ­രി­രു­വ­രും കാ­ട്ടിൽ­വെ­ച്ചു് ഭീ­മാ­കാ­ര­നാ­യ ഒരു ആനയെ ക­ണ്ടു­മു­ട്ടി. അ­തി­ന്റെ കൊ­മ്പു­കൾ പ്രൊ­ഫ­സ­റു­ടെ കൂ­ട്ടു­കാ­രൻ ഇ­തി­നു­മു­മ്പു് ഒ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത­വി­ധം വ­ലു­താ­യി­രു­ന്നു. അയാൾ ബു­ഷി­നോ­ടു് വെ­ടി­വെ­ക്കാൻ പ­റ­ഞ്ഞു. അ­ദ്ദേ­ഹ­മാ­ക­ട്ടെ, ആ വൻ­രൂ­പ­ത്തി­ന്റെ അ­വ­യ­വ­പ്പൊ­രു­ത്ത­ത്തിൽ വ്യാ­മു­ഗ്ദ്ധ­നാ­യി നി­ന്നു­പോ­യി. അഴകു് വ­ഴി­യു­ന്ന താ­ളാ­ത്മ­ക­മാ­യ ചെ­വി­യാ­ട്ട­ലും വയറും കാ­ലു­ക­ളും ഒക്കെ നോ­ക്കി അ­ദ്ദേ­ഹം അ­ങ്ങ­നെ നി­ന്നു—പ്ര­കൃ­തി­യു­ടെ പൂർ­ണ്ണ­ത തി­ക­ഞ്ഞ ഒരു സൃ­ഷ്ടി. അ­ദ്ദേ­ഹം വെ­ടി­വെ­യ്ക്കാൻ വി­സ­മ്മ­തി­ച്ചു; ആ മൃ­ഗ­ത്തെ ഉ­പ­ദ്ര­വി­ക്കു­ന്ന­തിൽ നി­ന്നു് തന്റെ കൂ­ട്ടു­കാ­ര­നെ ത­ട­യു­ക­യും ചെ­യ്തു. ആന ന­ട­ന്നു­മ­റ­ഞ്ഞു. ബുഷ് എ­ന്നേ­ക്കു­മാ­യി നാ­യാ­ട്ടു് ഉ­പേ­ക്ഷി­ച്ചു. അ­ദ്ദേ­ഹം ഒ­ട്ട­ക­പ്പ­ക്ഷി­യു­ടെ തൂവൽ ശേ­ഖ­രി­ച്ചു വി­റ്റു് ജീ­വി­ക്കാ­മെ­ന്നു് തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു. ‘കാ­ട്ടു­ച­മ്പ­കം’ എന്ന ക­ഥ­യി­ലേ­തു­പോ­ലെ, മു­ഖ്യ­ക­ഥാ­പാ­ത്ര­ത്തെ ചു­റ്റി­പ്പ­റ്റി ഇ­ത്ത­ര­ത്തി­ലു­ള്ള ഒരു ഗൂ­ഢാ­ത്മ­ക പ­രി­വേ­ഷം വളരെ അ­പൂർ­വ്വ­മാ­യി മാ­ത്ര­മേ പൊ­റ്റെ­ക്കാ­ട്ടി­ന്റെ ക­ഥ­ക­ളിൽ ക­ണ്ടെ­ത്താ­നാ­വൂ. നി­ര­വ­ധി വർ­ഷ­ങ്ങ­ളാ­യി ഒരു കാ­ട്ടു­ച­മ്പ­ക­ത്തി­നു ചു­വ­ട്ടിൽ തന്റെ ക­മി­താ­വി­നെ കാ­ത്തി­രി­ക്കു­ന്ന വൃ­ദ്ധ­യും ഭ്രാ­ന്തി­യു­മാ­യ ഭ­ദ്രി­യു­ടെ ക­ഥ­യാ­ണു് ‘കാ­ട്ടു­ച­മ്പ­കം’: ക­ലാ­സി­ദ്ധി­ക­ളു­ള്ള ഒ­രാ­ശാ­രി­യെ രാ­ജ­കു­മാ­രി­യാ­യി­രു­ന്ന അവൾ പ്രേ­മി­ച്ചു. യൗ­വ­ന­കാ­ല­ത്തു് അവർ ഒ­ന്നി­ച്ചു് ഒ­ളി­ച്ചോ­ടാൻ നി­ശ്ച­യി­ച്ചി­രു­ന്ന­താ­ണു്. മുൻ­നി­ശ്ച­യ­മ­നു­സ­രി­ച്ചു് അവൾ ആ മ­ര­ച്ചു­വ­ട്ടിൽ കാ­മു­ക­നേ­യും കാ­ത്തു നി­ന്നു. അ­ങ്ങോ­ട്ടു­ള്ള വ­ഴി­മ­ധ്യേ രാ­ജാ­വി­ന്റെ ആൾ­ക്കാർ അയാളെ കൊ­ന്നു­ക­ള­ഞ്ഞു. ഭദ്രി തന്റെ പു­രു­ഷ­നെ കാ­ത്തു­നിൽ­ക്കാൻ തു­ട­ങ്ങി­യ­തി­നു ശേഷം അനേക വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു പോയി. അ­വൾ­ക്കു് മ­ര­ണ­മി­ല്ലെ­ന്നു് തോ­ന്നി­പ്പോ­കും. കാ­മു­കീ­കാ­മു­ക­ന്മാർ അവളെ ഒരു ദേ­വി­യാ­യി ആ­രാ­ധി­ക്കു­ന്നു. പൊ­റ്റെ­ക്കാ­ട്ടി­ന്റെ ചില ക­ഥാ­പാ­ത്ര­ങ്ങ­ളിൽ വൈ­കാ­രി­ക­മാ­യ ആ­ദർ­ശ­വൽ­ക്ക­ര­ണ­ത്തി­ന്റെ ഒ­രം­ശ­മു­ണ്ടു്. ഇ­ന്ത്യ­യു­ടെ സാം­സ്കാ­രി­ക ന­വോ­ത്ഥാ­ന­ത്തി­ന്റെ ചൈ­ത­ന്യം ഉൾ­ക്കൊ­ണ്ടു് വ­ളർ­ന്ന എ­ഴു­ത്തു­കാ­രു­ടെ ത­ല­മു­റ­യിൽ­പെ­ട്ട ആ­ളാ­ണ­ദ്ദേ­ഹം. ഭദ്രി യ­ഥാർ­ത്ഥ­മാ­യ കാൽ­പ­നി­ക പ്ര­ണ­യ­ത്തി­ന്റെ മൂർ­ത്തീ­ഭാ­വ­മാ­ണു്; ബുഷ് അ­ഹിം­സ­യു­ടെ രൂ­പാ­ന്ത­ര­മാ­ണു്. മ­ല­യാ­ള­ത്തി­നു­വേ­ണ്ടി­യു­ള്ള പ്ര­തി­രോ­ധ­ത്തി­ന്റെ ആവേശം കയറിയ മൊ­യ്തീ­നും രാ­ജ്യ­സ്നേ­ഹി­യാ­യ കു­ഞ്ഞ­ല­വി­യും എ­ഴു­ത്തു­കാ­ര­ന്റെ തലമുറ ഉ­യർ­ത്തി­പ്പി­ടി­ച്ച ആ­ദർ­ശ­ങ്ങ­ളിൽ നി­ന്നു് ഉ­യി­രെ­ടു­ക്കു­ന്ന­വ­രാ­ണു്.

images/Somerset_Maugham.jpg
സോ­മർ­സെ­റ്റ് മോം

സ­റ്റ­യർ ഈ എ­ഴു­ത്തു­കാ­ര­ന്റെ ക­ള­മ­ല്ല. പ­രോ­ക്ഷ­മാ­യ ആ­വി­ഷ്കാ­ര­രീ­തി­ക­ളും ആ­വൃ­ത­മാ­യ പ്ര­തി­പാ­ദ­ന­സ­മ്പ്ര­ദാ­യ­ങ്ങ­ളു­മാ­ണ­ല്ലോ അ­താ­വ­ശ്യ­പ്പെ­ടു­ന്ന­തു്. പൊ­തു­വെ പൊ­റ്റെ­ക്കാ­ട്ടു് നേർ­ക്കു­നേ­രെ, കാ­ര്യം തു­റ­ന്നു പ­റ­യു­ന്ന ആ­ളാ­ണു്. മാ­ത്ര­വു­മ­ല്ല ഇ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ ശ­ക്ത­മാ­യ സാ­മൂ­ഹ്യ പ്ര­തി­ബ­ദ്ധ­ത­യു­ള്ള ഒ­രെ­ഴു­ത്തു­കാ­ര­നു് സ­റ്റ­യർ ഉ­ചി­ത­മാ­യ ക­ഥ­ന­രീ­തി­യു­മ­ല്ല. എ­ങ്കി­ലും ‘സ്മാ­ര­കം’, ‘നാ­ടൻ­ക­ല’ തു­ട­ങ്ങി ഒ­രു­പി­ടി ക­ഥ­ക­ളിൽ പൊ­റ്റെ­ക്കാ­ട്ട് ഈ രീതി ഉ­പ­യോ­ഗി­ച്ച­താ­യി കാണാം. മു­ര­ടി­ച്ച സമൂഹം ഒരു കവിയെ ചൂഷണം ചെ­യ്യു­ന്ന­തി­ന്റെ തേഞ്ഞ ഇ­തി­വൃ­ത്തം സ്മാ­ര­ക­ത്തിൽ കാണാം. ക­ട­ക്കാ­രു­ടെ ശല്യം സ­ഹി­ക്ക­വ­യ്യാ­തെ, നി­സ്വ­നാ­യ കവി നഗരം വി­ട്ടു പോ­കു­ന്നു, താൻ മ­രി­ച്ചു­പോ­യി എന്നു മ­റ്റു­ള്ള­വ­രെ വി­ശ്വ­സി­പ്പി­ക്കു­ന്ന­തിൽ അയാൾ വി­ജ­യി­ച്ചു. ഒ­രു­കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തെ ചൂഷണം ചെ­യ്തി­രു­ന്ന ജ­ന­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ പേരിൽ ഒരു സ്മാ­ര­കം ഉ­യർ­ത്തു­ന്ന­തി­നു­വേ­ണ്ടി ധ­ന­ശേ­ഖ­ര­ണം ന­ട­ത്തി. അ­തി­ന്റെ ത­റ­ക്ക­ല്ലി­ടൽ ച­ട­ങ്ങിൽ ഗൂ­ഢ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട കവി തന്റെ യാ­ഥാർ­ത്ഥ്യം വെ­ളി­പ്പെ­ടു­ത്തി എ­ല്ലാ­വ­രേ­യും അ­മ്പ­ര­പ്പി­ക്കു­ക­യും ധ­ന­ശേ­ഖ­ര­ണം ന­ട­ത്തി­യ­വ­രു­ടെ കാ­പ­ട്യം വെ­ളി­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു. സെ­മി­നാ­റു­ക­ളി­ലും കോൺ­ഫ­റൻ­സു­ക­ളി­ലും അ­ധ്യ­ക്ഷ­ക്കു­ത്ത­ക വ­ഹി­ക്കു­ന്ന സാം­സ്കാ­രി­ക­ക­ഴു­ക­ന്മാ­രു­ടെ സു­ദീർ­ഘ­മാ­യ ഉ­പ­രി­പ്ല­വ പ്ര­സം­ഗ­ങ്ങ­ളു­ടെ ഹാ­സ്യാ­നു­ക­ര­ണ­മാ­ണു് ‘നാ­ടൻ­ക­ല’ എന്ന കഥ.

പല പൊ­റ്റെ­ക്കാ­ട്ട് ക­ഥ­ക­ളു­ടേ­യും പ്രാ­രം­ഭ­ത്തിൽ നി­യ­മേ­ന കാ­ണു­ന്ന­തു് നീണ്ട വി­വ­ര­ണ­ങ്ങ­ളാ­ണു്. ഇ­തി­വൃ­ത്ത­ത്തി­നു് ഉ­ചി­ത­മാ­യ പ­ശ്ചാ­ത്ത­ല­മൊ­രു­ക്കു­ന്ന­തി­നു പുറമെ ഗ്ര­ന്ഥ­കാ­ര­ന്റെ ഭാ­വാ­ത്മ­ക­സം­വേ­ദ­ന­ശ­ക്തി­ക്കു­ള്ള തെ­ളി­വു­കൾ കൂ­ടി­യാ­ണ­വ:

“സാ­യാ­ഹ്നം. ശാ­ന്ത­മാ­യ കടൽ. വാ­രു­ണ­ക്കൊ­ട്ടാ­ര­ത്തി­ന്റെ മു­റ്റ­ത്തു വി­രി­ച്ച വീ­രാ­ളി­പ്പ­ട്ടു പോലെ വി­ല­സു­ന്ന ആകാശം. വർ­ണ്ണ­മേ­ഘ­ങ്ങൾ­ക്കി­ട­യിൽ മ­ക­ര­സൂ­ര്യൻ ഒരു ശ­ര­റാ­ന്ത­ലു­പോ­ലെ തൂ­ങ്ങി നി­ല്ക്കു­ന്നു.” (സ്മ­ര­ണ­കൾ)

സാ­മാ­ന്യ നി­രീ­ക്ഷ­ണ­മോ സാ­ന്ദർ­ഭി­ക­പ­രാ­മർ­ശ­ങ്ങ­ളോ കൊ­ണ്ടു് ഉ­പ­ന്യാ­സം പോലെ തു­ട­ങ്ങു­ന്ന ചില ക­ഥ­ക­ളും ഇ­ക്കൂ­ട്ട­ത്തി­ലു­ണ്ടു്:

images/Maupassant.jpg
മോ­പ്പ­സാ­ങ്ങ്

“എ­നി­ക്കു് ഏ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട ഒരു പ­രി­മ­ളം ‘നി­ശാ­ഗ­ന്ധി’യു­ടേ­താ­ണു്. ‘രാ­ത്രി­യി­ലെ റാണി’ (Night Queen) എ­ന്നു് ഇം­ഗ്ലീ­ഷിൽ പ­റ­യ­പ്പെ­ടു­ന്ന ഈ ചെ­ടി­യു­ടെ ചെറിയ വി­രി­മ­ല­രു­ക­ളിൽ നി­ന്നു് വ­ഴി­യു­ന്ന പ­രി­മ­ള­ധോ­ര­ണി­യെ­പ്പോ­ലെ എന്നെ ആ­കർ­ഷി­ക്കു­ന്ന­താ­യി മ­റ്റൊ­ന്നു­മി­ല്ല. വേ­ലി­ക്ക­രി­കി­ലെ പ­ടർ­പ്പു­ക­ളിൽ നി­ന്നും ഉ­ദ്യാ­ന­ങ്ങ­ളു­ടെ കോ­ണു­ക­ളിൽ നി­ന്നും മ­തി­ലു­ക­ളു­ടെ മറവിൽ നി­ന്നും പു­റ­പ്പെ­ട്ടു­വ­രു­ന്ന ആ പു­തു­മ­ണം അ­ന്ധ­കാ­ര­ത്തിൽ­ക്കൂ­ടി ഇ­ഴ­ഞ്ഞു­വ­ന്നു് എന്റെ അ­ന്ത­രം­ഗ­ത്തെ ഒ­രാ­ന­ന്ദോ­ന്മാ­ദ­ത്തിൽ ആ­റാ­ടി­ക്കാ­റു­ണ്ടു്. നി­ശാ­റാ­ണി പു­ഷ്പ­ങ്ങ­ളി­ലെ വേ­ശ്യ­യാ­ണു്. പകൽ മു­ഴു­വൻ കി­ട­ന്നു­റ­ങ്ങി, അന്തി ക­ഴി­ഞ്ഞാൽ അ­ന്ധ­കാ­ര­ത്തിൽ കൂടി പ­തു­ങ്ങി­ച്ചെ­ന്നു് അ­റി­യാ­തെ ആ­ളു­ക­ളെ അവൾ ആ­ലിം­ഗ­നം ചെ­യ്തു വ­ശീ­ക­രി­ച്ചു­ക­ള­യും… എന്റെ സ്വ­ന്തം തോ­ട്ട­ത്തിൽ, ഒരു നി­ശാ­ഗ­ന്ധി വെ­ച്ചു പി­ടി­പ്പി­ക്കു­വാൻ ഞാൻ ഒ­രി­ക്ക­ലും അ­നു­വ­ദി­ക്കു­ക­യി­ല്ല. അ­തി­നു് ഒരു പ്ര­ത്യേ­ക കാ­ര­ണ­മു­ണ്ടു്. അ­തി­ന്റെ പി­ന്നിൽ ഒരു പഴയ ക­ഥ­യു­ണ്ടു്.” (നി­ശാ­ഗ­ന്ധി)

‘ബു­ദ്ദു പാദുഷ’ ഒ­രു­പ­ന്യാ­സം പോലെ തു­ട­ങ്ങി­യി­രി­ക്കു­ന്നു: “പ­ല­പ്പോ­ഴും വാ­യി­ച്ചു കേ­ട്ടു മാ­ത്രം പ­രി­ച­യ­പ്പെ­ട്ട ചില സ്ഥ­ല­ങ്ങ­ളിൽ പെ­ട്ടെ­ന്നു ചെ­ന്നു ചേ­രാ­നി­ട­വ­രു­മ്പോൾ, അ­വി­ചാ­രി­ത­മാ­യി ഒരു പഴയ ബ­ന്ധു­ഗൃ­ഹ­ത്തിൽ വീ­ണ്ടും പ്ര­വേ­ശി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന ഒരു പ്ര­തീ­തി­യാ­ണു് ന­മു­ക്കു­ണ്ടാ­വു­ക. അവിടെ പണ്ടു നടന്ന സം­ഭ­വ­ങ്ങൾ­ക്കെ­ല്ലാം നാം ദൃ­ക്സാ­ക്ഷി­ക­ളാ­യി­രു­ന്നി­ല്ലേ എ­ന്നൊ­രു തോ­ന്ന­ലു­ണ്ടാ­വു­ന്നു. അ­വി­ടു­ത്തെ ഓരോ പൊ­ളി­ഞ്ഞ സ്തൂ­പ­വും ചെ­രി­ഞ്ഞ ഭി­ത്തി­യും മു­റി­യും മൂ­ല­യു­മെ­ല്ലാം പ­ണ്ടെ­വി­ടെ­യോ കണ്ടു പ­രി­ച­യി­ച്ച­ത­ല്ലേ എന്നു ബ­ല­മാ­യൊ­രു സംശയം തോ­ന്നു­ന്നു”.

പൊ­റ്റെ­ക്കാ­ട്ട് ഏ­റ്റ­വും അധികം സ്വാ­സ്ഥ്യം അ­നു­ഭ­വി­ച്ചി­രു­ന്ന മാ­ധ്യ­മം ചെ­റു­ക­ഥ­യാ­ണു്. ഒരു അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തിൽ നോ­വ­ലി­നെ ഒരു വീ­ടി­നോ­ടും ചെ­റു­ക­ഥ­യെ അ­തി­ന­ക­ത്തെ ഒരു മു­റി­യോ­ടും അ­ദ്ദേ­ഹം ഉ­പ­മി­ക്കു­ക­യു­ണ്ടാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ ഈ നിർ­വ­ച­ന­ത്തെ ദൃ­ഷ്ടാ­ന്തീ­ക­രി­ക്കു­ന്നു­ണ്ടു്. അവ ജ­നാ­ല­ക­ളു­ള്ള മു­റി­ക­ളാ­ണു് എ­ന്നു് കൂടി ന­മു­ക്കു് കൂ­ട്ടി­ച്ചേർ­ക്കാൻ തോ­ന്നി­യേ­ക്കും.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Valavuthirivukalude Akasmikathakal—Cherukathakal (ml: വ­ള­വു­തി­രി­വു­ക­ളു­ടെ ആ­ക­സ്മി­ക­ത­കൾ—ചെ­റു­ക­ഥ­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Valavuthirivukalude Akasmikathakal—Cherukathakal, എം. എൻ. കാ­ര­ശ്ശേ­രി, വ­ള­വു­തി­രി­വു­ക­ളു­ടെ ആ­ക­സ്മി­ക­ത­കൾ—ചെ­റു­ക­ഥ­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Dancers, a painting by Edgar Degas (1834–1917). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.