SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Boy_Blowing_an_Ember.jpg
Boy Blowing an Ember, a painting by El Greco (1541–1614).
എ­ഴു­ത്തു­കാ­ര­നും സ്വ­ന്തം ന­ഗ­ര­വും
എം. എൻ. കാ­ര­ശ്ശേ­രി

ആ മ­നു­ഷ്യൻ തീർ­ത്തും ആ പ­ട്ട­ണ­ത്തി­ന്റേ­തു­ത­ന്നെ­യാ­യി­രു­ന്നു. വൈ­കു­ന്നേ­ര­ങ്ങ­ളിൽ പാ­വ­മ­ണി റോ­ഡി­ലോ മി­ഠാ­യി­ത്തെ­രു­വി­ലോ അ­ദ്ദേ­ഹം അ­ല­ഞ്ഞു­തി­രി­യു­ന്നു­ണ്ടാ­വും; അ­ല്ലെ­ങ്കിൽ ബാ­ലി­ദ്വീ­പി­ലെ ഏ­തെ­ങ്കി­ലും വി­ചി­ത്രാ­നു­ഭ­വം കൊ­റി­ച്ചു­കൊ­ണ്ടു് ച­ങ്ങാ­തി­മാ­രോ­ടൊ­പ്പം ഏ­തെ­ങ്കി­ലും ചാ­യ­പ്പീ­ടി­ക­യിൽ ചായ നു­ണ­യു­ന്നു­ണ്ടാ­വും. ഏ­താ­നും ദിവസം തു­ടർ­ച്ച­യാ­യി ആളെ ക­ണ്ടി­ല്ലെ­ങ്കിൽ ച­ങ്ങാ­തി­മാർ ക­ണ­ക്കു­കൂ­ട്ടും: കക്ഷി അകലെ ആ­ഫ്രി­ക്ക­യി­ലോ യൂ­റോ­പ്പി­ലോ ആ­യി­രി­ക്കാം. ഏ­താ­നും മാ­സ­ങ്ങൾ­ക്ക­കം ക­ക്ഷ­ത്തി­ലെ ബാഗ് നിറയെ ഐ­തി­ഹ്യ­ങ്ങ­ളും ത­മാ­ശ­ക­ളും സം­ഭ­വ­ക­ഥ­ക­ളു­മാ­യി ആളു് മ­ട­ങ്ങി­യെ­ത്തും.

ന­ന്നാ­യി പി­റ­കോ­ട്ടു് ചീ­കി­യൊ­തു­ക്കി­യ മുടി. വ­ടി­ച്ചു മി­നു­പ്പാ­ക്കി­യ മുഖം. ത­ടി­ച്ചു പു­ഷ്ടി­യേ­റി­യ ശരീരം. ഇ­രു­ണ്ട നിറം. ഉയരം കു­റ­വാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ രൂപം വെ­ടി­പ്പും വൃ­ത്തി­യു­മു­ള്ള­താ­ണു്. സു­ഹൃ­ത്തു­ക്ക­ളെ കാ­ണു­മ്പോൾ വീതി കു­റ­ഞ്ഞ നേർ­ത്ത ആ മീ­ശ­ക്കു­താ­ഴെ എ­ളു­പ്പം പു­ഞ്ചി­രി തെ­ളി­യും. മു­ഖ­ത്തി­നു ഒരു ഫ്രെ­യി­മി­ട്ട­തു­പോ­ലെ തോ­ന്നി­ക്കു­ന്ന താ­ടി­യെ­ല്ലു­കൾ പ്ര­ക­ട­മാ­യി­ക്കാ­ണാം. വളരെ ചു­റു­ചു­റു­ക്കോ­ടെ­യാ­ണു് ന­ട­ത്തം. വ­ല്ല­പ്പോ­ഴും നിൽ­ക്കു­മ്പോൾ ഉടനെ മു­ന്നോ­ട്ടു് ന­ട­ക്കാൻ പോ­കു­ന്നു എ­ന്നു് തോ­ന്നി­പ്പോ­കും.

images/S_K_Pottekkatt.jpg
എസ്. കെ. പൊ­റ്റെ­ക്കാ­ട്ട്

ഇ­ദ്ദേ­ഹ­മാ­ണു് പൊ­റ്റെ­ക്കാ­ട്ട്—ന­ഗ­ര­വാ­സി­കൾ­ക്കെ­ല്ലാം ചി­ര­പ­രി­ചി­ത­മാ­യ രൂപം. സു­ഹൃ­ത്തു­ക്കൾ അ­ദ്ദേ­ഹ­ത്തെ ‘എസ്. കെ.’ എന്നു വി­ളി­ച്ചു. മ­റ്റു­ള്ള­വർ അ­ദ്ദേ­ഹ­ത്തെ ഗ്ര­ന്ഥ­കാ­ര­നാ­യും ‘പു­ള്ളി­മാൻ’ പോ­ലു­ള്ള ശ്വാ­സം പി­ടി­ച്ചു വാ­യി­ക്കേ­ണ്ട പ്ര­ണ­യ­ക­ഥ­കൾ എ­ഴു­തി­യ കാ­ല്പ­നി­ക ക­ലാ­കാ­ര­നാ­യും അ­റി­ഞ്ഞു. സാ­ധാ­ര­ണ­ക്കാർ­ക്കു് അ­ദ്ദേ­ഹം സാ­മൂ­ഹ്യ­പ്ര­വർ­ത്ത­കൻ ആ­യി­രു­ന്നു—തൊ­ഴി­ലാ­ളി­വർ­ഗ­രാ­ഷ്ട്രീ­യ­ത്തോ­ടു് അ­നു­ഭാ­വ­മു­ള്ള­വ­നും ലോ­ക്സ­ഭ­യിൽ­വ­രെ അവരെ പ്ര­തി­നി­ധീ­ക­രി­ച്ച­വ­നു­മാ­യ പൊ­തു­പ്ര­വർ­ത്ത­കൻ.

പൊ­റ്റെ­ക്കാ­ട്ട് ആ ന­ഗ­ര­ത്തി­ന്റെ സ്വ­ന്ത­മാ­യി­രു­ന്നു; നഗരം അ­ദ്ദേ­ഹ­ത്തി­ന്റെ­യും. ആ ബന്ധം ജീ­വി­ത­കാ­ലം മു­ഴു­വൻ നി­ല­നി­ന്നു; അ­ത­ത്ര­മേൽ ഗാ­ഢ­മാ­യി­രു­ന്നു. ഈ നഗരം വ­ള­രു­ന്ന­തു നോ­ക്കി­ക്കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­വും വ­ളർ­ന്ന­തു്.

അ­റ­ബി­ക്ക­ട­ലി­ന്റെ തീ­ര­ത്തു് ചേ­ക്ക­യി­രി­ക്കു­ന്ന കോ­ഴി­ക്കോ­ട് എന്ന പ­ട്ട­ണം ഒരു കാ­ല­ത്തു് ച­രി­ത്രം സൃ­ഷ്ടി­ച്ച­താ­ണു്. ഇതു് സാ­മൂ­തി­രി­മാ­രു­ടെ ത­ല­സ്ഥാ­ന ന­ഗ­രി­യാ­യി­രു­ന്നു. പോർ­ത്തു­ഗീ­സ് നാ­വി­കൻ തന്റെ ല­ക്ഷ്യ­ത്തി­ന്റെ ആ­ദി­മ­ദൃ­ശ്യ­ങ്ങ­ളി­ലേ­ക്കു് ക­ണ്ണ­യ­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തെ കൈ­വീ­ശി അ­ഭി­വാ­ദ്യം ചെ­യ്ത­തു് ഇ­വി­ട­ത്തെ തെ­ങ്ങോ­ല­ക­ളാ­യി­രു­ന്നു. അ­റ­ബി­കൾ അ­തി­നും­മു­മ്പേ ഇവിടെ വ­ന്നെ­ത്തി. പിൽ­ക്കാ­ല­ത്തു് വി­ദേ­ശി­ക­ളാ­യ ക­ച്ച­വ­ട­ക്കാർ­ക്കി­ട­യിൽ മ­ത്സ­ര­വും ര­ക്ത­രൂ­ഷി­ത­മാ­യ ഏ­റ്റു­മു­ട്ട­ലു­ക­ളും രൂപം കൊ­ണ്ടു. ക­ഥ­യു­ടെ ബാ­ക്കി ഭാഗം സു­വി­ദി­ത­മാ­ണു്. കൊ­ളോ­ണി­യൻ നാ­ട­ക­ത്തി­ന്റെ അ­ങ്ക­ങ്ങ­ളും ക്ലൈ­മാ­ക്സും അ­ര­ങ്ങേ­റാ­നു­ള്ള രം­ഗ­ഭൂ­മി­ക­ളാ­യി പി­ന്നെ­പ്പി­ന്നെ കൽ­ക്ക­ത്ത­യും ദൽ­ഹി­യും മ­റ്റു­സ്ഥ­ല­ങ്ങ­ളും ക­ട­ന്നു­വ­ന്നു­വെ­ങ്കി­ലും അ­വ­യു­ടെ­യെ­ല്ലാം പ്രാ­രം­ഭം കോ­ഴി­ക്കോ­ട്ടാ­യി­രു­ന്നു. വി­ചി­ത്ര­മെ­ന്നു പ­റ­യ­ട്ടെ, ച­രി­ത്രാ­വ­ശി­ഷ്ട­ങ്ങ­ളി­ലും സ്മാ­ര­ക­ങ്ങ­ളി­ലും രേ­ഖ­പ്പെ­ട്ടു­കി­ട­ക്കു­ന്ന കോ­ഴി­ക്കോ­ടി­ന്റെ ച­രി­ത്രം വ­ള­രെ­ക്കു­റ­ച്ചേ­യു­ള്ളു. ഭൂ­ത­കാ­ല­ച­രി­ത്ര­ത്തി­ന്റെ മ­ഹി­മ­യെ ഓർ­മ്മി­പ്പി­ക്കു­ന്ന വലിയ കൊ­ട്ടാ­ര­ങ്ങ­ളോ പ്ര­തി­മ­ക­ളോ ശ­വ­കു­ടീ­ര­ങ്ങ­ളോ ഒ­ന്നും ഈ ന­ഗ­ര­ത്തി­ലി­ല്ല. പക്ഷേ, പഴയ കാ­ല­ത്തെ ഐ­തി­ഹ്യ­ങ്ങൾ അ­തി­ന്റെ അ­ന്ത­രീ­ക്ഷ­ത്തിൽ ഇ­പ്പോ­ഴും ത­ങ്ങി­നിൽ­പ്പു­ണ്ടു്. അ­തി­ന്റെ ഭൂ­ത­ത്തെ­യും വർ­ത്ത­മാ­ന­ത്തെ­യും വേർ­തി­രി­ക്കു­ക എ­ളു­പ്പ­മ­ല്ല. ദീർ­ഘ­കാ­ല­ബ­ന്ധ­ത്തി­ലൂ­ടെ ഒ­രാൾ­ക്കു് ആ ഭൂ­ത­കാ­ലം മ­ണ­ത്ത­റി­യാം; മ­ണ­ത്ത­റി­ഞ്ഞു് സ്വ­ന്ത­മാ­ക്കാം. ഈ ന­ഗ­ര­ത്തിൽ ജീ­വി­ക്കു­ന്ന­തി­ലൂ­ടെ നി­ങ്ങൾ ആ പി­ന്തു­ടർ­ച്ച­യെ സ്വ­ന്ത­മാ­ക്കു­ന്നു.

പൊ­റ്റെ­ക്കാ­ട്ട് കോ­ഴി­ക്കോ­ടി­ന്റെ സ­ന്ത­തി­യാ­യി­രു­ന്നു. ക­ട­ലും­നോ­ക്കി മ­ണി­ക്കൂ­റു­ക­ളോ­ളം സാ­യാ­ഹ്ന­ങ്ങൾ ക­ഴി­ച്ച ആ ബാ­ല­നിൽ നഗരം തീ­വ്ര­മാ­യ ച­രി­ത്രാ­ഭി­നി­വേ­ശം ഉ­ണർ­ത്തി. തി­ര­മാ­ല­കൾ അ­വ­ന്റെ ഉ­ള്ളി­ലേ­ക്കു് പോ­യ­കാ­ല­ത്തെ സ്വ­ദേ­ശ­സ്മ­ര­ണ­ക­ളെ ആ­ന­യി­ച്ചു; അ­റ­ബി­ക­ളെ­പ്പ­റ്റി­യും പോർ­ത്തു­ഗീ­സു­കാ­രെ­പ്പ­റ്റി­യും മ­ല­ബാർ­തീ­രം കാ­ത്തു­പോ­ന്നി­രു­ന്ന കു­ഞ്ഞാ­ലി­മാ­രെ­പ്പ­റ്റി­യും അ­വ­നോ­ടു് സം­സാ­രി­ച്ചു. റെ­യിൽ­വേ ലൈ­നു­കൾ ന­ഗ­ര­ത്തിൽ ജീ­വി­ച്ചി­രു­ന്ന ബ്രി­ട്ടീ­ഷ് ക­ല­ക്ടർ­മാ­രു­ടെ ഓർ­മ്മ­യാ­യി. ഏ­താ­ണ്ടു് എല്ലാ കു­ടും­ബ­ത്തി­നും ഐ­തി­ഹ്യ­ങ്ങ­ളു­ടെ­യും ക­ഥ­ക­ളു­ടെ­യും ഒരു ശേഖരം ത­ന്നെ­യു­ണ്ടാ­യി­രു­ന്നു. വാ­മൊ­ഴി­യാ­യി പ­കർ­ന്നു കി­ട്ടി­യ­താ­ണ­വ. ഇ­ത്ത­രം കഥകൾ സ്വാം­ശീ­ക­രി­ച്ചു­കൊ­ണ്ടാ­ണു് പൊ­റ്റെ­ക്കാ­ട്ട് വ­ളർ­ന്ന­തു്. പക്ഷേ, തന്റെ ന­ഗ­ര­വു­മാ­യി ക­ച്ച­വ­ട­ബ­ന്ധ­ത്തി­ലേർ­പ്പെ­ടു­ക­യും അ­തി­ന്റെ വി­ധി­യെ മാ­റ്റി­ത്തീർ­ക്കു­ക­യും ചെയ്ത വി­ദേ­ശി­ക­ളെ­പ്പ­റ്റി കൂ­ടു­തൽ അ­റി­യു­വാൻ അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ച്ചു. സ്വ­ന്തം നി­ല­യ്ക്കു് ഒരു ഗാമ ആവുക എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ താ­ല്പ­ര്യം. എ­ളു­പ്പ­ത്തിൽ ഉൾ­ക്കൊ­ള്ളു­വാ­നോ നി­യ­ന്ത്രി­ക്കാ­നോ ക­ഴി­യാ­ത്ത ഒ­ന്നാ­യി­രു­ന്നു ഈ ച­രി­ത്ര കൗ­തു­കം. അതു് അ­ദ്ദേ­ഹ­ത്തെ സ്വ­ന്തം ന­ഗ­ര­ത്തിൽ നി­ന്നു് ആ­ഫ്രി­ക്ക, യൂ­റോ­പ്പ്, സൗ­ത്ത് ഈ­സ്റ്റേ­ഷ്യ തു­ട­ങ്ങി­യ അ­തി­വി­ദൂ­ര­ദേ­ശ­ങ്ങ­ളി­ലേ­ക്കു് പു­റ­പ്പെ­ട്ടു­പോ­കു­ന്ന ക­പ്പ­ലു­ക­ളി­ലേ­ക്കു് എ­ടു­ത്തെ­റി­ഞ്ഞു.

images/Oru_theruvinte_katha.jpg

കോ­ഴി­ക്കോ­ട് അ­ദ്ദേ­ഹ­ത്തിൽ ച­രി­ത്രാ­ഭി­മു­ഖ­ത്തോ­ടൊ­പ്പം അ­ദ്ധ്വാ­നി­ക്കു­ന്ന വർ­ഗ്ഗ­ത്തോ­ടു­ള്ള വാ­സ്ത­വ­മാ­യ താ­ത്പ­ര്യ­വും കൊ­ളു­ത്തി­വെ­ച്ചു. ആ­ദ്യ­കാ­ലം തൊ­ട്ടേ ഈ നഗരം മ­ര­ക്ക­ച്ച­വ­ട­ത്തി­ന്റെ പ്ര­മു­ഖ കേ­ന്ദ്ര­ങ്ങ­ളിൽ ഒ­ന്നാ­യി­രു­ന്നു. അ­തി­ന്റെ തെ­ക്കു­ഭാ­ഗ­ത്തു ക­സ­വി­ട്ടു് ക­ല്ലാ­യി­പ്പു­ഴ ഒ­ഴു­കു­ന്നു. ഇ­പ്പോ­ഴും അ­തി­ന്റെ തീ­ര­ത്തു് ഈർ­ച്ച­മി­ല്ലു­ക­ളു­ടെ കൂ­ട്ടം കാണാം. ഈ നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­പാ­തി­യിൽ ന­ഗ­ര­ത്തി­ലെ ജ­ന­സം­ഖ്യ­യിൽ ന­ല്ലൊ­രു­ഭാ­ഗം ഈർ­ച്ച­മി­ല്ലു­ക­ളി­ലെ തൊ­ഴി­ലാ­ളി­ക­ളാ­യി­രു­ന്നു. ജീ­വി­ത­ത്തോ­ടു­ള്ള അ­വ­രു­ടെ മ­നോ­ഭാ­വ­ത്തെ രൂ­പ­പ്പെ­ടു­ത്തി­യ­തു് പ്ര­ധാ­ന­മാ­യും രണ്ടു കാ­ര്യ­ങ്ങ­ളാ­ണു്. ഒ­ന്നു് സ­മ്പ­ന്ന­രാ­യ മി­ല്ലു­ട­മ­ക­ളു­ടെ ഭാ­ഗ്യ­ങ്ങ­ളിൽ നാ­ട­കീ­യ­മാ­യി വ­ന്നു­കൊ­ണ്ടി­രു­ന്ന ക­യ­റ്റി­റ­ക്ക­ങ്ങൾ. മ­റ്റേ­തു്, ഒരേ സമയം മി­ത്തും യാ­ഥാർ­ത്ഥ്യ­വു­മാ­യി­രു­ന്ന അ­റ­ബി­പ്പൊ­ന്നു്. ക­ള്ള­പ്പൊ­ന്നു് വിൽ­ക്കു­ന്ന­തിൽ ഇ­ട­യാ­ളാ­യി നി­ന്നാൽ ഒ­രൊ­റ്റ രാ­ത്രി­കൊ­ണ്ടു് പൊ­ടു­ന്ന­നെ പ­ണ­ക്കാ­ര­നാ­കാം എന്ന സാ­മാ­ന്യ­വി­ശ്വാ­സ­മാ­യി­രു­ന്നു ഇതിലെ മി­ത്ത്; ചില വ്യ­ക്തി­കൾ സ­മ്പൽ­സ­മൃ­ദ്ധ­മാ­യ ജീ­വി­ത­ത്തി­ലേ­ക്കും സ്ഥാ­ന­മാ­ന­ങ്ങ­ളി­ലേ­ക്കും പെ­ട്ടെ­ന്നു് പി­ടി­ച്ചു­ക­യ­റി­യ­തി­നു പി­ന്നിൽ മി­ന്നി­യ­തു് സ്വർ­ണ്ണ­മാ­യി­രു­ന്നു എ­ന്ന­തു് യാ­ഥാർ­ത്ഥ്യ­വും. ബി­സി­ന­സ്സു­കാ­രു­ടെ ജീ­വി­ത­ഭാ­ഗ­ധേ­യ­ത്തിൽ സം­ഭ­വി­ച്ച ആ­രോ­ഹ­ണാ­വ­രോ­ഹ­ണ­ങ്ങൾ സ­മൂ­ഹ­ത്തെ, വി­ശേ­ഷി­ച്ചു് അ­ദ്ധ്വാ­നി­ക്കു­ന്ന വർ­ഗ­ങ്ങ­ളെ, കാ­ര്യ­മാ­യി സ്വാ­ധീ­നി­ച്ചു. മി­ത­വ്യ­യ ശീ­ല­ത്തോ­ടും സാ­മ്പ­ത്തി­കാ­സൂ­ത്ര­ണ­ത്തോ­ടും അവർ ഉ­ദാ­സീ­ന­രാ­യി­ത്തീർ­ന്നു. കി­ട്ടു­ന്ന­തെ­ന്തും വാ­രി­വ­ലി­ച്ചു ചെ­ല­വാ­ക്കു­ന്ന അ­ല­സ­താ­വി­ല­സി­ത­മാ­യ ജീ­വി­തം അ­വ­രു­ടെ രീ­തി­യാ­യി. ഭാ­വി­ക്കു­വേ­ണ്ടി അവർ ഒ­ന്നും സ­മ്പാ­ദി­ച്ചു­വെ­ച്ചി­ല്ലെ­ന്നു പറയാം. ധൈ­ഷ­ണി­ക­മാ­യ ഔ­ന്നി­ത്യം ഇ­ല്ലാ­യി­രു­ന്നെ­ങ്കി­ലും അവർ എ­ന്തി­നേ­യും ഉ­ദാ­ര­മാ­യി ഉൾ­കൊ­ള്ളു­വാൻ പോന്ന മ­നു­ഷ്യ­ത്വ­മു­ള്ള­വ­രാ­യി­രു­ന്നു. അവർ പ­ര­സ്പ­രം ക­ല­ഹി­ച്ചു; പ­ല­പ്പോ­ഴും അ­ക്ര­മം കാ­ണി­ച്ചു; പി­ന്നെ ഒ­രി­റ­ക്കു് ചാ­യ­യി­ലോ ഒരു മോ­ന്തു് ക­ള്ളി­ലോ എല്ലാ പി­ണ­ക്ക­ങ്ങ­ളും ഒ­ഴു­ക്കി­ക്ക­ള­ഞ്ഞു. അ­വ­രു­ടെ ഉ­ല്ലാ­സ­പ­ഥ­ങ്ങ­ളും അ­ക്ര­മം നി­റ­ഞ്ഞ വി­വാ­ദ­ങ്ങ­ളും നി­ശാ­സം­ഗ­മ­ങ്ങ­ളും ല­ഹ­രി­പ്പേ­ക്കൂ­ത്തു­ക­ളും പൊ­റ്റെ­ക്കാ­ട്ടി­നെ കമ്പം പി­ടി­പ്പി­ച്ചു. അ­ദ്ദേ­ഹം അവരെ സൂ­ക്ഷ്മ­മാ­യി നി­രീ­ക്ഷി­ക്കു­ക­യും അ­വർ­ക്കു­ചു­റ്റും ഐ­തി­ഹ്യ­ങ്ങൾ നെ­യ്തു­ണ്ടാ­ക്കു­ക­യും ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­ന്റെ മി­ക­ച്ച രണ്ടു നോ­വ­ലു­ക­ളാ­യി പ­രി­ണ­മി­ച്ച­തു് ഈ സാ­മൂ­ഹ്യ­നി­രീ­ക്ഷ­ണ­മാ­ണു്—‘ഒരു തെ­രു­വി­ന്റെ കഥ’യും ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’യും.

images/Oru_Desathinte_Katha.jpg

ക­ഴി­ഞ്ഞ കുറേ കൊ­ല്ല­ങ്ങൾ കൊ­ണ്ടു് കോ­ഴി­ക്കോ­ട് ഏറെ മാ­റി­യി­ട്ടു­ണ്ടു്. പൊ­റ്റെ­ക്കാ­ട്ടി­ന്റെ കു­ട്ടി­ക്കാ­ല­ത്തു് ന­ഗ­ര­ത്തി­ലെ പല ‘ദേ­ശ­ങ്ങ­ളും’ സ്വ­ന്ത­മാ­യി വ്യ­ക്തി­ത്വ­മു­ള്ള­വ­യാ­യി­രു­ന്നു. അവയിൽ നാ­ട്ടു­മ്പു­റ­ത്തി­ന്റെ അ­ന്ത­രീ­ക്ഷം നി­ല­നി­ന്നി­രു­ന്നു. ഓരോ ത­ട്ട­ക­ത്തി­ലും താ­മ­സി­ച്ചി­രു­ന്ന കു­ടും­ബ­ങ്ങൾ­ക്കു് പ­ര­സ്പ­രം അ­ടു­ത്ത­റി­യാ­മാ­യി­രു­ന്നു. നി­സ്സാ­ര­സം­ഭ­വ­ങ്ങൾ­പോ­ലും അ­വർ­ക്കി­ട­യിൽ കാ­ട്ടു­തീ­പോ­ലെ പ­ട­രു­മാ­യി­രു­ന്നു. ഏ­താ­ണ്ടു് എല്ലാ ആ­ണി­നും പെ­ണ്ണി­നും ഒരു ചെ­ല്ല­പ്പേ­രോ, ചീ­ത്ത­പ്പേ­രോ കാണും. ഹി­ന്ദു­ക്ക­ളും മു­സ്ലിം­ക­ളും സൗ­ഹാർ­ദ്ദ­ത്തി­ലും ഒ­ത്തൊ­രു­മ­യി­ലും ജീ­വി­ച്ചു പോ­ന്നു. സ­മൂ­ഹ­ത്തി­ന്റെ ഭദ്രത ചില പൊ­തു­വി­ശ്വാ­സ­ങ്ങ­ളി­ലും ആ­ദർ­ശ­ങ്ങ­ളി­ലും അ­ധി­ഷ്ഠി­ത­മാ­യി­രു­ന്നു. കേ­ര­ള­പ്പി­റ­വി­യോ­ടെ ബാ­ഹ്യ­ത­ല­ങ്ങ­ളിൽ മാ­ത്ര­മ­ല്ല, ജീ­വി­ത­ത്തി­ന്റെ എ­ല്ലാ­രം­ഗ­ങ്ങ­ളി­ലും കോ­ഴി­ക്കോ­ട് വൻ മാ­റ്റ­ങ്ങൾ­ക്കു് വി­ധേ­യ­മാ­യി. ‘ദേ­ശ­ങ്ങൾ’ക്കു് സ്വ­ന്തം വ്യ­ക്തി­ത്വം ന­ഷ്ട­പ്പെ­ട്ടു. പല കു­ടും­ബ­ങ്ങ­ളും നഗരം വി­ടു­ക­യും പു­തി­യ­വ നു­ഴ­ഞ്ഞു­ക­യ­റു­ക­യും ചെ­യ്തു. അ­യൽ­ക്കാർ ത­മ്മിൽ പ­ണ്ടു­ണ്ടാ­യി­രു­ന്ന അ­ടു­പ്പ­വും ദേ­ശ­ക്കാർ­ക്കി­ട­യിൽ ഉ­ണ്ടാ­യി­രു­ന്ന ഒ­രു­മ­യും എ­വി­ടെ­യോ പോ­യ്മ­റ­ഞ്ഞു. പൊ­റ്റെ­ക്കാ­ട്ട് ഈ പ­രി­ണാ­മ­ങ്ങൾ സ­സൂ­ക്ഷ്മം അ­നു­ഭ­വി­ച്ച­റി­ഞ്ഞി­രു­ന്നു. ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ നെ­ടു­വീർ­പ്പോ­ടു­കൂ­ടി­യാ­ണു് അ­ദ്ദേ­ഹം ഈ മാ­റ്റ­ങ്ങ­ളെ നേ­രി­ട്ട­തു്. പുതിയ ചു­റ്റു­പാ­ടിൽ താൻ ഒ­റ്റ­പ്പെ­ട്ട­തു­പോ­ലെ ഈ ന­ഷ്ട­ബോ­ധ­വും സ്വ­ന്തം ‘ദേശം’ ശ­ക­ലീ­ക­രി­ക്ക­പ്പെ­ടു­മ്പോൾ അ­നു­ഭ­വ­പ്പെ­ട്ട നൊ­മ്പ­ര­വും ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’യിലെ അ­ന്ത്യ­ഭാ­ഗ­ത്തി­നു് ഒരു വി­ഷാ­ദ­ച്ഛാ­യ­യും ദു­ര­ന്ത­ഗാം­ഭീ­ര്യ­വും നൽ­കു­ന്നു.

II

ശ­ങ്ക­രൻ­കു­ട്ടി പൊ­റ്റെ­ക്കാ­ട്ട് 1913 മാർ­ച്ച് 13-ാം തിയതി ജ­നി­ച്ചു. പി­താ­വു് കു­ഞ്ഞി­രാ­മൻ അ­റി­യ­പ്പെ­ടു­ന്ന ഇം­ഗ്ലീ­ഷ് അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. ഹി­ന്ദു സ്കൂ­ളി­ലും സാ­മൂ­തി­രി ഹൈ­സ്ക്കൂ­ളി­ലു­മാ­യി­രു­ന്നു ശ­ങ്ക­രൻ­കു­ട്ടി­യു­ടെ പ്രാ­ഥ­മി­ക­വി­ദ്യാ­ഭ്യാ­സം. സാ­മൂ­തി­രി­കോ­ളേ­ജിൽ നി­ന്നു് അ­ദ്ദേ­ഹം 1934-ൽ മ­ദി­രാ­ശി സർ­വ്വ­ക­ലാ­ശാ­ല­യു­ടെ ഇ­ന്റർ­മീ­ഡി­യ­റ്റു കോ­ഴ്സ് പൂർ­ത്തി­യാ­ക്കി. അതു ക­ഴി­ഞ്ഞു് ഏ­താ­ണ്ടു് മൂ­ന്നു കൊ­ല്ല­ത്തോ­ളം പ­റ്റി­യ ഒരു പണി കി­ട്ടാ­തെ ചു­റ്റി­ത്തി­രി­ഞ്ഞു. അ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം ഭാ­ര­തീ­യ­വും വൈ­ദേ­ശി­ക­വു­മാ­യ പല മി­ക­ച്ച കൃ­തി­ക­ളും വാ­യി­ക്കാ­നി­ട­യാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­യ­ത്ന­ങ്ങൾ­ക്കു് അ­ടി­ത്ത­റ­യാ­യി­ത്തീർ­ന്ന­തു് ഈ വാ­യ­ന­യാ­ണു്. പി­ന്നെ ര­ണ്ടു­കൊ­ല്ല­ക്കാ­ലം (1937–39) അ­ദ്ദേ­ഹം കോ­ഴി­ക്കോ­ട്ടെ ഗു­ജ­റാ­ത്തി വി­ദ്യാ­ല­യ­ത്തിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. 1939-ലെ ത്രി­പു­ര കോൺ­ഗ്ര­സ് സ­മ്മേ­ള­ന­ത്തിൽ പ­ങ്കെ­ടു­ക്ക­ണം എന്ന അ­ത്യാ­വേ­ശം ആ ജോലി ഉ­പേ­ക്ഷി­ക്കാൻ കാ­ര­ണ­മാ­യി. സ­മ്മേ­ള­നാ­ന്ത­രം പൊ­റ്റെ­ക്കാ­ട്ട് ബോം­ബെ­യിൽ എ­ത്തി­പ്പെ­ട്ടു. അവിടെ പലതരം ജോ­ലി­ക­ളും പ­യ­റ്റി­നോ­ക്കി. ഏ­റെ­ച്ചെ­ല്ലും മു­മ്പെ, എ­ല്ലാ­ത­രം വെ­ള്ള­ക്കോ­ളർ ജോ­ലി­ക­ള­ട­ക്ക­മു­ള്ള വൈ­ര­സ്യം അ­ദ്ദേ­ഹ­ത്തിൽ വ­ളർ­ന്നു വന്നു. ഗു­മ­സ്ത­നാ­യോ ആ­പ്പീ­സ­റാ­യോ ഉ­ദ്യോ­ഗം ഭ­രി­ക്കാ­തെ, ഒ­രെ­ഴു­ത്തു­കാ­ര­നാ­യി മാ­ത്രം ജീ­വി­ക്കും എന്ന ഉറച്ച തീ­രു­മാ­ന­വു­മാ­യാ­ണു് അ­ദ്ദേ­ഹം 1945-ൽ കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. അ­പ്പോ­ഴേ­ക്കും ഏ­താ­നും ചെ­റു­ക­ഥ­ക­ളു­ടെ­യും പ്ര­സി­ദ്ധീ­കൃ­ത­മാ­യ ‘നാ­ടൻ­പ്രേ­മം’ എന്ന നോ­വ­ലി­ന്റെ­യും പേരിൽ പൊ­റ്റെ­ക്കാ­ട്ടി­നു് സാ­ഹി­ത്യ­ത്തിൽ സ്വ­ന്ത­മാ­യി ഒരു മേൽ­വി­ലാ­സം ഉ­ണ്ടാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. 1940-കളിൽ മ­ല­യാ­ള­ത്തി­ലെ ക­ഥാ­രം­ഗ­ത്തെ എ­ണ്ണ­പ്പെ­ട്ട ഒ­രെ­ഴു­ത്തു­കാ­ര­നാ­യി പ്ര­തി­ഷ്ഠ നേടാൻ അ­ദ്ദേ­ഹ­ത്തി­നു് സാ­ധി­ച്ചു. എ­ഴു­തു­വാ­നു­ള്ള തന്റെ ജ­ന്മ­വാ­സ­ന­യെ യാത്ര ചെ­യ്യു­വാ­നു­ള്ള ആ­വേ­ശ­വു­മാ­യി എസ്. കെ. സ­മ­ന്വ­യി­പ്പി­ച്ചു. 1945-ൽ അ­ദ്ദേ­ഹം കാ­ശ്മീർ സ­ന്ദർ­ശി­ച്ചു. തു­ടർ­ന്നു് ആ­ഫ്രി­ക്ക­യും യൂ­റോ­പ്പും കാണാൻ പു­റ­പ്പെ­ട്ടു. ആ യാത്ര പ­തി­നെ­ട്ടു­മാ­സം നീ­ണ്ടു­നി­ന്നു. ‘കാ­പ്പി­രി­ക­ളു­ടെ നാ­ട്ടിൽ’, ‘ഇ­ന്ന­ത്തെ യൂ­റോ­പ്പ്’ എന്നീ പു­സ്ത­ക­ങ്ങ­ളു­ടെ പ്ര­സാ­ധ­ന­ത്തോ­ടെ എസ്. കെ. മ­ല­യാ­ള­ത്തി­ലെ യാ­ത്രാ­വി­വ­ര­ണ­ര­ച­യി­താ­ക്ക­ളു­ടെ മുൻ­നി­ര­ക്കാ­ര­നാ­യി­ത്തീർ­ന്നു.

1952 ആ ജീ­വി­ത­ത്തി­ലെ ഒരു വ­ഴി­ത്തി­രി­വാ­യി­രു­ന്നു. അ­ക്കൊ­ല്ലം അ­ദ്ദേ­ഹം വി­വാ­ഹി­ത­നാ­യി; പത്നി ജ­യ­വ­ല്ലി­യോ­ടൊ­പ്പം കോ­ഴി­ക്കോ­ട് പു­തി­യ­റ­യിൽ താ­മ­സ­മാ­രം­ഭി­ക്കു­ക­യും ചെ­യ്തു. അ­ക്കൊ­ല്ലം തന്നെ അ­ദ്ദേ­ഹം പ­ത്നീ­സ­മേ­തം സിലോൺ, മ­ലേ­ഷ്യ, ഇ­ന്തി­നേ­ഷ്യ എന്നീ നാ­ടു­ക­ളിൽ യാത്ര ചെ­യ്തു. അ­ഞ്ചു­കൊ­ല്ലം ക­ഴി­ഞ്ഞു് യൂ­റോ­പ്പി­ന്റെ മറ്റു ചില ഭാ­ഗ­ങ്ങ­ളിൽ സ­ഞ്ച­രി­ക്കാ­നും അ­വ­സ­ര­മു­ണ്ടാ­യി—ഫിൻ­ലാ­ണ്ട്, ചെ­ക്കോ­സ്ലോ­വാ­ക്യ, റഷ്യ തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളിൽ. നാ­ട്ടിൽ തി­രി­ച്ചെ­ത്തി­യ എസ്. കെ. ത­ല­ശ്ശേ­രി ലോ­ക്സ­ഭാ­മ­ണ്ഡ­ല­ത്തിൽ തെ­ര­ഞ്ഞെ­ടു­പ്പി­നു് നി­ന്നെ­ങ്കി­ലും തോ­റ്റു­പോ­യി. പ്ര­തീ­ക്ഷ വി­ടാ­ത്ത അ­ദ്ദേ­ഹം 1962-ൽ വീ­ണ്ടും അതേ മ­ണ്ഡ­ല­ത്തിൽ മ­ത്സ­രി­ച്ചു് ജ­യി­ച്ചു.

എസ്. കെ.-യുടെ ദാ­മ്പ­ത്യ­ജീ­വി­തം ആ­ഹ്ലാ­ദ­പൂർ­ണ്ണ­മാ­യി­രു­ന്നു. ജ­യ­വ­ല്ലി­യിൽ അ­ദ്ദേ­ഹ­ത്തി­നു് നാലു് മ­ക്ക­ളു­ണ്ടു്—ര­ണ്ടാ­ണും രണ്ടു പെ­ണ്ണും. പ്രിയ പ­ത്നി­യു­ടെ ആ­ക­സ്മി­ക നി­ര്യാ­ണം (1980) അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തിൽ വ­ലി­യൊ­രു ശൂ­ന്യ­ത സൃ­ഷ്ടി­ച്ചു. ആ ദു­ര­ന്ത­ത്തി­നു­ശേ­ഷം ഒ­രി­ക്ക­ലും അ­ദ്ദേ­ഹം പഴയ ഉ­ല്ലാ­സ­വാ­നാ­യ എസ്. കെ. ആ­യി­രു­ന്നി­ല്ല—ആ­രോ­ഗ്യം ക്ഷ­യി­ച്ചു; ഒരു നോ­വ­ല­ട­ക്കം ഏ­താ­നും പു­സ്ത­ക­ങ്ങൾ എ­ഴു­തു­വാൻ ആ­ലോ­ചി­ച്ചി­രു­ന്നെ­ങ്കി­ലും ഒ­ന്നി­ലും മ­ന­സ്സു നി­ന്നി­ല്ല. 1982 ജൂ­ലാ­യിൽ പ­ക്ഷാ­ഘാ­ത­ത്തെ­ത്തു­ടർ­ന്നു് ആ­സ്പ­ത്രി­യി­ലാ­യി. 1982 ആ­ഗ­സ്റ്റ് 6-നു് എസ്. കെ. പൊ­റ്റെ­ക്കാ­ട്ട് നി­ര്യാ­ത­നാ­യി.

III

തന്റെ ക­ഥാ­ലോ­ക­ത്തെ ചില മ­നു­ഷ്യ­രെ­പ്പോ­ലെ­ത്ത­ന്നെ വളരെ കൗ­തു­കം ജ­നി­പ്പി­ക്കു­ന്ന ഒരു ക­ഥാ­പാ­ത്ര­മാ­ണു് പൊ­റ്റെ­ക്കാ­ട്ട്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദർ­ശ­ങ്ങൾ, പ്ര­വൃ­ത്തി­കൾ, ശീ­ല­ങ്ങൾ—പൊ­തു­വെ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­രീ­തി­ത­ന്നെ ര­സ­ക­ര­മാ­യ ഒ­ട്ട­നേ­കം കൗ­തു­ക­ങ്ങൾ നി­റ­ഞ്ഞ­താ­ണു്. ജീ­വി­ത­കാ­ലം മു­ഴു­വൻ അ­ദ്ദേ­ഹം പ്ര­വാ­സി­യാ­യി­രു­ന്നു. ഒരു തീ­ര­ത്തു നി­ന്നു് മ­റ്റൊ­രു തീ­ര­ത്തേ­ക്കു് അ­ല­ഞ്ഞെ­ത്തു­ക എ­ന്നും അ­ദ്ദേ­ഹ­ത്തി­നു് ഹ­ര­മാ­യി­രു­ന്നു. എ­ന്നി­ട്ടും ഭാ­ര്യ­യോ­ടും മ­ക്ക­ളോ­ടു­മൊ­പ്പം കു­ടും­ബ ജീ­വി­ത­ത്തി­ന്റെ സ്വാ­സ്ഥ്യ­വും സൗ­ഖ്യ­വും ആ­സ്വ­ദി­ച്ചു് ജീ­വി­ച്ചു­പോ­ന്നു. വലിയ ചി­ട്ട­ക്കാ­ര­നാ­യി­രു­ന്നു പൊ­റ്റെ­ക്കാ­ട്ട്. രാ­വി­ലെ ഷേവ് ചെ­യ്യാ­തെ­യോ കു­ളി­ക്കാ­തെ­യോ പു­റ­ത്തി­റ­ങ്ങേ­ണ്ടി­വ­ന്നാൽ ദിവസം മു­ഴു­വൻ അ­ദ്ദേ­ഹം അ­സ്വ­സ്ഥ­നാ­യി­രി­ക്കും. ഷേവ് ചെ­യ്തു് ക­ഴി­ഞ്ഞ ഉടനെ ബ്ലേ­ഡ് ഉ­പ­യോ­ഗി­ക്കാൻ തു­ട­ങ്ങി­യ തീയതി അ­തി­ന്റെ കവറിൽ കു­റി­ച്ചു വെ­യ്ക്കാൻ വി­ട്ടു­പോ­കാ­റി­ല്ല. തന്റെ ക­ഥ­ക­ളേ­യും നോ­വ­ലു­ക­ളെ­യും പറ്റി വ­രു­ന്ന നി­രൂ­പ­ണ­ലേ­ഖ­ന­ങ്ങ­ളെ­ല്ലാം മു­റി­ച്ചെ­ടു­ത്തു് ചി­ട്ട­യാ­യി ഫയൽ ചെ­യ്തു സൂ­ക്ഷി­ക്കും—മി­ക്ക­തി­ന്റെ­യും മാർ­ജി­നിൽ കു­റി­പ്പു­ക­ളും എ­ഴു­തി­യി­ട്ടു­ണ്ടാ­വും. അ­ത്യാ­കർ­ഷ­ക­മാ­യ തന്റെ കൈ­പ്പ­ട­യിൽ വളരെ വെ­ടി­പ്പാ­യി പ­കർ­ത്തി മാ­ത്ര­മേ അ­ദ്ദേ­ഹം ഏതു് പ­ത്രാ­ധി­പർ­ക്കും രചനകൾ അ­യ­ച്ചി­രു­ന്നു­ള്ളൂ. പല നി­റ­ത്തി­ലു­ള്ള മഷി നി­റ­ച്ച പലതരം പേ­ന­ക­ളു­പ­യോ­ഗി­ച്ചാ­ണു് എ­ഴു­തി­യി­രു­ന്ന­തു്. ത­ല­ക്കെ­ട്ടു­കൾ­ക്കു് വിവിധ വർ­ണ്ണ­ങ്ങ­ളി­ലു­ള്ള അ­ല­ങ്കാ­ര­ങ്ങ­ളും പൂ­പ്പ­ണി­ക­ളു­മൊ­ക്കെ­ക്കാ­ണും. എല്ലാ കാ­ര്യ­ത്തി­ലും ഇ­ത്ര­മാ­ത്രം ചി­ട്ട­യും ക­ണ­ക്കു­മു­ള്ള ഈ മ­നു­ഷ്യൻ ചി­ല­പ്പോൾ ചില ആ­വേ­ഗ­ങ്ങൾ­ക്ക­ടി­മ­പ്പെ­ട്ടു് പെ­രു­മാ­റു­ന്ന­തു് കാ­ണു­മ്പോൾ അ­മ്പ­ര­പ്പു തോ­ന്നും. ഒ­രി­ക്കൽ അ­ദ്ദേ­ഹം കോ­ഴി­ക്കോ­ട്ടേ­ക്കു­ള്ള ബ­സ്സും കാ­ത്തു് തൃ­ശ്ശൂ­രിൽ നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ ‘കൃ­ഷ്ണൻ­കോ­ട്ട’ എന്ന സ്ഥ­ല­ത്തേ­ക്കു പോ­കു­ന്ന ബസ്സു കണ്ടു. ആ സ്ഥ­ല­പ്പേ­രി­നോ­ടു് വളരെ കമ്പം തോ­ന്നി­യ പൊ­റ്റെ­ക്കാ­ട്ട് ‘കൃ­ഷ്ണൻ­കോ­ട്ട’ എ­ങ്ങ­നെ­യി­രി­ക്കും എ­ന്ന­റി­യാ­നു­ള്ള കൗ­തു­കം നി­യ­ന്ത്രി­ക്കാ­നാ­വാ­തെ ആ ബ­സ്സിൽ പാ­ഞ്ഞു കയറി!

രോ­ഗി­യാ­യി കി­ട­പ്പി­ലാ­വു­ന്ന­തു­വ­രേ­യും പു­ലർ­ച്ച­യ്ക്കു­ള്ള ന­ട­ത്തം തെ­റ്റി­ക്കാ­റി­ല്ലാ­യി­രു­ന്നു. ആൾ­ത്തി­ര­ക്കു­ള്ള തെ­രു­വീ­ഥി­ക­ളേ­ക്കാൾ നാ­ട്ടു­വ­ഴി­ക­ളും ഇ­ട­വ­ഴി­ക­ളു­മാ­യി­രു­ന്നു പഥ്യം. എ­ന്നും രാ­വി­ലെ ഏ­തെ­ങ്കി­ലും ഒരു സു­ഹൃ­ത്തി­ന്റെ വീടു് ല­ക്ഷ്യ­മാ­യി സ­ങ്കൽ­പ്പി­ച്ചു് ന­ട­ത്തം തു­ട­ങ്ങു­ക­യാ­ണു് പ­തി­വു്. ഇതു് അ­ത്ത­ര­ക്കാ­രു­മാ­യി ബന്ധം നി­ല­നിർ­ത്താ­നു­ള്ള വ­ഴി­കൂ­ടി­യാ­ണു്. ന­ല്ലൊ­രു പ­ങ്കു് എസ്. കെ. ക­ഥ­ക­ളു­ടെ­യും പ്ര­മേ­യ­ങ്ങൾ ഇ­ത്ത­രം പ്ര­ഭാ­ത­സ­വാ­രി­കൾ­ക്കി­ട­യിൽ ഉ­രു­ത്തി­രി­ഞ്ഞു­വ­ന്ന­വ­യാ­ണു്. വെ­ടി­പ്പും വൃ­ത്തി­യും അ­ദ്ദേ­ഹ­ത്തി­നു് വലിയ കാ­ര്യ­മാ­യി­രു­ന്നു. അതു് സം­ബ­ന്ധി­ച്ചു് താ­നു­ണ്ടാ­ക്കി­യ എല്ലാ ചി­ട്ട­ക­ളും അ­ദ്ദേ­ഹം കർ­ശ­ന­മാ­യി പാ­ലി­ച്ചു പോ­രു­ക­യും ചെ­യ്തു. മെ­ത്ത­വി­രി, ഒരു ജോഡി ചെ­രി­പ്പു്, ചീർ­പ്പു്, ടാൽ­ക്കം­പൗ­ഡർ തു­ട­ങ്ങി­യ­വ­യെ­ല്ലാം തന്റെ നി­ത്യ­സ­ഹ­ചാ­രി­യാ­യ ക­റു­ത്ത ബാ­ഗി­ലി­ട്ടു് എ­വി­ടെ­പ്പോ­കു­മ്പോ­ഴും കൂ­ടെ­ക്കൊ­ണ്ടു­പോ­കൻ അ­ദ്ദേ­ഹം ശ്ര­ദ്ധി­ച്ചി­രു­ന്നു. ഹോ­ട്ടൽ­മു­റി­ക­ളിൽ സ്വ­ന്തം മെ­ത്ത­വി­രി മാ­ത്ര­മേ ഉ­പ­യോ­ഗി­ക്കൂ എ­ന്നു് നിർ­ബ­ന്ധ­മാ­യി­രു­ന്നു. ഈ വൃ­ത്തി­ബോ­ധ­മൊ­ക്കെ­യു­ള്ള­പ്പോ­ഴും ഇ­തി­ലൊ­ന്നും താ­ല്പ­ര്യ­മി­ല്ലാ­ത്ത ച­ങ്ങാ­തി­മാ­രു­ടെ കൂടെ ഭൂ­മി­യു­ടെ ഏതു ഭാ­ഗ­ത്തേ­ക്കു് ക­ട­ന്നു­ചെ­ല്ലാ­നും അ­ദ്ദേ­ഹ­ത്തി­നു അ­റ­പ്പു­ണ്ടാ­യി­രു­ന്നി­ല്ല.

പൊ­റ്റെ­ക്കാ­ട്ട് ഒ­രി­ക്ക­ലും സ­മ്പ­ന്ന­നാ­യി­രു­ന്നി­ട്ടി­ല്ല. എ­ന്നി­ട്ടും തന്റെ നേരെ വെ­ച്ചു­നീ­ട്ടി­യ ആ­കർ­ഷ­ക­മാ­യ പല സ്ഥാ­ന­മാ­ന­ങ്ങ­ളും അ­ദ്ദേ­ഹം വേ­ണ്ടെ­ന്നു­വെ­ച്ചി­ട്ടു­ണ്ടു്. എസ്. കെ. ഒരു സർ­വ്വ­ത­ന്ത്ര­സ്വ­ത­ന്ത്ര­നാ­യ മു­ഴു­സ­മ­യ­സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്നു. ചു­രു­ങ്ങി­യ വ­രു­മാ­നം­കൊ­ണ്ടു് കു­ടും­ബ­ത്തെ സം­ര­ക്ഷി­ക്കു­വാ­നും തന്റെ അ­ട­ങ്ങാ­ത്ത യാ­ത്രാ­മോ­ഹം ശ­മി­പ്പി­ക്കു­വാ­നും അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചു.

IV

പത്തു നോ­വ­ലു­കൾ, ഇ­രു­പ­ത്തി­നാ­ലു് ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ, പ­തി­നെ­ട്ടു് യാ­ത്രാ­വി­വ­ര­ണ­ങ്ങൾ (ഈയിടെ അവ സ­മാ­ഹ­രി­ച്ചു് മൂ­ന്നു വാ­ല്യ­ങ്ങ­ളാ­യി പു­റ­ത്തി­റ­ങ്ങി­യി­ട്ടു­ണ്ടു്), നാലു നാ­ട­ക­ങ്ങൾ, ഒരു ലേ­ഖ­ന­സ­മാ­ഹാ­രം, വ്യ­ക്തി­പ­ര­മാ­യ സ്മ­ര­ണ­ക്കു­റി­പ്പു­കൾ അ­ട­ങ്ങു­ന്ന ര­ണ്ടു് പു­സ്ത­ക­ങ്ങൾ എ­ന്നി­വ­യ­ട­ക്കം ഏ­താ­ണ്ടു് അ­റു­പ­തോ­ളം പു­സ്ത­ക­ങ്ങൾ പൊ­റ്റെ­ക്കാ­ട്ട് പു­റ­ത്തി­റ­ക്കി­യി­ട്ടു­ണ്ടു്. പല പു­ര­സ്കാ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു ല­ഭി­ക്കു­ക­യു­ണ്ടാ­യി. ‘യ­വ­നി­ക­ക്കു പി­ന്നിൽ’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നും ‘വിഷ കന്യക’ എന്ന നോ­വ­ലി­നും ല­ഭി­ച്ച മ­ദ്രാ­സ് ഗ­വൺ­മെ­ണ്ട് അ­വാർ­ഡു­കൾ, ‘ഒരു തെ­രു­വി­ന്റെ കഥ’ക്കു ല­ഭി­ച്ച കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (1962), ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’ക്കു ല­ഭി­ച്ച കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (1972), അതേ പു­സ്ത­ക­ത്തി­നു ല­ഭി­ച്ച ജ്ഞാ­ന­പീ­ഠം അ­വാർ­ഡ് (1981) എ­ന്നി­വ അ­ക്കൂ­ട്ട­ത്തിൽ പ്ര­മു­ഖ­മാ­ണു്. കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല 1981-ൽ അ­ദ്ദേ­ഹ­ത്തെ ഓണററി ഡോ­ക്ട­റേ­റ്റ് നൽകി ആ­ദ­രി­ക്കു­ക­യു­ണ്ടാ­യി.

പല സാം­സ്കാ­രി­ക­സം­ഘ­ട­ന­ക­ളു­ടെ­യും ഭാ­ര­വാ­ഹി­യാ­യി അ­ദ്ദേ­ഹം സേ­വ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ടു്. കു­റ­ച്ചു­കാ­ലം മലബാർ കേ­ന്ദ്ര­ക­ലാ­സ­മി­തി­യു­ടേ­യും സാ­ഹി­ത്യ­പ്ര­വർ­ത്ത­ക­സ­ഹ­ക­ര­ണ­സം­ഘ­ത്തി­ന്റേ­യും പ്ര­സി­ഡ­ണ്ടാ­യി­രു­ന്നു. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി വൈസ് പ്ര­സി­ഡ­ണ്ടാ­യും കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി എ­ക്സി­ക്യൂ­ട്ടീ­വ് അം­ഗ­മാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

പ്ര­ധാ­ന­പ്പ­ട്ട എല്ലാ ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ എ­ണ്ണ­പ്പെ­ട്ട ര­ച­ന­കൾ­ക്കു് പ­രി­ഭാ­ഷ­ക­ളു­ണ്ടു്; പുറമെ ഇം­ഗ്ലീ­ഷ്, റഷ്യൻ, ജർ­മ്മൻ, ഇ­റ്റാ­ലി­യൻ, ചെ­ക്ക് ഭാ­ഷ­ക­ളി­ലും. ‘ലോ­ക­ത്തി­ലെ മി­ക­ച്ച കഥകൾ’ എന്ന പേരിൽ 1971-ൽ മി­ലാ­നിൽ നി­ന്നു പു­റ­ത്തി­റ­ങ്ങി­യ ഒരു ഇ­റ്റാ­ലി­യൻ സ­മാ­ഹാ­ര­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഭ്രാ­ന്തൻ­നാ­യ’ എന്ന കഥ ഉൾ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. എസ്. കെ.-യുടെ പ­തി­നൊ­ന്നു ക­ഥ­ക­ളു­ടെ പ­രി­ഭാ­ഷ അ­ട­ങ്ങി­യ ഒരു റഷ്യൻ സ­മാ­ഹാ­രം അ­മ്പ­ര­പ്പി­ക്കു­ന്ന വേ­ഗ­ത­യിൽ വി­റ്റു­തീർ­ന്നു—ര­ണ്ടു് ആ­ഴ്ച­ക്ക­കം ഒരു ലക്ഷം കോ­പ്പി!

കോ­ഴി­ക്കോ­ട് തന്റെ സ്വ­ന്തം എ­ഴു­ത്തു­കാ­ര­നെ അ­ഗാ­ധ­മാ­യ ആ­ദ­ര­വോ­ടും വാ­ത്സ­ല്യ­ത്തോ­ടും കൂടി ഓർ­മ്മി­ക്കു­ന്നു. പൊ­റ്റെ­ക്കാ­ട്ടി­ന്റെ പേരിൽ ന­ഗ­ര­ത്തിൽ ഒരു തെ­രു­വും ഒരു പാർ­ക്കും ഉ­ണ്ടു്. ‘പൊ­റ്റെ­ക്കാ­ട്ട് സ്മാ­ര­ക സമിതി’ വർഷം തോറും അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളു­ടെ ഭി­ന്ന­വ­ശ­ങ്ങ­ളെ­പ്പ­റ്റി ചർ­ച്ച­കൾ സം­ഘ­ടി­പ്പി­ച്ചു വ­രു­ന്നു. ത­ല­യെ­ടു­പ്പു­ള്ള ഒരു എ­ഴു­ത്തു­കാ­ര­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മി­ക­ച്ച സ്മാ­ര­കം സ്വ­ന്തം കൃ­തി­കൾ ത­ന്നെ­യാ­ണു്. അർ­ഹ­മാ­യ ഗൗ­ര­വ­ത്തോ­ടു­കൂ­ടി ആ കൃ­തി­ക­ളെ വ്യാ­ഖ്യാ­നി­ക്കു­ന്ന­തി­ന­പ്പു­റ­മു­ള്ള ഒ­രാ­ദ­ര­വും ഭാ­വി­ത­ല­മു­റ­യ്ക്കു് ഒ­രെ­ഴു­ത്തു­കാ­ര­ന്നു് നൽ­കാ­നി­ല്ല. തു­ടർ­ന്നു­വ­രു­ന്ന പു­റ­ങ്ങൾ എസ്. കെ. പൊ­റ്റെ­ക്കാ­ട്ടി­ന്റെ കൃ­തി­ക­ളു­ടെ പ­ഠ­ന­ത്തി­നു­ള്ള പ്ര­വേ­ശ­കം ആ­കു­ന്നു.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Ezhuththukaranum Swantham Nagaravum (ml: എ­ഴു­ത്തു­കാ­ര­നും സ്വ­ന്തം ന­ഗ­ര­വും).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Ezhuththukaranum Swantham Nagaravum, എം. എൻ. കാ­ര­ശ്ശേ­രി, എ­ഴു­ത്തു­കാ­ര­നും സ്വ­ന്തം ന­ഗ­ര­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 12, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boy Blowing an Ember, a painting by El Greco (1541–1614). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.